"ഡൽഹിയിലെ അടച്ചിട്ട മുറികളിൽ നിന്ന് രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഗവൺമെൻ്റ് എങ്ങനെ വന്നുവെന്നതിന് കഴിഞ്ഞ 7 വർഷമായി മഹോബ സാക്ഷ്യം വഹിച്ചു"
“കർഷകരെ പ്രശ്‌നങ്ങളിൽ അകപ്പെടുത്തുന്നത് എല്ലായ്‌പ്പോഴും ചില രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപ്പിൻ്റെ ഭാഗമാണ്. അവർ പ്രശ്നങ്ങളുടെ രാഷ്ട്രീയം കൈകാര്യംചെയ്യുന്നു, ഞങ്ങൾ ദേശീയ പരിഹാര നയമാണ് പിന്തുടരുന്നത്.
“ആദ്യമായി, ബുന്ദേൽഖണ്ഡിലെ ജനങ്ങൾ ഗവൺമെൻ്റ് അവരുടെ നാടിൻ്റെ വികസനത്തിനായി പ്രവർത്തിക്കുന്നത് കാണുന്നു. മുൻ ഗവൺമെൻ്റുകൾ ഉത്തർപ്രദേശിനെ കൊള്ളയടിച്ചാണ് മടുക്കാതിരുന്നത്, ഞങ്ങൾ ജോലി ചെയ്ത് മടുത്തിട്ടില്ല.
“രാജവംശ ഗവൺമെന്റുകൾ കർഷകരെ ഇല്ലായ്മയിൽ മാത്രം നിർത്തി. കർഷകരുടെ പേരിൽ അവർ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു, പക്ഷേ ഒരു പൈസ പോലും കർഷകരിലെത്തിയില്ല.
"കർമ യോഗിയുടെ ഇരട്ട എഞ്ചിൻ ഗവൺമെൻ്റ് ബുന്ദേൽഖണ്ഡിന്റെ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്നു"

ഭാരത് മാതാ കീ ജയ്!

 ഭാരത് മാതാ കീ ജയ്!

 എല്ലാ കണികകളിലും അല്‍ഹയുടെയും ഉദാലിന്റെയും ചന്ദേലമാരുടെയും വീര്യം നിറഞ്ഞ ഭൂമിയായ മഹോബയിലെ ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍!

 ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി.  ആനന്ദിബെന്‍ പട്ടേല്‍ ജി, യുപിയിലെ ജനപ്രിയ കര്‍മ്മയോഗി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, യുപി ഗവണ്‍മെന്റിലെ മന്ത്രിമാരായ ഡോ. മഹേന്ദ്ര സിംഗ് ജി, ശ്രീ ജി.എസ്. ധര്‍മേഷ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍ ആര്‍.കെ. സിംഗ് പട്ടേല്‍ ജി, ശ്രീ പുഷ്‌പേന്ദ്ര സിംഗ് ജി, യുപി ലെജിസ്ലേറ്റീവ് കൗണ്‍സിലിലെയും നിയമസഭയിലെയും സഹപ്രവര്‍ത്തകരായ  ശ്രീ സ്വതന്ത്രദേവ് സിംഗ് ജി, ശ്രീ രാകേഷ് ഗോസ്വാമി ജി, മറ്റ് ജനപ്രതിനിധികളേ, ഇവിടെ സന്നിഹിതരായ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ,


 മഹോബയുടെ ചരിത്രഭൂമി സന്ദര്‍ശിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു വികാരമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും ഗോത്രവര്‍ഗ സുഹൃത്തുക്കളുടെ സംഭാവനകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജന്‍ജാതിയ ഗൗരവ് ദിവസും രാജ്യം ആഘോഷിക്കുകയാണ്. ധീരരായ അല്‍ഹയുടെയും ഉദാലിന്റെയും ഈ പുണ്യഭൂമിയില്‍ ആയിരിക്കാന്‍ കഴിഞ്ഞത് എനിക്ക് വലിയ ഭാഗ്യമാണ്. അടിമത്തത്തിന്റെ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഒരു പുതിയ അവബോധം ഉണര്‍ത്തുന്ന ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ പുരംബ് കൂടിയാണ് ഇന്ന്. രാജ്യത്തെയും ലോകത്തെയും ജനങ്ങള്‍ക്ക് ഞാന്‍ ഗുരുപുരാബ് ആശംസകള്‍ നേരുന്നു.  ഇന്ത്യയുടെ ധീര പുത്രി, ബുന്ദേല്‍ഖണ്ഡിന്റെ അഭിമാനം, ധീര രാജ്ഞി ലക്ഷ്മിഭായിയുടെ ജന്മദിനം കൂടിയാണ് ഇന്ന്.  ഈ പരിപാടിക്ക് ശേഷം പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു വലിയ പരിപാടി നടക്കുന്ന ഝാന്‍സിയും ഞാന്‍ സന്ദര്‍ശിക്കുന്നുണ്ട്.


 സഹോദരീ സഹോദരന്മാരേ,

 കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഡല്‍ഹിയിലെ അടച്ചിട്ട മുറികളില്‍ നിന്ന് രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലേക്കും ഞങ്ങള്‍ ഗവണ്‍മെന്റിനെ കൊണ്ടുവന്നതിന് മഹോബ സാക്ഷിയാണ്. രാജ്യത്തെ പാവപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ജീവിതത്തില്‍ ഗണ്യമായതും അര്‍ത്ഥവത്തായതുമായ മാറ്റങ്ങള്‍ വരുത്തിയ പദ്ധതികള്‍ക്കും തീരുമാനങ്ങള്‍ക്കും ഈ ഭൂമി സാക്ഷിയാണ്. ഏതാനും മാസങ്ങള്‍ക്കുമുമ്പ്, രാജ്യം മുഴുവന്‍ ഉജ്ജ്വല പദ്ധതിയുടെ രണ്ടാം ഘട്ടം ഇവിടെ നിന്ന് ആരംഭിച്ചു.  മുത്തലാഖിന്റെ പ്രശ്നങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹോബയില്‍ വച്ച് രാജ്യത്തെ കോടിക്കണക്കിന് മുസ്ലിം സഹോദരിമാര്‍ക്ക് ഞാന്‍ വാഗ്ദാനം നല്‍കിയത് ഓര്‍ക്കുന്നു.  മഹോബയില്‍ നല്‍കിയ വാഗ്ദാനമാണ് നടപ്പാക്കിയത്.

 സഹോദരീ സഹോദരന്മാരേ,

 ബുന്ദേല്‍ഖണ്ഡിലെ എന്റെ പ്രിയ കര്‍ഷക സഹോദരീ സഹോദരന്മാര്‍ക്ക് ഒരു വലിയ സമ്മാനം കൈമാറാനാണ് ഇന്ന് ഞാന്‍ ഇവിടെ വന്നത്. അര്‍ജുന്‍ സഹായക് പദ്ധതി, രതൗലി അണക്കെട്ട് പദ്ധതി, ഭോനി അണക്കെട്ട് പദ്ധതി, മജ്ഗാവ്-ചില്ലി സ്പ്രിംഗ്‌ളര്‍ ജലസേചന പദ്ധതി എന്നിവയുടെ ഉദ്ഘാടനം. 3,000 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഈ പദ്ധതികള്‍ നിര്‍മിച്ചത്. മഹോബയിലെ ജനങ്ങള്‍ക്കും ഹമീര്‍പൂര്‍, ബന്ദ, ലളിത്പൂര്‍ ജില്ലകളിലെ ജനങ്ങള്‍ക്കും ലക്ഷക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ക്കും ഇവ പ്രയോജനപ്പെടും. നാല് ലക്ഷത്തിലധികം പേര്‍ക്ക് ശുദ്ധമായ കുടിവെള്ളവും ലഭിക്കും. തലമുറകളുടെ വെള്ളത്തിനായുള്ള കാത്തിരിപ്പാണ് ഇന്ന് അവസാനിക്കുന്നത്.

 സുഹൃത്തുക്കളേ,

 നിങ്ങളുടെ ആവേശം ഞാന്‍ സ്വാഗതം ചെയ്യുന്നു.  നിങ്ങളുടെ സ്‌നേഹം എനിക്ക് ഒരുപാട് അര്‍ത്ഥങ്ങള്‍ തരുന്നു. എന്നാല്‍ ഇടമില്ലാത്തതിനാല്‍ മുന്നോട്ട് വരരുതെന്നും ശാന്തവും സമാധാനവും പാലിക്കണമെന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

 സുഹൃത്തുക്കളേ,

 ഗുരു നാനാക് ദേവ് ജി പറഞ്ഞു:

 പഹലാം പാനി ജിയോ ഹേ, ജിത് ഹരിയാ സഭ കോയ്

 അതായത്, ജലത്തിന് എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കണം, കാരണം പ്രപഞ്ചം മുഴുവന്‍ വെള്ളത്തില്‍ നിന്നാണ് ജീവന്‍ ലഭിക്കുന്നത്. മഹോബയും ഈ പ്രദേശവും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജലസംരക്ഷണത്തിന്റെയും ജലപരിപാലനത്തിന്റെയും ഉത്തമ മാതൃകയായിരുന്നു.  ബുന്ദേല, പരിഹാര്‍, ചന്ദേല രാജാക്കന്മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച കുളങ്ങള്‍ ഇപ്പോഴും ജലസംരക്ഷണത്തിന്റെ മഹത്തായ ഉദാഹരണമാണ്. സിന്ധ്, ബേത്വ, ധാസന്‍, കെന്‍, നര്‍മ്മദ നദികള്‍ ബുന്ദേല്‍ഖണ്ഡിന് സമൃദ്ധിയും പ്രശസ്തിയും നല്‍കി. വനവാസകാലത്ത് ശ്രീരാമന് സാന്ത്വനമേകിയതും വനസമ്പത്ത് അദ്ദേഹത്തെ അനുഗ്രഹിച്ചതും ഇതേ ചിത്രകൂടവും ബുന്ദേല്‍ഖണ്ഡുമാണ്.

 എന്നാല്‍ സുഹൃത്തുക്കളെ,

 കാലക്രമേണ ഈ പ്രദേശം എങ്ങനെ ജല വെല്ലുവിളികളുടെയും കുടിയേറ്റത്തിന്റെയും കേന്ദ്രമായി മാറി എന്നതാണ് ചോദ്യം.  എന്തുകൊണ്ടാണ് ആളുകള്‍ ഈ മേഖലയിലെ പെണ്‍മക്കളുടെ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തുടങ്ങിയത്, എന്തുകൊണ്ടാണ് ഇവിടുത്തെ പെണ്‍മക്കള്‍ ജലസമൃദ്ധമായ പ്രദേശങ്ങളില്‍ വിവാഹത്തിന് ആഗ്രഹിക്കുന്നത്.  മഹോബയിലെയും ബുന്ദേല്‍ഖണ്ഡിലെയും ജനങ്ങള്‍ക്ക് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നന്നായി അറിയാം.

 ഡല്‍ഹിയും ഉത്തര്‍പ്രദേശും ഭരിക്കുന്നവര്‍ ഈ പ്രദേശത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഒരു കല്ലും ഉപേക്ഷിച്ചില്ല.  ഇവിടുത്തെ കാടും വിഭവങ്ങളും എങ്ങനെ മാഫിയക്ക് കൈമാറിയെന്നത് ആരില്‍ നിന്നും മറച്ചു വയ്ക്കുന്നില്ല.  വിചിത്രമെന്നു പറയട്ടെ, യുപിയില്‍ മാഫിയകള്‍ ബുള്‍ഡോസര്‍ ചെയ്യപ്പെടുമ്പോള്‍ ചിലര്‍ ഒച്ചപ്പാടുണ്ടാക്കുന്നു. ഇക്കൂട്ടര്‍ എത്ര കുഴപ്പങ്ങള്‍ സൃഷ്ടിച്ചാലും ബുന്ദേല്‍ഖണ്ഡിലെയും യുപിയിലെയും വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ല.

 സുഹൃത്തുക്കളേ,

 ഇക്കൂട്ടര്‍ ബുന്ദേല്‍ഖണ്ഡിനോട് പെരുമാറിയ രീതി ഇവിടുത്തെ ജനങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവില്ല.  കുഴല്‍ക്കിണറുകളും കൈ പമ്പുകളും സ്ഥാപിക്കുന്നതിനെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഭൂഗര്‍ഭജലത്തിന്റെ അഭാവത്തില്‍ എങ്ങനെ വെള്ളം വരുമെന്ന് മുന്‍ ഗവണ്‍മെന്റുകള്‍ വ്യക്തമാക്കിയിരുന്നില്ല. തറക്കല്ലിടല്‍ ചടങ്ങുകള്‍ ആര്‍ഭാടത്തോടെ നടത്തിയ കുളങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് എന്നെക്കാള്‍ നന്നായി നിങ്ങള്‍ക്കറിയാം.  മുന്‍ ഗവണ്‍മെന്റുകളില്‍ ഭരണക്കാര്‍ അണക്കെട്ടുകളും കുളങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കമ്മീഷനുകളും വരള്‍ച്ച ദുരിതാശ്വാസത്തിലെ കുംഭകോണങ്ങളും നടത്തി ബുന്ദേല്‍ഖണ്ഡ് കൊള്ളയടിച്ചു. അവരുടെ കുടുംബങ്ങള്‍ക്ക് മാത്രം പ്രയോജനം ചെയ്തു. ഓരോ തുള്ളി വെള്ളത്തിനും വേണ്ടി നിങ്ങള്‍ കൊതിക്കുമ്പോള്‍ അവര്‍ അല്‍പ്പം പോലും ആശങ്കാകുലരായിരുന്നില്ല.

 സഹോദരീ സഹോദരന്മാരേ,

 അര്‍ജുന്‍ സഹായക് പ്രൊജക്റ്റ് അവരുടെ പ്രകടനത്തിന്റെ ഒരു ഉദാഹരണമാണ്.  വര്‍ഷങ്ങളോളം പദ്ധതി പൂര്‍ത്തിയാകാതെ കിടന്നു. 2014 ന് ശേഷം, രാജ്യത്ത് കെട്ടിക്കിടക്കുന്ന പദ്ധതികളുടെയും ജലസേചന പദ്ധതികളുടെയും സ്ഥിതി ഞാന്‍ ചോദിക്കാന്‍ തുടങ്ങി.  അര്‍ജുന്‍ സഹായക് പദ്ധതിയുടെ വേഗം പൂര്‍ത്തീകരിക്കുന്നതിനായി അന്നത്തെ യുപി ഗവണ്‍മെന്റുമായി പല തലങ്ങളിലും ഞാന്‍ പലതവണ ചര്‍ച്ച നടത്തി. എന്നാല്‍ ബുന്ദേല്‍ഖണ്ഡിലെ ഈ കുറ്റവാളികള്‍ ഇവിടെ ജലസേചന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ താല്‍പര്യം കാണിച്ചില്ല.

 ഒടുവില്‍, 2017-ല്‍ യോഗി ജിയുടെ ഗവണ്‍മെന്റ് രൂപീകരിച്ചതിന് ശേഷം ഈ പദ്ധതിയുടെ പ്രവര്‍ത്തനവേഗത കൂടി. ഇന്ന് ഈ പദ്ധതി ബുന്ദേല്‍ഖണ്ഡിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.  പതിറ്റാണ്ടുകളായി ബുന്ദേല്‍ഖണ്ഡിലെ ജനങ്ങള്‍ അഴിമതി നിറഞ്ഞ ഗവണ്‍മെന്റുകളെയാണ് കാണുന്നത്.  ഇതാദ്യമായാണ് ബുന്ദേല്‍ഖണ്ഡിലെ ജനങ്ങള്‍ തങ്ങളുടെ വികസനത്തിനായി ഗവണ്‍മെന്റ്  പ്രവര്‍ത്തിക്കുന്നത് കാണുന്നത്.  ബുന്ദേല്‍ഖണ്ഡിലെ എന്റെ സഹോദരീസഹോദരന്മാരേ, ഉത്തര്‍പ്രദേശ് കൊള്ളയടിക്കുന്നതില്‍ അവര്‍ ഒരിക്കലും മടുത്തിട്ടില്ല എന്ന കയ്‌പേറിയ സത്യം ആര്‍ക്കും മറക്കാന്‍ കഴിയില്ല, അതേസമയം ഞങ്ങള്‍ ജോലി ചെയ്തു മടുത്തില്ല.

 സുഹൃത്തുക്കളേ,

 കര്‍ഷകരെ പ്രശ്‌നങ്ങളില്‍ കുടുക്കുക എന്നത് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖമുദ്രയാണ്. അവര്‍ പ്രശ്നങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രീയം പ്രവര്‍ത്തിപ്പിക്കുന്നു. ഞങ്ങള്‍ പരിഹാരത്തിന്റെ രാഷ്ട്രീയം ചെയ്യുന്നു.  എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ചതിന് ശേഷം മാത്രമാണ് നമ്മുടെ ഗവണ്‍മെന്റ് കെന്‍-ബേത്വയ്ക്ക് പരിഹാരം കണ്ടെത്തിയത്. കെന്‍-ബെത്വ ലിങ്ക് ഭാവിയില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണം ചെയ്യും.  യോഗി ജിയുടെ ഗവണ്‍മെന്റ് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ജലവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ബുന്ദേല്‍ഖണ്ഡില്‍ ആരംഭിച്ചിട്ടുണ്ട്.  ഇന്ന് മഷ്ഗാവ്-ചില്ലി സ്പ്രിംഗ്‌ളര്‍ പദ്ധതിയുടെ സമാരംഭം ജലസേചനത്തിലെ നവീകരണത്തെ പ്രതിനിധീകരിക്കുന്നു.

 സുഹൃത്തുക്കളേ,

 ഞാന്‍ ഗുജറാത്തില്‍ നിന്നാണ് വരുന്നത്, അന്നത്തെ ഗുജറാത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യം ബുന്ദേല്‍ഖണ്ഡില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നില്ല.  അതിനാല്‍, നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. നര്‍മ്മദാ മാതിവിന്റെ അനുഗ്രഹത്താല്‍ ഗുജറാത്തിലെ കച്ചിലെ മരുഭൂമിയില്‍ വരെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ വെള്ളം എത്തുകയാണ്.  ഗുജറാത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ച അതേ വിജയം ബുന്ദേല്‍ഖണ്ഡിലും നേടാന്‍ ഞങ്ങള്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്.  സഹോദരീ സഹോദരന്മാരേ, ഗുജറാത്തിലെ കച്ചിലും ബുന്ദേല്‍ഖണ്ഡിലെ പോലെ കുടിയേറ്റം നടന്നു. രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍, കച്ചില്‍ നിന്ന് ആളുകള്‍ കുടിയേറുന്നതിനാല്‍ അത് കുറഞ്ഞു. എന്നാല്‍ എനിക്ക് സേവനം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍, അതിവേഗം പുരോഗമിക്കുന്ന ജില്ലകളില്‍ ഒന്നായി കച്ച് മാറിയിരിക്കുന്നു.

 ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള എന്റെ സഹോദരങ്ങളും കച്ചില്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.  ആ ശക്തിയും പുതുജീവനും ബുന്ദേല്‍ഖണ്ഡിന് വീണ്ടും നല്‍കാമെന്ന് കച്ചിലെ എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ പറയുന്നു.  ഇവിടുത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ഏറ്റവും വലിയ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനായി ജല്‍ ജീവന്‍ മിഷന്റെ കീഴില്‍ ബുന്ദേല്‍ഖണ്ഡില്‍ ജോലികള്‍ അതിവേഗം നടക്കുന്നു.  വിന്ധ്യാചലിലെന്നപോലെ ബുന്ദേല്‍ഖണ്ഡിലെയും പൈപ്പുകള്‍ വഴി എല്ലാ വീടുകളിലും വെള്ളം എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക പ്രചാരണം നടത്തുന്നുണ്ട്.

 സഹോദരീ സഹോദരന്മാരേ,

 പതിറ്റാണ്ടുകളായി, രാജവംശ ഗവണ്‍മെന്റുകള്‍ യുപിയിലെ ഭൂരിഭാഗം ഗ്രാമങ്ങളെയും വരണ്ടതാക്കിയിരുന്നു. യുപിയിലെ 30 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ കര്‍മ്മയോഗി ഗവണ്‍മെന്റ് പൈപ്പ് വെള്ളം നല്‍കി.  രാജവംശ ഗവണ്‍മെന്റുകള്‍ കുട്ടികള്‍ക്കും പെണ്‍മക്കള്‍ക്കും സ്‌കൂളുകളില്‍ പ്രത്യേക ശൗചാലയവും കുടിവെള്ള സൗകര്യവും നിഷേധിച്ചപ്പോള്‍, കര്‍മ്മയോഗിയുടെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പെണ്‍മക്കള്‍ക്ക് പ്രത്യേക ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുകയും യുപിയിലെ ഒരു ലക്ഷത്തിലധികം സ്‌കൂളുകളിലും ആയിരക്കണക്കിന് അങ്കണവാടികളിലും പൈപ്പ് വെള്ളം വിതരണം ചെയ്യുകയും ചെയ്തു. ദരിദ്രരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുമ്പോള്‍, പ്രവൃത്തികള്‍ അതിവേഗം നടക്കുന്നു.

 സഹോദരീ സഹോദരന്മാരേ,

 വിത്ത് നല്‍കുന്നത് മുതല്‍ വിപണി ഉറപ്പാക്കുന്നത് വരെയുള്ള എല്ലാ തലത്തിലും കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ നമ്മുടെ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 1650-ലധികം നല്ല ഗുണനിലവാരമുള്ള വിത്തുകള്‍ വികസിപ്പിച്ചെടുത്തു. ഈ വിത്തുകളില്‍ പലതും കുറഞ്ഞ വെള്ളം ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന വിളവ് നല്‍കുന്നു.  ബുന്ദേല്‍ഖണ്ഡിലെ മണ്ണിന് അനുയോജ്യമായ നാടന്‍ ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയിലാണ് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പയറുവര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും റെക്കോര്‍ഡ് സംഭരണം നടന്നു.  അടുത്തിടെ, കടുക്, പയര്‍ തുടങ്ങി നിരവധി പയര്‍വര്‍ഗ്ഗങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില ക്വിന്റലിന് 400 രൂപയായി ഉയര്‍ത്തി.  ഭക്ഷ്യ എണ്ണയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാന്‍ ഒരു ദേശീയ ദൗത്യം ആരംഭിച്ചിട്ടുണ്ട്. അതിലൂടെ നാം പ്രതിവര്‍ഷം ഭക്ഷ്യ എണ്ണ ഇറക്കുമതിക്കായി ചെലവഴിക്കുന്ന 80,000 കോടി രൂപ രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കണം. ഇത് ബുന്ദേല്‍ഖണ്ഡിലെ കര്‍ഷകര്‍ക്കും ഏറെ സഹായകമാകും.

 സഹോദരീ സഹോദരന്മാരേ,

 കര്‍ഷകരെ ദരിദ്രാവസ്ഥയില്‍ മാത്രം നിര്‍ത്താന്‍ രാജവംശ ഗവണ്‍മെന്റുകള്‍ ആഗ്രഹിച്ചു. കര്‍ഷകരുടെ പേരില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒരു പൈ പോലും കര്‍ഷകരിലേക്ക് എത്തിയിരുന്നില്ല. അതേസമയം, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് കീഴില്‍ ഇതുവരെ 1.62 ലക്ഷം കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ട്.  ഈ തുക മുഴുവന്‍ എല്ലാ കര്‍ഷക കുടുംബങ്ങളിലും എത്തിയിട്ടുണ്ട്. ചെറുകിട കര്‍ഷകര്‍ക്കും കന്നുകാലി കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ സൗകര്യം പോലും രാജവംശ ഗവണ്‍മെന്റുകള്‍ നിഷേധിച്ചിരുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ സൗകര്യവുമായി നമ്മുടെ ഗവണ്‍മെന്റ് ചെറുകിട കര്‍ഷകരെയും ബന്ധിപ്പിച്ചിട്ടുണ്ട്.

 സഹോദരീ സഹോദരന്മാരേ,

 ഈ മേഖലയെ തൊഴിലില്‍ സ്വയം പര്യാപ്തമാക്കാനും ബുന്ദേല്‍ഖണ്ഡില്‍ നിന്നുള്ള കുടിയേറ്റം തടയാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.  ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയും യുപി പ്രതിരോധ ഇടനാഴിയും ഇതിന് വലിയ തെളിവാണ്.  സമീപഭാവിയില്‍ നൂറുകണക്കിന് വ്യവസായശാലകള്‍ ഇവിടെ സ്ഥാപിക്കപ്പെടുകയും യുവാക്കള്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കുകയും ചെയ്യും. ഇനി ഈ പ്രദേശങ്ങളുടെ വിധി ഒരു ഉത്സവത്തിന്റെ മാത്രം കാര്യമായിരിക്കില്ല.  മാത്രമല്ല, ഈ പ്രദേശത്തിന്റെ ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രകൃതിയുടെയും സമ്പത്ത് ഒരു വലിയ തൊഴില്‍ മാധ്യമമായി മാറുകയാണ്.  ഇത് തീര്‍ത്ഥാടന മേഖലയാണ്.  ഗുരു ഗോരഖ്നാഥ് ജിയുടെ അനുഗ്രഹം ഈ പ്രദേശത്തിനുണ്ട്.  അത് രാഹില സാഗര്‍ സൂര്യക്ഷേത്രമായാലും മാ പീതാംബര ശക്തിപീഠമായാലും ചിത്രകൂട് ക്ഷേത്രമായാലും സോനാഗിരി തീര്‍ത്ഥാടനമായാലും ഇവിടെ ഇല്ലാത്തത് എന്താണ്?  ബുന്ദേലി ഭാഷ, കവിത, സാഹിത്യം, പാട്ട്-സംഗീതം, മഹോബയുടെ അഭിമാനം - 'ദേശവാരി പാന്‍' എന്നിവയില്‍ ആരാണ് ആകര്‍ഷിക്കപ്പെടാത്തത്?  രാമായണ്‍ സര്‍ക്യൂട്ട് സ്‌കീമിന് കീഴില്‍ നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഇവിടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

 സഹോദരീ സഹോദരന്മാരേ,

 ഇത്തരം നിരവധി പരിപാടികളിലൂടെ ഈ ദശകം ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡിന്റെ ദശകമാക്കാനാണ് ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ്  ശ്രമിക്കുന്നത്.  ഈ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന് നിങ്ങളുടെ അനുഗ്രഹത്തിന്റെ ശക്തി തുടര്‍ന്നും ലഭിക്കും.  ഈ വിശ്വാസത്തോടെ നിങ്ങളുടെ അനുവാദം വാങ്ങി ഞാന്‍ ഝാന്‍സിയിലെ പരിപാടിയിലേക്കു പോകുകയാണ്.  ഇത്രയും വലിയ എണ്ണമായി വന്ന് ഞങ്ങളെ അനുഗ്രഹിച്ചതിന് ഞാന്‍ നിങ്ങളോട് എന്റെ ഹൃദയത്തില്‍ നിന്ന് വളരെ നന്ദിയുള്ളവനാണ്.

 ഭാരത് മാതാ കീ ജയ്!

 ഭാരത് മാതാ കീ ജയ്!

 ഭാരത് മാതാ കീ ജയ്!

 വളരെ നന്ദി!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How PLI schemes, design in India and manufacturing excellence are transforming the architectural lighting industry

Media Coverage

How PLI schemes, design in India and manufacturing excellence are transforming the architectural lighting industry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Narendra Modi Chairs Second High-Level Meeting with Secretaries of Government of India
July 28, 2026
Sectors discussed: Finance and Economy, Commerce and Industry, and Technology
PM emphasises the need to break both horizontal and vertical silos within the Government
PM emphasises the importance of technological self-reliance and building domestic capabilities in critical sectors
PM encourages greater participation of young innovators and entrepreneurs in cybersecurity ecosystem
PM Stresses Proactive Outreach on Strategic Sectors to Counter Misinformation
PM says Govt must always remain youthful, dynamic and forward-looking, continuously adapting to new challenges and opportunities with agility and innovation
Secretaries share experiences and perspectives on key initiatives, emerging opportunities and implementation challenges

Prime Minister Shri Narendra Modi chaired the second high-level meeting with Secretaries to the Government of India at his residence at 7, Lok Kalyan Marg earlier today. He reviewed the future action agenda of Ministries and Departments dealing with Finance and Economy, Commerce and Industry, and Technology sectors. The meeting focused on accelerating progress towards the goals of Viksit Bharat.

Prime Minister called for a strong focus on team building across Ministries and Departments, urging officers to work with a shared sense of purpose. He emphasised the need to break both horizontal and vertical silos within the Government so that departments function in close coordination and deliver integrated outcomes.

Highlighting the importance of citizen-centric governance, Prime Minister said that the people of India must remain at the centre of governance. He reminded that every decision and policy should be guided by the interests and aspirations of the common citizen.

Prime Minister stressed that while India is making significant investments in infrastructure, equal priority must be given to developing indigenous technologies. He underscored the importance of technological self-reliance and building domestic capabilities in critical sectors.

Prime Minister underlined that energy security is closely linked with national security, economic stability and citizens’ welfare. Prime Minister said India must achieve self-reliance in the energy sector through innovation, diversification and accelerated capacity creation.

Emphasising that reforms are not merely a fashionable term but a continuous necessity for effective governance, Prime Minister stressed the need to reform processes, improve work culture and strengthen institutional efficiency.

Prime Minister said that growing use of technology must be accompanied by a strong focus on cybersecurity to safeguard digital systems and infrastructure. He stressed the need for constant vigilance against emerging cyber threats. He called for encouraging greater participation of young innovators and entrepreneurs in the cybersecurity ecosystem and emphasised that it should evolve into a nationwide movement.

Prime Minister also emphasised the importance of proactive communication on strategic sectors where the country is undertaking major initiatives, to counter misinformation and unfounded fears surrounding such efforts.

Prime Minister says that new academic courses should be planned in partnership with industry to equip the workforce with skills required by emerging and future industries. He also observed that a government must always remain youthful, dynamic and forward-looking, continuously adapting to new challenges and opportunities with agility and innovation.

The meeting featured detailed discussions by Secretaries on the progress, priorities and implementation issues across their respective domains. The meeting was attended by the Cabinet Secretary, Secretaries of key Ministries and Departments, and senior officials from the Prime Minister’s Office.