തിരു സി.പി.രാധാകൃഷ്ണൻ ജി ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്നാണ് വരുന്നത്, അദ്ദേഹം തൻ്റെ ജീവിതം മുഴുവൻ പൊതുസേവനത്തിനായി സമർപ്പിച്ചു: പ്രധാനമന്ത്രി
സേവ, സമർപ്പണം, സംയമനം എന്നിവ തിരു സി.പി. രാധാകൃഷ്ണൻ ജിയുടെ വ്യക്തിത്വത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാണ്: പ്രധാനമന്ത്രി

ഇന്ന് ആദ്യമായി രാജ്യസഭയുടെ അധ്യക്ഷനായി ചുമതലയേറ്റ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. രാജ്യസഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. "സഭയുടെയും എന്റെയും പേരിൽ, എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞാൻ അറിയിക്കുകയും ആശംസകളും എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു. ഈ ആദരണീയ സ്ഥാപനത്തിൻ്റെ അന്തസ്സ് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സ് നിലനിർത്തുമെന്നും ഞാൻ ഉറപ്പുനൽകുന്നു. ഇത് നിങ്ങൾക്കുള്ള എന്റെ ഉറച്ച ഉറപ്പാണ്." അധ്യക്ഷനെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു,

ശീതകാല സമ്മേളനം പ്രധാനപ്പെട്ട ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പോകുന്നതിനാൽ, അധ്യക്ഷന്റെ നേതൃത്വം രാജ്യസഭയുടെ പ്രവർത്തനത്തെ കൂടുതൽ സമ്പന്നമാക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കർഷക കുടുംബത്തിൽ നിന്ന് വരുന്ന അധ്യക്ഷൻ രാധാകൃഷ്ണൻ തൻ്റെ ജീവിതം മുഴുവൻ സാമൂഹ്യ സേവനത്തിനായി സമർപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "സാമൂഹ്യ സേവനമാണ് അദ്ദേഹത്തിൻ്റെ സ്ഥിരമായ സ്വത്വം. രാഷ്ട്രീയം അതിൻ്റെ ഒരു വശം മാത്രമായിരുന്നു, സേവന മനോഭാവം അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ കാതലായി നിലനിന്നു," ശ്രീ മോദി പറഞ്ഞു. പൊതുജനക്ഷേമത്തോടുള്ള അദ്ദേഹത്തിൻ്റെ ദീർഘകാല പ്രതിബദ്ധത സമൂഹത്തിന് സേവനം നൽകുന്ന എല്ലാവർക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അധ്യക്ഷന്റെ വിപുലമായ പൊതുജീവിതത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, കയർ ബോർഡിനെ ചരിത്രപരമായി ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനമാക്കി മാറ്റിയതിലെ അദ്ദേഹത്തിൻ്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി. ഝാർഖണ്ഡ്, മഹാരാഷ്ട്ര, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ ഗവർണറായും ലെഫ്റ്റനൻ്റ് ഗവർണറായും അദ്ദേഹം നൽകിയ സമർപ്പിത സേവനത്തെയും പ്രധാനമന്ത്രി അം​ഗീകരിച്ചു. ഝാർഖണ്ഡിലെ ഗോത്ര സമൂഹങ്ങളുമായുള്ള അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള ബന്ധത്തെയും പ്രധാനമന്ത്രി പ്രത്യേകം പ്രശംസിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹം പലപ്പോഴും വിദൂര ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെറിയ വാസസ്ഥലങ്ങളിൽ രാത്രി താമസിക്കുകയും ചെയ്തിരുന്നു. "ഗവർണർ പദവി വഹിക്കുമ്പോൾ പോലും താങ്കളുടെ സേവന മനോഭാവം വളർരുക മാത്രമാണ് ചെയ്തത്," അദ്ദേഹം അഭിപ്രായപ്പെട്ടു.

വർഷങ്ങളായുള്ള ബന്ധത്തിൽ നിന്നും തന്റെ വ്യക്തിപരമായ നിരീക്ഷണങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രി, പ്രോട്ടോക്കോളിൻ്റെ പരിമിതികൾക്കപ്പുറം ഉയർന്ന് പ്രവർത്തിക്കുന്നതിലൂടെ ശ്രീ രാധാകൃഷ്ണൻ വേറിട്ടുനിൽക്കുന്നതായി പറഞ്ഞു. "പൊതുജീവിതത്തിൽ, പ്രോട്ടോക്കോളിനപ്പുറം ജീവിക്കുന്നതിന് ഒരു പ്രത്യേക ശക്തിയുണ്ട്, ആ ശക്തി ഞങ്ങൾ എന്നും താങ്കളിൽ കണ്ടിട്ടുണ്ട്," ശ്രീ മോദി അടിവരയിട്ടു. "ഡോളർ സിറ്റി" എന്നറിയപ്പെടുന്ന ശക്തമായ വ്യക്തിത്വമുള്ള സ്ഥലത്താണ് അധ്യക്ഷൻ രാധാകൃഷ്ണൻ ജനിച്ചതെങ്കിലും, അവിടുത്തെ അടിച്ചമർത്തപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട, അല്ലെങ്കിൽ സേവനം ലഭിക്കാത്ത സമൂഹങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തതായും പ്രധാനമന്ത്രി സൂചിപ്പിച്ചു.

കുട്ടിയായിരിക്കുമ്പോൾ ശ്രീ സി പി രാധാകൃഷ്ണന് അവിനാശി ക്ഷേത്രത്തിലെ കുളത്തിൽ മുങ്ങിപ്പോകുന്നതിൻ്റെ വക്കിലെത്തിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പങ്കുവെച്ചു. ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ദൈവകൃപയായിട്ടാണ് അധ്യക്ഷനും കുടുംബവും വിശേഷിപ്പിക്കാറുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവന് ഭീഷണിയായ മറ്റൊരു സംഭവം ഓർമ്മിപ്പിച്ചുകൊണ്ട്, ശ്രീ ലാൽ കൃഷ്ണ അദ്വാനിയുടെ യാത്രയ്ക്ക് തൊട്ടുമുമ്പ് കോയമ്പത്തൂരിൽ നടന്ന ബോംബ് സ്ഫോടനത്തെക്കുറിച്ച് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ആ സ്ഫോടനത്തിൽ 60 മുതൽ 70 വരെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, എന്നാൽ അധ്യക്ഷൻ കഷ്ടിച്ച് രക്ഷപ്പെട്ടു.

"ദൈവിക ഇടപെടലായി അദ്ദേഹം വ്യാഖ്യാനിക്കുന്ന ഈ സംഭവങ്ങൾ, സമൂഹസേവനത്തിനായി കൂടുതൽ സമർപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യം ശക്തിപ്പെടുത്തി," ശ്രീ മോദി പറഞ്ഞു. അത്തരം ജീവിതാനുഭവങ്ങളെ വലിയ ക്രിയാത്മകതയിലേക്കും പ്രതിബദ്ധതയിലേക്കും മാറ്റുന്നത് അധ്യക്ഷന്റെ ശ്രദ്ധേയമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാശി സന്ദർശന വേളയിൽ മാതാ ഗംഗയുടെ അനുഗ്രഹത്തിൽ ആകൃഷ്ടനായ ചെയർമാൻ രാധാകൃഷ്ണൻ മാംസാഹാരം ഉപേക്ഷിക്കാൻ വ്യക്തിപരമായി തീരുമാനമെടുത്തതായും പ്രധാനമന്ത്രി പങ്കുവെച്ചു. ഭക്ഷണ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ഒരു വിധിയല്ല, മറിച്ച് അദ്ദേഹത്തിന് അനുഭവപ്പെട്ട ആത്മീയ സംവേദനക്ഷമതയെയും ആന്തരിക പ്രചോദനത്തെയുമാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്. "താങ്കളുടെ നേതൃപാടവം വിദ്യാർത്ഥി ജീവിതം മുതൽ പ്രകടമായിരുന്നു. ഇന്ന്, ദേശീയ നേതൃത്വത്തിൻ്റെ ദിശയിൽ ഞങ്ങളെ എല്ലാവരെയും നയിക്കാൻ താങ്കൾ ഇവിടെയുണ്ട്. ഇത് ഞങ്ങൾക്കെല്ലാവർക്കും അഭിമാനകരമായ കാര്യമാണ്," ശ്രീ മോദി കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥക്കാലത്ത്, ജനാധിപത്യത്തിന് നേരെയുണ്ടായ വെല്ലുവിളികളെ പരിമിതമായ വിഭവങ്ങൾക്കിടയിലും ധൈര്യപൂർവ്വം നേരിട്ട അധ്യക്ഷന്റെ നിലപാടിനെ ശ്രീ മോദി അനുസ്മരിച്ചു. "ജനാധിപത്യത്തിനായുള്ള താങ്കളുടെ പോരാട്ടത്തിൽ വിവിധ പൊതു അവബോധ പരിപാടികൾ ഉൾപ്പെട്ടിരുന്നു. താങ്കൾ ജനങ്ങളെ പ്രചോദിപ്പിച്ച രീതി, ജനാധിപത്യത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരു പ്രചോദനമായി നിലനിൽക്കുന്നു, ഇനിയും നിലനിൽക്കും," ശ്രീ മോദി കൂട്ടിച്ചേർത്തു.

അദ്ദേഹത്തിൻ്റെ സംഘടനാപരമായ കഴിവുകൾ ചൂണ്ടിക്കാട്ടി, തന്നിൽ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളെയും മെച്ചപ്പെടുത്തുകയും പുതിയ ആശയങ്ങൾ സ്വീകരിക്കുകയും ഐക്യം വളർത്തുകയും യുവനേതാക്കൾക്ക് അവസരങ്ങൾ നൽകുകയും ചെയ്തതിന് പ്രധാനമന്ത്രി അധ്യക്ഷൻ രാധാകൃഷ്ണനെ പ്രശംസിച്ചു. "കോയമ്പത്തൂരിലെ ജനങ്ങൾ താങ്കളെ അവരുടെ പാർലമെൻ്റ് അംഗമായി തിരഞ്ഞെടുത്തു, സഭയിലും താങ്കൾ തൻ്റെ മണ്ഡലത്തിലെ വികസന ആവശ്യകതകൾ പൊതുജനങ്ങളുടെയും പാർലമെൻ്റിൻ്റെയും മുന്നിൽ നിരന്തരം പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടി," ശ്രീ മോദി പറഞ്ഞു.

ഒരു പാർലമെൻ്റേറിയൻ, രാജ്യസഭാ അധ്യക്ഷൻ, ഇപ്പോൾ ഉപരാഷ്ട്രപതി എന്നീ നിലകളിലുള്ള അധ്യക്ഷൻ രാധാകൃഷ്ണൻ്റെ വിശാലമായ അനുഭവസമ്പത്ത് സഭയ്ക്കും രാജ്യത്തിനും ഒരു വഴികാട്ടിയായിരിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India Can Add 20% To Global Growth This Year': WEF Chief To NDTV At Davos

Media Coverage

India Can Add 20% To Global Growth This Year': WEF Chief To NDTV At Davos
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM pays homage to Parbati Giri Ji on her birth centenary
January 19, 2026

Prime Minister Shri Narendra Modi paid homage to Parbati Giri Ji on her birth centenary today. Shri Modi commended her role in the movement to end colonial rule, her passion for community service and work in sectors like healthcare, women empowerment and culture.

In separate posts on X, the PM said:

“Paying homage to Parbati Giri Ji on her birth centenary. She played a commendable role in the movement to end colonial rule. Her passion for community service and work in sectors like healthcare, women empowerment and culture are noteworthy. Here is what I had said in last month’s #MannKiBaat.”

 Paying homage to Parbati Giri Ji on her birth centenary. She played a commendable role in the movement to end colonial rule. Her passion for community service and work in sectors like healthcare, women empowerment and culture is noteworthy. Here is what I had said in last month’s… https://t.co/KrFSFELNNA

“ପାର୍ବତୀ ଗିରି ଜୀଙ୍କୁ ତାଙ୍କର ଜନ୍ମ ଶତବାର୍ଷିକୀ ଅବସରରେ ଶ୍ରଦ୍ଧାଞ୍ଜଳି ଅର୍ପଣ କରୁଛି। ଔପନିବେଶିକ ଶାସନର ଅନ୍ତ ଘଟାଇବା ଲାଗି ଆନ୍ଦୋଳନରେ ସେ ପ୍ରଶଂସନୀୟ ଭୂମିକା ଗ୍ରହଣ କରିଥିଲେ । ଜନ ସେବା ପ୍ରତି ତାଙ୍କର ଆଗ୍ରହ ଏବଂ ସ୍ୱାସ୍ଥ୍ୟସେବା, ମହିଳା ସଶକ୍ତିକରଣ ଓ ସଂସ୍କୃତି କ୍ଷେତ୍ରରେ ତାଙ୍କର କାର୍ଯ୍ୟ ଉଲ୍ଲେଖନୀୟ ଥିଲା। ଗତ ମାସର #MannKiBaat କାର୍ଯ୍ୟକ୍ରମରେ ମଧ୍ୟ ମୁଁ ଏହା କହିଥିଲି ।”