ആദരണീയനായ പ്രധാനമന്ത്രി റബൂക,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ,
മാധ്യമ സുഹൃത്തുക്കളെ,
നമസ്കാരം!
സ്വാ​ഗതം!

പ്രധാനമന്ത്രി റബൂകയെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.

2014-ൽ, 33 വർഷത്തിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഫിജി സന്ദർശിച്ചു. ഈ ഭാഗ്യം ലഭിച്ചതിൽ എനിക്ക് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു.

ആ സമയത്ത്, ഞങ്ങൾ ഇന്ത്യ–പസഫിക് ദ്വീപുകളുടെ സഹകരണത്തിനായുള്ള ഫോറം (FIPIC) ആരംഭിച്ചു. ഈ സംരംഭം ഇന്ത്യ–ഫിജി ബന്ധങ്ങൾ മാത്രമല്ല, മുഴുവൻ പസഫിക് മേഖലയുമായുള്ള നമ്മുടെ ബന്ധവും ശക്തിപ്പെടുത്തി. ഇന്ന്, പ്രധാനമന്ത്രി റബൂകയുടെ സന്ദർശനത്തോടെ, നമ്മുടെ പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായം രചിക്കപ്പെടുകയാണ്.

 

സുഹൃത്തുക്കളെ,

ഇന്ത്യയും ഫിജിയും തമ്മിൽ ആഴത്തിലുള്ള സൗഹൃദബന്ധം പങ്കിടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ, അറുപതിനായിരത്തിലധികം ഇന്ത്യൻ സഹോദരീ സഹോദരന്മാർ ഫിജിയിലേക്ക് പോയി, അവരുടെ കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും ഫിജിയുടെ അഭിവൃദ്ധിക്ക് സംഭാവന നൽകി. അവർ ഫിജിയുടെ സാമൂഹികവും സാംസ്കാരികവുമായ വൈവിധ്യത്തിന് പുതിയ നിറം നൽകി, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിരന്തരം ശക്തിപ്പെടുത്തി.

ഇതിലൂടെയെല്ലാം, അവർ തങ്ങളുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുകയും അവരുടെ സംസ്കാരം സംരക്ഷിക്കുകയും ചെയ്തു. ഫിജിയുടെ രാമായണ മണ്ഡലിയുടെ പാരമ്പര്യം ഇതിന് ജീവിക്കുന്ന തെളിവാണ്. പ്രധാനമന്ത്രി റബുക 'ഗിർമിറ്റ് ദിനം' പ്രഖ്യാപിച്ചതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത് നമ്മുടെ കൂട്ടായ ചരിത്രത്തിനുള്ള ശ്രദ്ധാഞ്ജലിയാണ്. നമ്മുടെ മുൻ തലമുറകളുടെ ഓർമ്മകൾക്കുള്ള ശ്രദ്ധാഞ്ജലിയാണിത്.

സുഹൃത്തുക്കളെ,

ഇന്നത്തെ ഞങ്ങളുടെ വിപുലമായ ചർച്ചകളിൽ, ഞങ്ങൾ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തു. ആരോഗ്യമുള്ള ഒരു രാഷ്ട്രത്തിന് മാത്രമേ സമ്പന്നമാകാൻ കഴിയൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ, സുവയിൽ 100 ​​കിടക്കകളുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കും. ഡയാലിസിസ് യൂണിറ്റുകളും സീ ആംബുലൻസുകളും അയയ്ക്കും. എല്ലാ വീടുകളിലും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ മരുന്നുകൾ നൽകുന്നതിനായി ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കും. സ്വപ്നങ്ങൾക്കായുള്ള പരിശ്രമത്തിനിടയിൽ ആരും പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ, ഫിജിയിൽ ഒരു 'ജയ്പൂർ ഫൂട്ട്' ക്യാമ്പും സംഘടിപ്പിക്കും.

കാർഷിക മേഖലയിൽ, ഇന്ത്യയിൽ നിന്ന് അയയ്ക്കുന്ന പയർ വിത്തുകൾ ഫിജിയുടെ മണ്ണിൽ വളരെ നന്നായി വളരുന്നു. ഇന്ത്യ 12 അഗ്രി-ഡ്രോണുകളും 2 മൊബൈൽ മണ്ണ് പരിശോധനാ ലാബുകളും സമ്മാനമായി നൽകും. ഫിജിയിൽ ഇന്ത്യൻ നെയ്യ് അംഗീകരിച്ചതിന് ഫിജി ​ഗവൺമെൻ്റിനെ ഞങ്ങൾ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളെ,

പ്രതിരോധത്തിലും സുരക്ഷയിലും ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. ഇതിനായി ഒരു കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഫിജിയുടെ സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി പരിശീലനത്തിലും ഉപകരണങ്ങളിലും ഇന്ത്യ സഹകരണം നൽകും. സൈബർ സുരക്ഷയിലും ഡാറ്റാ സംരക്ഷണത്തിലും ഞങ്ങളുടെ അനുഭവം പങ്കിടാനും ഞങ്ങൾ തയ്യാറാണ്.

ഭീകരത മുഴുവൻ മനുഷ്യരാശിക്കും ഒരു വലിയ വെല്ലുവിളിയാണെന്ന് ഞങ്ങൾ ഏകകണ്ഠമായി പറയുന്നു. ഭീകരതയ്‌ക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിൽ പ്രധാനമന്ത്രി റബൂകയും ഫിജി ​ഗവൺമെൻ്റും നൽകിയ സഹകരണത്തിനും പിന്തുണയ്ക്കും ഞങ്ങൾ നന്ദി പറയുന്നു.

സുഹൃത്തുക്കളെ,

കായികം ആളുകളെ മനസ്സുകൾ കൊണ്ട് പരസ്പരം ബന്ധിപ്പിക്കുന്ന ഒരു മേഖലയാണ്. ഫിജിയിലെ റഗ്ബിയും ഇന്ത്യയിലെ ക്രിക്കറ്റും ഉദാഹരണങ്ങളാണ്. 'റഗ്ബി സെവൻസിന്റെ താരം' ആയ വൈസാലെ സെരേവി ഇന്ത്യൻ റഗ്ബി ടീമിനെ പരിശീലിപ്പിച്ചു. ഇപ്പോൾ, ഫിജി ക്രിക്കറ്റ് ടീമിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഒരു ഇന്ത്യൻ പരിശീലകൻ ഒരുങ്ങുന്നു.

ഫിജി സർവകലാശാലയിൽ ഹിന്ദിയും സംസ്‌കൃതവും പഠിപ്പിക്കാൻ ഇന്ത്യൻ അധ്യാപകരെ അയയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഫിജിയൻ പണ്ഡിറ്റുകൾ ഇന്ത്യയിലേക്ക് വരും, ഗീതാ മഹോത്സവത്തിൽ പങ്കെടുക്കും. ഇത് ഭാഷയിൽ നിന്ന് സംസ്കാരത്തിലേക്കുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും.

സുഹൃത്തുക്കളെ,

കാലാവസ്ഥാ വ്യതിയാനം ഫിജിക്ക് നിർണായക ഭീഷണി ഉയർത്തുന്നു. ഈ സാഹചര്യത്തിൽ, പുനരുപയോഗ ഊർജ്ജ മേഖലയിൽ, പ്രത്യേകിച്ച് സൗരോർജ്ജ മേഖലയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യത്തിനുള്ള സഖ്യം, ആ​ഗോള ജൈവ ഇന്ധന സഖ്യം  എന്നിവയിൽ ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു. മുന്നോട്ട് പോകുമ്പോൾ, ഫിജിയുടെ ദുരന്ത പ്രതികരണ ശേഷി ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ സഹകരണം നൽകും.

 

സുഹൃത്തുക്കളെ,

പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള ഞങ്ങളുടെ സഹകരണത്തിൽ, ഞങ്ങൾ ഫിജിയെ ഒരു കേന്ദ്രമായി കാണുന്നു. സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതും സുരക്ഷിതവും സമ്പന്നവുമായ ഒരു ഇന്തോ-പസഫിക്കിനെ ഇരു രാജ്യങ്ങളും ശക്തമായി പിന്തുണയ്ക്കുന്നു. പ്രധാനമന്ത്രിയുടെ "സമാധാന സമുദ്രങ്ങൾ" എന്ന ദർശനം തീർച്ചയായും വളരെ പോസിറ്റീവും ഭാവിയിലേക്കുള്ളതുമായ ഒരു സമീപനമാണ്. ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭവുമായുള്ള ഫിജിയുടെ ബന്ധത്തെ ഞങ്ങൾ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.

ഇന്ത്യയ്ക്കും ഫിജിയ്ക്കും ഇടയിൽ സമുദ്രങ്ങളുടെ ദൂരമുണ്ടായേക്കാം, പക്ഷേ ഞങ്ങളുടെ അഭിലാഷങ്ങൾ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്.

​ഗ്ലോബൽ സൗത്തിൻ്റെ വികസന യാത്രയിൽ ഞങ്ങൾ സഹയാത്രികരാണ്. ഗ്ലോബൽ സൗത്തിൻ്റെ സ്വാതന്ത്ര്യം, ആശയങ്ങൾ, സ്വത്വം എന്നിവയ്ക്ക് അർഹമായ ബഹുമാനം നൽകുന്ന ഒരു ലോകക്രമം രൂപപ്പെടുത്തുന്നതിൽ ഞങ്ങൾ ഒരുമിച്ച് പങ്കാളികളാണ്.

ഒരു ശബ്ദവും അവഗണിക്കപ്പെടരുതെന്നും ഒരു രാഷ്ട്രവും പിന്നോട്ട് പോകരുതെന്നും ഞങ്ങൾ വിശ്വസിക്കുന്നു!

ബഹുമാന്യരെ,

ഇന്ത്യൻ മഹാസമുദ്രം മുതൽ പസഫിക് വരെ, ഞങ്ങളുടെ പങ്കാളിത്തം കടലുകൾക്ക് കുറുകെയുള്ള ഒരു പാലമാണ്. അത് വെയ്‌ലോമാനിയിൽ (പരസ്പരം സ്നേഹത്തിൽ) വേരൂന്നിയതും വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതവുമാണ്.

നിങ്ങളുടെ സന്ദർശനം ഈ നിലനിൽക്കുന്ന ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. നിങ്ങളുടെ സൗഹൃദത്തെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു.

നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Tirupati Begins First Mango Pulp Exports To UK Under India-UK FTA

Media Coverage

Tirupati Begins First Mango Pulp Exports To UK Under India-UK FTA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister expresses anguish over the loss of lives due to tunnel collapse in Namchi, Sikkim
July 21, 2026
PM announces ex-gratia from PMNRF

Prime Minister Shri Narendra Modi today expressed anguish over the loss of lives due to the collapse of an under-construction tunnel in Namchi, Sikkim. He extended his deepest condolences to the bereaved families and prayed that those injured recover at the earliest.

The Prime Minister announced that an ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. Shri Modi stated that the injured would be given Rs. 50,000.

In a post on X, the Prime Minister shared:

"Anguished by the loss of lives due to the collapse of an under-construction tunnel in Namchi, Sikkim. I extend my deepest condolences to the bereaved families. I pray that those injured recover at the earliest.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi"