കലിയുഗത്തിൽ, ഭഗവാന്റെ നാമജപത്തിലൂടെ മാത്രമേ ലൗകിക അസ്തിത്വത്തിന്റെ സമുദ്രത്തിൽ നിന്ന് മോചനം നേടാനാകൂ: പ്രധാനമന്ത്രി
ഗീതയിലെ വാക്കുകൾ വ്യക്തികളെ മാത്രമല്ല, രാഷ്ട്രത്തിൻ്റെ നയങ്ങളെയും രൂപപ്പെടുത്തുന്നു: പ്രധാനമന്ത്രി
സമാധാനവും സത്യവും ഉയർത്തിപ്പിടിക്കുന്നതിന് അനീതിയുടെ ശക്തികളെ നേരിടുകയും അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഭഗവദ്ഗീത പഠിപ്പിക്കുന്നു, ഈ തത്വമാണ് രാജ്യത്തിന്റെ സുരക്ഷാ സമീപനത്തിന്റെ കാതൽ: പ്രധാനമന്ത്രി
ജല സംരക്ഷണം, വൃക്ഷത്തൈ നടൽ, ദരിദ്രരെ ഉന്നമിപ്പിക്കൽ, സ്വദേശി സ്വീകരിക്കൽ, പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കൽ, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കൽ, യോഗാ പരിശീലനം, കൈയെഴുത്തുപ്രതികൾ സംരക്ഷിക്കൽ, കുറഞ്ഞത് 25 പൈതൃക സ്ഥലങ്ങളെങ്കിലും സന്ദർശിക്കൽ തുടങ്ങിയ ഒമ്പത് പ്രതിജ്ഞകൾ നമുക്ക് എടുക്കാം: പ്രധാനമന്ത്രി

എല്ലാവർക്കും നമസ്കാരം !

ജയ് ശ്രീ കൃഷ്ണ!

ജയ് ശ്രീ കൃഷ്ണ!

ജയ് ശ്രീ കൃഷ്ണ!

ജയ് ശ്രീ കൃഷ്ണ!

ഞാൻ തുടങ്ങുന്നതിനു മുൻപ്, ചില കുട്ടികൾ അവരുടെ ചിത്രങ്ങൾ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദയവായി എസ്‌പി‌ജിയെയും ലോക്കൽ പോലീസിനെയും അവ ശേഖരിക്കാൻ സഹായിക്കുക. നിങ്ങളുടെ വിലാസം പിന്നിൽ എഴുതിയാൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് ഒരു നന്ദി കത്ത് അയയ്ക്കും. ആരുടെ കൈയ്യിൽ അവ  ഉണ്ടെങ്കിലും , ദയവായി അത് അവർക്ക് നൽകുക; അവർ അത് ശേഖരിക്കും, നിങ്ങൾക്ക് വിശ്രമിക്കാം. ഈ കുട്ടികൾ വളരെ കഠിനാധ്വാനം ചെയ്താണ് ഇത്  ഇവിടെ കൊണ്ടുവന്നത് , എങ്ങാനും  ഞാൻ അവരോട് അനീതി കാണിച്ചാൽ അത് എന്നെ വേദനിപ്പിക്കും .

ജയ് ശ്രീകൃഷ്ണ!

ശ്രീകൃഷ്ണ ഭഗവാന്റെ ദിവ്യ ദർശനം, ശ്രീമദ് ഭഗവദ്ഗീതയിലെ മന്ത്രങ്ങളുടെ ആത്മീയ അനുഭവം, നിരവധി ആദരണീയരായ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സാന്നിധ്യം എന്നിവ എനിക്ക് ലഭിച്ച ഒരു വലിയ ബഹുമതിയാണ് . എനിക്ക് ഇത്, എണ്ണമറ്റ പുണ്യങ്ങൾ നേടിയതുപോലെയാണ്. എനിക്ക് നൽകിയ ബഹുമാനം, എന്നോട്  പ്രകടിപ്പിച്ച വികാരങ്ങൾ, എന്നെക്കുറിച്ച് പറഞ്ഞതിനെല്ലാം  യോഗ്യനാകാനും, കൂടുതൽ ജോലി ചെയ്യാനും, എന്നിൽ അർപ്പിക്കുന്ന പ്രതീക്ഷകൾ നിറവേറ്റാനും എനിക്ക് അനുഗ്രഹം ലഭിക്കട്ടെ.

സഹോദരീ സഹോദരന്മാരേ,

മൂന്ന് ദിവസം മുമ്പ് ഞാൻ ഗീതയുടെ നാടായ കുരുക്ഷേത്രയിലായിരുന്നു. ഇപ്പോൾ, ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്തിന്റെയും ജഗദ്ഗുരു 
ശ്രീ മാധവാചാര്യ ജിയുടെ പ്രശസ്തിയുടെയും ഈ ഭൂമിയിലേക്ക് വരുന്നത് എനിക്ക് വളരെയധികം സംതൃപ്തി നൽകുന്ന ഒരു അവസരമാണ്. ഇന്ന്, ഒരു ലക്ഷം ആളുകൾ ഒരുമിച്ച് ഭഗവദ്ഗീതയുടെ ശ്ലോകങ്ങൾ പാരായണം ചെയ്ത ഈ അവസരത്തിൽ, ലോകമെമ്പാടുമുള്ള ആളുകൾ ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ ദിവ്യത്വത്തിന് സാക്ഷ്യം വഹിച്ചു. ഈ പരിപാടിയിൽ നമ്മെ അനുഗ്രഹിക്കാൻ ഇവിടെയുള്ള ശ്രീ ശ്രീ സുഗുണേന്ദ്ര തീർത്ഥ സ്വാമിജി, ശ്രീ ശ്രീ സുശീന്ദ്ര തീർത്ഥ സ്വാമിജി, കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, സംസ്ഥാന സർക്കാർ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഉഡുപ്പിയിലെ എട്ട് മഠങ്ങളിലെ എല്ലാ അനുയായികളും, ഇവിടെ സന്നിഹിതരായ മറ്റ് സന്യാസിമാരേ, മഹതികളേ, മാന്യരേ!

 

കർണാടകയിലെ സ്നേഹനിധികളായ ജനങ്ങൾക്കിടയിൽ  വരുന്നത് എനിക്ക് എപ്പോഴും ഒരു സവിശേഷ അനുഭവമാണ്. ഉഡുപ്പിയിലേക്ക് വരുന്നത് എപ്പോഴും അത്ഭുതകരമാണ്. ഞാൻ ഗുജറാത്തിലാണ് ജനിച്ചത്, ഗുജറാത്തിനും ഉഡുപ്പിക്കും ഇടയിൽ ആഴമേറിയതും പ്രത്യേകവുമായ ഒരു ബന്ധമുണ്ട്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹം ആദ്യം ദ്വാരകയിൽ വെച്ച് ദേവി  രുക്മിണിയാണ് ആരാധിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട്, ജഗദ്ഗുരു ശ്രീ മാധവാചാര്യ ജി ഈ വിഗ്രഹം ഇവിടെ സ്ഥാപിച്ചു. നിങ്ങൾക്കറിയാമോ, കഴിഞ്ഞ വർഷം ഞാൻ കടലിനടിയിൽ ശ്രീ ദ്വാരക ജിയെ സന്ദർശിക്കാൻ പോയി, അവിടെ നിന്ന് അനുഗ്രഹങ്ങളും നേടി. ഈ വിഗ്രഹം കണ്ടപ്പോൾ എനിക്ക് എന്ത് തോന്നി എന്ന് നിങ്ങൾക്ക് സ്വയം ഊഹിക്കാൻ കഴിയും. ഈ ദർശനം എനിക്ക് ആത്മാർത്ഥമായ ഒരു ആത്മീയ സന്തോഷം നൽകി.

സുഹൃത്തുക്കളേ,

മറ്റൊരു കാരണത്താലും ഉഡുപ്പിയിലേക്ക് വരുന്നത് എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ജനസംഘത്തിന്റെയും ഭാരതീയ ജനതാ പാർട്ടിയുടെയും മാതൃകാപരമായ സദ്ഭരണത്തിന്റെ പ്രവർത്തന കേന്ദ്രമാണ് ഉഡുപ്പി. 1968-ൽ ഉഡുപ്പിയിലെ ജനങ്ങൾ നമ്മുടെ ജനസംഘ സ്ഥാനാർത്ഥിയായ വി.എസ്. ആചാര്യയെ ഇവിടുത്തെ മുനിസിപ്പൽ കൗൺസിലിലേക്ക് തിരഞ്ഞെടുത്തു. ഇതോടെ, ഉഡുപ്പി ഒരു പുതിയ ഭരണ മാതൃകയ്ക്കും അടിത്തറ പാകി. ഇന്ന് നാം കാണുന്ന ശുചിത്വ പ്രചാരണം, ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്, അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇത്  ഉഡുപ്പി സ്വീകരിച്ചു. ജലവിതരണത്തിന്റെയും ഡ്രെയിനേജ് സംവിധാനത്തിന്റെയും ഒരു പുതിയ മാതൃക നൽകുന്നതിന്, 1970-കളിൽ ഈ പരിപാടികൾ ആരംഭിച്ച ആദ്യത്തെ സംസ്ഥാനമായിരുന്നു ഉഡുപ്പി. ഇന്ന്, രാജ്യത്തിന്റെ ദേശീയ വികസനത്തിന്റെ ഭാഗമായി ഈ പ്രചാരണങ്ങൾ നമ്മെ നയിക്കുന്നു, ഇത് ഒരു ദേശീയ മുൻഗണനയായി മാറുന്നു.

 

സുഹൃത്തുക്കളേ,

രാമചരിതമാനസത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "कलिजुग केवल हरि गुन गाहा। गावत नर पावहिं भव थाहा।। അതായത്, കലിയുഗത്തിൽ കേവലം നാരായണ പാരായണം മാത്രം ഒരാളെ അസ്തിത്വത്തിന്റെ സമുദ്രത്തിൽ നിന്ന് മോചിപ്പിക്കുന്നു." നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തിൽ ഗീതയിലെ മന്ത്രങ്ങളും ശ്ലോകങ്ങളും ചൊല്ലപ്പെടുന്നു. എന്നാൽ ഒരു ലക്ഷം ശബ്ദങ്ങൾ ഈ വാക്യങ്ങൾ ഏകസ്വരത്തിൽ ചൊല്ലുമ്പോൾ, നിരവധി ആളുകൾ ഗീത പോലുള്ള ഒരു വിശുദ്ധ ഗ്രന്ഥം ചൊല്ലുമ്പോൾ, അത്തരം ദിവ്യവചനങ്ങൾ ഒരിടത്ത് പ്രതിധ്വനിക്കുമ്പോൾ, നമ്മുടെ മനസ്സിനും തലച്ചോറിനും ഒരു പുതിയ സ്പന്ദനം, ഒരു പുതിയ ശക്തി നൽകുന്ന ഒരു ഊർജ്ജം പുറത്തുവരുന്നു. ഈ ഊർജ്ജം ആത്മീയതയുടെ ശക്തിയാണ്, ഈ ഊർജ്ജം സാമൂഹിക ഐക്യത്തിന്റെ ശക്തിയാണ്.  അതിനാൽ, ലക്ഷകണ്ഠഗീത പാരായണത്തിന്റെ ഇന്നത്തെ സന്ദർഭം ഒരു വലിയ ഊർജ്ജ ശേഖരം അനുഭവിക്കാനുള്ള അവസരമായി മാറിയിരിക്കുന്നു. അത് ലോകത്തിന് കൂട്ടായ ബോധത്തിന്റെ ശക്തിയും കാണിച്ചുതരുന്നു.

സുഹൃത്തുക്കളേ,

ഈ ദിവസം, ശ്രീ ശ്രീ സുഗുണേന്ദ്ര തീർത്ഥ സ്വാമിജിയെ ഞാൻ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. ലക്ഷ കണ്ഠഗീത എന്ന ആശയത്തെ അദ്ദേഹം വളരെ ദിവ്യമായ രീതിയിൽ ജീവസുറ്റതാക്കി. ലോകമെമ്പാടുമുള്ള ആളുകൾക്ക് സ്വന്തം കൈകൊണ്ട് ഗീത എഴുതാനുള്ള ആശയം നൽകി അദ്ദേഹം ആരംഭിച്ച കോടി ഗീതാ ലേഖൻ യജ്ഞം, സനാതന പാരമ്പര്യത്തിന്റെ ഒരു ആഗോള ബഹുജന പ്രസ്ഥാനമാണ്. ഭഗവദ്ഗീതയുടെ ആത്മാവുമായും പ്രബോധനങ്ങളുമായും  നമ്മുടെ യുവാക്കൾ ബന്ധപ്പെടുന്ന രീതി അതിൽത്തന്നെ ഒരു ആഴത്തിലുള്ള പ്രചോദനമാണ്. നൂറ്റാണ്ടുകളായി, വേദങ്ങൾ, ഉപനിഷത്തുകൾ, വിശുദ്ധഗ്രന്ഥങ്ങൾ  എന്നിവയെക്കുറിച്ചുള്ള അറിവ് അടുത്ത തലമുറയ്ക്ക് കൈമാറുന്ന ഒരു പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. അടുത്ത തലമുറയെ ഭഗവദ്ഗീതയുമായി ബന്ധിപ്പിക്കുന്ന ഈ പരിപാടി ഈ പാരമ്പര്യത്തിന്റെ അർത്ഥവത്തായ തുടർച്ചയായി മാറിയിരിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇവിടെ എത്തുന്നതിന് മൂന്ന് ദിവസം മുമ്പ് ഞാനും അയോധ്യയിലായിരുന്നു. നവംബർ 25-ന് വിവാഹ് പഞ്ചമി ദിനത്തിൽ, അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ധർമ്മ പതാക സ്ഥാപിച്ചു. അയോധ്യ മുതൽ ഉഡുപ്പി വരെ, എണ്ണമറ്റ രാമഭക്തർ ഈ ഏറ്റവും ദിവ്യവും മഹത്തായതുമായ ഉത്സവത്തിന് സാക്ഷ്യം വഹിച്ചു. രാമക്ഷേത്ര പ്രസ്ഥാനത്തിൽ ഉഡുപ്പിയുടെ പ്രധാന പങ്ക് മുഴുവൻ രാജ്യത്തിനും അറിയാം. പതിറ്റാണ്ടുകൾക്ക് മുമ്പ് മുഴുവൻ രാമക്ഷേത്ര പ്രസ്ഥാനത്തിനും ആദരണീയനായ പരമോന്നത വിശ്വേശ തീർത്ഥ സ്വാമിജി നൽകിയ സംഭാവനയുടെ പരിസമാപ്തിയാണ് പതാക ഉയർത്തൽ ചടങ്ങ്. രാമക്ഷേത്ര നിർമ്മാണം മറ്റൊരു കാരണത്താൽ ഉഡുപ്പിയെ സംബന്ധിച്ചിടത്തോളം സവിശേഷമാണ്. ജഗദ്ഗുരു മാധവാചാര്യ ജിയുടെ പേരിൽ പുതിയ ക്ഷേത്രത്തിൽ ഒരു വലിയ കവാടവും നിർമ്മിച്ചിട്ടുണ്ട്. ശ്രീരാമൻ്റെ തീവ്ര ഭക്തനായ ജഗദ്ഗുരു മാധവാചാര്യ ജി എഴുതി, " रामाय शाश्वत सुविस्तृत षड्गुणाय, सर्वेश्वराय बल-वीर्य महार्णवाय,"  അർത്ഥം, "ഭഗവാൻ ശ്രീരാമൻ-ആറ് ദിവ്യഗുണങ്ങളാൽ അലങ്കരിക്കപ്പെട്ടവനാണ്, എല്ലാവരുടെയും നാഥനാണ്, അത്യധികമായ ശക്തിയുടെയും ധൈര്യത്തിൻ്റെയും ഒരു സമുദ്രമാണ്." അതുകൊണ്ടാണ് രാമക്ഷേത്ര സമുച്ചയത്തിൻ്റെ ഒരു കവാടത്തിന് അദ്ദേഹത്തിൻ്റെ പേരിടുക എന്നത് ഉഡുപ്പിയിലെയും കർണാടകയിലെയും രാജ്യത്തെയും ജനങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്.

സുഹൃത്തുക്കളേ,

ജഗദ്ഗുരു ശ്രീ മാധവാചാര്യ  ജി ഇന്ത്യയുടെ ദ്വൈത തത്ത്വചിന്തയുടെ സ്ഥാപകനും വേദാന്തത്തിന്റെ ഒരു ദീപസ്തംഭവുമാണ്. അദ്ദേഹം സ്ഥാപിച്ച ഉഡുപ്പിയിലെ എട്ട് ആശ്രമങ്ങളുടെ സംവിധാനം, സ്ഥാപനങ്ങളുടെയും പുതിയ പാരമ്പര്യങ്ങളുടെയും സൃഷ്ടിയുടെ ഒരു മൂർത്തമായ ഉദാഹരണമാണ്. ഇവിടെ ഭഗവാൻ ശ്രീകൃഷ്ണനോടുള്ള ഭക്തിയും, വേദാന്തത്തെക്കുറിച്ചുള്ള അറിവും, ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം വിളമ്പാനുള്ള ദൃഢനിശ്ചയവുമുണ്ട്. ഒരു തരത്തിൽ, ഈ സ്ഥലം ഒരു തീർത്ഥാടന കേന്ദ്രമാണ്, അറിവിന്റെയും ഭക്തിയുടെയും സേവനത്തിന്റെയും സംഗമസ്ഥാനമാണ്.

സുഹൃത്തുക്കളേ,

ജഗദ്ഗുരു മാധവാചാര്യ ജി ജനിച്ച സമയത്ത്, ഇന്ത്യ നിരവധി ആന്തരികവും ബാഹ്യവുമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിരുന്നു. ആ കാലഘട്ടത്തിൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും എല്ലാ വിശ്വാസങ്ങൾക്കും ബന്ധിപ്പിക്കാൻ കഴിയുന്ന ഭക്തിയുടെ പാത അദ്ദേഹം കാണിച്ചുതന്നു. ഈ മാർഗ്ഗനിർദ്ദേശം കാരണം, ഇന്നും, നിരവധി നൂറ്റാണ്ടുകൾക്ക് ശേഷവും , അദ്ദേഹം സ്ഥാപിച്ച ആശ്രമങ്ങൾ എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ആളുകളെ സേവിക്കുന്നു. അദ്ദേഹത്തിന്റെ പ്രചോദനം കാരണം, മതം, സേവനം, സാമൂഹിക നിർമ്മാണം എന്നിവയുടെ പ്രവർത്തനങ്ങൾ എപ്പോഴും മുന്നോട്ട് കൊണ്ടുപോയ നിരവധി മഹാന്മാരായ  വ്യക്തികൾ ദ്വൈത പാരമ്പര്യത്തിൽ ജനിച്ചിട്ടുണ്ട്. പൊതുസേവനത്തിന്റെ ഈ ശാശ്വത പാരമ്പര്യമാണ് ഉഡുപ്പിയുടെ ഏറ്റവും വലിയ പൈതൃകം.

സുഹൃത്തുക്കളേ,

ജഗദ്ഗുരു മാധവാചാര്യ ജിയുടെ പാരമ്പര്യം ഹരിദാസ പാരമ്പര്യത്തിന് ഊർജ്ജം പകർന്നു. പുരന്ദര ദാസ്, കനക ദാസ് തുടങ്ങിയ മഹാന്മാർ ലളിതവും രസകരവും സരളവുമായ കന്നഡ ഭാഷയിൽ ജനങ്ങളിലേക്ക് ഭക്തി പ്രചരിപ്പിച്ചു. അവരുടെ രചനകൾ എല്ലാ ഹൃദയങ്ങളിലും, ദരിദ്രരിൽ ദരിദ്രരായവരിൽ  പോലും എത്തി, അവരെ മതവുമായും ശാശ്വത ചിന്തയുമായും ബന്ധിപ്പിച്ചു. ഈ രചനകൾ ഇന്നത്തെ തലമുറയിലും പ്രസക്തമായി തുടരുന്നു. സോഷ്യൽ മീഡിയയുടെ റീലുകളിൽ ശ്രീ പുരന്ദരദാസൻ രചിച്ച ചന്ദ്രചൂഡ് ശിവശങ്കർ പാർവതി കേട്ടതിനുശേഷം ഇന്നും നമ്മുടെ യുവാക്കൾ വ്യത്യസ്തമായ ഒരു മാനസികാവസ്ഥയിലേക്ക് പ്രവേശിക്കുന്നു. ഇന്നും, ഉഡുപ്പിയിലെ എന്നെപ്പോലുള്ള ഒരു ഭക്തൻ ഒരു ചെറിയ ജനാലയിലൂടെ ഭഗവാൻ കൃഷ്ണനെ കാണുമ്പോൾ, കനകദാസന്റെ ഭക്തിയുമായി ബന്ധപ്പെടാൻ അവർക്ക് അവസരം ലഭിക്കുന്നു. ഞാൻ വളരെ ഭാഗ്യവാനാണ്, ഇതിനുമുമ്പ് എനിക്ക് ഈ ഭാഗ്യം ലഭിച്ചിട്ടുണ്ട്. കനക ദാസ ജിക്ക് എന്റെ ശ്രദ്ധാഞ്ജലി അർപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.

 

സുഹൃത്തുക്കളേ,

ഭഗവാൻ ശ്രീകൃഷ്ണന്റെ ഉപദേശങ്ങൾ എല്ലാ യുഗങ്ങളിലും പ്രായോഗികമാണ്. ഗീതയിലെ വാക്കുകൾ വ്യക്തിയെ മാത്രമല്ല, രാഷ്ട്രത്തിന്റെ നയത്തെയും നയിക്കുന്നു. ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ പറഞ്ഞു: सर्वभूतहिते रता: ഗീതയിൽ തന്നെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: लोक संग्रहम् एवापि, सम् प्यन् कर्तुम् अर्हसि! ഈ രണ്ട് വാക്യങ്ങളുടെയും അർത്ഥം നാം ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം എന്നാണ്. തന്റെ ജീവിതത്തിലുടനീളം, ജഗദ്ഗുരു മാധവാചാര്യ ജി ഈ വികാരങ്ങൾ സ്വീകരിച്ചുകൊണ്ട് ഇന്ത്യയുടെ ഐക്യം ശക്തിപ്പെടുത്തി.

സുഹൃത്തുക്കളേ,

ഇന്ന്, നമ്മുടെ സബ്കാ സാത്ത്, സബ്കാ വികാസ്, സർവജൻ ഹിതായ, സർവജൻ സുഖായ എന്നീ നയങ്ങൾ ശ്രീകൃഷ്ണ ഭഗവാന്റെ ഈ വാക്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ദരിദ്രരെ സഹായിക്കുക എന്ന മന്ത്രം ശ്രീകൃഷ്ണ ഭഗവാൻ നമുക്ക് നൽകുന്നു, ഈ മന്ത്രത്തിന്റെ പ്രചോദനം ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ആവാസ് തുടങ്ങിയ പദ്ധതികളുടെ അടിസ്ഥാനമായി മാറുന്നു. സ്ത്രീ സുരക്ഷയെയും സ്ത്രീ ശാക്തീകരണത്തെയും കുറിച്ചുള്ള അറിവ് ശ്രീകൃഷ്ണ ഭഗവാൻ നമുക്ക് പഠിപ്പിക്കുന്നു, ഈ അറിവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യം നാരി ശക്തി വന്ദൻ നിയമത്തിന്റെ ചരിത്രപരമായ തീരുമാനം എടുക്കുന്നു. ശ്രീകൃഷ്ണൻ എല്ലാവരുടെയും ക്ഷേമത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു, ഇത് വാക്സിൻ മൈത്രി, സോളാർ അലയൻസ്, വസുധൈവ കുടുംബകം എന്നീ നയങ്ങളുടെ അടിസ്ഥാനമായി മാറുന്നു.

 

സുഹൃത്തുക്കളേ,

ശ്രീകൃഷ്ണൻ ഗീതയുടെ സന്ദേശം യുദ്ധക്കളത്തിൽ അവതരിപ്പിച്ചു. പീഡകരുടെ അന്ത്യം സമാധാനത്തിന്റെയും സത്യത്തിന്റെയും സ്ഥാപനത്തിന് അനിവാര്യമാണെന്ന് ഭഗവദ്ഗീത നമ്മെ പഠിപ്പിക്കുന്നു. ഇതാണ് നമ്മുടെ ദേശീയ സുരക്ഷാ നയത്തിന്റെ കാതൽ. "വസുധൈവ കുടുംബകം" എന്ന് നമ്മൾ പ്രഖ്യാപിക്കുന്നു, കൂടാതെ "ധർമ്മോ രക്ഷതി രക്ഷിത്:" എന്ന മന്ത്രവും നമ്മൾ ആവർത്തിക്കുന്നു. ചെങ്കോട്ടയിൽ നിന്ന് ശ്രീകൃഷ്ണന്റെ കാരുണ്യത്തിന്റെ സന്ദേശം നമ്മൾ അറിയിക്കുന്നു, അതേ കൊത്തളങ്ങളിൽ നിന്ന് നമ്മൾ "മിഷൻ സുദർശൻ ചക്ര" എന്ന് പ്രഖ്യാപിക്കുന്നു. മിഷൻ സുദർശൻ ചക്ര എന്നാൽ രാജ്യത്തിന്റെ പ്രധാന സ്ഥലങ്ങളായ വ്യാവസായിക, പൊതു മേഖലകൾക്ക് ചുറ്റും ഒരു സുരക്ഷാ മതിൽ പണിയുക എന്നാണ്, ശത്രുവിന് അത് തുളച്ചുകയറാൻ കഴിയില്ല. ശത്രു ധൈര്യപ്പെട്ടാൽ, നമ്മുടെ സുദർശന ചക്രം അവരെ നശിപ്പിക്കും.

സുഹൃത്തുക്കളേ,

ഓപ്പറേഷൻ സിന്ദൂറിലും നമ്മുടെ ഈ ദൃഢനിശ്ചയം രാജ്യം കണ്ടിട്ടുണ്ട്. പഹൽഗാമിലെ ഭീകരാക്രമണത്തിൽ നിരവധി നാട്ടുകാർക്ക് ജീവൻ നഷ്ടപ്പെട്ടു. കർണാടകയിൽ നിന്നുള്ള എന്റെ സഹോദരീ സഹോദരന്മാരും ഈ ഇരകളിൽ ഉൾപ്പെടുന്നു. എന്നാൽ മുമ്പ്, അത്തരം ഭീകരാക്രമണങ്ങൾ നടന്നപ്പോൾ, ഗവൺമെന്റുകൾ  വെറുതെ ഇരിക്കുമായിരുന്നു. എന്നാൽ ഇത് പുതിയ ഇന്ത്യയാണ്, അത് ആരുടെയും മുന്നിൽ മുട്ടുകുത്തുകയോ പൗരന്മാരെ സംരക്ഷിക്കാനുള്ള കടമയിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യുന്നില്ല. സമാധാനം എങ്ങനെ സ്ഥാപിക്കണമെന്ന് നമുക്കറിയാം, സമാധാനം എങ്ങനെ സംരക്ഷിക്കണമെന്നും നമുക്കറിയാം.

സുഹൃത്തുക്കളേ,

ഭഗവദ്ഗീത നമ്മുടെ കടമകളെയും ജീവിത പ്രതിജ്ഞകളെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. ഈ പ്രചോദനത്തോടെ, ഇന്ന് ഞാൻ നിങ്ങളിൽ നിന്ന് ചില പ്രതിജ്ഞകൾ അഭ്യർത്ഥിക്കുന്നു. ഒൻപത് പ്രതിജ്ഞകൾ പോലെ ഈ അഭ്യർത്ഥനകളും നമ്മുടെ വർത്തമാനത്തിനും ഭാവിക്കും അത്യന്താപേക്ഷിതമാണ്. ഈ അഭ്യർത്ഥനകൾക്ക് സന്ന്യാസി സമൂഹം അനുഗ്രഹം നൽകുമ്പോൾ, അവ ജനങ്ങളിലേക്ക് എത്തുന്നത് തടയാൻ ആർക്കും കഴിയില്ല.

സുഹൃത്തുക്കളേ,

നമ്മുടെ ആദ്യത്തെ പ്രതിജ്ഞ ജലം സംരക്ഷിക്കുക, ജലത്തെ കരുതുക , നദികളെ സംരക്ഷിക്കുക എന്നതായിരിക്കണം. രണ്ടാമത്തെ പ്രതിജ്ഞ മരങ്ങൾ നടുക എന്നതായിരിക്കണം. 'അമ്മയുടെ നാമത്തിൽ ഒരു മരം' എന്ന കാമ്പയിൻ രാജ്യമെമ്പാടും ശക്തി പ്രാപിക്കുകയാണ്. എല്ലാ ആശ്രമങ്ങളുടെയും ശക്തി ഈ കാമ്പയിനിൽ പങ്കുചേർന്നാൽ, അതിന്റെ സ്വാധീനം കൂടുതൽ വ്യാപകമാകും. മൂന്നാമത്തെ പ്രതിജ്ഞ രാജ്യത്തെ ഒരു ദരിദ്രന്റെയെങ്കിലും ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കണം എന്നതായിരിക്കണം. ഞാൻ കൂടുതലൊന്നും പറയുന്നില്ല. നാലാമത്തെ പ്രമേയം സ്വദേശിയുടെ ആശയമായിരിക്കണം. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ നാമെല്ലാവരും സ്വദേശി സ്വീകരിക്കണം. ഇന്ന് ഇന്ത്യ സ്വാശ്രയ ഇന്ത്യ, സ്വദേശി എന്ന മന്ത്രത്തിൽ മുന്നേറുകയാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥ, വ്യവസായം, സാങ്കേതികവിദ്യ എന്നിവയെല്ലാം സ്വന്തം കാലിൽ ഉറച്ചുനിൽക്കുന്നു. അതിനാൽ, നമ്മൾ ഉറക്കെ പറയണം - വോക്കൽ ഫോർ ലോക്കൽ. വോക്കൽ ഫോർ ലോക്കൽ. വോക്കൽ ഫോർ ലോക്കൽ. വോക്കൽ ഫോർ ലോക്കൽ.

 

സുഹൃത്തുക്കളേ,

നമ്മുടെ അഞ്ചാമത്തെ പ്രതിജ്ഞയായി, നാം പ്രകൃതി കൃഷിയെ പ്രോത്സാഹിപ്പിക്കണം. നമ്മുടെ ആറാമത്തെ പ്രതിജ്ഞ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, തിന വളർത്തുക, ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറയ്ക്കുക എന്നിവയായിരിക്കണം. നമ്മുടെ ഏഴാമത്തെ പ്രതിജ്ഞ യോഗ സ്വീകരിക്കുകയും അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുക എന്നതായിരിക്കണം. എട്ടാമത്തെ പ്രതിജ്ഞ: കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തിൽ സഹകരിക്കുക. നമ്മുടെ രാജ്യത്തിന്റെ പുരാതന അറിവിന്റെ ഭൂരിഭാഗവും കൈയെഴുത്തുപ്രതികളിലാണ് മറഞ്ഞിരിക്കുന്നത്. ഈ അറിവ് സംരക്ഷിക്കുന്നതിനായി, കേന്ദ്ര ഗവൺമെൻറ്  ജ്ഞാന ഭാരതം മിഷനിൽ പ്രവർത്തിക്കുന്നു. നിങ്ങളുടെ പിന്തുണ ഈ വിലമതിക്കാനാവാത്ത പൈതൃകത്തെ സംരക്ഷിക്കാൻ സഹായിക്കും.

സുഹൃത്തുക്കളേ,

നമ്മുടെ പൈതൃകവുമായി ബന്ധപ്പെട്ട രാജ്യത്തെ കുറഞ്ഞത് 25 സ്ഥലങ്ങളെങ്കിലും സന്ദർശിക്കുമെന്ന ഒമ്പതാമത്തെ പ്രതിജ്ഞ നിങ്ങൾ എടുക്കണം. ഞാൻ നിങ്ങൾക്ക് ചില നിർദ്ദേശങ്ങൾ നൽകട്ടെ. മൂന്ന് നാല് ദിവസം മുമ്പ്, കുരുക്ഷേത്രയിൽ മഹാഭാരത അനുഭവ കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ കേന്ദ്രം സന്ദർശിച്ച് ഭഗവാൻ കൃഷ്ണന്റെ ജീവിതം അനുഭവിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എല്ലാ വർഷവും, ഭഗവാൻ കൃഷ്ണന്റെയും ദേവി രുക്മിണിയുടെയും വിവാഹത്തിനായി സമർപ്പിച്ചിരിക്കുന്ന മാധവപൂർ മേള ഗുജറാത്തിൽ നടക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്ന്, നിരവധി ആളുകൾ ഈ മേളയിൽ പങ്കെടുക്കാൻ എത്തുന്നു. അടുത്ത വർഷം നിങ്ങളും ഇവിടം  സന്ദർശിക്കാൻ ശ്രമിക്കണം.

 

സുഹൃത്തുക്കളേ,

ഭഗവാൻ ശ്രീകൃഷ്ണന്റെ മുഴുവൻ ജീവിതവും, ഗീതയിലെ ഓരോ അധ്യായവും കർമ്മത്തിന്റെയും കടമയുടെയും ക്ഷേമത്തിന്റെയും സന്ദേശം നൽകുന്നു. നമുക്ക് ഇന്ത്യക്കാർക്ക്, 2047 കാലഘട്ടം ഒരു അമൃതകാലം മാത്രമല്ല, ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കടമയുടെ കാലഘട്ടം കൂടിയാണ്. രാജ്യത്തെ ഓരോ പൗരനും, ഓരോ ഇന്ത്യക്കാരനും അവരുടേതായ ഉത്തരവാദിത്തമുണ്ട്. ഓരോ വ്യക്തിക്കും, ഓരോ സ്ഥാപനത്തിനും അവരുടേതായ കടമയുണ്ട്. ഈ കടമകൾ നിറവേറ്റുന്നതിൽ കർണാടകയിലെ കഠിനാധ്വാനികളായ ജനങ്ങളുടെ പങ്ക് വളരെ വലുതാണ്. നമ്മൾ ചെയ്യുന്ന ഓരോ ശ്രമവും രാജ്യത്തിനുവേണ്ടിയായിരിക്കണം. ഈ കടമയുടെ മനോഭാവത്തെ പിന്തുടർന്ന്, ഒരു വികസിത കർണാടക, ഒരു വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും. ഈ പ്രതീക്ഷയോടെ, ഉഡുപ്പിയുടെ നാട്ടിൽ നിന്ന് ഉത്ഭവിക്കുന്ന ഈ ഊർജ്ജം ഒരു വികസിത ഇന്ത്യ കൈവരിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിൽ നമ്മെ തുടർന്നും നയിക്കട്ടെ. ഒരിക്കൽ കൂടി, ഈ പുണ്യ പരിപാടിയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും  എന്റെ ആശംസകൾ. എല്ലാവർക്കും - ജയ് ശ്രീകൃഷ്ണ! ജയ് ശ്രീകൃഷ്ണ! ജയ് ശ്രീകൃഷ്ണ!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's electronics exports cross $47 billion in 2025 on iPhone push

Media Coverage

India's electronics exports cross $47 billion in 2025 on iPhone push
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM receives H.H. Sheikh Mohamed bin Zayed Al Nahyan, President of the UAE
January 19, 2026

Prime Minister Shri Narendra Modi received His Highness Sheikh Mohamed bin Zayed Al Nahyan, President of the UAE at the airport today in New Delhi.

In a post on X, Shri Modi wrote:

“Went to the airport to welcome my brother, His Highness Sheikh Mohamed bin Zayed Al Nahyan, President of the UAE. His visit illustrates the importance he attaches to a strong India-UAE friendship. Looking forward to our discussions.

@MohamedBinZayed”

“‏توجهتُ إلى المطار لاستقبال أخي، صاحب السمو الشيخ محمد بن زايد آل نهيان، رئيس دولة الإمارات العربية المتحدة. تُجسّد زيارته الأهمية التي يوليها لعلاقات الصداقة المتينة بين الهند والإمارات. أتطلع إلى مباحثاتنا.

‏⁦‪@MohamedBinZayed