“ഞങ്ങൾ ലോകത്തിനു മുന്നിൽ ‘ഏക ഭൂമി, ഏകാരോഗ്യം’ എന്ന കാഴ്ചപ്പാടു മുന്നോട്ടുവച്ചിട്ടുണ്ട്. മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിങ്ങനെ എല്ലാ ജീവജാലങ്ങൾക്കുമുള്ള സമഗ്ര ആരോഗ്യപരിരക്ഷ ഇതിൽ ഉൾപ്പെടുന്നു”
“വൈദ്യചികിത്സ താങ്ങാവുന്നതാക്കി മാറ്റുക എന്നതാണു ഞങ്ങളുടെ ഗവണ്മെന്റിന്റെ ഏറ്റവും വലിയ മുൻ‌ഗണന”
“ആയുഷ്മാൻ ഭാരത്, ജൻ ഔഷധി പദ്ധതികൾ പാവപ്പെട്ടവരും ഇടത്തരക്കാരുമായ ഒരുലക്ഷം കോടിയിലധികം രോഗികൾക്കു തുണയായി”
“പിഎം-ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം പുതിയ ആശുപത്രികൾ സൃഷ്ടിക്കുക മാത്രമല്ല, പുതിയതും സമ്പൂർണവുമായ ആരോഗ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു”
“ആരോഗ്യസംരക്ഷണത്തിൽ സാങ്കേതിക ശ്രദ്ധ കേന്ദ്രീകരിക്കുന്നതു സംരംഭകർക്കു മികച്ച അവസരമാണ്. ഇതു സാർവത്രിക ആരോഗ്യപരിരക്ഷയ്ക്കായുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ഉത്തേജനമേകും”
“ഇന്ന് ഔഷധമേഖലയുടെ വിപണിവലിപ്പം 4 ലക്ഷം കോടിയാണ്. സ്വകാര്യ മേഖലയും അക്കാദമികമേഖലയും തമ്മിലുള്ള ശരിയായ ഏകോപനത്തിലൂടെ ഇത് 10 ലക്ഷം കോടി മൂല്യമുള്ളതാകും”

നമസ്‌കാരം!

സുഹൃത്തുക്കളേ,

കൊവിഡിന് മുമ്പുള്ള കാലഘട്ടത്തിന്റെയും പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള കാലഘട്ടത്തിന്റെയും പശ്ചാത്തലത്തിലാണ് ആരോഗ്യ സംരക്ഷണത്തെ കാണേണ്ടത്. സമ്പന്ന രാജ്യങ്ങളിലെ വികസിത സംവിധാനങ്ങള്‍ പോലും ഇത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ തകരുന്നുവെന്ന് കൊറോണ ലോകത്തെ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ലോകം ആരോഗ്യ സംരക്ഷണത്തില്‍ ഇപ്പോള്‍ എന്നത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ സമീപനം ആരോഗ്യ സംരക്ഷണത്തില്‍ മാത്രം ഒതുങ്ങുന്നില്ല. പകരം, നാം ഒരു പടി മുന്നോട്ട് പോയി മൊത്തത്തിലുള്ള ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍, നമ്മള്‍ ലോകത്തിന് മുന്നില്‍ ഒരു ദര്‍ശനം മുന്നോട്ട് വച്ചിട്ടുണ്ട്, അതാണ് 'ഒരു ഭൂമി-ഒരു ആരോഗ്യം'. മനുഷ്യരോ മൃഗങ്ങളോ സസ്യങ്ങളോ ആകട്ടെ, ജീവജാലങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യ സംരക്ഷണത്തിന് ന്ാം ഊന്നല്‍ നല്‍കുന്നു എന്നാണ് ഇതിനര്‍ത്ഥം. കൊറോണ ആഗോള മഹാമാരിയും വിതരണ ശൃംഖലയുടെ പ്രാധാന്യത്തിന് അടിവരയിടുന്നു. മഹാമാരി അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരുന്നപ്പോള്‍, ചില രാജ്യങ്ങള്‍ക്ക് നിര്‍ഭാഗ്യവശാല്‍, മരുന്നുകളും വാക്‌സിനുകളും മെഡിക്കല്‍ ഉപകരണങ്ങളും പോലുള്ള ജീവന്‍ രക്ഷാ കാര്യങ്ങള്‍ ആയുധങ്ങളായി മാറിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തെ ബജറ്റുകളില്‍ ഈ വിഷയങ്ങളിലെല്ലാം ഇന്ത്യ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, ഇക്കാര്യത്തില്‍ എല്ലാ പങ്കാളികള്‍ക്കും ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിന് ശേഷം നിരവധി പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരു സംയോജിത സമീപനത്തിന്റെയും ദീര്‍ഘകാല വീക്ഷണത്തിന്റെയും അഭാവമുണ്ടായിരുന്നു. ഞങ്ങള്‍ ആരോഗ്യ സംരക്ഷണം ആരോഗ്യ മന്ത്രാലയത്തില്‍ മാത്രം ഒതുക്കിയിട്ടില്ല, മറിച്ച് ' ഗവണ്‍മെന്റിന്റെ പരിപൂര്‍ണ്ണമായ' സമീപനത്തിന് ഊന്നല്‍ നല്‍കി്. ഇന്ത്യയില്‍ കുറഞ്ഞ ചിലവില്‍  ചികിത്സ ഉറപ്പാക്കുക എന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനയാണ്. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ സൗകര്യത്തിന് പിന്നിലെ ലക്ഷ്യം ഇതാണ്. ഇത് 80,000 കോടി രൂപ ലാഭിച്ചു. അല്ലാത്തപക്ഷം രാജ്യത്തെ കോടിക്കണക്കിന് രോഗികള്‍ അവരുടെ ചികിത്സയ്ക്കായി ഈ തുക ചെലവഴിക്കേണ്ടി വരുമായിരുന്നു. നാളെ, അതായത് മാര്‍ച്ച് 7 ന്, രാജ്യം ജന്‍ ഔഷധി ദിവസ് ആഘോഷിക്കാന്‍ പോകുന്നു. ഇന്ന് രാജ്യത്തുടനീളം 9,000 ജന്‍ ഔഷധി കേന്ദ്രങ്ങളുണ്ട്. വിപണിയേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ഈ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ലഭ്യമാണ്. പാവപ്പെട്ട, ഇടത്തരം കുടുംബങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുമ്പോള്‍ ഏകദേശം 20,000 കോടി രൂപ ലാഭിച്ചു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ രണ്ട് പദ്ധതികള്‍ വഴി ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ പൗരന്മാര്‍ക്ക് ലാഭിക്കാനായത്.

സുഹൃത്തുക്കളേ,

ഗുരുതരമായ രോഗങ്ങള്‍ക്ക് രാജ്യത്ത് നല്ലതും ആധുനികവുമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ആളുകള്‍ക്ക് അവരുടെ വീടിനടുത്ത് പരിശോധനാ സൗകര്യങ്ങളും പ്രഥമ ശുശ്രൂഷയ്ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങളും ലഭ്യമാക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ പ്രധാന ശ്രദ്ധ. ഇക്കാര്യത്തില്‍ രാജ്യത്തുടനീളം 1.5 ലക്ഷം ആരോഗ്യ- പരിരക്ഷാ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കുള്ള പരിശോധനാ സൗകര്യം ഈ കേന്ദ്രങ്ങളിലുണ്ട്. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ ദൗത്യത്തിനു കീഴില്‍ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും നിര്‍ണായകമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു. തല്‍ഫലമായി, ചെറിയ പട്ടണങ്ങളില്‍ പുതിയ ആശുപത്രികള്‍ മാത്രമല്ല, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഒരു മുഴുവന്‍ അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കപ്പെടുന്നു. ആരോഗ്യ സംരംഭകര്‍, നിക്ഷേപകര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്കായി നിരവധി പുതിയ അവസരങ്ങള്‍ ഇക്കാര്യത്തില്‍ സൃഷ്ടിക്കപ്പെടുന്നു.

സുഹൃത്തുക്കളേ,

ആരോഗ്യപരമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം, മാനവ വിഭവശേഷിക്കും ഗവണ്‍മെന്റിന്റെ മുന്‍ഗണനയുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 260-ലധികം പുതിയ മെഡിക്കല്‍ കോളേജുകള്‍ തുറന്നു. തല്‍ഫലമായി, 2014-നെ അപേക്ഷിച്ച്, അതായത് ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോഴത്തെ, മെഡിക്കല്‍ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകളുടെ എണ്ണം ഇന്ന് ഇരട്ടിയായി. ഒരു ഡോക്ടറുടെ വിജയത്തിന് വിജയകരമായ ഒരു സഹായി വളരെ പ്രധാനമാണെന്ന് നിങ്ങള്‍ക്കറിയാം. അതിനാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ നഴ്സിംഗ് മേഖലയുടെ വിപുലീകരണത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍ക്ക് സമീപം 157 നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കുന്നത് ആരോഗ്യ മേഖലയിലെ മനുഷ്യ ശേഷിയുടെ  വലിയ ചുവടുവെപ്പാണ്. ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന്റെ ആവശ്യം നിറവേറ്റുന്നതിനും ഇത് ഉപയോഗപ്രദമാകും.

സുഹൃത്തുക്കളേ,

ആരോഗ്യ സംരക്ഷണം ചെലവു കുറഞ്ഞതും താങ്ങാനാവുന്നതുമാക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, ആരോഗ്യമേഖലയില്‍ സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗത്തിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡിയിലൂടെ രാജ്യവാസികള്‍ക്ക് സമയബന്ധിതമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 10 കോടിയോളം ആളുകള്‍ ഇ-സഞ്ജീവനി ഉപയോഗിച്ച് വീട്ടില്‍ ഇരുന്ന് ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ ചികില്‍സയുടെ പ്രയോജനം നേടിയിട്ടുണ്ട്. 5ജി സാങ്കേതികവിദ്യയുടെ അവതരണം കാരണം ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇപ്പോള്‍ ധാരാളം സാധ്യതകള്‍ ഉയര്‍ന്നുവരുന്നു. ഔഷധ വിതരണത്തിന്റെയും പരിശോധനയുടെയും കടത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു. ഇത് സാര്‍വത്രിക ആരോഗ്യ സംരക്ഷണത്തിനായുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം നല്‍കും. നമ്മുടെ സംരംഭകര്‍ക്ക് ഇതൊരു വലിയ അവസരം കൂടിയാണ്. ഏതു സാങ്കേതിക വിദ്യയും ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കണമെന്നും നമ്മള്‍ സ്വാശ്രിതരാകണമെന്നും നമ്മുടെ സംരംഭകര്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ സ്ഥാപനപരമായ പരിഷ്‌കാരങ്ങളും ഞങ്ങള്‍ ആരംഭിക്കുന്നു. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണ മേഖലയിലെ സാധ്യതകള്‍ എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി പുതിയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 30,000 കോടിയിലധികം രൂപ പിഎല്‍ഐ ( ഉല്‍പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതി) പോലുള്ള സ്‌കീമുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

മെഡിക്കല്‍ ഉപകരണ മേഖലയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 12 മുതല്‍ 14 ശതമാനം വരെ വളര്‍ച്ച കൈവരിക്കുന്നുണ്ട്. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ഈ വിപണി നാല് ലക്ഷം കോടി രൂപയിലെത്തും. ഭാവിയിലെ മെഡിക്കല്‍ സാങ്കേതികവിദ്യ, വന്‍കിട ഉല്‍പ്പാദനം, ഗവേഷണം എന്നിവയ്ക്കായി ഞങ്ങള്‍ ഇതിനകം തന്നെ വൈദഗ്ധ്യമുള്ള മനുഷ്യശക്തിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഐഐടികളിലും മറ്റ് സ്ഥാപനങ്ങളിലും മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനത്തിനായി ബയോമെഡിക്കല്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ സമാനമായ കോഴ്‌സുകളും ആരംഭിക്കും. സ്വകാര്യമേഖലയുടെ കൂടുതല്‍ പങ്കാളിത്തവും വ്യവസായവും അക്കാദമിക േേമഖലയും ഗവണ്‍മെന്റും തമ്മില്‍ പരമാവധി ഏകോപനവും ഉറപ്പാക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.

സുഹൃത്തുക്കളേ,

ചിലപ്പോള്‍, ഒരു ദുരന്തം സ്വയം തെളിയിക്കാനുള്ള അവസരവും കൂടിയാണു നല്‍കുന്നത്. കൊവിഡ് കാലത്ത് ഔഷധ മേഖല ഇത് തെളിയിച്ചതാണ്. കൊവിഡ് കാലഘട്ടത്തില്‍ ഇന്ത്യയുടെ ഔഷധ മേഖല ലോകത്തിന്റെ മുഴുവന്‍ വിശ്വാസം നേടിയെടുത്ത രീതി അഭൂതപൂര്‍വമാണ്. നമ്മള്‍ അത് മുതലാക്കണം. ഈ പ്രശസ്തിയും നേട്ടവും വിശ്വാസവും നഷ്ടപ്പെടാന്‍ അനുവദിക്കരുത്. മറിച്ച്, നമ്മോടുള്ള ഈ വിശ്വാസം ഇനിയും വളരണമെന്ന് നാം ഉറപ്പാക്കണം. മികവിന്റെ കേന്ദ്രം വഴി ഔഷധ മേഖലയിലെ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പുതിയ പരിപാടി ആരംഭിക്കുകയാണ്. ഈ ശ്രമങ്ങള്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക മാത്രമല്ല, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇന്ന് ഈ മേഖലയുടെ വിപണി വലിപ്പം ഏകദേശം 4 ലക്ഷം കോടി രൂപയാണ്. സ്വകാര്യമേഖലയും അക്കാദമിക് മേഖലയും തമ്മില്‍ മികച്ച ഏകോപനമുണ്ടെങ്കില്‍ ഈ മേഖലയ്ക്ക് 10 ലക്ഷം കോടി രൂപയിലധികം മൂല്യമുണ്ടാകും. ഔഷധ വ്യവസായം ഈ മേഖലയിലെ പ്രധാനപ്പെട്ട മുന്‍ഗണനാ മേഖലകള്‍ കണ്ടെത്തി അവയില്‍ നിക്ഷേപിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്മെന്റ് മറ്റ് നിരവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്. യുവാക്കള്‍ക്കും ഗവേഷണ വ്യവസായത്തിനുമായി നിരവധി ഐസിഎംആര്‍ ലാബുകള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമാനമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്തെല്ലാം തുറക്കാനാകുമെന്ന്  നോക്കുകയും വേണം.

സുഹൃത്തുക്കളേ,

പ്രതിരോധ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാലിന്യവുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ശുചിത്വ ഭാരത അഭിയാന്‍, പുക മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഉജ്ജ്വല യോജന, മലിന ജലം മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ജല്‍ ജീവന്‍ ദൗത്യം തുടങ്ങിയ സംരംഭങ്ങള്‍ രാജ്യത്ത് മികച്ച ഫലങ്ങള്‍ നല്‍കി. അതുപോലെ പോഷകാഹാരക്കുറവും വിളര്‍ച്ചയും നമ്മുടെ രാജ്യത്തെ ഒരു പ്രധാന പ്രശ്‌നമാണ്. അതിനാല്‍, ഞങ്ങള്‍ ദേശീയ പോഷകാഹാര ദൗത്യം ആരംഭിച്ചു. കൂടാതെ നമ്മുടെ നാട്ടിലെ എല്ലാ വീട്ടുകാര്‍ക്കും വളരെ പരിചിതമായ, പോഷകാഹാരത്തിന് പ്രധാനമായ ഒരു മികച്ച ഭക്ഷണമായ തിനയ്ക്ക് വളരെയധികം ഊന്നല്‍ നല്‍കിയത് ഇപ്പോള്‍ സന്തോഷകരമായ കാര്യമാണ്. ഇന്ത്യയുടെ ശ്രമഫലമായി ഐക്യരാഷ്ട്രസഭ ഈ വര്‍ഷം അന്താരാഷ്ട്ര തിന വര്‍ഷമായി ആചരിക്കുന്നു. പിഎം മാതൃ വന്ദന യോജന,  ഇന്ദ്രധനുഷ് ദൗത്യം തുടങ്ങിയ പരിപാടികളിലൂടെ ആരോഗ്യകരമായ മാതൃത്വവും ബാല്യവും ഞങ്ങള്‍ ഉറപ്പാക്കുന്നു.

യോഗ, ആയുര്‍വേദം, ഫിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവ ആളുകളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. ആയുര്‍വേദവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ആവശ്യം ലോകമെമ്പാടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ശ്രമങ്ങളോടെ, പരമ്പരാഗത വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രം ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുന്നു. അതിനാല്‍, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണം വേഗത്തിലാക്കാന്‍ ആരോഗ്യമേഖലയിലെ എല്ലാ പങ്കാളികളോടും പ്രത്യേകിച്ച് ആയുര്‍വേദ സുഹൃത്തുക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഫലം പോരാ, തെളിവും തുല്യ പ്രധാനമാണ്. ആയുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് ഗവേഷണ മേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടി വരും.

സുഹൃത്തുക്കളേ,

ആധുനിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ മനുഷ്യ ശേഷിയും വികസിപ്പിക്കുന്നതിനിടയില്‍ രാജ്യത്ത് നടക്കുന്ന ശ്രമങ്ങള്‍ക്ക് മറ്റൊരു വശമുണ്ട്. രാജ്യത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ശേഷികളുടെ നേട്ടങ്ങള്‍ രാജ്യവാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തില്ല. ഇപ്പോള്‍ രാജ്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ മെഡിക്കല്‍ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള വലിയ അവസരമാണിത്. മെഡിക്കല്‍ ടൂറിസം ഇന്ത്യയില്‍ തന്നെ ഒരു വലിയ മേഖലയായി വളര്‍ന്നുവരികയാണ്. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രധാന മാധ്യമമായി ഇത് മാറുകയാണ്.

സുഹൃത്തുക്കളേ,

'സബ്ക പ്രയാസ്' (എല്ലാവരുടെയും പ്രയത്‌നം) ഉപയോഗിച്ച്, വികസിത ഇന്ത്യയില്‍ വികസിത ആരോഗ്യ-ക്ഷേമ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. ഈ വെബിനാറില്‍ പങ്കെടുക്കുന്ന എല്ലാ ആളുകളോടും അവരുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സമയബന്ധിതമായി നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കായി കൃത്യമായ മാര്‍ഗരേഖയുമായി ബജറ്റ് നടപ്പാക്കാം, എല്ലാ പങ്കാളികളെയും ഒപ്പം കൂട്ടി അടുത്ത വര്‍ഷത്തെ ബജറ്റിന് മുമ്പ് ഈ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം. ബജറ്റ് ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഞങ്ങള്‍ക്ക് നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അനുഭവങ്ങളും ആവശ്യമാണ്. നിങ്ങളുടെ വ്യക്തിഗത വികസന ലക്ഷ്യങ്ങളെ രാജ്യത്തിന്റെ ദൃഢനിശ്ചയങ്ങളുമായി യോജിപ്പിച്ച് നമ്മള്‍ തീര്‍ച്ചയായും വിജയം കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു.

നന്ദി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Project Cheetah: How A Species Declared Extinct During Nehru Era Returned To India Under Modi Govt

Media Coverage

Project Cheetah: How A Species Declared Extinct During Nehru Era Returned To India Under Modi Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister visits L&T complex at Hazira, Gujarat
June 05, 2026

Prime Minister Shri Narendra Modi today visited the Larsen & Toubro (L&T) complex at Hazira, Gujarat, where he witnessed pioneering innovations being developed by the company across various sectors.

The Prime Minister highly commended the significant role played by L&T in furthering self-reliance in India's defence sector. Sharing glimpses from the visit, Shri Modi appreciated the engineering achievements and advancements being spearheaded at the facility.

In a series of posts on X, the Prime Minister shared:

"This afternoon, went to the L&T complex at Hazira. Witnessed some of their pioneering innovations across different sectors. The role played by L&T in furthering self-reliance in the defence sector is commendable.
@larsentoubro"

"Here are some more glimpses from the visit to the L&T complex in Hazira, Gujarat."