We will send you 4 digit OTP to confirm your number
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്ക്കാരം. നിങ്ങള്‍ക്കെല്ലാവര്‍ക്കും 'മന് കി ബാത്ത്' ലേയ്ക്ക് ഒരിക്കല്‍ക്കൂടി സ്വാഗതം. ഇപ്രാവശ്യത്തെ 'മന് കി ബാത്ത്'ന്റെ ഈ അദ്ധ്യായം രണ്ടാം ശതകത്തിന്റെ പ്രാരംഭമാണ്. കഴിഞ്ഞമാസം നാമെല്ലാവരും ഇതിന്റെ വിശേഷാല്‍ ശതകം ആഘോഷിച്ചു. നിങ്ങളുടെ എല്ലാം പങ്കാളിത്തമാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ ശക്തി. നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണസമയത്ത് ഒരര്‍ത്ഥത്തില്‍ നമ്മുടെ രാജ്യമാകെ ഒരു ചരടില്‍ കോര്‍ക്കപ്പെട്ടിരുന്നു. നമ്മുടെ ശുചീകരണത്തൊഴിലാളികളായ സഹോദരീസഹോദരന്മാരാകട്ടെ, മറ്റു വിഭിന്നവിഭാഗങ്ങളിലെ ശ്രേഷ്ഠന്മാരാകട്ടെ, മന് കി ബാത്ത് എല്ലാവരേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 'മന് കി ബാത്ത്'നോട് നിങ്ങളെല്ലാം കാണിച്ച ആത്മബന്ധവും സ്നേഹവും അഭൂതപൂര്‍വ്വമാണ്, വികാരഭരിതമാക്കുന്നതാണ്. 'മന് കി ബാത്തി'ന്റെ പ്രക്ഷേപണം നടന്നപ്പോള്‍, ലോകത്തിലെ നാനാരാജ്യങ്ങളിലും, വിഭിന്ന Time Zone ആയിരുന്നു. ചിലയിടങ്ങളില്‍ സായാഹ്നം, ചിലയിടങ്ങളില്‍ രാത്രി വളരെ വൈകിയും 100-ാം അദ്ധ്യായം കേള്‍ക്കാനായി അസംഖ്യം ആളുകള്‍ സമയം കണ്ടെത്തി. ആയിരക്കണക്കിനു മൈല്‍ ദൂരെയുള്ള ന്യൂസിലാന്‍ഡിലെ ഒരു വീഡിയോ ഞാന്‍ കണ്ടു. അതില്‍ 100 വയസ്സായ ഒരമ്മ ആശീര്‍വാദം അര്‍പ്പിക്കുകയായിരുന്നു. 'മന് കി ബാത്തി'നെക്കുറിച്ച് ദേശവിദേശങ്ങളിലെ ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അനേകമാളുകള്‍ നിര്‍മ്മാണപരമായ വിശകലനവും നടത്തുകയുണ്ടായി. 'മന് കി ബാത്തി'ല്‍ നാടിന്റെയും നാട്ടുകാരുടെയും നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തുന്നത് എന്നതിനെ ആളുകള്‍ അഭിനന്ദിച്ചു. ഈ അഭിനന്ദനത്തിനും ആശീര്‍വാദങ്ങൾക്കും എല്ലാം ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളെ ആദരപൂര്‍വ്വം നന്ദി അറിയിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കഴിഞ്ഞ ദിവസങ്ങളില്‍ 'മന് കി ബാത്തി'ല്‍ നാം കാശീ-തമിഴ് സംഗമത്തെക്കുറിച്ചും സൗരാഷ്ട്ര-തമിഴ് സംഗമത്തെക്കുറിച്ചും സംസാരിച്ചു. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വാരാണസിയില്‍ കാശീ-തെലുങ്ക് സംഗമം നടന്നത്. 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന സങ്കല്പത്തിന് ശക്തിയേകുന്ന മറ്റൊരു ഉദ്യമംകൂടി രാജ്യത്തു നടന്നു. ആ ഉദ്യമമാണ് യുവസംഗമം. ഈ ഉദ്യമത്തെക്കുറിച്ച് വിസ്തരിച്ച്, ഈ ശ്രേഷ്ഠമായ ഉദ്യമത്തിലേര്പ്പെട്ടിരിക്കുന്നവരോടുതന്നെ ചോദിക്കാമെന്നു ഞാന്‍ കരുതി. എന്നോടൊപ്പം ഇപ്പോള്‍ ഫോണില്‍ രണ്ടു ചെറുപ്പക്കാര്‍ ചേര്‍ന്നിട്ടുണ്ട്. ഒരാള്‍ അരുണാചല്‍ പ്രദേശിലെ ഗ്യാമര്ന്യോകുംജി. മറ്റേയാള്‍ ബീഹാറിന്റെ പുത്രി വിശാഖാ സിംഹ്ജി. വരൂ, ആദ്യം നമുക്ക് ഗ്യാമര്ന്യോകുമായി സംസാരിക്കാം.
പ്രാധാനമന്ത്രി : ഗ്യാമര്‍ജി, നമസ്ക്കാരം.
ഗ്യാമര്‍ : നമസ്ക്കാരം മോദിജി.
പ്രാധാനമന്ത്രി : ഗ്യാമര്‍ജി, ആദ്യം ഞാന്‍ താങ്കളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു.
ഗ്യാമര്‍ : മോദിജി, താങ്കള്‍ താങ്കളുടെ വിലപ്പെട്ട സമയം എന്നോട്
സംസാരിക്കാന്‍ കണ്ടെത്തിയതിന് ആദ്യം തന്നെ ഞാന്‍ താങ്കളോടും കേന്ദ്ര ഗവണ്മെന്റിനോടുമുള്ള എന്റെ കടപ്പാട് അറിയിക്കട്ടെ. അരുണാചല്‍പ്രദേശിലെ National Institute of Technology യില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഞാന്‍.
പ്രധാനമന്ത്രി : വീട്ടില്‍ അച്ഛനും മറ്റും എന്തുചെയ്യുന്നു?
ഗ്യാമര്‍ : എന്റെ അച്ഛന് ചില്ലറ വ്യാപാരങ്ങളും കുറച്ച് കൃഷികാര്യങ്ങളുമായി കഴിയുന്നു.
പ്രധാനമന്ത്രി : 'യുവസംഗമ'ത്തെപ്പറ്റി താങ്കള്‍ എങ്ങിനെയറിഞ്ഞു? 'യുവ
സംഗമ'ത്തിന് എവിടെപ്പോയി? എങ്ങിനെ പോയി? എങ്ങനുണ്ടായിരുന്നു ?
ഗ്യാമര്‍ : മോദിജീ, 'യുവസംഗമ'ത്തിന് ഞങ്ങളുടെ സ്ഥാപനം, NITയില്‍
നിന്നാണ് എനിയ്ക്ക് ഇതില്‍ പങ്കെടുക്കാനാകുമെന്ന് പറഞ്ഞത്. തുടര്‍ന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ അന്വേഷിച്ചു. ഇത് നല്ലൊരു പരിപാടിയാണെന്ന് എനിക്ക് മനസ്സിലായി. ഇതിലൂടെ ഏകഭാരതം ശ്രേഷ്ഠഭാരതം ദർശനത്തിലും പങ്കാളിയാകാന്‍ സാധിയ്ക്കും. എനിക്ക് കുറച്ചു നല്ല കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം കിട്ടുമല്ലോ. താമസിയാതെ ഞാന്‍ വെബ് സൈറ്റില്‍ പോയി enrol ചെയ്തു. എന്റെ അനുഭവം വളരെ രസാവഹമായിരുന്നു. വളരെ നല്ലതായിരുന്നു.
പ്രധാനമന്ത്രി : എന്തെങ്കിലും സെലക്ട് ചെയ്യേണ്ടിവന്നോ?
ഗ്യാമര്‍ : വെബ്സൈറ്റ് ഓപ്പണ്‍ ചെയ്തപ്പോള്‍ അരുണാചല്‍പ്രദേശില്‍
ഉള്ളവര്‍ക്ക് രണ്ട് IIT ഉണ്ടായിരുന്നു. ആദ്യത്തേത് ആന്ധ്രാപദേശിലെ Central University തിരുപ്പതി ആയിരുന്നു. രണ്ടാമത്തേത് Central University രാജസ്ഥാനായിരുന്നു. ഞാന്‍ first preferenc നല്‍കിയത് രാജസ്ഥാനായിരുന്നു. second preference IIT തിരുപ്പതിയ്ക്കും നല്കി. അപ്പോള്‍ എന്നെ രാജസ്ഥാനിലേയ്ക്ക് സെലക്ട് ചെയ്തു. അങ്ങനെ ഞാന്‍ രാജസ്ഥാനില്‍ പോയി.
പ്രധാനമന്ത്രി : താങ്കളുടെ രാജസ്ഥാന് യാത്ര എങ്ങിനെയുണ്ടായിരുന്നു? ആദ്യ തവണയല്ലേ രാജസ്ഥാനില്‍ പോയത്?
ഗ്യാമര്‍ : അതേ, ഞാന്‍ ആദ്യമായിട്ടാണ് അരുണാചലില്‍ നിന്ന് പുറത്തു പോയത്. ഞാന്‍ രാജസ്ഥാനിലെ കോട്ടയും മറ്റും സിനിമയിലും ഫോണിലുമേ കണ്ടിട്ടുള്ളൂ. ഞാന്‍ ആദ്യതവണ പോയപ്പോള്‍ എന്റെ അനുഭവം വളരെ നല്ലതായിരുന്നു. അവിടുത്തെ ആളുകള്‍ വളരെ നല്ലവരാണ്. ഞങ്ങളോടുള്ള പെരുമാറ്റം ഏറെ നല്ലതായിരുന്നു. ഞങ്ങള്‍ക്ക് അവിടെ പുതിയ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. രാജസ്ഥാനിലെ വലിയ തടാകങ്ങള്‍ കണ്ടു. അവിടുത്തെ ആളുകള്‍ നടത്തുന്ന Rain water harvesting ഇതെല്ലാം പുതിയ അറിവായിരുന്നു. ഇതെനിക്ക് ഒട്ടും അറിയാത്ത കാര്യമായിരുന്നു. രാജസ്ഥാന് സന്ദര്‍ശനം എനിക്ക് വളരെ നല്ല അനുഭവമായിരുന്നു.
പ്രധാനമന്ത്രി : നോക്കൂ, താങ്കള്‍ക്ക് ഏറ്റവും വലിയ പ്രയോജനമുണ്ടായത് ഇതാണ്.
എന്തെന്നാല്‍, അരുണാചല്‍ വീരന്മാരുടെ ഭൂമിയാണ്, രാജസ്ഥാനും
വീരന്മാരുടെ ഭൂമിയാണ്. രാജസ്ഥാനില്‍ നിന്ന് സൈന്യത്തിലും അനേകംപേര്‍ ചേര്‍ന്നിട്ടുണ്ട്. അരുണാചലിന്റെ അതിര്‍ത്തിയില്‍ രാജസ്ഥാനിലെ സൈനികരെ കാണുമ്പോള്‍ രാജസ്ഥാനില്‍ പോയ കാര്യം താങ്കള്‍ അവരോട് പറയും. അപ്പോള്‍ അവരോടുള്ള താങ്ക
ളുടെ അടുപ്പം കുറച്ചുകൂടി വര്‍ദ്ധിക്കും. ശരി, പല സമാനതകളും താങ്കളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവും. അരുണാചലിലും ഇങ്ങനെ
യാണല്ലോ എന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടാകും.
ഗ്യാമര്‍ : മോദിജി എന്റെ ശ്രദ്ധയില്‍പെട്ട ഒരു സമാനത ദേശപ്രേമമാണ്. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന കാഴ്ചപ്പാടും തോന്നലും ഞാന്‍
അവിടെ കണ്ടു. അരുണാചലിലെ ആളുകളും ഭാരതീയരായതില്‍ സ്വയം അഭിമാനിക്കുന്നവരാണ്. രാജസ്ഥാനിലെ ആളുകളും പ്രത്യേ
കിച്ച് യുവതലമുറ ജന്മനാടിനെയോര്‍ത്ത് അഭിമാനിക്കുന്നവരാണ്. ഇതെനിയ്ക്ക് ശരിക്കും അനുഭവപ്പെട്ട കാര്യമാണ്. ഞാന്‍ അവിടെ
അനേകം യുവാക്കളുമായി interact ചെയ്യുകയും സംസാരിക്കുകയും
ചെയ്തു. ഭാരതത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം
അതായത് തികഞ്ഞ ദേശസ്നേഹം രണ്ട് സംസ്ഥാനങ്ങളിലും
ഒരുപോലെ കണ്ട സമാനതയാണ്.
പ്രധാനമന്ത്രി : ഇപ്പോഴും അവിടുത്തെ കൂട്ടുകാരുമായുള്ള അടുപ്പം തുടരുന്നുണ്ടോ? അതോ നാട്ടില്‍ വന്നപ്പോള്‍ അവരെ മറന്നോ?
ഗ്യാമര്‍ : ഞങ്ങള്‍ പരിചയം തുടരുന്നുണ്ട്.
പ്രധാനമന്ത്രി : ശരി. താങ്കള്‍ Social media യില്‍ active ആണോ?
ഗ്യാമര്‍ : അതേ, ഞാന്‍ active ആണ്.
പ്രധാനമന്ത്രി : എന്നാല്‍ താങ്കള്‍ ബ്ലോഗ് എഴുതണം. താങ്കളുടെ യുവസംഗമത്തിന്റെ അനുഭവം എന്തായിരുന്നു, അതില്‍ എങ്ങിനെ enrol ചെയ്തു, രാജസ്ഥാനിലെ അനുഭവം എങ്ങിനെയായിരുന്നു. ഇതെല്ലാം
എഴുതണം. അപ്പോള്‍ 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്നതിന്റെ മഹത്വം എന്താണെന്നും, ഈ പദ്ധതി എന്താണെന്നും നാടെങ്ങുമുള്ള യുവാക്കള്‍ക്ക് മനസ്സിലാകും. യുവാക്കള്‍ക്ക് ഇതുകൊണ്ടുള്ള പ്രയോജനം എന്താണെന്നും എഴുതണം. താങ്കളുടെ മുഴുവന്‍ അനുഭവങ്ങളും അടങ്ങുന്ന Blog തയ്യാറാക്കണം. അപ്പോള്‍ അനേകംപേര്‍ക്ക് ഇതിനെപ്പറ്റി മനസ്സിലാക്കാന്‍ സാധിക്കും.
പ്രധാനമന്ത്രി : ഗ്യാമര്ജീ, താങ്കളോട് സംസാരിച്ചപ്പോള്‍ വളരെ നന്നായി തോന്നി. നിങ്ങള്‍ യുവാക്കള്‍ ദേശത്തിനുവേണ്ടി, ദേശത്തിന്റെ ഉജ്ജ്വലമായ ഭാവിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണം. എന്തെന്നാല്‍ ഈ 25വര്‍ഷങ്ങള്‍ താങ്കള്‍ക്കും താങ്കളുടെ ദേശത്തിനും അത്യന്തം മഹത്വപൂര്‍ണമാണ്. എന്റെ ഹൃദയപൂര്‍വ്വമായ മംഗളാശംസകള്‍. നന്ദി.
ഗ്യാമര്‍ : മോദിജീ അങ്ങേയ്ക്കും നന്ദി.
പ്രാധാനമന്ത്രി : നമസ്ക്കാരം സഹോദരാ.
കൂട്ടുകാരേ, അരുണാചലിലെ ആളുകള്‍ ഏറെ ആത്മീയത ഉള്ളവരാണ്. അവരോടു സംസാരിക്കുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നാറുണ്ട്. യുവസംഗമത്തില്‍ ഗ്യാമറുടെ അനുഭവം ഏറെ നന്നായിരുന്നു. ഇനി ബീഹാറിന്റെ പുത്രിയായ വിശാഖസിംഹയോട് സംസാരിക്കാം.
പ്രധാനമന്ത്രി : വിശാഖാജി, നമസ്ക്കാരം.
വിശാഖാ : ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് ആദ്യമേ തന്നെ എന്റെ നമസ്ക്കാരം. എന്റെ കൂടെയുള്ള എല്ലാ പ്രതിനിധികളുടേയും പേരിലും താങ്കള്‍ക്ക് അനേകമനേകം നമസ്ക്കാരം.
പ്രധാനമന്ത്രി : ശരി, വിശാഖ, ആദ്യം സ്വയം പരിചയപ്പെടുത്തു. പിന്നീട് എനിക്ക്
യുവസംഗമത്തെക്കുറിച്ചും അറിയാനുണ്ട്.
വിശാഖാ : ബീഹാറിലെ സാസാറാം എന്നു പേരായ പട്ടണത്തിലെ താമസക്കാരിയാണു ഞാന്‍. എന്റെ കോളേജിലെ Whatsapp groupse message മുഖേനയാണ് എനിക്ക് യുവസംഗമത്തെക്കുറിച്ച് ആദ്യമായി അറിയാനിടയായത്. പിന്നീട് ഞാന്‍ അതിനെക്കുറിച്ച് അന്വേഷിച്ചു. അതെന്താണെന്നു വിശദമായി മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍
എനിക്ക് മനസ്സിലായി അത് പ്രധാനമന്ത്രിയുടെ 'ഏകഭാരതം ശ്രേഷ്ഠഭാരതം' പദ്ധതി മുഖേനയുള്ള യുവസംഗമം ആണെന്ന്. അതിനുശേഷം ഞാന്‍ അതിനായി apply ചെയ്തു. apply ചെയ്യുമ്പോള്‍ ഞാന്‍ അതില്‍ join ചെയ്യാനായി വളരെ excited ആയിരുന്നു. അവിടെയെല്ലാം ചുറ്റിക്കറങ്ങി തമിഴ്നാട്ടില്‍പോയി മടങ്ങിയെത്തി. അവിടെനിന്നും കിട്ടിയ ആ exposure ഏറെയാണ്. ആ പരിപാടിയിൽ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ എനിക്കിപ്പോള്‍ അതിയായ അഭിമാനം ഉണ്ട്. I feel proud that I have been the part of this programme.. ആ പരിപാടിയിൽ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഭാരതത്തിലെ പല പ്രദേശങ്ങളിലെ സംസ്ക്കാരത്തെ adopt ചെയ്യാന്‍ അവസരം തരുന്ന ഇത്രയും മഹത്തായ ഒരു കാര്യപരിപാടി ഞങ്ങള്‍ ചെറുപ്പക്കാര്‍ക്കായി അവതരിപ്പിച്ച താങ്കളോടു എന്റെ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തട്ടെ.
പ്രധാനമന്ത്രി : വിശാഖാ, താങ്കള്‍ എന്താണ് പഠിക്കുന്നത്?
വിശാഖ : ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് 2-ാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
പ്രധാനമന്ത്രി : വിശാഖാ, ഏതു സംസ്ഥാനത്തു് പോകണം, എവിടെ ചേരണം എന്നുള്ള തീരുമാനം താങ്കള്‍ എങ്ങിനെയാണ് എടുത്തത്?
വിശാഖ : യുവസംഗമത്തെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങിയ
പ്പോള്‍ എനിയ്ക്ക് മനസ്സിലായി ബീഹാറിലെ delegates നെ
തമിഴ്നാട്ടിലെ delegates മായാണ് exchange ചെയ്യുന്നത് എന്ന്. നമ്മുടെ
രാജ്യത്തിലെ വളരെ സംസ്ക്കാരസമ്പന്നമായ സ്റ്റേറ്റാണ് തമിഴ്നാട്.
ബീഹാറിലുള്ളവരെ തമിഴ്നാട്ടിലേയ്ക്കാണ് അയയ്ക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ എങ്ങിനെ Form fill ചെയ്യണം, അവിടെ പോകണമോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കാന്‍ അത് ഏറെ സഹായകരമായി. എനിയ്ക്ക് അതില്‍പങ്കെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതില്‍ എനിയ്ക്ക് വളരെ അഭിമാനം തോന്നുന്നു. ഏറെ സന്തോഷവും.
പ്രധാനമന്ത്രി : താങ്കള്‍ ആദ്യാമായാണോ തമിഴ്നാട്ടില്‍ പോയത്?
വിശാഖ : അതെ, ആദ്യമായാണ് ഞാന്‍ പോയത്.
പ്രധാനമന്ത്രി : ഏതെങ്കിലും പ്രത്യേകതയുള്ള സ്മരണയില്‍ വരുന്ന കാര്യം പറയാമോ? നാട്ടിലെ യുവജനങ്ങൾ താങ്കള്‍ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണ്.
വിശാഖ : എന്റെ യാത്രയില്‍ നല്ല അനുഭവങ്ങള്‍ മാത്രമായിരുന്നു. ഓരോ
പടവിലും ഞങ്ങള്‍ വളരെ നല്ല കാര്യങ്ങള്‍ പഠിച്ചു. തമിഴ്നാട്ടില്‍ എനിയ്ക്ക് വളരെ നല്ല കൂട്ടുകാരെ ലഭിച്ചു. അവിടത്തെ സംസ്ക്കാരവും ഇഷ്ടമായി. അവിടത്തെ ആളുകളെ ഞാന്‍ കണ്ടു. അവിടെ ഞാന്‍ കണ്ട പ്രധാനകാര്യം അവിടെയുള്ള ആര്‍ക്കും ISRO സന്ദര്‍ശിക്കാനുള്ള അവസരം കിട്ടാറില്ല. എന്നാല്‍ പ്രതിനിധികളായി ചെന്ന ഞങ്ങള്‍ക്ക് അതിനുള്ള അവസരം ലഭിച്ചു. തമിഴ്നാട്ടിലെ രാജ്ഭവനില്‍ പോകാനും തമിഴ്നാട് ഗവര്‍ണറെ കാണാനും സാധിച്ചത് ഒരു നല്ല അനുഭവമായിരുന്നു. ഈ രണ്ട് സന്ദര്‍ശനങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതായിരുന്നു. 'യുവസംഗമം' വഴി ഞങ്ങള്‍ക്ക് ലഭിച്ച ഈ രണ്ട് അവസരങ്ങള്‍ എന്റെ പ്രായത്തിലുള്ള യുവാക്കള്‍ക്ക് ലഭിക്കാറില്ല എന്ന് എനിയ്ക്ക് തോന്നുന്നു. ഇത് രണ്ടും ഞാന്‍ ഏറെ ഓര്‍ക്കാനിഷ്ടപ്പെടുന്ന അനുഭവങ്ങളായിരുന്നു.
പ്രധാനമന്ത്രി : ബീഹാറിലെയും തമിഴ്നാട്ടിലെയും ഭക്ഷണരീതി വ്യത്യസ്തങ്ങളാണ്.
വിശാഖ : അതെ.
പ്രധാനമന്ത്രി : പൂര്‍ണമായി അവിടെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിഞ്ഞോ?
വിശാഖ : ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ദക്ഷിണേന്ത്യന്‍ ഭക്ഷണവിഭവങ്ങ
ളാണ് ഞങ്ങളെ വരവേറ്റത്. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് ദോശ, ഇഡ്ഡലി, സാമ്പാര്‍, ഊത്തപ്പം, വട, ഉപ്പുമാവ് എല്ലാം ലഭിച്ചു. ആദ്യം ഭക്ഷിച്ചപ്പോള്തന്നെ ഞങ്ങള്‍ക്ക് നല്ല ഭക്ഷണമായി തോന്നി. അവിടുത്തെ ഭക്ഷണം നല്ല healthy ആണ്. വാസ്തവത്തില്‍ രുചിയുടെ കാര്യത്തിലും വളരെ നല്ലതുതന്നെ. ഞങ്ങളുടെ ഉത്തരേന്ത്യന്‍ ഭക്ഷണത്തേക്കാള്‍ വളരെ വ്യത്യസ്തമായ ഭക്ഷണമാണ്. എനിയ്ക്കവിടുത്തെ ഭക്ഷണവും ആളുകളും രണ്ടും വളരെ ഇഷ്ടമായി.
പ്രധാനമന്ത്രി : ഇപ്പോള്‍ തമിഴ്നാട്ടില്‍ മിത്രങ്ങള്‍ ഉണ്ടായിരിക്കുമല്ലോ?
വിശാഖ : തീര്‍ച്ചയായും. ഞങ്ങള്‍ അവിടെ ആദ്യം NIT (Trichy) യിലാണ് താമസിച്ചത്. പിന്നെ IIT മദ്രാസില്‍ പോയി. ഈ രണ്ടിടത്തേയും
വിദ്യാര്‍ത്ഥികളുമായി ചങ്ങാത്തമുണ്ടായി. ഇടയ്ക്ക് IIT യുടെ welcome ceremony ഉണ്ടായിരുന്നു. അതില്‍ അടുത്തുള്ള കോളേജുകളിലെ അനേകം വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു. ഞങ്ങള്‍ ആ വിദ്യാര്‍ത്ഥികളുമായി Interact ചെയ്തു. അവരെപരിചയപ്പെട്ടത് എനിക്ക് വളരെ നല്ലതായി തോന്നി. പലരും എന്റെ കൂട്ടുകാരുമായി. തമിഴ്നാട്ടില്‍നിന്നു ബീഹാറിലേയ്ക്കു വന്ന പ്രതിനിധികളുമായും ഞങ്ങള്‍ സംവദിക്കുകയുണ്ടായി. ഇപ്പോഴും ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്, അതില്‍ സന്തോഷവും തോന്നുന്നു.
പ്രധാനമന്ത്രി : വിശാഖ, താങ്കള്‍ Blog എഴുതണം. താങ്കളുടെ അനുഭവങ്ങളെക്കുറിച്ചെല്ലാം social media യില്‍ എഴുതണം. ഈ യുവസംഗമത്തെ
ക്കുറിച്ചും 'ഏകഭാരതം ശ്രേഷ്ഠഭാരത'ത്തെക്കുറിച്ചും എല്ലാം.
തമിഴ്നാട്ടില്‍ താങ്കള്‍ക്ക് ലഭിച്ച ആത്മബന്ധത്തെക്കുറിച്ചും, സ്വാഗതത്തെയും സല്‍ക്കാരത്തെയും കുറിച്ചുമെല്ലാം എഴുതണം. തമിഴ്നാട്ടിലെ ആള്‍ക്കാരില്‍നിന്നു ലഭിച്ച സ്നേഹത്തെക്കുറിച്ചുമെല്ലാം നമ്മുടെ നാട്ടുകാരോട് താങ്കള്‍ പറയണം. എന്താ എഴുതുമല്ലോ അല്ലേ?
വിശാഖ : തീര്‍ച്ചയായും.
പ്രധാനമന്ത്രി : താങ്കള്‍ക്ക് എന്റെ എല്ലാ മംഗളാശംസകളും. വളരെ വളരെ നന്ദി.
വിശാഖ : Thank you so much, നമസ്ക്കാരം.
ഗ്യാമറിനും, വിശാഖയ്ക്കും എന്റെ അനേകമനേകം മംഗളാശംസകള്‍. യുവസംഗമത്തില്നിന്നു നിങ്ങള്‍ക്കു ലഭിച്ച പാഠങ്ങള്‍ ജീവിതകാലം മുഴുവനും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കട്ടെ. അതാണ് നിങ്ങള്‍ക്കുള്ള എന്റെ മംഗളാശംസകള്‍.
സുഹൃത്തുക്കളെ, ഭാരതത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്. നമ്മുടെ രാജ്യത്ത് കാണാനേറെയുണ്ട്. അതു കണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം 'യുവസംഗമം' എന്ന പേരില്‍ ഉത്കൃഷ്ടമായൊരു പരിപാടി ആസൂത്രണം ചെയ്തത്. ആളുകള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുക, നാട്ടിലെ ചെറുപ്പക്കാര്‍ക്ക് പരസ്പരം ഒത്തുചേരലിനുള്ള അവസരം ഉണ്ടാക്കുക എന്നുള്ളവയാണ് ഇതിന്റെ ഉദ്ദേശ്യം. വിഭിന്നങ്ങളായ സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതിനോട് ബന്ധിപ്പിച്ചിരിക്കുന്നു. 'യുവസംഗമ'ത്തില്‍ യുവാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും പോകുന്നു. അവര്‍ക്ക് പലതരത്തിലുള്ള ആള്‍ക്കാരുമായും ഒത്തുചേരാനുള്ള അവസം ലഭിക്കുന്നു. യുവസംഗമത്തിന്റെ first round ല്‍ ഏകദേശം 1200 ഓളം യുവജനങ്ങള്‍ രാജ്യത്തിലെ 22 സംസ്ഥാനങ്ങളിൽ സഞ്ചരിച്ചുകഴിഞ്ഞു. ഇതില്‍ പങ്കെടുത്ത യുവജനങ്ങള്‍, ആയുഷ്ക്കാലം മുഴുവനും ഹൃദയത്തില്‍ തങ്ങിനില്ക്കുന്ന ഓര്‍മ്മകളുമായാണ് മടങ്ങിയെത്തിയത്. അനേകം വലിയ വലിയ കമ്പനികളിലെ CEO മാരും, Business leaders ഉം, bag packers നെപ്പോലെ ഭാരത്തില്‍ സമയം ചെലവഴിച്ചത് നാം കണ്ടു. ഞാന്‍ മറ്റു ദേശങ്ങളിലെ നേതാക്കളെ കണ്ടുമുട്ടുമ്പോള്‍ പലപ്പോഴും അവര്‍ പറയാറുണ്ട്, ചെറുപ്പകാലത്ത് അവര്‍ ഭാരതത്തില്‍ ചുറ്റിക്കറങ്ങാന്‍ എത്തിയിട്ടുണ്ട് എന്ന്. നമ്മുടെ ഭാരതത്തില്‍ കാണാനും അറിയാനും ഏറെ കാര്യങ്ങളുണ്ട്. ഓരോ തവണ കാണുമ്പോഴും അത് നമ്മുടെ ഔത്സ്യുക്യം വര്‍ദ്ധിപ്പിക്കുന്നു. ഈ രോമാഞ്ചദായകമായ അനുഭവങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും നമ്മുടെ രാജ്യത്തിന്റെ വിഭിന്നങ്ങളായ ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള പ്രേരണ തീര്‍ച്ചയായും ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ ജപ്പാനിലെ ഹിരോഷിമയിലായിരുന്നു. അവിടെ Hiroshima Peace Memorial Museum ത്തില്‍ പോകാനുള്ള അവസരം എനിയ്ക്ക് ലഭിച്ചു. അതെന്നെ വികാരം കൊള്ളിച്ച അനുഭവമായിരുന്നു. നാം ചരിത്രസ്മൃതികളെ സംരക്ഷിച്ച് വയ്ക്കുമ്പോള്‍ അവ വരുംതലമുറകള്‍ക്ക് ഏറെ സഹായകമായി തീരുന്നു. മ്യൂസിയങ്ങളില്‍ നിന്ന് നമുക്ക് പല പുതിയ പാഠങ്ങളും ലഭിക്കുന്നു, പലതും അവിടെനിന്നും നമുക്ക് പഠിക്കാനും കിട്ടുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഭാരതത്തില്‍ International Museum Expo സംഘടിപ്പിക്കപ്പെട്ടു. ഇത് ലോകത്തിലെ 1200 ല്‍ പരം മ്യൂസിയങ്ങളിലെ വൈശിഷ്ട്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. നമ്മുടെ ഭാരതത്തില്‍ നമ്മുടെ കഴിഞ്ഞ കാലത്തെ പ്രദര്‍ശിപ്പിക്കുന്ന പലതരം മ്യൂസിയങ്ങളുണ്ട്. ഗുരുഗ്രാമത്തില്‍ ഒരു വിശിഷ്ടമായ മ്യൂസിയമുണ്ട് അതാണ് Museo Camera. ഇവിടെ 1860 ന് ശേഷമുള്ള 8000 ല്‍ അധികം ക്യാമറകളുടെ ശേഖരണം ലഭ്യമാണ്. തമിഴ്നാട്ടിലെ Museum of possibilities ദിവ്യാംഗരെ ഉദ്ദേശിച്ച് രൂപകല്പന ചെയ്തിട്ടുള്ളതാണ്. മുംബൈയിലെ 'ഛത്രപതി ശിവാജി മഹാരാജ് വാസ്തുസംഗ്രഹാലയം' 70,000 ലധികം വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമാണ്. 2010 ല്‍ സ്ഥാപിച്ച Indian Memory Project ഒരുതരത്തിലുള്ള Online Museum ആണ്. ഇത് ലോകത്തെ എല്ലാ ഭാഗങ്ങളില്‍നിന്നും അയയ്ക്കുന്ന ചിത്രങ്ങളും കഥകളുംവഴി ഭാരതത്തിന്റെ മഹത്തായ ചരിത്രത്തിന്റെ കണ്ണികളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ ശ്രദ്ധിക്കുന്നു. വിഭജനത്തിന്റെ ഭയത്തെ ഓര്‍മ്മപ്പെടുത്തുന്നതിനും ശ്രമിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലും ഭാരതത്തില്‍ പുതിയപുതിയതരത്തിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ആദിവാസീസഹോദരീസഹോരന്മാരുടെ സംഭാവനകളെ അനുസ്മരിച്ച് 10 പുതിയ മ്യൂസിയങ്ങളും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കൊത്തയിലെ വിക്ടോറിയ മെമ്മോറിയലിലെ ബിപ്ലോബി ഭാരത് ഗ്യാലറി, ജാലിയന്‍വാലാ ബാഗ് മെമ്മോറിയലിന്റെ പുന:രുദ്ധാരണം, ഡല്‍ഹിയിലെ ഭാരതത്തിലെ എല്ലാ മുന്‍പ്രധാനമന്ത്രിമാര്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട PM മ്യൂസിയം എന്നിവയും ദേശത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കുന്നു. ഡല്‍ഹിയിലെതന്നെ National War Memorial ഉം Police Memorial ഉം സന്ദര്‍ശിച്ച് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് ദിവസവും അനേകംപേര്‍ എത്തുന്നു. ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്രയ്ക്കായി സമര്‍പ്പിക്കപ്പെട്ട ദണ്ഡിമെമ്മോറിയലും,Statue of Unity Museum ഉം ഉണ്ട്. എനിയ്ക്ക് ഇത് ഇവിടെ നിര്‍ത്തേണ്ടിവരുന്നു. എന്തെന്നാല്‍ രാജ്യത്തെ മുഴുവന്‍ മ്യൂസിയങ്ങളുടെയും വളരെ വലുതാണ്. ആദ്യമായി രാജ്യത്തെ മുഴുവന്‍ മ്യൂസിയങ്ങളെയുംപറ്റി ആവശ്യമായ അറിവുകളെ ക്രോഡീകരിച്ചിട്ടുണ്ട്. മ്യൂസിയം ഏത് details നെ ആധാരമാക്കിയാണ്, അവിടെ ഏതെല്ലാം തരത്തിലുള്ള വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്, contact details എന്താണ് - ഇക്കാര്യങ്ങളെയെല്ലാം online directory ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എനിയ്ക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ക്ക് സൗകര്യപ്പെടുമ്പോള്‍ നമ്മുടെ രാജ്യത്തെ ഈ മ്യൂസിയങ്ങള്‍ കാണാന്‍ തീര്‍ച്ചയായും പോകണമെന്നാണ്. നിങ്ങള്‍ അവിടുത്തെ ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ # Museum Memorial ല്‍ share ചെയ്യാനും മറക്കരുത്. ഇതിലൂടെ നമ്മുടെ മഹത്തായ സംസ്ക്കാരത്തോടൊപ്പം നമ്മള് ഭാരതീയരുടെ ഒരുമ കുറച്ചുകൂടി ദൃഢമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മളെല്ലാവരും ഒരു ചൊല്ല് പല പ്രാവശ്യം കേട്ടിട്ടുണ്ടാകും, ഒട്ടേറെ തവണ കേട്ടിട്ടുണ്ടാകും - 'വെള്ളമാണെല്ലാം.' വെള്ളമില്ലെങ്കില്‍ ജീവിതം പ്രശ്നനിബിഡമാകും, വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും വികസനം നിശ്ചലമാകും. ഭാവിയിലെ ഈ വെല്ലുവിളി മുന്നില്‍ കണ്ടുകൊണ്ട് ഇന്ന് രാജ്യത്തിന്റെ ഓരോ ജില്ലയിലും 75 അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഈ അമൃതസരോവരങ്ങള്‍ പ്രത്യേകതയുള്ളതാണ്, എന്തെന്നാല്‍ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്താണ് ഇവ നിര്‍മ്മിക്കുന്നത്. ഈ നിര്‍മ്മാണത്തില്‍ ജനങ്ങളുടെ അമൃതപ്രയത്നം ചേരുന്നുണ്ട്. ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു എന്ന കാര്യം അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകും. ഇത് ജലസംരക്ഷണകാര്യത്തില്‍ ഒരു വലിയ ചുവടുവയ്പ്പാണ്.
സുഹൃത്തുക്കളേ, നാം ഓരോ വേനല്‍ക്കാലത്തും ജലദൗര്‍ലഭ്യംമൂലമുള്ള വെല്ലുവിളികളെപറ്റി സംവദിക്കാറുണ്ട്. ഇപ്രാവശ്യവും നമ്മള് ജലത്തെപ്പറ്റി ചര്‍ച്ചചെയ്യും. ചര്‍ച്ചാവിഷയം ജലസംരക്ഷണത്തിനുള്ള start ups നൈ പറ്റിയായിരിക്കും. ഒരു സ്റ്റാര്‍ട്ട് അപ് ആണ് FluxGen. ഈ സ്റ്റാര്‍ട്ട് അപ് IOT യുടെ ടെക്നിക്കിലൂടെ Water management പോംവഴി ഉണ്ടാക്കുന്നു. ഈ ടെക്നോളജി ജലത്തിന്റെ ഉപയോഗത്തിന്റെ patterns പറഞ്ഞുതരുന്നു. അങ്ങനെ ജലത്തിന്റെ ഉചിതമായ ഉപയോഗത്തിന് സഹായകമാകുന്നു. മറ്റൊരു സ്റ്റാര്‍ട്ട് അപ്പാണ് LivNSense ഇത് Artificial Intelligence, Machine Learning ഇവയില്‍ അധിഷ്ഠിതമായ പ്ലാറ്റ്ഫോം ആണ്. ഇതിന്റെ സഹായത്താല്‍ Water distribution ഫലപ്രദമായി നിരീക്ഷിക്കാനാകും. ഇതിലൂടെ എവിടെ, എത്ര വെള്ളം നഷ്ടമാകുന്നു എന്ന് മനസ്സിലാക്കാനാകും. മറ്റൊരു സ്റ്റാര്‍ട്ടപ്പാണ് 'കുംഭികാഗസ്'. 'കുംഭികാഗസ്' സ്റ്റാര്‍ട്ട് അപ്പ് ഒരു പ്രത്യേക തൊഴില്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ 'ജലകുംഭി' (ജലസസ്യം)ല്‍നിന്ന് കടലാസ് നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്നു. അതായത് പലപ്പോഴും ജലസ്ത്രോതസ്സുകള്‍ക്ക് പ്രശ്നമായി തീരാറുള്ള 'ജലകുംഭി'യില്നിന്ന് ഇപ്പോള്‍ കടലാസ്സ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു.
സുഹൃത്തുക്കളേ, പല യുവാക്കളും innovation നും technology യും മുഖേനയുള്ള ജോലികള്‍ ചെയ്യുമ്പോള്‍, ഛത്തീസ്ഗഢിലെ ബാലോദ് ജില്ലയിലെ യുവാക്കളെപ്പോലെ നമ്മുടെ സമൂഹത്തെ ജാഗരൂകരാക്കുന്ന മഹത്തായ യത്നത്തില്‍ മുഴുകുന്ന ഒട്ടേറെ യുവാക്കളും നമുക്കിടയിലുണ്ട്. ഇവിടുത്തെ യുവാക്കള്‍ ജലസംരക്ഷണത്തിനായി ഒരു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ജലസംരക്ഷണത്തിനായി ബോധവല്‍ക്കരിക്കുന്നു. വിവാഹംപോലുള്ള ചടങ്ങുകള്‍ നടക്കുന്നിടങ്ങളില്‍പോയി യുവാക്കളുടെ സംഘം ജലത്തിന്റെ ദുരുപയോഗം എങ്ങനെ തടയാനാകുമെന്നുള്ള അറിവ് പകര്‍ന്നുനല്‍കുന്നു.ജാര്‍ഖണ്ഡിലെ ഖൂണ്‍ട്ടി ജില്ലയിലും ജലത്തിന്റെ സദുപയോഗത്തിന് പ്രേരണ നല്കുന്ന പ്രവര്‍ത്തനം നടക്കുന്നു. ഖൂണ്‍ട്ടിയില്‍ ജലത്തിന്റെ ബുദ്ധിമുട്ട് പരിഹരിക്കാനായി ബോരിഅണക്കെട്ട് നിര്‍മ്മിച്ചു. ബോരിഅണക്കെട്ടില്‍ നിന്നും ജലം സംഭരിക്കുന്നതു കാരണം ഇവിടെ പച്ചക്കറികളും സസ്യജാലങ്ങളും ഉണ്ടായിത്തുടങ്ങി. അതിനില്‍നിന്ന് ആളുകളുടെ ആദായവും വര്‍ദ്ധിച്ചിട്ടുണ്ട്. ആ പ്രദേശത്തെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണവും അതോടെ സാധിതമായിട്ടുണ്ട്. ജനപങ്കാളിത്തത്തിന്റെ പരിശ്രമങ്ങള്‍ അനേകം പരിവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നു എന്നുള്ളതിന്റെ ആകര്‍ഷകമായ ഉദാഹരണമാണ് ഖൂണ്‍ട്ടി. ഇവിടത്തെ ആളുകളെ ഈ സദുദ്യമത്തിന്റെ പേരില്‍ ഞാന്‍ അഭിനന്ദിച്ചുകൊള്ളുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 1965 ലെ യുദ്ധകാലത്ത് നമ്മുടെ മുന്‍പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിജി 'ജയ് ജവാന് ജയ് കിസാന്‍' എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. അതിനുശേഷം അടല്‍ജി അതില്‍ 'ജയ് കിസാന്‍' എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. അതിനുശേഷം അടല്‍ജി അതില്‍ 'ജയ് വിജ്ഞാന്' എന്നുകൂടി ചേര്‍ത്തു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, രാജ്യത്തിലെ ശാസ്ത്രജ്ഞരുമായി സംവദിക്കുമ്പോള്‍ ഞാന്‍ 'ജയ് അനുസന്ധാ'നെക്കുറിച്ചു സംസാരിച്ചു. 'മന് കി ബാത്ത്'ലിന്ന് ജയ് ജവാന്, ജയ് കിസാന്‍, ജയ് വിജ്ഞാന്, ജയ് അനുസന്ധാന്‍ ഇവയ്ക്ക് നാലിനും പ്രതീകമായ ഒരു വ്യക്തിയേയും സ്ഥാപനത്തെക്കുറിച്ചും പറയാം. മഹാരാഷ്ട്രക്കാരനായ ശിവാജി ശാമറാവ് ഡോലെയാണ് ആ നല്ല വ്യക്തി. ശിവാജി ഡോലെ നാസിക്ക് ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിലെ താമസക്കാരനാണ്. ഒരു ദരിദ്ര ആദിവാസി കര്‍ഷകകുടുംബത്തില്‍ നിന്ന് വരുന്ന ആളാണ്, ഒരു മുന്‍ സൈനികനുമാണ്. സൈന്യത്തിലായിരിക്കുമ്പോള്‍ അദ്ദേഹം തന്റെ ജീവിതം രാജ്യത്തിനുവേണ്ടി വിനിയോഗിച്ചു. റിട്ടയര്‍ ചെയ്തശേഷം പുതുതായി എന്തെങ്കിലും പഠിക്കാന്‍ തീരുമാനം എടുത്തു. അഗ്രികള്‍ച്ചറില്‍ ഡിപ്ലോമ കരസ്ഥമാക്കി. അതായത് അദ്ദേഹം ജയ് ജവാനില്‍ നിന്ന് ജയ് കിസാനിലേയ്ക്ക് പ്രവേശിച്ചു. കാര്‍ഷികമേഖലയില്‍ ഏറ്റവും അധികം തന്റേതായ സംഭാവന നല്കുന്നതിലാണ് ഓരോ നിമിഷവും അദ്ദേഹത്തിന്റെ യജ്ഞം. ഈ യജ്ഞത്തില്‍ ശിവാജി ഡോലെ 20 ആളുകളുടെ ഒരു ചെറിയ സംഘമുണ്ടാക്കി കുറച്ച് മുന്‍സൈനികരെയും ഇതില്‍ ഉള്‍പ്പെടുത്തി. അതിനുശേഷം അദ്ദേഹത്തിന്റെ ഈ സംഘം വെങ്കടേശ്വര കോര്‍പ്പറേറ്റീവ് പവര്‍ ആന്റ് ആഗ്രോ പ്രൊസസിംഗ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സഹകരണസ്ഥാപനത്തിന്റെ മാനേജ്മെന്റും ഏറ്റെടുത്തു. നിഷ്ക്രിയമായി കിടക്കുകയായിരുന്ന ഈ സഹകരണസംഘത്തെ പുന:രുജ്ജീവിപ്പിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തു. വളരെവേഗം വെങ്കടേശ്വര കോ-ഓപ്പറേറ്റീവിന്റെ പ്രവര്‍ത്തനം അനേകം ജില്ലകളില്‍ വ്യാപിച്ചു. ഇന്ന് ഈ സംഘം മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചുവരുന്നു. ഏകദേശം പതിനെട്ടായിരം ആള്ക്കാര് ഈ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്. അവയില്‍ ധാരാളംപേര്‍ നമ്മുടെവിമുക്ത ഭടന്മാരാണ് . നാസിക്കിലെ മാലേഗാവില്‍ ഈ സംഘത്തിലെ അംഗങ്ങള്‍ 500 ഏക്കറിലധികം ഭൂമിയില്‍ Agro farming നടത്തിവരുന്നു. ഈ സംഘം ജലസംരക്ഷണത്തിനായി അനേകം ജലാശയങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ജൈവ കൃഷിയും ഡയറിയും ആരംഭിച്ചിട്ടുണ്ട് എന്നുള്ളതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. ഇപ്പോള്‍ അവര്‍ വിളയിക്കുന്ന മുന്തിരിപ്പഴങ്ങള്‍ യൂറോപ്പിലേയ്ക്കും കയറ്റി അയയ്ക്കുന്നു. ഈ സംഘത്തിന്റെ ജയ് വിജ്ഞാന്, ജയ് അനുസന്ധാന്‍ എന്നീ രണ്ട് വലിയ വിശേഷതകള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ഇതിലെ അംഗങ്ങള്‍ ടെക്നോളജിയും മോഡേണ്‍ ആഗ്രോ പ്രാക്ടീസസ്സും ധാരാളം ഉപയോഗിച്ച് വരുന്നു. ഇവര്‍ കയറ്റുമതിക്കായി ആവശ്യമുള്ള പലതരം സര്‍ട്ടിഫിക്കേഷന്‍സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സഹകരണത്തിലൂടെ സമൃദ്ധി എന്ന സങ്കല്പത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തെ ഞാന്‍ പ്രശംസിക്കുന്നു. ഈ പ്രയത്നത്തിലൂടെ വലിയ അളവില്‍ ആളുകളുടെ ശാക്തീകരണം നടന്നു എന്നു മാത്രമല്ല, ജീവിതമാര്‍ഗ്ഗത്തിന് അനേകം വഴികളുമുണ്ടായി. ഈ പ്രയത്നം മന് കി ബാത്തിലെ ഓരോ ശ്രോതാവിനും പ്രേരണയാകുമെന്നാണ് എന്റെ പ്രതീക്ഷ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് മെയ് 28, മഹാനായ സ്വാതന്ത്ര്യസമരസേനാനി വീര്‍ സാവര്‍ക്കറിന്റെ ജയന്തിയാണ്. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെയും സാഹസത്തിന്റെയും സങ്കല്പശക്തിയുടെയും ഗാഥകള്‍ ഇന്നും നമുക്കേവര്‍ക്കും പ്രചോദനമേകുന്നു. ആന്‍ഡമാനില്‍ വീര്‍ സാവര്‍ക്കര്‍ നാടുകടത്തല്‍ ശിക്ഷ അനുഭവിച്ച മുറി സന്ദര്‍ശിച്ച ആ ദിവസം എനിയ്ക്ക് മറക്കാന്‍ കഴിയില്ല. വീര്‍ സാവര്‍ക്കറിന്റെ വ്യക്തിത്വം ദൃഢതയും വിശാലതയും നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ഭീകവും സ്വാഭിമാനം നിറഞ്ഞതുമായ സ്വഭാവത്തിന് അടിമത്തത്തിന്റെ മാനസികാവസ്ഥ ഉള്‍ക്കൊള്ളാനായില്ല. സ്വാതന്ത്ര്യസമരത്തിനുവേണ്ടി മാത്രമല്ല, സാമൂഹ്യഐക്യത്തിനും സാമൂഹ്യന്യായത്തിനുംവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഇന്നും സ്മരിക്കപ്പെടുന്നു.
സുഹൃത്തുക്കളേ, കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ജൂണ്‍ 4 ന് സന്ത് കബീര്‍ദാസിന്റെ ജയന്തിയാണ്. കബീര്‍ദാസ് നമുക്ക് കാണിച്ചുതന്ന കാര്യങ്ങള്‍ ഇന്നും അത്രത്തോളംതന്നെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞിട്ടുണ്ട്,
''കബീരാ കുആം ഏക് ഹെ, പാനി ഭരെ അനേക് ക
ബര്ത്തന് മെം ഹീ ഭേദ് ഹെ, പാനി സബ് മെം ഏക് കക''
(കിണര്‍ ഒന്ന്, വെള്ളം കോരുന്നവര്‍ പലര്
പാത്രങ്ങള്‍ പലത്, വെള്ളം എല്ലാത്തിലും ഒന്ന്.)
അതായത് പലതരം ആളുകള്‍ കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിന് വരുന്നു. എന്നാല്‍ കിണറിന് എല്ലാവരും ഒരുപോലെയാണ്. വെള്ളം എല്ലാ പാത്രങ്ങളിലും ഒന്നുതന്നെയാണ്. സന്ത് കബീര്‍ സമൂഹത്തിലെ എല്ലാ വിവേചനപരമായ ദുരാചാരങ്ങളെയും എതിര്‍ത്തു. സമൂഹത്തിനെ ഉണര്‍ത്തുന്നതിന് അദ്ദേഹം യത്നിച്ചു. ഇന്ന് രാജ്യം വികസനം എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്. നാം കബീറില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സമൂഹത്തെ ശക്തമാക്കാന്‍ ഇനിയും യത്നിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോള്‍ ഞാന്‍ രാജ്യത്തിലെ ഒരു മഹാനായ വ്യക്തിയെക്കുറിച്ച് പറയാന്‍ പോകുകയാണ്. അദ്ദേഹം രാഷ്ട്രീയത്തിലും, സിനിമാലോകത്തും തന്റെ അത്ഭുതപ്രതിഭയുടെ ബലത്തില്‍ അനശ്വരനായ വ്യക്തിയാണ്. ഈ മഹാത്മാവിന്റെ പേരാണ് എന്‍. ടി. രാമറാവു. അദ്ദേഹം എന്‍.ടി.ആര്. എന്ന പേരിലും നമ്മുടെ ഇടയില്‍ അറിയപ്പെടുന്നു. ഇന്ന് എന്‍.ടി.ആറിന്റെ 100-ാം ജയന്തിയാണ്. തന്റെ ബഹുമുഖപ്രതിഭമൂലം അദ്ദേഹം തെലുങ്ക് സിനിമയിലെ മഹാനായകനായി എന്നു മാത്രമല്ല, കോടിക്കണക്കിന് ആളുകളുടെ ആരാധനാപാത്രവുമായി. അദ്ദേഹം 300ല്‍പരം സിനിമകളില്‍ അഭിനയിച്ചിട്ടുള്ളകാര്യം നിങ്ങള്‍ക്കറിയാമോ. അദ്ദേഹം അനേകം ചരിത്രപുരുഷന്മാര്ക്ക് തന്റെ അഭിനയമികവിലൂടെ ജീവനേകി. ഭഗവാന് കൃഷ്ണന്, രാമന് ഇങ്ങനെയുള്ള അനേകം റോളുകളില്‍ എന്‍.ടി.ആറിന്റെ അഭിനയം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതുമൂലം അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. എന്‍.ടി.ആര്. സിനിമാലോകത്തോടൊപ്പം രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. രാഷ്ട്രീയത്തിലും ആദ്ദേഹത്തിന് ജനങ്ങളുടെ സ്നേഹാശീര്‍വാദങ്ങള്‍ വേണ്ടുവോളം ലഭിച്ചു. രാജ്യത്തിലും, ലോകത്തിലും ലക്ഷക്കണക്കിനാളുകളുടെ മനസ്സുകളില്‍ കുടികൊള്ളുന്ന എന്‍.ടി.രാമറാവുവിന് ഞാന്‍ എന്റെ വീനീതമായ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മന് കി ബാത്ത്'ല്‍ ഇപ്രാവശ്യം ഇത്രമാത്രം. അടുത്തപ്രാവശ്യം കുറച്ചു പുതിയ വിഷയങ്ങളുമായി നിങ്ങളുടെ അടുത്തെത്താം. അപ്പോഴേയ്ക്കും ചില പ്രദേശങ്ങളില്‍ ചൂടു കുറേയധികം വര്‍ദ്ധിച്ചിട്ടുണ്ടാകും. ചിലയിടങ്ങളില്‍ മഴയും ആരംഭിയ്ക്കും. കാലാവസ്ഥയിലെ ഏത് പരിതസ്ഥിതിയിലും നിങ്ങള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിയ്ക്കണം. ജൂണ്‍ 21 ന് നാം അന്താരാഷ്ട്രാ യോഗാദിനം ആചരിക്കും. അതിനായുള്ള തയ്യാറെടുപ്പുകള്‍ ദേശവിദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ തയ്യാറെടുപ്പുകളെക്കുറിച്ച് സ്വന്തം 'മന് കി ബാത്ത്', നിങ്ങളുടെ മനസ്സ് പറയുന്നത് എന്നെ എഴുതി അറിയിക്കുക. മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചും എന്തെങ്കിലും അറിവ് നിങ്ങള്‍ക്ക് കിട്ടുകയാണെങ്കില്‍ അത് എന്നെ അറിയിക്കുക. കൂടുതല്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ 'മന് കി ബാത്ത്'ല്‍ സ്വീകരിക്കാനായിരിക്കും എന്റെ ശ്രമം. ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കേവര്‍ക്കും നന്ദി. ഇനി അടുത്തമാസം കാണാം. അതുവരെ വിട. നമസ്ക്കാരം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്ക്കാരം. നിങ്ങള്‍ക്കെല്ലാവര്‍ക്കും 'മന് കി ബാത്ത്' ലേയ്ക്ക് ഒരിക്കല്‍ക്കൂടി സ്വാഗതം. ഇപ്രാവശ്യത്തെ 'മന് കി ബാത്ത്'ന്റെ ഈ അദ്ധ്യായം രണ്ടാം ശതകത്തിന്റെ പ്രാരംഭമാണ്. കഴിഞ്ഞമാസം നാമെല്ലാവരും ഇതിന്റെ വിശേഷാല്‍ ശതകം ആഘോഷിച്ചു. നിങ്ങളുടെ എല്ലാം പങ്കാളിത്തമാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ ശക്തി. നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണസമയത്ത് ഒരര്‍ത്ഥത്തില്‍ നമ്മുടെ രാജ്യമാകെ ഒരു ചരടില്‍ കോര്‍ക്കപ്പെട്ടിരുന്നു. നമ്മുടെ ശുചീകരണത്തൊഴിലാളികളായ സഹോദരീസഹോദരന്മാരാകട്ടെ, മറ്റു വിഭിന്നവിഭാഗങ്ങളിലെ ശ്രേഷ്ഠന്മാരാകട്ടെ, മന് കി ബാത്ത് എല്ലാവരേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 'മന് കി ബാത്ത്'നോട് നിങ്ങളെല്ലാം കാണിച്ച ആത്മബന്ധവും സ്നേഹവും അഭൂതപൂര്‍വ്വമാണ്, വികാരഭരിതമാക്കുന്നതാണ്. 'മന് കി ബാത്തി'ന്റെ പ്രക്ഷേപണം നടന്നപ്പോള്‍, ലോകത്തിലെ നാനാരാജ്യങ്ങളിലും, വിഭിന്ന Time Zone ആയിരുന്നു. ചിലയിടങ്ങളില്‍ സായാഹ്നം, ചിലയിടങ്ങളില്‍ രാത്രി വളരെ വൈകിയും 100-ാം അദ്ധ്യായം കേള്‍ക്കാനായി അസംഖ്യം ആളുകള്‍ സമയം കണ്ടെത്തി. ആയിരക്കണക്കിനു മൈല്‍ ദൂരെയുള്ള ന്യൂസിലാന്‍ഡിലെ ഒരു വീഡിയോ ഞാന്‍ കണ്ടു. അതില്‍ 100 വയസ്സായ ഒരമ്മ ആശീര്‍വാദം അര്‍പ്പിക്കുകയായിരുന്നു. 'മന് കി ബാത്തി'നെക്കുറിച്ച് ദേശവിദേശങ്ങളിലെ ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അനേകമാളുകള്‍ നിര്‍മ്മാണപരമായ വിശകലനവും നടത്തുകയുണ്ടായി. 'മന് കി ബാത്തി'ല്‍ നാടിന്റെയും നാട്ടുകാരുടെയും നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തുന്നത് എന്നതിനെ ആളുകള്‍ അഭിനന്ദിച്ചു. ഈ അഭിനന്ദനത്തിനും ആശീര്‍വാദങ്ങൾക്കും എല്ലാം ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളെ ആദരപൂര്‍വ്വം നന്ദി അറിയിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കഴിഞ്ഞ ദിവസങ്ങളില്‍ 'മന് കി ബാത്തി'ല്‍ നാം കാശീ-തമിഴ് സംഗമത്തെക്കുറിച്ചും സൗരാഷ്ട്ര-തമിഴ് സംഗമത്തെക്കുറിച്ചും സംസാരിച്ചു. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വാരാണസിയില്‍ കാശീ-തെലുങ്ക് സംഗമം നടന്നത്. 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന സങ്കല്പത്തിന് ശക്തിയേകുന്ന മറ്റൊരു ഉദ്യമംകൂടി രാജ്യത്തു നടന്നു. ആ ഉദ്യമമാണ് യുവസംഗമം. ഈ ഉദ്യമത്തെക്കുറിച്ച് വിസ്തരിച്ച്, ഈ ശ്രേഷ്ഠമായ ഉദ്യമത്തിലേര്പ്പെട്ടിരിക്കുന്നവരോടുതന്നെ ചോദിക്കാമെന്നു ഞാന്‍ കരുതി. എന്നോടൊപ്പം ഇപ്പോള്‍ ഫോണില്‍ രണ്ടു ചെറുപ്പക്കാര്‍ ചേര്‍ന്നിട്ടുണ്ട്. ഒരാള്‍ അരുണാചല്‍ പ്രദേശിലെ ഗ്യാമര്ന്യോകുംജി. മറ്റേയാള്‍ ബീഹാറിന്റെ പുത്രി വിശാഖാ സിംഹ്ജി. വരൂ, ആദ്യം നമുക്ക് ഗ്യാമര്ന്യോകുമായി സംസാരിക്കാം.
പ്രാധാനമന്ത്രി : ഗ്യാമര്‍ജി, നമസ്ക്കാരം.
ഗ്യാമര്‍ : നമസ്ക്കാരം മോദിജി.
പ്രാധാനമന്ത്രി : ഗ്യാമര്‍ജി, ആദ്യം ഞാന്‍ താങ്കളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു.
ഗ്യാമര്‍ : മോദിജി, താങ്കള്‍ താങ്കളുടെ വിലപ്പെട്ട സമയം എന്നോട്
സംസാരിക്കാന്‍ കണ്ടെത്തിയതിന് ആദ്യം തന്നെ ഞാന്‍ താങ്കളോടും കേന്ദ്ര ഗവണ്മെന്റിനോടുമുള്ള എന്റെ കടപ്പാട് അറിയിക്കട്ടെ. അരുണാചല്‍പ്രദേശിലെ National Institute of Technology യില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഞാന്‍.
പ്രധാനമന്ത്രി : വീട്ടില്‍ അച്ഛനും മറ്റും എന്തുചെയ്യുന്നു?
ഗ്യാമര്‍ : എന്റെ അച്ഛന് ചില്ലറ വ്യാപാരങ്ങളും കുറച്ച് കൃഷികാര്യങ്ങളുമായി കഴിയുന്നു.
പ്രധാനമന്ത്രി : 'യുവസംഗമ'ത്തെപ്പറ്റി താങ്കള്‍ എങ്ങിനെയറിഞ്ഞു? 'യുവ
സംഗമ'ത്തിന് എവിടെപ്പോയി? എങ്ങിനെ പോയി? എങ്ങനുണ്ടായിരുന്നു ?
ഗ്യാമര്‍ : മോദിജീ, 'യുവസംഗമ'ത്തിന് ഞങ്ങളുടെ സ്ഥാപനം, NITയില്‍
നിന്നാണ് എനിയ്ക്ക് ഇതില്‍ പങ്കെടുക്കാനാകുമെന്ന് പറഞ്ഞത്. തുടര്‍ന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ അന്വേഷിച്ചു. ഇത് നല്ലൊരു പരിപാടിയാണെന്ന് എനിക്ക് മനസ്സിലായി. ഇതിലൂടെ ഏകഭാരതം ശ്രേഷ്ഠഭാരതം ദർശനത്തിലും പങ്കാളിയാകാന്‍ സാധിയ്ക്കും. എനിക്ക് കുറച്ചു നല്ല കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം കിട്ടുമല്ലോ. താമസിയാതെ ഞാന്‍ വെബ് സൈറ്റില്‍ പോയി enrol ചെയ്തു. എന്റെ അനുഭവം വളരെ രസാവഹമായിരുന്നു. വളരെ നല്ലതായിരുന്നു.
പ്രധാനമന്ത്രി : എന്തെങ്കിലും സെലക്ട് ചെയ്യേണ്ടിവന്നോ?
ഗ്യാമര്‍ : വെബ്സൈറ്റ് ഓപ്പണ്‍ ചെയ്തപ്പോള്‍ അരുണാചല്‍പ്രദേശില്‍
ഉള്ളവര്‍ക്ക് രണ്ട് IIT ഉണ്ടായിരുന്നു. ആദ്യത്തേത് ആന്ധ്രാപദേശിലെ Central University തിരുപ്പതി ആയിരുന്നു. രണ്ടാമത്തേത് Central University രാജസ്ഥാനായിരുന്നു. ഞാന്‍ first preferenc നല്‍കിയത് രാജസ്ഥാനായിരുന്നു. second preference IIT തിരുപ്പതിയ്ക്കും നല്കി. അപ്പോള്‍ എന്നെ രാജസ്ഥാനിലേയ്ക്ക് സെലക്ട് ചെയ്തു. അങ്ങനെ ഞാന്‍ രാജസ്ഥാനില്‍ പോയി.
പ്രധാനമന്ത്രി : താങ്കളുടെ രാജസ്ഥാന് യാത്ര എങ്ങിനെയുണ്ടായിരുന്നു? ആദ്യ തവണയല്ലേ രാജസ്ഥാനില്‍ പോയത്?
ഗ്യാമര്‍ : അതേ, ഞാന്‍ ആദ്യമായിട്ടാണ് അരുണാചലില്‍ നിന്ന് പുറത്തു പോയത്. ഞാന്‍ രാജസ്ഥാനിലെ കോട്ടയും മറ്റും സിനിമയിലും ഫോണിലുമേ കണ്ടിട്ടുള്ളൂ. ഞാന്‍ ആദ്യതവണ പോയപ്പോള്‍ എന്റെ അനുഭവം വളരെ നല്ലതായിരുന്നു. അവിടുത്തെ ആളുകള്‍ വളരെ നല്ലവരാണ്. ഞങ്ങളോടുള്ള പെരുമാറ്റം ഏറെ നല്ലതായിരുന്നു. ഞങ്ങള്‍ക്ക് അവിടെ പുതിയ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. രാജസ്ഥാനിലെ വലിയ തടാകങ്ങള്‍ കണ്ടു. അവിടുത്തെ ആളുകള്‍ നടത്തുന്ന Rain water harvesting ഇതെല്ലാം പുതിയ അറിവായിരുന്നു. ഇതെനിക്ക് ഒട്ടും അറിയാത്ത കാര്യമായിരുന്നു. രാജസ്ഥാന് സന്ദര്‍ശനം എനിക്ക് വളരെ നല്ല അനുഭവമായിരുന്നു.
പ്രധാനമന്ത്രി : നോക്കൂ, താങ്കള്‍ക്ക് ഏറ്റവും വലിയ പ്രയോജനമുണ്ടായത് ഇതാണ്.
എന്തെന്നാല്‍, അരുണാചല്‍ വീരന്മാരുടെ ഭൂമിയാണ്, രാജസ്ഥാനും
വീരന്മാരുടെ ഭൂമിയാണ്. രാജസ്ഥാനില്‍ നിന്ന് സൈന്യത്തിലും അനേകംപേര്‍ ചേര്‍ന്നിട്ടുണ്ട്. അരുണാചലിന്റെ അതിര്‍ത്തിയില്‍ രാജസ്ഥാനിലെ സൈനികരെ കാണുമ്പോള്‍ രാജസ്ഥാനില്‍ പോയ കാര്യം താങ്കള്‍ അവരോട് പറയും. അപ്പോള്‍ അവരോടുള്ള താങ്ക
ളുടെ അടുപ്പം കുറച്ചുകൂടി വര്‍ദ്ധിക്കും. ശരി, പല സമാനതകളും താങ്കളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവും. അരുണാചലിലും ഇങ്ങനെ
യാണല്ലോ എന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടാകും.
ഗ്യാമര്‍ : മോദിജി എന്റെ ശ്രദ്ധയില്‍പെട്ട ഒരു സമാനത ദേശപ്രേമമാണ്. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന കാഴ്ചപ്പാടും തോന്നലും ഞാന്‍
അവിടെ കണ്ടു. അരുണാചലിലെ ആളുകളും ഭാരതീയരായതില്‍ സ്വയം അഭിമാനിക്കുന്നവരാണ്. രാജസ്ഥാനിലെ ആളുകളും പ്രത്യേ
കിച്ച് യുവതലമുറ ജന്മനാടിനെയോര്‍ത്ത് അഭിമാനിക്കുന്നവരാണ്. ഇതെനിയ്ക്ക് ശരിക്കും അനുഭവപ്പെട്ട കാര്യമാണ്. ഞാന്‍ അവിടെ
അനേകം യുവാക്കളുമായി interact ചെയ്യുകയും സംസാരിക്കുകയും
ചെയ്തു. ഭാരതത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം
അതായത് തികഞ്ഞ ദേശസ്നേഹം രണ്ട് സംസ്ഥാനങ്ങളിലും
ഒരുപോലെ കണ്ട സമാനതയാണ്.
പ്രധാനമന്ത്രി : ഇപ്പോഴും അവിടുത്തെ കൂട്ടുകാരുമായുള്ള അടുപ്പം തുടരുന്നുണ്ടോ? അതോ നാട്ടില്‍ വന്നപ്പോള്‍ അവരെ മറന്നോ?
ഗ്യാമര്‍ : ഞങ്ങള്‍ പരിചയം തുടരുന്നുണ്ട്.
പ്രധാനമന്ത്രി : ശരി. താങ്കള്‍ Social media യില്‍ active ആണോ?
ഗ്യാമര്‍ : അതേ, ഞാന്‍ active ആണ്.
പ്രധാനമന്ത്രി : എന്നാല്‍ താങ്കള്‍ ബ്ലോഗ് എഴുതണം. താങ്കളുടെ യുവസംഗമത്തിന്റെ അനുഭവം എന്തായിരുന്നു, അതില്‍ എങ്ങിനെ enrol ചെയ്തു, രാജസ്ഥാനിലെ അനുഭവം എങ്ങിനെയായിരുന്നു. ഇതെല്ലാം
എഴുതണം. അപ്പോള്‍ 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്നതിന്റെ മഹത്വം എന്താണെന്നും, ഈ പദ്ധതി എന്താണെന്നും നാടെങ്ങുമുള്ള യുവാക്കള്‍ക്ക് മനസ്സിലാകും. യുവാക്കള്‍ക്ക് ഇതുകൊണ്ടുള്ള പ്രയോജനം എന്താണെന്നും എഴുതണം. താങ്കളുടെ മുഴുവന്‍ അനുഭവങ്ങളും അടങ്ങുന്ന Blog തയ്യാറാക്കണം. അപ്പോള്‍ അനേകംപേര്‍ക്ക് ഇതിനെപ്പറ്റി മനസ്സിലാക്കാന്‍ സാധിക്കും.
പ്രധാനമന്ത്രി : ഗ്യാമര്ജീ, താങ്കളോട് സംസാരിച്ചപ്പോള്‍ വളരെ നന്നായി തോന്നി. നിങ്ങള്‍ യുവാക്കള്‍ ദേശത്തിനുവേണ്ടി, ദേശത്തിന്റെ ഉജ്ജ്വലമായ ഭാവിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണം. എന്തെന്നാല്‍ ഈ 25വര്‍ഷങ്ങള്‍ താങ്കള്‍ക്കും താങ്കളുടെ ദേശത്തിനും അത്യന്തം മഹത്വപൂര്‍ണമാണ്. എന്റെ ഹൃദയപൂര്‍വ്വമായ മംഗളാശംസകള്‍. നന്ദി.
ഗ്യാമര്‍ : മോദിജീ അങ്ങേയ്ക്കും നന്ദി.
പ്രാധാനമന്ത്രി : നമസ്ക്കാരം സഹോദരാ.
കൂട്ടുകാരേ, അരുണാചലിലെ ആളുകള്‍ ഏറെ ആത്മീയത ഉള്ളവരാണ്. അവരോടു സംസാരിക്കുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നാറുണ്ട്. യുവസംഗമത്തില്‍ ഗ്യാമറുടെ അനുഭവം ഏറെ നന്നായിരുന്നു. ഇനി ബീഹാറിന്റെ പുത്രിയായ വിശാഖസിംഹയോട് സംസാരിക്കാം.
പ്രധാനമന്ത്രി : വിശാഖാജി, നമസ്ക്കാരം.
വിശാഖാ : ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് ആദ്യമേ തന്നെ എന്റെ നമസ്ക്കാരം. എന്റെ കൂടെയുള്ള എല്ലാ പ്രതിനിധികളുടേയും പേരിലും താങ്കള്‍ക്ക് അനേകമനേകം നമസ്ക്കാരം.
പ്രധാനമന്ത്രി : ശരി, വിശാഖ, ആദ്യം സ്വയം പരിചയപ്പെടുത്തു. പിന്നീട് എനിക്ക്
യുവസംഗമത്തെക്കുറിച്ചും അറിയാനുണ്ട്.
വിശാഖാ : ബീഹാറിലെ സാസാറാം എന്നു പേരായ പട്ടണത്തിലെ താമസക്കാരിയാണു ഞാന്‍. എന്റെ കോളേജിലെ Whatsapp groupse message മുഖേനയാണ് എനിക്ക് യുവസംഗമത്തെക്കുറിച്ച് ആദ്യമായി അറിയാനിടയായത്. പിന്നീട് ഞാന്‍ അതിനെക്കുറിച്ച് അന്വേഷിച്ചു. അതെന്താണെന്നു വിശദമായി മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍
എനിക്ക് മനസ്സിലായി അത് പ്രധാനമന്ത്രിയുടെ 'ഏകഭാരതം ശ്രേഷ്ഠഭാരതം' പദ്ധതി മുഖേനയുള്ള യുവസംഗമം ആണെന്ന്. അതിനുശേഷം ഞാന്‍ അതിനായി apply ചെയ്തു. apply ചെയ്യുമ്പോള്‍ ഞാന്‍ അതില്‍ join ചെയ്യാനായി വളരെ excited ആയിരുന്നു. അവിടെയെല്ലാം ചുറ്റിക്കറങ്ങി തമിഴ്നാട്ടില്‍പോയി മടങ്ങിയെത്തി. അവിടെനിന്നും കിട്ടിയ ആ exposure ഏറെയാണ്. ആ പരിപാടിയിൽ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ എനിക്കിപ്പോള്‍ അതിയായ അഭിമാനം ഉണ്ട്. I feel proud that I have been the part of this programme.. ആ പരിപാടിയിൽ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഭാരതത്തിലെ പല പ്രദേശങ്ങളിലെ സംസ്ക്കാരത്തെ adopt ചെയ്യാന്‍ അവസരം തരുന്ന ഇത്രയും മഹത്തായ ഒരു കാര്യപരിപാടി ഞങ്ങള്‍ ചെറുപ്പക്കാര്‍ക്കായി അവതരിപ്പിച്ച താങ്കളോടു എന്റെ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തട്ടെ.
പ്രധാനമന്ത്രി : വിശാഖാ, താങ്കള്‍ എന്താണ് പഠിക്കുന്നത്?
വിശാഖ : ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് 2-ാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
പ്രധാനമന്ത്രി : വിശാഖാ, ഏതു സംസ്ഥാനത്തു് പോകണം, എവിടെ ചേരണം എന്നുള്ള തീരുമാനം താങ്കള്‍ എങ്ങിനെയാണ് എടുത്തത്?
വിശാഖ : യുവസംഗമത്തെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങിയ
പ്പോള്‍ എനിയ്ക്ക് മനസ്സിലായി ബീഹാറിലെ delegates നെ
തമിഴ്നാട്ടിലെ delegates മായാണ് exchange ചെയ്യുന്നത് എന്ന്. നമ്മുടെ
രാജ്യത്തിലെ വളരെ സംസ്ക്കാരസമ്പന്നമായ സ്റ്റേറ്റാണ് തമിഴ്നാട്.
ബീഹാറിലുള്ളവരെ തമിഴ്നാട്ടിലേയ്ക്കാണ് അയയ്ക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ എങ്ങിനെ Form fill ചെയ്യണം, അവിടെ പോകണമോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കാന്‍ അത് ഏറെ സഹായകരമായി. എനിയ്ക്ക് അതില്‍പങ്കെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതില്‍ എനിയ്ക്ക് വളരെ അഭിമാനം തോന്നുന്നു. ഏറെ സന്തോഷവും.
പ്രധാനമന്ത്രി : താങ്കള്‍ ആദ്യാമായാണോ തമിഴ്നാട്ടില്‍ പോയത്?
വിശാഖ : അതെ, ആദ്യമായാണ് ഞാന്‍ പോയത്.
പ്രധാനമന്ത്രി : ഏതെങ്കിലും പ്രത്യേകതയുള്ള സ്മരണയില്‍ വരുന്ന കാര്യം പറയാമോ? നാട്ടിലെ യുവജനങ്ങൾ താങ്കള്‍ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണ്.
വിശാഖ : എന്റെ യാത്രയില്‍ നല്ല അനുഭവങ്ങള്‍ മാത്രമായിരുന്നു. ഓരോ
പടവിലും ഞങ്ങള്‍ വളരെ നല്ല കാര്യങ്ങള്‍ പഠിച്ചു. തമിഴ്നാട്ടില്‍ എനിയ്ക്ക് വളരെ നല്ല കൂട്ടുകാരെ ലഭിച്ചു. അവിടത്തെ സംസ്ക്കാരവും ഇഷ്ടമായി. അവിടത്തെ ആളുകളെ ഞാന്‍ കണ്ടു. അവിടെ ഞാന്‍ കണ്ട പ്രധാനകാര്യം അവിടെയുള്ള ആര്‍ക്കും ISRO സന്ദര്‍ശിക്കാനുള്ള അവസരം കിട്ടാറില്ല. എന്നാല്‍ പ്രതിനിധികളായി ചെന്ന ഞങ്ങള്‍ക്ക് അതിനുള്ള അവസരം ലഭിച്ചു. തമിഴ്നാട്ടിലെ രാജ്ഭവനില്‍ പോകാനും തമിഴ്നാട് ഗവര്‍ണറെ കാണാനും സാധിച്ചത് ഒരു നല്ല അനുഭവമായിരുന്നു. ഈ രണ്ട് സന്ദര്‍ശനങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതായിരുന്നു. 'യുവസംഗമം' വഴി ഞങ്ങള്‍ക്ക് ലഭിച്ച ഈ രണ്ട് അവസരങ്ങള്‍ എന്റെ പ്രായത്തിലുള്ള യുവാക്കള്‍ക്ക് ലഭിക്കാറില്ല എന്ന് എനിയ്ക്ക് തോന്നുന്നു. ഇത് രണ്ടും ഞാന്‍ ഏറെ ഓര്‍ക്കാനിഷ്ടപ്പെടുന്ന അനുഭവങ്ങളായിരുന്നു.
പ്രധാനമന്ത്രി : ബീഹാറിലെയും തമിഴ്നാട്ടിലെയും ഭക്ഷണരീതി വ്യത്യസ്തങ്ങളാണ്.
വിശാഖ : അതെ.
പ്രധാനമന്ത്രി : പൂര്‍ണമായി അവിടെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിഞ്ഞോ?
വിശാഖ : ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ദക്ഷിണേന്ത്യന്‍ ഭക്ഷണവിഭവങ്ങ
ളാണ് ഞങ്ങളെ വരവേറ്റത്. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് ദോശ, ഇഡ്ഡലി, സാമ്പാര്‍, ഊത്തപ്പം, വട, ഉപ്പുമാവ് എല്ലാം ലഭിച്ചു. ആദ്യം ഭക്ഷിച്ചപ്പോള്തന്നെ ഞങ്ങള്‍ക്ക് നല്ല ഭക്ഷണമായി തോന്നി. അവിടുത്തെ ഭക്ഷണം നല്ല healthy ആണ്. വാസ്തവത്തില്‍ രുചിയുടെ കാര്യത്തിലും വളരെ നല്ലതുതന്നെ. ഞങ്ങളുടെ ഉത്തരേന്ത്യന്‍ ഭക്ഷണത്തേക്കാള്‍ വളരെ വ്യത്യസ്തമായ ഭക്ഷണമാണ്. എനിയ്ക്കവിടുത്തെ ഭക്ഷണവും ആളുകളും രണ്ടും വളരെ ഇഷ്ടമായി.
പ്രധാനമന്ത്രി : ഇപ്പോള്‍ തമിഴ്നാട്ടില്‍ മിത്രങ്ങള്‍ ഉണ്ടായിരിക്കുമല്ലോ?
വിശാഖ : തീര്‍ച്ചയായും. ഞങ്ങള്‍ അവിടെ ആദ്യം NIT (Trichy) യിലാണ് താമസിച്ചത്. പിന്നെ IIT മദ്രാസില്‍ പോയി. ഈ രണ്ടിടത്തേയും
വിദ്യാര്‍ത്ഥികളുമായി ചങ്ങാത്തമുണ്ടായി. ഇടയ്ക്ക് IIT യുടെ welcome ceremony ഉണ്ടായിരുന്നു. അതില്‍ അടുത്തുള്ള കോളേജുകളിലെ അനേകം വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു. ഞങ്ങള്‍ ആ വിദ്യാര്‍ത്ഥികളുമായി Interact ചെയ്തു. അവരെപരിചയപ്പെട്ടത് എനിക്ക് വളരെ നല്ലതായി തോന്നി. പലരും എന്റെ കൂട്ടുകാരുമായി. തമിഴ്നാട്ടില്‍നിന്നു ബീഹാറിലേയ്ക്കു വന്ന പ്രതിനിധികളുമായും ഞങ്ങള്‍ സംവദിക്കുകയുണ്ടായി. ഇപ്പോഴും ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്, അതില്‍ സന്തോഷവും തോന്നുന്നു.
പ്രധാനമന്ത്രി : വിശാഖ, താങ്കള്‍ Blog എഴുതണം. താങ്കളുടെ അനുഭവങ്ങളെക്കുറിച്ചെല്ലാം social media യില്‍ എഴുതണം. ഈ യുവസംഗമത്തെ
ക്കുറിച്ചും 'ഏകഭാരതം ശ്രേഷ്ഠഭാരത'ത്തെക്കുറിച്ചും എല്ലാം.
തമിഴ്നാട്ടില്‍ താങ്കള്‍ക്ക് ലഭിച്ച ആത്മബന്ധത്തെക്കുറിച്ചും, സ്വാഗതത്തെയും സല്‍ക്കാരത്തെയും കുറിച്ചുമെല്ലാം എഴുതണം. തമിഴ്നാട്ടിലെ ആള്‍ക്കാരില്‍നിന്നു ലഭിച്ച സ്നേഹത്തെക്കുറിച്ചുമെല്ലാം നമ്മുടെ നാട്ടുകാരോട് താങ്കള്‍ പറയണം. എന്താ എഴുതുമല്ലോ അല്ലേ?
വിശാഖ : തീര്‍ച്ചയായും.
പ്രധാനമന്ത്രി : താങ്കള്‍ക്ക് എന്റെ എല്ലാ മംഗളാശംസകളും. വളരെ വളരെ നന്ദി.
വിശാഖ : Thank you so much, നമസ്ക്കാരം.
ഗ്യാമറിനും, വിശാഖയ്ക്കും എന്റെ അനേകമനേകം മംഗളാശംസകള്‍. യുവസംഗമത്തില്നിന്നു നിങ്ങള്‍ക്കു ലഭിച്ച പാഠങ്ങള്‍ ജീവിതകാലം മുഴുവനും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കട്ടെ. അതാണ് നിങ്ങള്‍ക്കുള്ള എന്റെ മംഗളാശംസകള്‍.
സുഹൃത്തുക്കളെ, ഭാരതത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്. നമ്മുടെ രാജ്യത്ത് കാണാനേറെയുണ്ട്. അതു കണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം 'യുവസംഗമം' എന്ന പേരില്‍ ഉത്കൃഷ്ടമായൊരു പരിപാടി ആസൂത്രണം ചെയ്തത്. ആളുകള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുക, നാട്ടിലെ ചെറുപ്പക്കാര്‍ക്ക് പരസ്പരം ഒത്തുചേരലിനുള്ള അവസരം ഉണ്ടാക്കുക എന്നുള്ളവയാണ് ഇതിന്റെ ഉദ്ദേശ്യം. വിഭിന്നങ്ങളായ സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതിനോട് ബന്ധിപ്പിച്ചിരിക്കുന്നു. 'യുവസംഗമ'ത്തില്‍ യുവാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും പോകുന്നു. അവര്‍ക്ക് പലതരത്തിലുള്ള ആള്‍ക്കാരുമായും ഒത്തുചേരാനുള്ള അവസം ലഭിക്കുന്നു. യുവസംഗമത്തിന്റെ first round ല്‍ ഏകദേശം 1200 ഓളം യുവജനങ്ങള്‍ രാജ്യത്തിലെ 22 സംസ്ഥാനങ്ങളിൽ സഞ്ചരിച്ചുകഴിഞ്ഞു. ഇതില്‍ പങ്കെടുത്ത യുവജനങ്ങള്‍, ആയുഷ്ക്കാലം മുഴുവനും ഹൃദയത്തില്‍ തങ്ങിനില്ക്കുന്ന ഓര്‍മ്മകളുമായാണ് മടങ്ങിയെത്തിയത്. അനേകം വലിയ വലിയ കമ്പനികളിലെ CEO മാരും, Business leaders ഉം, bag packers നെപ്പോലെ ഭാരത്തില്‍ സമയം ചെലവഴിച്ചത് നാം കണ്ടു. ഞാന്‍ മറ്റു ദേശങ്ങളിലെ നേതാക്കളെ കണ്ടുമുട്ടുമ്പോള്‍ പലപ്പോഴും അവര്‍ പറയാറുണ്ട്, ചെറുപ്പകാലത്ത് അവര്‍ ഭാരതത്തില്‍ ചുറ്റിക്കറങ്ങാന്‍ എത്തിയിട്ടുണ്ട് എന്ന്. നമ്മുടെ ഭാരതത്തില്‍ കാണാനും അറിയാനും ഏറെ കാര്യങ്ങളുണ്ട്. ഓരോ തവണ കാണുമ്പോഴും അത് നമ്മുടെ ഔത്സ്യുക്യം വര്‍ദ്ധിപ്പിക്കുന്നു. ഈ രോമാഞ്ചദായകമായ അനുഭവങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും നമ്മുടെ രാജ്യത്തിന്റെ വിഭിന്നങ്ങളായ ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള പ്രേരണ തീര്‍ച്ചയായും ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ ജപ്പാനിലെ ഹിരോഷിമയിലായിരുന്നു. അവിടെ Hiroshima Peace Memorial Museum ത്തില്‍ പോകാനുള്ള അവസരം എനിയ്ക്ക് ലഭിച്ചു. അതെന്നെ വികാരം കൊള്ളിച്ച അനുഭവമായിരുന്നു. നാം ചരിത്രസ്മൃതികളെ സംരക്ഷിച്ച് വയ്ക്കുമ്പോള്‍ അവ വരുംതലമുറകള്‍ക്ക് ഏറെ സഹായകമായി തീരുന്നു. മ്യൂസിയങ്ങളില്‍ നിന്ന് നമുക്ക് പല പുതിയ പാഠങ്ങളും ലഭിക്കുന്നു, പലതും അവിടെനിന്നും നമുക്ക് പഠിക്കാനും കിട്ടുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഭാരതത്തില്‍ International Museum Expo സംഘടിപ്പിക്കപ്പെട്ടു. ഇത് ലോകത്തിലെ 1200 ല്‍ പരം മ്യൂസിയങ്ങളിലെ വൈശിഷ്ട്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. നമ്മുടെ ഭാരതത്തില്‍ നമ്മുടെ കഴിഞ്ഞ കാലത്തെ പ്രദര്‍ശിപ്പിക്കുന്ന പലതരം മ്യൂസിയങ്ങളുണ്ട്. ഗുരുഗ്രാമത്തില്‍ ഒരു വിശിഷ്ടമായ മ്യൂസിയമുണ്ട് അതാണ് Museo Camera. ഇവിടെ 1860 ന് ശേഷമുള്ള 8000 ല്‍ അധികം ക്യാമറകളുടെ ശേഖരണം ലഭ്യമാണ്. തമിഴ്നാട്ടിലെ Museum of possibilities ദിവ്യാംഗരെ ഉദ്ദേശിച്ച് രൂപകല്പന ചെയ്തിട്ടുള്ളതാണ്. മുംബൈയിലെ 'ഛത്രപതി ശിവാജി മഹാരാജ് വാസ്തുസംഗ്രഹാലയം' 70,000 ലധികം വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമാണ്. 2010 ല്‍ സ്ഥാപിച്ച Indian Memory Project ഒരുതരത്തിലുള്ള Online Museum ആണ്. ഇത് ലോകത്തെ എല്ലാ ഭാഗങ്ങളില്‍നിന്നും അയയ്ക്കുന്ന ചിത്രങ്ങളും കഥകളുംവഴി ഭാരതത്തിന്റെ മഹത്തായ ചരിത്രത്തിന്റെ കണ്ണികളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ ശ്രദ്ധിക്കുന്നു. വിഭജനത്തിന്റെ ഭയത്തെ ഓര്‍മ്മപ്പെടുത്തുന്നതിനും ശ്രമിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലും ഭാരതത്തില്‍ പുതിയപുതിയതരത്തിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ആദിവാസീസഹോദരീസഹോരന്മാരുടെ സംഭാവനകളെ അനുസ്മരിച്ച് 10 പുതിയ മ്യൂസിയങ്ങളും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കൊത്തയിലെ വിക്ടോറിയ മെമ്മോറിയലിലെ ബിപ്ലോബി ഭാരത് ഗ്യാലറി, ജാലിയന്‍വാലാ ബാഗ് മെമ്മോറിയലിന്റെ പുന:രുദ്ധാരണം, ഡല്‍ഹിയിലെ ഭാരതത്തിലെ എല്ലാ മുന്‍പ്രധാനമന്ത്രിമാര്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട PM മ്യൂസിയം എന്നിവയും ദേശത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കുന്നു. ഡല്‍ഹിയിലെതന്നെ National War Memorial ഉം Police Memorial ഉം സന്ദര്‍ശിച്ച് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് ദിവസവും അനേകംപേര്‍ എത്തുന്നു. ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്രയ്ക്കായി സമര്‍പ്പിക്കപ്പെട്ട ദണ്ഡിമെമ്മോറിയലും,Statue of Unity Museum ഉം ഉണ്ട്. എനിയ്ക്ക് ഇത് ഇവിടെ നിര്‍ത്തേണ്ടിവരുന്നു. എന്തെന്നാല്‍ രാജ്യത്തെ മുഴുവന്‍ മ്യൂസിയങ്ങളുടെയും വളരെ വലുതാണ്. ആദ്യമായി രാജ്യത്തെ മുഴുവന്‍ മ്യൂസിയങ്ങളെയുംപറ്റി ആവശ്യമായ അറിവുകളെ ക്രോഡീകരിച്ചിട്ടുണ്ട്. മ്യൂസിയം ഏത് details നെ ആധാരമാക്കിയാണ്, അവിടെ ഏതെല്ലാം തരത്തിലുള്ള വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്, contact details എന്താണ് - ഇക്കാര്യങ്ങളെയെല്ലാം online directory ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എനിയ്ക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ക്ക് സൗകര്യപ്പെടുമ്പോള്‍ നമ്മുടെ രാജ്യത്തെ ഈ മ്യൂസിയങ്ങള്‍ കാണാന്‍ തീര്‍ച്ചയായും പോകണമെന്നാണ്. നിങ്ങള്‍ അവിടുത്തെ ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ # Museum Memorial ല്‍ share ചെയ്യാനും മറക്കരുത്. ഇതിലൂടെ നമ്മുടെ മഹത്തായ സംസ്ക്കാരത്തോടൊപ്പം നമ്മള് ഭാരതീയരുടെ ഒരുമ കുറച്ചുകൂടി ദൃഢമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മളെല്ലാവരും ഒരു ചൊല്ല് പല പ്രാവശ്യം കേട്ടിട്ടുണ്ടാകും, ഒട്ടേറെ തവണ കേട്ടിട്ടുണ്ടാകും - 'വെള്ളമാണെല്ലാം.' വെള്ളമില്ലെങ്കില്‍ ജീവിതം പ്രശ്നനിബിഡമാകും, വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും വികസനം നിശ്ചലമാകും. ഭാവിയിലെ ഈ വെല്ലുവിളി മുന്നില്‍ കണ്ടുകൊണ്ട് ഇന്ന് രാജ്യത്തിന്റെ ഓരോ ജില്ലയിലും 75 അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഈ അമൃതസരോവരങ്ങള്‍ പ്രത്യേകതയുള്ളതാണ്, എന്തെന്നാല്‍ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്താണ് ഇവ നിര്‍മ്മിക്കുന്നത്. ഈ നിര്‍മ്മാണത്തില്‍ ജനങ്ങളുടെ അമൃതപ്രയത്നം ചേരുന്നുണ്ട്. ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു എന്ന കാര്യം അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകും. ഇത് ജലസംരക്ഷണകാര്യത്തില്‍ ഒരു വലിയ ചുവടുവയ്പ്പാണ്.
സുഹൃത്തുക്കളേ, നാം ഓരോ വേനല്‍ക്കാലത്തും ജലദൗര്‍ലഭ്യംമൂലമുള്ള വെല്ലുവിളികളെപറ്റി സംവദിക്കാറുണ്ട്. ഇപ്രാവശ്യവും നമ്മള് ജലത്തെപ്പറ്റി ചര്‍ച്ചചെയ്യും. ചര്‍ച്ചാവിഷയം ജലസംരക്ഷണത്തിനുള്ള start ups നൈ പറ്റിയായിരിക്കും. ഒരു സ്റ്റാര്‍ട്ട് അപ് ആണ് FluxGen. ഈ സ്റ്റാര്‍ട്ട് അപ് IOT യുടെ ടെക്നിക്കിലൂടെ Water management പോംവഴി ഉണ്ടാക്കുന്നു. ഈ ടെക്നോളജി ജലത്തിന്റെ ഉപയോഗത്തിന്റെ patterns പറഞ്ഞുതരുന്നു. അങ്ങനെ ജലത്തിന്റെ ഉചിതമായ ഉപയോഗത്തിന് സഹായകമാകുന്നു. മറ്റൊരു സ്റ്റാര്‍ട്ട് അപ്പാണ് LivNSense ഇത് Artificial Intelligence, Machine Learning ഇവയില്‍ അധിഷ്ഠിതമായ പ്ലാറ്റ്ഫോം ആണ്. ഇതിന്റെ സഹായത്താല്‍ Water distribution ഫലപ്രദമായി നിരീക്ഷിക്കാനാകും. ഇതിലൂടെ എവിടെ, എത്ര വെള്ളം നഷ്ടമാകുന്നു എന്ന് മനസ്സിലാക്കാനാകും. മറ്റൊരു സ്റ്റാര്‍ട്ടപ്പാണ് 'കുംഭികാഗസ്'. 'കുംഭികാഗസ്' സ്റ്റാര്‍ട്ട് അപ്പ് ഒരു പ്രത്യേക തൊഴില്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ 'ജലകുംഭി' (ജലസസ്യം)ല്‍നിന്ന് കടലാസ് നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്നു. അതായത് പലപ്പോഴും ജലസ്ത്രോതസ്സുകള്‍ക്ക് പ്രശ്നമായി തീരാറുള്ള 'ജലകുംഭി'യില്നിന്ന് ഇപ്പോള്‍ കടലാസ്സ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു.
സുഹൃത്തുക്കളേ, പല യുവാക്കളും innovation നും technology യും മുഖേനയുള്ള ജോലികള്‍ ചെയ്യുമ്പോള്‍, ഛത്തീസ്ഗഢിലെ ബാലോദ് ജില്ലയിലെ യുവാക്കളെപ്പോലെ നമ്മുടെ സമൂഹത്തെ ജാഗരൂകരാക്കുന്ന മഹത്തായ യത്നത്തില്‍ മുഴുകുന്ന ഒട്ടേറെ യുവാക്കളും നമുക്കിടയിലുണ്ട്. ഇവിടുത്തെ യുവാക്കള്‍ ജലസംരക്ഷണത്തിനായി ഒരു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ജലസംരക്ഷണത്തിനായി ബോധവല്‍ക്കരിക്കുന്നു. വിവാഹംപോലുള്ള ചടങ്ങുകള്‍ നടക്കുന്നിടങ്ങളില്‍പോയി യുവാക്കളുടെ സംഘം ജലത്തിന്റെ ദുരുപയോഗം എങ്ങനെ തടയാനാകുമെന്നുള്ള അറിവ് പകര്‍ന്നുനല്‍കുന്നു.ജാര്‍ഖണ്ഡിലെ ഖൂണ്‍ട്ടി ജില്ലയിലും ജലത്തിന്റെ സദുപയോഗത്തിന് പ്രേരണ നല്കുന്ന പ്രവര്‍ത്തനം നടക്കുന്നു. ഖൂണ്‍ട്ടിയില്‍ ജലത്തിന്റെ ബുദ്ധിമുട്ട് പരിഹരിക്കാനായി ബോരിഅണക്കെട്ട് നിര്‍മ്മിച്ചു. ബോരിഅണക്കെട്ടില്‍ നിന്നും ജലം സംഭരിക്കുന്നതു കാരണം ഇവിടെ പച്ചക്കറികളും സസ്യജാലങ്ങളും ഉണ്ടായിത്തുടങ്ങി. അതിനില്‍നിന്ന് ആളുകളുടെ ആദായവും വര്‍ദ്ധിച്ചിട്ടുണ്ട്. ആ പ്രദേശത്തെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണവും അതോടെ സാധിതമായിട്ടുണ്ട്. ജനപങ്കാളിത്തത്തിന്റെ പരിശ്രമങ്ങള്‍ അനേകം പരിവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നു എന്നുള്ളതിന്റെ ആകര്‍ഷകമായ ഉദാഹരണമാണ് ഖൂണ്‍ട്ടി. ഇവിടത്തെ ആളുകളെ ഈ സദുദ്യമത്തിന്റെ പേരില്‍ ഞാന്‍ അഭിനന്ദിച്ചുകൊള്ളുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 1965 ലെ യുദ്ധകാലത്ത് നമ്മുടെ മുന്‍പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിജി 'ജയ് ജവാന് ജയ് കിസാന്‍' എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. അതിനുശേഷം അടല്‍ജി അതില്‍ 'ജയ് കിസാന്‍' എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. അതിനുശേഷം അടല്‍ജി അതില്‍ 'ജയ് വിജ്ഞാന്' എന്നുകൂടി ചേര്‍ത്തു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, രാജ്യത്തിലെ ശാസ്ത്രജ്ഞരുമായി സംവദിക്കുമ്പോള്‍ ഞാന്‍ 'ജയ് അനുസന്ധാ'നെക്കുറിച്ചു സംസാരിച്ചു. 'മന് കി ബാത്ത്'ലിന്ന് ജയ് ജവാന്, ജയ് കിസാന്‍, ജയ് വിജ്ഞാന്, ജയ് അനുസന്ധാന്‍ ഇവയ്ക്ക് നാലിനും പ്രതീകമായ ഒരു വ്യക്തിയേയും സ്ഥാപനത്തെക്കുറിച്ചും പറയാം. മഹാരാഷ്ട്രക്കാരനായ ശിവാജി ശാമറാവ് ഡോലെയാണ് ആ നല്ല വ്യക്തി. ശിവാജി ഡോലെ നാസിക്ക് ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിലെ താമസക്കാരനാണ്. ഒരു ദരിദ്ര ആദിവാസി കര്‍ഷകകുടുംബത്തില്‍ നിന്ന് വരുന്ന ആളാണ്, ഒരു മുന്‍ സൈനികനുമാണ്. സൈന്യത്തിലായിരിക്കുമ്പോള്‍ അദ്ദേഹം തന്റെ ജീവിതം രാജ്യത്തിനുവേണ്ടി വിനിയോഗിച്ചു. റിട്ടയര്‍ ചെയ്തശേഷം പുതുതായി എന്തെങ്കിലും പഠിക്കാന്‍ തീരുമാനം എടുത്തു. അഗ്രികള്‍ച്ചറില്‍ ഡിപ്ലോമ കരസ്ഥമാക്കി. അതായത് അദ്ദേഹം ജയ് ജവാനില്‍ നിന്ന് ജയ് കിസാനിലേയ്ക്ക് പ്രവേശിച്ചു. കാര്‍ഷികമേഖലയില്‍ ഏറ്റവും അധികം തന്റേതായ സംഭാവന നല്കുന്നതിലാണ് ഓരോ നിമിഷവും അദ്ദേഹത്തിന്റെ യജ്ഞം. ഈ യജ്ഞത്തില്‍ ശിവാജി ഡോലെ 20 ആളുകളുടെ ഒരു ചെറിയ സംഘമുണ്ടാക്കി കുറച്ച് മുന്‍സൈനികരെയും ഇതില്‍ ഉള്‍പ്പെടുത്തി. അതിനുശേഷം അദ്ദേഹത്തിന്റെ ഈ സംഘം വെങ്കടേശ്വര കോര്‍പ്പറേറ്റീവ് പവര്‍ ആന്റ് ആഗ്രോ പ്രൊസസിംഗ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സഹകരണസ്ഥാപനത്തിന്റെ മാനേജ്മെന്റും ഏറ്റെടുത്തു. നിഷ്ക്രിയമായി കിടക്കുകയായിരുന്ന ഈ സഹകരണസംഘത്തെ പുന:രുജ്ജീവിപ്പിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തു. വളരെവേഗം വെങ്കടേശ്വര കോ-ഓപ്പറേറ്റീവിന്റെ പ്രവര്‍ത്തനം അനേകം ജില്ലകളില്‍ വ്യാപിച്ചു. ഇന്ന് ഈ സംഘം മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചുവരുന്നു. ഏകദേശം പതിനെട്ടായിരം ആള്ക്കാര് ഈ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്. അവയില്‍ ധാരാളംപേര്‍ നമ്മുടെവിമുക്ത ഭടന്മാരാണ് . നാസിക്കിലെ മാലേഗാവില്‍ ഈ സംഘത്തിലെ അംഗങ്ങള്‍ 500 ഏക്കറിലധികം ഭൂമിയില്‍ Agro farming നടത്തിവരുന്നു. ഈ സംഘം ജലസംരക്ഷണത്തിനായി അനേകം ജലാശയങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ജൈവ കൃഷിയും ഡയറിയും ആരംഭിച്ചിട്ടുണ്ട് എന്നുള്ളതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. ഇപ്പോള്‍ അവര്‍ വിളയിക്കുന്ന മുന്തിരിപ്പഴങ്ങള്‍ യൂറോപ്പിലേയ്ക്കും കയറ്റി അയയ്ക്കുന്നു. ഈ സംഘത്തിന്റെ ജയ് വിജ്ഞാന്, ജയ് അനുസന്ധാന്‍ എന്നീ രണ്ട് വലിയ വിശേഷതകള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ഇതിലെ അംഗങ്ങള്‍ ടെക്നോളജിയും മോഡേണ്‍ ആഗ്രോ പ്രാക്ടീസസ്സും ധാരാളം ഉപയോഗിച്ച് വരുന്നു. ഇവര്‍ കയറ്റുമതിക്കായി ആവശ്യമുള്ള പലതരം സര്‍ട്ടിഫിക്കേഷന്‍സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സഹകരണത്തിലൂടെ സമൃദ്ധി എന്ന സങ്കല്പത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തെ ഞാന്‍ പ്രശംസിക്കുന്നു. ഈ പ്രയത്നത്തിലൂടെ വലിയ അളവില്‍ ആളുകളുടെ ശാക്തീകരണം നടന്നു എന്നു മാത്രമല്ല, ജീവിതമാര്‍ഗ്ഗത്തിന് അനേകം വഴികളുമുണ്ടായി. ഈ പ്രയത്നം മന് കി ബാത്തിലെ ഓരോ ശ്രോതാവിനും പ്രേരണയാകുമെന്നാണ് എന്റെ പ്രതീക്ഷ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് മെയ് 28, മഹാനായ സ്വാതന്ത്ര്യസമരസേനാനി വീര്‍ സാവര്‍ക്കറിന്റെ ജയന്തിയാണ്. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെയും സാഹസത്തിന്റെയും സങ്കല്പശക്തിയുടെയും ഗാഥകള്‍ ഇന്നും നമുക്കേവര്‍ക്കും പ്രചോദനമേകുന്നു. ആന്‍ഡമാനില്‍ വീര്‍ സാവര്‍ക്കര്‍ നാടുകടത്തല്‍ ശിക്ഷ അനുഭവിച്ച മുറി സന്ദര്‍ശിച്ച ആ ദിവസം എനിയ്ക്ക് മറക്കാന്‍ കഴിയില്ല. വീര്‍ സാവര്‍ക്കറിന്റെ വ്യക്തിത്വം ദൃഢതയും വിശാലതയും നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ഭീകവും സ്വാഭിമാനം നിറഞ്ഞതുമായ സ്വഭാവത്തിന് അടിമത്തത്തിന്റെ മാനസികാവസ്ഥ ഉള്‍ക്കൊള്ളാനായില്ല. സ്വാതന്ത്ര്യസമരത്തിനുവേണ്ടി മാത്രമല്ല, സാമൂഹ്യഐക്യത്തിനും സാമൂഹ്യന്യായത്തിനുംവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഇന്നും സ്മരിക്കപ്പെടുന്നു.
സുഹൃത്തുക്കളേ, കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ജൂണ്‍ 4 ന് സന്ത് കബീര്‍ദാസിന്റെ ജയന്തിയാണ്. കബീര്‍ദാസ് നമുക്ക് കാണിച്ചുതന്ന കാര്യങ്ങള്‍ ഇന്നും അത്രത്തോളംതന്നെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞിട്ടുണ്ട്,
''കബീരാ കുആം ഏക് ഹെ, പാനി ഭരെ അനേക് ക
ബര്ത്തന് മെം ഹീ ഭേദ് ഹെ, പാനി സബ് മെം ഏക് കക''
(കിണര്‍ ഒന്ന്, വെള്ളം കോരുന്നവര്‍ പലര്
പാത്രങ്ങള്‍ പലത്, വെള്ളം എല്ലാത്തിലും ഒന്ന്.)
അതായത് പലതരം ആളുകള്‍ കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിന് വരുന്നു. എന്നാല്‍ കിണറിന് എല്ലാവരും ഒരുപോലെയാണ്. വെള്ളം എല്ലാ പാത്രങ്ങളിലും ഒന്നുതന്നെയാണ്. സന്ത് കബീര്‍ സമൂഹത്തിലെ എല്ലാ വിവേചനപരമായ ദുരാചാരങ്ങളെയും എതിര്‍ത്തു. സമൂഹത്തിനെ ഉണര്‍ത്തുന്നതിന് അദ്ദേഹം യത്നിച്ചു. ഇന്ന് രാജ്യം വികസനം എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്. നാം കബീറില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സമൂഹത്തെ ശക്തമാക്കാന്‍ ഇനിയും യത്നിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോള്‍ ഞാന്‍ രാജ്യത്തിലെ ഒരു മഹാനായ വ്യക്തിയെക്കുറിച്ച് പറയാന്‍ പോകുകയാണ്. അദ്ദേഹം രാഷ്ട്രീയത്തിലും, സിനിമാലോകത്തും തന്റെ അത്ഭുതപ്രതിഭയുടെ ബലത്തില്‍ അനശ്വരനായ വ്യക്തിയാണ്. ഈ മഹാത്മാവിന്റെ പേരാണ് എന്‍. ടി. രാമറാവു. അദ്ദേഹം എന്‍.ടി.ആര്. എന്ന പേരിലും നമ്മുടെ ഇടയില്‍ അറിയപ്പെടുന്നു. ഇന്ന് എന്‍.ടി.ആറിന്റെ 100-ാം ജയന്തിയാണ്. തന്റെ ബഹുമുഖപ്രതിഭമൂലം അദ്ദേഹം തെലുങ്ക് സിനിമയിലെ മഹാനായകനായി എന്നു മാത്രമല്ല, കോടിക്കണക്കിന് ആളുകളുടെ ആരാധനാപാത്രവുമായി. അദ്ദേഹം 300ല്‍പരം സിനിമകളില്‍ അഭിനയിച്ചിട്ടുള്ളകാര്യം നിങ്ങള്‍ക്കറിയാമോ. അദ്ദേഹം അനേകം ചരിത്രപുരുഷന്മാര്ക്ക് തന്റെ അഭിനയമികവിലൂടെ ജീവനേകി. ഭഗവാന് കൃഷ്ണന്, രാമന് ഇങ്ങനെയുള്ള അനേകം റോളുകളില്‍ എന്‍.ടി.ആറിന്റെ അഭിനയം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതുമൂലം അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. എന്‍.ടി.ആര്. സിനിമാലോകത്തോടൊപ്പം രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. രാഷ്ട്രീയത്തിലും ആദ്ദേഹത്തിന് ജനങ്ങളുടെ സ്നേഹാശീര്‍വാദങ്ങള്‍ വേണ്ടുവോളം ലഭിച്ചു. രാജ്യത്തിലും, ലോകത്തിലും ലക്ഷക്കണക്കിനാളുകളുടെ മനസ്സുകളില്‍ കുടികൊള്ളുന്ന എന്‍.ടി.രാമറാവുവിന് ഞാന്‍ എന്റെ വീനീതമായ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മന് കി ബാത്ത്'ല്‍ ഇപ്രാവശ്യം ഇത്രമാത്രം. അടുത്തപ്രാവശ്യം കുറച്ചു പുതിയ വിഷയങ്ങളുമായി നിങ്ങളുടെ അടുത്തെത്താം. അപ്പോഴേയ്ക്കും ചില പ്രദേശങ്ങളില്‍ ചൂടു കുറേയധികം വര്‍ദ്ധിച്ചിട്ടുണ്ടാകും. ചിലയിടങ്ങളില്‍ മഴയും ആരംഭിയ്ക്കും. കാലാവസ്ഥയിലെ ഏത് പരിതസ്ഥിതിയിലും നിങ്ങള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിയ്ക്കണം. ജൂണ്‍ 21 ന് നാം അന്താരാഷ്ട്രാ യോഗാദിനം ആചരിക്കും. അതിനായുള്ള തയ്യാറെടുപ്പുകള്‍ ദേശവിദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ തയ്യാറെടുപ്പുകളെക്കുറിച്ച് സ്വന്തം 'മന് കി ബാത്ത്', നിങ്ങളുടെ മനസ്സ് പറയുന്നത് എന്നെ എഴുതി അറിയിക്കുക. മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചും എന്തെങ്കിലും അറിവ് നിങ്ങള്‍ക്ക് കിട്ടുകയാണെങ്കില്‍ അത് എന്നെ അറിയിക്കുക. കൂടുതല്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ 'മന് കി ബാത്ത്'ല്‍ സ്വീകരിക്കാനായിരിക്കും എന്റെ ശ്രമം. ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കേവര്‍ക്കും നന്ദി. ഇനി അടുത്തമാസം കാണാം. അതുവരെ വിട. നമസ്ക്കാരം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആശംസകള്‍. 'മന് കി ബാത്തിന്റെ' നൂറാം അദ്ധ്യായമാണ് ഇന്ന്. നിങ്ങളില്‍ നിന്നും എനിക്ക് ആയിരക്കണക്കിന് കത്തുകള്‍ ലഭിച്ചു, ലക്ഷക്കണക്കിന് സന്ദേശങ്ങള്‍, കഴിയുന്നത്ര കത്തുകള്‍ വായിക്കാനും അവ കാണാനും സന്ദേശങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ ശ്രമിച്ചു. നിങ്ങളുടെ കത്തുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വികാരഭരിതനായി, സ്നേഹവായ്പ് നിറഞ്ഞു, ഹൃദയം കവിഞ്ഞു, എന്നെത്തന്നെ ഞാന്‍ നിയന്ത്രിക്കുകയും ചെയ്തു. 'മന് കി ബാത്തിന്റെ' 100-ാം അദ്ധ്യായത്തിന് നിങ്ങള്‍ എന്നെ അഭിനന്ദിച്ചു, പക്ഷേ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്, വാസ്തവത്തില്‍, നിങ്ങളെല്ലാവരും 'മന് കി ബാത്തിന്റെ' ശ്രോതാക്കളാണ്, അഭിനന്ദനം അര്‍ഹിക്കുന്ന നമ്മുടെ നാട്ടുകാരാണ്. 'മന് കി ബാത്' കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലെ കാര്യങ്ങള്‍ ആണ്, അത് അവരുടെ വികാരങ്ങളുടെ പ്രകടനമാണ്.
സുഹൃത്തുക്കളേ, 2014 ഒക്ടോബര്‍ 3 വിജയദശമിയുടെ ഉത്സവമായിരുന്നു, വിജയദശമി ദിനത്തില്‍ നമ്മളെല്ലാവരും ചേര്‍ന്ന് 'മന് കി ബാത്ത്' യാത്ര ആരംഭിച്ചു. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ഉത്സവമാണ് വിജയദശമി. രാജ്യത്തെ ജനങ്ങളുടെ നന്മയുടെയും ധന്യാത്മകതയുടെയും അതുല്യമായ ഉത്സവമായി 'മന് കി ബാത്ത്' മാറിയിരിക്കുന്നു. എല്ലാ മാസവും വരുന്ന, നമ്മളെല്ലാവരും കാത്തിരിക്കുന്ന ഒരു ഉത്സവം. ഇതില്‍ നമ്മള് പോസിറ്റിവിറ്റി ആഘോഷിക്കുന്നു. ഇതിലെ ജനപങ്കാളിത്തവും നമ്മള് ആഘോഷിക്കുന്നു. 'മന് കി ബാത്ത്' ആരംഭിച്ച് ഇത്രയും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞുവെന്ന് വിശ്വസിക്കാന്‍ പലപ്പോഴും പ്രയാസമാണ്. ഓരോ അദ്ധ്യായവും അത്രയധികം സവിശേഷമായിരുന്നു. ഓരോ തവണയും, പുതിയ ഉദാഹരണങ്ങളുടെ പുതുമ, ഓരോ തവണയും നമ്മുടെ നാട്ടുകാരുടെ പുതിയ വിജയങ്ങളുടെ പരിണാമം. 'മന് കി ബാത്തില്‍', രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകള്‍, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ ചേര്‍ന്നു.‘ബേടീ ബച്ചാവോ, ബേടീ പഠാവോ ആയാലും സ്വച്ഛ് ഭാരത് പ്രസ്ഥാനമായാലും ഖാദി മഹോത്സവമായാലും പ്രകൃതി സ്നേഹത്തിന്റെ കാര്യമായാലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാലും അമൃത് സരോവര്‍ ആയാലും 'മന് കി ബാത്ത്' ഇവയെല്ലാം ഉള്‍ക്കൊണ്ടു. നിങ്ങള്‍ അതിനെ വലിയ പ്രസ്ഥാനമാക്കി നിങ്ങള്‍ അതു സൃഷ്ടിച്ചു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി 'മന് കി ബാത്ത്' പങ്കുവെച്ചപ്പോള്‍ അത് ലോകം മുഴുവന്‍ ചര്‍ച്ചയായി.
സുഹൃത്തുക്കളേ, 'മന് കി ബാത്ത്' എനിക്ക് മറ്റുള്ളവരുടെ ഗുണങ്ങളെ ആരാധിക്കുന്നതുപോലെയാണ്. എനിക്ക് ഒരു വഴികാട്ടി ഉണ്ടായിരുന്നു ശ്രീ ലക്ഷ്മണറാവു ജി ഇനാംദാര്‍. ഞങ്ങള്‍ അദ്ദേഹത്തെ വക്കീല്‍ സാഹിബ് എന്നാണ് വിളിച്ചിരുന്നത്. മറ്റുള്ളവരുടെ ഗുണങ്ങളെ ആരാധിക്കണമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. നിങ്ങളുടെ മുന്നില്‍ ആരായാലും, അത് നിങ്ങളോടൊപ്പമായാലും, നിങ്ങളുടെ എതിരാളിയായാലും, അവരുടെ നല്ല ഗുണങ്ങള്‍ അറിയാനും അവരില്‍ നിന്ന് പഠിക്കാനും ശ്രമിക്കണം. അദ്ദേഹത്തിന്റെ ഈ കാര്യം എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ഗുണങ്ങളില്‍ നിന്ന് പഠിക്കാനുള്ള മികച്ച മാധ്യമമായി 'മന് കി ബാത്ത്' മാറി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഈ പരിപാടി ഒരിക്കലും നിങ്ങളെ എന്നില്‍ നിന്ന് അകലാന്‍ അനുവദിച്ചില്ല. ഞാന്‍ ഓര്‍ക്കുന്നു, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെയുള്ള സാധാരണക്കാരെ കാണുന്നതും അവരുമായി ഇടപഴകുന്നതും സ്വാഭാവികമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനവും പ്രവര്‍ത്തനസമയവും അങ്ങനെയാണ്, ജനങ്ങളുമായി കണ്ടുമുട്ടാന്‍ നിരവധി അവസരങ്ങളുണ്ട്. എന്നാല്‍ 2014-ല്‍ ഡല്‍ഹിയിലെത്തിയശേഷം ഇവിടുത്തെ ജീവിതം വളരെ വ്യത്യസ്തമാണെന്ന് ഞാന്‍ കണ്ടെത്തി. ജോലിയുടെ സ്വഭാവം വ്യത്യസ്തമാണ്, ഉത്തരവാദിത്തം വ്യത്യസ്തമാണ്, സാഹചര്യങ്ങളുടെയും പരിതസ്ഥിതിയുടെയും ബന്ധനങ്ങള്‍, സുരക്ഷിതത്വത്തിന്റെ സങ്കീര്‍ണ്ണതകള്‍, സമയപരിധി. ആദ്യ ദിവസങ്ങളില്‍, എന്തോ വ്യത്യസ്തമായി, ശൂന്യമായി തോന്നി. അന്‍പത് വര്‍ഷം മുമ്പ്, ഞാന്‍ രാജ്യത്തെ ജനങ്ങളുമായുള്ള ബന്ധം മുറിഞ്ഞുപോകുന്നതിനുവേണ്ടിയല്ല ഞാന്‍ എന്റെ വീട് അന്‍പതോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചത് എന്റെ എല്ലാമായ നാട്ടുകാരെ, അവരെ പിരിഞ്ഞ് ജീവിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. 'മന് കി ബാത്ത്' എന്റെ ഈ വെല്ലുവിളിയ്ക്ക് ഒരു പരിഹാരം നല്കി. സാധാരണക്കാരുമായി ബന്ധപ്പെടാനുള്ള ഒരു മാര്‍ഗം അതു നല്കി. പദവിയും പ്രോട്ടോക്കോളും വ്യവസ്ഥിതിയിലും പൊതുവികാരത്തിലും ഒതുങ്ങി, കോടിക്കണക്കിന് ആളുകള്‍ക്കൊപ്പം, എന്റെ വികാരങ്ങളും ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറി. എല്ലാ മാസവും ഞാന്‍ എന്റെ രാജ്യത്തിലെ ജനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സന്ദേശങ്ങള്‍ വായിക്കുന്നു, എല്ലാ മാസവും ഞാന്‍ രാജ്യക്കാരുടെ ഒരു അത്ഭുതകരമായ രൂപം ദര്‍ശിക്കുന്നു. ജനങ്ങളുടെ തപസ്സിന്റെയും ത്യാഗത്തിന്റെയും പരമാവധി ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളില്‍ നിന്ന് അല്പംപോലും അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം 'മന് കി ബാത്ത്' ഒരു പരിപാടിയല്ല, എനിക്കത് വിശ്വാസവും ആരാധനയും ഉപവാസവുമാണ്. ആളുകള്‍ ദൈവത്തെ ആരാധിക്കാന്‍ പോകുമ്പോള്‍ ഒരു തളികയില്‍ പ്രസാദം കൊണ്ടുപോകും. എന്നെ സംബന്ധിച്ചിടത്തോളം 'മന് കി ബാത്ത്' ദൈവതുല്യരായ പൊതുജനം എന്ന ജനാര്‍ദനന്റെ കാല്ക്കല് പ്രസാദത്തിന്റെ ഒരു തളിക പോലെയാണ്. 'മന് കി ബാത്ത്' എന്റെ മനസ്സിന്റെ ഒരു ആത്മീയ യാത്രയായി മാറിക്കഴിഞ്ഞിരിക്കുന്നു.
'മന് കി ബാത്ത്' സ്വയം എന്നത് നിന്ന് സമൂഹത്തിലേക്കുള്ള യാത്രയാണ്.
'മന് കി ബാത്' ഞാന്‍ എന്നത് എന്നില്‍ നിന്ന് നമ്മളിലേക്കുള്ള യാത്രയാണ്.
ഞാനല്ല, നിങ്ങളാണതിന്റെ സാംസ്കാരിക ലക്ഷ്യം.
നിങ്ങള്‍ സങ്കല്പിക്കുക, എന്റെ നാട്ടുകാരില്‍ ഒരാള്‍ നാല്പതോളം വര്‍ഷമായി വിജനമായ കുന്നുകളിലും തരിശുനിലങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. എത്രയോപേര്‍ മുപ്പതോളം വര്‍ഷമായി ജലസംരക്ഷണത്തിനായി കിണറുകളും കുളങ്ങളും ഉണ്ടാക്കുന്നു, അവ വൃത്തിയാക്കുന്നു. ചിലര്‍ 25, 30 വര്‍ഷമായി പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നു, ചിലര്‍ പാവപ്പെട്ടവരെ ചികിത്സയില്‍ സഹായിക്കുന്നു. 'മന് കി ബാത്തില്‍' പലതവണ അങ്ങനെ ഉള്ളവരെ പരാമര്‍ശിക്കുമ്പോള്‍ ഞാന്‍ വികാരാധീനനാവുന്നു. ആകാശവാണി സഹപ്രവര്‍ത്തകര്‍ക്ക് ഇത് വീണ്ടും വീണ്ടും ശബ്ദലേഖനം ചെയ്യേണ്ടിവന്നു. ഇന്ന് പോയകാലങ്ങള്‍ പലതും എന്റെ കണ്മുന്നില് തെളിയുന്നു. എന്നെ ഈ അധ്വാനം നിരന്തരം പ്രയത്നത്തില്‍ മുഴുകാന്‍ പ്രേരിപ്പിക്കുന്നു.
സുഹൃത്തുക്കളേ, 'മന് കി ബാത്തില്‍' നമ്മള് പരാമര്‍ശിക്കുന്ന ആളുകളെല്ലാം ഈ പരിപാടിയെ സജീവമാക്കിയ ഞങ്ങളുടെ ഹീറോകളാണ്. ഇന്ന്, നൂറാം അദ്ധ്യായത്തിന്റെ സോപാനത്തില്‍ എത്തിനില്ക്കുമ്പോള്, ഈ എല്ലാ നായകന്മാരുടെയും യാത്രയെക്കുറിച്ച് അറിയാന്‍ നമ്മള് ഒരിക്കല്‍ കൂടി പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് നമ്മള് ചില സഹപ്രവര്‍ത്തകരുമായി സംസാരിക്കാനും ശ്രമിക്കുകയാണ്. ഹരിയാനയിലെ സഹോദരന് സുനില്‍ ജഗ്ലാന് എന്നോടൊപ്പം ചേരുന്നു. ഹരിയാനയില്‍ ലിംഗാനുപാതത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുകയും ഹരിയാനയില്‍ നിന്ന് തന്നെ 'ബേട്ടി ബച്ചാവോബേട്ടി പഠാവോ' എന്ന കാമ്പെയ്ന് ആരംഭിക്കുകയും ചെയ്തതിനാലാണ് ശ്രീ. സുനില്‍ ജഗ്ലാന് എന്റെ മനസ്സില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയത്. അതിനിടയില്‍ സുനില്‍ജിയുടെ 'സെല്‍ഫി വിത്ത് ഡോട്ടര്‍' എന്ന കാമ്പെയ്ന് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഞാനും അദ്ദേഹത്തില്‍ നിന്ന് പഠിച്ച് 'മന് കി ബാത്തില്‍' ഉള്‍പ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ 'സെല്‍ഫി വിത്ത് ഡോട്ടര്‍' ആഗോള പ്രചാരണമായി മാറി. ഇതിലെ വിഷയം സെല്‍ഫിയല്ല, സാങ്കേതികവിദ്യയല്ല, ഇതില്‍ daughterക്ക് അതായത് മകള്‍ക്ക് പ്രാധാന്യം നല്കി. ജീവിതത്തില്‍ മകള്‍ക്കുള്ള പ്രാധാന്യം എത്രമാത്രം വലുതാണ്, അത് ഈ കാമ്പയിനിലൂടെ വെളിപ്പെടുന്നു. ഇത്തരത്തിലുള്ള നിരവധി ശ്രമങ്ങളുടെ ഫലമാണ് ഇന്ന് ഹരിയാനയില്‍ ലിംഗാനുപാതം മെച്ചപ്പെട്ടത്. വരൂ നമുക്ക് ശ്രീ. സുനിലുമായി സംസാരിക്കാം.
പ്രധാനമന്ത്രി : നമസ്ക്കാരം ശ്രീ. സുനില്‍
സുനില്‍ : നമസ്ക്കാരം സര്, സാറിന്റെ ശബ്ദം കേട്ടപ്പോള്‍ എന്റെ സന്തോഷം ഒരുപാട് വര്‍ദ്ധിച്ചു.
പ്രധാനമന്ത്രി : ശ്രീ. സുനില്‍ എല്ലാവരും ഓര്‍ക്കുന്നത് 'സെല്‍ഫി വിത്ത് ഡോട്ടര്‍' ആണ്... ഇപ്പോള്‍ അത് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നു?
സുനില്‍ : പ്രധാനമന്ത്രിജി, വാസ്തവത്തില്‍, പെണ്മക്കളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ ഞങ്ങളുടെ സംസ്ഥാനമായ ഹരിയാനയില്‍ നിന്ന് താങ്കള്‍ ആരംഭിച്ച, താങ്കളുടെ നേതൃത്വത്തില്‍ രാജ്യം മുഴുവന്‍ വിജയിപ്പിക്കാന്‍ ശ്രമിച്ച, നാലാമത്തെ പാനിപ്പത്ത് യുദ്ധം. എനിക്കും പെണ്മക്കളുടെ അച്ഛന്മാര്ക്കും, പെണ്മക്കളെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഇത് വളരെ വലിയ കാര്യമാണ്.
പ്രധാനമന്ത്രി : സുനില്‍ ജി, നിങ്ങളുടെ മകള്‍ ഇപ്പോള്‍ എങ്ങനെയുണ്ട്, ഇപ്പോള്‍ അവള് എന്താണ് ചെയ്യുന്നത്?
സുനില്‍ : സര്, എന്റെ പെണ്മക്കള് നന്ദിനിയും യാചികയുമാണ്, ഒരാള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു, ഒരാള്‍ നാലാം ക്ലാസില്‍ പഠിക്കുന്നു, അവര്‍ അങ്ങയുടെ വലിയ ആരാധികമാരാണ്. പ്രധാനമന്ത്രി അങ്ങേയ്ക്ക് നന്ദി’എന്ന പേരില്‍ അവര്‍ അവരുടെ സഹപാഠികളെയും കത്തുകള്‍ എഴുതാന്‍ പ്രേരിപ്പിച്ചു.
പ്രധാനമന്ത്രി : നന്നായി! നല്ല മകള്‍! അവള്‍ക്ക് എന്റെയും 'മന് കി ബാത്തി'ന്റെ ശ്രോതാക്കളുടെയും പേരില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ നല്കുന്നു.
സുനില്‍ : വളരെ നന്ദി, അങ്ങ് കാരണം, രാജ്യത്തെ പെണ്മക്കളുടെ മുഖത്ത് പുഞ്ചിരി തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
പ്രധാനമന്ത്രി : വളരെ നന്ദി സുനില്‍ ജി.
സുനില്‍ : നന്ദി.
സുഹൃത്തുക്കളേ, 'മന് കി ബാത്തില്‍' രാജ്യത്തിന്റെ സ്ത്രീശക്തിയുടെ നൂറുകണക്കിന് പ്രചോദനാത്മകമായ കഥകള്‍ പരാമര്‍ശിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. നമ്മുടെ സൈന്യമായാലും കായികലോകമായാലും, ഞാന്‍ സ്ത്രീകളുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അത് വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഛത്തീസ്ഗഡിലെ ദേഉര്‍ ഗ്രാമത്തിലെ സ്ത്രീകളെക്കുറിച്ച് നമ്മള് ചര്‍ച്ച ചെയ്തതുപോലെ. ഈ സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങള്‍ മുഖേന ഗ്രാമത്തിലെ നാല്ക്കവലകള്, റോഡുകള്‍, ക്ഷേത്രങ്ങള്‍ എന്നിവ ശുചീകരിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ നടത്തുന്നു. അതുപോലെ, ആയിരക്കണക്കിന് പരിസ്ഥിതി സൗഹൃദ ടെറാക്കോട്ട കപ്പുകള്‍ കയറ്റുമതി ചെയ്ത തമിഴ്നാട്ടിലെ ആദിവാസി സ്ത്രീകളില്‍ നിന്നും രാജ്യം വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടു. വെല്ലൂരിലെ നാഗനദിയെ പുനരുജ്ജീവിപ്പിക്കാന്‍ തമിഴ്നാട്ടില്‍ തന്നെ 20,000 സ്ത്രീകള്‍ ഒത്തുകൂടി. നമ്മുടെ സ്ത്രീശക്തിയുടെ നേതൃത്വത്തില്‍ ഇത്തരം നിരവധി കാമ്പെയ്നുകള്‍ക്ക് നേതൃത്വം നല്‍കുകയും അവരുടെ ശ്രമങ്ങളെ മുന്നില്‍ കൊണ്ടുവരാനുള്ള വേദിയായി 'മന് കി ബാത്ത്' മാറുകയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളേ, ഇപ്പോള്‍ ഫോണ്‍ ലൈനില്‍ ഒരു വ്യക്തി എത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ പേര് മന്‍സൂര്‍ അഹമ്മദ്. 'മന് കി ബാത്തില്‍', ജമ്മു കശ്മീരിലെ പെന്‍സില്‍ സ്ലേറ്റുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ശ്രീ. മന്‍സൂര്‍ അഹമ്മദിനെ പരാമര്‍ശിച്ചത്.
പ്രധാനമന്ത്രി : ശ്രീ. മന്‍സൂര്‍, സുഖമാണോ?
മന്‍സൂര്‍ ജി : നന്ദി സര്... സുഖമായിരിക്കുന്നു സര്.
പ്രധാനമന്ത്രി : 'മന് കി ബാത്തി'ന്റെ നൂറാം അദ്ധ്യായത്തില്‍ നിങ്ങളോട് സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
മന്‍സൂര്‍ ജി : നന്ദി സര്.
പ്രധാനമന്ത്രി : ശരി, പെന്‍സില്‍സ്ലേറ്റ് കൊണ്ടുള്ള ജോലി എങ്ങനെപോകുന്നു?
മന്‍സൂര്‍ ജി : വളരെ നന്നായി പോകുന്നു സാര്‍, വളരെ നന്നായി. താങ്കള്‍ എന്നെക്കുറിച്ച് 'മന് കി ബാത്ത്'ല്‍ പറഞ്ഞതു മുതല്‍ സര്, എന്റെ ജോലി വളരെയധികം വര്‍ദ്ധിച്ചു. മറ്റുള്ളവര്‍ക്കും ധാരാളം തൊഴില്‍ നല്കാന് സാധിച്ചു.
പ്രധാനമന്ത്രി : ഇപ്പോള്‍ എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടാവും?
മന്‍സൂര്‍ ജി : ഇപ്പോള്‍ എനിക്ക് 200 അധികം ഉണ്ട്...
പ്രധാനമന്ത്രി : ആണോ! എനിക്ക് വളരെ സന്തോഷമുണ്ട്.
മന്‍സൂര്‍ ജി : അതെ സര്... അതെ സര്.... ഇപ്പോള്‍ ഞാന്‍ ഇത് രണ്ട് മാസത്തിനുള്ളില്‍ വിപുലീകരിക്കുകയാണ്, 200 പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കും.
പ്രധാനമന്ത്രി : കൊള്ളാം! കേള്‍ക്കൂ മന്‍സൂര്‍ ജി.
മന്‍സൂര്‍ ജി : അതേ സര്.
പ്രധാനമന്ത്രി നിങ്ങള്‍ പറഞ്ഞത് ഞാന്‍ നന്നായി ഓര്‍ക്കുന്നു, ഇത്തരമൊരു പേരോ പെരുമയോ ഇല്ലാത്ത ഒരു ജോലിയാണ് ഇതെന്ന് അന്ന് നിങ്ങള്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ക്ക് അതില്‍ ഒരുപാട് സങ്കടവും ഉണ്ടായിരുന്നു, ഇതുമൂലം നിങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. അതും നിങ്ങള്‍ പറഞ്ഞിട്ടുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ എല്ലാവരും നിങ്ങളുടെ ജോലി തിരിച്ചറിയുന്നു, കൂടാതെ 200 ലധികം പേര്‍ക്ക് തൊഴിലും നല്കുന്നു.
മന്‍സൂര്‍ ജി : അതെ സര്... അതെ സര്.
പ്രധാനമന്ത്രി : പുതിയ വിപുലീകരണങ്ങള്‍ നടത്തി 200 പേര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് നിങ്ങള്‍ വലിയ സന്തോഷത്തിന്റെ വാര്‍ത്ത നല്കി.
മന്‍സൂര്‍ ജി : സര്, ഇവിടെയുള്ള കര്‍ഷകര്‍പോലും ഇതില്‍നിന്ന് ധാരാളം ലാഭം നേടി. 2000ന് വിറ്റിരുന്ന മരത്തിന് ഇപ്പോള്‍ 5000 ആയി സര്. അന്നുമുതല്‍ ഇതിനും ഡിമാന്‍ഡ് വര്‍ധിച്ചു. അതും സ്വന്തം ഐഡന്റിറ്റിയായി. സര്, എനിക്ക് ഇതിനുള്ള നിരവധി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇതിനെ വിപുലീകരിച്ച് രണ്ട് രണ്ടര മാസത്തിനുള്ളില്‍ രണ്ട് നാല് ഗ്രാമങ്ങളില്‍ എത്രയെത്ര ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടോ അവരെ നമ്മളുള്‍ക്കൊള്ളുകയും അവര്‍ക്ക് നിത്യനിദാനത്തിനുള്ള വഴിയൊരുക്കുകയും ചെയ്യും സര്.
പ്രധാനമന്ത്രി : മന്‍സൂര്‍ ജിയെ കണ്ടു പഠിക്കുക, Vocal for Local ന്റെ ശക്തി എത്ര മഹത്തരമാണെന്ന് അദ്ദേഹം മണ്ണില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് കാണിച്ചു.
മന്‍സൂര്‍ ജിഅതെ സര്.
പ്രധാനമന്ത്രി നിങ്ങള്‍ക്കും ഗ്രാമത്തിലെ എല്ലാ കര്‍ഷകര്‍ക്കും ഒപ്പം നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍, നന്ദി സഹോദരാ.
മന്‍സൂര്‍ ജി : നന്ദി സര്.
സുഹൃത്തുക്കളെ, കഠിനാധ്വാനം കൊണ്ട് വിജയത്തിന്റെ നെറുകയില്‍ എത്തിയ എത്രയോ പ്രതിഭകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. വിശാഖപട്ടണത്തില്‍ നിന്നുള്ള വെങ്കട്ട് മുരളി പ്രസാദ് ഒരു സ്വാശ്രയ ഇന്ത്യ ചാര്‍ട്ട് പങ്കിട്ടതായി ഞാന്‍ ഓര്‍ക്കുന്നു. പരമാവധി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം എങ്ങനെ ഉപയോഗിക്കുമെന്ന് അദ്ദേഹം അതില്‍ പറഞ്ഞിരുന്നു. ബേട്ടിയയിലെ പ്രമോദ് ജി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിക്കാന്‍ ഒരു ചെറിയ യൂണിറ്റ് സ്ഥാപിച്ചപ്പോള്‍, അല്ലെങ്കില്‍ ഗര്‍മുക്തേശ്വറിലെ ശ്രീ. സന്തോഷ് പായകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍, അവരുടെ ഉല്‍പ്പന്നങ്ങള്‍ എല്ലാവരുടെയും മുന്നില്‍ എത്തിക്കാനുള്ള മാധ്യമമായി 'മന് കി ബാത്ത്' മാറി. മേക്ക് ഇന്‍ ഇന്ത്യ മുതല്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ വരെയുള്ള നിരവധി ഉദാഹരണങ്ങള്‍ ഞങ്ങള്‍ 'മന് കി ബാത്തില്‍' ചര്‍ച്ച ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളേ, കുറച്ച് അദ്ധ്യായങ്ങള്‍ക്ക് മുമ്പ് മണിപ്പൂരിന്റെ സഹോദരി വിജയശാന്തി ദേവിയെക്കുറിച്ചും ഞാന്‍ പരാമര്‍ശിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ശ്രീമതി. വിജയശാന്തി താമരനാരുകള്‍ കൊണ്ട് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നു. അവരുടെ ഈ അതുല്യമായ പരിസ്ഥിതി സൗഹൃദ ആശയം 'മന് കി ബാത്തില്‍' ചര്‍ച്ച ചെയ്യപ്പെടുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനപ്രിയമാവുകയും ചെയ്തു. ഇന്ന് ശ്രീമതി. വിജയശാന്തി ഫോണില്‍ നമ്മളോടൊപ്പമുണ്ട്.
പ്രധാനമന്ത്രി : നമസ്കാരം വിജയശാന്തി ജി ! താങ്കൾക്ക് സുഖമാണോ?
വിജയശാന്തി: സർ, എനിക്ക് സുഖമാണ്.
പ്രധാനമന്ത്രി: താങ്കളുടെ ജോലി എങ്ങനെ പോകുന്നു?
വിജയശാന്തി: സർ, ഇപ്പോഴും എന്റെ 30 സ്ത്രീകൾക്കൊപ്പം ജോലി ചെയ്യുന്നു
പ്രധാനമന്ത്രി: ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങളുടെ ടീം 30 പേരിലെത്തി !
വിജയശാന്തി: അതെ സർ, ഈ വർഷവും എന്റെ പ്രദേശത്ത് 100 സ്ത്രീകളുമായി കൂടുതൽ വിപുലീകരിക്കുന്നു
പ്രധാനമന്ത്രി: അപ്പോൾ നൂറാണ് നിങ്ങളുടെ ലക്ഷ്യം
വിജയശാന്തി: അതെ ,100 സ്ത്രീകൾ
പ്രധാനമന്ത്രി: ഇപ്പോൾ ആളുകൾക്ക് ഈ താമരത്തണ്ട് നാരുകൾ പരിചിതമാണല്ലേ ?
വിജയശാന്തി: അതെ സർ, 'മൻ കി ബാത്ത്' പരിപാടിയിൽ നിന്ന് ഇന്ത്യയിലുടനീളമുള്ള എല്ലാവർക്കും അറിയാം.
പ്രധാനമന്ത്രി: അതിനാൽ ഇപ്പോൾ ഇത് വളരെ ജനപ്രിയമാണ്
വിജയശാന്തി: അതെ സർ, പ്രധാനമന്ത്രി 'മൻ കി ബാത്ത്' പരിപാടിയിൽ നിന്ന് എല്ലാവർക്കും താമര നാരിനെക്കുറിച്ച് അറിയാം
പ്രധാനമന്ത്രി: അപ്പോൾ നിങ്ങൾക്കും വിപണി കിട്ടിയോ?
വിജയശാന്തി: അതെ എനിക്ക് യുഎസ്എയിൽ നിന്ന് ഒരു മാർക്കറ്റ് ലഭിച്ചു, അവർ മൊത്തമായി, ധാരാളം അളവിൽ വാങ്ങാൻ ആഗ്രഹിക്കുന്നു, പക്ഷേ യുഎസിലേക്കും അയയ്ക്കാൻ ഈ വർഷം മുതൽ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു
പ്രധാനമന്ത്രി: അപ്പോൾ താങ്കൾ ഇപ്പോൾ കയറ്റുമതിക്കാരിയായി
വിജയശാന്തി: അതെ സർ, ഈ വർഷം മുതൽ ഞാൻ ഇന്ത്യയിൽ നിർമ്മിച്ച ഞങ്ങളുടെ ഉൽപ്പന്നം ലോട്ടസ് ഫൈബർ കയറ്റുമതി ചെയ്യുന്നു
പ്രധാനമന്ത്രി: അതിനാൽ, ഞാൻ വോക്കൽ ഫോർ ലോക്കൽ എന്നും ഇപ്പോൾ ലോക്കൽ ഫോർ ഗ്ലോബൽ എന്നും പറയുന്ന പോലെ
വിജയശാന്തി:അതെ സർ, എന്റെ ഉൽപ്പന്നം ലോകമെമ്പാടും എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
പ്രധാനമന്ത്രി: അതിനാൽ അഭിനന്ദനങ്ങൾ, നിങ്ങൾക്ക് ആശംസകൾ നേരുന്നു
വിജയശാന്തി: നന്ദി സർ
പ്രധാനമന്ത്രി: നന്ദി, നന്ദി വിജയശാന്തി
വിജയശാന്തി: നന്ദി സർ
സുഹൃത്തുക്കളേ, 'മന് കി ബാത്തിന്' മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 'മന് കി ബാത്തിലൂടെ' നിരവധി ബഹുജന പ്രസ്ഥാനങ്ങള്‍ പിറവിയെടുത്ത് ശക്തി പ്രാപിച്ചു. ഉദാഹരണത്തിന്, നമ്മുടെ കളിപ്പാട്ടങ്ങളും കളിപ്പാട്ട വ്യവസായവും പുന:സ്ഥാപിക്കാനുള്ള ദൗത്യം ആരംഭിച്ചതും 'മന് കി ബാത്തില്‍' ആയിരുന്നല്ലോ. നമ്മുടെ നാടന്‍ നായ്ക്കളായ ഇന്ത്യന്‍ ബ്രീഡ് നായ്ക്കളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന്റെ തുടക്കവും കുറിച്ചത് 'മന് കി ബാത്ത്'ലൂടെയാണ്. പാവപ്പെട്ട ചെറുകിട കച്ചവടക്കാരോട് വിലപേശില്ല, തര്‍ക്കിക്കില്ല എന്നൊരു പ്രചാരണം കൂടി ഞങ്ങള്‍ തുടങ്ങിയിരുന്നു. 'ഹര് ഘര്‍ തിരംഗ' കാമ്പയിന് ആരംഭിച്ചപ്പോഴും ഈ പ്രമേയവുമായി രാജ്യത്തെ ജനങ്ങളെ ബന്ധിപ്പിക്കുന്നതില്‍ 'മന് കി ബാത്' വലിയ പങ്കുവഹിച്ചു. അത്തരം ഓരോ ഉദാഹരണങ്ങളും സമൂഹത്തില്‍ മാറ്റത്തിന് കാരണമായി. സമൂഹത്തെ പ്രചോദിപ്പിക്കുക എന്ന അതേ ദൗത്യം ശ്രീ. പ്രദീപ് സാംഗ്വാനും ഏറ്റെടുത്തിട്ടുണ്ട്. 'മന് കി ബാത്തില്‍' ഞങ്ങള്‍ ശ്രീ. പ്രദീപ് സാങ്വാന്റെ' ഹീലിംഗ് ഹിമാലയസ്' കാമ്പെയ്നെക്കുറിച്ച് ചര്‍ച്ച ചെയ്തു. അദ്ദേഹം ഞങ്ങളുടെ ഫോണ്‍ ലൈനില്‍ ഉണ്ട്.
മോദി ജി : ശ്രീ. പ്രദീപ് നമസ്കാരം!
പ്രദീപ് ജി : സര് ജയ് ഹിന്ദ് ്യു
മോദി ജി : ജയ് ഹിന്ദ്, ജയ് ഹിന്ദ്, സഹോദരാ! സുഖമാണോ?
പ്രദീപ് ജി : വളരെ സുഖമായിരിക്കുന്നു സര്. നിങ്ങളുടെ ശബ്ദം കേട്ടപ്പോള്‍ കുറച്ചു കൂടെ സന്തോഷമായി.
മോദി ജി : നിങ്ങള്‍ ഹിമാലയത്തിനു ഹീൽ എന്ന കാര്യം ചിന്തിച്ചു.
പ്രദീപ് ജി : അതെ സര്.
മോദിജി : പ്രചാരണവും ആരംഭിച്ചു. ഈ ദിവസങ്ങളില്‍ നിങ്ങളുടെ പ്രചാരണം എങ്ങനെ പോകുന്നു?
പ്രദീപ് ജി : സര് വളരെ നന്നായി പോകുന്നു. 2020 മുതല്‍, അഞ്ച് വര്‍ഷം കൊണ്ട് നമ്മള് ചെയ്തിരുന്ന ജോലി ഇപ്പോള്‍ ഒരു വര്‍ഷം കൊണ്ട് ചെയ്യുന്നു.
മോദി ജി : കൊള്ളാമല്ലോ!
പ്രദീപ് ജി : അതേ സര്, തുടക്കത്തില്‍ വളരെ വികാരവിവശനായിരുന്നു, ഇക്കാര്യം ഏറ്റെടുത്തിട്ട് ജീവിതകാലം മുഴുവന്‍ ചെയ്താലും ഇതു ചെയ്യാന്‍ പറ്റുമോ അതോ പറ്റില്ലേ എന്നോര്‍ത്ത് കുറച്ചൊക്കെ support കിട്ടി, പക്ഷെ സത്യമായും 2020 വരെ ഞങ്ങള്‍ ഒരുപാട് പ്രയാസപ്പെട്ടിരുന്നു . വളരെ കുറച്ചു ആളുകള്‍ മാത്രമേ സഹകരിച്ചുള്ളൂ. മിക്കവാറും ആളുകള്‍ക്ക് പിന്തുണ തരാന്‍ പറ്റുന്നില്ലായിരുന്നു. ഞങ്ങളുടെ പ്രയത്നത്തിനു അംഗീകാരം തരുന്നില്ലായിരുന്നു. പക്ഷെ 2020ന് ശേഷം 'മന് കീ ബാത്തി'ല്‍ പരാമര്‍ശിച്ചതിനു ശേഷം കാര്യങ്ങള്‍ വളരെ വേഗത്തിലായിരുന്നു. എന്നുവെച്ചാല്‍ ആദ്യം കൊല്ലത്തില്‍ ഞങ്ങള്‍ക്ക് 6, 7 ശുചീകരണ യജ്ഞം നടത്താന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ, 10 വരെ ശുചീകരണ യജ്ഞം നടത്താന്‍ കഴിഞ്ഞിരുന്നു. ഇന്ന് ഞങ്ങള്‍ നിത്യേന അഞ്ചു ടണ്‍ മാലിന്യം ശേഖരിക്കുന്നു. വേറെ വേറെ സ്ഥലങ്ങളിൽ നിന്ന്.
മോദി ജി : അതു കൊള്ളാം
പ്രദീപ് ജി : ഞാന്‍ ഒരു സമയത്ത് നിർത്തിവയ്ക്കേണ്ട അവസ്ഥയിൽ ആയിരുന്നു. താങ്കള്‍ വിശ്വസിക്കില്ല 'മന് കീ ബാത്തി'ല്‍ പരാമര്‍ശിച്ചതിനുശേഷം കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിക്കാത്തതാണ് സംഭവിച്ചത്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. മാത്രമല്ല, കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിക്കാത്ത അത്രയുമധികം speed up ആയി. അതിനാൽ ഞാൻ ശരിക്കും നന്ദിയുള്ളവനാണ്, ഞങ്ങളെപ്പോലുള്ളവരെ താങ്കള്‍ എങ്ങനെ കണ്ടെത്തുന്നുവെന്ന് എനിക്കറിയില്ല. ഇത്രയും വിദൂര പ്രദേശത്ത് ആരാണ് ജോലി ചെയ്യുന്നത്. ഞങ്ങള്‍ ഹിമാലയന്‍ മേഖലയില്‍ ഇരുന്നു ജോലി ചെയ്യുന്നു. ഞങ്ങള്‍ ഇത്രയും ഉയരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ altitude ലാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. താങ്കള്‍ ഞങ്ങളെ അവിടെ കണ്ടെത്തി. നമ്മുടെ ജോലി ലോകത്തിനു മുന്നില്‍ കൊണ്ടുവന്നു. അതുകൊണ്ട് തന്നെ അന്നും ഇന്നും നമ്മുടെ രാജ്യത്തിന്റെ ആദ്യ സേവകനോട് സംസാരിക്കാന്‍ കഴിയുന്നത് വളരെ വൈകാരികമായ നിമിഷമായി ഞാന്‍ കാണുന്നു. ഇതിലും കൂടുതലായി എനിക്ക് മറ്റൊരു സൗഭാഗ്യവുമില്ല.
മോദി ജി : ശ്രീ. പ്രദീപ്! നിങ്ങള്‍ ഹിമാലയത്തിന്റെ കൊടുമുടികളില്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സാധന ചെയ്യുകയാണ്, നിങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍, പര്‍വതങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ എങ്ങനെ പങ്കെടുക്കുന്നു എന്നത് ആളുകള്‍ ഓര്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
പ്രദീപ് ജി : അതെ സര്.
മോദി ജി : നിങ്ങള്‍ പറഞ്ഞതുപോലെ ഇപ്പോള്‍ ഒരു വലിയ ടീം രൂപീകരിക്കപ്പെടുന്നുണ്ടെന്നും നിങ്ങള്‍ ദിവസേന ഇത്രയും വലിയ ജോലികള്‍ ചെയ്യുന്നുവെന്നും...
പ്രദീപ് ജി : അതെ സര്.
മോദി ജി : എനിക്കറിയാം നിങ്ങളുടെ ശ്രമങ്ങളും ചര്‍ച്ചകളും കാരണം ഇപ്പോള്‍ എത്രയധികം പര്‍വതാരോഹകര്‍ ശുചിത്വവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന്.
പ്രദീപ് ജി : അതെ സര്! ഒരുപാട്.
മോദിജി : ഇത് നല്ല കാര്യമാണ്, നിങ്ങളെപ്പോലുള്ള സുഹൃത്തുക്കളുടെ പ്രയത്നത്താല്‍ മാലിന്യവും ഒരു സമ്പത്താണ് എന്ന ചിന്ത ജനങ്ങളുടെ മനസ്സില്‍ ഉറച്ചിരിക്കുന്നു. പരിസ്ഥിതിയും നമ്മള് അഭിമാനിക്കുന്ന ഹിമാലയവും ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നു, പരിപാലിക്കപ്പെടുന്നു. അതില്‍ സാധാരണക്കാരനും പങ്കെടുക്കുന്നു.
ശ്രീ. പ്രദീപ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വളരെ നന്ദി സഹോദരാ.
പ്രദീപ് ജി : നന്ദി സര് വളരെ നന്ദി ജയ് ഹിന്ദ്!
സുഹൃത്തുക്കളേ, ഇന്ന് രാജ്യത്ത് ടൂറിസം വളരെ വേഗത്തില്‍ വളരുകയാണ്. അത് നമ്മുടെ പ്രകൃതി വിഭവങ്ങളായാലും, നദികളായാലും, മലകളായാലും, കുളങ്ങളായാലും, നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളായാലും, അവ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ടൂറിസം വ്യവസായത്തിന് ഏറെ സഹായകമാകും. വിനോദസഞ്ചാരത്തിലെ ശുചിത്വത്തോടൊപ്പം, Incredible India movement ഞങ്ങള്‍ പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ പ്രസ്ഥാനം മൂലം ആളുകള്‍ക്ക് ചുറ്റും മാത്രമുള്ള ഇത്തരം സ്ഥലങ്ങളെക്കുറിച്ച് ആദ്യമായി അറിയാന്‍ കഴിഞ്ഞു. വിദേശ വിനോദസഞ്ചാരത്തിന് പോകുന്നതിന് മുമ്പ്, നമ്മുടെ രാജ്യത്തെ കുറഞ്ഞത് 15 വിനോദസഞ്ചാര കേന്ദ്രങ്ങളെങ്കിലും സന്ദര്‍ശിക്കണമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇവ നിങ്ങള്‍ താമസിക്കുന്ന സംസ്ഥാനത്താവരുത് മറ്റു സംസ്ഥാനങ്ങളിലാവണം. അതുപോലെ, ക്ലീന്‍ സിയാച്ചിന്‍, single use plastic, e-waste തുടങ്ങിയ ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ തുടര്‍ച്ചയായി സംസാരിച്ചു. ഇന്ന്, ലോകം മുഴുവന്‍ ആശങ്കാകുലരാകുന്ന പാരിസ്ഥിതിക പ്രശ്നം പരിഹരിക്കുന്നതില്‍ 'മന് കി ബാത്തിന്റെ' ഈ ശ്രമം വളരെ പ്രധാനമാണ്.
സുഹൃത്തുക്കളേ, ഇത്തവണ യുനെസ്കോ യുടെ ഡി ജി ഓഡ്രി അസൂലേയില്‍ (Audrey Azoulay) നിന്ന് 'മന് കി ബാത്' സംബന്ധിച്ച് എനിക്ക് മറ്റൊരു പ്രത്യേക സന്ദേശം ലഭിച്ചു. 100 അദ്ധ്യായങ്ങളുള്ള ഈ അത്ഭുതകരമായ യാത്രയ്ക്ക് അദ്ദേഹം നമ്മുടെ എല്ലാ ദേശവാസികള്‍ക്കും ആശംസകള്‍ നേര്‍ന്നു. കൂടാതെ, അവര്‍ ചില ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്. യുനെസ്കോയുടെ ഡിജിയുടെ അഭിപ്രായം നമുക്ക് ആദ്യം കേള്‍ക്കാം.
ഡിജി യുനെസ്കോ: നമസ്തേ എക്സലൻസി, പ്രിയപ്പെട്ട പ്രധാനമന്ത്രി, ‘മൻ കി ബാത്ത്’ റേഡിയോ പ്രക്ഷേപണത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമാകാൻ ലഭിച്ച ഈ അവസരത്തിന് യുനെസ്കോയെ പ്രതിനിധീകരിച്ച് ഞാൻ നന്ദി പറയുന്നു. യുനെസ്കോയ്ക്കും ഇന്ത്യയ്ക്കും ഒരു നീണ്ട പൊതു ചരിത്രമുണ്ട്. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം, വിജ്ഞാനം എന്നിവയുടെ എല്ലാ മേഖലകളിലും നമുക്ക് വളരെ ശക്തമായ പങ്കാളിത്തമുണ്ട്, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാൻ ഇന്ന് ഈ അവസരം വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2030-ഓടെ ലോകത്തിലെ എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുമെന്ന് ഉറപ്പാക്കാൻ യുനെസ്കോ അതിന്റെ അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഇന്ത്യൻ മാർഗം ദയവായി വിശദീകരിക്കാമോ. സംസ്കാരത്തെ പിന്തുണയ്ക്കുന്നതിനും പൈതൃകം സംരക്ഷിക്കുന്നതിനുമായി യുനെസ്കോയും പ്രവർത്തിക്കുന്നു, ഈ വർഷം ഇന്ത്യയാണ് ജി20 അധ്യക്ഷൻ. ഈ പരിപാടിക്കായി ലോക നേതാക്കൾ ഡൽഹിയിലെത്തും. ശ്രേഷ്ഠൻ, എങ്ങനെയാണ് ഇന്ത്യ സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും അന്താരാഷ്ട്ര അജണ്ടയുടെ മുകളിൽ നിർത്താൻ ആഗ്രഹിക്കുന്നത്? ഈ അവസരത്തിന് ഒരിക്കൽ കൂടി ഞാൻ നിങ്ങളോട് നന്ദി പറയുകയും നിങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങൾക്ക് എന്റെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.... ഉടൻ കാണാം. വളരെ നന്ദി.
പ്രധാനമന്ത്രി മോദി: നന്ദി, എക്സലൻസി, നൂറാമത് 'മൻ കിബാത്ത്' പരിപാടിയിൽ നിങ്ങളുമായി സംവദിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രധാന പ്രശ്നങ്ങൾ താങ്കൾ ഉന്നയിച്ചതിൽ എനിക്കും സന്തോഷമുണ്ട്.
സുഹൃത്തുക്കളേ, വിദ്യാഭ്യാസവും സാംസ്കാരിക സംരക്ഷണവും സംബന്ധിച്ച ഇന്ത്യയുടെ ശ്രമങ്ങളെ കുറിച്ച് യുനെസ്കോയുടെ ഡിജി അറിയാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് വിഷയങ്ങളും 'മന് കി ബാത്തിന്റെ' പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചായാലും സംസ്കാരത്തെക്കുറിച്ചായാലും, അത് സംരക്ഷിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ആയാലും, ഇത് ഇന്ത്യയുടെ പുരാതന പാരമ്പര്യമാണ്. ഈ ദിശയില്‍ രാജ്യം ഇന്ന് നടത്തുന്ന പ്രവര്‍ത്തനം ശരിക്കും ശ്ലാഘനീയമാണ്. അത് ദേശീയ വിദ്യാഭ്യാസ നയമായാലും പ്രാദേശിക ഭാഷയില്‍ പഠിക്കാനുള്ള ഓപ്ഷനായാലും വിദ്യാഭ്യാസത്തില്‍ സാങ്കേതിക സംയോജനമായാലും അത്തരം നിരവധി ശ്രമങ്ങള്‍ കാണാന്‍ സാധിക്കും, മഹത്തായ ഉദാഹരണമായി. മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും കൊഴിഞ്ഞു പോകൽ നിരക്ക് കുറയ്ക്കുന്നതിനുമായി ഗുജറാത്തില്‍ പൊതുപങ്കാളിത്തത്തോടെ 'ഗുണോത്സവവും ശാല പ്രവേശനോത്സവവും' തുടങ്ങിയ പരിപാടികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചെയ്തു തുടങ്ങിയിരുന്നു. 'മന് കി ബാത്തില്‍', വിദ്യാഭ്യാസത്തിനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുടെ പരിശ്രമങ്ങള്‍ ഞങ്ങള്‍ എടുത്തുകാണിച്ചു. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒഡീഷയിലെ ചായക്കച്ചവടക്കാരനായ പരേതനായ ഡി. പ്രകാശ് റാവുവിനെ കുറിച്ച് നമ്മള് ഒരിക്കല്‍ ചര്‍ച്ച ചെയ്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ ലൈബ്രറികള്‍ നടത്തുന്ന സഞ്ജയ് കശ്യപ്, കോവിഡ് കാലത്ത് നിരവധി കുട്ടികളെ ഇ-ലേണിംഗിലൂടെ സഹായിച്ച ഹേമലത എന്‍.കെ. അതെ, 'മന് കി ബാത്തില്‍' അത്തരം നിരവധി അധ്യാപകരുടെ ഉദാഹരണങ്ങള്‍ നമ്മള് ചര്‍ച്ചയ്ക്ക് എടുത്തിട്ടുണ്ട്. 'മന് കി ബാത്തില്‍' സാംസ്കാരിക സംരക്ഷണവുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ സ്ഥിരമായ സ്ഥാനം നല്‍കിയിട്ടുണ്ട്.
ലക്ഷദീപിന്റെ കുമ്മെൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബായാലും, കര്‍ണാടകയിലെ ക്വേംശ്രീ ജിയുടെ 'കലാചേതന'പോലുള്ള പ്ലാറ്റ്ഫോമായാലും, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ കത്തുകളെഴുതി അത്തരം ഉദാഹരണങ്ങള്‍ എനിക്ക് അയച്ചുതന്നിട്ടുണ്ട്. ദേശസ്നേഹത്തെ കുറിച്ചുള്ള 'ഗീത്', 'ലോരീ', 'രംഗോലി' എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് മത്സരങ്ങളെക്കുറിച്ചും നമ്മള് സംസാരിച്ചു. നിങ്ങള്ക്ക്് ഓര്‍മയുണ്ടാവും, ഒരിക്കല്‍ ഞങ്ങള്‍ രാജ്യത്തുടനീളമുള്ള സ്റ്റോറി ടെല്ലര്‍മാരുമായി, സ്റ്റോറി ടെല്ലിംഗിലൂടെയുള്ള ഇന്ത്യന്‍ വിദ്യാഭ്യാസ രീതികളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ രാജ്യത്തില്‍ ഏറ്റവും വലിയ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന അചഞ്ചലമായ വിശ്വാസമുണ്ട്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ നാം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വര്‍ഷത്തില്‍ തന്നെയാണ് നാം ജി-20 യുടെ അധ്യക്ഷത കൂടി വഹിക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം വൈവിധ്യമാര്‍ന്ന ആഗോള സംസ്കാരങ്ങളെ സമ്പന്നമാക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം കുറച്ചുകൂടി ശക്തമായിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമ്മുടെ ഉപനിഷത്തുകളില്‍ നിന്നുള്ള ഒരു മന്ത്രം നൂറ്റാണ്ടുകളായി നമ്മുടെ മനസ്സിനെ പ്രചോദിപ്പിക്കുന്നു.
ചരൈവേതി ചരൈവേതി ചരൈവേതി
ചലിച്ചു കൊണ്ടിരിക്കൂ ചലിച്ചു കൊണ്ടിരിക്കൂ ചലിച്ചു കൊണ്ടിരിക്കൂ.
ചരൈവേതിയുടെ ഭാവസൗന്ദര്യം ഉള്‍ക്കൊണ്ട് ഇന്ന് നമ്മള് 'മന് കി ബാത്തിന്റെ' 100-ാം അദ്ധ്യായം പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യയുടെ സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുന്നതില്‍, 'മന് കി ബാത്ത്' ഒരു ജപമാലയുടെ നൂല് പോലെയാണ്, ഓരോ മുത്തുകളും ഒരുമിച്ച് ചേര്‍ത്ത് വെയ്ക്കുന്നു. ഓരോ അദ്ധ്യായത്തിലും, ജനങ്ങളുടെ സേവനവും കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനമായിട്ടുണ്ട്. ഈ പരിപാടിയില്‍ പരാമര്‍ശിക്കപ്പെടുന്ന ഓരോരുത്തരും മറ്റ് രാജ്യക്കാര്‍ക്ക് പ്രചോദനമായി മാറുന്നു. ഒരു തരത്തില്‍, 'മന് കി ബാത്തിന്റെ' ഓരോ അദ്ധ്യായവും അടുത്ത അദ്ധ്യായത്തിന് കളമൊരുക്കുന്നു. 'മന് കി ബാത്ത്' എന്നും സദ്ഭാവന, സേവന മനോഭാവം, കര്‍ത്തവ്യബോധം എന്നിവയാല്‍ മുന്നോട്ട് പോയിട്ടുണ്ട്. ഈ പോസിറ്റിവിറ്റി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലത്ത് രാജ്യത്തെ മുന്നോട്ട് നയിക്കും, അതിനെ ഒരു പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകും, 'മന് കി ബാത്തിന്റെ' തുടക്കം ഇന്ന് രാജ്യത്ത് ഒരു പുതിയ പാരമ്പര്യമായി മാറുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഓരോരുത്തരുടെയും പ്രയത്നത്തിന്റെ ആഴം കാണുന്ന ഒരു പാരമ്പര്യം.
സുഹൃത്തുക്കളേ, ഈ മുഴുവന്‍ പരിപാടിയും വളരെ ക്ഷമയോടെ ശബ്ദലേഖനം ചെയ്ത ആകാശവാണിയിലെ സഹപ്രവര്‍ത്തകര്‍ക്കും ഇന്ന് ഞാന്‍ നന്ദി പറയുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വിവിധ പ്രാദേശിക ഭാഷകളിലേക്ക് 'മന് കി ബാത്' വിവര്‍ത്തനം ചെയ്ത വിവര്‍ത്തകരോടും ഞാന്‍ നന്ദിയുള്ളവനാണ്. ദൂരദര്‍ശന്റെയും MyGovയുടെയും സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇടവേളകളില്ലാതെ 'മന് കി ബാത്ത്' കാണിക്കുന്ന രാജ്യത്തുടനീളമുള്ള എല്ലാ ടിവി ചാനലുകളോടും ഇലക്ട്രോണിക് മാധ്യമപ്രവര്‍ത്തകരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു, 'മന് കി ബാത്' പരസ്യങ്ങളുടെ ഇടവേള ഇല്ലാതെ കാണിക്കുന്നവരോടും എന്റെ നന്ദി അറിയിക്കുന്നു. അവസാനമായി, 'മന് കീ ബാത്തി'നെ താങ്ങി നിര്‍ത്തുന്ന ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തില്‍ വിശ്വാസമുള്ള ജനങ്ങള്‍ അവര്‍ക്ക് നന്ദി പറയുന്നു. നിങ്ങളുടെ പ്രചോദനവും ശക്തിയും കൊണ്ട് മാത്രമാണ് ഇതെല്ലാം സാധ്യമായത്.
സുഹൃത്തുക്കളേ, ഇന്ന് എനിക്ക് ഒരുപാട് പറയാനുണ്ട്, പക്ഷെ സമയവും വാക്കുകളും ഒരുപോലെ കുറവാണ്. എന്നാല്‍ നിങ്ങള്‍ എല്ലാവരും എന്റെ വൈകാരികാവസ്ഥ മനസ്സിലാക്കുമെന്നും എന്റെ ആശയങ്ങള്‍ മനസ്സിലാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍, 'മന് കി ബാത്തിന്റെ' സഹായത്തോടെ ഞാന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ട് ഇനിയും ഉണ്ടാവും. അടുത്ത മാസം നമ്മള് വീണ്ടും കാണും. പുതിയ വിഷയങ്ങളും പുതിയ വിവരങ്ങളുമായി ജനങ്ങളുടെ വിജയങ്ങള്‍ വീണ്ടും ആഘോഷിക്കും, അതുവരെ എനിക്ക് വിട തന്നാലും. നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും നന്നായി സംരക്ഷിക്കൂ.
വളരെ വളരെ നന്ദി. നമസ്കാരം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മന് കീ ബാത്തി'ലേയ്ക്ക് ഒരിക്കല്‍ക്കൂടി നിങ്ങളെ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഇന്ന് ഈ ചര്‍ച്ച ആരംഭിക്കുമ്പോള്‍ മനസ്സിലും മസ്തിഷക്കത്തിലും എത്രയെത്ര ഭാവനകളാണ് പൊന്തിവരുന്നത്.
'മന് കി ബാത്തി'ലൂടെ നിങ്ങളും ഞാനുമായുള്ള ബന്ധം 99-ാം പടവിലെത്തിനില്ക്കുകയാണ്. 99-ന്റെ കറക്കം വളരെ കഠിനമാണെന്നു സാധാരണ പറഞ്ഞുകേള്‍ക്കാറുണ്ട്. ക്രിക്കറ്റിലും നെര്‍വസ് നയന്റീസ് വളരെ ദുഷ്ക്കരമായ സന്ധിയാണെന്നു കരുതപ്പെടുന്നു. എന്നാല്‍, ഭാരതത്തിലെ ജനങ്ങളുടെ 'മന് കി ബാത്തി'ലാകട്ടെ, അതിന്റെ പ്രചോദനം മറ്റൊരുവിധത്തിലാണ്. 'മന് കി ബാത്തി'ന്റെ നൂറാം എപ്പിസോഡിനെക്കുറിച്ചും രാജ്യത്തെ ജനങ്ങള്‍ വളരെ ഉത്സാഹത്തിലാണെന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. എനിക്ക് ധാരാളം സന്ദേശങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു, ഫോണ്‍കാള്‍കളും വന്നുകൊണ്ടിരിക്കുന്നു. ഇന്നു നാം സ്വാതന്ത്ര്യത്തിന്റെ അമൃതകാലം ആഘോഷിക്കുമ്പോള്‍, നിങ്ങളുടെ എല്ലാം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ഞാന്‍ അക്ഷമനായി കാത്തിരിക്കുകയാണ്. കാത്തിരിപ്പ് എല്ലായ്പ്പോഴും ഉണ്ട്. എന്നാല്‍ ഇപ്രാവശ്യത്തെ കാത്തിരിപ്പ് കുറച്ചു കൂടുതലാണ്. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഏപ്രില്‍ 30 നുള്ള 'മന് കി ബാത്തി'ന്റെ നൂറാം എപ്പിസോഡിനെ ഏറെ അവിസ്മരണീയമാക്കിത്തീര്‍ക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മറ്റുള്ളവരുടെ സേവനത്തിനായി തങ്ങളുടെ ജീവിതംതന്നെ സമര്‍പ്പിക്കുന്ന ആയിരക്കണക്കിന് ആളുകളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. തങ്ങളുടെ പെണ്മക്കളുടെ വിദ്യാഭ്യാസത്തിനായി പെന്ഷന് മുഴുവന്‍ ചിലവഴിക്കുന്ന അനേകംപേരുണ്ട്, ചിലരാകട്ടെ തങ്ങളുടെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം പരിസ്ഥിതിയേയും ജീവജാലങ്ങളെയും സേവിക്കുന്നതിനായി സമര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്ത് മറ്റുള്ളവരുടെ ഹിതത്തിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. മറ്റുള്ളവരുടെ സുഖത്തിനായി ആളുകള്‍ തങ്ങളുടെ സര്‍വ്വസ്വവും ദാനം ചെയ്യാന്‍ മടിക്കാറില്ല. അതുകൊണ്ടാണ് ബാല്യകാലം മുതലേ ശിബിയേയും ദധീചിയേയും പോലുള്ള ത്യാഗനിധികളുടെ ഗാഥകള്‍ പറഞ്ഞു കേള്‍പ്പിക്കാറുള്ളത്.
സുഹൃത്തുക്കളേ, ആധുനിക ചികിത്സാശാസ്ത്രത്തിന്റെ ഈ കാലഘട്ടത്തില്‍ അവയവദാനം മറ്റുള്ളവര്‍ക്ക് ജീവന് കൊടുക്കാനുള്ള വളരെ വലിയ മാധ്യമമായി കഴിഞ്ഞിട്ടുണ്ട്. മരണശേഷം ഒരു വ്യക്തിയുടെ ശരീരം ദാനം ചെയ്യുമ്പോള്‍, അതില്‍നിന്ന് എട്ടോ, ഒന്‍പതോ പേര്‍ക്ക് പുതിയ ജീവന് ലഭിക്കാനുള്ള സാദ്ധ്യതയാണുള്ളതെന്ന് പറയപ്പെടുന്നു. ഇന്ന് നമ്മുടെ രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചിട്ടുള്ളതായി കാണുന്നത് സന്തോഷകരംതന്നെ. 2013-ല്‍ നമ്മുടെ രാജ്യത്ത് ഓര്‍ഗന്‍ ഡൊനേഷന്റെ കേസ്സുകള്‍ അയ്യായിരത്തിലും കുറവായിരുന്നു. പക്ഷേ, 2022-ല്‍ ആ സംഖ്യ വര്‍ദ്ധിച്ച് പതിനയ്യായിരത്തിലുമധികമായിരിക്കുന്നു. അവയവദാനം നടത്തുന്ന വ്യക്തികളും അവരുടെ കുടുംബങ്ങളും വാസ്തവത്തില്‍ വലിയ പുണ്യമാണ് ചെയ്യുന്നത്.
സുഹൃത്തുക്കളേ, അങ്ങനെയുള്ള പുണ്യം ചെയ്യുന്നയാളുകളുടെ മനസ്സു പറയുന്നത് അറിയാനും അതിനെ നാട്ടുകാരുമായി പങ്കുവെയ്ക്കാനും എന്റെ മനസ്സ് ഏറെക്കാലമായി ആഗ്രഹിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് 'മന് കീ ബാത്തി'ല്‍ ഓമനയായ ഒരു മകളുടെ, ഒരു സുന്ദരികുട്ടിയുടെ അച്ഛനും അമ്മയും നമ്മോടൊപ്പം ചേരുകയാണ്. അച്ഛന്റെ പേര് സുപ്രീത് കൗര്‍. ഈ കുടുംബം പഞ്ചാബിലെ അമൃതസറിലാണ് വസിക്കുന്നത്. അനേകം നേര്‍ച്ചകള്‍ക്കുശേഷമാണ് അവര്‍ക്ക് ഒരു സുന്ദരിയായ പെണ്‍കുഞ്ഞ് ഉണ്ടായത്. വീട്ടുകാര്‍ സ്നേഹപുരസ്സരം അവള്‍ക്ക് പേരിട്ടു. - അബാബത്ത് കൗര്‍. അബാബത്ത് എന്നാലര്‍ത്ഥം മറ്റുള്ളവരെ സേവിക്കുക, മറ്റുള്ളവരുടെ ദു:ഖമകറ്റുക എന്നാണ്. കേവലം 39 ദിവസം പ്രായമായിരുന്നപ്പോള്‍ അവള് ഈ ലോകത്തോടു വിടപറഞ്ഞു. എന്നാല്‍ സുഖ്വീര്‍സിംഗ്സന്ധുവും അദ്ദേഹത്തിന്റെ പത്നി സുപ്രീത്കൗറും കുടുംബവും പ്രചോദനാത്മകമായി ഒരു തീരുമാനമെടുത്തു. ആ തീരുമാനമിതായിരുന്നു. 39 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അവയവം ദാനം ചെയ്യുക. നമ്മോടൊപ്പം ഇപ്പോള്‍ ഫോണ്‍ലൈനില്‍ സുഖ്ബീര്‍സിംഗും അദ്ദേഹത്തിന്റെ ശ്രീമതിയും ഉണ്ട്. വരൂ, നമുക്ക് അവരോട് സംസാരിക്കാം.
ബഹു. പ്രധാനമന്ത്രി : നമസ്തേ ശ്രീ. സുഖബീര്‍.
സുഖ്ബീര്‍ സിംഗ് : നമസ്തേ ആദരണീയനായ പ്രധാനമന്ത്രി, സത്ശ്രീഅകാല്‍.
ബഹു. പ്രധാനമന്ത്രി : സത്ശ്രീഅകാല്‍, സത്ശ്രീഅകാല്‍ ശ്രീസുഖ്ബീര്‍. ഞാന്‍ ഇന്ന് 'മന് കീ ബാത്തി'നെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അപ്പോള്‍ എനിക്കുതോന്നി അബാബത്തിന്റെ കാര്യം നമ്മെ വളരെ സ്വാധീനിക്കുന്ന ഒന്നാണ്. അത് താങ്കളുടെ നാവില്‍നിന്നുതന്നെ കേള്‍ക്കണം. എന്തെന്നാല്‍ വീട്ടില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ ധാരാളം സ്വപ്നങ്ങളും സന്തോഷവും ഉണ്ടാകുന്നു. എന്നാല്‍, ആ മകള്‍ ഇത്ര പെട്ടെന്ന് വിട്ടുപിരിയുമ്പോള്‍ ആ ദു:ഖം എത്രമാത്രം കഠിനമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കള്‍ എപ്രകാരമാണ് ഈ തീരുമാനമെടുത്തത്? എല്ലാ കാര്യങ്ങളും ഞാനറിയാനാഗ്രഹിക്കുന്നു.
സുഖ്ബീര്‍ : സര്, ഈശ്വരന് ഞങ്ങള്‍ക്ക് വളരെ നല്ലൊരു കുഞ്ഞിനെ തന്നു, അരുമയായ പുത്രി ഞങ്ങളുടെ വീട്ടില്‍ വന്നു. കുഞ്ഞിന്റെ ജനനസമയത്തുതന്നെ ഞങ്ങളറിഞ്ഞു അതിന്റെ തലച്ചോറിലെ ചില ഞരമ്പുകള്‍ കെട്ടുപിണഞ്ഞു കിടപ്പുണ്ടെന്നും അതിനാല്‍ കുഞ്ഞിന്റെ ഹൃദയത്തിന് വലിപ്പം കൂടിവരുന്നു എന്നും. അപ്പോള്‍ ഞങ്ങള്‍ പരിഭ്രമിച്ചു. ഇത്രയും ആരോഗ്യമുള്ള സുന്ദരിയായ കുഞ്ഞ് ഇത്രയും വലിയ പ്രശ്നവുമായാണല്ലേ ജനിച്ചത്. ആദ്യത്തെ 24 ദിനങ്ങള്‍ കുഞ്ഞ് വളരെ നോര്‍മല്‍ ആയിരുന്നു. പെട്ടെന്ന് കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഞങ്ങളുടനെ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ജീവൻ വീണ്ടെടുത്തു . പക്ഷേ, ഇത്രയും ചെറിയകുഞ്ഞിന്റെ പ്രശ്നമെന്താണെന്ന് മനസ്സിലാക്കാന്‍ സമയമെടുത്തു. ഇത്രയും ചെറിയ കുഞ്ഞിന്റെ ഹൃദയം നിന്നുപോയതല്ലേ. കുഞ്ഞിന്റെ ചികിത്സയ്ക്കായി അവിടെനിന്നും ഞങ്ങള്‍ ചണ്ഡിഗഡിലെ പി ജി ഐയിൽ കൊണ്ടുപോയി. അവിടെ കുഞ്ഞ് അസുഖത്തോട് സധൈര്യം പൊരുതി. പക്ഷേ, രോഗത്തിന്, ഈ കുഞ്ഞുപ്രായത്തില്‍ ചികിത്സ അസാധ്യമായിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ച് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. ഒരാറുമാസമെങ്കിലുമായാല്‍ കുഞ്ഞിന് ഓപ്പറേഷന് ചെയ്യാമായിരുന്നു. പക്ഷേ, ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. കുഞ്ഞിന് വെറും 39 ദിവസം പ്രായമായപ്പോള്‍ ഡോക്ടര്‍ പറഞ്ഞു വീണ്ടും ഹൃദയാഘാതം വന്നതിനാല്‍ കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന്. പിന്നെ ഞാനും ഭാര്യയുംകൂടി വളരെയേറെ വിഷമത്തോടെ ഒരു തീരുമാനത്തിലെത്തി. പല തവണ മരണത്തിന്റെ വക്കിലെത്തിയിട്ടും ധീരമായി പൊരുതി തിരിച്ചുവന്ന ഈ കുഞ്ഞിന്റെ ജനനത്തിന്റെ പിന്നില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന്. അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുംകൂടി തീരുമാനമെടുത്തു. എന്തുകൊണ്ട് ഈ കുഞ്ഞിന്റെ അവയവദാനം ചെയ്തുകൂടാ എന്ന്. ഒരുപക്ഷേ, ആരുടെയെങ്കിലും ജീവിതത്തിനെ അത് പ്രകാശമാനമാക്കിയാലോ! ഞങ്ങളുടനെ പി ജി ഐയിലെ യിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ പോയി. ഇത്രയും ചെറിയ കുഞ്ഞിന്റെ കിഡ്നി മാത്രമേ എടുക്കാന്‍ പറ്റുകയുള്ളു എന്ന് അവര്‍ പറഞ്ഞു. ദൈവം ധൈര്യം തന്നു. ഗുരുനാനക് സാഹബിന്റെ ദര്‍ശനമാണിതെന്നോര്‍ത്ത് ഞങ്ങള്‍ തീരുമാനമെടുത്തു.
ബഹു. പ്രധാനമന്ത്രി : ഗുരുക്കന്മാര് പകര്‍ന്നുതന്ന അറിവ് താങ്കള്‍ ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചു. ശ്രീമതി. സുപ്രീത് അവിടെയുണ്ടോ? അവരോട് സംസാരിക്കാന്‍ സാധിക്കുമോ?
സുഖ്ബീര്‍ : അതെ സര്.
സുപ്രീത് : ഹലോ.
ബഹു. പ്രധാനമന്ത്രി : ശ്രീമതി സുപ്രീത് ഞാന്‍ താങ്കളെ പ്രണമിക്കുന്നു.
സുപ്രീത് : നമസ്ക്കാരം സാര്‍, നമസ്ക്കാരം. താങ്കളോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെയേറെ അഭിമാനിക്കുന്നു.
ബഹു. പ്രധാനമന്ത്രി : താങ്കള്‍ ഇത്രയും വലിയ ഒരു കാര്യം ചെയ്തു. പിന്നെ ഈ കാര്യങ്ങളെല്ലാം ലോകമറിയുമ്പോള്‍ ഇനി ധാരാളംപേര്‍ മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ മുന്നോട്ട് വരും എന്ന് ഞാന്‍ കരുതുന്നു. അബാബത്തിന്റെ സംഭാവന വളരെ വലുതാണ്.
സുപ്രീത് : സര്, ഗുരു നാനക്ക് ദേവന്റെ അനുഗ്രഹമാണ് ഞങ്ങള്‍ക്ക് അങ്ങനെയൊരു തീരുമാനമെടുക്കാനുള്ള ധൈര്യം നല്‍കിയത്.
ബഹു. പ്രധാനമന്ത്രി : ഗുരുക്കന്മാരുടെ അനുഗ്രഹമില്ലെങ്കില്‍ ഒന്നുംതന്നെ നടക്കുകയില്ല.
സുപ്രീത് : തീര്‍ച്ചയായും, സര്, തീര്‍ച്ചയായും.
പ്രധാനമന്ത്രി : സുഖ്ബീര്‍ ജി, താങ്കള്‍ ആശുപത്രിയിലുള്ളപ്പോഴായിരിക്കുമല്ലോ ഹൃദയത്തെ മഥിക്കുന്ന വാര്‍ത്ത ഡോക്ടര്‍ താങ്കളോട് പറഞ്ഞത്. അതിനുശേഷവും സ്വസ്ഥമായ മനസ്സോടെ താങ്കളും ശ്രീമതിയും ഇത്രയും വലിയൊരു തീരുമാനമെടുത്തു. ഗുരുജനങ്ങള്‍ ഉദ്ബോധിപ്പിച്ചിട്ടുള്ളതുപോലുള്ള ഉദാരമായ ആശയം. അബാബത്തിന്റെ അര്‍ത്ഥം സാമാന്യഭാഷയില്‍ പറയാമെങ്കില്‍ അതു വളരെ ഉപകാരമായിരിക്കും. നിങ്ങള്‍ ഈ തീരുമാനമെടുത്ത നിമിഷത്തെപ്പറ്റി കേള്‍ക്കാന്‍ എനിക്കാഗ്രഹമുണ്ട്.
സുഖ്ബീര്‍ : സര്, വാസ്തവത്തിൽ ഞങ്ങള്‍ക്കൊരു കുടുംബ സുഹൃത്ത് ഉണ്ട്. പ്രിയ. അവര്‍ അവയവദാനം ചെയ്തയാളാണ്. അവരില്‍നിന്നും ഞങ്ങള്‍ക്ക് പ്രചോദനം കിട്ടിയിട്ടുണ്ട്. ആ സമയം ഞങ്ങള്‍ക്ക് തോന്നിയതിങ്ങനെയാണ്. നമ്മുടെ ശരീരം പഞ്ചതത്വത്തില്‍ ലയിച്ചുചേരും. ആരെങ്കിലും നമ്മെ പിരിയുമ്പോള്‍ അതായത് നമ്മെ വിട്ടുപോകുമ്പോള്‍ നാം ശരീരത്തെ ദഹിപ്പിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുന്നു. പക്ഷേ, അവരുടെ അവയവം ആര്‍ക്കെങ്കിലും ഉപയോഗപ്പെട്ടാല്‍ അതു വളരെ നല്ല കാര്യമാണ്. ഡോക്ടര്‍മാര്‍ ഞങ്ങളോട് നിങ്ങളുടെ മകളാണ് വിജയകരമായി ട്രാന്സ്പ്ലാന്റേഷന് നടത്താനായ ഇന്ത്യയിലെ ഏറ്റവും ചെറുപ്രായക്കാരിയായ ദാതാവ് എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അഭിമാനം തോന്നി. ഞങ്ങളുടെ ശിരസ്സ് അഭിമാനത്താല്‍ ഉയര്‍ന്നു. ഞങ്ങളുടെ രക്ഷിതാക്കള്‍ക്ക് ഈ പ്രായംവരെ ഞങ്ങള്‍ക്കു കൊടുക്കാന്‍ കഴിയാതിരുന്ന സല്‍പ്പേര് ഒരു കൊച്ചുകുഞ്ഞ് വന്ന് അല്പനാളുകള്ക്കുള്ളില് ഞങ്ങള്‍ക്കു നല്കി. ഞങ്ങളുടെ യശസ്സ് ഉയര്‍ത്തി. അതിലും വലിയ കാര്യം ഞങ്ങള്‍ക്ക് ഇന്ന് അങ്ങുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുവാന്‍ കഴിഞ്ഞു എന്നതാണ്. ഞങ്ങള്‍ക്ക് അതില്‍ അഭിമാനം തോന്നുന്നു.
പ്രധാനമന്ത്രി : സുഖ്ബീര്‍ ജി, ഇന്ന് താങ്കളുടെ കുഞ്ഞിന്റെ ഒരു അവയവം മാത്രമല്ല ജീവിച്ചിരിക്കുന്നത്. താങ്കളുടെ മകള്‍ മാനവീയതയുടെ അമരഗാഥയിലെ അമരയായ യാത്രക്കാരിയായിക്കഴിഞ്ഞിരിക്കുന്നു. അവളുടെ ശരീരത്തിലെ ഒരു അവയവത്തിലൂടെ അവള് ഇന്നും ജീവിക്കുന്നു. ഈ സല്‍പ്രവര്‍ത്തിക്ക് താങ്കളേയും താങ്കളുടെ ശ്രീമതിയേയും കുടുംബത്തേയും ഞാന്‍ ശ്ലാഘിക്കുന്നു.
സുഖ്ബീര്‍ : നന്ദി സർ
സുഹൃത്തുക്കളേ, അവയവ ദാനത്തിന്റെ പിന്നിലെ ഏറ്റവും വലിയ ചേതോവികാരം പോകുന്ന പോക്കില്‍ ആര്‍ക്കെങ്കിലും ഗുണം ചെയ്യുക, ആരുടെയെങ്കിലും ജീവനു രക്ഷനല്കുക എന്നതാണല്ലോ. അവയവദാനത്തിനായി കാത്തിരിക്കുന്നവര്‍ക്കറിയാം ആ കാത്തിരിപ്പിന്റെ ഓരോ നിമിഷവും എത്ര വിഷമം പിടിച്ചതാണെന്ന്. അങ്ങനെയിരിക്കെ, ആരെങ്കിലും അവയവദാനത്തിനോ, ശരീരദാനത്തിനോ തയ്യാറായിവരുമ്പോള്‍, അയാളില്‍ ഈശ്വരരൂപമാണ് നാം ദര്‍ശിക്കുന്നത്. ഝാര്‍ഖണ്ഡില്‍ താമസിക്കുന്ന സ്നേഹലതാചൗധരി ഈശ്വരനായി വന്ന് മറ്റുള്ളവര്‍ക്ക് ജീവിതം കൊടുത്ത ഒരു വനിതയാണ്. 63 വയസു പ്രായമുള്ള സ്നേഹലതാചൗധരി തന്റെ ഹൃദയവും വൃക്കയും കരളും ദാനം ചെയ്ത് വിടവാങ്ങി. ഇന്ന് 'മന് കീ ബാത്തി'ല്‍ അവരുടെ മകന് അഭിജിത്ത് നമ്മോടൊപ്പമുണ്ട്. വരൂ, അയാള്‍ പറയുന്നത് കേള്‍ക്കാം.
പ്രധാനമന്ത്രി : അഭിജിത്ത് ജി, നമസ്ക്കാരം.
അഭിജിത്ത് : നമസ്ക്കാരം സര്.
പ്രധാനമന്ത്രി : അഭിജിത്ത് ജി, നിങ്ങളുടെ അമ്മ നിങ്ങള്‍ക്കു ജന്മം തന്നു. ഒരുതരത്തില്‍ നിങ്ങള്‍ക്കു ജീവിതം തന്നെ തന്നു. നിങ്ങളുടെ ആ അമ്മ മരണശേഷവും അനേകംപേര്‍ക്കു ജീവിതം കൊടുത്തു. അവരുടെ മകനെന്ന നിലയില്‍ നിങ്ങള്‍ തീര്‍ച്ചയായും അഭിമാനിക്കുന്നുണ്ടാകും.
അഭിജിത്ത് : തീര്‍ച്ചയായും സര്.
പ്രധാനമന്ത്രി : താങ്കളുടെ അമ്മയെപ്പറ്റി പറയാമോ? ഏതു ചുറ്റുപാടിലാണ് അവയവദാനം ചെയ്യാന്‍ തീരുമാനിച്ചത്?
അഭിജിത്ത് : ഝാര്‍ഖണ്ഡിലെ സരായികേല എന്ന ചെറിയ ഗ്രാമത്തിലാണ് എന്റെ അമ്മയും അച്ഛനും താമസിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങളായി അവര്‍ എന്നും പ്രഭാതസവാരി നടത്തുമായിരുന്നു. അന്നും രാവിലെ 4 മണിയ്ക്ക് അവര്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു മോട്ടോര്‍സൈക്കിള്‍ അമ്മയെ പിന്നില്‍നിന്നും ഇടിച്ചുവീഴ്ത്തി. നിലത്തുവീണ അമ്മയുടെ തലയ്ക്ക് സാരമായ മുറിവേറ്റു. ഉടന്‍തന്നെ അമ്മയെ സരായികേലയിലെ സദര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ഡോക്ടര്‍ മുറിവില്‍ മരുന്നുവെച്ച് കെട്ടിയെങ്കിലും ധാരാളം രക്തം വാര്‍ന്നുപോയിരുന്നു. പിന്നെ അമ്മയ്ക്ക് ബോധവുമില്ലതായി. ഉടന്‍തന്നെ അമ്മയെ ഞങ്ങള്‍
ടാറ്റ മെയിൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവിടെ ഓപ്പറേഷന് ചെയ്തു. 48 മണിക്കൂര്‍ നിരീക്ഷിച്ചിട്ട് ഡോക്ടര്‍ പറഞ്ഞു രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന്. പിന്നെ ഞങ്ങള്‍ അമ്മയെ വിമാനത്തില്‍ ഡല്‍ഹിയിലെഎയിംസിൽ കൊണ്ടുപോയി. അവിടെ 7-8 ദിവസം ചികിത്സ നടന്നു. അതിനുശേഷം പെട്ടെന്ന് രക്തസമ്മര്‍ദ്ദം താഴുകയും മസ്തിഷ്ക്കമരണം സംഭവിക്കുകയും ചെയ്തു. ഡോക്ടര്‍ പ്രോട്ടോക്കോള്‍ പ്രകാരം എങ്ങനെയാണ് അവയവദാനം ചെയ്യുന്നതെന്ന് പറഞ്ഞുതന്നു. ഞങ്ങള്‍ ആദ്യം അച്ഛനോട് ഒന്നും പറഞ്ഞില്ല. കാരണം അദ്ദേഹത്തിന്റെ മനസ്സിന് ഇതംഗീകരിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലോ. ഞങ്ങള്‍ അദ്ദേഹത്തോട് അവയവദാനത്തിന്റെ കാര്യങ്ങള്‍ നടക്കുകയാണ് എന്നുമാത്രം സൂചിപ്പിച്ചു. അപ്പോള്‍ അച്ഛന് പറയുകയാണ് അത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. നമ്മളത് ചെയ്യണമെന്ന്. അമ്മ നഷ്ടപ്പെടുമെന്ന കാര്യത്തില്‍ ആദ്യം വിഷമിച്ച ഞങ്ങള്‍ അവയവദാനത്തിന്റെ കാര്യത്തില്‍ തീരുമാനമായപ്പോള്‍ ഒരു പോസിറ്റീവ് ചുറ്റുപാടിലായി. രാത്രി 8 മണിയ്ക്ക് കൗണ്‍സലിംഗ് നടന്നു. അടുത്ത ദിവസം ഞങ്ങള്‍ അവയവദാനം ചെയ്തു. ഇതില്‍ അമ്മയുടെ ചിന്ത വലുതായിരുന്നു. നേത്രദാനത്തിലും അതുപോലെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും അവര്‍ ആക്ടീവ് ആയിരുന്നു. ചിലപ്പോള്‍ അതുകൊണ്ടായിരിക്കണം അച്ഛന് പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിഞ്ഞതും ഞങ്ങള്‍ക്കിത് ചെയ്യാന്‍ കഴിഞ്ഞതും.
പ്രധാനമന്ത്രി : അവയവങ്ങള്‍ എത്രപേര്‍ക്ക് പ്രയോജനപ്പെട്ടു?
അഭിജിത്ത് : അമ്മയുടെ ഹൃദയം, രണ്ട് കിഡ്നി, കരള്‍, രണ്ട് കണ്ണുകള്‍ ഇത്രയും ഡൊനേറ്റ് ചെയ്തു. നാലുപേര്‍ക്ക് ജീവനും രണ്ടുപേര്‍ക്ക് കാഴ്ചയും കിട്ടി.
പ്രധാനമന്ത്രി : അഭിജിത്ത്, താങ്കളുടെ അച്ഛനും അമ്മയും ആദരണീയരാണ്. ഞാനവരെ നമിക്കുന്നു. അച്ഛന്റെ നേതൃത്വത്തില്‍ താങ്കളുടെ കുടുംബത്തിന്റെ ഈ തീരുമാനം വളരെ പ്രചോദനാത്മകമാണ്. അമ്മ സ്വയം ഒരു പ്രചോദനം തന്നെയാണ്. എങ്കിലും അമ്മ പകര്‍ന്നുതന്നിട്ടുള്ള പാരമ്പര്യം തലമുറകള്‍ കഴിഞ്ഞാലും വളരെ ശക്തമായി തുടരുന്നുണ്ട്. അവയവദാനത്തില്‍ താങ്കളുടെ അമ്മയുടെ പ്രചോദനം ഇന്ന് രാജ്യം മുഴുവനും എത്തിയിരിക്കുന്നു. ഞാന്‍ ഈ പവിത്രമായ, മഹത്തായ കാര്യത്തില്‍ താങ്കളുടെ കുടുംബത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നന്ദി അഭിജിത്ത് താങ്കളുടെ പിതാവിനോട് എന്റെ പ്രണാമം പറയണം.
അഭിജിത്ത് : തീര്‍ച്ചയായും. നന്ദി.
സുഹൃത്തുക്കളേ, 39 ദിവസം പ്രായമുള്ള അബാബത്ത് കൗര്‍, 63 വയസ്സ് പ്രായമായ സ്നേഹലത ചൗധരി ഇവരെപ്പോലെയുള്ള ദാനവീരര്‍, നമുക്ക് ജീവിതത്തിന്റെ മഹത്വം മനസ്സിലാക്കിത്തരുന്നു. നമ്മുടെ രാജ്യത്ത് ആരോഗ്യകരമായ ജീവിതം പ്രതീക്ഷിച്ച്, അവയവദാനം നടത്താന്‍ തയ്യാറായവരെ കാത്തിരിക്കുന്ന എത്രയോ ആവശ്യക്കാര്‍ ഉണ്ട്. അവയവദാനത്തെ സുകരമാക്കിത്തീര്‍ക്കാനും അവയവദാനത്തിനു പ്രോത്സാഹനം നല്കുവാനുമായി രാജ്യത്തിനാകെ ഒരൊറ്റ നയം രൂപീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. അതില്‍ സംസ്ഥാനങ്ങളുടെ വാസസ്ഥല നിബന്ധന മാറ്റണമെന്നുള്ള തീരുമാനമായിട്ടുണ്ട്. അതായത് ഇനിയിപ്പോള്‍ രാജ്യത്തെ ഏതു സംസ്ഥാനത്തിലും പോയി രോഗിക്ക് അവയവം ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. അവയവദാനത്തിനായുള്ള പ്രായപരിധി 65 ആയി നിശ്ചയിച്ചിട്ടുള്ളത് അവസാനിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഈ പരിശ്രമങ്ങള്‍ക്കിടയില്‍ എന്റെ നാട്ടുകാരോട് എന്റെ അഭ്യര്‍ത്ഥനയിതാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അവയവദാനത്തിനായി മുന്നോട്ടുവരണം. താങ്കളുടെ ഒരു തീരുമാനം അനേകരുടെ ജീവന് രക്ഷിക്കും. ജീവിതം നല്‍കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത് നവരാത്രികാലമാണ്. ശക്തിയുടെ ഉപാസനയുടെ സമയമാണ്. ഇന്ന് ഭാരതത്തില്‍ പുതുതായി രൂപമെടുത്തുവരുന്ന ശക്തിയുടെ വളരെ വലിയൊരു പങ്ക് സ്ത്രീശക്തിയുടേതാണ്. ഈയിടെയായി എത്രയോ ഉദാഹരണങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. നിങ്ങള്‍, സോഷ്യല്‍മീഡിയയില്‍, ഏഷ്യയിലെ പ്രഥമ വനിതാ ലോക്കോ പൈലറ്റായ ശ്രീമതി. സുരേഖായാദവിനെ തീര്‍ച്ചയായും കണ്ടിട്ടുണ്ടാകും. സുരേഖ വന്ദേ ഭാരത് എക്സ്പ്രസിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റായി. മറ്റൊരു റിക്കാര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഈ മാസത്തില്‍തന്നെ, പ്രൊഡ്യൂസറായ ഗുനീത്മോംഗായും ഡയറക്ടറായ കാര്‍ത്തികി ഗോണ്‍സാല്‍വിസും " എലെഫന്റ്റ് വിസ്പറേഴ്സ് " എന്ന തങ്ങളുടെ ഡോക്യുമെന്ററിയ്ക്ക് ഓസ്കർ വിജയകളായി രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിച്ചു. ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ശ്രീമതി. ജ്യോതിര്‍മയി മോഹന്തിജിയും നമ്മുടെ രാജ്യത്തിന് വലിയൊരു നേട്ടം സമ്മാനിച്ചിട്ടുണ്ട്. ശ്രീമതി. ജ്യോതിര്‍മയിയ്ക്ക് കെമിസ്ട്രിയിലും കെമിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലും ഐ യു പി എ സി യുടെ പ്രത്യേക അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഭാരതത്തിലെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടീം ടി -20 ലോക കപ്പിൽ വിജയം നേടി പുതിയ ചരിത്രം സൃഷ്ടിച്ചു. രാഷ്ട്രീയത്തിലേയ്ക്ക് കണ്ണോടിച്ചാല്‍ ഒരു പുതിയ തുടക്കം നാഗാലാന്‍ഡിലും ഉണ്ടായിട്ടുണ്ട്. 75 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി നാഗാലാന്‍ഡില്‍ രണ്ടു വനിതാ സാമാജികര്‍ വിജയികളായി നിയമസഭയിലെത്തി. ഇവരിലൊരാളെ നാഗാലാന്‍ഡ് മന്ത്രിസഭയില്‍ മന്ത്രിയുമാക്കി. അതായത് നാഗാലാന്‍ഡിലെ ജനങ്ങള്‍ ആദ്യമായി ഒരു വനിതാ മന്ത്രിയെയും ലഭിച്ചു.
സുഹൃത്തുക്കളേ, കുറച്ചുദിവസം മുമ്പ് ഞാന്‍ തുര്‍ക്കിയിലെ വിനാശകാരിയായ ഭൂകമ്പത്തിനുശേഷം അവിടത്തെ ആളുകളെ സഹായിക്കാനായി പോയ ധീരരായ പെണ്‍കുട്ടികളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അവരെല്ലാംതന്നെ എൻ ഡി ആർ എഫ് സ്ക്വാഡിലെ അംഗങ്ങളായിരുന്നു. അവരുടെ ധൈര്യത്തെയും സാമര്‍ത്ഥ്യത്തെയും ലോകം മുഴുവന്‍ വാഴ്ത്തി. ഐക്യരാഷ്ട്ര ദൗത്യത്തിന്റെ അധീനതയിലുള്ള ശാന്തിസേനയിലെ വനിതാ പ്ലാറ്റൂണിൽ ഭാരതം അവരെ നിയോഗിച്ചിട്ടുണ്ട്.
ഇന്ന് നമ്മുടെ രാജ്യത്തെ പെണ്മക്കള്, നമ്മുടെ മൂന്നു സേനാവിഭാഗത്തിലും ധീരതയുടെ പതാക പാറിക്കുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ ആയ കോംബാറ് യൂണിറ്റ് എ യിൽ കമാൻഡ് നിയമനം കരസ്ഥമാക്കിയ ആദ്യത്തെ വനിതാ വ്യോമ സേനാ ഓഫീസറാണ്. അവര്‍ക്ക് ഏകദേശം മൂവായിരം മണിക്കൂര്‍ നേരത്തെ പറക്കൽ പരിചയം ഉണ്ട്. അതുപോലെ ഭാരതീയസേനയിലെ ധീരനായ ക്യാപ്റ്റന്‍ ശിവാചൗഹാന്‍ സിയാചിനില്‍ നിയോഗിക്കപ്പെട്ട ആദ്യത്തെ വനിതാ ഓഫീസറാണ്. മൈനസ് 60 ഡിഗ്രി (-60)വരെ താപനില താഴുന്ന സിയാച്ചിനില്‍ ശിവ മൂന്നു മാസക്കാലത്തേയ്ക്ക് നിയുക്തയാണ്.
സുഹൃത്തുക്കളേ, ഈ പട്ടിക വളരെ വലുതാണ്. അതുകൊണ്ടുതന്നെ എല്ലാം ഇവിടെ ചര്‍ച്ച ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ എല്ലാ വനിതകളും, നമ്മുടെ പെണ്‍മക്കളെല്ലാവും ഇന്ന് ഭാരതത്തിനും ഭാരതത്തിന്റെ സ്വപ്നങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരിക്കുന്നു. സ്ത്രീശക്തിയുടെ ഈ ഊര്‍ജ്ജമാണ് വികസിത ഭാരതത്തിന്റെ പ്രാണവായു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ ദിനങ്ങളില്‍ ലോകം മുഴുവന്‍ ശുദ്ധമായ ഊര്‍ജ്ജം, പുനരുപയോഗ ഊർജ്ജത്തെ കുറിച്ച് ധാരാളം സംസാരം നടക്കുന്നുണ്ട്. ഞാന്‍ വിദേശിയരെക്കാണുമ്പോള്‍ അവര്‍ ഈ രംഗത്ത് ഭാരതത്തിന്റെ അഭൂതപൂര്‍വ്വമായ വിജയത്തിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. വിശേഷിച്ചും സൗരോര്‍ജ്ജത്തിന്റെ രംഗത്ത് വേഗത്തിലുള്ള മുന്നേറ്റം വലിയൊരു നേട്ടംതന്നെയാണ്. ഭാരതീയര്‍ നൂറ്റാണ്ടുകളായിട്ട് സൂര്യനുമായി ബന്ധമുള്ളവരാണല്ലോ. സൂര്യന്റെ ശക്തിയെക്കുറിച്ചുള്ള ശാസ്ത്രീയഅവബോധവും സൂര്യനെ ഉപാസിക്കുന്ന പാരമ്പര്യവും ഇവിടെയല്ലാതെ വേറെയെങ്ങും കാണാന്‍ കിട്ടുകയില്ല. ഇന്ന് ഓരോ ഭാരതീയനും സൗരോര്‍ജ്ജത്തിന്റെ മഹത്വം മനസ്സിലാക്കുകയും ശുദ്ധ ഊർജ്ജത്തിൽ തങ്ങളുടെ സംഭാവന നല്കാന് ആഗ്രഹിക്കുകയും ചെയ്യുന്നു. എല്ലാവരുടെയും പരിശ്രമത്തിന്റെ ഈ ചേതനയാണ് ഇന്ന് ഭാരതത്തിന്റെ സൗരോജ്ജ ദൗത്യത്തെ മുന്നോട്ട് നയിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനയിലെ ഇതുപോലൊരു മെച്ചപ്പെട്ട പരിശ്രമം എന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇവിടത്തെ എം എസ ആർ -ഒലിവ് ഹൗസിങ് സൊസൈറ്റിയിലെ - അംഗങ്ങള്‍ കുടിവെള്ളം, ലിഫ്റ്റ്, ലൈറ്റ് തുടങ്ങി സാമൂഹിക ഉപയോഗത്തിനുള്ള സംവിധാനങ്ങള്‍ സൗരോര്‍ജ്ജത്താല്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. അവര്‍ സോളാർ പാനൽ ഘടിപ്പിച്ചു. ഇന്ന് ഈ സോളാര്‍ പാനലുകളില്‍നിന്നും പ്രതിവര്‍ഷം ഏകദേശം 90,000 കിലോവാട്ട് അവർ വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഇതില്‍നിന്നും പ്രതിമാസം ഏകദേശം 40,000 രൂപ അവര്‍ക്ക് ലഭിക്കാന്‍ സാധിക്കുന്നു. ഈ ലാഭം സൊസൈറ്റിയിലെ എല്ലാപേര്‍ക്കും ലഭിക്കുന്നുണ്ട്.
സുഹൃത്തുക്കളെ, പൂനയിലെപ്പോലെ ദാമന്‍-ദിയുലെ ഒരു ജില്ലയായ ദിയുവിലെ ജനങ്ങളും ഒരു അതിശയകരമായ കാര്യം ചെയ്തു കാണിച്ചു. ഈ ദിയു സോമനാഥിന്റെ അടുത്താണെന്ന് താങ്കള്‍ക്കറിവുള്ളതാണല്ലോ. ഭാരതത്തില്‍ പകല്‍സമയം എല്ലാ ആവശ്യങ്ങള്‍ക്കും 100% ശുദ്ധ ഊർജ്ജം ഉപയോഗിക്കുന്ന ആദ്യത്തെ ജില്ലയാണ് ദിയു. അവരുടെ കഠിനപ്രയത്നമാണ് അവരുടെ വിജയരഹസ്യം. ഒരു കാലത്ത് വൈദ്യുതോത്പാദനം ഇവിടെ ഒരു വെല്ലുവിളിയായിരുന്നു. ഇതിന് പ്രതിവിധിയായി അവര്‍ സൗരോർജത്തെ തിരഞ്ഞെടുത്തു. അവിടത്തെ തരിശ്ശ് ഭൂമിയിലും അനേകം കെട്ടിടങ്ങളിലും അവര്‍ സോളാർ പാനലുകൾ ഘടിപ്പിച്ചു. പകല്‍സമയം എത്ര ഊര്‍ജ്ജം ആവശ്യമുണ്ടോ അതിനെക്കാള്‍ കൂടുതല്‍ ഈ പാനലുകളില്‍ നിന്നും അവര്‍ ഇപ്പോള്‍ ഉണ്ടാക്കുന്നു. ഈ സൗരോർജ്ജ പദ്ധതിയിൽ നിന്നും വൈദ്യുതി വാങ്ങുന്നവകയിലും ഏകദേശം 52 കോടി രൂപ അവര്‍ ലാഭിക്കുന്നു. ഇതിനാല്‍ പരിസ്ഥിതിയും മെച്ചപ്പെടുന്നു.
സുഹൃത്തുക്കളേ, പൂനയിലെയും ദിയുവിലെയും ജനങ്ങള്‍ എന്താണോ പ്രവര്‍ത്തിച്ചു കാണിച്ചത് ആ പരിശ്രമം രാജ്യത്തുടനീളം പല ഭാഗത്തും നടക്കുന്നുണ്ട്. പരിസ്ഥിതി പ്രകൃതി വിഷയത്തില്‍ ഭാരതീയര്‍ക്ക് എത്രമാത്രം വൈകാരികതയുണ്ടെന്നും നമ്മുടെ രാജ്യം ഭാവിതലമുറയെപ്പറ്റി എത്രമാത്രം ജാഗരൂകരാണെന്നും ഇതില്‍നിന്നും നാം മനസ്സിലാക്കുന്നു. ഇപ്രകാരമുള്ള എല്ലാ പരിശ്രമങ്ങളെയും ഞാന്‍ ഹൃദയപൂര്‍വ്വം പ്രശംസിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്ത് കാലത്തിനൊപ്പവും പരിസ്ഥിതികള്‍ക്കനുസരിച്ചും ധാരാളം സമ്പ്രദായങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. ഇവ നമ്മുടെ സംസ്ക്കാരത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും അതിന് നിത്യം നൂതന പ്രാണശക്തി നല്‍കുകയും ചെയ്യുന്നു. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് കാശിയില്‍ ഇങ്ങനെയൊരു സമ്പ്രദായം തുടങ്ങി. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമായി കാശിക്കും തമിഴ്പ്രദേശങ്ങള്‍ക്കുമിടയ്ക്ക് നൂറ്റാണ്ടുകളായി നിലനിന്ന ചരിത്രപരവും സാംസ്ക്കാരികവുമായ ബന്ധം ആഘോഷിക്കപ്പെട്ടു. ''ഏകഭാരതം ശ്രേഷ്ഠഭാരതം'' എന്ന വികാരം നമ്മുടെ ദേശത്തിന് ശക്തി പകരുന്നു. നാം എപ്പോഴാണോ പരസ്പരം മനസ്സിലാക്കുന്നത്, പഠിക്കുന്നത്, അപ്പോള്‍ ഏകതയുടെ ഈ വൈകാരികത കുറേക്കൂടി ദൃഢമാകുന്നു. ഐക്യത്തിന്റെ ഈ സ്പിരിറ്റിനോടൊപ്പം അടുത്തമാസം ഗുജറാത്തിലെ വിവിധഭാഗങ്ങളില്‍ സൗരാഷ്ട്ര-തമിഴ് സംഗമം നടക്കാന്‍ പോകുകയാണ്. 'സൗരാഷ്ട്ര-തമിഴ് സംഗമം'. ഏപ്രില്‍ 17 മുതല്‍ 30 വരെ നടക്കും. 'മന് കീ ബാത്തി'ലെ കുറച്ചു ശ്രോതാക്കളെങ്കിലും ചിന്തിക്കും, ഗുജറാത്തിലെ സൗരാഷ്ട്രക്ക് തമിഴ്നാടുമായി എന്താണു ബന്ധമെന്ന്. വാസ്തവത്തില്‍ ശതാബ്ദങ്ങള്‍ക്കു മുമ്പ് സൗരാഷ്ട്രയിലെ അനേകമാളുകള്‍ തമിഴ്നാടിന്റെ വ്യത്യസ്തമേഖലകളില്‍ വസിച്ചിരുന്നു. ആ ആളുകള്‍ ഇന്നും 'സൗരാഷ്ട്രീയ തമിഴര്‍' എന്ന പേരില്‍ അറിയപ്പെടുന്നു. അവരുടെ ഭക്ഷണരീതിയിലും ജീവിതരീതിയിലും സാമൂഹികസംസ്ക്കാരങ്ങളിലും ഇന്നും സൗരാഷ്ട്രത്തിന്റെ ഒളിമിന്നല്‍ ദര്‍ശിക്കാവുന്നതാണ്. ഈ സംഘാടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ അനേകംപേര്‍ എനിക്ക് പ്രശംസാനിര്‍ഭരമായ കത്തുകളെഴുതുകയുണ്ടായി. മധുരയില്‍ താമസിക്കുന്ന ജയചന്ദ്രന് വളരെ വികാരത്തോടെ ഒരു കാര്യം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ്. ''ആയിരം വര്‍ഷങ്ങള്‍ക്കുശേഷം, ആദ്യമായി ഒരാള്‍ സൗരാഷ്ട്ര-തമിഴ് ബന്ധത്തെക്കുറിച്ച് ചിന്തിച്ചിരിക്കുന്നു. സൗരാഷ്ട്രയില്‍നിന്ന് തമിഴ്നാട്ടില്‍വന്നു താമസിക്കുന്ന ആളുകളെപ്പറ്റി ചോദഗിച്ചിരിക്കുന്നു.'' ജയചന്ദ്രന്റെ ഈ വാക്കുകള്‍ ആയിരക്കണക്കിനു സഹോദരീസഹോദരന്മാരുടെ അഭിപ്രായപ്രകടനമാണ് .
സുഹൃത്തുക്കളേ, 'മന് കീ ബാത്തി'ലെ ശ്രോതാക്കളോട് ആസാമുമായി ബന്ധപ്പെട്ട ഒരു വിവരം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതും 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന സങ്കല്പനത്തെ ബലപ്പെടുത്തുന്നതാണ്. നാ വീര്‍ ലാസിത് ബോര്‍ഫുക്കന്റെ 400-ാം ജയന്തി ആഘോഷിക്കുകയാണെന്ന കാര്യം നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ. വീര്‍ ലാസിത് ബോര്‍ഫുക്കന്‍ അടിച്ചമര്‍ത്തലിന്റെ മുഗള്‍ ഭരണത്തില്‍നിന്നു ഗുവാഹട്ടിയെ മോചിപ്പിച്ച വ്യക്തിയാണ്. ഇന്ന് നമ്മുടെ രാജ്യം ഈ മഹാനായ യോദ്ധാവിന്റെ അദമ്യമായ ധൈര്യത്തെ തിരിച്ചറിയുന്നു. കുറച്ചുദിവസം മുമ്പ് ലാസിത് ബോര്‍ഫുക്കന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു പ്രബന്ധരചനാ ഉദ്യമം നടത്തുകയുണ്ടായി. അതിലേയ്ക്ക് ഏകദേശം 45 ലക്ഷംപേര്‍ പ്രബന്ധങ്ങള്‍ അയച്ചു എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നും. ഇപ്പോള്‍ അതൊരു ഗിന്നസ് റെക്കോർഡ് ആയിക്കഴിഞ്ഞിട്ടുണ്ടെന്നുള്ളതറിയുമ്പോള്‍ നിങ്ങള്‍ക്കേറെ സന്തോഷം തോന്നും. വീര്‍ലാസിത് ബോര്‍ഫുക്കനെക്കുറിച്ചുള്ള ഈ പ്രബന്ധങ്ങള്‍ 23 വ്യത്യസ്ത ഭാഷകളില്‍ എഴുതപ്പെട്ടവയും അയയ്ക്കപ്പെട്ടവയുമാണെന്നറിയുന്നത് വളരെ വലിയ കാര്യമാണ് വളരെ സന്തോഷം തരുന്ന കാര്യവുമാണ്. അസമിസ് ഭാഷ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, ബോഡോ, നേപ്പാളി, സംസ്കൃതം, സന്താളി എന്നീ ഭാഷകളിലും ആളുകള്‍ പ്രബന്ധങ്ങള്‍ അയച്ചിട്ടുണ്ട്. ഈ ഉദ്യമത്തില്‍ പങ്കാളികളായ എല്ലാവരേയും ഞാന്‍ ഹൃദയപൂര്‍വ്വം പ്രശംസിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കാശ്മീരിനെയോ ശ്രീനഗറിനെയോ കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം അവിടത്തെ താഴ്വരകളുടെയും ദാൽ തടാകത്തിന്റെയും ചിത്രങ്ങളാണ് മുന്നിലെത്തുക. നമ്മളിലോരോരുത്തരും ദാൽ തടാകത്തിലെ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കും, പക്ഷേ, ദാൽ തടാകത്തില്‍ വിശേഷിച്ചൊരു കാര്യമുണ്ട്. ദാൽ തടകം സ്വാദിഷ്ടമായ താമരത്തണ്ടിന് പ്രസിദ്ധമാണ്. താമരത്തണ്ട് നമ്മുടെ രാജ്യത്തെ വിഭിന്നസ്ഥലങ്ങളില്‍ വ്യത്യസ്തപേരുകളില്‍ അറിയപ്പെടുന്നു. കാശ്മീരില്‍ ഇതിനെ നാദരു എന്നു പറയുന്നു. കാശ്മീരിലെ നാദരുവിന്റെ ഡിമാന്റ് നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഡിമാന്റ് കണക്കിലെടുത്തുകൊണ്ട് ഡാല്‍തടാകത്തില്‍ നാദരു കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഒരു എഫ് പി ഒ ഉണ്ടാക്കിയിട്ടുണ്ട്. ഈ എഫ് പി ഒ യില്‍ ഏകദേശം 250 കര്‍ഷകര്‍ ചേര്‍ന്നിട്ടുണ്ട്. ഇന്ന് ഈ കര്‍ഷകര്‍ തങ്ങളുടെ നാദരു വിദേശങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. കുറച്ചുസമയം മുമ്പുതന്നെ ഈ കര്‍ഷകര്‍ 2 ലോഡ് യു എ ഇ യിലേയ്ക്ക് കയറ്റി അയച്ചു. ഇതിന്റെ വിജയം കാശ്മീരിന്റെ പേരിലാണ്. ഒപ്പം ഇതിലൂടെ നൂറകണക്കിന് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, കാശ്മീരിലെ ആളുകളുടെ കൃഷിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രയത്നവും ഇക്കാലത്ത് വജയത്തിന്റെ സുഗന്ധം പരത്തിക്കൊണ്ടിരിക്കുന്നു. വിജയത്തിന്റെ സുഗന്ധം എന്നു ഞാന്‍ പറയുന്നതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. കാര്യം സുഗന്ധത്തിന്റേതുതന്നെയാണ്. ജമ്മു കാശ്മീരിലെ ഡോഡാജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ഭദര്‍വാഹ്. ഇവിടത്തെ കര്‍ഷകര്‍, ദശകങ്ങളായി ചോളം (മക്ക) കൃഷിചെയ്തു വരികയായിരുന്നു. എന്നാല്‍ കുറച്ചു കര്‍ഷകര്‍ അല്പം മാറിചിന്തിച്ചു. അവര്‍ പുഷ്പകൃഷി ചെയ്യാനാരംഭിച്ചു. ഇപ്പോള്‍ ഇവിടത്തെ ഏകദേശം 2500 കര്‍ഷകര്‍ ലാവണ്ടർ കൃഷി ചെയ്യുന്നു. ഇവര്‍ക്ക് കേന്ദ്രഗവണ്മെന്റിന്റെ അരോമ മിഷനിൽ നിന്നും സഹായം ലഭിക്കുന്നു. ഈ പുതിയ കൃഷി, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് ലാവന്‍ഡറിനോടൊപ്പം ഇവരുടെ വിജയത്തിന്റെ സുഗന്ധവും അങ്ങു വളരെ ദൂരം വ്യാപിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളേ, ഇന്ന് കാശ്മീരിന്റെ കാര്യമോ, പുഷ്പങ്ങളുടെ കാര്യമോ സുഗന്ധത്തിന്റെ കാര്യമോ പറയുമ്പോള്‍ താമരപ്പൂവില്‍ പരിലസിക്കുന്ന ശാരദാംബയുടെ ഓര്‍മ്മ വരിക വളരെ സ്വാഭാവികമാണ്. കുറച്ചുദിവസംമുമ്പ് കുപ്വാടായില്‍ ശാരദാംബാക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയുണ്ടായി. ശാരദാപീഠ ദര്‍ശനത്തിനായി പണ്ട് ആളുകള്‍ പോയിക്കൊണ്ടിരുന്ന വഴിയിലാണ് ആ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്ഥലവാസികള്‍ ആ ക്ഷേത്രനിര്‍മ്മാണത്തിന് വളരെ സഹായിച്ചിട്ടുണ്ട്. ജമ്മുകാശ്മീരിലെ ആളുകളെ ഈ ശുഭകാര്യത്തിന് ഞാന്‍ അഭിനന്ദിച്ചുകൊള്ളുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്രാവശ്യം 'മന് കീ ബാത്തി'ല്‍ ഇത്രമാത്രം. അടുത്ത പ്രാവശ്യം 'മന് കീ ബാത്തി'ന്റെ 100-ാം എപ്പിസോഡില്‍ നമുക്ക് വീണ്ടും കാണാം. നിങ്ങളെല്ലാവരും അഭിപ്രായങ്ങള്‍ തീര്‍ച്ചയായും അറിയിക്കുക. മാര്‍ച്ച്മാസത്തില്‍ നാം, ഹോളി മുതല്‍ നവരാത്രിവരെ പലപല ആഘോഷങ്ങളുടേയും ഉത്സവത്തങ്ങളുടേയും തിരക്കിലാണ്. റംസാന്റെ പുണ്യമാസവും ആരംഭിച്ചുകഴിഞ്ഞു. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ശ്രീരാമനവമി മഹോത്സവവും വരുകയായി. അതിനുശേഷം മഹാവീര്‍ജയന്തി, ദുഃഖ വെള്ളി ,ഈസ്റ്റർ എന്നിവ വരും. ഏപ്രില്‍ മാസത്തില്‍ നാം ഭാരതത്തിലെ രണ്ടു മഹാന്മാരുടെ ജയന്തിയും ആഘോഷിക്കും. ആ രണ്ടുപേര്‍ - മഹാത്മാ ജ്യോതിബാഫുലേയും, ബാബാ സാഹബ് അംബേദ്ക്കറും. ഈ രണ്ടു മഹാന്മാരും സമൂഹത്തിലെ വിവേചനം അകറ്റാനായി അഭൂതപൂര്‍വ്വമായ സംഭാവനകള്‍ നല്കിയവരാണ്. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തില്‍, നമുക്ക് ഇപ്രകാരമുള്ള മഹാന്മാരായ വ്യക്തിത്വങ്ങളിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. അവരില്‍നിന്നു നിരന്തരം പ്രേരണ സ്വീകരിക്കാനുമുണ്ട്. നാം കര്‍ത്തവ്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കണം. സുഹൃത്തുക്കളേ, ഈയിടെയായി ചില സ്ഥലങ്ങളില്‍ കൊറോണയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് നാമെല്ലാവരും മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്, വൃത്തിയുടെ കാര്യത്തിലും ശ്രദ്ധപുലര്‍ത്തണം. അടുത്ത മാസം 'മന് കീ ബാത്തി'ന്റെ 100-ാം എപ്പിസോഡില്‍, നമുക്ക് വീണ്ടും കാണാം. അതുവരെ വിട.
നന്ദി, നമസ്ക്കാരം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്ക്കാരം.
'മന് കി ബാത്തിന്റെ' ഈ 98-ാം അദ്ധ്യായത്തില്‍ നിങ്ങളോടൊപ്പം ചേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇരുപതാം നൂറ്റാണ്ടിലേക്കുള്ള ഈ യാത്രയില്‍, നിങ്ങള്‍ എല്ലാവരും 'മന് കി ബാത്'നെ പൊതുജന പങ്കാളിത്തം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാക്കി മാറ്റി. എല്ലാ മാസവും ലക്ഷക്കണക്കിന് സന്ദേശങ്ങളിലൂടെ നിരവധിപേരുടെ 'മന് കി ബാത്ത്' എന്നിലേക്ക് എത്തുന്നു. നിങ്ങളുടെ മനസ്സിന്റെ ശക്തി നിങ്ങള്‍ക്കറിയാം, അതുപോലെ, സമൂഹത്തിന്റെ ശക്തിക്കൊപ്പം രാജ്യത്തിന്റെ ശക്തി എങ്ങനെ വര്‍ദ്ധിക്കുന്നുവെന്ന് 'മന് കി ബാത്തി'ന്റെ വിവിധ എപ്പിസോഡുകളില്‍ നാം കാണുകയും മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പരമ്പരാഗത കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് 'മന് കി ബാത്തില്‍' നാം സംസാരിച്ച ദിവസം ഞാന്‍ ഓര്‍ക്കുന്നു. ആ സമയത്ത്, ഇന്ത്യന്‍ കായികരംഗത്ത് ചേരാനും അവ ആസ്വദിക്കാനും പഠിക്കാനും രാജ്യത്ത് ഒരു തരംഗം ഉയര്‍ന്നിരുന്നു. 'മന് കി ബാത്തില്‍' ഇന്ത്യന്‍ കളിപ്പാട്ടങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ അതിനെയും പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോലും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്ന തരത്തില്‍ ക്രേസായി മാറിയിരിക്കുകയാണ്. 'മന് കി ബാത്തില്‍' ഇന്ത്യന്‍ കഥാകഥന ശൈലികളെക്കുറിച്ച് സംസാരിച്ചപ്പോള്‍, അവയുടെ പ്രശസ്തിയും ദൂരവ്യാപകമായി എത്തി. ഇന്ത്യന്‍ കഥാകഥന സമ്പ്രദായങ്ങളിലേക്ക് ആളുകള്‍ കൂടുതല്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു.
സുഹൃത്തുക്കളേ, സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, അതായത് ഏകതാ ദിവസത്തിന്റെവേളയില്‍, 'മന് കി ബാത്തില്‍' നാം മൂന്ന് മത്സരങ്ങളെക്കുറിച്ച് സംസാരിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. 'ദേശഭക്തിഗീതം', 'താരാട്ട് പാട്ട്', 'രംഗോലി' എന്നീ മത്സരങ്ങളെ കുറിച്ചാണ് അന്ന് സംസാരിച്ചത്. രാജ്യത്തുടനീളമുള്ള 700ലധികം ജില്ലകളില്‍ നിന്നായി 5 ലക്ഷത്തിലധികംപേര്‍ ആവേശപൂര്‍വ്വം ഈ മത്സരത്തില്‍ പങ്കെടുത്തുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഇതില്‍ ആവേശത്തോടെ പങ്കെടുക്കുകയും 20ലധികം ഭാഷകളില്‍ അവരുടെ എന്‍ട്രികള്‍ അയക്കുകയും ചെയ്തു. ഈ മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളോരോരുത്തരും നിങ്ങളുടേതായ രീതിയില്‍ ചാമ്പ്യന്മാരാണ്, കലാന്വേഷകരാണ്. നിങ്ങളുടെ രാജ്യത്തിന്റെ വൈവിധ്യത്തോടും സംസ്കാരത്തോടും നിങ്ങള്‍ക്ക് എത്രമാത്രം സ്നേഹമുണ്ടെന്ന് നിങ്ങളേവരും തെളിയിച്ചിട്ടുമുണ്ട്.
സുഹൃത്തുക്കളേ, ഇന്ന് ഈ അവസരത്തില്‍ വളരെ സ്വാഭാവികമായി ലതാമങ്കേഷ്കര്‍ജിയെ ഓര്‍ത്തുപോകുന്നു. കാരണം, ഈ മത്സരം ആരംഭിച്ച ദിവസം, ലതാ ദീദി ട്വീറ്റ് ചെയ്യുകയും ഈ പരിപാടിയില്‍ ചേരാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
സുഹൃത്തുക്കളെ, താരാട്ട് പാട്ട് രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം കര്‍ണാടകയിലെ ബി.എം. മഞ്ജുനാഥിനു ലഭിച്ചു. കന്നഡയില്‍ എഴുതിയ 'മലഗു കണ്ട' എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. അമ്മയും അമ്മൂമ്മയും പാടിയ താരാട്ട് പാട്ടില്‍ നിന്നാണ് അദ്ദേഹത്തിന് ഇതെഴുതാനുള്ള പ്രചോദനം ലഭിച്ചത്. ഈ താരാട്ട് കേട്ടാല്‍ നിങ്ങളും ആസ്വദിക്കും.
ഉറങ്ങൂ, ഉറങ്ങൂ, കുഞ്ഞേ,
ഉറങ്ങുക, എന്റെ വിവേകമുള്ള പൈതലേ ,
പകല്‍ പോയി, ഇരുട്ടായി,
നിദ്രാദേവി വരും.
നക്ഷത്രങ്ങളുടെ പൂന്തോട്ടത്തില്‍ നിന്ന്
സ്വപ്നങ്ങളെ വെട്ടിമുറിക്കും
ഉറങ്ങുറങ്ങൂ,
രാരീ രാരീ രാരാ ഓ
രാരാരീ രാരീരാരോ
അസമിലെ കാംരൂപ് ജില്ലയില്‍ താമസിക്കുന്ന ദിനേശ് ഗോവാലയാണ് ഈ മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയത്. നാടന്‍ മണ്‍പാത്രങ്ങളും ലോഹപാത്രങ്ങളും ഉണ്ടാക്കുന്ന കരകൗശല വിദഗ്ധരുടെ ജനകീയ കരകൗശലത്തിന്റെ മുദ്ര അദ്ദേഹം എഴുതിയ താരാട്ടിലുണ്ട്.
കുലാലന് ചേട്ടന് സഞ്ചിയുമായി വന്നു
സഞ്ചിയില്‍ എന്താണ്?
സഞ്ചി തുറന്നപ്പോള്‍ കണ്ടല്ലോ ഉള്ളില്‍
ഉണ്ടൊരു പാത്രം മനോഹരം!
പാവക്കുട്ടി കുലാലനോടു ചൊല്ലി,
പാത്രമിതെങ്ങനുണ്ട്?
പാട്ടുകളും താരാട്ട് പാട്ടുകളും പോലെ രംഗോലി മത്സരവും വളരെ ജനപ്രിയമായിരുന്നു. പങ്കെടുത്തവര്‍ ഒന്നിനൊന്ന് മനോഹരമായ രംഗോലികള്‍ ഉണ്ടാക്കി അയച്ചു തന്നിരുന്നു. പഞ്ചാബില്‍ നിന്നുള്ള കമല്‍ കുമാറാണ് ഇതില്‍ വിജയിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും അമര്‍ ശഹീദ് വീര്‍ ഭഗത് സിംഗിന്റെയും രംഗോലി അദ്ദേഹം വളരെ മനോഹരമായി നിര്‍മ്മിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്നുള്ള സച്ചിന് നരേന്ദ്ര അവ്സാരി ജാലിയന്‍വാലാബാഗും അതിന്റെ കൂട്ടക്കൊലയും ശഹീദ് ഉധം സിങ്ങിന്റെ ധീരതയും തന്റെ രംഗോലിയില്‍ പ്രദര്‍ശിപ്പിച്ചു. ഗോവയില്‍ താമസിക്കുന്ന ഗുരുദത്ത് വാന്‍ഡേക്കര്‍ ഗാന്ധിജിയുടെ രംഗോലി ഉണ്ടാക്കി, പുതുച്ചേരിയില്‍ നിന്നുള്ള മാലതീശെല്‍വവും നിരവധി മഹത്തായ സ്വാതന്ത്ര്യസമര സേനാനികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ദേശഭക്തിഗാന മത്സരത്തിലെ വിജയി ശ്രീമതി. ടി.വിജയ്ദുര്‍ഗ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. തെലുങ്കിലാണ് എന്‍ട്രി അയച്ചത്. അവരുടെ പ്രദേശത്തെ പ്രശസ്ത സ്വാതന്ത്ര്യസമര സേനാനി നരസിംഹറെഡ്ഡി ഗാരുവില്‍ നിന്ന് അവര്‍ വളരെയധികം പ്രചോദനം നേടിയിട്ടുണ്ട്. വിജയ് ദുര്‍ഗയുടെ രചനയുടെ ഒരു ഭാഗം കേള്‍ക്കൂ.
റെയ്നൗഡ് പ്രവിശ്യയിലെ സൂര്യദേവാ ,
ഹേ ധീര നരസിംഹാ!
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ
അങ്കുരം നീയെ, അങ്കുശം നീയെ,
ബ്രിട്ടീഷുകാരുടെ അന്യായവും നിരങ്കുശവുമായ
അടിച്ചമര്‍ത്തല്‍ ഭരണം കണ്ട്
നിന്റെ രക്തം തിളച്ചു, അഗ്നി ജ്വലിച്ചു!
റെയ്നൗഡ് പ്രവിശ്യയിലെ സൂര്യദേവാ,
ഹേ ധീര നരസിംഹാ!
തെലുങ്ക് കഴിഞ്ഞാല്‍ ഇനി മൈഥിലിയിലെ ഒരു ക്ലിപ്പ് കേട്ട് നോക്കാം. ശ്രീ. ദീപക്വത്സായാണ് ഇത് അയച്ചിട്ടുള്ളത്. ഈ മത്സരത്തില്‍ അദ്ദേഹം സമ്മാനവും നേടിയിട്ടുണ്ട്.
ഭാരതം ലോകത്ത്തിനഭ്മാനം സോദരാ
മഹത്തരമീ നമ്മുടെ നാട്
മൂന്ന് വശവും കടലാല്‍ ചുറ്റപ്പെട്ട,
വടക്കോ ശക്തിയായി കൈലാസം.
ഗംഗ, യമുന, കൃഷ്ണ, കാവേരി,
കോസി, കമല ബലാനും,
മഹത്തായ നമ്മുടെ രാജ്യം.
ത്രിവര്ണപതാകയില് ഉണ്ട് നമ്മുടെ പ്രാണന്
സുഹൃത്തുക്കളേ, നിങ്ങള്‍ക്കിത് ഇഷ്ടപ്പെട്ടുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മത്സരത്തില്‍ വന്ന അത്തരം എന്‍ട്രികളുടെ പട്ടിക വളരെ നീണ്ടതാണ്. നിങ്ങള്‍ സാംസ്കാരിക മന്ത്രാലയത്തിന്റെ വൈബ്സൈറ്റിലേക്ക് പോകുക, നിങ്ങളുടെ കുടുംബത്തോടൊപ്പം അവ കാണുക, കേള്‍ക്കുക നിങ്ങള്‍ക്ക് അവയില്‍ നിന്ന് ധാരാളം പ്രചോദനം ലഭിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ബനാറസിനെക്കുറിച്ചോ, ഷെഹ്നായിയെക്കുറിച്ചോ, ഉസ്താദ് ബിസ്മില്ലാ ഖാനെയെക്കുറിച്ചോ ആകട്ടെ, എന്റെ ശ്രദ്ധ അതിലേക്ക് പോകുക സ്വാഭാവികമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 'ഉസ്താദ് ബിസ്മില്ലാ ഖാന് യൂത്ത് അവാര്‍ഡുകള്‍' വിതരണം ചെയ്യുകയുണ്ടായി ഈ പുരസ്കാരങ്ങള്‍ സംഗീതത്തിലും കലാരംഗത്തും ഉയര്‍ന്നുവരുന്ന, കഴിവുള്ള കലാകാരന്മാര്ക്കാണ് നല്‍കുന്നത്. ഇവ കലാ-സംഗീത ലോകത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനൊപ്പം, അവരുടെ അഭിവൃദ്ധിയ്ക്കും വേണ്ടവിധം സംഭാവന ചെയ്യുന്നു. കാലക്രമേണ ജനപ്രീതി ക്ഷയിച്ചുകൊണ്ടിരുന്ന വാദ്യോപകരണങ്ങള്‍ക്ക് പുതുജീവന്‍ നല്കിയ കലാകാരന്മാരും ഇവരില്‍ ഉള്‍പ്പെടുന്നു. ഇനി എല്ലാവരും ഈ രാഗം ശ്രദ്ധയോടെ കേള്‍ക്കുക.
ഇത് ഏത് ഉപകരണമാണെന്ന് അറിയാമോ? ഒരു പക്ഷെ അറിയില്ലായിരിക്കാം! ഈ ഉപകരണത്തിന്റെ പേര് 'സുര്‍സിംഗാര്‍' എന്നാണ്, ഈ രാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത് ജയദീപ് മുഖര്‍ജിയാണ്. ഉസ്താദ് ബിസ്മില്ലാഖാന് അവാര്‍ഡ് ലഭിച്ച യുവാക്കളില്‍ ജയദീപും ഉള്‍പ്പെടുന്നു. കഴിഞ്ഞ 50-കള്‍ക്കും 60-കള്‍ക്കും ശേഷം ഈ വാദ്യത്തിന്റെ നാദം കേള്‍ക്കുന്നത് അപൂര്‍വമായിരുന്നു, എന്നാല്‍ സുര്‍സിംഗാറിനെ വീണ്ടും ജനപ്രിയമാക്കാന്‍ ജയദീപ് പരമാവധി ശ്രമിക്കുന്നു. അതുപോലെ, മാന്‍ഡലിന്‍ എന്ന കര്‍ണാടക വാദ്യോപകരണത്തിന് ഈ പുരസ്കാരം ലഭിച്ച സഹോദരി ശ്രീമതി. ഉപ്പല്‍പു നാഗമണിയുടെ പ്രയത്നവും വളരെ പ്രചോദനകരമാണ്. അതേസമയം, വാര്‍ക്കാരി കീര്ത്തനത്തിന് ശ്രീ.സംഗ്രാം സിംഗ് സുഹാസ് ഭണ്ഡാരെക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ സംഗീത കലാകാരന്മാര് മാത്രമല്ല ഉള്ളത് ശ്രീമതി. വി. ദുര്‍ഗാദേവി ഈ പുരസ്കാരം നേടിയത് 'കരകാട്ടം' എന്ന പുരാതന നൃത്തരൂപത്തിനാണ്. ഈ അവാര്‍ഡിന്റെ മറ്റൊരു ജേതാവായ ശ്രീ. രാജ്കുമാര് നായക് തെലങ്കാനയിലെ 31 ജില്ലകളിലായി 101 ദിവസം നീണ്ടുനിന്ന പെരിണി ഒഡീസി സംഘടിപ്പിച്ചു. പെരിണി രാജ്കുമാര് എന്ന പേരിലാണ് ഇന്ന് ആളുകള്‍ അദ്ദേഹത്തെ അറിയുന്നത്. കാകതീയ രാജവംശത്തിന്റെ കാലത്ത് പരമശിവനു വേണ്ടിയുള്ള നൃത്തമായ പെരിണി നാട്യം വളരെ പ്രചാരത്തിലുണ്ടായിരുന്നു. ഈ രാജവംശത്തിന്റെ വേരുകള്‍ ഇന്നത്തെ തെലങ്കാനയുമായി ബന്ധപ്പെട്ടിരിക്കുന്നു. സൈഖോം സുര്‍ചന്ദ്ര സിംഗ് ആണ് മറ്റൊരു അവാര്‍ഡ് ജേതാവ്. മൈയ്തേയ്പുംഗ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഈ ഉപകരണം മണിപ്പൂരിന്റേതാണ്. റാജുല-മലുഷാഹി, ന്യൂലി, ഹുഡ്കബോല്‍, ജാഗര്‍ തുടങ്ങിയ വിവിധ സംഗീത രൂപങ്ങളെ ജനപ്രിയമാക്കുന്ന ദിവ്യാംഗ കലാകാരനാണ് പൂരണ്‍സിംഗ്. അവയുമായി ബന്ധപ്പെട്ട നിരവധി ഓഡിയോ റെക്കോര്‍ഡിംഗുകളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ നാടോടി സംഗീതത്തില്‍ തന്റെ കഴിവ് പ്രകടിപ്പിച്ച് ശ്രീ.പൂരണ്‍സിംഗ് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സമയപരിമിതിമൂലം എല്ലാ അവാര്‍ഡ് ജേതാക്കളെയും പറ്റി ഇവിടെ പറയാന്‍ കഴിഞ്ഞേക്കില്ല, എങ്കിലും നിങ്ങള്‍ തീര്‍ച്ചയായും അവരെക്കുറിച്ച് വായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പെര്‍ഫോമിംഗ് ആര്‍ട്സ് കൂടുതല്‍ ജനപ്രിയമാക്കുന്നതിന് ഈ കലാകാരന്മാരെല്ലാം സമൂഹത്തിന്റെ അടിത്തട്ടിലുള്ള എല്ലാവര്ക്കും പ്രചോദനം നല്‍കുന്നത് തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അതിവേഗം സഞ്ചരിക്കുന്ന നമ്മുടെ രാജ്യത്ത്, ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തി എല്ലാ കോണിലും ദൃശ്യമാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തി ഓരോ വീട്ടിലും എത്തിക്കുന്നതില്‍ വ്യത്യസ്ത ആപ്പുകള്‍ വലിയ പങ്കുവഹിക്കുന്നു. അത്തരത്തിലുള്ള ഒരു ആപ്പാണ് ഇ-സഞ്ജീവനി. ഈ ആപ്പില്‍ നിന്നുള്ള സൗകര്യമാണ് ടെലികണ്‍സള്‍ട്ടേഷന്‍. അതായത് ദൂരെ ഇരുന്നുകൊണ്ട്, വീഡിയോ കോണ്‍ഫറന്‍സിലൂടെ, നിങ്ങളുടെ രോഗത്തെക്കുറിച്ച് ഡോക്ടറെ സമീപിക്കുന്ന രീതി. ഇതുവരെ, ഈ ആപ്പ് ഉപയോഗിക്കുന്ന ടെലി കണ്‍സള്‍ട്ടന്റുമാരുടെ എണ്ണം 10 കോടി കവിഞ്ഞു. നിങ്ങള്‍ക്ക് ഊഹിക്കാം വീഡിയോ കോണ്‍ഫറന്‍സിലൂടെ 10 കോടി കൂടിയാലോചനകള്‍! രോഗിയും ഡോക്ടറുമായുള്ള അത്ഭുതകരമായ ബന്ധം ഇതൊരു വലിയ നേട്ടമാണ്. ഈ നേട്ടത്തിന്, ഈ സൗകര്യം പ്രയോജനപ്പെടുത്തിയ എല്ലാ ഡോക്ടര്‍മാരെയും രോഗികളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ സാങ്കേതികവിദ്യയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ ജീവിക്കുന്ന ഉദാഹരണമാണിത്. കൊറോണയുടെ കാലത്ത് ഇ-സഞ്ജീവനി ആപ്പ് ടെലി കണ്സള്ട്ടേഷന് നടത്തുന്ന ആളുകള്‍ക്ക് വലിയ അനുഗ്രഹമായി മാറിയത് നാം കണ്ടു. ഒരു ഡോക്ടറോടും രോഗിയോടും 'മന് കി ബാത്തില്‍' ഇതിനെക്കുറിച്ച് സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ട് നിങ്ങളോട് ഈ കാര്യം അറിയിക്കുകയും ചെയ്താലോ എന്ന് ഞാനും ചിന്തിച്ചു. ടെലി കണ്സള്ട്ടേഷന് ജനങ്ങള്‍ക്ക് എത്രത്തോളം ഫലപ്രദമാണെന്ന് അറിയാന്‍ ശ്രമിക്കാം. ഞങ്ങളുടെ കൂടെ സിക്കിമില്‍ നിന്നുള്ള ഡോ. മദന്‍ മണിയും ഉണ്ട്. ഡോ. മദന്‍ മണി സിക്കിം സ്വദേശിയാണ്, ധന്‍ബാദില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയതിനു ശേഷം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് എം.ഡി. ചെയ്തു. ഗ്രാമപ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകള്‍ക്ക് അദ്ദേഹം ടെലി കണ്സള്ട്ടേഷന് നല്കി.
പ്രധാനമന്ത്രി : നമസ്കാരം... നമസ്കാരം ശ്രീ. മദന്‍ മണി.
ഡോ. മദന്‍ മണി : ഹലോ നമസ്കാരം സര്.
പ്രധാനമന്ത്രി : ഞാന്‍ നരേന്ദ്ര മോദിയാണ് സംസാരിക്കുന്നത്.
ഡോ. മദന്‍ മണി : അതെ. നമസ്തെ സര്.
പ്രധാനമന്ത്രി : നിങ്ങള്‍ ബനാറസില്‍ പഠിച്ചിട്ടുണ്ടോ?
ഡോ. മദന്‍ മണി : സര്, ഞാന്‍ ബനാറസില്‍ പഠിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി : നിങ്ങളുടെ മെഡിക്കല്‍ വിദ്യാഭ്യാസം അവിടെയാണോ നടന്നത്?
ഡോ. മദന്‍ മണി : അതെ... അതെ.
പ്രധാനമന്ത്രി : അപ്പോള്‍ നിങ്ങള്‍ ബനാറസില്‍ ആയിരുന്നപ്പോള്‍ ഉള്ള അന്നത്തെ ബനാറസും ഇന്നത്തെ മാറിയ ബനാറസും കാണാന്‍ പോയിട്ടുണ്ടോ?
ഡോ. മദന്‍ മണി : ഞാന്‍ സിക്കിമില്‍ എത്തിയതിന് ശേഷം എനിക്ക് ബനാറസ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ ഒരുപാട് മാറിയെന്ന് ഞാന്‍ കേട്ടു.
പ്രധാനമന്ത്രി : അപ്പോള്‍ നിങ്ങള്‍ ബനാറസ് വിട്ടിട്ട് എത്ര വര്‍ഷം കഴിഞ്ഞു?
ഡോ. മദന്‍ മണി : 2006-ല്‍ ഞാന്‍ ബനാറസ് വിട്ടു.
പ്രധാനമന്ത്രി : ഓ... എങ്കില്‍ നിങ്ങള്‍ പോകണം.
ഡോ. മദന്‍ മണി : ശരി സാര്‍.
പ്രധാനമന്ത്രി : ശരി, ദൂരെയുള്ള പര്‍വതങ്ങളില്‍ താമസിക…
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്ക്കാരം.
2023-ലെ ആദ്യത്തെ 'മന് കി ബാത്' ആണിത്, ഒപ്പംതന്നെ പ്രോഗ്രാമിന്റെ തൊണ്ണൂറ്റി ഏഴാമത്തെ ഭാഗം കൂടിയാണിത്. ഒരിക്കല്‍കൂടി എല്ലാവരുമായും സംസാരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ വര്‍ഷവും ജനുവരി മാസം തികച്ചും സംഭവബഹുലമാണ്. ഈ മാസം, ഏകദേശം ജനുവരി 14 അടുപ്പിച്ച്, വടക്ക് നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും രാജ്യത്തുടനീളം ഉത്സവങ്ങളുടെ ബഹളമാണ്. ഇതിനുശേഷം രാജ്യം റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. ഇത്തവണയും റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിരവധി കാര്യങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു. ജനുവരി 26-ലെ പരേഡിനായി കര്‍ത്തവ്യ പഥ് ഒരുക്കിയ തൊഴിലാളികളെ കണ്ടിട്ട് വളരെയധികം സന്തോഷം തോന്നിയെന്ന് ജയ്സാല്‍മീറില്‍ നിന്നുള്ള പുല്‍കിത് എനിക്കെഴുതിയിട്ടുണ്ട്. പരേഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങളില്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ വ്യത്യസ്ത ധാരകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് കാണ്‍പൂരില്‍നിന്നുള്ള ജയ എഴുതി. റിപ്പബ്ലിക്ദിന പരേഡില്‍ ആദ്യമായി പങ്കെടുത്ത, Women Camel Riders ഉം, സി.ആര്.പി.എഫിന്റെ വനിതാവിഭാഗവും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.
സുഹൃത്തുക്കളേ, ഡെറാഡൂണില്‍ നിന്നുള്ള വത്സല്‍ എനിക്ക് എഴുതി, ഞാന്‍ എപ്പോഴും ജനുവരി 25 ആകാന്‍ കാത്തിരിക്കാറുണ്ട്, കാരണം അന്നാണല്ലോ പത്മാ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുന്നത്, അതുകൊണ്ട് ജനുവരി 25 വൈകുന്നേരംതന്നെ ജനുവരി 26-ന്റെ ആവേശം നിറയുന്നു. താഴേത്തട്ടില്‍ തങ്ങളുടെ സമര്‍പ്പണത്തിലൂടെയും സേവനത്തിലൂടെയും നേട്ടങ്ങള്‍ കൈവരിച്ചവര്‍ പീപ്പിള്‍സ് പത്മയിലൂടെ ആദരിക്കപ്പെടുന്നതിലുള്ള സന്തോഷം പലരും പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ പത്മാപുരസ്കാരജേതാക്കളില്‍ ആദിവാസിസമൂഹത്തിനും ആദിവാസിജീവിതവുമായി ബന്ധപ്പെട്ട ആളുകള്‍ക്കും മികച്ച പ്രാതിനിധ്യമുണ്ട്. ആദിവാസി ജീവിതം നഗരങ്ങളിലെ തിരക്കുകളില്‍ നിന്നും വ്യത്യസ്തമാണ്, അവര്‍ നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമാണ്. ഇതൊക്കെയാണെങ്കിലും, ആദിവാസി സമൂഹങ്ങള്‍ അവരുടെ പാരമ്പര്യം സംരക്ഷിക്കാന്‍ എപ്പോഴും താല്പര്യപ്പെടുന്നു. ആദിവാസി സമൂഹങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംരക്ഷിക്കാനും അവയില്‍ ഗവേഷണം നടത്താനും ആളുകള്‍ പരിശ്രമിക്കുന്നുണ്ട്. അങ്ങനെ ടോട്ടോ, ഹോ, കുയി, കുവി, മാണ്ടാ തുടങ്ങിയ ഗോത്രഭാഷകളില്‍ പ്രവര്‍ത്തിച്ച നിരവധി മഹത് വ്യക്തികള്‍ക്ക് പത്മാ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അതു നമുക്കെല്ലാവര്‍ക്കും അഭിമാനകരമായ കാര്യമാണ്. ധാനീറാം ടോട്ടോ, ജാനും സിംഗ് സോയ്, ബി. രാമകൃഷ്ണറെഡ്ഡി തുടങ്ങിയവരുടെ പേര് ഇപ്പോള്‍ രാജ്യം മുഴുവന്‍ പരിചിതമായി. സിദ്ധി, ജറാവ, ഓങ്കി തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഹീരാഭായ് ലോബി, രത്തന്‍ ചന്ദ്രകര്‍, ഈശ്വര്‍ ചന്ദ്ര വര്‍മ്മ എന്നിവരെപ്പോലുള്ളവരെയും ഇത്തവണ ആദരിച്ചിട്ടുണ്ട്. ആദിവാസി സമൂഹങ്ങള്‍ നമ്മുടെ ഭൂമിയുടെ, നമ്മുടെ പൈതൃകത്തിന്റെ അവിഭാജ്യഘടകമാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തില്‍ അവരുടെ സംഭാവന വളരെ പ്രധാനമാണ്. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നത് പൊതുതലമുറയ്ക്കും പ്രചോദനമാകും. നക്സല്‍ ബാധിതമായിരുന്ന പ്രദേശങ്ങളില്‍പോലും ഈ വര്‍ഷം പത്മ പുരസ്കാരങ്ങളുടെ പ്രതിധ്വനികള്‍ മുഴങ്ങികേള്‍ക്കുന്നു. നക്സല്‍ ബാധിത പ്രദേശങ്ങളിലെ യുവാക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശികളായവരെ പത്മ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചിട്ടുണ്ട്. ഇതിനായി, കാങ്കറിലെ, മരംകൊണ്ട് ശില്പം പണിയുന്ന അജയ്കുമാര്‍ മണ്ഡാവി, ഗഡ്ചിരോളിയിലെ പ്രശസ്തമായ ഝാടിപ്പട്ടി രംഗഭൂമിയുമായി ബന്ധപ്പെട്ട പരശുറാം കോമാജി ഗുണെ എന്നിവര്‍ക്കും ഈ ബഹുമതി ലഭിച്ചു. അതുപോലെ, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തനതു സംസ്കാരം സംരക്ഷിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്ന രാംകുയിവാങ്ബെനിയുമെ, വിക്രം ബഹാദൂര്‍ ജമാതിയ, കര്‍മ്മാവാങ്ചു എന്നിവരെയും ആദരിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, ഇത്തവണ പത്മ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചവരില്‍ സംഗീതലോകത്തെ സമ്പന്നമാക്കിയ നിരവധിപേരുണ്ട്. സംഗീതം ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്. ഓരോരുത്തരുടെയും സംഗീതാസ്വാദനം വ്യത്യസ്തമായിരിക്കാം, എന്നാല്‍ സംഗീതം എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. സന്തൂര്‍, ബംഹും, ദ്വിതാര തുടങ്ങിയ നമ്മുടെ പരമ്പരാഗത സംഗീതോപകരണള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം നേടിയവരും ഇത്തവണ പത്മ പുരസ്കാര ജേതാക്കളുടെ കൂട്ടത്തിലുണ്ട്. ഗുലാം മുഹമ്മദ് സാസ്, സു-പോങ്, രി-സിംഗ്ബോര്‍ കുര്‍ക്ക-ലാംഗ്, മുനി-വെങ്കടപ്പ, മംഗള്‍ കാന്തി റായ് എന്നിങ്ങനെ എത്ര പേരുകള്‍ നാനാ ദിക്കിലും ചര്‍ച്ച ചെയ്യപ്പെടുന്നു.
സുഹൃത്തുക്കളേ, പത്മപുരസ്കാരജേതാക്കളായ പലരും നമുക്കിടയിലെ നമ്മുടെ സുഹൃത്തുക്കളാണ്, അവര്‍ എപ്പോഴും രാജ്യത്തെ സര്‍വ്വപ്രധാനമായി കാണുകയും രാഷ്ട്രം ഒന്നാമത് എന്ന തത്വത്തിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്തവരാണ്. സമര്‍പ്പണഭാവത്തോടെ തങ്ങളുടെ ജോലിയില്‍ മുഴുകിയിരുന്ന അവര്‍ അതിനുള്ള പ്രതിഫലമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആര്‍ക്കുവേണ്ടിയാണോ അവര്‍ പ്രവര്‍ത്തിക്കുന്നത് അവരുടെ മുഖത്തെ സംതൃപ്തിയാണ് അവര്‍ക്കുള്ള ഏറ്റവും വലിയ അവാര്‍ഡ്. അര്‍പ്പണബോധമുള്ള അത്തരം ആളുകളെ ആദരിക്കുന്നതിലൂടെ നമ്മുടെ ദേശവാസികളുടെ അഭിമാനം വര്‍ദ്ധിക്കുകയാണ്. എല്ലാ പത്മ അവാര്‍ഡുജേതാക്കളുടെയും പേരുകള്‍ ഇവിടെ പരാമര്‍ശിക്കാന്‍ എനിക്ക് കഴിഞ്ഞേക്കില്ല. പക്ഷേ, ഈ പത്മ അവാര്‍ഡ് ജേതാക്കളുടെ പ്രചോദനാത്മക ജീവിതത്തെക്കുറിച്ച് വിശദമായി അറിയാനും മറ്റുള്ളവരോട് പറയാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് നമ്മള് സ്വാതന്ത്ര്യത്തിന്രെ അമൃത് മഹോത്സവത്തില്‍ റിപ്പബ്ലിക് ദിനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, രസകരമായ ഒരു പുസ്തകത്തെക്കുറിച്ചും ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എനിക്ക് ലഭിച്ച ഈ പുസ്തകം വളരെ രസകരമായ ഒരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. 'ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്' എന്നാണ് ഈ പുസ്തകത്തിന്റെ പേര്, അതില്‍ നിരവധി മികച്ച ലേഖനങ്ങള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ, നമ്മുടെ രാജ്യം ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ് എന്നതില്‍ ഇന്ത്യക്കാരായ നമുക്ക് അഭിമാനമുണ്ട്. ജനാധിപത്യം നമ്മുടെ സിരകളില്‍ ഉണ്ട്; നമ്മുടെ സംസ്കാരത്തിലുണ്ട്; നൂറ്റാണ്ടുകളായി അത് നമ്മുടെ പ്രവര്‍ത്തികളുടെ അവിഭാജ്യഘടകമാണ്. സ്വാഭാവികമായി തന്നെ നമ്മള് ഒരു ജനാധിപത്യ സമൂഹമാണ്. ഡോ. അംബേദ്ക്കര്‍, ബുദ്ധസന്യാസിസംഘത്തെ ഇന്ത്യന്‍ പാര്‍ലമെന്റിനോട് ഉപമിച്ചിരുന്നു. Motions, Resolutions, Quorum വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ഇവയ്ക്കെല്ലാം കൃത്യമായ നിയമങ്ങള്‍ ഉള്ള ഒരു സംവിധാനമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. അക്കാലത്തെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ നിന്നാണ് ഭഗവാന് ബുദ്ധന് പ്രചോദനം ലഭിച്ചത് എന്ന് ബാബാസാഹിബ് വിശ്വസിച്ചു.
സുഹൃത്തുക്കളേ, തമിഴ്നാട്ടില്‍ ചെറുതും എന്നാല്‍ പ്രശസ്തവുമായ ഒരു ഗ്രാമമുണ്ട് ഉതിര്‍മേരൂര്‍. ഇവിടെയുള്ള 1100-1200 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ശിഖാലിഖിതം ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്നു. ഈ ലിഖിതം ഒരു മിനിഭരണഘടനപോലെയാണ്. ഗ്രാമസഭ എങ്ങനെ നടത്തണമെന്നും അതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ എങ്ങനെയായിരിക്കണമെന്നും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ജനാധിപത്യമൂല്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ് 12-ാം നൂറ്റാണ്ടിലെ ഭഗവാന് ബസവേശ്വരന്റെ അനുഭവ മണ്ഡപം. ഇവിടെ സ്വതന്ത്രസംവാദങ്ങളും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. അത് മാഗ്നാകാര്‍ട്ടയ്ക്ക് മുമ്പാണ് എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. വാറങ്കലിലെ കാകതീയ രാജവംശത്തിലെ രാജാക്കന്മാരുടെ, റിപ്പബ്ലിക്കന്‍ പാരമ്പര്യങ്ങളും വളരെ പ്രസിദ്ധമായിരുന്നു. ഭക്തിപ്രസ്ഥാനം പടിഞ്ഞാറന്‍ ഇന്ത്യയിലെ ജനാധിപത്യസംസ്കാരത്തെ മുന്നോട്ട് നയിച്ചു. ഗുരു നാനാക്ക് ദേവ്ജിയുടെ സമവായ മാര്‍ഗ്ഗങ്ങള്‍ വെളിച്ചംവീശുന്ന സിഖുകാര്‍ക്കിടയിലെ ജനാധിപത്യ ചൈതന്യത്തെക്കുറിച്ചുള്ള ഒരു ലേഖനവും India the Mother of Democracy എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധ്യഭാരതത്തിലെ ഒറാവ്, മുണ്ട ഗോത്രങ്ങളില്‍ സമൂഹം പൊതുധാരണയോടെ തീരുമാനങ്ങള്‍ എടുക്കുന്നതിനെക്കുറിച്ചും ഈ പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനാധിപത്യത്തിന്റെ അന്തര്‍ധാര സജീവമായിരുന്നു എന്ന് ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവവേദ്യമാകും. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍, ഈ വിഷയത്തെക്കുറിച്ച് നമ്മള് നിരന്തരം ആഴത്തില്‍ ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ലോകത്തെ അറിയിക്കുകയും വേണം. ഇത് രാജ്യത്തെ ജനാധിപത്യത്തിന്റെ അന്തസത്തയെ കൂടുതല്‍ ശക്തിപ്പെടുത്തും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, യോഗ ദിനവും, നമ്മുടെ വിവിധതരം ചെറുധാന്യങ്ങളും തമ്മില്‍ പൊതുവായി എന്താണുള്ളത് എന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചാല്‍ ഈ താരതമ്യം എങ്ങനെ എന്ന് നിങ്ങള്‍ ചിന്തിക്കും ! രണ്ടിനും ഒരുപാട് സാമ്യമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. വാസ്തവത്തില്‍, ഇന്ത്യയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര യോഗാദിനവും, അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷവും ആചരിക്കാന്‍ തീരുമാനിച്ചത്. രണ്ടാമതൊരു കാര്യം എന്തെന്നാല്‍ യോഗ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ചെറുധാന്യങ്ങളും ആരോഗ്യസംരക്ഷണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു. മൂന്നാമത്തേത് കൂടുതല്‍ പ്രധാനമാണ് - മുന്‍പ് പറഞ്ഞ രണ്ടു കാര്യങ്ങളിലും പൊതുജനപങ്കാളിത്തം വിപ്ലവംതന്നെ സൃഷ്ടിക്കുന്നു എന്നതാണത്. വലിയ തോതില്‍ സജീവപങ്കാളിത്തം നടത്തി ആളുകള്‍ യോഗവും ഫിറ്റ്നസ്സും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതുപോലെ, ആളുകള്‍ വലിയ തോതില്‍ ചെറുധാന്യങ്ങളെയും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു. ഇപ്പോള്‍ അവര്‍ millets ഭക്ഷണത്തിന്റെ ഭാഗമാക്കികൊണ്ടിരിക്കുകയാണ്. ഈ മാറ്റം വലിയതോതില്‍ പ്രകടമാണ്. പരമ്പരാഗതമായി millets ഉല്പാദിപ്പിച്ചിരുന്ന ചെറുകിട കര്‍ഷകര്‍ ഒരു വശത്ത് വലിയ ആവേശത്തിലാണ്. millets ന്റെ പ്രാധാന്യം ലോകം ഇപ്പോള്‍ മനസ്സിലാക്കാന്‍ തുടങ്ങിയതില്‍ അവര്‍ വളരെ സന്തോഷത്തിലാണ്. മറുവശത്ത്, മില്ലറ്റുകള് വിപണനം ചെയ്യാനും അവ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമുള്ള ശ്രമങ്ങള്‍ എഫ്. പി. ഒ. കളും സംരംഭകരും ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, ആന്ധ്രാപ്രദേശിലെ നന്ദിയാല്‍ ജില്ലയില്‍ താമസിക്കുന്ന കെ. വി. രാമ സുബ്ബ റെഡ്ഡി നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു. അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കുന്ന മില്ലറ്റ് വിഭവങ്ങളുടെ രുചിയുടെ പ്രചാരംമൂലം അവര്‍ ഗ്രാമത്തില്‍ ഒരു മില്ലറ്റ് സംസ്ക്കരണ യൂണിറ്റ് തന്നെ ആരംഭിച്ചു. സുബ്ബ റെഡ്ഡി, തിനയുടെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കുകയും അത് അവര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ അലിബാഗിന് സമീപമുള്ള കെനാദ് ഗ്രാമത്തില്‍ താമസിക്കുന്ന ശര്‍മ്മിള ഓസ്വാള്‍ കഴിഞ്ഞ 20 വര്‍ഷമായി ചെറുധാന്യങ്ങളുടെ ഉല്പാദനത്തില് അതുല്യമായ സംഭാവനകള്‍ നല്കുന്നു. അവര്‍ കര്‍ഷകര്‍ക്ക് Smart Agriculture പരിശീലനം നല്‍കിവരികയാണ്. അവരുടെ പരിശ്രമം തിനയുടെ വിളവു മാത്രമല്ല, കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിച്ചു.
സുഹൃത്തുക്കളേ, ഛത്തീസ്ഗഡിലെ റായ്ഗഡ് സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയാണെങ്കില്‍, നിങ്ങള്‍ ഇവിടെ മില്ലറ്റ്സ് കഫേ സന്ദര്‍ശിക്കണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പുമാത്രം ആരംഭിച്ച ഈ മില്ലറ്റ്സ് കഫേയില്‍; ചീല, ദോശ, മോമോസ്, പിസ്സ, മഞ്ചൂറിയന്‍ തുടങ്ങിയ ഇനങ്ങളാണ് ഏറെ പ്രചാരം നേടിയിട്ടുള്ളത്.
സുഹൃത്തുക്കളേ, ഞാന്‍ ഒരു കാര്യംകൂടി ചോദിച്ചോട്ടെ? സംരംഭകന് എന്ന വാക്ക് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും. എന്നാല്‍, Milletpreneurs എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒഡീഷയിലെ Milletpreneurs ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആദിവാസി ജില്ലയായ സുന്ദര്‍ഗഡിലെ ആയിരത്തി അഞ്ഞൂറോളം സ്ത്രീകളുടെ സ്വയംസഹായസംഘം, ഒഡീഷ മില്ലറ്റ്സ് മിഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. മില്ലറ്റ്സ് കൊണ്ട് കുക്കീസ്, രസഗുള, കുറുമ, ഗുലാബ് ജാം, കേക്ക് എന്നിവ ഇവിടെ സ്ത്രീകള്‍ ഉണ്ടാക്കുന്നു. വിപണിയില്‍ ഇവയ്ക്ക് വലിയ ഡിമാന്റ് ഉള്ളതിനാല്‍, സ്ത്രീകളുടെ വരുമാനവും വര്‍ദ്ധിക്കുന്നു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിന്റെ മേല്‍നോട്ടത്തില്‍ അലന്ദ് ഭൂതായ് മില്ലറ്റ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടുത്തെ ഖാക്രയും, ബിസ്കറ്റും, ലഡ്ഡുവും ആളുകളെ ആകര്‍ഷിക്കുന്നു. കര്‍ണ്ണാടകയിലെ ബീദര്‍ ജില്ലയില്‍, ഹുല്‍സൂര്‍ മില്ലറ്റ് പ്രൊഡ്യൂസര്‍ കമ്പനിയിലെ വനിതകള്‍ മില്ലറ്റ് കൃഷി ചെയ്യുന്നതിനൊപ്പം അവയുടെ ആട്ടയും തയ്യാറാക്കുന്നു. ഇതുമൂലം അവരുടെ വരുമാനം വളരെയധികം വര്‍ദ്ധിച്ചു. 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, ഝത്തീസ്ഗഢിലെ പ്രകൃതികൃഷി ചെയ്യുന്ന സന്ദീപ് ശര്‍മ്മയുടെ എഫ്. പി. ഒ.യില്‍ ചേര്‍ന്നു. ബിലാസ്പൂരിലെ ഈ എഫ്. പി. ഒ. 8 തരം മില്ലറ്റ് പൊടികളും അതിന്റെ വിഭവങ്ങളും ഉണ്ടാക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് ജി20 ഉച്ചകോടികള്‍ ഇന്ത്യയുടെ എല്ലാ ദിക്കിലും തുടര്‍ച്ചയായി നടക്കുന്നുണ്ട്, ജി20 ഉച്ചകോടി നടക്കുന്നിടത്തെല്ലാം, Millets കൊണ്ട് ഉണ്ടാക്കുന്ന, പോഷകസമൃദ്ധവും രുചികരവുമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. ബജ്റ കൊണ്ടുണ്ടാക്കിയ കിച്ചടി, പോഹ, ഖീര്‍, റൊട്ടി തുടങ്ങിയ വിഭവങ്ങളും റാഗി കൊണ്ടുണ്ടാക്കിയ പായസം, പൂരി, ദോശ എന്നിവയും അവിടെ വിളമ്പുന്നു. മില്ലറ്റില്‍ നിന്ന് നിര്‍മ്മിച്ച ആരോഗ്യ പാനീയങ്ങള്‍, Cereals, നൂഡില്‍സ് എന്നിവ എല്ലാ ജി 20 വേദികളിലെയും മില്ലറ്റ് എക്സിബിഷനുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ മിഷനുകളും അവയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ വളരെയധികം പരിശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ ഈ ശ്രമവും ലോകത്ത് Millettsന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യവും നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് കരുത്ത് പകരുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് Milletല്‍ നിന്ന് ഉണ്ടാക്കാന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പുതിയ പല വിഭവങ്ങളും പുതുതലമുറയ്ക്ക് വളരെ ഇഷ്ടപ്പെടുന്നുണ്ട് എന്നതും എനിക്ക് സന്തോഷം നല്കുന്നു. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തിന് ഇത്തരമൊരു അത്ഭുതകരമായ തുടക്കം നല്‍കിയതിനും അത് തുടരുന്നതിനും 'മന് കി ബാത്ത്' ശ്രോതാക്കളെ ഞാന്‍ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ആരെങ്കിലും ടൂറിസ്റ്റ് ഹബ് ഗോവയെ കുറിച്ച് നിങ്ങളോട് പറയുമ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ വരുന്നത്? ഗോവ എന്ന പേര് വന്നാലുടന്‍ മനോഹരമായ തീരപ്രദേശങ്ങളും, ബീച്ചുകളും, ഇഷ്ടഭക്ഷണ വസ്തുക്കളും മനസ്സിലേക്ക് വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ മാസം ഗോവയില്‍ നടന്ന ഒരു സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇന്ന് 'മന് കി ബാത്തില്‍' ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗോവയില്‍ നടന്ന ആ സംഭവമാണ് പര്‍പ്പിള്‍ ഫെസ്റ്റ്. ജനുവരി 6 മുതല്‍ 8 വരെ പനാജിയിലാണ് ഈ ഫെസ്റ്റ് സംഘടിപ്പിച്ചത്. ദിവ്യാംഗരുടെ ക്ഷേമത്തിനായുള്ള ഒരു അതുല്യമായ ശ്രമമായിരുന്നു ഇത്. പര്‍പ്പിള്‍ ഫെസ്റ്റ് നമ്മുടെ 50,000ത്തിലധികം സഹോദരങ്ങള്‍ പങ്കെടുത്ത മഹത്തായ ഒരു ഉദ്യമമായിരുന്നു എന്നത് നിങ്ങള്‍ക്ക് വിശ്വസിക്കാനാകുന്നുണ്ടോ. ഇനി 'മീരാമാര്‍ ബീച്ച്' പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുമെന്നത് ഇവിടെയെത്തിയ ദിവ്യാംഗരില്‍ ആവേശമുണര്‍ത്തി. 'മീരാമാര്‍ ബീച്ച്' നമ്മുടെ ദിവ്യാംഗ് സഹോദരീസഹോദരന്മാര്ക്ക് ഗോവയിലെ accessible ബീച്ചുകളില്‍ ഒന്നായി മാറിയിരിക്കുന്നു. ക്രിക്കറ്റ് ടൂര്‍ണമെന്റ്, ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ്, മാരത്തണ്‍ മത്സരം എന്നിവയ്ക്കൊപ്പം Deaf-blind കണ്‍വെന്‍ഷനും ഇവിടെ സംഘടിപ്പിച്ചിരുന്നു. യുണീക്ക് ബേര്‍ഡ് വാച്ചിംഗ് പ്രോഗ്രാമിന് പുറമെ ഒരു സിനിമയും ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. നമ്മുടെ എല്ലാ ദിവ്യാംഗ സഹോദരങ്ങള്‍ക്കും കുട്ടികള്‍ക്കും ഇത് പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തു. പര്‍പ്പിള്‍ ഫെസ്റ്റിന്റെ ഒരു പ്രത്യേക കാര്യം രാജ്യത്തെ സ്വകാര്യ മേഖലയുടെ പങ്കാളിത്തമായിരുന്നു. ദിവ്യാംഗ് ഫ്രണ്ട്ലി ആയ ഉല്‍പ്പന്നങ്ങള്‍ അവര്‍ അവിടെ പ്രദര്‍ശിപ്പിച്ചു. ദിവ്യാംഗരുടെ ക്ഷേമത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ ഈ ഫെസ്റ്റില്‍ കണ്ടു. പര്‍പ്പിള്‍ ഫെസ്റ്റ് വിജയിപ്പിച്ചതിന്, അതില്‍ പങ്കെടുത്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇതോടൊപ്പം, ഇത് സംഘടിപ്പിക്കാന്‍ രാവും പകലും മറന്നു പ്രവര്‍ത്തിച്ച സന്നദ്ധപ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു. Accessible ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് അത്തരം പ്രചാരണങ്ങള്‍ വളരെ ഫലപ്രദമാണെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോള്‍ 'മന് കി ബാത്തില്‍', ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നവിഷയത്തെക്കുറിച്ച് പറഞ്ഞാല്‍ അതില്‍ നിങ്ങള്‍ക്ക് സന്തോഷവും അഭിമാനവും അനുഭവപ്പെടും, നിങ്ങളുടെ മനസ്സ് പറയും കൊള്ളാം സഹോദരാ കൊള്ളാം! മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നു! രാജ്യത്തെ ഏറ്റവും പഴയ സയന്‍സ് സ്ഥാപനങ്ങളിലൊന്നായ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, അതായത് IISc ഒരു മികച്ച മാതൃക അവതരിപ്പിക്കുന്നു. 'മന് കി ബാത്തില്‍', ഞാന്‍ മുമ്പ് പറഞ്ഞത് പോലെ, ഈ സ്ഥാപനത്തിന്റെ നിര്‍മാണത്തിന് പിന്നിലെ പ്രചോദനം ഇന്ത്യയിലെ രണ്ട് മഹാരഥന്മാരായ, ജംഷേഡ്ജി ടാറ്റയും സ്വാമി വിവേകാനന്ദനും ആണ്. എനിക്കും നിങ്ങള്‍ക്കും സന്തോഷവും അഭിമാനവും ഉണ്ടാക്കുന്ന പ്രോത്സാഹജനകമായ ഒരു കാര്യം 2022-ല്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ 145 പേറ്റന്റുകള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ്. എന്താണ് ഇതിനര്‍ത്ഥം - ഓരോ അഞ്ച് ദിവസത്തിലും രണ്ട് പേറ്റന്റുകള്‍. ഈ റെക്കോര്‍ഡ് അത്ഭുതകരമാണ്. ഈ വിജയത്തിന് IIScയുടെ ടീമിനെ അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, ഇന്നത്തെ ഇന്ത്യയുടെ റാങ്കിംഗ്, Patent filing ല്‍ 7ാം സ്ഥാനത്തും Trade Marks ല്‍ 5ാം സ്ഥാനത്തുമാണ്. പേറ്റന്റിനെക്കുറിച്ച് മാത്രം പറയുകയാണെങ്കില്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 50 ശതമാനം വര്‍ധനവുണ്ടായി. ഗ്ലോബല്‍ ഇന്നൊവേഷന് ഇന്‍ഡക്സിലും ഇന്ത്യയുടെ റാങ്കിംഗ് വളരെയധികം മെച്ചപ്പെട്ടു, ഇപ്പോള്‍ അത് 40-ാം സ്ഥാനത്തെത്തി, 2015-ല്‍, ആഗോള ഇന്നൊവേഷന് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തിന് പിന്നിലായിരുന്നു. രസകരമായ ഒരു കാര്യം കൂടി ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആദ്യമായി, ആഭ്യന്തര പേറ്റന്റ് ഫയലിംഗിന്റെ എണ്ണം വിദേശ ഫയലിംഗിനെക്കാള്‍ കൂടുതലാണ്. ഇന്ത്യയുടെ വളരുന്ന ശാസ്ത്രസാധ്യതകള്‍ ഇത് കാണിക്കുന്നു.
സുഹൃത്തുക്കളേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സമ്പദ്വ്യവസ്ഥയില് അറിവ് പരമപ്രധാനമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ Innovators ന്റെയും അവരുടെ പേറ്റന്റുകളുടെയും കരുത്തില്‍ ഇന്ത്യയുടെ Techade എന്ന സ്വപ്നം തീര്‍ച്ചയായും പൂര്‍ത്തീകരിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതോടെ, ലോകോത്തര സാങ്കേതിക വിദ്യയും സ്വന്തം രാജ്യത്ത് തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളും പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ നമുക്കെല്ലാവര്‍ക്കും കഴിയും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, തെലങ്കാനയില്‍ നിന്നുള്ള എഞ്ചിനീയര്‍ വിജയ്യുടെ ഒരു പോസ്റ്റ് ഞാന്‍ NaMoAppല്‍ കണ്ടു. ഇതില്‍ വിജയ് ഇലക്ട്രോണിക് മാലിന്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇത് 'മന് കി ബാത്തില്‍' ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. നേരത്തെയും ഈ പരിപാടിയില്‍ നമ്മള് 'വേസ്റ്റ് ടു വെല്‍ത്ത്' എന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍, ഇന്ന് നമുക്ക് ഇ-വേസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.
സുഹൃത്തുക്കളേ, ഇന്ന് എല്ലാ വീട്ടിലും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ സാധാരണമായിരിക്കുന്നു. അവയുടെ എണ്ണം രാജ്യത്തുടനീളം കോടിക്കണക്കിന് വരും. ഇന്നത്തെ ഏറ്റവും പുതിയ ഉപകരണങ്ങള്‍ ഭാവിയിലെ ഇ-വേസ്റ്റ് കൂടിയാണ്. ആരെങ്കിലും ഒരു പുതിയ ഉപകരണം വാങ്ങുമ്പോഴോ പഴയ ഉപകരണം മാറ്റി വാങ്ങുമ്പോഴോ, അത് ശരിയായ രീതിയില്‍ dispose ചെയ്തോ ഇല്ലയോ എന്നത് ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഇ-മാലിന്യം ശരിയായി സംസ്കരിച്ചില്ലെങ്കില്‍ അത് നമ്മുടെ പരിസ്ഥിതിക്ക് ദോഷം ചെയ്യും. പക്ഷേ, ശ്രദ്ധാപൂര്‍വം ചെയ്താല്‍, റീസൈക്കിള്‍, റീ യൂസ് എന്നിവ വഴിയുള്ള സര്‍ക്കുലര്‍ എക്കണോമിക്ക് ഇത് കരുത്ത് പകരും. പ്രതിവര്‍ഷം 50 ദശലക്ഷം ടണ്‍ ഇ-മാലിന്യം തള്ളപ്പെടുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അത് എത്രയാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? മനുഷ്യരാശിയുടെ ചരിത്രത്തില്‍ നിര്‍മ്മിച്ച എല്ലാ Commercial plane കളുടെയും ഭാരം കൂട്ടിച്ചേര്‍ത്താലും നാം പുറത്തു വിടുന്ന ഇ-മാലിന്യത്തിന്റെ അളവ് അതിലും കൂടുതലായിരിക്കും. ഓരോ സെക്കന്‍ഡിലും 800 ലാപ്ടോപ്പുകള് വലിച്ചെറിയപ്പെടുന്നതിനു തുല്യമാണിത്. വ്യത്യസ്തമായ പ്രക്രിയകളിലൂടെ ഈ ഇ-മാലിന്യത്തില്‍ നിന്ന് ഏകദേശം 17 തരം വിലയേറിയ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. ഇതില്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, നിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. അതിനാല്‍ ഇ-മാലിന്യത്തിന്റെ സദുപയോഗം മാലിന്യത്തെ സമ്പത്താക്കുന്നതിന് തുല്യമാണ്. ഈ ദിശയില്‍ നൂതനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ന് കുറവില്ല. ഇന്ന്, ഏകദേശം 500 ഇ-വേസ്റ്റ് റീസൈക്ലറുകള്‍ ഈ മേഖലയിലുണ്ട്. നിരവധി പുതിയ സംരംഭകര്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ മേഖല നേരിട്ട് തൊഴില്‍ നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലെ ഇ-പരിസര അത്തരത്തിലുള്ള ഒരു ശ്രമത്തിലാണ്. ഈ സ്ഥാപനം പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളില്‍ നിന്ന് വിലയേറിയ ലോഹങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ഒരു തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുപോലെ, മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന Ecoreco മൊബൈല്‍ ആപ്പ് വഴി ഇ-മാലിന്യം ശേഖരിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ എട്ടെറോ റീസൈക്ലിംഗ് ഈ മേഖലയില്‍ നിരവധി പേറ്റന്റുകള്‍ ലോകമെമ്പാടും നേടിയിട്ടുണ്ട്. സ്വന്തമായി ഇവേസ്റ്റ് റീസൈക്ലിംഗ് ടെക്നോളജി തയ്യാറാക്കിയതിലൂടെ ഇത് വളരെയധികം പേര് സമ്പാദിച്ചു. മൊബൈല്‍ ആപ്പ് വഴിയും വെബ്സൈറ്റ് 'കബാഡീവാല' വഴിയും ടണ്‍ കണക്കിന് ഇ-മാലിന്യങ്ങളാണ് ഭോപ്പാലില്‍ ശേഖരിക്കുന്നത്. ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. ഇവയെല്ലാം ഇന്ത്യയെ ഒരു ഗ്ലോബല്‍ റീസൈക്ലിംഗ് ഹബ്ബാക്കി മാറ്റാന്‍ സഹായിക്കുന്നു, പക്ഷേ, ഇത്തരം സംരംഭങ്ങളുടെ വിജയത്തിന് ആവശ്യമായ ഒരു വ്യവസ്ഥ കൂടിയുണ്ട് സുരക്ഷിതമായ, ഉപയോഗപ്രദമായ ഇ-മാലിന്യ നിര്‍മാര്‍ജന രീതികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. നിലവില്‍ പ്രതിവര്‍ഷം 15-17 ശതമാനം ഇ-മാലിന്യം മാത്രമാണ് പുനരുപയോഗം ചെയ്യുന്നതെന്ന് ഇ-വേസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. ഈ ദിശയിലുള്ള ഇന്ത്യയുടെ, മൂര്‍ത്തമായ ശ്രമങ്ങളെക്കുറിച്ച് നമ്മള് തുടര്‍ച്ചയായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യ അതിന്റെ തണ്ണീര്‍ത്തടങ്ങള്‍ക്കായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും അതില്‍ സന്തോഷമുണ്ടാകും. തണ്ണീര്‍ത്തടങ്ങള്‍ എന്താണെന്ന് ചില ശ്രോതാക്കള്‍ ചിന്തിച്ചേക്കാം. ചതുപ്പുനിലം പോലെയുള്ള ഭൂമിയില്‍ വര്‍ഷം മുഴുവനും വെള്ളം അടിഞ്ഞുകൂടുന്ന സ്ഥലങ്ങളെയാണ് തണ്ണീര്‍ത്തടങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 2-നാണ് ലോക തണ്ണീര്‍ത്തട ദിനം. നമ്മുടെ ഭൂമിയുടെ നിലനില്‍പ്പിന് തണ്ണീര്‍ത്തടങ്ങള്‍ വളരെ പ്രധാനമാണ്, കാരണം നിരവധി പക്ഷികളും മൃഗങ്ങളും അവയെ ആശ്രയിച്ചിരിക്കുന്നു. ജൈവവൈവിധ്യം സമ്പുഷ്ടമാക്കുന്നതിനൊപ്പം, വെള്ളപ്പൊക്ക നിയന്ത്രണവും ഭൂഗര്‍ഭജല റീചാര്‍ജും അവ ഉറപ്പാക്കുന്നു. അന്താരാഷ്ട്ര പ്രാധാന്യമുള്ള അത്തരം തണ്ണീര്‍ത്തടങ്ങളാണ് റാംസര്‍ സൈറ്റുകള്‍ എന്ന് നിങ്ങളില്‍ പലരും അറിഞ്ഞിരിക്കണം. തണ്ണീര്‍ത്തടങ്ങള്‍ എതെങ്കിലും ഒരു രാജ്യത്തായിരിക്കാം, പക്ഷേ അവ Ramsar sites ആകുന്നതിന് നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്, അതിനുശേഷം മാത്രമേ അവയെ റാംസര്‍ സൈറ്റുകളായി പ്രഖ്യാപിക്കൂ. റാംസര്‍ സൈറ്റുകളില്‍ 20,000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജലപക്ഷികള്‍ ഉണ്ടായിരിക്കണം. പ്രാദേശിക മത്സ്യ ഇനങ്ങളുടെ ഒരു വലിയ സംഖ്യ ഉണ്ടായിരിക്കേണ്ടതും അത്യാവശ്യമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍, അമൃത് മഹോത്സവത്തില്‍ റാംസര്‍ സൈറ്റുകളുമായി ബന്ധപ്പെട്ട ഒരു നല്ല വിവരം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ നമ്മുടെ രാജ്യത്തെ മൊത്തം റാംസര്‍ സൈറ്റുകളുടെ എണ്ണം 75 ആയി വര്‍ദ്ധിച്ചു. അതേസമയം, 2014-ന് മുമ്പ് രാജ്യത്ത് 26 റാംസര്‍ സൈറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ജൈവവൈവിധ്യം സംരക്ഷിച്ച പ്രാദേശിക സമൂഹം അഭിനന്ദനം അര്‍ഹിക്കുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നമ്മുടെ ചിരപുരാതന സംസ്കാരത്തിനും പാരമ്പര്യത്തിനുമുള്ള ആദരവ് കൂടിയാണിത്. ഇന്ത്യയിലെ ഈ തണ്ണീര്‍ത്തടങ്ങള്‍ നമ്മുടെ പ്രകൃതിദത്തമായ സാധ്യതകളുടെ ഒരു ഉദാഹരണം കൂടിയാണ്. ഒഡീഷയിലെ ചില്‍ക്ക തടാകം 40-ലധികം ഇനം ജലപക്ഷികള്‍ക്ക് അഭയം നല്കുന്നു. ലോക്താക്കിലെ കൈബുള്‍ലാംജാ Swamp deer കളുടെ ഏക സ്വാഭാവിക ആവാസകേന്ദ്രമായി കണക്കാക്കപ്പെടുന്നു. തമിഴ്നാട്ടിലെ വേഡന്തങ്കലിനെ 2022-ല്‍ റാംസര്‍ സൈറ്റായി പ്രഖ്യാപിച്ചു. ഇവിടുത്തെ പക്ഷികളെ സംരക്ഷിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും സമീപത്തെ കര്‍ഷകര്‍ക്കാണ്. കാശ്മീരിലെ പഞ്ചാധ് നാഗ് സമൂഹം അവരുടെ Annual Fruit Blossom Festival നോടനുബന്ധിച്ച് ഗ്രാമത്തിലെ അരുവികള്‍ വൃത്തിയാക്കാന്‍ ഒരു ദിവസം ചെലവഴിക്കുന്നു. ലോകത്തിലെ ഒട്ടുമിക്ക റാംസര്‍ സൈറ്റുകള്‍ക്കും തനതായ സാംസ്കാരിക പൈതൃകമുണ്ട്. മണിപ്പൂരിലെ ലോക്ക്ടാക്കും പുണ്യ തടാകമായ രേണുകയും അതാതിടങ്ങളിലെ സംസ്കാരങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, ദുര്‍ഗ്ഗാദേവിയുടെ അവതാരമായ ശാകംഭരി ദേവിയുമായി സാംബാര്‍ തടാകം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ തണ്ണീര്‍ത്തടങ്ങളുടെ ഈ വിപുലീകരണം സാധ്യമായത് റാംസര്‍ സൈറ്റുകള്‍ക്ക് ചുറ്റുമുള്ള ആളുകളുടെ പ്രയത്നം കൊണ്ടാണ്. അത്തരത്തില്‍ പ്രവര്ത്തിയക്കുന്ന എല്ലാവരെയും ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു, 'മന് കി ബാത്ത്' ശ്രോതാക്കളുടെ പേരില്‍, അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇത്തവണ നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, കഠിനമായ ശൈത്യകാലമാണ്. ഈ ശൈത്യകാലത്ത്, ആളുകള്‍ പര്‍വതങ്ങളില്‍ മഞ്ഞുവീഴുന്നതും ആസ്വദിച്ചു. രാജ്യത്തിന്റെ മുഴുവന്‍ ഹൃദയം കവര്‍ന്ന അത്തരം ചില ചിത്രങ്ങള്‍ ജമ്മു കശ്മീരില്‍ നിന്നാണ് വന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുന്നു. മഞ്ഞുമൂടിയിരിക്കുന്നതിനാല്‍, നമ്മുടെ കാശ്മീര്‍ താഴ്വര എല്ലാ വര്‍ഷത്തേയുംപോലെ ഇത്തവണയും വളരെ മനോഹരമായിരിക്കുന്നു. ബനിഹാലില്‍ നിന്ന് ബട്ഗാമിലേക്ക് പോകുന്ന ട്രെയിനിന്റെ വീഡിയോയും ആളുകള്‍ പ്രത്യേകം ഇഷ്ടപ്പെടുന്നു. മനോഹരമായ മഞ്ഞുവീഴ്ച, ചുറ്റിലും മഞ്ഞിന്റെ വെളുത്ത പുതപ്പ്. ഈ ദൃശ്യം യക്ഷിക്കഥകളെപോലും അമ്പരപ്പിക്കുന്നതാണെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇത് ഏതെങ്കിലും വിദേശ രാജ്യത്തിന്റെ ചിത്രങ്ങളല്ല; നമ്മുടെ നാട്ടിലെ കാശ്മീരിന്റെ ചിത്രങ്ങളാണ്.
ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് എഴുതി 'ഈ സ്വര്‍ഗ്ഗത്തേക്കാള്‍ മനോഹരമായി എന്താണുള്ളത്?' ഇത് തികച്ചും ശരിയാണ് അതുകൊണ്ടാണ് കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് വിളിക്കുന്നത്. ഈ ചിത്രങ്ങള്‍ കണ്ടിട്ട് നിങ്ങളും കാശ്മീരിലേക്ക് ഒരു യാത്ര പോകണമെന്ന് കരുതുന്നുണ്ടാവും. നിങ്ങളും പോകണം ഒപ്പം നിങ്ങളുടെ സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാശ്മീരിലെ മഞ്ഞുമൂടിയ മലനിരകള്‍ക്കും, പ്രകൃതിഭംഗിക്കുമൊപ്പം കാണാനും അറിയാനും ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന്, കാശ്മീരിലെ സയ്യിദാബാദില്‍ വിന്റര്‍ ഗെയിംസ് സംഘടിപ്പിച്ചു. ആ ഗെയിമുകളുടെ തീം സ്നോ ക്രിക്കറ്റ്! ആയിരുന്നു. സ്നോ ക്രിക്കറ്റ് കൂടുതല്‍ ആവേശകരമായ ഗെയിമായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം നിങ്ങള്‍ പറഞ്ഞത് തികച്ചും ശരിയാണ്. കശ്മീരി യുവാക്കള്‍ മഞ്ഞില്‍ ക്രിക്കറ്റിനെ കൂടുതല്‍ വിസ്മയിപ്പിക്കുന്നു. ഇതിലൂടെ പിന്നീട് ടീം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന കശ്മീരിയുവതാരങ്ങളെ കണ്ടെടുക്കാനാകും. ഇത് ഒരു തരത്തില്‍ ഖേലോ ഇന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗം കൂടിയാണ്. കാശ്മീരി യുവാക്കള്‍ക്കിടയില്‍ കായികരംഗത്ത് വലിയ ആവേശമാണ്. വരും നാളുകളില്‍ ഈ യുവാക്കളില്‍ പലരും രാജ്യത്തിനായി മെഡലുകള്‍ നേടും; ത്രിവര്‍ണ്ണ പതാക പാറി കളിക്കും. അടുത്ത തവണ നിങ്ങള്‍ കാശ്മീരിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുമ്പോള്‍, ഇതുപോലുള്ള പരിപാടികള്‍ കാണാന്‍ സമയം കണ്ടെത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നിങ്ങളുടെ യാത്രയെ കൂടുതല്‍ അവിസ്മരണീയമാക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, റിപ്പബ്ലിക്കിനെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ശ്രമങ്ങള്‍ തുടരണം. 'പൊതു പങ്കാളിത്തത്തിലൂടെ', 'എല്ലാവരുടെയും പരിശ്രമത്തിലൂടെ', 'രാജ്യത്തോടുള്ള കടമകള്‍ ഓരോരുത്തരും നിര്‍വ്വഹിക്കുന്നതിലൂടെ' നമ്മുടെ റിപ്പബ്ലിക്ക് ശക്തമാകുന്നു, അത്തരം കര്‍ത്തവ്യ ബോധമുള്ള പോരാളികളുടെ ഉച്ചത്തിലുള്ള ശബ്ദമാണ് നമ്മുടെ 'മന് കി ബാത്ത്' എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അങ്ങനെയുള്ള കര്‍ത്തവ്യ നിരതരായ ആളുകളുടെ രസകരവും പ്രചോദനാത്മകവുമായ കഥകളുമായി അടുത്ത തവണ വീണ്ടും കണ്ടുമുട്ടാം. വളരെയധികം നന്ദി.
ഇന്ന് നാം 'മന് കി ബാത്തി'ന്റെ 96-ാം അദ്ധ്യായത്തില്‍ ഒത്തു ചേരുകയാണല്ലോ. 'മന് കി ബാത്തി'ന്റെ അടുത്ത അദ്ധ്യായം 2023 ലെ ആദ്യത്തേതായിരിക്കുമല്ലോ. നിങ്ങള്‍ അയച്ചിരിക്കുന്ന സന്ദേശങ്ങളില്‍, കടന്നുപോകുന്ന 2022 നെ കുറിച്ചും സംസാരിക്കണമെന്ന് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞകാലത്തെക്കുറിച്ചുള്ള അവലോകനങ്ങള്‍ വര്‍ത്തമാനകാലത്തിലേക്കും ഭാവിയിലേക്കും ഉള്ള ഒരുക്കങ്ങള്‍ക്കു പ്രേരണ നല്കുന്നു. 2022 ല്‍ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ കഴിവിന്റേയും സഹകരണത്തിന്റേയും പ്രതിജ്ഞയുടെയും വിജയത്തിന്റേയും വ്യാപ്തി വളരെ വളരെ കൂടുതലായതിനാല്‍ അവയെല്ലാം 'മന് കി ബാത്തി'ല്‍ ഉള്‍ക്കൊള്ളിക്കുക പ്രയാസമായിരിക്കും. 2022 പല കാരണങ്ങളാലും വളരെ പ്രോത്സാഹനജനകവും, ആശ്ചര്യകരവും ആയിരുന്നു. ഈ വര്‍ഷം ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കി. ഈ വര്‍ഷംതന്നെ അമൃതകാലത്തിന്റെ ശുഭാരംഭവും കുറിച്ചു. ഈ വര്‍ഷം നമ്മുടെ രാജ്യം പുതിയ വേഗത കൈവരിച്ചു. എല്ലാ ജനങ്ങളും ഒന്നിനൊന്ന് മെച്ചമായി പ്രവര്‍ത്തിച്ചു. 2022 ലെ വിജയങ്ങളിലൂടെ വിശിഷ്ടമായ ഒരു സ്ഥാനം നേടിക്കഴിഞ്ഞു. 2022 എന്നാല്‍ ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തി എന്ന ലക്ഷ്യം നേടിയ വര്‍ഷം, 2022 അതായത് ഭാരതം 220 കോടി വാക്സിന് എന്ന അവിശ്വസനീയ സംഖ്യ മറികടന്ന് റെക്കോര്‍ഡ് കൈവരിച്ച വര്‍ഷം, 2022 എന്നാല്‍ ഭാരതം കയറ്റുമതിയില്‍ 400 ബില്യന്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യ മറികടന്ന വര്‍ഷം, 2022 അതായത് രാജ്യത്തെ ഓരോ പൗരനും 'സ്വാശ്രയ ഭാരതം' എന്ന പ്രതിജ്ഞ സ്വീകരിച്ച് ജീവിച്ചു കാണിച്ച വര്‍ഷം, 2022 എന്നാല്‍ ഭാരതം ആദ്യ തദ്ദേശീയ എയര്‍ക്രാഫ്റ്റ് കാരിയര്‍ ഐ. എന്‍. എസ്. വിക്രാന്തിനെ സ്വാഗതം ചെയ്ത വര്‍ഷം. 2022 എന്നാല്‍ ബഹിരാകാശം, ഡ്രോണ്‍, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഭാരതം വെന്നിക്കൊടി പാറിച്ച വര്‍ഷം. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ മണ്ഡലങ്ങളിലും ഭാരതം ശക്തി തെളിയിച്ച വര്‍ഷമാണ് 2022. കളിക്കളത്തിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കൂടാതെ, നമ്മുടെ വനിതാ ഹോക്കിടീമിന്റെ വിജയത്തിലും ഒക്കെ നമ്മുടെ യുവതയുടെ ശക്തമായ കരുത്താണ് പ്രകടമായത്.
സുഹൃത്തുക്കളേ ! ഇവയ്ക്കെല്ലാം ഒപ്പംതന്നെ മറ്റൊരു കാരണത്താലും 2022 എന്ന വര്‍ഷം എന്നെന്നും ഓര്‍ക്കപ്പെടും. അതാണ് 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ദര്‍ശനത്തിന്റെ വ്യാപ്തി. നാമെല്ലാവരും നമ്മുടെ ഐക്യവും ഒരുമയും ആഘോഷിക്കുന്നതിനായി ധാരാളം പരിപാടികള്‍ സംഘടിപ്പിച്ചു. ഗുജറാത്തിലെ മാധവപുരം ഉത്സവത്തില്‍ രുഗ്മിണിയുടെ വിവാഹവും ഭഗവാന് കൃഷ്ണന്റെ വടക്കുകിഴക്കുഭാഗവുമായുള്ള ബന്ധവും ആഘോഷിക്കപ്പെടുന്നു, കൂടാതെ കാശി-തമിഴ് സംഗമത്തിലും. ഈ ആഘോഷങ്ങളിലൊക്കെ നമ്മുടെ ഐക്യത്തിന്റെ പല മുഖങ്ങളും കണ്ടു. 2022 ല്‍ നാം മറ്റൊരു അനശ്വരചരിത്രവും എഴുതിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തില്‍ ഓരോ വീട്ടിലും ത്രിവര്‍ണ്ണപതാക എന്ന നമ്മുടെ ആ യജ്ഞം ആര്‍ക്ക് മറക്കാന്‍ കഴിയും? അത് ഓരോ ഭാരതീയനും രോമാഞ്ചംകൊണ്ട നിമിഷങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തെ ഈ യജ്ഞത്തില്‍ രാജ്യം മുഴുവന്‍ ത്രിവര്‍ണ്ണാത്മകമായി. ആറ് കോടിയിലേറെപ്പേര്‍ ത്രിവര്‍ണ്ണപതാകക്കൊപ്പം സെല്‍ഫിയും എടുത്തയച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതമഹോത്സവം ഇനിയും അടുത്ത വര്‍ഷവും ഇതുപോലെ നടക്കും. അമൃതകാലത്തിന്റെ അടിസ്ഥാനം കൂടുതല്‍ ശക്തിമത്താക്കും.
കൂട്ടുകാരേ, ഈ വര്‍ഷം ഭാരതത്തിന് ജി-20 രാജ്യങ്ങളുടെ അദ്ധ്യക്ഷപദം എന്ന ചുമതല ലഭിച്ചിരിക്കുകയാണ്. ഞാന്‍ കഴിഞ്ഞ പ്രാവശ്യം ഇതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നുവല്ലോ. 2023 ല്‍ ജി-20 രാജ്യങ്ങളെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കണം. ഈ സമ്മേളനത്തെ നമുക്ക് ഒരു ജനകീയ വിപ്ലവമാക്കി മാറ്റേണ്ടതുണ്ട്.
എന്റെ പ്രിയമുള്ള നാട്ടുകാരേ ! ലോകം മുഴുവന്‍ ഇന്ന് അത്യാഡംബരപൂര്‍വ്വം ക്രിസ്തുമസ് ആഘോഷിക്കുകയാണ്. യേശുദേവന്റെ ജീവിതവും, അദ്ദേഹം തന്ന പാഠങ്ങളും അനുസ്മരിക്കേണ്ട ദിവസമാണിന്ന്. ഞാന്‍ നിങ്ങള്ക്കെല്ലാപേര്ക്കും കോടികോടി ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു.
കൂട്ടുകാരേ! ഇന്ന് നമ്മുടെ ആരാദ്ധ്യനായ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമാണല്ലോ. അദ്ദേഹം മഹാനായ ഒരു രാജ്യതന്ത്രജ്ഞനായിരുന്നു. അദ്ദേഹം നമുക്ക് അസാധാരണമായ നേതൃത്വം നല്കി. ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ അദ്ദേഹത്തിനു പ്രത്യേക സ്ഥാനം ഉണ്ട്. എനിക്ക് കല്കട്ടയില് നിന്നും ആസ്ഥാജിയുടെ കത്ത് കിട്ടി. ഈ കത്തില്‍ അവര്‍ അടുത്തകാലത്ത് നടത്തിയ ദില്ലിയാത്രയെപ്പറ്റി പറയുന്നു. ഈ യാത്രയില്‍ PM Museum കാണുവാന്‍ സമയം കണ്ടെത്തി എന്ന് അവര്‍ എഴുതുന്നു. ഈ മ്യൂസിയത്തില്‍ അടല്‍ജിയുടെ ഫോട്ടോയ്ക്ക് ഒപ്പം അവര്‍ നിന്നെടുത്ത ചിത്രം അവര്‍ക്കു എന്നെന്നും ഓര്‍മ്മിക്കത്തക്കതായി. അടല്‍ജിയുടെ ഗ്യാലറിയില്‍ നാടിനുവേണ്ടി അദ്ദേഹം നല്‍കിയിട്ടുള്ള അമൂല്യ സംഭാവനകളുടെ ദൃശ്യങ്ങള്‍ നമ്മള്‍ക്കു കാണാന്‍ കഴിയും. അടിസ്ഥാനസൗകര്യവികസനമാകട്ടെ, വിദ്യാഭ്യാസമേഖലയാകട്ടെ വിദേശനീതിയാകട്ടെ അദ്ദേഹം നാടിനെ ഓരോ മേഖലയിലും പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ യത്നിച്ചു. ഞാന്‍ ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ ഹൃദയപൂര്‍വ്വം നമിക്കുന്നു.
കൂട്ടുകാരേ ! നാളെ 26 ഡിസംബര്‍ 'വീര്ബാലദിവസ്' ആകുന്നു. എനിക്ക് ഇതോടനുബന്ധിച്ച് ദില്ലിയില്‍ ജോരാവര്‍ സിംഹിന്റെയും ഫത്തേഹ്സിംഹിന്റെയും രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കും. രാജ്യം ഇവരുടെയും ഇവരുടെ അമ്മ ഗുജരിയുടെയും ജീവാര്‍പ്പണം എന്നും സ്മരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ! നമ്മുടെ ഇവിടെ ഒരു ചൊല്ലുണ്ടല്ലോ - 'സത്യം കിമ പ്രമാണം, പ്രത്യക്ഷം കിമ പ്രമാണം' - അതായത് സത്യത്തിനു തെളിവ് ആവശ്യമില്ല, പ്രത്യക്ഷത്തില്‍ കാണുന്നതിനും തെളിവിന്റെ ആവശ്യം ഇല്ല. പക്ഷേ, കാര്യം ആധുനിക മെഡിക്കല്‍ സയന്സിന്റേതാകുമ്പോള് അവിടെ ഏറ്റവും മുഖ്യം തെളിവാണ്. Evidence ആണ്. നൂറ്റാണ്ടുകളായി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന യോഗാഭ്യാസം, ആയുര്‍വ്വേദം എന്നീ ശാസ്ത്രങ്ങള്‍ക്ക് Evidence based research ന്റെ കുറവ് എപ്പോഴും ഒരു വെല്ലുവിളിയായിട്ടുണ്ട്. ഈ ചികിത്സാരീതികള്വഴി ഫലം കാണപ്പെടും. പക്ഷേ, തെളിവ് കാണില്ല. എന്നാല്‍ Evidence based medicine ന്റെ യുഗത്തില്‍ യോഗയും ആയ്യുര്‍വ്വേദവും ആധുനികയുഗത്തിന്റെ നിരീക്ഷണപരീക്ഷണങ്ങളാകുന്ന മാറ്റുരയ്ക്കലിനു വിധേയമായി വിജയം കൈവരിക്കുന്നു എന്നുള്ളത് എനിക്ക് ഏറെ സന്തോഷം നല്കുന്നു.
നിങ്ങള്‍ തീര്‍ച്ചയായും മുംബൈയിലെ ടാറ്റാമെമ്മോറിയല്‍ സെന്ററിനെക്കുറിച്ച് കേട്ടിരിക്കുമല്ലോ. ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണം, നവീകരണം, ക്യാന്‍സര്‍കെയര്‍ തുടങ്ങിയവയില്‍ വളരെ പേരെടുത്തിട്ടുണ്ട്. ഈ സെന്റര്‍ നടത്തിയ ആഴത്തിലുള്ള ഗവേഷണത്തിന്റെ ഫലമായി Breast Cancer രോഗികള്‍ക്ക് യോഗ വളരെ ഫലപ്രദമാണെന്നു കണ്ടു. ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ തങ്ങളുടെ ഗവേഷണഫലങ്ങള്‍ അമേരിക്കയില്‍ നടന്ന വളരെ പ്രശസ്തമായ ഒരു Breast Cancer Conference ല്‍ അവതരിപ്പിച്ചു. ഈ ഫലങ്ങള്‍ക്ക് ലോകത്തെ പല Expertsന്റെയും ശ്രദ്ധ നേടാന്‍ കഴിഞ്ഞു. കാരണമുണ്ട്. രോഗികള്‍ക്ക് യോഗ എങ്ങനെയാണ് ഫലപ്രദമാകുന്നതെന്ന് ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ഈ സെന്ററിന്റെ ഗവേഷണഫലമനുസരിച്ച് ക്യാന്‍സര്‍ രോഗികളില്‍ വീണ്ടും രോഗം വരുകയും മരണം എന്ന അവകടസാദ്ധ്യത ഉണ്ടാകുകയും ചെയ്യുന്ന പ്രവണതക്ക് 15% കുറവ് കൃത്യമായ യോഗപരിശീലനത്തിലൂടെ ഉണ്ടായതായി കാണുന്നു. ഭാരതീയ പാരമ്പര്യചികിത്സയില്‍ പാശ്ചാത്യര്‍ വളരെ കടുത്ത മാനദണ്ഡങ്ങളിലൂടെ സൂക്ഷ്മ നിരീക്ഷണം നടത്തിയ ആദ്യത്തെ ഉദാഹരണമാണിത്. അതോടൊപ്പംതന്നെ Breast Cancer വന്ന സ്ത്രീകളില്‍ യോഗായിലൂടെ ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ കഴിയും എന്ന കാര്യത്തില്‍ ഇത് ആദ്യ പഠനവുമാണ്. ഇതിന്റെ ദീര്‍ഘകാലനേട്ടങ്ങളും നമ്മുടെ മുന്നിലുണ്ട്. ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ അവരുടെ പഠനങ്ങളുടെ ഫലങ്ങള്‍ പാരീസില്‍ നടന്ന European Society of Medical Oncology യുടെ സമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.
സുഹൃത്തുക്കളേ ! ഇന്നത്തെ ഈ യുഗത്തില്‍ ഭാരതീയ ചികിത്സാ പദ്ധതികള്‍ കൂടുതല്‍ തെളിവുകളെ ആധാരമാക്കിയുള്ളതാകുന്നതനുസരിച്ച് ലോകം മുഴുവന്‍ അവയ്ക്ക് സ്വീകാര്യതയേറിക്കൊണ്ടിരിക്കും എന്ന ചിന്തയില്‍ ഡല്‍ഹിയിലെ AIIMS ലും ഒരു പരിശ്രമം നടന്നുവരുന്നുണ്ട്. നമ്മുടെ പാരമ്പര്യ ചികിത്സാപദ്ധതികളെ സാധൂകരിക്കുന്നതിനുവേണ്ടി ആറുമാസം മുമ്പ് Centre for Integrative Medicine and Research സ്ഥാപിതമായിട്ടുണ്ട്. ഇതില്‍ ഏറ്റവും സമകാലികവും ആധുനികവുമായ സമ്പ്രദായങ്ങളും ഗവേഷണരീതികളുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ സെന്റര്‍ തുടക്കത്തില്‍തന്നെ പ്രസിദ്ധമായ പല International Journal കളില്‍ ഇരുപതോളം പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Syncope ബാധിച്ച രോഗികള്‍, യോഗാഭ്യാസം വഴി നേടിയ പുരോഗതിയെ കുറിച്ച് American College of Cardiology journal ല്‍ പബ്ലിഷ് ചെയ്ത ഒരു പേപ്പറില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതുപോലെതന്നെ Neurology journal ലെ ഒരു പേപ്പറില്‍ യോഗാഭ്യാസം വഴി മൈഗ്രേന് ബാധിച്ചവര്‍ക്ക് ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇതിനു പുറമെ, മറ്റു പല രോഗങ്ങള്‍ക്കും യോഗാഭ്യാസം വഴി ലഭിക്കാവുന്ന നേട്ടങ്ങളെപറ്റി പഠനങ്ങള്‍ നടന്നുവരുന്നു. ഉദാഹരണത്തിനു ഹൃദ്രോഗം, Depression, Sleep disorder ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍.
കൂട്ടുകാരേ! കുറച്ചു ദിവസങ്ങള്‍ മുന്‍പ് World Ayurveda Congress ല്‍ പങ്കെടുക്കുന്നതിനായി ഞാന്‍ ഗോവയില്‍ ആയിരുന്നു. അതില്‍ 40 ലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. 550തിലധികം Scientific Papers അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ഉള്‍പ്പെടെ ഏകദേശം 215 കമ്പനികള്‍ അവരുടെ വിവിധ ഉത്പന്നങ്ങള്‍ Exhibition ല്‍ പ്രദര്‍ശിപ്പിച്ചു. നാലുദിവസം നീണ്ട ഈ Expo യില്‍ ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ ആയുര്‍വ്വേദവുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങള്‍ ആസ്വദിച്ചു. ആയുര്‍വ്വേദ കോണ്‍ഗ്രസ്സില്‍ ലോകമെമ്പാടുനിന്നു വന്ന ആയുര്‍വ്വേദ വിദഗ്ദ്ധരോട് Evidence based research നെ പറ്റി ഞാന്‍ ആവര്‍ത്തിച്ചു. കൊറോണ മഹാമാരിയുടെ ഈ കാലത്ത് യോഗയുടേയും ആയുര്‍വ്വേദത്തിന്റെയും ശക്തി നമ്മള് കണ്ടുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട Evidence based research മഹത്വമുള്ളതായിരിക്കും. യോഗയും ആയുര്വ്വേദവുംപോലുള്ള നമ്മുടെ പരമ്പരാഗത ചികിത്സാപദ്ധതികലെപറ്റി എന്തെങ്കിലും അറിവ് നിങ്ങള്‍ക്കും ഉണ്ടെങ്കില്‍ നിങ്ങള്‍ അവ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആരോഗ്യവുമായി ബന്ധപ്പെട്ട പല വെല്ലുവിളികളിലും നാം വിജയം കൈവരിച്ചിട്ടുണ്ട്. ഇതിന്റെ മുഴുവന്‍ പെരുമയും നമ്മുടെ Medical Experts നും ശാസ്ത്രജ്ഞര്‍ക്കും. നമ്മുടെ ജനങ്ങളുടെ ഇച്ഛാശക്തിയ്ക്കും അവകാശപ്പെട്ടതാണ്. ഭാരതത്തില്‍ നിന്ന് Small poxഉം Polioയും 'Guinea Worm'ഉം ഒക്കെ എന്നേ ഓടിയൊളിച്ചു.
ഇന്ന് 'മന് കി ബാത്തി'ന്റെ ശ്രോതാക്കളോട് ഞാന്‍ ഇപ്പോള്‍ അവസാനവക്കിലെത്തിയ മറ്റൊരു വെല്ലുവിളിയെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ആ വെല്ലുവിളിയുടെ പേരാണ് കരിമ്പനി. മണലീച്ച കടിക്കുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. കരിമ്പനി പിടിച്ച ഒരാളിന് മാസങ്ങളോളം പനിയുണ്ടാകും. ശരീരത്തില്‍ രക്തം കുറയും, ശരീരം ദുര്‍ബലമാകും, ശരീരഭാരം കുറയുകയും ചെയ്യും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ആര്‍ക്കും ഈ രോഗം വരാം. എന്നാല്‍, എല്ലാപേരുടേയും ശ്രമഫലമായി 'കരിമ്പനി' എന്ന ഈ രോഗം വളരെ വേഗത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കുറച്ചുകാലം മുമ്പുവരെ കരിമ്പനി 4 സംസ്ഥാനങ്ങളിലെ 50 ല്‍ കൂടുതല്‍ ജില്ലകളില്‍ വ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് ഈ രോഗം ബീഹാറിലും ഝാര്‍ഘണ്ഡിലും ഉള്ള നാലു ജില്ലകളിലേയ്ക്ക് ഒതുങ്ങിക്കഴിഞ്ഞിരിക്കുന്നു. ബീഹാറിലേയും ഝാര്‍ഘണ്ഡിലേയും ജനങ്ങളുടെ കഴിവിലും ജാഗ്രതയിലും എനിക്ക് വിശ്വാസമുണ്ട്. മാത്രമല്ല, ഈ നാലു ജില്ലകളില്‍കൂടി 'കരിമ്പനി' ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ അവര്‍ സഹായിക്കുമെന്നും എനിക്കുറപ്പുണ്ട്. കരിമ്പനി ബാധിച്ച സ്ഥലങ്ങളിലെ ജനങ്ങളോടും എനിക്കൊരഭ്യര്‍ത്ഥനയുണ്ട്. രണ്ടു കാര്യങ്ങള്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് മണലീച്ച - Sand fly യെ നിയന്ത്രിക്കണം. രണ്ടാമത്തേത് എത്രയും പെട്ടെന്ന് രോഗം തിരിച്ചറിയണം. ചികിത്സിക്കണം. കരിമ്പനിയുടെ ചികിത്സ എളുപ്പമാണ്. ഇതിന് പ്രയോജനപ്പെടുന്ന മരുന്നുകളാകട്ടെ വളരെ ഫലപ്രദവും. നിങ്ങള്‍ ജാഗ്രത പാലിക്കണം. അത്രമാത്രം. പനി വന്നാല്‍ വകവക്കാതിരിക്കരുത്. മണലീച്ചയെ ഇല്ലാതാക്കാനുള്ള മരുന്നുകള്‍ തളിക്കുകയും വേണം. ഒന്നു ചിന്തിച്ചു നോക്കൂ! നമ്മുടെ രാജ്യം കരിമ്പനിയില്‍ നിന്നും മുക്തരാകുമ്പോള്‍ അത് നമ്മള്‍ക്ക് എത്ര സന്തോഷം നല്‍കുന്നതായിരിക്കും. ഭാരതത്തെ 2025 ആകുമ്പോള്‍ ക്ഷയരോഗത്തില്‍ നിന്നും മുക്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. നിങ്ങള്‍ ശ്രദ്ധിച്ചുകാണും. കഴിഞ്ഞ ദിവസങ്ങളില്‍ 'ടി. ബി. മുക്ത ഭാരതയജ്ഞം' തുടങ്ങിയപ്പോള്‍ ആയിരക്കണക്കിനാളുകള്‍ ടി. ബി. രോഗികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. ഇവര്‍ ക്ഷയരോഗികളുടെ ക്ഷയമില്ലാത്ത കൂട്ടുകാരായി അവരെ പരിചരിക്കുന്നു. അവര്‍ക്കു ധനസഹായം നല്കുന്നു. ജനസേവനത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും ഈ ശക്തി കൈവരിക്കാന്‍ ബുദ്ധിമുട്ടുള്ള ഓരോ ലക്ഷ്യവും കൈവരിച്ചു കാണിച്ചുതരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! നമ്മുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും ഗംഗയുമായി ദൃഢബന്ധമാണുള്ളത്. ഗംഗാജലം നമ്മുടെ ജീവിതധാരയുടെ അവിഭാജ്യഘടകമാണ്. നമ്മുടെ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
''നമാമി ഗംഗേ തവ പാദപങ്കജം
സുര അസുരൈഹി വന്ദിത ദിവ്യരൂപം |
ഭക്തിം ച മുക്തിം ച ദദാസി നിത്യം
ഭാപാനുസാരേണ സദാ നരാണാം ||''
അതായത് ''അല്ലയോ ഗംഗാമാതാവേ ! അവിടുത്തെ ഭക്തര്‍ക്ക് അവരുടെ ആഗ്രഹം അനുസരിച്ച് ലൗകികസുഖം, ആനന്ദം, മോക്ഷം ഇവ പ്രദാനം ചെയ്യുന്നു. എല്ലാപേരും അവിടുത്തെ പവിത്രചരണങ്ങള് വന്ദിക്കുന്നു. ഞാനും താങ്കളുടെ പവിത്ര ചരണങ്ങള്‍ വന്ദിക്കുന്നു. ഞാനും അവിടുത്തെ പവിത്ര ചരണങ്ങളില്‍ പ്രണാമം അര്‍പ്പിക്കുന്നു.'' യുഗങ്ങളായി കളകളമൊഴുകുന്ന ഗംഗയെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മളുടെ വളരെ വലിയ ഉത്തരവാദിത്വം ആകുന്നു. ഈ ഉദ്ദേശത്തോടെയാണ് 8 വര്‍ഷം മുന്‍പ് നമ്മള് 'നമാമി ഗംഗേ അഭിയാ'നിനു തുടക്കം കുറിച്ചത്. ഭാരതത്തിന്റെ ഈ ശ്രമത്തിനു ലോകത്തിന്റെ മുഴുവന്‍ പ്രശംസ കിട്ടുന്നു എന്നുള്ളത് നമ്മള്‍ക്ക് അഭിമാനം നല്കുന്ന കാര്യം ആകുന്നു. യുണൈറ്റഡ് നേഷന്‍സ് 'നമാമി ഗംഗേ' പദ്ധതിയെ, ആവാസവ്യവസ്ഥയെ പുന:രുജ്ജീവിപ്പിക്കുന്ന ലോകത്തിലെ Top Ten Initiatives ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള 160 ഇത്തരം സംരംഭങ്ങളില്‍ 'നമാമി ഗംഗേ'യ്ക്കു ആണ് ഈ ആദരവ് ലഭിച്ചത് എന്നുള്ളത് കൂടുതല്‍ സന്തോഷപ്രദമാണ്.
കൂട്ടുകാരേ ! 'നമാമി ഗംഗേ' പരിപാടിയുടെ ഏറ്റവും വലിയ ഊര്‍ജ്ജം ജനങ്ങളുടെ നിരന്തരമായ പങ്കാളിത്തമാണ്. 'നമാമി ഗംഗേ' പരിപാടിയില്‍ ഗംഗ സംരക്ഷകരുടെയും ഗംഗ ദൂതന്മാരുടെയും പങ്ക് വളരെ വലുതാണ്. അവര്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുക കടവുകള്‍ വൃത്തിയാക്കുക, ഗംഗ ആരതി വഴി തെരുവുനാടകം സംഘടിപ്പിക്കുക, പെയിന്റിംഗും കവിതകളും വഴിയും അവബോധം സൃഷ്ടിക്കുക, ഇവയില്‍ വ്യാപൃതരാണ്. ഈ പരിപാടി വഴി ജൈവവൈവിധ്യമേഖലയിലും വളരെ മെച്ചം കാണപ്പെടുന്നു. 'ഹില്‍സാ' മൽസ്യങ്ങളുടെയും ഗംഗ ഡോള്ഫിന്കളുടെയും ആമകളുടെയും വിവിധ വംശങ്ങളുടെ എണ്ണത്തില്‍ നല്ല വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഗംഗയുടെ ആവാസവ്യവസ്ഥ വൃത്തിയായതോടെ ഉപജീവനത്തിന്റെ മറ്റ് അവസരങ്ങളും വര്‍ദ്ധിക്കുകയാണ്. ഇവിടെ ഞാന്‍, ജൈവ വൈവിധ്യത്തെ മുന്‍നിര്‍ത്തി തയ്യാര്‍ ആക്കിയിട്ടുള്ള 'ജലജ് ആജീവിക മണ്ഡലി'നെ (Jalaj aajeevika mandel)പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ വിനോദസഞ്ചാരി ബോട്ട് സഫാരികൾ കള്‍ 26 സ്ഥലങ്ങളില്‍ ആരംഭിച്ചു. . 'നമാമി ഗംഗേ' ദൗത്യത്തിന്റെ വ്യാപ്തി, അതിന്റെ പരിധി നദിയുടെ വൃത്തിയാക്കലിനെക്കാള് എത്രയോ വലുതാണെന്നത് ഉറപ്പായ കാര്യമാണല്ലോ. ഈ പരിപാടി നമ്മുടെ ഇഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും നേര്സാക്ഷ്യമാകുന്നതിനോടൊപ്പം പരിസ്ഥിതി സംരക്ഷണത്തില്‍ ലോകത്തിനുതന്നെ ഒരു പുതുവഴികാട്ടികൂടി ആകുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! നമ്മുടെ ഇഛാശക്തി ദൃഢമാകുമ്പോള്‍ വളരെ വലിയ വെല്ലുവിളിപോലും എളുപ്പമാകുന്നു. ഇതിനുദാഹരണം നല്‍കിയത് സിക്കിമിലെ 'ഥേഗു' ഗ്രാമത്തിലെ 'സംഗേ ശേര്പ്പാജി'യാണ്. ഇദ്ദേഹം കഴിഞ്ഞ 14 വര്‍ഷങ്ങളായി 12,000 അടിയിലേറെ ഉയരമുള്ള ഇടിത്തില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സംഗേജി സാംസ്കാരിക പൗരാണിക മഹത്വമുള്ള Tsomgo (സോമഗോ)തടാകം വൃത്തിയായി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്. തന്റെ അശ്രാന്ത പരിശ്രമം വഴി അദ്ദേഹം ഈ glacier തടാകത്തിന്റെ മുഖഛായതന്നെ മാറ്റിക്കളഞ്ഞു.
2008 ല്‍ ശ്രീ സംഗേ ശേര്പ്പ ശുചിത്വയജ്ഞം ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് വളരെയേറെ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് അദ്ദേഹത്തിന്റെ നല്ല കാര്യങ്ങള്‍ക്ക് യുവാക്കളുടേയും ഗ്രാമീണരുടേയും മാത്രമല്ല പഞ്ചായത്തിന്റെപോലും പൂര്‍ണ്ണ പിന്തുണ ലഭിച്ചു. ഇപ്പോള്‍ നിങ്ങള്‍ സോമഗോ തടാകം കാണാന്‍ പോയാല്‍ അവിടെ നാലുചുറ്റും വലിയ വലിയ ചവര്‍ സംഭരണികള്‍ കാണാം. ഇവിടെ ശേഖരിക്കുന്ന ചപ്പുചവറുകള്‍ പുന:ര്ചംക്രമണത്തിന് അയക്കുന്നു. ഇവിടെ വരുന്ന ടൂറിസ്റ്റുകള്‍ ചപ്പുചവറുകള്‍ അവിടവിടെ വലിച്ചെറിയാതിരിക്കാനായി തുണികൊണ്ടുണ്ടാക്കിയ Garbage bagകള്‍ നല്കുന്നു. ഇപ്പോള്‍ വളരെ വൃത്തിയായ ശുചിത്വമുള്ള ഈ തടാകം കാണുന്നതിനായി ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തോളം ടൂറിസ്റ്റുകള്‍ എത്തുന്നു. സോമഗോ തടാകസംരക്ഷണത്തിന്റെ ഈ ഉത്തമമായ പ്രയത്നത്തിന് ശ്രീ. സംഗേ ശേര്പ്പയെ പല സ്ഥാപനങ്ങളും ആദരിച്ചു. ഇതുപോലുള്ള പ്രയത്നങ്ങളുടെ ഫലമെന്നോണം ഭാരതത്തിലെ ഏറ്റവും ശുചിത്വമുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി സിക്കിം പരിഗണിക്കപ്പെടുന്നു. ഞാന്‍ ശ്രീ. സംഗേ ശേര്പ്പയേയും അദ്ദേഹത്തിന്റെ കൂട്ടാളികളേയും അതോടൊപ്പം പരിസ്ഥിതി സംരക്ഷണം എന്ന മഹത്തായ കര്‍മ്മത്തില്‍ പങ്കുചേരുന്ന രാജ്യം മുഴുവനുമുള്ള ജനങ്ങളേയും ഹൃദയത്തിന്റെ ഭാഷയില്‍ അനുമോദിക്കുന്നു.
കൂട്ടുകാരേ ! 'ശുചിത്വ ഭാരത മിഷന്' ഇന്ന് ഓരോ ഭാരതീയന്റേയും മനസ്സില്‍ കുടിയേറിക്കഴിഞ്ഞു എന്നത് എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. 2014 ല്‍ ഈ ജനകീയ വിപ്ലവത്തിന് തുടക്കം കുറിച്ചു. ഇതിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ജനങ്ങള്‍ ശ്രേഷ്ഠമായ പല പ്രയത്നങ്ങളും നടത്തി. ഇങ്ങനെയുള്ള പ്രയത്നങ്ങള്‍ സമൂഹത്തില്‍ മാത്രമല്ല, ഗവണ്മെന്റിന്റെ ഭാഗത്തും നടക്കുന്നുണ്ട്. ചപ്പുചവറുകള്‍ നീക്കം ചെയ്യുന്നതിലൂടെ ആവശ്യമില്ലാത്ത സാധനസാമഗ്രികള്‍ നീക്കം ചെയ്യുന്നതിലൂടെ ഓഫീസുകളിലെ സ്ഥലസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. പുതിയ സ്ഥലം ലഭിക്കുകയും ചെയ്യുന്നു. മുന്‍പ് സ്ഥലം കിട്ടാത്തതിനാല്‍ വളരെ ദൂരെ ഓഫീസ് കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കേണ്ടിവന്നിരുന്നു. ഇവിടെ ഈ വൃത്തിയാക്കല്‍ മുഖാന്തിരം ഒരു സ്ഥലത്തുതന്നെ എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കാനുള്ള സൗകര്യം ലഭിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മുംബൈ, അഹമ്മദാബാദ്, കല്‍ക്കത്ത, ഷില്ലോങ് എന്നിങ്ങനെ പല നഗരങ്ങളിലെ അവരുടെ ഓഫീസുകളില്‍ വളരെയധികം പ്രയാസപ്പെട്ട് ഈരണ്ട് മുമൂന്ന് നിലകള്‍ വൃത്തിയാക്കി അവയെ പുതിയ കര്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇതു ശുചിത്വം നിമിത്തമായുള്ള നമ്മുടെ വിഭവശേഷിയുടെ പരമാവധി ഉപയോഗത്തിന്റെ ഉത്തമ ഉദാഹരണമാണ്. സമൂഹത്തില്‍, ഗ്രാമങ്ങളില്‍, നഗരങ്ങളില്‍ അതുപോലെതന്നെ ഓഫീസുകളില്‍ നടക്കുന്ന ഈ യജ്ഞം എല്ലാവവിധത്തിലും നമ്മുടെ രാജ്യത്തിനുതന്നെ ഉപയോഗപ്രദമാവുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! നമ്മുടെ രാജ്യത്തില്‍ കലയും സംസ്കാരവുമായി ബന്ധപ്പെട്ട് ഒരു പുതിയ ഉണര്‍വ്വ്, പുതിയ ചൈതന്യം കണ്ടുവരുന്നു. 'മന് കി ബാത്തി'ല്‍ ഞാന്‍ പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് പല ഉദാഹരണങ്ങലും ചര്‍ച്ച ചെയ്തിട്ടുണ്ട്. കലയും സാഹിത്യവും സംസ്കാരവും സമുഹത്തിന്റെ മുതല്‍കൂട്ടാണ്. ഇവയെ മുന്പോട്ട് കൊണ്ടുപോകേണ്ട ചുമതല മുഴുവന്‍ സമൂഹത്തിനാണ്. ഇത്തരത്തിലൊരു ശ്രമം ലക്ഷദ്വീപില്‍ നടക്കുന്നു. അവിടെ കല്പേനി ദ്വീപില്‍ 'കൂമേല്‍ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബ്' എന്ന ക്ലബ്ബ് ഉണ്ട്. ഈ ക്ലബ്ബ് തദ്ദേശ സംസ്കാരവും പരമ്പരാഗതകലകളും സംരക്ഷിക്കുവാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നു. ഈ ക്ലബ്ബില്‍ യുവാക്കള്‍ക്ക് തദ്ദേശകലകളായ കോല്‍കളി, പരിചമുട്ട് കിളിപ്പാട്ട് തുടങ്ങിയ പരമ്പരാഗത ഗാനങ്ങള്‍ ആലപിക്കുന്നതിനും പരിശീലനം നല്കുന്നു. അതായത്, പൈതൃകം പുതിയ തലമുറയുടെ കൈകളില്‍ സുരക്ഷിതമാകുന്നു, വികസിക്കുന്നു. കൂട്ടുകാരേ ! ഇത്തരം കാര്യങ്ങള്‍ നമ്മുടെ രാജ്യത്തു മാത്രമല്ല, വിദേശരാജ്യങ്ങളിലും നടക്കുന്നു എന്നത് എനിക്കു വളരെ സന്തോഷം നല്കുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ദുബായിലെ കളരി ക്ലബ്ബിന്റെ പേരു ചേര്‍ക്കപ്പെട്ടു എന്ന് ഈ അടുത്തിടെ ദുബായിയില്‍ നിന്നും വാര്‍ത്ത വന്നു. ദുബായ് ക്ലബ്ബ് റെക്കോഡ് നേടിയെങ്കില്‍ അതില്‍ ഭാരതത്തിന് എന്തു ബന്ധം എന്ന് ആരും ചിന്തിച്ചുപോകും. ഈ റെക്കോഡ് ശരിക്കും ഭാരതത്തിലെ പ്രാചീന ആയോധനകലയായ കളരിപ്പയറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ദുബായിലെ കളരിക്ലബ്ബ്, ദുബായ് പൊലീസുമായി ചേര്‍ന്ന് ഈ പദ്ധതി ആസൂത്രണം ചെയ്ത് യു.എ.ഇ.യുടെ ദേശീയദിവസത്തില് പ്രദര്‍ശിപ്പിക്കുകയായിരുന്നു. പരിപാടിയില്‍ നാലുവയസ്സുള്ള കുട്ടികള്‍ മുതല്‍ അറുപതുവയസ്സുള്ള ആള്ക്കാര് വരെ കളരിപ്പയറ്റില്‍ സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു. പല പല തലമുറകള്‍ എങ്ങനെയാണ് നമ്മുടെ പ്രാചീനമായ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് ! പൂര്‍ണ്ണ മന:സാന്നിദ്ധ്യത്തോടെ അവര്‍ മുന്നേറുന്നു എന്നതിന്റെ ആശ്ചര്യജനകമായ ഉദാഹരണമാണിത്.
സുഹൃത്തുക്കളേ ! 'മന് കി ബാത്തി'ന്റെ ശ്രോതാക്കളോട് ഞാന്‍ കര്‍ണ്ണാടകയിലെ ഗഡക് ജില്ലയില്‍ താമസിക്കുന്ന 'ക്വേമശ്രീ'യെക്കുറിച്ച് പറയാനാഗ്രഹിക്കുന്നു. 'ക്വേമശ്രീ' തെക്കന്‍ കര്‍ണ്ണാടകയിലെ കലയേയും സംസ്ക്കാരത്തേയും പുനര്‍ജ്ജീവിപ്പിക്കുവാന്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി നിരന്തരമായ പ്രയത്നത്തിലാണ്. അവരുടെ തപസ്സ് എത്ര മഹത്തരമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. മുന്‍പ് അവരുടെ ജോലി ഹോട്ടല്‍ മാനേജുമെന്റായിരുന്നു. എന്നാല്‍ സ്വന്തം സംസ്ക്കാരത്തോടും പാരമ്പര്യത്തോടുമുള്ള അവരുടെ അഗാധമായ അടുപ്പം കാരണം അവര്‍ ഇതിനെ സ്വന്തം ദൗത്യമായി ഏറ്റെടുത്തു. അവര്‍ 'കലാചേതന' എന്ന ഒരു സ്റ്റേജ് ഉണ്ടാക്കി. ഇത് ഇന്ന് കര്‍ണ്ണാടകയിലെ മാത്രമല്ല രാജ്യത്തും വിദേശങ്ങളിലുമുള്ള കലാകാരന്മാരുടെ ധാരാളം പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. ഇതില്‍ തദ്ദേശകലകളും സംസ്ക്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം പുതുമയാര്‍ന്ന കാര്യങ്ങളും ചെയ്യുന്നു.
കൂട്ടുകാരേ ! സ്വന്തം കലകളോടും സംസ്ക്കാരത്തോടുമുള്ള ജനങ്ങളുടെ ഈ ഉത്സാഹം 'സ്വന്തം പൈതൃകത്തില്‍ അഭിമാനം' എന്ന വികാരത്തിന്റെ പ്രകടനം തന്നെയാണ്. നമ്മുടെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ഇങ്ങനെയുള്ള എത്ര വര്‍ണ്ണങ്ങളാണ് ചിതറിക്കിടക്കുന്നത് ! അവ അലങ്കരിച്ച് ഒരുക്കുന്നതിനും സംരക്ഷിക്കുന്നതിനും നമ്മളും നിരന്തരമായി പ്രയത്നിക്കേണ്ടതാണ്.
എന്റെ പ്രിയ സുഹൃത്തുക്കളേ ! നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുളകൊണ്ടുള്ള അനേകം ഭംഗിയാര്‍ന്ന ഉപയോഗമുള്ള വസ്തുക്കള്‍ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും നമ്മുടെ ആദിവാസി പ്രദേശങ്ങളില്‍ ഇവ ഉണ്ടാക്കാന്‍ വൈദഗ്ദ്ധ്യമുള്ള ശില്പികളും കലാകാരന്മാരും ഉണ്ട്. ഭാരതം മുളകളുമായി ബന്ധപ്പെട്ട ഇംഗ്ലീഷുകാരുടെ കാലത്തുള്ള നിയമങ്ങള്‍ മാറ്റിയതോടെ, ഇവയ്ക്ക് ഒരു വലിയ കമ്പോളം തന്നെ ഉണ്ടായിരിക്കുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ പോലുള്ള പ്രദേശങ്ങളിലെ ആദിവാസികള്‍ മുളകൊണ്ട് പല ഭംഗിയുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു. മുളകൊണ്ട് ഉണ്ടാക്കുന്ന പെട്ടികള്‍, കസേരകള്‍, ചായകോപ്പകള്‍, കുട്ടകള്‍, ട്രേകള്‍ ഇവ വളരെയധികം ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ഇവര്‍ മുളയുടെ ഇലകൊണ്ട് മനോഹര വസ്ത്രങ്ങളും അലങ്കാരവസ്തുക്കളും ഉണ്ടാക്കുന്നു. ഇതുവഴി ആദിവാസി സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു, അവരുടെ കഴിവുകള്‍ക്കു അംഗീകാരവും ലഭിക്കുന്നു.
ഒരു ദമ്പതികള്‍ പാക്കിന്‍തോടില്‍ നിന്നെടുത്ത നൂലുകൊണ്ട് പല അതുല്യമായ ഉല്പന്നങ്ങള് ഉണ്ടാക്കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എത്തിക്കുന്നു. കര്‍ണ്ണാടകത്തിലെ ശിവമോഗയിലെ സുരേഷും അദ്ദേഹത്തിന്റെ പത്നി മൈഥിലിയുമാണ് ഈ ദമ്പതികള്‍. ഇവര്‍ പാക്കിന്‍തോടില്‍ നിന്നെടുത്ത നൂലുകൊണ്ട് ട്രേ, പ്ലേയ്റ്റ്, ഹാന്‍ഡ് ബാഗ് തുടങ്ങിയ പല അലങ്കാര വസ്തുക്കളും ഉണ്ടാക്കുന്നു. ഈ നൂലില്‍ നിന്നുണ്ടാക്കുന്ന chappalകള്‍ ആളുകള്‍ വളരെ ഇഷ്ടപ്പെടുന്നു. ഇവരുടെ ഉല്പന്നങ്ങള് ഇന്നു ലണ്ടനിലും യൂറോപ്പിലെ മറ്റു കമ്പോളങ്ങളിലും വില്ക്കപ്പെടുന്നു. നമ്മുടെ പ്രകൃതിദത്തമായ വിഭവങ്ങളും പരമ്പരാഗത കഴിവുകളുടെ മികവുമാണ് എല്ലാരെയും ആകര്‍ഷിക്കുന്നത്. ഭാരതത്തിന്റെ ഈ പരമ്പരാഗത അറിവില്‍ ലോകം സുസ്ഥിരമായ ഭാവിയിലേയ്ക്കുള്ള വഴിയാണ് കാണുന്നത്. ആയതിനാല്‍ നാം സ്വയം ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതാണ്. നമ്മളും ഇങ്ങനെയുള്ള തദ്ദേശീയമായ ഉല്പന്നങ്ങള് ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് ഉപഹാരമായി നല്‍കുകയും വേണം. ഇതുവഴി നമ്മുടെ സ്വത്വം ശക്തമാകും; തദ്ദേശീയമായ സമ്പദ്വ്യവസ്ഥ ശക്തമാകും; ധാരാളം ആള്‍ക്കാരുടെ ഭാവി ശോഭനമാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ ! ഇനി നാം പതുക്കെ പതുക്കെ 'മന് കി ബാത്തി'ന്റെ 100-ാം പതിപ്പി ലേയ്ക്ക് മുന്നേറുകയാണ്. എനിക്ക് നമ്മുടെ ജനങ്ങളുടെ ധാരാളം കത്തുകള്‍ കിട്ടി, ഈ കത്തുകളില്‍ നൂറാമത്തെ പതിപ്പിനെക്കുറിച്ച് വലിയ ജിജ്ഞാസയാണ് പ്രകടമാക്കിയിട്ടുള്ളത്. നൂറാമത്തെ പതിപ്പില്‍ നാം എന്തു പറയണം? അതിനെ എങ്ങനെ വിശേഷപ്പെട്ടതാക്കാം? ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ എനിക്ക് അയച്ചാല്‍ വളരെ നന്നായിരിക്കും. അടുത്ത തവണ നമുക്ക് 2023 ല്‍ വീണ്ടും കാണാം. ഞാന്‍ നിങ്ങള്ക്കെല്ലാപേര്ക്കും 2023 ന്റെ നവവര്‍ഷാശംസകള്‍ നേരുന്നു. 2023 ഉം നമ്മുടെ രാജ്യത്തിന് വിശേഷപ്പെട്ടതാകട്ടെ. നമ്മുടെ രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെ. നമുക്ക് ഒത്തൊരുമിച്ച് പ്രതിജ്ഞയെടുക്കാം, അത് നിറവേറ്റുകയും വേണം. ഈ സമയത്ത് മിക്കവരും അവധി ആഘോഷിക്കുന്ന മാനസികാവസ്ഥയിലാണ്. നിങ്ങള്‍ ഉത്സവങ്ങളെ, ഈ അവസരങ്ങളെ ആനന്ദപ്രദമാക്കുവിന്, പക്ഷേ, അല്പം ജാഗ്രത പാലിക്കണമെന്നുമാത്രം. ലോകത്ത് പലരാജ്യങ്ങളിലും കൊറോണ വര്ദ്ധിച്ചുവരികയാണെന്നകാര്യം നിങ്ങള്‍ക്കറിയാവുന്നതാണല്ലോ. മാസ്ക്ക് ധരിക്കുക, കൈ കഴുകുക തുടങ്ങിയ ജാഗ്രതകള്‍ പാലിക്കുക. കൂടുതല്‍ ശ്രദ്ധിക്കുക. നമ്മള് ജാഗ്രത പാലിച്ചാല്‍ സുരക്ഷിതരായിരിക്കും എന്നു മാത്രമല്ല നമ്മുടെ വിനോദത്തിനും സന്തോഷത്തിനും തടസ്സം ഉണ്ടാകുകയും ഇല്ല. ഇതോടൊപ്പം നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ക്കൂടി കോടികോടി ശുഭാശംസകള്‍ ! ആയിരമായിരം നന്ദി. നമസ്ക്കാരം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്ക്കാരം
ഒരിക്കല്‍ കൂടി 'മന് കി ബാത്തില്‍' നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു. ഈ പരിപാടി 95-ാം അദ്ധ്യായമാണ്. മന് കി ബാത്തിന്റെ' നൂറിലേക്ക് നമ്മള് അതിവേഗം നീങ്ങുകയാണ്. 130 കോടി നാട്ടുകാരുമായി ബന്ധപ്പെടാനുള്ള മറ്റൊരു മാധ്യമമാണ് എനിയ്ക്കീ പരിപാടി. ഓരോ അദ്ധ്യായത്തിന് മുമ്പും ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ധാരാളം കത്തുകള്‍ വായിക്കുന്നതും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെയുള്ളവരുടെ ഓഡിയോ സന്ദേശങ്ങള്‍ കേള്‍ക്കുന്നതും എനിക്ക് ഒരു ആത്മീയ അനുഭവം പോലെയാണ്.
സുഹൃത്തുക്കളേ, ഒരു അദ്വിതീയ സമ്മാനത്തിന്റെ ചര്‍ച്ചയോടെ ഇന്നത്തെ പരിപാടി ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തെലങ്കാനയിലെ രാജണ്ണ സിര്‍സില്ല ജില്ലയില്‍ നെയ്ത്തുകാരനായ ഒരു സഹോദരനുണ്ട്. യെല്‍ധി ഹരിപ്രസാദ് ഗാരു. സ്വന്തം കൈകൊണ്ട് നെയ്ത ജി-20 ലോഗോ അദ്ദേഹം എനിക്ക് അയച്ചുതന്നിട്ടുണ്ട്. ഈ അത്ഭുതകരമായ സമ്മാനം കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. ശ്രീ. ഹരിപ്രസാദ് തന്റെ കലയില്‍ വളരെ നിപുണനാണ്, അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നു. കൈകൊണ്ട് നെയ്ത ജി-20 ലോഗോയ്ക്കൊപ്പം ശ്രീ. ഹരിപ്രസാദ് എനിക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജി-20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം ഇതില്‍ എഴുതിയിട്ടുണ്ട്. രാജ്യത്തിന്റെ ഈ നേട്ടത്തിന്റെആഹ്ളാദത്തിലാണ് അദ്ദേഹം സ്വന്തം കൈകൊണ്ട് ജി-20ന്റെ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. നെയ്ത്തിന്റെ ഈ അത്ഭുതകരമായ കഴിവ് പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച അദ്ദേഹം ഇന്ന് തികഞ്ഞ ആവേശത്തോടെ അതില്‍ ഏര്‍പ്പെടുന്നു.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എനിക്ക് ജി-20 ലോഗോയും ഇന്ത്യയുടെ പ്രസിഡന്‍സിയുടെ വെബ്സൈറ്റും പ്രകാശനം ചെയ്യാനുള്ള അവസരം ലഭിച്ചു. ഒരു ജനകീയ മത്സരത്തിലൂടെയാണ് ഈ ലോഗോ തിരഞ്ഞെടുത്തത്. ഹരിപ്രസാദ് ഗാരു അയച്ച ഈ സമ്മാനം കിട്ടിയപ്പോള്‍ എന്റെ മനസ്സില്‍ മറ്റൊരു ചിന്ത വന്നു. തെലങ്കാനയിലെ ഒരു ജില്ലയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പോലും ജി-20 പോലുള്ള ഉച്ചകോടിയുമായി എത്രമാത്രം ബന്ധമുണ്ടെന്ന് കാണുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഇന്ന്, ഹരിപ്രസാദ് ഗാരുവിനെപ്പോലെ പലരും എനിക്ക് കത്തയച്ചിട്ടുണ്ട്, രാജ്യം ഇത്രയും വലിയ ഒരു ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന്റെ പേരില്‍ ഹൃദയം അഭിമാനപൂരിതമായെന്ന്. പൂനെയില്‍ നിന്നുള്ള ശ്രീ.സുബ്ബറാവു ചില്ലാരയുടെയും കൊല്‍ക്കത്തയില്‍ നിന്നുള്ള ശ്രീ.തുഷാര്‍ ജഗ്മോഹന്റെയും സന്ദേശവും ഞാന്‍ നിങ്ങളെ അറിയിക്കാം. ജി-20നെ സംബന്ധിച് പരപ്രേരണ കൂടാതെ സംരംഭങ്ങളില്‍ മുന്‍കൈ എടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അവര്‍ വളരെയധികം അഭിനന്ദിച്ചു.
സുഹൃത്തുക്കളേ, ജി-20 ന് ലോക ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് 'ഭാഗവും ലോക വ്യാപാരത്തില്‍ നാലില്‍ മൂന്ന് പങ്കും ലോക ജിഡിപിയില്‍ 85% വിഹിതവുമുണ്ട്. നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. 3 ദിവസത്തിന് ശേഷം, അതായത് ഡിസംബര്‍ 1 മുതല്‍, ഇന്ത്യ ഇത്രയും വലിയ ഒരു സംഘടനയുടെ, ഇത്രയും ശക്തമായ ഒരു സംഘടനയുടെ അധ്യക്ഷത വഹിക്കാന്‍ പോകുന്നു. എത്ര മഹത്തായ അവസരമാണ് ഇന്ത്യയ്ക്ക്, ഓരോ ഇന്ത്യക്കാരനും ലഭിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ഇന്ത്യക്ക് ഈ ഉത്തരവാദിത്തം ലഭിച്ചതിനാല്‍ ഇത് കൂടുതല്‍ സവിശേഷമായി മാറുന്നു.
സുഹൃത്തുക്കളേ, ജി-20 ന്റെ അധ്യക്ഷസ്ഥാനം നമുക്ക് ഒരു മികച്ച അവസരമായി മാറിയിരിക്കുന്നു. നാം ഈ അവസരം പൂര്‍ണ്ണമായി ഉപയോഗിക്കുകയും ആഗോള നന്മ, ലോകക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. സമാധാനമോ ഐക്യമോ, പരിസ്ഥിതിയോടുള്ള സംവേദനക്ഷമതയോ അല്ലെങ്കില്‍ സുസ്ഥിര വികസനമോ ആകട്ടെ, ഇവയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്ക് ഇന്ത്യയുടെ പക്കല്‍ പരിഹാരമുണ്ട്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന വിഷയം നമ്മള് നല്‍കിയത് വസുധൈവ കുടുംബകത്തോടുള്ള നമ്മുടെ പ്രതിബദ്ധതയാണ്. നാം എപ്പോഴും പറയും, –
ഓം സര്‍വേഷാം സ്വസ്തിര് ഭവതു
സര്‍വേഷാം ശാന്തിര് ഭവതു
സര്‍വേഷാം പൂര്‍ണം ഭവതു
സര്‍വേഷാം മംഗളം ഭവതു
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അതായത്, എല്ലാവര്ക്കും ക്ഷേമവും, എല്ലാവര്ക്കും സമാധാനവും, എല്ലാവര്ക്കും പൂര്‍ണതയും, എല്ലാവര്ക്കും സമൃദ്ധിയും ഉണ്ടാകണം. വരും ദിവസങ്ങളില്‍ ജി-20ഉമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. ഈ സമയത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് നിങ്ങളുടെ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ സംസ്കാരത്തിന്റെ വിവിധവും വിശിഷ്ടവുമായ വര്‍ണ്ണങ്ങള്‍ നിങ്ങള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. കൂടാതെ, ജി-20 ലേക്ക് വരുന്ന ആളുകള്‍ ഇപ്പോള്‍ പ്രതിനിധികളായി വന്നാലും, ഭാവിയിലെ വിനോദസഞ്ചാരികളായി അവര്‍ എത്തുമെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിങ്ങളോടെല്ലാം എനിക്ക് ഒരു അഭ്യര്‍ത്ഥനകൂടിയുണ്ട്. പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോട് അഭ്യര്‍ത്ഥനയുണ്ട്, ഹരിപ്രസാദ് ഗാരുവിനെപ്പോലെ നിങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ജി-20ന്റെ ഭാഗമാകണം. ജി-20ന്റെ ഇന്ത്യന്‍ ലോഗോ വളരെ കൂളായി സ്റ്റൈലായി വസ്ത്രങ്ങളില്‍ ചേര്‍ക്കാം, ആലേഖനം ചെയ്യാം. സ്കൂളുകളോടും, കോളേജുകളോടും, സര്‍വ്വകലാശാലകളോടും ജി-20 യുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മത്സരങ്ങള്‍ക്കും അതത് സ്ഥലങ്ങളില്‍ അവസരമൊരുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. www.g20.in എന്ന വെബ്സൈറ്റില്‍ പോയാല്‍ നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് അവിടെ ധാരാളം കാര്യങ്ങള്‍ കണ്ടെത്തും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നവംബര്‍ 18-ന്, ബഹിരാകാശ മേഖലയില്‍ ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുന്നത് രാജ്യം മുഴുവന്‍ കണ്ടു. ഈ ദിവസം, ഇന്ത്യയുടെ സ്വകാര്യമേഖല രൂപകല്പന ചെയ്ത് തയ്യാറാക്കിയ ആദ്യ റോക്കറ്റ് ഇന്ത്യ ബഹിരാകാശത്തേക്ക് അയച്ചു. 'വിക്രം-എസ്' എന്നാണ് ഈ റോക്കറ്റിന്റെ പേര്. തദ്ദേശീയമായ ബഹിരാകാശ സ്റ്റാര്‍ട്ടപ്പിന്റെ ഈ ആദ്യ റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചരിത്രപരമായ പറക്കല്‍ നടത്തിയപ്പോള്‍ തന്നെ ഓരോ ഇന്ത്യക്കാരനും അത് അഭിമാനമായി.
സുഹൃത്തുക്കളേ, 'വിക്രം-എസ്' റോക്കറ്റ് നിരവധി സവിശേഷതകള്‍കൊണ്ട് സജ്ജമാണ്. ഇത് മറ്റ് റോക്കറ്റുകളേക്കാള്‍ ഭാരം കുറഞ്ഞതും ചെലവ്കുറഞ്ഞതുമാണ്. ബഹിരാകാശ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് രാജ്യങ്ങളുടെ ചെലവിനേക്കാള്‍ വളരെ കുറവാണ് ഇതിന്റെ നിർമ്മാണ ചെലവ് . കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരം, ബഹിരാകാശ സാങ്കേതികവിദ്യയില്‍, ഇപ്പോള്‍ അത് ഇന്ത്യയുടെ ഐഡന്റിറ്റിയായി മാറിയിരിക്കുന്നു. ഈ റോക്കറ്റ് നിര്‍മ്മിക്കാന്‍ മറ്റൊരു ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു. ഈ റോക്കറ്റിന്റെ ചില പ്രധാന ഭാഗങ്ങള്‍ 3ഡി പ്രിന്റിംഗ് വഴിയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. യഥാര്‍ത്ഥത്തില്‍, 'വിക്രംഎസ്' വിക്ഷേപണ ദൗത്യത്തിന് നല്കിയ 'പ്രാരംഭ്' എന്ന പേര് തികച്ചും അനുയോജ്യമാണ്. ഇത് ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് ഒരു പുതിയ യുഗത്തിന്റെ ഉദയത്തെ അടയാളപ്പെടുത്തുന്നു. രാജ്യത്ത് ആത്മവിശ്വാസം നിറഞ്ഞ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിത്. ഒരു കാലത്ത് കടലാസ് വിമാനം കൈകൊണ്ട് പറത്തിയിരുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ വിമാനം നിര്‍മ്മിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് വിഭാവനം ചെയ്യാം. ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി ആകാശത്ത് രൂപങ്ങള്‍ വരച്ചിരുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ റോക്കറ്റ് നിര്‍മ്മിക്കാനുള്ള അവസരം ലഭിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് വിഭാവനം ചെയ്യാം. സ്വകാര്യ മേഖലയ്ക്ക് ഇടം തുറന്നതോടെ യുവാക്കളുടെ ഈ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുകയാണ്. റോക്കറ്റുകള്‍ നിര്‍മ്മിക്കുന്ന ഈ യുവാക്കള്‍ പറയുന്നു ആകാശത്തിന് അതിരുകളില്ല.
സുഹൃത്തുക്കളേ, ബഹിരാകാശ മേഖലയിലെ വിജയം അയല്‍രാജ്യങ്ങളുമായും ഇന്ത്യ പങ്കിടുന്നു. ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം ഇന്നലെയാണ് ഇന്ത്യ വിക്ഷേപിച്ചത്. ഈ ഉപഗ്രഹം ഭൂട്ടാന്റെ പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വളരെ ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ചിത്രങ്ങള്‍ അയയ്ക്കും. ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം ശക്തമായ ഇന്ത്യ-ഭൂട്ടാന് ബന്ധത്തിന്റെ പ്രതിഫലനമാണ്.
സുഹൃത്തുക്കളേ, കഴിഞ്ഞ ചില 'മന് കി ബാത്ത്' അദ്ധ്യായങ്ങളില്‍ നമ്മള് ബഹിരാകാശം, സാങ്കേതികവിദ്യ, ഇന്നൊവേഷന് എന്നിവയെക്കുറിച്ച് ധാരാളം സംസാരിച്ചത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. ഇതിന് രണ്ട് പ്രത്യേക കാരണങ്ങളുണ്ട്, ഒന്ന് നമ്മുടെ യുവാക്കള്‍ ഈ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്നു എന്നതാണ്. They are thinking big and achieving big ഇപ്പോള്‍ ചെറിയ നേട്ടങ്ങളില്‍ അവര്‍ തൃപ്തരാകാന്‍ പോകുന്നില്ല.
രണ്ടാമതായി, നവീകരണത്തിന്റെയും മൂല്യനിര്‍മ്മിതിയുടെയും ഈ ആവേശകരമായ യാത്രയില്‍, അവര്‍ തങ്ങളുടെ യുവസഹപ്രവര്ത്തകരെയും സ്റ്റാര്‍ട്ടപ്പുകളേയും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. സുഹൃത്തുക്കളേ, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുതുമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍, നമുക്ക് എങ്ങനെ ഡ്രോണുകളെ മറക്കാനാകും? ഡ്രോണുകളുടെ മേഖലയിലും ഇന്ത്യ അതിവേഗം മുന്നേറുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ നിന്ന് ഡ്രോണുകള്‍ വഴി ആപ്പിള്‍ കൊണ്ടുപോകുന്നത് എങ്ങനെയെന്ന് നമ്മള് കണ്ടു. ഹിമാചലിലെ ഒരു വിദൂര ജില്ലയാണ് കിന്നൗര്‍. ഈ സീസണില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ട്. ഇത്രയും മഞ്ഞുവീഴ്ചയോടെ, സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളുമായുള്ള കിന്നൗറിന്റെ ബന്ധം ആഴ്ചകളോളം വളരെ പ്രയാസകരമാണ്. അത്തരമൊരു സാഹചര്യത്തില്‍, അവിടെ നിന്നുള്ള ആപ്പിള്‍ നീക്കവും വളരെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ഡ്രോണ്‍ സാങ്കേതികവിദ്യായുടെ സഹായത്തോടെ ഹിമാചലിലെ സ്വാദിഷ്ടമായ കിന്നൗരി ആപ്പിള്‍ കൂടുതല്‍ വേഗത്തില്‍ ആളുകളിലേക്ക് എത്താന്‍ തുടങ്ങും. ഇത് നമ്മുടെ കര്‍ഷക സഹോദരങ്ങളുടെ ചെലവ് കുറയ്ക്കും. ആപ്പിള്‍ കൃത്യസമയത്ത് വിപണിയില്‍ എത്തും, ആപ്പിള്‍ പാഴാകുന്നത് കുറയും.
സുഹൃത്തുക്കളേ, നേരത്തെ സങ്കല്പ്പിക്കാന് പോലും കഴിയാത്ത കാര്യങ്ങള്‍ ഇന്ന് നമ്മുടെ നാട്ടുകാര്‍ തങ്ങളുടെ നൂതനാശയങ്ങളിലൂടെ സാധ്യമാക്കുന്നു. ഇത് കണ്ടാല്‍ ആരാണ് സന്തോഷിക്കാത്തത്? സമീപ വര്‍ഷങ്ങളില്‍, നമ്മുടെ രാജ്യം നേട്ടങ്ങളുടെ ഒരു നീണ്ട പാതയില്‍ എത്തിയിരിക്കുന്നു. നമ്മള് ഭാരതീയര്‍ പ്രത്യേകിച്ച് നമ്മുടെ യുവതലമുറ ഈ യാത്ര ഇപ്പോള്‍ നിര്‍ത്താന്‍ പോകുന്നില്ലെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്കായി ഞാന്‍ ഒരു ശബ്ദശകലം കേള്‍പ്പിക്കാം .....
(ഗാനം )
നിങ്ങളെല്ലാം എപ്പോഴെങ്കിലും ഈ പാട്ട് കേട്ടിട്ടുണ്ടാകും. എല്ലാത്തിനുമുപരി, ഇത് ബാപ്പുവിന്റെ പ്രിയപ്പെട്ട ഗാനമാണ്, പക്ഷേ ഇത് പാടിയ ഗായകര്‍ ഗ്രീസില്‍ നിന്നുള്ളവരാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍, നിങ്ങള്‍ തീര്‍ച്ചയായും അതിശയിക്കും! ഈ കാര്യം നിങ്ങളില്‍ അഭിമാനം നിറയ്ക്കും. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗ്രീസ് ഗായകന് 'കോണ്‍സ്റ്റാന്റിനോസ് കലൈറ്റ്സിസ്' ആണ്. ഗാന്ധിജിയുടെ 150-ാം ജന്മവാര്ഷിക ആഘോഷത്തിനിടെയാണ് അദ്ദേഹം ഇവിടം സന്ദര്‍ശിച്ചത്. എന്നാല്‍ ഇന്ന് ഞാന്‍ അത് ചര്‍ച്ച ചെയ്യുന്നത് മറ്റൊരു കാരണത്താലാണ്. അദ്ദേഹത്തിന് ഇന്ത്യയോടും ഇന്ത്യന്‍ സംഗീതത്തോടും വലിയ അഭിനിവേശമുണ്ട്. കഴിഞ്ഞ 42 (നാല്പത്തിരണ്ട്) വര്‍ഷങ്ങളില്‍ അദ്ദേഹം മിക്കവാറും എല്ലാ വര്‍ഷവും ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ സംഗീതത്തിന്റെ ഉത്ഭവം, വ്യത്യസ്ത ഇന്ത്യന്‍ സംഗീത സംവിധാനങ്ങള്‍, വ്യത്യസ്തതരം രാഗങ്ങള്‍, താളങ്ങള്‍, രസങ്ങള്‍, വ്യത്യസ്ത ഘരാനകള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം പഠിച്ചു. ഇന്ത്യന്‍ സംഗീതത്തിലെ നിരവധി മഹാരഥന്മാരുടെ സംഭാവനകളെക്കുറിച്ച് അദ്ദേഹം പഠിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യയിലെ ക്ലാസിക്കല്‍ നൃത്തങ്ങളുടെ വ്യത്യസ്ത വശങ്ങളും അദ്ദേഹം അടുത്ത് മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഈ അനുഭവങ്ങളെല്ലാം അദ്ദേഹം വളരെ മനോഹരമായി ഒരു പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. 'ഇന്ത്യന്‍ മ്യൂസിക്' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഏകദേശം 760 ചിത്രങ്ങള്‍ ഉണ്ട്. ഇതില്‍ ഭൂരിഭാഗവും അദ്ദേഹം തന്നെ എടുത്തതാണ്. മറ്റുരാജ്യങ്ങളില്‍ ഇന്ത്യന്സംസ്കാരത്തോടുള്ള അഭിനിവേശവും താല്പര്യവും ആനന്ദദായകമാണ്.
സുഹൃത്തുക്കളെ, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നമുക്ക് അഭിമാനം നിറയ്ക്കാന്‍ പോകുന്ന മറ്റൊരു വാര്‍ത്ത വന്നു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള സംഗീതോപകരണങ്ങളുടെ കയറ്റുമതി മൂന്നര മടങ്ങ് വര്ധിച്ചുവെന്നറിയുമ്പോള് നിങ്ങള്‍ക്ക് സന്തോഷമാകും. ഇലക്ട്രിക്കല്‍ മ്യൂസിക്കല്‍ ഇന്സ്ട്രുമെന്റിനെക്കുറിച്ച് പറയുമ്പോള്‍, അവയുടെ കയറ്റുമതി 60 മടങ്ങ് വര്‍ദ്ധിച്ചു. ലോകമെമ്പാടും ഭാരതീയ സംസ്കാരത്തോടും സംഗീതത്തോടുമുള്ള ആവേശം വര്‍ധിച്ചുവരുന്നു എന്നാണ് ഇത് കാണിക്കുന്നത്. യുഎസ്എ, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്, യുകെ തുടങ്ങിയ വികസിത രാജ്യങ്ങളാണ് ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. സംഗീതത്തിന്റെയും നൃത്തത്തിന്റെയും കലയുടെയും സമ്പന്നമായ പാരമ്പര്യം നമ്മുടെ രാജ്യത്തിനുണ്ട് എന്നത് നമ്മുടെ എല്ലാവരുടെയും ഭാഗ്യമാണ്.
സുഹൃത്തുക്കളേ, 'നിതി ശതക'ത്തിലൂടെ മഹാനായ ഋഷികവി ഭര്‍തൃഹരിയെ നമുക്കെല്ലാവര്‍ക്കും അറിയാം. കല, സംഗീതം, സാഹിത്യം എന്നിവയോടുള്ള നമ്മുടെ അടുപ്പമാണ് മനുഷ്യത്വത്തിന്റെ യഥാര്‍ത്ഥ സ്വത്വമെന്ന് അദ്ദേഹം ഒരു ശ്ലോകത്തില്‍ പറയുന്നു. വാസ്തവത്തില്‍, നമ്മുടെ സംസ്കാരം അതിനെ മാനവികതയ്ക്ക് അപ്പുറം ദൈവികതയിലേക്ക് കൊണ്ടുപോകുന്നു. വേദങ്ങളില്‍ സാമവേദത്തെ നമ്മുടെ വൈവിധ്യമാര്‍ന്ന സംഗീതത്തിന്റെ ഉറവിടം എന്ന് വിളിക്കുന്നു. മാതാവ് സരസ്വതിയുടെ വീണയോ, ഭഗവാന് കൃഷ്ണന്റെ പുല്ലാങ്കുഴലോ, ഭോലേനാഥിന്റെ ഡമരു ആകട്ടെ, നമ്മുടെ ദേവീദേവന്മാരും സംഗീതത്തില്‍ നിന്ന് അകലെയല്ല. നമ്മള് ഇന്ത്യക്കാര്‍ എല്ലാറ്റിലും സംഗീതം കണ്ടെത്തുന്നു. നദിയുടെ ഓളങ്ങള്‍, മഴത്തുള്ളികള്‍, പക്ഷികളുടെ ചിലക്കല്‍ അല്ലെങ്കില്‍ കാറ്റില്‍ പ്രതിധ്വനിക്കുന്ന ശബ്ദങ്ങള്‍, സംഗീതം നമ്മുടെ സംസ്കാരത്തില്‍ എല്ലായിടത്തും ഉണ്ട്. ഈ സംഗീതം ശരീരത്തിന് വിശ്രമം നല്‍കുക മാത്രമല്ല, മനസ്സിനെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. സംഗീതം നമ്മുടെ സമൂഹത്തെയും ബന്ധിപ്പിക്കുന്നു. ഭാംഗ്രയ്ക്കും ലാവണിക്കും ഉന്മേഷവും സന്തോഷവും ഉണ്ടെങ്കില്‍, രബീന്ദ്രസംഗീതം നമ്മുടെ ആത്മാവിനെ ഉണര്‍ത്തുന്നു. രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗക്കാര്‍ക്ക് വ്യത്യസ്തമായ സംഗീത പാരമ്പര്യമുണ്ട്. പരസ്പരം പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ അത് നമ്മെ പ്രചോദിപ്പിക്കുന്നു.
സുഹൃത്തുക്കളേ, നമ്മുടെ സംഗീത രൂപങ്ങള്‍ നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുക മാത്രമല്ല, ലോക സംഗീതത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സംഗീതത്തിന്റെ പ്രശസ്തി ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചു. ഒരു ശബ്ദശകലം കൂടി കേള്‍പ്പിക്കാം.
(ഗാനം )
വീടിനടുത്തുള്ള ഏതോ ക്ഷേത്രത്തില്‍ ഭജന കീര്‍ത്തനം നടക്കുന്നുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. എന്നാല്‍ ഈ ശബ്ദം ഇന്ത്യയില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ നിന്നും നിങ്ങളിലേക്ക് എത്തിയിരിക്കുന്നു. 19, 20 നൂറ്റാണ്ടുകളില്‍ ഇവിടെ നിന്ന് ധാരാളം ആളുകള്‍ ഗയാനയിലേക്ക് പോയി. ഇന്ത്യയുടെ പല പാരമ്പര്യങ്ങളും അവര്‍ ഇവിടെ നിന്ന് കൊണ്ടുപോയി. ഉദാഹരണത്തിന്, നമ്മള് ഇന്ത്യയില്‍ ഹോളി ആഘോഷിക്കുമ്പോള്‍, ഗയാനയിലും ഹോളിയുടെ വര്ണ്ണങ്ങളെക്കുറിച്ചു ഉച്ചത്തില്‍ സംസാരിക്കുന്നു. ഹോളിയുടെ നിറങ്ങളുള്ളിടത്ത് ഫഗ്വയുടെ അഥവാ ഫഗുവയുടെ സംഗീതവും ഉണ്ട്. ഗയാനയിലെ ഫഗ്വയില് ശ്രീരാമനും കൃഷ്ണനും ഉള്‍പ്പെടുന്ന വിവാഹഗാനങ്ങള്‍ ആലപിക്കുന്ന ഒരു പ്രത്യേക പാരമ്പര്യമുണ്ട്. ഈ ഗാനങ്ങളെ 'ചൗതാല്‍' എന്നാണ് വിളിക്കുന്നത്. നമ്മുടെ ഇവിടെയുള്ള അതേതരം ഈണത്തിലും ഉയര്‍ന്ന പിച്ചിലുമാണ് അവ പാടുന്നത്. ഇത് മാത്രമല്ല, ചൗതാല്‍ മത്സരവും ഗയാനയില്‍ നടക്കുന്നു. അതുപോലെ, നിരവധി ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഫിജിയിലേക്ക് പോയി. അവര്‍ പരമ്പരാഗത ഭജന്കീര്ത്തനങ്ങള് പാടുമായിരുന്നു , പ്രധാനമായും രാമചരിതമാനസില്‍ നിന്നുള്ള ഈരടികള്‍. ഫിജിയില്‍ ഭജന്കീര്ത്തനവുമായി ബന്ധപ്പെട്ട നിരവധി സഭകളും അവര്‍ രൂപീകരിച്ചു. ഇന്നും ഫിജിയില്‍ രാമായണ മണ്ഡലികള്‍ എന്ന പേരില്‍ രണ്ടായിരത്തിലധികം ഭജനകീര്ത്തന മണ്ഡലികളുണ്ട്. ഇന്ന് എല്ലാ ഗ്രാമങ്ങളിലും പ്രദേശങ്ങളിലും അവരെ കാണാം. ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഞാന്‍ ഇവിടെ നല്‍കിയിരിക്കുന്നത്. ലോകമെമ്പാടും നിങ്ങള്‍ നോക്കുകയാണെങ്കില്‍, ഈ ഇന്ത്യന്‍ സംഗീത പ്രേമികളുടെ പട്ടിക വളരെ നീണ്ടതാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാരമ്പര്യമുള്ള നാടുകളില്‍ ഒന്നാണ് നമ്മുടെ രാജ്യം എന്നതില്‍ നാമെല്ലാവരും എപ്പോഴും അഭിമാനിക്കുന്നു. അതിനാല്‍, നമ്മുടെ പാരമ്പര്യങ്ങളും പരമ്പരാഗത അറിവുകളും സംരക്ഷിക്കേണ്ടതും അത് പ്രോത്സാഹിപ്പിക്കേണ്ടതും കഴിയുന്നത്ര മുന്നോട്ട് കൊണ്ടുപോകേണ്ടതും നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. നമ്മുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ ചില സുഹൃത്തുക്കള്‍ അത്തരത്തിലുള്ള പ്രശംസനീയമായ ഒരു ശ്രമം നടത്തുകയാണ്. ഈ പ്രയത്നം എനിക്ക് വളരെ ഇഷ്ടപ്പെട്ടു, അതിനാല്‍ 'മന് കി ബാത്ത് ' ശ്രോതാക്കളുമായി ഇത് പങ്കിടാമെന്നു ഞാന്‍ കരുതി.
സുഹൃത്തുക്കളേ, നാഗാലാന്‍ഡിലെ നാഗാ സമൂഹത്തിന്റെ ജീവിതശൈലി, അവരുടെ കല, സംസ്കാരം, സംഗീതം ഇത് എല്ലാവരെയും ആകര്‍ഷിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണിത്. നാഗാലാന്‍ഡിലെ ജനങ്ങളുടെ ജീവിതവും അവരുടെ കഴിവുകളും സുസ്ഥിരമായ ജീവിതശൈലിയെ മികച്ചതാക്കി മാറ്റുന്ന ഒന്നാണ്. ഈ പാരമ്പര്യങ്ങളും കഴിവുകളും സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനായി അവിടെയുള്ള ആളുകള്‍ ഒരു സംഘടന രൂപീകരിച്ചു, അതിന്റെ പേര് 'ലിഡിക്രോയു'. ഈ സംഘടന നാഗാസംസ്കൃതിയുടെ നഷ്ടമായിക്കൊണ്ടിരിക്കുന്ന വിവിധതലങ്ങള്‍ പുന:രുജ്ജീവിപ്പിച്ചു. ഉദാഹരണത്തിന്, നാഗ നാടോടി സംഗീതം അതില്‍ തന്നെ വളരെ സമ്പന്നമായ ഒരു വിഭാഗമാണ്. ഈ സംഘടന നാഗ മ്യൂസിക് ആല്‍ബങ്ങള്‍ പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതുവരെ അത്തരം മൂന്ന് ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നാടോടി സംഗീതവും നാടോടി നൃത്തവുമായി ബന്ധപ്പെട്ട ശില്പശാലകളും ഇക്കൂട്ടര്‍ സംഘടിപ്പിക്കുന്നു. ഇതിനെല്ലാം യുവാക്കള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ഇത് മാത്രമല്ല, പരമ്പരാഗത നാഗാലാന്‍ഡ് ശൈലിയിലുള്ള വസ്ത്ര നിര്‍മ്മാണം, തയ്യല്‍, നെയ്ത്ത് എന്നിവയിലും യുവാക്കള്‍ക്ക് പരിശീലനം നല്കുന്നു. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ മുളയില്‍ നിന്ന് പലതരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. പുതുതലമുറയിലെ യുവാക്കളെയും മുള ഉല്പന്നങ്ങള് ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നു. ഇതോടെ, ഈ യുവാക്കള്‍ അവരുടെ സംസ്കാരവുമായി ബന്ധപ്പെടുക മാത്രമല്ല, അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ലിഡിക്രോയുവിലെ ആളുകള്‍ കൂടുതല്‍ കൂടുതല്‍ നാഗ നാടോടി സംസ്കാരത്തെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നു, അറിയിക്കാനും ശ്രമിക്കുന്നു.
സുഹൃത്തുക്കളേ, നിങ്ങളുടെ പ്രദേശത്തും അത്തരം സാംസ്കാരിക ശൈലികളും പാരമ്പര്യങ്ങളും ഉണ്ടാകും. നിങ്ങള്‍ക്കും നിങ്ങളുടെ മേഖലകളില്‍ അത്തരം ശ്രമങ്ങള്‍ നടത്താം. എവിടെയെങ്കിലും ഇത്തരം അതുല്യമായ ശ്രമങ്ങള്‍ നടക്കുന്നതായി നിങ്ങള്‍ക്ക് അറിയാമെങ്കില്‍, നിങ്ങള്‍ ആ വിവരം എന്നോടും പങ്കുവയ്ക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ നാട്ടില്‍ പറയുന്നത് 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നല്ലേ? അതായത്, ആരെങ്കിലും വിദ്യ ദാനം ചെയ്യുന്നുവെങ്കില്‍, അവന് സമൂഹത്തിന്റെ താല്‍പ്പര്യത്തിനായി ഏറ്റവും വലിയ ജോലി ചെയ്യുന്നു. വിദ്യാഭ്യാസരംഗത്ത് ഒരു ചെറിയ വിളക്കിന് പോലും സമൂഹത്തെ മുഴുവന്‍ പ്രകാശിപ്പിക്കാന്‍ കഴിയും. ഇന്ന് രാജ്യത്തുടനീളം ഇത്തരം നിരവധി ശ്രമങ്ങള്‍ നടക്കുന്നുവെന്നത് എനിക്ക് വലിയ സന്തോഷം നല്കുന്നു. യുപിയുടെ തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 70-80 കിലോമീറ്റര്‍ അകലെയുള്ള ഹര്‍ദോയിയിലെ ഒരു ഗ്രാമമാണ് ബന്‍സ. വിദ്യാഭ്യാസത്തിന്റെ വെളിച്ചം ഉണര്‍ത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ ഗ്രാമത്തിലെ ശ്രീ. ജതിന് ലളിത് സിംഗിനെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ശ്രീ. ജതിന് ഇവിടെ 'കമ്മ്യൂണിറ്റി ലൈബ്രറി ആന്‍ഡ് റിസോഴ്സ് സെന്റെര്' ആരംഭിച്ചത്. ഹിന്ദി, ഇംഗ്ലീഷ് സാഹിത്യം, കമ്പ്യൂട്ടര്‍, നിയമം, നിരവധി സര്‍ക്കാര്‍ പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട 3000ലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ കേന്ദ്രത്തിലുണ്ട്. ഈ ഗ്രന്ഥശാലയില്‍ കുട്ടികളുടെ ഇഷ്ടങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട് . കോമിക് പുസ്തകങ്ങളോ, കളിപ്പാട്ടങ്ങളോ ആകട്ടെ, കുട്ടികള്‍ക്ക് അവ വളരെ ഇഷ്ടമാണ്. കളിക്കുമ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനാണ് കൊച്ചുകുട്ടികള്‍ ഇവിടെയെത്തുന്നത്. അത് ഓഫ്ലൈനായാലും ഓണ്‍ലൈന്‍ വിദ്യാഭ്യാസമായാലും 40 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ ഈ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികളെ നയിക്കുന്ന തിരക്കിലാണ്. ഗ്രാമത്തിലെ 80 ഓളം വിദ്യാര്‍ത്ഥികള്‍ ദിവസവും ഈ ലൈബ്രറിയില്‍ പഠിക്കാന്‍ എത്തുന്നു.
സുഹൃത്തുക്കളേ, ഝാര്‍ഖണ്ഡിലെ ശ്രീ. സഞ്ജയ് കശ്യപും പാവപ്പെട്ട കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള് നല്കുന്നു. വിദ്യാര്‍ത്ഥി ജീവിതത്തില്‍ ശ്രീ. സഞ്ജയ്ക്ക് നല്ല പുസ്തകങ്ങളുടെ ദൗര്‍ലഭ്യം നേരിടേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പുസ്തകങ്ങളുടെ അഭാവം മൂലം തന്റെ പ്രദേശത്തെ കുട്ടികളുടെ ഭാവി ഇരുളടയാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ ദൗത്യം നിമിത്തം, ഇന്ന് ഝാര്‍ഖണ്ഡിലെ പല ജില്ലകളിലെയും കുട്ടികള്‍ക്ക് അദ്ദേഹം ഒരു 'ലൈബ്രറി മാന്‍' ആയി മാറിയിരിക്കുന്നു. ശ്രീ. സഞ്ജയ്ക്ക് ജോലി ലഭിച്ചപ്പോള്‍, അദ്ദേഹത്തിന്റെ നാട്ടില്‍ ആദ്യമായി ലൈബ്രറി നിര്‍മ്മിച്ചു. ജോലിക്കിടെ സ്ഥലംമാറ്റം ലഭിച്ചിടത്തെല്ലാം ദരിദ്രരും ആദിവാസികളുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലൈബ്രറി തുറക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടു. ഇത് ചെയ്യുന്നതിനിടയില്‍, ഝാര്‍ഖണ്ഡിലെ പല ജില്ലകളിലും അദ്ദേഹം കുട്ടികള്‍ക്കായി ലൈബ്രറികള്‍ തുറന്നിട്ടുണ്ട്. ഒരു ലൈബ്രറി തുറക്കുക എന്ന അദ്ദേഹത്തിന്റെ ദൗത്യം ഇന്ന് ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ രൂപത്തിലാണ്. ശ്രീ. സഞ്ജയോ ശ്രീ. ജതിനോ ആകട്ടെ, അവരുടെ അത്തരം നിരവധി ശ്രമങ്ങള്‍ക്ക് ഞാന്‍ അവരെ പ്രത്യേകം അഭിനന്ദിക്കുന്നു
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ വൈദ്യശാസ്ത്രരംഗം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട. എന്നാല്‍ ചില രോഗങ്ങള്‍ ഇന്നും നമുക്ക് വലിയ വെല്ലുവിളിയായി തുടരുന്നു. അത്തരത്തിലുള്ള ഒരു രോഗമാണ് മസ്കുലര്‍ ഡിസ്ട്രോഫി! ഇത് പ്രധാനമായും ഏത് പ്രായത്തിലും സംഭവിക്കാവുന്ന ഒരു ജനിതക രോഗമാണ്. അതില്‍ ശരീരത്തിന്റെ പേശികള്‍ ദുര്‍ബലമാകാന്‍ തുടങ്ങുന്നു. നിത്യജീവിതത്തിലെ ചെറിയ ജോലികള്‍ പോലും ചെയ്യാന്‍ രോഗിക്ക് ബുദ്ധിമുട്ടാകുന്നു. ഇത്തരം രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും വലിയ സേവനം ആവശ്യമാണ്. ഹിമാചല്‍ പ്രദേശിലെ സോളനില്‍ അത്തരമൊരു കേന്ദ്രമുണ്ട്. ഇത് മസ്കുലര്‍ ഡിസ്ട്രോഫി രോഗികള്‍ക്ക് പ്രതീക്ഷയുടെ പുതിയ കിരണമായി മാറി. ഇന്ത്യന്‍ അസോസിയേഷന് ഓഫ് മസ്കുലര്‍ ഡിസ്ട്രോഫിയുടെ കീഴിലുള്ള ഈ കേന്ദ്രത്തിന്റെ പേര് 'മാനവ് മന്ദിര്‍' എന്നാണ്. മാനവ് മന്ദിര്‍ അതിന്റെ പേരിന് അനുസൃതമായി മനുഷ്യസേവനത്തിന്റെ മികച്ച ഉദാഹരണമാണ്. മൂന്ന് നാല് വര്‍ഷം മുമ്പാണ് ഇവിടെ രോഗികള്‍ക്കുള്ള ഒപിഡിയും അഡ്മിഷന് സേവനവും ആരംഭിച്ചത്. 50 ഓളം രോഗികള്‍ക്ക് കിടക്കാനുള്ള സൗകര്യവും മാനവ് മന്ദിരത്തിലുണ്ട്. ഫിസിയോതെറാപ്പി, ഇലക്ട്രോതെറാപ്പി, ജലചികിത്സ എന്നിവയ്ക്കൊപ്പം യോഗ-പ്രാണായാമം ഇവയുടെയും സഹായത്തോടെ ഇവിടെ ചികിത്സിക്കുന്നു.
സുഹൃത്തുക്കളെ, എല്ലാത്തരം ഹൈടെക് സൗകര്യങ്ങളിലൂടെയും ഈ കേന്ദ്രം രോഗികളുടെ ജീവിതത്തില്‍ നല്ല മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നു. മസ്കുലര്‍ ഡിസ്ട്രോഫിയുമായി ബന്ധപ്പെട്ട ഒരു വെല്ലുവിളി അതിനെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ്. അതുകൊണ്ടാണ് ഈ കേന്ദ്രം ഹിമാചല്‍ പ്രദേശില്‍ മാത്രമല്ല, രാജ്യത്തുടനീളം രോഗികള്‍ക്കായി ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഏറെയും മസ്കുലര്‍ ഡിസ്ട്രോഫി ബാധിതര്‍ തന്നെയാണ് എന്നതാണ്. സാമൂഹിക പ്രവര്‍ത്തക ശ്രീമതി. ഊര്‍മ്മിളാ ബാല്‍ദി ഇന്ത്യന്‍ അസോസിയേഷന് ഓഫ് മസ്കുലര്‍ ഡിസ്ട്രോഫി അദ്ധ്യക്ഷ ബഹന്‍ സഞ്ജന ഗോയല്‍, കൂടാതെ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിപുല്‍ ഗോയല്‍ എന്നിവര്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനായി കഠിനാധ്വാനം ചെയ്യുന്നു. മാനവ് മന്ദിറിനെ ഒരു ആശുപത്രി ആയും ഗവേഷണ കേന്ദ്രമായും വികസിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇതോടെ രോഗികള്‍ക്ക് ഇവിടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കും. ഈ ദിശയില്‍ ശ്രമിക്കുന്ന എല്ലാ ആളുകളെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു, കൂടാതെ മസ്കുലര്‍ ഡിസ്ട്രോഫി നേരിടുന്ന എല്ലാ ആളുകള്‍ക്കും സൗഖ്യം നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്നത്തെ 'മന് കി ബാത്തില്‍' നമ്മള് ചര്‍ച്ച ചെയ്തത് നാട്ടുകാരുടെ സര്‍ഗ്ഗാത്മകവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഊര്‍ജ്ജത്തിന്റെയും ആവേശത്തിന്റെയും ഉദാഹരണങ്ങളാകുന്നതെങ്ങനെ? എന്നതാണ്. ഇന്ന് ഓരോ പൗരനും ഒന്നല്ലെങ്കില്‍ മറ്റേതെങ്കിലും മേഖലയില്‍, എല്ലാ തലത്തിലും രാജ്യത്തിന് വേണ്ടി വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ തന്നെ, ജി-20 പോലെയുള്ള ഒരു അന്താരാഷ്ട്ര ലക്ഷ്യത്തില്‍, നമ്മുടെ ഒരു നെയ്ത്തുകാരന് തന്റെ ഉത്തരവാദിത്തം മനസ്സിലാക്കുകയും അത് നിറവേറ്റാന്‍ മുന്നോട്ട് വരികയും ചെയ്തു. അതുപോലെ, ആരെങ്കിലും പരിസ്ഥിതിക്ക് വേണ്ടി പരിശ്രമിക്കുന്നു, ഒരാള്‍ വെള്ളത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു, അങ്ങനെ പലരും വിദ്യാഭ്യാസം, വൈദ്യം, ശാസ്ത്ര സാങ്കേതിക വിദ്യ മുതല്‍ സംസ്കാരം പാരമ്പര്യങ്ങള്‍ വരെ അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. കാരണം, ഇന്ന് നമ്മുടെ ഓരോ പൗരനും അവന്റെ/അവളുടെ കടമ മനസ്സിലാക്കുന്നു. ഒരു രാഷ്ട്രത്തിന്റെ പൗരന്മാരില് അത്തരം കര്‍ത്തവ്യബോധം വരുമ്പോള്‍, അതിന്റെ സുവര്‍ണ്ണ ഭാവി സ്വയമേവ തീരുമാനിക്കപ്പെടുന്നു, കൂടാതെ, രാജ്യത്തിന്റെ സുവര്‍ണ്ണ ഭാവിയിലാണ് നമ്മുടെ എല്ലാവരുടെയും സുവര്‍ണ്ണ ഭാവി.
രാജ്യവാസികളുടെ പ്രയത്നത്തിന് ഞാന്‍ ഒരിക്കല്‍ കൂടി അവരെ അഭിവാദ്യം ചെയ്യുന്നു. അടുത്ത മാസം നാം വീണ്ടും കാണും, ഇത്തരം രസകരമായ നിരവധി വിഷയങ്ങളെക്കുറിച്ച് തീര്‍ച്ചയായും സംസാരിക്കും. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും ആശയങ്ങളും അയയ്ക്കുന്നത് തുടരുക.
നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി!
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്ക്കാരം.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് സൂര്യോപാസനയുടെ മഹോത്സവമായ 'ഛഠ്' ആഘോഷിക്കുകയാണ്. 'ഛഠ്' മഹോത്സവത്തില്‍ പങ്കുചേരാനായി ലക്ഷക്കണക്കിന് വിശ്വാസികള്‍ സ്വന്തം ഗ്രാമങ്ങളില്‍, സ്വന്തം വീടുകളില്‍ തങ്ങളുടെ കുടുംബങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. 'ഛഠ്' മഹോത്സവത്തിന്റെ ദേവി എല്ലാവരുടെയും സമൃദ്ധിക്കും മംഗളത്തിനുമായുള്ള ആശീര്‍വാദം നല്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന.
സുഹൃത്തുക്കളെ, നമ്മുടെ സംസ്കാരവും, വിശ്വാസങ്ങളും പ്രകൃതിയുമായി എത്രമാത്രം ഗാഢമായ ബന്ധം പുലര്‍ത്തുന്നുവെന്നുള്ളതിന്റെ തെളിവാണ് സൂര്യോപാസനയുടെ പാരമ്പര്യം. ഈ പൂജയിലൂടെ നമ്മുടെ ജീവിതത്തില്‍ സൂര്യപ്രകാശത്തിന്റെ മഹത്വം സ്പഷ്ടമാകുന്നു. ഒപ്പം, ഉയര്‍ച്ചതാഴ്ചകള്‍ ജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്ന സന്ദേശവും ഇതു നല്കുന്നു. അതുകൊണ്ടുതന്നെ ഓരോപരിതസ്ഥിതിയിലും ഒരു സമാനമായ ഭാവം നാം പുലര്‍ത്തേണ്ടതാണ്. 'ഛഠ്'മാതവിന്റെ പൂജയ്ക്ക് പലതരത്തിലുള്ള ഫലങ്ങളും പലഹാരങ്ങളും പ്രസാദമായി അര്‍പ്പിക്കപ്പെടുന്നു. ഇതിന്റെ വ്രതവും കഠിനമായ സാധനയില്‍ കുറവായതല്ല. ഇതില്‍ പൂജയ്ക്കുപയോഗിക്കുന്ന വസ്തുക്കളെല്ലാംതന്നെ സമൂഹത്തിലെ പല ആള്ക്കാര് ഒരുമിച്ചു ചേര്‍ന്നു തയ്യാറാക്കുന്നവയാണ് എന്നുള്ളതാണ് 'ഛഠ്' പൂജയുടെ ഒരു പ്രത്യേകത. ഇതില്‍ ഈറ കൊണ്ടുള്ള കുട്ടയോ വട്ടിയോ ഉപയോഗിക്കുന്നു. മണ്‍ചിരാതുകള്‍ക്ക് അവയുടേതായ മഹത്വം ഉണ്ട്. കടല ഉല്പാദിപ്പിക്കുന്ന കൃഷിക്കാര്‍ക്കും, ബതാഷ എന്ന മധുരപലഹാരം ഉണ്ടാക്കുന്ന ചെറിയ സംരംഭകര്‍ക്കും സമൂഹത്തില്‍ മഹത്തായ സ്ഥാനം ലഭിക്കുന്നു. ഇവരുടെ സഹകരണം ഇല്ലാതെ 'ഛഠ്' പൂജ നടത്താനേ കഴിയുകയില്ല. 'ഛഠ്' ഉത്സവം നമ്മുടെ ജീവിതത്തില്‍ ശുചിത്വത്തിന്റെ മഹത്വത്തിനും ഊന്നല്‍ കൊടുക്കുന്നു. ഈത്സം ആഗതമാകുന്നതോടെ സാമൂഹികതലത്തില്‍ നിരത്തുകള്‍, നദികള്‍, കടവുകള്‍, ജലത്തിന്റെ വിവിധ സ്രോതസ്സുകള്‍ എന്നിവയെല്ലാം ശുചിയാക്കപ്പെടുന്നു. 'ഛഠ്' ഉത്സവം 'ഏക ഭാരതം ശ്രേഷ്ഠഭാരതം' എന്നതിനും ഉദാഹരണമാണ്. ഇന്ന് ബീഹാറിലെയും പൂര്‍വ്വാഞ്ചലിലെയും ആള്ക്കാര് നാടിന്റെ ഏതു കോണിലായിരുന്നാലും അവിടെ 'ഛഠ്' ഉത്സവം ആഘോഷിക്കുന്നു. ദില്ലി, മുംബൈ അടക്കം മഹാരാഷ്ട്രയിലെ ഓരോ ജില്ലയിലും ഗുജറാത്തിന്റെ പല ഭാഗങ്ങളിലും 'ഛഠ്' ഉത്സവം വലിയതോതില്‍ സംഘടിപ്പിക്കപ്പെടുന്നു. എന്റെ ഓര്‍മ്മയില്‍, പണ്ട് ഗുജറാത്തില്‍ ഇത്രയും വലിയതോതില്‍ 'ഛഠ്' പൂജ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് ഗുജറാത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 'ഛഠ്' പൂജയുടെ ആഘോഷം നടക്കുന്നതായി കാണാം. ഇതു കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. വിദേശങ്ങളില്‍ നിന്നുപോലും 'ഛഠ്' പൂജകളുടെ ഭാവ്യമായ ചിത്രങ്ങള്‍ വരുന്നതായി കാണാം. അതായത് ഭാരതത്തിന്റെ സമൃദ്ധമായ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും അടയാളപ്പെടുത്തലുകള്‍ മുക്കിലും മൂലയിലും വര്‍ദ്ധിച്ചവരുന്നതായി കാണാം. ഈ മഹോത്സവത്തില്‍ പങ്കെടുക്കുന്ന ഓരോ വിശ്വാസിക്കും എന്റെ അനേകമനേകം മംഗളാശംസകള്‍.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാം പവിത്രമായ 'ഛഠ്' പൂജയെക്കുറിച്ച് സംസാരിച്ചു, സൂര്യദേവന്റെ ഉപാസനയെക്കുറിച്ചു സംസാരിച്ചു. സൂര്യോപാസനയെക്കുറിച്ചു സംസാരിക്കുന്നതോടൊപ്പം സൂര്യന്റെ വരദാനത്തെക്കുറിച്ചും നമുക്ക് ചര്‍ച്ച ചെയ്യാം. സൂര്യദേവന്റെ വരദാനമാണ് 'സൗരോര്‍ജ്ജം.' Solar Energy പ്രധാനപ്പെട്ടൊരു വിഷയമാണ്. ലോകം മുഴുവന്‍ തങ്ങളുടെ ഭാവിക്കായി അതിനെ ഉറ്റുനോക്കുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം സൂര്യദേവന് നൂറ്റാണ്ടുകളായി ഉപാസനയുടെ മാത്രമല്ല, ജീവിതരീതിയുടെതന്നെ കേന്ദ്രമായി വര്‍ത്തിക്കുന്നു. ഇന്ന് ഭാരതം പരമ്പരാഗത അനുഭവങ്ങളെ ആധുനികശാസ്ത്രവുമായി ബന്ധിപ്പിക്കുകയാണ്, അതുകൊണ്ടുതന്നെയാണ് നാം സൗരോര്‍ജ്ജത്തില്‍നിന്നു വിദ്യൂച്ഛക്തി ഉല്പാദിപ്പിക്കുന്ന വന്‍കിട രാജ്യങ്ങളിലൊന്നായി തീര്‍ന്നിരിക്കുന്നത്. സൗരോര്ജ്ജംകൊണ്ട് നമ്മുടെ രാജ്യത്തെ നിര്‍ധനരുടെയും മധ്യവര്‍ഗ്ഗക്കാരുടെയും ജീവിതത്തില്‍ എങ്ങനെ മാറ്റം ഉണ്ടാക്കിയെടുക്കാമെന്നുള്ളതും ഇന്നു പഠനവിഷയമാണ്.
തമിഴ്നാട്ടില്‍ കാഞ്ചീപുരത്ത് ഒരു കര്‍ഷകനുണ്ട്. പേര് ശ്രീ. കെ. ഏഴിലന് . അദ്ദേഹം 'പി. എം. കുസുമ് യോജന'യെ പ്രയോജനപ്പെടുത്തി തന്റെ പാടത്ത് പത്തു കുതിരശക്തിയുടെ സൗരോര്‍ജ്ജ പമ്പ് സെറ്റ് സ്ഥാപിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് കൃഷികാര്യങ്ങള്‍ക്ക് വൈദ്യുതിച്ചെലവ് വഹിക്കേണ്ടിവരുന്നില്ല. കൃഷിഭൂമി നനക്കുന്നതിന് അദ്ദേഹം സര്‍ക്കാര്‍ വൈദ്യുതിവിതരണത്തെ ആശ്രയിക്കുന്നില്ല. ഇതുപോലെതന്നെ രാജസ്ഥാനിലെ ഭരത്പൂറില്‍ 'പി. എം. കുസുമ് യോജന'യുടെ മറ്റൊരു ഗുണഭോക്താവായ കര്‍ഷകനാണ് കമല്‍ജിമീണ. കമല്‍ജി വയലില്‍ സോളാര്‍പമ്പ് വച്ചതുമൂലം അദ്ദേഹത്തിന്റെ മുതല്‍മുടക്ക് കുറഞ്ഞിട്ടുണ്ട്. ചെലവ് കുറഞ്ഞപ്പോള്‍ ആദായവും വര്‍ദ്ധിച്ചു. കമല്‍ജി സോളാര്‍ വൈദ്യുതി ഉപയോഗിച്ച് അനേകം ചെറുകിട വ്യസായങ്ങളും നടത്തിവരുന്നു. അദ്ദേഹത്തിന് നാട്ടില്‍ മരപ്പണിയുണ്ട്. പശുവിന്റെ ചാണകത്തില്‍നിന്ന് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുമുണ്ട്. ഇതിനെല്ലാം സോളാര്‍ വൈദ്യുതി ഉപയോഗിച്ചു വരുന്നു. അദ്ദേഹം 10 - 12 ആളുകള്‍ക്ക് തൊഴിലും നല്‍കുന്നുണ്ട്. അതായത് 'കുസുമ് യോജന'യിലൂടെ കമല്‍ജിയുടെ സംരംഭത്തിന്റെ സുഗന്ധം അനേകം ആളുകളിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു.
സുഹൃത്തുക്കളേ, നിങ്ങള്‍ മാസം മുഴുവനും വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതിബില്ലിന്റെ സ്ഥാനത്ത് വൈദ്യുതിയുടെ പൈസ ലഭിക്കുന്നതായി സങ്കല്പ്പിക്കാന് സാധിക്കുമോ? സൗരോര്‍ജ്ജം ഇതും പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് രാജ്യത്തെ ആദ്യ സൂര്യഗ്രാമമായ ഗുജറാത്തിലെ മോഢേരയെപ്പറ്റി നിങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടാകും. മോഢേര സൂര്യഗ്രാമത്തിലെ അധികം വീടുകളും സൗരോര്ജ്ജംകൊണ്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ അവിടത്തെ ഈ വീടുകളില്‍ മാസാവസാനം വൈദ്യുതിബില്‍ വരുന്നില്ല, പകരം വൈദ്യുതിയില്‍ നിന്നുള്ള സമ്പാദ്യത്തിന്റെ ചെക്കാണ് ലഭിക്കുന്നത്. ഇതുകണ്ടിട്ട് ഇപ്പോള്‍ രാജ്യത്തെ അനേകം ഗ്രാമങ്ങളിലെ ആളുകള്‍ കത്തുകളിലൂടെ എന്നോടു പറയുന്നു അവരുടെ ഗ്രാമങ്ങളും സൂര്യഗ്രാമങ്ങളാക്കി മാറ്റണമെന്ന്. അതായത് ഭാരതത്തില്‍ സൂര്യഗ്രാമങ്ങളുടെ നിര്‍മ്മാണം വളരെ വലിയ ജനകീയപ്രസ്ഥാനമാകുന്ന ദിവസം വിദൂരമല്ല. മോഢേര ഗ്രാമവാസികള്‍ ഇതിന്റെ തുടക്കം കുറിച്ചുകഴിഞ്ഞല്ലോ.
വന്നാലും, 'മന് കി ബാത്തി'ന്റെ ശ്രോതാക്കളെ, മോഢേരയിലെ നാട്ടുകാരെ പരിചയപ്പെടുത്താം. ഇപ്പോള്‍ ഫോണ്‍ ലൈനില്‍ ശ്രീമാന്‍ വിപിന്‍ഭായി പട്ടേല്‍ നമ്മളോട് ചേരുന്നു.
പ്രധാനമന്ത്രി : വിപിന്‍ഭായ് നമസ്തെ. ഇപ്പോള്‍ മോഢേര നമ്മുടെ നാട്ടിനു മുഴുവന്‍ ഒരു മാതൃകയായി ചര്‍ച്ചചെയ്യപ്പെടുകയാണ്. താങ്കളോട് ബന്ധുക്കളോ, പരിചയക്കാരോ ചോദിച്ചാല്‍ എന്തു പ്രയോജനമുണ്ടായി എന്നു പറയും?
വിപിന്‍ജി : സാര്‍, ഞങ്ങളോട് ചോദിച്ചാല്‍ ഞങ്ങള്‍ പറയും ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന ലൈറ്റിന്റെ ബില്ല് ഇപ്പോള്‍ സീറോ ആയെന്ന്. വല്ലപ്പോഴും 70 രൂപ യുടെ ബില്ല് ലഭിക്കാറുണ്ട്. ഗ്രാമത്തിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.
പ്രധാനമന്ത്രി : അതായത് മുമ്പ് ഉണ്ടായിരുന്ന വൈദ്യുതബില്ലിന്റെ ചിന്ത ഇപ്പോഴില്ല.
വിപിന്‍ജി : അതെ സാര്‍, അക്കാര്യം ശരിയാണ്. ഇപ്പോള്‍ ഗ്രാമവാസികള്‍ക്ക് ആ ടെന്‍ഷനില്ല. സാര്‍ ചെയ്തത് വളരെ നല്ല കാര്യമാണെന്നാണ് നാട്ടുകാര്‍ക്ക് എല്ലാവര്ക്കും തോന്നുന്നത്. സാര്‍ അവലെല്ലാവരും സന്തോഷവാന്മാരാണ്.
പ്രധാനമന്ത്രി : ഇപ്പോള്‍ സ്വന്തം വീട്ടില്‍ത്തന്നെ വൈദ്യുതി ഫാക്ടറിയുടെ യജമാനനായി അല്ലേ. സ്വന്തം വീടിന്റെ മച്ചില്‍ത്തന്നെ വൈദ്യുതി ഉണ്ടാകുന്നു.
വിപിന്‍ജി : അതെ സാര്‍. ശരിയാണ്.
പ്രധാനമന്ത്രി : ഇപ്പോഴുണ്ടായ ഈ മാറ്റം ഗ്രാമത്തിലെ ആളുകളിലുണ്ടാക്കിയ സ്വാധീനമെന്താണ്?
വിപിന്‍ജി : സാര്‍, ഗ്രാമത്തിലെ ആളുകള്‍ കൃഷി ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന വൈദ്യുതി പ്രശ്നത്തില്‍നിന്ന് മോചനം ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ വൈദ്യുതി ബില്‍ അടക്കണമെന്ന ആകുലതയില്ല.
പ്രധാനമന്ത്രി : അതായത് വൈദ്യുതിബില്ലും വരുന്നില്ല, സൗകര്യം വര്‍ദ്ധിക്കുകയും ചെയ്തു.
വിപിന്‍ജി : സാര്‍, വ്യാകുലത മാറി. സാര്‍ വന്ന് ഇവിടെ 3D ഷോ ഉദ്ഘാടനം ചെയ്തതോടെ മോഢേരാഗ്രാമം പ്രകാശപൂരിതമായി. പിന്നെ ആ സെക്രട്ടറി വന്നില്ലേ സാര്‍....
പ്രധാനമന്ത്രി : അതെ, അതെ.
വിപിന്‍ജി : അദ്ദേഹം ഗ്രാമത്തില്‍ പ്രസിദ്ധനായി സാര്‍.
പ്രധാനമന്ത്രി : അതെ. യു. എന്‍. സെക്രട്ടറി ജനറല്‍. അദ്ദേഹത്തിന്റെ തന്നെ ഇഷ്ടമായിരുന്നു. അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. സഹോദരന് ഇത്ര വലിയ കാര്യം ചെയ്തിരിക്കുന്നു. ഞാന്‍ അവിടെപോയി കാണാന്‍ ആഗ്രഹിക്കുന്നു. വിപിന്‍ ഭായ് താങ്കള്‍ക്കും താങ്കളുടെ ഗ്രാമത്തിലെ എല്ലാ നിവാസികള്‍ക്കും എന്റെ വളരെവളരെ മംഗളാശംസകള്‍. ലോകം താങ്കളില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളും. സൗരോര്‍ജ്ജത്തിന്റെ മുന്നേറ്റം വീടുവീടാന്തരം ഉണ്ടാകും.
വിപിന്‍ജി : ശരി സാര്‍. ഞങ്ങള്‍ അവരോടെല്ലാം പറയും, സഹോദരന്മാരെ തങ്കള്‍ സോളാര്‍ സ്ഥാപിക്കണമെന്ന്. താങ്കളുടെ പൈസകൊണ്ട് സ്ഥാപിച്ചാലും വളരെ ലാഭമാണ്.
പ്രധാനമന്ത്രി : അതെ. ജനങ്ങളെ പറഞ്ഞു മനസ്സിലാക്കൂ. താങ്കള്‍ക്ക് മംഗളാശംസകള്‍. നന്ദി.
വിപിന്‍ജി : Thank you sir, Thank you sir, താങ്കളോട് സംസാരിക്കാന്‍ സാധിച്ചതില്‍ എന്റെ ജീവിതം ധന്യമായി.
വിപിന്‍ ഭായ് വളരെ വളരെ നന്ദി.
വന്നാലും ഇനി മോഢേര ഗ്രാമത്തിലെ സഹോദരി വര്‍ഷയോടും സംസാരിക്കാം.
വര്‍ഷാബെന്‍ : ഹലോ, നമസ്തെ സാര്‍,
പ്രധാനമന്ത്രി : വര്‍ഷാബെന്‍ നമസ്തെ, നമസ്തെ. താങ്കള്‍ക്ക് സുഖമാണോ?
വര്‍ഷാബെന്‍ : ഞങ്ങള്‍ക്ക് വളരെ സുഖമാണ് സാര്‍. താങ്കള്‍ എങ്ങനെ?
പ്രധാനമന്ത്രി : എനിക്കും വളരെ സുഖമാണ്.
വര്‍ഷാബെന്‍ : താങ്കളോട് സംസാരിച്ചതില്‍ ഞാന്‍ ധന്യയായി സാര്‍.
പ്രധാനമന്ത്രി : ശരി വര്‍ഷാബെന്‍.
വര്‍ഷാബെന്‍ : ശരി.
പ്രധാനമന്ത്രി : താങ്കള്‍ മോഢേരയിലെ ~ഒരു സൈനിക കുടുംബത്തിലെയാണല്ലേ?
വര്‍ഷാബെന്‍ : ഞാന്‍ സൈനിക കുടുംബത്തിലെയാണ്. വിമുക്ത ഭടന്റെ ഭാര്യയാണ് സംസാരിക്കുന്നത് സാര്‍.
പ്രധാനമന്ത്രി : എങ്കില്‍ ഭാരതത്തില്‍ എവിടെയൊക്കെ പോകാനുള്ള അവസരം താങ്കള്‍ക്കു ലഭിച്ചു?
വര്‍ഷാബെന്‍ : രാജസ്ഥാനില്‍, ഗാന്ധിനഗറില്‍, കഛരാകാംഝോര്‍ ജമ്മുവില്‍ ഒക്കെ കൂടെ താമസിക്കാന്‍ അവസരം ലഭിച്ചു. നല്ല സൗകര്യം ഇവിടങ്ങളില്‍ കിട്ടി സാര്‍.
പ്രധാനമന്ത്രി : അതെ. അദ്ദേഹം സൈന്യത്തിലായതുകൊണ്ട് താങ്കള്‍ നല്ല ഹിന്ദി സംസാരിക്കുന്നുണ്ട്.
വര്‍ഷാബെന്‍ : അതെ അതെ. പഠിച്ചു സാര്‍.
പ്രധാനമന്ത്രി : പറഞ്ഞാലും, മോഢേരയില്‍ വലിയ മാറ്റം വന്നിരിക്കുകയാണല്ലോ. Solar Roof Top Plant താങ്കളും സ്ഥാപിച്ചോ? തുടക്കത്തില്‍ ആളുകള്‍ ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ താങ്കള്‍ക്ക് തോന്നിക്കാണും ഇവര്‍ പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്ന്? ഇവര്‍ എന്താണ് ചെയ്യുന്നതെന്ന്? ഇങ്ങനെ വൈദ്യുതി വരുമോ എന്ന്? ഇങ്ങനെയെല്ലാം മനസ്സില്‍ തോന്നിക്കാണും. ഇപ്പോഴത്തെ അനുഭവമെന്താണ്? ഇതിന്റെ ഗുണമുണ്ടായോ?
വര്‍ഷാബെന്‍ : ധാരാളം സാര്‍, ഗുണം മാത്രമെ ഉണ്ടായുള്ളൂ സാര്‍. താങ്കള്‍ കാരണം ഞങ്ങലുടെ ഗ്രാമത്തില്‍ എന്നും ദീപാവലി ആഘോഷിക്കുന്നു. 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നു. ഒട്ടും തന്നെ ബില്ലും വരുന്നില്ല. ഞങ്ങളുടെ വീട്ടില്‍ ഇലക്ട്രിക് സാധനങ്ങളെല്ലാം കൊണ്ടു വച്ചിട്ടുണ്ട്. എല്ലാം ഉപയോഗിക്കുകയും ചെയ്യുന്നു. എല്ലാം താങ്കള്‍ കാരണമാണ് സാര്‍. ബില്ലു വരുന്നില്ല. അതുകൊണ്ടുതന്നെ Free mindഓടെ എല്ലാം use ചെയ്യുന്നു.
പ്രധാനമന്ത്രി : അതു ശരിതന്നെ. വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന കാര്യത്തെക്കുറിച്ചും താങ്കള്‍ ചിന്തിക്കുന്നു.
വര്‍ഷാബെന്‍ : അതെ സര്. ചിന്തിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്കൊരു ബുദ്ധിമുട്ടും ഇല്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് Free mindഓടെ വാഷിംഗ് മെഷീന്, എ. സി. എല്ലാം ഉപയോഗിക്കാന്‍ സാധിക്കുന്നു.
പ്രധാനമന്ത്രി : ഇക്കാരണത്താല്‍ ഗ്രാമത്തിലെ മറ്റാളുകളും സന്തുഷ്ടരാണോ?
വര്‍ഷാബെന്‍ : വളരെവളരെ സന്തുഷ്ടരാണ് സാര്‍.
പ്രധാനമന്ത്രി : ശരി, നിങ്ങളുടെ ഭര്‍ത്താവ് അവിടത്തെ സൂര്യക്ഷേത്രത്തില് ജോലി ചെയ്യുകയല്ലേ? അവിടെ 'ലൈറ്റ് ഷോ' നടന്നല്ലോ. ഇത്രയും വലിയ ഇവന്റ് നടന്നു. ഇപ്പോള്‍ ലോകം മുഴുവനുമുള്ള അതിഥികള്‍ അവിടെവന്നുകൊണ്ടിരിക്കുന്നു.
വര്‍ഷാബെന്‍ : ലോകം മുഴുവനുമുള്ള വിദേശികള്‍ വരുന്നുണ്ട്. ഞങ്ങളുടെ ഗ്രാമത്തെ താങ്കള്‍ ലോക പ്രസിദ്ധമാക്കിതീര്‍ത്തിരിക്കുന്നു.
പ്രധാനമന്ത്രി : അപ്പോള്‍ ഇപ്പോള്‍ താങ്കളുടെ ഭര്‍ത്താവിന്റെ ജോലിഭാരം വര്‍ദ്ധിച്ചിരിക്കും അല്ലേ? ഇത്രയധികം അതിഥികള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് എത്തിച്ചേരുകയല്ലേ?
വര്‍ഷാബെന്‍ : എത്ര ജോലിഭാരം കൂടിയാലും ഞങ്ങള്‍ക്കതൊരു പ്രശ്നമല്ല. സര്, അതൊരു പ്രശ്നമേ അല്ല. അതില്‍ ഞങ്ങള്‍ക്കൊരു ബുദ്ധിമുട്ടും ഇല്ല. എന്റെ ഭര്‍ത്താവിനും ഒരു ബുദ്ധിമുട്ടുമില്ല. താങ്കള്‍ ഞങ്ങളുടെ ഗ്രാമത്തെ പുരോഗതിയിലേക്കു നയിച്ചാലും.
പ്രധാനമന്ത്രി : നമുക്കെല്ലാം ഒരുമിച്ചു ചേര്‍ന്നു ഗ്രാമത്തെ പുരോഗതിയിലേക്കു നയിക്കാം.
വര്‍ഷാബെന്‍ : ശരി ശരി, സര് ഞങ്ങള്‍ താങ്കളോടൊപ്പമുണ്ട്.
പ്രധാനമന്ത്രി : ഞാന്‍ മോഢേരായിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. കാരണം, ആ ഗ്രാമം ഈ പദ്ധതിയെ സ്വീകരിച്ചും തങ്ങളുടെ സ്വന്തം വീടുകളില്‍ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് അവര്‍ക്ക് വിശ്വാസമായി.
വര്‍ഷാബെന്‍ : 24 മണിക്കൂറും. സര് ഞങ്ങളുടെ വീട്ടില്‍ വൈദ്യുതി ലഭിക്കുന്നു. ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.
പ്രധാനമന്ത്രി : ശരി, താങ്കള്‍ക്ക് എന്റെ മംഗളാശംസകള്‍. മിച്ചംവന്ന പണം കുട്ടികളുടെ നന്മയ്ക്കായി ചിലവഴിക്കൂ. ആ പണത്തിന്റെ സദുപയോഗം നടക്കട്ടെ, താങ്കളുടെ ജീവിതത്തിനും പ്രയോജനമുണ്ടാകട്ടെ. താങ്കള്‍ക്കെന്റെ മംഗളാശംസകള്‍. മോഢേരയിലെ എല്ലാവര്ക്കും എന്റെ നമസ്ക്കാരം.
സുഹൃത്തുക്കളെ, വര്‍ഷാബെന്നും, വിപിന്‍ഭായിയും പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും പ്രചോദനമാണ്. മോഢേരയിലെ ഈ അനുഭവം രാജ്യം മുഴുവനും ആവര്‍ത്തിക്കേണ്ടതാണ്. സൂര്യന്റെ ശക്തി, ഇപ്പോള്‍ പണവും ലാഭപ്പെടുത്തുന്നു. വരുമാനവും വര്‍ദ്ധിപ്പിക്കുന്നു. ജമ്മുകാശ്മീരിലെ, ശ്രീനഗറിലെ ഒരു സുഹൃത്തുണ്ട്. പേര് മന്‍സൂര്‍ അഹമ്മദ് ലര്‍ഹ്വാള്‍. കാശ്മീരില്‍ തണുപ്പു കാരണം വൈദ്യുതിച്ചെലവ് വളരെ കൂടുതലാണ്. അതുക കാരണം മന്‍സൂറിന്റെ വൈദ്യുതി ബില്ല് നാലായിരംരൂപയിലധികമാകുമായിരുന്നു. മന്‍സൂര്‍ തന്റെ വീട്ടില്‍ സോളാര്‍ Roof Top Plant സ്ഥാപിച്ചതിനുശേഷം അയാളുടെ ചെലവ് പകുതിയിലും കുറഞ്ഞിരിക്കുകയാണ്. അപ്രകാരം തന്നെ, ഒഡീഷയിലെ (ഒരു മകള്‍) കുന്നീദേവുരി, സൗര്‍ജ്ജത്തെ തനിക്കൊപ്പം മറ്റു സ്ത്രീകളുടേയും തൊഴിലാക്കിക്കൊണ്ടിരിക്കുകയാണ്. കുന്നി ഒഡീഷയിലെ കേന്ദുഛര്‍ ജില്ലയിലെ കര്‍ദാപാല്‍ ഗ്രാമത്തില്‍ താമസിക്കുന്നു. അവര്‍ ആദിവാസി സ്ത്രീകള്‍ക്ക് സോളാര്‍കൊണ്ടു പ്രവര്‍ത്തിക്കുന്ന റീലിംഗ് മെഷീനില്‍ പട്ടുനൂല്‍ നെയ്ത്തിന്റെ ട്രെയിനിംഗ് കൊടുക്കുകയാണ്. സോളാര്‍ മെഷീനായതു കാരണം ഈ സത്രീകള്‍ക്ക് വൈദ്യുതി ബില്ലിന്റെ ഭാരം ഉണ്ടാകുന്നില്ല. അവര്‍ക്കു വരുമാനം ലഭിക്കുകയും ചെയ്യുന്നു. ഇതുതന്നെയാണ് സൂര്യദേവന്റെ സൗരോര്‍ജ്ജത്തിന്റെ വരദാനം. വരദാനംവും പ്രസാദവും എത്ര വലുതാകുന്നുവോ അത്രകണ്ടു നല്ലതായി ഭവിക്കുന്നു. അതുകൊണ്ട്, ഞാന്‍ താങ്കളോട് അപേക്ഷിക്കുകയാണ്, താങ്കളും അതില്‍ പങ്കുചേരുക, മറ്റുള്ളവരെ പങ്കാളികളാക്കുകരയും ചെയ്യുക.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ നിങ്ങളോട് സൂര്യനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഇപ്പോള്‍ എന്റെ ശ്രദ്ധ ടുമരലലേക്ക് പോകുന്നു. കാരണം, നമ്മുടെ രാജ്യം Solar Sectortനാടൊപ്പം Space Sectorലും അത്ഭുതം സൃഷ്ടിക്കുകയാണ്. ലോകം മുഴുവനും ഇന്ന് ഭാരതത്തിന്റെ നേട്ടത്തില്‍ ആശ്ചര്യഭരിതരാണ്. 'മന് കീ ബാത്ത്'ലെ ശ്രോതാക്കളോട് ഇക്കാര്യത്തെപ്പറ്റി പറഞ്ഞ് അവരുടെ സന്തോഷം വര്‍ദ്ധിപ്പിക്കാമെന്ന് ഞാന്‍ കരുതുകയാണ്.
സുഹൃത്തുക്കളെ, കുറച്ചു നാളുകള്‍ക്കു മുമ്പ് നിങ്ങള്‍ കണ്ടിരിക്കും, ഭാരതം ഒറ്റയടിക്ക് 36 സാറ്റലൈറ്റുകള്‍ ബഹിരാകാശത്തില്‍ സ്ഥാപിച്ചത്. ദീപാവലിക്ക് ഒരു ദിവസംമുമ്പ് കൈവന്ന ഈ വിജയം ഒരുതരത്തില്‍ നമ്മുടെ യുവാക്കള്‍ രാജ്യത്തിനു നല്കിയ Special Diwal gift ആണ്. ഈ ലോഞ്ചിംഗ് കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ, കഛ് മുതല്‍ കൊഹിമവരെ, രാജ്യമാകമാനം Digital Digital connectivity ശക്തിപ്പെടുത്തും. ഇതിന്റെ സഹായത്താല്‍ വളരെ ദൂരെയുള്ള പ്രദേശങ്ങള്‍ക്കും രാജ്യത്തെ മറ്റു ഭാഗങ്ങളുമായി അനായാസം ബന്ധം സ്ഥാപിക്കാന്‍ കഴിയും. രാജ്യം സ്വയം പര്യാപ്തമാകുമ്പോള്, എപ്രകാരം വിജയത്തിന്റെ ഔന്നത്യങ്ങളിലേയ്ക്കെത്തിച്ചേരുന്നു എന്നുള്ളതിനും ഉദാഹരണമാണിത്. നിങ്ങളോട് ഇക്കാര്യത്തെക്കുറിച്ചു പറയുമ്പോള്‍ എനിക്ക് പഴയകാലം ഓര്‍മ്മ വരുകയാണ്. Cryogenic Rocket Technology ഭാരതത്തിനു നല്കുന്നതു നിഷേധിച്ച കാര്യം. പക്ഷെ ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ സ്വദേശി ടെക്നോളജി വികസിപ്പിക്കുക മാത്രല്ല, ഇന്ന് അതിന്റെ സഹായത്തോടെ ഒറ്റയടിക്ക് ഡസന്‍കണക്കിന് സാറ്റലൈറ്റ്സ് ബഹിരാകാശത്തേയ്ക്കയയ്ക്കുകയും ചെയ്യുന്നു. ഈ ലോഞ്ചിംഗോടെ ഭാരതം Global Commercial Market ലെ ശക്തിയുള്ള Player ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ബഹിരാകാശമേഖലയില്‍ ഭാരതത്തിന് മുമ്പില്‍ സാദ്ധ്യതകളുടെ പുതിയ വാതായനങ്ങള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളെ, വികസിത ഭാരതത്തിന്റെ ഉറച്ച വിശ്വാസവുമായി മുന്നോട്ടു പോകുന്ന നമ്മുടെ രാജ്യത്തിന് ഒത്തൊരുമിച്ചുള്ള പരിശ്രമത്തിലൂടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയും. ഭാരതത്തില്‍, മുമ്പ് Space Sector സര്‍ക്കാര്‍ നയങ്ങളുടെ പരിധിക്കുള്ളില്‍ ഒതുങ്ങിയിരിക്കുകയായിരുന്നു. Space Sector ഭാരതത്തിലെ യുവജനങ്ങള്‍ക്കായി ഭാരതത്തിലെ Private Sector നായി തുറന്നുകൊടുക്കപ്പെട്ടപ്പോള്‍, ആ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നുതുടങ്ങി. ഭാരതത്തിലെ Indtsury ഉം Startups ഉം ഈ മേഖലയില്‍ പുതിയ പുതിയ Innovations ഉം പുതുപുത്തന്‍ Technologyകളും കൈവരിക്കുന്നതിന് ശ്രമിക്കുന്നു. പ്രത്യേകിച്ച് കി ടുമരല ന്റെ സഹകരണത്തോടെ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുകയാണ്. കി ടുമരല മുഖേന സര്‍ക്കാരിതര കമ്പനികള്‍ക്കും തങ്ങളുടെ Payloads നും Satellite launch ചെയ്യുന്നതിനുമുള്ള സൗകര്യം ലഭിക്കുന്നു. Startupകളോടും Innovaterമാരോടും Space Sectorല്‍ ഭാരതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ വലിയ അവസരങ്ങളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കുവാനുള്ളത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, വിദ്യാര്‍ത്ഥികളെപ്പറ്റി പറയുമ്പോള്‍, യുവശക്തിയെക്കുറിച്ച് പറയുമ്പോള്‍, നേതൃത്വ ശക്തിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, എന്റെ മനസ്സില്‍ തേയ്മാനം സംഭവിച്ചതും പഴകിയതുമായ ധാരണകളാണ് കുടികൊള്ളുന്നത്. Student powerനെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍, അതിനെ വിദ്യാര്‍ത്ഥിസംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി അതിന്റെ പരിധിസീമിതമാക്കുന്നതായാണ് പലപ്പോഴും നാം കാണുന്നത്. എന്നാല്‍ Student powerന്റെ പരിധി വളരെ വലുതാണ്, വളരെ വിശാലമാണ്. Student power ഭാരതത്തിനെ powerful ആക്കാനുള്ള ആധാരമാണ്. ഒടുവില്‍ ഇന്നത്തെ യുവാക്കള്‍തന്നെ ഭാരതത്തിനെ 2047 വരെ കൊണ്ടുപോകും. ഭാരതം ശതാബ്ധി ആഘോഷിക്കുമ്പോള്‍ യുവാക്കളുടെ ഈ ശക്തി, അവരുടെ പ്രയത്നം, അവരുടെ വിയര്‍പ്പ്, അവരുടെ പ്രതിഭ ഭാരതത്തെ ഇന്നു സങ്കല്‍പ്പിക്കുന്ന ഉയര്‍ച്ചയില്‍ എത്തിക്കും. നമ്മുടെ ഇന്നത്തെ യുവാക്കള്‍ എപ്രകാരമാണോ രാജ്യത്തിനുവേണ്ടി യത്നിക്കുന്നത്, Nation buildingല്‍ പങ്കാളിയാകുന്നത്. ഇതു കണ്ടിട്ട് എന്റെ വിശ്വാസം ഒരുപാട് വര്‍ദ്ധിക്കുന്നു. എപ്രകാരമാണോ നമ്മുടെ യുവാക്കള്‍ ഹക്കത്തോണുകളില്‍ പ്രശ്നപരിഹാരം നടത്തുന്നത്, രാത്രിയില്‍ ഉണര്‍ന്നിരുന്ന് മണിക്കൂറുകളോളം ജോലി ചെയ്യുന്നത് അത് വളരെ പ്രോല്‍സാഹനജനകമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ഹക്കത്തോണുകള്‍ രാജ്യത്തിലെ ലക്ഷക്കണക്കിന് യുവാക്കള്‍ ചേര്‍ന്ന് അനേകം വെല്ലുവിളികളെ പരിഹരിച്ച്, രാജ്യത്തിന് പുതിയ പരിഹാരം നല്കി.
സുഹൃത്തുക്കളെ, ഞാന്‍ ചുവപ്പുകോട്ടയില്‍നിന്ന് 'ജയ് അനുസന്ധാന്‍' ആഹ്വാനം ചെയ്തത് നിങ്ങള്‍ക്ക് ഓര്‍മ്മ കാണും. ഞാന്‍ ഈ ദശകത്തെ ഭാരതത്തിന്റെ Techade ആക്കുന്ന കാര്യവും പറഞ്ഞിരുന്നു. IIT വിദ്യാര്‍ത്ഥികള്‍ ഈ ദൗത്യം ഏറ്റെടുത്തത് എനിക്ക് വളരെ അഭികാമ്യമായിത്തോന്നി. ഈ മാസം, ഒക്ടോബര്‍ 14 - 15 തീയതികളില്‍ 23 IIT കളും തങ്ങളുടെ Innovations ഉം Research Research Projects ഉം പ്രദര്‍ശിപ്പിക്കാനായിട്ട് ആദ്യമായിട്ട് ഒറ്റ വേദിയിലെത്തി. ഈ പരിപാടിയില്‍ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും ഗവേഷകരും പങ്കെടുത്തു. അവര്‍ 75 ലധികം ഗുണമേന്മയുള്ള പ്രൊജെക്ടുകള്‍ പ്രദര്‍ശിപ്പിച്ചു. Healthcare, Agriculture, Robotics, Semi conductors, 5 G Communications ഇങ്ങനെയുള്ള വലിയ themes ഉള്ള പ്രൊജെക്ടുകള്‍ ആണ് ഉണ്ടാക്കിയിരുന്നത്. ഈ എല്ലാ പ്രൊജെക്ടുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ഞാന്‍ കുറച്ചു പ്രൊജെക്ടുകളിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. IIT ഭുവനേശ്വറിലെ ഒരു ടീം നവജാതശിശുക്കള്‍ക്കുവേണ്ടി Portable ventilator വികസിപ്പിച്ചെടുത്തു. ഇത് ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്നതാണ്. ഇതിന്റെ ഉപയോഗം വിദൂരസ്ഥലങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാം. ഇത് മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കുന്നതിന് വളരെ സഹായകമാണെന്ന് തെളിഞ്ഞിരിക്കുന്നു. Eletcric mobiltiy യാകട്ടെ, Drone Technology യാകട്ടെ, 5 G യാകട്ടെ നമ്മുടെ അനേകം വിദ്യാര്‍ത്ഥികള്‍ ഇവയോട് ബന്ധപ്പെട്ട പുതിയ ടെക്നോളജി വികസിപ്പിക്കുന്നതില്‍ പങ്കാളികളാകുന്നു. അനേകം IIT കള്‍ ചേര്‍ന്ന് പ്രാദേശിക ഭാഷകളുടെ പഠനം സുഗമമാക്കുന്ന ഒരു ബഹുഭാഷി പ്രൊജക്ടിലും പ്രവര്‍ത്തിക്കുന്നു. ഈ Project പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിനും വളരെ സഹായിക്കും. IIT മദ്രാസും IIT കാന്‍പുറും ഭാരതത്തിലെ 5 G Testലെ bed തയ്യാറാക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇത് ഒരു ഗംഭീരതുടക്കമാണ്. ഭാവിയില്‍ ഇത്തരം ധാരാളം പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. IIT കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റ് സ്ഥാപനങ്ങളും ഗവേഷണകാര്യങ്ങളിലും വികസനകാര്യങ്ങളിലും വേഗത കൂട്ടുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, പരിസ്ഥിതിയെക്കുറിച്ചുള്ള സൂക്ഷ്മബോധം നമ്മുടെ സമൂഹത്തിലെ ഓരോ അംശത്തിലും ഉണ്ട്. ഇത് നമുക്ക് നമ്മുടെ ചുറ്റിനും കാണാന്‍ സാധിക്കും. പരിസ്ഥിതി സംരക്ഷണത്തിന് ജീവന്‍പോലും അര്‍പ്പിക്കാന്‍ തയ്യാറാകുന്ന ആളുകള്‍ നമ്മുടെ നാട്ടില്‍ കുറവല്ല.
കര്‍ണ്ണാടകത്തിലെ ബാംഗ്ളൂരില്‍ താമസിക്കുന്ന സുരേഷ്കുമാറില്‍നിന്നും നമുക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. അദ്ദേഹത്തിന് പ്രകൃതി - പരിസ്ഥിതി സംരക്ഷണത്തിന് ഉത്ക്കടമായ താല്പര്യമാണുള്ളത്. 20 വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം പട്ടണത്തിലെ സഹകാര്‍നഗറിലെ ഒരു വനം വീണ്ടും ഹരിതാഭമാക്കുമെന്ന പ്രതിജ്ഞയെടുത്തു. ഇത് പ്രയാസമുള്ള കാര്യമായിരുന്നു. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം നട്ടുപിടിപ്പിച്ച ചെടികള്‍ ഇന്ന് 40 അടിയോളം ഉയരമുള്ള വന്മരങ്ങളായിരിക്കുന്നു. ഇന്ന് ഇവയുടെ സൗന്ദര്യം ആരുടെയും മനംകവരുന്നു. ഇതില്‍ അവിടത്തെ താമസക്കാരും വളരെ അഭിമാനിക്കുന്നു. സുരേഷ്കുമാര്‍ മറ്റൊരു അത്ഭുതവും ചെയ്തിട്ടുണ്ട്. അദ്ദേഹം കന്നട ഭാഷയെയും സംസ്കാരത്തെയും വളര്‍ത്തുന്നതിന് സഹകരാര്‍ നഗറില്‍ ഒരു Bus Shelter ഉം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം നൂറുകണക്കിന് ആളുകള്‍ക്ക് കന്നടയില്‍ എഴുതിയ Brass plate കളും നല്കി കഴിഞ്ഞു. Ecology ഉം Culture ഉം ഒരുമിച്ച് വികസിക്കുക, പൂക്കുക, കായ്ക്കുക, ചിന്തിച്ചുനോക്കൂ എത്ര വലിയ കാര്യമാണ്.
സുഹൃത്തുക്കളേ, ഇന്ന് Eco-friendly Living, Eco-friendly products എന്നീ കാര്യങ്ങളില്‍ ജനങ്ങളില്‍ മുമ്പുള്ളതിലുമധികം അവബോധം കാണപ്പെടുന്നുണ്ട്. എനിക്ക് തമിഴ്നാട്ടിലെ ഇങ്ങനെയുള്ള ഒരു രസകരമായ കാര്യം അറിയാനുള്ള അവസരമുണ്ടായി. ഈ ശ്രദ്ധേയമായ കാര്യം കോയമ്പത്തൂരിലെ അണൈക്കട്ടിയിലെ ആദിവാസി സ്ത്രീകളുടെ ഒരു ടീമിന്റേതാണ്. ഈ സ്ത്രീകള്‍ കയറ്റുമതി ചെയ്യുന്നതിനായി 10,000 Eco friendly ടെറാകോട്ടാ Tea cup കള്‍ നിര്‍മ്മിച്ചു. ഈ ടെറാക്കോട്ട റ്റീ കപ്പുകള്‍ ഉണ്ടാക്കുന്ന മുഴുവന്‍ ചുമതലയും ഈ സ്ത്രീകള്‍തന്നെ നിര്‍വഹിച്ചു എന്നതാണ് അത്ഭുതം. Clay mixing മുതല്‍ Final packaging വരെ എല്ലാ കാര്യങ്ങളും അവര്‍ സ്വയം ചെയ്തു. ഇതിനുവേണ്ടി അവര്‍ പരിശീലനം നടത്തിയിരുന്നു. ഈ അത്ഭുതകരമായ കാര്യത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
സുഹൃത്തുക്കളെ, തൃപുരയിലെ കുറച്ചു ഗ്രാമങ്ങളും വളരെ മികച്ച പാഠങ്ങളാണ് നല്‍കിയത്. നിങ്ങള്‍ Biovillageനെപ്പറ്റി തീര്‍ച്ചയായും കേട്ടിട്ടുണ്ടാകും. എന്നാല്‍ ത്രിപുരയിലെ കുറച്ചു ഗ്രാമങ്ങള്‍ Bio village 2 ന്റെ പടി കയറിക്കഴിഞ്ഞു. പ്രകൃതിക്ഷോഭംമൂലമുണ്ടാകുന്ന നഷ്ടം എങ്ങനെ കുറക്കാമെന്നതിനാണ് Bio village 2 ഊന്നല്‍ കൊടുക്കുന്നത്. ഇതില്‍ പല മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളുടെ ജീവിതനിലവാരത്തെ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ പൂര്‍ണ്ണശ്രദ്ധ നല്കുന്നു. Solar energy, Biogas, Bee keeping, Bio fertilizers ഈ കാര്യങ്ങളില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൊത്തത്തില്‍ നോക്കിയാല്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള മുന്നേറ്റത്തിന് Bio village 2 വളരെ പ്രാധാന്യമേകുന്നു. ഞാന്‍ രാജ്യത്തെ വിവിധഭാഗങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ കാണിക്കുന്ന ഉത്സാഹത്തില്‍ വളരെ സന്തോഷവാനാണ്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഭാരതത്തില്‍, പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി Mission Life ഉം Launch ചെയ്യപ്പെട്ടു. Mission life ന്റെ പ്രത്യക്ഷ സിദ്ധാന്തമാണ്. പരിസ്ഥിതിക്ക് കോട്ടം വരാത്തരീതിയിലുള്ള ജീവിതശൈലിക്ക്, lifestyle ന് പ്രോത്സാഹനം നല്‍കുക എന്നത്. നിങ്ങളും Mission life മനസ്സിലാക്കണം, അതിനെ സ്വീകരിക്കാന്‍ പ്രയത്നിക്കണമെന്നതും എന്റെ ആഗ്രഹമാണ്.
സുഹൃത്തുക്കളെ, നാളെ 31 ഒക്ടോബര്‍ ദേശീയ ഏകതാദിവസമാണ്. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ജന്മജയന്തിയുടെ പുണ്യദിനമാണ്. ഈ ദിവസം രാഷ്ട്രത്തിന്റെ എല്ലാ ഭാഗങ്ങളിലും Run for unity സംഘടിപ്പിച്ചിട്ടുണ്ട്. ഈ ഓട്ടം ദേശീയ ഐക്യം ദൃഢപ്പെടുത്തുന്നു. നമ്മുടെ യുവജനങ്ങള്‍ക്ക് പ്രചോദനമാകുന്നു. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഇത് നമ്മുടെ ദേശീയകായിക മേളകള്‍ക്കിടയിലും കാണപ്പെട്ടു. 'ജൂഡേഗാ ഇന്ത്യ തൊ ജീതേഗാ ഇന്ത്യ' (ഇന്ത്യ ഒരുമിച്ചാല്‍ ഇന്ത്യ ജയിക്കും.) ഈ വേലാല ഓടെ നടന്ന ദേശീയ കായികമേള ഐക്യത്തിന്റെ ദൃഢസന്ദേശം നല്‍കിയതിനൊപ്പം ഭാരത്തിന്റെ കായികവിനോദസംസ്കാരത്തെയും വികസിപ്പിച്ചു. ഭാരതത്തില്‍ ഇന്നുവരെ നടന്നിട്ടുള്ള ദേശീയ കായികമേളകളില്‍ ഏറ്റവും വലുതായിരുന്നു ഇതെന്നത് താങ്കള്‍ സന്തോഷമേകും. ഇതില്‍ 36തരം കളികളുണ്ടായിരുന്നു. ഏഴ് പുതിയതും, രണ്ട് സ്വദേശി മത്സരയിനങ്ങളായ യോഗാസനവും, മല്ലഖമ്പും ഉണ്ടായിരുന്നു. സ്വര്‍ണ്ണമെഡല്‍ നേട്ടത്തില്‍ മുന്നിലുണ്ടായിരുന്ന മൂന്നു ടീമുകളാണ് സര്‍വീസസ്സ ടീം, മഹാരാഷ്ട്ര, ഹരിയാന. ഈ മേളയില്‍ ആറ് ദേശീയ റെക്കോര്‍ഡുകളും, അറുപതോളം National games റെക്കോര്‍ഡുകളും കുറിക്കപ്പെട്ടു. മെഡല്‍ ജേതാക്കളെയും പുതിയ റിക്കാര്‍ഡു സൃഷ്ടാക്കളെയും ഈ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാരേയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ കളിക്കാര്‍ക്ക് നല്ല ഭാവി ആശംസിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ, ഗുജറാത്തില്‍ നടന്ന ദേശീയ കായികമേളയുടെ വിജയകരമായ സംഘാടനത്തില്‍ പങ്കുചേര്‍ന്ന എല്ലാവരേയും ആത്മാര്‍ത്ഥമായി പ്രശംസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗുജറാത്തില്‍ ദേശീയകായികമേള 'നവരാത്രി'യ്ക്കിടയ്ക്കാണ് നടന്നത് എന്ന നിങ്ങള്‍ക്കറിവുള്ളതാണല്ലോ. ഈ മേളയുടെ സംഘാടനത്തിനുമുമ്പായി ഒരിക്കല്‍ എന്റെ മനസ്സിലും തോന്നി, ഗുജറാത്താകെ നവരാത്രി ഉത്സവത്തിലമര്‍ന്നിരിക്കുന്ന ഈ അവസരത്തില്‍ ആളുകള്‍ ഈ കായികമേള എങ്ങനെ ആസ്വദിക്കും എന്ന്. ഇത്രയും വലിയ സജ്ജീകരണങ്ങള്‍ ഒരുവശത്ത്. മറുവശത്ത് നവരാത്രിയിലെ ഗര്‍ബാ തുടങ്ങിയവയുടെ ഏര്‍പ്പാടുകളും. ഇക്കാര്യങ്ങളെല്ലാം ഒരുമിച്ച് ഗുജറാത്ത് എങ്ങനെ നിര്‍വ്വഹിക്കും? എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ തങ്ങളുടെ ആതിഥ്യംകൊണ്ട് എല്ലാ അതിഥികളെയും സന്തോഷിപ്പിച്ചു. അഹമ്മദാബാദില്‍ National games നിടയില്‍ അവതരിപ്പിച്ച കല, കായിക, സാംസ്കാരിക സംഗമം എല്ലാവരേയും ഉല്ലാസഭരിതരാക്കുന്നതായിരുന്നു. പകല്‍ മുഴുവനും കളിയില്‍ പങ്കെടുത്തിരുന്നകളിക്കാരും വൈകുന്നേരങ്ങളില്‍ ഗര്‍ബയുടെയും ദാണ്ഡിയയുടെയും ആസ്വാദനത്തില്‍ മുഴുകി. അവര്‍ ഗുജറാത്തി ഭക്ഷണത്തിന്റെയും നവരാത്രി ആഘോഷത്തിന്റെയും ചിത്രങ്ങള്‍ Social media യില്‍ ധാരാളം ഷെയര്‍ചെയ്തു. അതു കാണുന്നതുതന്നെ നമുക്ക് വളരെ ആനന്ദദായകമായിരുന്നു. ഇത്തരത്തിലുള്ള കളികളിലൂടെ ഭാരതത്തിലെ വിവിധ സംസ്ക്കാരങ്ങലെക്കുറിച്ചുള്ള അറിവും നമുക്ക് ലഭിക്കുന്നു. ഇവ 'ഏക ഭാരതം - ശ്രേഷ്ഠ ഭാരതം' എന്ന വികാരത്തെയും ഏറെ ശക്തിപ്പെടുത്തുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നവംബര്‍ മാസത്തിലെ 15-ാം തീയതി നമ്മുടെ രാജ്യം 'ജനജാതീയ ഗൗരവദിവസ്' ആയി ആഘോഷിക്കും. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും, നമ്മുടെ രാജ്യം കഴിഞ്ഞ വര്‍ഷം, ഭഗവാന് ബിര്‍സാമുണ്ടായുടെ ജന്മജയന്തിദിനത്തെ ആദിവാസി പൈതൃകത്തിന്റെയും മഹത്വത്തിന്റെയും ദിനമായി ആചരിക്കാന്‍ തുടങ്ങി. ഭഗവാന് ബിര്‍സാമുണ്ട തന്റെ അല്പകാല ജീവിതത്തിനിടയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി ലക്ഷക്കണക്കിനാളുകലെ സംഘടിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും, ആദിവാസി സംസ്കാരത്തിന്റെ സംരക്ഷണത്തിനും ആയി അദ്ദേഹം തന്റെ ജീവന്‍തന്നെ ബലിയര്‍പ്പിച്ചു ധര്‍ത്തി ആബാ ബിര്‍സാമുണ്ടയില്‍ നിന്നു ഏറെ കാര്യങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്. സുഹൃത്തുക്കളെ, ധര്‍ത്തി ആബാ ബിര്‍സാമുണ്ടായുടെ കാര്യം പറയുമ്പോള്‍, അദ്ദേഹത്തിന്റെ അല്പകാല ജീവിതത്തിലേയ്ക്കു കണ്ണോടിയ്ക്കുമ്പോള്‍, നമുക്ക് വളരെയധികം കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്നു പഠിക്കാനുണ്ട്. ധര്‍ത്തി ആബാ പറഞ്ഞിട്ടുണ്ട് - ''ഈ ഭൂമി നമ്മുടേതാണ്, നാം ഇതിന്റെ സംരക്ഷകരാണ്.'' അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ മാതൃഭൂമിയോടുള്ള കര്‍ത്തവ്യഭാവനയുണ്ട്. പരിസ്ഥിതിക്കായുള്ള നമ്മുടെ കര്‍ത്തവ്യബോധവുമുണ്ട്. നാം ഒരിക്കലും ആദിവാസി സംസ്ക്കാരത്തെ വിസ്മരിച്ചുകൂടാ, അതില്‍നിന്ന് അണുകിട വ്യതിചലിക്കുകയുമരുത്. ഇക്കാര്യത്തില്‍ അദ്ദേഹം എല്ലായ്പ്പോഴും ഊന്നല്‍കൊടുത്തിരുന്നു. നമ്മുടെ രാജ്യത്തെ ആദിവാസി സമൂഹങ്ങളില്‍നിന്ന് പ്രകൃതിയേയും പരിസ്ഥിതിയേയുംക്കുറിച്ച് നമുക്ക് ഇന്നും ഏറം പഠിക്കാനുണ്ട്.
സുഹൃത്തുക്കളെ, കഴിഞ്ഞവര്‍ഷം ഭഗവാന് ബിര്‍സാമുണ്ട ജയന്തിയുടെ അവസരത്തില്‍ എനിക്ക് റാഞ്ചിയിലെ ഭഗവാന് ബിര്‍സാമുണ്ട മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള ഭാഗ്യം ലഭിച്ചു. സമയം കിട്ടിയാല്‍ ഈ മ്യൂസിയം സന്ദര്‍ശിക്കാന്‍ തീര്‍ച്ചയായും എത്തണം എന്നാണ് എനിക്ക് യുവജനങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. നവംബര്‍ ഒന്നിന്, അതായത് മറ്റന്നാള്‍ ഞാന്‍ ഗുജറാത്ത് - രാജസ്ഥാന് ബോര്‍ഡറിലുള്ള മാന്‍ഗഢിലുണ്ടാകും എന്നുള്ള കാര്യവും നിങ്ങളോട് പറയാനാഗ്രഹിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലും , നമ്മുടെ സമൃദ്ധമായ ആദിവാസി പാരമ്പര്യത്തിനും മാന്‍ഗഢിന് വിശിഷ്ടമായ സ്ഥാനമാണുള്ളത്. ഇവിടെ 1913 നവംബറില്‍ ഒരു ഭീഷണമായ കൂട്ടക്കൊല നടന്നു. ബ്രിട്ടീഷുകാര്‍ പ്രദേശവാസികളായ ആദിവാസികളെ ദാരുണമായി കൊലചെയ്തു. ഈ കൂട്ടക്കൊലയില്‍ ആയിരത്തിലധികം ആദിവാസികള്‍ക്ക് പ്രാണന് വെടിയേണ്ടിവന്നു എന്നതാണ് പറയപ്പെടുന്നത്. ഈ ആദിവാസി പ്രക്ഷോഭത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഗോവിന്ദ്ഗുരു ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്ക്കും പ്രചോദനമേകുന്നതാണ്. ഇന്ന് ഞാന്‍ ആ എല്ലാ ആദിവാസിരക്ഷസാക്ഷികളെയും, ഗോവിന്ദഗുരുവിന്റെ അദമ്യമായ ധൈര്യത്തെയും ശൗര്യത്തെയും നമിക്കുന്നു. നമ്മള് ഈ അമൃതകാലത്തില്‍ ഭഗവാന് ബിര്‍സമുണ്ടയുടെയും ഗോവിന്ദഗുരുവിന്റെയും മറ്റു സ്വാതന്ത്ര്യസമരസേനാനികളുടെയും ആദര്‍ശങ്ങള്‍ എത്ര നിഷ്ഠയോടെ പാലിക്കുമോ അത്രത്തോളം നമ്മുടെ നാട് ഔന്നത്യത്തിലെത്തും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, വരുന്ന നവംബര്‍ 8-ാം തീയതി 'ഗുരു പുരബ്' ആണ്. ഗുരുനാനാക്കിന്റെ ഈ പ്രകാശോല്സവം എത്രത്തോളം നമ്മുടെ വിശ്വാസത്തിന് മഹത്വപൂര്‍ണ്ണമാണോ അത്രത്തോളം തന്നെ നമുക്ക് ഇതില്‍നിന്ന് പഠിക്കാനും പറ്റും. ഗുരു നാനാക്ക് ദേവ് തന്റെ സമ്പൂര്‍ണ്ണ ജീവിതംകൊണ്ട് മനുഷ്യത്വത്തെ പ്രകാശപൂരിതമാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ നാട് ഈ ഗുരുവിന്റെ പ്രകാശത്തെ ജനങ്ങളില്‍ എത്തിക്കുന്നതിന് ഒരുപാട് പ്രയത്നിച്ചു. നമുക്ക് ഗുരു നാനാക്ക് ദേവിന്റെ 550-ാം പ്രകാശോല്സവം ദേശ-വിദേശങ്ങളില്‍ വ്യാപകമായ തോതില്‍ ആഘോഷിക്കുന്നതിനുള്ള സൗഭാഗ്യം ലഭിച്ചു. ദശാബ്ദങ്ങളുടെ കാത്തിരിപ്പിനുശേഷം കര്‍താര്‍പുര്‍ സാഹബ് ഇടനാഴി നിര്‍മ്മിച്ചു എന്നതും സന്തോഷകരമാണ്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് എനിക്ക് ഹേമകുണ്ട് സാഹിബിനുവേണ്ട റോപ്വേയുടെ ശിലാസ്ഥാപനം നടത്താനുള്ള ഭാഗ്യമുണ്ടായി. നമുക്ക് നമ്മുടെ ഗുരുക്കന്മാരുടെ ദര്‍ശനങ്ങള്‍ നിരന്തരം പഠിക്കണം. നമ്മളെ അവര്‍ക്കുവേണ്ടി സമര്‍പ്പിക്കണം. ഇതേ ദിവസം കാര്‍ത്തിക പൂര്‍ണ്ണിമയുമാണ്. ഈ ദിവസം നമ്മള് തീര്‍ത്ഥങ്ങളില്‍, നദികളില്‍ കുളിക്കും. സേവനം നടത്തും, ദാനം ചെയ്യും. വരുംദിവസങ്ങളില്‍ പല സംസ്ഥാനങ്ങളും അവയുടെ പിറവി ദിവസവും ആഘോഷിക്കും. ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ പിറവി ആഘോഷിക്കും. കര്‍ണ്ണാടക രാജ്യോല്‍സവം ആഘോഷിക്കും. ഇതുപോലെതന്നെ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന ഈ സംസ്ഥാനങ്ങളും പിറവി ദിവസം ആഘോഷിക്കും. ഞാന്‍ ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മംഗളാശംസകള്‍ നേരുന്നു. നമ്മുടെ സംസ്ഥാനങ്ങള്‍ക്ക് ഒന്നിന് മറ്റൊന്നില്‍നിന്ന് പഠിക്കുന്നതിന്, സഹകരിക്കുന്നതിന്, ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഉള്ള സ്പിരിറ്റ് എത്ര ശക്തിമത്താണോ രാജ്യം അത്രത്തോളം മുന്നേറും. എനിക്ക് വിശ്വാസമുണ്ട് നമ്മള് ഈ വികാരത്തോടെ മുന്നേറുമെന്ന്. നിങ്ങള്‍ എല്ലാവരും അവരവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, ആരോഗ്യവാന്മാരാകണം. 'മന് കി ബാത്തി'ന്റെ അടുത്ത കൂടിക്കാഴ്ച്ചവരെ എനിക്ക് വിട നല്കിയാലും.
നന്ദി നമസ്കാരം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്ക്കാരം.
കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ചീറ്റയാണ്. ഉത്തര്‍പ്രദേശിലെ ശ്രീ. അരുണ്‍കുമാര്‍ ഗുപ്ത, തെലങ്കാനയിലെ ശ്രീ. എന്‍. രാമചന്ദ്രന് രഘുറാം, ഗുജറാത്തിലെ ശ്രീ രാജന്, ഡല്‍ഹിയിലെ ശ്രീ. സുബ്രത് എന്നിവരെ പോലെ ധാരാളം ആളുകള്‍ ചീറ്റയെ കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സന്തോഷം പ്രകടിപ്പിച്ചു. 130 കോടി ഇന്ത്യക്കാരും സന്തുഷ്ടരാണ്. അഭിമാനിക്കുന്നവരാണ് - ഇതാണ ഇന്ത്യയുടെ പ്രകൃതിസ്നേഹം. ഇതിനെക്കുറിച്ച് ആളുകളുടെ പൊതുവായ ഒരു ചോദ്യമാണ് മോദിജി, ചീറ്റകളെ കാണാന്‍ നമുക്ക് എപ്പോഴാണ് അവസരം ലഭിക്കുക എന്നത്.
സുഹൃത്തുക്കളേ, ഒരു 'ടാസ്ക് ഫോഴ്' രൂപീകരിച്ചിട്ടുണ്ട്. ഈ ടാസ്ക് ഫോഴ്സ് ചീറ്റകളെ നിരീക്ഷിക്കുകയും അവയ്ക്ക് ഇവിടുത്തെ പരിസ്ഥിതിയില്‍ എത്രമാത്രം ഇടകലരാന്‍ സാധിച്ചുവെന്ന് പരിശോധിക്കുകയും ചെയ്യും. ഏതാനും മാസങ്ങള്‍ക്കുശേഷം ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം എടുക്കും. തുടര്‍ന്ന് നിങ്ങള്‍ക്ക് ചീറ്റകളെ കാണാന്‍ കഴിയും. എന്നാല്‍ അതുവരെ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും കുറച്ച് ജോലികള്‍ ഏല്‍പ്പിക്കുന്നു, ഇതിനായി MyGov പ്ലാറ്റ്ഫോമില്‍ ഒരുമത്സരം സംഘടിപ്പിക്കും, ഇതിനെ കുറിച്ച് ചില കാര്യങ്ങള്‍ ആളുകളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചീറ്റപ്പുലികളുടെ കാര്യവുമായി നാം നടത്തുന്ന പ്രചാരണത്തിന് എന്ത് പേരിടണം! ഈ ചീറ്റകള്‍ക്കെല്ലാം പേരിടുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഇതില്‍ ഓരോന്നിനെയും ഏത് പേരിലാണ് വിളിക്കേണ്ടത്? ഈ പേരിടല്‍ പരമ്പരാഗതമാണെങ്കില്, അത് വളരെ നല്ലതായിരിക്കും. കാരണം, നമ്മുടെ സമൂഹവും സംസ്കാരവും പാരമ്പര്യവും പൈതൃകവുമായി ബന്ധപ്പെട്ട എന്തും നമ്മെ സ്വാഭാവികമായും നമ്മിലേക്ക് തന്നെ ആകര്‍ഷിക്കുന്നു. അതുമാത്രമല്ല, നിങ്ങള്‍ ഇതും പറയണം, എല്ലാത്തിനുമുപരി, മനുഷ്യര്‍ മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന്! നമ്മുടെ മൗലിക കര്‍ത്തവ്യങ്ങളില്‍ പോലും മൃഗങ്ങളോടുള്ള ബഹുമാനത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഈ മത്സരത്തില്‍ പങ്കെടുക്കണമെന്ന് ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു - സമ്മാനമായി ചീറ്റകളെ ആദ്യം കാണുവാനുള്ള അവസരം ഒരുപക്ഷെ നിങ്ങള്‍ക്കായിരിക്കും!
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് സെപ്തംബര്‍ 25, രാജ്യത്തിന്റെ മഹാനായ സുപുത്രനും മനുഷ്യസ്നേഹിയും ചിന്തകനുമായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമായി ഈ ദിനം ആഘോഷിക്കുന്നു. ഏതൊരു രാജ്യത്തെയും യുവാക്കള്‍ അവരുടെ സ്വത്വത്തിലും അഭിമാനത്തിലും എത്രത്തോളം അഭിമാനിക്കുന്നുവോ അത്രയധികം അവരുടെ മൗലിക ആശയങ്ങളും തത്ത്വചിന്തകളും അവരെ ആകര്‍ഷിക്കുന്നു. ദീന്‍ദയാല്‍ജിയുടെ ചിന്തകളുടെ ഏറ്റവും വലിയ സവിശേഷത, ലോകത്തെ വലിയ പ്രക്ഷോഭങ്ങള്‍ അദ്ദേഹം തന്റെ ജീവിതകാലത്ത് ദര്‍ശിച്ചു എന്നതാണ്. പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ സാക്ഷിയായി അദ്ദേഹം മാറിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം 'ഏകാത്മമാനവദര്‍ശനം, അന്ത്യോദയ' എന്നീ സമ്പൂര്‍ണ ഭാരതീയ ആശയങ്ങള്‍ രാജ്യത്തിനു മുന്നില്‍ വെച്ചത്. ദീന്‍ദയാല്‍ജിയുടെ 'ഏകാത്മമാനവദര്‍ശന്‍' സംഘര്‍ഷങ്ങളില്‍ നിന്നും മുന്‍വിധികളില്‍ നിന്നും സ്വാതന്ത്ര്യം നല്കുന്ന ഒരു ആശയമാണ്. ഇതിലൂടെ മനുഷ്യരെ തുല്യരായി കാണുന്ന ഭാരതീയ ദര്‍ശനങ്ങളെ ലോകത്തിനു മുന്നില്‍ അദ്ദേഹം വീണ്ടും അവതരിപ്പിച്ചു. നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട് - 'ആത്മവത് സര്‍വഭൂതേഷു', അതായത്, എല്ലാ ജീവികളെയും നമ്മള് നമ്മളായി കണക്കാക്കണം, നമ്മളുടെ എന്നപോലെ പെരുമാറണം. ആധുനികവും സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടില്‍പോലും ഭാരതീയ ദര്‍ശനം ലോകത്തെ എങ്ങനെ നയിക്കുമെന്ന് ദീന്‍ദയാല്‍ജി പഠിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നിലനിന്നിരുന്ന അപകര്‍ഷതാബോധത്തില്‍ നിന്ന് നമ്മെ മോചിപ്പിച്ചുകൊണ്ട് ഒരുതരത്തില്‍ അദ്ദേഹം നമ്മുടെസ്വന്തം ബൗദ്ധിക ബോധത്തെ ഉണര്‍ത്തി. അദ്ദേഹം പറയാറുണ്ടായിരുന്നു - 'നമ്മുടെസംസ്കാരവും സ്വത്വവും പ്രകടിപ്പിക്കുമ്പോള്‍ മാത്രമേ നമ്മുടെസ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകൂ'. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍, രാജ്യത്തിന്റെ വികസനത്തിനായി അദ്ദേഹം ഒരു കാഴ്ചപ്പാട് സൃഷ്ടിച്ചു. രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോല്‍ അവസാന ചുവടുവെയ്ക്കുന്ന വ്യക്തിയിലാണെന്ന് ദീന്‍ദയാല്‍ ഉപാധ്യായ പറയാറുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ദീന്ദയാല്ജിയെ നാം എത്രയധികം അറിയുന്നുവോ, എത്രത്തോളം അദ്ദേഹത്തില്‍നിന്ന് പഠിക്കുന്നുവോ, അത്രയധികം നമുക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം ലഭിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, അതായത് സെപ്റ്റംബര്‍ 28 ന്, അമൃത്മഹോത്സവത്തിന്റെ ഒരു പ്രത്യേക ദിവസം വരുന്നു. ഈ ദിവസം നാം ഭാരതമാതാവിന്റെ ധീരപുത്രനായ ഭഗത്സിംഗിന്റെ ജന്മദിനം ആഘോഷിക്കും. ഭഗത്സിംഗിന്റെ ജന്മവാര്ഷികത്തിന് തൊട്ടുമുമ്പ അദ്ദേഹത്തിനുള്ള ആദരസൂചകമായി ഒരു സുപ്രധാന തീരുമാനമെടുത്തിരിക്കുന്നു. ചണ്ഡീഗഢ് വിമാനത്താവളത്തിന് ഇനി ഷഹീദ് ഭഗത്സിംഗിന്റെ പേര് നല്‍കാനാണ് തീരുമാനം. ഈ തീരുമാനത്തിന് ഏറെനാളായി കാത്തിരിക്കുന്നു. ഇതിന് ഞാന്‍ ചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന കൂടാതെ രാജ്യത്തെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, നമുക്ക് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളില്നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അവരുടെ ആദര്‍ശങ്ങള്‍ പിന്തുടര്ന്ന്, അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യ കെട്ടിപ്പടുക്കാം. ഇത് അവര്‍ക്ക് നമ്മുടെ ആദരാഞ്ജലിയാണ്. രക്തസാക്ഷികളുടെ സ്മാരകങ്ങള്‍, അവരുടെ പേരിലുള്ള സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ എന്നിവ നമ്മെ കര്‍ത്തവ്യപഥത്തില്‍ പ്രചോദിപ്പിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കര്‍ത്തവ്യപഥില്‍ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ച് രാജ്യം അങ്ങനെയൊരു ഒരു ശ്രമംനടത്തി, ഇപ്പോള്‍ ഷഹീദ് ഭഗത്സിംഗിന്റെ പേര് ചണ്ഡിഗഢ് വിമാനത്താവളത്തിന് നല്‍കുന്നത് ഈ ദിശയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ്. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട പ്രത്യേക ദിവസങ്ങള്‍ അമൃത്മഹോത്സവത്തില്‍ ആഘോഷിക്കുന്നതു പോലെ, എല്ലാ യുവാക്കളും സെപ്തംബര്‍ 28 ന് പുതിയ എന്തെങ്കിലും ചുവടുവെയ്പുകള്‍ പരീക്ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സെപ്തംബര്‍ 28 ന് ആഘോഷിക്കാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും മറ്റൊരു കാരണമുണ്ട്. അത് എന്താണെന്ന് അറിയുക! ഞാന്‍ രണ്ട് വാക്കുകള്‍ മാത്രമേ പറയൂ, പക്ഷേ നിങ്ങളുടെ ആവേശം നാലിരട്ടി വര്‍ദ്ധിക്കുമെന്ന് എനിക്കറിയാം. ഈ രണ്ട് വാക്കുകളാണ് - സര്‍ജിക്കല്‍ സ്ട്രൈക്ക്. ആവേശം ഇരട്ടിച്ചില്ലേ! നമ്മുടെ നാട്ടില്‍ നടക്കുന്ന അമൃത്മഹോത്സവത്തിന്റെ പ്രചാരണം നമുക്ക് ആവേശത്തോടെ ആഘോഷിക്കാം, എല്ലാവരുമായും സന്തോഷം പങ്കിടാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ജീവിതപോരാട്ടങ്ങളാല് വേദനിക്കുന്ന ഒരുവ്യക്തിക്ക് മുന്നില്‍ ഒരു തടസ്സത്തിനും നില്‍ക്കാനാവില്ല എന്നാണ് പറയപ്പെടുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍, ശാരീരിക വെല്ലുവിളികളെ നേരിടുന്ന ചില സഹയാത്രികരെയും നാം കാണുന്നു. ഒന്നുകില്‍ കേള്‍ക്കാന്‍ പറ്റാത്തവരും, അല്ലെങ്കില്‍ സംസാരിച്ച ്പ്രകടിപ്പിക്കാന് കഴിയാത്തവരും ധാരാളമുണ്ട്. അത്തരം കൂട്ടുകാര്‍ക്കുള്ള ഏറ്റവും വലിയ പിന്തുണ ആംഗ്യഭാഷയാണ്. എന്നാല്‍ ആംഗ്യഭാഷക്ക് വ്യക്തമായ ആംഗ്യങ്ങളോ മാനദണ്ഡങ്ങളോ ഇല്ലെന്നതായിരുന്നു വര്‍ഷങ്ങളായി ഇന്ത്യയില്‍ ഒരുവലിയ പ്രശ്നം. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഇന്ത്യന്‍ ആംഗ്യഭാഷാ ഗവേഷണ പരിശീലനകേന്ദ്രം 2015 ല്‍ സ്ഥാപിതമായി. ഇതുവരെയുള്ള ശ്രമഫലമായി പതിനായിരം വാക്കുകളുടെയും പ്രയോഗങ്ങളുടെയും ഒരു നിഘണ്ടു ഈ സ്ഥാപനം തയ്യാറാക്കിയതില്‍ എനിക്ക് സന്തോഷമുണ്ട്. രണ്ടുദിവസം മുമ്പ്, അതായത് സെപ്തംബര്‍ 23 ന്ആംഗ്യഭാഷാദിനത്തില്, നിരവധി സ്കൂള്‍ കോഴ്സുകളും ആംഗ്യഭാഷയില്‍ ആരംഭിച്ചിട്ടുണ്ട്. ആംഗ്യഭാഷയുടെ നിശ്ചിത നിലവാരം നിലനിര്‍ത്തുന്നതിന് ദേശീയ വിദ്യാഭ്യാസ നയത്തിലും വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ നിര്‍മ്മിച്ച ആംഗ്യഭാഷയുടെ നിഘണ്ടു, അതിന്റെ വീഡിയോകള്‍ ഉണ്ടാക്കി തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. യൂട്യൂബില്‍, നിരവധി ആളുകള്‍, നിരവധി സ്ഥാപനങ്ങള്‍ എന്നിവ ഇന്ത്യന്‍ ആംഗ്യഭാഷയില്‍ അവരുടെ ചാനലുകള്‍ ആരംഭിച്ചിട്ടുണ്ട്. അതായത്, 7-8 വര്‍ഷംമുമ്പ് ആംഗ്യഭാഷയെക്കുറിച്ച് രാജ്യത്ത് കാമ്പെയ്ന് ആരംഭിച്ചിരുന്നു, ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ ദശലക്ഷക്കണക്കിന് ദിവ്യാംഗരായ എന്റെ സഹോദരീ സഹോദരന്മാര്ക്ക് ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹരിയാനയില്‍ നിന്നുള്ള ശ്രീമതി പൂജ ഇന്ത്യന്‍ ആംഗ്യഭാഷയില്‍ വളരെ സന്തുഷ്ടയാണ്. നേരത്തെ അവര്‍ക്ക് മകനുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2018 ല്‍ ആംഗ്യഭാഷാ പരിശീലനം നേടിയശേഷം, അമ്മയുടെയും മകന്റെയും ജീവിതം എളുപ്പമായി. ശ്രീമതി പൂജയുടെ മകനും ആംഗ്യഭാഷ പഠിച്ചു. അവന് തന്റെ സ്കൂളില്‍ കഥപറച്ചിലില്‍ സമ്മാനം നേടി അത് തെളിയിച്ചു. അതുപോലെ ശ്രീമതി ടിങ്കയ്ക്ക് കേള്‍വിശക്തിയില്ലാത്ത ആറുവയസ്സുള്ള ഒരു മകളുണ്ട്. ശ്രീമതി ടിങ്ക മകള്‍ക്ക് ആംഗ്യഭാഷ കോഴ്സ് നല്‍കിയിരുന്നുവെങ്കിലും അവള്‍ക്ക് ആംഗ്യഭാഷ അറിയില്ലായിരുന്നു, ഇക്കാരണത്താല്‍ അവര്‍ക്ക് മകളുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ടിങ്കാജിയും ആംഗ്യഭാഷാ പരിശീലനം നേടിയിട്ടുണ്ട്. അമ്മയും മകളും ഇപ്പോള്‍ പരസ്പരം ഒരുപാട് സംസാരിക്കുന്നു. കേരളത്തിലെ ശ്രീമതി മഞ്ജുവിനും ഈ പ്രയത്നങ്ങള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ശ്രീമതി മഞ്ജുവിന് ജന്മനാ കേള്‍വിശക്തി ഇല്ലായിരുന്നു, ഇതു മാത്രമല്ല, അവരുടെ മാതാപിതാക്കളുടെ സ്ഥിതിയും ഇതുതന്നെ ആയിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, ആംഗ്യഭാഷ മുഴുവന്‍ കുടുംബത്തിനും ആശയവിനിമയത്തിനുള്ള ഉപാധിയായി മാറിയിരിക്കുന്നു. ഇപ്പോള്‍ ശ്രീമതി മഞ്ജു സ്വയം ഒരു ആംഗ്യഭാഷാ അധ്യാപികയാകാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളേ, ഇന്ത്യന്‍ ആംഗ്യഭാഷയെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി മന്‍കിബാത്തില്‍ ഞാനും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഇതോടെ, ദിവ്യാംഗരായ സഹജീവികളെ കൂടുതല്‍ കൂടുതല്‍ സഹായിക്കാന്‍ നമുക്ക് കഴിയും. സഹോദരീ സഹോദരന്മാരേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബ്രെയില്‍ ലിപിയില്‍ എഴുതിയ ഹേം കോഷിന്റെ ഒരു കോപ്പി എനിക്കും കിട്ടി. അസമീസ് ഭാഷയിലെ ഏറ്റവും പഴയ നിഘണ്ടുകളിലൊന്നാണ് ഹേംകോഷ്. 19-ാം നൂറ്റാണ്ടിലാണ് ഇത് തയ്യാറാക്കിയത്. പ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ ഹേമചന്ദ്ര ബറുവയാണ് ഇത് എഡിറ്റ് ചെയ്തത്. ഹേംകോഷിന്റെ ബ്രെയില്‍ പതിപ്പിന് ഏകദേശം 10,000 പേജുകളാണുള്ളത്. കൂടാതെ 15-ലധികം വാല്യങ്ങളിലായി ഇത് പ്രസിദ്ധീകരിക്കാന്‍ പോകുകയാണ്. ഇതില്‍ ഒരുലക്ഷത്തിലധികം വാക്കുകള്‍ പരിഭാഷപ്പെടുത്തേണ്ടതുണ്ട്. ഈ സംവേദനാത്മകമായ പ്രയത്നത്തെ ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. ദിവ്യാംഗരായ സഹജീവികളുടെ കഴിവും മികവും വര്‍ധിപ്പിക്കുന്നതില്‍ അത്തരത്തിലുള്ള ഓരോ ശ്രമവും വളരെയേറെ മുന്നോട്ട് പോകുന്നു. ഇന്ന് പാരാ സ്പോര്‍ട്സിലും ഇന്ത്യ വിജയക്കൊടി പാറിക്കുകയാണ്. പല ടൂര്‍ണമെന്റുകളിലും നമ്മളെല്ലാം ഇതിന് സാക്ഷികളായിരുന്നു. ഇന്ന് താഴെത്തട്ടില്‍ ദിവ്യാംഗരുടെ ഇടയില്‍ ഫിറ്റ്നസ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധാരാളം ആളുകളുണ്ട്. ഇത് ദിവ്യാംഗരുടെ ആത്മവിശ്വാസത്തിന് ഏറെ കരുത്ത് പകരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ സൂറത്തിലെ ഒരു പെണ്‍കുട്ടി അന്വിയെ കണ്ടു. അന്വിയുമായും അവളുടെ യോഗയുമായുമുള്ള എന്റെ കണ്ടുമുട്ടല്‍ അവിസ്മരണീയമാണ്, മന്‍കിബാത് ശ്രോതാക്കളോട് അതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, ജന്മനാ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച അന്‍വി കുട്ടിക്കാലം മുതല്‍ ഗുരുതരമായ ഹൃദ്രോഗവുമായി മല്ലിടുന്നു. മൂന്ന്മാസം മാത്രം പ്രായമുള്ളപ്പോള്‍ ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറിക്ക് വിധേയയാകേണ്ടിയും വന്നു. ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും അന്വിയോ അവളുടെ മാതാപിതാക്കളോ തോല്‍വിക്കു വഴങ്ങിയില്ല. അന്വിയുടെ മാതാപിതാക്കള്‍ ഡൗണ്‍ സിന്‍ഡ്രോമിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും ശേഖരിക്കുകയും അന്‍വി മറ്റുള്ളവരെ ആശ്രയിക്കുന്നത് എങ്ങനെ കുറയ്ക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഒരുഗ്ലാസ് വെള്ളം എങ്ങനെ ഉയര്‍ത്താം, ഷൂലെയ്സ് എങ്ങനെ കെട്ടാം, വസ്ത്രങ്ങള്‍ ബട്ടണ്‍ എങ്ങനെ ഇടാം, തുടങ്ങിയ ചെറിയ കാര്യങ്ങള്‍ അവര്‍ അന്വിയെ പഠിപ്പിക്കാന്‍ തുടങ്ങി. സാധനങ്ങളുടെ സ്ഥാനം എന്താണ്, എന്താണ് നല്ലശീലങ്ങള്‍, ഇതെല്ലാം അവര്‍ വളരെ ക്ഷമയോടെ അന്വിയെ പഠിപ്പിക്കാന്‍ ശ്രമിച്ചു. മകള്‍ അന്‍വി പഠിക്കാനുള്ള മനസ്സ് കാണിച്ചതും കഴിവ് തെളിയിച്ചതും മാതാപിതാക്കളുടെ ഉത്സാഹം വര്‍ദ്ധിപ്പിച്ചു. അവര്‍ അന്വിയെ യോഗ പഠിക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ പ്രശ്നം വളരെ ഗുരുതരമായിരുന്നു. അന്വിക്ക് സ്വന്തം കാലില്‍ നില്ക്കാന് പോലും കഴിഞ്ഞിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ പോലും അവളുടെ മാതാപിതാക്കള്‍ അന്വിയെ യോഗ പഠിക്കാന്‍ പ്രേരിപ്പിച്ചു. ആദ്യമായി യോഗ പഠിപ്പിച്ച കോച്ചിന്റെ അടുത്തു ചെന്നപ്പോള്‍ അവര്‍ ഈ നിഷ്കളങ്കയായ പെണ്‍കുട്ടിക്ക് യോഗ ചെയ്യാന്‍ കഴിയുമോ എന്ന വലിയ ആശയക്കുഴപ്പത്തിലായിരുന്നു! എന്നാല്‍ അന്വിയുടെ സ്വാഭാവിക പ്രകൃതി എന്തെന്ന് പരിശീലകനുപോലും അറിയില്ലായിരുന്നു. അമ്മയോടൊപ്പം യോഗ അഭ്യസിക്കാന്‍ തുടങ്ങിയ അവള് ഇപ്പോള്‍ യോഗയില്‍ വിദഗ്ധയായി മാറിയിരിക്കുന്നു. ഇന്ന് അന്‍വി രാജ്യത്തുടനീളമുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്യുന്നു. യോഗ അന്വിക്ക് പുതുജീവന്‍ നല്കി. അന്‍വി യോഗയെ ഉള്‍ക്കൊണ്ട്, ജീവിതത്തെ ഉള്‍ക്കൊള്ളുന്നു. യോഗ അന്വിയുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തി, ഇപ്പോള്‍ അവളുടെ ആത്മവിശ്വാസം അതിശയകരമായി വര്‍ദ്ധിച്ചുവെന്ന് അന്വിയുടെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞു. യോഗ അന്വിയുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയും മരുന്നുകളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്തു. രാജ്യത്തും വിദേശത്തുമുള്ള മന്‍കിബാത്ത് ശ്രോതാക്കളോട് യോഗയിലൂടെ അന്വിക്ക് ലഭിച്ച ഗുണങ്ങളെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തുന്നതിനെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, യോഗയുടെ ശക്തി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അന്‍വി ഒരു മികച്ച കേസ് സ്റ്റഡിയാണെന്ന് ഞാന്‍കരുതുന്നു. ശാസ്ത്രജ്ഞര്‍ മുന്നോട്ടു വന്ന് അന്വിയുടെ വിജയം പഠിക്കുകയും യോഗയുടെ ശക്തി ലോകത്തെ പരിചയപ്പെടുത്തുകയും വേണം. ലോകമെമ്പാടുമുള്ള ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ക്ക് അത്തരം ഗവേഷണങ്ങള്‍ വലിയ സഹായകമാകും. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ വളരെ ഫലപ്രദമാണെന്ന് ലോകം ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നു. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ യോഗ വളരെയധികം സഹായിക്കുന്നു. യോഗയുടെ അത്തരം ശക്തി കണക്കിലെടുത്താണ് ണ് ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത് ഇപ്പോള്‍ ഐക്യരാഷ്ട്രസഭ ഇന്ത്യയുടെ മറ്റൊരു ശ്രമത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. 2017 ല്‍ ആരംഭിച്ച ഒരു ശ്രമമാണിത് -'ഇന്ത്യ ഹൈപ്പര്ടെന്ഷന് കണ്ട്രോള് ഇനിഷ്യേറ്റീവ്'. ഇതിന ്കീഴില്, രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ആളുകള്‍ സര്‍ക്കാര്‍ സേവനകേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. ഈ സംരംഭം അന്താരാഷ്ട്ര സംഘടനകളുടെ ശ്രദ്ധ ആകര്‍ഷിച്ച രീതി അഭൂതപൂര്‍വമാണ്. ചികില്‍സിച്ചവരില്‍ പകുതിയോളം പേരുടെ രക്തസമ്മര്‍ദം നിയന്ത്രിതമാണ് എന്നത് നമുക്കെല്ലാവര്‍ക്കും പ്രോത്സാഹനജനകമായ കാര്യമാണ്. ഈ ഉദ്യമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളെയും ഞാന്‍ അഭിനന്ദിക്കുന്നു. അവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് ഇത് വിജയകരമായി.
സുഹൃത്തുക്കളേ, മനുഷ്യജീവിതത്തിന്റെ വികസനയാത്ര തുടര്‍ച്ചയായി, ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു - അത് കടലായാലും നദിയായാലും കുളമായാലും. 7500 കിലോമീറ്ററിലധികം നീണ്ട കടല്ത്തീരമുള്ളതിനാല് കടലുമായുള്ള നമ്മുടെ ബന്ധം അഭേദ്യമായി നിലകൊള്ളുന്നു എന്നതും ഇന്ത്യയുടെ ഭാഗ്യമാണ്. ഈ തീരദേശ അതിര്‍ത്തി പല സംസ്ഥാനങ്ങളിലൂടെയും ദ്വീപുകളിലൂടെയും കടന്നു പോകുന്നു. വ്യത്യസ്ത സമൂഹങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ ഇന്ത്യയുടെ സംസ്കാരം ഇവിടെ തഴച്ചുവളരുന്നത് കാണാം. ഇതുമാത്രമല്ല, ഈ തീരപ്രദേശങ്ങളിലെ ഭക്ഷണസാധനങ്ങള്‍ ഏറെ ആളുകളെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഈ സന്തോഷകരമായ കാര്യങ്ങള്‍ക്കും സങ്കടകരമായ ഒരു വശമുണ്ട്. നമ്മുടെ ഈ തീരപ്രദേശങ്ങള്‍ നിരവധി പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്നു. കാലാവസ്ഥാവ്യതിയാനം, സമുദ്ര ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയായി തുടരുന്നു, മറുവശത്ത്, നമ്മുടെ ബീച്ചുകളിലെ മാലിന്യം നമ്മെ അസ്വസ്ഥമാക്കുന്നു. ഈ വെല്ലുവിളികള്‍ നേരിടുന്നതിനായി ഗൗരവമേറിയതും നിരന്തരവുമായ പരിശ്രമങ്ങള്‍ നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. 'സ്വച്ഛ് സാഗര്‍ - സുരക്ഷിത് സാഗര്‍' എന്ന തീരദേശ ശുചീകരണ പ്രയത്നത്തെ കുറിച്ച് ഇവിടെ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജൂലൈ അഞ്ചിന് ആരംഭിച്ച ഈ പ്രചാരണം വിശ്വകര്‍മ ജയന്തി ദിനമായ സെപ്റ്റംബര്‍ 17ന് അവസാനിച്ചു. ഈദിവസം തീരദേശ ശുചീകരണദിനം കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തില്‍ ആരംഭിച്ച ഈ പ്രചാരണം 75 ദിവസം നീണ്ടുനിന്നു. ഇതില്‍ പൊതുജന പങ്കാളിത്തം പ്രകടമായിരുന്നു. ഈ ശ്രമത്തിനിടയില്‍, രണ്ടരമാസക്കാലം മുഴുവന്‍ നിരവധി ശുചീകരണ പരിപാടികള്‍ നടക്കുന്നതായി കണ്ടു. ഗോവയില്‍ നീണ്ട മനുഷ്യച്ചങ്ങല തീര്‍ത്തു. കാക്കിനാടയിലെ ഗണപതി നിമജ്ജന വേളയില്‍ പ്ലാസ്റ്റിക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചു, എന്‍.എസ്.എസിന്റെ 5000 യുവസുഹൃത്തുക്കള്‍ 30 ടണ്ണിലധികം പ്ലാസ്റ്റിക് ശേഖരിച്ചു. ഒഡീഷയില്‍ മൂന്ന് ദിവസത്തിനുള്ളില്‍, 20,000 ത്തിലധികം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കുടുംബത്തെയും ചുറ്റുമുള്ള ആളുകളെയും 'ശുദ്ധമായ കടലിനും സുരക്ഷിതമായ കടലിനും' വേണ്ടി പ്രയത്നിക്കാന്‍ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഈ ക്യാമ്പയിനില്‍ പങ്കെടുത്ത എല്ലാ ആളുകളെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമായി, പ്രത്യേകിച്ച് നഗരങ്ങളിലെ മേയര്‍മാരുമായും പഞ്ചായത്ത് തലവന്മാരുമായും ഞാന്‍ ആശയവിനിമയം നടത്തുമ്പോള്‍, ശുചിത്വം, നൂതനമായ രീതികള്‍ സ്വീകരിക്കല്‍ തുടങ്ങിയ ശ്രമങ്ങളില്‍ പ്രാദേശിക സമൂഹങ്ങളെയും പ്രാദേശിക സംഘടനകളെയും ഉള്‍പ്പെടുത്താന്‍ ഞാന്‍ അവരോട് പറയാറുണ്ട്.
ബംഗളൂരുവില്‍ ഒരു ടീമുണ്ട് - 'യൂത്ത് ഫോര്‍ പരിവര്‍ത്തന്‍'. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ സംഘം ശുചീകരണത്തിലും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിക്കുന്നു. അവരുടെ മുദ്രാവാക്യം വളരെ വ്യക്തമാണ് - 'പരാതി നിര്‍ത്തുക, പ്രവര്‍ത്തിക്കാന്‍ തുടങ്ങുക' (സ്റ്റോപ്പ് കംപ്ലൈയിനിംഗ് സ്റ്റാര്‍ട്ട് ആക്ഷന്‍). ഈ സംഘം ഇതുവരെ നഗരത്തിലുടനീളം 370 ലധികം സ്ഥലങ്ങള്‍ മനോഹരമാക്കി. യൂത്ത് ഫോര്‍ പരിവര്‍ത്തന്റെ കാമ്പയിന് എല്ലായിടത്തും 100 മുതല്‍ 150 വരെ പൗരന്മാരെ യോജിപ്പിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ ആരംഭിക്കുന്ന ഈ പരിപാടി ഉച്ചവരെ തുടരും. ഈ ജോലിയില്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ല, ചുവരുകള്‍ പെയിന്റ് ചെയ്യുക, ആര്‍ട്ടിസ്റ്റിക് സ്കെച്ചുകള്‍ നിര്‍മ്മിക്കുക എന്നിവയും ചെയ്യുന്നു. പല സ്ഥലങ്ങളിലും, പ്രശസ്തരായ ആളുകളുടെ സ്കെച്ചുകളും അവരുടെ പ്രചോദനാത്മകമായ ഉദ്ധരണികളും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ബംഗളൂരുവിലെ യൂത്ത് ഫോര്‍ പരിവര്‍ത്തന്റെ ശ്രമങ്ങളെ പിന്തുടര്ന്ന്, മീററ്റിലെ 'കബാട് സെ ജുഗാഡ്' പ്രചാരണത്തെക്കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നഗരത്തിന്റെ സൗന്ദര്യവല്ക്കരണവുമായി ബന്ധപ്പെട്ടാണ് ഈ പ്രചാരണം. ഇരുമ്പിന്റെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പഴയ ടയറുകള്‍, ഡ്രമ്മുകള്‍ തുടങ്ങിയ മാലിന്യങ്ങള്‍ ഇതില്‍ ഉപയോഗിക്കുന്നുവെന്നതാണ് ഈ പ്രചാരണത്തിന്റെ പ്രത്യേകത. കുറഞ്ഞ ചെലവില്‍ പൊതുസ്ഥലങ്ങള്‍ എങ്ങനെ മനോഹരമാക്കാം എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ കാമ്പയിന്. ഈ പ്രചാരണത്തില്‍ പങ്കെടുത്ത എല്ലാവരെയും ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ സമയത്ത് രാജ്യമെമ്പാടും ഉത്സവ ആവേശമാണ്. നാളെ നവരാത്രിയുടെ ആദ്യദിനമാണ്. ഇതില്‍ നാം ദേവിയുടെ ആദ്യരൂപമായ 'മാ ശൈലപുത്രി'യെ ആരാധിക്കും. ഇതു മുതല്‍ ഒമ്പത് ദിവസം നിയമം, സംയമം, പിന്നെ വ്രതാനുഷ്ഠാനവും ഉണ്ടാകും. തുടര്‍ന്ന് വിജയദശമിയുടെ ഉത്സവവും നടക്കും. അതായത്, ഒരുതരത്തില്‍ നോക്കിയാല്‍ നമുക്ക് മനസ്സിലാകും നമ്മുടെ വിശ്വാസത്തിനും ആത്മീയതയ്ക്കും ഒപ്പം എത്ര ആഴത്തിലുള്ള സന്ദേശവും നമ്മുടെ ഉത്സവങ്ങളില്‍ മറഞ്ഞിരിക്കുന്നു എന്ന്. അച്ചടക്കത്തിലൂടെയും സംയമനത്തിലൂടെയും നേട്ടങ്ങള്‍ കൈവരിക്കുക, അതിനുശേഷം വിജയത്തിന്റെ ഉത്സവം. ഇതുതന്നെയാണ് ജീവിതത്തിലെ ഏത് ലക്ഷ്യവും കൈവരിക്കാനുള്ള മാര്‍ഗ്ഗവും. ദസറയ്ക്ക് ശേഷം ധന്തേരസും ദീപാവലിയും കൂടി വരുന്നു.
സുഹൃത്തുക്കളേ, കഴിഞ്ഞവര്‍ഷങ്ങളില്‍ നിന്ന്, രാജ്യത്തിന്റെ ഒരു പുതിയ സന്ദേശവും കൂടി നമ്മുടെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, അതാണ് 'വോക്കല്‍ ഫോര്‍ ലോക്കല്‍'. ഇപ്പോള്‍ നമ്മള് ഉത്സവങ്ങളുടെ സന്തോഷത്തില്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരായ കരകൗശലവിദഗ്ധരെയും ശില്പികളെയും, വ്യാപാരികളെയും കൂടി ഉള്‍പ്പെടുത്തുന്നു. ഒക്ടോബര്‍ രണ്ടിന് ബാപ്പുവിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, ഈ കാമ്പയിന് കൂടുതല്‍ ശക്തമാക്കാന്‍ നാം പ്രതിജ്ഞയെടുക്കണം. ഖാദി, കൈത്തറി, കരകൗശലവസ്തുക്കള്‍, ഈ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം തീര്‍ച്ചയായും ലോക്കല്‍ സാധനങ്ങള്‍കൂടി വാങ്ങുക. ഈ ഉത്സവങ്ങളുടെ യഥാര്‍ത്ഥ സന്തോഷം കിട്ടുന്നത് എല്ലാവരും ഈ ഉത്സവത്തിന്റെ ഭാഗമാകുമ്പോഴാണ്. അതിനാല്‍, പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവരെയും നാം പിന്തുണയ്ക്കേണ്ടതുണ്ട്. ഉത്സവവേളയില്‍ നമ്മള് നല്കുന്ന ഏത് സമ്മാനത്തിലും ഇത്തരത്തിലുള്ള ഉല്‍പ്പന്നം ഉള്‍പ്പെടുത്തുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം.
ഈ സമയത്ത്, ഈ പ്രചാരണവും വിശേഷപ്പെട്ടതാണ്. കാരണം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തില്‍ ഞങ്ങള്‍ സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യം കൂടി ഏറ്റെടുക്കുന്നു. അത്, അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള യഥാര്‍ത്ഥ ആദരാഞ്ജലി ആയിരിക്കും. അതുകൊണ്ടാണ് ഖാദിയിലോ കൈത്തറിയിലോ കരകൗശല വസ്തുക്കളിലോ ഈ ഉല്‍പ്പന്നം വാങ്ങാനും ഇത്തവണ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കാനും
ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. ഉത്സവവേളകളില്‍ സാധനങ്ങള്‍ പൊതിയുന്നതിനും വാങ്ങിക്കൊണ്ടു പോകുന്നതിനും പ്ലാസ്റ്റിക് ബാഗുകള്‍ ധാരാളമായി ഉപയോഗിക്കുന്നത് നാം കണ്ടതാണ്. ശുചിത്വത്തിന്റെ ഉത്സവവേളകളില്‍ പോളിത്തീന്റെ വിനാശകരമായ മാലിന്യം നമ്മുടെ ഉത്സവങ്ങളുടെ അന്തസത്തയ്ക്കും എതിരാണ്. അതുകൊണ്ട് തന്നെ നാം തദ്ദേശീയമായി നിര്‍മ്മിച്ച പ്ലാസ്റ്റിക് അല്ലാത്ത ബാഗുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ചണം, പരുത്തി, വാഴനാര്, അത്തരം നിരവധി പരമ്പരാഗത ബാഗുകളുടെ ഉപയോഗപ്രവണത വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്സവവേളകളില്‍ അവയെ പ്രോത്സാഹിപ്പിക്കേണ്ടതും ശുചിത്വത്തോടൊപ്പം നമ്മുടെ ആരോഗ്യവും പരിസ്ഥിതിയും പരിപാലിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.
പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങളില്‍ ഇങ്ങനെ പറയുന്നുണ്ട്-
'പരഹിത് സരിസ് ധര്‍മ് നഹീ ഭായീ' - അതായത് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക എന്നതിലുപരി, മറ്റുള്ളവരെ സേവിക്കുന്നതിലുപരി, മറ്റൊരു ധര്‍മ്മവുമില്ല. ഈയിടെ, ഈ സാമൂഹിക സേവനമനോഭാവത്തിന്റെ മറ്റൊരു ദൃശ്യം രാജ്യം കണ്ടു. ആളുകള്‍ മുന്നോട്ട് വന്ന് കഷ്ടപ്പെടുന്ന, എതെങ്കിലും ടി.ബി ബാധിച്ച രോഗിയെ ദത്തെടുക്കുന്നു. അവന്റെ പോഷകസമൃദ്ധമായ ഭക്ഷണക്രമത്തിന് സൗകര്യമൊരുക്കുന്നു. യഥാര്‍ത്ഥത്തില്‍, ഇത് ക്ഷയരോഗവിമുക്ത ഇന്ത്യ ക്യാമ്പെയ്നിന്റെ ഭാഗമാണ്, ഇതിന്റെ വിജയത്തിന് പിന്നില്‍ പൊതുജന പങ്കാളിത്തമാണ്, ഇത് ജനങ്ങളുടെ കടമയുമാണ്. ശരിയായ പോഷകാഹാരം, ശരിയായ സമയത്ത് ശരിയായ മരുന്നുകള്‍ എന്നിവയാല്‍ ടി.ബി ഭേദമാക്കാന്‍ കഴിയും. ജന പങ്കാളിത്തം ഉണ്ടെങ്കില്‍ 2025 ഓടെ ഇന്ത്യ തീര്‍ച്ചയായും ക്ഷയരോഗത്തില്‍ നിന്ന് മുക്തമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സുഹൃത്തുക്കളേ, ദാദ്ര-നാഗര്‍ ഹവേലി, ദാമന്‍-ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്ന് മനസ്സിനെ സ്പര്‍ശിക്കുന്ന ഇത്തരമൊരു കാര്യത്തെ കുറിച്ച് ഞാന്‍ അറിഞ്ഞിട്ടുണ്ട്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഗ്രാമ ദത്തെടുക്കല്‍ പരിപാടിയെക്കുറിച്ച് ആദിവാസി മേഖലയില്‍ താമസിക്കുന്ന ശ്രീമതി ജിനു റാവതിയ എഴുതിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ 50 ഗ്രാമങ്ങള്‍ ദത്തെടുത്തിട്ടുണ്ട്. ഇതില്‍ ജിനുവിന്റെ ഗ്രാമവും ഉള്‍പ്പെടും. ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഗ്രാമത്തിലെ ജനങ്ങളില്‍ രോഗം വരാതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തുന്നു. കൂടാതെ അസുഖം വരുമ്പോള്‍ സഹായിക്കുന്നു. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ജീവകാരുണ്യത്തിന്റെ ഈ മനോഭാവം ഗ്രാമീണരുടെ ജീവിതത്തില്‍ പുതിയ സന്തോഷം കൊണ്ടുവന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, മന് കി ബാത്തില്‍ പുതിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പലപ്പോഴും ഈ പരിപാടിയിലൂടെ, ചില പഴയ വിഷയങ്ങളുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ നമുക്ക് അവസരം ലഭിക്കുന്നു. കഴിഞ്ഞ മാസം മന് കി ബാത്തില്‍ ഞാന്‍ നാടന്‍ ധാന്യങ്ങളെക്കുറിച്ചും 2023 'അന്താരാഷ്ട്ര മില്ലറ്റ് ഇയര്‍' ആയി ആഘോഷിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. ആളുകള്‍ക്ക് ഈ വിഷയത്തെക്കുറിച്ച് വളരെ ജിജ്ഞാസയുണ്ട്. അത്തരത്തിലുള്ള നിരവധി കത്തുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ആളുകള്‍ എങ്ങനെയാണ് ചെറുധാന്യങ്ങളെ അവരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിയതെന്ന് പറയുന്നു. തിനവിളകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പരമ്പരാഗത വിഭവങ്ങളെക്കുറിച്ചും ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇതൊരു വലിയ മാറ്റത്തിന്റെ സൂചനയാണ്. ആളുകളുടെ ഈ ആവേശം കണ്ടിട്ട്, ഇതില്‍ ഒരു ഇ-ബുക്ക് തയ്യാറാക്കണമെന്ന് ഞാന്‍ കരുതുന്നു. അതില്‍ ആളുകള്‍ക്ക് ചെറുധന്യങ്ങളില് നിന്ന് ഉണ്ടാക്കുന്ന വിഭവങ്ങളും അവരുടെ അനുഭവങ്ങളും പങ്കിടാം. അങ്ങനെ, അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്. ചെറുധാന്യങ്ങളെ കുറിച്ചുള്ള ഒരു പബ്ലിക് എന്സൈക്ലോപീഡിയയും നമുക്ക് തയ്യാറാക്കാന്‍ കഴിയും. തുടര്‍ന്ന് അത് MyGovപോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കാം.
സുഹൃത്തുക്കളേ, ഇത്തവണത്തെ മന് കി ബാത്തില്‍ ഇതൊക്കെയാണ് പറയാനുള്ളത്, എന്നാല്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് ദേശീയ ഗെയിംസിനെ കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. സെപ്റ്റംബര്‍ 29 മുതലാണ് ഗുജറാത്തില്‍ ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. ഇത് വളരെ സവിശേഷമായ ഒരു അവസരമാണ്, കാരണം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളില്‍ പരിപാടികള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഈ കായികമത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാര്‍ക്കും എന്റെ ശുഭാശംസകള്‍. ഈദിവസം കളിക്കാരുടെ ആവേശം വര്‍ദ്ധിപ്പിക്കാന്‍, ഞാനും അവരുടെ ഇടയിലുണ്ടാകും. നിങ്ങള്‍ എല്ലാവരും ദേശീയ ഗെയിംസ് പിന്തുടരുകയും, തങ്ങളുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഇന്നത്തേക്ക് ഞാന്‍ വിടപറയുന്നു. അടുത്ത മാസം മന് കി ബാത്തില്‍ പുതിയ വിഷയങ്ങളുമായി നാം വീണ്ടും കാണും.
നന്ദി നമസ്കാരം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്ക്കാരം.
ഈ ആഗസ്റ്റ് മാസത്തില്‍, നിങ്ങളുടെ എല്ലാ കത്തുകളും സന്ദേശങ്ങളും കാര്‍ഡുകളും എന്റെ ഓഫീസിനെ ത്രിവര്‍ണ്ണമാക്കി. ത്രിവര്‍ണ പതാക വഹിക്കാത്തതോ ത്രിവര്‍ണ പതാകയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കാത്തതോ ആയ ഒരു കത്തും ഞാന്‍ കണ്ടില്ല. കുട്ടികളും യുവസുഹൃത്തുക്കളും അമൃത മഹോത്സവത്തിന്റെ മനോഹരമായ ചിത്രങ്ങളും കലാസൃഷ്ടികളും അയച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ മാസത്തില്‍, നമ്മുടെ രാജ്യത്ത്, എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും അമൃത് മഹോത്സവത്തിന്റെ അമൃത് ഒഴുകുകയാണ്. അമൃത് മഹോത്സവത്തിന്റെയും സ്വാതന്ത്ര്യദിനത്തിന്റെയും ഈ പ്രത്യേക അവസരത്തില്‍, രാജ്യത്തിന്റെ കൂട്ടായ ശക്തിയാണ് നാം കണ്ടത്. എല്ലായിടത്തും ഒരു ഉണര്‍വ് അനുഭവപ്പെട്ടു. ഇത്രയും വലിയ രാജ്യം, ഏറെ വൈവിധ്യങ്ങള്‍, എന്നാല്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍, എല്ലാവരും ഒരേ മനസ്സായി ഒഴുകുന്നതായി തോന്നി. ത്രിവര്‍ണ പതാകയുടെ അഭിമാനത്തിന്റെ ആദ്യ കാവല്‍ക്കാരായി ഏവരും മുന്നോട്ട് വന്നു. ശുചീകരണ യജ്ഞത്തിലും വാക്സിനേഷന് കാമ്പെയ്നിലും രാജ്യത്തിന്റെ ഉണര്‍വ് നാം കണ്ടിരുന്നു. അമൃത് മഹോത്സവത്തില്‍ രാജ്യസ്നേഹത്തിന്റെ അതേ ചൈതന്യം നമുക്ക് വീണ്ടും കാണാന്‍ കഴിഞ്ഞു. നമ്മുടെ പട്ടാളക്കാര്‍ ഉയര്‍ന്ന പര്‍വതങ്ങളുടെ മുകളിലും രാജ്യത്തിന്റെ അതിര്‍ത്തികളിലും കടലിന്റെ നടുവിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ത്രിവര്‍ണ പതാക പ്രചരണത്തിനായി വ്യത്യസ്തമായ നൂതന ആശയങ്ങളുമായി ആളുകളും എത്തി, ചെറുപ്പക്കാരനായ ശ്രീ കൃഷ്ണീല്‍ അനിലിനെ പോലെ. ശ്രീ അനില്‍ ഒരു പസില്‍ കലാകാരനാണ്, അദ്ദേഹം റെക്കോര്‍ഡ് സമയത്തിനുള്ളില്‍ മനോഹരമായ ത്രിവര്‍ണ്ണ പതാകയുടെ മൊസൈക് ആര്‍ട്ട് സൃഷ്ടിച്ചു. കര്‍ണാടകയിലെ കോലാറില്‍ 630 അടി നീളവും 205 അടി വീതിയുമുള്ള ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ചാണ് ആളുകള്‍ വേറിട്ട കാഴ്ച സമ്മാനിച്ചത്. ദിഘാലിപുഖുരി യുദ്ധസ്മാരകത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നതിനായി അസമിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വന്തം കൈകൊണ്ട് 20 അടി നീളമുള്ള ത്രിവര്‍ണ്ണ പതാക നിര്‍മ്മിച്ചു. അതുപോലെ ഇന്‍ഡോറിലെ ആളുകള്‍ മനുഷ്യച്ചങ്ങലയിലൂടെ ഇന്ത്യയുടെ ഭൂപടം ഉണ്ടാക്കി. ചണ്ഡീഗഢില്‍ യുവാക്കള്‍ ഭീമാകാരമായ മനുഷ്യ ത്രിവര്‍ണ്ണ പതാക നിര്‍മ്മിച്ചു. ഈ രണ്ട് ശ്രമങ്ങളും ഗിന്നസ് റെക്കോര്‍ഡിലും ഇടം പിടിച്ചിട്ടുണ്ട്. ഇതിനിടയില്‍, ഹിമാചല്‍ പ്രദേശിലെ ഗംഗോട്ട് പഞ്ചായത്തില്‍ നിന്ന് പ്രചോദനാത്മകമായ ഒരു ഉദാഹരണം കൂടി കണ്ടു. ഇവിടെ പഞ്ചായത്തിലെ സ്വാതന്ത്ര്യദിന പരിപാടിയില്‍ അതിഥി തൊഴിലാളികളുടെ മക്കളെ മുഖ്യാതിഥികളായി ഉള്‍പ്പെടുത്തി.
സുഹൃത്തുക്കളേ, അമൃത് മഹോത്സവത്തിന്റെ ഈ നിറങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു രാജ്യങ്ങളിലും കണ്ടു. ബോട്സ്വാനയില് താമസിക്കുന്ന പ്രാദേശിക ഗായകര്‍ 75 ദേശഭക്തി ഗാനങ്ങള്‍ ആലപിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിച്ചു. ഹിന്ദി, പഞ്ചാബി, ഗുജറാത്തി, ബംഗാളി, ആസാമീസ്, തമിഴ്, തെലുങ്ക്, കന്നഡ, സംസ്കൃതം തുടങ്ങിയ ഭാഷകളിലാണ് ഈ 75 ഗാനങ്ങളും ആലപിച്ചിരിക്കുന്നത് എന്നതാണ് ഇതിലെ ഒരു വലിയ പ്രത്യേകത. അതുപോലെ, നമീബിയയില്‍ ഇന്തോ-നമീബിയന്‍ സാംസ്കാരിക-പരമ്പരാഗത ബന്ധങ്ങളെക്കുറിച്ച് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
സുഹൃത്തുക്കളേ, ഒരു സന്തോഷകരമായ കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കേന്ദ്ര ഗവണ്മെന്റിന്റെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവിടെ അവര്‍ 'സ്വരാജ്' ദൂരദര്ശന് സീരിയലിന്റെ പ്രദര്‍ശനം നടത്തി. ആ പ്രഥമ പ്രദര്‍ശനത്തിന് പോകാന്‍ എനിക്ക് അവസരം ലഭിച്ചു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അറിയപ്പെടാതെ പോയ നായകന്മാരുടെയും നായികമാരുടെയും പ്രയത്നങ്ങള്‍ രാജ്യത്തെ യുവതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള മഹത്തായ സംരംഭമാണിത്. എല്ലാ ഞായറാഴ്ചയും രാത്രി 9 മണിക്ക് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നു. അത് 75 ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് എന്നോട് പറഞ്ഞു. ഇത് സ്വയം കാണാനും നിങ്ങളുടെ വീട്ടിലെ കുട്ടികളെ കാണിക്കാനും സമയമെടുക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, തിങ്കളാഴ്ച സ്കൂള്‍-കോളേജ് തുറക്കുമ്പോള്‍ അത് റെക്കോര്‍ഡുചെയ്ത് സ്കൂള്‍-കോളേജുകാര്‍ക്കും ഒരു പ്രത്യേക പ്രോഗ്രാം തയ്യാറാക്കാം. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ പിറവിയിലെ ഈ മഹാരഥന്മാരേ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും ഒരു പുതിയ അവബോധം നമ്മുടെ രാജ്യത്ത് സൃഷ്ടിക്കപ്പെടും. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം 2023 ആഗസ്റ്റ് വരെ നീണ്ടുനില്‍ക്കും. രാജ്യത്തിന് വേണ്ടി, സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് വേണ്ടി, നമ്മള് ചെയ്തുകൊണ്ടിരുന്ന എഴുത്തു പരിപാടികള്‍ ഇനിയും മുന്നോട്ട് കൊണ്ടുപോകണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ പൂര്‍വ്വികരുടെ അറിവും ദീര്ഘദൃഷ്ടിയും ദര്‍ശനവും ധ്യാനവും ഇന്നും എത്ര പ്രധാനമാണ്. അതിലേക്ക് ആഴ്ന്നിറങ്ങുമ്പോള് നമ്മില്‍ വിസ്മയം നിറയുന്നു. നമ്മുടെ ഋഗ്വേദം, ആയിരക്കണക്കിന് വര്‍ഷം പഴക്കമുണ്ട്. ഋഗ്വേദത്തില്‍ ഇങ്ങനെ പറയുന്നു:-
'ഒമാന്‍-മാപോ മാനുഷി: അമൃക്തം ധാത് തൊകായ് തനയായ് ശം യോ:
യൂയം ഹിഷ്ഠ ഭിഷജോ മാതൃതമ വിശ്വസ്യ സ്ഥാതു: ജഗതോ ജനിത്രി:'
അര്‍ത്ഥം - ഓ ജലമേ, നീ മനുഷ്യരാശിയുടെ ഏറ്റവും നല്ല സുഹൃത്താണ്. നീ ജീവദാതാവാണ്, ഭക്ഷണം നിന്നില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു, നിന്നില്‍ നിന്നാണ് ഞങ്ങളുടെ മക്കള്‍ക്ക് ഹിതകരമായ് കാര്യങ്ങള്‍ നടക്കുന്നത്. അങ്ങ് ഞങ്ങളുടെ സംരക്ഷകനാണ്, എല്ലാ തിന്മകളില് നിന്നും ഞങ്ങളെ അകറ്റുന്നു. നീയാണ് ഏറ്റവും നല്ല ഔഷധം, നീയാണ് ഈ പ്രപഞ്ചത്തിന്റെ പരിപാലകന്.
ചിന്തിച്ചു നോക്കൂ, ജലത്തിന്റെയും ജലസംരക്ഷണത്തിന്റെയും പ്രാധാന്യം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ സംസ്കാരത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഈ അറിവ് കാണുമ്പോള്‍, നമുക്ക് ആവേശം തോന്നുന്നു, എന്നാല്‍ രാഷ്ട്രം ഈ അറിവിനെ അതിന്റെ ശക്തിയായി സ്വീകരിക്കുമ്പോള്‍, അവരുടെ ശക്തി പലമടങ്ങ് വര്‍ദ്ധിക്കുന്നു.
മന് കി ബാത്തില്‍ ഞാന്‍ നാല് മാസം മുമ്പ് അമൃത് സരോവരത്തെക്കുറിച്ച് പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കും. അതിനുശേഷം, വിവിധ ജില്ലകളിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ഒത്തുകൂടി. സന്നദ്ധ സംഘടനകള്‍ ഒത്തുകൂടി, നാട്ടുകാര്‍ ഒത്തുകൂടി. ക്രമേണ, അമൃത് സരോവര്‍ നിര്‍മ്മാണം ഒരു ബഹുജന പ്രസ്ഥാനമായി മാറി. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍, തന്റെ കടമകള്‍ തിരിച്ചറിയുകയും വരുംതലമുറകളോട് കരുതലും ഉണ്ടാകുമ്പോള്‍, കരുത്തും കൂടി ചേരുകയും, ദൃഢനിശ്ചയം ഉദാത്തമാവുകയും ചെയ്യും. തെലങ്കാനയിലെ വാറങ്കലില്‍ നിന്ന് ഒരു മഹത്തായ ശ്രമത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞു. ഇവിടെ ഒരു പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു, അതിന്റെ പേര് 'മംഗ്ത്യ-വാല്യഥാണ്ട' എന്നാണ്. വനമേഖലയോട് ചേര്‍ന്നാണ് ഈ ഗ്രാമം. മഴക്കാലത്ത് ധാരാളം വെള്ളം കെട്ടിക്കിടക്കുന്ന ഒരു സ്ഥലം ഗ്രാമത്തിനടുത്തായി ഉണ്ടായിരുന്നു. ഗ്രാമവാസികള്‍ മുന്‍കൈയെടുത്ത്, ഇപ്പോള്‍ ഈ സ്ഥലം അമൃത് സരോവര്‍ പദ്ധതിക്ക് കീഴില്‍ വികസിപ്പിക്കുന്നു. ഇത്തവണ കാലവര്‍ഷത്തില്‍ പെയ്ത മഴയില്‍ ഈ തടാകത്തില്‍ നല്ല പോലെ വെള്ളം നിറഞ്ഞിട്ടുണ്ട്.
മധ്യപ്രദേശിലെ മണ്ഡ്ലയിലെ മോച്ച ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച അമൃത് സരോവരത്തെക്കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഈ അമൃത് സരോവര്‍ കാന്ഹ ദേശീയ ഉദ്യാനത്തിനടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനാല്‍ ഈ പ്രദേശത്തിന്റെ ഭംഗി കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ ലളിത്പൂരില്‍ പുതുതായി നിര്‍മിച്ച ഷഹീദ് ഭഗത്സിംഗ് അമൃത് സരോവറും ഏറെ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. നിവാരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച ഈ തടാകം നാല് ഏക്കറില്‍ പരന്നുകിടക്കുന്നു. തടാകത്തിന്റെ തീരത്തുള്ള തോട്ടം അതിന്റെ ഭംഗി കൂട്ടുന്നു. തടാകത്തിന് സമീപമുള്ള, 35 അടി ഉയരമുള്ള ത്രിവര്‍ണ്ണ പതാക കാണാന്‍ ദൂരദിക്കുകളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. അമൃത് സരോവരത്തിന്റെ ഈ പ്രചാരണം കര്‍ണാടകയിലും തകൃതിയായി നടക്കുകയാണ്. ഇവിടെ ബാഗല്‍കോട്ട് ജില്ലയിലെ ബില്കേരൂര് ഗ്രാമത്തില്‍ ആളുകള്‍ വളരെ മനോഹരമായ അമൃത് സരോവര്‍ നിര്‍മ്മിച്ചു. വാസ്തവത്തില്‍, ഈ പ്രദേശത്ത്, മലയില്‍ നിന്ന് വെള്ളം ഇറങ്ങി, കര്‍ഷകര്‍ക്കും അവരുടെ വിളകള്‍ക്കും നാശനഷ്ടം കാരണം ആളുകള്‍ വളരെയധികം കഷ്ടപ്പെടുകയായിരുന്നു. അമൃത് സരോവര്‍ നിര്‍മ്മിക്കാന്‍ ഗ്രാമത്തിലെ ജനങ്ങള്‍ വെള്ളം മുഴുവന്‍ ഒഴുക്കി മാറ്റി. ഇതോടെ പ്രദേശത്തെ വെള്ളപ്പൊക്ക പ്രശ്നത്തിനും പരിഹാരമായി. അമൃത് സരോവര്‍ അഭിയാന് ഇന്നത്തെ നമ്മുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മാത്രമല്ല, വരും തലമുറകള്‍ക്കും അത്രയും തന്നെ ആവശ്യമാണ്. ഈ പ്രചാരണത്തിന് കീഴില്‍, പല സ്ഥലങ്ങളിലും പഴയ ജലാശയങ്ങളും പുനരുജ്ജീവിപ്പിക്കുന്നു. മൃഗങ്ങളുടെ ദാഹം ശമിപ്പിക്കുന്നതിനും കൃഷി ചെയ്യുന്നതിനും അമൃത് സരോവര്‍ ഉപയോഗിക്കുന്നു. ഈ കുളങ്ങള്‍ കാരണം സമീപപ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം വര്‍ധിച്ചു. അതോടൊപ്പം അവയ്ക്ക് ചുറ്റും പച്ചപ്പും വളരുന്നു. ഇത് മാത്രമല്ല, അമൃത് സരോവറില്‍ മത്സ്യകൃഷി നടത്താനുള്ള ഒരുക്കങ്ങളിലും പലയിടത്തും ആളുകള്‍ വ്യാപൃതരാണ്. അമൃത് സരോവര്‍ പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കാനും ജലസംരക്ഷണത്തിനുമുള്ള ഈ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ ശക്തി നല്‍കാനും അവരെ മുന്നോട്ട് കൊണ്ടുപോകാനും ഞാന്‍ നിങ്ങളോട്, പ്രത്യേകിച്ച് എന്റെ യുവ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അസമിലെ ബൊംഗായിഗാവില്‍ ശ്രദ്ധാര്‍ഹമായ ഒരു പദ്ധതി പ്രവര്‍ത്തിക്കുന്നു- പ്രോജക്റ്റ് സമ്പൂര്‍ണ. പോഷകാഹാരക്കുറവിനെതിരെ പോരാടുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം, ഈ പോരാട്ടത്തിന്റെ രീതിയും വളരെ സവിശേഷമാണ്. ഇതിന് കീഴില്‍, അങ്കണവാടിയിലെ ആരോഗ്യമുള്ള ഒരു കുട്ടിയുടെ അമ്മ എല്ലാ ആഴ്ചയും പോഷകാഹാരക്കുറവുള്ള ഒരു കുട്ടിയുടെ അമ്മയെ കാണുകയും പോഷകാഹാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. അതായത്, ഒരു അമ്മ മറ്റൊരു അമ്മയുടെ സുഹൃത്തായി മാറുന്നു, അവളെ സഹായിക്കുന്നു, അവളെ പഠിപ്പിക്കുന്നു. ഈ പദ്ധതിയുടെ സഹായത്തോടെ, ഈ മേഖലയില്‍, ഒരു വര്‍ഷത്തിനുള്ളില്‍, 90 ശതമാനത്തിലധികം കുട്ടികളുടെ പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ കഴിഞ്ഞു. പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ പാട്ടും സംഗീതവും സ്തുതിഗീതങ്ങളും ഉപയോഗിക്കാനാകുമോ? മധ്യപ്രദേശിലെ ദതിയ ജില്ലയില്‍ 'മേരാ ബച്ചാ അഭിയാന്' പരിപാടിയില്‍ ഇത് വിജയകരമായി പരീക്ഷിച്ചു. ഇതിന് കീഴില്‍, ജില്ലയില്‍ ഭജന-കീര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു, അതില്‍ പോഷകാഹാര ഗുരുക്കള്‍ എന്ന് വിളിക്കപ്പെടുന്ന അധ്യാപകരെ വിളിച്ചു. സ്ത്രീകള്‍ ഒരുപിടി ധാന്യം അങ്കണവാടിയിലേക്ക് കൊണ്ടുവരികയും ഈ ധാന്യം ഉപയോഗിച്ച് ശനിയാഴ്ചകളില്‍ 'ബാല്‍ഭോജ്' സംഘടിപ്പിക്കുകയും ചെയ്യുന്ന മട്കാ പരിപാടിയും നടന്നു. ഇങ്ങനെ അങ്കണവാടികളില്‍ കുട്ടികളുടെ ഹാജര്‍ വര്‍ധിച്ചതോടെ പോഷകാഹാരക്കുറവും കുറഞ്ഞു. പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ഝാര്‍ഖണ്ഡില്‍ തികച്ചും സമാനതകളില്ലാത്ത ഒരു പ്രചരണവും നടക്കുന്നു. ഝാര്‍ഖണ്ഡിലെ ഗിരിദിഹിലാണ് പാമ്പ്-ഏണി കളി ഒരുക്കിയിരിക്കുന്നത്. ഈ കളിയിലൂടെ കുട്ടികള്‍ നല്ലതും ചീത്തയുമായ ശീലങ്ങളെ കുറിച്ച് പഠിക്കുന്നു.
സുഹൃത്തുക്കളേ, പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട നിരവധി നൂതന പരീക്ഷണങ്ങളെക്കുറിച്ചാണ് ഞാന്‍ നിങ്ങളോട് പറയുന്നത്, കാരണം വരുംമാസത്തില്‍ നാമെല്ലാവരും ഈ പ്രചാരണത്തില്‍ ചേരേണ്ടതുണ്ട്. സെപ്തംബര്‍ മാസം ഉത്സവങ്ങള്‍ക്കും പോഷകാഹാരവുമായി ബന്ധപ്പെട്ട ഒരു വലിയ പ്രചാരണത്തിനും സമര്‍പ്പിക്കുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നമ്മള് പോഷണമാസം ആഘോഷിക്കുന്നു. പോഷകാഹാരക്കുറവിനെതിരെ ക്രിയാത്മകവും വൈവിധ്യപൂര്‍ണ്ണവുമായ നിരവധി ശ്രമങ്ങള്‍ രാജ്യത്തുടനീളം നടക്കുന്നു. സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും പൊതുജന പങ്കാളിത്തവും പോഷകാഹാര പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് അങ്കണവാടി ജീവനക്കാര്‍ക്ക് മൊബൈല്‍ ഉപകരണങ്ങള്‍ നല്‍കുന്നത് മുതല്‍, അങ്കണവാടി സേവനങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ പോഷന്‍ ട്രാക്കറും ആരംഭിച്ചു. പുരോഗതി പ്രതീക്ഷിക്കുന്ന എല്ലാ ജില്ലകളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും 14 മുതല്‍ 18 വയസ്സുവരെയുള്ള പെണ്മക്കളെ പോഷണ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. പോഷകാഹാരക്കുറവിന്റെ പ്രശ്നത്തിനുള്ള പരിഹാരം ഈ ഘട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല - ഈ പോരാട്ടത്തില്‍, മറ്റ് പല സംരംഭങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, ജല്‍ ജീവന് മിഷനെ എടുക്കുക, ഇന്ത്യയെ പോഷകാഹാരക്കുറവില്‍ നിന്ന് മുക്തമാക്കുന്നതില്‍ ഈ ദൗത്യവും വലിയ സ്വാധീനം ചെലുത്തും. പോഷകാഹാരക്കുറവിന്റെ വെല്ലുവിളികളെ നേരിടുന്നതില്‍ സാമൂഹിക അവബോധ ശ്രമങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വരുന്ന പോഷകാഹാര മാസത്തില്‍ മാല്‍ന്യൂട്രീഷന്‍ അല്ലെങ്കില്‍ പോഷകാഹാരക്കുറവ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ ഞാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ചെന്നൈയില്‍ നിന്നുള്ള ശ്രീമതി ശ്രീദേവീ വരദരാജന് എനിക്കൊരു ഓര്‍മ്മപ്പെടുത്തല്‍ കുറിപ്പ് അയച്ചു. അവര്‍ MyGov- യില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്- പുതുവര്‍ഷം വരാന്‍ അഞ്ച് മാസത്തില്‍ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂ. വരുന്ന പുതുവത്സരം മില്ലറ്റു (തിന വിള) കളുടെ അന്താരാഷ്ട്ര വര്‍ഷമായി ആഘോഷിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. രാജ്യത്തിന്റെ ഒരു തിന വിള മാപ്പും അവര്‍ എനിക്ക് അയച്ചുതന്നിട്ടുണ്ട്. മന് കി ബാത്തില്‍ വരാനിരിക്കുന്ന എപ്പിസോഡില്‍ നിങ്ങള്‍ക്ക് ഇത് ചര്‍ച്ച ചെയ്യാമോ എന്നും ചോദിച്ചു? എന്റെ നാട്ടുകാരില്‍ ഇത്തരമൊരു മനോഭാവം കാണുന്നതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. 2023 അന്താരാഷ്ട്ര തിന വിള വര്‍ഷമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭ ഒരു പ്രമേയം പാസാക്കിയത് നിങ്ങള്‍ ഓര്‍ക്കും. ഇന്ത്യയുടെ ഈ നിര്‍ദ്ദേശത്തിന് 70 ലധികം രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു എന്നറിയുമ്പോള്‍ നിങ്ങള്‍ക്കും വളരെ സന്തോഷം തോന്നും. ഇന്ന്, ലോകമെമ്പാടും, നാടന്‍ ധാന്യമായ തിന വിളകളോടുള്ള ആവേശം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ, ഞാന്‍ നാടന്‍ ധാന്യങ്ങളെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് എന്റെ ഒരു പരിശ്രമം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറെകാലങ്ങളായി വിദേശ അതിഥികള്‍ ഇന്ത്യയില്‍ വരുമ്പോള്‍, രാഷ്ട്രത്തലവന്മാര് ഇന്ത്യയില്‍ വരുമ്പോള്‍, ഇന്ത്യയിലെ തിനവിളകള്‍ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്, ബഹുമാന്യരായ ഇവര്‍, ഈ വിഭവം ഇഷ്ടപ്പെടുന്നു എന്നാണ് എനിക്ക് മനസിലാക്കാനായത്. മാത്രമല്ല അവര്‍ നമ്മുടെ നാടന്‍ ധാന്യങ്ങളെക്കുറിച്ച്, മില്ലറ്റുകളെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നു. തിന വിളകള്‍, നാടന്‍ധാന്യങ്ങള്‍ ഇവയെല്ലാം, പുരാതനകാലം മുതല്‍ നമ്മുടെ കൃഷി, സംസ്കാരം, നാഗരികത എന്നിവയുടെ ഭാഗമാണ്. നമ്മുടെ വേദങ്ങളില്‍ തിന വിളകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അതുപോലെതന്നെ പുറനാനൂറിലും തൊല്‍കാപ്പിയത്തിലും പറയുന്നുണ്ട്. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് പോയാല്‍ അവിടെയുള്ളവരുടെ ഭക്ഷണത്തില്‍ പലതരത്തിലുള്ള തിന വിളകള്‍ തീര്‍ച്ചയായും കാണും. നമ്മുടെ സംസ്കാരം പോലെ തന്നെതിന വിളകള്‍ക്കും വൈവിധ്യം ഏറെയുണ്ട്. ജോവര്‍, ബജ്റ, റാഗി, സാവന്‍, കങ്നി, ചീന, കൊഡോ, കുട്ട്കി, കുട്ടു, ഇവയെല്ലാം തിന വിളകള്‍ ആണ് . ലോകത്തില്‍ ഏറ്റവും കൂടുതല്‍ തിന വിളകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ, അതിനാല്‍ ഈ സംരംഭം വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കാരായ നമ്മുടെ ചുമലിലുമാണ്. നാമെല്ലാവരും ചേര്‍ന്ന് ഇതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റണം. കൂടാതെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ തിന വിളകളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയും വേണം.
സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് നന്നായി അറിയാം, തിന വിളകള്‍ കര്‍ഷകര്‍ക്കും പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ക്കും പ്രയോജനകരമാണ്. വാസ്തവത്തില്‍, വിള വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തയ്യാറാകും. ഇതിന് കൂടുതല്‍ വെള്ളം ആവശ്യമില്ല. നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് തിന വിളകള്‍ പ്രത്യേകിച്ചും പ്രയോജനകരമാണ്. അവയുടെ വൈക്കോലും മികച്ച കാലിത്തീറ്റയായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത്, യുവതലമുറ ആരോഗ്യകരമായ ജീവിതത്തിലും ഭക്ഷണത്തിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ രീതിയില്‍, തിന വിളകളില്‍ ധാരാളം പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പലരും ഇതിനെ സൂപ്പര്‍ ഫുഡ് എന്ന് വിളിക്കുന്നു. തിന വിളകള്‍ക്ക് ഒന്നല്ല, പല ഗുണങ്ങളുണ്ട്. അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും ഇവ കുറയ്ക്കുന്നു. ഇതോടൊപ്പം ഉദര, കരള്‍രോഗങ്ങള്‍ തടയുന്നതിനും ഇവ സഹായകമാണ്. നമ്മള് കുറച്ചുമുമ്പ് പോഷകാഹാരക്കുറവിനെക്കുറിച്ച് സംസാരിച്ചു. ഊര്‍ജവും പ്രോട്ടീനും നിറഞ്ഞതിനാല്‍ പോഷകാഹാരക്കുറവിനെതിരെ പോരാടാനും തിന വിളകള്‍ വളരെ പ്രയോജനകരമാണ്. ഇന്ന് രാജ്യത്ത് തിന വിളകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, കര്‍ഷക ഉല്പാദക സംഘടനകള്‍ ( എഫ്.പി.ഒ) പ്രോത്സാഹിപ്പിക്കപ്പെടുന്നു. അതുവഴി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കഴിയും. എന്റെ കര്‍ഷക സഹോദരീസഹോദരന്മാരോട് തിന വിളകള്‍, അതായത് നാടന്‍ ധാന്യങ്ങള്‍, കൂടുതല്‍ കൂടുതല്‍ ഉത്പ്പാദിപ്പിക്കാനും അത് പ്രയോജനപ്പെടുത്താനും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. തിന വിളകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ഉയര്‍ന്നുവരുന്നത് സന്തോഷകരമാണ്. ഇവയില്‍ ചിലര്‍ മില്ലറ്റ് കുക്കികള്‍ ഉണ്ടാക്കുന്നു, ചിലര്‍ മില്ലറ്റ് പാന്‍ കേക്കുകളും ദോശയും ഉണ്ടാക്കുന്നു. മില്ലറ്റ് എനര്‍ജി ബാറുകളും മില്ലറ്റ് ബ്രേക്ക്ഫാസ്റ്റും തയ്യാറാക്കുന്ന ചിലരുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഈ ഉത്സവ സീസണില്‍, മിക്ക വിഭവങ്ങളിലും നമുക്ക് മില്ലറ്റ് ഉപയോഗിക്കാം. നിങ്ങളുടെ വീടുകളില്‍ ഉണ്ടാക്കുന്ന ഇത്തരം വിഭവങ്ങളുടെ ചിത്രങ്ങള്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം, അതുവഴി തിനവിളകളെകളെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയിലെ ജോര്‍സിംഗ് ഗ്രാമത്തില്‍ നിന്ന് ഞാന്‍ ഒരു വാര്‍ത്ത കണ്ടു. ഈ ഗ്രാമത്തിലെ ജനങ്ങള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഒരു മാറ്റത്തെ കുറിച്ചായിരുന്നു ഈ വാര്‍ത്ത. യഥാര്‍ത്ഥത്തില്‍, ഈ മാസം ജോര്‍സിംഗ് ഗ്രാമത്തില്‍, 4-ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ സ്വാതന്ത്ര്യദിനം മുതല്‍ ആരംഭിച്ചു. ഗ്രാമത്തില്‍ വൈദ്യുതി എത്തിയപ്പോള്‍ മുമ്പ് ആളുകള്‍ സന്തോഷിച്ചതുപോലെ, ഇപ്പോള്‍, പുതിയ ഇന്ത്യയില്‍, 4-ജി എത്തുമ്പോള്‍ അതേ സന്തോഷം അനുഭവിക്കുന്നു. അരുണാചല്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വിദൂര പ്രദേശങ്ങളില്‍ 4-ജിയുടെ രൂപത്തില്‍ ഒരു പുതിയ സൂര്യോദയം ഉണ്ടായി. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഒരു പുതിയ പ്രഭാതം കൊണ്ടുവന്നു. ഒരുകാലത്ത് വന്‍ നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന സൗകര്യങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ ഗ്രാമങ്ങളിലേക്കും എത്തിച്ചു. ഇതുമൂലം രാജ്യത്ത് പുതിയ ഡിജിറ്റല്‍ സംരംഭകര്‍ ജനിക്കുന്നു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ശ്രീ സേഠാ സിംഗ് റാവത്ത് 'ദര്‍ജി ഓണ്‍ലൈന്‍' ഇ-സ്റ്റോര്‍ നടത്തുന്നു. എന്താണ് സംഭവമെന്ന് നിങ്ങള്‍ ചിന്തിക്കും, തയ്യല്ക്കാരന് ഓണ്‍ലൈനില്‍! യഥാര്‍ത്ഥത്തില്‍, സേഠാ സിംഗ് റാവത്ത് കോവിഡിന് മുമ്പ് തയ്യല്‍ ജോലി ചെയ്യാറുണ്ടായിരുന്നു.കോവിഡ് വന്നപ്പോള്‍ ശ്രീ റാവത്ത് ഈ വെല്ലുവിളി ഒരു ബുദ്ധിമുട്ടായിട്ടല്ല, മറിച്ച് ഒരു അവസരമായാണ് എടുത്തത്. അദ്ദേഹം 'കോമണ്‍ സര്‍വീസ് സെന്ററില്‍' അതായത് സി എസ് സി ഇ-സ്റ്റോറില്‍ ചേര്‍ന്നു, ഓണ്‍ലൈനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഉപഭോക്താക്കള്‍ വന്‍തോതില്‍ മാസ്കുകള്‍ക്കായി ഓര്‍ഡറുകള്‍ നല്‍കുന്നത് അദ്ദേഹം കണ്ടു. അയാള്‍ കുറച്ച് സ്ത്രീകളെ ജോലിക്ക് നിയോഗിച്ച് മാസ്ക്കുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഇതിനുശേഷം അദ്ദേഹം 'ദര്‍ജി ഓണ്‍ലൈന്‍' എന്ന പേരില്‍ തന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചു. അതില്‍ പലതരത്തിലുള്ള വസ്ത്രങ്ങള്‍ വില്ക്കാന് തുടങ്ങി. ഇന്ന്, ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തിയില്‍, ശ്രീ സേഠാ സിംഗിന്റെ പ്രവര്‍ത്തനം വളരെയധികം വര്‍ദ്ധിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നു. നൂറുകണക്കിന് സ്ത്രീകള്‍ക്ക് അദ്ദേഹം ഇവിടെ തൊഴില്‍ നല്‍കിയിട്ടുണ്ട്. യു പി യിലെ ഉന്നാവില്‍ താമസിക്കുന്ന ശ്രീ ഓംപ്രകാശ് സിംഗിനെ ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റല്‍ സംരംഭകനാക്കി. അദ്ദേഹം തന്റെ ഗ്രാമത്തില്‍ ആയിരത്തിലധികം ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ സ്ഥാപിച്ചു. ശ്രീ ഓംപ്രകാശ് തന്റെ കോമണ്‍ സര്‍വീസ് സെന്ററിന് ചുറ്റും ഒരു സൗജന്യ വൈഫൈ സോണും സൃഷ്ടിച്ചിട്ടുണ്ട്. അത് ആവശ്യക്കാര്‍ക്ക് വളരെയധികം സഹായകരമാണ്. ശ്രീ ഓംപ്രകാശിന്റെ ജോലിഭാരം വര്‍ധിച്ചതിനാല്‍ അദ്ദേഹം 20-ലധികം പേരെ ജോലിക്കെടുത്തു. ഇവര്‍ ഗ്രാമങ്ങളിലെ സ്കൂളുകള്‍, ആശുപത്രികള്‍, തഹസില്‍ദാര്‍ ഓഫീസുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന് നല്‍കുകയും അതിലൂടെ തൊഴില്‍ നേടുകയും ചെയ്യുന്നു. കോമണ്‍ സര്‍വീസ് സെന്റര്‍ പോലെ, ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസില്‍, അതായത് ജി ഇ എം പോര്‍ട്ടലില്‍ ഇത്തരം എത്ര വിജയഗാഥകള്‍ കാണുന്നു.
സുഹൃത്തുക്കളേ, ഗ്രാമങ്ങളില്‍ നിന്ന് എനിക്ക് അത്തരം നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നു, അത് ഇന്റര്‍നെറ്റ് വരുത്തിയ മാറ്റങ്ങളെക്കുറിച്ച് എന്നോട് പങ്കിടുന്നു. നമ്മുടെ യുവസുഹൃത്തുക്കള്‍ പഠിക്കുകയും അറിവുനേടുകയും ചെയ്യുന്ന രീതിയെ ഇന്റര്‍നെറ്റ് മാറ്റിമറിച്ചു. ഉദാഹരണത്തിന്, യു പി.യിലെ ഗുഡിയ സിംഗ് ഉന്നാവിലെ അമോയ ഗ്രാമത്തിലുള്ള അവളുടെ ഭര്‍തൃഗൃഹത്തില്‍ വന്നപ്പോള്‍, അവള് തന്റെ പഠനത്തെക്കുറിച്ച് വിഷമിച്ചു. പക്ഷേ, ഭാരത് നെറ്റ് അവളുടെ ആശങ്ക പരിഹരിച്ചു. ഗുഡിയ ഇന്റര്‍നെറ്റിലൂടെ തന്റെ പഠനം തുടര്‍ന്നു. ബിരുദവും പൂര്‍ത്തിയാക്കി. ഗ്രാമ-ഗ്രാമങ്ങളിലെ അത്തരത്തിലുള്ള എത്രയോ ജീവിതങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ കാമ്പെയ്നിലൂടെ പുതിയ ശക്തി പ്രാപിക്കുന്നു. ഗ്രാമങ്ങളിലെ ഡിജിറ്റല്‍ സംരംഭകരെ കുറിച്ച് നിങ്ങള്‍ക്ക് കഴിയുന്നത്ര എനിക്ക് എഴുതുകയും അവരുടെ വിജയഗാഥകള്‍ സോഷ്യല്‍ മീഡിയയിലും പങ്കുവെക്കുകയും ചെയ്യുക.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഹിമാചല്‍പ്രദേശില്‍ നിന്നുള്ള മന് കി ബാത്ത് ശ്രോതാവായ ശ്രീ രമേഷില്‍ നിന്ന് കുറച്ചുനാള്‍ മുന്‍പ് എനിക്ക് ഒരു കത്ത് ലഭിച്ചു. ശ്രീ രമേഷ് തന്റെ കത്തില്‍ പര്‍വതങ്ങളുടെ നിരവധി ഗുണങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. പര്‍വതങ്ങളിലെ വാസസ്ഥലങ്ങള്‍ വളരെ ദൂരെയായിരിക്കാം, എന്നാല്‍ ജനങ്ങളുടെ ഹൃദയങ്ങള്‍ പരസ്പരം വളരെ അടുത്താണ് എന്ന് അദ്ദേഹം എഴുതി. തീര്‍ച്ചയായും, പര്‍വതങ്ങളില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതത്തില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാന്‍ കഴിയും. സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ അകപ്പെട്ടില്ലെങ്കില്‍ നമുക്ക് അവയെ അനായാസം തരണം ചെയ്യാം, രണ്ടാമത്തേത്, പ്രാദേശിക വിഭവങ്ങള്‍ കൊണ്ട് നമുക്ക് എങ്ങനെ സ്വയംപര്യാപ്തരാകാം എന്നതാണ്, മലനിരകളുടെ ജീവിതശൈലിയില്‍ നിന്നും സംസ്കാരത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന ആടുത്ത പാഠം. ഞാന്‍ സൂചിപ്പിച്ച ആദ്യ പാഠം, അതിന്റെ മനോഹരമായ ഒരു ചിത്രം ഈ ദിവസങ്ങളില്‍ സ്പിതി മേഖലയില്‍ കാണുന്നു. സ്പിതി ഒരു ആദിവാസി മേഖലയാണ്. ഇവിടെ, ഈ ദിവസങ്ങളില്‍ പട്ടാണി പയര്‍ പറിക്കല്‍ നടക്കുന്നു. മലയോര ഫാമുകളില്‍ ഇത് ശ്രമകരവും ബുദ്ധിമുട്ടുള്ളതുമായ ജോലിയാണ്. എന്നാല്‍ ഇവിടെ, ഗ്രാമത്തിലെ സ്ത്രീകള്‍ ഒത്തുകൂടി, പരസ്പരം പറമ്പില്‍ നിന്ന് പയറ് പറിക്കുന്നു. ഈ ജോലിയ്ക്കൊപ്പം 'ഛപ്രാ മാഝി ഛപ്രാ' എന്ന പ്രാദേശിക ഗാനവും സ്ത്രീകള്‍ ആലപിക്കുന്നു. അതായത് ഇവിടെ പരസ്പര സഹകരണവും നാടോടി പാരമ്പര്യത്തിന്റെ ഭാഗമാണ്. പ്രാദേശിക വിഭവങ്ങളുടെ വിനിയോഗത്തിന്റെ ഏറ്റവും നല്ല ഉദാഹരണം സ്പിതിയിലും കാണാം. സ്പിതിയില്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ ചാണകം ഉണക്കി ചാക്കില്‍ നിറയ്ക്കുന്നു. ശൈത്യകാലം വരുമ്പോള്‍, ഈ ചാക്കുകള്‍ പശു താമസിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്നു, അതിനെ ഇവിടെ ഖൂദ് എന്ന് വിളിക്കുന്നു. മഞ്ഞുവീഴ്ചയ്ക്കിടയിലും ഈ ചാക്കുകള്‍ പശുക്കള്‍ക്ക് തണുപ്പില്‍ നിന്ന് സംരക്ഷണം നല്കുന്നു. മഞ്ഞുകാലം കഴിഞ്ഞാല്‍ ഈ ചാണകം വയലുകളില്‍ വളമായി ഉപയോഗിക്കുന്നു. അതായത്, മൃഗങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് അവയുടെ സംരക്ഷണം, കൂടാതെ വയലുകള്‍ക്ക് വളം. കൃഷിച്ചെലവും കുറവാണ്, പാടത്ത് വിളവും കൂടുതലാണ്. അതുകൊണ്ടാണ് ഈ പ്രദേശം ഇക്കാലത്ത് പ്രാകൃതിക കൃഷിക്ക് പ്രചോദനമാകുന്നത്.
സുഹൃത്തുക്കളേ, നമ്മുടെ മറ്റൊരു മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിലും ഇത്തരം അഭിനന്ദനാര്‍ഹമായ നിരവധി ശ്രമങ്ങള്‍ കാണുന്നുണ്ട്. പലതരത്തിലുള്ള ഔഷധങ്ങളും സസ്യങ്ങളും ഉത്തരാഖണ്ഡില്‍ കാണപ്പെടുന്നു. അവ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. അതിലൊന്നാണ് ബേഡു എന്ന ഫലം. ഹിമാലയന്‍ അത്തി എന്നും ഇത് അറിയപ്പെടുന്നു. ഈ പഴത്തില്‍, ധാതുക്കളും വിറ്റാമിനുകളും ധാരാളമായി കാണപ്പെടുന്നു. ആളുകള്‍ ഇത് പഴമായി മാത്രമല്ല ഉപയോഗിക്കുന്നത്. പല രോഗങ്ങളുടെയും ചികിത്സയ്ക്കും ഉപയോഗിക്കുന്നു. ഈ പഴത്തിന്റെ ഗുണങ്ങള്‍ കണക്കിലെടുത്ത് ഇപ്പോള്‍ ബേഡു ജ്യൂസ്, ജാം, ചട്ണി, അച്ചാറുകള്‍, ഉണക്കിയെടുത്ത ഡ്രൈ ഫ്രൂട്ട്സ് എന്നിവ വിപണിയില്‍ എത്തിയിട്ടുണ്ട്. പിത്തോറഗഡ് ഭരണകൂടത്തിന്റെ മുന്‍കൈയും നാട്ടുകാരുടെ സഹകരണവും കൊണ്ട് വ്യത്യസ്ത രൂപങ്ങളില്‍ ബേഡുവിനെ വിപണിയിലെത്തിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. പഹാഡീ ഫിഗ് എന്ന പേരില്‍ ബേഡുവിനെ ഓണ്‍ലൈന്‍ വിപണിയിലും അവതരിപ്പിച്ചിട്ടുണ്ട്. ഇതുമൂലം കര്‍ഷകര്‍ക്ക് പുതിയൊരു വരുമാനമാര്‍ഗം ലഭിച്ചുവെന്നു മാത്രമല്ല, ബേഡുവിന്റെ ഔഷധഗുണത്തിന്റെ ഖ്യാതി ദൂരവ്യാപകമായി എത്തിത്തുടങ്ങി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മന് കി ബാത്തിന്റെ തുടക്കത്തില്‍ നാം സ്വാതന്ത്ര്യത്തിന്റെു അമൃത് മഹോത്സവത്തെക്കുറിച്ചാണ് സംസാരിച്ചത്. സ്വാതന്ത്ര്യദിനം എന്ന മഹത്തായ ആഘോഷത്തോടൊപ്പം ഇനിയുമേറെ ആഘോഷങ്ങള്‍ വരും ദിവസങ്ങളില്‍ വരാനിരിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഗണപതിയുടെ ആരാധനയുടെ ഉത്സവം ഗണേശ ചതുര്‍ത്ഥി ആണ്. ഗണപതി ചതുര്‍ത്ഥി, അതായത് ഗണപതി ബപ്പയുടെ അനുഗ്രഹത്തിന്റെ ഉത്സവം. ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി ഓണാഘോഷവും ആരംഭിക്കുകയാണ്. ഓണം പ്രത്യേകിച്ച് കേരളത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ്. ആഗസ്റ്റ് 30-നാണ് ഹര്‍ത്താലിക തീജ്. സെപ്റ്റംബര്‍ ഒന്നിന് ഒഡീഷയിലും നുആഖായ് ഉത്സവം ആഘോഷിക്കും. നുആഖായ് എന്നത് അര്‍ത്ഥമാക്കുന്നത് പുതിയ ഭക്ഷണം എന്നാണ്, അതായത്, മറ്റു പല ഉത്സവങ്ങളെയും പോലെ ഇതും നമ്മുടെ കാര്‍ഷിക പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു ഉത്സവമാണ്. അതിനിടെ ജൈന സമൂഹത്തിന്റെ സംവത്സരി ഉത്സവവും നടക്കും. ഈ ആഘോഷങ്ങളെല്ലാം നമ്മുടെ സാംസ്കാരിക സമൃദ്ധിയുടെയും ചടുലതയുടെയും പര്യായങ്ങളാണ്. ഈ ഉത്സവങ്ങള്‍ക്കും വിശേഷ അവസരങ്ങള്‍ക്കും ഞാന്‍ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഈ ഉത്സവങ്ങള്‍ക്കൊപ്പം, നാളെ മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന്, ദേശീയ കായിക ദിനമായും ആഘോഷിക്കും. നമ്മുടെ യുവ കളിക്കാര്‍ ആഗോള വേദികളില്‍ ത്രിവര്‍ണ്ണ പതാകയുടെ മഹത്വം ഉയര്‍ത്തുന്നത് തുടരട്ടെ, ഇത് ധ്യാന്‍ചന്ദ് ജിക്കുള്ള നമ്മുടെ ആദരാഞ്ജലിയാകും. നമുക്കെല്ലാവര്‍ക്കും രാജ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം, രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കാം. ഈ ആഗ്രഹത്തോടെ ഞാന്‍ എന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നു. അടുത്തമാസം, വീണ്ടും മന് കി ബാത്തിലൂടെ നിങ്ങളുമായി ഒത്തുചേരാം .
വളരെയധികം നന്ദി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്ക്കാരം.
ഇത് മന് കി ബാത്തിന്റെ 91-ാം പതിപ്പാണ്. നമ്മള് മുന്‍പ് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. പല പല വിഷയങ്ങളിലും സ്വന്തം അഭിപ്രായം പങ്കുവെച്ചു. എന്നാല്‍ ഇപ്രാവശ്യത്തെ മന് കി ബാത്തിന് ഒരു പ്രധാന സവിശേഷതയുണ്ട്. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ ഭാരതം സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്നു എന്നതാണ് കാരണം. നാമെല്ലാവരും വളരെ അത്ഭുതകരമായ, ചരിത്രപരമായ ആ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ പോകുകയാണ്. ഈശ്വരന് ഈ വലിയ ഭാഗ്യമാണ് നമുക്ക് തന്നിരിക്കുന്നത്.
നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കൂ, നമ്മള് അടിമത്തത്തിന്റെ കാലത്താണ് ജനിച്ചിരുന്നതെങ്കില്‍ ഈ ഒരു ദിവസത്തെ കുറിച്ച് നമുക്ക് സങ്കല്പിക്കാന് സാധിക്കുമായിരുന്നോ? അടിമത്തത്തില്‍ നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള ആ പിടച്ചില്‍ പാരതന്ത്ര്യത്തിന്റെ ചങ്ങലകളില്‍ നിന്നു സ്വാതന്ത്ര്യം നേടാനുള്ള ആ പാരവശ്യം എത്ര വലുതായിരുന്നിരിക്കും. ആ കാലത്തായിരുന്നെങ്കില്‍ ഓരോ ദിവസവും ലക്ഷക്കണക്കിന് ഭാരതീയര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി, മല്ലടിച്ച് ജീവത്യാഗം ചെയ്യുന്നത് നമ്മളും കാണുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ എന്റെ ഹിന്ദുസ്ഥാന്‍ എന്നാണ് സ്വാതന്ത്ര്യം നേടുന്നത് എന്ന സ്വപ്നവുമായിട്ടായിരിക്കും ഓരോ പ്രഭാതത്തിലും നാം ഉണരുക. ഒരുപക്ഷേ, നമ്മളും 'വന്ദേമാതരം' പാടിക്കൊണ്ട്, 'ഭാരത് മാതാ കി ജയ്' വിളിച്ചുകൊണ്ട് വരും തലമുറയ്ക്കു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുമായിരുന്നു. സ്വന്തം യുവത്വം ഹോമിക്കുമായിരുന്നു.
സുഹൃത്തുക്കളേ, ജൂലൈ 31, അതായത് ഇന്ന്, നമ്മള് എല്ലാവരും ഉധം സിങ്ങിന്റെ രക്തസാക്ഷിത്വത്തിനു മുന്നില്‍ പ്രണമിക്കുകയാണ്. രാജ്യത്തിനുവേണ്ടി തങ്ങളുടെ സര്‍വ്വസ്വവും സമര്‍പ്പിച്ച മഹാന്മാരായ എല്ലാ വിപ്ലവകാരികള്‍ക്കും ഈ അവസരത്തില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളേ, സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഒരു ജനകീയ വിപ്ലവമായി മാറിയിരിക്കുന്നതില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. സമൂഹത്തിലെ ഓരോ വിഭാഗത്തില്‍പ്പെട്ടവരും ഇതുമായി ബന്ധപ്പെട്ട് പല പരിപാടികളിലും പങ്കെടുക്കുന്നു. ഇതില്‍ ഒരു പരിപാടിയാണ് ഈ മാസം ആദ്യം മേഘാലയയില്‍ നടന്നത്. മേഘാലയയിലെ വീരനായ യോദ്ധാവ് യു. ടിരോത് സിംഗിന്റെ ചരമദിനത്തില്‍ ആളുകള്‍ അദ്ദേഹത്തെ സ്മരിച്ചു. ഖാസി ഹില്‍സില്‍ അധികാരം സ്ഥാപിക്കാനും അവിടത്തെ സംസ്കാരത്തിന് പ്രഹരം ഏല്‍പ്പിക്കാനും ശ്രമിച്ച വെള്ളക്കാരുടെ ഗൂഢാലോചനയെ ചെറുത്തു തോല്‍പ്പിക്കാന്‍ ടിരോത് സിംഗ് ശ്രമിച്ചു. ചരമദിന പരിപാടിയില്‍ ഒരുപാട് കലാകാരന്മാര് മനോഹരമായി അവരവരുടെ കലാവൈഭവം പ്രകടിപ്പിച്ചു. അതുവഴി ചരിത്രത്തെ ജീവസ്സുറ്റതാക്കി. ഇതില്‍ മേഘാലയയുടെ മഹത്തായ സംസ്കാരം വിളിച്ചോതുന്ന ഒരു കാര്‍ണിവല്‍ അവതരിപ്പിക്കപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കര്‍ണ്ണാടകയില്‍ 'അമൃത ഭാരതീ കന്നടാര്‍ത്ഥി' എന്ന പേരില്‍ ഒരു പാരിപാടി സംഘടിപ്പിക്കപ്പെട്ടു. അതിന്റെ ഭാഗമായി സംസ്ഥാനത്തെ 75 സ്ഥലങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവുമായി ബന്ധപ്പെട്ട് ഗംഭീരമായ പരിപാടി നടത്തപ്പെട്ടു. അതില്‍ കര്‍ണ്ണാടകത്തിലെ മഹാന്മാരായ സ്വാതന്ത്ര്യസമരസേനാനികളെ സ്മരിക്കുന്നതിനോടൊപ്പം പ്രാദേശിക സാഹിത്യസംബന്ധിയായ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതിനും ശ്രമം നടന്നു.
സുഹൃത്തുക്കളേ, ഈ ജൂലായില്‍ 'സ്വാതന്ത്ര്യത്തിന്റെ തീവണ്ടിയും റെയില്‍വേ സ്റ്റേഷനും' എന്ന പേരില്‍ വളരെ ശ്രദ്ധേയമായ ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ പങ്കിനെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന പല റെയില്‍വേ സ്റ്റേഷനുകളും നമ്മുടെ നാട്ടിലുണ്ട്. ഈ റെയില്‍വേ സ്റ്റേഷനുകളെ കുറിച്ച് അറിയുമ്പോള്‍ നിങ്ങളും അത്ഭുതപ്പെടും. ഝാര്‍ഖണ്ഡിലെ 'ഗോമോ ജംഗ്ഷന്' ഇപ്പോള്‍ 'നേതാജി സുഭാഷ്ചന്ദ്രബോസ് ജംഗ്ഷന് ഗോമോ' എന്നാണ് ഔദ്യോഗികമായി ഇപ്പോള്‍ അറിയപ്പെടുന്നത്. എന്തുകൊണ്ടെന്നറിയാമോ? കാല്‍കാ മെയിലില്‍ സഞ്ചരിക്കവേ ഇതേ സ്റ്റേഷനില്‍ വെച്ചാണ് സുഭാഷ് ചന്ദ്രബോസിന് ബ്രിട്ടീഷുകാരെ കബളിപ്പിക്കാനായത്. നിങ്ങളെല്ലാവരും ലഖ്നൗവിന് അടുത്തുള്ള കാകോരി റെയില്‍വേ സ്റ്റേഷനെപ്പറ്റി കേട്ടുകാണും. രാമപ്രസാദ ബിസ്മില്‍, അശ്ഫാക് ഉല്ലാഖാന് മുതലായ ധീരന്മാരുടെ പേരുകള്‍ ഈ സ്റ്റേഷനുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതുവഴി യാത്ര ചെയ്ത ഇംഗ്ലീഷുകാരുടെ ഖജനാവ് കൊള്ളയടിക്കുകവഴി ഈ ധീര വിപ്ലവകാരികള്‍ അവരുടെ ശക്തി അറിയിക്കുകയാണ് ചെയ്തത്. നിങ്ങള്‍ തമിഴ്നാട്ടുകാരുമായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു തൂത്തുക്കുടി ജില്ലയിലെ 'വാഞ്ചി മണിയാച്ചി ജംഗ്ഷനെ'പ്പറ്റി അറിയാന്‍ കഴിയും. ഈ സ്റ്റേഷന് തമിഴ് സ്വാതന്ത്ര്യസമരസേനാനി വാഞ്ചിനാഥന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ വെച്ചാണ് 25 വയസ്സുകാരന് വാഞ്ചി ബ്രിട്ടീഷ് കളക്ടര്‍ക്ക് അദ്ദേഹത്തിന്റെ ചെയ്തിയ്ക്കു ശിക്ഷ നല്‍കിയത്.
സുഹൃത്തുക്കളേ, ആ പട്ടിക വളരെ വലുതാണ്. രാജ്യത്തിലെ ഇരുപത്തിനാല് സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 75 റെയില്‍വേ സ്റ്റേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ 75 റെയില്‍വേ സ്റ്റേഷനുകളും വളരെ ഭംഗിയായി അലങ്കരിക്കുകയാണ്. ഈ സ്റ്റേഷനുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളും നിങ്ങളുടെ സമീപത്തുള്ള ഐതിഹാസികമായ സ്റ്റേഷന് തീര്‍ച്ചയായും സന്ദര്‍ശിക്കാനുള്ള സമയം കണ്ടെത്തുക തന്നെ വേണം. അപ്പോള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഇതുവരെ നമുക്ക് അറിയാന്‍ കഴിയാതിരുന്ന ചരിത്രത്തെ കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ കഴിയും. സ്വന്തം സ്കൂളിലെ ചെറിയ കുട്ടികളെ ഇങ്ങനെയുള്ള സ്റ്റേഷനുകളില്‍ കൊണ്ടുപോയി സംഭവങ്ങളെല്ലാം അവരെ പറഞ്ഞു കേള്‍പ്പിക്കുകയും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യണം എന്നാണ് സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും എനിക്കു പറയാനുള്ളത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 13 മുതല്‍ 15 വരെ 'ഹര് ഘര്‍ തിരംഗ, ഓരോ വീട്ടിലും ത്രിവര്‍ണ്ണ പതാക' എന്ന സവിശേഷമായ പരിപാടി സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ നിങ്ങളും സ്വന്തം വീടുകളില്‍ തീര്‍ച്ചയായും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണം. ത്രിവര്‍ണ്ണ പതാക നമ്മെ ഐക്യപ്പെടുത്തുന്നു, രാജ്യത്തിനുവേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ആഗസ്റ്റ് രണ്ടു മുതല്‍ 15 വരെ ത്രിവര്‍ണ്ണ പതാകയെ സ്വന്തം സോഷ്യല്‍ മീഡിയാ പ്രൊഫൈല്‍ പിക്ചറാക്കാനുള്ള ഒരു നിര്‍ദ്ദേശവും ഞാന്‍ നിങ്ങളുടെ മുന്നില്‍ വെയ്ക്കുകയാണ്. ആഗസ്റ്റ് രണ്ട് എന്ന തീയതിക്ക് നമ്മുടെ ത്രിവര്‍ണ്ണ പതാകയുമായി ഒരു വിശേഷബന്ധം ഉണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയുമോ? പിംഗലി വെങ്കയ്യയുടെ ജന്മ വാര്‍ഷിക ദിനമാണ് അന്ന്. അദ്ദേഹമാണ് നമ്മുടെ ദേശീയപതാക രൂപകല്‍പ്പന ചെയ്തത്. ഞാന്‍ ആദരപൂര്‍വ്വം അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയാണ്. നമ്മുടെ ദേശീയപതാകയെ കുറിച്ച് സംസാരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞാന്‍ മാഡം കാമാ എന്ന വിപ്ലവകാരിയായ മഹതിയെ സ്മരിക്കുകയാണ്. ത്രിവര്‍ണ്ണ പതാക രൂപകല്‍പ്പന ചെയ്തതില്‍ അവരുടെ പങ്ക് വളരെ മഹത്തരമാണ്.
പ്രിയമുള്ള സുഹൃത്തുക്കളേ, നമ്മള് നാട്ടുകാരെല്ലാവരും വളരെ നിഷ്ഠയോടു കൂടി സ്വന്തം കര്‍ത്തവ്യങ്ങള്‍ നിറവേറ്റണം എന്നതാണ് സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടേയും മഹത്തായ സന്ദേശം. എന്നാല്‍ മാത്രമേ എണ്ണമറ്റ നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നം നമുക്ക് പൂര്‍ണ്ണമാക്കാന്‍ കഴിയൂ. അവരുടെ സ്വപ്നത്തിലെ ഭാരതം കെട്ടിപ്പടുക്കാന്‍ കഴിയൂ. അതുകൊണ്ട് ഇനി വരാന്‍ പോകുന്ന 25 വര്‍ഷം എന്ന ആ അമൃതകാലഘട്ടം ഓരോ ഭാരതീയനും കര്‍ത്തവ്യം നിറവേറ്റാനുള്ള കാലം പോലെ തന്നെയാണ്. രാജ്യത്തെ സ്വതന്ത്രമാക്കിയ നമ്മുടെ ധീരസേനാനികള്‍ ഈ ചുമതല നമ്മെ ഏല്‍പ്പിച്ചിട്ടാണ് കടന്നുപോയത്. അത് നമുക്ക് പൂര്‍ണ്ണമായും നിറവേറ്റേണ്ടതുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കൊറോണയ്ക്കെതിരായി നമ്മുടെ യുദ്ധം ഇപ്പോഴും നിലനില്ക്കുന്നു. ലോകം മുഴുവന്‍ ഇപ്പോഴും ഇതുമായി മല്ലിടുന്നു. ജനങ്ങള്‍ക്ക് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയറിലുള്ള ഏറിവരുന്ന താല്പര്യം ഇതില്‍ എല്ലാവരെയും സഹായിച്ചിട്ടുണ്ട്. കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ ഭാരതത്തിന്റെ പരമ്പരാഗത ചികിത്സാ പദ്ധതി എത്രമാത്രം ഫലപ്രദമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആയുഷ് ആഗോളതലത്തില്‍ ഇതിനായി പ്രധാന പങ്ക് നിര്‍വ്വഹിച്ചിട്ടുണ്ട്. ലോകത്തെമ്പാടും ആയുര്‍വേദത്തിനോടും ഭാരതീയ മരുന്നുകളോടുമുള്ള താല്പര്യം വര്‍ദ്ധിച്ചു വരുന്നുണ്ട്. ആയുഷ് എക്സ്പോര്‍ട്ടില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായതിനു കാരണം ഇതാണ്. മാത്രമല്ല, ഈ മേഖലയില്‍ പല പുതിയ സ്റ്റാര്‍ട്ടപ്പുകളും വരുന്നു എന്നുള്ളത് വളരെ നല്ല കാര്യമാണ്. ഈ അടുത്തകാലത്ത് ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സമ്മിറ്റ് നടന്നു. ഈ ഉച്ചകോടിയില്‍ ഏകദേശം പതിനായിരം കോടി രൂപയുടെ ഇന്‍വെസ്റ്റ്മെന്റ് പ്രൊപ്പോസലുകള്‍ കിട്ടി എന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേയ്ക്കാം. കൊറോണക്കാലത്ത് ഔഷധസസ്യങ്ങളുടെ റിസര്‍ച്ചില്‍ വന്‍ വര്‍ദ്ധനവുണ്ടായി എന്നുള്ളത് മറ്റൊരു പ്രധാന കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് വളരെയധികം ഗവേഷണപഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ഇത് എന്തായാലും നല്ലൊരു തുടക്കമാണ്.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ട് മഹത്തരമായ പ്രയത്നങ്ങള്‍ നടക്കുന്നു. ഈ ജൂലൈ മാസത്തില്‍ തന്നെ 'ഇന്ത്യന്‍ വെര്‍ച്വല്‍ ഹെര്‍ബേറിയം' ലോഞ്ച് ചെയ്യപ്പെട്ടു. നമ്മുടെ വേരുകളുമായി ചേരുന്നതിന് ഡിജിറ്റല്‍ ലോകത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് ഉദാഹരണമാണ് ഇത്. സംരക്ഷിത ചെടികള്‍ അഥവാ ചെടികളുടെ ഭാഗങ്ങളുടെ ഡിജിറ്റല്‍ ഇമേജിന്റെ താല്പര്യജനകമായ സംഗ്രഹമാണ് ഇന്ത്യന്‍ വെര്‍ച്വല്‍ ഹെര്‍ബേറിയം. ഇവ വെബുകളില്‍ സുലഭമാണ്. ഈ വെര്‍ച്വല്‍ ഹെര്‍ബേറിയത്തില്‍ ഒരുലക്ഷത്തിലധികം സ്പെസിമെന്‍സുമായി ബന്ധപ്പെട്ട് സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ലഭ്യമാണ്. ഭാരതത്തിന്റെ സസ്യവൈവിദ്ധ്യത്തിന്റെ സമൃദ്ധമായ ചിത്രം വെര്‍ച്വല്‍ ഹെര്‍ബേറിയത്തില്‍ കാണപ്പെടുന്നു. ഇന്ത്യന്‍ വെര്‍ച്വല്‍ ഹെര്‍ബേറിയം ഭാരതീയ സസ്യജാലങ്ങളുടെ ഗവേഷണത്തിന് മഹത്തായ റിസോഴ്സ് ആകുമെന്ന് ഞാന്‍ കരുതുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മന് കീ ബാത്തിലൂടെ ഓരോ പ്രാവശ്യവും നമ്മള്, നമ്മളില്‍ ആഹ്ലാദമുണര്‍ത്തുന്ന, നമ്മുടെ നാട്ടുകാരുടെ വിജയഗാഥകള്‍ ആണ് ചര്‍ച്ച ചെയ്യുന്നത്. അങ്ങനെയുള്ള വിജയഗാഥ ചുണ്ടില്‍ പുഞ്ചിരി പടര്‍ത്തുമെങ്കില്‍, നാവില്‍ മാധുര്യം ഉണര്ത്തുമെങ്കില് അതിനെ നമ്മള് സ്വര്‍ണ്ണത്തിന് സുഗന്ധം പോലെ എന്നുപറയും. നമ്മുടെ കൃഷിക്കാര്‍ ഈയിടെ തേന്‍ ഉല്പാദനത്തില് അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. തേനിന്റെ മാധുര്യം നമ്മുടെ കൃഷിക്കാരുടെ ജീവിതം മാറ്റിമറിയ്ക്കുകയാണ്. അവരുടെ വരുമാനം വര്‍ദ്ധിച്ചിരിക്കുകയാണ്. ഹരിയാനയിലെ യമുനാ നഗറില്‍ സുഭാഷ് കംബോജ് എന്നു പേരുള്ള തേനീച്ച വളര്ത്തുകാരന് സുഹൃത്തുണ്ട്. ശാസ്ത്രീയമായി തേനീച്ച പരിപാലനം ചെയ്യുവാനുള്ള പരിശീലനം സിദ്ധിച്ചയാളാണ് ശ്രീ സുഭാഷ്. അദ്ദേഹം കേവലം ആറ് കൂടുമായാണ് ആദ്യം സംരംഭം ആരംഭിച്ചത്. ഇന്ന് അദ്ദേഹം ഏകദേശം രണ്ടായിരം കൂടുകളില്‍ തേനീച്ചകളെ വളര്‍ത്തുന്നുണ്ട്. അദ്ദേഹം ഉല്പാദിപ്പിക്കുന്ന തേന്‍ പല രാജ്യങ്ങളിലും വിതരണം ചെയ്യുന്നുണ്ട്. ജമ്മുവിലെ പല്ലി എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ശ്രീ വിനോദ് കുമാര്‍ 1500 ലധികം തേനീച്ച കോളനികള്‍ പരിപാലിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം അദ്ദേഹം റാണി തേനീച്ച പരിപാലനത്തില്‍ പരിശീലനം നേടി. ഇതിലൂടെ അദ്ദേഹം 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ വാര്‍ഷിക വരുമാനം നേടുന്നുണ്ട്. ശ്രീ മധുകേശ്വര്‍ ഹെഗ്ഡേ കര്‍ണ്ണാടകത്തിലെ ഒരു കൃഷിക്കാരനാണ്. താന്‍ ഭാരത സര്‍ക്കാരില്‍ നിന്നും 50 തേനീച്ച കോളനികള്‍ക്കായുള്ള സബ്സിഡി എടുത്തിരുന്നു എന്ന് ശ്രീ മധുകേശ്വര്‍ പറഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ പക്കല്‍ 800 ല്‍പ്പരം കോളനികള്‍ ഉണ്ടെന്നു മാത്രമല്ല, ധാരാളം ടണ്‍ തേന്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ പല പുതുമകളും ആവിഷ്ക്കരിച്ചു. ഞാവല്‍ തേന്‍, തുളസി തേന്‍, നെല്ലിക്ക തേന്‍ തുടങ്ങിയ സസ്യങ്ങളില്‍ നിന്ന് എടുക്കുന്ന തേനിന്റെ വിവിധ ഇനങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. ശ്രീ മധുകേശ്വറിന്റെ തേനുല്പാദനത്തിലെ പുതുമയും വിജയവും അദ്ദേഹത്തിന്റെ പേര് അന്വര്‍ത്ഥമാക്കുന്നതു തന്നെയാണ്.
സുഹൃത്തുക്കളേ, തേനിന് നമ്മുടെ പരമ്പരാഗത ആരോഗ്യശാസ്ത്രത്തില്‍ എത്രയേറെ പ്രാധാന്യമാണുള്ളതെന്ന് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ തേനിനെ അമൃത് എന്നാണ് പറഞ്ഞിരിക്കുന്നത്. തേന്‍ നമുക്ക് സ്വാദ് മാത്രമല്ല, ആരോഗ്യവും പ്രദാനം ചെയ്യുന്നു. തേന്‍ ഉല്പാദനരംഗത്ത് ഇന്ന് അനേകം സാധ്യതകളുണ്ട്. പ്രൊഫഷണല്‍ ഡിഗ്രി എടുത്ത യുവാക്കളും ഇതില്‍ സ്വയംതൊഴില്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരാളാണ് യു പിയിലെ ഖോരക്പുരിലെ ശ്രീ നിമിത് സിംഗ്. ശ്രീ നിമിത് ബി ടെക്കുകാരനാണ്. അദ്ദേഹത്തിന്റെ അച്ഛന് ഡോക്ടറുമാണ്. എന്നാല്‍ പഠിത്തം കഴിഞ്ഞശേഷം ശ്രീ നിമിത് ജോലിക്കു പകരം സ്വയംതൊഴില്‍ ചെയ്യാനുള്ള തീരുമാനം എടുത്തു. അദ്ദേഹം തേന്‍ ഉല്പാദനം തൊഴിലായി സ്വീകരിച്ചു. ഗുണനിലവാര പരിശോധനകള്‍ക്കായി ലഖ്നൗവില്‍ സ്വന്തമായി ഒരു ലാബും ഉണ്ടാക്കി. ശ്രീ നിമിത് ഇപ്പോള്‍ തേനില്‍ നിന്നും മെഴുകില്‍ നിന്നും നല്ല വരുമാനം ഉണ്ടാക്കുന്നുണ്ട്. കൂടാതെ പല നാട്ടില്‍ പോയി കര്‍ഷകര്‍ക്ക് പരിശീലനവും നല്കുന്നു. ഇതുപോലുള്ള ചെറുപ്പക്കാരുടെ ശ്രമഫലമായാണ് നമ്മുടെ രാജ്യം ഇന്ന് ഇത്ര വലിയ തേന്‍ ഉല്പാദക രാജ്യമായി മാറുന്നത്. നമ്മുടെ രാജ്യത്ത് തേനിന്റെ കയറ്റുമതി കൂടി എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. നമ്മുടെ രാജ്യം നാഷണല്‍ ബീ കീപ്പിംഗ് ആന്‍ഡ് ഹണി മിഷന് എന്ന പദ്ധതി തുടങ്ങി. കര്‍ഷകര്‍ കഠിനമായി അദ്ധ്വാനിച്ചു. അങ്ങനെ നമ്മുടെ തേനിന്റെ മാധുര്യം ലോകമെമ്പാടും വ്യാപിച്ചു. ഈ മേഖലയില്‍ ഇനിയും വലിയ സാധ്യതകളുണ്ട്. നമ്മുടെ യുവാക്കള്‍ ഇത്തരം അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എനിക്ക് ഹിമാചല്‍ പ്രദേശിലെ മന് കീ ബാത്ത് ശ്രോതാവ് ശ്രീമാന്‍ ആശിഷ് ബഹല്‍ജീയുടെ കത്ത് കിട്ടി. അദ്ദേഹം കത്തില്‍ ചമ്പയിലെ 'മിഞ്ചര്‍ മേള'യെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ചോളത്തിന്റെ പൂവിനെയാണ് മിഞ്ചര്‍ എന്നുപറയുന്നത്. ചോളം പൂവിടുമ്പോള്‍ മിഞ്ചര്‍ മേള അഥവാ മിഞ്ചര്‍ ഉത്സവം ആഘോഷിക്കുന്നു. ഈ ഉത്സവത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ടൂറിസ്റ്റുകള്‍ പങ്കെടുക്കാന്‍ വരും. യാദൃശ്ചികം എന്നുപറയട്ടെ, ഇപ്പോള്‍ മിഞ്ചര്‍ മേള നടക്കുകയാണ്. നിങ്ങള്‍ ഇപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ പര്യടനം നടത്തുകയാണെങ്കില്‍ ഈ ഉത്സവം കാണാന്‍ ചമ്പയില്‍ പോകാവുന്നതാണ്. ചമ്പ വളരെ മനോഹരമായ പ്രദേശമായതുകൊണ്ടാണ് അവിടത്തെ നാടന്‍പാട്ടുകളില്‍ ഇടയ്ക്കിടെ ഇങ്ങനെ പറയുന്നത് - 'ചമ്പേ ഇക് ദിന് ഓണാ കനേ മഹീനാ റൈണാ' - അതായത് ആരോണോ ഒരു ദിവസത്തേക്ക് ചമ്പയില്‍ വരുന്നത് അവന് ഈ പ്രദേശത്തെ മനോഹാരിത കണ്ട് ഒരുമാസം വരെ ഇവിടെ തങ്ങുന്നു.
സുഹൃത്തുക്കളേ, നമ്മുടെ നാട്ടില്‍ ഉത്സവങ്ങള്‍ക്ക് വലിയ സാംസ്കാരിക മഹത്വം ഉണ്ട്. ഉത്സവങ്ങള്‍ ജനങ്ങളെയും മനസ്സുകളെയും ഒന്നിപ്പിക്കുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കാലത്തിനുശേഷം 'ഖരീഫ്' വിളകള്‍ പാകമാകുമ്പോള്‍ സെപ്റ്റംബറില്‍ ഷിംലയില്‍, മാണ്ഡിയില്‍, കുള്ളുവില്‍. സോലനില്‍ 'സൈരി' അഥവാ 'സൈര്‍' ആഘോഷിക്കുന്നു. സെപ്റ്റംബറില്‍ തന്നെയാണ് 'ജാഗ്ര'യും വരുന്നത്. ജാഗ്ര ഉത്സവത്തില്‍ 'മഹാസു' ദേവനെ ആഹ്വാനം ചെയ്ത് 'ബീസു' ഗാനം ആലപിക്കും. മഹാസു ദേവന്റെ ഈ ജാഗ്ര ഷിംലയിലും കിന്നൗറിലും സിര്‍മൗറിനും ഒപ്പം ഉത്തരാഖണ്ഡിലും ആഘോഷിക്കപ്പെടുന്നു.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും ആദിവാസികളുടെ ഇടയില്‍ പല പരമ്പരാഗത മേളകളും അതായത് ഉത്സവങ്ങളുമുണ്ട്. ഇവയില്‍ ചിലതൊക്കെ ആദിവാസികളുടെ സംസ്കാരവുമായി ബന്ധപ്പെട്ടുള്ളവയാണെങ്കില്‍ ചിലത് ആദിവാസി സമൂഹത്തിന്റെ ചരിത്രവും പൈതൃകവുമായി ബന്ധപ്പെട്ടവയാണ്. ഉദാഹരണമായി നിങ്ങള്‍ക്ക് അവസരം കിട്ടിയാല്‍ തെലുങ്കാനയിലെ മേഡാരമിലെ നാലുദിവസം നീണ്ടുനില്‍ക്കുന്ന സമക്ക-സരളമ്മ ജാത്ര മേള കാണാന്‍ പോകണം. ഈ ഉത്സവം തെലുങ്കാനയിലെ മഹാകുംഭമേള എന്നാണ് അറിയപ്പെടുന്നത്. സരളമ്മയെന്നും സമക്ക എന്നും പേരുള്ള രണ്ട് ആദിവാസി നായികമാരായ മഹിളകളെ ആദരിക്കുന്ന ആഘോഷമാണ് സരളമ്മ സമക്ക ജാത്ര മേള. ഇത് തെലുങ്കാനയിലെ മാത്രമല്ല, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് മുതലായ സംസ്ഥാനങ്ങളിലെയും കോയാ ആദിവാസി സമൂഹത്തിന്റെയും ആരാധനയുടെ, വിശ്വാസത്തിന്റെ കേന്ദ്രമാണ്. ആന്ധ്രാപ്രദേശിലെ മാരിദമ്മയുടെ ഉത്സവവും ആദിവാസി സമൂഹത്തിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട ആഘോഷമാണ്. ജേഷ്ഠമാസത്തിലെ അമാവാസി മുതല്‍ ആഷാഢമാസത്തിലെ അമാവാസി വരെ നീളുന്നതാണ് ഈ ഉത്സവം. ഇവിടത്തെ ആദിവാസി സമൂഹം ഇതിനെ ശക്തിയുടെ ഉപാസനയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഇവിടെ കിഴക്കന്‍ ഗോദാവരിയിലെ പെധാപുരത്ത് മാരിദമ്മയുടെ ഒരു ക്ഷേത്രമുണ്ട്. അതുപോലെ രാജസ്ഥാനിലെ ഗരാസിയ എന്ന ആദിവാസി സമൂഹം വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി ദിവസം 'സിയാവാ മേള' അഥവാ 'മന്‍ഖാരോ മേള' സംഘടിപ്പിക്കുന്നു.
ഛത്തീസ്ഗഢിലെ ബസ്തറില്‍ നാരായണപുരത്തെ 'മാവലി മേള' വളരെ സവിശേഷതയാര്‍ന്ന ഉത്സവമാണ്. സമീപത്തുള്ള മദ്ധ്യപ്രദേശിലെ 'ഭഗോരിയ മേള' വളരെ പ്രസിദ്ധമാണ്. ഭോജരാജാവിന്റെ കാലത്താണ് ഭഗോരിയ മേളയ്ക്ക് തുടക്കം കുറിച്ചതെന്നും പറയപ്പെടുന്നു. അന്ന് കാസൂംര എന്നും ബാലൂന് എന്നും പേരുള്ള ഭീല്‍ രാജാക്കന്മാര് അവരവരുടെ തലസ്ഥാനത്താണ് ആദ്യം ഈ ഉത്സവം സംഘടിപ്പിച്ചത്. അന്നുമുതല്‍ ഇക്കാലം വരെ ഈ ഉത്സവം അതേ ഉത്സാഹത്തോടെ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ ഗുജറാത്തില്‍ 'തരണേതര്‍', 'മാധോപുര്‍' തുടങ്ങി വളരെ പ്രസിദ്ധമായ പല ഉത്സവങ്ങളുമുണ്ട്. ഉത്സവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ, നമ്മുടെ ജീവിതത്തിന്റെ ഊര്‍ജ്ജസ്രോതസ്സാകുന്നു. നിങ്ങളുടെ സമീപപ്രദേശങ്ങളിലും ഇതുപോലുള്ള അനേകം ഉത്സവങ്ങള്‍ ഉണ്ടാകാം. ഈ ആധുനികകാലത്ത് സമൂഹത്തിലെ ഇതുപോലുള്ള പുരാതന കണ്ണികള്‍ 'ഏകഭാരതം ശ്രേഷ്ഠ ഭാരതം' എന്ന സങ്കല്പത്തെ ശക്തിപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാ ണ്. നമ്മുടെ യുവാക്കള്‍ തീര്‍ച്ചയായും ഇവയുമായി ബന്ധപ്പെടണം. എപ്പോഴെങ്കിലും നിങ്ങള്‍ ഇങ്ങനെയുള്ള ഉത്സവങ്ങളില്‍ പോകണം. അവിടത്തെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും വേണം. ആഗ്രഹമുണ്ടെങ്കില്‍ ഏതെങ്കിലും പ്രധാന ഹാഷ് ടാഗ് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതിലൂടെ ഈ ആഘോഷങ്ങളെ കുറിച്ച് മറ്റുള്ളവരും അറിയും. സാംസ്കാരിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും നിങ്ങള്‍ക്ക് ആ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സാംസ്കാരിക മന്ത്രാലയം ഒരു മത്സരം സംഘടിപ്പിക്കുന്നു. അതില്‍ ഉത്സവങ്ങളുടെ ഏറ്റവും നല്ല ചിത്രങ്ങള്‍ അയക്കുന്ന ആളുകള്‍ക്ക് സമ്മാനം നല്കപ്പെടും. അപ്പോള്‍ പിന്നെ അമാന്തിക്കുന്നതെന്തിനാണ്! ഉത്സവങ്ങള്‍ കാണുക, ചിത്രങ്ങള്‍ പങ്കുവെയ്ക്കുക. സമ്മാനം ഒരുപക്ഷേ നിങ്ങള്‍ക്കാണെങ്കിലോ!
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്ക് ഓര്‍മ്മ കാണും, മന് കി ബാത്തിന്റെ ഒരു ലക്കത്തില്‍ ഭാരതത്തിന് കളിപ്പാട്ട കയറ്റുമതിയുടെ പവര്‍ ഹൗസ് ആകാനുള്ള എല്ലാ കഴിവും ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. സ്പോര്‍ട്സിലും ഗയിംസിലും ഭാരതത്തിന്റെ സമൃദ്ധമായ പാരമ്പര്യത്തെ കുറിച്ചു ഞാന്‍ വിശേഷിച്ചു ചര്‍ച്ച ചെയ്തു. ഭാരതത്തിന്റെ തദ്ദേശീയ കളിപ്പാട്ടങ്ങള്‍ നമ്മുടെ പാരമ്പര്യത്തിനും പ്രകൃതിക്കും അനുകൂലമാണ്. പരിസ്ഥിതി സൗഹൃദവുമാണ്. ഞാനിന്ന് നിങ്ങളോട് ഇന്ത്യന്‍ കളിപ്പാട്ടങ്ങളുടെ വിജയം പങ്കിടാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ചെറുപ്പക്കാരുടെ സ്റ്റാര്‍ട്ടപ്പുകളുടെയും സംരംഭകരുടെയും ബലത്തില്‍ നമ്മുടെ കളിപ്പാട്ട വ്യവസായം ഇത്രയധികം വിജയം വരിക്കുമെന്ന് ആരും തന്നെ സങ്കല്പിച്ചിട്ടുണ്ടാകില്ല. ഇന്നിപ്പോള്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങളെ കുറിച്ച് പറയുമ്പോള്‍ എല്ലായിടത്തു നിന്നും വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നുതന്നെ മുഴങ്ങിക്കേള്‍ക്കുന്നു. ഇന്ത്യയിലിപ്പോള്‍ വിദേശത്തുനിന്ന് വരുന്ന കളിപ്പാട്ടങ്ങളുടെ എണ്ണം നിരന്തരം കുറഞ്ഞുവരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. മുന്‍പ് 3,000 കോടിയിലധികം രൂപയുടെ കളിപ്പാട്ടങ്ങള്‍ വിദേശത്തുനിന്നും വന്നിരുന്നിടത്ത് ഇപ്പോള്‍ ഇവയുടെ ഇറക്കുമതി 70 ശതമാനം വരെ കുറഞ്ഞിരിക്കുന്നു. അതേസമയം ഭാരതം 2,600 കോടിയിലധികം രൂപയുടെ കളിപ്പാട്ടങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നു. മുന്‍പ് 300-400 കോടി രൂപയുടെ കളിപ്പാട്ടങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പുറത്തേക്ക് അയക്കപ്പെട്ടിരുന്നത്. ഈ നേട്ടങ്ങള്‍ കൊറോണക്കാലത്താണ് എന്നുകൂടി നാം അറിയണം. ഭാരതത്തിന്റെ കളിപ്പാട്ടമേഖല സ്വയം രൂപമാറ്റം വരുത്തിക്കാണിച്ചു തന്നിരിക്കുന്നു. ഭാരതത്തിലെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ നമ്മുടെ പുരാണങ്ങളെയും ചരിത്രത്തെയും സംസ്കാരത്തെയും ആധാരമാക്കിയുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നു. കളിപ്പാട്ടമുണ്ടാക്കുന്ന ചെറുകിട സംരംഭകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കുന്നു. ഇത്തരം ചെറുകിട സംരംഭകര്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ ഇന്ന് ലോകം മുഴുവന്‍ എത്തുന്നു. ഭാരതത്തിന്റെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ ഇന്ന് ലോകത്തിലെ പ്രധാന ഗ്ലോബല്‍ ടോയ് ബ്രാന്‍ഡുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
നമ്മുടെ സ്റ്റാര്‍ട്ടപ് മേഖലയും കളിപ്പാട്ടത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു എന്നുള്ളത് എനിക്ക് വളരെ സന്തോഷപ്രദമായ കാര്യമാണ്. ഈ മേഖലയില്‍ അവര്‍ ശ്രദ്ധേയമായ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. ബാംഗ്ലൂരില്‍ ഷൂമി ടോയ്സ് എന്നു പേരുള്ള ഒരു സ്റ്റാര്‍ട്ടപ്, പരിസ്ഥിതി സൗഹൃദമായ കളിപ്പാട്ടങ്ങളില്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോകുന്നത്. ഗുജറാത്തിലെ ആര്‍കിഡ്സൂ കമ്പനി ഏ ആര് ബേയ്സ്ഡ് ഫ്ളാഷ് കാര്‍ഡുകളും ഏ ആര് ബേയ്സ്ഡ് കഥാപുസ്തകങ്ങളും ഉണ്ടാക്കുന്നു. പൂനെയിലെ ഫണ്‍വെന്‍ഷന്‍ ലേണിംഗ് എന്ന കമ്പനി കളിപ്പാട്ടങ്ങളിലൂടെയും ആക്ടിവിറ്റി പസില്‍സിലൂടെയും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗണിതത്തിലും കുട്ടികളുടെ അഭിരുചി വര്‍ദ്ധിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കളിപ്പാട്ട മേഖലയില്‍ മഹത്തരമായ സംഭാവനകള്‍ നല്കുന്ന ഉല്പാദകരെ, സ്റ്റാര്‍ട്ടപ്പുകളെ ഞാന്‍ അഭിനന്ദിക്കുകയാണ്. വരുവിന്‍, നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു ചേര്‍ന്ന് ഭാരതത്തിലെ കളിപ്പാട്ടങ്ങളെ ലോകത്താകമാനം ജനകീയമാക്കാം. അതോടൊപ്പം തന്നെ ഭാരതത്തിലെ കളിപ്പാട്ടങ്ങളും പസില്‍സും ഗയിംസും ധാരാളമായി വാങ്ങണമെന്നാണ് അഭ്യുദയകാംക്ഷികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്.
സുഹൃത്തുക്കളേ, ക്ലാസ്മുറികളിലാകട്ടെ, കളിക്കളത്തിലാകട്ടെ നമ്മുടെ യുവത രാജ്യത്തിന് അഭിമാനിക്കാന്‍ അവസരമൊരുക്കുന്നു. ഈ മാസത്തില്‍ സിങ്കപ്പൂര്‍ ഓപ്പണില്‍ പി വി സിന്ധു അവരുടെ ആദ്യ കിരീടം നേടി. നീരജ് ചോപ്രയും തന്റെ അഭൂതപൂര്‍വ്വമായ പ്രകടനം നിലനിര്‍ത്തിക്കൊണ്ട് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നമ്മുടെ രാജ്യത്തിനുവേണ്ടി വെള്ളിമെഡല്‍ നേടി. നമ്മുടെ കളിക്കാര്‍ അയര്‍ലന്റ് പാരാ ബാഡ്മിന്റണ്‍ ഇന്റര്‍ നാഷണലില്‍ 11 മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. റോമില്‍ നടന്ന വേള്‍ഡ് കേഡറ്റ് റസലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതീയ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നമ്മുടെ താരം സൂരജ് ഗ്രക്കോ-റോമന്‍ ഈവന്റില്‍ അത്ഭുതം സൃഷ്ടിച്ചു. 32 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അദ്ദേഹത്തിലൂടെ റസലിംഗില്‍ സ്വര്‍ണ്ണമെഡല്‍ നേടി. നമ്മുടെ കളിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രവര്‍ത്തന നിരതമായ ഒരു മാസമായിരുന്നു. ചെന്നൈയില്‍ നടക്കുന്ന 44 -ാമത്തെ ചെസ് ഒളിമ്പ്യാഡിന് ആതിഥ്യം വഹിക്കുക എന്നത് ഭാരതത്തിന് വളരെ അഭിമാനകരമായ കാര്യമാണ്. ജൂലൈ 28 നാണ് ഈ ടൂര്‍ണമെന്റ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു. യു കെയില്‍ കോമണ്‍വെല്‍ത്ത് ഗയിംസ് ആരംഭിച്ചതും അതേദിവസം തന്നെയാണ്. യുവതയുടെ ആവേശം ഉള്‍ക്കൊണ്ട ഭാരതത്തിന്റെ സംഘം നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടിരിക്കുന്നു.
ഞാന്‍ ഭാരതീയരുടെ പേരില്‍ എല്ലാ കളിക്കാര്‍ക്കും അത്ലറ്റുകള്‍ക്കും ആശംസകള്‍ നേരുന്നു. ഭാരതം ഫിഫ അണ്ടര്‍ 17 വനിതാ ലോക കപ്പിന് ആതിഥ്യം വഹിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഈ ടൂര്‍ണമെന്റ് ഒക്ടോബര്‍ അടുപ്പിച്ചായിരിക്കും നടക്കുക. ഇത് രാജ്യത്തെ പെണ്‍കുട്ടികളുടെ കായികരംഗത്തോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കും.
സുഹൃത്തുക്കളേ, കുറച്ചു ദിവസം മുന്പാണല്ലോ രാജ്യത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ ഫലപ്രഖ്യാപനം ഉണ്ടായത്. തങ്ങളുടെ കഠിപ്രയത്നത്തിന്റെ ഫലമായി വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും ഞാന്‍ അനുമോദിക്കുന്നു. മഹാമാരിയുടെ കാലത്ത് കഴിഞ്ഞ രണ്ടുവര്ഷങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഈ ചുറ്റുപാടിലും നമ്മുടെ ചെറുപ്പക്കാര്‍ കാണിച്ച ധൈര്യവും സംയമനവും പ്രശംസാര്‍ഹമാണ്. ഞാന്‍ ഏവരുടെയും ശോഭനമായ ഭാവിക്കായി പ്രാര്‍ത്ഥിക്കുന്നു.
എന്റെ പ്രിയ നാട്ടുകാരേ, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തെ നമ്മുടെ രാജ്യത്തിന്റെ യാത്രയെ കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടാണ് ഇന്ന് നമ്മള് ആരംഭിച്ചത്. ഇനി നമ്മള് കണ്ടുമുട്ടുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ അടുത്ത 25 വര്‍ഷത്തേക്കുള്ള യാത്ര തുടങ്ങിക്കാണും. നമ്മുടെ വീട്ടില്‍, നമ്മുടെ പ്രിയപ്പെട്ടവരുടെ വീട്ടില്‍ ത്രിവര്‍ണ്ണ പതാക പാറട്ടെ. ഇതിനായി നമുക്കെല്ലാം ഒരുമിക്കാം. ഇത്തവണ സ്വാതന്ത്ര്യദിനം നിങ്ങള്‍ എങ്ങനെ ആഘോഷിച്ചു, വേറിട്ട് എന്തു ചെയ്തു, ഇതെല്ലാം ഞാനുമായി പങ്കുവെയ്ക്കുക. അടുത്ത തവണ ഈ അമൃതോത്സവത്തിന്റെ വിവിധ വര്‍ണ്ണങ്ങളെ കുറിച്ച് നമുക്ക് സംസാരിക്കാം. അതുവരേയ്ക്കും വിട നല്‍കുക.
വളരെ വളരെ നന്ദി.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം.
'മന്‍കിബാത്തിന്' നിങ്ങളില്‍ നിന്നെല്ലാം എനിക്ക് ധാരാളം കത്തുകള്‍ ലഭിച്ചു. സാമൂഹിക മാധ്യമങ്ങളിലും Namo App-ലും എനിക്ക് ധാരാളം സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് ഞാന്‍ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. ഈ പരിപാടിയിലൂടെ, പരസ്പരം പ്രേരണാദായകങ്ങളായ പ്രയത്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ബഹുജന മുന്നേറ്റത്തിലൂടെ മാറ്റത്തിന്റെ കഥ രാജ്യത്തോടൊട്ടാകെ പറയാനുമാണ് ഞങ്ങളുടെ ശ്രമം. ഈ അദ്ധ്യായത്തില്‍, രാജ്യത്തെ ഓരോ പൗരന്റെയും ജീവിതത്തില്‍ വലിയ പ്രാധാന്യമുള്ള രാജ്യത്തിന്റെ അത്തരമൊരു ബഹുജന പ്രസ്ഥാനത്തെക്കുറിച്ചാണ് നിങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ, അതിനുമുമ്പ് ഇന്നത്തെ തലമുറയിലെ യുവാക്കളോട്, 24-25 വയസ് പ്രായമുള്ള യുവാക്കളോട് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചോദ്യം വളരെ ഗൗരവമുള്ളതാണ്. തീര്‍ച്ചയായും എന്റെ ചോദ്യത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ പ്രായത്തില്‍ നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് അവരുടെ ജീവിക്കാനുള്ള അവകാശം പോലും അപഹരിക്കപ്പെട്ടുവെന്ന് നിങ്ങള്‍ക്കറിയാമോ! ഇത് എങ്ങനെ സംഭവിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകണം. ഇത് അസംഭവ്യമാണ്. എന്നാല്‍ എന്റെ യുവസുഹൃത്തുക്കളെ, ഇത് ഒരിക്കല്‍ നമ്മുടെ രാജ്യത്ത് സംഭവിച്ചു. വര്‍ഷങ്ങള്‍ക്കുമുന്‍പ്, 1975 ലെ കാര്യമാണിത്. ജൂണില്‍ തന്നെയായിരുന്നു അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. അടിയന്തരാവസ്ഥ നിലവില്‍ വന്നത്. അത് രാജ്യത്തെ പൗരന്മാരില് നിന്ന് എല്ലാ അവകാശങ്ങളും എടുത്തുകളഞ്ഞു. അതിലൊന്ന് ഭരണഘടനയുടെ അനുഛേദം 21 പ്രകാരം എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കിയിട്ടുള്ള' ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും' ആയിരുന്നു. ഇന്ത്യയുടെ ജനാധിപത്യത്തെ തകര്‍ത്തെറിയാനുള്ള ശ്രമമാണ് അന്ന് നടന്നത്. രാജ്യത്തെ കോടതികള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എല്ലാത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അംഗീകാരമില്ലാതെ ഒന്നും അച്ചടിക്കാന്‍ കഴിയില്ലെന്നതായിരുന്നു സെന്‍സര്‍ഷിപ്പിന്റെ വ്യവസ്ഥ. പ്രശസ്ത ഗായകന് കിഷോര്‍കുമാര്‍ സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയത് ഞാന്‍ ഓര്‍ക്കുന്നു. റേഡിയോയിലെ അദ്ദേഹത്തിന്റെ എന്‍ട്രി നീക്കം ചെയ്തു. എന്നാല്‍ നിരവധി പരിശ്രമങ്ങള്‍ക്കും, ആയിരക്കണക്കിന് അറസ്റ്റുകള്‍ക്കും, ലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും ശേഷവും, ജനാധിപത്യത്തിലുള്ള ഇന്ത്യന്‍ ജനതയുടെ വിശ്വാസത്തിന് യാതൊരു ഉലച്ചിലും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ നമ്മള് ജനങ്ങളില്‍, നൂറ്റാണ്ടുകളായി തുടരുന്ന ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍, നമ്മുടെ സിരകളില്‍ നിറഞ്ഞിരിക്കുന്ന ജനാധിപത്യ ചൈതന്യം വിജയം കണ്ടു. ഒടുവില്‍ ജനാധിപത്യം തന്നെ വിജയിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ തന്നെ അടിയന്തിരാവസ്ഥ അവസാനിപ്പിക്കുകയും ജനാധിപത്യം സ്ഥാപിക്കുകയും ചെയ്തു. സ്വേച്ഛാധിപത്യ മനോഭാവത്തെ, ഏകാധിപത്യ പ്രവണതകളെ ജനാധിപത്യ രീതിയില്‍ പരാജയപ്പെടുത്തുന്നതിനുള്ള അത്തരമൊരു ഉദാഹരണം ലോകത്തൊരിടത്തും കണ്ടെത്താന്‍ കഴിയില്ല. അടിയന്തരാവസ്ഥക്കാലത്ത്, ജനങ്ങളുടെ സമരത്തിന് സാക്ഷിയാകാനും പങ്കാളിയാകാനും - ജനാധിപത്യത്തിന്റെ പടയാളി എന്ന നിലയില്‍ - എനിക്കും ഭാഗ്യമുണ്ടായി. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍, അടിയന്തരാവസ്ഥയുടെ ഭയാനകമായ ആ നാളുകളെ നാം ഒരിക്കലും മറക്കരുത്. വരും തലമുറകളും മറക്കരുത്. അമൃത മഹോത്സവ് നൂറുകണക്കിന് വര്‍ഷത്തെ അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ വിജയഗാഥ മാത്രമല്ല, സ്വാതന്ത്ര്യത്തിന് ശേഷമുള്ള 75 വര്‍ഷത്തെ യാത്രയെയും ഉള്‍ക്കൊള്ളുന്നു. ചരിത്രത്തിന്റെ ഓരോ സുപ്രധാന ഘട്ടങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് നമ്മള് മുന്നേറുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, അവരവരുടെ ജീവിതത്തില്‍ ആകാശവുമായി ബന്ധപ്പെട്ട ഭ്രമകല്‍പ്പനകള്‍ ഉണ്ടാകാത്തവരായി നമ്മില്‍ ആരും തന്നെ ഉണ്ടാവില്ല. കുട്ടിക്കാലത്ത്, ആകാശത്തിലെ ചന്ദ്രനും നക്ഷത്രങ്ങളും അവയെ പറ്റിയുള്ള കഥകളും നമ്മെ എല്ലാവരേയും ആകര്‍ഷിക്കുന്നു. യുവാക്കളെ സംബന്ധിച്ചിടത്തോളം, ആകാശം തൊടുന്നത് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ പര്യായമാണ്. ഇന്ന്, നമ്മുടെ ഭാരതം പല മേഖലകളിലും വിജയത്തിന്റെ ആകാശം തൊടുമ്പോള്‍, ആകാശം അല്ലെങ്കില്‍ ബഹിരാകാശം അതില്‍ സ്പര്‍ശിക്കാതെ എങ്ങനെ മാറിനില്‍ക്കും! കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട നിരവധി വലിയ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. രാജ്യത്തിന്റെ ഇങ്ങനെയുള്ള നേട്ടങ്ങളില്‍ ഒന്നാണ് ഇന്‍-സ്പേസ് എന്ന ഏജന്‍സിയുടെ ആവിര്‍ഭാവം. ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ സ്വകാര്യമേഖലയ്ക്ക് പുതിയ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു ഏജന്‍സിയാണിത്. ഈ തുടക്കം നമ്മുടെ രാജ്യത്തെ യുവാക്കളെ പ്രത്യേകമായി ആകര്‍ഷിച്ചു. നിരവധി യുവാക്കളില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍-സ്പേസിന്റെ ആസ്ഥാനം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍, നിരവധി യുവ സ്റ്റാര്‍ട്ടപ്പുകളുടെ ആശയങ്ങളും ആവേശവും ഞാന്‍ കണ്ടു. ഞാന്‍ അവരോട് ഒരുപാട് നേരം സംസാരിച്ചു. അവയെക്കുറിച്ച് അറിയുമ്പോള്‍ നിങ്ങള്‍ക്കും ആശ്ചര്യപ്പെടാതിരിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന്, ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും വേഗതയും മാത്രം എടുക്കുക. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്, നമ്മുടെ രാജ്യത്ത്, ബഹിരാകാശ മേഖലയില്‍, ആരും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. ഇന്ന് അവയുടെ എണ്ണം നൂറിലധികം ആയി. ഈ സ്റ്റാര്‍ട്ടപ്പുകളെല്ലാം ഒന്നുകില്‍ മുമ്പ് ചിന്തിക്കാത്തതോ അല്ലെങ്കില്‍ സ്വകാര്യമേഖലയ്ക്ക് അസാധ്യമെന്ന് കരുതിയതോ ആയ ആശയങ്ങളില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന്, ചെന്നൈയിലും ഹൈദരാബാദിലും രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട് - അഗ്നികുലും സ്കൈറൂട്ടും! ഈ സ്റ്റാര്‍ട്ടപ്പുകള്‍ ചെറിയ പേ ലോഡുകള്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന വിക്ഷേപണ വാഹനങ്ങള്‍ വികസിപ്പിക്കുന്നു. ഇതിലൂടെ ബഹിരാകാശ വിക്ഷേപണത്തിന്റെ ചിലവ് വളരെ കുറവാകുമെന്ന് കണക്കാക്കപ്പെടുന്നു. അതുപോലെ, ഹൈദരാബാദില്‍ നിന്നുള്ള മറ്റൊരു സ്റ്റാര്‍ട്ടപ്പായ ധ്രുവ സ്പേസ്, സാറ്റലൈറ്റ് ഡിപ്ലോയര്‍, സാറ്റലൈറ്റുകള്‍ എന്നിവയ്ക്കായുള്ള ഹൈടെക്നോളജി സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നു. ബഹിരാകാശ പാഴ്വസ്തുക്കള് മാപ്പ് ചെയ്യാന്‍ ശ്രമിക്കുന്ന മറ്റൊരു ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ദിഗന്തരയിലെ തന്‍വീര്‍ അഹമ്മദിനെയും ഞാന്‍ കണ്ടു. ഞാന്‍ അവര്‍ക്ക് ഒരു ചലഞ്ച് നല്‍കിയിട്ടുണ്ട്. അവര്‍ സ്പേസിലെ പാഴ്വസ്തുക്കള്ക്ക് പരിഹാരം കാണുന്നതരം സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കണം എന്ന്. ദിഗന്തരയും ധ്രുവ സ്പേസും ജൂണ്‍ 30 ന് ഐ.എസ്.ആര്.ഒയുടെ വിക്ഷേപണ വാഹനത്തില്‍നിന്ന് ആദ്യ വിക്ഷേപണം നടത്താന്‍ പോകുന്നു. അതുപോലെ, ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ആസ്ട്രോമിന്റെ സ്ഥാപകയായ നേഹയും അതിശയകരമായ ഒരു ആശയം വികസിപ്പിക്കുന്നു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുതരം ഫ്ളാറ്റ് ആന്റിനകള്‍ നിര്‍മ്മിക്കുന്നു. അത് ചെറുതായിരിക്കുമെന്ന് മാത്രമല്ല, അവയുടെ ചിലവും വളരെ കുറവായിരിക്കും. ഈ സാങ്കേതികവിദ്യക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ടാകാം.
സുഹൃത്തുക്കളേ, ഇന്‍-സ്പേസിന്റെ പരിപാടിയില്‍, മെഹ്സാനയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനി തന്വി പട്ടേലിനെയും ഞാന്‍ കണ്ടുമുട്ടി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബഹിരാകാശത്ത് വിക്ഷേപിക്കാന്‍ പോകുന്ന വളരെ ചെറിയ ഉപഗ്രഹത്തിന്റെ പണിപ്പുരയിലാണ് അവള്. ഗുജറാത്തി ഭാഷയില്‍ വളരെ ലളിതമായി തന്വി തന്റെ ജോലിയെക്കുറിച്ച് എന്നോട് പറഞ്ഞു. അമൃത മഹോത്സവത്തില്‍ തന്‍വിയെപ്പോലെ, രാജ്യത്തെ എഴുന്നൂറ്റി അമ്പതിലധികം വരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള 75 ഉപഗ്രഹ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു . ഈ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും രാജ്യത്തെ ചെറുപട്ടണങ്ങളില്‍ നിന്നുള്ളവരാണ് എന്നതും സന്തോഷകരമായ കാര്യമാണ്.
സുഹൃത്തുക്കളേ, നമ്മുടെ യുവാക്കള്‍ക്ക് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ ബഹിരാകാശ മേഖലയുടെ ചിത്രം ഒരു രഹസ്യദൗത്യം പോലെയായിരുന്നു. പക്ഷേ, രാജ്യം ബഹിരാകാശ രംഗത്ത് പരിഷ്ക്കാരങ്ങള്‍ നടപ്പാക്കി. അതേ യുവാക്കള്‍ ഇപ്പോള്‍ അവരുടെ പങ്കാളിത്തമുള്ള ഉപഗ്രഹ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കള്‍ ആകാശം തൊടാന്‍ തയ്യാറായിക്കഴിഞ്ഞാല്‍ പിന്നെ എങ്ങനെ രാജ്യം പിന്നാക്കം പോകും?
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, മന് കി ബാത്തില്‍, ഇനി നിങ്ങളുടെ മനസ്സ് നിറയ്ക്കുന്നതും നിങ്ങളെ പ്രചോദിപ്പിക്കുന്നതുമായ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാം. അടുത്തിടെ, നമ്മുടെ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് നീരജ് ചോപ്ര വീണ്ടും പ്രധാനവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒളിമ്പിക്സിന് ശേഷവും ഒന്നിന് പിറകെ ഒന്നായി പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുകയാണ് അദ്ദേഹം. ഫിന്‍ലന്‍ഡില്‍ നടന്ന പാവോനൂര്‍മി ഗെയിംസില്‍ നീരജ് വെള്ളി നേടിയിരുന്നു. ഇത് മാത്രമല്ല, അദ്ദേഹത്തിന്റെ തന്നെ ജാവലിന്‍ത്രോയുടെ റെക്കോര്‍ഡും അദ്ദേഹം തകര്‍ത്തു. കുവോര്‍ടേന്‍ ഗെയിംസില്‍ ഒരിക്കല്‍കൂടി സ്വര്‍ണം നേടി നീരജ് വീണ്ടും രാജ്യത്തിന് അഭിമാനമായി. അവിടെ കാലാവസ്ഥ വളരെ മോശമായ സാഹചര്യത്തിലാണ് അദ്ദേഹം ഈ സ്വര്‍ണം നേടിയത്. ഈ ധൈര്യമാണ് ഇന്നത്തെ യുവത്വത്തിന്റെ ഐഡന്റിറ്റി. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ കായികലോകം വരെ, ഇന്ത്യയിലെ യുവാക്കള്‍ പുതിയ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. അടുത്തിടെ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും നമ്മുടെ താരങ്ങള്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ഈ ഗെയിമുകളില്‍ ആകെ 12 റെക്കോര്‍ഡുകള്‍ തകര്‍ത്തുവെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ക്ക് സന്തോഷമാവും. അത് മാത്രമല്ല, ഇതില്‍ 11 റെക്കോര്‍ഡുകള്‍ വനിതാ കളിക്കാരുടെ പേരിലാണ്. മണിപ്പൂരിന്റെ എം. മാര്‍ട്ടിന ദേവി ഭാരോദ്വഹനത്തില്‍ എട്ട് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. അതുപോലെ സഞ്ജന, സൊനാക്ഷി, ഭാവന എന്നിവരും വ്യത്യസ്ത റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. വരുംകാലത്ത് അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യയുടെ പ്രശസ്തി എത്രത്തോളം ഉയരുമെന്ന് ഈ താരങ്ങള്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ തെളിയിക്കുന്നു. ഈ കളിക്കാരെയെല്ലാം ഞാന്‍ അഭിനന്ദിക്കുകയും നല്ലൊരു ഭാവിക്കായി അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇത്തവണയും നിരവധി പ്രതിഭകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്, അവര്‍ വളരെ സാധാരണ കുടുംബങ്ങളില്‍ നിന്നാണ്. ഈ കളിക്കാര്‍ അവരുടെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വിജയത്തിന്റെ ഈ ഘട്ടത്തില്‍ എത്തിയത്. അവരുടെ വിജയത്തില്‍ അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ പങ്കുണ്ട്. 70 കിലോമീറ്റര്‍ സൈക്ലിങ്ങില്‍ സ്വര്‍ണം നേടിയ ശ്രീനഗര്‍ സ്വദേശി ആദില്‍ അല്‍ത്താഫിന്റെ അച്ഛന് തയ്യല്‍ ജോലിയാണ്. പക്ഷേ, മകന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അദ്ദേഹം ഒട്ടും മടിച്ചില്ല. ഇന്ന് ആദില്‍ അവന്റെ അച്ഛന്റെ മാത്രമല്ല, മുഴുവന്‍ ജമ്മുകാശ്മിരിന്റെയും അഭിമാനമായി മാറിയിരിക്കുന്നു. ഭാരോദ്വഹനത്തില്‍ സ്വര്‍ണ ജേതാവ് ചെന്നൈ സ്വദേശി എല്‍. ധനുഷിന്റെ അച്ഛനും ഒരു സാധാരണ മരപ്പണിക്കാരനാണ്. സാംഗ്ലിയുടെ പുത്രി കജോള്‍ സര്‍ഗാറിന്റെ പിതാവ് ചായക്കട നടത്തുന്നു. അവളും അച്ഛനെ കടയില്‍ സഹായിക്കുന്നു, കൂടെ ഭാരോദ്വഹന പരിശീലനവും നടത്തുന്നു. അവളുടെയും കുടുംബത്തിന്റെയും ഈ കഠിനാധ്വാനത്തിന് ഫലമുണ്ടായി. ഭാരോദ്വഹനത്തില്‍ കജോള്‍ ഒരുപാട് അംഗീകാരങ്ങള്‍ നേടിയിരിക്കുന്നു. ഇതേപോലെ തന്നെയാണ് റോഹ്തക്കിലെ തനുവും. തനുവിന്റെ അച്ഛന് രാജ്ബീര്‍സിംഗ് റോഹ്തക്കിലെ ഒരു സ്കൂള്‍ബസ് ഡ്രൈവറാണ്. തനുവും ഗുസ്തിയില്‍ സ്വര്‍ണമെഡല്‍ നേടി തന്റെയും കുടുംബത്തിന്റെയും, അച്ഛന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചു.
സുഹൃത്തുക്കളെ, കായികലോകത്ത്, ഇപ്പോള്‍ ഇന്ത്യന്‍ കളിക്കാരുടെ ആധിപത്യം വര്‍ധിച്ചു വരികയാണ്. അതോടൊപ്പം ഇന്ത്യന്‍ കളികള്‍ക്കും പ്രാധാന്യം കൂടിവരുന്നു. ഇത്തവണ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ ഒളിമ്പിക്സ് ഇനങ്ങള്‍ കൂടാതെ അഞ്ചു തദ്ദേശീയ കായിക ഇനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഈ അഞ്ച് കായിക ഇനങ്ങളാണ് - ഗതക, താങ്താ, യോഗാസനം, കളരിപ്പയറ്റ്, മല്ലഖമ്പ് തുടങ്ങിയവ.
സുഹൃത്തുക്കളെ, ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കാന്‍ പോകുന്നു. ഇത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് നമ്മുടെ സ്വന്തം നാട്ടില്‍ അതായത് ഇന്ത്യയില്‍ തന്നെ പിറന്ന കളിയാണ്. അതായത് ജൂലൈ 28 മുതല്‍ ആരംഭിക്കുന്ന ചെസ് ഒളിമ്പ്യാഡ്. 180-ലധികം രാജ്യങ്ങളാണ് ഇത്തവണ ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്. ഇന്നത്തെ നമ്മുടെ കായികരംഗത്തെയും കായികക്ഷമതയെയും സംബന്ധിച്ച ചര്‍ച്ചകള്‍ മറ്റൊരു പേര് കൂടി പറയാതെ പൂര്‍ത്തിയാകില്ല- അതാണ് തെലങ്കാനയുടെ പര്‍വതാരോഹക പൂര്‍ണ മാലാവത്. അവര്‍ 'സെവന് സമ്മിറ്റ് ചാലഞ്ച്' പൂര്‍ത്തിയാക്കി. ഇതിലൂടെ രാജ്യത്തിന് വിജയത്തിന്റെ മറ്റൊരു നേട്ടംകൂടി ഉണ്ടായി. 'സെവന് സമ്മിറ്റ് ചലഞ്ച്' എന്നുവെച്ചാല്‍ ഏറ്റവും ദുഷ്കരമായതും ഉയരമുള്ളതുമായ ഏഴ് മലകള്‍ കയറുക എന്ന വെല്ലുവിളി. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 'മൌണ്ട്ഡെനാലി' യുടെ കയറ്റം പൂര്‍ത്തിയാക്കി പൂര്‍ണ രാജ്യത്തിന് അഭിമാനമായി. പതിമൂന്നാമത്തെ വയസ്സില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന അദ്ഭുതം കാണിച്ച അതേപെണ്‍കുട്ടി തന്നെയാണ് പൂര്‍ണ.
സുഹൃത്തുക്കളെ, കായികരംഗത്തെ കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളായ ക്രിക്കറ്റ് താരങ്ങളിലൊരാളായ മിതാലിരാജിനെ കുറിച്ച് കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ മാസം അവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അത് നിരവധി കായിക പ്രേമികളെ വികാരഭരിതരാക്കി. മിതാലി ഒരു അസാധാരണ കളിക്കാരി മാത്രമല്ല, നിരവധി കളിക്കാര്‍ക്ക് പ്രചോദനം കൂടിയാണ്. ഞാന്‍ മിതാലിക്ക് അവരുടെ ഭാവിജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മന്‍കിബാത്തില്‍ waste to wealth മായി ബന്ധപ്പെട്ട വിജയകരമായ ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുവരുന്നു. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാള്‍ ഇതിന് ഒരു ഉദാഹരണമാണ്. ഐസ്വാളില് മനോഹരമായ ഒരു നദിയുണ്ട്' ചിറ്റെലൂയി', അത് വര്‍ഷങ്ങളായുള്ള അവഗണന കാരണം അഴുക്ക് നിറഞ്ഞ് മാലിന്യക്കൂമ്പാരമായി മാറി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ നദിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രാദേശിക ഏജന്‍സികളും സന്നദ്ധസംഘടനകളും നാട്ടുകാരും ചേര്‍ന്ന് സേവ് ചിറ്റെലൂയിസ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരുന്നു. പുഴ ശുചീകരിക്കാനുള്ള ഈ പ്രചരണ പരിപാടി മാലിന്യത്തില്‍ നിന്ന് സമ്പത്തുണ്ടാക്കാനുള്ള അവസരവും ഉണ്ടാക്കിയിട്ടുണ്ട്. വാസ്തവത്തില്‍, ഈ നദിയും തീരവും വന്‍തോതില്‍ പ്ലാസ്റ്റിക്, പോളിത്തീന്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. നദിയെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടന, ഈ പോളിത്തീനില്‍ നിന്ന് റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതായത് നദിയില്‍ നിന്ന് പുറത്തേക്ക് വരുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ച് മിസോറാമിലെ ഒരു ഗ്രാമത്തില്‍, സംസ്ഥാനത്തെ ആദ്യത്തെ പ്ലാസ്റ്റിക് റോഡ് നിര്‍മ്മിച്ചു. അതായത്, ശുചിത്വവും വികസനവും, രണ്ടും ഒരുമിച്ച്.
സുഹൃത്തുക്കളെ, പുതുച്ചേരിയിലെ യുവാക്കളും അവരുടെ സന്നദ്ധസംഘടനകള്‍ മുഖേന ഇത്തരത്തിലുള്ള ഒരു ശ്രമം ആരംഭിച്ചിട്ടുണ്ട്. കടലിന്റെ തീരത്താണ് പുതുച്ചേരി സ്ഥിതിചെയ്യുന്നത്. അവിടെ കടല്‍ത്തീരങ്ങളും കടലിന്റെ സൗന്ദര്യവും കാണാന്‍ ധാരാളം ആളുകള്‍ എത്തുന്നു. പക്ഷേ, പുതുച്ചേരിയുടെ കടല്‍ത്തീരത്തും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം വര്‍ധിച്ചു വരികയാണ്. അതിനാല്‍ കടലും കടല്‍ത്തീരവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനു വേണ്ടി ഇവിടെയുള്ള ആളുകള്‍ 'Recycling for life' പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് പുതുച്ചേരിയിലെ കാരയ്ക്കലില്‍ ആയിരക്കണക്കിന് കിലോ മാലിന്യമാണ് ഓരോ ദിവസവും ശേഖരിച്ച് വേര്‍തിരിക്കുന്നത്. അതിലുള്ള ജൈവമാലിന്യം കമ്പോസ്റ്റാക്കി, ബാക്കിയുള്ളവ വേര്‍തിരിച്ച് പുനരുപയോഗം ചെയ്യുന്നു. ഇത്തരം ശ്രമങ്ങള്‍ പ്രചോദനം മാത്രമല്ല, ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് എതിരെയുള്ള ഇന്ത്യയുടെ പ്രചാരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോട് സംസാരിക്കുന്ന ഈ സമയത്ത്, ഹിമാചല്‍പ്രദേശില്‍ ഒരു അതുല്യമായ സൈക്ലിംഗ് റാലിയും നടക്കുന്നു. ഇതിനെ കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ശുചിത്വസന്ദേശവുമായി ഒരുകൂട്ടം സൈക്കിള്‍ യാത്രക്കാര്‍ ഷിംലയില്‍ നിന്ന് മണ്ഡിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ ആളുകള്‍ സൈക്കിള്‍ ചവിട്ടി 250 കിലോമീറ്റര്‍ ദൂരം യാത്ര പൂര്‍ത്തിയാക്കും. കുട്ടികളും പ്രായമായവരും ഇക്കൂട്ടത്തിലുണ്ട്. നമ്മുടെ പരിസരം ശുദ്ധമാണെങ്കില്‍, നമ്മുടെ മലകളും നദികളും സമുദ്രങ്ങളും ശുദ്ധമായി നിലനില്‍ക്കുകയാണെങ്കില്‍, നമ്മുടെ ആരോഗ്യവും മെച്ചപ്പെടും. അത്തരം ശ്രമങ്ങളെക്കുറിച്ച് നിങ്ങള്‍ എനിക്ക് എഴുതിക്കൊണ്ടിരിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്ത് മണ്‍സൂണ്‍ മഴ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പല സംസ്ഥാനങ്ങളിലും മഴ കൂടിക്കൊണ്ടിരിക്കുകയാണ്. 'ജലം', 'ജലസംരക്ഷണം' എന്നിവയ്ക്കായി പ്രത്യേകം പരിശ്രമിക്കേണ്ട സമയമാണിത്. നമ്മുടെ രാജ്യത്ത്, നൂറ്റാണ്ടുകളായി, ഈ ഉത്തരവാദിത്തം സമൂഹം തന്നെയാണ് ഏറ്റെടുത്ത് ചെയ്യുന്നത്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും, 'മന് കി ബാത്തില്‍' ഒരിക്കല്‍ നമ്മള് പടികളുള്ള കിണറുകളുടെ പാരമ്പര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. പടികള്‍ ഇറങ്ങിയാല്‍ എത്തുന്ന വലിയ കിണറുകളെയാണ് പടിക്കിണറുകളെന്ന് വിളിക്കുന്നത്. ഇതുപോലെ നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള ഒരു കിണര്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഉണ്ട്- 'സുല്‍ത്താന്‍ കി ബാവടി'. റാവു സുല്‍ത്താന്‍സിംഗ് ആണ് ഇത് നിര്‍മ്മിച്ചത്. എന്നാല്‍ അവഗണന കാരണം ക്രമേണ ഈ സ്ഥലം കാടുകയറുകയും കിണര്‍ മാലിന്യക്കൂമ്പാരമായി മാറുകയും ചെയ്തു. ഒരുദിവസം ഇതിലൂടെ പോയപ്പോള്‍ ചില ചെറുപ്പക്കാര്‍ ഈ പടിക്കിണറിലെത്തി അതിന്റെ അവസ്ഥകണ്ട് വളരെ സങ്കടപ്പെട്ടു. ആ നിമിഷം തന്നെ സുല്‍ത്താന്റെ പടിക്കിണറിന്റെ ദൃശ്യവും ഭാഗ്യവും മാറ്റാന്‍ ഈ യുവാക്കള്‍ തീരുമാനിച്ചു. അവര്‍ ഈ ദൗത്യത്തിന് പേരുമിട്ടു - 'സുല്‍ത്താന്‍ സെ സുര്‍-താന്‍'. ഈ കിണറിന് സംഗീതവുമായി എന്താണ് ബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. വാസ്തവത്തില്‍, ഈ യുവാക്കള്‍ അവരുടെ പ്രയത്നത്താല്‍ പടിക്കിണറിനെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, സംഗീതത്തിന്റെ സ്വരവും താളവുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്തു. സുല്‍ത്താന്റെ പടിക്കിണര്‍ വൃത്തിയാക്കി അലങ്കരിച്ചശേഷം അവിടെ ഇപ്പോള്‍ സംഗീതപരിപാടികള്‍ നടക്കാറുണ്ട്. ഈ മാറ്റത്തെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ കേട്ട് വിദേശത്ത് നിന്നുവരെ നിരവധി ആളുകള്‍ ഇത് കാണാന്‍ എത്തിത്തുടങ്ങി. ഈ വിജയകരമായ ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്യാമ്പയിന് ആരംഭിച്ച യുവാക്കള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ് എന്നതാണ്. യാദൃശ്ചികമെന്നു പറയട്ടെ, ഇനി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ജൂലൈ ഒന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദിനമാണ്. രാജ്യത്തെ എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരെയും ഞാന്‍ മുന്‍കൂട്ടി അഭിനന്ദിക്കുന്നു. നമ്മുടെ ജലാശയങ്ങളെ സംഗീതവുമായും മറ്റ് സാംസ്കാരിക പരിപാടികളുമായും ബന്ധിപ്പിച്ചുകൊണ്ട് നമുക്ക് സമാനമായ അവബോധം സൃഷ്ടിക്കാന്‍ കഴിയും. ജലസംരക്ഷണം യഥാര്‍ത്ഥത്തില്‍ ജീവസംരക്ഷണമാണ്. ഇന്നിപ്പോള്‍ എത്രയെത്ര നദീമഹോത്സവങ്ങള്‍ ആണ് ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. നിങ്ങളുടെ നഗരങ്ങളില്‍ ഏത് ജലസ്രോതസ്സുകളുണ്ടെങ്കിലും, നിങ്ങള്‍ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിപാടികള്‍ സംഘടിപ്പിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ ഉപനിഷത്തുകളില്‍ ഒരു ജീവിതമന്ത്രമുണ്ട് - 'ചരൈവേതി-ചരൈവേതി-ചരൈവേതി'- ഈ മന്ത്രം നിങ്ങളും കേട്ടിട്ടുണ്ടാകണം. ഇതിന്റെ അര്‍ത്ഥം മുന്നേറികൊണ്ടിരിക്കുക, മുന്നേറികൊണ്ടിരിക്കുക എന്നതാണ്. ഈ മന്ത്രം നമ്മുടെ നാട്ടുകാര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം ചലനാത്മകമായിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വികസനത്തിന്റെ യാത്രയിലൂടെയാണ് നാം ഇത്രയും ദൂരം എത്തിയിരിക്കുന്നത്. ഒരു സമൂഹമെന്ന നിലയില്‍, പുതിയ ആശയങ്ങളും പുതിയ മാറ്റങ്ങളും സ്വീകരിച്ചുകൊണ്ട് നാം എപ്പോഴും മുന്നോട്ട് പോകുന്നു. നമ്മുടെ സാംസ്കാരിക ചലനങ്ങളും യാത്രകളും ഇതിന് പിന്നില്‍ ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഋഷിമാരും ഗുരുവര്യരും തീര്‍ത്ഥാടനം പോലുള്ള മതപരമായ ഉത്തരവാദിത്തങ്ങള്‍ നമ്മളെ ഏല്‍പ്പിച്ചത്. നാമെല്ലാവരും തന്നെ വ്യത്യസ്ത തീര്‍ത്ഥാടനങ്ങള്‍ക്ക് പോകാറുണ്ട്. ചാര്‍ധാം തീര്‍ഥാടനയാത്രയില്‍ ഇത്തവണ ഒരുപാട് ഭക്തജനങ്ങള്‍ പങ്കെടുത്തത് നിങ്ങള്‍ കണ്ടല്ലോ. നമ്മുടെ രാജ്യത്ത് കാലാകാലങ്ങളില്‍ വ്യത്യസ്ത ദേവയാത്രകളും നടക്കുന്നു. ദേവയാത്രകള്‍ എന്നുവെച്ചാല്‍ അതില്‍ ഭക്തര്‍ മാത്രമല്ല, നമ്മുടെ ദൈവങ്ങളും യാത്രചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ജൂലൈ ഒന്നു മുതല്‍ ഭഗവാന് ജഗന്നാഥന്റെ പ്രസിദ്ധമായ യാത്ര ആരംഭിക്കാന്‍ പോകുന്നു. ഒറീസയില്‍, പുരി തീര്‍ഥാടന യാത്രയെ കുറിച്ച് എല്ലാര്ക്കും അറിയാമല്ലോ. എല്ലാവരും ഈ അവസരത്തില്‍ പുരിയിലേക്ക് പോകാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിലും ജഗന്നാഥയാത്ര ഗംഭീരമായി നടത്തപ്പെടുന്നു. ആഷാഢമാസത്തിലെ രണ്ടാം ദിവസമാണ് ഭഗവാന് ജഗന്നാഥയാത്ര ആരംഭിക്കുന്നത്. 'ആഷാഢസ്യദ്വിതീയദിവസേ... രഥയാത്ര' എന്ന് നമ്മുടെ ഗ്രന്ഥങ്ങളില്‍, സംസ്കൃത ശ്ലോകങ്ങളില്‍ വിവരിച്ചതായി കാണുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലും എല്ലാവര്‍ഷവും ആഷാഢദ്വിതിയയില്‍ ആണ് രഥയാത്ര നടത്തുന്നത്. ഞാന്‍ ഗുജറാത്തില്‍ ആയിരുന്നുവെങ്കില്‍ എല്ലാവര്‍ഷവും ഈ യാത്രയില്‍ സേവനം അനുഷ്ഠിക്കുന്നതിനുള്ള ഭാഗ്യം എനിക്കും ലഭിക്കുമായിരുന്നു. ആഷാധിബീജ് എന്നറിയപ്പെടുന്ന ആഷാഢദ്വിതീയയില്‍ തന്നെയാണ് കച്ചില്‍ പുതുവര്‍ഷത്തിന്റെ തുടക്കം കുറിക്കുന്നത്. ഞാന്‍ എന്റെ എല്ലാ കച്ച് സഹോദരങ്ങള്‍ക്കും ഈ അവസരത്തില്‍ പുതുവത്സരാശംസകളും നേരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ദിനത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് - ആഷാഢദ്വിതീയയ്ക്ക് ഒരുദിവസം മുമ്പ്, അതായത്, ആഷാഢം ഒന്നാം തീയതി, ഞങ്ങള്‍ ഗുജറാത്തില്‍ ഒരു സംസ്കൃതോത്സവം ആരംഭിച്ചു, സംസ്കൃത ഭാഷയില്‍ ഗാനങ്ങളും സംഗീതവും സാംസ്കാരിക പരിപാടികളും നടത്തി. ഈ പരിപാടിയുടെ പേര് - 'ആഷാഢസ്യപ്രഥമദിവസേ' എന്നാണ്. ഉത്സവത്തിന് ഈ പ്രത്യേക പേര് നല്കുന്നതിനു പിന്നിലും ഒരു കാരണമുണ്ട്. യഥാര്‍ത്ഥത്തില്‍, മഹാനായ സംസ്കൃത കവി കാളിദാസന് മേഘദൂതം എഴുതിയത് ആഷാഢമാസത്തിലെ മഴയുടെ വരവിലാണ്. മേഘദൂതത്തില്‍ ഒരു ശ്ലോകമുണ്ട് 'ആഷാഢസ്യപ്രഥമദിവസേ, മേഘം ആശ്ലിഷ്ടസാനും' - ഇതിനര്‍ത്ഥം ആഷാഢനാളിലെ ആദ്യദിവസം മേഘങ്ങളാല്‍ മൂടപ്പെട്ട പര്‍വതശിഖരങ്ങള്‍ എന്നാണ്, ഈ ശ്ലോകമാണ് ഈ പരിപാടിക്ക് ആധാരമായത്.
സുഹൃത്തുക്കളേ, അഹമ്മദാബാദായാലും പുരിയായാലും, ഈ യാത്രയിലൂടെ ജഗന്നാഥന് നമുക്ക് വളരെ അര്‍ത്ഥവത്തായ നിരവധി മാനവിക സന്ദേശങ്ങള്‍ നല്കുന്നു. ഭഗവാന് ജഗന്നാഥന് ലോകത്തിന്റെ അധിപനാണ്. എന്നാല്‍ പാവപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും അദ്ദേഹത്തിന്റെ യാത്രയില്‍ പ്രത്യേക പങ്കാളിത്തമുണ്ട്. ദൈവവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും വ്യക്തികളോടും ഒപ്പം നടക്കുന്നു. അതുപോലെ നമ്മുടെ നാട്ടില്‍ നടക്കുന്ന എല്ലാ യാത്രകളിലും ദരിദ്രനെന്നോ പണക്കാരനെന്നോ ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ വേര്‍തിരിവില്ല. എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി യാത്ര മാത്രം പരമപ്രധാനമാകുന്നു. മഹാരാഷ്ട്രയിലെ പന്തര്‍പൂരിലെ യാത്രയെക്കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും കേട്ടിരിക്കും. പന്തര്‍പൂരിലെ യാത്രയില്‍ ഒരാളും ചെറുതും വലുതുമല്ല. എല്ലാവരും വാര്‍ക്കരികള്‍. ഭഗവാന് വിട്ടലിന്റെ ദാസന്മാര്. ഇപ്പോള്‍ തന്നെ നാലു ദിവസത്തിന് ശേഷം അമര്‍നാഥ് യാത്രയും ജൂണ്‍ 30 മുതല്‍ ആരംഭിക്കും. അമര്‍നാഥ് യാത്രയ്ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ജമ്മുകശ്മീരിലെത്തുന്നു. ജമ്മുകശ്മീരിലെ പ്രദേശവാസികള്‍ ഈ യാത്രയുടെ ഉത്തരവാദിത്വം ഭക്തിയോടെ ഏറ്റെടുക്കുകയും തീര്‍ഥാടകരുമായി സഹകരിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ശബരിമല യാത്രയ്ക്ക് ദക്ഷിണേന്ത്യയിലും ഇതുപോലെ പ്രാധാന്യമുണ്ട്. ശബരിമലയിലേക്കുള്ള പാത പൂര്‍ണമായും കാടുകളാല്‍ ചുറ്റപ്പെട്ട കാലത്തും മലമുകളിലെ അയ്യപ്പനെ ദര്‍ശിക്കാന്‍ ആളുകള്‍ പോയിരുന്നു. ഇന്നും യാത്ര തുടരുകയാണ്. ഇപ്പോഴും ഭക്തര്‍ വ്രതമെടുത്ത് ഈ യാത്രക്ക് പോകുമ്പോള്‍, മതപരമായ ആചാരങ്ങള്‍ മുതല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം വരെ ആളുകള്‍ ചെയ്യുന്നു, അതായത്, ഈ യാത്രകള്‍ നമുക്ക് നേരിട്ട് പാവപ്പെട്ടവരെ സേവിക്കാന്‍ അവസരം നല്കുന്നു. പാവപ്പെട്ടവര്‍ക്കും ഇത് ഒരുപോലെ പ്രയോജനകരമാണ്. അതുകൊണ്ടാണ് രാജ്യവും ഇപ്പോള്‍ ഭക്തര്‍ക്ക് അവരുടെ ആത്മീയയാത്രകളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം പരിശ്രമിക്കുന്നത്. നിങ്ങളും ഇത്തരമൊരു യാത്ര നടത്തുകയാണെങ്കില്‍, ആത്മീയതയ്ക്കൊപ്പം ഏക ഭാരതം് ശ്രേഷ്ഠഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും നിങ്ങള്‍ക്കുണ്ടാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, എല്ലായ്പ്പോഴും എന്നപോലെ ഇത്തവണയും 'മന് കി ബാത്തിലൂടെ' നിങ്ങളെല്ലാവരുമായി സംവദിക്കാന്‍ സാധിച്ചത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു. രാജ്യത്തിലെ ജനങ്ങളുടെ വിജയങ്ങളും നേട്ടങ്ങളും നമ്മള് ചര്‍ച്ചചെയ്തു. ഇതിനിടയിലും കൊറോണയ്ക്കെതിരെയുള്ള മുന്‍കരുതലുകളും നമ്മള് എടുക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഇന്ന് രാജ്യത്തിനാകെ വാക്സിനുകളുടെ സമഗ്രമായ ഒരു സംരക്ഷണകവചം ഉണ്ടെന്നത് സംതൃപ്തി നല്കുന്ന കാര്യമാണ്. നമ്മള് 200 കോടി വാക്സിന് ഡോസ് എന്ന ലക്ഷ്യത്തിന് അടുത്തെത്തിയിരിക്കുന്നു. രാജ്യത്ത് ദ്രുതഗതിയിലുള്ള മുന്‍കരുതല്‍ ഡോസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ രണ്ടാമത്തെ ഡോസിന് ശേഷം മുന്‍കരുതല്‍ ഡോസിന് സമയമായാല്‍, നിങ്ങള്‍ തീര്‍ച്ചയായും ഈ മൂന്നാമത്തെ ഡോസ് എടുക്കണം. നിങ്ങളുടെ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് പ്രായമായവരെ, ഒരു മുന്‍കരുതല്‍ ഡോസ് എടുപ്പിക്കുക. കൈകളുടെ ശുചിത്വം, മാസ്ക് തുടങ്ങിയ അവശ്യമായ മുന്‍കരുതലുകളും നമ്മള് സ്വീകരിക്കണം. മഴക്കാലത്ത് നമുക്ക് ചുറ്റുമുള്ള മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. നിങ്ങളെല്ലാവരും ശ്രദ്ധയോടെയിരിക്കുക, ആരോഗ്യത്തോടെ തുടരുക, ഇതേ ഊര്‍ജ്ജവുമായി മുന്നേറുക. അടുത്തമാസം നമ്മള് വീണ്ടും കാണും. അതുവരേയ്ക്കും, വളരെ വളരെ നന്ദി.
പ്രിയപ്പെട്ട ദേശവാസികളെ,
'മന് കി ബാത്തി'ലൂടെ എനിക്ക് എന്റെ എല്ലാ കുടുംബാംഗങ്ങളുമായും സംവദിക്കാനുള്ള അവസരം ഇന്ന് ഒരിക്കല്‍ക്കൂടി ലഭിച്ചിരിക്കുന്നു. 'മന് കി ബാത്തി'ലേക്ക് സ്വാഗതം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, രാജ്യം കൈവരിച്ച നേട്ടം നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നതായിരുന്നു. അത് ഇന്ത്യയുടെ സാധ്യതകളില്‍ പുതിയൊരു ആത്മവിശ്വാസം പകരുന്നു. ക്രിക്കറ്റ് ഫീല്‍ഡില്‍ ടീം ഇന്ത്യയുടെ ഏതൊരു ബാറ്റ്സമാന്റെയും സെഞ്ച്വറി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. പക്ഷേ, ഇന്ത്യ മറ്റൊരു ഫീല്‍ഡില്‍ സെഞ്ച്വറി നേടി എന്നത് വളരെ പ്രത്യേകതയുള്ളതാണ്. ഈ മാസം അഞ്ചിന് രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി. നിങ്ങള്‍ക്കറിയാമോ, ഒരു യൂണികോണ്‍ അതായത്, കുറഞ്ഞത് ഏഴായിരത്തഞ്ഞൂറ് കോടിയുടെ ഒരു സ്റ്റാര്‍ട്ട്അപ്പ്. ഈ യൂണികോണുകളുടെ ആകെ മൂല്യം 330 ബില്യണ്‍ ഡോളറിലധികം, അതായത്, 25 ലക്ഷം കോടി രൂപയിലധികമാണ്. തീര്‍ച്ചയായും ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണ്. നമ്മുടെ മൊത്തം യൂണികോണുകളില്‍ 44 ഉം കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയവയാണെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഇത് മാത്രമല്ല, ഈ വര്‍ഷം 3-4 മാസത്തിനുള്ളില്‍ 14 പുതിയ യൂണികോണുകള്കൂടി രൂപീകരിച്ചു. ഇതിനര്‍ത്ഥം ആഗോള മഹാമാരിയുടെ ഈ കാലഘട്ടത്തിലും, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ സമ്പത്തും മൂല്യവും സൃഷ്ടിക്കുന്നു എന്നതാണ്. ഇന്ത്യന്‍ യൂണികോണുകളുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് യു.എസ്.എ., യു.കെ. തുടങ്ങി മറ്റ് പല രാജ്യങ്ങളേക്കാളും കൂടുതലാണ്. വരും വര്‍ഷങ്ങളില്‍ ഈ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും വിശകലന വിദഗ്ദ്ധര്‍ പറയുന്നു. നമ്മുടെ യൂണികോണുകള്‍ വൈവിധ്യവത്ക്കരിക്കപ്പെടുന്നു എന്നതാണ് നല്ല വാര്‍ത്ത. ഇ-കൊമേഴ്സ്, ഫിന്-ടെക്, എഡ്-ടെക്, ബയോ-ടെക് തുടങ്ങി നിരവധി മേഖലകളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ കൂടുതല്‍ പ്രധാനമായി കരുതുന്ന മറ്റൊരു കാര്യം, സ്റ്റാര്‍ട്ടപ്പുകളുടെ ലോകം നവഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു എന്നതാണ്. ഇന്ന്, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വന്‍നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ചെറുപട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും സംരംഭകര്‍ ഉയര്‍ന്നുവരുന്നു. ഇന്ത്യയില്‍ നൂതനാശയമുള്ള ഒരാള്‍ക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇത് കാണിക്കുന്നു.
സുഹൃത്തുക്കളേ, രാജ്യത്തിന്റെ ഈ വിജയത്തിന് പിന്നില്‍ രാജ്യത്തിന്റെ യുവശക്തി. പ്രതിഭ, രാജ്യത്തെ ഗവണ്മെന്റ് എല്ലാവരും ഒരുമിച്ച് പരിശ്രമിക്കുന്നു. എല്ലാവരുടേയും പ്രയത്നമുണ്ട് ഇതിനു പിന്നില്‍. പക്ഷേ, ഇവിടെ ഒരു കാര്യംകൂടി പ്രധാനമാണ്. അതായത്, സ്റ്റാര്‍ട്ട്-അപ്പ് ലോകത്തേക്കുള്ള ശരിയായ മാര്‍ഗനിര്‍ദ്ദേശം. ഒരു നല്ല ഉപദേഷ്ടാവിന് ഒരു സ്റ്റാര്‍ട്ടപ്പിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയും. ശരിയായ തീരുമാനത്തിനായി സ്ഥാപകരെ എല്ലാവിധത്തിലും നയിക്കാന്‍ അദ്ദേഹത്തിന് കഴിയും. വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്വയം സമര്‍പ്പിച്ച നിരവധി മാര്‍ഗനിര്‍ദ്ദേശകര്‍ ഇന്ത്യയില്‍ ഉണ്ടെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ശ്രീ. ശ്രീധര്‍ വെമ്പുവിന് അടുത്തിടെ പത്മാ അവാര്‍ഡ് ലഭിച്ചു. അദ്ദേഹം വിജയിയായ ഒരു സംരംഭകനാണ്, എന്നാല്‍ ഇപ്പോള്‍ മറ്റു സംരംഭകരെ വളര്‍ത്തുക എന്ന ദൗത്യവും അദ്ദേഹം ഏറ്റെടുത്തു. ഗ്രാമീണ മേഖലയില്‍ നിന്നാണ് ശ്രീധര്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രാമത്തില്‍ തന്നെ നിന്നുകൊണ്ട് ഗ്രാമീണ യുവാക്കളെ ഈ മേഖലയില്‍ എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. ഗ്രാമീണ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2014-ല്‍ വൺ ബ്രിഡ്ജ് എന്ന പേരിൽ ഒരു പ്ലാറ്റഫോം സൃഷ്ടിച്ച ശ്രീ. മദൻ പാഠക്കിനെ പോലുള്ളവരും നമ്മുടെ ഇടയിലുണ്ട്.
ഇന്ന്, ദക്ഷിണേന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും 75-ലധികം ജില്ലകളില്‍ ഒൺ ബ്രിഡ്ജ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട 9000-ലധികം ഗ്രാമീണ സംരംഭകര്‍ ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് അവരുടെ സേവനങ്ങള്‍ നല്കുന്നു. ശ്രീമതി. മീരാഷേണായി അത്തരത്തിലൊരാളാണ്. ഗ്രാമീണ, ആദിവാസി, ദിവ്യാംഗ യുവാക്കള്‍ക്കുള്ള മാര്‍ക്കറ്റ് ലിങ്ക്ഡ് സ്കില്‍സ് ട്രെയിനിംഗ് മേഖലയില്‍ അവര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നു. ഞാന്‍ ഇവിടെ കുറച്ചു പേരുകള്‍ മാത്രമേ എടുത്തിട്ടുള്ളൂ. എന്നാല്‍, ഇന്ന് നമ്മുടെ ഇടയില്‍ ഉപദേശകര്‍ക്ക് ക്ഷാമമില്ല. ഇന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രാജ്യത്ത് ഒരു സമ്പൂര്‍ണ്ണ പിന്തുണാസംവിധാനം ഒരുങ്ങുന്നു എന്നത് നമ്മളെ സംബന്ധിച്ച് ഏറെ സന്തോഷമുള്ളകാര്യമാണ്. വരും കാലങ്ങളില്‍, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ലോകത്ത് പുരോഗതിയുടെ ഒരു പുതിയ പറക്കല്‍ നമുക്ക് കാണാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ അത്തരമൊരു രസകരവും ആകര്‍ഷകവുമായ കാര്യം കണ്ടെത്തി. അത് നാട്ടുകാരുടെ സര്‍ഗ്ഗാത്മകതയും അവരുടെ കലാപരമായ കഴിവുകളും നിറഞ്ഞതാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള ഒരു സ്വയം സഹായ സംഘം എനിക്കയച്ച ഒരു സമ്മാനം ഇതാ. ഈ സമ്മാനത്തിന് ഭാരതീയതയുടെ സുഗന്ധവും മാതൃശക്തിയുടെ അനുഗ്രഹവുമുണ്ട് - എന്നോടുള്ള അവരുടെ വാത്സല്യമുണ്ട്. ഇത് ഒരു പ്രത്യേക തഞ്ചാവൂര്‍ പാവയാണ്, ഇതിന് ജിഐ ടാഗും ലഭിച്ചു. പ്രാദേശിക സംസ്കാരത്തില്‍ നിര്‍മ്മിച്ച ഈ സമ്മാനം എനിക്ക് അയച്ചുതന്ന തഞ്ചാവൂര്‍ സ്വയം സഹായ സംഘത്തിന് ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. സുഹൃത്തുക്കളേ, ഈ തഞ്ചാവൂര്‍ പാവ എത്ര മനോഹരമാണോ, അത്രയും മനോഹരമായി സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പുതിയ കഥ കൂടി എഴുതുകയാണ്. വനിതാ സ്വയം സഹായ സംഘങ്ങളുടെ സ്റ്റോറുകളും കിയോസ്കുകളും തഞ്ചാവൂരില്‍ തുറക്കുന്നു. ഇതുമൂലം എത്രയോ പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതം മാറിമറിഞ്ഞു. അത്തരം കിയോസ്കുകളുടെയും സ്റ്റോറുകളുടെയും സഹായത്തോടെ, സ്ത്രീകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്ക്കാന് കഴിയും. താര കൈകള്‍ കൈവിനൈയ് പൊറുതകള് വിറപ്പനൈ അങ്ങാടി' എന്നാണ് സംരംഭത്തിന് പേരിട്ടിരിക്കുന്നത്. 22 സ്വയം സഹായ സംഘങ്ങള്‍ ഈ സംരംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പ്രത്യേകത. വനിതാ സ്വയം സഹായ സംഘങ്ങളുടെ ഈ സ്റ്റോറുകള്‍ തഞ്ചാവൂരിലെ ഒരു പ്രധാന സ്ഥലത്ത് തുറന്നിട്ടുണ്ടെന്ന് അറിയുമ്പോള്‍ നമ്മള് ആഹ്ളാദിക്കും . അവരുടെ സംരക്ഷണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തവും സ്ത്രീകള്‍ ഏറ്റെടുക്കുന്നു. ഈ വനിതാ സ്വയം സഹായ സംഘത്തിന്റെ തഞ്ചാവൂര്‍ പാവ, വെങ്കല വിളക്ക് തുടങ്ങി ജിഐ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ കളിപ്പാട്ടങ്ങളും പായകളും കൃത്രിമ ആഭരണങ്ങളും അവര്‍ നിര്‍മ്മിക്കുന്നു. ഇത്തരം സ്റ്റോറുകള്‍ കാരണം, ജിഐ ഉല്‍പ്പന്നങ്ങളുടെയും കരകൗശല ഉല്പന്നങ്ങളുടെയും വില്‍പ്പനയില്‍ വലിയ വര്‍ധനയുണ്ടായി. ഈ പ്രചാരണംമൂലം കരകൗശലതൊഴിലാളികള്‍ക്ക് മാത്രമല്ല, വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകളും ശാക്തീകരിക്കപ്പെടുകയാണ്. 'മന് കി ബാത്' കേള്‍ക്കുന്നവരോടും എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. നിങ്ങളുടെ പ്രദേശത്ത് ഏതൊക്കെ വനിതാ സ്വയം സഹായ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുക. നിങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഈ ഉല്‍പ്പന്നങ്ങള്‍ കഴിയുന്നത്ര ഉപയോഗിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ സ്വയം സഹായസംഘത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുക മാത്രമല്ല, 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്' ഊര്‍ജ്ജം പകരുകയും ചെയ്യും.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളുടെയും ലിപികളുടെയും ഭാഷാഭേദങ്ങളുടെയും സമ്പന്നമായ നിധിയുണ്ട്. വ്യത്യസ്ത പ്രദേശങ്ങളിലെ വ്യത്യസ്തമായ വസ്ത്രവും ഭക്ഷണവും സംസ്കാരവുമാണ് നമ്മുടെ വ്യക്തിത്വം. ഈ വൈവിധ്യം, ഒരു രാഷ്ട്രമെന്ന നിലയില്‍, നമ്മെ ശാക്തീകരിക്കുന്നു. ഒപ്പം നമ്മെ ഒരുമയോടെ നിലനിര്‍ത്തുന്നു. ഇതുമായി ബന്ധപ്പെട്ട വളരെ പ്രചോദനാത്മകമായ ഒരു ഉദാഹരണം കല്പന എന്ന പെണ്‍കുട്ടിയുടേതാണ്. അത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ പേര് കല്പന എന്നാണെങ്കിലും അവരുടെ ശ്രമം 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ യഥാര്‍ത്ഥ ചൈതന്യത്താല്‍ നിറഞ്ഞതാണ്. യഥാര്‍ത്ഥത്തില്‍, കല്‍പ്പന ഈയിടെ കര്‍ണാടകയില്‍ പത്താം ക്ലാസ്സ് പരീക്ഷ പാസായി. പക്ഷേ, അവളുടെ വിജയത്തിന്റെ പ്രത്യേകത, കുറച്ചുകാലം മുമ്പുവരെ കല്പനയ്ക്ക് കന്നഡ ഭാഷ അറിയില്ലായിരുന്നു എന്നതാണ്. മൂന്ന് മാസംകൊണ്ട് കന്നഡ ഭാഷ പഠിക്കുക മാത്രമല്ല 92 മാര്‍ക്ക് നേടുകയും ചെയ്തു. ഇതറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. എന്നാല്‍ സംഗതി സത്യമാണ്. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നതും നിങ്ങളെ പ്രചോദിപ്പിക്കുന്നതുമായ മറ്റ് നിരവധി കാര്യങ്ങളുണ്ട്. ഉത്തരാഖണ്ഡിലെ ജോഷിമഠ് സ്വദേശിയാണ് കല്പന. അവള്‍ക്ക് നേരത്തെ ടിബി ബാധിച്ചിരുന്നു. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവളുടെ കാഴ്ചശക്തിയും നഷ്ടപ്പെട്ടു. പക്ഷേ, അവര്‍ പറയുന്നതുപോലെ ‘Where there is a will there is a way’. കല്‍പ്പന പിന്നീട് മൈസൂരു നിവാസിയായ പ്രഫസര്‍ താരമൂര്ത്തിയുമായി ബന്ധപ്പെട്ടു. അവര്‍ അവളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, എല്ലാവിധത്തിലും സഹായിക്കുകയും ചെയ്തു. തന്റെ കഠിനാധ്വാനത്തിലൂടെ ഇന്ന് അവള് നമുക്കെല്ലാവര്‍ക്കും മാതൃകയായി മാറിയിരിക്കുന്നു. കല്പനയുടെ ധൈര്യത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അതുപോലെ, രാജ്യത്തിന്റെ ഭാഷാവൈവിധ്യത്തെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിലുള്ള ഒരാളാണ് പശ്ചിമ ബംഗാളിലെ പുരുലിയയിലെ ശ്രീ. ശ്രീപതി ടുഡു. പുരുലിയയിലെ സിദ്ധോ-കാനോ-ബിര്‍സ സര്‍വകലാശാലയിലെ സന്താലി ഭാഷാ പ്രൊഫസറാണ് ടുഡു . സന്താലി സമുദായത്തിന് വേണ്ടി സ്വന്തം 'ഓള് ചിക്കി' ലിപിയില്‍ രാജ്യത്തിന്റെ ഭരണഘടനയുടെ പകര്‍പ്പ് അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. നമ്മുടെ ഭരണഘടന നമ്മുടെ രാജ്യത്തെ ഓരോ പൗരനും അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നുവെന്ന് ശ്രീ.ശ്രീപതി ടുഡു പറയുന്നു. അതിനാല്‍, ഓരോ പൗരനും ഇത് പരിചയപ്പെടേണ്ടത് പ്രധാനമാണ്. അതുകൊണ്ട് സന്താലി സമൂഹത്തിന് ഭരണഘടനയുടെ കോപ്പി സ്വന്തം ലിപിയില്‍ തയ്യാറാക്കി അദ്ദേഹം സമ്മാനമായി നല്കി. ശ്രീ. ശ്രീപതിയുടെ ഈ ചിന്തയെയും അദ്ദേഹത്തിന്റെ ശ്രമങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിന്റെ ആത്മാവിന്റെ ജീവിക്കുന്ന ഉദാഹരണമാണിത്. ഈ മനോഭാവം മുന്നോട്ട് കൊണ്ടുപോകുന്ന അത്തരം നിരവധി ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന വെബ്സൈറ്റില്‍ നിങ്ങള്‍ കണ്ടെത്തും. ഭക്ഷണം, കല, സംസ്കാരം, വിനോദസഞ്ചാരം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് അറിയാനാകും. നിങ്ങള്‍ക്ക് ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാം. ഇത് നിങ്ങളുടെ രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും, കൂടാതെ, രാജ്യത്തിന്റെ വൈവിധ്യവും നിങ്ങള്‍ക്ക് അനുഭവപ്പെടും.
പ്രിയപ്പെട്ട ദേശവാസികളേ, ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ഉത്തരാഖണ്ഡിലെ 'ചാര്-ധാം' മിലേക്കുള്ള വിശുദ്ധ യാത്ര നടക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് ഭക്തര്‍ 'ചാര്-ധാ'മിലും പ്രത്യേകിച്ച് കേദാര്‍നാഥിലും എത്തിച്ചേരുന്നു. ആളുകള്‍ 'ചാര്-ധാം യാത്ര'യുടെ സന്തോഷകരമായ അനുഭവങ്ങള്‍ പങ്കിടുന്നു. പക്ഷേ കേദാര്‍നാഥിലെ ചില തീര്‍ത്ഥാടകര്‍ മലിനീകരണം കാരണം വളരെ സങ്കടപ്പെടുന്നതും ഞാന്‍ കണ്ട സോഷ്യല്‍ മീഡിയയിലൂടെയും നിരവധിപേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. നാം ഒരു പുണ്യ തീര്‍ത്ഥാനടത്തിന് പോകുമ്പോള്‍, അവിടെ മാലിന്യക്കൂമ്പാരമുണ്ടെങ്കില് അത് ശരിയല്ലല്ലോ. എന്നാല്‍ സുഹൃത്തുക്കളേ, ഈ പരാതികള്‍ക്കിടയിലും ഒരുപാട് നല്ല ചിത്രങ്ങളും കാണുന്നുണ്ട്. എവിടെ വിശ്വാസമുണ്ടോ അവിടെ സൃഷ്ടിയും ഗുണാത്മകതയുമുണ്ട്. ബാബകേദാര്ധാമില് ആരാധിക്കുകയും ശുചിത്വത്തെ ഉപാസിക്കുകയും ചെയ്യുന്ന നിരവധി ഭക്തരുണ്ട്. ചിലര്‍, താമസിക്കുന്ന സ്ഥലത്തിന്റെ പരിസരം വൃത്തിയാക്കുന്നു. മറ്റു ചിലര്‍ യാത്രാമാര്‍ഗ്ഗത്തില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നു. സ്വച്ഛ് ഭാരത് അഭിയാന്റെ പ്രചാരണ സംഘത്തിനൊപ്പം നിരവധി സംഘടനകളും സന്നദ്ധ സംഘടനകളും അവിടെ പ്രവര്‍ത്തിക്കുന്നു. സുഹൃത്തുക്കളെ, തീര്‍ത്ഥാനടത്തിന്റെ പ്രാധാന്യം ഇവിടെയുള്ളതുപോലെ, തീര്‍ത്ഥാനട സേവനത്തിന്റെ പ്രാധാന്യവും പറഞ്ഞിട്ടുണ്ട്. സേവനം കൂടാതെ തീര്‍ത്ഥാടനം അപൂര്‍ണ്ണമാണ്. ദേവഭൂമി ഉത്തരാഖണ്ഡില്‍ വൃത്തിയിലും സേവനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. രുദ്രപ്രയാഗിലെ താമസക്കാരനായ ശ്രീ. മനോജ് ബന്ജ്വാളില്നിന്നും നിങ്ങള്‍ക്ക് വളരെയധികം പ്രചോദനം ലഭിക്കും. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ശ്രീ. മനോജ് പരിസ്ഥിതി സംരക്ഷണത്തിനായി മുന്‍കൈയെടുക്കുന്ന ശുചിത്വ കാമ്പെയ്നിനൊപ്പം പുണ്യസ്ഥലങ്ങള്‍, പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിനും അദ്ദേഹം മുന്‍കൈ എടുക്കുന്നു. ഗുപ്ത്കാശിയില്‍ താമസിക്കുന്ന ശ്രീ. സുരേന്ദ്ര ബാഗ്വാടിയും ശുചിത്വം തന്റെ ജീവിത മന്ത്രമാക്കി ഗുപ്ത്കാശിയില്‍ സ്ഥിരമായി ശുചിത്വ പരിപാടികള്‍ നടത്തുന്നു. ഈ കാമ്പയിന്റെ പേരും 'മന് കി ബാത്ത്' എന്നാണെന്ന് ഞാന്‍ മനസ്സിലാക്കി. അതുപോലെ, ദേവാറിലെ ചമ്പാദേവി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗ്രാമത്തിലെ സ്ത്രീകളെ മാലിന്യ സംസ്കരണം പഠിപ്പിക്കുന്നു. ചമ്പാജി നൂറുകണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ചു. തന്റെ കഠിനാധ്വാനംകൊണ്ട് ഹരിതവനം ഒരുക്കി സുഹൃത്തുക്കളെ. ഇത്തരക്കാരുടെ പ്രയത്നത്താല്‍ ഭൂമിയും തീര്ത്ഥാനടങ്ങളും നല്കുന്ന ദിവ്യാനുഭൂതി അവിടെ അവശേഷിക്കുന്നു. അത് അനുഭവിക്കാന്‍ നാം അവിടെ പോകുന്നു. ഈ ദൈവകതയും ആത്മീയതും നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം നമുക്കുമുണ്ട് ഇപ്പോള്‍തന്നെ. നമ്മുടെ നാട്ടില്‍ 'ചാര്‍ധാം യാത്ര'യ്ക്കൊപ്പം 'അമര്‍നാഥ് യാത്ര', 'പണ്ഡര്‍പൂര്‍ യാത്ര', 'ജഗന്നാഥ് യാത്ര' എന്നിങ്ങനെ നിരവധി യാത്രകള്‍ വരുംകാലങ്ങളില്‍ ഉണ്ടാകും. ശ്രാവണ മാസത്തില്‍ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ചില മേളകള്‍ നടക്കാറുണ്ട്.
സുഹൃത്തുക്കളേ, നാം എവിടെ പോയാലും ഈ തീര്‍ത്ഥാടന മേഖലകളില്‍ മാന്യത കാത്തുസൂക്ഷിക്കണം. അത്തരം ശുചിത്വം, ഒരു പവിത്രമായ അന്തരീക്ഷം ഇവ നമ്മള് ഒരിക്കലും മറക്കരുത്. അത് നിലനിര്‍ത്തണം. അതിനാല്‍ ശുചിത്വ പ്രതിജ്ഞ ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 5 'ലോക പരിസ്ഥിതി ദിനം' ആയി ആഘോഷിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നമുക്ക് ചുറ്റും നല്ല പ്രചാരണങ്ങള്‍ നടത്തണം. ഇത് തുടര്‍ച്ചയായ പ്രവര്‍ത്തനമാണ്. നിങ്ങള്‍ ഇത്തവണ എല്ലാവരേയും ഒരുമിച്ച് ചേര്‍ത്തുകൊണ്ട് - ശുചിത്വത്തിനും മരം നട്ട് പിടിപ്പിക്കുന്നതിനും പരിശ്രമിക്കുക. സ്വയം ഒരു മരം നടുക, മറ്റുള്ളവര്‍ക്കും പ്രചോദനം നല്‍കുക.
പ്രിയപ്പെട്ട ദേശവാസികളെ, അടുത്ത മാസം 21-ന് നമ്മള് എട്ടാമത് അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കാന്‍ പോകുകയാണ്. ഇത്തവണത്തെ 'യോഗ ദിന' പ്രമേയം - യോഗ മാനവികതയ്ക്ക് എന്നതാണ്. 'യോഗ ദിനം' വളരെ ആവേശത്തോടെ ആഘോഷിക്കാന്‍ ഞാന്‍ നിങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. അതെ, കൂടാതെ കൊറോണയുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ എടുക്കുക. ലോകമെമ്പാടും ഇപ്പോള്‍ സാഹചര്യം മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ വാക്സിനേഷന് കവറേജ് കാരണം. ഇപ്പോള്‍ ആളുകള്‍ എന്നത്തേക്കാളും കൂടുതല്‍ പുറത്തേക്ക് പോകുന്നു. അതിനാല്‍ 'യോഗ ദിന'വുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ധാരാളം തയ്യാറെടുപ്പുകളും നടക്കുന്നു. നമ്മുടെ ജീവിതത്തില്‍ ആരോഗ്യം പ്രധാനമാണ്. ഇതില്‍ യോഗ എത്ര വലിയ ഒരു മാധ്യമമാണെന്നും, ശാരീരികവും ആത്മീയവും ബൗദ്ധികവുമായ ക്ഷേമത്തിലേക്ക് ആളുകളെ നയിക്കാന്‍ യോഗയ്ക്ക് കഴിയുമെന്നും കൊറോണ മഹാമാരി നമ്മെയെല്ലാം മനസ്സിലാക്കി തന്നു. ലോകത്തെ പ്രമുഖ വ്യവസായികള്‍ മുതല്‍ സിനിമാ-കായിക രംഗത്തെ പ്രമുഖര്‍വരെ, വിദ്യാര്‍ത്ഥികള്‍ മുതല്‍ സാധാരണ മനുഷ്യര്‍ വരെ. എല്ലാവരും യോഗയെ അവരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കുന്നു. ലോകമെമ്പാടും യോഗയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കാണാന്‍ നിങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. സുഹൃത്തുക്കളേ, ഇപ്രാവശ്യം രാജ്യത്തിനകത്തും പുറത്തും 'യോഗാ ദിന'ത്തില്‍ വളരെ നൂതനമായ ചില കാര്യങ്ങള്‍ നടക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അതിലൊന്നാണ് ഗാര്ഡിയന് റിംഗ് - ഇത് വളരെ സവിശേഷമായ ഒരു പരിപാടിയായിരിക്കും. ഇതില്‍ സൂര്യന്റെ സഞ്ചാരം ആഘോഷിക്കും. അതായത്, ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൂര്യന് സഞ്ചരിക്കുമ്പോള്‍ യോഗയിലൂടെ നാം അതിനെ സ്വാഗതം ചെയ്യും. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ദൗത്യസംഘം അവിടത്തെ പ്രാദേശിക സമയം അനുസരിച്ച് സൂര്യോദയ സമയത്ത് യോഗ പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ രാജ്യങ്ങളിലായി പരിപാടി ആരംഭിക്കും. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള യാത്ര തുടര്‍ച്ചയായി നടക്കും. ഈ പരിപാടികളുടെ സ്ട്രീമിംഗും ഒന്നിനുപുറകെ ഒന്നായി നടത്തപ്പെടും. അതായത്, ഇത് ഒരു റിലേ യോഗ സ്ട്രീമിംഗ് ഇവന്റ് ആയിരിക്കും. നിങ്ങളും ഈ പരിപാടി കാണണം.
സുഹൃത്തുക്കളേ, ഇത്തവണ നമ്മുടെ നാട്ടിലെ 'അമൃത് മഹോത്സവം' കണക്കിലെടുത്ത് 'അന്താരാഷ്ട്ര യോഗ ദിനം' രാജ്യത്തെ 75 പ്രധാന സ്ഥലങ്ങളില്‍ സംഘടിപ്പിക്കും. ഈ അവസരത്തില്‍ പല സംഘടനകളും നാട്ടുകാരും അവരവരുടെ പ്രദേശങ്ങളിലെ പ്രത്യേക സ്ഥലങ്ങളില്‍ സ്വന്തംതലത്തില് നൂതനമായ എന്തെങ്കിലും ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഈ സമയം യോഗ ദിനം ആഘോഷിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ നഗരത്തിലോ പട്ടണത്തിലോ ഗ്രാമത്തിലോ ഏറ്റവും സവിശേഷമായ ഏതെങ്കിലും സ്ഥലം തിരഞ്ഞെടുക്കുക. ഈ സ്ഥലം ഒരു പുരാതന ക്ഷേത്രവും വിനോദസഞ്ചാര കേന്ദ്രവുമാകാം. അല്ലെങ്കില്‍ ഇത് ഒരു പ്രശസ്തമായ നദിയുടെയോ തടാകത്തിന്റെയോ കുളത്തിന്റെയോ തീരം ആകാം. ഇതോടെ, യോഗയ്ക്കൊപ്പം നിങ്ങളുടെ പ്രദേശത്തിന്റെ ഐഡന്റിറ്റി വര്‍ദ്ധിക്കുകയും വിനോദസഞ്ചാരത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്യും. നിലവില്‍, 'യോഗാ ദിന'വുമായി ബന്ധപ്പെട്ട് 100 ദിവസത്തെ കൗണ്ട്ഡൗണ്‍ നടക്കുന്നു. കൂടാതെ, വ്യക്തികളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ യോഗയുമായി ബന്ധപ്പെട്ട പരിപാടികള്‍ മൂന്ന് മാസം മുമ്പ് ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 100-ാം ദിവസത്തിന്റെയും 75-ാം ദിവസത്തിന്റെയും കൗണ്ട്ഡൗണ്‍ പരിപാടികള്‍ നടന്നു. അതേ സമയം, അസമിലെ ശിവസാഗറില്‍ 50-ാമതും ഹൈദരാബാദില്‍ 25-ാമതും കൗണ്ട്ഡൗണ്‍ ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിങ്ങളും ഇപ്പോള്‍ തന്നെ 'യോഗാദിന'ത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ കൂടുതല്‍ ആളുകളെ കണ്ടുമുട്ടുക, 'യോഗ ദിന' പരിപാടിയില്‍ ചേരാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുക. അവര്‍ക്ക് പ്രചോദനം നല്‍കുക. നിങ്ങളെല്ലാവും 'യോഗാ ദിന'ത്തില്‍ ആവേശത്തോടെ പങ്കെടുക്കുമെന്നും അതുപോലെതന്നെ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ യോഗ സ്വീകരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ജപ്പാനിലേക്ക് പോയി. നിരവധി പരിപാടികള്‍ക്കിടയില്‍ ചില മികച്ച വ്യക്തിത്വങ്ങലെ കണ്ടുമുട്ടാന്‍ എനിക്ക് അവസരം ലഭിച്ചു. 'മന് കി ബാത്തി'ല്‍ നിങ്ങളുമായി അവരെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ജപ്പാനിലെ ആളുകളാണ്. പക്ഷേ, അവര്‍ക്ക് ഇന്ത്യയോട് അതിശയകരമായ അടുപ്പവും സ്നേഹവുമുണ്ട്. ഇവരില്‍ ഒരാളാണ് പ്രശസ്ത കലാസംവിധായകനായ ഹിരോഷി കൊയ്കെ. അദ്ദേഹം മഹാഭാരതം പ്രൊജക്ട് സംവിധാനം ചെയ്തു എന്നറിയുമ്പോള്‍ നിങ്ങള്‍ വളരെ സന്തോഷിക്കും. കംബോഡിയയില്‍ ആരംഭിച്ച ഈ പദ്ധതി കഴിഞ്ഞ 9 വര്‍ഷങ്ങളായി തുടര്‍ച്ചയായി നടന്നുവരുന്നു. ഹിരോഷി കൊയ്കെ, എല്ലാം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചെയ്യുന്നത്. അദ്ദേഹം എല്ലാ വര്‍ഷവും ഏഷ്യയിലെ ഒരു രാജ്യത്തേക്ക് യാത്ര ചെയ്യുകയും അവിടത്തെ കലാകാരന്മാര്ക്കും സംഗീതജ്ഞര്‍ക്കും ഒപ്പം മഹാഭാരതത്തിന്റെ ഭാഗങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയിലൂടെ ഇന്ത്യ, കംബോഡിയ, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ അദ്ദേഹം സ്റ്റേജ് അവതരണം സംവിധാനം ചെയ്യുകയും ചെയ്തു. ക്ലാസിക്കല്‍, പരമ്പരാഗത ഏഷ്യന്‍ പെര്‍ഫോമിംഗ് ആര്‍ട്ടില്‍ വൈവിധ്യമാര്‍ന്ന പശ്ചാത്തലമുള്ള കലാകാരന്മാരെ ഹിരോഷി കൊയ്കെ ഒരുമിച്ച് കൊണ്ടുവരുന്നു. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ വ്യത്യസ്തത കാണപ്പെടുന്നു. ഇന്തോനേഷ്യ, തായ്ലാന്ഡ്, മലേഷ്യ, ജപ്പാന് എന്നിവിടങ്ങഗളില് നിന്നുള്ള കലാകാരന്മാര് ജാവ നൃത്തം, ബാലി നൃത്തം, തായ് നൃത്തം എന്നിവയിലൂടെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇതില്‍ ഓരോ അവതരാകനും അവരവരുടെ സ്വന്തം മാതൃഭാഷയില്‍ സംസാരിക്കുകയും നൃത്തസംവിധാനം ഈ വൈവിധ്യത്തെ വളരെ മനോഹരമായി പ്രദര്‍ശിപ്പിക്കുയും ചെയ്യുന്നു. സംഗീതത്തിന്റെ വൈവിധ്യം ഈ അവതരണത്തെ കൂടുതല്‍ സജീവമാക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. നമ്മുടെ സമൂഹത്തില്‍ നാനാത്വത്തിന്റെയും സഹവര്‍ത്തിത്ത്വത്തിന്റെയും പ്രാധാന്യം എന്താണെന്നും സമാധാനത്തിന്റെ രൂപം എന്തായിരിക്കണം എന്നും സമൂഹത്തിനു മുന്നില്‍ കാണിച്ചു കൊടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇദ്ദേഹത്തെക്കൂടാതെ, ജപ്പാനില്‍ ഞാന്‍ കണ്ടുമുട്ടിയ മറ്റ് രണ്ട് ആളുകള്‍ അറ്റ്സുഷി മാറ്റ്സുവോയും കെന്‍ജി യോഷിയുമാണ് ഇരുവരും. TEM പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 1993-ല്‍ പുറത്തിറങ്ങിയ രാമായണത്തിന്റെ ജാപ്പനീസ് ആനിമേഷന്‍ ചിത്രം ഈ കമ്പനിയുടെതാണ്. ജപ്പാനിലെ പ്രശസ്ത ചലച്ചിത്ര സംവിധായകന് യുഗോ സാക്കോയുമായി ഈ പ്രോജക്ട് ബന്ധപ്പെട്ടിരുന്നു. ഏകദേശം 40 വര്‍ഷം മുമ്പ് 1983 ലാണ് അദ്ദേഹം ആദ്യമായി രാമായണത്തെക്കുറിച്ച് അറിയുന്നത്. 'രാമായണം' അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അതിനുശേഷം അദ്ദേഹം അതിനെക്കുറിച്ച് ആഴത്തില്‍ ഗവേഷണം ആരംഭിച്ചു. ഇത് മാത്രമല്ല, ജാപ്പനീസ് ഭാഷയിലുള്ള രാമായണത്തിന്റെ 10 പതിപ്പുകള്‍ അദ്ദേഹം വായിച്ചു. കൂടാതെ, ആനിമേഷനിലൂടെ അവതരിപ്പിക്കാനും ആഗ്രഹിച്ചു. ഇതില്‍, ഇന്ത്യന്‍ ആനിമേറ്റര്‍മാരും അദ്ദേഹത്തെ വളരെയധികം സഹായിച്ചു. സിനിമയില്‍ കാണിച്ചിരിക്കുന്ന ഇന്ത്യന്‍ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചും അദ്ദേഹത്തിനു വഴികാട്ടിയായി ഇവര്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ ആളുകള്‍ എങ്ങനെയാണ് മുണ്ട് ഉടുക്കുന്നത്, എങ്ങനെ സാരി ധരിക്കണം, മുടി കെട്ടുന്നത് എങ്ങനെ എന്നൊക്കെ അവര്‍ അദ്ദേഹത്തിനു പറഞ്ഞുകൊടുത്തു. കുടുംബത്തിനുള്ളില്‍ കുട്ടികള്‍ മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കുന്നു, അനുഗ്രഹങ്ങളുടെ പാരമ്പര്യം എന്താണെന്നും അവര്‍ വിശദമാക്കി കൊടുത്തു. കുട്ടികള്‍ രാവിലെ എഴുന്നേല്ക്കുക, വീട്ടിലെ മുതിര്‍ന്നവരെ പ്രണമിക്കുക, അവരുടെ അനുഗ്രഹം വാങ്ങുക. ഇതെല്ലാം 30 വര്‍ഷത്തിന് ശേഷം ഈ ആനിമേഷന്‍ ചിത്രം 4 കെ യില്‍ വീണ്ടും അവതരിപ്പിക്കുന്നു. ഈ പദ്ധതി ഉടന്‍ പൂര്‍ത്തിയാകാനാണ് സാധ്യത. നമ്മളില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയിരിക്കുന്ന നമ്മുടെ ഭാഷ അറിയാത്ത നമ്മുടെ പാരമ്പര്യങ്ങളെക്കുറിച്ച് അറിയാത്ത ജപ്പാന്‍കാര്‍ക്ക് നമ്മുടെ സംസ്കാരത്തോടുള്ള അര്‍പ്പണബോധവും ബഹുമാനവും വളരെ പ്രശംസനീയമാണ്. ഇതില്‍ അഭിമാനിക്കാത്ത ഇന്ത്യാക്കാരുണ്ടാകുമോ?
പ്രിയ ദേശവാസികളേ, Self for Society, സ്വന്തം കാര്യത്തിനുപരിയായി സമൂഹത്തെ സേവിക്കുക എന്ന മന്ത്രം നമ്മുടെ മൂല്യങ്ങളുടെ ഭാഗമാണ്. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നമ്മുടെ നാട്ടിലെ എണ്ണമറ്റ ആളുകള്‍ ഈ മന്ത്രം തങ്ങളുടെ ജീവിതലക്ഷ്യമാക്കുന്നു. വിരമിച്ചതിന് ശേഷമുള്ള തന്റെ സമ്പാദ്യം മുഴുവന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആന്ധ്രാപ്രദേശിലെ മര്ക്കാപുരനിവാസിയായ ശ്രീ. റാംഭൂപാല്‍ റെഡ്ഡി നല്‍കിയെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. 'സുകന്യ സമൃദ്ധി യോജന' പ്രകാരം 100 ഓളം പെണ്‍കുട്ടികള്‍ക്കായി അദ്ദേഹം അക്കൗണ്ട് തുറക്കുകയും അതില്‍ 25 ലക്ഷത്തിലധികം നിക്ഷേപിക്കുകയും ചെയ്തു. അത്തരം സേവനത്തിന്റെ മറ്റൊരു ഉദാഹരണം ഇതാ യു.പി. ആഗ്രയിലെ കച്ചോര ഗ്രാമത്തില്‍നിന്നും വര്‍ഷങ്ങളായി ഈ ഗ്രാമത്തില്‍ ശുദ്ധജലക്ഷാമം ഉണ്ടായിരുന്നു. അതേസമയം, ഗ്രാമത്തിലെ കര്‍ഷകനായ കുന്‍വര്‍ സിംഗിനു ഗ്രാമത്തില്‍ നിന്ന് 6-7 കിലോമീറ്റര്‍ അകലെയുള്ള തന്റെ വയലില്‍ വെള്ളം ലഭിച്ചു. അദ്ദേഹത്തിനു വലിയ സന്തോഷമായി. ഈ വെള്ളംകൊണ്ട് മറ്റെല്ലാ ഗ്രാമവാസികളെയും സഹായിക്കാമെന്നു അദ്ദേഹം ചിന്തിച്ചു. പക്ഷേ, കൃഷിയിടത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് വെള്ളം കൊണ്ടുപോകാന്‍ 30-32 ലക്ഷം രൂപ വേണ്ടിവരും. ഈ സമയത്താണ്, കുന്‍വര്‍ സിംഗിന്റെ ഇളയ സഹോദരന് ശ്യാം സിംഗ് പട്ടാളത്തില്‍ നിന്ന് വിരമിച്ചശേഷം ഗ്രാമത്തിലെത്തിയത്. അദ്ദേഹം ഇക്കാര്യം അറിഞ്ഞപ്പോള്‍ താൻ വിരമിച്ചപ്പോള്‍ ലഭിച്ച പണമെല്ലാം അതിനായി കൈമാറുകയും കൃഷിയിടത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഗ്രാമവാസികള്‍ക്ക് വെള്ളം വിതരണം ചെയ്യുകയും ചെയ്തു. അര്‍പ്പണബോധവും കടമകളോടുള്ള ഗൗരവവും ഉണ്ടെങ്കില്‍ ഒരു വ്യക്തിക്ക് മുഴുവന്‍ സമൂഹത്തിന്റെ ഭാവിയെ എങ്ങനെ മാറ്റാന്‍ കഴിയും എന്നതിന് ഈ പരിശ്രമം വലിയ ഉദാഹരണമാണ്. കര്‍ത്തവ്യത്തിന്റെ പാതയിലൂടെ നടന്നാല്‍ മാത്രമേ സമൂഹത്തെ ശാക്തീകരിക്കാന്‍ കഴിയൂ. രാജ്യത്തെ ശാക്തീകരിക്കാന്‍ കഴിയൂ. സ്വാതന്ത്ര്യത്തിന്റെ ഈ 'അമൃതോത്സവ'ത്തില്‍ ഇതായിരിക്കണം നമ്മുടെ പ്രതിജ്ഞ . ഇതു നമ്മുടെ സാധനയും ആയിരിക്കണം. അതിനു ഒരേയൊരു വഴി മാത്രമേയുള്ളൂ - കര്‍ത്തവ്യം, കര്‍ത്തവ്യം, കര്‍ത്തവ്യം.
പ്രിയപ്പെട്ട ദേശവാസികളെ, ഇന്ന് 'മന് കി ബാത്തി'ല്‍ നമ്മള് സമൂഹവുമായി ബന്ധപ്പെട്ട നിരവധി പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നിങ്ങളെല്ലാവരും വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എനിക്ക് അയയ്ക്കുന്നു. അവയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ ചര്‍ച്ച മുന്നോട്ട് പോകുന്നത്. 'മന് കി ബാത്തി'ന്റെ അടുത്ത പതിപ്പിനായി നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാനും മറക്കരുത്. ഇപ്പോള്‍, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുന്നു. നിങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍, അവയെക്കുറിച്ച് എന്നോട് പറയണം. Namo app, MyGov എന്നിവയിലൂടെ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു. അടുത്ത തവണ നമ്മള് ഒരിക്കല്‍കൂടി കണ്ടുമുട്ടുമ്പോള്‍, ജനങ്ങളുമായി ബന്ധപ്പെട്ട സമാന വിഷയങ്ങള്‍ വീണ്ടും സംസാരിക്കാം. നിങ്ങള്‍ സുഖമായിരിക്കുക. കൂടാതെ, നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരെയും സംരക്ഷിക്കുക. ഈ വേനല്‍ക്കാലത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണവും വെള്ളവും നല്‍കാനുള്ള നിങ്ങളുടെ മാനുഷിക ഉത്തരവാദിത്തം നിങ്ങള്‍ തുടര്‍ന്നും നിറവേറ്റണം. ഇക്കാര്യം എപ്പോഴും ഓര്‍ക്കുക. വളരെ നന്ദി.