ഈ ബജറ്റ് 2047-ഓടെ ഒരു 'വികസിത് ഭാരതം' (വികസിത ഇന്ത്യ) എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ യാത്രയുടെ അടിത്തറയാണ് - പ്രധാനമന്ത്രി.
ഈ വർഷത്തെ ബജറ്റ് ഇന്ത്യയുടെ 'റിഫോം എക്സ്പ്രസിന്' (പരിഷ്കരണ വേഗതയ്ക്ക്) പുതിയ ഊർജ്ജവും പുതിയ വേഗതയും നൽകും - പ്രധാനമന്ത്രി.
ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്നതിൽ മാത്രം ഇന്ത്യ സംതൃപ്തരല്ല; ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് - പ്രധാനമന്ത്രി.
'മേയ്ക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരതം' എന്നീ സംരംഭങ്ങൾക്ക് പുതിയ കരുത്ത് പകരുന്നതിനുള്ള അതിമോഹനമായ ഒരു കർമ്മപദ്ധതിയാണ് ഈ വർഷത്തെ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത് - പ്രധാനമന്ത്രി.
ഈ വർഷത്തെ ബജറ്റിൽ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ലഭിച്ച പിന്തുണ, അവയെ പ്രാദേശിക തലത്തിൽ നിന്ന് ആഗോള തലത്തിലേക്ക് വളരാൻ സഹായിക്കും - പ്രധാനമന്ത്രി.
ഈ വർഷത്തെ ബജറ്റ് യുവശക്തിക്ക് വേണ്ടിയുള്ളതാണ്. ഇതിലെ വ്യവസ്ഥകൾ വിവിധ മേഖലകളിലെ നേതാക്കളെയും നൂതനാശയങ്ങൾ അവതരിപ്പിക്കുന്നവരെയും സ്രഷ്ടാക്കളെയും വളർത്തിയെടുക്കും - പ്രധാനമന്ത്രി.
സ്ത്രീകൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സ്വയംസഹായ സംഘങ്ങളുടെ ആധുനിക ആവാസവ്യവസ്ഥയ്ക്ക് ഈ ബജറ്റ് മുൻഗണന നൽകുന്നു. സമ്പൽസമൃദ്ധി ഓരോ വീട്ടിലുമെത്തുന്നു എന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം - പ്രധാനമന്ത്രി.
ഈ ബജറ്റ് വലിയ ലക്ഷ്യങ്ങളുള്ളതും രാജ്യത്തിന്റെ അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നതുമാണ് - പ്രധാനമന്ത്രി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026-ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ  അഭിപ്രായങ്ങൾ ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പങ്കുവെച്ചു. ഇന്നത്തെ ബജറ്റ് ചരിത്രപരമാണെന്നും രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരിക്കപ്പെട്ട ചൈതന്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ ശ്രീമതി നിർമല സീതാരാമൻ തുടർച്ചയായി ഒൻപതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പുതിയ റെക്കോർഡ് സ്ഥാപിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.ഈ ബജറ്റ് വൻ അവസരങ്ങളുടെ ഒരു ഹൈവേ (പാത) ആണെന്നും, ഇത് വർത്തമാനകാലത്തെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനൊപ്പം ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. 2047-ഓടെ വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഈ ബജറ്റ് അടിസ്ഥാനമായി വർത്തിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുന്ന 'റിഫോം എക്സ്പ്രസിന്' (പരിഷ്കരണ വേഗതയ്ക്ക്) ഈ ബജറ്റിലൂടെ പുതിയ ഊർജ്ജവും വേഗതയും ലഭിക്കുമെന്ന് ശ്രീ മോദി കുറിച്ചു. നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങൾ ഇന്ത്യയിലെ അഭിലാഷമുള്ളവരും ധീരരും പ്രതിഭാശാലികളുമായ യുവാക്കൾക്ക് ഉയരങ്ങളിൽ പറക്കാൻ തുറന്ന ആകാശം നൽകുന്നുവെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.വിശ്വാസത്തിലധിഷ്ഠിതമായ ഭരണവും (Trust-based governance) മനുഷ്യകേന്ദ്രീകൃതമായ സാമ്പത്തിക ചട്ടക്കൂടും എന്ന കാഴ്ചപ്പാടിനെ ഈ ബജറ്റ് യാഥാർത്ഥ്യമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനക്കമ്മി (Fiscal deficit) കുറയ്ക്കുന്നതിനും പണപ്പെരുപ്പം (Inflation) നിയന്ത്രിക്കുന്നതിനും ഒരേസമയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം തന്നെ, ഉയർന്ന മൂലധനച്ചെലവും (Capital expenditure) ഉയർന്ന വളർച്ചയും ഉറപ്പാക്കുന്ന ഒരു സവിശേഷ ബജറ്റാണിതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

 

ഈ ബജറ്റ് ആഗോളതലത്തിൽ ഇന്ത്യയുടെ പങ്കിനെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ 140 കോടി ജനങ്ങൾ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്നതിൽ മാത്രം സംതൃപ്തരല്ലെന്നും, ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി രാജ്യം ഉടൻ മാറുമെന്ന ഉറച്ച തീരുമാനത്തിലാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കൂട്ടായ നിശ്ചയദാർഢ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിശ്വാസയോഗ്യമായ ഒരു ജനാധിപത്യ പങ്കാളിയായും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വിതരണക്കാരായും ആഗോളതലത്തിൽ ഇന്ത്യയുടെ പങ്ക് നിരന്തരം വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. അടുത്തകാലത്ത് ഇന്ത്യ ഒപ്പുവെച്ച പ്രധാന വ്യാപാര കരാറുകൾ രാജ്യത്തെ യുവാക്കൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും പരമാവധി ഗുണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും, ആ ദിശയിലുള്ള സുപ്രധാനമായ ചുവടുവെപ്പുകളാണ് ഈ ബജറ്റിലുള്ളതെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

'മേയ്ക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ ദൗത്യങ്ങൾക്ക് ആക്കം കൂട്ടുന്നതിനുള്ള അതിമോഹനമായ ഒരു കർമ്മപദ്ധതിയാണ് ഈ ബജറ്റെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ബയോഫാർമ ശക്തി മിഷൻ (BioPharma Shakti Mission), സെമികണ്ടക്ടർ മിഷൻ 2.0, ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണ പദ്ധതി, റെയർ എർത്ത് കോറിഡോർ രൂപീകരണം, നിർണ്ണായക ധാതു മേഖലയെ (Critical minerals) ശക്തിപ്പെടുത്തൽ, ടെക്സ്റ്റൈൽ മേഖലയിലെ പുതിയ പദ്ധതികൾ, ഹൈടെക് ടൂൾ നിർമ്മാണത്തിനുള്ള പ്രോത്സാഹനം, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ-കളെ (MSMEs) സജ്ജമാക്കൽ തുടങ്ങിയ സൺറൈസ് സെക്ടറുകൾക്ക് (Sunrise sectors) നൽകിയിട്ടുള്ള അഭൂതപൂർവ്വമായ പിന്തുണ ഭാവിയിലേക്കുള്ള ചുവടുവെപ്പാണെന്നും രാജ്യത്തിന്റെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആവശ്യങ്ങളെ ഇത് അഭിസംബോധന ചെയ്യുന്നുവെന്നും അദ്ദേഹം കുറിച്ചു. ചെറുകിട-കുടിൽ വ്യവസായങ്ങൾ ഉൾപ്പെടെയുള്ള എം.എസ്.എം.ഇ-കൾക്ക് നൽകിയിട്ടുള്ള പിന്തുണ അവയെ പ്രാദേശിക തലത്തിൽ നിന്ന് ആഗോള തലത്തിലേക്ക് വളരാൻ ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുന്നതിനായി ബജറ്റ് സ്വീകരിച്ചിട്ടുള്ള നിരവധി സുപ്രധാന നടപടികളെക്കുറിച്ച് ശ്രീ മോദി എടുത്തുപറഞ്ഞു. ചരക്ക് നീക്കത്തിനായി മാത്രമുള്ള പ്രത്യേക പാതകൾ (Dedicated freight corridor), രാജ്യത്തുടനീളമുള്ള ജലപാതകളുടെ വിപുലീകരണം, അതിവേഗ റെയിൽ ഇടനാഴി (High-speed rail corridor), ടയർ-2, ടയർ-3 നഗരങ്ങളുടെ വികസനത്തിന് നൽകുന്ന പ്രത്യേക ഊന്നൽ, നഗരങ്ങൾക്ക് ശക്തമായ സാമ്പത്തിക അടിത്തറ നൽകുന്നതിനായി മുനിസിപ്പൽ ബോണ്ടുകൾക്ക് നൽകുന്ന പ്രോത്സാഹനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ നടപടികളെല്ലാം വികസിത ഇന്ത്യയിലേക്കുള്ള യാത്രയുടെ വേഗത വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

ഇതൊരു 'യുവശക്തി ബജറ്റ്' ആണെന്ന കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമന്റെ പ്രസ്താവന ആവർത്തിച്ചുകൊണ്ട്, വിവിധ മേഖലകളിൽ നേതാക്കളെയും നൂതനാശയങ്ങൾ അവതരിപ്പിക്കുന്നവരെയും സ്രഷ്ടാക്കളെയും സജ്ജരാക്കാൻ ബജറ്റിലെ വ്യവസ്ഥകൾ സഹായിക്കുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. മെഡിക്കൽ ഹബുകൾ സ്ഥാപിക്കൽ, അലൈഡ് ഹെൽത്ത് പ്രൊഫഷണലുകളുടെ ശാക്തീകരണം, ഓഡിയോ-വിഷ്വൽ ഉൾപ്പെടുന്ന ഓറഞ്ച് ഇക്കോണമിയുടെ (Orange economy) പ്രോത്സാഹനം, ഗെയിമിംഗ്, ടൂറിസം, ഖേലോ ഇന്ത്യ മിഷൻ എന്നിവയിലൂടെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ തുറക്കുമെന്ന് അദ്ദേഹം കുറിച്ചു.ഇന്ത്യയെ ലോകത്തിന്റെ 'ഡാറ്റ സെന്റർ ഹബ്' ആക്കി മാറ്റുന്നതിനായി പ്രധാന നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. യുവാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട്, ഈ ബജറ്റ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വലിയ ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയെ, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിന് വ്യക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, വിവിധ സംസ്ഥാനങ്ങളെ ശാക്തീകരിക്കുന്നതിലൂടെ സന്തുലിത വികസനത്തിന് അടിത്തറ പാകിയെന്നും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

10 കോടിയിലധികം സ്ത്രീകൾ സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഓരോ വീടുകളിലും ഐശ്വര്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകൾ നയിക്കുന്നതും സ്ത്രീകൾ നടത്തുന്നതുമായ സ്വയംസഹായ സംഘങ്ങൾക്കായി ഒരു ആധുനിക ആവാസവ്യവസ്ഥ (Ecosystem) കെട്ടിപ്പടുക്കുന്നതിന് ബജറ്റ് മുൻഗണന നൽകുന്നുവെന്ന് പറഞ്ഞു. എല്ലാ ജില്ലകളിലും പെൺകുട്ടികൾക്കായി പുതിയ ഹോസ്റ്റലുകൾ നിർമ്മിക്കാനുള്ള ക്യാമ്പയിൻ വിദ്യാഭ്യാസം കൂടുതൽ സുഗമമാക്കുമെന്ന് അദ്ദേഹം കുറിച്ചു.

കൃഷി, ക്ഷീരോല്പാദനം, മത്സ്യബന്ധനം എന്നീ മേഖലകൾക്ക് സർക്കാർ എപ്പോഴും പരമപ്രധാനമായ പരിഗണനയാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. തെങ്ങ്, കശുവണ്ടി, കൊക്കോ, ചന്ദനം എന്നിവയുടെ ഉല്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കായി ഈ ബജറ്റിൽ സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഭാരത് വിസ്താര്' (Bharat Vistaar) എന്ന എഐ (AI) ഉപകരണം കർഷകർക്ക് അവരുടെ സ്വന്തം ഭാഷയിൽ വിവരങ്ങൾ നൽകിക്കൊണ്ട് അവരെ വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, മത്സ്യബന്ധന, മൃഗസംരക്ഷണ മേഖലകളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നത് ഗ്രാമങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങളും സ്വയം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഈ ബജറ്റ് വലിയ ലക്ഷ്യങ്ങളുള്ളതാണെന്നും രാജ്യത്തിന്റെ അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നതാണെന്നും പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. ഭാവിയെ മുൻകൂട്ടി കാണുന്നതും, സഹാനുഭൂതിയുള്ളതും, ഗ്രാമങ്ങളുടെയും പാവപ്പെട്ടവരുടെയും കർഷകരുടെയും ക്ഷേമത്തിനായി സമർപ്പിക്കപ്പെട്ടതുമായ ഒരു ബജറ്റ് അവതരിപ്പിച്ചതിന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമനെയും അവരുടെ ടീമിനെയും അദ്ദേഹം ഒരിക്കൽ കൂടി അഭിനന്ദിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s AI moment: Sarvam turns unicorn at $1.5 billion valuation

Media Coverage

India’s AI moment: Sarvam turns unicorn at $1.5 billion valuation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister meets President of the United Arab Emirates on the sidelines of the G7 Summit
June 17, 2026

Prime Minister Shri Narendra Modi today met with the President of the United Arab Emirates, His Highness Sheikh Mohamed bin Zayed Al Nahyan on the sidelines of the G7 Summit in Evian, France. This was the third meeting between the two leaders in 2026, reflecting the strong and vibrant India-UAE Comprehensive Strategic Partnership.

The two leaders reviewed the progress and positive developments in bilateral cooperation, including in the areas of technology, trade, investment, energy, and defence flowing from the visits of President His Highness Sheikh Mohamed Bin Zayed Al Nahyan to India in January 2026 and that of Prime Minister Shri Narendra Modi to the UAE in May 2026. The two leaders also exchanged views on regional and global developments of mutual interest.

Prime Minister underscored the importance of dialogue, diplomacy, and respect for international law, sovereignty, and territorial integrity in advancing enduring peace, security, and stability in the West Asia region. The two sides called for continued free, safe, and unimpeded navigation, trade and commerce through the Strait of Hormuz.

Prime Minister conveyed his invitation to President Sheikh Mohamed bin Zayed Al Nahyan to attend the BRICS Summit to be hosted by India later this year.