ഇന്ന് രാജ്യം മുഴുവനും ലോകം മുഴുവനും ശ്രീരാമ ഭഗവാൻ്റെ ചൈതന്യം നിറഞ്ഞിരിക്കുന്നു: പ്രധാനമന്ത്രി
ഈ ധർമ്മ ധ്വജം വെറുമൊരു പതാകയല്ല, മറിച്ച് ഇന്ത്യൻ സംസ്കാരിക നവോത്ഥാനത്തിന്റെ പതാകയാണ്: പ്രധാനമന്ത്രി
ആദർശങ്ങൾ അനുഷ്ഠാനമായി രൂപാന്തരപ്പെടുന്ന ഭൂമിയാണ് അയോധ്യ: പ്രധാനമന്ത്രി
രാമക്ഷേത്രത്തിൻ്റെ ഈ ദിവ്യാങ്കണം ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ ബോധമണ്ഡലമായി മാറിക്കൊണ്ടിരിക്കുകയാണ്: പ്രധാനമന്ത്രി
നമ്മുടെ രാമൻ വ്യത്യാസങ്ങളിലൂടെയല്ല, വികാരങ്ങളിലൂടെയാണ് ബന്ധിപ്പിക്കുന്നത്: പ്രധാനമന്ത്രി
നാം ഒരു ഊർജ്ജസ്വലമായസമൂഹമാണ്, വരും ദശകങ്ങളെയും നൂറ്റാണ്ടുകളെയും മനസ്സിൽ വെച്ചുകൊണ്ട് ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കണം: പ്രധാനമന്ത്രി
രാമൻ ആദർശങ്ങളെ സൂചിപ്പിക്കുന്നു, രാമൻ അച്ചടക്കത്തെ സൂചിപ്പിക്കുന്നു, രാമൻ ജീവിതത്തിലെ പരമോന്നതമായ സ്വഭാവത്തെ സൂചിപ്പിക്കുന്നു: പ്രധാനമന്ത്രി
രാമൻ വെറുമൊരു വ്യക്തിയല്ല, മറിച്ച് രാമൻ ഒരു മൂല്യമാണ്, ഒരു അച്ചടക്കമാണ്, ഒരു ദിശയാണ്: പ്രധാനമന്ത്രി
2047-ഓടെ ഇന്ത്യ വികസിതമാകണമെങ്കിൽ, സമൂഹം ശാക്തീകരിക്കപ്പെടണമെങ്കിൽ, നമ്മുടെ ഉള്ളിൽ "രാമനെ" ഉണർത്തണം: പ്രധാനമന്ത്രി
രാഷ്ട്രം മുന്നോട്ട് പോകണമെങ്കിൽ, അതിൻ്റെ പൈതൃകത്തിൽ അഭിമാനം കൊള്ളണം: പ്രധാനമന്ത്രി
വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയെ അടിമത്ത മനോഭാവത്തിൽ നിന്ന് മുക്തമാക്കുക എന്നതായിരിക്കണം ലക്ഷ്യം: പ്രധാനമന്ത്രി
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്, ആ ജനാധിപത്യം നമ്മുടെ ഡിഎൻഎയിൽ ഉണ്ട്: പ്രധാനമന്ത്രി
വികസിത ഭാരതത്തിലേക്കുള്ള യാത്രയ്ക്ക് വേഗത കൂട്ടാൻ നമുക്കൊരു രഥം ആവശ്യമാണ്. അതിൻ്റെ ചക്രങ്ങൾ ധീരതയും ക്ഷമയും, പതാക സത്യവും പരമോന്നത സ്വഭാവവും, കുതിരകൾ ശക്തിയും വിവേകവും സംയമനവും ജീവകാരുണ്യവും, കടിഞ്ഞാൺ ക്ഷമയും അനുകമ്പയും സമചിത്തതയുമായിരിക്കണം: പ്രധാനമന്ത്രി

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ ജി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏറ്റവും ആദരണീയയായ സർസംഘചാലക്, ഡോ. മോഹൻ ഭഗവത് ജി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റ്, ബഹുമാന്യനായ മഹന്ത് നൃത്യ ഗോപാൽ ദാസ് ജി, ബഹുമാന്യനായ സന്യാസി സമൂഹം, ഇവിടെ സന്നിഹിതരായ എല്ലാ ഭക്തരും, ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്ന രാജ്യത്തുനിന്നും ലോകത്തുനിന്നുമുള്ള കോടിക്കണക്കിന് രാമഭക്തരേ, സ്ത്രീകളേ, മാന്യരേ!

ഇന്ന്, അയോധ്യ നഗരം ഇന്ത്യയുടെ സാംസ്കാരിക അവബോധത്തിലെ മറ്റൊരു വഴിത്തിരിവിന് സാക്ഷ്യം വഹിക്കുകയാണ്. ഇന്ന്, ഇന്ത്യ മുഴുവൻ, മുഴുവൻ ലോകവും രാമന്റെ ദിവ്യ സാന്നിധ്യത്താൽ നിറഞ്ഞിരിക്കുന്നു. രാമന്റെ ഓരോ ഭക്തന്റെയും ഹൃദയത്തിൽ സമാനതകളില്ലാത്ത സംതൃപ്തിയും, അതിരറ്റ കൃതജ്ഞതയും, അതിയായ അമാനുഷിക സന്തോഷവുമുണ്ട്. നൂറ്റാണ്ടുകളുടെ മുറിവുകൾ ഉണങ്ങുകയാണ്, നൂറ്റാണ്ടുകളുടെ വേദന ഇന്ന് അവസാനിക്കുകയാണ്, നൂറ്റാണ്ടുകളുടെ ദൃഢനിശ്ചയം ഇന്ന് വിജയം കൈവരിക്കുകയാണ്. 500 വർഷക്കാലം അഗ്നി ജ്വലിച്ച ഒരു യജ്ഞത്തിന്റെ അന്തിമ വഴിപാടാണ് ഇന്ന്. ഒരു നിമിഷം പോലും വിശ്വാസത്തിൽ പതറാത്ത യജ്ഞം, ഒരു നിമിഷം പോലും വിശ്വാസത്തെ തകർത്തില്ല. ഇന്ന്, ശ്രീരാമ കുടുംബത്തിന്റെ ദിവ്യ മഹത്വമായ ശ്രീരാമന്റെ ശ്രീകോവിലിന്റെ അനന്തമായ ഊർജ്ജം, ഈ ധർമ്മ പതാകയുടെ രൂപത്തിൽ, ഏറ്റവും ദിവ്യവും ഗംഭീരവുമായ ഈ ക്ഷേത്രത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളേ,

ഈ ധർമ്മ ധ്വജം വെറുമൊരു പതാകയല്ല; ഇത് ഇന്ത്യൻ നാഗരികതയുടെ നവോത്ഥാനത്തിന്റെ പതാകയാണ്. അതിന്റെ കാവി നിറം, അതിൽ ആലേഖനം ചെയ്ത സൂര്യവംശത്തിന്റെ പ്രശസ്തി, അതിൽ ആലേഖനം ചെയ്ത ഓം എന്ന വാക്ക്, അതിൽ ആലേഖനം ചെയ്ത കോവിദാർ വൃക്ഷം എന്നിവ രാമരാജ്യത്തിന്റെ മഹത്വത്തെ പ്രതിനിധീകരിക്കുന്നു. ഈ പതാക ഒരു ദൃഢനിശ്ചയമാണ്; ഈ പതാക ഒരു വിജയമാണ്. പോരാട്ടത്തിലൂടെയുള്ള സൃഷ്ടിയുടെ ഒരു ഇതിഹാസമാണ് ഈ പതാക; നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ചുവരുന്ന സ്വപ്നങ്ങളുടെ മൂർത്തീഭാവമാണ് ഈ പതാക. സന്യാസിമാരുടെ ആത്മീയ ആചരണത്തിന്റെയും സമൂഹത്തിന്റെ പങ്കാളിത്തത്തിന്റെയും അർത്ഥവത്തായ പര്യവസായിയാണ് ഈ പതാക.

സുഹൃത്തുക്കളേ,

വരും നൂറ്റാണ്ടുകളിലും സഹസ്രാബ്ദങ്ങളിലും, ഈ ധർമ്മ പതാക ശ്രീരാമന്റെ ആദർശങ്ങളും തത്വങ്ങളും പ്രഖ്യാപിക്കും. ഈ ധർമ്മപതാക വിളിച്ചുപറയും - सत्यमेव जयते नानृतं!  അതായത്, വിജയം എപ്പോഴും സത്യത്തിന്റേതാണ്, അസത്യത്തിന്റേതല്ല. ഈ ധർമ്മപതാക പ്രഖ്യാപിക്കും -  सत्यम्-एकपदं ब्रह्म सत्ये धर्मः प्रतिष्ठितः। അതായത്, സത്യം തന്നെ ബ്രഹ്മാവിന്റെ രൂപമാണ്, മതം സത്യത്തിൽ മാത്രം സ്ഥാപിതമാണ്. ഈ ധർമ്മപതാക ഒരു പ്രചോദനമായി മാറും - प्राण जाए पर वचन न जाहीं। അതായത്, പ്രാണൻ പോയാലും പറഞ്ഞ കാര്യം ചെയ്യാതെ പോകരുത്.  ഈ ധർമ്മ പതാക സന്ദേശം നൽകും - कर्म प्रधान विश्व रचि राखा! അതായത്, ലോകത്ത് കർമ്മത്തിനും കടമയ്ക്കും പ്രാമുഖ്യം ഉണ്ടായിരിക്കണം. ഈ ധർമ്മപതാക ആഗ്രഹിക്കും - बैर न बिग्रह आस न त्रासा। सुखमय ताहि सदा सब आसा॥ അതായത്, സമൂഹത്തിൽ വിവേചനത്തിൽ നിന്നും വേദനകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും സ്വാതന്ത്ര്യം, സമാധാനം, സന്തോഷം എന്നിവ ഉണ്ടാകണം. ഈ ധർമ്മപതാക പ്രശ്നപരിഹാരം കാണും -  नहिं दरिद्र कोउ दुखी न दीना। അതായത്, ദാരിദ്ര്യമില്ലാത്ത, ആരും അസന്തുഷ്ടരോ നിസ്സഹായരോ ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കണം.

 

സുഹൃത്തുക്കളേ,

നമ്മുടെ ഗ്രന്ഥങ്ങളിൽ പറയുന്നു -आरोपितं ध्वजं दृष्ट्वा, ये अभिनन्दन्ति धार्मिकाः। ते अपि सर्वे प्रमुच्यन्ते, महा पातक कोटिभिः॥  അതായത്, എന്തെങ്കിലും കാരണത്താൽ ക്ഷേത്രത്തിൽ വരാൻ കഴിയാതെ വരുന്നവരും, ദൂരെ നിന്ന് ക്ഷേത്രത്തിലെ കൊടിക്കൂറ വന്ദിക്കുന്നവരും, അതേ പുണ്യം നേടുന്നു.

സുഹൃത്തുക്കളേ,

ഈ ധർമ്മപതാക ഈ ക്ഷേത്രത്തിൻ്റെ ലക്ഷ്യത്തെയും പ്രതീകപ്പെടുത്തുന്നു. ഈ പതാക ദൂരെ നിന്ന് രാം ലല്ലയുടെ ജന്മസ്ഥലത്തിൻ്റെ ഒരു കാഴ്ച നൽകും. കൂടാതെ, അത് ശ്രീരാമൻ്റെ കൽപ്പനകളും പ്രചോദനങ്ങളും എല്ലാ മനുഷ്യർക്കും വരും കാലങ്ങളിൽ എത്തിക്കും.

സുഹൃത്തുക്കളേ,

ഈ അവിസ്മരണീയ നിമിഷത്തിൽ, ഈ അതുല്യമായ അവസരത്തിൽ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് രാമഭക്തർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഇന്ന്, എല്ലാ ഭക്തരെയും ഞാൻ അഭിവാദ്യം ചെയ്യുകയും രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ എല്ലാ മനുഷ്യസ്‌നേഹികൾക്കും എന്റെ നന്ദി അറിയിക്കുകയും ചെയ്യുന്നു. രാമക്ഷേത്ര നിർമ്മാണത്തിൽ ഉൾപ്പെട്ട എല്ലാ തൊഴിലാളിയെയും, എല്ലാ കരകൗശല വിദഗ്ധരെയും, എല്ലാ ആസൂത്രകരെയും, എല്ലാ വാസ്തുശില്പികളെയും, എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ആദർശങ്ങൾ പെരുമാറ്റമായി മാറുന്ന നാടാണ് അയോധ്യ. ശ്രീരാമൻ തന്റെ ജീവിതയാത്ര ആരംഭിച്ച നഗരമാണിത്. സമൂഹത്തിന്റെ ശക്തിയിലൂടെയും അതിന്റെ മൂല്യങ്ങളിലൂടെയും ഒരു വ്യക്തി എങ്ങനെയാണ് ഏറ്റവും മികച്ച മനുഷ്യനാകുന്നതെന്ന് ഈ അയോധ്യ ലോകത്തിന് കാണിച്ചുകൊടുത്തു. ശ്രീരാമൻ അയോധ്യയിൽ നിന്ന് നാടുകടത്തപ്പെട്ടപ്പോൾ, അദ്ദേഹം രാജകുമാരനായ രാമനായിരുന്നു, പക്ഷേ അദ്ദേഹം തിരിച്ചെത്തിയപ്പോൾ, അദ്ദേഹം മര്യാദ പുരുഷോത്തമനായി വന്നു. മര്യാദ പുരുഷോത്തമനായി മാറുന്നതിൽ, മഹർഷി വസിഷ്ഠന്റെ അറിവ്, മഹർഷി വിശ്വാമിത്രന്റെ ദീക്ഷ, മഹർഷി അഗസ്ത്യന്റെ മാർഗനിർദേശം, നിഷാദ്രാജന്റെ സൗഹൃദം, മാതാവ് ശബരിയുടെ സ്നേഹം, ഭക്തനായ ഹനുമാന്റെ സമർപ്പണം, എന്നിവയും ഇത്തരം എണ്ണമറ്റ ആളുകളും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് സമൂഹത്തിന്റെ ഇതേ കൂട്ടായ ശക്തി ആവശ്യമാണ്. രാമക്ഷേത്രത്തിന്റെ ഈ ദിവ്യമായ മുറ്റം ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ ബോധത്തിന്റെ സ്ഥലമായി മാറുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഇവിടെ ഏഴ് ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടു. ഗോത്ര സമൂഹത്തിന്റെ സ്നേഹത്തിന്റെയും ആതിഥ്യമര്യാദയുടെയും ആൾരൂപമായ മാതാ ശബരിയുടെ ക്ഷേത്രം ഇവിടെ നിർമ്മിക്കപ്പെട്ടു. നിഷാദ് രാജിന്റെ ക്ഷേത്രം ഇവിടെ നിർമ്മിക്കപ്പെട്ടു, അത് മാർഗങ്ങളെയല്ല, ലക്ഷ്യത്തെയും അതിന്റെ ആത്മാവിനെയും ആരാധിക്കുന്ന സൗഹൃദത്തിന്റെ സാക്ഷ്യമാണ്. ഇവിടെ ഒരിടത്ത്, മാതാ അഹല്യ, മഹർഷി വാൽമീകി, മഹർഷി വസിഷ്ഠൻ, മഹർഷി വിശ്വാമിത്രൻ, മഹർഷി അഗസ്ത്യൻ, സന്ന്യാസി തുളസീദാസ് എന്നിവരുമുണ്ട്. രാം ലല്ലയ്‌ക്കൊപ്പം, ഈ എല്ലാ ഋഷിമാരെയും ഇവിടെ കാണാൻ കഴിയും. വലിയ ദൃഢനിശ്ചയങ്ങളുടെ പൂർത്തീകരണത്തിനായുള്ള ഓരോ ചെറിയ ശ്രമത്തിന്റെയും പ്രാധാന്യം കാണിക്കുന്ന ജടായു ജിയുടെയും അണ്ണാൻ എന്നിവരുടെയും വിഗ്രഹങ്ങളും ഇവിടെയുണ്ട്. ഇന്ന്, രാജ്യത്തെ ഓരോ പൗരനും രാമക്ഷേത്രം സന്ദർശിക്കുമ്പോഴെല്ലാം സപ്ത മന്ദിർ സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ക്ഷേത്രങ്ങൾ നമ്മുടെ വിശ്വാസത്തെയും സൗഹൃദം, കടമ, സാമൂഹിക ഐക്യം എന്നിവയുടെ മൂല്യങ്ങളെയും ശക്തിപ്പെടുത്തുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ രാമൻ വ്യത്യസ്തതകളിലൂടെയല്ല, വികാരങ്ങളിലൂടെയാണ് ബന്ധപ്പെടുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഒരു വ്യക്തിയുടെ വംശപരമ്പരയല്ല, മറിച്ച് അവരുടെ ഭക്തിക്കാണ് പ്രധാനം. അദ്ദേഹം വംശപരമ്പരയെയല്ല, മൂല്യങ്ങളെയാണ് സ്നേഹിക്കുന്നത്. അദ്ദേഹം സഹകരണത്തെയാണ് വിലമതിക്കുന്നത്, അധികാരത്തെയല്ല. ഇന്ന്, നാമ്മളും അതേ മനോഭാവത്തോടെയാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 11 വർഷമായി, സ്ത്രീകൾ, ദലിതർ, പിന്നോക്ക വിഭാഗങ്ങൾ, വളരയേറെ പിന്നോക്കമായ വിഭാഗങ്ങൾ, ഗോത്രവർഗക്കാർ, അവകാശം നിഷേധിക്കപ്പെട്ടവർ, കർഷകർ, തൊഴിലാളികൾ, യുവാക്കൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി. രാജ്യത്തെ ഓരോ വ്യക്തിയും, ഓരോ വിഭാഗവും, ഓരോ പ്രദേശവും ശാക്തീകരിക്കപ്പെടുമ്പോൾ, എല്ലാവരുടെയും പരിശ്രമത്തിലൂടെ, രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047 ആകുമ്പോഴേക്കും നമുക്ക് ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കേണ്ടതുണ്ട്.

 

സുഹൃത്തുക്കളേ,

രാം ലല്ലയുടെ പ്രാൺ പ്രതിഷ്ഠയുടെ ചരിത്രപരമായ അവസരത്തിൽ, രാജ്യത്തിന്റെ ദൃഢനിശ്ചയത്തെക്കുറിച്ച് ഞാൻ രാമനുമായി ചർച്ച ചെയ്തിരുന്നു. അടുത്ത ആയിരം വർഷത്തേക്ക് ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തണമെന്ന് ഞാൻ പറഞ്ഞിരുന്നു. വർത്തമാനകാലത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർ ഭാവി തലമുറകളോട് അനീതി കാണിക്കുന്നുവെന്ന് നാം ഓർമ്മിക്കണം. വർത്തമാനകാലത്തെക്കുറിച്ചും ഭാവി തലമുറകളെക്കുറിച്ചും നാം ചിന്തിക്കണം. കാരണം, നമ്മൾ ഇല്ലാതിരുന്നപ്പോഴും ഈ രാജ്യം നിലനിന്നിരുന്നു, നമ്മൾ ഇല്ലാതിരുന്നപ്പോഴും ഈ രാജ്യം നിലനിൽക്കും. നമ്മൾ ഒരു ഊർജ്ജസ്വലമായ സമൂഹമാണ്, നമ്മൾ ആ കാഴ്ചപ്പാടോടെ പ്രവർത്തിക്കണം. വരും ദശകങ്ങളെയും വരും നൂറ്റാണ്ടുകളെയും നാം മനസ്സിൽ കരുതണം.

സുഹൃത്തുക്കളേ,

ഇതിനും നമ്മൾ ഭഗവാൻ രാമനിൽ നിന്ന് പഠിക്കേണ്ടതുണ്ട്. നാം അദ്ദേഹത്തിന്റെ വ്യക്തിത്വം മനസ്സിലാക്കണം, അദ്ദേഹത്തിന്റെ പെരുമാറ്റം ഉൾക്കൊള്ളണം, രാമൻ എന്നാൽ ആദർശം, രാമൻ എന്നാൽ അന്തസ്സ്, രാമൻ എന്നാൽ ജീവിതത്തിലെ ഏറ്റവും ഉയർന്ന സ്വഭാവം എന്നിവ ഓർമ്മിക്കണം. രാമൻ എന്നാൽ സത്യത്തിന്റെയും ധീരതയുടെയും സംഗമം, “दिव्यगुणैः शक्रसमो रामः सत्यपराक्रमः।” രാമൻ എന്നാൽ മതത്തിൻ്റെ പാത പിന്തുടരുന്ന വ്യക്തിത്വമാണ് അർത്ഥമാക്കുന്നത്,“रामः सत्पुरुषो लोके सत्यः सत्यपरायणः।”രാമൻ എന്നാൽ ജനങ്ങളുടെ സന്തോഷം പരമപ്രധാനമായി നിലനിർത്തുക എന്നാണ് അർത്ഥമാക്കുന്നത്, प्रजा सुखत्वे चंद्रस्य। രാമൻ എന്നാൽ ക്ഷമയുടെയും പൊറുക്കലിന്റേയും നദി എന്നാണ് അർത്ഥമാക്കുന്നത് “वसुधायाः क्षमागुणैः”। രാമൻ എന്നാൽ അറിവിൻ്റെയും ജ്ഞാനത്തിൻ്റെയും പരകോടി എന്നാണ് അർത്ഥം, बुद्धया बृहस्पते: तुल्यः। രാമൻ എന്നാൽ മൃദുത്വത്തിലെ ദൃഢത, “मृदुपूर्वं च भाषते”। രാമൻ എന്നാൽ - കൃതജ്ഞതയുടെ പരമോന്നത ഉദാഹരണം എന്നാണ് അർഥമാക്കുന്നത്, “कदाचन नोपकारेण, कृतिनैकेन तुष्यति।” രാമൻ എന്നാൽ - മികച്ച കൂട്ടുകെട്ടിന്റെ തിരഞ്ഞെടുപ്പ് എന്നാണ് അർത്ഥമാക്കുന്നത് , शील वृद्धै: ज्ञान वृद्धै: वयो वृद्धै: च सज्जनैः। രാമൻ എന്നാൽ - വിനയത്തിലെ മഹത്തായ ശക്തി എന്നാണ് അർത്ഥമാക്കുന്നത്, वीर्यवान्न च वीर्येण, महता स्वेन विस्मितः। രാമൻ എന്നാൽ സത്യത്തിൻ്റെ അചഞ്ചലമായ ദൃഢനിശ്ചയം എന്നാണ് അർത്ഥമാക്കുന്നത്, “न च अनृत कथो विद्वान्”। രാമൻ എന്നാൽ ബോധമുള്ള, അച്ചടക്കമുള്ള, സത്യസന്ധമായ മനസ്സ് എന്നാണ് അർത്ഥമാക്കുന്നത്, “निस्तन्द्रिः अप्रमत्तः च, स्व दोष पर दोष वित्।”

സുഹൃത്തുക്കളേ,

രാമൻ വെറുമൊരു വ്യക്തിയല്ല, രാമൻ ഒരു മൂല്യമാണ്, ഒരു അന്തസ്സാണ്, ഒരു ദിശയാണ്. 2047 ആകുമ്പോഴേക്കും ഇന്ത്യ വികസിക്കണമെങ്കിൽ, സമൂഹം ശക്തമാകണമെങ്കിൽ, നമ്മുടെ ഉള്ളിലെ "രാമനെ" ഉണർത്തേണ്ടതുണ്ട്. നമ്മുടെ ഉള്ളിൽ രാമനെ സ്ഥാപിക്കണം, ഈ ദൃഢനിശ്ചയം എടുക്കാൻ ഇന്നത്തേക്കാൾ നല്ല ദിവസം ഏതാണ്?

സുഹൃത്തുക്കളേ,

നവംബർ 25-ന് നമ്മുടെ പൈതൃകത്തിൽ അഭിമാനത്തിന്റെ മറ്റൊരു അത്ഭുതകരമായ നിമിഷം കൊണ്ടുവരുന്നു. ഇതിന് കാരണം ധർമ്മ ധ്വജത്തിൽ ആലേഖനം ചെയ്തിരിക്കുന്ന കോവിദാർ വൃക്ഷമാണ്. നമ്മുടെ വേരുകളിൽ നിന്ന് നാം ഛേദിക്കപ്പെടുമ്പോൾ, നമ്മുടെ മഹത്വം ചരിത്രത്തിന്റെ താളുകളിൽ കുഴിച്ചുമൂടപ്പെടുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഈ കോവിദാർ വൃക്ഷം.

സുഹൃത്തുക്കളേ,

ഭരതൻ തന്റെ സൈന്യവുമായി ചിത്രകൂടത്തിൽ എത്തിയപ്പോൾ, ലക്ഷ്മണൻ അയോധ്യയുടെ സൈന്യത്തെ ദൂരെ നിന്ന് തിരിച്ചറിഞ്ഞു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് വാൽമീകി വിവരിച്ചിട്ടുണ്ട്, വാൽമീകി വിവരിച്ചത് ഇതാണ്: विराजति उद्गत स्कन्धम्, कोविदार ध्वजः रथे।। ലക്ഷ്മണൻ പറയുന്നു, "ഹേ രാമാ, മുന്നിലുള്ള തിളക്കമുള്ള വെളിച്ചത്തിൽ ഒരു വലിയ വൃക്ഷം പോലെ കാണപ്പെടുന്ന പതാക അയോധ്യയുടെ സൈന്യത്തിന്റെ പതാകയാണ്, അത് കോവിദാറിന്റെ ശുഭ ചിഹ്നം വഹിക്കുന്നു."

 

സുഹൃത്തുക്കളേ,

ഇന്ന്, രാമക്ഷേത്രത്തിന്റെ മുറ്റത്ത് കൊവിഡർ പുനഃസ്ഥാപിക്കപ്പെടുമ്പോൾ, അത് ഒരു വൃക്ഷത്തിന്റെ തിരിച്ചുവരവ് മാത്രമല്ല, നമ്മുടെ ഓർമ്മയുടെ തിരിച്ചുവരവും, നമ്മുടെ സ്വത്വത്തിന്റെ പുനരുജ്ജീവനവും, നമ്മുടെ ആത്മാഭിമാനമുള്ള നാഗരികതയുടെ പുനഃപ്രഖ്യാപനവുമാണ്. നമ്മുടെ സ്വത്വം മറക്കുമ്പോൾ, നമുക്ക് സ്വയം നഷ്ടപ്പെടുമെന്ന് കോവിദാർ മരം നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വത്വം തിരിച്ചുവരുമ്പോൾ, രാജ്യത്തിന്റെ ആത്മവിശ്വാസവും തിരിച്ചുവരുന്നു. അതിനാൽ, രാജ്യം പുരോഗമിക്കണമെങ്കിൽ, അത് അതിന്റെ പൈതൃകത്തിൽ അഭിമാനിക്കണം എന്ന് ഞാൻ പറയുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കുന്നതിനൊപ്പം, മറ്റൊരു പ്രധാന കാര്യം അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്നുള്ള പൂർണ്ണമായ മോചനമാണ്. 190 വർഷങ്ങൾക്ക് മുമ്പ്, 190 വർഷങ്ങൾക്ക് മുമ്പ്, 1835 ൽ, മെക്കാളെ എന്ന ഇംഗ്ലീഷുകാരൻ ഇന്ത്യയെ അതിന്റെ വേരുകളിൽ നിന്ന് പിഴുതെറിയുന്നതിനുള്ള വിത്തുകൾ പാകി. മക്കാളെ ഇന്ത്യയിൽ മാനസിക അടിമത്തത്തിന് അടിത്തറ പാകി. ഇന്നേക്ക് പത്ത് വർഷത്തിന് ശേഷം, അതായത് 2035 ൽ, ആ അവിശുദ്ധ സംഭവത്തിന് 200 വർഷം പൂർത്തിയാകും. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ഒരു പരിപാടിയിൽ ഞാൻ ആഹ്വാനം ചെയ്തത്, അടുത്ത പത്ത് വർഷത്തേക്ക്, ഇന്ത്യയെ അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാം മുന്നോട്ട് പോകണം എന്നാണ്.

സുഹൃത്തുക്കളേ,

മെക്കാളെയുടെ ദർശനത്തിന്റെ സ്വാധീനം വളരെ വ്യാപകമാണ് എന്നതാണ് ഏറ്റവും വലിയ ദൗർഭാഗ്യം. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ അപകർഷതാബോധത്തിൽ നിന്ന് മോചനം ലഭിച്ചില്ല. വിദേശ രാജ്യങ്ങളിലെ എല്ലാം, എല്ലാ വ്യവസ്ഥകളും നല്ലതാണ്, നമ്മുടെ സ്വന്തം കാര്യങ്ങൾ പോരായ്മകൾ നിറഞ്ഞതാണ് എന്ന ഒരു വിപരീത ബുദ്ധി നമ്മുടെ രാജ്യത്തേക്ക് കടന്നുവന്നിരിക്കുന്നു.

സുഹൃത്തുക്കളേ,

വിദേശ രാജ്യങ്ങളിൽ നിന്നാണ് നമ്മൾ ജനാധിപത്യം സ്വീകരിച്ചതെന്ന് തുടർച്ചയായി സ്ഥാപിച്ചത് അടിമത്തത്തിന്റെ ഈ മാനസികാവസ്ഥയാണ്, നമ്മുടെ ഭരണഘടനയും വിദേശത്ത് നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പറയപ്പെട്ടു, അതേസമയം ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ് എന്നതാണ് സത്യം, ജനാധിപത്യം നമ്മുടെ ജനിതകഘടനയിലുണ്ട്.

സുഹൃത്തുക്കളേ, 

നിങ്ങൾ തമിഴ്‌നാട്ടിലേക്ക് പോയാൽ, വടക്കൻ തമിഴ്‌നാട്ടിൽ ഉതിരമേരൂർ എന്നൊരു ഗ്രാമമുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ഒരു ലിഖിതമുണ്ട്. ആ കാലഘട്ടത്തിൽ പോലും ഭരണസംവിധാനം എങ്ങനെ ജനാധിപത്യപരമായി പ്രവർത്തിച്ചുവെന്നും ജനങ്ങൾ ​ഗവൺമെന്റിനെ എങ്ങനെ തിരഞ്ഞെടുത്തുവെന്നും ഇത് വിശദീകരിക്കുന്നു. എന്നാൽ ഇവിടെ, മാഗ്ന കാർട്ടയെ പുകഴ്ത്തുന്നതിൽ ഞങ്ങൾ എപ്പോഴും ഉറച്ചുനിൽക്കുന്നു. ഇവിടെ, ഭഗവാൻ ബസവണ്ണയേയും അദ്ദേഹത്തിന്റെ അനുഭവ മണ്ഡപത്തെയും കുറിച്ചുള്ള വിവരങ്ങളും പരിമിതമായിരുന്നു. സാമൂഹിക, മത, സാമ്പത്തിക വിഷയങ്ങളിൽ പൊതു ചർച്ചകൾ നടന്നിരുന്ന അനുഭവ മണ്ഡപ, കൂട്ടായ സമവായത്തിലൂടെ തീരുമാനങ്ങൾ എടുത്തിരുന്ന സ്ഥലം. എന്നിരുന്നാലും, അടിമ മാനസികാവസ്ഥ കാരണം, ഇന്ത്യക്കാരുടെ പല തലമുറകൾക്കും ഈ അറിവ് നഷ്ടപ്പെട്ടു.

സുഹൃത്തുക്കളേ,

നമ്മുടെ വ്യവസ്ഥയുടെ എല്ലാ കോണുകളിലും അടിമത്തത്തിന്റെ ഈ മാനസികാവസ്ഥ വേരൂന്നിയിരുന്നു. ഇന്ത്യൻ നാവികസേനയുടെ പതാക, നൂറ്റാണ്ടുകളായി ആ പതാകയിൽ നമ്മുടെ നാഗരികതയുമായും, നമ്മുടെ ശക്തിയുമായും, നമ്മുടെ പൈതൃകവുമായും യാതൊരു ബന്ധവുമില്ലാത്ത ചിഹ്നങ്ങളുണ്ടായിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? ഇപ്പോൾ, നാവികസേനയുടെ പതാകയിൽ നിന്ന് അടിമത്തത്തിന്റെ എല്ലാ ചിഹ്നങ്ങളും ഞങ്ങൾ നീക്കം ചെയ്തു. ഛത്രപതി ശിവാജി മഹാരാജിന്റെ പാരമ്പര്യം ഞങ്ങൾ സ്ഥാപിച്ചു. ഇത് വെറുമൊരു ഡിസൈൻ മാറ്റമായിരുന്നില്ല; അത് മാനസികാവസ്ഥ മാറ്റത്തിന്റെ ഒരു നിമിഷമായിരുന്നു. ഇന്ത്യയെ ഇപ്പോൾ സ്വന്തം ശക്തി, സ്വന്തം ചിഹ്നങ്ങൾ, മറ്റൊരാളുടെ പാരമ്പര്യം എന്നിവയാൽ നിർവചിക്കപ്പെടുമെന്ന പ്രഖ്യാപനമായിരുന്നു അത്.

 

സുഹൃത്തുക്കളേ,

അയോധ്യയിലും ഇന്നും ഇതേ മാറ്റം ദൃശ്യമാണ്.

സുഹൃത്തുക്കളേ,

വർഷങ്ങളായി രാമത്വത്തെ (രാമന്റെ സത്ത) നിഷേധിച്ചത് അടിമത്തത്തിന്റെ ഈ മാനസികാവസ്ഥയാണ്. ശ്രീരാമൻ തന്നിൽത്തന്നെ ഒരു മൂല്യവ്യവസ്ഥയാണ്. ഓർച്ചയിലെ രാജാവായ രാമൻ മുതൽ രാമേശ്വരത്തെ ഭക്തനായ രാമൻ വരെയും, ശബരിയിലെ ഭഗവാൻ രാമൻ മുതൽ മിഥിലയിലെ അതിഥിയായ രാമജി വരെയും, ഇന്ത്യയിലെ എല്ലാ വീട്ടിലും, ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും, ഇന്ത്യയുടെ എല്ലാ കണികയിലും രാമൻ സന്നിഹിതനാണ്. എന്നാൽ അടിമത്തത്തിന്റെ മാനസികാവസ്ഥ വളരെ പ്രബലമായിത്തീർന്നു, ശ്രീരാമനെപ്പോലും സാങ്കൽപ്പികമായി പ്രഖ്യാപിക്കാൻ തുടങ്ങി.

സുഹൃത്തുക്കളേ,

അടുത്ത പത്ത് വർഷത്തിനുള്ളിൽ മാനസിക അടിമത്തത്തിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടാൻ നാം ദൃഢനിശ്ചയം ചെയ്താൽ, അത്തരമൊരു ജ്വാല ജ്വലിക്കും, അത്തരം ആത്മവിശ്വാസം വളരും, 2047 ഓടെ ഇന്ത്യ ഒരു വികസിത ഇന്ത്യ എന്ന സ്വപ്നം കൈവരിക്കുന്നതിൽ നിന്ന് ആർക്കും തടയാൻ കഴിയില്ല. അടുത്ത പത്ത് വർഷത്തിനുള്ളിൽ മെക്കാളെയുടെ അടിമത്ത പദ്ധതി പൂർണ്ണമായും നശിപ്പിക്കുമ്പോൾ മാത്രമേ ഇന്ത്യയുടെ അടിത്തറ അടുത്ത ആയിരം വർഷത്തേക്ക് ശക്തമാകൂ. 

സുഹൃത്തുക്കളേ,

അയോധ്യ ധാമിലെ രാം ലല്ല ക്ഷേത്ര സമുച്ചയം കൂടുതൽ കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്, അതേസമയം അയോധ്യയെ മനോഹരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു. ഇന്ന് അയോധ്യ വീണ്ടും ലോകത്തിന് ഒരു മാതൃകയായി മാറുന്ന നഗരമായി മാറുകയാണ്. ത്രേതായുഗത്തിലെ അയോധ്യ മാനവികതയ്ക്ക് ധാർമ്മികത നൽകി, 21-ാം നൂറ്റാണ്ടിലെ അയോധ്യ മനുഷ്യരാശിക്ക് വികസനത്തിന്റെ ഒരു പുതിയ മാതൃക നൽകുന്നു. അക്കാലത്ത്, അയോധ്യ അന്തസ്സിന്റെ കേന്ദ്രമായിരുന്നു, ഇപ്പോൾ അയോധ്യ വികസിത ഇന്ത്യയുടെ നട്ടെല്ലായി ഉയർന്നുവരുന്നു.

സുഹൃത്തുക്കളേ,

ഭാവിയിലെ അയോധ്യയിൽ പുരാണങ്ങളുടെയും പുതുമയുടെയും സംഗമം ഉണ്ടാകും. സരയു ജിയുടെ അമൃതപ്രവാഹവും വികസനത്തിന്റെ പ്രവാഹവും ഒരുമിച്ച് ഒഴുകും. ഇവിടെ, ആത്മീയതയുടെയും കൃത്രിമബുദ്ധിയുടെയും ഒരു സമന്വയം കാണാം. രാമപഥ്, ഭക്തിയുടെ പാത, ജന്മഭൂമി പാത എന്നിവ പുതിയ അയോധ്യയുടെ നേർക്കാഴ്ചകൾ നൽകുന്നു. അയോധ്യയിൽ ഒരു മഹത്തായ വിമാനത്താവളമുണ്ട്, ഇന്ന് അയോധ്യയിൽ ഒരു മനോഹരമായ റെയിൽവേ സ്റ്റേഷനുണ്ട്. വന്ദേ ഭാരത്, അമൃത് ഭാരത് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ അയോധ്യയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. അയോധ്യയിലെ ജനങ്ങൾക്ക് സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്നും അവരുടെ ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകുമെന്നും ഉറപ്പാക്കാൻ തുടർച്ചയായ പ്രവർത്തനങ്ങൾ നടക്കുന്നു.

സുഹൃത്തുക്കളേ,

പ്രാണപ്രതിഷ്ഠ മുതൽ ഇന്നുവരെ ഏകദേശം നാൽപ്പത്തിയഞ്ച് കോടി ഭക്തർ ഇവിടെ ദർശനത്തിനായി എത്തിയിട്ടുണ്ട്. നാൽപ്പത്തിയഞ്ച് കോടി ജനങ്ങളുടെ കാൽപ്പാടുകൾ പതിഞ്ഞ പുണ്യഭൂമിയാണിത്. ഇത് അയോധ്യയിലെയും പരിസര പ്രദേശങ്ങളിലെയും ആളുകൾക്ക് സാമ്പത്തിക മാറ്റത്തിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും കാരണമായി. ഒരുകാലത്ത് വികസനത്തിന്റെ മാനദണ്ഡങ്ങളിൽ അയോധ്യ വളരെ പിന്നിലായിരുന്നു, ഇന്ന് അയോധ്യ നഗരം ഉത്തർപ്രദേശിലെ മുൻനിര നഗരങ്ങളിലൊന്നായി മാറുകയാണ്.

സുഹൃത്തുക്കളേ,

21-ാം നൂറ്റാണ്ടിന്റെ വരാനിരിക്കുന്ന കാലം വളരെ നിർണായകമാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള 70 വർഷങ്ങളിൽ, ഇന്ത്യ ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. സ്വാതന്ത്ര്യത്തിനു ശേഷമുള്ള 70 വർഷങ്ങളിൽ, ഇന്ത്യ ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ. എന്നാൽ കഴിഞ്ഞ 11 വർഷത്തിനുള്ളിൽ തന്നെ, ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്ന ദിവസം വിദൂരമല്ല. വരാനിരിക്കുന്ന സമയം പുതിയ അവസരങ്ങളുടെയും പുതിയ സാധ്യതകളുടെയും ആണ്. ഈ നിർണായക കാലഘട്ടത്തിലും, ശ്രീരാമന്റെ ചിന്തകൾ നമ്മുടെ പ്രചോദനമായിരിക്കും. രാവണനെ പരാജയപ്പെടുത്തുക എന്ന വലിയ ലക്ഷ്യം ശ്രീരാമന് മുന്നിൽ ഉണ്ടായിരുന്നപ്പോൾ, അദ്ദേഹം പറഞ്ഞു- सौरज धीरज तेहि रथ चाका। सत्य सील दृढ़ ध्वजा पताका।। बल बिबेक दम परहित घोरे। छमा कृपा समता रजु जोरे।।അതായത്, രാവണനെ കീഴടക്കാൻ ആവശ്യമായ രഥത്തിന് ചക്രങ്ങളായി ധൈര്യവും ക്ഷമയും ഉണ്ട്. അതിന്റെ പതാക സത്യത്തിന്റെയും നല്ല പെരുമാറ്റത്തിന്റെയുമാണ്. ശക്തി, ജ്ഞാനം, സംയമനം, ദാനധർമ്മം എന്നിവയാണ് ഈ രഥത്തിന്റെ കുതിരകൾ. ക്ഷമാശീലം, ദയ, സമത്വം എന്നിവയാണ് രഥത്തെ ശരിയായ ദിശയിൽ നിലനിർത്തുന്ന കടിഞ്ഞാൺ.

സുഹൃത്തുക്കളേ,

വികസിത ഇന്ത്യയിലേക്കുള്ള യാത്ര ത്വരിതപ്പെടുത്തുന്നതിന്, നമുക്ക് അത്തരമൊരു രഥം ആവശ്യമാണ്, ധൈര്യവും ക്ഷമയും ചക്രങ്ങളുമായ ഒരു രഥം. അതായത് വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും ഫലങ്ങൾ കൈവരിക്കുന്നതുവരെ ഉറച്ചുനിൽക്കാനുള്ള ക്ഷമയും ഉണ്ടായിരിക്കണം. സത്യവും പരമോന്നത പെരുമാറ്റവും ഉൾക്കൊള്ളുന്ന പതാകയുള്ള അത്തരമൊരു രഥം, അതായത്, നയം, ഉദ്ദേശ്യം, ധാർമ്മികത എന്നിവയിൽ ഒരിക്കലും വിട്ടുവീഴ്ച പാടില്ല. ശക്തി, വിവേചനാധികാരം, സംയമനം, മനുഷ്യസ്‌നേഹം എന്നിവ ഉൾക്കൊള്ളുന്ന കുതിരകളുള്ള അത്തരമൊരു രഥം, അതായത് അതിന് ശക്തി, ബുദ്ധി, അച്ചടക്കം, മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള ഉത്കണ്ഠ എന്നിവയുണ്ട്. ക്ഷമ, കാരുണ്യം, സമചിത്തത എന്നിവ ഉൾക്കൊള്ളുന്ന ഒരു രഥം, അതായത്, വിജയത്തിന്റെ അഹങ്കാരം ഇല്ലാത്തതും പരാജയത്തിലും മറ്റുള്ളവരോടുള്ള ബഹുമാനം നിലനിൽക്കുന്നതുമായ ഒരു രഥം. അതിനാൽ, ഞാൻ ബഹുമാനപൂർവ്വം പറയുന്നു, തോളോട് തോൾ ചേർന്ന് നിൽക്കേണ്ട സമയമാണിത്, മുന്നോട്ട് കുതിക്കേണ്ട നിമിഷമാണിത്. രാമരാജ്യത്താൽ പ്രചോദിതമായ ഒരു ഇന്ത്യയെ നാം സൃഷ്ടിക്കണം. സ്വാർത്ഥതാൽപ്പര്യത്തിന് മുമ്പായി രാഷ്ട്രത്തിന്റെ താൽപ്പര്യം വരുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ. ദേശീയതാൽപ്പര്യം പരമപ്രധാനമാകുമ്പോൾ. ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ.

ജയ് സിയാറാം!

ജയ് സിയാറാം!

ജയ് സിയാറാം!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's AI boom is rewarding engineers more than coders

Media Coverage

India's AI boom is rewarding engineers more than coders
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting respect for nature and environmental stewardship
July 30, 2026

The Prime Minister, Shri Narendra Modi, said that respect for nature, the environment and the entire creation lies at the very core of our existence. He called upon everyone to participate, with a spirit of gratitude and selfless service towards nature, in building a healthy, prosperous and strong nation.

The Prime Minister shared a Sanskrit Subhashitam-

“शं नो द्यावापृथिवी पूर्वहूतौ शमन्तरिक्षं दृशये नो अस्तु।

शं न ओषधीर्वनिनो भवन्तु शं नो रजसस्पतिरस्तु जिष्णुः॥”

The Subhashitam conveys that May Dyuloka and the Earth, which have been revered since the beginning of creation, always be auspicious for us. May the intermediate space between the Earth and the Sun be beneficial and enlightening for our lives. May all medicinal herbs and forest plants provide us with health, nourishment, and happiness. May the all-pervading and victorious Lord of all worlds ever grant us welfare, peace, and prosperity.

The Prime Minister wrote on X;

“प्रकृति, पर्यावरण और समस्त सृष्टि का सम्मान हमारे अस्तित्व के मूल में है। आइए, हम इनके प्रति पूरी कृतज्ञता और सेवाभाव के साथ एक स्वस्थ, समृद्ध और सशक्त राष्ट्र के निर्माण में सहभागी बनें।

शं नो द्यावापृथिवी पूर्वहूतौ शमन्तरिक्षं दृशये नो अस्तु।

शं न ओषधीर्वनिनो भवन्तु शं नो रजसस्पतिरस्तु जिष्णुः॥”