ഭൂപെൻ ദായുടെ സംഗീതം ഇന്ത്യയെ ഒന്നിപ്പിക്കുകയും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി
ഭൂപെൻ ദായുടെ ജീവിതം ''ഏക ഭാരതം, ശ്രേഷ്ഠ ഭാരത'' ത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിച്ചു: പ്രധാനമന്ത്രി
ഭൂപെന്‍ ദാ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഐക്യത്തിനായി ആഹ്വാനം ചെയ്തു: പ്രധാനമന്ത്രി
വടക്കുകിഴക്കന്‍ മേഖലയോടുള്ള ഞങ്ങളുടെ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഭൂപെന്‍ ദായ്ക്കുള്ള ഭാരതരത്‌ന: പ്രധാനമന്ത്രി
സാംസ്‌കാരികമായി ബന്ധിപ്പിക്കല്‍ ദേശീയ ഐക്യത്തിന് അത്യന്താപേക്ഷിതമാണ്: പ്രധാനമന്ത്രി
നവ ഇന്ത്യ അതിന്റെ സുരക്ഷയിലോ അന്തസ്സിലോ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല: പ്രധാനമന്ത്രി
നമുക്ക് പ്രാദേശികതയ്ക്കു വേണ്ടിയുള്ള ശബ്ദത്തിന്റെ (വോക്കല്‍ ഫോര്‍ ലോക്കല്‍) ബ്രാന്‍ഡ് അംബാസഡര്‍മാരാകാം, നമ്മുടെ സ്വദേശി ഉല്പന്നങ്ങളില്‍ നമുക്ക് അഭിമാനിക്കാം: പ്രധാനമന്ത്രി

ഞാൻ  ഭൂപൻ ദാ! എന്നു പറയാം, നിങ്ങൾ  'അമർ രഹേ! അമർ രഹേ'! (അവൻ അനശ്വരനായി നിലകൊള്ളട്ടെ) എന്നു പറയുക

ഭൂപൻ ദാ, അമർ രഹേ! അമർ രഹേ!
ഭൂപൻ ദാ, അമർ രഹേ! അമർ രഹേ!
ഭൂപൻ ദാ, അമർ രഹേ! അമർ രഹേ!

ആസാം ഗവർണർ, ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, ഈ സംസ്ഥാനത്തിൻ്റെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശിൻ്റെ യുവ മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ജി, എൻ്റെ കാബിനറ്റ് സഹപ്രവർത്തകൻ ശ്രീ സർബാനന്ദ സോനോവാൾ ജി, ഭൂപേൻ ഹസാരിക ജിയുടെ സഹോദരൻ ശ്രീ സമർ ഹസാരിക ജി, ഭുപേൻ ഹസാരികയുടെ സഹോദരൻ എസ്. കവിത ബറുവ ജി, ഭൂപേൻ ദായുടെ മകൻ, ശ്രീ തേജ് ഹസാരിക ജി—തേജ്, ഞാൻ നിങ്ങളെ 'കേം ചോ!' ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളേ, അസമിലെ എന്റെ സഹോദരീ സഹോദരന്മാരേ! 

 

ഇന്ന് ഒരു അത്ഭുതകരമായ ദിവസമാണ്, ഈ നിമിഷം വിലമതിക്കാനാവാത്തതാണ്. ഞാൻ ഇവിടെ കണ്ട കാഴ്ച, ഭൂപൻ ദായുടെ സ്വന്തം വാക്കുകളിൽ പറഞ്ഞാൽ, ഭൂപന്റെ സംഗീതത്തിന്റെ ആവേശം, ഐക്യം, താളം - വീണ്ടും വീണ്ടും എന്റെ ഹൃദയം "സമയ് ഓ ധീരേ ചലോ, സമയ് ഓ ധീരേ ചലോ" എന്ന ഗാനം പ്രതിധ്വനിച്ചു. ഭൂപന്റെ സംഗീതത്തിന്റെ ഈ തരംഗം എല്ലായിടത്തും, അനന്തമായി ഒഴുകണമെന്ന് എന്റെ ഹൃദയം ആഗ്രഹിച്ചു. ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും ഞാൻ ആഴത്തിൽ അഭിനന്ദിക്കുന്നു. അസമിന്റെ ചൈതന്യം ഇവിടുത്തെ ഓരോ അവസരവും ഒരു പുതിയ റെക്കോർഡ് സൃഷ്ടിക്കുന്ന തരത്തിലാണ്. ഇന്നും, നിങ്ങളുടെ പ്രകടനങ്ങളുടെ വമ്പിച്ച ഒരുക്കം വ്യക്തമായി കാണാമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ!

സുഹൃത്തുക്കളേ,

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സെപ്റ്റംബർ 8 ന്, ഭൂപൻ ഹസാരിക ജിയുടെ ജന്മദിനം ഞങ്ങൾ ആഘോഷിച്ചു. ആ ദിവസം, ഭൂപൻ ദായ്ക്ക് സമർപ്പിച്ച ഒരു ലേഖനത്തിൽ, ഞാൻ എന്റെ വികാരങ്ങൾ പ്രകടിപ്പിച്ചു. ഈ നൂറാം ജന്മവാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ഇപ്പോഴാണ് ഹിമാന്ത പറഞ്ഞത്, ഇവിടെ വന്നതിലൂടെ ഞാൻ ഒരു അനുഗ്രഹം നൽകിയെന്ന്. നേരെ മറിച്ചാണ്! അത്തരമൊരു പുണ്യവേളയിൽ സന്നിഹിതനാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഭൂപെൻ ദായെ നാമെല്ലാവരും സ്നേഹപൂർവ്വം 'സുധാ കൊന്തോ' എന്ന് വിളിച്ചു. ഭാരതത്തിന്റെ വികാരങ്ങൾക്ക് ശബ്ദം നൽകിയ, സംഗീതത്തെ സംവേദനക്ഷമതയുമായി ബന്ധിപ്പിച്ച, ഭാരതത്തിന്റെ സ്വപ്നങ്ങളെ തന്റെ ഗാനങ്ങളിൽ ഇഴചേർത്ത, ​ഗം​ഗാ മാതാവിന് ഭാരത മാതാവിനോടുളള  കാരുണ്യം വിവരിച്ച ആ 'സുധാ കൊന്തോ'യുടെ ശതാബ്ദി വർഷമാണിത് - ഗംഗാ ബെഹ്തി ഹോ ക്യുൻ? ഗംഗാ ബെഹ്തി ഹോ ക്യുൻ?

സുഹൃത്തുക്കളേ,

ഭൂപെൻ ദാ തന്റെ സ്വരവീചികളിലൂടെ ഭാരതത്തെ ഒന്നിപ്പിക്കുന്ന നിത്യഹരിത സൃഷ്ടികൾ സൃഷ്ടിച്ചു, അത് ഭാരതത്തിന്റെ തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

ഭൂപെൻ ദാ ഇപ്പോൾ നമുക്കിടയിൽ ഇല്ല, പക്ഷേ അദ്ദേഹത്തിന്റെ ഗാനങ്ങളും ശബ്ദവും ഇന്നും ഭാരതത്തിന്റെ വികസന യാത്രയ്ക്ക് സാക്ഷിയായി നിലകൊള്ളുകയും അതിനെ ഊർജ്ജസ്വലമാക്കുകയും ചെയ്യുന്നു. നമ്മുടെ ​ഗവൺമെന്റ് അഭിമാനത്തോടെ ഭൂപെൻ ദായുടെ ശതാബ്ദി വർഷം ആഘോഷിക്കുകയാണ്. ഭൂപൻ ഹസാരിക ജിയുടെ ഗാനങ്ങളും സന്ദേശങ്ങളും ജീവിതയാത്രയും ഞങ്ങൾ എല്ലാ വീടുകളിലേക്കും എത്തിക്കുന്നു. ഇന്ന്, അദ്ദേഹത്തിന്റെ ജീവചരിത്രവും ഇവിടെ പുറത്തിറങ്ങി. ഈ അവസരത്തിൽ, ഡോ. ഭൂപൻ ഹസാരിക ജിയെ ഞാൻ ആദരപൂർവ്വം വണങ്ങുന്നു. അസമിലെ എന്റെ സഹോദരീസഹോദരന്മാരോടൊപ്പം, ഭൂപൻ ദായുടെ ഈ ജന്മശതാബ്ദി വർഷത്തിൽ ഓരോ ഇന്ത്യക്കാരനും എന്റെ ആശംസകൾ നേരുന്നു.

 

സുഹൃത്തുക്കളേ,

ഭൂപൻ ഹസാരിക ജി തന്റെ ജീവിതത്തിലുടനീളം സംഗീതത്തെ സേവിച്ചു. സംഗീതം ധ്യാനമാകുമ്പോൾ, അത് നമ്മുടെ ആത്മാവിനെ സ്പർശിക്കുന്നു. സംഗീതം ഒരു ദൃഢനിശ്ചയമാകുമ്പോൾ, അത് സമൂഹത്തിന് ഒരു പുതിയ ദിശ കാണിക്കുന്നതിനുള്ള ഒരു മാധ്യമമായി മാറുന്നു. അതുകൊണ്ടാണ് ഭൂപൻ ദായുടെ സംഗീതം വളരെ സവിശേഷമായത്. അദ്ദേഹം ജീവിച്ച ആദർശങ്ങൾ, അദ്ദേഹത്തിന് ലഭിച്ച അനുഭവങ്ങൾ, അദ്ദേഹം തന്റെ ഗാനങ്ങളിലും അത് പാടി. 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന ആത്മാവിൽ ജീവിച്ചതുകൊണ്ടാണ് മാതാ ഭാരതിയോടുള്ള അത്രയും വലിയ സ്നേഹം അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത്.

ഒന്ന് ചിന്തിച്ചുനോക്കൂ - അദ്ദേഹം വടക്കുകിഴക്കൻ പ്രദേശത്താണ് ജനിച്ചത്, ബ്രഹ്മപുത്രയുടെ പവിത്രമായ തിരമാലകൾ അദ്ദേഹത്തിന് സംഗീതത്തിന്റെ പാഠങ്ങൾ പകർന്നു നൽകി. പിന്നെ അദ്ദേഹം ബിരുദപഠനത്തിനായി കാശിയിലേക്ക് പോയി, ​ ബ്രഹ്മപുത്രയുടെ തിരമാലകളിൽ നിന്ന് ആരംഭിച്ച സം​ഗീത അന്വേഷണത്തിന് ​ഗം​ഗയുടെ മർമരങ്ങളിലൂടെ പൂർണത കൈവന്നു.  കാശിയുടെ ചലനാത്മകത അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരു അനുസ്യൂതമായ ഒഴുക്കു നൽകി. അദ്ദേഹം ഒരു അലഞ്ഞുതിരിയുന്ന സഞ്ചാരിയായി; അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു. പിന്നെ, പിഎച്ച്ഡി നേടാൻ, അദ്ദേഹം അമേരിക്കയിലേക്ക് പോലും പോയി! എന്നിരുന്നാലും, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, അദ്ദേഹം ഒരു യഥാർത്ഥ മകനായി അസമിന്റെ മണ്ണുമായി ബന്ധപ്പെട്ടു, അതിനാൽ അദ്ദേഹം ഭാരതത്തിലേക്ക് മടങ്ങി! ഇവിടെ, സിനിമയിൽ, അദ്ദേഹം സാധാരണക്കാരുടെ ശബ്ദമായി, അവരുടെ ജീവിതത്തിലെ വേദനകൾക്ക് അദ്ദേഹം ശബ്ദം നൽകി. ആ ശബ്ദം ഇന്നും നമ്മെ പിടിച്ചുലയ്ക്കുന്നു.

അദ്ദേഹത്തിന്റെ "മനുഹേ മനുഹോർ ബേബ്, ജോഡിഹേ ആക്കോനു നഭാബേ, ആക്കോണി ഹോഹാനുഭൂതിരേ, ഭാബിബോ കൊണേനു കുവാ?" എന്ന ഗാനം - അതായത്, മനുഷ്യർ സ്വയം സന്തോഷങ്ങളെയും ദുഃഖങ്ങളെയും കുറിച്ച് ചിന്തിക്കുന്നില്ലെങ്കിൽ, ഈ ലോകത്ത് ആരാണ് പരസ്പരം കരുതുക? - സങ്കൽപ്പിക്കുക, ഇത് നമുക്ക് എത്ര പ്രചോദനാത്മകമാണെന്ന്. ഈ ചിന്തയോടെ, ഇന്ന് ഇന്ത്യ ഗ്രാമങ്ങളുടെയും, ദരിദ്രരുടെയും, ദലിതരുടെയും, പിന്നാക്കക്കാരുടെയും, ആദിവാസി സമൂഹങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും മഹാനായ നായകനായിരുന്നു ഭൂപൻ ദാ. പതിറ്റാണ്ടുകൾക്ക് മുമ്പ്, വടക്കുകിഴക്കൻ മേഖല അവഗണിക്കപ്പെട്ടപ്പോൾ, വടക്കുകിഴക്കൻ മേഖല അക്രമത്തിന്റെയും വിഘടനവാദത്തിന്റെയും തീയിൽ കത്തിയെരിയാൻ വിട്ടപ്പോൾ, ആ ദുഷ്‌കരമായ സമയങ്ങളിൽ പോലും ഭൂപൻ ദാ ഭാരതത്തിന്റെ ഐക്യത്തിന്റെ ശബ്ദം ഉയർത്തിക്കൊണ്ടിരുന്നു. സമ്പന്നമായ ഒരു വടക്കുകിഴക്കൻ മേഖലയെക്കുറിച്ച് അദ്ദേഹം സ്വപ്നം കണ്ടു. പ്രകൃതിയുടെ അത്ഭുതകരമായ സൗന്ദര്യത്തിൽ വസിക്കുന്ന വടക്കുകിഴക്കിനെക്കുറിച്ച് അദ്ദേഹം പാടി. അസമിനായി അദ്ദേഹം പാടി:

 

“നാനാ ജാതി-ഉപോജതി, രഹോനിയ കൃതി, അകുവാലി ലോയ് ഹൊയ്‌സിൽ സൃഷ്ടി, ഈ മോർ അഹോം ദേശ്.” ഈ ഗാനം നമ്മൾ ആലപിക്കുമ്പോൾ, അസമിന്റെ വൈവിധ്യത്തെക്കുറിച്ച് നമുക്ക് അഭിമാനം തോന്നുന്നു. അസമിന്റെ ശക്തിയിലും സാധ്യതയിലും നമുക്ക് അഭിമാനം തോന്നുന്നു.

സുഹൃത്തുക്കളേ,

അദ്ദേഹം അരുണാചലിനെ ഒരുപോലെ സ്നേഹിച്ചിരുന്നു, അതിനാൽ ഇന്ന് അരുണാചൽ മുഖ്യമന്ത്രി ഇവിടെ പ്രത്യേകമായി വന്നിരിക്കുന്നു. ഭൂപൻ ദാ എഴുതി: “അരുൺ കിരൺ ശീഷ് ഭൂഷൺ, ഭൂമി സുരമായി സുന്ദര, അരുണാചൽ ഹമാര, അരുണാചൽ ഹമാര.”

സുഹൃത്തുക്കളേ,

ഒരു യഥാർത്ഥ ദേശസ്‌നേഹിയുടെ ഹൃദയത്തിൽ നിന്ന് ഉയർന്നുവരുന്ന ശബ്ദം ഒരിക്കലും പാഴാകില്ല. ഇന്ന്, വടക്കുകിഴക്കൻ മേഖലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ, ഞങ്ങൾ രാവും പകലും പ്രവർത്തിക്കുന്നു. ഭൂപൻ ദായ്ക്ക് ഭാരതരത്നം നൽകിക്കൊണ്ടുള്ള നമ്മുടെ ​ഗവൺമെന്റ്, വടക്കുകിഴക്കിന്റെ സ്വപ്നങ്ങളെയും അന്തസ്സിനെയും ആദരിച്ചിരിക്കുന്നു, കൂടാതെ വടക്കുകിഴക്കിനെ രാജ്യത്തിന്റെ മുൻഗണനയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. അസമിനെയും അരുണാചലിനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്ന് ഞങ്ങൾ നിർമ്മിച്ചപ്പോൾ, അതിന് ഭൂപൻ ഹസാരിക പാലം എന്ന് നാമകരണം ചെയ്തു. ഇന്ന്, അസമും മുഴുവൻ വടക്കുകിഴക്കും അതിവേഗം പുരോഗമിക്കുന്നു. വികസനത്തിന്റെ എല്ലാ തലങ്ങളിലും, പുതിയ റെക്കോർഡുകൾ സ്ഥാപിക്കപ്പെടുന്നു. വികസനത്തിന്റെ ഈ നേട്ടങ്ങൾ ഭൂപൻ ദായ്ക്ക് രാജ്യത്തിന്റെ യഥാർത്ഥ ശ്രദ്ധാഞ്ജലിയാണ്.

സുഹൃത്തുക്കളേ,

നമ്മുടെ അസം, നമ്മുടെ വടക്കുകിഴക്ക്, ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന് എല്ലായ്പ്പോഴും വലിയ സംഭാവന നൽകിയിട്ടുണ്ട്. ഈ നാടിന്റെ ചരിത്രം, അതിന്റെ ഉത്സവങ്ങൾ, ആഘോഷങ്ങൾ, അതിന്റെ കല, അതിന്റെ സംസ്കാരം, അതിന്റെ പ്രകൃതി സൗന്ദര്യം, അതിന്റെ ദിവ്യ പ്രഭാവലയം, ഇതെല്ലാം ചേർന്ന്, ഭാരത മാതാവിന്റെ ബഹുമാനത്തിനും അന്തസ്സിനും പ്രതിരോധത്തിനും വേണ്ടി ഇവിടുത്തെ ആളുകൾ നടത്തിയ ത്യാഗങ്ങൾ - ഇതില്ലാതെ നമുക്ക് നമ്മുടെ മഹത്തായ ഭാരതത്തെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. നമ്മുടെ വടക്കുകിഴക്ക് തീർച്ചയായും രാജ്യത്തിന് പുതിയ വെളിച്ചത്തിന്റെയും പുതിയ പ്രഭാതത്തിന്റെയും നാടാണ്. എല്ലാത്തിനുമുപരി, രാജ്യത്തിന്റെ ആദ്യത്തെ സൂര്യോദയം ഇവിടെയാണ് സംഭവിക്കുന്നത്. ഭൂപൻ ദാ തന്റെ ഗാനത്തിൽ ഈ വികാരത്തിന് ശബ്ദം നൽകി: "അഹോം അമർ രൂപോഹി, ഗുണോരു നൈ ഹേഷ്, ഭാരതോർ പുർബോ ദിഖോർ, ഹുർജോ ഉത്ത ദേശ്!"

 

അതിനാൽ, സഹോദരീ സഹോദരന്മാരേ, 

നാം അസമിന്റെ ചരിത്രം ആഘോഷിക്കുമ്പോൾ മാത്രമേ ഭാരതത്തിന്റെ ചരിത്രം പൂർണ്ണമാകൂ, ഭാരതത്തിന്റെ സന്തോഷം പൂർണ്ണമാകൂ, നമ്മൾ അഭിമാനത്തോടെ മുന്നോട്ട് പോകണം.

സുഹൃത്തുക്കളേ,

നാം കണക്റ്റിവിറ്റിയെക്കുറിച്ച് പറയുമ്പോൾ, ആളുകൾ സാധാരണയായി റെയിൽ, റോഡ് അല്ലെങ്കിൽ വ്യോമ കണക്റ്റിവിറ്റിയെക്കുറിച്ച് ചിന്തിക്കുന്നു. എന്നാൽ രാജ്യത്തിന്റെ ഐക്യത്തിന്, ഒരു കണക്റ്റിവിറ്റി കൂടി തുല്യമായി അത്യാവശ്യമാണ്, അതാണ് സാംസ്കാരിക കണക്റ്റിവിറ്റി. കഴിഞ്ഞ പതിനൊന്ന് വർഷമായി, വടക്കുകിഴക്കിന്റെ വികസനത്തോടൊപ്പം, രാഷ്ട്രം സാംസ്കാരിക കണക്റ്റിവിറ്റിക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇത് ഒരു ദൗത്യമാണ്, അത് നിരന്തരം തുടരുന്നു. ഇന്ന്, ഈ സംഭവത്തിൽ, ആ ദൗത്യത്തിന്റെ ഒരു നേർക്കാഴ്ച നാം കാണുന്നു. കുറച്ചുനാൾ മുമ്പ്, വീർ ലച്ചിത് ബോർഫുകന്റെ 400-ാം ജന്മവാർഷികം ദേശീയ തലത്തിൽ നാം ആഘോഷിച്ചു. സ്വാതന്ത്ര്യസമരത്തിൽ പോലും, അസമിലെയും വടക്കുകിഴക്കൻ മേഖലയിലെയും എണ്ണമറ്റ യോദ്ധാക്കൾ അഭൂതപൂർവമായ ത്യാഗങ്ങൾ ചെയ്തു! 'ആസാദി കാ അമൃത് മഹോത്സവ' വേളയിൽ, വടക്കുകിഴക്കൻ മേഖലയിലെ സ്വാതന്ത്ര്യ സമര സേനാനികളെയും ഈ പ്രദേശത്തിന്റെ ചരിത്രത്തെയും നാം വീണ്ടും ജീവസുറ്റതാക്കി. ഇന്ന്, മുഴുവൻ രാഷ്ട്രവും അസമിന്റെ ചരിത്രവും സംഭാവനകളും പരിചയപ്പെടാൻ തുടങ്ങിയിരിക്കുന്നു. അടുത്തിടെ, ഡൽഹിയിൽ ഞങ്ങൾ അഷ്ടലക്ഷ്മി മഹോത്സവവും സംഘടിപ്പിച്ചു. ആ ആഘോഷത്തിലും, അസമിന്റെ ശക്തിയും വൈദഗ്ധ്യവും പ്രകടമായിരുന്നു.

സുഹൃത്തുക്കളേ,

സാഹചര്യങ്ങൾ എന്തുതന്നെയായാലും, അസം എപ്പോഴും രാജ്യത്തിന്റെ അഭിമാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്. ഭൂപെൻ ദായുടെ ഗാനങ്ങളിൽ നാം കേൾക്കുന്ന ഈ ശബ്ദം. 1962 ലെ യുദ്ധം നടന്നപ്പോൾ, ആസാം ആ യുദ്ധത്തിന് നേരിട്ട് സാക്ഷ്യം വഹിക്കുകയായിരുന്നു. ആ സമയത്ത്, ഭൂപെൻ ദാ രാഷ്ട്രത്തിന് ശക്തി നൽകി. അദ്ദേഹം പാടി: "പ്രോതി ജോവൻ റുക്തോരെ ബിന്ദു, ഹഹഹോർ ആനന്ദ് ഹിന്ദു, സെയ് ഹഹഹോർ ദുർജോയ് ലാഹോർ, ജാശിലേ പ്രോതിജ്ഞ ജോയേർ." ആ പ്രതിജ്ഞ നാട്ടുകാരിൽ പുതിയ ആവേശം നിറച്ചു.

 

സുഹൃത്തുക്കളേ,

ആ വികാരം, ആ ചൈതന്യം, ഇപ്പോഴും ജനങ്ങളുടെ ഹൃദയങ്ങളിൽ ഒരു പാറപോലെ ഉറച്ചുനിൽക്കുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്തും നമ്മൾ ഇത് കണ്ടു.. പാകിസ്ഥാന്റെ ഭീകരാക്രമണ പദ്ധതികൾക്ക് രാജ്യം അത്തരമൊരു മറുപടി നൽകി, ഭാരതത്തിന്റെ ശക്തിയുടെ പ്രതിധ്വനി ലോകമെമ്പാടും പ്രതിധ്വനിച്ചു. ഭാരതത്തിന്റെ ശത്രു ഒരു കോണിലും സുരക്ഷിതനായിരിക്കില്ലെന്ന് ഞങ്ങൾ കാണിച്ചുതന്നു. പുതിയ ഭാരതം അതിന്റെ സുരക്ഷയും അഭിമാനവും എന്ത് വിലകൊടുത്തും വിട്ടുവീഴ്ച ചെയ്യില്ല.

സുഹൃത്തുക്കളേ,

ആസാമിന്റെ സംസ്കാരത്തിന്റെ ഓരോ മാനവും അത്ഭുതകരവും അസാധാരണവുമാണ്, അതിനാൽ രാജ്യത്തെ കുട്ടികൾ 'എ ഫോർ അസം' പഠിക്കുന്ന ദിവസം വിദൂരമല്ലെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിന്റെ സംസ്കാരം, അന്തസ്സ്, അഭിമാനം എന്നിവയ്‌ക്കൊപ്പം, അസം അപാരമായ സാധ്യതകളുടെ ഉറവിടവുമാണ്. അസമിന്റെ വസ്ത്രധാരണം, അതിന്റെ പാചകരീതി, അതിന്റെ വിനോദസഞ്ചാരം, അതിന്റെ ഉൽപ്പന്നങ്ങൾ - ഇവയ്‌ക്കെല്ലാം രാജ്യമെമ്പാടും മാത്രമല്ല ലോകമെമ്പാടും നാം അംഗീകാരം നൽകണം. നിങ്ങൾക്കെല്ലാവർക്കും അറിയാമോ, അസമിന്റെ ഗമോസയുടെ ബ്രാൻഡിംഗിനെ ഞാൻ തന്നെ വളരെ അഭിമാനത്തോടെ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ, അസമിന്റെ ഓരോ ഉൽപ്പന്നവും ലോകത്തിന്റെ ഏറ്റവും വിദൂര കോണുകളിലേക്ക് നാം കൊണ്ടുപോകണം.

സുഹൃത്തുക്കളേ,

ഭൂപൻ ദായുടെ മുഴുവൻ ജീവിതവും രാഷ്ട്രത്തിന്റെ ലക്ഷ്യങ്ങൾക്കായി സമർപ്പിച്ചു. ഭൂപൻ ദായുടെ ജന്മശതാബ്ദി വർഷമായ ഇന്ന്, രാജ്യത്തിനുവേണ്ടി സ്വാശ്രയത്വം എന്ന ദൃഢനിശ്ചയം നാം ഏറ്റെടുക്കണം. അസമിലെ എന്റെ സഹോദരീസഹോദരന്മാരോട് ഞാൻ അഭ്യർത്ഥിക്കുന്നു - നമ്മൾ 'വോക്കൽ ഫോർ ലോക്കൽ' എന്നതിന്റെ ബ്രാൻഡ് അംബാസഡർമാരാകണം. തദ്ദേശീയ വസ്തുക്കളിൽ നാം അഭിമാനിക്കണം. നമ്മൾ തദ്ദേശീയ വസ്തുക്കൾ വാങ്ങണം, തദ്ദേശീയ വസ്തുക്കൾ വിൽക്കണം. ഈ പ്രചാരണങ്ങൾ എത്ര വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നുവോ അത്രയും വേഗത്തിൽ ഒരു വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും.

സുഹൃത്തുക്കളേ,

പതിമൂന്നാം വയസ്സിൽ ഭൂപൻ ദാ ഒരു ഗാനം എഴുതിയിരുന്നു: "അഗ്നിജുഗോർ ഫിരിംഗോട്ടി മോയി, നോട്ടുൻ ഭാരത് ഗാധിം, ഹർബോഹരാർ ഹർബോഷ്വോ പുനോർ ഫിറായി അനിം, നോട്ടുൻ ഭാരത് ഗാധിം."

സുഹൃത്തുക്കളേ,

ഈ ഗാനത്തിൽ, അദ്ദേഹം സ്വയം ഒരു തീപ്പൊരിയായി കണക്കാക്കുകയും ഒരു പുതിയ ഭാരതം നിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ദുരിതമനുഭവിക്കുന്നവരും നിഷേധിക്കപ്പെട്ടവരുമായ ഓരോ വ്യക്തിയും തന്റെ അവകാശങ്ങൾ വീണ്ടെടുക്കുന്ന ഒരു പുതിയ ഭാരതം. 

എന്റെ സഹോദരീ സഹോദരന്മാരേ,

ഭൂപൻ ദാ അന്ന് കണ്ട ഒരു പുതിയ ഭാരതം എന്ന ദർശനം ഇന്ന് രാജ്യത്തിന്റെ ദൃഢനിശ്ചയമായി മാറിയിരിക്കുന്നു. ഈ ദൃഢനിശ്ചയവുമായി നാം നമ്മെത്തന്നെ ബന്ധിപ്പിക്കണം. 2047 ലെ വികസിത് ഭാരതത്തെ എല്ലാ ശ്രമങ്ങളുടെയും, എല്ലാ ദൃഢനിശ്ചയങ്ങളുടെയും കേന്ദ്രബിന്ദുവായി നാം സ്ഥാപിക്കേണ്ട സമയമാണിത്. ഇതിനുള്ള പ്രചോദനം ഭൂപൻ ദായുടെ ഗാനങ്ങളിൽ നിന്നും, അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുമായിരിക്കും. നമ്മുടെ ഈ ദൃഢനിശ്ചയങ്ങൾ തന്നെ ഭൂപൻ ദാ ജിയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കും. ഈ ആവേശത്തോടെ, ഭൂപെൻ ദായുടെ ശതാബ്ദി വർഷത്തിൽ എല്ലാ നാട്ടുകാർക്കും ഞാൻ വീണ്ടും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു: ദയവായി നിങ്ങളുടെ മൊബൈൽ ഫോണുകൾ എടുത്ത് ടോർച്ച് ഓണാക്കുക, ഭൂപൻ ദായ്ക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുക. ഈ ആയിരക്കണക്കിന് വിളക്കുകൾ ഭൂപെൻ ദായുടെ അമർത്യമായ ആത്മാവിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ഇന്നത്തെ തലമുറ അദ്ദേഹത്തിന്റെ ശബ്ദത്തെ പ്രകാശത്താൽ അലങ്കരിക്കുന്നു. വളരെ നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
RuPay credit cards ride UPI growth, approach nearly 40% share in new issuances

Media Coverage

RuPay credit cards ride UPI growth, approach nearly 40% share in new issuances
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister marks opening of Shri Kedarnath Dham and commencement of Chardham Yatra
April 22, 2026
Prime Minister conveys his sentiments through a letter addressed to all devotees

The Prime Minister today expressed deep reverence on the sacred occasion of the opening of the doors of Shri Kedarnath Dham in Devbhoomi Uttarakhand, marking the commencement of this year’s Chardham Yatra. On the occasion, the Prime Minister shared his heartfelt sentiments through a letter addressed to all devotees visiting Uttarakhand for the Yatra, and extend his best wishes and prayers for their well-being.

Highlighting the spiritual significance of the occasion, Shri Modi noted that the journey to Kedarnath Dham and the Chardham is a divine celebration of India’s enduring faith, unity, and rich cultural traditions. He emphasized that such pilgrimages offer a glimpse into the country’s eternal heritage and spiritual consciousness.

The Prime Minister posted on X:

"देवभूमि उत्तराखंड की पवित्र धरती पर आज श्री केदारनाथ धाम के कपाट पूरे विधि-विधान के साथ हम सभी श्रद्धालुओं के लिए खोल दिए गए हैं।

केदारनाथ धाम और चारधाम की यह यात्रा हमारी आस्था, एकता और समृद्ध परंपराओं का दिव्य उत्सव है। इन यात्राओं से हमें भारत की सनातन संस्कृति के दर्शन भी होते हैं।

इस वर्ष चारधाम यात्रा के आरंभ उत्सव पर, उत्तराखंड आने वाले सभी श्रद्धालुओं के लिए मैंने एक पत्र के माध्यम से अपनी भावनाएं व्यक्त की हैं।

मेरी कामना है कि बाबा केदार सभी पर अपनी कृपा बनाए रखें और आपकी यात्राओं को शुभ करें।

हर-हर महादेव!"