നയരൂപീകരണത്തിന്റെ കാര്യത്തില്‍ ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ക്ക് പുതിയ വെല്ലുവിളികളു മായാണ് കൊവിഡ് -19 മഹാമാരി വന്നെത്തിയത് . ഇന്ത്യയ്കും ഇത് അപവാദമല്ല. സുസ്ഥിരത ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുജനക്ഷേമത്തിനായി ആവശ്യമായ വിഭവങ്ങള്‍ സ്വരൂപിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് തെളിഞ്ഞിരിക്കുന്നു.

ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ ഈ പശ്ചാത്തലത്തിൽ 2020-21ല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പയെടുക്കാന്‍ കഴിഞ്ഞുവെന്ന് നിങ്ങള്‍ക്കറിയാമോ? 2020-21 ല്‍ സംസ്ഥാനങ്ങള്‍ക്ക് 1.06 ലക്ഷം കോടി രൂപ അധികമായി സമാഹരിക്കാന്‍ കഴിഞ്ഞത് നിങ്ങളെ ആശ്ചര്യപ്പെടുത്തും. കേന്ദ്രത്തിന്റെയും , സംസ്ഥാനങ്ങളുടെയും പങ്കാളിത്ത സമീപനമാണ് വിഭവങ്ങളുടെ ലഭ്യതയില്‍ ഈ ഗണ്യമായ വര്‍ദ്ധന സാധ്യമാക്കിയത്.

കോവിഡ് മഹാമാരിയോടുള്ള നമ്മുടെ സാമ്പത്തിക പ്രതികരണം നാം രൂപപ്പെടുത്തിയപ്പോള്‍, നമ്മുടെ പരിഹാരങ്ങള്‍ ഒരേ അളവിലും എല്ലാവര്‍ക്കും യോജിക്കാവുന്ന വിധത്തിലുമാവുക എന്ന മാതൃക പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഭൂഖണ്ഡാന്തര തലങ്ങളുള്ള ഒരു ഫെഡറല്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം, സംസ്ഥാന ഗവണ്‍മെന്റുകളുടെ പരിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ തലത്തില്‍ നയ സാമഗ്രികൾ കണ്ടെത്തുന്നത് തീര്‍ച്ചയായും വെല്ലുവിളിയാണ്. പക്ഷേ, നമ്മുടെ ഫെഡറല്‍ രാഷ്ട്രീയത്തിന്റെ കരുത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിലാണ് ഞങ്ങള്‍ മുന്നോട്ട് നീങ്ങിയത്.

2020 മേയില്‍, ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി, 2020-21 വര്‍ഷത്തേക്ക് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വർധിച്ച വായ്പയെടുപ്പ് അനുവദിക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ജി എസ്സ് ഡി പി യുടെ 2 % അധികമായി അനുവദിച്ചു, അതില്‍ ഒരു ശതമാനത്തിനു ചില സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് നിബന്ധനയുണ്ട്. അധിക ഫണ്ട് ലഭിക്കുന്നതിന് പുരോഗമന നയങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്ന ഒരു സീപനമാണിത്. ഈ പ്രവര്‍ത്തനത്തിന്റെ ഫലങ്ങള്‍ പ്രോത്സാഹജനകമായിരുന്നുവെന്ന് മാത്രമല്ല, മികച്ച സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കുന്നത് പരിമിതമായിട്ടാണെന്ന ധാരണയ്ക്ക് വിരുദ്ധവുമായി മാറി.


അധിക വായ്പകളുമായി ബന്ധപ്പെട്ട നാല് പരിഷ്‌കാരങ്ങള്‍ക്ക് (ജിഡിപിയുടെ 0.25% ഓരോന്നുമായും ബന്ധിപ്പിച്ചിരിക്കുന്നു) രണ്ട് സ്വഭാവങ്ങളുണ്ട്. ഒന്നാമതായി, ഓരോ പരിഷ്‌കാരങ്ങളും പൊതുജനങ്ങള്‍ക്കും പ്രത്യേകിച്ച് ദരിദ്രര്‍, ദുര്‍ബലര്‍, മധ്യവര്‍ഗക്കാര്‍ എന്നിവരുടെ ജീവിതം സുഗമമാക്കൽ
മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമതായി, അവ ധനപരമായ സുസ്ഥിരതയും പ്രോത്സാഹിപ്പിച്ചു.

കുടിയേറ്റ തൊഴിലാളികള്‍ക്ക് രാജ്യത്ത് എവിടെ നിന്നും റേഷന്‍ സാധനങ്ങൾ എടുക്കാന്‍ കഴിയും എന്നതാണ് ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡിന്റെ പ്രധാന നേട്ടം. പൗരന്മാര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ കൂടാതെ, വ്യാജ കാര്‍ഡുകളും ഡ്യൂപ്ലിക്കേറ്റ് അംഗങ്ങളെയും ഇല്ലാതാക്കുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ട്. 17 സംസ്ഥാനങ്ങള്‍ ഈ പരിഷ്‌കരണം പൂര്‍ത്തിയാക്കി, കൂടാതെ 37,600 കോടി. രൂപയുടെ അധിക വായ്പയും അനുവദിച്ചു.


വ്യവസായ നടത്തിപ്പ് സുഗമമാക്കൽ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട്, ലൈസന്‍സുകള്‍ പുതുക്കുന്നത് സ്വപ്രേരിതവും ഓണ്‍ലൈനും വിവേചനരഹിതവുമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കമ്പ്യൂട്ടര്‍വല്‍കൃത പരിശോധനാ സംവിധാനം നടപ്പിലാക്കുക, ഉപദ്രവവും അഴിമതിയും കുറയ്ക്കുന്നതിന് പരിശോധനയുടെ മുന്‍കൂട്ടി അറിയിപ്പ് എന്നിവയായിരുന്നു മറ്റൊരു ആവശ്യം. ഈ പരിഷ്‌കരണം (19 നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നു) 'ഇന്‍സ്‌പെക്ടര്‍ രാജി'ന്റെ ഭാരം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായമാണ്. മെച്ചപ്പെട്ട നിക്ഷേപ കാലാവസ്ഥ, കൂടുതല്‍ നിക്ഷേപം, വേഗത്തിലുള്ള വളര്‍ച്ച എന്നിവയും ഇത് പ്രോത്സാഹിപ്പിക്കുന്നു. 20 സംസ്ഥാനങ്ങള്‍ ഈ പരിഷ്‌കരണം പൂര്‍ത്തിയാക്കി.

15-ാം ധനകാര്യ കമ്മീഷനും നിരവധി അക്കാദമിക് വിദഗ്ധരും സ്വത്ത്‌ നികുതിയുടെ നിര്‍ണായക പ്രാധാന്യംഊന്നിപ്പറഞ്ഞു. മൂന്നാമത്തെ പരിഷ്‌കരണത്തിന് സംസ്ഥാനങ്ങളില്‍ ഭൂനികുതി, ജല, മലിനജല നിരക്കുകള്‍ എന്നിവ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. നഗര പ്രദേശങ്ങളില്‍ ഭൂമി ഇടപാടുകള്‍ക്കും നിലവിലെ ചെലവുകള്‍ക്കുമുള്ള സ്റ്റാമ്പ് ഡ്യൂട്ടി മാര്‍ഗ്ഗനിര്‍ദ്ദേശ മൂല്യങ്ങള്‍ക്ക് അനുസൃതമായിരിക്കും ഈ പരിഷ്‌കരണം. ഇത് നഗരത്തിലെ ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും മെച്ചപ്പെട്ട സേവന നിലവാരത്തെ പ്രാപ്തമാക്കുകയും മികച്ച അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുകയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. സ്വത്ത്‌ നികുതിയും അതിന്റെ നടപ്പാക്കലിൽ പുരോഗമനപരമാണ്, അതിനാല്‍ നഗരങ്ങളിലെ ദരിദ്രര്‍ക്ക് ഏറ്റവും പ്രയോജനം ലഭിക്കും. വേതനം നല്‍കുന്നതില്‍ കാലതാമസം നേരിടുന്ന മുനിസിപ്പല്‍ ജീവനക്കാര്‍ക്കും ഈ പരിഷ്‌കരണം ഗുണം ചെയ്യുന്നു. 11 സംസ്ഥാനങ്ങള്‍ ഈ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കി.

കൃഷിക്കാര്‍ക്ക് സൗജന്യ വൈദ്യുതി വിതരണത്തിന് പകരമായി നേരിട്ട് ആനുകൂല്യ കൈമാറ്റം (ഡിബിടി) ഏര്‍പ്പെടുത്തുന്നതാണ് നാലാമത്തെ പരിഷ്‌കരണം. വര്‍ഷാവസാനത്തോടെ ഒരു ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ നടപ്പാക്കലിനൊപ്പം സംസ്ഥാന വ്യാപകമായി പദ്ധതി ആവിഷ്‌കരിക്കണമെന്നായിരുന്നു നിബന്ധന. ജിഎസ്ഡിപിയുടെ 0.15% അധിക വായ്പയെടുക്കല്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. സാങ്കേതികവും വാണിജ്യപരവുമായ നഷ്ടം കുറയ്ക്കുന്നതിന് ഒരു ഘടകവും വരുമാനവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് മറ്റൊന്നും നല്‍കിയിട്ടുണ്ട്. (ഓരോന്നിനും ജിഎസ്ഡിപിയുടെ 0.05%). ഇത് വിതരണ കമ്പനികളുടെ ധനസ്ഥിതി മെച്ചപ്പെടുത്തുകയും ജലത്തിന്റെയും ഊര്‍ജ്ജത്തിന്റെയും സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും മികച്ച സാമ്പത്തിക, സാങ്കേതിക പ്രകടനത്തിലൂടെ സേവന നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 13 സംസ്ഥാനങ്ങള്‍ കുറഞ്ഞത് ഒരു ഘടകമെങ്കിലും നടപ്പാക്കി, 6 സംസ്ഥാനങ്ങള്‍ ഡിബിടി ഘടകം നടപ്പാക്കി. തല്‍ഫലമായി, 13,201 കോടി അധിക വായ്പ അനുവദിച്ചു.


മൊത്തത്തില്‍, 23 സംസ്ഥാനങ്ങൾ മൊത്തമുള്ള 2.14 ലക്ഷം കോടി രൂപയിൽ 1 .06 ലക്ഷം കോടി രൂപ അധിക വായ്പയെടുത്തിട്ടുണ്ട്. . തല്‍ഫലമായി, 2020-21 (നിബന്ധനയില്ലാത്തതും നിരുപാധികവുമായ) വായ്പയായി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച മൊത്തം വായ്പ അനുമതി തുടക്കത്തില്‍ കണക്കാക്കിയ ജിഎസ്ഡിപിയുടെ 4.5% ആയിരുന്നു.

നമ്മുടേത് പോലെ സങ്കീര്‍ണ്ണമായ വെല്ലുവിളികളുള്ള ഒരു വലിയ രാജ്യത്തിന്, ഇത് ഒരു അസാധാരണമായ അനുഭവമായിരുന്നു. വിവിധ കാരണങ്ങളാല്‍, പദ്ധതികളും പരിഷ്‌കാരങ്ങളും വര്‍ഷങ്ങളോളം പ്രവര്‍ത്തനരഹിതമായി തുടരുന്നതായി നാം പലപ്പോഴും കണ്ടിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊതു സൗഹൃദപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തുചേര്‍ന്നത് ഭൂതകാലത്തില്‍ നിന്നുള്ള മനോഹരമായ ഒരു വ്യതിയാനമായിരുന്നു. .
ഈ പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഈ അധിക ഫണ്ടുകളുടെ പ്രോത്സാഹനമില്ലെങ്കില്‍, ഈ നയങ്ങള്‍ നടപ്പാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് അഭിപ്രായപ്പെടുന്നു. 'ബോധ്യവും പ്രോത്സാഹനവും അനുസരിച്ചുള്ള പരിഷ്‌കാരങ്ങളുടെ' പുതിയ മാതൃകയാണിത്. തങ്ങളുടെ പൗരന്മാരുടെ നന്മയ്ക്കായി ദുഷ്‌കരമായ സമയങ്ങള്‍ക്കിടയില്‍ ഈ നയങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍കൈയെടുത്ത എല്ലാ സംസ്ഥാനങ്ങളോടും എനിക്കു നന്ദിയുണ്ട്. 130 കോടി ഇന്ത്യക്കാരുടെ ദ്രുതഗതിയിലുള്ള പുരോഗതിക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Apple’s biggest manufacturing partner Foxconn expands India operations: 25 million iPhones, 30,000 dormitories and …

Media Coverage

Apple’s biggest manufacturing partner Foxconn expands India operations: 25 million iPhones, 30,000 dormitories and …
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഒരുമയുടെ മഹാ കുംഭമേള - പുതുയുഗത്തിന്റെ ഉദയം
February 27, 2025

പ്രയാഗ്‌രാജ് എന്ന പുണ്യ നഗരത്തിൽ മഹാ കുംഭമേളയ്ക്ക് വിജയകരമായ പരിസമാപ്തി. ഒരുമയുടെ മഹായജ്ഞം സമാപിച്ചു. രാജ്യത്തിന്റെ ചേതന ഉണരുമ്പോൾ, നൂറ്റാണ്ടുകൾ നീണ്ട അധിനിവേശ മനോഭാവത്തിന്റെ പ്രതിബന്ധങ്ങൾ തകർത്തു മുന്നേറുമ്പോൾ, നവോന്മേഷത്തിന്റെ ശുദ്ധമായ വായു നമ്മു‌ടെ രാജ്യം സ്വതന്ത്രമായി ശ്വസിക്കുന്നു. ഇതിന്റെ ഫലത്തിനാണ് ജനുവരി 13 മുതൽ പ്രയാഗ്‌രാജിൽ ഒരുമയുടെ മഹാ കുംഭമേളയിൽ സാക്ഷ്യം വഹിച്ചത്.

|

2024 ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ വേളയിൽ ഞാൻ ദേവഭക്തിയെയും ദേശഭക്തിയെയും കുറിച്ച്, അതായത് ദൈവത്തോടും രാഷ്ട്രത്തോടുമുള്ള ഭക്തിയെക്കുറിച്ച്, സംസാരിച്ചിരുന്നു. പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ വേളയിൽ ദേവീദേവന്മാർ, സന്ന്യാസികൾ, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, മുതിർന്ന പൗരന്മാർ, ജീവിതത്തിന്റെ നാനാതുറയിൽ നിന്നുമുള്ള ജനങ്ങൾ ഒന്നിച്ചു ചേർന്നു. നാം രാജ്യത്തിന്റെ പുത്തൻ ഉണർവിനാണ് സാക്ഷ്യം വഹിച്ചത്. ഒരുമയുടെ മഹാ കുംഭമേളയായിരുന്നു ഇത്. 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങൾ ഒരേ ഇടത്ത്, ഒരേസമയം ഈ വിശുദ്ധ വേളയിൽ ഒന്നാകുന്നത് നാം കണ്ടു.

പ്രയാഗ്‌രാജിലെ ഈ പുണ്യഭൂമിയിലാണ് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കേദാരമായ ശൃംഗവേർപൂർ സ്ഥിതി ചെയ്യുന്നത്. അവിടെ വെച്ചാണ് പ്രഭു ശ്രീരാമനും നിഷാദ്‌രാജും കണ്ടുമുട്ടിയത്. അവരുടെ കൂടിക്കാഴ്ച ഭക്തിയുടെയും സൗഹാർദ്ദത്തിന്റെയും സംഗമത്തെ പ്രതീകപ്പെടുത്തി. ഇന്നും പ്രയാഗ്‌രാജ് നമ്മെ അതേ ആവേശത്തോടെ പ്രചോദിപ്പിക്കുന്നു.

|

രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കോടിക്കണക്കിന് ജനങ്ങൾ കഴിഞ്ഞ 45 ദിവസമായി ത്രിവേണിസംഗമത്തിലേക്ക് പോകുന്നത് ഞാൻ കണ്ടു. പുണ്യ സംഗമത്തിൽ വികാരങ്ങളുടെ തിരമാല ഉയർന്നുകൊണ്ടിരുന്നു. ഓരോ ഭക്തനും സംഗമത്തിൽ സ്നാനം ചെയ്യുക എന്ന ഒരു ലക്ഷ്യത്തോടെയാണ് വന്നത്. ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യ സംഗമം ഓരോ തീർത്ഥാടകനെയും ആവേശം, ഊർജ്ജം, ആത്മവിശ്വാസം എന്നിവയാൽ സമ്പന്നമാക്കി.

|

പ്രയാഗ്‌രാജിലെ ഈ മഹാകുംഭമേളയുടെ ആസൂത്രണം, ആധുനിക മാനേജ്‌മെന്റ് പ്രൊഫഷണലുകൾക്കും നയ വിദഗ്ധർക്കും ഒരു പഠന വിഷയമാണ്. ലോകത്ത് എവിടെയും ഇത്ര വലിയ തോതിലുള്ളതോ സമാന്തരമായതോ ആയ മറ്റൊരു ഉദാഹരണമില്ല.

പ്രയാഗ്‌രാജിൽ നദീസംഗമ തീരത്ത് കോടിക്കണക്കിന് മനുഷ്യർ ഒത്തുകൂടിയത് എങ്ങനെയെന്ന് ലോകം അത്ഭുതത്തോടെ വീക്ഷിച്ചു. ഈ ജനങ്ങൾക്ക് ഔപചാരിക ക്ഷണങ്ങളോ എപ്പോൾ പോകണമെന്ന് മുൻകൂട്ടി ആശയവിനിമയമോ ലഭിച്ചിരുന്നില്ല. എന്നിട്ടും കോടിക്കണക്കിന് മനുഷ്യർ സ്വന്തം ഇഷ്ടപ്രകാരം മഹാകുംഭമേളയ്ക്ക് പോയി. പുണ്യജലത്തിൽ സ്നാനം ചെയ്ത് ആത്മീയാനന്ദം അനുഭവിച്ചു.

|

പുണ്യസ്നാനത്തിനുശേഷം അതിയായ സന്തോഷവും സംതൃപ്തിയും പ്രസരിച്ച ആ മുഖങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല. സ്ത്രീകൾ, മുതിർന്നവർ, നമ്മുടെ ദിവ്യാംഗ സഹോദരീ സഹോദരന്മാർ - എല്ലാവരും സംഗമത്തിലെത്താൻ തങ്ങളുടേതായ മാർഗം കണ്ടെത്തി.

|

ഇവിടെ രാജ്യത്തെ യുവാക്കളുടെ വർധിച്ച പങ്കാളിത്തം കാണുന്നത് എനിക്ക് പ്രത്യേകിച്ചും സന്തോഷകരമായിരുന്നു. മഹാകുംഭത്തിലെ യുവതലമുറയുടെ സാന്നിധ്യം രാജ്യത്തെ യുവാക്കൾ നമ്മുടെ മഹത്തായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ദീപസ്തംഭങ്ങളായിരിക്കുമെന്ന ആഴത്തിലുള്ള സന്ദേശം നൽകുന്നു. അത് സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം അവർ മനസ്സിലാക്കുകയും പൈതൃകത്തെ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു.

ഈ മഹാകുംഭത്തിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തിയ ഭക്തരുടെ എണ്ണം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ നേരിട്ടെത്തിയവരെ കൂടാതെ, പ്രയാഗ്‌രാജിൽ എത്താൻ കഴിയാത്ത കോടിക്കണക്കിന് പേരും ആ അവസരവുമായി വൈകാരികമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. തീർത്ഥാടകർ കൊണ്ടുവന്ന പുണ്യജലം ദശലക്ഷക്കണക്കിന് പേർക്ക് ആത്മീയ ആനന്ദത്തിന്റെ ഉറവിടമായി മാറി. മഹാകുംഭത്തിൽ നിന്ന് മടങ്ങിയെത്തിയ പലരെയും അവരുടെ ഗ്രാമങ്ങളിൽ ആദരവോടെ സ്വീകരിച്ചു, സമൂഹം ആദരിച്ചു.

|

കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ സംഭവിച്ചത് അഭൂതപൂർവമായ സംഭവമാണ്, അത് വരും നൂറ്റാണ്ടുകൾക്ക് ഒരു അടിത്തറ പാകി.

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഭക്തർ പ്രയാഗ്‌രാജിൽ എത്തി. കുംഭത്തിന്റെ മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി ഭരണകൂടം പങ്കെടുക്കുന്നവരുടെ ഏകദേശം എണ്ണം കണക്കാക്കിയിരുന്നു.

ഐക്യത്തിന്റെ ഈ മഹാകുംഭത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യയുടെ ഇരട്ടി ജനങ്ങൾ പങ്കെടുത്തു.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെ ആത്മീയ പണ്ഡിതന്മാർ വിശകലനം ചെയ്താൽ, തങ്ങളുടെ പൈതൃകത്തിൽ അഭിമാനിക്കുന്ന ഇന്ത്യ ഇപ്പോൾ പുതിയൊരു ഊർജ്ജവുമായി മുന്നേറുകയാണെന്ന് അവർക്ക് മനസ്സിലാകും. ഇത് ഒരു നവ യുഗത്തിന്റെ ഉദയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഒരു നവ ഇന്ത്യയുടെ ഭാവി രചിക്കും.

|

ആയിരക്കണക്കിന് വർഷങ്ങളായി, മഹാകുംഭം ഇന്ത്യയുടെ ദേശീയ അവബോധത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓരോ പൂർണകുംഭത്തിലും, ഒത്തുചേരുന്ന സന്യാസിമാർ, പണ്ഡിതർ, ചിന്തകർ എന്നിവർ അവരുടെ കാലഘട്ടത്തിലെ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടായിരുന്നു. അവരുടെ ചിന്തകൾ രാഷ്ട്രത്തിനും സമൂഹത്തിനും ഒരു പുതിയ ദിശാബോധം നൽകിയിരുന്നു. ഓരോ ആറ് വർഷത്തിലും, അർദ്ധകുംഭത്തിൽ, ഈ ആശയങ്ങൾ അവലോകനം ചെയ്യപ്പെട്ടു. 144 വർഷക്കാലത്തിനിടയിലെ 12 പൂർണകുംഭ പരിപാടികൾക്ക് ശേഷം, കാലഹരണപ്പെട്ട പാരമ്പര്യങ്ങൾ ഉപേക്ഷിക്കപ്പെട്ടു, പുതിയ ആശയങ്ങൾ സ്വീകരിച്ചു, കാലാനുസൃതമായി പുതിയ പാരമ്പര്യങ്ങൾ സൃഷ്ടിക്കപ്പെട്ടു.

144 വർഷങ്ങൾക്ക് ശേഷം, ഈ മഹാകുംഭത്തിൽ, നമ്മുടെ സന്യാസിമാർ വീണ്ടും ഇന്ത്യയുടെ വികസന യാത്രയ്ക്ക് - വികസിത ഭാരതം എന്ന പുതിയ സന്ദേശം നൽകി.

ഗ്രാമങ്ങളിൽ നിന്നോ നഗരങ്ങളിൽ നിന്നോ, രാജ്യത്തിനകത്ത് നിന്നോ വിദേശത്ത് നിന്നോ, കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ, വടക്ക് നിന്നോ തെക്ക് നിന്നോ ഉള്ള എല്ലാ തീർത്ഥാടകരും ജാതി, മതം, പ്രത്യയശാസ്ത്രം എന്നിവ പരിഗണിക്കാതെ ഐക്യത്തിന്റെ ഈ മഹാകുംഭത്തിൽ ഒത്തുചേർന്നു. കോടിക്കണക്കിന് ജനങ്ങളിൽ ആത്മവിശ്വാസം നിറച്ച ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദർശനത്തിന്റെ ഒരു മൂർത്ത രൂപമായിരുന്നു ഇത്. ഇനി, വികസിത ഭാരതത്തെ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിനായി നാം ഇതേ ആവേശത്തോടെ ഒന്നിക്കണം.

|

ഒരു കൊച്ചുകുട്ടിയായിരിക്കെ, ശ്രീകൃഷ്ണൻ തന്റെ വായ്ക്കുള്ളിൽ പ്രപഞ്ചത്തിന്റെ മുഴുവൻ ചിത്രവും അമ്മ യശോദയ്ക്ക് ദൃശ്യമാക്കിയ സംഭവം എനിക്ക് ഓർമ്മ വരുന്നു. അതുപോലെ, ഈ മഹാകുംഭമേളയിൽ, രാജ്യത്തിലെയും ലോകത്തിലെയും ജനങ്ങൾ ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ വമ്പിച്ച സാധ്യതകൾക്ക് സാക്ഷ്യം വഹിച്ചു. ഈ ആത്മവിശ്വാസത്തോടെ നാം ഇപ്പോൾ മുന്നോട്ട് പോകുകയും വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി സ്വയം സമർപ്പിക്കുകയും വേണം.

നേരത്തെ, ഭക്തി പ്രസ്ഥാനത്തിലെ സന്യാസിമാർ ഇന്ത്യയിലുടനീളം നമ്മുടെ കൂട്ടായ പ്രതിജ്ഞയുടെ ശക്തി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. സ്വാമി വിവേകാനന്ദൻ മുതൽ ശ്രീ അരബിന്ദോ വരെയുള്ള മഹാന്മാരായ എല്ലാ ചിന്തകരും നമ്മുടെ കൂട്ടായ തീരുമാനങ്ങളുടെ ശക്തിയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി പോലും അത് അനുഭവിച്ചു. സ്വാതന്ത്ര്യാനന്തരം, ഈ കൂട്ടായ ശക്തി ശരിയായി തിരിച്ചറിയപ്പെടുകയും എല്ലാവരുടെയും ക്ഷേമം വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ, പുതുതായി സ്വതന്ത്രമായ ഒരു രാഷ്ട്രത്തിന് അത് ഒരു വലിയ കരുത്തായി മാറുമായിരുന്നു. നിർഭാഗ്യവശാൽ, അത് നേരത്തെ സംഭവിച്ചില്ല. എന്നാൽ ഇപ്പോൾ, വികസിത ഇന്ത്യയ്ക്കായി ജനങ്ങളുടെ ഈ കൂട്ടായ ശക്തി ഒത്തുചേരുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

|

വേദങ്ങൾ മുതൽ വിവേകാനന്ദൻ വരെ, പുരാതന ഗ്രന്ഥങ്ങൾ മുതൽ ആധുനിക ഉപഗ്രഹങ്ങൾ വരെ, ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങൾ ഈ രാഷ്ട്രത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പൂർവ്വികരുടെയും സന്യാസിമാരുടെയും ഓർമ്മകളിൽ നിന്ന് പുതിയ പ്രചോദനം ഉൾക്കൊള്ളാൻ നമുക്ക് കഴിയട്ടെ എന്ന് ഒരു പൗരനെന്ന നിലയിൽ ഞാൻ പ്രാർത്ഥിക്കുന്നു. പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാൻ ഐക്യത്തിന്റെ ഈ മഹാ കുംഭം നമ്മെ സഹായിക്കട്ടെ. ഐക്യത്തെ നമ്മുടെ മാർഗ്ഗനിർദ്ദേശ തത്വമാക്കാം. രാഷ്ട്രസേവനം ദൈവസേവനമാണെന്ന ബോധത്തോടെ നമുക്ക് പ്രവർത്തിക്കാം.

കാശിയിലെ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഗംഗാ മാതാവ് എന്നെ വിളിച്ചതായി ഞാൻ പറഞ്ഞിരുന്നു . ഇത് കേവലം ഒരു ചിന്തയല്ല, മറിച്ച് നമ്മുടെ പുണ്യനദികളുടെ ശുചിത്വത്തോടുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെ ആഹ്വാനമായിരുന്നു. പ്രയാഗ്‌രാജിലെ ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്ത് നിൽക്കുമ്പോൾ, എന്റെ ദൃഢനിശ്ചയം കൂടുതൽ ശക്തമായി. നമ്മുടെ നദികളുടെ ശുചിത്വം നമ്മുടെ സ്വന്തം ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ചെറുതോ വലുതോ ആയ നദികളെ ജീവദായിനിയായ അമ്മമാരായി ആഘോഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ നദികളുടെ ശുചിത്വത്തിനായി പ്രവർത്തിക്കാൻ ഈ മഹാകുംഭമേള നമ്മെ പ്രചോദിപ്പിച്ചു.

|

ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. നമ്മുടെ പ്രാർത്ഥനകളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമെന്ന് ഞാൻ ഗംഗാ മാതാവിനോടും യമുന മാതാവിനോടും സരസ്വതിയോടും പ്രാർത്ഥിക്കുന്നു. ജനത ജനാർദ്ദനനെ- ജനങ്ങളെ- ദൈവികതയുടെ ഒരു മൂർത്തീഭാവമായിട്ടാണ് ഞാൻ കാണുന്നത്. അവരെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ജനങ്ങളോടും ക്ഷമ തേടുന്നു.

കോടിക്കണക്കിന് ജനങ്ങൾ ഭക്തിയോടെയാണ് മഹാകുംഭത്തിൽ എത്തിയത്. അവർക്ക് സേവനങ്ങൾ നൽകുക എന്നത് അതേ ഭക്തിയോടെ നിർവഹിക്കപ്പെട്ട ഒരു ഉത്തരവാദിത്വമായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ, യോഗി ജിയുടെ നേതൃത്വത്തിൽ ഭരണകൂടവും ജനങ്ങളും ഒരുമിച്ച് ഐക്യത്തിന്റെ ഈ മഹാകുംഭ് വിജയകരമാക്കാൻ പ്രവർത്തിച്ചുവെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. സംസ്ഥാനമായാലും കേന്ദ്രമായാലും അധികാര കേന്ദ്രങ്ങളോ ഭരണാധികാരികളോ ഉണ്ടായിരുന്നില്ല. പകരം എല്ലാവരും സേവകരായിരുന്നു. ശുചിത്വ തൊഴിലാളികൾ, പോലീസ്, ബോട്ട് ഡ്രൈവർമാർ, ഡ്രൈവർമാർ, ഭക്ഷണം വിളമ്പുന്നവർ - എല്ലാവരും അക്ഷീണം പ്രവർത്തിച്ചു. നിരവധി അസൗകര്യങ്ങൾ നേരിട്ടിട്ടും പ്രയാഗ്‌രാജിലെ ജനങ്ങൾ തുറന്ന മനസ്സോടെ തീർത്ഥാടകരെ സ്വീകരിച്ച രീതി പ്രത്യേകിച്ചും പ്രചോദനാത്മകമായിരുന്നു. അവരോടും ഉത്തർപ്രദേശിലെ ജനങ്ങളോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.

|

നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിയിൽ എനിക്ക് എപ്പോഴും അചഞ്ചലമായ ആത്മവിശ്വാസമുണ്ട്. ഈ മഹാകുംഭത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് എന്റെ ഈ ബോധ്യത്തെ പലമടങ്ങ് ശക്തിപ്പെടുത്തി.

140 കോടി ഇന്ത്യക്കാർ ഐക്യത്തിന്റെ മഹാകുംഭത്തെ ഒരു ആഗോള അവസരമാക്കി മാറ്റിയ രീതി വിസ്മയാവഹമാണ്. നമ്മുടെ ജനങ്ങളുടെ സമർപ്പണത്തിലും, ഭക്തിയിലും, പരിശ്രമത്തിലും ആവേശഭരിതനായി, 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായ ശ്രീ സോമനാഥനെ ഞാൻ ഉടൻ സന്ദർശിക്കും. ഈ കൂട്ടായ ദേശീയ പരിശ്രമങ്ങളുടെ ഫലം ഭഗവാന് സമർപ്പിക്കുകയും ഓരോ ഇന്ത്യക്കാരനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും.

മഹാ കുംഭത്തിന്റെ ഭൗതിക രൂപത്തിന് മഹാശിവരാത്രിയിൽ വിജയകരമായ പരിസമാപ്തിയായി. എന്നാൽ ഗംഗയുടെ നിത്യപ്രവാഹം പോലെ, മഹാകുംഭം ഉണർത്തിയ ആത്മീയ ശക്തി, ദേശീയബോധം, ഐക്യം എന്നിവ നമ്മെയും വരും തലമുറകളെയും എന്നും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.