വിദ്യാർത്ഥികൾ വ്യവസായ വിദഗ്ധരുമായി ബന്ധപ്പെടുകയും അവർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുകയും വേണം: പ്രധാനമന്ത്രി
പഠനത്തെയും കലയെയും രണ്ടായി കാണരുത്: പ്രധാനമന്ത്രി
പഠനത്തിൽ നിന്നുള്ള സമ്മർദ്ദവും തളർച്ചയും മാറ്റാൻ നിങ്ങൾക്ക് കലയെ ഉപയോഗിക്കാം: പ്രധാനമന്ത്രി
റോഡുകളിൽ മാലിന്യം വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യരുതെന്നും റെഡ് ലൈറ്റുകളിൽ വാഹനം നിർത്തണമെന്നും ഭക്ഷണം പാഴാക്കരുതെന്നും പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു
ഓരോ ചെറിയ ചുവടുവെപ്പും 2047-ൽ ഒരു 'വികസിത ഭാരതം' കെട്ടിപ്പടുക്കും: പ്രധാനമന്ത്രി
അച്ചടക്കമാണ് പ്രധാനമാണ്, പ്രചോദനം അതിന് മാറ്റ് കൂട്ടുക മാത്രമേ ചെയ്യുന്നുള്ളൂ: പ്രധാനമന്ത്രി
സാങ്കേതികവിദ്യയുടെ അടിമയാകരുത്: പ്രധാനമന്ത്രി
സാങ്കേതികവിദ്യ ഒരു മികച്ച അധ്യാപകനാണ്, അതിനെ സ്വീകരിക്കുക: പ്രധാനമന്ത്രി
സ്ഥലങ്ങൾ കാണാൻ മാത്രമല്ല, മറിച്ച് ഒരു വിദ്യാർത്ഥിയെപ്പോലെ അവയെ മനസ്സിലാക്കാനും യാത്ര ചെയ്യുക: പ്രധാനമന്ത്രി
അവിശ്വസനീയമാണ് ഇന്ത്യ - യാത്ര ചെയ്യുക, പര്യവേക്ഷണം നടത്തുക: പ്രധാനമന്ത്രി
നിങ്ങൾ പഠിക്കുന്നതൊന്നും ഒരിക്കലും വെറുതെയാകില്ല, അത് നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കപ്പെടും: പ്രധാനമന്ത്രി
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ പഠിക്കാൻ സഹായിക്കുകയും ചെയ്യുക: പ്രധാനമന്ത്രി
കായിക വിനോദങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് പ്രധാനമാണ്: പ്രധാനമന്ത്രി
ഒരു നേതാവാകാൻ, മുൻകൈയെടുക്കാനുള്ള മാനസികാവസ്ഥ വളർത്തിയെടുക്കുക: പ്രധാനമന്ത്രി
ഒരു നല്ല നേതാവ് ആശയങ്ങൾ വ്യക്തമായും ഫലപ്രദമായും ആശയവിനിമയം നടത്തണം: പ്രധാനമന്ത്രി
ശക്തമായ അടിസ്ഥാന സൗകര്യങ്ങളാണ് ദീർഘകാല വികസനത്തിന്റെ അടിത്തറ: പ്രധാനമന്ത്രി
വായനയിലൂടെ മാത്രമല്ല, എഴുത്തിലൂടെയും പരിശീലിക്കുക: പ്രധാനമന്ത്രി
വിജയത്തിൽ മാത്രം ആകൃഷ്ടരാകരുത്, മഹത്തായ വ്യക്തികളുടെ എളിയ തുടക്കങ്ങളിൽ നിന്ന് പഠിക്കുക: പ്രധാനമന്ത്രി
ഇന്ത്യയുടെ പുരോഗതി ഗോത്രവർഗ്ഗ സമൂഹങ്ങളാൽ സമ്പന്നമാണ്: പ്രധാനമന്ത്രി
ജീവിതത്തിൽ ഒരിക്കലും തൃപ്തിപ്പെടരുത്, എപ്പോഴും കൂടുതൽ നേട്ടങ്ങൾക്കായി പരിശ്രമിക്കുക: പ്രധാനമന്ത്രി
ആത്മപരിശോധന നടത്തുന്നത് പ്രധാനമാണ്: പ്രധാനമന്ത്രി
ദിവസത്തിൽ ഒരിക്കലെങ്കിലും ശ്വസന വ്യായാമങ്ങൾ ചെയ്യണം: പ്രധാനമന്ത്രി
മറ്റുള്ളവരുമായുള്ള താരതമ്യം മൂലം സമ്മർദ്ദത്തിലാകുന്നതിന് പകരം, അതിൽ നിന്ന് പഠിക്കാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും ശ്രമിക്കുക: പ്രധാനമന്ത്രി
മാതാപിതാക്കൾ വീട്ടിൽ കുട്ടികളെ താരതമ്യം ചെയ്യുന്ന സാഹചര്യം പ്രോത്സാഹിപ്പിക്കരുത്: പ്രധാനമന്ത്രി
നിങ്ങളേക്കാൾ മികച്ചവരിൽ നിന്ന് പഠിക്കുക: പ്രധാനമന്ത്രി
എപ്പോഴും നിങ്ങളിൽ വിശ്വസിക്കുക: പ്രധാനമന്ത്രി

'പരീക്ഷാ പേ ചർച്ച' (PPC) 2026-ന്റെ ഒമ്പതാം പതിപ്പിന്റെ തുടർച്ചയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു. PPC 2026-ന്റെ രണ്ടാമത്തെ എപ്പിസോഡിൽ കോയമ്പത്തൂർ, റായ്പൂർ, ദേവ്‌മോഗ്ര, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള 'എക്സാം വാരിയേഴ്സു'മായി പ്രധാനമന്ത്രി അനൗപചാരിക സംഭാഷണം നടത്തി. 'പരീക്ഷാ പേ ചർച്ച'യുടെ പ്രത്യേക പതിപ്പിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത ശ്രീ മോദി, ഇത്തവണ പരിപാടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ ഊർജ്ജവും ജിജ്ഞാസയും തന്നെ ആഴത്തിൽ ആകർഷിച്ചുവെന്ന് കോയമ്പത്തൂർ പതിപ്പിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. "വണക്കം" പറഞ്ഞ് അവരെ അഭിവാദ്യം ചെയ്ത അദ്ദേഹം ലഘുവായ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. അദ്ദേഹത്തെ കണ്ടപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വിദ്യാർത്ഥികൾ ആവേശത്തോടെ പറഞ്ഞു. വലിയൊരു നാടകീയ പ്രവേശനം പ്രതീക്ഷിച്ചിരുന്ന തങ്ങൾക്ക് മുന്നിൽ അദ്ദേഹം വളരെ ലാളിത്യത്തോടെയും എളിമയോടെയും വിനയത്തോടെയുമാണ് എത്തിയതെന്ന് അവർ പറഞ്ഞു. അദ്ദേഹത്തിന്റെ വരവ് തങ്ങൾക്ക് രോമാഞ്ചമുണ്ടാക്കിയെന്ന് ഒരു വിദ്യാർത്ഥി പങ്കുവെച്ചു.

സ്റ്റാർട്ടപ്പുകളും പഠനത്തിനുള്ള പ്രധാനമന്ത്രിയുടെ മന്ത്രവും

കഴിഞ്ഞ കുറേ വർഷങ്ങളായി താൻ 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുമായി 'പരീക്ഷാ പേ ചർച്ച'യിലൂടെ സംവദിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് തനിക്ക് ഒരു പഠന പരിപാടിയാണെന്നും അല്ലാതെ പഠിപ്പിക്കാനുള്ളതല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളെ അവരുടെ ചിന്തകൾ പങ്കുവെക്കാൻ അദ്ദേഹം ക്ഷണിച്ചു. സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായി, സാങ്കേതികവിദ്യയിലെ നൂതനാശയമോ ഡ്രോണുകളോ വൈദ്യുതി സംവിധാനങ്ങളോ പോലുള്ള പ്രായോഗിക പരിഹാരങ്ങളോ ആകട്ടെ ഒരാൾ എന്തുചെയ്യാൻ ആഗ്രഹിക്കുന്നുവെന്നതിലായിരിക്കണം ആദ്യ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിലോ സാമ്പത്തിക കാര്യങ്ങളിലോ വൈദഗ്ധ്യമുള്ള സുഹൃത്തുക്കളുമായി ചേർന്ന് ചെറിയ ടീമുകൾ രൂപീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ഒരു സംരംഭം തുടങ്ങാൻ പ്രായപരിധിയില്ലെന്നും ചെറിയ സ്റ്റാർട്ടപ്പുകൾക്ക് പോലും വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥ താൽപ്പര്യമുണ്ടെങ്കിൽ അത് വളരെ നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള സ്റ്റാർട്ടപ്പുകൾ സന്ദർശിക്കാനും ഒരു പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി സ്കൂൾ പ്രോജക്റ്റായി അവതരിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു; ഇത് മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും ലഭിക്കാൻ സഹായിക്കും. ക്രമേണ എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ച് വിലപ്പെട്ട അറിവ് ലഭിക്കുമെന്ന് അദ്ദേഹം ഉപസംഹരിച്ചു.

പഠനവും അഭിരുചികളും എങ്ങനെ സന്തുലിതമാക്കാം എന്ന മറ്റൊരു വിദ്യാർത്ഥിയുടെ ആശങ്കയെ അഭിസംബോധന ചെയ്തുകൊണ്ട്, ഇവ രണ്ടും ഉപയോഗപ്രദമാണെന്നും പരസ്പര പൂരകങ്ങളാണെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ശാസ്ത്ര പരീക്ഷണങ്ങളുമായി കലയെ സംയോജിപ്പിക്കുന്നതിന്റെ ഉദാഹരണം അദ്ദേഹം വിശദീകരിച്ചു. സർഗ്ഗാത്മകത പഠനത്തെ സഹായിക്കുമെന്നും തളർച്ച കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന് മുൻഗണന നൽകിക്കൊണ്ടുതന്നെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി ദിവസേനയോ ആഴ്ചയിലോ സമയം മാറ്റിവെക്കാൻ അദ്ദേഹം ശുപാർശ ചെയ്തു.

വികസിത ഭാരതത്തിനും വോക്കൽ ഫോർ ലോക്കലിനുമുള്ള യുവജന സംഭാവന

2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, യുവ വിദ്യാർത്ഥികൾ പോലും ഈ സ്വപ്നം പങ്കിടുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഒരു മത്സ്യബന്ധന ഗ്രാമത്തിൽ നിന്നുള്ള സിംഗപ്പൂരിന്റെ മാറ്റത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു; വികസിത രാഷ്ട്രങ്ങളുടെ അച്ചടക്കമുള്ള ശീലങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ലീ ക്വാൻ യൂ നൽകിയ ഊന്നൽ അദ്ദേഹം ഉദ്ധരിച്ചു. മാലിന്യം വലിച്ചെറിയാതിരിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കുക, ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുക, പ്രാദേശിക ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയ ചെറിയ ചുവടുകൾ ദേശീയ പുരോഗതിക്ക് വലിയ സംഭാവന നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "വോക്കൽ ഫോർ ലോക്കൽ" ആകണമെന്നും വിവാഹങ്ങൾ പോലുള്ള ആഘോഷങ്ങൾ വിദേശത്ത് നടത്തുന്നതിന് പകരം ഇന്ത്യയിൽ തന്നെ നടത്താൻ തീരുമാനിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓരോ പൗരന്റെയും ചെറിയ പ്രവൃത്തികൾ ഒത്തുചേർന്നാണ് ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നത്. വലിയ കാര്യങ്ങളേക്കാൾ ചെറിയ കാര്യങ്ങൾക്ക് അദ്ദേഹം നൽകിയ പ്രാധാന്യം വിദ്യാർത്ഥികളെ അത്ഭുതപ്പെടുത്തി.

 

പ്രചോദനമോ അച്ചടക്കമോ?

വിജയത്തിന് പ്രചോദനമാണോ അച്ചടക്കമാണോ കൂടുതൽ പ്രധാനം എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന്, ജീവിതത്തിൽ രണ്ടും അത്യാവശ്യമാണെന്ന് ശ്രീ നരേന്ദ്ര മോദി മറുപടി നൽകി. അച്ചടക്കമില്ലാതെ പ്രചോദനം മാത്രം ഉണ്ടായിട്ട് കാര്യമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. അയൽക്കാരന്റെ വിജയം കണ്ട് പ്രചോദനം ഉൾക്കൊള്ളുന്ന എന്നാൽ മഴയ്ക്ക് മുമ്പ് നിലം ഒരുക്കുന്നതിൽ പരാജയപ്പെടുന്ന ഒരു കർഷകന്റെ ഉദാഹരണം അദ്ദേഹം നൽകി. അച്ചടക്കം ഒഴിച്ചുകൂടാനാവാത്തതാണെന്നും പ്രചോദനം എന്നത് "അലങ്കാരത്തോടുകൂടിയ സ്വർണ്ണം പോലെ" മൂല്യം കൂട്ടുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കമില്ലെങ്കിൽ പ്രചോദനം ഒരു ഭാരമായി മാറുകയും നിരാശയുണ്ടാക്കുകയും ചെയ്യും. വർഷങ്ങളായി തന്നെ അലട്ടിയിരുന്ന ഒരു ചോദ്യത്തിന് വ്യക്തത ലഭിച്ചതിൽ ഒരു വിദ്യാർത്ഥി അഭിമാനം പ്രകടിപ്പിച്ചു.

നിർമ്മിത ബുദ്ധി (AI) യുടെ വളർച്ചയും ശരിയായ ഉപയോഗവും

നിർമ്മിത ബുദ്ധി (AI) യെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് മറുപടിയായി, കമ്പ്യൂട്ടറുകളോ മൊബൈൽ ഫോണുകളോ ആകട്ടെ, എല്ലാ കാലഘട്ടത്തിലും പുതിയ സാങ്കേതികവിദ്യകളോട് ആശങ്കകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഭയം ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന്റെ യജമാനനാകാൻ പാടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉപകരണങ്ങളുടെ അടിമയാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. "ഞാൻ ഒരു അടിമയാകില്ല" എന്ന് അദ്ദേഹം ദൃഢമായി പറഞ്ഞു.  പഠനത്തിന് പകരമാകാതെ, AI മാർഗ്ഗനിർദ്ദേശത്തിനും മൂല്യം വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കാളവണ്ടിയിൽ നിന്ന് വിമാനത്തിലേക്കുള്ള ഗതാഗത മാറ്റം പോലെ ജോലികളുടെ സ്വഭാവം എപ്പോഴും മാറിക്കൊണ്ടിരിക്കുമെന്നും എന്നാൽ ജീവിതം തുടരുമെന്നും അദ്ദേഹം കുറിച്ചു. സാങ്കേതികവിദ്യ മനസ്സിലാക്കുന്നതും സ്വന്തം കഴിവുകൾ വികസിപ്പിക്കുന്നതും അതിന്റെ കരുത്തിനെ ജോലിയുമായി സംയോജിപ്പിക്കുന്നതും ഭയമില്ലാത്ത പുരോഗതി ഉറപ്പാക്കുന്നു.

വികസിത ഭാരതത്തിലേക്കുള്ള പ്രതിജ്ഞ

പ്രധാനമന്ത്രി ഒരു നേതാവിനേക്കാൾ ഉപരിയായി ഒരു കുടുംബാംഗത്തെപ്പോലെയാണെന്ന് വിദ്യാർത്ഥികൾ തങ്ങളുടെ വികാരങ്ങൾ പങ്കുവെച്ചു. കോയമ്പത്തൂരിലെ വിദ്യാർത്ഥികളുമായുള്ള സംഭാഷണം അവസാനിപ്പിച്ചുകൊണ്ട്, അവിടത്തെ യുവാക്കൾ AI, സ്റ്റാർട്ടപ്പുകൾ, ഭാവി സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് വളരെയധികം ബോധവാന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യയുടെ യുവചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്നും 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിന് ഇത് പുതിയ കരുത്ത് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

ഒരു സംവാദവും പരസ്പര പഠനവും എന്ന നിലയിൽ 'പരീക്ഷ പേ ചർച്ച'യുടെ ചൈതന്യം തുടർന്നു. പിന്നീട് കോയമ്പത്തൂരിൽ നിന്ന് ചർച്ച റായ്പൂരിലേക്ക് (ഛത്തീസ്ഗഡ്) മാറി. അവിടെ അദ്ദേഹം വിദ്യാർത്ഥികളുമായി ഇടപഴകുകയും പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കുകയും ചെയ്തു.

യാത്രയ്ക്കും ഏകാഗ്രതയ്ക്കും പ്രധാനമന്ത്രിയുടെ മാർ​ഗദർശനം

"ജയ് ജോഹർ" പറഞ്ഞ് അവരെ അഭിവാദ്യം ചെയ്ത അദ്ദേഹം ഭക്ഷണ പാരമ്പര്യങ്ങളെക്കുറിച്ചും പ്രാദേശിക വിഭവങ്ങളെക്കുറിച്ചും ചോദിച്ചു. യാത്രകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ദൂരസ്ഥലങ്ങളിലേക്ക് പോകുന്നതിന് മുമ്പ് സ്വന്തം താലൂക്കും ജില്ലയും സംസ്ഥാനവും പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു. ഒരു വിദ്യാർത്ഥിയെപ്പോലെ ട്രെയിനിൽ യാത്ര ചെയ്തും ഭക്ഷണം കൈയിൽ കരുതിയും ഇന്ത്യയുടെ വൈവിധ്യം പഠിച്ചും നടത്തുന്ന വിനോദസഞ്ചാരമാണ് ഏറ്റവും ആസ്വാദ്യകരമെന്ന് അദ്ദേഹം പറഞ്ഞു.

പരീക്ഷാ സമ്മർദ്ദത്തെയും പുനർവായനയെയും കുറിച്ചുള്ള ചോദ്യത്തിന്, തങ്ങളുടെ തയ്യാറെടുപ്പിൽ വിശ്വസിക്കാനും ശാന്തത പാലിക്കാനും വിഷയത്തിൽ പ്രാവീണ്യം നേടാനും ശ്രീ മോദി നിർദ്ദേശിച്ചു. പഠനത്തെ കായിക വിനോദങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു; നിരന്തരമായ പരിശീലനവും അച്ചടക്കവും മത്സരവും കരുത്ത് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തിൽ ബുദ്ധിമുട്ടുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ പഠിക്കാൻ സഹായിക്കുകയും ചെയ്യുക എന്ന പ്രായോഗിക രീതി അദ്ദേഹം നിർദ്ദേശിച്ചു.

പഠനവും കായികവും തമ്മിലുള്ള സന്തുലിതാവസ്ഥ

കായികവും പഠനവും സന്തുലിതമാക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയോട് സംസാരിക്കവെ, വിദ്യാഭ്യാസം വ്യക്തിജീവിതത്തിന് മാത്രമല്ല സാമൂഹിക ജീവിതത്തിനും അത്യന്താപേക്ഷിതമാണെന്നും അതിനെ ഒരിക്കലും കുറച്ചു കാണരുതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കായികരംഗത്തെ മികവ് പഠനത്തിന്റെ ആവശ്യകത ഇല്ലാതാക്കുമെന്ന് കരുതരുത്, അതേസമയം വിദ്യാഭ്യാസം മാത്രം എല്ലാമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിവുകൾ വികസിപ്പിക്കേണ്ടതുണ്ടെന്നും ഒരു കായികതാരമാകാൻ കളിക്കേണ്ടത് അത്യാവശ്യമാണെന്നും ജീവിതത്തിൽ കളിക്കുന്നത് ഒരുപോലെ പ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജീവിതം സന്തുലിതമായിരിക്കാൻ കളി ജീവിതത്തിന്റെ ഭാഗമാകണം. "ഞാൻ കളിച്ചാൽ, ഞാൻ പുഷ്ടിപ്പെടും" എന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർ നിങ്ങളെ മൈതാനത്ത് മാത്രം ഒതുങ്ങുന്ന അറിവില്ലാത്ത ഒരാളായി തള്ളിക്കളയാതിരിക്കാൻ പഠനവും നടത്തണം. പഠനത്തിലും കായികത്തിലും ഒരുപോലെ കരുത്തനാകുന്നതിലാണ് യഥാർത്ഥ ശക്തിയെന്ന് അദ്ദേഹം ഉപസംഹരിച്ചു. വിദ്യാർത്ഥികൾ ഉപദേശം ജീവിതത്തിൽ നടപ്പിലാക്കുമെന്ന് പ്രകടിപ്പിക്കുകയും അനുഭവത്തിന് അവരുടെ അതിരറ്റ നന്ദി അറിയിക്കുകയും ചെയ്തു.

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പല്ല് തേക്കുമ്പോൾ വെള്ളം ഓഫ് ചെയ്യുക തുടങ്ങിയ ദൈനംദിന ജീവിതത്തിലെ ചെറിയ നിയമങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. പെട്രോൾ പമ്പുകളിൽ നിന്ന് ഓയിൽ ക്യാനുകൾ ശേഖരിച്ച്, കുട്ടികളോട് അവരുടെ വീടുകളിൽ ബാക്കി വരുന്ന വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ട് ചെടികൾ നനച്ച ഒരു അധ്യാപകന്റെ പ്രചോദനാത്മകമായ കഥ അദ്ദേഹം പങ്കുവെച്ചു. പച്ചക്കറി അവശിഷ്ടങ്ങൾ വളമായി ഉപയോഗിച്ചതോടെ ആ സ്കൂൾ മുഴുവൻ പച്ചപ്പുള്ളതായി മാറി. ഒരു വ്യക്തിയുടെ മുൻകൈ എങ്ങനെ പരിസ്ഥിതിയെ മാറ്റുന്നുവെന്ന് ഇത് കാണിക്കുന്നു. മനുഷ്യന്റെ പെരുമാറ്റം അത്തരം മാറ്റത്തിന് കാരണമാകുമെന്നും പരിസ്ഥിതിയെ സംരക്ഷിക്കാൻ ചെറുതും ലളിതവുമായ പ്രവർത്തനങ്ങൾ മതിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

 

നേതൃത്വപരമായ ഉൾക്കാഴ്ചകൾ

ഭാവി തലമുറയിലെ നേതാക്കളിൽ നിന്ന് എന്ത് ഗുണങ്ങളാണ് താങ്കൾ പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, ആദ്യത്തെ ഗുണം ഭയമില്ലായ്മയാണെന്ന് പ്രധാനമന്ത്രി മറുപടി നൽകി. മറ്റുള്ളവർക്കായി കാത്തുനിൽക്കാതെ പ്രവർത്തിക്കാൻ തീരുമാനിക്കുമ്പോഴാണ് നേതൃത്വം ആരംഭിക്കുന്നത്. റോഡിലെ മാലിന്യം പെറുക്കിയെടുക്കുന്നത് മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിന്റെ ഉദാഹരണം അദ്ദേഹം നൽകി. നേതൃത്വം എന്നത് തിരഞ്ഞെടുപ്പുകളെക്കുറിച്ചോ പ്രസംഗങ്ങളെക്കുറിച്ചോ അല്ല, മറിച്ച് മറ്റുള്ളവരെ പറഞ്ഞുമനസ്സിലാക്കാനും ബോധ്യപ്പെടുത്താനുമുള്ള കഴിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥ നേതാക്കൾ ആളുകളെ നയിക്കുന്നതിന് മുമ്പ് ആദ്യം അവരെ മനസ്സിലാക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ അനുഭവം ഒരു സ്വപ്നം പോലെയാണെന്ന് വിശേഷിപ്പിച്ച വിദ്യാർത്ഥികൾ, പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ തങ്ങൾ ഭാഗ്യശാലികളാണെന്നും അഭിമാനമുണ്ടെന്നും പറഞ്ഞ് തങ്ങളുടെ ആരാധന അറിയിച്ചു. 

റായ്പൂരിലെ ആശയവിനിമയം അവസാനിപ്പിച്ചുകൊണ്ട്, പരീക്ഷാ തയ്യാറെടുപ്പും സമ്മർദ്ദവും PPC-യിലെ ആവർത്തിച്ചുവരുന്ന വിഷയങ്ങളാണെന്നും യുവതലമുറയ്ക്ക് ഇവയെക്കുറിച്ച് തുറന്ന് സംസാരിക്കാനുള്ള വേദിയൊരുക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ ബോർഡ് പരീക്ഷാ തയ്യാറെടുപ്പുകളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ജീവിതത്തിന്റെ പല വശങ്ങളെയും സ്പർശിക്കുന്നതാണെന്നും യുവമനസ്സുകളിൽ ഒഴുകുന്ന ചിന്തകളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സംവാദത്തിന്റെ അടുത്ത ഭാഗം ഗുജറാത്തിലായിരിക്കുമെന്നും, അവിടെയുള്ള ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ ചോദിച്ച ചോദ്യങ്ങൾ തന്നെ സത്യത്തിൽ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ ദേവ്മോഗ്രയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ, പ്രധാനമന്ത്രി അവരുടെ പശ്ചാത്തലത്തെക്കുറിച്ച് ചോദിച്ചു, അവരുടെ കലാസൃഷ്ടികളെ പ്രശംസിച്ചു, മുൻ കണ്ടുമുട്ടലുകളിൽ നിന്നുള്ള ചില പരിചിത മുഖങ്ങളെ തിരിച്ചറിഞ്ഞു, അവരുടെ ധൈര്യത്തെ അഭിനന്ദിച്ചു.

ഗുജറാത്തിലെ ഗോത്രവർഗ്ഗ മേഖലകളുടെ വികസനം

ഗോത്രവർഗ്ഗ മേഖലകളിൽ പ്രവർത്തിക്കാനുള്ള പ്രചോദനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഗോത്രസമൂഹം നടത്തിയ പ്രധാന സ്വാതന്ത്ര്യ സമരമായ പാൽചെതാരിയ സംഭവത്തെക്കുറിച്ച് ശ്രീ മോദി ഓർത്തെടുത്തു. കൂടാതെ ആ പ്രദേശത്തുണ്ടായ കഠിനമായ ക്ഷാമകാലത്ത് അവിടെ താമസിച്ച അനുഭവവും വിദ്യാഭ്യാസത്തിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത തനിക്ക് ബോധ്യപ്പെട്ട കാര്യവും അദ്ദേഹം പങ്കുവെച്ചു. മുഖ്യമന്ത്രിയായപ്പോൾ വിദ്യാഭ്യാസത്തിന് മുൻഗണന നൽകിയെന്നും ഉമർഗാം മുതൽ അംബാജി വരെ ഒരു സയൻസ് സ്കൂൾ പോലും ഇല്ലാതിരുന്നിടത്ത് നിന്നും ഇപ്പോൾ സർവ്വകലാശാലകളും എൻജിനീയറിങ് സ്ഥാപനങ്ങളും വന്നുവെന്നും  അവ കാര്യമായ മാറ്റങ്ങളും നേട്ടങ്ങളും കൊണ്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്കം നിൽക്കുന്ന ഗോത്രസമൂഹങ്ങളെ സഹായിക്കാൻ 'പിഎം ജൻമൻ യോജന' രൂപീകരിച്ചതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസം വികസനം ത്വരിതപ്പെടുത്തുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, ഉമർഗാം-അംബാജി ഹൈവേ പോലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളിലേക്കും വിരൽ ചൂണ്ടി, കണക്റ്റിവിറ്റി പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നും അത് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു പ്രധാന മേഖലയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പഹൽഗാം ആക്രമണത്തിന്റെ അനന്തരഫലങ്ങൾ, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ നിർണ്ണായക ദേശീയ സാഹചര്യങ്ങളിൽ സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്തു എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായി, വിദ്യാർത്ഥികൾക്ക് പലപ്പോഴും പരീക്ഷാ സമ്മർദ്ദം അനുഭവപ്പെടാറുണ്ടെന്നും എന്നാൽ പരീക്ഷ കഴിയുന്നതോടെ അത് താൽക്കാലികമായിരുന്നുവെന്ന് അവർക്ക് ബോധ്യപ്പെടുമെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. പരീക്ഷാ ടെൻഷൻ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം വെറുതെ വായിക്കുക മാത്രം ചെയ്യാതെ, പതിവായി ചോദ്യപേപ്പറുകൾ പരിഹരിക്കുകയും എഴുതി പരിശീലിക്കുകയും ചെയ്യുന്ന ശീലം വളർത്തിയെടുക്കുക എന്നതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിരന്തരമായ പരിശീലനം സമ്മർദ്ദത്തെ തടയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചിരിയുടെ പ്രാധാന്യത്തെക്കുറിച്ചും ഏറ്റവും പ്രധാനമായി കൃത്യമായ ഉറക്കത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു; നല്ല ഉറക്കം മനസ്സിനെ ഫ്രഷ് ആയി നിലനിർത്താനും പുതിയ ആശയങ്ങൾ രൂപപ്പെടാനും ഉന്മേഷം നിലനിർത്താനും സഹായിക്കുമെന്ന് അദ്ദേഹം കുറിച്ചു.

 

ശരിയായ കരിയർ പാത

ലക്ഷ്യങ്ങൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നത് കുടുംബങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് കരിയർ തിരഞ്ഞെടുപ്പുകളെക്കുറിച്ച് പ്രധാനമന്ത്രി ഉപദേശിച്ചു. എന്നാൽ വിജയിച്ച വ്യക്തികളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ അവരുടെ നേട്ടങ്ങൾ മാത്രം നോക്കിയാൽ പോരാ, മറിച്ച് അതിന് പിന്നിലെ കഠിനാധ്വാനവും അച്ചടക്കവും കൂടി ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് സൈക്കിൾ ചവിട്ടി പരിശീലനത്തിന് പോകുന്ന ഒരു ക്രിക്കറ്റ് താരത്തിന്റെ ഉദാഹരണം നൽകിക്കൊണ്ട്, സ്വപ്നങ്ങളെ കഠിനാധ്വാനവുമായും കൃത്യമായ ദിനചര്യയുമായും പൊരുത്തപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാർത്ഥ വിജയം സ്വയം ശബ്ദിക്കുമെന്നും ഒരാൾ ഒന്നാമനാകുമ്പോൾ സ്കൂളും ഗ്രാമവും സമൂഹവും ഒന്നടങ്കം അത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് വിദ്യാർത്ഥികൾ വർളി, ലിപാൻ, പിത്തോറ തുടങ്ങിയ സാംസ്കാരിക കലാരൂപങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ പാരമ്പര്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി അവരുടെ സൃഷ്ടികളെ അഭിനന്ദിക്കുകയും അവ കൈകൊണ്ട് നിർമ്മിച്ചതാണോ എന്ന് ചോദിച്ചറിയുകയും ചെയ്തു. "നിങ്ങൾ ഒരു മികച്ച കലാകാരനായി മാറിയിരിക്കുന്നു" എന്ന് പറഞ്ഞ് അദ്ദേഹം അവരുടെ കഴിവുകളെ പ്രശംസിച്ചു. പെയിന്റിംഗുകൾ ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും അവയുടെ സാംസ്കാരിക ആഴത്തെയും സർഗ്ഗാത്മകതയെയും കുറിച്ച് പരാമർശിക്കുകയും ചെയ്തു. ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെയാണ് തങ്ങൾക്ക് തോന്നിയതെന്ന് വിദ്യാർത്ഥികൾ തങ്ങളുടെ സന്തോഷം പങ്കുവെച്ചു. പ്രധാനമന്ത്രി നേരിട്ട് തങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചതിൽ അവർ വലിയ അഭിമാനം പ്രകടിപ്പിച്ചു.

അധ്യാപകരുടെയും ഗോത്രവർഗ്ഗ യുവതലമുറയുടെയും പങ്ക്

തന്റെ ജീവിതത്തിൽ അധ്യാപകരുടെ പങ്കിനെക്കുറിച്ചുള്ള ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായി, അവർ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ദിവസവും ലൈബ്രറി സന്ദർശിക്കാനും 'ദ ടൈംസ് ഓഫ് ഇന്ത്യ'യിലെ എഡിറ്റോറിയൽ വരികൾ വായിച്ച് അത് എഴുതിയെടുക്കാനും അടുത്ത ദിവസം അതിനെക്കുറിച്ച് ചർച്ച ചെയ്യാനും തന്റെ അധ്യാപകൻ തന്നെ എങ്ങനെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു; ഇത് അച്ചടക്കവും ജിജ്ഞാസയും വളർത്താൻ സഹായിച്ചു. തന്റെ പ്രൈമറി സ്കൂൾ കാലത്തെ പർമാർ സാറിനെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു; കായികക്ഷമതയുടെ കാര്യത്തിൽ നിർബന്ധബുദ്ധിയുണ്ടായിരുന്ന അദ്ദേഹം യോഗയും മല്ലാഖംബും പഠിപ്പിച്ചിരുന്നു. താനൊരു പ്രൊഫഷണൽ താരം ആയില്ലെങ്കിൽ പോലും ആരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അത് സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മഹദ്‌വ്യക്തിയുടെയും ജീവിതത്തിൽ രണ്ട് സ്വാധീനങ്ങൾ എപ്പോഴും അംഗീകരിക്കപ്പെടാറുണ്ട് - അവരുടെ അമ്മയും അവരുടെ അധ്യാപകരും; അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ പുരോഗതിയിൽ ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സംഭാവനയെക്കുറിച്ച് ചോദിച്ചപ്പോൾ, അവർ കാരണമാണ് രാജ്യം ഗണ്യമായി മുന്നേറിയതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗോത്രസമൂഹം പ്രകൃതിയെ ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനാൽ ഇന്ത്യയുടെ പരിസ്ഥിതി നിലനിൽക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള ധാരാളം പെൺകുട്ടികളും ആൺകുട്ടികളും സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും എല്ലാ മേഖലകളിലും അവസരങ്ങളിൽ വിവേചനം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കുറിച്ചു. ക്രിക്കറ്റിലൂടെ ശ്രദ്ധേയയായ മധ്യപ്രദേശിൽ നിന്നുള്ള ഗോത്രപുത്രി ക്രാന്തി ഗൗഡിന്റെയും രാജ്യത്തിന് അഭിമാനമായ മറ്റ് ഗോത്രവർഗ്ഗ കായികതാരങ്ങളുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ഗോത്രവർഗ്ഗ യുവാക്കൾ കായികരംഗത്ത് മികവ് പുലർത്തുന്നതായി അദ്ദേഹം പറഞ്ഞു. ഗോത്രവർഗ്ഗ സമൂഹങ്ങൾക്ക് അപാരമായ കഴിവുണ്ടെന്നും അത് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാൽ അവരുടെ സാധ്യതകൾ ഇനിയും വളരുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതം കേവലം ജോലികൾക്ക് വേണ്ടിയല്ല, മറിച്ച് അർത്ഥവത്തായ ഒരു ജീവിതം കെട്ടിപ്പടുക്കുക എന്ന സ്വപ്നത്തോടെയാകണം നയിക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

തുടർന്ന് മോ​ഗി മാതാവിനായി സമർപ്പിച്ച വിദ്യാർത്ഥികളുടെ കൂട്ടായ ഗാനം ശ്രീ മോദി ശ്രവിച്ചു. അവരുടെ സാംസ്കാരിക ആവിഷ്കാരത്തെ അദ്ദേഹം അഭിനന്ദിച്ചു. ജീവിതത്തിൽ എങ്ങനെ സന്തോഷവാനായിരിക്കാം, സമ്മർദ്ദം എങ്ങനെ അകറ്റാം, സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം, ഭയമില്ലാതെ പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം തുടങ്ങിയ കാര്യങ്ങൾ തങ്ങളുമായുള്ള സംഭാഷണത്തിൽ കടന്നുവന്നതായി വിദ്യാർത്ഥികൾ പങ്കുവെച്ചു. പ്രധാനമന്ത്രിയെ നേരിട്ട് കണ്ടതിൽ അവർ അത്ഭുതം പ്രകടിപ്പിച്ചു, തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും സമയം പോയതറിഞ്ഞില്ലെന്നും അവർ പറഞ്ഞു.

'പരീക്ഷാ പേ ചർച്ച'യുടെ യാത്ര അഷ്ടലക്ഷ്മി മേഖലയായ വടക്കുകിഴക്കൻ ഇന്ത്യയിൽ എത്തിയതായും ബ്രഹ്മപുത്രയുടെ തീരത്തുള്ള ഗുവാഹത്തിയിൽ ചർച്ചകൾ നടന്നതായും പ്രധാനമന്ത്രി മോദി പറഞ്ഞു. പരമ്പരാഗതമായ 'ഗമോസ' നൽകിയാണ് അദ്ദേഹത്തെ അവിടെ സ്വീകരിച്ചത്; അസമിൽ ഇത്തരമൊരു ആചാരം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം തങ്ങളെ ശാന്തരാക്കിയെന്നും ഉത്കണ്ഠ കുറയ്ക്കാൻ സഹായിച്ചുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഇതിന് മുമ്പ് ടെലിവിഷനിൽ ഈ പരിപാടി കണ്ടിട്ടുണ്ടോ അതോ തന്റെ 'എക്സാം വാരിയർ' എന്ന പുസ്തകം വായിച്ചിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഇത് പരീക്ഷാപ്പേടി കുറച്ചുവെന്നും പരീക്ഷകളെ ഒരു ഉത്സവം പോലെ ആഘോഷിക്കാൻ പഠിപ്പിച്ചുവെന്നും വിദ്യാർത്ഥികൾ പങ്കുവെച്ചു. പലപ്പോഴും കുടുംബാംഗങ്ങളാണ് മാർക്ക് കുറയുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ച് ഭയം ജനിപ്പിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. സംതൃപ്തി ഒരിക്കലും പുരോഗതിയെ തടയാൻ പാടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മത്സരം മറ്റുള്ളവരോടല്ല, തന്നോട് തന്നെയായിരിക്കണമെന്നും സ്വയം മെച്ചപ്പെടൽ നിരന്തരമായ പ്രക്രിയയായിരിക്കണമെന്നും അദ്ദേഹം തന്റെ മന്ത്രം ആവർത്തിച്ചു.

ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും

ഭക്ഷണക്രമത്തെയും ജീവിതശൈലിയെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, താൻ കൃത്യമായി നിശ്ചയിച്ച ഒരു രീതിയും പിന്തുടരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ വീടുകളിൽ നിന്ന് സസ്യാഹാരം കഴിച്ചിരുന്ന തന്റെ പഴയ കാലഘട്ടത്തെക്കുറിച്ചും കിച്ടി പോലുള്ള ലളിതമായ വിഭവങ്ങൾ സ്വയം പാകം ചെയ്തിരുന്നതിനെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. ആഹാരം വ്യക്തിപരമായ താല്പര്യങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്നും അതിനെ ഒരു മരുന്ന് പോലെ കാണരുതെന്നും അദ്ദേഹം ഉപദേശിച്ചു. വയറു നിറയ്ക്കാൻ വേണ്ടിയാണോ അതോ മനസ്സിന് തൃപ്തി ലഭിക്കാനാണോ കഴിക്കേണ്ടതെന്ന് ഒരാൾ സ്വയം തീരുമാനിക്കണം. ആളുകൾ വയറു നിറയ്ക്കാൻ ധാന്യങ്ങൾ കഴിക്കാറുണ്ടെങ്കിലും നെഞ്ചു നിറയെ ആഴത്തിൽ ശ്വസിക്കാൻ പലപ്പോഴും മറന്നുപോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി; യഥാർത്ഥത്തിൽ ഇതിന് വിപരീതമാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വന്തം ശരീരത്തിന് മുൻഗണന നൽകാനും സൂര്യോദയം കാണുന്നത് പോലുള്ള ശീലങ്ങൾ വളർത്തിയെടുക്കാനും ആരോഗ്യത്തിന് പരമപ്രധാനമായ സ്ഥാനം നൽകാനും അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. ഇത്തരത്തിലുള്ള ശീലങ്ങൾ പുതുമയും ഊർജ്ജവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

താരതമ്യപ്പെടുത്തലിന്റെ സമ്മർദ്ദം കൈകാര്യം ചെയ്യൽ

സഹോദരങ്ങളുമായോ സുഹൃത്തുക്കളുമായോ മാതാപിതാക്കൾ താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു വിദ്യാർത്ഥിയുടെ ആശങ്കയ്ക്ക് മറുപടിയായി, അത്തരം സാഹചര്യങ്ങളെ പോസിറ്റീവ് ആയി സമീപിക്കണമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ സഹോദരന്റെയോ സഹോദരിയുടെയോ കൈയക്ഷരത്തെ പ്രശംസിക്കുകയാണെങ്കിൽ, അവഗണിക്കപ്പെട്ടതായി തോന്നുന്നതിന് പകരം അത് പഠിപ്പിച്ചുതരാൻ ആ സഹോദരനോട് ആവശ്യപ്പെടുന്നതാണ് ശരിയായ പ്രതികരണമെന്ന് അദ്ദേഹം വിശദീകരിച്ചു. കുട്ടികൾ തങ്ങളുടെ സഹോദരങ്ങളുടെ കഴിവുകളിൽ നിന്ന് പഠിക്കണമെന്നും, "നിങ്ങൾ ഒരു നല്ല ഗുണം ചൂണ്ടിക്കാണിച്ചു, ഇനി അത് എങ്ങനെ വളർത്തിയെടുക്കാമെന്ന് എന്നെ കൂടി വഴിനയിക്കൂ" എന്ന് മാതാപിതാക്കളോട് പറയണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു കുട്ടിയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അമിതമായി പുകഴ്ത്തുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മാതാപിതാക്കളെ ഉപദേശിച്ചു, കാരണം ഇത് അസന്തുലിതാവസ്ഥ സൃഷ്ടിക്കും. തനിക്ക് അടുത്തറിയാവുന്ന ആരെങ്കിലും ഏതെങ്കിലും കാര്യത്തിൽ മികവ് പുലർത്തുന്നുണ്ടെങ്കിൽ, അവരോട് പറയാതെ തന്നെ അവരെ ഒരു 'ഗുരു'വായി മനസ്സിൽ കാണണമെന്നും അവരോട് മാർഗ്ഗനിർദ്ദേശം തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു; ഇത് തുല്യതയും ആദരവും വളർത്താൻ സഹായിക്കും.

സ്വയം വിശ്വസിക്കൽ

സ്റ്റേജ് ഭയത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചുമുള്ള ചോദ്യത്തിന്, 'ആത്മ', 'വിശ്വാസം' എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് ആത്മവിശ്വാസം ഉണ്ടാകുന്നതെന്നും ഇതിനർത്ഥം 'തന്നിലുള്ള വിശ്വാസം' എന്നാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. തങ്ങളെത്തന്നെ വിശ്വസിക്കുന്നവർ ഒരിക്കലും ഭയപ്പെടില്ലെന്നും അവർ പ്രവർത്തിക്കുന്നതിന് മുമ്പ് സാഹചര്യങ്ങളെ ശ്രദ്ധാപൂർവ്വം പഠിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗം അദ്ദേഹം അനുസ്മരിച്ചു; വിവേകാനന്ദന് തുടക്കത്തിൽ പരിഭ്രമം തോന്നിയിരുന്നുവെങ്കിലും അദ്ദേഹം സരസ്വതി ദേവിയോട് കരുത്തിനായി പ്രാർത്ഥിച്ചു. "അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ" എന്ന് അദ്ദേഹം തുടങ്ങിയപ്പോൾ മിനിറ്റുകളോളം സദസ്സ് കൈയടിച്ചു, അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. മികച്ച പ്രാസംഗികരും കളിക്കാരും പോലും തിരിച്ചടികൾ നേരിടാറുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കർ പൂജ്യത്തിന് പുറത്താകുന്ന ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി, എന്നാൽ അത്തരം സാഹചര്യങ്ങളിൽ അവർ ഒരിക്കലും ആത്മവിശ്വാസം കൈവിടില്ല. സാഹചര്യങ്ങൾ നിരീക്ഷിക്കാനും വെല്ലുവിളികൾ ഏറ്റെടുക്കാനും സ്വന്തം ആന്തരിക കരുത്തിൽ വിശ്വസിക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

തുടർന്ന് വിദ്യാർത്ഥികൾ ഭാരതരത്ന ഡോ. ഭൂപൻ ഹസാരികയുടെ ഒരു ഗാനം അവതരിപ്പിച്ചു, പ്രധാനമന്ത്രി അതിനെ അഭിനന്ദിച്ചു. ഒരു വിദ്യാർത്ഥി തന്റെ കുടുംബത്തിന് തേയിലത്തോട്ടങ്ങളുമായുള്ള ബന്ധം പങ്കുവെക്കുകയും അദ്ദേഹത്തിന് തേയിലകൾ സമ്മാനിക്കുകയും ചെയ്തു. അദ്ദേഹം അത് സ്നേഹപൂർവ്വം സ്വീകരിക്കുകയും അവളുടെ അമ്മയ്ക്ക് തന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുകയും ചെയ്തു. തലമുറകൾ തമ്മിലുള്ള വ്യത്യാസം ഉണ്ടെങ്കിലും തങ്ങൾ മനസ്സിലാക്കപ്പെട്ടതായി തോന്നിയെന്നും അദ്ദേഹത്തെ കണ്ടുമുട്ടിയതിൽ വിശ്വസിക്കാനാകാത്ത സന്തോഷമുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ഉപസംഹാരമായി, 'പരീക്ഷാ പേ ചർച്ച'യിൽ പരീക്ഷാ ചർച്ചകൾ മാത്രമല്ല, പ്രാദേശിക സംഗീതവും അസമിലെ ചായയും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതൊരു അവിസ്മരണീയമായ അനുഭവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷകൾ ഒരു അവസരമാണെന്നും ആരോഗ്യകരമായ മത്സരം തയ്യാറെടുപ്പിനെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ഥലങ്ങളും വിദ്യാർത്ഥികളും അനുഭവങ്ങളും വ്യത്യസ്തമാണെങ്കിലും, ഓരോ ചർച്ചയുടെയും ലക്ഷ്യം ഒന്ന് തന്നെയായിരുന്നു—ഒന്നിച്ചിരുന്ന് കേൾക്കുക, മനസ്സിലാക്കുക, പഠിക്കുക. എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം തന്റെ ആശംസകൾ നേർന്നു.

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Small towns surge ahead of cities in mutual fund folios, shows data

Media Coverage

Small towns surge ahead of cities in mutual fund folios, shows data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Fulfilling public aspirations is the core objective of this budget and the resolution of this government: PM Modi
March 09, 2026
India is working today on a vision of preventive and holistic health: PM
In recent years, the country’s health infrastructure has strengthened, with medical colleges opening in hundreds of districts and health services reaching every village through Ayushman Bharat and Arogya Mandirs: PM
Our Yoga and Ayurveda are becoming popular across the entire world: PM
We must accelerate linking our education system with the real-world economy and increase our focus on AI, automation, digital economy and design-driven manufacturing: PM
India is moving towards an innovation-driven economy: PM
As we prepare for futuristic technologies today; it is crucial that no daughter is held back due to a lack of opportunities: PM
In recent years, sports have been seen as a key pillar of national development; initiatives like Khelo India have energised the sports ecosystem and sports infrastructure is being strengthened nationwide: PM

साथियों,

बजट के बाद वेबिनार की इस सिरीज़ में आज ये चौथा और अहम वेबिनार है। Fulfilling aspirations of people, यानी जन आकांक्षाओं की पूर्ति, ये केवल एक चर्चा का विषय नहीं है, ये इस बजट का मूल ध्येय है और इस सरकार का संकल्प भी है। इन जन आकांक्षाओं की पूर्ति का बहुत बड़ा माध्यम Education, Skill, Health, Tourism, Sports, Culture ऐसे मूलभूत सेक्टर्स हैं। इसलिए इस वेबिनार में हम इन महत्वपूर्ण आयामों पर चर्चा कर रहे हैं। बजट घोषणाओं की implementation के लिए इन विषयों से जुड़े सभी Experts, Policymakers और Scholars, Entrepreneurs और मेरे युवा साथी आप सभी के विचार और सुझाव बहुत अहम हैं। मैं आप सभी का, इस चौथे बजट वेबिनार के इस सत्र में स्वागत करता हूं, अभिनंदन करता हूं।

साथियों,

भारत आज Preventive और Holistic health के लिए एक विशाल विज़न पर काम कर रहा है। पिछले कुछ वर्षों में देश का हेल्थ इंफ्रास्ट्रक्चर मजबूत हुआ है, सैकड़ों जिलों में नए-नए मेडिकल कॉलेज खुल गए हैं। आयुष्मान भारत योजना, आरोग्य मंदिरों के माध्यम से स्वास्थ्य सेवाओं की पहुंच गांव-गांव तक बढ़ाई गई है। हमारे योग और आयुर्वेद पूरी दुनिया में popular हो रहे हैं। आप सभी इसके विभिन्न पहलुओं पर आप संवाद अवश्य करेंगे, लेकिन एक अहम विषय, जिसका मैं जिक्र करना चाहूंगा, वो है केयर इकॉनमी। आने वाले दशक में देश में सीनियर सिटीजन्स की संख्या तेजी से बढ़ेगी। इसके अलावा, आज वर्तमान में, दुनिया के कई देशों में केयरगिवर्स की भारी मांग है। इसलिए, अब हेल्थ सेक्टर में लाखों युवाओं के लिए, नई स्किल आधारित रोजगार के नए अवसर तैयार हो रहे हैं। मैं इस वेबिनार में उपस्थित, हेल्थ सेक्टर के एक्सपर्ट्स से आग्रह करूंगा, वो नए Training models और Partnerships विकसित करने पर सुझाव दें, ताकि देश में ट्रेनिंग इकोसिस्टम और ज्यादा मजबूत हो सके।

साथियों,

इसी से जुड़ा दूसरा विषय टेली-मेडिसीन का है। आज बड़ी संख्या में दूर-दराज के क्षेत्र के लोग भी इसका लाभ उठा रहे हैं ओर विश्वास बढ़ता चला जा रहा है। लेकिन मैं समझता हूं, इसमें अब भी जागरूरकता और सहजता बढ़ाए जाने की बहुत जरूरत है।

साथियों,

पिछले एक दशक में देश के माइंडसेट में एक बड़ा परिवर्तन आया है। आज गाँव, कस्बा, शहर की सीमाओं से परे, भारत का हर युवा कुछ नया करना चाहता है, उसमें कुछ कर गुजरने का जज्बा है। नई पीढ़ी का ये नया माइंडसेट, देश की सबसे बड़ी ताकत है, उज्जवल भविष्य की सबसे बड़ी पूंजी है। इसे Capitalize करने के लिए हमें अपने एजुकेशन सिस्टम को निरंतर आधुनिक बनाए रखना है, अपग्रेड करते ही रहना है। नई एजुकेशन पॉलिसी ने इसके लिए जरूरी बेस तैयार कर दिया है। अब बहुत आवश्यक है कि हमारे करिकुलम मार्केट की जरूरतों के हिसाब से updated रहें! हमें हमारे एजुकेशन सिस्टम को Real World Economy से जोड़ने की प्रक्रिया और तेज करनी होगी, AI और Automation, Digital Economy और Design Driven Manufacturing, ऐसे विषयों पर हमें फोकस और बढ़ाना होगा।

साथियों,

देश में एजुकेशन को Employment और Enterprise से जोड़ने की दिशा में लगातार काम हो रहा है। University Townships जैसे नए मॉडल्स में हमारे इसी अप्रोच का प्रतिबिंब है। आज भारत A.V.G.C. sector, यानी Animation, Visual Effects, Gaming और Comics को बढ़ावा दे रहा है। भारत इनोवेशन driven economy की ओर बढ़ रहा है। आज इस वेबिनार में देश के अनेक शिक्षाविद और एकेडमिक इंस्टिट्यूशन्स जुड़े हैं। मैं आपसे आग्रह करूंगा, इस वेबिनार में, अपने कैंपस को इंडस्ट्री कोलैबोरेशन और रिसर्च ड्रिवन लर्निंग, उसको केंद्र के रूप में विकसित करने की दिशा में जरूर मंथन हो। इससे स्टूडेंट्स को रियल वर्ल्ड एक्सपोजर मिलेगा और स्किल इकोसिस्टम मजबूत होगा।

साथियों,

एक बहुत अहम विषय है STEM, यानी Science, Technology, Engineering और Mathematics. इस क्षेत्र में, ये बहुत गर्व का विषय है, ये हमारे देश में STEM के विषयों पर रूचि रखने में बेटियों की संख्या लगातार बढ़ रही है। आज जब हम Futuristic Technologies के लिए तैयार हो रहे हैं, तो बहुत जरूरी है कि कोई भी बेटी, अवसरों के अभाव में रुक न जाए। वेबिनार में आप इस दिशा में जरूर चर्चा करें, हमें महिलाओं के Participation को बढ़ाने पर और ज़ोर देना होगा। हमें ऐसा रिसर्च इकोसिस्टम तैयार करना होगा, जहां यंग रिसर्चर्स को एक्सपेरिमेंट करने और नए आइडियाज पर काम करने का पूरा अवसर मिले।

साथियों,

युवा शक्ति तभी राष्ट्रीय शक्ति बनती है, जब वह स्वस्थ भी हो, अनुशासित भी हो और आत्मविश्वास से भरी हो। इसीलिए पिछले कुछ वर्षों में खेलों को राष्ट्रीय विकास की एक महत्वपूर्ण धारा के रूप में देखा गया है। खेलो इंडिया जैसी पहलों ने देश में स्पोर्ट्स इकोसिस्टम को नई ऊर्जा दी है। देशभर में स्पोर्ट्स इंफ्रास्ट्रक्चर को मजबूत किया जा रहा है। इस वेबिनार में आप सभी कुछ सवालों पर जरूर मंथन करें। जैसे, छोटी – छोटी जगहों से भी प्रतिभाओं की पहचान को और सटीक कैसे किया जाए, हजारों खिलाड़ियों को Structured Financial Support में सुधार कैसे हों, और तीसरी अहम बात, हमारी स्पोर्ट्स बॉडीज को और ज्यादा प्रोफेशनल कैसे बनाया जाए? अगले कुछ वर्षों में देश में कॉमनवेल्थ गेम्स होने जा रहे हैं, देश ओलंपिक आयोजन के प्रयास में जुटा है, ऐसे में हमें आज कम आयु के खिलाड़ियों को पहचान कर उन्हें तराशना होगा, तभी अंतरराष्ट्रीय प्रतियोगिताओं में भारत का परचम लहरा पाएगा।

साथियों,

टूरिज्म और कल्चर, रोजगार के नए अवसर बढ़ाने में बड़ी भूमिका निभाते हैं। जब किसी स्थान पर टूरिज्म बढ़ता है तो उस स्थान या उस शहर की ब्रैंडिंग भी बढ़ जाती है। इससे उस शहर का ओवरऑल डवलपमेंट भी बहुत तेज होता है। भारत में ऐसे ऐतिहासिक स्थलों की कोई कमी नहीं है। लेकिन लंबे समय तक टूरिज्म कुछ चुनिंदा स्थानों तक ही सीमित रह गया। अब हमें देश के कोने-कोने में टूरिस्ट डेस्टिनेशंस को नए सिरे से डेवलप करने पर फोकस कर रहे हैं।

साथियों,

आप सभी, इस वेबिनार में, भारत के Tourism Ecosystem को मजबूत करने के लिए, होलिस्टिक अप्रोच पर जरूर चर्चा करें। Trained Guides, Hospitality skills, Digital connectivity, Community participation, स्वच्छता, टूरिज्म और इनसे जुड़े विषयों पर आपके सुझाव बहुत अहम होंगे।

साथियों,

जब Institutions, Industry, Academia मिलकर काम करते हैं, तो परिवर्तन की गति तेज हो जाती है। बजट के बाद वेबिनार की जो ये सिरीज हुई है, मुझे विश्वास है उससे आने वाले समय के लिए ठोस दिशा मिलेगी। ऐसे ही प्रयासों से विकसित भारत की नींव और मजबूत होगी, और साथियों से बड़ा सुखद अनुभव है कि वेबिनार की परंपरा के कारण पोस्ट बजट और खासकर के implementation कर, मुझे जो बताया गया है कि इस वर्ष लाखों की तादाद में लोग, जो इन इन विषयों से जुड़े हुए हैं, एक्सपर्ट भी हैं, उसके लाभार्थी भी हैं, उसकी व्यवस्था से जुड़े हुए हैं, यानी एक प्रकार से जो-जो लोग driving force हैं, वे सभी लोग बड़ी सक्रियता के साथ वेबिनार में जुड़े। हमारे अफसर मुझे बता रहे थे कि बहुत उत्तम सुझाव आ रहे हैं, बहुत प्रैक्टिकल सुझाव आ रहे हैं, यानी एक प्रकार से समस्याओं का समाधान ही नहीं, नई ऊर्जा, नई गति के साथ आगे बढ़ने का हौसला भी देखने को मिलता है। मैं कहता हूं कि ये वेबिनार का बहुत ही सुखद अनुभव है, इसमें हिस्सा लेने वाले सभी वेबिनार में जिन जिन लोगों ने हिस्सा लिया है, सब अभिनंदन के अधिकारी हैं, धन्यवाद के पात्र हैं। एक बार फिर आप सभी को बहुत-बहुत शुभकामनाएं, बहुत-बहुत धन्यवाद।

नमस्कार।