പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കും
ആർ‌എസ്‌എസിന്റെ പൈതൃകം, സാംസ്കാരിക സംഭാവനകൾ, ഇന്ത്യയുടെ ഐക്യത്തിലെ പങ്ക് എന്നിവ ശതാബ്ദി ആഘോഷങ്ങൾ എടുത്തുകാണിക്കും

2025 ഒക്ടോബർ 1 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ  (ആർ‌എസ്‌എസ്) ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഈ അവസരത്തിൽ, രാഷ്ട്രത്തിന് ആർ‌എസ്‌എസ് നൽകിയ സംഭാവനകൾ എടുത്തുകാണിക്കുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

1925 ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ സ്ഥാപിച്ച ആർ‌എസ്‌എസ്, പൗരന്മാർക്കിടയിൽ സാംസ്കാരിക അവബോധം, അച്ചടക്കം, സേവനം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു സന്നദ്ധസേവന സംഘടനയായി സ്ഥാപിതമായി.

ദേശീയ പുനർനിർമ്മാണത്തിനായി സ്ഥാപിതമായ, ജനങ്ങളാൽ പരിപോഷിപ്പിക്കപ്പെടുന്ന ഒരു അതുല്യ പ്രസ്ഥാനമാണ് ആർ‌എസ്‌എസ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിദേശ ഭരണത്തോടുള്ള പ്രതികരണമായാണ് ഇതിന്റെ ഉയർച്ചയെ കാണുന്നത്, ഇന്ത്യയുടെ ദേശീയ മഹത്വത്തെക്കുറിച്ചുള്ള ധർമ്മത്തിൽ വേരൂന്നിയ ദർശനത്തിന്റെ വൈകാരിക പ്രതിധ്വനിയാണ് ഇതിന്റെ തുടർച്ചയായ വളർച്ചയ്ക്ക് കാരണം.

സംഘിന്റെ  പ്രധാന ഊന്നൽ ദേശസ്‌നേഹത്തിലും ദേശീയ സ്വഭാവ രൂപീകരണത്തിലുമാണ്. മാതൃരാജ്യത്തോടുള്ള ഭക്തി, അച്ചടക്കം, ആത്മനിയന്ത്രണം, ധൈര്യം, വീരത്വം എന്നിവ വളർത്തിയെടുക്കാൻ ഇത് ശ്രമിക്കുന്നു. ഓരോ സ്വയംസേവകനും സ്വയം സമർപ്പിക്കുന്ന "സർവാംഗീന ഉന്നതി" (ഇന്ത്യയുടെ സമഗ്ര വികസനം) ആണ് സംഘിന്റെ ആത്യന്തിക ലക്ഷ്യം.

കഴിഞ്ഞ നൂറ്റാണ്ടിൽ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, ദുരന്ത നിവാരണം എന്നിവയിൽ ആർ‌എസ്‌എസ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളിൽ ആർ‌എസ്‌എസ് വളണ്ടിയർമാർ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. കൂടാതെ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവരെ ശാക്തീകരിക്കുന്നതിനും പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനും ആർ‌എസ്‌എസിന്റെ വിവിധ അനുബന്ധ സംഘടനകൾ സംഭാവന നൽകിയിട്ടുണ്ട്.

ആർ‌എസ്‌എസിന്റെ ചരിത്രപരമായ നേട്ടങ്ങളെ ആദരിക്കുക മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക യാത്രയ്ക്ക് സംഘടന നൽകുന്ന ശാശ്വത സംഭാവനകളെയും ദേശീയ ഐക്യത്തിനായി അത് വിഭാവനം ചെയ്യുന്ന  സന്ദേശത്തെ എടുത്തുകാണിക്കുന്നതിനുമാണ്   ശതാബ്ദി ആഘോഷങ്ങൾ.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
MSMEs’ contribution to GDP rises, exports triple, and NPA levels drop

Media Coverage

MSMEs’ contribution to GDP rises, exports triple, and NPA levels drop
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the importance of grasping the essence of knowledge
January 20, 2026

The Prime Minister, Shri Narendra Modi today shared a profound Sanskrit Subhashitam that underscores the timeless wisdom of focusing on the essence amid vast knowledge and limited time.

The sanskrit verse-
अनन्तशास्त्रं बहुलाश्च विद्याः अल्पश्च कालो बहुविघ्नता च।
यत्सारभूतं तदुपासनीयं हंसो यथा क्षीरमिवाम्बुमध्यात्॥

conveys that while there are innumerable scriptures and diverse branches of knowledge for attaining wisdom, human life is constrained by limited time and numerous obstacles. Therefore, one should emulate the swan, which is believed to separate milk from water, by discerning and grasping only the essence- the ultimate truth.

Shri Modi posted on X;

“अनन्तशास्त्रं बहुलाश्च विद्याः अल्पश्च कालो बहुविघ्नता च।

यत्सारभूतं तदुपासनीयं हंसो यथा क्षीरमिवाम्बुमध्यात्॥”