ഇന്ത്യയുടെ നാരീശക്തി മഹത്തായ സംഭാവനകളാണ് നൽകിയിട്ടുള്ളത്: പ്രധാനമന്ത്രി
നമ്മുടെ രാജ്യത്ത്, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ സ്ത്രീ നേതൃത്വത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്: പ്രധാനമന്ത്രി
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഗവൺമെന്റ് സ്ത്രീകൾക്ക് പിന്തുണ നൽകുന്നു: പ്രധാനമന്ത്രി
ഒരുകാലത്ത് പുരുഷാധിപത്യ മേഖലകളായി കരുതിയിരുന്ന രംഗങ്ങളിൽ പോലും ഇന്ന് സ്ത്രീകൾ മികവ് തെളിയിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യയുടെ നാരീശക്തി തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ധൈര്യത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും പുതിയ ഉയരങ്ങളിൽ എത്തിയിരിക്കുന്നു; ഇനി, കൂടുതൽ അവസരങ്ങൾ നൽകിക്കൊണ്ട് അവരെ കൂടുതൽ ശാക്തീകരിക്കാൻ നമ്മൾ ഒത്തുചേരണം: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിജ്ഞാൻ ഭവനിൽ നടന്ന 'നാരീശക്തി വന്ദൻ' പരിപാടിയെ അഭിസംബോധന ചെയ്തു. ബൈശാഖി എന്ന ഐശ്വര്യപൂർണ്ണമായ അവസരത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായും സംസാരിക്കവെ, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. "ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്ന് ഇന്ത്യ എടുക്കാൻ പോകുകയാണ്, നാരീശക്തിക്കായി സമർപ്പിക്കപ്പെട്ട ഒരു തീരുമാനമാണത്," എന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ഈ നിമിഷം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഭൂതകാലത്തിന്റെ ദർശനങ്ങളും ഭാവിയിലേക്കുള്ള പ്രമേയങ്ങളും സഫലമാക്കുന്ന ഒരു പുതിയ ചരിത്രം സൃഷ്ടിക്കലിൻ്റെ  അരികിലാണ്  രാജ്യത്തെ  പാർലമെന്റ് എന്ന് പറഞ്ഞു. സാമൂഹിക നീതിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, സാമൂഹിക നീതി എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് തൊഴിൽ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായ ഒരു സമത്വപൂർണ്ണമായ ഇന്ത്യയാണ് രാജ്യം വിഭാവനം ചെയ്യുന്നതെന്ന് എടുത്തുപറഞ്ഞു. "സംസ്ഥാന നിയമസഭകൾ മുതൽ രാജ്യത്തിന്റെ പാർലമെന്റ് വരെ നീണ്ട ദശകങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്," പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

2023-ൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ നാരീശക്തി വന്ദൻ നിയമം പാസാക്കിയ കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, ഏത് സാഹചര്യത്തിലും 2029-ഓടെ ഇത് നടപ്പിലാക്കണമെന്ന് എല്ലാ പാർട്ടികളും ഏകകണ്ഠമായി സമ്മതിച്ചതായി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ പങ്കാളിത്തം നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായി നാരീശക്തി വന്ദൻ നിയമം കൃത്യസമയത്ത് തന്നെ നടപ്പിലാക്കണമെന്നും, ഇതിനായി ഏപ്രിൽ 16 മുതൽ പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. "സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും ഈ ദൗത്യം പൂർത്തിയാക്കുക എന്നതാണ് ഞങ്ങളുടെ ശ്രമവും മുൻഗണനയും, ഇത് പാർലമെന്റിന്റെ അന്തസ്സ് വർദ്ധിപ്പിക്കും," ശ്രീ മോദി പറഞ്ഞു.

ഈ വിഷയത്തിൽ രാജ്യത്തുടനീളമുള്ള സ്ത്രീകൾക്കിടയിൽ ഉയർന്ന  ആവേശം തിരിച്ചറിഞ്ഞ പ്രധാനമന്ത്രി, നിയമസഭകളിലും ലോകസഭയിലും എത്തുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ ആഗ്രഹങ്ങൾ രാജ്യത്തുടനീളമുള്ള സ്ത്രീകൾ തുറന്നുപറയുന്നുണ്ടെന്ന് നിരീക്ഷിച്ചു. അവരുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ ലഭിച്ചിരിക്കുകയാണെന്നും രാജ്യത്ത് ഒരു ക്രിയാത്മകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഈ മുഴുവൻ പ്രക്രിയയിലും സജീവമായ പങ്കാളിത്തം നിലനിർത്താനും തങ്ങളുടെ എംപിമാരെ കണ്ട് കാഴ്ചപ്പാടുകളും പ്രതീക്ഷകളും പങ്കുവെക്കാനും ഞാൻ എല്ലാ സ്ത്രീകളോടും അഭ്യർത്ഥിക്കുന്നു," പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യസമരം മുതൽ ഭരണഘടനാ നിർമ്മാണ സഭ വരെയുള്ള സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, സ്വതന്ത്ര ഇന്ത്യയുടെ അടിത്തറ പാകുന്നതിൽ നാരീശക്തി വഹിച്ച വലിയ പങ്കിനെ എടുത്തുപറഞ്ഞു. പ്രാതിനിധ്യത്തിന് അവസരം ലഭിച്ച സ്ത്രീകൾ രാജ്യത്തിനായി മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. ഇന്നും നമ്മുടെ രാജ്യത്ത് രാഷ്ട്രപതി മുതൽ ധനമന്ത്രി വരെ ഇത്തരം പ്രധാന പദവികൾ സ്ത്രീകൾ വഹിക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. "രാഷ്ട്രപതി മുതൽ പ്രധാനമന്ത്രി പദം വരെ, സ്ത്രീകൾ എവിടെയെല്ലാം എത്തിയിട്ടുണ്ടോ അവിടെയെല്ലാം അവർ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്," ശ്രീ മോദി പ്രസ്താവിച്ചു.

 

സ്ത്രീകളുടെ നേതൃത്വത്തിന് മികച്ച ഉദാഹരണമായി പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ന് 14 ലക്ഷത്തിലധികം സ്ത്രീകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്ന് പങ്കുവെച്ചു. ഏകദേശം 21 സംസ്ഥാനങ്ങളിൽ പഞ്ചായത്തുകളിലെ അവരുടെ പങ്കാളിത്തം ഏതാണ്ട് 50 ശതമാനത്തിൽ എത്തിയിട്ടുണ്ട്. "രാഷ്ട്രീയ-സാമൂഹിക ജീവിതത്തിൽ ലക്ഷക്കണക്കിന് സ്ത്രീകളുടെ ഈ സജീവ പങ്കാളിത്തം ലോകത്തെ പ്രമുഖ നേതാക്കളെയും രാഷ്ട്രീയ വിദഗ്ധരെപ്പോലും അത്ഭുതപ്പെടുത്തുകയും ഇന്ത്യയുടെ അഭിമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു," എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വിവിധ പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ട്, തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിച്ചപ്പോൾ അത് ഭരണസംവിധാനങ്ങളിൽ കൂടുതൽ സംവേദനക്ഷമത കൊണ്ടുവന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജലം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ ഇത് കാരണമായി. "ജൽ ജീവൻ മിഷന്റെ വിജയം ഇതിനൊരു ഉദാഹരണമാണ്; പഞ്ചായത്ത് തലത്തിലുള്ള സ്ത്രീകളുടെ പങ്കാളിത്തം ഈ പദ്ധതിയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്," ശ്രീ മോദി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലും മറ്റ് പ്രസ്ഥാനങ്ങളിലും വർഷങ്ങളായി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇന്ന് വിപുലമായ അനുഭവസമ്പത്തുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അവർ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണെന്നും അതിനായി അവർ ആഗ്രഹിക്കുന്നതായും പറഞ്ഞു. നാരീശക്തി വന്ദൻ നിയമം നടപ്പിലാക്കുന്നത് അത്തരത്തിലുള്ള എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ ഒരു വലിയ അവസരമായി മാറും. "പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള യാത്ര കൂടുതൽ എളുപ്പമാകാൻ പോകുകയാണ്," പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ സ്ത്രീകളുടെ നിർണ്ണായക പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, 2014 മുതൽ സ്ത്രീകളുടെ ജീവിതചക്രത്തിന്റെ ഓരോ ഘട്ടത്തിലും തന്റെ ഗവൺമെന്റ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നതിൽ സംതൃപ്തി രേഖപ്പെടുത്തി. ജനനം മുതൽ മരണം വരെ, സഹോദരിമാരെയും പെൺമക്കളെയും സേവിക്കാൻ വിവിധ പദ്ധതികളുമായി ​ഗവൺമെന്റ് സജ്ജമാണ്. "പെൺഭ്രൂണഹത്യ തടയാൻ നമ്മൾ 'ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ' പ്രചാരണം ആരംഭിച്ചു, ഗർഭകാലത്ത് ശരിയായ പോഷകാഹാരം ഉറപ്പാക്കാൻ 'മാതൃ വന്ദൻ യോജന' പ്രകാരം 5,000 രൂപ സാമ്പത്തിക സഹായം നൽകി, കൂടാതെ പെൺമക്കളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി ഉയർന്ന പലിശ നിരക്കുള്ള 'സുകന്യ സമൃദ്ധി യോജന' ആരംഭിച്ചു," ശ്രീ മോദി വിശദീകരിച്ചു.

 

വിപുലമായ പിന്തുണാ സംവിധാനത്തെക്കുറിച്ച് വിശദീകരിക്കവേ, കൃത്യസമയത്തുള്ള വാക്സിനേഷനായി മിഷൻ ഇന്ദ്രധനുഷ്, സ്വച്ഛ് ഭാരത് അഭിയാന് കീഴിലുള്ള ശൗചാലയങ്ങൾ, സൗജന്യനിരക്കിലുള്ള സാനിറ്ററി നാപ്കിനുകൾ, ഖേലോ ഇന്ത്യ പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക സഹായം, സൈനിക് സ്കൂളുകളുടെയും നാഷണൽ ഡിഫൻസ് അക്കാദമിയുടെയും വാതിലുകൾ തുറന്നുകൊടുത്തത് എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ജീവിതത്തിന്റെ പിൽക്കാല ഘട്ടങ്ങൾക്കായി, ഉജ്ജ്വല യോജനയിലൂടെ കോടിക്കണക്കിന് ഗ്യാസ് കണക്ഷനുകൾ നൽകി, 'ഹർ ഘർ നൽ സേ ജൽ' പ്രചാരണത്തിലൂടെ വീടുകളിൽ പൈപ്പ് വെള്ളമെത്തിച്ചു, സൗജന്യ റേഷൻ പദ്ധതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കി, ആയുഷ്മാൻ യോജന 5 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്തു. "മരുന്നുകൾക്ക് 80 ശതമാനം വരെ കിഴിവ് നൽകുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഈ സംരംഭങ്ങളെല്ലാം പ്രാഥമികമായി പ്രയോജനപ്പെട്ടത് നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കുമാണ്," പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീശാക്തീകരണത്തിന് അവരുടെ സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, എല്ലാ തീരുമാനങ്ങളിലും പദ്ധതികളിലും ഈ ആവശ്യത്തിന് മുൻഗണന നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. മുമ്പ് കുടുംബ സ്വത്തുക്കൾ പ്രധാനമായും പുരുഷന്മാരുടെ പേരിലായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്, എന്നാൽ പിഎം ആവാസ് യോജനയ്ക്ക് കീഴിൽ വീടുകൾ മുൻഗണനാടിസ്ഥാനത്തിൽ സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്തു. "കഴിഞ്ഞ 11 വർഷത്തിനിടയിൽ 3 കോടിയിലധികം സ്ത്രീകൾ ഈ തീരുമാനത്തിന്റെ പ്രയോജനം നേടുകയും സ്വന്തം വീടിന്റെ ഉടമകളാവുകയും ചെയ്തു, ഇത് അവരെ സാമ്പത്തികമായി ശാക്തീകരിച്ചു," ശ്രീ മോദി അഭിപ്രായപ്പെട്ടു.

സാമ്പത്തിക ഉൾച്ചേർക്കലിനെക്കുറിച്ച് പരാമർശിക്കവെ, 2014-ൽ കോടിക്കണക്കിന് സ്ത്രീകൾ ഒരു ബാങ്കിന്റെ പടി പോലും കണ്ടിരുന്നില്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ജൻ ധൻ യോജനയിലൂടെ 32 കോടിയിലധികം സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചു. "മുദ്ര യോജന വായ്പകളിൽ 60 ശതമാനത്തിലധികം സ്ത്രീകളാണ് കൈപ്പറ്റിയിരിക്കുന്നത്; ഇന്ന് നമ്മുടെ പെൺമക്കൾ പുതിയ ബിസിനസ്സുകളിലൂടെ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്," പ്രധാനമന്ത്രി പ്രസ്താവിച്ചു.

സ്റ്റാർട്ടപ്പ് വിപ്ലവത്തിലെ സ്ത്രീകളുടെ നേതൃത്വത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളിൽ 45 ശതമാനത്തിലധികം എണ്ണത്തിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ടെന്ന് പങ്കുവെച്ചു. സ്ത്രീകൾക്ക് അവരുടെ തൊഴിൽ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ പ്രസവാവധി 26 ആഴ്ചയായി വർദ്ധിപ്പിച്ചു. "വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച സ്കിൽ ഇന്ത്യ മിഷന്റെ ഫലങ്ങൾ ഇപ്പോൾ ദൃശ്യമാണ്; ആയിരക്കണക്കിന് 'ഡ്രോൺ ദീദിമാർ' സാങ്കേതികവിദ്യയിലൂടെ ആധുനിക കൃഷിരീതികൾ അഭ്യസിപ്പിച്ചുകൊണ്ട് കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നു," ശ്രീ മോദി പറഞ്ഞു.

 

അവിസ്മരണീയമായ നേട്ടങ്ങൾ പങ്കുവെച്ചുകൊണ്ട്, കഴിഞ്ഞ 11 വർഷത്തിനിടയിൽ ഏകദേശം 10 കോടി സ്ത്രീകൾ സ്വയംസഹായ സംഘങ്ങളിൽ ചേർന്നതായി പ്രധാനമന്ത്രി അറിയിച്ചു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 6 കോടി സഹോദരിമാരെ 'ലഖ്പതി ദീദി'മാരാക്കി മാറ്റാനാണ് ഗവൺമെൻറ് ലക്ഷ്യമിടുന്നത്, ഇതിൽ 3 കോടിയിലധികം പേർ ഇതിനോടകം ഈ പദവി കൈവരിച്ചു കഴിഞ്ഞു. "ഈ സ്ത്രീകൾ 'വോക്കൽ ഫോർ ലോക്കൽ' പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറുകയാണ്," പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന കാഴ്ചപ്പാട് പഴയ ചിന്താഗതികളെ വെല്ലുവിളിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഒരുകാലത്ത് പുരുഷാധിപത്യ മേഖലകളായി കരുതിയിരുന്ന രംഗങ്ങളിൽ ഇന്ന് സ്ത്രീകൾ പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് പറഞ്ഞു. ഇന്ത്യൻ പെൺമക്കൾ യുദ്ധവിമാന പൈലറ്റുമാരായി ആകാശങ്ങൾ തൊടുകയാണ്. "ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് വനിതാ പൈലറ്റുമാരുടെ ശതമാനം ഏറ്റവും കൂടുതലുള്ളത്," ശ്രീ മോദി പ്രസ്താവിച്ചു.

വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, പെൺകുട്ടികളുടെ PhD പ്രവേശനം 2014-നെ അപേക്ഷിച്ച് ഇരട്ടിയായെന്നും ഉന്നത വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഏകദേശം പകുതിയോളം സ്ത്രീകളാണെന്നും ചൂണ്ടിക്കാട്ടി. ഗണിതശാസ്ത്ര-ശാസ്ത്ര വിദ്യാഭ്യാസ രംഗങ്ങളിൽ പെൺകുട്ടികളുടെ എണ്ണം ഏകദേശം 43 ശതമാനത്തിലെത്തിയിട്ടുണ്ട്. "ഈ നേട്ടങ്ങൾ നമ്മുടെ പെൺമക്കൾക്കായി മാറിക്കൊണ്ടിരിക്കുന്ന അവസരങ്ങളുടെ തെളിവാണ്," പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

സാമൂഹിക വെല്ലുവിളിയായ സ്ത്രീ സുരക്ഷയെക്കുറിച്ച് പരാമർശിക്കവെ, ഈ ദിശയിൽ ഗവൺമെൻറ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ കൂടുതൽ സംവേദനക്ഷമമാക്കുന്നതിനും തീരുമാനങ്ങൾ വേഗത്തിലാക്കുന്നതിനുമായി നിയമ പരിഷ്കാരങ്ങൾ വരുത്തുകയും ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. "ഭാരതീയ ന്യായ സംഹിത സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു. എവിടെനിന്നും ഇ-എഫ്ഐആർ (e-FIR) അല്ലെങ്കിൽ സീറോ-എഫ്ഐആർ (Zero-FIR) ഫയൽ ചെയ്യാൻ അനുവദിച്ചുകൊണ്ട് എഫ്ഐആർ നടപടികൾ ലളിതമാക്കിയിട്ടുണ്ട്. കൂടാതെ ഇരകളുടെ മൊഴികൾ ഓഡിയോ-വീഡിയോ മുഖേന രേഖപ്പെടുത്താനുള്ള വ്യവസ്ഥകളും ഇതിലുണ്ട്," ശ്രീ മോദി വിശദീകരിച്ചു.

 

രാജ്യത്തെ ഓരോ അമ്മയ്ക്കും സഹോദരിക്കും മകൾക്കും അവരുടെ അഭിലാഷങ്ങൾ രാജ്യം മനസ്സിലാക്കുന്നുണ്ടെന്നും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. കഠിനാധ്വാനത്തിലൂടെയും ധൈര്യത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ഇന്ത്യയുടെ നാരീശക്തി പുതിയ ഉയരങ്ങൾ തൊട്ടിരിക്കുകയാണ്. "നമ്മൾ കൂട്ടായി ഈ ശക്തിക്ക് പുതിയ ഊർജ്ജം പകരുകയും അവർക്കായി അവസരങ്ങൾ വ്യാപിപ്പിക്കുകയും വേണം," പ്രധാനമന്ത്രി പറഞ്ഞു.

ഒരു പ്രത്യേക അഭ്യർത്ഥന നടത്തിക്കൊണ്ട്, നാരീശക്തി വന്ദൻ പരിപാടിയിലെ ചർച്ചകൾ വ്യക്തിപരമായ കൂടിക്കാഴ്ചകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും രാജ്യത്തെ ഓരോ ഗ്രാമത്തിലും എത്തിക്കാൻ പ്രധാനമന്ത്രി സ്ത്രീകളോട് ആഹ്വാനം ചെയ്തു. ഈ സുപ്രധാന തീരുമാനത്തെക്കുറിച്ച് ഓരോ സ്ത്രീയെയും ബോധവതികളാക്കേണ്ടതുണ്ട്; എങ്കിൽ മാത്രമേ അവർക്ക് ഇതിന്റെ കരുത്തും തങ്ങളുടെ പങ്കും മനസ്സിലാക്കാനും, വരും കാലങ്ങളിൽ സംസ്ഥാനങ്ങൾ മുതൽ രാജ്യത്തിന്റെ പാർലമെന്റ് വരെ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ കഴിയുമെന്ന് തുറന്ന് സ്വപ്നം കാണാനും സാധിക്കൂ. "നാരീശക്തിക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുമെന്നും തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ അവർ പൂർണ്ണ പങ്കാളികളാകുമെന്നും നമുക്കെല്ലാവർക്കും ഒന്നിച്ച് തീരുമാനിക്കാം - ഇതാണ് നമ്മുടെ ശോഭനമായ ഭാവിയിലേക്കുള്ള ഏറ്റവും വലിയ ഉറപ്പ്," പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉപസംഹരിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s electronics exports up 11.62% to $5.09 billion in May

Media Coverage

India’s electronics exports up 11.62% to $5.09 billion in May
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi highlights India's defence transformation over the last decade
June 17, 2026

The Prime Minister, Shri Narendra Modi has highlighted the significant transformation witnessed in India’s defence capabilities over the last decade.

Shri Modi said that India’s defence capabilities have undergone a major transformation, guided by the vision of self-reliance and powered by innovation, technology and indigenous manufacturing.

The Prime Minister noted that the progress made in the defence sector over the last 12 years reflects India’s growing focus on strengthening national security through self-reliance.

The Prime Minister further stated that India has strengthened its defence capabilities across air, land and sea, advanced indigenous technologies and built a stronger foundation for self-reliance and national security.

The Prime Minister wrote on X;

“India’s defence capabilities have witnessed significant transformation over the last decade, guided by the vision of self-reliance and powered by innovation, technology and indigenous manufacturing.

This thread gives a glimpse of the strides India has made in the defence sector over the last 12 years.

#12YearsOfSurakshitBharat”

“This thread explains how India has strengthened its defence capabilities across air, land and sea, advanced indigenous technologies and built a stronger foundation for self-reliance and national security.

#12YearsOfSurakshitBharat”