ആയിരക്കണക്കിന് വർഷങ്ങളായി അഭിവൃദ്ധി പ്രാപിക്കുന്ന ഊർജ്ജസ്വലമായ ഒരു നാഗരികതയാണ് ഇന്ത്യയുടേത്: പ്രധാനമന്ത്രി
ഇത്രയും കാലത്തോളം പാരമ്പര്യങ്ങൾ തുടർച്ചയായി മാറ്റമില്ലാതെ നിലനിൽക്കുന്ന ഉദാഹരണങ്ങൾ ലോകത്ത് വളരെ കുറവാണ്: പ്രധാനമന്ത്രി
നമ്മുടെ സമൂഹത്തിൽ കാലാകാലങ്ങളിൽ ആത്മീയ മാർഗനിർദേശങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാത്ത അത്തരം മഹദ്‌വ്യക്തിത്വങ്ങൾ ഉയർന്നുവന്നിട്ടുണ്ട്: പ്രധാനമന്ത്രി
അവർ ജനങ്ങൾക്കിടയിൽ ജീവിക്കുകയും അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും മനസ്സിലാക്കുകയും അവരുടെ പോരാട്ടങ്ങൾ അനുഭവിക്കുകയും ചെയ്തു. സങ്കടങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും സമൂഹത്തെ നയിക്കാനുള്ള വഴി അവർ കാണിച്ചുതന്നു: പ്രധാനമന്ത്രി
വെള്ളം സംരക്ഷിക്കാനും അത് മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും നമുക്കെല്ലാവർക്കും ദൃഢനിശ്ചയം ചെയ്യാമെന്നതാണ് എന്റെ ആദ്യത്തെ അഭ്യർത്ഥന: പ്രധാനമന്ത്രി
എന്റെ രണ്ടാമത്തെ അഭ്യർത്ഥന മരങ്ങളെയും പ്രകൃതിയെയും കുറിച്ചുള്ളതാണ്, ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിനിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകൾ അവരുടെ അമ്മമാരുടെ പേരിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു; നമ്മുടെ അമ്മയെ ആദരിക്കാൻ നമുക്കും മരങ്ങൾ നട്ടുപിടിപ്പിക്കാം, ഭൂമിമാതാവിനെ സംരക്ഷിക്കാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം: പ്രധാനമന്ത്രി
എന്റെ മൂന്നാമത്തെ അഭ്യർത്ഥന ശുചിത്വത്തെക്കുറിച്ചാണ്; ഒരു പുണ്യസ്ഥലമോ പൊതുസ്ഥലമോ ഗ്രാമമോ നഗരമോ ആകട്ടെ, എല്ലായിടത്തും ശുചിത്വം പാലിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്: പ്രധാനമന്ത്രി
നാലാമത്തെ അഭ്യർത്ഥന സ്വദേശിയുമായും സ്വാശ്രയത്വവുമായും ബന്ധപ്പെട്ടതാണ്; നമുക്ക് ഇന്ത്യൻ ഉത്പന്നങ്ങൾ സ്വീകരിക്കാം, ഇന്ത്യൻ നിർമ്മാതാക്കളെയും വ്യവസായങ്ങളെയും ശക്തിപ്പെടുത്താം: പ്രധാനമന്ത്രി
അഞ്ചാമത്തെ അഭ്യർത്ഥന നമ്മുടെ രാജ്യത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനെക്കുറിച്ചുള്ളതാണ്; നമുക്ക് നമ്മുടെ രാജ്യത്തെ അറിയാം, രാജ്യത്തിനകത്ത് യാത്ര ചെയ്യാം, ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാം: പ്രധാനമന്ത്രി
കർഷകരോടുള്ള എന്റെ ആറാമത്തെ അഭ്യർത്ഥന അവർ പ്രകൃതികൃഷിയിലേക്ക് മാറണമെന്നതാണ്: പ്രധാനമന്ത്രി
എന്റെ ഏഴാമത്തെ അഭ്യർത്ഥന ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചുള്ളതാണ്; നമ്മുടെ രാജ്യത്ത് അമിതവണ്ണം ഒരു വലിയ വെല്ലുവിളിയായി മാറുകയാണ്. ഇത് പരിഹരിക്കുന്നതിന്, നിങ്ങളുടെ ഭക്ഷണത്തിലെ എണ്ണയുടെ അളവ് 10% കുറയ്ക്കാൻ ശ്രമിക്കുക: പ്രധാനമന്ത്രി
എട്ടാമത്തെ അഭ്യർത്ഥന യോഗ, കായികം, ശാരീരികക്ഷമത എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇവയെല്ലാം നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കണം: പ്രധാനമന്ത്രി
എന്റെ ഒമ്പതാമത്തെ അഭ്യർത്ഥന സേവന മനോഭാവത്തെക്കുറിച്ചുള്ളതാണ്: പ്രധാനമന്ത്രി

 

കർണാടകയിലെ മാണ്ഡ്യയിലുള്ള ശ്രീ ക്ഷേത്ര ആദിചുഞ്ചനഗിരിയിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിന്റെ ആഴത്തിലുള്ള ആത്മീയ അനുരണനത്തെ ഉയർത്തിക്കാട്ടിക്കൊണ്ട്, ശ്രീ ഗുരു ഭൈരവൈക്യ ക്ഷേത്രത്തിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനും ഉന്നതരായ സന്യാസിമാരുമായി സംവദിക്കാനും ലഭിച്ച അവസരത്തിൽ പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി. ചരിത്രപ്രസിദ്ധമായ ജ്വാലാ പീഠത്തിൽ സമയം ചെലവഴിച്ചതും  വൻ ഭക്തജന സദസ്സിനെ അഭിസംബോധന ചെയ്തതും വാക്കുകൾക്ക് അതീതമായ ശക്തമായ വികാരങ്ങളാണ് ഉളവാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഈ ദൈവികാനുഭവങ്ങൾ എന്നും എന്റെ സ്മരണയിൽ നിലനിൽക്കും," പ്രധാനമന്ത്രി മോദി പറഞ്ഞു.

സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, 'തത്ത്വജ്ഞാനവും' 'തന്ത്രജ്ഞാനവും' (സാങ്കേതികവിദ്യ) സമന്വയിപ്പിക്കു‍ന്ന കർണാടകയുടെ സവിശേഷതയെ പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു, മാണ്ഡ്യ എന്ന 'സക്കരെ നഗരത്തിലെ' (പഞ്ചസാര നഗരം) ജനങ്ങളുടെ സ്വീകരണ മനോഭാവത്തെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠം പോലുള്ള സ്ഥാപനങ്ങൾ ഈ പ്രദേശത്തിന്റെ ധാർമ്മികവും ആത്മീയവുമായ വഴികാട്ടിയായി വർത്തിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. "തത്ത്വചിന്തയുടെ ആഴവും ആധുനിക സാങ്കേതികവിദ്യയുടെ കരുത്തും മികച്ച രീതിയിൽ ഒത്തുചേരുന്ന നാടാണ് കർണാടക," ശ്രീ മോദി പ്രസ്താവിച്ചു.

ഇന്ത്യയുടെ ഊർജ്ജസ്വലവും സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതുമായ നാഗരികതയെക്കുറിച്ച് പ്രതിപാദിച്ച പ്രധാനമന്ത്രി, ശ്രീ ആദിചുഞ്ചനഗിരി മഠത്തിന്റെ 2000 വർഷത്തെ ചരിത്രം പാരമ്പര്യങ്ങളുടെ അപൂർവ്വവും അവിച്ഛിന്നവുമായ തുടർച്ചയുടെ ഉദാഹരണമാണെന്ന് ഊന്നിപ്പറഞ്ഞു. മുൻകാലങ്ങളിലെ ഡോ.ബാലഗംഗാധരനാഥ മഹാസ്വാമിജിയെപ്പോലെയുള്ള മഹദ്‌വ്യക്തികളുടെ ആഴത്തിലുള്ള ആത്മീയ മാർഗനിർദേശങ്ങളെ അദ്ദേഹം പ്രകീർത്തിക്കുകയും ഈ പൈതൃകത്തെ പുതിയ ഊർജ്ജത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന നിലവിലെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു. "തലമുറകളായി ഈ പവിത്രമായ സ്ഥാപനം അതിന്റെ സേവന പാരമ്പര്യത്തിലൂടെ നമ്മുടെ നാടിനെ സമ്പന്നമാക്കിയിട്ടുണ്ട്," പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.

 

സമൂഹത്തിൽ മഹത്തായ സന്യാസിമാരുടെ പരിവർത്തനാത്മക പങ്കിനെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ഡോ.ബാലഗംഗാധരനാഥ മഹാസ്വാമിജിയുടെ ആത്മീയ കരുത്ത് സാധാരണക്കാരന്റെയും ഗ്രാമീണ യുവാക്കളുടെയും പോരാട്ടങ്ങൾ പരിഹരിക്കുന്നതിലുമായിരുന്നു ആഴത്തിൽ ബന്ധപ്പെട്ടിരുന്നതെന്ന് ചൂണ്ടിക്കാട്ടി. ഭക്തിയെ വെറുമൊരു ഒളിച്ചോട്ടമായല്ല, മറിച്ച് ജനങ്ങളെ ഉന്നതിയിലെത്തിക്കാനുള്ള സജീവ ഉത്തരവാദിത്തമായാണ് ആ ദൈവിക വ്യക്തിത്വം കണ്ടിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. "സമൂഹത്തിന്റെ ക്ഷേമത്തിനായി ഉത്തരവാദിത്തം ഏറ്റെടുക്കാൻ മുന്നോട്ട് വരുന്നതാണ് യഥാർത്ഥ ഭക്തി," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

മഹാസ്വാമിജിയുടെ വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ട്, പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രാഥമിക വിദ്യാഭ്യാസം മുതൽ പ്രൊഫഷണൽ ബിരുദങ്ങൾ വരെ നൽകുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചത് പ്രധാനമന്ത്രി നിരീക്ഷിച്ചു. ആരോഗ്യരംഗത്തെ മഠത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള സമീപനം, വിവേചനമില്ലാതെ എല്ലാവരിലേക്കും ഗുണനിലവാരമുള്ള വൈദ്യസഹായം എത്തുന്നുവെന്ന് ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഏതാനും പേരുടെ അവകാശമല്ല, മറിച്ച് ഓരോ പൗരനും ലഭിക്കേണ്ട പ്രാപ്യമായ അവകാശമായിരിക്കണം," ശ്രീ മോദി തറപ്പിച്ചുപറഞ്ഞു.

മഠത്തിന്റെ മാനുഷിക പ്രവർത്തനങ്ങളും ​ഗവൺമെന്റിന്റെ ക്ഷേമനയങ്ങളും തമ്മിലുള്ള സമാനതകൾ വരച്ചുകാട്ടിക്കൊണ്ട്, കോടിക്കണക്കിന് പാവപ്പെട്ട പൗരന്മാർക്ക് സൗജന്യ ആശുപത്രി ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയുടെ വിജയം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 70 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാരെയും ഉൾക്കൊള്ളുന്നതിനായി പദ്ധതി അടുത്തിടെ വ്യാപിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം കൂടുതൽ വിശദീകരിച്ചു. "നമ്മുടെ വയോധികർക്ക് സുപ്രധാനമായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ അന്തസ്സോടെ ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുകയാണ്," ശ്രീ മോദി പറഞ്ഞു.

എല്ലാ ജീവജാലങ്ങളോടുമുള്ള മഹാസ്വാമിജിയുടെ അതിരുകളില്ലാത്ത അനുകമ്പയെക്കുറിച്ച് പ്രതിപാദിച്ച പ്രധാനമന്ത്രി, മയിലുകളെ സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പിത സാമൂഹിക പ്രസ്ഥാനത്തെ പ്രകീർത്തിക്കുകയും അതിനെ പരിസ്ഥിതിസംരക്ഷണവുമായും ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമായും ബന്ധിപ്പിക്കുകയും ചെയ്തു. തന്റെ ഡൽഹിയിലെ വസതിയിൽ നിന്നുള്ള വ്യക്തിപരമായ നിരീക്ഷണങ്ങളിൽ നിന്ന്, ദേശീയ പക്ഷിയുമായുള്ള തന്റെ പ്രിയപ്പെട്ട ഇടപഴകലുകൾ അദ്ദേഹം പങ്കുവെച്ചു. "മയിൽ നമ്മുടെ ദേശീയ അഭിമാനം മാത്രമല്ല, അതീവ സൗന്ദര്യമുള്ളതും ശാന്തവുമായ ഒരു ജീവി കൂടിയാണ്," ശ്രീ മോദി അഭിപ്രായപ്പെട്ടു.

 

നിലവിലെ ജഗദ്ഗുരു ഡോ.നിർമ്മലാനന്ദനാഥ മഹാസ്വാമിജിയെ പ്രശംസിച്ച പ്രധാനമന്ത്രി, തന്റെ ഗുരുവിന്റെ പാത വിശ്വസ്തതയോടെ പിന്തുടർന്ന് ജനങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തെ എടുത്തുപറഞ്ഞു. പുതുതായി നിർമ്മിച്ച ശ്രീ ഗുരു ഭൈരവൈക്യ ക്ഷേത്രം കേവലം ഒരു ഭൗതിക നിർമ്മിതി എന്നതിലുപരി അതീവ ആത്മീയ ഭക്തിയുടെ യഥാർത്ഥ സാക്ഷാത്കാരമായി മാറുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. "ഈ ക്ഷേത്രം സേവനത്തിന്റെയും പ്രചോദനത്തിന്റെയും നിലയ്ക്കാത്ത പ്രകാശഗോപുരമായി വർത്തിക്കുമെന്നതിൽ സംശയമില്ല," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, ആത്മീയത, അനുകമ്പ എന്നിവയുൾപ്പെടെ ശ്രീ ആദിചുഞ്ചനഗിരി മഠത്തിന്റെ ഒമ്പത് അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, ഒരു കൂട്ടായ ദേശീയ പ്രമേയം അവതരിപ്പിക്കാൻ പ്രധാനമന്ത്രി അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. സാമൂഹിക താൽപ്പര്യമുള്ള ഒമ്പത് പ്രത്യേക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ മൂല്യങ്ങൾ ഉൾക്കൊള്ളാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. "നമ്മുടെ കൂട്ടായ ദൃഢനിശ്ചയം ശക്തിപ്പെടുത്തുന്നതിനായി ഒമ്പത് സുപ്രധാന അഭ്യർത്ഥനകൾ ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽവെക്കുന്നു," ശ്രീ മോദി കുറിച്ചു.

ആദ്യത്തെ അഞ്ച് അഭ്യർത്ഥനകൾ വിശദീകരിച്ചുകൊണ്ട്, ജലസംരക്ഷണത്തിനായി നിലകൊള്ളാനും 'ഏക് പേഡ് മാ കേ നാം' ക്യാമ്പയിന് കീഴിൽ മരങ്ങൾ നട്ടുപിടിപ്പിക്കാനും എല്ലാ പൊതുവിടങ്ങളിലും ആരാധനാലയങ്ങളിലും കർശനമായ ശുചിത്വം പാലിക്കാനും മാണ്ഡ്യയിലെ ജനങ്ങളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇന്ത്യൻ ഉത്പന്നങ്ങൾ സ്വീകരിക്കുന്നതിലൂടെയും രാജ്യത്തിന്റെ അപാരമായ സൗന്ദര്യം പര്യവേക്ഷണം ചെയ്യുന്നതിനായി ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സ്വാശ്രയത്വത്തിൽ പുതിയ ശ്രദ്ധ പതിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. "നമ്മുടെ ഭൂമിമാതാവിനെ സംരക്ഷിക്കുകയും ആഭ്യന്തര വ്യവസായങ്ങളെ സജീവമായി ശക്തിപ്പെടുത്തുകയും വേണം," ശ്രീ മോദി തറപ്പിച്ചുപറഞ്ഞു.

 

ആരോഗ്യത്തിന്റെയും കൃഷിയുടെയും പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പ്രകൃതി കൃഷി സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയും ശ്രീ എച്ച്.ഡി.ദേവഗൗഡ ഉയർത്തിക്കാട്ടിയ ചെറുധാന്യങ്ങളും 'റാഗി മുദ്ദ'യും സ്വീകരിക്കാൻ യുവതലമുറയോട് അഭ്യർത്ഥിക്കുകയും ചെയ്തു. അമിതവണ്ണത്തെ ചെറുക്കുന്നതിനായി പാചക എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കാനും കായികക്ഷമത ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ജീവിതകാലം മുഴുവൻ സേവന മനോഭാവം കാത്തുസൂക്ഷിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. "യോഗയ്ക്കും ആരോഗ്യകരമായ ഭക്ഷണക്രമത്തിനും മുൻഗണന നൽകുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന് അത്യാവശ്യമാണ്," ശ്രീ മോദി നിരീക്ഷിച്ചു.

 

തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പാവപ്പെട്ടവരെ സേവിക്കുന്നത് ജീവിതത്തിന് വലിയൊരു ലക്ഷ്യം നൽകുമെന്നും സാമൂഹിക ഘടനയെ അഗാധമായി ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ ഒമ്പത് അഭ്യർത്ഥനകൾ പാലിക്കുന്നത് വികസിത കർണാടകത്തിലേക്കും വികസിത ഇന്ത്യയിലേക്കുമുള്ള പങ്കിട്ട യാത്രയെ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. "സത്യസന്ധമായ ദൃഢനിശ്ചയത്തോടെ, വികസിത ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് നമ്മൾ അതിവേഗം മുന്നേറും," ശ്രീ മോദി ഊന്നിപ്പറഞ്ഞു.

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's strong growth outlook intact despite global volatility: Govt

Media Coverage

India's strong growth outlook intact despite global volatility: Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister urges MPs to vote in favour of Nari Shakti Vandan Adhiniyam Amendment, Calls it Historic Opportunity
April 17, 2026

The Prime Minister, Shri Narendra Modi, has highlighted that a discussion is currently underway in Parliament on the amendment to the Nari Shakti Vandan Adhiniyam, noting that deliberations continued till 1 AM last night.

He stated that all misconceptions surrounding the amendment have been addressed with logical responses, and every concern raised by members has been resolved. The Prime Minister added that necessary information, wherever lacking, has also been provided to all members, ensuring that issues of opposition have been clarified.

Emphasising that the issue of women’s reservation has witnessed political debates for nearly four decades, the Prime Minister said that the time has now come to ensure that women, who constitute half of the country’s population, receive their rightful representation.

He observed that even after decades of independence, the low representation of women in the decision-making process is not appropriate and needs to be corrected.

The Prime Minister informed that voting in the Lok Sabha is expected shortly and urged all political parties to take a thoughtful and sensitive decision by voting in favour of the women’s reservation amendment.

Appealing on behalf of the women of the country, he urged all Members of Parliament to ensure that no action hurts the sentiments of Nari Shakti. He noted that crores of women are looking towards the Parliament, its intent, and its decisions.

The Prime Minister called upon MPs to reflect upon their families-mothers, sisters, daughters, and wives—and listen to their inner conscience while making the decision.

He described the amendment as a significant opportunity to serve and honour the women of the nation and urged members not to deprive them of new opportunities.

Expressing confidence, the Prime Minister said that if the amendment is passed unanimously, it will further strengthen Nari Shakti as well as the country’s democracy.

Calling it a historic moment, he urged all members to come together to create history by granting rightful representation to women, who form half of India’s population.

The Prime Minister wrote on X;

“संसद में इस समय नारीशक्ति वंदन अधिनियम में संशोधन पर चर्चा चल रही है। कल रात भी एक बजे तक चर्चा चली है।

जो भ्रम फैलाए गए, उनको दूर करने के लिए तर्कबद्ध जवाब दिया गया है। हर आशंका का समाधान किया गया है। जिन जानकारियों का अभाव था, वो जानकारियां भी हर सदस्य को दी गई हैं। किसी के मन में विरोध का जो कोई भी विषय था, उसका भी समाधान हुआ है।

महिला आरक्षण के इस विषय पर देश में चार दशक तक बहुत राजनीति कर ली गई है। अब समय है कि देश की आधी आबादी को उसके अधिकार अवश्य मिलें।

आजादी के इतने दशकों बाद भी भारत की महिलाओं का निर्णय प्रक्रिया में इतना कम प्रतिनिधित्व रहे, ये ठीक नहीं।

अब कुछ ही देर लोकसभा में मतदान होने वाला है। मैं सभी राजनीतिक दलों से आग्रह करता हूं… अपील करता हूं...

कृपया करके सोच-विचार करके पूरी संवेदनशीलता से निर्णय लें, महिला आरक्षण के पक्ष में मतदान करें।

मैं देश की नारी शक्ति की तरफ से भी सभी सदस्यों से प्रार्थना करूंगा… कुछ भी ऐसा ना करें, जिनसे नारीशक्ति की भावनाएं आहत हों।

देश की करोड़ों महिलाओं की दृष्टि हम सभी पर है, हमारी नीयत पर है, हमारे निर्णय पर है। कृपया करके नारीशक्ति वंदन अधिनियम में संशोधन का साथ दें।”

“मैं सभी सांसदों से कहूंगा...

आप अपने घर में मां-बहन-बेटी-पत्नी सबका स्मरण करते हुए अपनी अंतरात्मा को सुनिए ...

देश की नारीशक्ति की सेवा का, उनके वंदन का ये बहुत बड़ा अवसर है।

उन्हें नए अवसरों से वंचित नहीं करिए।

ये संशोधन सर्वसम्मति से पारित होगा, तो देश की नारीशक्ति और सशक्त होगी… देश का लोकतंत्र और सशक्त होगा।

आइए… हम मिलकर आज इतिहास रचें। भारत की नारी को… देश की आधी आबादी को उसका हक दें।”

"Parliament is discussing a historic legislation that paves the way for women’s reservation in legislative bodies. The discussions, which began yesterday, lasted till around 1 AM and have continued since the House proceedings began this morning.

The Government has addressed all apprehensions and misconceptions relating to the legislation with facts and logic. All concerns have been addressed and any gaps in information have also been filled.

For nearly four decades, this issue of women’s reservation in legislative bodies has been inordinately delayed. Now is the time to ensure that half of the nation’s population receives its rightful due in decision making. Even after so many decades of Independence, it is not right that women in India have such limited representation in this area.

In a short while from now, voting will take place in the Lok Sabha. I urge and appeal to all political parties to reflect carefully and take a sensitive decision by voting in favour of women’s reservation.

On behalf of our Nari Shakti, I also request all members not to do anything that may hurt the sentiments of women across India. Crores of women are watching us…our intent and our decisions. I once again request that everyone support the amendments to the Nari Shakti Vandan Adhiniyam.”

"I would like to appeal to all Members of Parliament…

Please reflect upon your conscience, remembering the women in your own families.

The legislation to ensure women’s reservation in legislative bodies is a significant opportunity to do justice to women of our nation.

Please do not deprive our Nari Shakti of new opportunities.

If this amendment is passed unanimously, it will further empower the women of our country and strengthen our democracy.

Let us come together today to create history.

Let us ensure that the women of India, who are half of the nation’s population, receive their rightful due.”