“കായിക മനോഭാവം ഭാവിയിൽ എല്ലാ കായികതാരങ്ങൾക്കും വിജയത്തിന്റെ വാതിലുകൾ തുറക്കും”
“പ്രാദേശിക തലത്തിലുള്ള മത്സരങ്ങൾ പ്രാദേശിക പ്രതിഭകൾക്ക് ഉത്തേജനമേകുക മാത്രമല്ല, മുഴുവൻ മേഖലയിലെയും കളിക്കാരുടെ മനോവീര്യം വർധിപ്പിക്കുകയും ചെയ്യും”
“സാൻസദ് ഖേൽ മഹാകുംഭ് പുതിയ പാതയാണ്, പുതിയ സംവിധാനമാണ്”
“കായിക ലോകത്തു രാജ്യത്തിന്റെ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിൽ സാൻസദ് ഖേൽ മഹാകുംഭിനു വലിയ പങ്കുണ്ട്”
“സാൻസദ് ഖേൽ മഹാകുംഭ് കായികരംഗത്തിന്റെ ഭാവിയുടെ മഹത്തായ അടിസ്ഥാന സൗകര്യങ്ങൾക്കു കരുത്തുറ്റ അടിത്തറ പാകുന്നു”
“2014നെ അപേക്ഷിച്ചു കായിക മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം ഏകദേശം 3 മടങ്ങു കൂടുതലാണ്”

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഗോരഖ്പൂർ എംപി രവി കിഷൻ ശുക്ല ജി, യുവ കായിക താരങ്ങളെ പരിശീലകരേ , മാതാപിതാക്കളേ , സഹപ്രവർത്തകരേ  !

മഹായോഗി ഗുരു ഗോരഖ്‌നാഥിന്റെ പുണ്യഭൂമിയെ ഞാൻ ആദ്യമേ വണങ്ങുന്നു. 'സൻസദ് ഖേൽ' മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കളിക്കാർക്കും ഞാൻ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. നിങ്ങൾ എല്ലാവരും വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ചില കളിക്കാർ ഈ മത്സരത്തിൽ വിജയിച്ചിരിക്കണം, മറ്റ് ചിലർക്ക് പരാജയം നേരിടേണ്ടി വന്നിരിക്കണം. കളിസ്ഥലമായാലും ജീവിതത്തിന്റെ മൈതാനമായാലും ജയവും തോൽവിയും അതിന്റെ ഭാഗമാണ്. ഇത്രയും ദൂരം എത്തിയിട്ടുണ്ടെങ്കിൽ അവർ തോറ്റവരല്ലെന്ന് ഞാൻ കളിക്കാരോട് അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഒരുപാട് പഠിച്ചു, അറിവും അനുഭവവും നേടി, ഇതാണ് വിജയത്തിലേക്കുള്ള ഏറ്റവും വലിയ മൂലധനം. നിങ്ങളുടെ സ്‌പോർട്‌സ് സ്പിരിറ്റ് എങ്ങനെ ഭാവിയിൽ നിങ്ങൾക്ക് വിജയത്തിന്റെ വാതിലുകൾ തുറക്കുമെന്ന് നിങ്ങൾ മനസ്സിലാക്കും.
എന്റെ യുവ സുഹൃത്തുക്കളെ,

ഗുസ്തി, കബഡി, ഹോക്കി തുടങ്ങിയ കായിക മത്സരങ്ങൾക്കൊപ്പം ചിത്രരചന, നാടൻ പാട്ടുകൾ, നാടോടിനൃത്തം, തബല, പുല്ലാങ്കുഴൽ തുടങ്ങിയ ഇനങ്ങളിലും ഈ മത്സരത്തിൽ കലാകാരന്മാർ പങ്കെടുത്തിട്ടുണ്ടെന്ന് എന്നോട് പറയാറുണ്ട്. ഇത് വളരെ മനോഹരവും പ്രശംസനീയവും പ്രചോദനാത്മകവുമായ ഒരു സംരംഭമാണ്. സ്പോർട്സിലായാലും കലയിലായാലും സംഗീതത്തിലായാലും അതിന്റെ ചൈതന്യവും ഊർജവും ഒന്നുതന്നെയാണ്. നാടോടി ആചാരങ്ങളായ നമ്മുടെ ഭാരതീയ പാരമ്പര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുക എന്നത് നമ്മുടെ പൊതുവായ ധാർമിക ഉത്തരവാദിത്തം കൂടിയാണ്. രവി കിഷൻ ജി തന്നെ അത്രയും കഴിവുള്ള ഒരു കലാകാരനാണ്, അതുകൊണ്ട് തന്നെ കലയുടെ പ്രാധാന്യം അദ്ദേഹത്തിന് നന്നായി മനസ്സിലായി എന്നത് സ്വാഭാവികം. ഈ പരിപാടി സംഘടിപ്പിച്ച രവി കിഷൻ ജിയെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ ,

കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ നടക്കുന്ന മൂന്നാമത്തെ സൻസദ് ഖേൽ മഹാകുംഭിൽ ഞാൻ പങ്കെടുക്കുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച കായിക ശക്തിയാകണമെങ്കിൽ, നമ്മൾ പുതിയ വഴികൾ കണ്ടെത്തുകയും പുതിയ സംവിധാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സൻസദ് ഖേൽ മഹാകുംഭ് അത്തരത്തിലുള്ള ഒരു മാർഗവും സംവിധാനവുമാണ്. കായിക പ്രതിഭകളെ മെച്ചപ്പെടുത്തുന്നതിന് പ്രാദേശിക തലത്തിൽ പതിവായി കായിക മത്സരങ്ങൾ ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ലോക്‌സഭാ തലത്തിലുള്ള ഇത്തരം മത്സരങ്ങൾ പ്രാദേശിക പ്രതിഭകളെ കണ്ടെത്തുക മാത്രമല്ല, മുഴുവൻ മേഖലയിലെയും കളിക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗോരഖ്പൂരിൽ ഖേൽ മഹാകുംഭ് നടന്നപ്പോൾ ഏകദേശം 18,000-20,000 കളിക്കാർ പങ്കെടുത്തു. ഇത്തവണ ഇത് ഏകദേശം 24,000-25,000 ആയി ഉയർന്നു. ഈ യുവതാരങ്ങളിൽ ഏകദേശം 9,000 പേർ നമ്മുടെ പെൺമക്കളാണ്. ചെറുഗ്രാമങ്ങളിൽ നിന്നോ ചെറുപട്ടണങ്ങളിൽ നിന്നോ വന്ന ആയിരക്കണക്കിന് യുവാക്കൾ നിങ്ങളുടെ ഇടയിലുണ്ട്. യുവ കളിക്കാർക്ക് പുതിയ അവസരങ്ങൾ നൽകുന്നതിനുള്ള ഒരു പുതിയ പ്ലാറ്റ്‌ഫോമായി സൻസദ് ഖേൽ മത്സരങ്ങൾ മാറുന്നത് ഇത് കാണിക്കുന്നു.

സുഹൃത്തുക്കളേ ,

കൗമാരപ്രായത്തിലുള്ള കുട്ടികൾ ഉയരം കൂട്ടാനായി ഉയരത്തിൽ തൂങ്ങിക്കിടക്കുകയോ മരത്തിന്റെ കൊമ്പിൽ പിടിക്കുകയോ ചെയ്യുന്നത് നാം പലപ്പോഴും കാണാറുണ്ട്. അതായത്, ഏത് പ്രായക്കാരായാലും, ഫിറ്റ്നസ് ആയി തുടരാനുള്ള അന്തർലീനമായ ആഗ്രഹം എപ്പോഴും ഉണ്ട്. ഗ്രാമീണ മേളകളിൽ കായിക വിനോദങ്ങളും കളികളും ധാരാളമായി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അഖാഡകളിൽ വിവിധ കളികളും സംഘടിപ്പിച്ചു. എന്നാൽ കാലം മാറി, ഈ പഴയ സംവിധാനങ്ങളെല്ലാം ക്രമേണ ക്ഷയിക്കാൻ തുടങ്ങി. സ്‌കൂളുകളിലെ പി.ടി.പിരീഡുകളും നേരംകൊല്ലി  പിരീഡായി കണക്കാക്കുന്ന സ്ഥിതിയായി. ഇത്തരമൊരു സമീപനം മൂലം രാജ്യത്തിന് നഷ്ടമായത് മൂന്ന്-നാല് തലമുറകളെയാണ്. തൽഫലമായി, ഇന്ത്യയിൽ കായിക സൗകര്യങ്ങളോ പുതിയ കായിക സംവിധാനങ്ങളോ രൂപപ്പെട്ടില്ല. നിങ്ങൾ ടിവിയിൽ വ്യത്യസ്ത ടാലന്റ് ഹണ്ട് പ്രോഗ്രാമുകൾ കാണുമ്പോൾ, ധാരാളം കുട്ടികൾ ചെറിയ പട്ടണങ്ങളിൽ നിന്നുള്ളവരാണെന്ന് നിങ്ങൾ കണ്ടെത്തും. അതുപോലെ, പുറത്തുവരാൻ വെമ്പുന്ന നമ്മുടെ നാട്ടിൽ മറഞ്ഞിരിക്കുന്നതും മറഞ്ഞിരിക്കുന്നതുമായ ഒരുപാട് സാധ്യതകളുണ്ട്. കായിക ലോകത്ത് ഇത്തരം സാധ്യതകൾ പുറത്തെടുക്കുന്നതിൽ സൻസദ് ഖേൽ മഹാകുംഭിന് വലിയ പങ്കുണ്ട്. ഇന്ന് നൂറുകണക്കിന് ബിജെപി എംപിമാരാണ് രാജ്യത്ത് ഇത്തരം കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സങ്കൽപ്പിക്കുക, ഇത്രയധികം യുവ കളിക്കാർക്ക് മുന്നോട്ട് പോകാൻ അവസരം ലഭിക്കുന്നു. ഈ കളിക്കാരിൽ പലരും സംസ്ഥാന-ദേശീയ തലങ്ങളിൽ കളിക്കാൻ പോകും. ഒളിമ്പിക്‌സ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തിന് വേണ്ടി മെഡലുകൾ നേടുന്ന പലരും നിങ്ങളിൽ നിന്ന് ഉയർന്നുവരും. അതുകൊണ്ട്, ഭാവിയുടെ മഹത്തായ ഒരു മന്ദിരം നിർമ്മിക്കാൻ പോകുന്ന ശക്തമായ അടിത്തറയായാണ് ഞാൻ സൻസദ് ഖേൽ മഹാകുംഭിനെ കണക്കാക്കുന്നത്.

സുഹൃത്തുക്കളേ,,

ഖേൽ മഹാകുംഭ് പോലുള്ള പരിപാടികൾക്കൊപ്പം, ചെറിയ പട്ടണങ്ങളിൽ പ്രാദേശിക തലത്തിൽ കായിക സൗകര്യങ്ങൾ നിർമ്മിക്കുന്നതിനാണ് ഇന്ന് രാജ്യം ഊന്നൽ നൽകുന്നത്. ഗോരഖ്പൂരിലെ റീജിയണൽ സ്‌പോർട്‌സ് സ്റ്റേഡിയം ഇതിന് മികച്ച ഉദാഹരണമാണ്. ഗോരഖ്പൂരിലെ ഗ്രാമപ്രദേശങ്ങളിൽ യുവാക്കൾക്കായി നൂറിലധികം കളിസ്ഥലങ്ങളും നിർമിച്ചിട്ടുണ്ട്. ചൗരി ചൗരയിൽ റൂറൽ മിനി സ്റ്റേഡിയവും പണിയുന്നുണ്ടെന്ന് എന്നോട് പറഞ്ഞു. ഖേലോ ഇന്ത്യ പ്രസ്ഥാനത്തിന്  കീഴിൽ, മറ്റ് കായിക സൗകര്യങ്ങൾക്കൊപ്പം, കളിക്കാരുടെ പരിശീലനത്തിലും ശ്രദ്ധ ചെലുത്തുന്നു. ഇപ്പോൾ രാജ്യം സമഗ്രമായ കാഴ്ചപ്പാടോടെയാണ് മുന്നേറുന്നത്. ഈ വർഷത്തെ ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2014 നെ അപേക്ഷിച്ച്, കായിക മന്ത്രാലയത്തിന്റെ ബജറ്റ് ഇപ്പോൾ ഏകദേശം മൂന്നിരട്ടി കൂടുതലാണ്. ഇന്ന് രാജ്യത്ത് നിരവധി ആധുനിക സ്റ്റേഡിയങ്ങൾ നിർമ്മിക്കപ്പെടുന്നു. ടോപ്‌സ് പോലുള്ള പദ്ധതികളിലൂടെ താരങ്ങൾക്ക് പരിശീലനത്തിനായി ലക്ഷക്കണക്കിന് രൂപയുടെ സഹായം നൽകുന്നുണ്ട്. ഖേലോ ഇന്ത്യയ്‌ക്കൊപ്പം ഫിറ്റ് ഇന്ത്യ, യോഗ തുടങ്ങിയ പ്രചാരണങ്ങളും ശക്തി പ്രാപിക്കുന്നു. നല്ല പോഷണത്തിനായി മില്ലറ്റ്, അതായത് നാടൻ ധാന്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ജോവർ, ബജ്‌റ തുടങ്ങിയ നാടൻ ധാന്യങ്ങൾ സൂപ്പർ ഫുഡുകളുടെ വിഭാഗത്തിലാണ് വരുന്നത്. അതുകൊണ്ടാണ് ഇപ്പോൾ നാടൻ ധാന്യങ്ങൾക്ക് ശ്രീഅന്ന എന്ന വ്യക്തിത്വം നൽകിയത്. നിങ്ങളെല്ലാവരും ഈ കാമ്പെയ്‌നുകളിൽ പങ്കുചേരുകയും രാജ്യത്തിന്റെ ഈ ദൗത്യത്തിന് നേതൃത്വം നൽകുകയും വേണം. ഇന്ന് ഇന്ത്യൻ താരങ്ങൾ ഒളിമ്പിക്സിലും മറ്റ് വലിയ ടൂർണമെന്റുകളിലും മെഡൽ നേടുന്നത് പോലെ, നിങ്ങളെപ്പോലുള്ള യുവ കളിക്കാർ ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകും.

നിങ്ങളുടെ വിജയങ്ങളിലൂടെ നിങ്ങളെല്ലാവരും തിളങ്ങുമെന്നും രാജ്യത്തിന് ബഹുമതികൾ കൊണ്ടുവരുമെന്നും എനിക്ക് പൂർണ വിശ്വാസമുണ്ട്. ആശംസകളോടെ, നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's space economy set to soar; projected to reach $40–45 billion in the next decade

Media Coverage

India's space economy set to soar; projected to reach $40–45 billion in the next decade
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the values of compassion and contentment
August 24, 2026

The Prime Minister, Shri Narendra Modi, said that compassion brings self-respect and contentment brings true happiness. He noted that this spirit further strengthens the bonds of cooperation and harmony in society.

The Prime Minister shared a Sanskrit Subhashitam-

“कारुण्येनात्मनो मानं तृष्णां च परितोषतः।

उत्थानेन जयेत्तन्द्रीं वितर्कं निश्चयाज्जयेत्॥”

The Subhashitam conveys that self-respect is achieved by showing kindness or compassion to others. Greed is overcome by being satisfied at one's fortune in life. One must conquer laziness, dubious reasoning and indecisiveness by exertion and entrepreneurship.

The Prime Minister wrote on X;

“करुणा से आत्म-सम्मान और संतोष से सच्ची खुशी मिलती है। इसी भाव से समाज में सहयोग और सद्भाव की डोर और सशक्त होती है।

कारुण्येनात्मनो मानं तृष्णां च परितोषतः।

उत्थानेन जयेत्तन्द्रीं वितर्कं निश्चयाज्जयेत्॥”