മംഗളൂരുവില്‍ 3800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
''വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, മെയ്ക്ക് ഇന്‍ ഇന്ത്യയും രാജ്യത്തിന്റെ നിര്‍മ്മാണ മേഖലയും വിപുലീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്''
''സാഗര്‍മാല പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒരു സംസ്ഥാനം കര്‍ണാടകമാണ്''
''കര്‍ണാടകയിലെ 30 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങളില്‍ ആദ്യമായി പൈപ്പ് വെള്ളം എത്തി''
''കര്‍ണാടകയിലെ 30 ലക്ഷത്തിലധികം രോഗികള്‍ക്ക് ആയുഷ്മാന്‍ ഭാരതിന്റെ ഗുണം ലഭിച്ചു''
''ടൂറിസം വളരുമ്പോള്‍ അത് നമ്മുടെ കുടില്‍ വ്യവസായങ്ങള്‍, കരകൗശല തൊഴിലാളികള്‍, ഗ്രാമവ്യവസായങ്ങള്‍, തെരുവ് കച്ചവടക്കാര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് പ്രയോജനം ചെയ്യും''
''ഇന്ന് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ചരിത്രപരമായ തലത്തിലാണ്, ബീം-യു.പി.ഐ പോലുള്ള നമ്മുടെ നൂതനാശയങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്''
''ഏകദേശം 6 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ച് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു'ദ
''418 ബില്യണ്‍ ഡോളറിന്റെ അതായത് 31 ലക്ഷം കോടി രൂപയുടെ ചരക്ക് കയറ്റുമതിയിലൂടെ ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു''
'പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴില്‍, ഇരുനൂറ്റമ്പതിലധികം റെയില്‍വേ, റോഡു പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്, ഇവ തടസ്സരഹിതമായ തുറമുഖ ബന്ധിപ്പിക്കലിന് സഹായകമാകും''

കര്‍ണാടക ഗവര്‍ണര്‍, ശ്രീ തവര്‍ ചന്ദ് ജി ഗെലോട്ട്, കര്‍ണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, കര്‍ണാടക സംസ്ഥാന മന്ത്രിമാരെ, എംപിമാരെ, എംഎല്‍എമാരെ, ഒപ്പം ഇവിടെ ധാരാളമായി എത്തിയ എന്റെ പ്രിയ സഹോദരീ സഹോദരന്മാ!

ഇന്ത്യയുടെ നാവിക ശക്തിക്ക് ഇന്ന് സുപ്രധാന ദിനമാണ്. രാജ്യത്തിന്റെ സൈനിക സുരക്ഷയോ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയോ ആകട്ടെ, ഇന്ത്യ ഇന്ന് വലിയ അവസരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ കൊച്ചിയില്‍ പുറത്തിറക്കിയത് ഓരോ ഇന്ത്യക്കാരനും അഭിമാനമായി.

ഇപ്പോള്‍ 3,700 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യുകയോ മംഗളൂരുവില്‍ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ മംഗലാപുരം തുറമുഖത്തിന്റെ ശേഷി വിപുലപ്പെടുത്തുന്നതിനൊപ്പം, എണ്ണ ശുദ്ധീകരണ ശാലകളുടെയും നമ്മുടെ മത്സ്യത്തൊഴിലാളികളുടെയും വരുമാനം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും അവയുടെ തറക്കല്ലിടലും നടന്നു. ഈ പദ്ധതികള്‍ക്ക് കര്‍ണാടകയിലെ ജനങ്ങളെ, നിങ്ങളെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

ഈ പദ്ധതികള്‍ കര്‍ണാടകയിലെ ബിസിനസുകള്‍ക്കും വ്യവസായങ്ങള്‍ക്കും കൂടുതല്‍ ശക്തി പകരുകയും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും. ഒരു ജില്ല ഒരു ഉല്‍പ്പന്ന പദ്ധതിക്കു കീഴില്‍ പ്രത്യേകമായി വികസിപ്പിച്ചെടുക്കുക വഴി കര്‍ണാടകയിലെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉല്‍പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലെത്തുന്നത് എളുപ്പമാകും.

സുഹൃത്തുക്കളെ,
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ പരാമര്‍ശിച്ച അഞ്ച് 'പ്രാന്‍' (പ്രതിജ്ഞ)കളില്‍ ആദ്യത്തേത് ഒരു വികസിത ഇന്ത്യയുടെ സൃഷ്ടിയാണ്. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, രാജ്യത്തിന്റെ നിര്‍മ്മാണ മേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ വിപുലീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, നമ്മുടെ കയറ്റുമതി വര്‍ധിക്കുകയും ലോകത്തിലെ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ വിലയുടെ കാര്യത്തില്‍ മത്സരാധിഷ്ഠിതമാകുകയും ചെയ്യേണ്ടത് ആവശ്യമാണ്. ചെലവു കുറഞ്ഞതും തടസ്സമില്ലാത്തതുമായ വിധത്തില്‍ ചരക്കുനീക്കം നടക്കാതെ ഇത് സാധ്യമല്ല.

ഇത് മനസ്സില്‍ വെച്ചുകൊണ്ട്, കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. ചില പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പണി നടക്കാത്ത ഒരു ഭാഗവും ഇന്ന് രാജ്യത്തുണ്ടാവില്ല. അതിര്‍ത്തി സംസ്ഥാനങ്ങളുടെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ ഭാരത് മാല പദ്ധതി വഴി ശക്തിപ്പെടുത്തുമ്പോള്‍, തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സാഗര്‍മാല പദ്ധതിയില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നു.

സഹോദരീ സഹോദരന്മാരേ,
വര്‍ഷങ്ങളായി, രാജ്യം വികസനത്തിന്റെ ഒരു പ്രധാന മന്ത്രമാക്കി തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തെ മാറ്റി. ഈ ശ്രമങ്ങളുടെ ഫലമായി, വെറും എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ തുറമുഖങ്ങളുടെ ശേഷി ഏകദേശം ഇരട്ടിയായി. അതായത്, 2014 വരെ എത്ര തുറമുഖ ശേഷി നിര്‍മ്മിച്ചുവോ അത്രയും ശേഷി കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് കൂട്ടി.

മംഗളൂരു തുറമുഖത്ത് പുതുതായി ആരംഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ അതിന്റെ ശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ പോകുന്നു. ഇന്ന് തറക്കല്ലിട്ട ഗ്യാസ്, ലിക്വിഡ് കാര്‍ഗോ സംഭരണവുമായി ബന്ധപ്പെട്ട നാല് പദ്ധതികള്‍ കര്‍ണാടകത്തിനും രാജ്യത്തിനും ഏറെ ഗുണം ചെയ്യും. ഇത് ഭക്ഷ്യ എണ്ണ, എല്‍പിജി ഗ്യാസ്, ബിറ്റുമെന്‍ എന്നിവയുടെ ഇറക്കുമതി ചെലവു കുറയ്ക്കും.

സുഹൃത്തുക്കളെ,
'അമൃത് കാല'ത്തു ഹരിത വളര്‍ച്ച എന്ന ദൃഢനിശ്ചയത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഹരിത വളര്‍ച്ചയും ഹരിത തൊഴിലവസരങ്ങളും പുതിയ അവസരങ്ങളാണ്. ഇന്ന് ഇവിടെ എണ്ണ ശുദ്ധീകരണ ശാലയില്‍ ആരംഭിരിക്കുന്ന പുതിയ സൗകര്യങ്ങളും നമ്മുടെ മുന്‍ഗണനകളെ പ്രതിഫലിപ്പിക്കുന്നു. ഇതുവരെ നദീജലത്തെ ആശ്രയിച്ചായിരുന്നു ഈ എണ്ണശുദ്ധീകരണ ശാല. ജലശുദ്ധീകരണ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നതോടെ എണ്ണശുദ്ധീകരണ ശാല നദീജലത്തെ ആശ്രയിക്കുന്നതിന്റെ തോതു കുറയാനിടയാക്കും.

സഹോദരീ സഹോദരന്മാരേ,
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് രാജ്യം മുന്‍ഗണന നല്‍കിയതു കര്‍ണാടകയ്ക്ക് വളരെയധികം നേട്ടമുണ്ടാകാന്‍ ഇടയാക്കി. സാഗര്‍മാല പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നാണ് കര്‍ണാടക. 70,000 കോടി രൂപയുടെ ദേശീയപാതാ പദ്ധതികളാണ് കര്‍ണാടകയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടപ്പാക്കിയത്. മാത്രമല്ല, ഒരു ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികള്‍ അണിയറയിലുണ്ട്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, ആറുവരിപ്പാതയുള്ള ബെംഗളൂരു-മൈസൂര്‍ റോഡ് ഹൈവേ വികസനം, ബെംഗളൂരുവിനെ പൂനെയുമായി ബന്ധിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ഇടനാഴി, ബെംഗളൂരു സാറ്റലൈറ്റ് റിംഗ് റോഡ് എന്നിവയുള്‍പ്പെടെ നിരവധി പദ്ധതികള്‍ പുരോഗമിക്കുകയാണ്.

2014-ന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് കര്‍ണാടകയുടെ റെയില്‍വേ ബജറ്റില്‍ നാലിരട്ടിയിലധികം വര്‍ധനവുണ്ടായി. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ റെയില്‍വേ ലൈനുകളും നാലിരട്ടിയിലധികം വേഗതയില്‍ വികസിച്ചു. കര്‍ണാടകയിലെ റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണത്തിന്റെ ഒരു പ്രധാന ഭാഗം കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായി.

സുഹൃത്തുക്കളെ,
ഇന്നത്തെ ഇന്ത്യ ആധുനിക അടിസ്ഥാനസൗകര്യ വികസനത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാരണം വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവും വലിയ തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. 'അമൃത് കാല'ത്തിലെ നമ്മുടെ വലിയ ദൃഢനിശ്ചയങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള വഴി കൂടിയാണിത്.

സഹോദരീ സഹോദരന്മാരേ,
രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് രാജ്യത്തെ ജനങ്ങളുടെ ഊര്‍ജ്ജം ശരിയായ ദിശയിലേക്ക് നയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ജനങ്ങളുടെ ഊര്‍ജം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ചെലവഴിക്കുമ്പോള്‍ അത് രാജ്യത്തിന്റെ വികസനത്തിന്റെ വേഗതയെയും ബാധിക്കുന്നു. നല്ല വീടുകള്‍, ശൗചാലയങ്ങള്‍, ശുദ്ധജലം, വൈദ്യുതി, പുകരഹിത അടുക്കള എന്നിവയാണ് ഇന്നത്തെ കാലഘട്ടത്തില്‍ മാന്യമായ ജീവിതം നയിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങള്‍.

ഇരട്ട എന്‍ജിനോടൂകൂടിയ നമ്മുടെ ഗവണ്‍മെന്റ് ഈ സൗകര്യങ്ങള്‍ക്ക് പരമാവധി ഊന്നല്‍ നല്‍കുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മൂന്ന് കോടിയിലധികം വീടുകളാണ് രാജ്യത്ത് പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ചത്. കര്‍ണാടകയിലും പാവപ്പെട്ടവര്‍ക്കായി എട്ട് ലക്ഷത്തിലധികം നല്ല വീടുകള്‍ക്ക് അംഗീകാരം ലഭിച്ചു. ആയിരക്കണക്കിന് ഇടത്തരം കുടുംബങ്ങള്‍ക്ക് വീട് പണിയാന്‍ കോടിക്കണക്കിന് രൂപയുടെ ധനസഹായവും നല്‍കിയിട്ടുണ്ട്.

ജല്‍ ജീവന്‍ മിഷനു കീഴില്‍ വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആറ് കോടിയിലധികം കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം നല്‍കി. കര്‍ണാടകയിലെ 30 ലക്ഷത്തിലധികം ഗ്രാമീണ വീടുകളില്‍ ആദ്യമായി പൈപ്പ് വെള്ളമെത്തി. ഈ സൗകര്യങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ നമ്മുടെ സഹോദരിമാരും പെണ്‍മക്കളുമാണ് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
പാവപ്പെട്ടവരുടെ പ്രധാന ആവശ്യങ്ങള്‍ താങ്ങാനാവുന്ന ചികിത്സാ സൗകര്യങ്ങളും സാമൂഹിക സുരക്ഷയുമാണ്. എന്തെങ്കിലും അനര്‍ത്ഥം സംഭവിക്കുമ്പോള്‍ മുഴുവന്‍ കുടുംബവും മാത്രമല്ല, ചിലപ്പോള്‍ പാവപ്പെട്ടവരുടെ ഭാവി തലമുറകളും പോലും കഷ്ടപ്പെടേണ്ടിവരും. ആയുഷ്മാന്‍ ഭാരത് യോജന പാവപ്പെട്ടവരെ ഈ ആശങ്കയില്‍ നിന്ന് മോചിപ്പിച്ചു. ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് കീഴില്‍, രാജ്യത്തെ നാല് കോടിയോളം ദരിദ്രര്‍ക്ക് അവരുടെ ആശുപത്രിയില്‍ ചികിത്സയില്‍ സൗജന്യ ചികിത്സ ലഭിച്ചു. ഇതുവഴി 50,000 കോടി രൂപയോളം ലാഭിക്കാന്‍ പാവപ്പെട്ടവര്‍ക്ക് കഴിഞ്ഞു. കര്‍ണാടകയിലെ 30 ലക്ഷത്തിലധികം പാവപ്പെട്ട രോഗികള്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജനയുടെ ആനുകൂല്യം ലഭിച്ചു, കൂടാതെ അവര്‍ 4000 കോടിയിലേറെ രൂപ ലാഭിക്കുകയും ചെയ്തു.

സഹോദരീ സഹോദരന്മാരേ,
സ്വാതന്ത്ര്യത്തിനു ശേഷം ദശാബ്ദങ്ങളായി വികസനത്തിന്റെ നേട്ടങ്ങള്‍ വിഭവസമൃദ്ധമായ ആളുകള്‍ക്ക് മാത്രം ലഭ്യമാകുന്ന ഒരു സാഹചര്യം നമുക്കുണ്ടായിരുന്നു. ആദ്യമായി സാമ്പത്തികമായി ദുര്‍ബലരായവരെ വികസനത്തിന്റെ നേട്ടങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പിന്നാക്കം പോയവര്‍ക്കൊപ്പമാണ് നമ്മുടെ ഗവണ്‍മെന്റും നിലകൊള്ളുന്നത്. ചെറുകിട കര്‍ഷകര്‍, വ്യാപാരികള്‍, മത്സ്യത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിങ്ങനെ കോടിക്കണക്കിന് ആളുകള്‍ക്ക് രാജ്യത്തിന്റെ വികസനത്തിന്റെ നേട്ടങ്ങള്‍ ആദ്യമായി ലഭിച്ചു തുടങ്ങിയിരിക്കുന്നു. അവര്‍ വികസനത്തിന്റെ മുഖ്യധാരയില്‍ ചേരുകയാണ്.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍, രാജ്യത്തെ 11 കോടിയിലധികം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം രണ്ട് ലക്ഷം കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ 55 ലക്ഷത്തിലധികം ചെറുകിട കര്‍ഷകര്‍ക്കു 10,000 കോടി രൂപ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്വനിധിയുടെ കീഴില്‍ രാജ്യത്തെ 35 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് ധനസഹായം ലഭിച്ചു. കര്‍ണാടകയിലെ രണ്ട് ലക്ഷത്തോളം വഴിയോര കച്ചവടക്കാര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

മുദ്ര യോജനയ്ക്ക് കീഴില്‍ രാജ്യത്തുടനീളമുള്ള ചെറുകിട സംരംഭകര്‍ക്ക് 20 ലക്ഷം കോടിയിലധികം രൂപയുടെ വായ്പ അനുവദിച്ചു. കര്‍ണാടകയിലെ ലക്ഷക്കണക്കിന് ചെറുകിട സംരംഭകര്‍ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പയും നല്‍കിയിട്ടുണ്ട്.

സുഹൃത്തുക്കളെ,
തീരദേശ മേഖലയിലെ നമ്മുടെ സഹോദരങ്ങളുടെയും തുറമുഖങ്ങള്‍ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഇരട്ട എന്‍ജിനോടുകൂടിയ ഗവണ്‍മെന്റ് പ്രത്യേക ശ്രമങ്ങള്‍ നടത്തുന്നു. അല്‍പം മുമ്പ് ഇവിടെയുള്ള മത്സ്യബന്ധന മേഖലയിലെ സുഹൃത്തുക്കള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയിരുന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആവശ്യമായ ബോട്ടുകളും ആധുനിക യാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ സബ്സിഡിയോ മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യമോ ആകട്ടെ, മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും ഉപജീവനവും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതാദ്യമായാണ് നടക്കുന്നത്.

ഇന്ന് കുളായിയില്‍ മല്‍സ്യബന്ധന തുറമുഖത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും നടന്നു. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടുള്ള നമ്മുടെ സഹോദരങ്ങള്‍ വര്‍ഷങ്ങളായി ഇത് ആവശ്യപ്പെടുന്നു. ഇത് സജ്ജമാകുന്നതോടെ മത്സ്യത്തൊഴിലാളികളുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ പദ്ധതി സഹായകമാകും. കൂടാതെ നിരവധി പേര്‍ക്ക് തൊഴിലും ലഭിക്കും.

സുഹൃത്തുക്കളെ,

രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഡബിള്‍ എഞ്ചിന്‍ ഗവണ്‍മെന്റ് അഹോരാത്രം പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ അഭിലാഷം നമ്മുടെ ഗവണ്‍മെന്റിന് ജനങ്ങളുടെ ഉത്തരവ് പോലെയാണ്. ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ടാകണമെന്നത് രാജ്യത്തെ ജനങ്ങളുടെ അഭിലാഷമാണ്. ഇന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

നമ്മുടെ കൂടുതല്‍ നഗരങ്ങളെ മെട്രോ കണക്ടിവിറ്റി വഴി ബന്ധിപ്പിക്കണമെന്നത് രാജ്യത്തെ ജനങ്ങളുടെ അഭിലാഷമാണ്. നമ്മുടെ ഗവണ്‍മെന്റിന്റെ ശ്രമഫലമായി, കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മെട്രോ നഗരങ്ങളുടെ എണ്ണം നാലിരട്ടിയായി.

മിതമായ നിരക്കില്‍ വിമാനയാത്ര ആസ്വദിക്കണമെന്നത് രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണ്. ഉഡാന്‍ പദ്ധതി പ്രകാരം ഇതുവരെ ഒരു കോടിയിലധികം യാത്രക്കാര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ സംശുദ്ധമായ സമ്പദ് വ്യവസ്ഥ ഉണ്ടാകണമെന്നത് രാജ്യത്തെ ജനങ്ങളുടെ അഭിലാഷമാണ്. ഇന്ന് ഡിജിറ്റല്‍ പേയ്മെന്റുകള്‍ ചരിത്രപരമായ തലത്തിലാണ്. ഭീം-യുപിഐ പോലുള്ള നമ്മുടെ നവീന ആശയങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും വേഗതയേറിയ ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭിക്കണമെന്ന് ഇന്ന് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഏകദേശം ആറ് ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇപ്പോള്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു.

5ജി സൗകര്യം ഈ രംഗത്ത് പുതിയ വിപ്ലവം കൊണ്ടുവരാന്‍ പോകുന്നു. കര്‍ണാടകയിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റും ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും വേഗത്തില്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
ഇന്ത്യയുടെ തീരപ്രദേശം 7,500 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. രാജ്യത്തിന്റെ ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഇവിടെയുള്ള കരാവാലി തീരവും പശ്ചിമഘട്ടവും വിനോദസഞ്ചാരത്തിന് പ്രസിദ്ധമാണ്. ന്യൂ മംഗലാപുരം തുറമുഖം ഒരു ക്രൂയിസ് സീസണില്‍ ശരാശരി 25,000 വിനോദസഞ്ചാരികളെ കൈകാര്യം ചെയ്യുന്നുണ്ടെന്നും അതില്‍ ധാരാളം വിദേശ പൗരന്മാരും ഉള്‍പ്പെടുന്നുവെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍, നിരവധി സാധ്യതകളുണ്ട്. ഇന്ത്യയില്‍ മധ്യവര്‍ഗത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നതിനാല്‍, ഇന്ത്യയില്‍ ക്രൂയിസ് ടൂറിസത്തിന് കൂടുതല്‍ സാധ്യതകളുണ്ട്.

ടൂറിസം വളരുമ്പോള്‍ അത് നമ്മുടെ കുടില്‍ വ്യവസായങ്ങള്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും ഗ്രാമവ്യവസായങ്ങള്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും സമൂഹത്തിലെ ചെറിയ വിഭാഗങ്ങള്‍ക്കും ഏറെ പ്രയോജനകരമാണ്. ക്രൂയിസ് ടൂറിസം വര്‍ദ്ധിപ്പിക്കുന്നതിനായി ന്യൂ മംഗലാപുരം തുറമുഖം തുടര്‍ച്ചയായി പുതിയ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
കൊറോണ പ്രതിസന്ധി ആരംഭിച്ചപ്പോള്‍, ദുരന്തത്തെ അവസരമാക്കി മാറ്റുന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചു. ദുരന്തത്തെ അവസരമാക്കി മാറ്റി രാജ്യം ഇന്ന് ഇത് തെളിയിച്ചു. കൊറോണ കാലത്ത് ഇന്ത്യ കൈക്കൊണ്ട നയങ്ങളും തീരുമാനങ്ങളും വളരെ പ്രധാനമായിരുന്നുവെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന ജിഡിപി കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യ 670 ബില്യണ്‍ ഡോളറിന്റെ, അതായത് 50 ലക്ഷം കോടി രൂപയുടെ സാധനങ്ങള്‍ കയറ്റുമതി ചെയ്തു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്, 418 ബില്യണ്‍ ഡോളറിന്റെ, അതായത് 31 ലക്ഷം കോടി രൂപയുടെ ചരക്ക് കയറ്റുമതി വഴി ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.

ഇന്ന് രാജ്യത്തിന്റെ വളര്‍ച്ചാ എഞ്ചിനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. സേവന മേഖലയും അതിവേഗ വളര്‍ച്ചയിലേക്ക് നീങ്ങുകയാണ്. പിഎല്‍ഐ പദ്ധതികളുടെ ആഘാതം ഉല്‍പ്പാദനമേഖലയില്‍ ദൃശ്യമാകാന്‍ തുടങ്ങിയിരിക്കുന്നു. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇലക്ട്രോണിക് നിര്‍മ്മാണ മേഖലയും പലമടങ്ങ് വളര്‍ന്നു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി കുറഞ്ഞപ്പോള്‍, അതിന്റെ കയറ്റുമതി ഏകദേശം വര്‍ധിച്ചു. ഈ നേട്ടങ്ങളെല്ലാം മംഗലാപുരം പോലുള്ള പ്രധാന തുറമുഖങ്ങളുള്ളതും ഇന്ത്യന്‍ ചരക്കു കയറ്റുമതി ചെയ്യുന്നതിനുള്ള വിഭവങ്ങള്‍ നല്‍കുന്നതുമായ രാജ്യത്തിന്റെ തീരപ്രദേശങ്ങളിലാണ് ലഭിക്കുന്നത്.

സുഹൃത്തുക്കളെ,
ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ നിമിത്തം രാജ്യത്തു തീരദേശ ഗതാഗതത്തിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നേട്ടമുണ്ടായി. വിവിധ തുറമുഖങ്ങളിലെ വര്‍ധിച്ച സൗകര്യങ്ങളും സൗകര്യങ്ങളും കാരണം തീരദേശ സഞ്ചാരം ഇപ്പോള്‍ എളുപ്പമായിരിക്കുന്നു. തുറമുഖ കണക്റ്റിവിറ്റി മികച്ചതാക്കാനും അത് ത്വരിതപ്പെടുത്താനുമാണ് ഗവണ്‍മെന്റിന്റെ ശ്രമം. അതിനാല്‍, തടസ്സമില്ലാത്ത തുറമുഖ കണക്റ്റിവിറ്റിക്ക് സഹായിക്കുന്ന പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴില്‍ റെയില്‍വേയുടെയും റോഡുകളുടെയും 250-ലധികം പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്.

സഹോദരീ സഹോദരന്മാരേ,
ധീരതയ്ക്കും വ്യാപാരത്തിനും പേരുകേട്ട ഈ തീരപ്രദേശം അസാമാന്യ പ്രതിഭകളാല്‍ നിറഞ്ഞതാണ്. ഇന്ത്യയിലെ നിരവധി സംരംഭകര്‍ ഇവിടെ നിന്നുള്ളവരാണ്. ഇന്ത്യയിലെ നിരവധി മനോഹരമായ ദ്വീപുകളും കുന്നുകളും കര്‍ണാടകയില്‍ തന്നെയുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍, റാണി അബ്ബക്കയെയും റാണി ചെന്നഭൈരാദേവിയെയും ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ മണ്ണിനെയും വ്യാപാരത്തെയും അടിമത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ അവര്‍ നടത്തിയ പോരാട്ടം അഭൂതപൂര്‍വമായിരുന്നു. ഇന്ന് കയറ്റുമതി രംഗത്ത് ഇന്ത്യ മുന്നേറുന്നതിന് ഈ ധീര വനിതകള്‍ വലിയ പ്രചോദനമാണ്.

കര്‍ണാടകയിലെ ജനങ്ങളും നമ്മുടെ യുവ സഖാക്കളും 'ഹര്‍ ഘര്‍ തിരംഗ' പ്രചരണ പദ്ധതി വിജയിപ്പിച്ച രീതിയും ഈ സമ്പന്നമായ പാരമ്പര്യത്തിന്റെ ഭാഗമായാണ്. കര്‍ണാടകയിലെ കരാവലി മേഖലയില്‍ വന്നതിലൂടെ ദേശസ്നേഹത്തിന്റെയും ദേശീയ ദൃഢനിശ്ചയത്തിന്റെയും ഈ ഊര്‍ജത്തില്‍ നിന്ന് എനിക്ക് എന്നും പ്രചോദനം തോന്നുന്നു. മംഗളൂരുവില്‍ കാണുന്ന ഈ ഊര്‍ജം വികസനത്തിന്റെ പാതയില്‍ പ്രകാശപൂരിതമായി തുടരട്ടെ! ഈ പ്രതീക്ഷയോടെ, ഈ വികസന പദ്ധതികള്‍ക്ക് എല്ലാവിധ ആശംസകളും ആശംസകളും നേരുന്നു.

പരമാവധി ശബ്ദത്തില്‍ എനിക്കൊപ്പം ആവര്‍ത്തിക്കുക:

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഒത്തിരി നന്ദി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India stands tall in shaky world economy as Fitch lifts FY26 growth view to 7.5%

Media Coverage

India stands tall in shaky world economy as Fitch lifts FY26 growth view to 7.5%
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Barak Valley will become a major logistics and trade hub for the North East: PM Modi in Silchar, Assam
March 14, 2026
Today, North-East India is the center of India’s Act East Policy; It is becoming a bridge that connects India with South-East Asia: PM
The farmers of Barak Valley and tea garden workers have made a significant contribution to Assam’s development; the Government is continuously working for farmers’ welfare: PM
We consider border villages as the nation’s first villages; the next phase of the Vibrant Village Programme was launched from Cachar district to boost development in several Barak Valley villages as well: PM

भारत माता की जय।

भारत माता की जय।

भारत माता की जय।

प्रानोप्रिय बोराक उपत्यकार, सम्मानित नागरिकवृंद, आपनादेर शोबाई के आमार प्रोणाम जानाई।

राज्य के लोकप्रिय मुख्यमंत्री हिमंता बिस्वा सरमा जी, केंद्रीय मंत्रिमंडल में मेरे साथी सर्बानंद सोनोवाल जी, उपस्थित राज्य सरकार के मंत्रीगण, जनप्रतिनिधिगण और मेरे प्यारे भाईयों और बहनों।

संस्कृति, साहस और जीवंतता से भरपूर बराक वैली के आप सभी परिवारजनों के बीच आना बहुत विशेष अनुभव रहता है। सिलचर को तो बराक घाटी का गेटवे कहा जाता है। ये वो जगह है जहां इतिहास, भाषा, संस्कृति और उद्यम ने मिलकर अपनी एक विशेष पहचान बनाई है। यहां बांग्ला बोली जाती है, असमिया की गूँज सुनाई देती है और अन्य जनजातीय परंपराएं भी फुलती-फलती हैं। यहां इतनी विविधता को अपनी ताकत बनाकर आप सभी भाईचारे के साथ, सद्भाव के साथ, इस पूरे क्षेत्र का विकास कर रहे हैं। ये बराक वैली का बहुत बड़ा सामर्थ्य है

साथियों,

बराक नदी के उपजाऊ मैंदानों ने, यहां के चाय बागानों ने, यहां के किसानों को, यहां के ट्रेड रूट्स को, एजुकेशन सेंटर्स को हमेशा प्रोत्साहित किया है। ये क्षेत्र असम ही नहीं, पूरे नॉर्थ ईस्ट और पश्चिम बंगाल को भी कनेक्ट करता है। बराक घाटी के इसी महत्व को 21वीं सदी में और अधिक सशक्त करने के लिए मैं आज आपके बीच आया हूं, आपके आशीर्वाद लेने आया हूं। थोड़ी देर पहले यहां बराक वैली की कनेक्टिविटी से जुड़े, नॉर्थ ईस्ट की कनेक्टिविटी से जुड़े, हजारों करोड़ रूपये के प्रोजेक्ट्स का शिलान्यास और लोकार्पण हुआ है। रोड़ हो, रेल हो, एग्रीकल्चर कॉलेज हो, ऐसे हर प्रोजेक्ट्स से बराक वैली नॉर्थ ईस्ट का एक बड़ा लॉजिस्टिक और ट्रेड हब बनने जा रहा है। इससे यहां के नौजवानों के लिए रोजगार के, स्वरोजगार के अनगिनत, अनगिनत अवसर बनने जा रहे हैं। मैं आप सभी को इन सभी विकास परियोजाओं के लिए बहुत-बहुत बधाई देता हूं।

साथियों,

आजादी के अनेक दशकों तक कांग्रेस की सरकारों ने नॉर्थ ईस्ट को दिल्ली से और दिल से, दोनों से ही दूर रखा। कांग्रेस ने नॉर्थ ईस्ट को एक प्रकार से भुला दिया था। लेकिन बीजेपी की डबल इंजन सरकार ने नॉर्थ ईस्ट को ऐसे कनेक्ट किया है कि आज हर तरफ इसकी चर्चा है। आज नॉर्थ ईस्ट भारत की एक्ट ईस्ट पॉलिसी का केंद्र है, दक्षिण पूर्व एशिया के साथ भारत को जोड़ने वाला सेतु बन रहा है।

लेकिन साथियों,

जैसे कांग्रेस ने नॉर्थ ईस्ट को अपने हाल पर छोड़ दिया था, ठीक वैसे ही बराक वैली को भी बेहाल करने में कांग्रेस की बहुत बड़ी भूमिका रही है। जब देश आज़ाद हुआ, तो कांग्रेस ने ऐसी बाउंड्री खींचने दी, जिससे बराक घाटी का समंदर से संपर्क ही कट गया। जो बराक वैली कभी ट्रेड रूट के रूप में, एक औद्योगिक केंद्र के रूप में जानी जाती थी, उस बराक वैली से उसकी ताकत ही छीन ली गई। आज़ादी के बाद भी दशकों तक कांग्रेस की सरकारें रहीं, लेकिन बराक घाटी के विकास के लिए कुछ खास नहीं हुआ।

साथियों,

बीजेपी की डबल इंजन सरकार, इस स्थिति को बदल रही है। हम बराक घाटी को फिर से व्यापार कारोबार का बड़ा हब बनाने के लिए निरंतर काम कर रहे हैं। आज इस दिशा में एक बहुत बड़ा और अत्यंत महत्वपूर्ण कदम उठाया जा रहा है। आज करीब 24 हजार करोड़ रुपए के शिलांग-सिलचर हाई-स्पीड कॉरिडोर का भूमि पूजन हुआ है, 24 हजार करोड़ रुपए, कितने? कितने? 24 हजार करोड़ रुपए। कितने? कितने? कितने? ये जरा कांग्रेस वालों को पूछना, जरा कागज पेन देना और उनको कहना कि जरा कागज पर 24 हजार करोड़ लिखो तो, कितने, कितने जीरो लगते हैं, आएगा नहीं उनको। ये कांग्रेस वालों के दिमाग का ताला जहां बंद हो जाता है ना, वहां हमारा काम शुरू हो जाता है। यह नॉर्थ-ईस्ट का पहला Access Controlled High-Speed Corridor होगा।

साथियों,

ये सिर्फ एक हाईवे प्रोजेक्ट नहीं है, ये नॉर्थ ईस्ट के लोगों के दशकों पुराने इंतजार का अंत हो रहा है। इस कॉरिडोर से सिलचर, मिजोरम, मणिपुर और त्रिपुरा, ये सब राज्य कनेक्ट होने वाले हैं। इन तीनों राज्यों से आगे बांग्लादेश और म्यांमार हैं और फिर आगे दक्षिण-पूर्व एशिया का विशाल बाजार है। यानी बराक घाटी, एक बहुत उज्जवल भविष्य की तरफ जुड़ने का आज शिलान्यास कर रही है। इसका फायदा असम सहित पूरे नॉर्थ ईस्ट के किसानों को होगा, यहां के नौजवानों को होगा। इतनी अच्छी कनेक्टिविटी वाले ये सारा क्षेत्र बनने से, इस पूरे क्षेत्र में इंडस्ट्री को बल मिलेगा, टूरिज्म को फायदा होगा और सबसे बड़ी बात, हिन्दुस्तान का कोना-कोना आसानी से आप लोगों से जुड़ जाने वाला है।

साथियों,

आप सभी यहां सिलचर में ट्रैफिक को लेकर भी काफी परेशान रहे हैं। अब सिलचर फ्लाईओवर से ये समस्या भी कम हो जाएगी। सिल्चर मेडिकल कॉलेज, NIT सिल्चर और असम यूनिवर्सिटी में पढ़ाई कर रहे युवा साथियों के लिए, ये बहुत अच्छी सुविधा हो गई है। इससे आने-जाने में उनका बहुत ही कीमती समय बचने वाला है।

साथियों,

डबल इंजन की बीजेपी सरकार, असम की रेल कनेक्टिविटी पर भी बहुत अधिक काम कर रही है। खासतौर पर रेलवे का बिजलीकरण हमारी बहुत बड़ी प्राथमिकता रहा है। अब असम का ढाई हजार किलोमीटर से अधिक का रेल नेटवर्क, अब इलेक्ट्रिफाई हो चुका है। अब यहां भी तेज़ गति से ट्रेनें चल पाएंगी, इससे बराक वैली के स्वच्छ वातावरण को भी फायदा मिलेगा।

साथियों,

बराक वैली के किसानों और यहां के चाय-बागानों में काम करने वाले श्रमिकों का असम के विकास में बहुत बड़ा योगदान है। डबल इंजन सरकार किसानों के कल्याण के लिए निरंतर कदम उठा रही है। कल ही, गुवाहाटी से मैंने पीएम किसान सम्मान निधि की अगली किश्त जारी की है। अब तक पीएम किसान सम्मान निधि का देश के किसानों को लाखों करोड़ रूपया, और अकेले हमारे असम के किसानों को 20 हजार करोड़ रुपए से ज्यादा पैसा असम के किसानों को मिल चुका है। अब आप सोचिये, हमने 10 साल में यहां के किसानों की जेब में, 20 हजार करोड़ रुपया उनकी जेब में दिया है। ये कांग्रेस वालों ने 10 साल राज किया, प्रधानमंत्री तो असम से चुनकर के गए थे, उसके बावजूद भी एक फूटी कौड़ी नहीं दी, एक फूटी कौड़ी किसानों को नहीं दी, हमने 20 हजार करोड़ रूपया दिया है। कल बराक वैली के हज़ारों किसानों के खाते में भी, ये आखिरी किस्त भी पहुंची है, ये वाली किस्त पहुंची है और फिर जब चुनाव के बाद आएगा समय, तब भी पहुंचेगी। ये पैसा खेती से जुड़ी छोटी-छोटी जरूरतों को पूरा करने में, मेरे गांव के छोटे-छोटे किसान भाई-बहनों को बहुत बड़ी मदद कर रहा है।

साथियों,

बराक वैली अब अपनी फसलों के लिए ही नहीं, बल्कि कृषि से जुड़ी पढ़ाई और रिसर्च के लिए भी जानी जाएगी। पत्थरकांडी में बराक घाटी के पहले एग्रीकल्चर कॉलेज का निर्माण कार्य आज से शुरु हो रहा है। इससे किसानों को तो फायदा होगा ही, यहां के नौजवानों को कृषि स्टार्टअप्स के लिए सहयोग, समर्थन और प्रोत्साहन मिलेगा।

साथियों,

भाजपा का मंत्र है- जो विकास की दौड़ में पीछे रह गया, उसे प्राथमिकता देना। कांग्रेस की सरकारें बॉर्डर एरिया को, देश के अंतिम गांव मानती थीं। हम बॉर्डर के गांवों को देश के पहले गांव मानते हैं। और इसलिए, बॉर्डर एरिया के विकास के लिए, कछार जिले से ही वाइब्रेंट विलेज प्रोग्राम का अगला चरण शुरु किया था। इससे बराक वैली के अनेक गांवों में भी सुधार होना तय हो गया है।

साथियों,

यहां बड़ी संख्या में चाय-बागानों में कार्य करने वाले साथी भी हैं। असम सरकार ने, चाय-बगानों से जुड़े हजारों परिवारों को, उनकी जमीन का अधिकार देने का ऐतिहासिक काम किया है, वो इन परिवारों के भविष्य को बदलने की एक बड़ी शुरुआत है। जमीन के पट्टे मिलने से, इन परिवारों को सुरक्षा मिली है, उन्हें सम्मान का जीवन मिलना सुनिश्चित हुआ है।

साथियों,

आप जरा वहां से दूर रहिए, अब जगह नहीं है, आगे नहीं आ सकते हैं। देखिए वहां से जरा दूर रखिये उनको, अब आगे नहीं आ सकते भईया, अरे हमारे असम के भाई-बहन तो बड़े समझदार हैं। आपका से प्यार, आपका आशीर्वाद, ये इतनी बड़ी ताकत है, कृपा करके आप।

साथियों,

मैं हेमंता जी की सरकार को बधाई देता हूं, चाय-बागानों में करीब 200 सालों से सेवा दे रही अनेक पीढ़ियों के संघर्ष को आपने आज सम्मान दिया है। देखिए मेरी इस बात पर बादल भी गरजने लग गए। मुझे खुशी है कि जिनको पहले की सरकारों ने अपने हाल पर छोड़ दिया था, उनकी सुध बीजेपी सरकार ने ली है।

साथियों,

ये सिर्फ भूमि पर कानूनी अधिकार का ही मामला नहीं है। इससे ये लाखों परिवार, केंद्र और राज्य सरकार की अनेक कल्याणकारी योजनाओं से भी तेज़ी से जुड़ेंगे। पक्के घर की योजना हो, बिजली, पानी और गैस की योजनाएं हों, इन सब स्कीम्स का पूरा फायदा अब इन परिवारों को मिलना संभव होगा।

साथियों,

बीते सालों में बीजेपी सरकार ने चाय-बागानों में अनेक स्कूल खोले हैं, बच्चों को स्कॉलरशिप्स दिए हैं। सरकारी नौकरियों के लिए भी रास्ते खोले गए हैं। ऐसे प्रयासों से चाय-बागानों के युवाओं के लिए सुनहरे भविष्य के द्वार खुल रहे हैं।

साथियों,

बीजेपी की डबल इंजन सरकार के लिए शिक्षा, कौशल विकास और स्वास्थ्य सुविधाएं बहुत बड़ी प्राथमिकताएं रही हैं। असम ने तो शिक्षा और स्वास्थ्य को लेकर कांग्रेस की उपेक्षा को बहुत लंबे समय तक भुगता है। आज असम शिक्षा और स्वास्थ्य का बहुत बड़ा हब बनकर सामने आ रहा है। इसका बहुत अधिक फायदा बराक वैली को मिला है। आज यहां शिक्षा और स्वास्थ्य से जुड़े अनेक बड़े संस्थान बन चुके हैं।

साथियों,

कांग्रेस ने असम के युवाओं को सिर्फ हिंसा और आतंकवाद के कुचक्र में ही उलझाए रखा था। कांग्रेस ने असम को फूट डालो और राज करो की नीति की प्रयोगशाला बनाया। आज असम के युवाओं के सामने अवसरों का खुला आसमान है। आज असम भारत के सेमीकंडक्टर सेक्टर का अहम हिस्सा बन रहा है। यहां नेक्स्ट जेनरेशन टेक्नॉलॉजी से जुड़ा इकोसिस्टम और टैलेंट तैयार हो रहा है। यहां IIT और IIM जैसे संस्थान बन रहे हैं। मेडिकल कॉलेज, एम्स और कैंसर अस्पतालों का सशक्त नेटवर्क बन रहा है। शांति और प्रगति का ये नया दौर, अनेक बलिदानों और अनेक प्रयासों से आया है। अब ऐसी हर ताकत को मुंहतोड़ जवाब देना है, जो असम को पुराने दौर में धकेलने की कोशिश करती है।

साथियों,

आज मैं सिलचर से असम को सावधान-सतर्क भी करना चाहता हूं। आपने कांग्रेस को असम से बाहर किया। आज देश का हर राज्य कांग्रेस को सबक सिखा रहा है। कांग्रेस एक के बाद एक चुनाव हार रही है। अब निकट भविष्य में, कांग्रेस खुद के पराजय के इतिहास की सेंचूरी मारने वाला है। हार की हताशा से भरी कांग्रेस ने देश के खिलाफ ही मोर्चा खोल दिया है। कांग्रेस के नेता देश को बदनाम करने में जुट गए हैं, आपने देखा है, दिल्ली में इतनी बड़ी AI समिट हुई। आज पूरी दुनिया जब आर्टिफिशियल इंटेलिजेंस, AI को लेकर बहुत ही उत्सुक है। दिल्ली में सफलतापूर्वक विश्व की एक नई आशा पैदा करने वाला AI समिट हुआ। दुनियाभर के नेता, दुनियाभर की टेक्नॉलॉजी कंपनियां, टेक्नॉलॉजी के बड़े-बड़े लीडर दिल्ली आए थे। कांग्रेस ने इस समिट को बदनाम करने के लिए कपड़ा फाड़ प्रदर्शन किया। अब कांग्रेस के पास खुद के कपड़े फाड़ने के सिवा कुछ नहीं बचा है। पूरे देश ने कांग्रेस के इस भौंडे और भद्दे प्रदर्शन की आलोचना की। लेकिन दिल्ली में जो कांग्रेस का शाही परिवार है, वो इस कांड को भी अपना मेडल बता रहा है, देश को बदनाम करने वालों की वाहवाही कर रहा है। ऐसी कांग्रेस, जो देश की विरोधी हो, वो किसी राज्य का भला नहीं कर सकती, वो असम के युवाओं का कभी भला नहीं सोच सकती।

साथियों,

आजकल दुनिया में चारों तरफ और हमारे तो अड़ोस पड़ोस में ही युद्ध के हालात और आप सब भलिभांति युद्ध कि क्या भयानकता है, वो रोजमर्रा देख रहे हो। युद्ध से जो स्थितियां बनी हैं, हमारी सरकार उनसे निपटने के लिए, हमारे देश के नागरिकों को कम से कम मुसीबत आए इसलिए हो सके उतने सारे प्रयास कर रही है। हमारा प्रयास है कि देश के नागरिकों पर युद्ध का कम से कम प्रभाव पड़े। इस समय कांग्रेस से उम्मीद थी कि वो एक जिम्मेदार राजनीतिक दल की भूमिका निभाए, लेकिन कांग्रेस देश हित के इस महत्वपूर्ण काम में भी फिर एक बार फेल हो गई। कांग्रेस पूरी कोशिश कर रही है कि देश में पैनिक क्रिएट हो, देश मुश्किल में फंस जाए। और उसके बाद कांग्रेस भर-भर कर मोदी को गाली दे।

साथियों,

कांग्रेस के लिए और कांग्रेस असम के लिए, देश के लिए कांग्रेस का कोई विजन ही नहीं है, इसलिए, इन्होंने अफवाहों को, झूठ-प्रपंच को ही, और जैसे झूठे रील बनाने की इंडस्ट्री खोलकर रखी है, उसी को हथियार बना दिया है। दुनिया में जो ताकतें भारत के तेज़ विकास को नहीं पचा पा रहीं हैं, जिन विदेशी ताकतों को देश की प्रगति रास नहीं आ रही, कांग्रेस देश का दुर्भाग्य देखिए, कांग्रेस उनके हाथ की कठपुतली बनती जा रही है। इसलिए, असम के हर नागरिक को, हर नौजवान को कांग्रेस से सावधान रहना है।

साथियों,

असम हो, बराक वैली हो, अब ये विकास के पथ पर बढ़ चुका है। बराक वैली, अपनी भाषा, अपने साहित्य, अपनी संस्कृति के लिए जानी जाती है। वो दिन दूर नहीं, जब बराक वैली को विकास के नए सेंटर के रूप में पहचान मिलेगी।

साथियों,

आप इतनी बड़ी तादाद में हमें आशीर्वाद देने आए हैं। जो राजनीति के भविष्य की रेखाएं अंकित करने वाले लोग हैं, वो भांति-भांति की जो संभावनाएं तलाशते रहते हैं, वे आज बराक वैली का ये दृश्य, कल बोड़ो समुदाय का वो दृश्य, टी गार्डन वालों के समूह का दृश्य, ये साफ-साफ बता रहा है कि, इस चुनाव का नतीजा भी क्या होने वाला है। और आप इतनी बड़ी तादाद में आशीर्वाद देने के लिए आए हैं, मैं आपका हृदय से आभारत व्यक्त करता हूं और आप सभी को फिर से विकास परियोजनाओं की बहुत-बहुत बधाई देता हूं। मेरे साथ बोलिये-

भारत माता की जय!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!