ആത്മവിശ്വാസമുള്ള ഇന്ത്യ സംശയങ്ങൾക്കും നിരാശയ്ക്കും അതീതമായി ഉയർന്നുവരുന്നതിനാൽ വികസിത രാജ്യങ്ങൾ ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഒപ്പിടാൻ ആവേശഭരിതരാണ്: പ്രധാനമന്ത്രി
കഴിഞ്ഞ 11 വർഷത്തിനിടയിൽ രാജ്യത്തിന്റെ ബോധമണ്ഡലത്തിലേക്ക് പുതിയൊരു ഊർജ്ജം പ്രവഹിച്ചു, ഇന്ത്യ അതിന്റെ യഥാർത്ഥ കരുത്ത് വീണ്ടെടുക്കാൻ ഉറച്ചുനിൽക്കുകയാണ്: പ്രധാനമന്ത്രി
ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഇന്ന് ആഗോള ചർച്ചാവിഷയമായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി
ഇന്ന് ഇന്ത്യ നടത്തുന്ന ഓരോ ചുവടുവെപ്പും ലോകമെമ്പാടും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു, എ.ഐ ഉച്ചകോടി ഇതിന് വ്യക്തമായ ഉദാഹരണമാണ്: പ്രധാനമന്ത്രി
രാഷ്ട്രനിർമ്മാണം ഒരിക്കലും ഹ്രസ്വകാല ചിന്തയിലൂടെ സംഭവിക്കുന്നില്ല; അത് ദീർഘവീക്ഷണം, ക്ഷമ, സമയബന്ധിതമായ തീരുമാനങ്ങൾ എന്നിവയിലൂടെയാണ് രൂപപ്പെടുന്നത്: പ്രധാനമന്ത്രി

"ഉള്ളിലെ കരുത്ത്" എന്ന പ്രമേയത്തിൽ ഊന്നിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ പ്രയാണത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ദേശീയ സാധ്യതകൾ വീണ്ടെടുക്കുന്നതിനെക്കുറിച്ചും സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും 2047-ഓടെ വികസിത ഇന്ത്യയിലേക്കുള്ള മാർഗരേഖയെക്കുറിച്ചും വിശദമായി സംസാരിച്ചു.

 

"നമ്മുടെ ഗ്രന്ഥങ്ങൾ 'തത് ത്വം അസി' എന്ന് പറയുന്നു, അതായത് നാം തേടുന്ന ദൈവികത നമുക്കുള്ളിൽ തന്നെയാണ്. ഉള്ളിലുള്ള ആ സാധ്യതയെ നമ്മൾ തിരിച്ചറിയണം. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യ ആ കരുത്തിനെ തിരിച്ചറിയുകയും അതിനെ ശാക്തീകരിക്കാൻ നിരന്തരമായ പരിശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു." എന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, 

ഒരു രാജ്യത്ത് സാധ്യതകൾ പെട്ടെന്നൊരു ദിവസം ജനിക്കുന്നതല്ലെന്നും അത് തലമുറകളിലൂടെ കെട്ടിപ്പടുക്കുന്നതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ അതിന്റെ നഷ്ടപ്പെട്ട സാധ്യതകൾ സജീവമായി വീണ്ടെടുക്കുമ്പോൾ കഴിഞ്ഞ 11 വർഷത്തിനിടയിൽ ദേശീയ ബോധമണ്ഡലത്തിലേക്ക് പുതിയൊരു ഊർജ്ജം പ്രവഹിച്ചതായി ശ്രീ മോദി ഊന്നിപ്പറഞ്ഞു. കരുത്തുറ്റ അടിത്തറ പണിയുന്നതിനായി രാജ്യം ഉൽപ്പാദന മേഖലയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതായും സാമ്പത്തിക നയം ശക്തിപ്പെടുത്തുന്നതായും അദ്ദേഹം കുറിച്ചു. "ബാങ്കിംഗ് സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെയും രണ്ടക്ക പണപ്പെരുപ്പത്തെ വിജയകരമായി നിയന്ത്രിക്കുന്നതിലൂടെയും ഗവൺമെന്റ് ഇന്ത്യയെ ലോകത്തിന്റെ വളർച്ചാ എഞ്ചിനാക്കി മാറ്റി."

 

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലെ ഇന്ത്യയുടെ നേതൃത്വത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ജനധൻ, ആധാർ, മൊബൈൽ എന്നീ ത്രിത്വത്തെ കുറിച്ച് പരാമർശിച്ചു, ഇതിനെക്കുറിച്ച് കേൾക്കാൻ ലോക നേതാക്കൾ പലപ്പോഴും താല്പര്യം പ്രകടിപ്പിക്കാറുണ്ട്. ഗുണഭോക്താക്കൾക്ക് ചോർച്ചകളില്ലാതെ 24 ലക്ഷം കോടി രൂപ കൈമാറിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിന്റെ (DBT) വിജയം അദ്ദേഹം ചൂണ്ടിക്കാട്ടി. 3 കോടി കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമല്ലാതിരുന്ന പഴയ കാലത്തുനിന്ന് രാജ്യം ഒരു മുൻനിര സൗരോർജ്ജ രാഷ്ട്രമായി മാറിയെന്നും വന്ദേ ഭാരത്, നമോ ഭാരത് യുഗത്തിൽ റെയിൽവേ സംവിധാനം ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയായി മാറിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

"മുമ്പത്തെ വ്യവസായ വിപ്ലവങ്ങളിൽ ഇന്ത്യയും ഗ്ലോബൽ സൗത്തും കേവലം അനുയായികൾ മാത്രമായിരുന്നു. എന്നാൽ നിർമ്മിത ബുദ്ധി യുഗത്തിൽ ഇന്ത്യ തീരുമാനങ്ങളിൽ പങ്കാളിയാവുകയും അവ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന് നമുക്ക് സ്വന്തമായി ഒരു AI സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഉണ്ട്, കൂടാതെ AI ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനാവശ്യമായ ഊർജ്ജ ആവശ്യകതകളിൽ ഞങ്ങൾ അതിവേഗം പ്രവർത്തിക്കുന്നു." എന്ന് നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞു. നൂറിലധികം രാജ്യങ്ങൾ പങ്കെടുത്ത AI ഉച്ചകോടി അഭിമാനകരമായ നിമിഷമാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

 

ഭാവി തലമുറകൾക്ക് ഇന്നത്തെ സ്വയംപര്യാപ്തതയിലുള്ള നിക്ഷേപം അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "വരും പതിറ്റാണ്ടുകളിലെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ന് നമ്മൾ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയും ഗ്രീൻ ഹൈഡ്രജൻ, സൗരോർജ്ജം, എഥനോൾ മിശ്രിതം, പ്രതിരോധ ഉൽപ്പാദനം, മൊബൈൽ നിർമ്മാണം, ഡ്രോൺ സാങ്കേതികവിദ്യ, നിർണ്ണായക മിനറൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്ക് മുൻഗണന നൽകുകയും ചെയ്യുന്നു," ശ്രീ മോദി എടുത്തുപറഞ്ഞു. "പെട്ടെന്നുള്ള ചിന്തകൾ കൊണ്ട് രാഷ്ട്രനിർമ്മാണം ഒരിക്കലും സംഭവിക്കില്ല; അത് വലിയ കാഴ്ചപ്പാട്, ക്ഷമ, സമയബന്ധിതമായ തീരുമാനങ്ങൾ എന്നിവയിലൂടെയാണ് സംഭവിക്കുന്നത്," പ്രധാനമന്ത്രി പറഞ്ഞു.

മുൻകാലങ്ങളേക്കാൾ നാലിരട്ടി കൂടുതലായി, 28 ലക്ഷം കോടി രൂപ കാർഷിക വായ്പയായി നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. പി.എം കിസാൻ വഴി 4 ലക്ഷം കോടിയിലധികം രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിച്ചതായി ശ്രീ മോദി എടുത്തുപറഞ്ഞു. "ഈ പരിഷ്കാരങ്ങൾ കാരണം നമ്മുടെ രാജ്യം മുൻനിര കാർഷിക കയറ്റുമതി രാഷ്ട്രങ്ങളിൽ ഒന്നായി മാറുകയാണ്," ശ്രീ മോദി വ്യക്തമാക്കി.

 

പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി എല്ലാ പൗരന്മാർക്കും സ്ഥാപനങ്ങൾക്കുമായി ഒരു ആഹ്വാനം നൽകി, "ഞാൻ ചെങ്കോട്ടയിൽ നിന്ന് പറഞ്ഞിട്ടുണ്ട്—ഇതാണ് സമയം, ശരിയായ സമയം. ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള സമയമാണിത്. ഓരോ വ്യക്തിയും മികവിനായി ലക്ഷ്യമിടട്ടെ... നമ്മൾ പതിവ് ജോലികൾ മാത്രമല്ല ചെയ്യേണ്ടത്, ലോകോത്തര നിലവാരമുള്ള ജോലികളാണ് ചെയ്യേണ്ടത്."

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Switch Mobility completes delivery of 100 electric buses to Mauritius in India’s largest e-bus export

Media Coverage

Switch Mobility completes delivery of 100 electric buses to Mauritius in India’s largest e-bus export
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends greetings on Maha Bishuba Pana Sankranti
April 14, 2026

The Prime Minister, Narendra Modi has extended greetings on the occasion of Maha Bishuba Pana Sankranti.

In a post on X, he said,

“Happy Maha Bishuba Pana Sankranti!”