ശ്രേഷ്ഠരേ,


നമസ്‌കാരം!

ഇന്ന്, 23-ാമത് എസ്സിഒ ഉച്ചകോടിയില്‍, നിങ്ങളെ എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, ഏഷ്യന്‍ മേഖലയിലെ മുഴുവന്‍ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനുമുള്ള സുപ്രധാന വേദിയായി എസ്സിഒ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യയും ഈ പ്രദേശവും തമ്മിലുള്ള ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള സാംസ്‌കാരികവും ജനങ്ങളും തമ്മിലുമുള്ള ബന്ധം നമ്മുടെ പങ്കിടപ്പെട്ട പൈതൃകത്തിന്റെ ജീവനുള്ള സാക്ഷ്യമാണ്. ഞങ്ങള്‍ ഈ പ്രദേശത്തെ 'വിപുലീകരിച്ച അയല്‍പക്കമായല്ല, മറിച്ച് ഒരു 'വിപുലീകൃത കുടുംബം' ആയാണ് കാണുന്നത്.

ശ്രേഷ്ഠരേ,

എസ്സിഒയുടെ അധ്യക്ഷന്‍ എന്ന നിലയില്‍, നമ്മുടെ ബഹുമുഖ സഹകരണം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യ നിരന്തരമായ ശ്രമങ്ങള്‍ നടത്തി. ഈ ശ്രമങ്ങളെല്ലാം ഞങ്ങളുടെ രണ്ട് അടിസ്ഥാന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒന്നാമതായി, 'വസുധൈവ കുടുംബകം', അതായത് ലോകം മുഴുവന്‍ ഒരു കുടുംബമാണ്. ഈ തത്വം പുരാതന കാലം മുതല്‍ ഞങ്ങളുടെ സാമൂഹിക സ്വഭാവത്തിന്റെ അവിഭാജ്യ ഘടകമാണ്. ആധുനിക കാലത്തും അത് ഞങ്ങള്‍ക്കു പ്രചോദനത്തിന്റെയും ഊര്‍ജത്തിന്റെയും ഉറവിടമായി വര്‍ത്തിക്കുന്നു. രണ്ടാമത്തെ തത്വം സുരക്ഷിതത്വമാണ്, അത് സുരക്ഷ, സാമ്പത്തിക വികസനം, കണക്റ്റിവിറ്റി, ഐക്യം, പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഉള്ള ബഹുമാനം, പരിസ്ഥിതി സംരക്ഷണം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഞങ്ങളുടെ അധ്യക്ഷ പദവിയുടെ ഉള്ളടക്കവും എസ്സിഒയുടെ കാഴ്ചപ്പാടും ഇത് പ്രതിഫലിപ്പിക്കുന്നു.

ഈ വീക്ഷണത്തോടെ, ഇന്ത്യ എസ്സിഒയ്ക്കുള്ളില്‍ സഹകരണത്തിന്റെ അഞ്ച് പുതിയ തൂണുകള്‍ സ്ഥാപിച്ചു:

- സ്റ്റാര്‍ട്ടപ്പുകളും നവീനാശയങ്ങളും,
- പരമ്പരാഗത വൈദ്യം,
- യുവജന ശാക്തീകരണം,
- ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍, ഒപ്പം
- ബുദ്ധമത പൈതൃകം പങ്കിട്ടു.

ശ്രേഷ്ഠരേ,

ഇന്ത്യയുടെ അധ്യക്ഷ പദവിക്കു കീഴില്‍ ഞങ്ങള്‍ എസ്സിഒയ്ക്കുള്ളില്‍ നൂറ്റി നാല്‍പ്പതിലധികം പരിപാടികളും സമ്മേളനങ്ങളും യോഗങ്ങളും നടത്തിയിട്ടുണ്ട്. എസ്സിഒയുടെ എല്ലാ നിരീക്ഷകരെയും സംഭാഷണ പങ്കാളികളെയും പതിനാല് വ്യത്യസ്ത പരിപാടികളില്‍ ഞങ്ങള്‍ സജീവമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്സിഒയുടെ പതിനാല് മന്ത്രിതല യോഗങ്ങളില്‍, നാം നിരവധി സുപ്രധാന രേഖകള്‍ കൂട്ടായി തയ്യാറാക്കി. ഇവ ഉപയോഗിച്ച് നാം നമ്മുടെ സഹകരണത്തിന് പുതിയതും ആധുനികവുമായ മാനങ്ങള്‍ ചേര്‍ക്കുന്നു;

- ഊര്‍ജ മേഖലയില്‍ ഉയര്‍ന്നുവരുന്ന ഇന്ധനങ്ങളുടെ സഹകരണം.
- ഗതാഗത മേഖലയിലെ കാര്‍ബണ്‍നിര്‍മാര്‍ജ്ജനവും ഡിജിറ്റല്‍ പരിവര്‍ത്തനവും സംബന്ധിച്ച സഹകരണം.
- ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യ മേഖലയിലെ സഹകരണം എന്നിവ പോലെ.

എസ്സിഒയ്ക്കുള്ളിലെ സഹകരണം ഗവണ്‍മെന്റുകള്‍ക്ക് മാത്രമായി പരിമിതപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയുടെ അധ്യക്ഷതയില്‍, ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും ഇടപഴകലും വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യമായി എസ്സിഒ തിന ഭക്ഷണോല്‍സവം, ചലച്ചിത്രോല്‍സവം, എസ്സിഒ സൂരജ്കുണ്ഡ് കരകൗശല മേള, ബുദ്ധിജീവി സമ്മേളനം, പങ്കുവയ്ക്കപ്പെട്ട ബുദ്ധ പൈതൃകത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം എന്നിവ സംഘടിപ്പിച്ചു.

എസ്സിഒയുടെ ആദ്യ ടൂറിസം, സാംസ്‌കാരിക തലസ്ഥാനമായ വാരണാസി എന്ന നിത്യനഗരം വിവിധ പരിപാടികളുടെ ആകര്‍ഷണ കേന്ദ്രമായി മാറി. എസ്സിഒ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളുടെ ഊര്‍ജ്ജവും കഴിവും പ്രയോജനപ്പെടുത്തുന്നതിന്, യുവ ശാസ്ത്രജ്ഞരുടെ സമ്മേളനം, യുവ എഴുത്തുകാരുടെ സമ്മേളനം, യംഗ് റസിഡന്റ് സ്‌കോളര്‍ പ്രോഗ്രാം, സ്റ്റാര്‍ട്ടപ്പ് ഫോറം, യൂത്ത് കൗണ്‍സില്‍ തുടങ്ങിയ പുതിയ ഫോറങ്ങള്‍ സംഘടിപ്പിച്ചു.

ശ്രേഷ്ഠരേ,

ഇന്നത്തെ കാലഘട്ടം ആഗോള കാര്യങ്ങളില്‍ ഒരു നിര്‍ണായക ഘട്ടത്തെ അടയാളപ്പെടുത്തുന്നു.

സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും പകര്‍ച്ചവ്യാധികളും കൊണ്ട് ചുറ്റപ്പെട്ട ഒരു ലോകത്ത്; ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ പ്രതിസന്ധി എല്ലാ രാജ്യങ്ങള്‍ക്കും ഒരു പ്രധാന വെല്ലുവിളിയാണ്.

ഒരു സംഘടന എന്ന നിലയില്‍ നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും നിറവേറ്റാന്‍ നമുക്ക് കഴിയുമോ എന്ന് നാം കൂട്ടായി ചിന്തിക്കണ്ടേ?

ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാന്‍ നാം സജ്ജരാണോ?

എസ് സി ഒ ഭാവിയിലേക്ക് പൂര്‍ണ്ണമായി തയ്യാറെടുക്കുന്ന ഒരു സംഘടനയായി മാറിയിട്ടുണ്ടോ?

ഇക്കാര്യത്തില്‍, എസ്സിഒയ്ക്കുള്ളിലെ പരിഷ്‌കാരങ്ങള്‍ക്കും നവീകരണത്തിനുമുള്ള നിര്‍ദ്ദേശങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നു.

എസ്സിഒയ്ക്കുള്ളിലെ ഭാഷാ തടസ്സങ്ങള്‍ നീക്കാന്‍ എല്ലാവരുമായും ഇന്ത്യയുടെ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഭാഷാ വേദിയായ ഭാഷിണി പങ്കിടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സമഗ്ര വളര്‍ച്ചയ്ക്കുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഒരു ഉദാഹരണമായി ഇത് വര്‍ത്തിക്കും.

യുഎന്‍ ഉള്‍പ്പെടെയുള്ള ആഗോള സ്ഥാപനങ്ങളിലെ പരിഷ്‌കാരങ്ങള്‍ക്കായുള്ള ഒരു പ്രധാന ശബ്ദമാകാനും എസ്സിഒയ്ക്ക് കഴിയും.

ഇന്ന് ഇറാന്‍ എസ്സിഒ കുടുംബത്തില്‍ പുതിയ അംഗമായി ചേരാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവാനാണ്.

ഈ അവസരത്തില്‍ പ്രസിഡന്റ് റൈസിക്കും ഇറാന്‍ ജനതയ്ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ബെലാറസിന്റെ എസ്സിഒ അംഗത്വത്തിനായുള്ള മെമ്മോറാണ്ടം ഓഫ് ഒബ്ലിഗേഷന്‍ ഒപ്പുവെച്ചതിനെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

ഇന്ന് എസ്സിഒയില്‍ ചേരാനുള്ള മറ്റ് രാജ്യങ്ങളുടെ താല്‍പ്പര്യം ഈ സംഘടനയുടെ പ്രാധാന്യത്തിന്റെ തെളിവാണ്.

ഈ പ്രക്രിയയില്‍, മധ്യേഷ്യന്‍ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളിലും അഭിലാഷങ്ങളിലും എസ്സിഒ അതിന്റെ പ്രാഥമിക ശ്രദ്ധ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

ശ്രേഷ്ഠരേ,

പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീകരത വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഈ വെല്ലുവിളിയെ നേരിടാന്‍ നിര്‍ണായകമായ നടപടി ആവശ്യമാണ്. അതിന്റെ രൂപമോ പ്രകടനമോ പരിഗണിക്കാതെ, തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നാം ഒന്നിക്കണം. ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ തങ്ങളുടെ നയങ്ങളുടെ ഉപകരണമായി ഉപയോഗിക്കുന്നു, തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നു. ഇത്തരം രാജ്യങ്ങളെ വിമര്‍ശിക്കാന്‍ എസ്സിഒ മടിക്കേണ്ടതില്ല. ഇത്തരം ഗൗരവതരമായ കാര്യങ്ങളില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ല. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിലും പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. എസ് സി ഒയുടെ റാറ്റ്‌സ് സംവിധാനം ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ യുവാക്കള്‍ക്കിടയില്‍ തീവ്രവാദവല്‍കരണം വ്യാപിക്കുന്നത് തടയാന്‍ നാം സജീവമായ നടപടികളും സ്വീകരിക്കണം. തീവ്രവാദ വിഷയത്തില്‍ ഇന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന നമ്മുടെ പങ്കുവയ്ക്കപ്പെട്ട പ്രതിബദ്ധതയെ പ്രതീകപ്പെടുത്തുന്നു.

ശ്രേഷ്ഠരേ,

അഫ്ഗാനിസ്ഥാനിലെ സാഹചര്യം നമ്മുടെ എല്ലാവരുടെയും സുരക്ഷയെ നേരിട്ട് ബാധിച്ചു. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളും പ്രതീക്ഷകളും മിക്ക എസ്സിഒ രാജ്യങ്ങള്‍ക്കും സമാനമാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി പരിശ്രമിക്കാന്‍ നാം ഒന്നിക്കണം. അഫ്ഗാന്‍ പൗരന്മാര്‍ക്ക് മാനുഷിക സഹായം; എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഗവണ്‍മെന്റ് രൂപീകരണം; തീവ്രവാദത്തിനും മയക്കുമരുന്ന് കടത്തിനും എതിരായ പോരാട്ടം; സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുക എന്നിവ നമ്മുടെ പങ്കുവയ്ക്കപ്പെട്ട മുന്‍ഗണനകളാണ്. ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും ജനങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദ ബന്ധമുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍, അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക സാമൂഹിക വികസനത്തിന് ഞങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. 2021-ലെ സംഭവങ്ങള്‍ക്ക് ശേഷവും ഞങ്ങള്‍ മാനുഷിക സഹായം നല്‍കുന്നത് തുടര്‍ന്നു. അയല്‍ രാജ്യങ്ങളില്‍ അസ്ഥിരത പടര്‍ത്തുന്നതിനോ തീവ്രവാദ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോ അഫ്ഗാനിസ്ഥാന്റെ പ്രമണ്ണ് ഉപയോഗിക്കുന്നില്ല എന്നത് പ്രധാനമാണ്.

ശ്രേഷ്ഠരേ,

ഏതൊരു പ്രദേശത്തിന്റെയും പുരോഗതിക്ക് ശക്തമായ കണക്റ്റിവിറ്റി നിര്‍ണായകമാണ്. മികച്ച കണക്റ്റിവിറ്റി പരസ്പര വ്യാപാരം വര്‍ദ്ധിപ്പിക്കുക മാത്രമല്ല പരസ്പര വിശ്വാസം വളര്‍ത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ ശ്രമങ്ങളില്‍, എസ് സി ഒ ചാര്‍ട്ടറിന്റെ അടിസ്ഥാന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ചും അംഗരാജ്യങ്ങളുടെ പരമാധികാരത്തെയും മേഖലാപരമായ അഖണ്ഡതയെയും ബഹുമാനിക്കുന്നു. എസ്സിഒയില്‍ ഇറാന്റെ അംഗത്വത്തെത്തുടര്‍ന്ന്, ചബഹാര്‍ തുറമുഖത്തിന്റെ പരമാവധി ഉപയോഗത്തിനായി നമുക്ക് പ്രവര്‍ത്തിക്കാം. അന്തര്‍ദേശീയ വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സുരക്ഷിതവും കാര്യക്ഷമവുമായ പാതയായി വര്‍ത്തിക്കാന്‍ കഴിയും. അതിന്റെ മുഴുവന്‍ സാധ്യതകളും തിരിച്ചറിയാന്‍ നാം ശ്രമിക്കണം.

ശ്രേഷ്ഠരേ,

എസ് സി ഒ ലോക ജനസംഖ്യയുടെ ഏകദേശം 40 ശതമാനത്തെയും ആഗോള സമ്പദ്വ്യവസ്ഥയുടെ ഏകദേശം മൂന്നിലൊന്നിനെയും പ്രതിനിധീകരിക്കുന്നു. അതിനാല്‍, പരസ്പരം ആവശ്യങ്ങളും സംവേദനക്ഷമതയും മനസ്സിലാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മികച്ച സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും എല്ലാ വെല്ലുവിളികളും പരിഹരിക്കാനും നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി നിരന്തരമായ ശ്രമങ്ങള്‍ നടത്താനും. ഇന്ത്യയുടെ അധ്യക്ഷസ്ഥാനം വിജയകരമാക്കുന്നതില്‍ നിങ്ങളില്‍ നിന്നെല്ലാം ഞങ്ങള്‍ക്ക് നിരന്തരമായ പിന്തുണ ലഭിച്ചിട്ടുണ്ട്. ഇതിനായി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എസ്സിഒയുടെ അടുത്ത അധ്യക്ഷന്‍, കസാക്കിസ്ഥാന്‍ പ്രസിഡന്റ്, എന്റെ സുഹൃത്ത് പ്രസിഡന്റ് ടോകയേവിനും മുഴുവന്‍ ഇന്ത്യയുടെയും പേരില്‍ ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു.

എസ്സിഒയുടെ വിജയത്തിനായി എല്ലാവരുമായും ഒരുമിച്ച് സജീവ സംഭാവന ചെയ്യാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

 

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Auto sector reports strong sales momentum; SUVs and exports drive growth across industry

Media Coverage

Auto sector reports strong sales momentum; SUVs and exports drive growth across industry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
First Deputy PM of Russia Denis Manturov calls on PM Modi
April 02, 2026
First Deputy PM Manturov briefs PM on progress in trade, fertilizers, connectivity and people-to-people ties
PM recalls the successful visit of President Putin to India in December 2025
PM expresses satisfaction at the sustained efforts towards implementation of the Summit outcomes
PM extends warm greetings to President Putin

The First Deputy Prime Minister of the Russian Federation, H.E. Denis Manturov, called on Prime Minister Shri Narendra Modi today.

First Deputy PM Manturov briefed PM on the progress in various areas of mutually beneficial cooperation, including trade and economic partnership, fertilizers, connectivity and people-to-people ties.

PM recalled the successful visit of President Putin to India in December 2025 for the 23rd India-Russia Annual Summit.

He expressed satisfaction at the sustained efforts being made by both sides towards implementation of the outcomes from the Annual Summit, aimed at further strengthening the India- Russia Special and Privileged Strategic Partnership.

PM extended warm greetings to President Putin and said that he looked forward to their continued exchanges.