പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വനിതാദിനത്തിൽ ഗുജറാത്തിലെ നവ്‌സാരിയിൽ ‘ലഖ്പതി ദീദി’കളുമായി ഹൃദയസ്പർശിയായ ആശയവിനിമയം നടത്തി. സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീകൾ സമൂഹത്തിനു നൽകുന്ന സംഭാവനകളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

ലോകം ഇന്നു വനിതാദിനം ആഘോഷി‌ക്കുമ്പോൾ, നമ്മുടെ പാരമ്പര്യത്തിലും സംസ്കാരത്തിലും അതാരംഭിക്കുന്നതു ‘മാതൃദേവോ ഭവ’ എന്ന നിലയിൽ അമ്മയെ ആദരിക്കുന്നതിൽനിന്നാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മെ സംബന്ധിച്ചിടത്തോളം, വർഷത്തിലെ ഓരോ ദിവസവും ‘മാതൃദേവോ ഭവ’ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

‘ലഖ്പതി ദീദി’കളിൽ ഒരാൾ ശിവാനി മഹിളാമണ്ഡലിൽ ജോലി ചെയ്യുന്ന അനുഭവം പങ്കുവച്ചു. അവിടെ അവർ സൗരാഷ്ട്രയുടെ സാംസ്കാരിക കരകൗശല പ്രവർത്തനമായ മുത്തുകോർക്കലിൽ വ്യാപൃതരാണ്. ഈ ജോലിക്കായി അവിടെ നാനൂറിലധികം സഹോദരിമാരുണ്ടെന്ന് അവർ പറഞ്ഞു. മറ്റു സഹോദരിമാർ വിപണന-കണക്കെടുപ്പു പ്രവൃത്തികൾ ചെയ്യുന്നു. വിപണനസംഘം സംസ്ഥാനത്തിനു പുറത്തേക്കു പോകാറുണ്ടോ എന്നു പ്രധാനമന്ത്രി ആരാഞ്ഞു. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം പോകുന്നുവെന്ന് അവർ മറുപടി നൽകി. വിജയംവരിച്ച മറ്റൊരു ‘ലഖ്പതി ദീദി’യായ പാരുൾ ബഹനെക്കുറിച്ചും അവർ പറഞ്ഞു. പാരുൾ ബഹൻ 40,000ത്തിലധ‌ികം രൂപയാണു സമ്പാദിക്കുന്നത്. ഇതു ‘ലഖ്പതി ദീദി’കളു​ടെ നേട്ടങ്ങൾ വരച്ചുകാട്ടുന്നു. മൂന്നുകോടി ‘ലഖ്പതി ദീദി’കളെ സൃഷ്ടിക്കുക എന്ന സ്വപ്നമാണു തനിക്കുള്ളതെന്നു പറഞ്ഞ ശ്രീ മോദി, അഞ്ചുകോടിയിലെത്താൻ അവർക്കു കഴിയുമെന്നു വിശ്വസിക്കുന്നതായും വ്യക്തമാക്കി.

65 വനി‌തകൾക്കൊപ്പം, കൽക്കണ്ടത്തിൽനിന്നുള്ള സിറപ്പ് ഉൽപ്പാദനവുമായി മുന്നോട്ടുപോകുന്ന കാര്യം മറ്റൊരു ‘ലഖ്പതി‌ ദീദി’ പങ്കുവച്ചു. അതിലൂടെ 25 മുതൽ 30 ലക്ഷം രൂപവരെ വാർഷിക വിറ്റുവരവു നേടാനാകുന്നുവെന്നും അവർ പറഞ്ഞു. നിസ്സഹായരായ സ്ത്രീകൾക്കു പിന്തുണയേകാനും അവരുടെ കുട്ടികൾക്കു വിദ്യാഭ്യാസമേകാനും ഗവണ്മെന്റ് ഒരുക്കിത്തന്ന സംവിധാനം സഹായിച്ചുവെന്നും അവർ പറഞ്ഞു. അവരുടെ പ്രയത്നങ്ങളെക്കുറിച്ചു കൂടുതൽ പറഞ്ഞ ‘ലഖ്പതി ദീദി’, വിപണനപ്രവൃത്തികൾക്കായി വാഹനം സ്വന്തമാക്കാനും അവർക്കു കഴിഞ്ഞതായി വ്യക്തമാക്കി. മുഖ്യമന്ത്രിപദത്തിന്റെയോ പ്രധാനമന്ത്രിപദത്തിന്റെയോ ഭാരമേതുമില്ലാതെയാണു ‘ലഖ്പതി ദീദി’കളുടെ സ്റ്റാളുകൾ സന്ദർശിച്ചതെന്നു പറഞ്ഞ ശ്രീ മോദി, ഇതു തനിക്കു സാധാരണമാണെന്നും പറഞ്ഞു.

 

സ്വന്തം അനുഭവങ്ങൾ പങ്കുവച്ച മറ്റൊരു ‘ലഖ്പതി ദീദി’, കഠിനപ്രയത്നത്തിലൂടെ അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ ‘കോടിപതി’യായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിജയവഴി കാട്ടിത്തന്നതിനു പ്രധാനമന്ത്രിയോട് അവർ നന്ദി പറഞ്ഞു. രണ്ടുലക്ഷം രൂപയോളം സമ്പാദിക്കുന്നുവെന്നു വ്യക്തമാക്കിയ ‘ഡ്രോൺ ദീദി’യും അനുഭവങ്ങൾ പങ്കുവച്ചു. സൈക്കിളോടിക്കാൻ അറിയാതിരുന്നിട്ടും ഡ്രോൺ പൈലറ്റായി മാറിയ ഒരു സ്ത്രീയുടെ അനുഭവം വിവരിച്ചാണു പ്രധാനമന്ത്രി ഇതിനോടു പ്രതികരിച്ചത്. മഹാരാഷ്ട്രയിലെ പുണെയിൽനിന്നു പരിശീലനം നേടിയ ആ സ്ത്രീയെ ‘പൈലറ്റ്’ എന്നാണു ബന്ധുക്കളും സുഹൃത്തുക്കളും വിശേഷിപ്പിക്കുന്നതെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഡ്രോൺ ദീദി’യാകാനുള്ള അവസരമൊരുക്കി, തന്നെ ‘ലഖ്പതി ദീദി’യാക്കി മാറ്റിയതിനു പ്രധാനമന്ത്രിക്ക് അവർ നന്ദി പറഞ്ഞു. ‘ഡ്രോൺ ദീദി’കൾ ഇപ്പോൾ ഓരോ ഗ്രാമത്തിന്റെയും സവിശേഷതയാണെന്നു ശ്രീ മോദി പറഞ്ഞു.

ഏകദേശം നാലഞ്ചുലക്ഷം രൂപയുടെ പ്രതിമാസഇടപാടുകൾ നടത്തുന്ന ‘ബാങ്ക് സഖി’യുമായാണു പ‌ിന്നീടു ശ്രീ മോദി ആശയവിനിമയം നടത്തിയത്. താൻ ഇപ്പോൾ ‘ലഖ്പതി ദീദി’യായി മാറിയതുപോലെ മറ്റു സ്ത്രീകളെയും ‘ലഖ്പതി ദീദി’കളാക്കണമെന്നു മറ്റൊരു സ്ത്രീ ആഗ്രഹം പ്രകടിപ്പിച്ചു.

 

ഓൺലൈൻ വ്യവസായ മാതൃകകളിലേക്കു പ്രവേശിക്കണമെന്നു പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനു ഗവണ്മെന്റിന്റെ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. താഴേത്തട്ടിൽ നിരവധി വനിതകൾ സമ്പാദ്യം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിലെ സ്​ത്രീകൾ വീട്ടുജോലികളിൽ ഒതുങ്ങിക്കഴിയുന്നവരല്ലെന്നും സുപ്രധാന സാമ്പത്തികശക്തിയാണെന്നും ലോകം അറിയേണ്ടതുണ്ടെന്ന് അ​ദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തികശക്തിയിൽ ഗ്രാമീണ വനിതകൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നു ശ്രീ മോദി പറഞ്ഞു. സാങ്കേതികവിദ്യയുമായി സ്ത്രീകൾ അതിവേഗം പൊരുത്തപ്പെടുന്നുണ്ടെന്നു ശ്രീ മോദി നിരീക്ഷിച്ചു. ഡ്രോൺ പ്രവർത്തിപ്പിക്കാൻ മൂന്നോ നാലോ ദിവസത്തിനുള്ളിൽ ‘ഡ്രോൺ ദീദി’കൾ പഠിച്ചുവെന്നും അവർ ആത്മാർഥമായി പരിശീലനം നടത്തിയെന്നും മനസിലാക്കാനായതായി അദ്ദേഹം പറഞ്ഞു. പോരാടാനും സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനും സ്വത്തു സമ്പാദിക്കാനുമുള്ള ഇന്ത്യയിലെ വനിതകളുടെ അന്തർലീനമായ ശക്തി അദ്ദേഹം ഉയർത്തിക്കാട്ടി. ഈ കരുത്തു രാജ്യത്തിനു വലിയ തോതിൽ പ്രയോജനപ്പെടുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Khichdi To Moringa Paratha: 7 Traditional Foods PM Modi Loves

Media Coverage

Khichdi To Moringa Paratha: 7 Traditional Foods PM Modi Loves
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി ഓഗസ്റ്റ് 27ന് ഖേലോ ഇന്ത്യ ഡയലോഗിൽ യുവാക്കളെ അഭിസംബോധന ചെയ്യും
August 26, 2026
ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവ നേതൃത്വം, പൗര ഉത്തരവാദിത്വം, സന്നദ്ധസേവനം, ശാരീരികക്ഷമത, രാഷ്ട്രനിർമാണം എന്നിവയെ ഒരു വേദിയിൽ അണിനിരത്തും
ഖേലോ ഇന്ത്യ ഡയലോഗിൻ്റെ ഭാഗമായി നടക്കുന്ന ‘യുവസംവാദം’ കായികരംഗം, ഒളിമ്പിക്സ് സ്വപ്നങ്ങൾ, യുവ നേതൃത്വം, വികസിത ഇന്ത്യ, ലഹരിമുക്ത യുവത എന്നീ അഞ്ച് പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 27-നു പകൽ 11-നു വീഡിയോ കോൺഫറൻസിങ് വഴി ഖേലോ ഇന്ത്യ ഡയലോഗിനെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ കായിക മുന്നേറ്റവുമായി യുവാക്കളെ കൂടുതൽ അടുപ്പിക്കുക, കായികസ്വപ്നങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കാൻ അവസരമൊരുക്കുക, യുവാക്കളുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണു പരിപാടിയുടെ ലക്ഷ്യം.

‘മേരാ യുവ ഭാരത്’ (MY Bharat) സംഘടിപ്പിക്കുന്ന പരിപാടി 2026-ലെ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായാണു നടത്തുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി, ഓരോ ജില്ലയിലെയും രണ്ടു കോളേജുകളിലെ യുവാക്കളുടെ പങ്കാളിത്തത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വികസന കാര്യപരിപാടിയുടെ കാതലിൽ യുവാക്കളുടെ അഭിലാഷങ്ങൾക്കു പ്രാധാന്യം നൽകുന്നതിനൊപ്പം, കായികക്ഷമതയും അച്ചടക്കവും കായികമേഖലയിൽ മുന്നിട്ടുനിൽക്കുന്നതുമായ രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണു പരിപാടി.

രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവജന നേതൃത്വം, പൗരബോധം, സന്നദ്ധസേവനം, കായികക്ഷമത, രാഷ്ട്രനിർമാണം എന്നീ മേഖലകളെ ഒരൊറ്റ വേദിയിൽ കൊണ്ടുവരും. രാജ്യത്തിന്റെ കായിക അഭിലാഷങ്ങളുമായി നേരിട്ടു സംവദിക്കാൻ യുവാക്കൾക്ക് ഇതവസരമൊരുക്കും. അതോടൊപ്പം, ഇന്ത്യയുടെ യുവജന-കായിക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള തുടർച്ചയായ സംവാദത്തിന്റെ ഭാഗമാകാൻ അവരുടെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അവസരം ലഭിക്കുകയുംചെയ്യും.

ദേശീയ പരിപാടിയുടെ ഭാഗമായി യുവജന പങ്കാളികൾ, MY ഭാരത് സന്നദ്ധപ്രവർത്തകർ, പ്രാദേശിക കായികതാരങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രാദേശിക സംവാദങ്ങളും നടക്കും. കായികരംഗത്തോടു താൽപ്പര്യമുള്ള യുവാക്കൾക്ക് ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളുമായും മെഡൽ ജേതാക്കളുമായും നേരിട്ടു സംവദിക്കാനുള്ള അവസരം ലഭിക്കും എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പരിപാടിയുടെ പ്രധാന ഘടകമായിരിക്കും ‘യുവസംവാദം’. ഇതിലൂടെ യുവജന പങ്കാളികൾക്ക് ആശയങ്ങളും കാഴ്ചപ്പാടുകളും അഭിലാഷങ്ങളും സ്വന്തം വാക്കുകളിൽ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. അഞ്ച് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും സംവാദം:

* മെച്ചപ്പെട്ട സൗകര്യങ്ങൾ, പരിശീലനം, കായികശാസ്ത്രം, ഏവരെയും ഉൾക്കൊള്ളൽ എന്നിവയിലൂടെ ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയ്ക്കു കൂടുതൽ കരുത്തേകൽ;
* ശാസ്ത്രീയമായ പ്രതിഭാന്വേഷണം, സുതാര്യമായ തെരഞ്ഞെടുപ്പ്, ദീർഘകാലാടിസ്ഥാനത്തിൽ കായികതാരങ്ങളെ വളർത്തിയെടുക്കൽ എന്നിവയിലൂടെ 2036ലെ ഒളിമ്പിക്സിനായി കായിക പ്രതിഭകളെ പരിപോഷിപ്പിക്കൽ;
* ഭരണതലവേദികളിലൂടെയും MY ഭാരതിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങളിലൂടെയും യുവജന നേതാക്കളെ സൃഷ്ടിക്കൽ;
* പൗരബോധം, ഭാവിയെ നേരിടാൻ സജ്ജമായ കഴിവുകൾ, ചിട്ടയായ സന്നദ്ധപ്രവർത്തനം എന്നിവ വളർത്തിയെടുത്തു വികസിത ഇന്ത്യക്കായി യുവാക്കളെ ശാക്തീകരിക്കൽ;
* കായികരംഗവും സഹപാഠി കൂട്ടായ്മകളും പ്രയോജനപ്പെടുത്തി ലഹരിദുരുപയോഗത്തിനെതിരെ പോരാടുന്ന ‘ലഹരിമുക്ത യുവജന’ പ്രസ്ഥാനത്തിന് പ്രോത്സാഹനം നൽകൽ. പ്രധാനമന്ത്രി 2026 ഓഗസ്റ്റ് രണ്ടിനാരംഭിച്ച 100 ആഴ്ച നീളുന്ന രാജ്യവ്യാപക യജ്ഞത്തിന്റെ ഭാഗമായി ആഴ്ചതോറും സംഘടിപ്പിക്കുന്ന ജനപങ്കാളിത്ത പ്രവർത്തനങ്ങളിലൂടെ ഈ ശ്രമങ്ങൾക്കു കൂടുതൽ കരുത്തേകും.