‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023’ന്റെ നാലാമതു സമാരംഭച്ചടങ്ങിൽ ഉത്തർപ്രദേശിലുടനീളം 10 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 14000 പദ്ധതികൾക്കു തുടക്കംകുറിച്ചു
“ഉത്തർപ്രദേശിലെ ഇരട്ട എൻജിൻ ഗവണ്മെന്റ് സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം സുഗമമാക്കാൻ രാവും പകലും പ്രവർത്തിക്കുന്നു”
“കഴിഞ്ഞ 7 വർഷത്തിനിടെ ഉത്തർപ്രദേശിൽ വ്യവസായം, വികസനം, വിശ്വാസ്യത എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു”
“മാറ്റത്തിനു യഥാർഥത്തിൽ ലക്ഷ്യമിടുന്നുണ്ടെങ്കിൽ ആർക്കും അതു തടയാൻ കഴിയില്ലെന്ന് ഇരട്ട എൻജിൻ ഗവണ്മെന്റ് തെളിയിച്ചു”
“ആഗോളതലത്തിൽ, ഇന്ത്യയുടെ കാര്യത്തിൽ അഭൂതപൂർവമായ ശുഭചിത്തതയുണ്ട്”
“ഉത്തർപ്രദേശിൽ ജീവിതവും വ്യവസായനടത്തിപ്പും സുഗമമാക്കുന്നതിനു ഞങ്ങൾ തുല്യപ്രാധാന്യം നൽകി”
“ഗവണ്മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാവരിലും എത്തുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല”
“ഏറ്റവും കൂടുതൽ അതിവേഗപാതകളും അന്താരാഷ്ട്ര വിമാനത്താവളങ്ങളുമുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്”
“ഉത്തർപ്രദേശ് മണ്ണിന്റെ പുത്രൻ ചൗധരി ചരൺ സിങ്ജിയെ ആദരിക്കുന്നതു രാജ്യത്തെ കോടിക്കണക്കിനു കർഷകർക്കുള്ള ബഹുമതിയാണ്”

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍; ഊര്‍ജസ്വലനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകനും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയുമായ ശ്രീ രാജ്നാഥ് സിംഗ് ജി; യുപി ഉപമുഖ്യമന്ത്രി; നിയമസഭാ സ്പീക്കര്‍; മറ്റ് പ്രമുഖര്‍; ഭാരതത്തില്‍ നിന്നും വിദേശത്തു നിന്നുമുള്ള വ്യവസായ മേഖലയിലെ എല്ലാ പ്രതിനിധികളേ എന്റെ കുടുംബാംഗങ്ങളേ

വികസിത ഭാരതത്തിനായി വികസിത ഉത്തര്‍പ്രദേശ് കെട്ടിപ്പടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് നാം ഇന്ന് ഇവിടെ ഒറ്റക്കെട്ടായി നില്‍ക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ഉത്തര്‍പ്രദേശിലെ 400-ലധികം അസംബ്ലി സീറ്റുകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പേര്‍  ഈ പരിപാടിയില്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയിലൂടെ ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു. ഏഴോ എട്ടോ വര്‍ഷം മുമ്പ്, ഉത്തര്‍പ്രദേശിലെ നിക്ഷേപങ്ങളുടെയും തൊഴിലവസരങ്ങളുടെയും നിലവിലെ അന്തരീക്ഷം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. കുറ്റകൃത്യങ്ങള്‍, കലാപങ്ങള്‍, മോഷണങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് ധാരാളമായിരുന്നു. അക്കാലത്ത്, ആരെങ്കിലും യുപിയുടെ വികസനത്തിന് അഭിലാഷം പ്രകടിപ്പിച്ചിരുന്നെങ്കില്‍, കുറച്ച് ആളുകള്‍ മാത്രമേ അത് കേള്‍ക്കുകയും, വിശ്വസിക്കുകയും ചെയ്യുമായിരുന്നുളളൂ. എന്നിട്ടും ഇന്ന് ഉത്തര്‍പ്രദേശിലേക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഒഴുകുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു എംപി എന്ന നിലയില്‍, എന്റെ സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് എന്നില്‍ അളവറ്റ സന്തോഷം നിറയ്ക്കുന്നു. ഇന്ന് ആയിരക്കണക്കിന് പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ വരാനിരിക്കുന്ന ഫാക്ടറികളും വ്യവസായങ്ങളും യുപിയുടെ ഭൂപ്രകൃതിയെ മാറ്റിമറിക്കാന്‍ ഒരുങ്ങുകയാണ്. എല്ലാ നിക്ഷേപകര്‍ക്കും, പ്രത്യേകിച്ച് യുപിയിലെ യുവാക്കള്‍ക്ക് ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

 

സുഹൃത്തുക്കളേ,

യുപിയില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ട് ഏഴ് വര്‍ഷമായി. ഈ സമയത്ത്, ഒരുകാലത്ത് സംസ്ഥാനത്തെ ബാധിച്ചിരുന്ന ബ്യൂറോക്രാറ്റിക് തടസ്സങ്ങള്‍ (റെഡ് ടേപ്പിസം) പൊളിച്ചെഴുതി, ബിസിനസ്സ് ചെയ്യുന്നതില്‍ എളുപ്പമുള്ള ഒരു സംസ്‌കാരത്തിന് ചുവന്ന പരവതാനി വിരിച്ചു. ബിസിനസ് അവസരങ്ങള്‍ അഭിവൃദ്ധിപ്പെട്ടപ്പോള്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞു. ബിസിനസ്, വികസനം, വിശ്വാസം എന്നിവയുടെ അന്തരീക്ഷം യുപി വളര്‍ത്തിയെടുത്തു. മാറ്റത്തിനുള്ള യഥാര്‍ത്ഥ ഉദ്ദേശ്യത്തോടെ പുരോഗതി അനിവാര്യമാണെന്ന് ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ തെളിയിച്ചു. യുപിയുടെ കയറ്റുമതി സമീപ വര്‍ഷങ്ങളില്‍ ഇരട്ടിയായി. വൈദ്യുതി ഉല്‍പ്പാദനമോ വൈദ്യുതി പ്രസരണമോ ആകട്ടെ, ഇന്ന് യുപി പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. എക്സ്പ്രസ് വേകളിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും യുപി രാജ്യത്തെ നയിക്കുന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ ആദ്യത്തെ അതിവേഗ റെയില്‍ സംവിധാനവും സംസ്ഥാനത്താണ്. പൂര്‍വ പശ്ചിമ സമര്‍പ്പിത ചരക്ക് ഇടനാഴികളുടെ വിപുലമായ ശൃംഖല ഉത്തര്‍പ്രദേശിലൂടെ കടന്നുപോകുന്നു. യുപിയിലെ നദികളുടെ വിശാലമായ ശൃംഖല ചരക്ക് കപ്പലുകള്‍ക്കും ഉപയോഗിക്കുന്നു. ഈ സംഭവവികാസങ്ങള്‍ യുപിയില്‍ സുഗമമായ സഞ്ചാരത്തിനും കൂടുതല്‍ കാര്യക്ഷമമായ ഗതാഗതത്തിനും സഹായകമായി.


സുഹൃത്തുക്ക,ളേ

ഇന്നത്തെ പരിപാടി കേവലം നിക്ഷേപം മാത്രമല്ല; അത് വിശാലമായ ശുഭാപ്തിവിശ്വാസത്തെയും മികച്ച വരുമാനത്തിന്റെ പ്രതീക്ഷയെയും പ്രതീകപ്പെടുത്തുന്നു. ഭാരതത്തിന്റെ വളര്‍ച്ചാ പാതയെക്കുറിച്ച് ലോകമെമ്പാടും അഭൂതപൂര്‍വമായ പോസിറ്റിവിറ്റിയുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ യുഎഇയിലും ഖത്തറിലും ഒരു വിദേശ യാത്ര കഴിഞ്ഞ് മടങ്ങി. എല്ലാ രാജ്യങ്ങളും ഭാരതത്തിന്റെ വളര്‍ച്ചയുടെ കഥയില്‍ ആത്മവിശ്വാസത്തിലാണ്. ആഭ്യന്തരമായി 'മോദിയുടെ ഗ്യാരന്റി'യെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, മികച്ച വരുമാനത്തിന്റെ ഗ്യാരണ്ടിയായാണ് ലോകം ഭാരതത്തെ കാണുന്നത്. തിരഞ്ഞെടുപ്പിന് അടുത്ത് ആളുകള്‍ പുതിയ നിക്ഷേപം ഒഴിവാക്കുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് ഭാരതം ഈ ധാരണയും തകര്‍ത്തിരിക്കുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി, ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ ഭാരതത്തിന്റെ സ്ഥിരതയിലും നയങ്ങളിലും ഭരണത്തിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. യുപിയിലും ലഖ്നൗവിലും ഈ വികാരം പ്രകടമാണ്.

 

സഹോദരീ സഹോദരന്മാരേ,

ഒരു വികസിത ഭാരതത്തെക്കുറിച്ച് ഞാന്‍ പറയുമ്പോള്‍, അതിന് പുതിയ കാഴ്ചപ്പാടുകളും പുതിയ ദിശാസൂചനകളും ആവശ്യമാണ്. സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളായി നിലനിന്ന കാലഹരണപ്പെട്ട മാനസികാവസ്ഥ പുരോഗതിയെ തടസ്സപ്പെടുത്തി. പൗരന്മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുമ്പോള്‍ ഉപജീവനമാര്‍ഗം നല്‍കുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. മുന്‍ സര്‍ക്കാരുകള്‍ ഏതാനും പ്രധാന നഗരങ്ങളില്‍ സൗകര്യങ്ങളും തൊഴിലവസരങ്ങളും കേന്ദ്രീകരിച്ചു, രാജ്യത്തിന്റെ ഭൂരിഭാഗവും അവികസിതമായി തുടര്‍ന്നു. പരിശ്രമം കുറച്ചായതിനാല്‍ ഇത് ചെയ്യാന്‍ എളുപ്പമായിരുന്നു.. നേരത്തെയും ഉത്തര്‍പ്രദേശ് സമാനമായ അവഗണന നേരിട്ടിരുന്നു. എന്നിരുന്നാലും, കാലഹരണപ്പെട്ട ഈ രാഷ്ട്രീയ ചിന്തയെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ തകര്‍ത്തു. ഉത്തര്‍പ്രദേശിലെ ഓരോ കുടുംബത്തിന്റെയും ജീവിതനിലവാരം ഉയര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ജീവിതം എളുപ്പമാകുമ്പോള്‍, ബിസിനസ്സ് നടത്തുന്നത് സ്വാഭാവികമായും അങ്ങനെയാകുന്നു. പാവപ്പെട്ടവര്‍ക്കായി ഞങ്ങള്‍ നാല് കോടി പക്കാ വീടുകള്‍ നിര്‍മ്മിക്കുകയും നഗരപ്രദേശങ്ങളിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് അവരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഏകദേശം 60,000 കോടി രൂപ സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ സംരംഭത്തിലൂടെ, യുപിയിലെ 1.5 ലക്ഷം ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ നഗരപ്രദേശങ്ങളിലെ 25 ലക്ഷം ഇടത്തരം കുടുംബങ്ങള്‍ക്ക് പലിശ ഇളവ് ലഭിച്ചു. നമ്മുടെ സര്‍ക്കാര്‍ നടപ്പാക്കിയ ആദായനികുതി ഇളവിലൂടെ ഇടത്തരക്കാര്‍ക്കും കാര്യമായ നേട്ടമുണ്ടായി. 2014-ന് മുമ്പ് രണ്ട് ലക്ഷം രൂപയില്‍ കൂടുതലുള്ള വരുമാനത്തിന് ആദായ നികുതി ചുമത്തിയിരുന്നു. ബിജെപി സര്‍ക്കാരിന് കീഴില്‍, ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ചുമത്തുന്നില്ല, ഇടത്തരക്കാരുടെ കൈകളില്‍ ഗണ്യമായ ഫണ്ട് അവശേഷിക്കുന്നു.

സുഹൃത്തുക്കള്‍,

ഉത്തര്‍പ്രദേശിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ഞങ്ങള്‍ തുല്യ ഊന്നല്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് അര്‍ഹരായ ഒരു ഗുണഭോക്താവും പുറത്താകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ലക്ഷ്യം. അടുത്തിടെ നടന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയിലൂടെ യു പിയിലെ നിരവധി ഉപഭോക്താക്കളേയാണ് ഈ പദ്ധതികളുമായി ബന്ധിപ്പിച്ചത്. മോദിയുടെ ഉറപ്പിന്റെ വാഹനം ഗ്രാമങ്ങളിലും നഗരങ്ങളിലും എത്തി, വ്യാപകമായ കവറേജ് ഉറപ്പാക്കുന്നു. ഗുണഭോക്താക്കള്‍ക്ക് ഗവണ്‍മെന്റ് 100 ശതമാനം ആനുകൂല്യങ്ങള്‍ പരിപൂര്‍ണമായി നല്‍കുന്ന സാച്ചുറേഷന്‍, യഥാര്‍ത്ഥ സാമൂഹിക നീതിയും മതനിരപേക്ഷതയും ഉള്‍ക്കൊള്ളുന്നു. അഴിമതിയുടെയും വിവേചനത്തിന്റെയും പ്രധാന കാരണങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? മുന്‍ സര്‍ക്കാരുകളുടെ ഭരണകാലത്ത്, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വ്യക്തികള്‍ക്ക് നീണ്ട ക്യൂവും ഭരണത്തിന്റെ ചുവപ്പു നാടയും സഹിക്കേണ്ടി വന്നു. ഞങ്ങളുടെ ഗവണ്‍മെന്റ് ഇപ്പോള്‍ സേവനങ്ങള്‍ നേരിട്ട് അധഃസ്ഥിതരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നു. റേഷന്‍, ആരോഗ്യ സംരക്ഷണം, പക്കാ വീടുകള്‍ എന്നിവയാകട്ടെ, അല്ലെങ്കില്‍ വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷന്‍ തുടങ്ങിയ അടിസ്ഥാന അവശ്യങ്ങളാകട്ടെ, അര്‍ഹതയുള്ള ഓരോ ഗുണഭോക്താവിനും അവരുടെ അവകാശങ്ങള്‍ ലഭിക്കുന്നത് വരെ നമ്മുടെ ഗവണ്‍മെന്റ് നിലനില്‍ക്കുമെന്ന് മോദിയുടെ ഉറപ്പാണ്.

 

സുഹൃത്തുക്കളേ,

മുമ്പ് അവഗണിക്കപ്പെട്ടവരെപ്പോലും ഇന്ന് മോദി പിന്തുണക്കുകയാണ്. നമ്മുടെ ഗവണ്‍മെന്റ് പി എം സ്വനിധി യോജന അവതരിപ്പിക്കുന്നത് വരെ നഗരങ്ങളിലെ വഴിയോരക്കച്ചവടക്കാരെ പരിഗണിക്കാനോ സഹായിക്കാനോ മുന്‍ സര്‍ക്കാരുകളൊന്നും മുന്നോട്ടു വന്നിരുന്നില്ല. നാളിതുവരെ 10,000 കോടി രൂപയുടെ സഹായം രാജ്യത്തുടനീളമുള്ള വഴിയോരക്കച്ചവടക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്, യുപിയില്‍ മാത്രം 22 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് പ്രയോജനം ലഭിച്ചു. പിന്തുണയുണ്ടെങ്കില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി സ്വനിധി യോജനയുടെ സ്വാധീനം തെളിയിക്കുന്നു. പിഎം സ്വനിധി യോജനയുടെ പഠനത്തില്‍, അവര്‍ക്ക് അധിക വരുമാനം നല്‍കാന്‍ സഹായിച്ചതിലൂടെ ഗുണഭോക്താക്കള്‍ക്കിടയില്‍ ശരാശരി വാര്‍ഷിക വരുമാനത്തില്‍ 23,000 രൂപയുടെ വര്‍ധനവ് കണ്ടെത്തി. ഈ അധിക വരുമാനം ഈ വെണ്ടര്‍മാരുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുന്നു, ദലിതരും പിന്നോക്കക്കാരും ആദിവാസി സഹോദരീസഹോദരന്മാരും ഉള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ പെട്ട ഏകദേശം 75 ശതമാനം ഗുണഭോക്താക്കളും. ഗുണഭോക്താക്കളില്‍ പകുതിയോളം സ്ത്രീകളാണ്. മുമ്പ്, ഈ വ്യക്തികള്‍ക്ക് ഈട് ഇല്ലാത്തതിനാല്‍ ബാങ്ക് വായ്പകളിലേക്ക് പരിമിതമായ പ്രവേശനം ഉണ്ടായിരുന്നു. ഇപ്പോഴിതാ മോദിയുടെ ഉറപ്പോടെ അവര്‍ക്ക് ബാങ്കുകളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ട്. ജെപിയെയും ലോഹ്യയെയും പോലെയുള്ള നേതാക്കള്‍ വിഭാവനം ചെയ്ത സാമൂഹിക നീതിയുടെ ഒരു രൂപമാണിത്.

സുഹൃത്തുക്കളേ,

നമ്മുടെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ തീരുമാനങ്ങളും സംരംഭങ്ങളും സാമൂഹിക നീതിക്കും സാമ്പത്തിക അഭിവൃദ്ധിക്കും ഒരുപോലെ സംഭാവന നല്‍കുന്നു. ലക്ഷാധിപതി ദീദി സംരംഭം പരിഗണിക്കുക. കഴിഞ്ഞ ദശകത്തില്‍, രാജ്യത്തുടനീളമുള്ള 10 കോടി സ്ത്രീകള്‍ക്കായി സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുന്നതിന് ഞങ്ങള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരു കോടി സ്ത്രീകള്‍ ഇതിനോടകം ലക്ഷാധിപതി ദീദികളായി മാറിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മൂന്ന് കോടി സ്ത്രീകളെ ലക്ഷാധിപതി പദവിയിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. രാജ്യവ്യാപകമായി ഏകദേശം 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ ഉള്ളതിനാല്‍, ലക്ഷാധിപതി ദീദികളാകുന്ന മൂന്ന് കോടി സ്ത്രീകള്‍ക്ക് വാങ്ങല്‍ ശേഷിയില്‍ ഗണ്യമായ വര്‍ദ്ധനവ് വിഭാവനം ചെയ്യുന്നു. ഈ സംരംഭം സ്ത്രീകളുടെ ജീവിതത്തെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും ഗുണപരമായി ബാധിക്കുന്നു.

 

സഹോദരങ്ങളേ സഹോദരിമാരേ,

വികസിത ഉത്തര്‍പ്രദേശിനെക്കുറിച്ച് പറയുമ്പോള്‍, അതിന്റെ പിന്നിലെ മറ്റൊരു പ്രേരകശക്തിയെ നാം അംഗീകരിക്കണം: അതിന്റെ എംഎസ്എംഇകളുടെ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍). ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ തുടക്കം മുതല്‍, യുപിയില്‍ എംഎസ്എംഇകളുടെ അഭൂതപൂര്‍വമായ വിപുലീകരണം ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് കോടി രൂപ ഇതിനായി വകയിരുത്തി, എംഎസ്എംഇകള്‍ക്ക് കാര്യമായ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. പ്രതിരോധ ഇടനാഴിയുടെയും പുതിയ സാമ്പത്തിക ഇടനാഴികളുടെയും വികസനം എംഎസ്എംഇകള്‍ക്ക് ഏറെ ഗുണം ചെയ്യും.

സുഹൃത്തുക്കളേ,

യുപിയിലെ മിക്കവാറും എല്ലാ ജില്ലകള്‍ക്കും കുടില്‍ വ്യവസായങ്ങളുടെ സമ്പന്നമായ പാരമ്പര്യമുണ്ട്. പൂട്ട് നിര്‍മ്മാണം മുതല്‍ പിച്ചള പണി, പരവതാനി നെയ്ത്ത് മുതല്‍ വള നിര്‍മ്മാണം വരെ, കളിമണ്‍ ആര്‍ട്ട് മുതല്‍ ചിക്കങ്കരി എംബ്രോയ്ഡറി വരെ, ഈ പാരമ്പര്യങ്ങള്‍ 'ഒരു ജില്ല, ഒരു ഉല്‍പ്പന്നം' പദ്ധതിയിലൂടെ ശക്തിപ്പെടുത്തുകയാണ്. സംസ്ഥാനത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍പ്പോലും ഈ പദ്ധതിയുടെ പ്രചാരണത്തിന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം. കൂടാതെ, പരമ്പരാഗത കരകൗശല വസ്തുക്കളെ നവീകരിക്കുന്നതിനും അത്തരം കരകൗശലങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകര്‍മ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും ലക്ഷ്യമിട്ട് 13,000 കോടി രൂപയുടെ പ്രധാനമന്ത്രി വിശ്വകര്‍മ പദ്ധതി ഞങ്ങള്‍ അവതരിപ്പിച്ചു. അവരുടെ ബിസിനസ് വിപുലീകരിക്കുന്നതിന് ബാങ്കുകളില്‍ നിന്ന് യാതൊരു ഈടും കൂടാതെ താങ്ങാനാവുന്ന വായ്പകള്‍ ലഭിക്കുന്നതിന് ഇത് അവരെ സഹായിക്കും.

 

സഹോദരങ്ങളേ സഹോദരിമാരേ,

കളിപ്പാട്ട നിര്‍മാണ മേഖലയിലേക്കും ഞങ്ങളുടെ ശ്രമങ്ങള്‍ വ്യാപിക്കുന്നു. കാശിയിലെ എംപി എന്ന നിലയില്‍, അവിടെ നിര്‍മ്മിക്കുന്ന തടി കളിപ്പാട്ടങ്ങള്‍ ഞാന്‍ സജീവമായി പ്രോത്സാഹിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

കളിപ്പാട്ട നിര്‍മ്മാണത്തിന്റെ സമ്പന്നമായ പാരമ്പര്യം ഉണ്ടായിരുന്നിട്ടും, കുറച്ചു മുമ്പു വരെ ഭാരതം കളിപ്പാട്ട ഇറക്കുമതിയെ വളരെയധികം ആശ്രയിച്ചിരുന്നു. നമ്മുടെ കരകൗശല തൊഴിലാളികള്‍ക്ക് തലമുറകളുടെ വൈദഗ്ധ്യം ഉണ്ടായിരുന്നിട്ടും പിന്തുണയും ആധുനികവല്‍ക്കരണവും ഇല്ലായിരുന്നു. തല്‍ഫലമായി, വിദേശ കളിപ്പാട്ടങ്ങള്‍ ഇന്ത്യന്‍ വിപണികളിലും വീടുകളിലും ആധിപത്യം സ്ഥാപിച്ചു. ഇത് മാറ്റാന്‍ തീരുമാനിച്ചു, ഞങ്ങള്‍ രാജ്യവ്യാപകമായി കളിപ്പാട്ട നിര്‍മ്മാതാക്കളെ പിന്തുണച്ചു, അതിന്റെ ഫലമായി ഇറക്കുമതിയില്‍ ഗണ്യമായ കുറവും കളിപ്പാട്ട കയറ്റുമതിയില്‍ ഗണ്യമായ വര്‍ദ്ധനവും ഉണ്ടായി.

 

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ ഉത്തര്‍പ്രദേശിന് ശേഷിയുണ്ട്. ഇന്ന് രാജ്യത്തെ ഓരോ വ്യക്തിയും വാരണാസിയും അയോധ്യയും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. വാരണാസിയും അയോധ്യയും ദിവസവും എണ്ണമറ്റ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു, യുപിയിലെ ചെറുകിട സംരംഭകര്‍, എയര്‍ലൈനുകള്‍, ഹോസ്പിറ്റാലിറ്റി ബിസിനസുകള്‍ എന്നിവയ്ക്ക് അഭൂതപൂര്‍വമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാ വിനോദസഞ്ചാരികളോടും സഞ്ചാരികളോടും അവരുടെ യാത്രാ ബജറ്റിന്റെ 10% പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി നീക്കിവയ്ക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. യാത്രയ്ക്കായി നിങ്ങള്‍ ഇതിനകം ഒരു ബജറ്റ് നീക്കിവച്ചിരിക്കുന്നതിനാല്‍ ഇത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഈ രീതിയില്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് അവരുടെ വളര്‍ച്ചയെ ഗണ്യമായി വര്‍ദ്ധിപ്പിക്കും. കൂടാതെ, ഇക്കാലത്ത് ഈ പ്രവണത വളരുന്നത് ഞാന്‍ കണ്ടു - സമ്പന്നര്‍ അവരുടെ കുട്ടികളെ വിദേശ രാജ്യങ്ങളില്‍ വിവാഹം കഴിക്കുന്നു. ഭാരതം പോലൊരു വിശാല രാഷ്ട്രത്തില്‍ നിങ്ങളുടെ മക്കള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലേ? അതുവഴി തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം മാത്രം പരിഗണിക്കുക. വിവാഹങ്ങള്‍ വിദേശത്തേക്കാള്‍ ഭാരതത്തില്‍ നടത്തണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഞാന്‍ 'ഇന്ത്യയില്‍ വെഡ് ഇന്‍ ഇന്ത്യ' എന്ന കാമ്പയിന്‍ ആരംഭിച്ചതുമുതല്‍, എനിക്ക് വ്യക്തികളില്‍ നിന്ന് കത്തുകള്‍ ലഭിക്കുന്നുണ്ട്. 'സാര്‍, ഞങ്ങള്‍ വിദേശത്ത് വിവാഹം കഴിക്കാന്‍ നേരത്തെ തന്നെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു, എന്നാല്‍ താങ്കളുടെ മുന്‍കൈ കേട്ട്, ആ പ്ലാനുകള്‍ റദ്ദാക്കി ഞങ്ങളുടെ വിവാഹം ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു' എന്നിങ്ങനെയുള്ള വികാരങ്ങള്‍ അവര്‍ പ്രകടിപ്പിക്കുന്നു. ഭഗത് സിംഗിന്റെ രക്തസാക്ഷിത്വത്തിന് തുല്യമായ ത്യാഗത്തിലൂടെ മാത്രമേ രാജ്യത്തെ സേവിക്കുകയുള്ളൂ എന്നത് തെറ്റായ ധാരണയാണ്. അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ സേവിക്കാനും സാധിക്കും. അതിനാല്‍, പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഞാന്‍ ഊന്നിപ്പറയുന്നു. ഉത്തര്‍പ്രദേശിനുള്ളിലെ യാത്ര ഇപ്പോള്‍ വളരെ സൗകര്യപ്രദമാണ്. അടുത്തിടെ, ഞങ്ങള്‍ വാരണാസിയില്‍ നിന്ന് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്രൂയിസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. 2025-ല്‍ നടക്കാനിരിക്കുന്ന കുംഭമേളയും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവന നല്‍കും. സമീപഭാവിയില്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ തൊഴിലവസരങ്ങളില്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കും.

സുഹൃത്തുക്കളേ,

നമ്മുടെ ശക്തികള്‍ പ്രയോജനപ്പെടുത്തുക, അവയെ നവീകരിക്കുക, വളര്‍ന്നുവരുന്ന മേഖലകളില്‍ മികവ് പുലര്‍ത്തുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. ഇലക്ട്രിക് മൊബിലിറ്റിക്കും ഗ്രീന്‍ എനര്‍ജിക്കും ഇന്ത്യ ഇപ്പോള്‍ കാര്യമായ ഊന്നല്‍ നല്‍കുന്നു. അത്തരം സാങ്കേതികവിദ്യകളിലും ഉല്‍പ്പാദനത്തിലും ഭാരതത്തെ ആഗോള നേതാവായി സ്ഥാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ എല്ലാ വീടുകളും സോളാര്‍ പവര്‍ ജനറേറ്റര്‍ ആകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാല്‍, ഞങ്ങള്‍ പ്രധാനമന്ത്രി സൂര്യാഘര്‍- സൗജന്യ വൈദ്യുതി പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം, 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും, കൂടാതെ വ്യക്തികള്‍ക്ക് അധിക വൈദ്യുതി സര്‍ക്കാരിന് വില്‍ക്കാനും കഴിയും. തുടക്കത്തില്‍ ഒരു കോടി കുടുംബങ്ങളെ ലക്ഷ്യമിട്ട് ഏകദേശം 30,000 മുതല്‍ 80,000 രൂപ വരെ ഓരോ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് 30,000 രൂപയും 300 യൂണിറ്റോ അതില്‍ കൂടുതലോ ഉത്പാദിപ്പിക്കുന്നവര്‍ക്ക് 80,000 രൂപയും സഹായം ലഭിക്കും. കൂടാതെ, താങ്ങാനാവുന്നതും ആക്‌സസ് ചെയ്യാവുന്നതുമായ വായ്പകള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യും. ഈ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭിക്കുമെന്ന് മാത്രമല്ല, മിച്ചമുള്ള വൈദ്യുതി വിറ്റ് പ്രതിവര്‍ഷം 18,000 രൂപ വരെ വരുമാനം നേടാനും കഴിയുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ, ഈ സംരംഭം ഇന്‍സ്റ്റലേഷന്‍, സപ്ലൈ ചെയിന്‍, മെയിന്റനന്‍സ് മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതിയും ഒരു പരിധിവരെ സൗജന്യ വൈദ്യുതിയും ഇത് സുഗമമാക്കും.

 

സുഹൃത്തുക്കളേ,

സൗരോര്‍ജ്ജത്തിന് പുറമേ, ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) സംബന്ധിച്ച മിഷന്‍ മോഡിലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. EV-കളുടെ നിര്‍മ്മാതാക്കള്‍ PLI സ്‌കീമില്‍ നിന്ന് പ്രയോജനം നേടുന്നു, കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് നികുതി ഇളവുകളും നല്‍കുന്നു. തല്‍ഫലമായി, കഴിഞ്ഞ ദശകത്തില്‍ ഏകദേശം 34.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടു. ഞങ്ങള്‍ അതിവേഗം ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുന്നു, ഇത് ഉത്തര്‍പ്രദേശിലെ സോളാര്‍, ഇവി മേഖലകളില്‍ ഗണ്യമായ അവസരങ്ങളെ സൂചിപ്പിക്കുന്നു. 

സുഹൃത്തുക്കളേ,

കര്‍ഷകരുടെ ചാമ്പ്യനായ ചൗധരി ചരണ്‍ സിങ്ങിന് ഭാരതരത്നം നല്‍കാനുള്ള പദവി നമ്മുടെ സര്‍ക്കാരിന് അടുത്തിടെ ലഭിച്ചു. ഉത്തര്‍പ്രദേശിന്റെ മണ്ണിന്റെ പുത്രനായ ചൗധരി സാഹിബിനെ ആദരിക്കുന്നത് രാജ്യവ്യാപകമായി കോടിക്കണക്കിന് തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമായുള്ള ആദരവാണ്. നിര്‍ഭാഗ്യവശാല്‍, കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളും ഈ പ്രാധാന്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു. പാര്‍ലമെന്റില്‍ ചൗധരി ചരണ്‍ സിംഗ് ജിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ നിരീക്ഷിച്ചതുപോലെ, അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുന്നത് കോണ്‍ഗ്രസ് അംഗങ്ങള്‍ തടഞ്ഞു. കോണ്‍ഗ്രസ് സ്വന്തം കുടുംബാംഗങ്ങള്‍ക്ക് മാത്രമായി ഭാരതരത്ന സംവരണം ചെയ്യുന്നു. ബാബാ സാഹിബ് അംബേദ്കറിന് ഭാരതരത്ന നല്‍കുന്നതില്‍ അവരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാലതാമസത്തില്‍ നിന്ന് ഈ മനസ്സ് വ്യക്തമാണ്. ദരിദ്രര്‍, ദളിതര്‍, പിന്നാക്കക്കാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരുടെ ക്ഷേമത്തില്‍ കോണ്‍ഗ്രസ് നിസ്സംഗത കാണിക്കുന്നു. ചൗധരി ചരണ്‍ സിംഗ് ജി ജീവിച്ചിരുന്ന കാലത്തും അദ്ദേഹവുമായി രാഷ്ട്രീയമായി വിലപേശാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ചെങ്കിലും, രാഷ്ട്രീയ വിലപേശലുകള്‍ നിരസിച്ചുകൊണ്ട് ചൗധരി സാഹിബ് തന്റെ തത്വങ്ങളില്‍ ഉറച്ചുനിന്നു. രാഷ്ട്രീയ വിലപേശലിനെ അദ്ദേഹം വെറുത്തു. അദ്ദേഹത്തിന്റെ പേരു പറയുന്ന ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ ഖേദമുണ്ട്. ചെറുകിട കര്‍ഷകര്‍ക്ക് ചൗധരി സാഹിബ് നല്‍കിയ സംഭാവനകള്‍ രാജ്യം എന്നെന്നും സ്മരിക്കും. അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, രാജ്യത്തുടനീളമുള്ള കര്‍ഷകരെ ശാക്തീകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

 

സുഹൃത്തുക്കളേ,

രാജ്യത്തെ കൃഷിയെ ഒരു പുതിയ ദിശയിലേക്ക് നയിക്കാന്‍ ഞങ്ങള്‍ കര്‍ഷകരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവിക കൃഷിയിലും തിനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പിന്നിലെ ലക്ഷ്യം ഇതാണ്. നിലവില്‍ ഉത്തര്‍പ്രദേശിലെ ഗംഗാ നദിയുടെ തീരത്ത് പ്രകൃതി കൃഷി വന്‍തോതില്‍ ആരംഭിച്ചിട്ടുണ്ട്. ഈ കൃഷിരീതി കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം നല്‍കുകയും മലിനീകരണം തടയുന്നതിലൂടെ ഗംഗ പോലുള്ള നമ്മുടെ പുണ്യനദികളുടെ സംരക്ഷണത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നു. ഇന്ന്, ഭക്ഷ്യ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭകരോട് ഒരു പ്രത്യേക അഭ്യര്‍ത്ഥന നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സീറോ ഇഫക്റ്റ്, സീറോ ഡിഫെക്റ്റ് എന്ന മന്ത്രം നിങ്ങള്‍ പാലിക്കണം. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ ഡൈനിംഗ് ടേബിളില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്ന ഏക ലക്ഷ്യത്തിനായി പരിശ്രമിക്കുക. നിങ്ങളുടെ ശ്രമങ്ങള്‍ക്ക് നന്ദി, സിദ്ധാര്‍ത്ഥ് നഗറില്‍ നിന്നുള്ള കറുത്ത ഉപ്പ്, ചന്ദൗലിയില്‍ നിന്നുള്ള അരി, കറുത്ത അരി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഗണ്യമായ അളവില്‍ കയറ്റുമതി ചെയ്യപ്പെടുന്നു.  പ്രത്യേകിച്ച് ചെറുധാന്യങ്ങളെക്കുറിച്ച് അല്ലെങ്കില്‍ ശ്രീ അന്നയെ സംബന്ധിച്ച്, ഒരു പുതിയ പ്രവണത ഉയര്‍ന്നുവരുന്നു, ഈ സൂപ്പര്‍ഫുഡില്‍ നിക്ഷേപിക്കാനുള്ള ഉചിതമായ സമയമാണിത്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുന്നതിനും പാക്കേജിംഗ് ടെക്‌നിക്കുകള്‍ക്കും ആഗോള വിപണിയിലേക്ക് പ്രവേശിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഞങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

കര്‍ഷക ഉല്‍പ്പാദന യൂണിയനുകളെയും (എഫ്പിഒ) സഹകരണ സംഘങ്ങളെയും ശാക്തീകരിക്കുന്നതിലൂടെ ചെറുകിട കര്‍ഷകരെ ശക്തമായ വിപണി ശക്തിയാക്കി മാറ്റുന്നതിന് ഗവണ്‍മെന്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് സാങ്കേതിക വൈദഗ്ധ്യം നല്‍കുകയും അവരുടെ സാധനങ്ങള്‍ വാങ്ങുന്നത് ഉറപ്പാക്കുകയും ചെയ്യുന്നത് കര്‍ഷകര്‍ക്കും മണ്ണിനും മാത്രമല്ല, നിങ്ങളുടെ ബിസിനസുകള്‍ക്കും ഗുണം ചെയ്യും. ഭാരതത്തിന്റെ ഗ്രാമീണ, കാര്‍ഷിക അധിഷ്ഠിത സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഉത്തര്‍പ്രദേശ് ചരിത്രപരമായി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതിനാല്‍, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ സഹിഷ്ണുതയിലും ഡബിള്‍ എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശുഷ്‌കാന്തിയോടെയുളള പരിശ്രമത്തിലും എനിക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. ഇന്നത്തെ ശ്രമങ്ങള്‍ ഉത്തര്‍പ്രദേശിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് അടിത്തറ പാകും. യോഗി ജിക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പ്രത്യേക അഭിനന്ദനങ്ങള്‍. ഉത്തര്‍പ്രദേശ് ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഉത്തര്‍പ്രദേശിനെ അനുകരിക്കാനും അതത് സംസ്ഥാനങ്ങള്‍ക്ക് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കാനും ഞാന്‍ എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. നമുക്കെല്ലാവര്‍ക്കും അതിയായ സ്വപ്നങ്ങളോടും തീരുമാനങ്ങളോടും കൂടി ആരംഭിക്കാം. എന്റെ വ്യവസായ സുഹൃത്തുക്കളെ, അതിരുകളില്ലാത്ത അവസരങ്ങളാല്‍ പാകമായ സമയമാണിത്.  വരൂ, ഞങ്ങള്‍ തയ്യാറാണ്. നമുക്ക് ഒരുമിച്ച് ഈ യാത്ര ആരംഭിക്കാം.

സുഹൃത്തുക്കളേ,

ഉത്തര്‍പ്രദേശില്‍ ഉടനീളമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് 400 ലൊക്കേഷനുകളില്‍ ഒത്തുകൂടിയിരിക്കുമ്പോള്‍, ഉത്തര്‍പ്രദേശ് അതിന്റെ തീരുമാനങ്ങള്‍ ഇത്ര വേഗത്തില്‍ സാക്ഷാത്കരിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് ഒരുമിച്ച് മുന്നേറാം. ഈ അഭിലാഷത്തോടെ, എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, വളരെ നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Unified Bharat e-Charge set to transform EV charging in India, just as UPI revolutionised digital payments: HD Kumaraswamy

Media Coverage

Unified Bharat e-Charge set to transform EV charging in India, just as UPI revolutionised digital payments: HD Kumaraswamy
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam, emphasising on the harmony of strength and capability
May 13, 2026
Prime Minister recalls the 1998 Nuclear tests as a defining moment in our nation’s resolve

The Prime Minister, Shri Narendra Modi today recalled the historic Nuclear tests conducted by India in Pokhran in May 1998, describing them as a defining moment in our nation's resolve. “After the May 11 tests, the entire world brought pressure to bear on India, but we demonstrated that no power can bend India”, Shri Modi remarked.

The Prime Minister shared a Sanskrit verse-

“एवं परस्परापेक्षा शक्तिशक्तिमतोः स्थिता ।

न शिवेन विना शक्तिर्न शक्त्या विना शिवः।।”

The Prime Minister wrote on X;

“1998 में इसी दिन भारत ने जो परमाणु परीक्षण किए थे, उनसे दुनिया को पता चला कि हमारे देश की इच्छाशक्ति कितनी अटल है! 11 मई के टेस्ट के बाद पूरी दुनिया का दबाव भारत पर था, लेकिन हमने दिखाया कि कोई भी ताकत भारत को झुका नहीं सकती।

एवं परस्परापेक्षा शक्तिशक्तिमतोः स्थिता ।

न शिवेन विना शक्तिर्न शक्त्या विना शिवः।।”