പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം ജി
ഇരു രാജ്യങ്ങളിലെയും പ്രതിനിധികളെ, 
മാധ്യമ സുഹൃത്തുക്കളെ 

നമസ്‌കാരം,

എന്റെ പാർലമെന്ററി മണ്ഡലത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നത് എനിക്ക് അഭിമാനകരമാണ്. കാശി എപ്പോഴും ഇന്ത്യയുടെ നാഗരികതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമാണ്.

നൂറ്റാണ്ടുകൾക്ക് മുമ്പ്, നമ്മുടെ സംസ്കാരവും പാരമ്പര്യവും ഇന്ത്യയിൽ നിന്ന് മൗറീഷ്യസിലേക്ക് സഞ്ചരിച്ച് അവിടുത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. കാശിയിലെ ഗംഗാ മാതാവിന്റെ നിത്യപ്രവാഹം പോലെ, ഇന്ത്യൻ സംസ്കാരത്തിന്റെ തുടർച്ചയായ പ്രവാഹം മൗറീഷ്യസിനെ സമ്പന്നമാക്കിയിരിക്കുന്നു.

ഇന്ന്, മൗറീഷ്യസിൽ നിന്നുള്ള സുഹൃത്തുക്കളെ കാശിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ, അത് വെറുമൊരു ഔപചാരികതയല്ല, മറിച്ച് ഒരു ആത്മീയ ഐക്യമാണ്. അതുകൊണ്ടാണ് ഇന്ത്യയും മൗറീഷ്യസും വെറും പങ്കാളികളല്ല, മറിച്ച് ഒരു കുടുംബമാണെന്ന് ഞാൻ അഭിമാനത്തോടെ പറയുന്നത്.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ അയൽപക്കം ആദ്യം എന്ന നയത്തിന്റെയും നമ്മുടെ ദർശനമായ 'മഹാസാഗർ' എന്നതിലും മൗറീഷ്യസ് ഒരു പ്രധാന ഭാഗമാണ്. മാർച്ചിൽ, മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു, അവിടെ നമ്മുടെ ബന്ധങ്ങളെ 'വർദ്ധിപ്പിച്ച തന്ത്രപരമായ പങ്കാളിത്ത'ത്തിലേക്ക് ഉയർത്തി. ഇന്ന്, നമ്മുടെ സഹകരണത്തിന്റെ എല്ലാ മേഖലകളും വിശദമായി അവലോകനം ചെയ്യുകയും പ്രാദേശിക, ആഗോള കാര്യങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.

സുഹൃത്തുക്കളേ,

ചാഗോസ് കരാറിന്റെ പിറവിയിൽ  പ്രധാനമന്ത്രി രാംഗൂലം ജിയെയും മൗറീഷ്യസിലെ ജനങ്ങളെയും ഞാൻ ഊഷ്മളമായി അഭിനന്ദിക്കുന്നു. മൗറീഷ്യസിന്റെ പരമാധികാരത്തിന് ഇത് ഒരു ചരിത്ര നാഴികക്കല്ലാണ്. ഇന്ത്യ എപ്പോഴും അപകോളനീകരണത്തെ പിന്തുണച്ചിട്ടുണ്ട്, അതോടൊപ്പം തന്നെ മൗറീഷ്യസിന്റെ പരമാധികാരത്തിന്റെ പൂർണ്ണ അംഗീകാരത്തെയും. ഈ യാത്രയിൽ ഇന്ത്യ എപ്പോഴും മൗറീഷ്യസിനൊപ്പം ഉറച്ചുനിൽക്കുന്നു.

 

സുഹൃത്തുക്കളേ,

മൗറീഷ്യസിന്റെ വികസനത്തിൽ ഒരു വിശ്വസ്ത പ്രഥമ പങ്കാളിയാകുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു. മൗറീഷ്യസിന്റെ ആവശ്യങ്ങളെയും മുൻഗണനകളെയും പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് ഇന്ന് ഞങ്ങൾ പ്രഖ്യാപിച്ചു. ഇത് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.

ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ ജൻ ഔഷധി കേന്ദ്രം ഇപ്പോൾ മൗറീഷ്യസിൽ സ്ഥാപിതമായി. മൗറീഷ്യസിൽ ഒരു ആയുഷ് സെന്റർ ഓഫ് എക്സലൻസ്, 500 കിടക്കകളുള്ള സർ സീവൂസാഗുർ റാംഗൂലം നാഷണൽ ആശുപത്രി, ഒരു വെറ്ററിനറി സ്കൂൾ, മൃഗാശുപത്രി എന്നിവ സ്ഥാപിക്കുന്നതിൽ ഇന്ത്യ സഹകരണം നൽകുമെന്നും ഇന്ന് ഞങ്ങൾ തീരുമാനിച്ചു.

അതേസമയം, ചാഗോസ് മറൈൻ പ്രൊട്ടക്റ്റഡ് ഏരിയ; എസ്എസ്ആർ ഇന്റർനാഷണൽ എയർപോർട്ടിലെ എടിസി ടവർ; ഹൈവേകളുടെയും റിംഗ് റോഡുകളുടെയും വികസനം തുടങ്ങിയ പദ്ധതികളും ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകും.

ഈ പാക്കേജ് ഒരു സഹായമല്ല. മറിച്ച്, ഇത് ഇരു രാജ്യങ്ങളുടെയും കൂട്ടായ ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ വർഷം മൗറീഷ്യസിൽ യുപിഐ, റുപേ കാർഡുകൾ ആരംഭിച്ചു. അടുത്തതായി, പ്രാദേശിക കറൻസികളിൽ വ്യാപാരം സാധ്യമാക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും.

ഊർജ്ജ സുരക്ഷ നമ്മുടെ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമാണ്. ഊർജ്ജ പരിവർത്തനത്തിൽ ഇന്ത്യ മൗറീഷ്യസിനെ പിന്തുണയ്ക്കുന്നു. മൗറീഷ്യസിന് നമ്മൾ 100 ഇലക്ട്രിക് ബസുകൾ നൽകുന്നുണ്ട്, അതിൽ 10 എണ്ണം ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. ഊർജ്ജ മേഖലയിൽ യാഥാർത്ഥ്യമായ സമഗ്ര പങ്കാളിത്ത കരാർ ഈ സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തും. ടാമരിൻഡ് വെള്ളച്ചാട്ടത്തിൽ 17.5 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്നതിന് പിന്തുണ നൽകാനും ഞങ്ങൾ തീരുമാനിച്ചു.

മാനവ വിഭവശേഷി വികസന മേഖലയിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ദീർഘകാല പങ്കാളിത്തമുണ്ട്. മൗറീഷ്യസിലെ 5,000-ത്തിലധികം പൗരന്മാർക്ക് ഇതിനകം ഇന്ത്യയിൽ പരിശീലനം ലഭിച്ചു. മാർച്ചിലെ എന്റെ സന്ദർശന വേളയിൽ, 500 സിവിൽ സർവീസുകാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചു. ആദ്യ ബാച്ച് നിലവിൽ മസ്സൂറിയിൽ പരിശീലനം നേടുന്നുണ്ട് എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.

 

മൗറീഷ്യസിൽ ഒരു പുതിയ ശാസ്ത്ര സാങ്കേതിക ഡയറക്ടറേറ്റ് സ്ഥാപിക്കാൻ ഇന്ന് ഞങ്ങൾ തീരുമാനിച്ചു. സമീപഭാവിയിൽ തന്നെ മൗറീഷ്യസിൽ മിഷൻ കർമ്മയോഗിയുടെ പരിശീലന മൊഡ്യൂളുകളും നമ്മൾ  ആരംഭിക്കും.

മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റും മൗറീഷ്യസ് സർവകലാശാലയുമായി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഗവേഷണം, വിദ്യാഭ്യാസം, നവീകരണം എന്നിവയിലെ നമ്മുടെ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ ഈ കരാറുകൾ സഹായിക്കും.

സുഹൃത്തുക്കളേ,

സ്വതന്ത്രവും, തുറന്നതും, സുരക്ഷിതവും, സ്ഥിരതയുള്ളതും, സമൃദ്ധവുമായ ഒരു ഇന്ത്യൻ മഹാസമുദ്രം ഇരു രാജ്യങ്ങളുടെയും പൊതുവായ മുൻഗണനയാണ്. ഈ സാഹചര്യത്തിൽ, മൗറീഷ്യസിന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അതിന്റെ സമുദ്ര ശേഷി വർദ്ധിപ്പിക്കുന്നതിനും ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ആദ്യ പ്രതികരിക്കുന്ന രാജ്യവും സുരക്ഷാ ദാതാവുമായി ഇന്ത്യ എപ്പോഴും നിലകൊള്ളുന്നു.

മൗറീഷ്യസ് കോസ്റ്റ് ഗാർഡ് കപ്പലിന്റെ പുനർനിർമ്മാണം ഇന്ത്യയിൽ നടക്കുന്നു. കൂടാതെ, അവരുടെ 120 ഓഫീസർമാരെയും ഇന്ത്യയിൽ പരിശീലിപ്പിക്കുന്നു.

ഹൈഡ്രോഗ്രാഫി മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ന് ഒരു കരാർ ഒപ്പിട്ടു.   അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, EEZ-ന്റെ സംയുക്ത സർവേകൾ, നാവിഗേഷൻ ചാർട്ടുകൾ, ഹൈഡ്രോഗ്രാഫിക് ഡാറ്റ എന്നിവയിൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും.

ബഹുമാന്യരേ,

ഇന്ത്യയും മൗറീഷ്യസും രണ്ട് രാഷ്ട്രങ്ങളാണ്, പക്ഷേ നമ്മുടെ സ്വപ്നങ്ങളും ഭാഗധേയവും  ഒന്നാണ്.

ഈ വർഷം, സർ സീവൂസാഗുർ രാംഗൂലത്തിന്റെ 125-ാം ജന്മദിനം നാം ആഘോഷിക്കുകയാണ്. അദ്ദേഹം മൗറീഷ്യസിന്റെ രാഷ്ട്രപിതാവ് മാത്രമല്ല, ഇന്ത്യയ്ക്കും മൗറീഷ്യസിനും ഇടയിലുള്ള ശാശ്വത പാലത്തിന്റെ സ്ഥാപക ശില്പി കൂടിയാണ്. നമ്മുടെ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന്റെ വാർഷികം നമ്മെ തുടർന്നും  പ്രചോദിപ്പിക്കും.

ഒരിക്കൽ കൂടി, പ്രതിനിധി സംഘത്തിന് ഞാൻ ഊഷ്മളമായ സ്വാഗതം നേരുന്നു. നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Pyaaz Khaate Hai, Dimaag Nahi': PM Modi's Jhalmuri Video Breaks The Internet With 100M+ Views

Media Coverage

Pyaaz Khaate Hai, Dimaag Nahi': PM Modi's Jhalmuri Video Breaks The Internet With 100M+ Views
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in a mishap at a cracker factory in Thrissur, Keralam
April 21, 2026
PM announces ex-gratia from PMNRF

The Prime Minister, Shri Narendra Modi has condoled the loss of lives due to a mishap at a cracker factory in Thrissur, Keralam. Shri Modi also wished speedy recovery for those injured in the mishap.

The Prime Minister announced an ex-gratia from PMNRF of Rs. 2 lakh to the next of kin of each deceased and Rs. 50,000 for those injured.

The Prime Minister posted on X:

“Saddened to hear about the loss of lives due to the mishap at a cracker factory in Thrissur, Keralam. My deepest condolences to those who have lost their loved ones. May the injured recover at the earliest: PM @narendramodi"

"The Prime Minister has announced that an ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000." 

"തൃശൂരിലെ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ വാർത്തയറിഞ്ഞതിൽ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി

@narendramodi."

"മരിച്ച ഓരോ വ്യക്തിയുടെയും കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും."