Hands over keys of flats to eligible Jhuggi Jhopri dwellers at Bhoomiheen Camp
“Country is moving on the path of Sabka Saath, Sabka Vikas, Sabka Vishwas and Sabka Prayas for everyone’s upliftment”
“Our government belongs to poor people. Poor remain central to policy formation and decision-making systems”
“When there is this security in life, the poor work hard to lift themselves out of poverty”
“We live to bring change in your lives”
“Work is going on to regularise the houses built in unauthorised colonies of Delhi through the PM-UDAY scheme”
“The aim of the central government is to turn Delhi into a grand city complete with all amenities in accordance with its status as the capital of the country”
“Delhi’s poor and middle class are both aspirational and talented”

മന്ത്രിസഭയില്‍ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ ഹര്‍ദീപ് സിംഗ് പുരി ജി, സഹമന്ത്രിമാരായ ശ്രീ കൗശല്‍ കിഷോര്‍ ജി, മീനാക്ഷി ലേഖി ജി, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ വിനയ് കുമാര്‍ സക്സേന ജി, ഡല്‍ഹിയിലെ ബഹുമാനപ്പെട്ട എംപിമാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, ആവേശഭരിതരായ ഗുണഭോക്താക്കള്‍, സഹോദരീ സഹോദരന്മാരേ!

കോട്ടും പാന്റും ടൈയും ധരിച്ച് ആളുകള്‍ പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ വിജ്ഞാന്‍ ഭവന്‍ ആതിഥേയത്വം വഹിക്കാറുണ്ട്. എന്നാല്‍ നമ്മുടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ ഇന്ന് ദൃശ്യമാകുന്ന തീക്ഷ്ണതയും ആവേശവും വിജ്ഞാന്‍ ഭവനില്‍ കാണുന്നത് വിരളമാണ്. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക്, ഡല്‍ഹിയിലെ ആയിരക്കണക്കിന് നമ്മുടെ പാവപ്പെട്ട സഹോദരീസഹോദരന്മാര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. വര്‍ഷങ്ങളായി ഡല്‍ഹിയിലെ ചേരികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഇതൊരു പുതിയ ജീവിത തുടക്കമാണ്. ഡല്‍ഹിയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നല്‍കാനുള്ള പരിപാടി ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കും. ഇന്ന് നൂറുകണക്കിന് ഗുണഭോക്താക്കള്‍ക്ക് അവരുടെ വീടുകളുടെ താക്കോല്‍ ലഭിച്ചു. ഇന്ന് കണ്ടുമുട്ടിയ കുടുംബങ്ങളുടെ മുഖത്ത് സന്തോഷവും സംതൃപ്തിയും കാണാമായിരുന്നു. ആദ്യഘട്ടത്തില്‍ കല്‍ക്കാജി വിപുലീകരണത്തിനായി മൂവായിരത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു, താമസിയാതെ ഇവിടെ താമസിക്കുന്ന മറ്റ് കുടുംബങ്ങള്‍ക്കും വീട് ലഭിക്കും. സമീപഭാവിയില്‍ ഡല്‍ഹിയെ ഒരു മാതൃകാ നഗരമാക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങള്‍ വലിയ പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ഈ പാവപ്പെട്ട സഹോദരീ സഹോദരന്മാരുടെ വിയര്‍പ്പും കഠിനാധ്വാനവുമാണ് ഡല്‍ഹി പോലുള്ള വലിയ നഗരങ്ങളില്‍ നാം കാണുന്ന പുരോഗതിക്കും വലിയ സ്വപ്നങ്ങള്‍ക്കും ഉയര്‍ന്ന ഉയരങ്ങള്‍ക്കും അടിത്തറ പാകുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഇത് ഒരു വസ്തുതയാണ്, നഗരങ്ങളുടെ വികസനത്തില്‍ തങ്ങളുടെ രക്തവും വിയര്‍പ്പും നിക്ഷേപിക്കുന്ന പാവപ്പെട്ടവര്‍ അതേ നഗരത്തില്‍ തന്നെ ദുരിതപൂര്‍ണമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരം കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവര്‍ പിന്നോക്കം നില്‍ക്കുന്നിടത്തോളം നിര്‍മാണം അപൂര്‍ണമായി തുടരും. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി നമ്മുടെ നഗരങ്ങള്‍ക്ക് സമഗ്രവും സന്തുലിതവുമായ വികസനം നഷ്ടപ്പെട്ടു. തിളങ്ങുന്ന ബഹുനില കെട്ടിടങ്ങളുള്ള നഗരങ്ങള്‍ക്ക് സമീപം ജീര്‍ണിച്ച ചേരികളുണ്ട്. ഒരു വശത്ത്, നഗരത്തിലെ ചില പ്രദേശങ്ങളെ ആഡംബരമുള്ളത് എന്നു വിളിക്കുന്നു; മറുവശത്ത്, ഒരേ നഗരത്തിലെ പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കൊതിക്കുന്നു. ഒരേ നഗരത്തില്‍ ഇത്രയധികം അസമത്വവും വിവേചനവും നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് സമഗ്ര വികസനം പ്രതീക്ഷിക്കാനാവുക? സ്വാതന്ത്ര്യത്തിന്റെ 'അമൃതകാലത്ത്' നാം ഈ വിടവ് നികത്തേണ്ടതുണ്ട്. അതുകൊണ്ട്, 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും വിഷമതകള്‍ക്കൊപ്പം' എന്ന മന്ത്രം പിന്‍പറ്റി എല്ലാവരുടെയും വളര്‍ച്ചയ്ക്കുവേണ്ടിയാണ് രാജ്യം പരിശ്രമിക്കുന്നത്.

സുഹൃത്തുക്കളേ,

ദശാബ്ദങ്ങളായി രാജ്യത്ത് നിലനിന്നിരുന്ന വ്യവസ്ഥിതി ദാരിദ്ര്യം പാവപ്പെട്ടവന്റെ മാത്രം പ്രശ്‌നമാണെന്ന് കരുതിക്കൊണ്ടിരുന്നു. പക്ഷേ, പാവപ്പെട്ടവരെ വെറുതെ കണ്ടില്ലെന്നു നടിക്കാത്ത ഒരു ഗവണ്‍മെന്റ് ഇന്ന് രാജ്യത്തുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് രാജ്യത്തിന്റെ നയങ്ങളുടെ കേന്ദ്രബിന്ദു പാവങ്ങളാണ്. ദരിദ്രരാണ് ഇന്ന് രാജ്യത്തിന്റെ തീരുമാനങ്ങളുടെ കേന്ദ്രബിന്ദു. നഗരങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട സഹോദരീസഹോദരന്മാര്‍ക്ക് നമ്മുടെ സര്‍ക്കാര്‍ തുല്യമായ ശ്രദ്ധയാണ് നല്‍കുന്നത്.

സുഹൃത്തുക്കളേ,


ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത 50 ലക്ഷത്തിലധികം ആളുകള്‍ ഡല്‍ഹിയിലുണ്ടെന്നറിഞ്ഞാല്‍ ആശ്ചര്യപ്പെടും. ഈ ആളുകള്‍ ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമല്ലായിരുന്നു, കൂടാതെ ബാങ്കിംഗ് നേട്ടങ്ങളും അവര്‍ക്കു നഷ്ടപ്പെട്ടു. ദരിദ്രര്‍ ബാങ്കുകളില്‍ കയറാന്‍ പോലും ഭയപ്പെട്ടു എന്നതായിരുന്നു സത്യം. ഈ ആളുകള്‍ ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്, പക്ഷേ ഡല്‍ഹി അവര്‍ക്ക് വളരെ അകലെയായിരുന്നു. നമ്മുടെ ഗവണ്‍മെന്റ് ഈ അവസ്ഥ മാറ്റി. ഒരു പ്രചാരണം നടത്തി ഡല്‍ഹിയിലെയും രാജ്യത്തെയും പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. അക്കാലത്ത്, അതിന്റെ ഗുണങ്ങള്‍ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഇന്ന് ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്കും സര്‍ക്കാരിന്റെ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഡല്‍ഹിയില്‍ പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന ആയിരക്കണക്കിന് വഴിയോരക്കച്ചവടക്കാരുണ്ട്. ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കുന്ന കൂട്ടാളികള്‍ ധാരാളമുണ്ട്. ഇന്ന് ഭീം-യുപിഐ ഇല്ലാത്തവരായി ആരുമുണ്ടാകില്ല! അവര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ നേരിട്ട് പണം ലഭിക്കുന്നു, കൂടാതെ അവര്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും പണമടയ്ക്കുന്നു. അത് അവര്‍ക്ക് വലിയ സാമ്പത്തിക ഭദ്രതയാണ്. ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രയോജനവും പ്രധാനമന്ത്രി സ്വനിധി യോജനയുടെ അടിസ്ഥാനമായി മാറി. ഈ പദ്ധതി പ്രകാരം, നഗരങ്ങളില്‍ താമസിക്കുന്ന നമ്മുടെ തെരുവ് കച്ചവടക്കാര്‍ക്ക് അവരുടെ ജോലി തുടരുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നു. ഡല്‍ഹിയിലെ 50,000-ത്തിലധികം തെരുവ് കച്ചവടക്കാരായ സഹോദരീസഹോദരന്മാര്‍ സ്വനിധി യോജന പ്രയോജനപ്പെടുത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതുകൂടാതെ മുദ്രാ പദ്ധതി പ്രകാരം 30,000 കോടിയിലധികം രൂപ ഗ്യാരന്റി ഇല്ലാതെ സഹായിച്ചതും ഡല്‍ഹിയിലെ ചെറുകിട സംരംഭകര്‍ക്ക് ഏറെ സഹായകമായി.

സുഹൃത്തുക്കളേ,

റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ കാരണം നമ്മുെടെ പാവപ്പെട്ട സുഹൃത്തുക്കള്‍ വലിയ പ്രശ്‌നമാണ് നേരിടുന്നത്. 'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' നല്‍കി ഡല്‍ഹിയിലെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതം ഞങ്ങള്‍ എളുപ്പമാക്കി. ഇതര സംസ്ഥാനങ്ങളില്‍ ജോലിക്ക് പോയാല്‍ നമ്മുടെ കുടിയേറ്റ തൊഴിലാളികളുടെ റേഷന്‍ കാര്‍ഡ് ഉപയോഗശൂന്യവും വെറും കടലാസ് കഷ്ണവുമായി മാറും. ഇത് അവര്‍ക്ക് റേഷന്‍ പ്രതിസന്ധി സൃഷ്ടിച്ചു. 'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' കാരണം അവര്‍ ഇപ്പോള്‍ ഈ പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെട്ടു. കൊറോണ ആഗോള മഹാമാരി സമയത്ത് ഡല്‍ഹിയിലെ പാവപ്പെട്ടവരും ഈ പദ്ധതി പ്രയോജനപ്പെടുത്തി. ഈ ആഗോള പ്രതിസന്ധി ഘട്ടത്തില്‍, കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഡല്‍ഹിയിലെ ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നു. ഡല്‍ഹിയില്‍ മാത്രം 2500 കോടിയിലധികം രൂപയാണ് ഈ പദ്ധതിക്കായി കേന്ദ്രം ചെലവഴിച്ചത്. ഇപ്പോള്‍ പറയൂ, ഇത്രയധികം കാര്യങ്ങള്‍ ഉദ്ധരിച്ച് പരസ്യങ്ങള്‍ക്കായി ഞാനെത്ര പണം ചെലവഴിക്കണം. മോദിയുടെ ഫോട്ടോകള്‍ പതിച്ച എത്ര പേജ് പരസ്യങ്ങളാണ് നിങ്ങള്‍ പത്രങ്ങളില്‍ കണ്ടത്? നിങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്.

സുഹൃത്തുക്കളേ,

ഡല്‍ഹിയിലെ 40 ലക്ഷത്തിലധികം പാവപ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കിയിട്ടുണ്ട്. മിതമായ നിരക്കില്‍ മരുന്നുകള്‍ക്ക് ജന്‍ ഔഷധി കേന്ദ്രങ്ങളുടെ സൗകര്യവുമുണ്ട്. പാവപ്പെട്ടവരുടെ ജീവിതത്തില്‍ ഈ സുരക്ഷിതത്വം ഉള്ളപ്പോള്‍, അവന്‍ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് കഠിനാധ്വാനം ചെയ്യുന്നു. ദാരിദ്ര്യത്തില്‍ നിന്ന് കരകയറാനും ദാരിദ്ര്യത്തെ പരാജയപ്പെടുത്താനും അവന്‍ കഠിനമായി പരിശ്രമിക്കുന്നു. പാവപ്പെട്ടവന്റെ ജീവിതത്തില്‍ ഈ ഉറപ്പ് എത്ര പ്രധാനമാണ്, ഒരു ദരിദ്രനെക്കാള്‍ നന്നായി ആര്‍ക്കും അത് അറിയാന്‍ കഴിയില്ല.

സുഹൃത്തുക്കളേ,

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിര്‍മ്മിച്ച അനധികൃത കോളനികളാണ് മറ്റൊരു പ്രശ്‌നം. നമ്മുടെ ലക്ഷക്കണക്കിന് സഹോദരങ്ങള്‍ ഈ കോളനികളില്‍ താമസിക്കുന്നുണ്ട്. അവരുടെ ജീവിതകാലം മുഴുവന്‍ അവര്‍ തങ്ങളുടെ വീടിനെക്കുറിച്ച് ആകുലപ്പെട്ടു. ഡല്‍ഹിയിലെ ജനങ്ങളുടെ ആശങ്കകള്‍ കുറയ്ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റും സ്വയം ഏറ്റെടുത്തു. പിഎം-ഉദയ് പദ്ധതിക്കു് കീഴില്‍ ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ നിര്‍മ്മിച്ച വീടുകള്‍ ക്രമപ്പെടുത്തുന്നതിനുള്ള ഒരു പ്രചാരണം നടക്കുന്നു. ഇതുവരെ ആയിരക്കണക്കിന് ആളുകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തി. സ്വന്തം വീടെന്ന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഡല്‍ഹിയിലെ ഇടത്തരം ജനങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റും ഒട്ടേറെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ താഴ്ന്ന, ഇടത്തരം ജനങ്ങള്‍ക്ക് സ്വന്തമായി വീട് നിര്‍മിക്കാന്‍ സബ്സിഡി നല്‍കുന്നുണ്ട്. ഇതിനോടകം 700 കോടിയിലധികം രൂപ കേന്ദ്രം ചെലവഴിച്ചു.

സുഹൃത്തുക്കളേ,

ഡല്‍ഹിയെ രാജ്യത്തിന്റെ തലസ്ഥാനത്തിന് യോജിച്ച മഹത്തായതും സൗകര്യപ്രദവുമായ നഗരമാക്കി മാറ്റാനാണ് കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. ഡല്‍ഹിയുടെ വികസനം വേഗത്തിലാക്കാന്‍ ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹിയിലെ ജനങ്ങളും ദരിദ്രരും വിശാലമായ ഇടത്തരക്കാരും സാക്ഷിയാണ്. ഈ വര്‍ഷം ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തെ അഭിലാഷ സമൂഹത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചു. ഡല്‍ഹിയിലെ പാവപ്പെട്ടവരോ ഇടത്തരക്കാരോ ആയ ആളുകള്‍ അഭിലാഷമുള്ളവരും അതുപോലെ തന്നെ അസാമാന്യ കഴിവുകളുള്ളവരുമാണ്. അവരുടെ സൗകര്യവും അവരുടെ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണവും ഗവണ്‍മെന്റിന്റെ പ്രധാന മുന്‍ഗണനകളിലൊന്നാണ്.

സുഹൃത്തുക്കളേ,


2014-ല്‍ നമ്മുടെ ഗവണ്‍മെന്റ് രൂപീകരിക്കുമ്പോള്‍ ഡല്‍ഹി-എന്‍സിആറില്‍ 190 കിലോമീറ്റര്‍ റൂട്ടില്‍ മാത്രമാണ് മെട്രോ ഓടിയിരുന്നത്. ഇന്ന് ഡല്‍ഹി-എന്‍സിആറില്‍ മെട്രോയുടെ വിപുലീകരണം ഏകദേശം 400 കിലോമീറ്ററായി ഉയര്‍ന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 135 പുതിയ മെട്രോ സ്റ്റേഷനുകളാണ് ഇവിടെ നിര്‍മ്മിച്ചത്. ഇന്ന് കോളേജില്‍ പോകുന്ന ധാരാളം ആണ്മക്കളും പെണ്‍മക്കളും ശമ്പളക്കാരും ഡല്‍ഹിയിലെ മെട്രോ സര്‍വീസിന് എനിക്ക് നന്ദി കത്തുകള്‍ എഴുതുന്നു. മെട്രോ സര്‍വീസുകള്‍ വ്യാപകമാകുന്നതോടെ അവരുടെ പണവും സമയവും ലാഭിക്കുന്നുണ്ട്. ഗതാഗതക്കുരുക്കില്‍ നിന്ന് ഡല്‍ഹിക്ക് ആശ്വാസം നല്‍കുന്നതിനായി,കേന്ദ്ര ഗവണ്‍മെന്റ് ഒരു കോടി രൂപ മുതല്‍മുടക്കില്‍ റോഡുകള്‍ വീതികൂട്ടി നവീകരിക്കുന്നു. 50,000 കോടി. ഒരു വശത്ത്, പെരിഫറല്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മ്മിക്കപ്പെടുന്നു; മറുവശത്ത്, 'കര്‍ത്തവ്യ പാത' പോലുള്ള നിര്‍മാണങ്ങളും ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. ദ്വാരക എക്സ്പ്രസ്വേ, അര്‍ബന്‍ എക്സ്റ്റന്‍ഷന്‍ റോഡ്, അക്ഷര്‍ധാം മുതല്‍ ബാഗ്പത് വരെയുള്ള ആറുവരി ആക്സസ് കണ്‍ട്രോള്‍ ഹൈവേ അല്ലെങ്കില്‍ ഗുരുഗ്രാം-സോഹ്ന റോഡ് രൂപത്തിലുള്ള എലിവേറ്റഡ് കോറിഡോര്‍ എന്നിങ്ങനെ നിരവധി വികസന പദ്ധതികള്‍ കേന്ദ്രം നടപ്പാക്കുന്നുണ്ട്, ഇത് തലസ്ഥാനത്ത് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും

സുഹൃത്തുക്കളേ,

ഡല്‍ഹി എന്‍സിആറിലേക്കുള്ള അതിവേഗ റെയില്‍ സര്‍വീസുകളും സമീപഭാവിയില്‍ പുനരാരംഭിക്കാന്‍ പോകുന്നു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ മഹത്തായ നിര്‍മ്മാണത്തിന്റെ ചിത്രങ്ങളും നിങ്ങള്‍ കണ്ടിരിക്കണം. ദ്വാരകയിലെ 80 ഹെക്ടര്‍ സ്ഥലത്ത് ഭാരത് വന്ദന പാര്‍ക്കിന്റെ നിര്‍മ്മാണം അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഡല്‍ഹിയില്‍ 700-ലധികം വലിയ പാര്‍ക്കുകള്‍ ഡിഡിഎ പരിപാലിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. വസീറാബാദ് ബാരേജിനും ഓഖ്ല ബാരേജിനും ഇടയിലുള്ള 22 കിലോമീറ്റര്‍ ഭാഗത്ത് ഡിഡിഎ വിവിധ പാര്‍ക്കുകള്‍ വികസിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് ജീവിതത്തില്‍ ഒരു പുതിയ തുടക്കം കുറിക്കാന്‍ പോകുന്ന എന്റെ പാവപ്പെട്ട സഹോദരീ സഹോദരന്മാരില്‍ നിന്ന് എനിക്ക് തീര്‍ച്ചയായും ചില പ്രതീക്ഷകളുണ്ട്. ഞാന്‍ നിങ്ങളില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കില്‍, നിങ്ങള്‍ അത് നിറവേറ്റുമോ? ഞാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ഉത്തരവാദിത്തം നല്‍കാമോ? നിങ്ങള്‍ അത് നിറവേറ്റുമോ? മറക്കുമോ ഇല്ലയോ? നിങ്ങള്‍ നോക്കൂ, ടാപ്പ് വെള്ളവും വൈദ്യുതി കണക്ഷനും ഉള്ള സൗകര്യങ്ങളോടെ ദരിദ്രര്‍ക്കായി കോടിക്കണക്കിന് വീടുകള്‍ കേന്ദ്ര ഗവണ്‍മെന്റ് നിര്‍മ്മിക്കുന്നു. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പുകയില്ലാതെ പാചകം ചെയ്യുന്നതിനായി ഉജ്ജ്വല സിലിണ്ടറുകളും നല്‍കുന്നുണ്ട്. ഈ സൗകര്യങ്ങള്‍ക്കിടയില്‍ നമ്മുടെ വീടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തണം. നിങ്ങള്‍ അത് ചെയ്യുമോ? രണ്ടാമതായി, ഒരു കാരണവശാലും നമ്മുടെ കോളനികളില്‍ വെള്ളം പാഴാകാന്‍ അനുവദിക്കില്ല. അല്ലെങ്കില്‍, ചിലര്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാം. അവര്‍ കുളിമുറിയില്‍ ബക്കറ്റ് തലകീഴായി സൂക്ഷിക്കുകയും ടാപ്പ് വെള്ളം നിലനിര്‍ത്തുകയും ചെയ്യുന്നു. രാവിലെ 6 മണിക്ക് എഴുന്നേല്‍ക്കേണ്ട ആളുകള്‍ക്ക് ഇത് ഒരു അലാറം ബെല്ലായി പ്രവര്‍ത്തിക്കുന്നു. പൈപ്പ് വെള്ളം ബക്കറ്റില്‍ വീഴുന്ന ശബ്ദം കേട്ടാണ് അവര്‍ ഉണരുന്നത്. വെള്ളവും വൈദ്യുതിയും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഏറ്റവും പ്രധാനമായി, ചേരി പോലുള്ള ഒരു അന്തരീക്ഷം ഇവിടെ അനുവദിക്കരുത്. നമ്മുടെ കോളനികള്‍ വൃത്തിയും ഭംഗിയുമുള്ളതായിരിക്കണം. നിങ്ങളുടെ കോളനിയിലെ ടവറുകള്‍ക്കിടയില്‍ ശുചിത്വ മത്സരം നടത്താന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ചേരികള്‍ വൃത്തിഹീനമായി തുടരുന്നു എന്ന പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ ധാരണ അവസാനിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഡല്‍ഹിയുടെയും രാജ്യത്തിന്റെയും വികസനത്തില്‍ നിങ്ങള്‍ തുടര്‍ന്നും പങ്കുവഹിക്കുമെന്നും ഡല്‍ഹിയുടെയും രാജ്യത്തിന്റെയും വികസനത്തിന്റെ ഈ അശ്രാന്ത യാത്ര ഡല്‍ഹിയിലെ ഓരോ പൗരന്റെയും സംഭാവനയോടെ തുടരുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ വിശ്വാസത്തോടെ, നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും ആശംസകളും നേരുന്നു. വളരെ നന്ദി!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Auto sector reports strong sales momentum; SUVs and exports drive growth across industry

Media Coverage

Auto sector reports strong sales momentum; SUVs and exports drive growth across industry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
First Deputy PM of Russia Denis Manturov calls on PM Modi
April 02, 2026
First Deputy PM Manturov briefs PM on progress in trade, fertilizers, connectivity and people-to-people ties
PM recalls the successful visit of President Putin to India in December 2025
PM expresses satisfaction at the sustained efforts towards implementation of the Summit outcomes
PM extends warm greetings to President Putin

The First Deputy Prime Minister of the Russian Federation, H.E. Denis Manturov, called on Prime Minister Shri Narendra Modi today.

First Deputy PM Manturov briefed PM on the progress in various areas of mutually beneficial cooperation, including trade and economic partnership, fertilizers, connectivity and people-to-people ties.

PM recalled the successful visit of President Putin to India in December 2025 for the 23rd India-Russia Annual Summit.

He expressed satisfaction at the sustained efforts being made by both sides towards implementation of the outcomes from the Annual Summit, aimed at further strengthening the India- Russia Special and Privileged Strategic Partnership.

PM extended warm greetings to President Putin and said that he looked forward to their continued exchanges.