ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി.
ദോഹയിലെ ആക്രമണങ്ങളിൽ പ്രധാനമന്ത്രി അതീവ ആശങ്ക രേഖപ്പെടുത്തുകയും ഖത്തർ രാഷ്ട്രത്തിൻ്റെ പരമാധികാര ലംഘനത്തെ അപലപിക്കുകയും ചെയ്തു. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കാനുമുള്ള മധ്യസ്ഥ ശ്രമങ്ങൾ ഉൾപ്പെടെ, പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തർ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
എല്ലാ പ്രശ്നങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനുള്ള പിന്തുണയും സംഘർഷം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ആവർത്തിച്ചു. എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തിനെതിരെയും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യ ഉറച്ച പിന്തുണ നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിലെ ജനങ്ങളോടും രാഷ്ട്രത്തോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് ഷെയ്ഖ് തമീം പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞു.
ഇന്ത്യ-ഖത്തർ തന്ത്രപരമായ പങ്കാളിത്തത്തിലെ തുടർച്ചയായി ഉണ്ടാകുന്ന പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും, പരസ്പര താൽപ്പര്യമുള്ള എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
അടുത്ത ബന്ധം പുലർത്തുന്നത് തുടർന്നു കൊണ്ടു പോകാനും അവർ സമ്മതമറിയിച്ചു.


