Dadra and Nagar Haveli, Daman and Diu are our pride, our heritage: PM Modi
Dadra and Nagar Haveli, Daman and Diu have reached a saturation level in several schemes: PM Modi
Jan Aushadhi means guarantee of affordable treatment! The mantra of Jan Aushadhi is - lower prices, effective medicines: PM Modi
We all should reduce 10% of the cooking oil in our food,manage with 10% less oil every month,This will be a significant step towards reducing obesity: PM Modi

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദാദ്ര-നഗർ ഹവേലി, ദമൻ-ദിയു കേന്ദ്രഭരണപ്രദേശത്ത് 2580 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. സിൽവാസ്സയിലെ നമോ ആശുപത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഈ മേഖലയുമായി ബന്ധപ്പെടാനും ഇടപഴകാനും അവസരം നൽകിയതിന് കേന്ദ്രഭരണപ്രദേശമായ ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിലെ അർപ്പണബോധമുള്ള തൊഴിലാളികളോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജനങ്ങളോടുള്ള ഊഷ്മളതയും ദീർഘകാലബന്ധവും അദ്ദേഹം പരാമർശിച്ചു. ഈ മേഖലയുമായുള്ള തന്റെ ബന്ധം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. 2014-ൽ തന്റെ ഗവണ്മെന്റ് അധികാരത്തിൽ വന്നശേഷം ഈ മേഖല കൈവരിച്ച പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു. ദാദ്ര-നഗർ ഹവേലി, ദമൻ-ദിയുവിന്റെ സാധ്യതകളെ ആധുനികവും പുരോഗമനപരവുമായ സ്വത്വമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

“സിൽവാസ്സയുടെ പ്രകൃതിസൗന്ദര്യവും അതിലെ ജനങ്ങളുടെ സ്നേഹവും, അതുപോലെ ദാദ്ര-നഗർ ഹവേലിയും, ദമൻ-ദിയുവും നിങ്ങളുമായുള്ള എന്റെ ബന്ധം എത്ര കാലമായി നിലനിൽക്കുന്നുവെന്ന് ഏവർക്കും അറിയാം. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ ബന്ധം, ഞാൻ ഇവിടെ വരുമ്പോൾ എനിക്ക് അനുഭവപ്പെടുന്ന സന്തോഷം, നിങ്ങൾക്കും എനിക്കും മാത്രമേ അത് മനസ്സിലാകൂ” - ശ്രീ മോദി കൂട്ടിച്ചേർത്തു. ആദ്യമായി സന്ദർശിച്ചപ്പോൾ ഈ പ്രദേശം വളരെ വ്യത്യസ്തമായിരുന്നുവെന്നും, ഒരു ചെറിയ തീരദേശമേഖലയിൽ എന്തു ചെയ്യാനാകുമെന്നു ഏവരും ചോദിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, ഈ സ്ഥലത്തെ ജനങ്ങളിലും അവരുടെ കഴിവുകളിലും തനിക്ക് എല്ലായ്പോഴും വിശ്വാസമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ ഈ വിശ്വാസം പുരോഗതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടുവെന്നും, സിൽവാസ്സയെ കോസ്‌മോപൊളിറ്റൻ നഗരമാക്കി മാറ്റിയെന്നും, എല്ലാ നാട്ടുകാർക്കും പുതിയ അവസരങ്ങളോടെ അഭിവൃദ്ധി സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

ആദ്യകാലത്തു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്ന സിംഗപ്പൂരിന്റെ ഉദാഹരണവും ശ്രീ മോദി പങ്കുവച്ചു. സിംഗപ്പൂരിന്റെ പരിവർത്തനം അവിടത്തെ ജനങ്ങളുടെ കരുത്തുറ്റ ഇച്ഛാശക്തിയാലാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിനായി സമാന ദൃഢനിശ്ചയം സ്വീകരിക്കാൻ കേന്ദ്രഭരണപ്രദേശത്തെ പൗരന്മാരെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. താൻ അവർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അവർക്ക് ഉറപ്പുനൽകി. പക്ഷേ മുന്നോട്ടു പോകുന്നതിന് അവരും മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“ദാദ്ര-നഗർ ഹവേലിയും ദമൻ-ദിയുവും കേന്ദ്രഭരണപ്രദേശം മാത്രമല്ല, അഭിമാനത്തിന്റെയും പൈതൃകത്തിന്റെയും ഉറവിടം കൂടിയാണ്. അതിനാലാണ് ഈ മേഖലയെ സമഗ്ര വികസനത്തിന് പേരുകേട്ട മാതൃകാ സംസ്ഥാനമാക്കി നാം മാറ്റുന്നത്” - ശ്രീ മോദി പറഞ്ഞു. അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, ആധുനിക ആരോഗ്യസേവനങ്ങൾ, ലോകോത്തര വിദ്യാഭ്യാസസ്ഥാപനങ്ങൾ, വിനോദസഞ്ചാരം, നീലസമ്പദ്‌വ്യവസ്ഥ, വ്യാവസായിക പുരോഗതി, യുവാക്കൾക്കുള്ള പുതിയ അവസരങ്ങൾ, വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം എന്നിവയാൽ ഈ മേഖല എങ്ങനെ അംഗീകരിക്കപ്പെടണമെന്നതു താൻ വിഭാവനം ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലും കേന്ദ്രഗവണ്മെന്റിന്റെ പിന്തുണയോടെയും ഈ മേഖല ആ ലക്ഷ്യങ്ങളിലേക്ക് അതിവേഗം മുന്നേറുകയാണെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനിടയിൽ വികസനത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. വികസനത്തിന്റെ കാര്യത്തിൽ ഈ മേഖല ഇപ്പോൾ ദേശീയ ഭൂപടത്തിൽ വേറിട്ട സ്വത്വത്തോടെ ഉയർന്നുവരുന്നു. ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ്, ജൽ ജീവൻ ദൗത്യം, ഭാരത്‌നെറ്റ്, പിഎം ജൻ ധൻ യോജന, പിഎം ജീവൻ ജ്യോതി ബീമ, പിഎം സുരക്ഷാ ബീമ തുടങ്ങിയ വിവിധ ഗവണ്മെന്റ് പദ്ധതികൾ ജനങ്ങൾക്ക്, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങൾക്കും ഗോത്രസമൂഹങ്ങൾക്കും ഗണ്യമായ നേട്ടങ്ങൾ നൽകിയിട്ടുണ്ട്.

സ്മാർട്ട് സിറ്റി ദൗത്യം, സമഗ്രശിക്ഷ, പിഎം മുദ്ര യോജന തുടങ്ങിയ സംരംഭങ്ങളിൽ 100% പരിപൂർണത കൈവരിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗവണ്മെന്റിന്റെ പദ്ധതികളിൽനിന്ന് ഓരോ പൗരനും പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി, ഈ ക്ഷേമ പദ്ധതികളുമായി ഗവണ്മെന്റ് ഇതാദ്യമായി ജനങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, വ്യാവസായിക വികസനം എന്നിവയിൽ ദാദ്ര-നഗർ ഹവേലി, ദമൻ-ദിയു എന്നിവയുടെ പരിവർത്തനം പ്രധാനമന്ത്രി എടുത്തുകാട്ടി. മുമ്പ് ഈ മേഖലയിലെ യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകേണ്ടിവന്നിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് ഈ മേഖലയിൽ ദേശീയ തലത്തിലുള്ള ആറു സ്ഥാപനങ്ങളുണ്ട്. നമോ മെഡിക്കൽ കോളേജ്, ഗുജറാത്ത് ​ദേശീയ നിയമ സർവകലാശാല, ഐഐഐടി ദിയു, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, ദമൻ എൻജിനിയറിങ് കോളേജ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സ്ഥാപനങ്ങൾ സിൽവാസ്സയെയും ഈ മേഖലയെയും പുതിയ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റി. “യുവാക്കൾക്കു കൂടുതൽ പ്രയോജനം ലഭിക്കുന്നതിനായി, ഈ സ്ഥാപനങ്ങളിൽ അവർക്കായി സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാഠി എന്നീ നാല് വ്യത്യസ്ത മാധ്യമങ്ങളിൽ വിദ്യാഭ്യാസം നൽകുന്ന മേഖലയാണിതെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇപ്പോൾ, ഇവിടത്തെ പ്രൈമറി-ജൂനിയർ സ്കൂളുകളിലെ കുട്ടികൾ സ്മാർട്ട് ക്ലാസ് മുറികളിലാണ് പഠിക്കുന്നതെന്നു പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്” - ശ്രീ മോദി കൂട്ടിച്ചേർത്തു.

 

അടുത്തകാലത്തായി, ഈ മേഖലയിൽ ആധുനിക ആരോഗ്യപരിരക്ഷാസേവനങ്ങൾ ഗണ്യമായി വികസിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. “2023 ൽ, ഇവിടെ നമോ മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഇതോടൊപ്പം, 450 കിടക്കകളുള്ള പുതിയ ആശുപത്രിയും ഇന്ന് ഉദ്ഘാടനം ചെയ്തു. സിൽവാസ്സയിലെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഈ മേഖലയിലെ ഗോത്രസമൂഹത്തിന് വളരെയധികം ഗുണം ചെയ്യും” - ശ്രീ മോദി പറഞ്ഞു.

ജൻ ഔഷധി ദിനമാണ് ഇന്ന് എന്നതിനാൽ, ഇന്നത്തെ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുകാട്ടി. ജൻ ഔഷധി താങ്ങാനാകുന്ന ചികിത്സ ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭത്തിനു കീഴിൽ, ഗുണനിലവാരമുള്ള ആശുപത്രികൾ, ആയുഷ്മാൻ ഭാരതിന് കീഴിൽ സൗജന്യ ചികിത്സ, ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ചെലവുകുറഞ്ഞ മരുന്നുകൾ എന്നിവ ഗവണ്മെന്റ് നൽകുന്നു. രാജ്യത്തുടനീളമുള്ള 15,000-ത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങൾ 80% വരെ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വാഗ്ദാനം ചെയ്യുന്നു. ദാദ്ര-നഗർ ഹവേലി, ദമൻ-ദിയു എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏകദേശം 40 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രയോജനപ്പെടുന്നു. ഭാവിയിൽ രാജ്യവ്യാപകമായി 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാനാണു ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. “ഈ സംരംഭം ആരംഭിച്ചതിനുശേഷം, താങ്ങാനാകുന്ന നിരക്കിൽ ഏകദേശം 6500 കോടി രൂപയുടെ മരുന്നുകൾ ആവശ്യക്കാർക്ക് നൽകിയിട്ടുണ്ട്. ഇത് ദരിദ്രരുടെയും ഇടത്തരക്കാരുടെയും 30,000 കോടിയിലധികം രൂപ ലാഭിക്കാൻ സഹായിച്ചു. ഈ സംരംഭം ഗുരുതരമായ നിരവധി രോഗങ്ങളുടെ ചികിത്സ താങ്ങാനാകുന്ന നിരക്കിലാക്കി. സാധാരണ പൗരന്മാരുടെ ആവശ്യങ്ങളോടുള്ള ഗവണ്മെന്റിന്റെ സംവേദനക്ഷമതയാണ് ഇതു പ്രകടമാക്കുന്നത്” - ശ്രീ മോദി പറഞ്ഞു.


ജീവിതശൈലി രോഗങ്ങളെ, പ്രത്യേകിച്ച് വലിയൊരു ആരോഗ്യ ഭീഷണിയായി മാറിയിട്ടുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കയായ പൊണ്ണത്തടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. 2050 ആകുമ്പോഴേക്കും 440 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ അമിതവണ്ണം മൂലമുള്ള ക്ലേശം അനുഭവിക്കുമെന്ന് പ്രവചിക്കുന്ന ഒരു സമീപകാല റിപ്പോര്‍ട്ടും അദ്ദേഹം പരാമര്‍ശിച്ചു. ''ഓരോ മൂന്നു പേരിലും ഒരാള്‍ പൊണ്ണത്തടി മൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ഈ ആശങ്കാജനകമായ കണക്ക് സൂചിപ്പിക്കുന്നത്. ഇത് ജീവന് ഭീഷണിയായ ഒരു അവസ്ഥയായി മാറാന്‍ സാദ്ധ്യതയുമുണ്ട്'', ശ്രീ മോദി പറഞ്ഞു.

 

ഇതിനെ ചെറുക്കുന്നതിനായി അമിതവണ്ണം കുറയ്ക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാവരോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പാചക എണ്ണയുടെ ഉപഭോഗം ഓരോ മാസവും 10% കുറയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഉന്നിപ്പറഞ്ഞ അദ്ദേഹം ദൈനംദിന പാചകത്തില്‍ 10% എണ്ണ കുറച്ച് ഉപയോഗിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനും അമിതവണ്ണം തടയുന്നതിനും ദിവസേന കുറച്ചു കിലോമീറ്ററുകള്‍ നടക്കുന്നതു പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ പതിവായി ഉള്‍പ്പെടുത്തുന്നതിനെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ''ഒരു വികസിത രാഷ്ട്രത്തിന്റെ വീക്ഷണം കൈവരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യമുള്ള ഒരു രാഷ്്രടത്തിന് മാത്രമേ അത്തരമൊരു ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ'', ശ്രീ മോദി ഊന്നിപ്പറഞ്ഞു.


കഴിഞ്ഞ ദശകത്തില്‍ ദാദ്ര ആന്റ് നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു എന്നിവിടങ്ങളില്‍ ദ്രുതഗതിയിലുണ്ടായ വ്യാവസായിക വളര്‍ച്ച ശ്രീ മോദി ഉയര്‍ത്തിക്കാട്ടി. സമീപകാല ബജറ്റില്‍ സമാരംഭം കുറിച്ച മിഷന്‍ മാനുഫാക്ചറിംഗ് മുന്‍കൈയിലൂടെ, ഈ മേഖലയ്ക്ക് ഗണ്യമായ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നൂറുകണക്കിന് പുതിയ വ്യവസായങ്ങള്‍ ആരംഭിച്ചു, നിലവിലുള്ള നിരവധി വ്യവസായങ്ങള്‍ വികസിച്ചു, ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങളും ആകര്‍ഷിക്കാനായി. ഈ വ്യവസായങ്ങള്‍ പ്രത്യേകിച്ച് ഗോത്രവര്‍ഗ്ഗ സമൂഹത്തിനും സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നു. ''പട്ടിക ജാതി-വര്‍ഗ്ഗ (എസ്.സി, എസ.്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒ.ബി.സി), സ്ത്രീകള്‍ എന്നിവരെ ശാക്തീകരിക്കുന്നതിനായി ഗിര്‍ ആദര്‍ശ് ജീവിക യോജന നടപ്പിലാക്കിയിട്ടുണ്ട്, അതേസമയം തന്നെ ചെറുകിട ഡയറി ഫാമുകള്‍ സ്ഥാപിക്കുന്നതിലൂടെ പുതിയ സ്വയം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
തൊഴിലവസരത്തിനുള്ള ഒരു സുപ്രധാന സ്രോതസ്സായി വിനോദസഞ്ചാരം ഉയര്‍ന്നു വന്നിട്ടുണ്ടെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. മേഖലയിലെ കടല്‍തീരങ്ങളും സമ്പന്നമായ പൈതൃകവും ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. രാം സേതു, നമോ പാത, ദാമനിലെ ടെന്റ് സിറ്റി, പ്രശസ്തമായ നൈറ്റ് മാര്‍ക്കറ്റ് (നിശാചന്ത) തുടങ്ങിയ വികസനങ്ങള്‍ ഈ മേഖലയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. ഇവിടെ ഒരു വലിയ പക്ഷിസങ്കേതം സ്ഥാപിച്ചിട്ടുണ്ടെന്നും ദുധാനിയില്‍ ഒരു പരിസ്ഥിതി റിസോര്‍ട്ടിന് വേണ്ടിയുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും ശ്രീ മോദി പറഞ്ഞു. ദിയുവില്‍ തീരദേശ ഉല്ലാസനടത്തത്തിനും ( പ്രൊമെനേഡും) സമുദ്രതീര വികസനത്തിനുമുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. ''2024-ലെ ദിയു ബീച്ച് ഗെയിംസ് ബീച്ച് സ്‌പോര്‍ട്‌സിലുള്ള (കടല്‍തീര കായികവിനോദങ്ങള്‍) താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുകയും ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ദിയുവിലെ ഘോഗ്ല ബീച്ചിനെ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. കൂടാതെ, അറബി കടലിന്റെ മനോഹരമായ കാഴ്ചകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഈ മേഖലയെ ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിന് ദിയുവില്‍ ഒരു കേബിള്‍ കാര്‍ പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

 

ദാദ്ര ആന്റ് നാഗര്‍ഹവേലി, ദാമന്‍ ആന്റ് ദിയു എന്നിവിടങ്ങളില്‍ ബന്ധിപ്പിക്കലിലു ണ്ടായിട്ടുള്ള പുരോഗതി ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദാദ്രയ്ക്ക് സമീപം ഒരു ബുള്ളറ്റ് ട്രെയിന്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നുണ്ടെന്നും മുംബൈ-ഡല്‍ഹി എക്‌സ്പ്രസ് വേ കടന്നുപോകുന്നത് സില്‍വാസയിലൂടെയാണെന്നും പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍കൊണ്ട്, നിരവധി കിലോമീറ്റര്‍ പുതിയ റോഡുകളാണ് നിര്‍മ്മിച്ചത്, ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടുന്ന 500 കിലോമീറ്ററിലധികം വരുന്ന റോഡ് പണികള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. '' ഉഡാന്‍ പദ്ധതിയില്‍ നിന്നും ഈ മേഖലയ്ക്ക് പ്രയോജനം ലഭിക്കുന്നുണ്ട്, ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രാദേശിക വിമാനത്താവളം നവീകരിക്കുകയുമാണ്. മേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.


ദാദ്ര ആന്റ് നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു എന്നിവ വികസനത്തിന്റേയും സദ്ഭരണത്തിന്റേയും സുഗമമായ ജീവിതത്തിന്റെയും മാതൃകകളായി മാറുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. മുന്‍കാലങ്ങളില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങള്‍ക്ക് പലതവണ ഗവണ്‍മെന്റ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടി വന്നിരുന്നു, എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട മിക്ക ജോലികളും മൊബൈല്‍ ഫോണിലെ ഒരു ക്ലിക്കിലൂടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന ഗോത്രമേഖലകള്‍ക്ക് ഈ പുതിയ സമീപനം വളരെയധികം ഗുണം ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും ഉടനടി അവ പരിഹരിക്കുന്നതിനുമായി ഗ്രാമങ്ങളില്‍ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഈ പരിശ്രമങ്ങള്‍ക്ക് ശ്രീ പ്രഫുല്‍ പട്ടേലിനെയും അദ്ദേഹത്തിന്റെ സംഘത്തെയും അഭിനന്ദിച്ച പ്രധാനമന്ത്രി മേഖലയുടെ വികസനത്തിനായി ഗവണ്‍മെന്റ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. ''ഇന്ന് സമാരംഭം കുറിച്ച വിജയകരമായ വികസന പദ്ധതികള്‍ക്ക് ദാദ്ര ആന്റ് നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു എന്നിവിടങ്ങളിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ കേന്ദ്രഭരണ പ്രദേശത്തെ പൗരന്മാന്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും, പ്രകടിപ്പിച്ച സ്‌നേഹത്തിനും, ബഹുമാനത്തിനും ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

പശ്ചാത്തലം
രാജ്യത്തിന്റെ എല്ലാ കോണുകളിലും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതിനാണ് പ്രധാനമന്ത്രി പ്രഥമ ശ്രദ്ധ നല്‍കുന്നത്. അതിനനുസൃതമായി സില്‍വാസ്സയിലെ നമോ ആശുപത്രി (ഘട്ടം 1) അദ്ദേഹം ഉദ്ഘാടനം ചെയ്തു. 460 കോടിയിലധികം രൂപ ചിലവില്‍ നിര്‍മ്മിച്ച 450 കിടക്കകളുള്ള ഈ ആശുപത്രി, കേന്ദ്രഭരണ പ്രദേശത്തെ ആരോഗ്യ സേവനങ്ങളെ ഗണ്യമായ തോതില്‍ ശക്തിപ്പെടുത്തും. മേഖലയിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ക്ക് ഇതിലൂടെ അത്യാധുനിക വൈദ്യസഹായം ലഭ്യമാകുകയും ചെയ്യും.


കേന്ദ്രഭരണ പ്രദേശത്തെ 2580 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും സില്‍വാസ്സയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. വിവിധ ഗ്രാമീണ റോഡുകളും മറ്റ് റോഡ് അടിസ്ഥാന സൗകര്യങ്ങളും, സ്‌കൂളുകള്‍, ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങള്‍, പഞ്ചായത്തിന്റെയും മറ്റ് ഭരണ നിര്‍വഹണ സംവിധാനങ്ങളുടെയും കെട്ടിടങ്ങള്‍, അങ്കണവാടി കേന്ദ്രങ്ങള്‍, ജലവിതരണ, മലിനജല അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും മറ്റുള്ളവയ്‌ക്കൊപ്പം ഇതില്‍ ഉള്‍പ്പെടുന്നു. ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുക, വ്യാവസായിക വളര്‍ച്ച അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മേഖലയിലെ പൊതുജനക്ഷേമ മുന്‍കൈകള്‍ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതികളുടെ ലക്ഷ്യം.

 

ചെറിയ ഡയറി ഫാമുകള്‍ സ്ഥാപിച്ചും തങ്ങളുടെ ജീവിതത്തില്‍ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ വരുത്തിയും മേഖലയിലെ പട്ടികജാതി (എസ്.സി), പട്ടികവര്‍ഗ്ഗ (എസ്.ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒ.ബി.സി), ന്യൂനപക്ഷങ്ങള്‍, ദിവ്യാംഗജന്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മെച്ചപ്പെടുത്തുക എന്നതാണ് ഗിര്‍ ആദര്‍ശ് ആജീവിക യോജനയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുടെ സഹ ധനസഹായത്തോടെ, സൗന്ദര്യാത്മകമായി രൂപകല്‍പ്പന ചെയ്ത വണ്ടികള്‍ നല്‍കികൊണ്ട് തെരുവു കച്ചവടക്കാരായ സ്ത്രീകളുടെ അഭിവൃദ്ധി ഉറപ്പാക്കാനുള്ള ഒരു മുന്‍കൈയാണ് സില്‍വാന്‍ ദീദി പദ്ധതി.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
'Operation Sindoor on, if they fire, we fire': India's big message to Pakistan

Media Coverage

'Operation Sindoor on, if they fire, we fire': India's big message to Pakistan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi's address to the nation
May 12, 2025
Today, every terrorist knows the consequences of wiping Sindoor from the foreheads of our sisters and daughters: PM
Operation Sindoor is an unwavering pledge for justice: PM
Terrorists dared to wipe the Sindoor from the foreheads of our sisters; that's why India destroyed the very headquarters of terror: PM
Pakistan had prepared to strike at our borders,but India hit them right at their core: PM
Operation Sindoor has redefined the fight against terror, setting a new benchmark, a new normal: PM
This is not an era of war, but it is not an era of terrorism either: PM
Zero tolerance against terrorism is the guarantee of a better world: PM
Any talks with Pakistan will focus on terrorism and PoK: PM

പ്രിയ ദേശവാസികളെ, നമസ്കാരം
നമ്മളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ ശക്തിയും സംയമനവും കണ്ടു.
ഞാൻ ആദ്യമായി ഭാരതത്തിലെ പരാക്രമശാലികളായ സൈനിക‍ർക്ക്, സായുധസേനാ വിഭാഗങ്ങളെ, നമ്മുടെ ശാസ്ത്രജ്ഞരെയും ഓരോ ഭാരതീയരുടേയും പേരിൽ സല്യൂട്ട് ചെയ്യുകയാണ്
നമ്മുടെ വീരസൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യപ്രാപ്തിക്കായി അതിരുകളില്ലാത്ത ധൈര്യം പ്രകടിപ്പിച്ചു.
ഞാൻ അവരുടെ ധീരതയെ-സാഹസത്തെ-പരാക്രമശൈലിയെ ആദരിക്കുന്നു
അതിനായി ഇന്ന് സമ‍ർപ്പിക്കുന്നു
നമ്മുടെ രാജ്യത്തെ ഓരോ അമ്മമാ‍ർക്കും രാജ്യത്തെ ഓരോ പെൺമക്കൾക്കും ഈ പരാക്രമത്തെ ഇന്ന് സമർപ്പിക്കുന്നു
സുഹൃത്തുക്കളേ,
ഏപ്രിൽ 22ന് പഹൽഗാമിൽ തീവ്രവാദികൾ കാട്ടിയ കാടത്തം രാജ്യത്തെയും ലോകത്തെയും വേദനയിലാഴ്ത്തി
അവധിക്കാലം ആഘോഷിക്കാനെത്തിയ നിർദോഷികളായ സാധാരണ പൗരൻമാരെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തി
ഇത് ഭീകരവാദികളുടെ ബീഭത്സമായ മുഖമായിരുന്നു, ക്രൂരതയായിരുന്നു
ഇത് രാജ്യത്തിന്റെ സദ്ഭാവനയെ ഇല്ലാതാക്കാനുള്ള ശക്തമായ പരിശ്രമമായിരുന്നു
എന്നെ സംബന്ധിച്ച് ഇത് വ്യക്തിപരമായി വളരെയധികം വേദനിപ്പിച്ചു
ഈ ഭീകരവാദ ആക്രമണത്തിന് ശേഷം രാജ്യം മുഴുവൻ-ഓരോ പൗരനും-മുഴുവൻ സമൂഹവും-ഓരോ വിഭാഗവും-ഓരോ രാഷ്ട്രീയ പാ‍ർട്ടിയും-ഒരേ സ്വരത്തിൽ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.
ഞങ്ങൾ തീവ്രവാദികളെ ഇല്ലാതാക്കാൻ ഭാരതീയ സൈനിക‍ർക്ക് പൂർണമായ അധികാരം നൽകി
ഇന്ന് ഓരോ തീവ്രവാദിയും-ഓരോ തീവ്രവാദി സംഘടനയും ഇത് മനസിലാക്കിയിട്ടുണ്ട്
അതായത് നമ്മുടെ സഹോദരിമാരുടെ-പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചാൽ അവസ്ഥ എന്താകുമെന്ന്.

സുഹൃത്തുക്കളേ,
ഓപ്പറേഷൻ സിന്ദൂ‍ർ കേവലം ഒരു പേര് മാത്രമല്ല
ഇത് രാജ്യത്തെ കോടാനുകോടി ആളുകളുടെ ഭാവനകളുടെ പ്രതിബിംബമാണ്.
ഓപ്പറേഷൻ സിന്ദൂ‍ർ നീതിക്ക് വേണ്ടിയുള്ള അഖണ്ഡമായ പ്രതിജ്ഞയാണ്
മെയ് 6ആം തീയതി അ‍ർധരാത്രി, മെയ് 7ന് അതിരാവിലെ, ലോകം ഈ പ്രതിജ്ഞയുടെ ഫലപ്രാപ്തി തിരിച്ചറിഞ്ഞു
ഭാരതീയ സൈനിക‍ർ പാകിസ്ഥാന്റെ തീവ്രവാദി കേന്ദ്രങ്ങളിൽ, അവരുടെ പരിശീലന കേന്ദ്രങ്ങളിൽ അവരുടെ പരിശീലന കേന്ദ്രങ്ങളിൽ ശക്തിയായ ആക്രമണം നടത്തി.
തീവ്രവാദികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഭാരതം ഇത്ര ശക്തമായ തീരുമാനം കൈക്കൊള്ളുമെന്ന്
എന്നാൽ ഇന്ന് രാജ്യം ഒരുമിച്ച് നിൽക്കുന്നു
രാഷ്ട്രം പ്രഥമം എന്ന ഭാവനയിൽ ഉറച്ച് നിൽക്കുന്നു
എല്ലാത്തിനും മുകളിൽ രാഷ്ട്രം എന്ന ചിന്തക്ക് പ്രാധാന്യം നൽകുന്നു
ശക്തമായ, ഉറച്ച തീരുമാനം കൈക്കൊള്ളുന്നു.
അതിന്റെ ഫലവും കാണുന്നു.
പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങളിൽ ഭാരതീയ മിസൈലുകൾ ആക്രമിച്ചപ്പോൾ, ഭാരതീയ ഡ്രോണുകൾ ആക്രമിച്ചപ്പോൾ അത് തീവ്രവാദ സംഘടനകളുടെ കെട്ടിടങ്ങൾ മാത്രമല്ല തക‍ർത്തത്.
അവരുടെ ആവേശത്തെയും അത് ഇല്ലാതാക്കി.
ബഹാവൽപൂ‍ർ, മുരിദ്കെ തുടങ്ങിയ തീവ്രവാദ കേന്ദ്രങ്ങൾ ഇവയെല്ലാം ഒരുതരത്തിൽ ആഗോള തീവ്രവാദത്തിന്റെ സ‍ർവകലാശാലകളാണ്.
ലോകത്താകമാനം നടന്ന തീവ്രവാദ ആക്രമണങ്ങൾ- 9/11 ആയാലും ലണ്ടൻ ട്യൂബ് ബോംബിംഗുകൾ അല്ലെങ്കിൽ ഭാരതത്തിന് നേരെ ദശകങ്ങളായി നടന്ന വലിയ തീവ്രവാദ ആക്രമണങ്ങൾ ആയാലും അതിന്റെയെല്ലാം അടിസ്ഥാന വേര് ഒരു തരത്തിൽ ഈ തീവ്രവാദ കേന്ദ്രങ്ങളായിരുന്നു.

തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു.

അതിനാൽ ഭാരതം ഭീകര തീവ്രവാദത്തിന്റെ ഈ ഹെഡ് ക്വാട്ടേഴ്‌സ് അടിച്ച് തകർത്തു. ഭാരതത്തിന്റെ ഈ ആക്രമണങ്ങളിൽ നൂറിലധികം ഭീകരന്മാർ കൊല്ലപ്പെട്ടു.

ഭീകരവാദത്തിന്റെ ശക്തി കേന്ദ്രങ്ങൾ കഴിഞ്ഞ രണ്ടര - മൂന്ന് ദശകങ്ങളായി പാകിസ്ഥാനിൽ പരസ്യമായി ചുറ്റി തിരിഞ്ഞിരുന്നവർ..

അവർ ഭാരതത്തിനെതിരായി പ്രവർത്തിച്ച് വന്നിരുന്നു.

അവരെ ഭാരതം ഒരു ആക്രമണത്തിലൂടെ ഇല്ലാതാക്കി.

സുഹൃത്തുക്കളെ....
ഭാരതത്തിന്റെ ഈ പ്രവർത്തനത്തിലൂടെ പാകിസ്ഥാൻ കടുത്ത നിരാശയിലകപ്പെട്ടു.

നിരാശയുടെ പടുകുഴിയിലകപ്പെട്ടു.

ഇതിനിടയിൽ അവർ ഒരു ദുഃസ്സാഹസം കാട്ടി.

ഭാരതം ഭീകര വാദത്തിനെതിരെ കൈകൊണ്ട നടപടിക്കെതിരായി പാകിസ്ഥാൻ ഭാരതത്തെ ആക്രമിക്കാൻ ആരംഭിച്ചു.

പാകിസ്ഥാൻ നമ്മുടെ സ്കൂളുകളും കോളേജുകളും, ഗുരുദ്വാരകളും, ക്ഷേത്രങ്ങളും, സാധാരണക്കാരുടെ വീടുകളും ലക്ഷ്യം വച്ചു.

പാകിസ്ഥാൻ നമ്മുടെ സൈനിക കേന്ദ്രങ്ങൾ ലക്‌ഷ്യം വച്ചു.

എന്നാൽ ഇവിടെയും പാകിസ്ഥാൻ സ്വയം പരാജയപ്പെട്ടു.

പാകിസ്താന്റെ ഡ്രോണുകളും മിസൈലുകളും ഭാരതത്തിന് മുന്നിൽ പുല്കൊടിയെ പോലെ ചിതറിയാത്ത ലോകം കണ്ടു.


ഭാരതത്തിന്റെ ശക്തമായ എയർ ഡിഫെൻസ് സിസ്റ്റം, അവയെല്ലാം ആകാശത്ത് വച്ച് തന്നെ നശിപ്പിച്ചു.

പാകിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തുന്നതിനും തയ്യാറായി.

എന്നാൽ, ഭാരതം പാകിസ്ഥാന്റെ നെഞ്ചിന് നേരെ നിറയൊഴിച്ചു.

ഭാരതീയ ഡ്രോണുകളും ഭാരതീയ മിസൈലുകളും ശക്തമായി തിരിച്ചടിച്ചു.

പാകിസ്ഥാൻ വായു സേനയുടെ ബസുകൾക്ക് കേടുപാടുകൾ വരുത്തി.


ഇതിൽ പാകിസ്ഥാൻ അഹങ്കരിച്ചിരുന്നു.


ഭാരതം ആദ്യത്തെ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പാകിസ്ഥാനിൽ വരുത്തിയ നാശം, അത് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അതിനാൽ.

ഭാരതത്തിന്റെ ശക്തമായ ആക്രമണത്തിന് ശേഷം - പാകിസ്ഥാൻ രക്ഷാമാർഗം ചിന്തിച്ച് തുടങ്ങി.

പാകിസ്ഥാൻ - ലോകത്താകമാനം ആക്രമണം ലഘൂകരിക്കുന്നതിനുള്ള മാർഗം തേടി.

വളരെ അധികം നാശ നഷ്ടങ്ങൾ ഉണ്ടായ ശേഷം നിർബന്ധിതമായി മെയ് പത്തിന് ഉച്ചയ്ക്ക് പാകിസ്ഥാൻ സൈന്യം നമ്മുടെ DGMO യുമായി ബന്ധപ്പെട്ടു.


അതിനിടയിൽ നാം തീവ്രവാദത്തിൻറെ അടിസ്ഥാന കേന്ദ്രങ്ങളെ വലിയ രീതിയിൽ നശിപ്പിച്ചു.

ഭീകരവാദികളെ മൃത്യുവിൻറെ മാർഗ്ഗത്തിലേയ്ക്ക് നയിച്ചു.

പാകിസ്ഥാന്റെ നെഞ്ചിൽ തഴച്ച് വളർന്ന തീവ്രവാദ കേന്ദ്രങ്ങളെ

നാം നിലംപരിശാക്കി.


അതിനാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അഭ്യർഥന വരാൻ തുടങ്ങി.
പാകിസ്ഥാൻ ഇത് പറഞ്ഞപ്പോൾ-ഇനി അവരുടെ ഭാഗത്ത് നിന്നും ഭീകരവാദ പ്രവ‍ർത്തനങ്ങളും ആക്രമണവും ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ ഭാരതം അതിനെക്കുറിച്ച് ചിന്തിച്ചു.
ഞാൻ വീണ്ടും ആവ‍ത്തിക്കുകയാണ്, നാം പാകിസ്ഥാന്റെ തീവ്രവാദ-സൈനിക കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച മറുപടി നടപടികൾ ഇപ്പോൾ കേവലം നിർത്തിവെച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിൽ നാം പാകിസ്ഥാന്റെ ഓരോ ചുവടും പ്രത്യേകം നിരീക്ഷിക്കും-അളക്കും.
അവ‍ർ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് നിരീക്ഷിക്കും.

സുഹൃത്തുക്കളേ,
ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങൾ-നമ്മുടെ എയ‍ഫോഴ്സ്-നമ്മുടെ ആ‍ർമി-നമ്മുടെ നേവി-നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-BSF-ഭാരതീയ അ‍ധസൈനിക വിഭാഗങ്ങൾ ഇവരെല്ലാം ജാഗരൂകരാണ്.
സ‍ജിക്കൽ സ്ട്രൈക്ക് - എയ‍ർ സ്ട്രൈക്ക് എന്നിവക്ക് ശേഷം ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ ഭാരതത്തിന്റെ നീതിയാണ്.
ഓപ്പറേഷൻ സിന്ദൂ‍ർ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ഒരു അതിര് നിശ്ചയിച്ചിരിക്കുകയാണ്. പുതിയ അതിര്.
ന്യൂ നോർമൽ നിശ്ചയിച്ചിരിക്കുകയാണ്.
ആദ്യം- ഭാരതം തീവ്രവാദത്തിനെതിരായി ശക്തമായ മറുപടി നൽകി.
നാം നമ്മുടെ രീതിയിൽ -നമ്മുടെ തീരുമാനങ്ങളിൽ മറുപടി നൽകുക തന്നെ ചെയ്യും.
തീവ്രവാദത്തിന്റെ വേരുകൾ പിഴുതെറിയാൻ നാം ഓരോ സ്ഥലത്തും കടന്നുചെന്ന് ശക്തമായ നടപടി സ്വീകരിക്കും.
രണ്ടാമത്-ഒരിക്കലും ആരിൽ നിന്നുമുള്ള ന്യൂക്ലിയ‍ർ ബ്ലാക്മെയിലിംഗ് ഭാരതം സഹിക്കില്ല.
ന്യൂക്ലിയർ ബ്ലാക്മെയിലിംഗിന്റെ തണലിൽ വള‍ർന്ന ഭീകരവാദ കേന്ദ്രങ്ങൾ ഭാരതം ശക്തമായി നശിപ്പിച്ചു.
മൂന്നാമത്- തീവ്രവാദികളെ പിന്തുണക്കുന്ന സ‍ർക്കാരിനെയും തീവ്രവാദികളെയും നാം വ്യത്യസ്തമായി കാണുന്നില്ല.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ലോകം പാകിസ്ഥാന്റെ യാദാ‍ർഥ്യം തിരിച്ചറിഞ്ഞു.
മരണപ്പെട്ട തീവ്രവാദികളുടെ സംസ്കാരച്ചടങ്ങ്-അതിൽ വലിയ വലിയ പാകിസ്ഥാൻ സൈനിക ഓഫീസ‍ർമാർ പങ്കെടുത്തു.
സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന് ഇത് ഉത്തമ ഉദാഹരണമാണ്.
നാം ഭാരതത്തിന്റെ, നമ്മുടെ ദേശവാസികളുടെ-രക്ഷക്കായി അപകടത്തിൽ നിന്നും മോചിപ്പിക്കാനായി തുട‍ർച്ചയായി ശക്തമായ നടപടികൾ സ്വീകരിക്കും

സുഹൃത്തുക്കളേ,
യുദ്ധമൈതാനത്ത് നാം ഓരോ തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂർ പുതിയ മാതൃകയാണ്.
നാം മരുഭൂമിയിലും, പ‍ർവ്വതത്തിലും സ്വന്തം ശക്തി, ശക്തമായി പ്രകടിപ്പിക്കുന്നു.
ഒപ്പം ന്യൂ ഏജ് വാ‍ർഫെയറിനും സ്വന്തം ശക്തി തെളിയിക്കുന്നു.
ഈ ഓപ്പറേഷന് ശേഷം നാം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ ശക്തി തിരിച്ചറിയുന്നു.
അത് ലോകം കണ്ടു.
21ാം നൂറ്റാണ്ടിലെ വാ‍ർഫെയറിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ സമയം വന്നു വഴിഞ്ഞു.

സുഹൃത്തുക്കളേ,
ഇങ്ങനെ തീവ്രവാദത്തിനെതിരായി നാം ഒത്തുചേരുന്നതാണ് നമ്മുടെ ഐക്യം.
അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
തീ‍ർച്ചയായും ഈ യുഗം യുദ്ധത്തിന്റേതല്ല.
എന്നാൽ ഈ യുഗം തീവ്രവാദ
അതിനാൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അഭ്യർഥന വരാൻ തുടങ്ങി.
പാകിസ്ഥാൻ ഇത് പറഞ്ഞപ്പോൾ-ഇനി അവരുടെ ഭാഗത്ത് നിന്നും ഭീകരവാദ പ്രവ‍ർത്തനങ്ങളും ആക്രമണവും ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ ഭാരതം അതിനെക്കുറിച്ച് ചിന്തിച്ചു.
ഞാൻ വീണ്ടും ആവ‍ത്തിക്കുകയാണ്, നാം പാകിസ്ഥാന്റെ തീവ്രവാദ-സൈനിക കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച മറുപടി നടപടികൾ ഇപ്പോൾ കേവലം നിർത്തിവെച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിൽ നാം പാകിസ്ഥാന്റെ ഓരോ ചുവടും പ്രത്യേകം നിരീക്ഷിക്കും-അളക്കും.
അവ‍ർ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് നിരീക്ഷിക്കും.

സുഹൃത്തുക്കളേ,
ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങൾ-നമ്മുടെ എയ‍ഫോഴ്സ്-നമ്മുടെ ആ‍ർമി-നമ്മുടെ നേവി-നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-BSF-ഭാരതീയ അ‍ധസൈനിക വിഭാഗങ്ങൾ ഇവരെല്ലാം ജാഗരൂകരാണ്.
സ‍ജിക്കൽ സ്ട്രൈക്ക് - എയ‍ർ സ്ട്രൈക്ക് എന്നിവക്ക് ശേഷം ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ ഭാരതത്തിന്റെ നീതിയാണ്.
ഓപ്പറേഷൻ സിന്ദൂ‍ർ തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ഒരു അതിര് നിശ്ചയിച്ചിരിക്കുകയാണ്. പുതിയ അതിര്.
ന്യൂ നോർമൽ നിശ്ചയിച്ചിരിക്കുകയാണ്.
ആദ്യം- ഭാരതം തീവ്രവാദത്തിനെതിരായി ശക്തമായ മറുപടി നൽകി.
നാം നമ്മുടെ രീതിയിൽ -നമ്മുടെ തീരുമാനങ്ങളിൽ മറുപടി നൽകുക തന്നെ ചെയ്യും.
തീവ്രവാദത്തിന്റെ വേരുകൾ പിഴുതെറിയാൻ നാം ഓരോ സ്ഥലത്തും കടന്നുചെന്ന് ശക്തമായ നടപടി സ്വീകരിക്കും.
രണ്ടാമത്-ഒരിക്കലും ആരിൽ നിന്നുമുള്ള ന്യൂക്ലിയ‍ർ ബ്ലാക്മെയിലിംഗ് ഭാരതം സഹിക്കില്ല.
ന്യൂക്ലിയർ ബ്ലാക്മെയിലിംഗിന്റെ തണലിൽ വള‍ർന്ന ഭീകരവാദ കേന്ദ്രങ്ങൾ ഭാരതം ശക്തമായി നശിപ്പിച്ചു.
മൂന്നാമത്- തീവ്രവാദികളെ പിന്തുണക്കുന്ന സ‍ർക്കാരിനെയും തീവ്രവാദികളെയും നാം വ്യത്യസ്തമായി കാണുന്നില്ല.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ലോകം പാകിസ്ഥാന്റെ യാദാ‍ർഥ്യം തിരിച്ചറിഞ്ഞു.
മരണപ്പെട്ട തീവ്രവാദികളുടെ സംസ്കാരച്ചടങ്ങ്-അതിൽ വലിയ വലിയ പാകിസ്ഥാൻ സൈനിക ഓഫീസ‍ർമാർ പങ്കെടുത്തു.
സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന് ഇത് ഉത്തമ ഉദാഹരണമാണ്.
നാം ഭാരതത്തിന്റെ, നമ്മുടെ ദേശവാസികളുടെ-രക്ഷക്കായി അപകടത്തിൽ നിന്നും മോചിപ്പിക്കാനായി തുട‍ർച്ചയായി ശക്തമായ നടപടികൾ സിവീകരിക്കും.

സുഹൃത്തുക്കളേ,
യുദ്ധമൈതാനത്ത് നാം ഓരോ തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്.
ഇപ്രാവശ്യം ഓപ്പറേഷൻ സിന്ദൂർ പുതിയ മാതൃകയാണ്.
നാം മരുഭൂമിയിലും, പ‍ർവ്വതത്തിലും സ്വന്തം ശക്തി, ശക്തമായി പ്രകടിപ്പിക്കുന്നു.
ഒപ്പം ന്യൂ ഏജ് വാ‍ർഫെയറിനും സ്വന്തം ശക്തി തെളിയിക്കുന്നു.
ഈ ഓപ്പറേഷന് ശേഷം നാം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ ശക്തി തിരിച്ചറിയുന്നു.
അത് ലോകം കണ്ടു.
21ാം നൂറ്റാണ്ടിലെ വാ‍ർഫെയറിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ സമയം വന്നു വഴിഞ്ഞു.

സുഹൃത്തുക്കളേ,
ഇങ്ങനെ തീവ്രവാദത്തിനെതിരായി നാം ഒത്തുചേരുന്നതാണ് നമ്മുടെ ഐക്യം.
അതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
തീ‍ർച്ചയായും ഈ യുഗം യുദ്ധത്തിന്റേതല്ല.
എന്നാൽ ഈ യുഗം തീവ്രവാദ ത്തിന്റേതുമല്ല.

തീവ്രവാദത്തിനെതിരായി സീറോ ടോളറൻസ് എന്നതാണ് ഒരു മികച്ച മാർഗം ലോകത്തിൻറെ ഗ്യാരന്റി.

സുഹൃത്തുക്കളെ..

പാകിസ്ഥാൻ സേന - പാകിസ്ഥാൻ സർക്കാർ എങ്ങനെയാണോ തീവ്രവാദത്തെ പരിപോക്ഷിപ്പിക്കുന്നത്- അത് ഒരു ദിവസം പാകിസ്ഥാനെ തന്നെ ഇല്ലാതാക്കും.

പാകിസ്ഥാന് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ അവർ തീവ്രവാദത്തെ തുടച്ച് നീക്കണം.

ഇതല്ലാതെ സമാധാനത്തിന് മറ്റൊരു മാർഗമില്ല.

ഭാരതത്തിന്റെ അഭിപ്രായം വ്യക്തമാണ്.


തീവ്രവാദവും - സംഭാഷണവും ഒരുമിച്ച് മുന്നോട്ട് പോകില്ല.

തീവ്രവാദവും വ്യാപാരവും ഒരുമിച്ച് പോകില്ല.

വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല.

എനിക്ക് ലോകത്തോട് പറയാനുള്ളത് നമ്മുടെ നീതിയുടെ പ്രഖ്യാപനം പാകിസ്താനുമായി സംസാരിക്കുന്നുണ്ടെങ്കിൽ അത് തീവ്രവാദത്തിന് എതിരായി.

പാകിസ്ഥാനുമായി സംസാരിക്കുന്നെങ്കിൽ അത് പാക് occupied kashmir നെ പറ്റിയായിരിക്കും.

പ്രിയ ദേശവാസികളെ,

ഇന്ന് ബുദ്ധ പൂർണിമ. ഭഗവാൻ ബുദ്ധൻ നമുക്ക് സമാധാനത്തിന്റെ മാർഗം കാട്ടിത്തന്നു. സമാധാനത്തിന്റെ മാർഗവും ശക്തി പകരുന്നു. മാനവ - സമാധാനം - സമൃദ്ധി എന്നിവ കൊണ്ടുവരും. ഓരോ ഭാരതീയനും സമാധാനത്തോടെ ജീവിക്കണം. വികസിത ഭാരതമെന്ന സ്വപനം പൂര്തത്തീകരിക്കണം. അതിനായി ഭാരതം കൂടുതൽ ശാക്തീകരിക്കേണ്ടത് ആവശ്യമാണ്. ആവശ്യമുണ്ടെങ്കിൽ ഈ ശക്തി പ്രയോജനപ്പെടുത്താം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഭാരതം അതാണ് ചെയ്തത്. ഒരിക്കൽ കൂടി ഭാരതീയ സൈനികർക്ക് - സായുധ സെനങ്ങൾക്ക്ക് അഭിവാദ്യങ്ങൾ. നാം ഭാരതീയയുടെ ഐക്യം ഒരുമ എന്നിവയെ ഞാൻ നമിക്കുന്നു.

നന്ദി

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്