'ഭാരത് ടെക്സ് 2024, ടെക്സ്റ്റൈല്‍ വ്യവസായത്തില്‍ ഇന്ത്യയുടെ അസാധാരണമായ കഴിവുകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള മികച്ച വേദിയാണ്'
''ഭാരത് ടെക്‌സ് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്തായ ചരിത്രത്തെ ഇന്നത്തെ പ്രതിഭയുമായും സാങ്കേതികവിദ്യയെ പാരമ്പര്യവുമായും ബന്ധിപ്പിക്കുന്നു; ശൈലി, സുസ്ഥിരത, സ്‌കെയില്‍, വൈദഗ്ദ്ധ്യം എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു തന്തുവാണ് ഇത്
'ഞങ്ങള്‍ പാരമ്പര്യം, സാങ്കേതികവിദ്യ, കഴിവുകള്‍, പരിശീലനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു'
'വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ടെക്സ്റ്റൈല്‍ മേഖലയുടെ സംഭാവന കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് ഞങ്ങള്‍ വളരെ വിപുലമായ ലക്ഷ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്'
'വസ്ത്രവും ഖാദിയും ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിച്ചു'
'ഇന്ന് സാങ്കേതികവിദ്യയും ആധുനികവല്‍ക്കരണവും അതുല്യതയോടും ആധികാരികതയോടും നിലനില്‍ക്കും'
'ഇന്ത്യയുടെ സ്വന്തം വ്യക്തിത്വം സൃഷ്ടിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കും കസ്തൂരി കോട്ടണ്‍'
'പിഎം-മിത്ര പാര്‍ക്കുകളില്‍, പ്ലഗ് ആന്‍ഡ് പ്ലേ സൗകര്യങ്ങളോടുകൂടിയ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുള്ള ഒരൊറ്റ സ്ഥലത്ത് മുഴുവന്‍ മൂല്യ ശൃംഖലയും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു'
'ഇന്ന് രാജ്യത്ത് 'വോക്കല്‍ ഫോര്‍ ലോക്കല്‍ ആന്‍ഡ് ലോക്കല്‍ ടു ഗ്ലോബല്‍' എന്ന പേരില്‍ ഒരു ജനകീയ മുന്നേറ്റം നടക്കുകയാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ രാജ്യത്ത് സംഘടിപ്പിക്കുന്ന എക്കാലത്തെയും വലിയ ആഗോള ടെക്സ്റ്റൈല്‍ ഇവന്റുകളിലൊന്നായ ഭാരത് ടെക്സ് 2024 ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച എക്സിബിഷന്‍ പ്രധാനമന്ത്രി നടന്നു കണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് എക്സിബിഷന്‍ സെന്ററുകളായ ഭാരത് മണ്ഡപത്തിലും യശോ ഭൂമിയിലുമായി പരിപാടി നടക്കുന്നതിനാല്‍ ഇന്നത്തെ അവസരം സവിശേഷമാണെന്ന് ഭാരത് ടെക്സ് 2024-ലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഏകദേശം 100 രാജ്യങ്ങളില്‍ നിന്നുള്ള 3000-ലധികം പ്രദര്‍ശകരുടെയും വ്യാപാരികളുടെയും 40,000 സന്ദര്‍ശകരുടെയും കൂട്ടായ്മയെ അദ്ദേഹം അംഗീകരിച്ചു, അവര്‍ക്കെല്ലാം ഭാരത് ടെക്സ് ഒരു വേദിയൊരുക്കുന്നു എന്ന് അദ്ദേഹം അടിവരയിട്ടു.

 

ഇന്നത്തെ ഇവന്റ് പല മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു, 'ഭാരത് ടെക്‌സിന്റെ ഇതിവൃത്തം ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്തായ ചരിത്രത്തെ ഇന്നത്തെ പ്രതിഭകളുമായി ബന്ധിപ്പിക്കുന്നു; പാരമ്പര്യത്തെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് ശൈലി/സുസ്ഥിരത/ സ്‌കെയില്‍/നൈപുണ്യവും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു തന്തുവാണ്. ഇന്ത്യയിലുടനീളമുള്ള നിരവധി ടെക്‌സ്‌റ്റൈല്‍ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ മഹത്തായ ഉദാഹരണമായി അദ്ദേഹം ഈ പരിപാടിയെ കണ്ടു. ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ പാരമ്പര്യത്തിന്റെ ആഴവും ദീര്‍ഘായുസ്സും കഴിവും കനിച്ചുതന്നതിന് വേദിയിലെ പ്രദര്‍ശനത്തെ അദ്ദേഹം പ്രശംസിച്ചു.


ടെക്സ്റ്റൈല്‍ മൂല്യ ശൃംഖലയിലെ വിവിധ പങ്കാളികളുടെ സാന്നിധ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയുടെ ടെക്സ്റ്റൈല്‍ മേഖലയെ മനസ്സിലാക്കുന്നതിലും വെല്ലുവിളികളെയും അഭിലാഷങ്ങളെയും കുറിച്ച് ബോധവാന്മാരാകാനുള്ള അവരുടെ ബുദ്ധിയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മൂല്യ ശൃംഖലയില്‍ നിര്‍ണായകമായ നെയ്ത്തുകാരുടെ സാന്നിധ്യവും അടിസ്ഥാന തലം മുതല്‍ അവരുടെ തലമുറകളായുളള അനുഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി വികസിത് ഭാരതിന്റെയും അതിന്റെ നാല് പ്രധാന സ്തംഭങ്ങളുടെയും ദൃഢനിശ്ചയം ഊന്നിപ്പറയുകയും ഇന്ത്യയുടെ ടെക്സ്റ്റൈല്‍ മേഖല ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിങ്ങനെ ഓരോരുത്തരുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എടുത്തുപറയുകയും ചെയ്തു. അതുകൊണ്ട് ഭാരത് ടെക്സ് 2024 പോലൊരു പരിപാടിയുടെ പ്രാധാന്യം വര്‍ദ്ധിക്കുകയേയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

വികസിത് ഭാരതിന്റെ പ്രയാണത്തില്‍ ടെക്സ്റ്റൈല്‍ മേഖലയുടെ പങ്ക് വിപുലീകരിക്കാന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ''ഞങ്ങള്‍ പാരമ്പര്യം, സാങ്കേതികവിദ്യ, കഴിവുകള്‍, പരിശീലനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,'' അദ്ദേഹം പറഞ്ഞു. സമകാലിക ലോകത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരമ്പരാഗത ഡിസൈനുകള്‍ നവീകരിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫാം ടു ഫൈബര്‍, ഫൈബര്‍ ടു ഫാക്ടറി, ഫാക്ടറി ടു ഫാഷന്‍, ഫാഷന്‍ ടു ഫോറിന്‍ എന്നിങ്ങനെ മൂല്യ ശൃംഖലയിലെ എല്ലാ ഘടകങ്ങളെയും ഒരൊറ്റ കുടക്കീഴിൽ ബന്ധിപ്പിക്കുന്ന അഞ്ച് എഫ്-എന്ന ആശയം അദ്ദേഹം ആവര്‍ത്തിച്ചു. MSME മേഖലയെ സഹായിക്കുന്നതിനായി, മേഖലയിലെ വളർച്ചക്ക് ശേഷവും തുടർച്ചയായ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ MSME യുടെ നിർവചനത്തിൽ വരുത്തേണ്ട മാറ്റത്തെപ്പറ്റി പ്രധാനമന്ത്രി പരാമർശിച്ചു. കരകൗശല വിദഗ്ധരും വിപണിയും തമ്മിലുള്ള അകലം കുറയ്ക്കുന്ന നേരിട്ടുള്ള വില്‍പ്പന, പ്രദര്‍ശനങ്ങള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

 

വിവിധ സംസ്ഥാനങ്ങളില്‍ ഏഴ് പിഎം മിത്ര പാര്‍ക്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ വിപുലമായ പദ്ധതികളിലേക്ക് പ്രധാനമന്ത്രി വെളിച്ചം വീശുകയും മുഴുവന്‍ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്കും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്തു. 'പ്ലഗ് ആന്‍ഡ് പ്ലേ' സൗകര്യങ്ങളോടുകൂടിയ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്ന ഒരു സ്ഥലത്ത് മുഴുവന്‍ മൂല്യ ശൃംഖല ആവാസവ്യവസ്ഥയും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത്  പ്രവര്‍ത്തനം മെച്ചപ്പെടുത്തുക മാത്രമല്ല, ലോജിസ്റ്റിക് ചെലവുകള്‍ കുറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

വസ്ത്രനിര്‍മ്മാതാക്കളില്‍ 10ല്‍ 7 പേരും സ്ത്രീകളാണെന്നും കൈത്തറിയില്‍ ഈ സംഖ്യ ഇതിലും കൂടുതലാണെന്നും ഗ്രാമീണ ജനതയുടെയും ടെക്സ്റ്റൈല്‍ മേഖലയിലെ സ്ത്രീകളുടെയും തൊഴില്‍ സാധ്യതയും പങ്കാളിത്തവും പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി സ്വീകരിച്ച നടപടികള്‍ ഖാദിയെ വികസനത്തിന്റെയും തൊഴിലുകളുടെയും ശക്തമായ മാധ്യമമാക്കി മാറ്റിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുപോലെ, കഴിഞ്ഞ ദശകത്തിലെ ക്ഷേമ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും ടെക്സ്റ്റൈല്‍ മേഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

പരുത്തി, ചണം, പട്ട് ഉല്‍പ്പാദകരെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന പ്രൊഫൈലിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, സര്‍ക്കാര്‍ പരുത്തി കര്‍ഷകരെ പിന്തുണയ്ക്കുകയാണെന്നും അവരില്‍ നിന്ന് പരുത്തി വാങ്ങുകയാണെന്നും പറഞ്ഞു. ഗവണ്‍മെന്റ് ആരംഭിച്ച കസ്തൂരി കോട്ടണ്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യം സൃഷ്ടിക്കുന്നതിനുള്ള വലിയ ചുവടുവയ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചണ, പട്ട് മേഖലയ്ക്കുള്ള നടപടികളും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് പോലുള്ള പുതിയ മേഖലകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയും നാഷണല്‍ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് മിഷനെക്കുറിച്ചും പ്രദേശത്തെ സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതയെക്കുറിച്ചും അറിയിച്ചു.


ഒരു വശത്ത് സാങ്കേതികവിദ്യയുടെയും യന്ത്രവല്‍ക്കരണത്തിന്റെയും ആവശ്യകതയും മറുവശത്ത് അതുല്യതയും ആധികാരികതയും ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ഈ രണ്ട് ആവശ്യങ്ങളും ഒരുമിച്ച് നിലനില്‍ക്കാന്‍ കഴിയുന്ന ഒരു സ്ഥലമാണ് ഇന്ത്യയുടേതെന്നും പറഞ്ഞു. ഇന്ത്യയിലെ കരകൗശലത്തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് എല്ലായ്പ്പോഴും ഒരു പ്രത്യേക സവിശേഷതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, അതുല്യമായ ഫാഷന്റെ ആവശ്യകതയ്ക്കൊപ്പം അത്തരം കഴിവുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍, രാജ്യത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (NIFT) സ്ഥാപനങ്ങളുടെ എണ്ണം 19 ആയി വര്‍ധിച്ചതോടെ നൈപുണ്യത്തിൽ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രത്യേക പരിശീലന പരിപാടികളുടെ ഓര്‍ഗനൈസേഷനോടൊപ്പം ഇതുവരെ 2.5 ലക്ഷത്തിലധികം ആളുകള്‍ ശേഷി വികസന പരിശീലനവും നൈപുണ്യ വികസന പരിശീലനവും നേടിയ സമര്‍ഥ് പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഭൂരിഭാഗവും വനിതകള്‍ പങ്കെടുത്തിട്ടുള്ള പദ്ധതി പ്രകാരം ഏകദേശം 1.75 ലക്ഷം പേര്‍ക്ക് ഇതിനകം തന്നെ ഈ വ്യവസായത്തില്‍ ജോലി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നതിനെ  കുറിച്ച്  പരാമര്‍ശിച്ച പ്രധാനമന്ത്രി, 'ഇന്ന് രാജ്യത്ത് 'വോക്കല്‍ ഫോര്‍ ലോക്കല്‍ ആന്‍ഡ് ലോക്കല്‍ ടു ഗ്ലോബല്‍' എന്ന പേരില്‍ ഒരു ജനകീയ പ്രസ്ഥാനം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ചെറുകിട കൈത്തൊഴിലാളികള്‍ക്കായി പ്രദര്‍ശനങ്ങള്‍, മാളുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ശുഭാപ്തി വിശ്വാസവും സുസ്ഥിരവും ദീര്‍ഘവീക്ഷണവുമുള്ള സര്‍ക്കാര്‍ നയങ്ങളുടെ ഫലങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍സ് വിപണിയുടെ മൂല്യം 2014ല്‍ 7 ലക്ഷം കോടി രൂപയില്‍ നിന്ന് 12 ലക്ഷം കോടി കടന്നിരിക്കുന്നു. നൂൽ, തുണി, വസ്ത്ര ഉൽപ്പാദനത്തിൽ 25 ശതമാനം വർധനവുണ്ട്. 380 പുതിയ ബിഐഎസ് മാനദണ്ഡങ്ങള്‍ മേഖലയില്‍ ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നു. ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം(FDI ) ഇരട്ടിയാക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ടെക്സ്റ്റൈല്‍ മേഖലയില്‍ നിന്നുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തിക്കാട്ടി, കോവിഡ് മഹാമാരി സമയത്ത് പിപിഇ കിറ്റുകളുടെയും മുഖംമൂടികളുടെയും നിര്‍മ്മാണത്തിനായി വ്യവസായം നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ടെക്സ്റ്റൈല്‍ മേഖലയ്ക്കൊപ്പം ഗവണ്‍മെന്റ് വിതരണ ശൃംഖല കാര്യക്ഷമമാക്കുകയും ലോകമെമ്പാടും ആവശ്യത്തിന് പിപിഇ കിറ്റുകളും ഫെയ്സ് മാസ്‌കുകളും നല്‍കുകയും ചെയ്തുവെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഈ നേട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഭാവിയില്‍ ഇന്ത്യ ഒരു ആഗോള കയറ്റുമതി കേന്ദ്രമായി മാറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ നിങ്ങളോടൊപ്പം നില്‍ക്കും', പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പ് നല്‍കി. ടെക്സ്റ്റൈല്‍ മേഖലയിലെ വിവിധ പങ്കാളികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും അദ്ദേഹം ശുപാര്‍ശ ചെയ്തു, അതുവഴി വ്യവസായത്തിന്റെ കൂടുതല്‍ വികസനത്തിന് സമഗ്രമായ ഒരു പ്രമേയം കൈവരിക്കാനാകും. ഭക്ഷണം, ആരോഗ്യപരിപാലനം, സമഗ്രമായ ജീവിതശൈലി എന്നിവയുൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും 'അടിസ്ഥാനങ്ങളിലേക്ക് മടങ്ങുക' എന്ന ലോകമെമ്പാടുമുള്ള പൗരന്മാരുടെ മുൻകരുതൽ നിരീക്ഷിച്ച പ്രധാനമന്ത്രി, തുണിത്തരങ്ങളുടെ കാര്യത്തിലും അങ്ങനെയാണെന്ന് പറഞ്ഞു. രാസവസ്തുക്കളുടെ ആവശ്യകതയെപ്പറ്റി പരാമർശിച്ച അദ്ദേഹം രാസവസ്തു മുക്തമായ നിറമുള്ള നൂലുകളുടെ ആവശ്യകതയിലേക്കും ശ്രദ്ധ ക്ഷണിച്ചു. വസ്ത്ര നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ വിപണിയെ മാത്രം ലക്ഷ്യം വെക്കുക എന്ന മാനസികാവസ്ഥയില്‍ നിന്ന് കയറ്റുമതിയിലേക്ക് മാറി ചിന്തിക്കണമെന്ന് പ്രധാനമന്ത്രി തുണി വ്യവസായ മേഖലയോട് അഭ്യര്‍ത്ഥിച്ചു. ഏറെ സാധ്യതകളുള്ള ആഫ്രിക്കന്‍ വിപണിയുടെ പ്രത്യേക ആവശ്യങ്ങളെയും ജിപ്സി കമ്മ്യൂണിറ്റികളുടെ ആവശ്യങ്ങളെയും പരിഗണിക്കണമെന്ന ഉദാഹരണവും അദ്ദേഹം നല്‍കി. മൂല്യ ശൃംഖലയില്‍ കെമിക്കല്‍ സെഗ്മെന്റുകള്‍ ഉള്‍പ്പെടുത്തണമെന്നും, പ്രകൃതിദത്ത രാസ ദാതാക്കളെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

 

ഖാദിയെ അതിന്റെ പരമ്പരാഗത പ്രതിച്ഛായയില്‍ നിന്നും മാറ്റി യുവാക്കളില്‍ ആത്മവിശ്വാസം പകരുന്ന ഫാഷന്‍ ഘടകമാക്കി മാറ്റാനുള്ള തന്റെ ശ്രമത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ടെക്‌സ്‌റ്റൈല്‍സിന്റെ ആധുനിക മേഖലകളില്‍ കൂടുതല്‍ ഗവേഷണം നടത്താനും സ്‌പെഷ്യാലിറ്റി ടെക്‌സ്‌റ്റൈല്‍സിന്റെ പ്രശസ്തി വീണ്ടെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും ഇപ്പോള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇന്ത്യയുടെ വജ്ര വ്യവസായത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, ടെക്‌സ്‌റ്റൈല്‍ ഉപകരണ നിര്‍മ്മാണ മേഖലയില്‍ ഗവേഷണം നടത്താനും പുതിയ ആശയങ്ങളും ഫലങ്ങളും ഉള്ളവരെ പ്രോത്സാഹിപ്പിക്കാനും ടെക്‌സ്‌റ്റൈല്‍ മേഖലയോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മെഡിക്കല്‍ മേഖലയില്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ പോലുള്ള പുതിയ മേഖലകള്‍ പര്യവേക്ഷണം ചെയ്യാനും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ആഗോള ഫാഷന്‍ ട്രെന്‍ഡ് പിന്തുടരാതെ അതിനെ നയിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.


ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് പ്രേരകമായും ഉത്തേജകമായും വര്‍ത്തിക്കാന്‍ ഗവണ്‍മെന്റ് എപ്പോഴും സന്നദ്ധമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്ന ഒരു പുതിയ കാഴ്ചപ്പാടുമായി മുന്നോട്ട് വരാന്‍ വ്യവസായങ്ങളോട് അഭ്യര്‍ഥിച്ചു കൊണ്ട് തന്റെ പ്രസംഗം ഉപസംഹരിച്ചു.

 

കേന്ദ്ര വാണിജ്യ, വ്യവസായ, ടെക്സ്റ്റൈല്‍ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍, കേന്ദ്ര ടെക്സ്‌റ്റൈല്‍ സഹമന്ത്രി ശ്രീമതി. ദര്‍ശന ജര്‍ദോഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

2024 ഫെബ്രുവരി 26 മുതല്‍ 29 വരെയാണ് ഭാരത് ടെക്സ് 2024 സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ 5F ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, മുഴുവന്‍ ടെക്സ്റ്റൈല്‍ മൂല്യ ശൃംഖലയും ഉള്‍ക്കൊള്ളുന്ന ഫൈബര്‍, ഫാബ്രിക്, ഫാഷന്‍ ഫോക്കസ് എന്നിവയിലൂടെ വിദേശത്തേക്ക് ഒരു ഏകീകൃത ഫാം ഈ പരിപാടിയില്‍ ഒരുക്കിയിട്ടുണ്ട്. ടെക്‌സ്‌റ്റൈല്‍ മേഖലയിലെ ഇന്ത്യയുടെ കഴിവ് ഇത് പ്രദര്‍ശിപ്പിക്കുകയും ആഗോള ടെക്‌സ്‌റ്റൈല്‍ പവര്‍ഹൗസ് എന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്യും.

11 ടെക്സ്റ്റൈല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലുകളുടെ ഒരു കണ്‍സോര്‍ഷ്യം സംഘടിപ്പിച്ചതും സര്‍ക്കാരിന്റെ പിന്തുണയുള്ളതുമായ ഭാരത് ടെക്സ് 2024, സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും ഇരട്ട സ്തംഭങ്ങളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നാല് ദിവസത്തെ ഇവന്റില്‍ 65-ലധികം വിജ്ഞാന സെഷനുകള്‍ അവതരിപ്പിക്കുന്നു, നൂറിലധികം ആഗോള പാനലിസ്റ്റുകള്‍ ഈ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. സുസ്ഥിരതയും സ്വാശ്രയത്വവും സംബന്ധിച്ച സമര്‍പ്പിത പവലിയനുകള്‍, ഒരു 'ഇന്‍ഡി ഹാത്ത്', ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍സ് ഹെറിറ്റേജ്, സുസ്ഥിരത, ആഗോള ഡിസൈനുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന തീമുകളെക്കുറിച്ചുള്ള ഫാഷന്‍ അവതരണങ്ങളും ഇന്ററാക്ടീവ് ഫാബ്രിക് ടെസ്റ്റിംഗ് സോണുകളും ഉല്‍പ്പന്ന പ്രദര്‍ശനങ്ങളും ഇതിലുണ്ട്.

3,500-ലധികം പ്രദര്‍ശകര്‍, 100-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 3,000-ത്തിലധികം ഉപഭോക്താക്കൾ, 40,000-ലധികം ബിസിനസ്സ് സന്ദര്‍ശകര്‍, ടെക്‌സ്‌റ്റൈല്‍ വിദ്യാര്‍ത്ഥികള്‍, നെയ്ത്തുകാര്‍, കരകൗശല തൊഴിലാളികള്‍, ടെക്‌സ്‌റ്റൈല്‍ തൊഴിലാളികള്‍ എന്നിവരോടൊപ്പം നയരൂപകര്‍ത്താക്കളും ആഗോള സിഇഒമാരും ഭാരത് ടെക്‌സ് 2024 ല്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിപാടിയില്‍ 50-ലധികം പ്രഖ്യാപനങ്ങളും ധാരണാപത്രങ്ങളും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ടെക്‌സ്‌റ്റൈല്‍ മേഖലയിലെ നിക്ഷേപത്തിനും വ്യാപാരത്തിനും കൂടുതല്‍ ഉത്തേജനം നല്‍കാനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഇത് വിഭാവനം ചെയ്യുന്നു. ആത്മനിര്‍ഭര്‍ ഭാരത്, വികസിത് ഭാരത് എന്നീ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Tirupati Begins First Mango Pulp Exports To UK Under India-UK FTA

Media Coverage

Tirupati Begins First Mango Pulp Exports To UK Under India-UK FTA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister expresses anguish over the loss of lives due to tunnel collapse in Namchi, Sikkim
July 21, 2026
PM announces ex-gratia from PMNRF

Prime Minister Shri Narendra Modi today expressed anguish over the loss of lives due to the collapse of an under-construction tunnel in Namchi, Sikkim. He extended his deepest condolences to the bereaved families and prayed that those injured recover at the earliest.

The Prime Minister announced that an ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. Shri Modi stated that the injured would be given Rs. 50,000.

In a post on X, the Prime Minister shared:

"Anguished by the loss of lives due to the collapse of an under-construction tunnel in Namchi, Sikkim. I extend my deepest condolences to the bereaved families. I pray that those injured recover at the earliest.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi"