On this day, the nation witnessed a shining example of Sardar Patel’s iron will, as the Indian Army liberated Hyderabad from countless atrocities
Nothing surpasses the honour, pride, and glory of ‘Maa Bharti’: PM
‘Swasth Nari Sashakt Parivar’ campaign is dedicated to our mothers and sisters: PM
Service to the poor is the highest purpose of my life: PM
We are working with commitment of 5F vision for the textile industry – from Farm to Fibre, Fibre to Factory, Factory to Fashion and Fashion to Foreign: PM
Vishwakarma brothers and sisters are a major force behind Make in India: PM
Those who have been left behind are our top priority: PM

മധ്യപ്രദേശിലെ ധാറിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, ധാർ ഭോജ്ശാലയുടെ ആരാധ്യ മാതാവായ വാഗ്ദേവിയുടെ പാദങ്ങളെ  പ്രധാനമന്ത്രി പ്രണമിച്ചു. ദിവ്യ ശില്പിയും വൈദഗ്ധ്യത്തിന്റെയും സൃഷ്ടിയുടെയും ദേവനുമായ ഭഗവാൻ വിശ്വകർമ്മാവിന്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം ഭഗവാൻ വിശ്വകർമ്മാവിനെ വണങ്ങി. തങ്ങളുടെ കരകൗശല വൈദഗ്ധ്യത്തിലൂടെയും സമർപ്പണത്തിലൂടെയും രാഷ്ട്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കോടിക്കണക്കിന് സഹോദരീസഹോദരന്മാരെ അദ്ദേഹം ആദരിച്ചു. 

ധാർ എന്നയിടം എപ്പോഴും വീര്യത്തിന് പ്രചോദനം നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ  ശ്രീ മോദി, "മഹാരാജ ഭോജിന്റെ ധീരത ദേശീയ അഭിമാനത്തിന്റെ പ്രതിരോധത്തിൽ ഉറച്ചുനിൽക്കാൻ നമ്മെ പഠിപ്പിക്കുന്നു" എന്ന് എടുത്തുപറഞ്ഞു. മഹർഷി ദധീചിയുടെ ത്യാഗം മനുഷ്യരാശിയെ സേവിക്കാനുള്ള ദൃഢനിശ്ചയം നമുക്ക് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ന് രാഷ്ട്രം ഭാരതമാതാവിന്റെ സുരക്ഷയ്ക്ക് ഏറ്റവും മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചതിനെ അനുസ്മരിച്ച്, ഓപ്പറേഷൻ സിന്ദൂറിലൂടെ അവരുടെ ഭീകര കേന്ദ്രങ്ങൾ നാം നശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ ധീരരായ സൈനികർ കണ്ണിമവെട്ടുന്ന സമയം കൊണ്ട് പാകിസ്ഥാനെ മുട്ടുകുത്തിച്ചുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. അടുത്തിടെ നടന്ന ഒരു സംഭവത്തെ പരാമർശിച്ച്, ഇന്നലെ മറ്റൊരു പാകിസ്ഥാൻ തീവ്രവാദി കരഞ്ഞുകൊണ്ട് തന്റെ ദുരിതം വിവരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

 

"ആരുടെയും ആണവ ഭീഷണികളെ ഭയപ്പെടാത്തതും ഭീകരതയുടെ കേന്ദ്രത്തിൽ നേരിട്ട് ആക്രമണം നടത്തി പ്രതികരിക്കുന്നതുമായ പുതിയ ഇന്ത്യയാണിത്", പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു. സർദാർ പട്ടേലിന്റെ ഉരുക്കുപോലുള്ള ദൃഢനിശ്ചയത്തിന് രാജ്യം സാക്ഷ്യം വഹിച്ച ചരിത്രപരമായ ഒരു സന്ദർഭമാണ് സെപ്റ്റംബർ 17 എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ദിവസം, ഇന്ത്യൻ സൈന്യം ഹൈദരാബാദിനെ നിരവധി അതിക്രമങ്ങളിൽ നിന്ന് മോചിപ്പിച്ച് ഇന്ത്യയുമായി സംയോജിപ്പിച്ചു. ഈ മഹത്തായ നേട്ടവും സായുധ സേനയുടെ വീര്യവും ഇപ്പോൾ ഗവൺമെൻറ്  ഔപചാരികമായി ആദരിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തെ പ്രതീകപ്പെടുത്തുന്ന ഈ ദിവസം ഇപ്പോൾ ഹൈദരാബാദ് വിമോചന ദിനമായി ആചരിക്കുന്നു. ഭാരതമാതാവിന്റെ ബഹുമാനം, അഭിമാനം, മഹത്വം എന്നിവയേക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് ഓർമ്മിപ്പിക്കുന്നതിനാണ് ഹൈദരാബാദ് വിമോചന ദിനം ആചരി ക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. ജീവിതത്തിലെ ഓരോ നിമിഷവും രാഷ്ട്രത്തിനായി സമർപ്പിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

രാഷ്ട്രത്തിനുവേണ്ടി എല്ലാം ത്യജിക്കുമെന്ന് പ്രതിജ്ഞയെടുത്ത നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ രാജ്യത്തിനായി ജീവിതം സമർപ്പിച്ചുവെന്ന് അടിവരയിട്ട ശ്രീ മോദി, കൊളോണിയൽ ഭരണത്തിന്റെ ചങ്ങലകളിൽ നിന്ന് മുക്തവും വേഗത്തിൽ മുന്നേറുന്നതുമായ ഒരു വികസിത ഇന്ത്യയായിരുന്നു അവരുടെ സ്വപ്നമെന്ന് ഊന്നിപ്പറഞ്ഞു. ഈ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ന് 140 കോടി ഇന്ത്യക്കാർ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്ത്രീശക്തി, യുവശക്തി, ദരിദ്രർ, കർഷകർ എന്നീ നാല് പ്രധാന തൂണുകളെ ഈ യാത്രയുടെ നാല് പ്രധാന സ്തംഭങ്ങളായി വിശദീകരിച്ച പ്രധാനമന്ത്രി, ഇന്നത്തെ പരിപാടി വികസിത ഇന്ത്യയുടെ നാല് തൂണുകളെയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. പരിപാടിയിൽ അമ്മമാർ, സഹോദരിമാർ, പെൺമക്കൾ എന്നിവരുടെ വലിയ സാന്നിധ്യം അദ്ദേഹം അംഗീകരിക്കുകയും സ്ത്രീ ശാക്തീകരണത്തിന് നൽകിയ പ്രത്യേക ശ്രദ്ധയ്ക്ക് അടിവരയിടുകയും ചെയ്തു, "ഈ വേദിയിൽ നിന്ന്, 'സ്വസ്ത് നാരി, സശക്ത് പരിവാർ' കാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നു" എന്നും അദ്ദേഹം പറഞ്ഞു. 

'ആദി സേവാ പർവ്വ്' എന്ന പരിപാടിയുടെ പ്രതിധ്വനികൾ രാജ്യമെമ്പാടും വിവിധ ഘട്ടങ്ങളിലായി കേൾക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ന് മുതൽ അതിന്റെ മധ്യപ്രദേശ് പതിപ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ധാറിൽ ഉൾപ്പെടെയുള്ള മധ്യപ്രദേശിലെ ആദിവാസി സമൂഹങ്ങളെ വിവിധ സർക്കാർ പദ്ധതികളുമായി നേരിട്ട് ബന്ധിപ്പിക്കാൻ ഈ കാമ്പെയ്ൻ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ടെക്സ്റ്റൈൽ പാർക്കിന് ധാറിൽ തറക്കല്ലിടുന്ന ഈ വിശ്വകർമ ജയന്തി ദിനത്തിൽ, ഒരു പ്രധാന വ്യാവസായിക സംരംഭം പ്രഖ്യാപിച്ചുകൊണ്ട്, ഈ പാർക്ക് രാജ്യത്തെ ടെക്സ്റ്റൈൽ വ്യവസായത്തിന് പുതിയ ഊർജ്ജം പകരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുമെന്നും ധാരാളം യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പദ്ധതികൾക്കും പ്രചാരണങ്ങൾക്കും എല്ലാ പൗരന്മാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

 

ഇന്ത്യയുടെ നാരീശക്തിയായ അമ്മമാരും സഹോദരിമാരുമാണ് രാജ്യത്തിന്റെ പുരോഗതിയുടെ അടിത്തറയെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഒരു അമ്മ ആരോഗ്യവതിയായിരിക്കുമ്പോൾ, മുഴുവൻ കുടുംബവും നന്നായി പ്രവർത്തിക്കുമെന്നും, എന്നാൽ അവർ രോഗബാധിതയായാൽ, മുഴുവൻ കുടുംബ സംവിധാനവും താറുമാറാകുമെന്നും ചൂണ്ടിക്കാട്ടി. 'സ്വസ്ത് നാരി, സശക്ത് പരിവാർ' കാമ്പെയ്‌നിന്റെ നിർണായക പ്രാധാന്യം അദ്ദേഹം അടിവരയിട്ടു, അവബോധത്തിന്റെയോ വിഭവങ്ങളുടെയോ അഭാവം മൂലം ഒരു സ്ത്രീയും കഷ്ടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. വൈകി കണ്ടെത്തുന്നതിനാലും  പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉയർന്ന അപകടസാധ്യതയുള്ളതിനാലും, പല രോഗങ്ങളും നിശബ്ദമായി വ്യാപിക്കുകയും ഗുരുതരമാവുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ കാമ്പെയ്‌നിന് കീഴിൽ, രക്തസമ്മർദ്ദം, പ്രമേഹം മുതൽ വിളർച്ച, ക്ഷയം, കാൻസർ വരെയുള്ള രോഗാവസ്ഥകൾക്കായി പരിശോധനകൾ നടത്തും. എല്ലാ പരിശോധനകളും മരുന്നുകളും സൗജന്യമായി നൽകുമെന്നും ചെലവുകൾ ഗവൺമെന്റ് വഹിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. തുടർ ചികിത്സയ്ക്ക് ആയുഷ്മാൻ കാർഡ് ഒരു സംരക്ഷണ കവചമായി വർത്തിക്കും. ഇന്ന് മുതൽ ഒക്ടോബർ 2 വരെ ഈ കാമ്പയിൻ നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളമുള്ള അമ്മമാരോടും സഹോദരിമാരോടും പെൺമക്കളോടും സ്വന്തം ആരോഗ്യത്തിനായി സമയം ചെലവഴിക്കാനും, ഈ ക്യാമ്പുകളിൽ വലിയ തോതിൽ പങ്കെടുക്കാനും, അവരുടെ സമൂഹത്തിലെ മറ്റ് സ്ത്രീകൾക്കിടയിൽ അവബോധം പ്രചരിപ്പിക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഒരു അമ്മയും പിന്നാക്കം പോകരുത്, ഒരു മകളും പിന്നാക്കം പോകരുത് എന്ന കൂട്ടായ ദൃഢനിശ്ചയത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.

അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ആരോഗ്യം ദേശീയ മുൻഗണനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗർഭിണികൾക്കും പെൺകുട്ടികൾക്കും ശരിയായ പോഷകാഹാരം ഉറപ്പാക്കാൻ ഗവൺമെൻ്റ് ദൗത്യാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുതൽ എട്ടാമത് 'ദേശീയ പോഷകാഹാര മാസം' ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വികസ്വര രാജ്യത്ത് മാതൃ-ശിശു മരണനിരക്ക് കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇത് കൈവരിക്കുന്നതിനായി 2017 ൽ ഗവൺമെൻറ് പ്രധാനമന്ത്രി മാതൃ വന്ദന യോജന ആരംഭിച്ചു. ഈ പദ്ധതി പ്രകാരം, ആദ്യത്തെ കുഞ്ഞിന്റെ ജനനസമയത്ത് ₹5,000 നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നു, രണ്ടാമത്തെ പെൺകുട്ടിയുടെ ജനനസമയത്ത് ₹6,000 നേരിട്ട് നൽകുന്നു. ഇതുവരെ 4.5 കോടി ഗർഭിണികളായ അമ്മമാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും,  ഈയിനത്തിൽ  ഇതുവരെ ₹19,000 കോടിയിലധികം വിതരണം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ദിവസം മാത്രം, ഒറ്റ ക്ലിക്കിലൂടെ 15 ലക്ഷത്തിലധികം ഗർഭിണികൾക്ക് സഹായം അയച്ചതായും, ₹450 കോടിയിലധികം നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചതാ‌യും അദ്ദേഹം കൂട്ടിച്ചേർത്തു. 

മധ്യപ്രദേശിന്റെ മണ്ണിൽ നിന്നുള്ള മറ്റൊരു പ്രധാന ആരോഗ്യ പ്രശ്നത്തെ പരാമർശിച്ചുകൊണ്ട്, ഗോത്ര മേഖലകളിലെ അരിവാൾ കോശ രോ​ഗത്തിന്റെ ഗുരുതരമായ വെല്ലുവിളിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഗോത്ര സമൂഹങ്ങളെ ഈ രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഗവൺമെൻ്റ് ഒരു ദേശീയ ദൗത്യം നടത്തുന്നുണ്ടെന്നും പറഞ്ഞു. 2023 ൽ മധ്യപ്രദേശിലെ ഷാഹ്‌ധോളിൽ നിന്നാണ് ഈ ദൗത്യം ആരംഭിച്ചത്, അവിടെയാണ് ആദ്യത്തെ സിക്കിൾ സെൽ സ്‌ക്രീനിംഗ് കാർഡ് വിതരണം ചെയ്തത്. "ഇന്ന്, സ്‌ക്രീനിംഗ് കാർഡ് വിതരണം മധ്യപ്രദേശിൽ വച്ച് ഒരു കോടിയായി. ഈ കാമ്പെയ്‌നിന് കീഴിൽ, രാജ്യത്തുടനീളം അഞ്ച് കോടിയിലധികം വ്യക്തികളെ സ്‌ക്രീൻ ചെയ്തു" എന്ന് ശ്രീ മോദി പറഞ്ഞു. ഗോത്ര സമൂഹങ്ങളിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ സംരക്ഷിക്കാൻ സിക്കിൾ സെൽ സ്‌ക്രീനിംഗ് സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സിക്കിൾ സെൽ അനീമിയയ്‌ക്കായി സ്‌ക്രീനിംഗ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗോത്രവിഭാഗക്കാരായ  അമ്മമാരോടും സഹോദരിമാരോടും അദ്ദേഹം പ്രത്യേകം  അഭ്യർത്ഥിച്ചു.

 

അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം എളുപ്പമാക്കുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമാണ് തന്റെ നിരന്തരമായ പരിശ്രമമെന്ന് സൂചിപ്പിച്ചുകൊണ്ട്, സ്വച്ഛ് ഭാരത് അഭിയാൻ പ്രകാരം കോടിക്കണക്കിന് ശൗചാലയങ്ങളുടെ നിർമ്മാണം, ഉജ്ജ്വല യോജന പ്രകാരം സൗജന്യ എൽപിജി കണക്ഷനുകൾ നൽകൽ, ഗാർഹിക ജലവിതരണം ഉറപ്പാക്കുന്നതിനുള്ള ജൽ ജീവൻ മിഷൻ തുടങ്ങിയ സംരംഭങ്ങൾ സ്ത്രീകളുടെ ദൈനംദിന വെല്ലുവിളികളെ ഗണ്യമായി ലഘൂകരിച്ചിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതി സ്ത്രീകളുടെ ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയെക്കുറിച്ച് പരാമർശിച്ച്, പദ്ധതിയിലൂടെ സൗജന്യ റേഷൻ പദ്ധതി ഉറപ്പാക്കിയതുവഴി കോവിഡ്-19 മഹാമാരിയുടെ ദുഷ്‌കരമായ സമയങ്ങളിൽ പോലും ദരിദ്രരായ അമ്മമാരുടെ അടുക്കളയിലെ തീ അണഞ്ഞില്ലെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതി പ്രകാരമുള്ള  സൗജന്യ ധാന്യ വിതരണം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നൽകുന്ന മിക്ക വീടുകളും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിൽ ഗവൺമെൻറ് ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, പുതിയ ബിസിനസുകൾ ആരംഭിക്കുന്നതിനും വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുമായി കോടിക്കണക്കിന് സ്ത്രീകൾ മുദ്ര യോജന വഴി വായ്പകൾ നേടുന്നുണ്ടെന്ന് പറഞ്ഞു. മൂന്ന് കോടി സ്ത്രീകളെ 'ലഖ്പതി ദീദി'കളാക്കി മാറ്റാൻ ഗവൺമെൻറ് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഏകദേശം രണ്ട് കോടി പേർ ഇതിനകം ഈ നാഴികക്കല്ല് കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സഖികളായും ഡ്രോൺ ദീദികളായും പരിശീലനം നൽകി  ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഹൃദയഭാഗത്ത് സ്ത്രീകളെ പ്രതിഷ്ഠിക്കുന്നു. സ്വയം സഹായ ഗ്രൂപ്പുകളിലൂടെ സ്ത്രീകൾ പരിവർത്തനത്തിന്റെ ഒരു പുതിയ തരംഗം നയിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 11 വർഷമായി, ദരിദ്രരുടെ ക്ഷേമവും അവരുടെ ജീവിതം മെച്ചപ്പെടുത്തലുമാണ് ഗവൺമെൻ്റിൻ്റെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ദരിദ്രർ പുരോഗമിക്കുമ്പോൾ മാത്രമേ രാഷ്ട്രത്തിന് പുരോഗതി കൈവരിക്കാൻ കഴിയൂ എന്ന വിശ്വാസം അദ്ദേഹം ഊന്നിപ്പറഞ്ഞു. ദരിദ്രർക്കുള്ള സേവനം ഒരിക്കലും വെറുതെയാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി; ചെറിയ പിന്തുണ ലഭിച്ചാൽ പോലും, വലിയ വെല്ലുവിളികളെ മറികടക്കാനുള്ള ധൈര്യം അവർ പ്രകടിപ്പിക്കുന്നു. ദരിദ്രരുടെ വികാരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും താൻ വ്യക്തിപരമായി ജീവിച്ചുപോന്നിട്ടുണ്ടെന്നും അവരുടെ വേദനകൾ തന്റേതാക്കിയിട്ടുണ്ടെന്നും ശ്രീ മോദി പങ്കുവെച്ചു. ദരിദ്രർക്കുള്ള സേവനമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമെന്ന് അദ്ദേഹം ആവർത്തിച്ചു. അതനുസരിച്ച്, ദരിദ്രരെ മുന്നിൽക്കണ്ട്  പദ്ധതികൾ രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഗവൺമെൻ്റ് തുടരുന്നു.

 

ഇന്ത്യയിലെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതോടെ ഗവൺമെന്റ് നയങ്ങളുടെ സ്വാധീനം ഇപ്പോൾ ലോകത്തിന് ദൃശ്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ പരിവർത്തനം സമൂഹത്തിലുടനീളം പുതിയൊരു ആത്മവിശ്വാസം വളർത്തിയിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞു. ഈ ശ്രമങ്ങൾ വെറും പദ്ധതികളല്ലെന്നും ദരിദ്രരായ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ജീവിതത്തിൽ മാറ്റത്തിനുള്ള ഉറപ്പാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദരിദ്രരുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്നതും സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതും തന്റെ ഏറ്റവും ഉയർന്ന സമർപ്പണവും അചഞ്ചലമായ പ്രതിബദ്ധതയുമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

മധ്യപ്രദേശിലെ മഹേശ്വരി തുണിത്തരങ്ങളുടെ സമ്പന്നമായ പാരമ്പര്യത്തെ എടുത്തുകാണിച്ചുകൊണ്ട്, ദേവി അഹല്യഭായ് ഹോൾക്കർ മഹേശ്വരി സാരിക്ക് ഒരു പുതിയ മാനം നൽകിയെന്ന് ചൂണ്ടിക്കാട്ടി, അവരുടെ 300-ാം ജന്മവാർഷികാഘോഷം പ്രധാനമന്ത്രി അനുസ്മരിച്ചു, അവരുടെ പാരമ്പര്യം ഇപ്പോൾ ധാറിലെ പിഎം മിത്ര പാർക്കിലൂടെ മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടൺ, സിൽക്ക് തുടങ്ങിയ അവശ്യ നെയ്ത്ത് വസ്തുക്കളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകാനും ഗുണനിലവാര പരിശോധനകൾ ലളിതമാക്കാനും വിപണി കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും പാർക്ക് സഹായിക്കുമെന്ന് ശ്രീ മോദി വിശദീകരിച്ചു. സ്പിന്നിംഗ്, ഡിസൈനിംഗ്, പ്രോസസ്സിംഗ്, കയറ്റുമതി എന്നിവയെല്ലാം ഒരു കുടക്കീഴിൽ നടക്കുമെന്നും അതുവഴി  മുഴുവൻ തുണിത്തരങ്ങളുടെയും മൂല്യ ശൃംഖല ഒരു സ്ഥലത്ത് ലഭ്യമാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉൽപ്പാദനത്തിൽ നിന്ന് ആഗോള വിപണികളിലേക്കുള്ള വേഗതയേറിയതും സുഗമവുമായ യാത്ര ഉറപ്പാക്കുന്ന തുണി വ്യവസായത്തിനായുള്ള പഞ്ച മുഖ (5F) ദർശനത്തോടുള്ള ഗവൺമെൻ്റിൻ്റെ  പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

ധാറിലെ പിഎം മിത്ര പാർക്കിനായി ഏകദേശം 1,300 ഏക്കർ ഭൂമിയും 80ലധികം വ്യാവസായിക യൂണിറ്റുകളും ഇതിനോടകം അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടിസ്ഥാന സൗകര്യ വികസനവും ഫാക്ടറി നിർമ്മാണവും ഒരേസമയം മുന്നോട്ടുകൊണ്ടുപോകുമെന്ന് പറഞ്ഞു. പിഎം മിത്ര പാർക്ക് മൂന്ന് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലോജിസ്റ്റിക്സും ഉത്പാദന ചെലവും ഗണ്യമായി കുറയ്ക്കുമെന്നും ഒപ്പം ഇന്ത്യൻ ഉത്പന്നങ്ങൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുമെന്നും ആഗോളതലത്തിൽ മത്സരക്ഷമമാക്കുമെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഈ സംരംഭത്തിന് മധ്യപ്രദേശിലെ ജനങ്ങളെ അദ്ദേഹം പ്രത്യേകമായി അഭിനന്ദിക്കുകയും രാജ്യത്തുടനീളം ആറ് പിഎം മിത്ര പാർക്കുകൾ കൂടി സ്ഥാപിക്കാൻ ഗവൺമെന്റ് പദ്ധതിയിടുന്നുണ്ടെന്നും അറിയിച്ചു.

 

രാജ്യവ്യാപകമായി വിശ്വകർമ പൂജ ആഘോഷിക്കുന്നത് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പിഎം വിശ്വകർമ യോജനയുടെ വിജയം ആഘോഷിക്കാനുള്ള നിമിഷമായി ഇതിനെ വിശേഷിപ്പിച്ചു. മരപ്പണിക്കാർ, ഇരുമ്പുപണിക്കാർ, സ്വർണപ്പണിക്കാർ, മൺപാത്ര നിർമാതാക്കൾ, കൽപ്പണിക്കാർ, ചെമ്പ്, പിച്ചള, മറ്റ് പരമ്പരാഗത കരകൗശല വിദഗ്ധർ എന്നിവരുൾപ്പെടുന്ന വിശ്വകർമ സഹോദരീസഹോദരന്മാർക്ക് അദ്ദേഹം പ്രത്യേക ആശംസകൾ നേർന്നു. 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് പിന്നിലെ പ്രേരകശക്തിയാകുന്ന അവരുടെ നിർണായക പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. അവരുടെ ഉത്പന്നങ്ങളും കഴിവുകളും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം വിശ്വകർമ യോജന ചുരുങ്ങിയ സമയത്തിനുള്ളിൽ 30 ലക്ഷത്തിലധികം കരകൗശല വിദഗ്ധർക്കും തൊഴിലാളികൾക്കും സഹായകമായതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു. ഈ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് നൈപുണ്യ പരിശീലനം, ഡിജിറ്റൽ മാർക്കറ്റിംഗ്, ആധുനിക ഉപകരണങ്ങൾ എന്നിവ ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ് ലക്ഷത്തിലധികം വിശ്വകർമജർക്ക് പുതിയ ഉപകരണങ്ങൾ നൽകിയിട്ടുണ്ടെന്നും അവരുടെ ജോലിയെ പിന്തുണയ്ക്കുന്നതിനായി ₹4,000 കോടിയിലധികം വായ്പകൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട സമൂഹത്തിലെ വിഭാഗങ്ങൾക്കാണ് പിഎം വിശ്വകർമ യോജന ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ടതെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ദരിദ്രരായ വിശ്വകർമ സഹോദരീസഹോദരന്മാർക്ക് കഴിവുകളുണ്ടായിരുന്നു, എന്നാൽ മുൻ ഗവൺമെന്റുകൾക്ക് ആ കഴിവുകൾ വികസിപ്പിക്കാനോ അവരുടെ ജീവിതം മെച്ചപ്പെടുത്താനോ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നിലവിലെ ഗവൺമെന്റ് അവരുടെ കരകൗശലത്തെ പുരോഗതിയിലേക്ക് മാറ്റുന്നതിനുള്ള വഴികൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രതിബദ്ധത ആവർത്തിച്ചുപറഞ്ഞതിനൊപ്പം പിന്നോക്കം നിൽക്കുന്നവർ ഗവൺമെന്റിന്റെ മുൻ‌ഗണനയാണെന്നും ശ്രീ മോദി പ്രസ്താവിച്ചു.

"രാഷ്ട്രം ആദ്യം" എന്ന ആശയത്തോടെ തന്റെ ജീവിതം മുഴുവൻ രാജ്യത്തിനായി സമർപ്പിച്ച ആദരണീയനായ കുശഭാവു ഠാക്കറെയുടെ ജന്മസ്ഥലമായി ധാറിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. കുശഭാവു ഠാക്കറെയ്ക്ക് ആദരാഞ്ജലി അർപ്പിച്ച അദ്ദേഹം, രാജ്യത്തിന് പ്രഥമ സ്ഥാനം നൽകുക എന്ന ഈ മനോഭാവം ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് ‌മുന്നേറാൻ പ്രചോദനം നൽകുന്നുവെന്നും പറഞ്ഞു.

സ്വദേശി എന്ന മന്ത്രം വീണ്ടും ഉറപ്പിക്കാനുള്ള സമയമാണ് ഉത്സവ സീസണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു. വാങ്ങുന്നതോ വിൽക്കുന്നതോ ആയ എന്തും ഇന്ത്യയിൽ തന്നെ നിർമിക്കണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. സ്വാതന്ത്ര്യത്തിനായുള്ള ഒരു ഉപകരണമായി മഹാത്മാഗാന്ധി സ്വദേശി ഉത്പന്നങ്ങളെ ഉപയോഗിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, വികസിത ഭാരതത്തിന്റെ അടിത്തറയായി അത് മാറണമെന്ന് പ്രസ്താവിച്ചു. സ്വദേശി ഉത്പന്നങ്ങളിൽ ജനങ്ങൾ അഭിമാനിതരാകുമ്പോൾ മാത്രമേ ഇത് സാധ്യമാകൂവെന്ന് അദ്ദേഹം വിശദീകരിച്ചു. ചെറിയ വസ്തുക്കൾ മുതൽ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ദീപാവലി വിഗ്രഹങ്ങൾ, വീട്ടുപകരണങ്ങൾ എന്നിങ്ങനെ മൊബൈലുകൾ, ടിവികൾ, റഫ്രിജറേറ്ററുകൾ പോലുള്ള വലിയ വസ്തുക്കൾ വരെ ഇന്ത്യൻ നിർമിതമായവ തിരഞ്ഞെടുക്കാൻ ശ്രീ മോദി പൗരന്മാരെ പ്രേരിപ്പിച്ചു. ഒരു ഉത്പന്നം ഇന്ത്യയിൽ നിർമിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കാരണം സ്വദേശി ഉത്പന്നങ്ങൾ വാങ്ങുന്നതിലൂടെ രാജ്യത്തിനുള്ളിൽ തന്നെ പണം വിനിമയം ചെയ്യപ്പെടുന്നു, മൂലധന ഒഴുക്ക് തടയുന്നു, ദേശീയ വികസനത്തിന് നേരിട്ട് സംഭാവന നൽകുന്നു. റോഡുകൾ, സ്കൂളുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ നിർമിക്കാനും ദരിദ്രരിലേക്ക് എത്തുന്ന ക്ഷേമ പദ്ധതികളെ പിന്തുണയ്ക്കാനും ഈ പണം സഹായിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

അവശ്യവസ്തുക്കൾ ആഭ്യന്തരമായി നിർമിക്കുമ്പോൾ, അവ മറ്റ് ഇന്ത്യക്കാർക്കും തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നവരാത്രി ആരംഭത്തോടനുബന്ധിച്ച് സെപ്റ്റംബർ 22 മുതൽ ജിഎസ്ടി നിരക്കുകൾ കുറച്ചതോടെ, സ്വദേശി ഉത്പന്നങ്ങൾ വാങ്ങാനും പുതുക്കിയ നിരക്കുകളിൽ നിന്ന് പ്രയോജനം നേടാനും അദ്ദേഹം പറഞ്ഞു. "അഭിമാനത്തോടെ പറയുക: ഇതാണ് സ്വദേശി" എന്ന മന്ത്രം ഓർമിക്കാനും ആവർത്തിക്കാനുമുള്ള ആഹ്വാനത്തോടെ അദ്ദേഹം ഉപസംഹരിച്ചു.

മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ മോഹൻ യാദവ്, കേന്ദ്ര മന്ത്രി ശ്രീ സാവിത്രി താക്കൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം
..........................
ആരോഗ്യം, പോഷണം, ഫിറ്റ്നസ്, ആരോഗ്യപൂർണവും ഊർജ്ജസ്വലവുമായ ഭാരതം എന്നിവയോടുള്ള തന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി പ്രധാനമന്ത്രി 'സ്വസ്ഥ് നാരി സശക്ത് പരിവാർ', 'എട്ടാമത് രാഷ്ട്രീയ പോഷണ്‍ മാസം' എന്നീ ക്യാമ്പയ്‌നുകൾക്ക് തുടക്കം കുറിച്ചു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യത്തുടനീളമുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (സിഎച്ച്സി), ജില്ലാ ആശുപത്രികൾ, മറ്റ് ഗവൺമെന്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഈ ക്യാമ്പയ്‌ൻ സംഘടിപ്പിക്കും. ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള എക്കാലത്തെയും വലിയ ആരോഗ്യ പ്രവർത്തനമായിരിക്കും നടക്കുന്നത്. രാജ്യവ്യാപകമായി എല്ലാ ഗവൺമെന്റ് ആരോഗ്യ കേന്ദ്രങ്ങളിലും ദിവസേന ആരോഗ്യ ക്യാമ്പുകൾ നടക്കും.

 

രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പയ്‌ൻ സമൂഹത്തിൽ സ്ത്രീ കേന്ദ്രീകൃത ആരോഗ്യ സേവനങ്ങൾ നൽകാൻ ശ്രമിക്കുന്നു. സാംക്രമികേതര രോഗങ്ങൾ, വിളർച്ച, ക്ഷയം, അരിവാൾ കോശ രോഗം എന്നിവയ്ക്കുള്ള പരിശോധനയും ഇവയുടെ നേരത്തെയുള്ള കണ്ടെത്തലും ചികിത്സകളും ശക്തിപ്പെടുത്താനും പ്രസവാനന്തര പരിചരണം, പ്രതിരോധ കുത്തിവെപ്പ്, പോഷകാഹാരം, ആർത്തവ ശുചിത്വം, ജീവിതശൈലി, മാനസികാരോഗ്യ അവബോധം എന്നിവയിലൂടെ മാതൃ, ശിശു, കൗമാര ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. ഗൈനക്കോളജി, ശിശുരോഗ ചികിത്സ, കണ്ണ്, ഇ.എൻ.ടി, ദന്ത ചികിത്സ, ത്വക് രോഗ ചികിത്സ, മനോരോഗചികിത്സ എന്നിവയുൾപ്പെടെയുള്ള പ്രത്യേക സേവനങ്ങൾ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവയിലൂടെ ഏകോപിപ്പിക്കും.

രാജ്യവ്യാപകമായി ഈ ക്യാമ്പയ്‌നിന്റെ ഭാഗമായി രക്തദാന ഡ്രൈവുകളും സംഘടിപ്പിക്കും. ഇ-രക്ത്കോശ് പോർട്ടലിൽ ദാതാക്കൾ രജിസ്റ്റർ ചെയ്യുകയും MyGov വഴി പ്രതിജ്ഞാ ക്യാമ്പയ്‌നുകൾ നടത്തുകയും ചെയ്യും. PM-JAY, ആയുഷ്മാൻ വയ വന്ദന, ABHA എന്നിവയിൽ അംഗങ്ങളെ ചേർക്കും. കാർഡ് വെരിഫിക്കേഷനും പരാതിപരിഹാരത്തിനുമായി ആരോഗ്യ ക്യാമ്പുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിക്കും. സമഗ്രമായ ആരോഗ്യ-ക്ഷേമ രീതികൾ പ്രോത്സാഹിപ്പിക്കാൻ സ്ത്രീകൾക്കും കുടുംബങ്ങൾക്കും യോഗ സെഷനുകൾ, ആയുർവേദ കൺസൾട്ടേഷനുകൾ, മറ്റ് ആയുഷ് സേവനങ്ങൾ എന്നിവ സംഘടിപ്പിക്കും. പൊണ്ണത്തടി തടയുക, മെച്ചപ്പെട്ട പോഷകാഹാരം ഉറപ്പാക്കുക, സ്വമേധായ ഉള്ള രക്തദാനം പ്രോത്സാഹിപ്പിക്കുക എന്നിവയിൽ പ്രത്യേക ഊന്നൽ നൽകി ആരോഗ്യകരമായ ജീവിതശൈലി രീതികളിലേക്ക് സമൂഹത്തെ നയിക്കാനും ഈ ക്യാമ്പയ്ൻ സഹായിക്കും. ക്ഷയരോഗികൾക്കുള്ള പോഷകാഹാരം, കൗൺസിലിംഗ്, പരിചരണം എന്നിവ ഉറപ്പാക്കുന്ന പ്ലാറ്റ്‌ഫോമായ നിക്ഷയ് മിത്രങ്ങളിൽ രജിസ്റ്റർ ചെയ്യാനും പൗരന്മാരെ ഈ ക്യാമ്പയ്ൻ പ്രോത്സാഹിപ്പിക്കും

പ്രധാനമന്ത്രി ഒറ്റ ക്ലിക്കിലൂടെ പ്രധാൻമന്ത്രി മാതൃ വന്ദന യോജനയ്ക്ക് കീഴിലുള്ള ഫണ്ട് രാജ്യത്തുടനീളമുള്ള അർഹരായ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. രാജ്യത്തെ പത്ത് ലക്ഷത്തോളം സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

മാതൃ-ശിശു ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സുമൻ സഖി ചാറ്റ്ബോട്ട് പ്രധാനമന്ത്രി ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളിലെയും വിദൂര പ്രദേശങ്ങളിലെയും ഗർഭിണികൾക്ക് അവശ്യ ആരോഗ്യ സേവനങ്ങൾ നൽകാൻ സമയബന്ധിതവും കൃത്യവുമായ വിവരങ്ങൾ ചാറ്റ്ബോട്ട് ലഭ്യമാക്കും.

 

അരിവാൾ കോശ രോഗത്തിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുന്നതിനായി സംസ്ഥാനത്ത് ഒരു കോടിയോളം വരുന്ന അരിവാൾ കോശ രോഗപരിശോധനയും കൗൺസിലിംഗ് കാർഡും പ്രധാനമന്ത്രി വിതരണം ചെയ്തു.

ഗോത്ര അഭിമാനത്തിന്റെയും രാഷ്ട്രനിർമാണത്തിന്റെ ചൈതന്യത്തിന്റെയും സംഗമസ്ഥാനത്തെ അടയാളപ്പെടുത്തുന്ന മധ്യപ്രദേശിന് വേണ്ടി ആദി കർമയോഗി അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി 'ആദി സേവാ പർവ്' ആരംഭിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, നൈപുണ്യ വികസനം, ഉപജീവനമാർഗം മെച്ചപ്പെടുത്തൽ, ശുചിത്വം, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നി ഗോത്രമേഖലകളിലെ സേവനാധിഷ്ഠിത പ്രവർത്തനങ്ങളുടെ ഒരു പംക്തി ഈ സംരംഭത്തിൽ ഉൾപ്പെടും. ഓരോ ഗ്രാമത്തിനും ദീർഘകാല വികസന രൂപരേഖകൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ഗോത്ര ഗ്രാമ കർമ്മപദ്ധതി, ഗോത്ര ഗ്രാമ വിഷൻ 2030 എന്നിവയിലും പ്രത്യേക ഊന്നൽ നൽകും.

 

ഫാമിൽ നിന്ന് ഫൈബറിലേക്ക്, ഫൈബറിൽ നിന്ന് ഫാക്ടറിയിലേക്ക്, ഫാക്ടറിയിൽ നിന്ന് ഫാഷനിലേക്ക്, ഫാഷനിൽ നിന്ന് വിദേശത്തേക്ക് എന്നീ 5F വിഷന് അനുസൃതമായി, പ്രധാനമന്ത്രി ധാറിലെ പിഎം മിത്ര പാർക്ക് ഉദ്ഘാടനം ചെയ്തു. 2,150 ഏക്കറിലധികം വിസ്തൃതിയുള്ള ഈ പാർക്കിൽ പൊതു മാലിന്യ സംസ്കരണ പ്ലാന്റ്, സൗരോർജ്ജ പ്ലാന്റ്, ആധുനിക റോഡുകൾ എന്നിവയുൾപ്പെടെ ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും, ഇത് ഒരു മികച്ച വ്യാവസായിക ടൗൺഷിപ്പാക്കി മാറ്റും. കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച മൂല്യം നൽകുന്നതിലൂടെയും അവരുടെ വരുമാനം വർധിപ്പിക്കുന്നതിലൂടെയും മേഖലയിലെ പരുത്തി കർഷകർക്ക് ഇത് നല്ല രീതിയിൽ പ്രയോജനപ്പെടും.

വിവിധ ടെക്സ്റ്റൈൽ കമ്പനികൾ 23,140 കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്, ഇത് പുതിയ വ്യവസായങ്ങൾക്കും വലിയ തോതിലുള്ള തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുന്നു. ഏകദേശം 3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കയറ്റുമതി ഗണ്യമായി വർധിപ്പിക്കുകയും ചെയ്യും.

പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനുമുള്ള തന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, സംസ്ഥാനത്തെ ഏക് ബാഗിയ മാ കേ നാം സംരംഭത്തിന് കീഴിലുള്ള വനിതാ സ്വയം സഹായസംഘത്തിലെ അംഗത്തിന് പ്രധാനമന്ത്രി ഒരു തൈ സമ്മാനിച്ചു. മധ്യപ്രദേശിലെ 10,000-ത്തിലധികം സ്ത്രീകൾ 'മാ കി ബാഗിയ' വികസിപ്പിക്കും. സസ്യ സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ഉപാധികളും വനിതാ ഗ്രൂപ്പുകൾക്ക് നൽകുന്നുണ്ട്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
38 Per Cent Women In Rural And Semi-Urban Use UPI Weekly For Daily Essentials: Survey

Media Coverage

38 Per Cent Women In Rural And Semi-Urban Use UPI Weekly For Daily Essentials: Survey
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
The government places great emphasis on bringing a 'technology culture' to agriculture: PM Modi
March 06, 2026
This year’s Union Budget gives a strong push to agriculture and rural transformation : PM
Government has continuously strengthened the agriculture sector ,major efforts have reduced the risks for farmers and provided them with basic economic security: PM
If we scale high-value agriculture together, it will transform agriculture into a globally competitive sector: PM
As export-oriented production increases, employment will be created in rural areas through processing and value addition: PM
Fisheries can become a major platform for export growth, a high-value, high-impact sector of rural prosperity: PM
The government is developing digital public infrastructure for agriculture through AgriStack: PM
Technology delivers results when systems adopt it, institutions integrate it, and entrepreneurs build innovations on it: PM

नमस्कार !

बजट वेबिनार सीरीज के तीसरे वेबिनार में, मैं आप सभी का अभिनंदन करता हूं। इससे पहले, टेक्नोलॉजी, रिफॉर्म्स और इकोनॉमिक ग्रोथ जैसे अहम विषयों पर दो वेबिनार हो चुके हैं। आज, Rural Economy और Agriculture जैसे अहम सेक्टर पर चर्चा हो रही है। आप सभी ने बजट निर्माण में अपने मूल्यवान सुझावों से बहुत सहयोग दिया, और आपने देखा होगा बजट में आप सबके सुझाव रिफ्लेक्ट हो रहे हैं, बहुत काम आए हैं। लेकिन अब बजट आ चुका है, अब बजट के बाद उसके full potential का लाभ देश को मिले, इस दिशा में भी आपका अनुभव, आपके सुझाव और सरल तरीके से बजट का सर्वाधिक लोगों को लाभ हो। बजट का पाई-पाई पैसा जिस हेतु से दिया गया है, उसको परिपूर्ण कैसे करें? जल्द से जल्द कैसे करें? आपके सुझाव ये वेबिनार के लिए बहुत अहम है।

साथियों,

आप सभी जानते हैं, कृषि, एग्रीकल्चर, विश्वकर्मा, ये सब हमारी अर्थव्यवस्था का मुख्य आधार है। एग्रीकल्चर, भारत की लॉन्ग टर्म डेवलपमेंट जर्नी का Strategic Pillar भी है, और इसी सोच के साथ हमारी सरकार ने कृषि सेक्टर को लगातार मजबूत किया है। करीब 10 करोड़ किसानों को 4 लाख करोड़ रुपए से अधिक की पीएम किसान सम्मान निधि मिली है। MSP में हुए Reforms से अब किसानों को डेढ़ गुना तक रिटर्न मिल रहा है। इंस्टिट्यूशनल क्रेडिट कवरेज 75 प्रतिशत से अधिक हो चुका है। पीएम फसल बीमा योजना के तहत लगभग 2 लाख करोड़ रुपए के क्लेम सेटल किए गए हैं। ऐसे अनेक प्रयासों से किसानों का रिस्क बहुत कम हुआ है, और उन्हें एक बेसिक इकोनॉमिक सिक्योरिटी मिली है। इससे कृषि क्षेत्र का आत्मविश्वास भी बढ़ा है। आज खाद्यान्न और दालों से लेकर तिलहन तक देश रिकॉर्ड उत्पादन कर रहा है। लेकिन अब, जब 21वीं सदी का दूसरा क्वार्टर शुरू हो चुका है, 25 साल बीत चुके हैं, तब कृषि क्षेत्र को नई ऊर्जा से भरना भी उतना ही आवश्यक है। इस साल के बजट में इस दिशा में नए प्रयास हुए हैं। मुझे विश्वास है, इस वेबिनार में आप सभी के बीच हुई चर्चा, इससे निकले सुझाव, बजट प्रावधानों को जल्द से जल्द जमीन पर उतारने में मदद करेंगे।

साथियों,

आज दुनिया के बाजार खुल रहे हैं, ग्लोबल डिमांड बदल रही है। इस वेबिनार में अपनी खेती को एक्सपोर्ट ओरिएंटेड बनाने पर भी ज्यादा से ज्यादा चर्चा आवश्य़क है। हमारे पास Diverse Climate है, हमें इसका पूरा फायदा उठाना है। एग्रो क्लाइमेटिक जोन, उस विषय में हम बहुत समृद्ध है। इस साल का बजट इन सब बातों के लिए अनगिनत नए अवसर देने वाला बजट है। प्रोडक्टिविटी बढ़ाने की दिशा तय करता है, और एक्सपोर्ट स्ट्रेंथ को बढ़ावा देता है। बजट में हमने high value agriculture पर फोकस किया है। नारियल, काजू, कोको, चंदन, ऐसे उत्पादों के regional-specific promotion की बात कही है, और आपको मालूम है, दक्षिण के हमारे जो राज्य हैं खासकर केरल है, तमिलनाडु है, नारियल की पैदावार बहुत करते हैं। लेकिन अब वो क्रॉप, वो सारे पेड़ इतने पुराने हो चुके हैं कि उसकी वो क्षमता नहीं रही है। केरल के किसानों को अतिरिक्त लाभ हो, तमिलनाडु के किसानों को अतिरिक्त लाभ हो। इसलिए इस बार कोकोनट पर एक विशेष बल दिया गया है, जिसका फायदा आने वाले दिनों में हमारे इन किसानों को मिलेगा।

साथियों,

नॉर्थ ईस्ट की तरफ देखें, अगरवुड बहुत कम लोगों को मालूम है, जो ये अगरबत्ती शब्द है ना, वो अगरवुड से आया हुआ है। अब हिमालयन राज्यों में टेम्परेट नट क्रॉप्स, और इन्हें बढ़ावा देने का प्रस्ताव बजट में रखा गया है। जब एक्सपोर्ट ओरिएंटेड प्रोडक्शन बढ़ेगा, तो ग्रामीण क्षेत्रों में प्रोसेसिंग और वैल्यू एडिशन के जरिए रोजगार सृजन होगा। इस दिशा में एक coordinated action कैसे हो, आप सभी स्टेकहोल्डर्स मिलकर जरूर मंथन करें। अगर हम मिलकर High Value Agriculture को स्केल करते हैं, तो ये एग्रीकल्चर को ग्लोबली कंपेटिटिव सेक्टर में बदल सकता है। एग्री experts, इंडस्ट्री और किसान एक साथ कैसे आएं, किसानों को ग्लोबल मार्केट से जोड़ने के लिए किस तरह से गोल्स सेट किए जाएं, क्वालिटी, ब्रांडिंग और स्टैंडर्ड्स, ऐसे हर पहलू, इन सबको कैसे प्रमोट किया जाए, इन सारे विषयों पर चर्चा, इस वेबिनार को, इसके महत्व को बढ़ाएंगे। मैं एक और बात आपसे कहना चाहूंगा। आज दुनिया हेल्थ के संबंध में ज्यादा कॉनशियस है। होलिस्टिक हेल्थ केयर और उसमें ऑर्गेनिक डाइट, ऑर्गेनिक फूड, इस पर बहुत रुचि है। भारत में हमें केमिकल फ्री खेती पर बल देना ही होगा, हमें नेचुरल फार्मिंग पर बल देना होगा। नेचुरल फार्मिंग से, केमिकल फ्री प्रोडक्ट से दुनिया के बाजार तक पहुंचने में हमारे लिए एक राजमार्ग बन जाता है। उसके लिए सर्टिफिकेशन, लेबोरेटरी ये सारी व्यवस्थाएं सरकार सोच रही है। लेकिन आप लोग इसमें भी जरूर अपने विचार रखिए।

साथियों,

एक्सपोर्ट बढ़ाने में एक बहुत बड़ा फैक्टर फिशरीज सेक्टर का पोटेंशियल भी है। भारत दुनिया का दूसरा सबसे बड़ा मछली उत्पादक देश भी है। आज हमारे अलग-अलग तरह के जलाशय, तालाब, ये सब मिलाकर लगभग 4 लाख टन मछली उत्पादन होता है। जबकि इसमें 20 लाख टन अतिरिक्त उत्पादन की संभावना मौजूद है। अब विचार कीजिए आप, 4 लाख टन से हम अतिरिक्त 20 लाख टन जोड़ दें, तो हमारे गरीब मछुआरे भाई-बहन हैं, उनकी जिंदगी कैसी बदल जाएगी। हमारे पास Rural Income को डायवर्सिफाई करने का अवसर है। फिशरीज एक्सपोर्ट ग्रोथ का बड़ा प्लेटफॉर्म बन सकता है, दुनिया में इसकी मांग है। इस वेबिनार से अगर बहुत ही प्रैक्टिकल सुझाव निकलते हैं, तो कैसे रिज़रवॉयर, उसकी पोटेंशियल की सटीक मैपिंग की जाए, कैसे क्लस्टर प्लानिंग की जाए, कैसे फिशरीज डिपार्टमेंट और लोकल कम्युनिटी के बीच मजबूत कोऑर्डिनेशन हो, तो बहुत ही उत्तम होगा। हैचरी, फीड, प्रोसेसिंग, ब्रांडिंग, एक्सपोर्ट, उसके लिए आवश्यक लॉजिस्टिक्स, हर स्तर पर हमें नए बिजनेस मॉडल विकसित करने ही होंगे। ये Rural Prosperity, ग्रामीण समृद्धि के लिए, वहां की हाई वैल्यू, हाई इम्पैक्ट सेक्टर के रूप में परिवर्तित करने का एक अवसर है हमारे लिए, और इस दिशा में भी हम सबको मिलकर काम करना है, और आप आज जो मंथन करेंगे, उसके लिए, उस कार्य के लिए रास्ता बनेगा।

साथियों,

पशुपालन सेक्टर, ग्रामीण इकोनॉमी का हाई ग्रोथ पिलर है। भारत आज दुनिया का सबसे बड़ा मिल्क प्रोड्यूसर है, Egg प्रोडक्शन में हम दूसरे स्थान पर है। हमें इसे और आगे ले जाने के लिए ब्रीडिंग क्वालिटी, डिजीज प्रिवेंशन और साइंटिफिक मैनेजमेंट पर फोकस करना होगा। एक और अहम विषय पशुधन के स्वास्थ्य का भी है। मैं जब One Earth One Health की बात करता हूं, तो उसमें पौधा हो या पशु, सबके स्वास्थ्य की बात शामिल है। भारत अब वैक्सीन उत्पादन में आत्मनिर्भर है। फुट एंड माउथ डिजीज, उससे पशुओं को बचाने के लिए सवा सौ करोड़ से अधिक डोज पशुओं को लगाई जा चुकी है। राष्ट्रीय गोकुल मिशन के तहत टेक्नोलॉजी का विस्तार किया जा रहा है। हमारी सरकार में अब पशुपालन क्षेत्र के किसानों को किसान क्रेडिट कार्ड का भी लाभ मिल रहा है। निजी निवेश को प्रोत्साहित करने के लिए एनिमल हसबेंड्री इंफ्रास्ट्रक्चर डेवलपमेंट फंड की शुरुआत भी की गई है, और आपको ये पता है हम लोगों ने गोबरधन योजना लागू की है। गांव के पशुओं के निकलने वाला मलमूत्र है, गांव का जो वेस्ट है, कूड़ा-कचरा है। हम गोबरधन योजना में इसका उपयोग करके गांव भी स्वच्छ रख सकते हैं, दूध से आय होती है, तो गोबर से भी आय हो सकती है, और एनर्जी सिक्योरिटी की दिशा में गैस सप्लाई में भी ये गोबरधन बहुत बड़ा योगदान दे सकता है। ये मल्टीपर्पज बेनिफिट वाला काम है, और गांव के लिए बहुत उपयोगी है। मैं चाहूंगा कि सभी राज्य सरकारें इसको प्राथमिकता दें, इसको आगे बढ़ाएं।

साथियों,

हमने पिछले अनुभवों से समझा है कि केवल एक ही फसल पर टिके रहना किसान के लिए जोखिम भरा है। इससे आय के विकल्प भी सीमित हो जाते हैं। इसलिए, हम crop diversification पर फोकस कर रहे हैं। इसके अलावा, National Mission on Edible Oils And Pulses, National Mission on Natural Farming, ये सभी एग्रीकल्चर सेक्टर की ताकत बढ़ा रहे हैं।

साथियों,

आप भी जानते हैं एग्रीकल्चर स्टेट सब्जेक्ट है, राज्यों का भी एक बड़ा एग्रीकल्चर बजट होता है, हमें राज्यों को भी निरंतर प्रेरित करना है कि वो अपना दायित्व निभाने में, हम उनको कैसे मदद दें, हमारे सुझाव उनको कैसे काम आएं। राज्य का भी एक-एक पैसा जो गांव के लिए, किसान के लिए तय हुआ है, वो सही उपयोग हो। हमें बजट प्रावधानों को जिला स्तर तक मजबूत करना होगा। तभी नई पॉलिसीज का ज्यादा से ज्यादा फायदा उठाया जा सकता है।

साथियों,

ये टेक्नोलॉजी की सदी है और सरकार का बहुत जोर एग्रीकल्चर में टेक्नोलॉजी कल्चर लाने पर भी है। आज e-NAM के माध्यम से मार्केट एक्सेस का डेमोक्रेटाइजेशन हुआ है। सरकार एग्रीस्टैक के जरिए, एग्रीकल्चर के लिए डिजिटल पब्लिक इंफ्रास्ट्रक्चर विकसित कर रही है। इसके तहत डिजिटल पहचान, यानी किसान आईडी बनाई जा रही है। अब तक लगभग 9 करोड़ किसानों की किसान आईडी बन चुकी है, और लगभग 30 करोड़ भूमि पार्सलों का डिजिटल सर्वे किया गया है। भारत-विस्तार जैसे AI आधारित प्लेटफॉर्म, रिसर्च इंस्टीट्यूशंस और किसानों के बीच की दूरी कम कर रहे हैं।

लेकिन साथियों,

टेक्नोलॉजी तभी परिणाम देती है, जब सिस्टम उसे अपनाएं, संस्थाएं उसे इंटीग्रेट करें और एंटरप्रेन्योर्स उस पर इनोवेशन खड़ा करें। इस वेबिनार में आपको इससे जुड़े सुझावों को मजबूती से सामने लाना होगा। हम टेक्नोलॉजी को कैसे सही तरीके से इंटीग्रेट करें, इस दिशा में इस वेबिनार से निकले सुझावों की बहुत बड़ी भूमिका होगी।

साथियों,

हमारी सरकार ग्रामीण समृद्धि के निर्माण के लिए प्रतिबद्ध है। प्रधानमंत्री आवास योजना, स्वामित्व योजना, पीएम ग्रामीण सड़क योजना, स्वयं सहायता समूहों को आर्थिक मदद, इसने रूरल इकोनॉमी को निरंतर मजबूत किया है। लखपति दीदी अभियान की सफलता को भी हमें नई ऊंचाई देनी है। अभी तक गांव की 3 करोड़ महिलाओं को लखपति दीदी बनाने में हम सफल हो चुके हैं। अब 2029 तक, 2029 तक 3 करोड़ में और 3 करोड़ जोड़ना है, और 3 करोड़ और लखपति दीदियां बनाने का लक्ष्य तय किया गया है। ये लक्ष्य और तेजी से कैसे प्राप्त किया जाए, इसे लेकर भी आपके सुझाव महत्वपूर्ण होंगे।

साथियों,

देश में स्टोरेज का बहुत बड़ा अभियान चल रहा है। लाखों गोदाम बनाए जा रहे हैं। स्टोरेज के अलावा एग्री एंटरप्रेन्योर्स प्रोसेसिंग, सप्लाई चैन, एग्री-टेक, एग्री-फिनटेक, एक्सपोर्ट, इन सब में इनोवेशन और निवेश बढ़ाना आज समय की मांग है। मुझे विश्वास है आज जो आप मंथन करेंगे, उससे निकले अमृत से ग्रामीण अर्थव्यवस्था को नई ऊर्जा मिलेगी। आप सबको इस वेबिनार के लिए मेरी बहुत-बहुत शुभकामनाएं हैं, और मुझे पूरा विश्वास है कि जमीन से जुड़े हुए विचार, जड़ों से जुड़े हुए विचार, इस बजट को सफल बनाने के लिए, गांव-गांव तक पहुंचाने के लिए बहुत काम आएंगे। आपको बहुत-बहुत शुभकामनाएं।

बहुत-बहुत धन्यवाद। नमस्कार।