296 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി അതിവേഗപാതയ്ക്കായി ചെലവഴിച്ചത് ഏകദേശം 14,850 കോടി രൂപ
മേഖലയിലെ സമ്പര്‍ക്കസൗകര്യങ്ങള്‍ക്കും വ്യാവസായിക വികസനത്തിനും അതിവേഗപാത വലിയ ഉത്തേജനം നല്‍കും
“അവഗണിക്കപ്പെട്ട പല പ്രദേശങ്ങളെയും യുപിയിലെ അതിവേഗപാതാ പദ്ധതികള്‍ കൂട്ടിയോജിപ്പിക്കുന്നു”
“ഉത്തര്‍പ്രദേശിന്റെ മുക്കും മൂലയും പുതിയ സ്വപ്നങ്ങളും പുതിയ തീരുമാനങ്ങളുമായി മുന്നോട്ടുപോകാന്‍ തയ്യാറായിക്കഴിഞ്ഞു”
“വികസിച്ച നിരവധി സംസ്ഥാനങ്ങളെ മറികടന്നതിലൂടെ രാജ്യത്തെമ്പാടും ഉത്തര്‍പ്രദേശിനെക്കുറിച്ചുള്ള കാഴ്ചപ്പാടിനു മാറ്റം വന്നുകൊണ്ടിരിക്കുന്നു”
“നിശ്ചിതസമയത്തിനുമുമ്പു പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ, ഞങ്ങള്‍ ജനങ്ങളുടെ ആജ്ഞയെയും അവരുടെ വിശ്വാസത്തെയും മാനിക്കുന്നു”
“നാം നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളെ ഓര്‍ക്കേണ്ടതുണ്ട്; ഒരു മാസത്തിനുള്ളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് പുതിയ തീരുമാനങ്ങള്‍ക്കായുള്ള അന്തരീക്ഷം സൃഷ്ടിക്കണം”
രാജ്യത്തെ ഹാനികരമായി ബാധിക്കുന്നതും വികസനത്തിനു കോട്ടം വരുത്തുന്നതുമായ എല്ലാത്തിനെയും അകറ്റിനിര്‍ത്തണം”
“ഇരട്ട-എന്‍ജിന്‍ ഗവണ്മെന്റുകള്‍ സൗജന്യങ്ങളുടെയും ‘റെവ്രി’ സംസ്കാരത്തിന്റെയും കുറുക്കുവഴി സ്വീകരിക്കാറില്ല; കഠിനാധ്വാനത്തിലൂടെ ഫലം കണ്ടെത്തുന്നു”
“സൗജന്യങ്ങള്‍ ലഭ്യമാക്കുന്ന സംസ്കാരത്തെ പരാജയപ്പെടുത്തി, രാജ്യത്തെ രാഷ്ട്രീയത്തില്‍നിന്ന് അതിനെ നീക്കം ചെയ്യുക”
“സന്തുലിതവികസനം സാമൂഹ്യനീതിക്കു സമം”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ ജലൗണിലെ ഒറായ് തഹസില്‍ കൈതേരി ഗ്രാമത്തില്‍ ബുന്ദേല്‍ഖണ്ഡ് അതിവേഗപാത ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ബുന്ദേല്‍ഖണ്ഡ് പ്രദേശത്തിന്റെ കഠിനാധ്വാനത്തിന്റെയും വീര്യത്തിന്റെയും സാംസ്കാരികസമ്പന്നതയുടെയും മഹത്തായ പാരമ്പര്യത്തെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. “എണ്ണമറ്റ യോദ്ധാക്കളെ സൃഷ്ടിച്ച നാടാണിത്. രക്തത്തില്‍ ദേശഭക്തി തുടിച്ചുനില്‍ക്കുന്ന പ്രദേശം. ഈ നാടിന്റെ മക്കളുടെ വീര്യവും കഠിനാധ്വാനവും രാജ്യത്തിന്റെ പേര് എക്കാലവും ദീപ്തമാക്കിയിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു.

“ബുന്ദേല്‍ഖണ്ഡ് അതിവേഗപാതയിലൂടെ ചിത്രകൂടില്‍നിന്നു ഡല്‍ഹിയിലേക്കുള്ള ദൂരം 3-4 മണിക്കൂര്‍ കുറഞ്ഞു. എന്നാല്‍, അതിന്റെ പ്രയോജനം അതിനേക്കാളേറെ വലുതാണ്”- പുതിയ അതിവേഗപാത വരുത്തുന്ന വ്യത്യാസത്തെക്കുറിച്ചു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. “ഈ അതിവേഗപാത വാഹനങ്ങള്‍ക്കു വേഗത നല്‍കുമെന്നു മാത്രമല്ല, ബുന്ദേല്‍ഖണ്ഡിന്റെയാകെ വ്യാവസായികപുരോഗതിക്കു വേഗംപകരുകയും ചെയ്യും”.

ഇത്രയേറെ അടിസ്ഥാനസൗകര്യങ്ങള്‍ വലിയ നഗരങ്ങളിലും രാജ്യങ്ങളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിലുമായി പരിമിതപ്പെടുത്തിയിരുന്ന നാളുകള്‍ കടന്നുപോയി എന്നു പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന നയപ്രകാരം, എത്തപ്പെടാനാകാത്തതും അവഗണിക്കപ്പെട്ടതുമായ പ്രദേശങ്ങള്‍പോലും അഭൂതപൂര്‍വമായ സമ്പര്‍ക്കസൗകര്യങ്ങള്‍ക്കു സാക്ഷ്യംവഹിക്കുന്നു. അതിവേഗപാത വന്നതിനാല്‍ ഈ മേഖലയ്ക്കു വികസനത്തിന്റെയും തൊഴിലിന്റെയും സ്വയംതൊഴിലിന്റെയും നിരവധി അവസരങ്ങള്‍ ലഭ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്പര്‍ക്കസൗകര്യവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നടത്തുന്ന പദ്ധതികള്‍ മുന്‍കാലങ്ങളില്‍ അവഗണിക്കപ്പെട്ട പല മേഖലകളെയും കൂട്ടിയോജിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, ബുന്ദേല്‍ഖണ്ഡ് അതിവേഗപാത ചിത്രകൂട്, ബാന്ദ, മഹോബ, ഹമീര്‍പൂര്‍, ജലൗന്‍, ഔറയ്യ, ഇറ്റാവ എന്നീ ഏഴു ജില്ലകളിലൂടെയാണു കടന്നുപോകുന്നത്. മറ്റ് അതിവേഗപാതകള്‍ സംസ്ഥാനത്തിന്റെ മുക്കും മൂലയും കൂട്ടിയോജിപ്പിക്കുന്നു. ഉത്തര്‍പ്രദേശിന്റെ മുക്കും മൂലയും പുതിയ സ്വപ്നങ്ങളും പുതിയ തീരുമാനങ്ങളുമായി മുന്നോട്ടുപോകാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ഇരട്ട എന്‍ജിന്‍ ഗവണ്മെന്റ് ആ ദിശയില്‍ നവോന്മേഷത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തു വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു പ്രയാഗ്‌രാജിൽ പുതിയ വിമാനത്താവള ടെര്‍മിനലുകള്‍ വന്നതായി പ്രധാനമന്ത്രി പറഞ്ഞു. കുശിനഗറിനു പുതിയ വിമാനത്താവളം ലഭിച്ചു. നോയ്ഡയിലെ ജെവാറില്‍ പുതിയ വിമാനത്താവളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കൂടാതെ നിരവധി നഗരങ്ങളെ വിമാനയാത്രാസൗകര്യങ്ങളുമായി കൂട്ടിയിണക്കുന്നു. ഇതു വിനോദസഞ്ചാരത്തിനും മറ്റു വികസന അവസരങ്ങള്‍ക്കും ഉത്തേജനം പകരുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ നിരവധി കോട്ടകള്‍ക്കുചുറ്റും വിനോദസഞ്ചാരവലയം ഒരുക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോട്ടയുമായി ബന്ധപ്പെട്ട പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുപിയില്‍ സരയു കനാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 40 വര്‍ഷമാണെടുത്തതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പൂര്‍ വളം പ്ലാന്റ് 30 വര്‍ഷത്തോളം അടച്ചിട്ടു. അര്‍ജുന്‍ ഡാം പദ്ധതി പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷമാണെടുത്തത്. അമേഠി റൈഫിള്‍ ഫാക്ടറി പേരില്‍ മാത്രമായിരുന്നു. റായ്ബറേലി റെയില്‍ കോച്ച് ഫാക്ടറി കോച്ചുകളില്‍ പെയിന്റടിക്കാന്‍ മാത്രമായാണു പ്രവര്‍ത്തിച്ചിരുന്നത്. ആ നിലയില്‍ തുടര്‍ന്നിരുന്ന യുപിയില്‍ ഇപ്പോള്‍ വലിയ തോതില്‍ അടിസ്ഥാനസൗകര്യവികസനം നടക്കുന്നു. മികച്ച സംസ്ഥാനങ്ങളെപ്പോലും മറികടക്കുംവിധത്തിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. രാജ്യമെമ്പാടും യുപിയെക്കുറിച്ചുള്ള കാഴ്ചപ്പാടു മാറുകയാണ്- അദ്ദേഹം പറഞ്ഞു.

റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പ്രതിവര്‍ഷം 50 കിലോമീറ്ററില്‍നിന്ന് 200 കിലോമീറ്ററായി വര്‍ധിച്ചെന്നു ശ്രീ മോദി പറഞ്ഞു. അതുപോലെ, ഉത്തര്‍പ്രദേശിലെ പൊതുസേവനകേന്ദ്രങ്ങളുടെ എണ്ണം 2014ലെ 11,000ല്‍ നിന്ന് ഇന്ന് 1,30,000 ആയി. യുപിയിലെ മെഡിക്കല്‍ കോളേജുകള്‍ 12ല്‍ നിന്ന് 35 ആയി. 14 എണ്ണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇന്നുണ്ടാകുന്ന വികസനത്തില്‍ കാതലായ രണ്ടുവശങ്ങളുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിലൊന്ന് ഉദ്ദേശ്യവും മറ്റൊന്നു പരിധിയുമാണ്. വര്‍ത്തമാനകാലത്തു രാജ്യത്തു പുതിയ സൗകര്യങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ സമയപരിധിയെന്ന ‘മര്യാദ’യെ പൂര്‍ണമായി മാനിക്കുന്നു- അദ്ദേഹം പറഞ്ഞു. ബാബ വിശ്വനാഥ് ധാം പുനരുദ്ധാരണവും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കലും, ഗൊരഖ്പൂര്‍ എയിംസ്, ഡല്‍ഹി-മീററ്റ് അതിവേഗപാത, ബുന്ദേല്‍ഖണ്ഡ് അതിവേഗപാത തുടങ്ങിയ പദ്ധതികള്‍ ഇതിനുദാഹരണമാണ്. കാരണം ഈ പദ്ധതികള്‍ക്ക് അടിത്തറയിട്ടതും രാഷ്ട്രത്തിനു സമര്‍പ്പിച്ചതും നിലവിലെ ഗവണ്മെന്റാണ്. നിശ്ചിതസമയത്തിനുമുമ്പു പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ, ഞങ്ങള്‍ ജനങ്ങളുടെ ആജ്ഞയെയും അവരുടെ വിശ്വാസത്തെയും മാനിക്കുകയാണ്- അദ്ദേഹം പറഞ്ഞു. വരുന്ന സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു. “നാം നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളെ ഓര്‍ക്കേണ്ടതുണ്ട്. ഒരു മാസത്തിനുള്ളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു പുതിയ തീരുമാനങ്ങള്‍ക്കായുള്ള അന്തരീക്ഷം സൃഷ്ടിക്കണം”- അദ്ദേഹം പറഞ്ഞു.

തീരുമാനമെടുക്കലിനും നയരൂപവല്‍ക്കരണത്തിനും പിന്നിലെ വലിയ ചിന്ത രാജ്യത്തിന്റെ വികസനത്തിനു കൂടുതല്‍ വേഗം പകരുന്നതിനാകണമെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഹാനികരമായി ബാധിക്കുന്നതും വികസനത്തിനു കോട്ടം വരുത്തുന്നതുമായ എല്ലാത്തിനെയും അകറ്റിനിര്‍ത്തണം. ‘അമൃത് കാല്‍’ അപൂര്‍വ അവസരമാണെന്നും രാജ്യത്തിന്റെ വികസനം ഉറപ്പാക്കാനുള്ള ഈ അവസരം നാം പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആനുകൂല്യങ്ങള്‍ നല്‍കി വോട്ടുതേടുന്ന സംസ്കാരമാണു നമ്മുടെ രാജ്യത്തുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ആനുകൂല്യസംസ്കാരം രാജ്യത്തിന്റെ വികസനത്തിന് അത്യന്തം അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഈ സൗജന്യം നല്‍കല്‍ സംസ്കാരത്തില്‍ ('റെവ്രി' സംസ്കാരം) രാജ്യത്തെ ജനങ്ങള്‍ ജാഗരൂകരാകണം. ഈ സംസ്കാരത്തിന്റെ ഭാഗമായവര്‍ നിങ്ങള്‍ക്കായി പുതിയ അതിവേഗപാതകളോ പുതിയ വിമാനത്താവളങ്ങളോ പ്രതിരോധ ഇടനാഴികളോ നിര്‍മിക്കില്ല. സാധാരണക്കാര്‍ക്കു സൗജന്യങ്ങള്‍ ചെയ്തുകൊടുത്തു വോട്ടുനേടാമെന്നാണു ഈ സംസ്കാരത്തിന്റെ ഭാഗമായവര്‍ കരുതുന്നത്. ഈ ചിന്താഗതിയെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തണം. അത്തരം സംസ്കാരം രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍നിന്നു നീക്കം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ ‘റെവ്രി’ സംസ്കാരത്തില്‍നിന്നു മാറി പക്കാ വീടുകള്‍, റെയില്‍വേപ്പാതകള്‍, റോഡുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍, ജലസേചനം, വൈദ്യുതി പദ്ധതികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കരുത്തുറ്റ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ ഗവണ്മെന്റ് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഇരട്ട-എന്‍ജിന്‍ ഗവണ്മെന്റുകള്‍ സൗജന്യങ്ങളുടെ കുറുക്കുവഴി സ്വീകരിക്കാറില്ല; കഠിനാധ്വാനത്തിലൂടെ ഫലം കണ്ടെത്തുന്നു”- അദ്ദേഹം പറഞ്ഞു.

സന്തുലിതമായ വികസനത്തെക്കുറിച്ചു സംസാരിക്കവെ, അവഗണനയിലാണ്ട ചെറുനഗരങ്ങളില്‍ വികസനമെത്തുമ്പോള്‍ അതു സാമൂഹിക നീതിയുടെ സാക്ഷാത്കാരത്തിലേക്കു നയിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏറെ അവഗണനകള്‍ക്കു വിധേയമായ കിഴക്കന്‍ ഇന്ത്യയിലും ബുന്ദേല്‍ഖണ്ഡിലും ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ എത്തുമ്പോള്‍,  അതു സാമൂഹ്യനീതിക്കു സമമാകുന്നു. പിന്നാക്കം നിന്നിരുന്ന ജില്ലകള്‍ ഇപ്പോള്‍ വികസനത്തിനു സാക്ഷ്യം വഹിക്കുന്നു. ഇതും സാമൂഹ്യനീതിയാണ്. പാവപ്പെട്ടവര്‍ക്കു കക്കൂസുകള്‍ നല്‍കുന്നതും ഗ്രാമങ്ങളില്‍ റോഡുകളും കുടിവെള്ള പൈപ്പുകളും എത്തിക്കുന്നതും സാമൂഹ്യനീതിയാണ് - അദ്ദേഹം പറഞ്ഞു. ബുന്ദേല്‍ഖണ്ഡിന്റെ മറ്റൊരു വെല്ലുവിളി പരിഹരിക്കാന്‍ ഗവണ്മെന്റിന്റെ പ്രവര്‍ത്തനം തുടരുകയാണെന്നു പ്രധാനമന്ത്രി അറിയിച്ചു. എല്ലാ വീട്ടിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കാന്‍ ജല്‍ ജീവന്‍ മിഷനിലൂടെ ഗവണ്മെന്റ് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ബുന്ദേല്‍ഖണ്ഡ് നദികളിലെ ജലം പരമാവധി ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ശ്രമമായാണു രതൗലി അണക്കെട്ട്, ഭവാനി അണക്കെട്ട്, മജ്ഗാവ്-ചില്ലി സ്പ്രിങ്ക്ളര്‍ ജലസേചന പദ്ധതി എന്നിവയെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. കെന്‍-ബെത്വ കൂട്ടിയോജിപ്പിക്കല്‍ പദ്ധതി മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ജില്ലയിലും 75 അമൃത് സരോവറുകള്‍ ഒരുക്കാനുള്ള ക്യാമ്പയിനില്‍ ബുന്ദേല്‍ഖണ്ഡിലെ ജനങ്ങളും അവരുടേതായ സംഭാവനയേകണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

ചെറുകിട-കുടില്‍ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാമ്പയിന്റെ പങ്കുപരാമര്‍ശിച്ച പ്രധാനമന്ത്രി കളിപ്പാട്ടവ്യവസായത്തിന്റെ വിജയത്തെക്കുറിച്ചും എടുത്തുപറഞ്ഞു. ഗവണ്മെന്റിന്റെയും കരകൗശലവിദഗ്ധരുടെയും വ്യവസായങ്ങളുടെയും പൗരന്മാരുടെയും ശ്രമഫലമായി കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയില്‍ വലിയ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍, പിന്നോക്കക്കാര്‍, ഗിരിവര്‍ഗക്കാര്‍, ദളിതര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഇതു പ്രയോജനപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കായികരംഗത്തെ ബുന്ദേല്‍ഖണ്ഡിന്റെ സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഈ നാടിന്റെ പുത്രന്‍ മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാണു പരമോന്നത കായിക ബഹുമതിയെന്ന് അദ്ദേഹം പറഞ്ഞു. അണ്ടര്‍ 20 ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സമ്മാനം നേടിയ ഈ പ്രദേശത്തെ രാജ്യാന്തര കായികതാരം ശൈലി സിങ്ങിനെയും അദ്ദേഹം പരാമര്‍ശിച്ചു.

ബുന്ദേല്‍ഖണ്ഡ് അതിവേഗപാത

രാജ്യത്തുടനീളം സമ്പര്‍ക്കസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. റോഡ് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് ഇതിന്റെ പ്രധാന സവിശേഷത. 2020 ഫെബ്രുവരി 29നു പ്രധാനമന്ത്രി ബുന്ദേല്‍ഖണ്ഡ് അതിവേഗപാത നിര്‍മാണത്തിനു തറക്കല്ലിട്ടതാണ് ഇതിലേക്കുള്ള സുപ്രധാന ശ്രമം. അതിവേഗപാതയുടെ പണി 28 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. ഇതു നിശ്ചിതസമയത്തു പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന നവഭാരതത്തിന്റെ തൊഴില്‍ സംസ്കാരത്തിന്റെ സൂചനയാണ്.

ഉത്തര്‍പ്രദേശ് അതിവേഗപാത വ്യാവസായിക വികസന അതോറിറ്റിയുടെ (യുപിഇഐഡിഎ) കീഴില്‍ ഏകദേശം 14,850 കോടി രൂപ ചെലവില്‍ 296 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി അതിവേഗപാത നിര്‍മിച്ചു. പിന്നീട് ഇത് ആറുവരിയായി വികസിപ്പിക്കാനും കഴിയും. ഇതു ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തില്‍ ദേശീയപാത 35 മുതല്‍, ആഗ്ര-ലഖ്നൗ അതിവേഗപാതയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈല്‍ ഗ്രാമത്തിനു സമീപംവരെ വ്യാപിക്കുന്നു. ഇതു ചിത്രകൂട്, ബാന്ദ, മഹോബ, ഹമീര്‍പൂര്‍, ജലൗന്‍, ഔറയ്യ, ഇറ്റാവ എന്നീ ഏഴു ജില്ലകളിലൂടെ കടന്നുപോകുന്നു.

മേഖലയിലെ സമ്പര്‍ക്കസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം, ബുന്ദേല്‍ഖണ്ഡ് അതിവേഗപാത സാമ്പത്തിക വികസനത്തിനും വലിയ ഉത്തേജനം നല്‍കും. അതിന്റെ ഫലമായി പ്രദേശത്തെ ജനങ്ങള്‍ക്ക് ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുപ്പെടും. അതിവേഗപാതയ്ക്കു സമീപമുള്ള ബാന്ദ, ജലൗണ്‍ ജില്ലകളില്‍ വ്യാവസായിക ഇടനാഴി ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian Railways creates history with first live heart transport on Vande Bharat Express

Media Coverage

Indian Railways creates history with first live heart transport on Vande Bharat Express
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Andhra Pradesh has the potential to become the growth engine of a developed India: PM Modi
August 01, 2026
Today's projects across aviation, clean energy, semiconductors and connectivity will contribute to the state's development: PM
On the very land where Alluri Sitarama Raju ji dedicated his life to the welfare of tribal communities; a new airport for Andhra Pradesh is being inaugurated today: PM
This airport serves as the runway for the growth of Andhra and North Andhra, It is a launchpad for a brighter future for the youth of Andhra: PM
It is imperative that Andhra Pradesh and the nation derive maximum benefit from the potential of our talented youth; To achieve this, our focus is currently on futuristic technology industries such as semiconductors, The foundation stone laying ceremony for the new semiconductor plant in Visakhapatnam marks a significant step in this direction: PM
Today, the nation is consistently bolstering its blue economy; Our vision is to develop this entire region as a Coastal Economic Corridor, With this objective in mind, our older ports from Visakhapatnam to Krishnapatnam are being modernized; Additionally, we are constructing new ports in Mulapeta and Ramayapatnam: PM

भारत माता की जय।

भारत माता की जय।

भारत माता की जय।

आंध्र प्रदेश के गवर्नर अब्दुल नज़ीर जी, गोवा के गवर्नर और इस धरती के संतान अशोक गजपति राजू जी, सीएम, मेरे मित्र चंद्रबाबू नायडू जी, डिप्टी सीएम भाई पवन कल्याण जी, मंत्रिमंडल में मेरे साथी युवा ऊर्जा से भरे हुए भाई राममोहन नायडू जी, चंद्रशेखर पेम्मसानी जी, भूपति राजू श्रीनिवास वर्मा जी, राज्य सरकार के मंत्री भाई नारा लोकेश जी, उपस्थित अन्य जनप्रतिनिधिगण, देवियों और सज्जनों।

अंदरिकी नमस्कारम्!

साथियों,

आज का दिन आंध्र प्रदेश के विकास के लिए, स्वर्ण आंध्र के विजन के लिए ये बहुत अहम है। मुझे आज बहुत शुभ अवसर पर, एक शुभ मास में उत्तर आंध्र की इस पवित्र भूमि पर आने का सौभाग्य मिला है। मैं सबसे पहले भगवान श्री वराह लक्ष्मी नरसिंह स्वामी के चरणों में प्रणाम करता हूं। मैं श्री-कूर्मनाथ स्वामी और मां पैडितल्ली अम्मवारु को नमन करता हूं।

साथियों,

आज यहां करीब Eighteen Thousand Crore Rupees की विकास परियोजनाओं का शुभारंभ, लोकार्पण और शिलान्यास हुआ है। एयरपोर्ट के साथ साथ ये प्रोजेक्ट्स आंध्र की रोड कनेक्टिविटी से भी जुड़े हैं। इनमें एनर्जी सिक्योरिटी से जुड़े प्रोजेक्ट्स भी हैं। ये विकास कार्य इस बात के प्रतीक हैं कि इस समय आंध्र किस स्पीड से आगे बढ़ रहा है। मैं आप सभी को इन प्रोजेक्ट्स की बहुत-बहुत शुभकामनाएं देता हूं।

साथियों,

आज का ये आयोजन नया इतिहास, नए record, इसे रचने का भी है। आज एक ओर विकास के नए रिकॉर्ड बन रहे हैं, तो साथ ही धीमसा डांस का सांस्कृतिक record भी रचा गया है, और ये चंद्रबाबू की विशेषता है कि उन्होंने दो क्षितिजों को छुआ है। एक तरफ ऊंची आसमान को छूने वाली व्यवस्था एयरपोर्ट का निर्माण और दूसरी तरफ मेरे यहां के आदिवासी बहनों के द्वारा धीमसा नृत्य का विश्व रिकॉर्ड बनाना, मैं चंद्रबाबू के इस विजन को विशेषरूप से सराहना करता हूं।

Thirteen Thousand से ज्यादा आदिवासी बहनों और बेटियों की प्रस्तुति, उनका उत्साह, उनका अनुशासन और आदिवासी संस्कृति का गौरव, ये दृश्य वाकई अद्भुत था। इसमें देश की विविधता की झलक भी थी और पीढ़ी-दर-पीढ़ी सहेजकर रखी गई जनजातीय विरासत भी थी। मैं इस प्रस्तुति के लिए आप सभी का और विशेष रूप से मेरी आदिवासी बहनों और बेटियों का बहुत-बहुत अभिनंदन करता हूं।

साथियों,

ये धरती अल्लूरी सीताराम राजू की धरती है। अल्लूरी सीताराम राजू जी ने जिस धरती पर आदिवासी हितों के लिए अपना जीवन समर्पित किया, आज उसी धरती पर आंध्र प्रदेश के एक नए एयरपोर्ट की शुरुआत हो रही है। ये एयरपोर्ट आंध्र और उत्तर आंध्र की ग्रोथ का रन-वे है। ये आंध्र के युवाओं के बेहतर भविष्य का लॉंन्च पैड है। मैं आंध्र प्रदेश के लोगों को, देश के लोगों को बहुत-बहुत बधाई देता हूं।

साथियों,

पहले जब एयरपोर्ट बनते थे, तो एयरपोर्ट के नाम एक ही परिवार के नाम पर चढ़ जाते थे, हमने इस परंपरा को बदला, हमने अयोध्या में एयरपोर्ट का नाम वाल्मीकि के नाम से जोड़ा, हमने पंजाब में संत रविदास जी के नाम से एयरपोर्ट का नाम जोड़ा।

और साथियों,

केंद्र की एनडीए सरकार ने ये निर्णय़ किया है कि इस नए एयरपोर्ट का नाम श्री अल्लूरी सीताराम राजू के नाम पर होगा। आंध्र प्रदेश का जो भी नागरिक, इस एयरपोर्ट से यात्रा करेगा, देश और दुनिया का जो भी नागरिक इस एयरपोर्ट से यात्रा करेगा, उसे अल्लूरी सीताराम राजू जी के नाम से जनसेवा और राष्ट्रसेवा की प्रेरणा मिलेगी।

साथियों,

बीते twelve years में देश के एविएशन सेक्टर ने असाधारण प्रगति की है। 2014 तक देश में केवल Seventy Four एयरपोर्ट ऑपरेशनल थे। आज ये संख्या One Hundred Sixty Six है। एक समय था जब हवाई उड़ानें सिर्फ बड़े शहरों तक सीमित थीं। NDA सरकार में आज छोटे शहरे के साधारण लोग भी फ्लाइट्स से आ-जा रहे हैं। Twelve years में सिर्फ एयरपोर्ट की संख्या ही नहीं बढ़ी है, हमारी उड़ान योजना के काऱण आज गरीब परिवार के लोगों को भी जहाज में बैठने का अवसर मिल रहा है। इस योजना ने गरीब से गरीब को अपना सपना पूरा करने में मदद की है। कुछ दिन पहले ही सरकार ने उड़ान योजना के दूसरे फेज की शुरुआत की है। इस पर भी Twenty Nine Thousand करोड़ रुपीज खर्च किए जाएंगे।

साथियों,

एविएशन सेक्टर में देश ने एक और बड़ा माइलस्टोन हासिल किया है। कुछ ही दिन पहले काशी में जिस स्पोक एयरपोर्ट मॉडल का शुभारंभ हुआ, आज वही मॉडल पंजाब के अमृतसर तक पहुँच गया है। इससे अमृतसर से Twenty Five से ज्यादा इंटरनेशनल डेस्टिनेशन जुड़ जाएंगे। मैं इस उपलब्धि के लिए आंध्र की इस धरती से पंजाब के लोगों को भी बधाई देता हूँ।

साथियों,

हमारे आंध्र प्रदेश के पास हमेशा से विकसित भारत का ग्रोथ इंजन बनने का सामर्थ्य रहा है। आंध्र प्रदेश के विकास के लिए हमारे प्रयास डबल इंजन की स्पीड से आगे बढ़ें, इसके लिए मैंने आंध्र के लोगों से डबल इंजन सरकार का आशीर्वाद मांगा था और आज चंद्रबाबू नायडू जी के नेतृत्व में, पवन कल्याण जी के नेतृत्व में NDA की पूरी टीम आंध्र प्रदेश के लिए डबल स्पीड से काम कर रही है।

साथियों,

आज देश ब्लू इकोनॉमी को लगातार मजबूत कर रहा है। हमारा विज़न है कि ये पूरा क्षेत्र कोस्टल इकोनॉमिक कॉरिडोर के रूप में विकसित हो, इसी लक्ष्य के साथ विशाखापट्टनम से कृष्णापट्टनम तक हमारे पुराने पोर्ट्स को आधुनिक रूप दिया जा रहा है। इसके अलावा मुलापेटा और रामायापट्टनम में हम नए पोर्ट्स भी बना रहे हैं।

साथियों,

पोर्ट डेवलपमेंट के साथ-साथ पूरे आंध्र में हाइवे और एक्सप्रेसवे का नेटवर्क तैयार हो रहा है। विशाखापट्टनम-रायपुर एक्सप्रेसवे जैसे प्रोजेक्ट इस पूरे क्षेत्र को रफ्तार दे रहे हैं।

साथियों,

ये पूरा रीजन देश के बड़े औद्योगिक केंद्रों से आसानी से जुड़े इसके लिए आज आंध्र प्रदेश में करीब one lakh crore रुपीज की रेलवे परियोजनाओं पर काम चल रहा है। राज्य के पूरे रेल नेटवर्क का electrification हो चुका है। यहां Seventy से ज्यादा रेलवे स्टेशनों को भी आधुनिक बनाया जा रहा है।

साथियों,

आज इस क्षेत्र के विकास में पीएम गति शक्ति नेशनल मास्टर प्लान भी बड़ी भूमिका निभा रहा है। पीएम गति शक्ति के माध्यम से इस पूरे क्षेत्र में रेल, पोर्ट और एयरपोर्ट को एक साथ जोड़ा जा रहा है। जब यहां ये आधुनिक लॉजिस्टिक्स नेटवर्क तैयार हो जाएगा, तो उद्योगों को बेहतर कनेक्टिविटी मिलेगी, किसानों को फायदा होगा और Ease of Doing Business भी बढ़ेगा।

साथियों,

आंध्र प्रदेश हमेशा भविष्य की सोच रखने वाला प्रदेश रहा है। सॉफ्टवेयर, IT और टेक सेक्टर में आंध्र के युवाओं ने पूरी दुनिया में अपना डंका बजाया है। और इसीलिए, सरकार यहां के टैलेंट को, आंध्र प्रदेश की डेवलपमेंट पावर से जोड़ना चाहती है। हमारे टैलेंटेड युवाओं की प्रतिभा का लाभ आंध्र प्रदेश और देश को ज्यादा से ज्यादा मिले, ये बहुत आवश्यक है। इसके लिए हमारा फोकस अब सेमीकंडक्टर जैसी futuristic टेक इंडस्ट्री पर है। विशाखापट्टनम में नए सेमीकंडक्टर प्लांट का शिलान्यास, इसी दिशा में एक बहुत बड़ा कदम है। चंद्रबाबू के नेतृत्व में हमारा आंध्र अब सॉफ्टवेयर के साथ-साथ manufacturing का भी हब बनेगा। इससे आंध्र में futuristic jobs तैयार होगी, टेक इंडस्ट्रीज़ के लिए नया वातावरण तैयार होगा।

साथियों,

वर्ल्ड इकोनॉमी में कहीं भी, किसी भी ग्रोथ सेंटर का निर्माण सिर्फ एक फैक्ट्री से नहीं हो सकता, उसके लिए एक पूरे इकोसिस्टम की जरूरत होती है। आज आंध्र प्रदेश में हम ग्रोथ का वही इकोसिस्टम तैयार कर रहे हैं। चंद्रबाबू नायडू जी व्यक्तिगत स्तर पर दिन-रात मेहनत करते हैं। इसी का परिणाम है, आज दुनिया की कई बड़ी-बड़ी कंपनियां यहाँ निवेश करने के लिए आना चाहती हैं।

साथियों,

यहां सेमीकंडक्टर के साथ-साथ AI इन्फ्रा और डेटा सेंटर पर भी काम हो रहा है। Google ने भी यहां Fifteen Billion Dollars के AI और क्लाउड इंफ्रास्ट्रक्चर कैंपस की घोषणा की है। और भी कई ग्लोबल कंपनीज यहां नई संभावनाएं देख रही हैं। इसका बहुत बड़ा फायदा आंध्र प्रदेश के साथ-साथ देश के Youth को हो रहा है।

साथियों,

आंध्र की इंडस्ट्रियल ग्रोथ स्टोरी केवल डिजिटल टेक तक ही सीमित नहीं है। नक्कापल्ली में केंद्र सरकार बड़े फार्मा पार्क के लिए भी सहयोग दे रही है। इससे आंध्र प्रदेश, देश के एक बड़े फार्मा हब के रूप में भी विकसित होगा। ग्रीन एनर्जी की फील्ड में भी अकेले रायलसीमा क्षेत्र में Five Lakh Crore Rupees से ज्यादा का इनवेस्टमेंट हुआ है। मैं आज आंध्र प्रदेश के आप सभी लोगों को फिर विश्वास दिलाता हूं, हमारी सरकार ऐसी हर संभावनाओं को साकार करने के लिए दिन-रात, ये डबल इंजन सरकार काम करती रहेगी।

साथियों,

आज आंध्र प्रदेश में हर सेक्टर में किस स्पीड से काम हो रहा है, इसका अंदाजा आप इस बात से लगा सकते हैं कि पिछली 3 यात्राओं में ही मैंने Two Lakh Crore Rupees के प्रोजेक्ट्स का शुभारंभ यहाँ किया है। मुझे खुशी है कि आंध्र की इस विकास यात्रा में ‘उत्तर आंध्र’ भी सशक्त हो रहा है। हम Visakhapatnam Economic Region, V.E.R को देश के बड़े औद्योगिक केंद्र के रूप में विकसित कर रहे हैं। हमारा लक्ष्य है, V.E.R एशिया का प्रमुख economic hub बने। ये एयरपोर्ट से लेकर सेमीकंडक्टर यूनिट तक इसी मिशन का हिस्सा है।

साथियों,

हमारी सरकार का मंत्र है- Investment से Employment, इसलिए सरकार ने अपनी तरफ से भी Investment बढ़ाया है और हम प्राइवेट सेक्टर को भी Investment के लिए प्रेरित कर रहे हैं। आप भी जानते हैं, जब Investment बढ़ता है, तो मैन्युफैक्चरिंग बढ़ती है, मैन्युफैक्चरिंग बढ़ती है, तो एक्सपोर्ट बढ़ता है, एक्सपोर्ट बढ़ता है, तो रोजगार के नए अवसर बनते हैं और रोजगार बढ़ता है, तो लोगों की आमदनी बढ़ती है, परिवारों की ज़िंदगी बेहतर होती है और आंध्र प्रदेश में हम यही होते देख रहे हैं।

साथियों,

मुझे पूरा विश्वास है, आज यहां जितने भी प्रोजेक्ट्स की शुरुआत हुई हैं, जिनकी नींव रखी गई हैं, वो सारे प्रोजेक्ट्स स्वर्ण आंध्रा और विकसित भारत के संकल्प को पूरा करने में बहुत बड़ा योगदान देंगे। चंद्रबाबू जी के नेतृत्व में आंध्र प्रदेश विकसित भारत के सपने को पूरा करने के लिए एक बहुत बड़ा ऊर्जा स्रोत बन रहा है। मैं एक बार फिर इन सभी परियोजनाओं के लिए आंध्र प्रदेश के लोगों को बहुत-बहुत बधाई देता हूँ।

बहुत-बहुत धन्यवाद!

भारत माता की जय।

भारत माता की जय।

भारत माता की जय।

बहुत-बहुत धन्यवाद!