ആദരണീയ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന  മന്ത്രി ഖായിസ് അൽ യൂസഫ്,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികളേ,
ബിസിനസ് സമൂഹത്തിലെ നേതാക്കളേ,
സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ,

നമസ്‌ക്കാരം,

ഏഴു വർഷത്തിനു ശേഷം ഒമാൻ സന്ദർശിക്കാൻ കഴിഞ്ഞതും ഇന്ന് നിങ്ങളെല്ലാവരുമായും ഇടപഴകാൻ അവസരം ലഭിച്ചതും ഒരു സവിശേഷ ബഹുമതിയാണ്. 

 

ഈ ബിസിനസ് ഉച്ചകോടിയിലേക്കുള്ള നിങ്ങളുടെ ഊഷ്മളമായ സ്വാഗതം എന്റെ ആവേശത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഇന്നത്തെ ഉച്ചകോടി ഇന്ത്യ-ഒമാൻ പങ്കാളിത്തത്തിന് പുതിയ ദിശ നൽകുകയും  ആക്കം കൂട്ടുകയും അതിനെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ സഹായിക്കുകയും ചെയ്യും. ഈ ശ്രമത്തിൽ നിങ്ങൾ ഓരോരുത്തർക്കും നിർണായക പങ്ക് വഹിക്കാനുണ്ട്. 

സുഹൃത്തുക്കളേ,

ഇന്ത്യയുടെയും ഒമാന്റെയും ബിസിനസുകളെയും നമ്മുടെ ഉഭയകക്ഷി വ്യാപാരത്തെയും നിങ്ങൾ പ്രതിനിധീകരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള സമ്പന്നമായ ഒരു പാരമ്പര്യത്തിന്റെ അവകാശികളാണ് നിങ്ങൾ. നാഗരികതയുടെ തുടക്കം മുതൽ, നമ്മുടെ പൂർവ്വികർ പരസ്പരം സമുദ്ര വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

കടലിന്റെ രണ്ട് തീരങ്ങൾ വളരെ അകലെയാണെന്ന് പലപ്പോഴും പറയാറുണ്ട്, എന്നാൽ മാണ്ഡ്വിക്കും മസ്കറ്റിനും ഇടയിൽ, അറബിക്കടൽ ശക്തമായ ഒരു പാലമായി വർത്തിച്ചു. നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും നമ്മുടെ സംസ്കാരത്തെയും സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയും ചെയ്ത ഒരു പാലമാണിത്. കടലിലെ തിരമാലകൾ മാറുകയും ഋതുക്കൾ മാറുകയും ചെയ്തേക്കാം, എന്നാൽ ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദം ഓരോ സീസണിലും കൂടുതൽ ശക്തമാവുകയും ഓരോ തിരമാലയിലും പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യുന്നുവെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ ഇന്ന് പറയാൻ കഴിയും.

സുഹൃത്തുക്കളേ,

നമ്മുടെ ബന്ധം വിശ്വാസത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പടുത്തത്, സൗഹൃദത്തിന്റെ ശക്തിയാൽ ശക്തിപ്പെടുത്തി, കാലക്രമേണ കൂടുതൽ ആഴത്തിലായി.

ഇന്ന്, നമ്മുടെ നയതന്ത്ര ബന്ധങ്ങളും എഴുപത് വർഷം പൂർത്തിയാക്കി. ഇത് ഏഴ് പതിറ്റാണ്ടുകളുടെ ആഘോഷം മാത്രമല്ല. നമ്മുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം സമ്പന്നമായ ഒരു ഭാവിയിലേക്ക് കൊണ്ടുപോകേണ്ട ഒരു നാഴികക്കല്ലാണ് ഇത്. 

സുഹൃത്തുക്കളേ,

ഇന്ന്, നമ്മൾ ഒരു ചരിത്രപരമായ തീരുമാനമാണ് എടുക്കുന്നത്, അതിന്റെ പ്രതിധ്വനികൾ വരും ദശകങ്ങളിൽ അനുഭവവേദ്യമാകും. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ അഥവാ സിഇപിഎ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നമ്മുടെ പങ്കാളിത്തത്തിൽ പുതുക്കിയ വിശ്വാസവും പുതിയ ഊർജ്ജവും നിറയ്ക്കും. ഇത് നമ്മുടെ പങ്കിട്ട ഭാവിയിലേക്കുള്ള ഒരു രൂപരേഖയാണ്. ഇത് വ്യാപാരത്തിന് പുതിയ ആക്കം നൽകും, നിക്ഷേപത്തിൽ കൂടുതൽ ആത്മവിശ്വാസത്തിന് പ്രചോദനമേകും, എല്ലാ മേഖലകളിലും അവസരങ്ങളുടെ പുതിയ വഴികൾ തുറക്കും.

സിഇപിഎ നമ്മുടെ യുവാക്കൾക്ക് വളർച്ചയ്ക്കും നവീകരണത്തിനും തൊഴിലിനും നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. ഈ കരാർ കടലാസിനപ്പുറത്തേക്ക് നീങ്ങി, യഥാർത്ഥ പ്രകടനത്തിലേക്ക് മാറുന്നതിൽ, നിങ്ങളിൽ ഓരോരുത്തരുടെയും പങ്ക് നിർണായകമാണ്. കാരണം നയവും സംരംഭവും ഒരുമിച്ച് മുന്നോട്ട് പോകുമ്പോൾ മാത്രമേ ഒരു പങ്കാളിത്തം പുതിയ ചരിത്രം സൃഷ്ടിക്കൂ. 

സുഹൃത്തുക്കളേ,

ഇന്ത്യയുടെ പുരോഗതി എപ്പോഴും പങ്കിട്ട പുരോഗതിയുടെ കഥയാണ്. ഇന്ത്യ വളരുമ്പോൾ, അത് അതിന്റെ സുഹൃത്തുക്കളെ ആ വളർച്ചയിൽ പങ്കാളികളാക്കുന്നു. ഇന്ന് നമ്മൾ ചെയ്യുന്നത് അതാണ്.

 

ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനായി ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ഇത് ലോകത്തിന് മുഴുവൻ അവസരങ്ങൾ നൽകുന്നു, എന്നാൽ ഒമാനെ സംബന്ധിച്ചിടത്തോളം, നേട്ടം അതിലും വലുതാണ്.

നമ്മൾ വിശ്വസ്തരായ സുഹൃത്തുക്കൾ മാത്രമല്ല, സമുദ്ര അയൽക്കാരും ആയതിനാൽ, നമ്മുടെ ആളുകൾക്ക് പരസ്പരം നന്നായി അറിയാം, നമ്മുടെ ബിസിനസ് സമൂഹങ്ങൾക്കുള്ളിൽ തലമുറകൾ തമ്മിലുള്ള വിശ്വാസമുണ്ട്, പരസ്പരം വിപണികളെ ആഴത്തിൽ മനസ്സിലാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യയുടെ വളർച്ചാ യാത്ര ഒമാന് ധാരാളം അവസരങ്ങൾ നൽകുന്നു.

സുഹൃത്തുക്കളേ,

ഇന്നത്തെ ബിസിനസ്സ് ലോകത്ത്, ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധശേഷി വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. ആഗോള അനിശ്ചിതത്വത്തിനും ലോക സമ്പദ്‌വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്നതിനും ഇടയിൽ, ഇന്ത്യയ്ക്ക് എട്ട് ശതമാനത്തിലധികം വളർച്ച കൈവരിക്കാൻ കഴിയുന്നത് എങ്ങനെയെന്ന് ആളുകൾ പലപ്പോഴും ചോദിക്കാറുണ്ട്. ഇതിന് പിന്നിലെ പ്രധാന കാരണം ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ.

വാസ്തവത്തിൽ, കഴിഞ്ഞ പതിനൊന്ന് വർഷമായി, ഇന്ത്യ അതിന്റെ നയങ്ങൾ മാറ്റുക മാത്രമല്ല, അതിന്റെ സാമ്പത്തിക ഡി എൻ എയെ പരിവർത്തനം ചെയ്യുകയും ചെയ്തു. 

കുറച്ച് ഉദാഹരണങ്ങൾ ഞാൻ പങ്കുവെക്കട്ടെ. ചരക്ക് സേവന നികുതി (ജിഎസ്ടി) ഇന്ത്യയെ ഒരു സംയോജിതവും ഏകീകൃതവുമായ വിപണിയാക്കി മാറ്റി. പാപ്പരത്ത നിയമാവലി കൂടുതൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവന്നു, സുതാര്യത വർദ്ധിപ്പിച്ചു, നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തി. അതുപോലെ, ഞങ്ങൾ കോർപ്പറേറ്റ് നികുതി പരിഷ്കാരങ്ങൾ ഏറ്റെടുത്തു, അത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത നിക്ഷേപ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റി.

സുഹൃത്തുക്കളേ,

ഇപ്പോൾ നടപ്പിലാക്കിയ തൊഴിൽ പരിഷ്കാരങ്ങളെക്കുറിച്ചും നിങ്ങൾക്ക് അറിയാമായിരിക്കും. ഡസൻ കണക്കിന് തൊഴിൽ നിയമങ്ങളെ വെറും നാല് കോഡുകളായി ഞങ്ങൾ ഏകീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ പരിഷ്കാരങ്ങളിൽ ഒന്നാണിത്.

സുഹൃത്തുക്കളേ,

നയ വ്യക്തത ഉണ്ടാകുമ്പോൾ, ഉൽപ്പാദന മേഖലയ്ക്ക് പുതിയ ആത്മവിശ്വാസം ലഭിക്കുന്നു. ഒരു വശത്ത്, ഞങ്ങൾ നയപരവും പ്രക്രിയാപരവുമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു, മറുവശത്ത്, ഇന്ത്യയിൽ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങൾ ഞങ്ങൾ നൽകുന്നു. അത്തരം ശ്രമങ്ങളിലൂടെയാണ് 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭം ഇന്ന് ആഗോളതലത്തിൽ ഗണ്യമായ ആവേശം സൃഷ്ടിച്ചിരിക്കുന്നത്.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ഈ പരിഷ്കാരങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുന്നു. ഭരണം കടലാസ് രഹിതമായി, സമ്പദ്‌വ്യവസ്ഥ കൂടുതൽ പണരഹിതമായി, സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവും പ്രവചനാതീതവുമായി മാറിയിരിക്കുന്നു.

ഡിജിറ്റൽ ഇന്ത്യ വെറുമൊരു പദ്ധതിയല്ല; ലോകത്തിലെ ഏറ്റവും വലിയ 'ഉൾപ്പെടുത്തൽ വിപ്ലവം' ആണ്. ഇത് ജീവിത സൗകര്യം വർദ്ധിപ്പിക്കുകയും സു​ഗമായി ബിസിനസ്സ് ചെയ്യുന്നതിനുള്ള പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇന്ത്യയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആധുനിക ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ ഇതിനെ കൂടുതൽ പൂരകമാക്കുന്നു. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം, ഇന്ത്യയിലെ ലോജിസ്റ്റിക്സിന്റെ ചെലവ് ക്രമാനുഗതമായി കുറയുന്നു.

സുഹൃത്തുക്കളേ,

ലോകം ഇന്ത്യയെ നിക്ഷേപത്തിനുള്ള ആകർഷകമായ ഒരു ലക്ഷ്യസ്ഥാനമായി അംഗീകരിക്കുന്നു. അതേസമയം, ഇന്ത്യ ഒരു വിശ്വസനീയവും ഭാവിക്ക് സജ്ജവുമായ പങ്കാളിയാണ്, ഇത് ഒമാൻ വളരെ നന്നായി മനസ്സിലാക്കുകയും ആഴത്തിൽ വിലമതിക്കുകയും ചെയ്യുന്ന വസ്തുതയാണ്.

 

ഡിജിറ്റൽ ഇന്ത്യ വെറുമൊരു പദ്ധതിയല്ല; ലോകത്തിലെ ഏറ്റവും വലിയ 'ഉൾപ്പെടുത്തൽ വിപ്ലവം' ആണ്. ഇത് ജീവിത സൗകര്യം വർദ്ധിപ്പിക്കുകയും സു​ഗമായി ബിസിനസ്സ് ചെയ്യുന്നതിനുള്ള പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇന്ത്യയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആധുനിക ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ ഇതിനെ കൂടുതൽ പൂരകമാക്കുന്നു. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം, ഇന്ത്യയിലെ ലോജിസ്റ്റിക്സിന്റെ ചെലവ് ക്രമാനുഗതമായി കുറയുന്നു.

സുഹൃത്തുക്കളേ,

ലോകം ഇന്ത്യയെ നിക്ഷേപത്തിനുള്ള ആകർഷകമായ ഒരു ലക്ഷ്യസ്ഥാനമായി അംഗീകരിക്കുന്നു. അതേസമയം, ഇന്ത്യ ഒരു വിശ്വസനീയവും ഭാവിക്ക് സജ്ജവുമായ പങ്കാളിയാണ്, ഇത് ഒമാൻ വളരെ നന്നായി മനസ്സിലാക്കുകയും ആഴത്തിൽ വിലമതിക്കുകയും ചെയ്യുന്ന വസ്തുതയാണ്.

നമ്മുടെ സംയുക്ത നിക്ഷേപ ഫണ്ട് നിരവധി വർഷങ്ങളായി നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നു. അത് ഊർജ്ജം, എണ്ണ, വാതകം, വളങ്ങൾ, ആരോഗ്യം, പെട്രോകെമിക്കൽസ്, അല്ലെങ്കിൽ ഹരിത ഊർജ്ജം എന്നിവയിലായാലും, എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ ഉയർന്നുവരുന്നു.

എന്നാൽ സുഹൃത്തുക്കളേ, ഇന്ത്യയും ഒമാനും ഇതിൽ മാത്രം തൃപ്തരല്ല. നമ്മൾ നമ്മുടെ സുഖസൗകര്യത്തിനുള്ളിൽ കഴിയുന്നില്ല. ഇന്ത്യ-ഒമാൻ പങ്കാളിത്തത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഇതിനായി, ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങൾ ഉത്കർഷേച്ഛയുള്ള ലക്ഷ്യങ്ങൾ സ്വയം തീരുമാനിക്കണം.

കുറച്ച് വെല്ലുവിളികൾ വിവരിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ ജോലി കുറച്ചുകൂടി എളുപ്പമാക്കാം. ഹരിത ഊർജ്ജത്തിൽ അർത്ഥവത്തായ എന്തെങ്കിലും നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമോ? അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പ്രധാന ഹരിത പദ്ധതികൾ ആരംഭിക്കാൻ നമുക്ക് കഴിയുമോ? ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ, സോളാർ പാർക്കുകൾ, ഊർജ്ജ സംഭരണം, സ്മാർട്ട് ഗ്രിഡുകൾ എന്നിവയിൽ നമുക്ക് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാം.

സുഹൃത്തുക്കളേ,

ഊർജ്ജ സുരക്ഷ പ്രധാനമാണ്, ഭക്ഷ്യസുരക്ഷയും ഒരുപോലെ പ്രധാനമാണ്. വരും വർഷങ്ങളിൽ, ഇത് ഒരു പ്രധാന ആഗോള വെല്ലുവിളിയായി മാറും. ഇന്ത്യ-ഒമാൻ അഗ്രി ഇന്നൊവേഷൻ ഹബ് സ്ഥാപിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമോ? ഈ സംരംഭം ഒമാന്റെ ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ കാർഷിക-സാങ്കേതിക പരിഹാരങ്ങൾ ആഗോള വിപണികളിൽ എത്താൻ സഹായിക്കുകയും ചെയ്യും

സുഹൃത്തുക്കളേ,

കൃഷി ഒരു മേഖല മാത്രമാണ്. അതുപോലെ, എല്ലാ മേഖലകളിലും നവീകരണം പ്രോത്സാഹിപ്പിക്കപ്പെടണം. അപ്പോൾ, നമുക്ക് ഒരു "ഒമാൻ-ഇന്ത്യ ഇന്നൊവേഷൻ ബ്രിഡ്ജ്" സൃഷ്ടിക്കാൻ കഴിയുമോ? അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നും ഒമാനിൽ നിന്നുമുള്ള 200 സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

നമ്മൾ സംയുക്ത ഇൻകുബേറ്ററുകൾ, ഫിൻടെക് സാൻഡ്‌ബോക്‌സുകൾ, AI & സൈബർ സുരക്ഷാ ലാബുകൾ എന്നിവ നിർമ്മിക്കുകയും അതിർത്തി കടന്നുള്ള സംരംഭ ഫണ്ടിംഗ് പ്രോത്സാഹിപ്പിക്കുകയും വേണം.

സുഹൃത്തുക്കളേ,

ഇവ വെറും ആശയങ്ങളല്ല, ക്ഷണങ്ങളാണ്:

നിക്ഷേപിക്കാനുള്ള — ക്ഷണം
നവീകരിക്കാനുള്ള — ക്ഷണം
ഒരുമിച്ച് ഭാവി കെട്ടിപ്പടുക്കാനുള്ള — ക്ഷണം

പുതിയ സാങ്കേതികവിദ്യയുടെയും പുതിയ ഊർജ്ജത്തിന്റെയും പുതിയ സ്വപ്നങ്ങളുടെയും ശക്തിയോടെ നമുക്ക് ഈ ദീർഘകാല സൗഹൃദത്തെ മുന്നോട്ട് കൊണ്ടുപോകാം.

ഷുക്രാൻ ജസീലൻ!
നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi makes India stand tall

Media Coverage

PM Modi makes India stand tall
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister visits Dera Sachkhand Ballan
February 01, 2026

The Prime Minister, Shri Narendra Modi visited Dera Sachkhand Ballan, in Punjab, today. Shri Modi stated that it was a very special feeling to be at Dera Sachkhand Ballan on the Jayanti of Shri Guru Ravidass Maharaj Ji.

Shri Modi posted on X:

"It was a very special feeling to be at Dera Sachkhand Ballan on the Jayanti of Shri Guru Ravidass Maharaj Ji.”

“ਸ੍ਰੀ ਗੁਰੂ ਰਵਿਦਾਸ ਮਹਾਰਾਜ ਜੀ ਦੀ ਜਯੰਤੀ 'ਤੇ ਡੇਰਾ ਸੱਚਖੰਡ ਬੱਲਾਂ ਵਿਖੇ ਆਉਣਾ ਬਹੁਤ ਹੀ ਖ਼ਾਸ ਅਹਿਸਾਸ ਸੀ।”