Marathi being recognised as a Classical Language is a moment of pride for everyone: PM
Along with Marathi, Bengali, Pali, Prakrit and Assamese languages ​​have also been given the status of classical languages, I also congratulate the people associated with these languages: PM
The history of Marathi language has been very rich: PM
Many revolutionary leaders and thinkers of Maharashtra used Marathi language as a medium to make people aware and united: PM
Language is not just a medium of communication, it is deeply connected with culture, history, tradition and literature: PM

മഹാരാഷ്ട്ര ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, അജിത് പവാർ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ എല്ലാ സഹപ്രവർത്തകരും, ആശാ തായ് ജി. , പ്രശസ്ത അഭിനേതാക്കളായ ഭായ് സച്ചിൻ ജി, നാംദേവ് കാംബ്ലെ ജി, സദാനന്ദ് മോർ ജി, മഹാരാഷ്ട്ര ഗവൺമെന്റിലെ മന്ത്രിമാരായ ഭായ് ദീപക് ജി, മംഗൾ പ്രഭാത് ലോധ ജി, ബി ജെ പിയുടെ മുംബൈ പ്രസിഡന്റ് ഭായ് ആശിഷ് ജി, മറ്റ് പ്രമുഖരേ, സഹോദരങ്ങളേ, സഹോദരിമാരേ!

മറാത്തി ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചതിന് മഹാരാഷ്ട്രയിലും മഹാരാഷ്ട്രയ്ക്ക് പുറത്തും ലോകമെമ്പാടുമുള്ള മറാത്തി സംസാരിക്കുന്ന എല്ലാ ആളുകൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കാൻ തുടക്കത്തിലേ ഞാൻ ആഗ്രഹിക്കുന്നു.

കേന്ദ്ര ഗവൺമെന്റ് മറാത്തി ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകി. ഇന്ന് മറാത്തി ഭാഷയുടെ ചരിത്രത്തിലെ ഒരു സുവർണ്ണ നിമിഷമാണ്, മോർ ജി അത് വളരെ നന്നായി സംഗ്രഹിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ ജനങ്ങളും മറാത്തി സംസാരിക്കുന്ന ഓരോ വ്യക്തിയും പതിറ്റാണ്ടുകളായി ഈ തീരുമാനത്തിനായി കാത്തിരിക്കുകയാണ്, ഈ നിമിഷം. മഹാരാഷ്ട്രയുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സംഭാവന ചെയ്യാനുള്ള പദവി ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. സന്തോഷത്തിന്റെ ഈ നിമിഷം പങ്കുവയ്ക്കാൻ ഞാൻ നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ ഇവിടെയുണ്ട്. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ ഭാഷകൾക്കൊപ്പം ക്ലാസിക്കൽ ഭാഷാ പദവിയും ലഭിച്ചിട്ടുണ്ട്. ഈ ഭാഷകളുമായി ബന്ധപ്പെട്ട ആളുകളെയും ഞാൻ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

മറാത്തി ഭാഷയുടെ ചരിത്രം വളരെ സമ്പന്നമാണ്. ഈ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ വിജ്ഞാന ധാരകൾ അനേകം തലമുറകൾക്ക് വഴികാട്ടിയും ഇന്നും നമുക്ക് വഴി കാണിച്ചുതരുന്നു. ഈ ഭാഷയിലൂടെ സന്ത് ജ്ഞാനേശ്വർ ജനങ്ങളെ വേദാന്ത ചർച്ചകളുമായി ബന്ധിപ്പിച്ചു. ഗീതാജ്ഞാനത്തിലൂടെ ജ്ഞാനേശ്വരി (പുസ്തകം) ഭാരതത്തിന്റെ ആത്മീയ ജ്ഞാനത്തെ പുനരുജ്ജീവിപ്പിച്ചു. ഈ ഭാഷയിലൂടെ സന്ത് നാംദേവ് ഭക്തി പ്രസ്ഥാനത്തിന്റെ അവബോധം ശക്തിപ്പെടുത്തി. അതുപോലെ, സന്ത് തുക്കാറാം മറാഠി ഭാഷയിൽ മതബോധത്തിനായുള്ള പ്രചാരണത്തിന് നേതൃത്വം നൽകി, സന്ത് ചൊഖാമേല സാമൂഹിക മാറ്റത്തിനുള്ള പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തി.

ഇന്ന്, മഹാരാഷ്ട്രയെയും മറാത്തി സംസ്‌കാരത്തെയും ഉയർത്തിയ മഹാൻമാരായ സന്യാസിമാർക്ക് ഞാൻ എന്റെ അഗാധമായ അഭിവാദനങ്ങൾ അർപ്പിക്കുന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വർഷത്തിൽ രാജ്യം മുഴുവൻ നൽകുന്ന ബഹുമതിക്കുള്ള ആദരവാണ് മറാത്തി ഭാഷയ്ക്ക് ലഭിച്ച അംഗീകാരം.

 

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം മറാത്തി ഭാഷയുടെ സംഭാവനയാൽ സമ്പന്നമാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള നിരവധി വിപ്ലവ നേതാക്കളും ചിന്തകരും ജനങ്ങളെ ഉണർത്താനും ഒന്നിപ്പിക്കാനും മറാത്തി ഒരു മാധ്യമമായി ഉപയോഗിച്ചു. ലോകമാന്യ തിലക് തന്റെ മറാത്തി പത്രമായ 'കേസരി'യിലൂടെ വൈദേശിക ഭരണത്തിന്റെ അടിത്തറ തന്നെ ഇളക്കിമറിച്ചു. മറാത്തിയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ജനങ്ങളിൽ 'സ്വരാജ്' (സ്വയംഭരണം) എന്ന ആഗ്രഹം ആളിക്കത്തിച്ചു. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിൽ മറാത്തി ഭാഷ നിർണായക പങ്ക് വഹിച്ചു. ഗോപാൽ ഗണേഷ് അഗാർക്കർ തന്റെ മറാത്തി പത്രമായ 'സുധാരക്' വഴി സാമൂഹിക പരിഷ്‌കാരങ്ങൾക്കായുള്ള പ്രചാരണം എല്ലാ വീടുകളിലും കൊണ്ടുവന്നു. ഗോപാലകൃഷ്ണ ഗോഖലെയും സ്വാതന്ത്ര്യസമരത്തെ നയിക്കാൻ മറാത്തി ഭാഷ ഉപയോഗിച്ചു.


സുഹൃത്തുക്കളേ,

നമ്മുടെ നാഗരികതയുടെ വികാസത്തിന്റെയും സാംസ്‌കാരിക മികവിന്റെയും കഥകൾ പരിരക്ഷിക്കുന്ന മറാത്തി സാഹിത്യം ഭാരതത്തിന്റെ അമൂല്യമായ പൈതൃകമാണ്. മറാത്തി സാഹിത്യത്തിലൂടെ, 'സ്വരാജ്' (സ്വയംഭരണം), 'സ്വദേശി' (സ്വയം ആശ്രയം), 'സ്വഭാഷ' (മാതൃഭാഷ), 'സ്വസംസ്‌കൃതി' (സ്വയം സംസ്‌കാരം) എന്നിവയുടെ ബോധം മഹാരാഷ്ട്രയിലുടനീളം വ്യാപിച്ചു. സ്വാതന്ത്ര്യസമര കാലത്ത് ആരംഭിച്ച ഗണേശോത്സവത്തിന്റെയും ശിവജയന്തിയുടെയും പരിപാടികൾ, വീർ സവർക്കറെപ്പോലുള്ള വിപ്ലവകാരികളുടെ ചിന്തകൾ, ബാബാസാഹെബ് അംബേദ്കറുടെ സാമൂഹിക സമത്വ പ്രസ്ഥാനം, മഹർഷി കാർവെയുടെ സ്ത്രീശാക്തീകരണ കാമ്പയിൻ, മഹാരാഷ്ട്രയിലെ വ്യവസായവൽക്കരണം, കാർഷിക പരിഷ്‌കാരങ്ങൾക്കുള്ള ശ്രമങ്ങൾ എന്നിവയെല്ലാം മറാത്തി ഭാഷയിൽ നിന്നാണ് ഊർജ്ജം ഉൾക്കൊണ്ടത്. മറാത്തി ഭാഷയുമായി ബന്ധിപ്പിക്കുമ്പോൾ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം കൂടുതൽ സമ്പന്നമാകുന്നു.

സുഹൃത്തുക്കളേ,

ഭാഷ ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല. സംസ്‌കാരം, ചരിത്രം, പാരമ്പര്യം, സാഹിത്യം എന്നിവയുമായി ഈ ഭാഷയ്ക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. പൊവാഡയുടെ നാടൻ പാട്ട് പാരമ്പര്യം നമുക്ക് ഉദാഹരണമായി എടുക്കാം. ഛത്രപതി ശിവാജി മഹാരാജിന്റെയും മറ്റ് നായകന്മാരുടെയും വീരഗാഥകൾ നൂറ്റാണ്ടുകൾക്കു ശേഷവും പൊവാഡയിലൂടെ നമ്മിൽ എത്തിയിട്ടുണ്ട്. ഇന്നത്തെ തലമുറയ്ക്ക് മറാത്തി ഭാഷയുടെ മഹത്തായ സമ്മാനമാണിത്. ഗണപതിയെ ആരാധിക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ മനസ്സിൽ മുഴങ്ങുന്ന വാക്കുകൾ 'ഗണപതി ബാപ്പ മോര്യ' എന്നാണ്. ഇത് കേവലം ചില വാക്കുകളുടെ സംയോജനമല്ല, ഭക്തിയുടെ അനന്തമായ പ്രവാഹമാണ്. ഈ ഭക്തി രാജ്യത്തെ മുഴുവൻ മറാത്തി ഭാഷയുമായി ബന്ധിപ്പിക്കുന്നു. അതുപോലെ, വിത്തൽ ഭഗവാന്റെ 'അഭംഗകൾ' കേൾക്കുന്നവരും മറാത്തിയുമായി സ്വയമേവ ബന്ധപ്പെടുന്നു.

സുഹൃത്തുക്കളേ,

മറാത്തി സാഹിത്യകാരന്മാർ, എഴുത്തുകാർ, കവികൾ, എണ്ണമറ്റ മറാത്തി പ്രേമികൾ എന്നിവരുടെ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് മറാത്തി ഒരു ക്ലാസിക്കൽ ഭാഷയായി അംഗീകരിക്കപ്പെട്ടത്. മറാത്തിക്ക് ക്ലാസിക്കൽ ഭാഷ എന്ന പദവി ലഭിച്ചത് നിരവധി പ്രതിഭാധനരായ സാഹിത്യകാരന്മാരുടെ സേവനത്തിനുള്ള ആദരവാണ്. ബാലശാസ്ത്രി ജംഭേക്കർ, മഹാത്മാ ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ, കൃഷ്ണാജി പ്രഭാകർ ഖാദിൽക്കർ, കേശവസുത്, ശ്രീപദ് മഹാദേവ് മേറ്റ്, ആചാര്യ ആത്രേ, ശാന്താഭായ് ഷെൽക്കെ, ഗജാനൻ ദിഗംബർ മദ്ഗുൽക്കർ, കുസുമാഗ്രജ് തുടങ്ങിയ വ്യക്തികളുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. മറാത്തി സാഹിത്യത്തിന്റെ പാരമ്പര്യം പുരാതനം മാത്രമല്ല, ബഹുമുഖവുമാണ്. വിനോബ ഭാവെ, ശ്രീപദ് അമൃത് ദാംഗേ, ദുർഗാഭായ് ഭഗവത്, ബാബാ ആംതെ, ദളിത് എഴുത്തുകാരി ദയാ പവാർ, ബാബാസാഹേബ് പുരന്ദരെ എന്നിവർ മറാത്തി സാഹിത്യത്തിന് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പി.എൽ.ദേശ്പാണ്ഡെ, ഡോ. അരുണ ധേരെ, ഡോ. സദാനന്ദ് മോറെ, മഹേഷ് എൽകുഞ്ച്വാർ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് നാംദേവ് കാംബ്ലെ എന്നീ പേരുകളിൽ അറിയപ്പെടുന്ന പുരുഷോത്തം ലക്ഷ്മൺ ദേശ്പാണ്ഡെ തുടങ്ങിയ സാഹിത്യകാരന്മാരുടെ സംഭാവനകളും ഞാൻ ഇന്ന് ഓർക്കുന്നു. ആശാ ബാഗേ, വിജയ രാജാധ്യക്ഷ, ഡോ. ശരൺ കുമാർ ലിംബാലെ, നാടക സംവിധായകൻ ചന്ദ്രകാന്ത് കുൽക്കർണി തുടങ്ങി നിരവധി മഹാരഥന്മാർ വർഷങ്ങളായി ഈ നിമിഷം സ്വപ്നം കാണുന്നു.

സുഹൃത്തുക്കളേ,

സാഹിത്യത്തിനും സംസ്‌കാരത്തിനുമൊപ്പം മറാത്തി സിനിമയും നമുക്ക് അഭിമാനം നൽകിയിട്ടുണ്ട്. വി ശാന്താറാം, ദാദാസാഹിബ് ഫാൽക്കെ തുടങ്ങിയ മഹാരഥന്മാരാണ് ഇന്ന് കാണുന്ന ഇന്ത്യൻ സിനിമയുടെ അടിത്തറ പാകിയത്. മറാത്തി നാടകവേദി സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദം വർധിപ്പിച്ചു. മറാത്തി നാടകരംഗത്തെ ഇതിഹാസ കലാകാരന്മാർ എല്ലാ വേദികളിലും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. മറാത്തി സംഗീതം, നാടോടി സംഗീതം, നാടോടി നൃത്തം എന്നിവയുടെ പാരമ്പര്യങ്ങൾ സമ്പന്നമായ ഒരു പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു. ബാലഗന്ധർവ, ഡോ. വസന്തറാവു ദേശ്പാണ്ഡെ, ഭീംസെൻ ജോഷി, സുധീർ ഫഡ്‌കെ, മോഗുബായ് കുർദികർ തുടങ്ങിയ ഇതിഹാസങ്ങളും പിന്നീടുള്ള കാലഘട്ടത്തിൽ ലതാ ദീദി, ആശാ തായ്, ശങ്കർ മഹാദേവൻ, അനുരാധ പഡ്വാൾ എന്നിവരും മറാത്തി സംഗീതത്തിന് ഒരു വേറിട്ട വ്യക്തിത്വം നൽകി. മറാത്തി ഭാഷയെ സേവിച്ച വ്യക്തികളുടെ എണ്ണം വളരെ വലുതാണ്, അവരെക്കുറിച്ച് ഞാൻ പറഞ്ഞാൽ, രാത്രി മുഴുവൻ കടന്നുപോകും.

സുഹൃത്തുക്കളേ,

മറാത്തിയിൽ നിന്ന് ഗുജറാത്തിയിലേക്ക് രണ്ടോ മൂന്നോ പുസ്തകങ്ങൾ വിവർത്തനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് മറാത്തിയിലാണോ ഹിന്ദിയിലാണോ സംസാരിക്കേണ്ടതെന്ന് ഇവിടെയുള്ള ചിലർക്ക് മടി തോന്നി. കഴിഞ്ഞ 40 വർഷമായി എനിക്ക് ഭാഷയുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ഒരിക്കൽ ഞാൻ മറാത്തി നന്നായി സംസാരിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ പോലും എനിക്ക് വലിയ ബൂദ്ധിമുട്ട്  അനുഭവപ്പെടുന്നില്ല. കാരണം, എന്റെ ആദ്യകാല ജീവിതത്തിൽ, അഹമ്മദാബാദിലെ കാലിക്കോ മില്ലിന് അടുത്തുള്ള ജഗന്നാഥ് ജി ക്ഷേത്രത്തിനടുത്തായിരുന്നു ഞാൻ താമസിച്ചിരുന്നത്. മിൽ തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ ഭിഡെ എന്നു പേരുള്ള ഒരു മഹാരാഷ്ട്ര കുടുംബം താമസിച്ചിരുന്നു. വൈദ്യുതി പ്രശ്‌നങ്ങൾ കാരണം അവർക്ക് വെള്ളിയാഴ്ച അവധിയായിരുന്നു. ഞാൻ ഒരു രാഷ്ട്രീയ അഭിപ്രായവും പറയുന്നില്ല, പക്ഷേ ആ ദിവസങ്ങൾ അങ്ങനെയായിരുന്നു. വെള്ളിയാഴ്ചകളിൽ അദ്ദേഹത്തിന് അവധിയുള്ളതിനാൽ, വെള്ളിയാഴ്ച ഞാൻ ആ കുടുംബത്തെ സന്ദർശിക്കും. അടുത്ത വീട്ടിൽ ഒരു കൊച്ചു പെൺകുട്ടി ഉണ്ടായിരുന്നു, അവൾ എന്നോട് മറാത്തിയിൽ സംസാരിച്ചു. അവൾ എന്റെ ടീച്ചറായി, അങ്ങനെയാണ് ഞാൻ മറാത്തി പഠിച്ചത്.

 

സുഹൃത്തുക്കളേ,

മറാത്തിയെ ക്ലാസിക്കൽ ഭാഷയായി അംഗീകരിക്കുന്നത് മറാത്തി പഠനത്തെ പ്രോത്സാഹിപ്പിക്കും. അത് ഗവേഷണങ്ങളെയും സാഹിത്യ ശേഖരങ്ങളെയും പ്രോത്സാഹിപ്പിക്കും. ഏറ്റവും പ്രധാനമായി, ഇത് ഇന്ത്യൻ സർവ്വകലാശാലകളിൽ മറാത്തി പഠനം സുഗമമാക്കും. മറാത്തി ഭാഷയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും വിദ്യാർത്ഥികൾക്കും പിന്തുണ നൽകുന്നതാണ് കേന്ദ്രഗവൺമെന്റിന്റെ തീരുമാനം. ഇത് വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി മാതൃഭാഷയിൽ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന ഒരു ഗവൺമെന്റ് നയം നമുക്കുണ്ട്. വർഷങ്ങൾക്ക് മുമ്പ് യുഎസിൽ ഒരു കുടുംബത്തെ സന്ദർശിച്ചത് ഞാൻ ഓർക്കുന്നു, ആ കുടുംബത്തിന്റെ ഒരു ശീലം എന്നെ സ്പർശിച്ചു. അതൊരു തെലുങ്കു കുടുംബമായിരുന്നു. ഒരു അമേരിക്കൻ ജീവിതശൈലി ജീവിച്ചിരുന്നെങ്കിലും, അവർക്ക് രണ്ട് കുടുംബ നിയമങ്ങൾ ഉണ്ടായിരുന്നു: ആദ്യം, എല്ലാവരും വൈകുന്നേരം അത്താഴത്തിന് ഒരുമിച്ച് ഇരിക്കും, രണ്ടാമത്, അത്താഴ സമയത്ത് ആരും തെലുങ്ക് അല്ലാതെ മറ്റൊന്നും സംസാരിക്കില്ല. തൽഫലമായി, യുഎസിൽ ജനിച്ച അവരുടെ കുട്ടികൾ പോലും തെലുങ്ക് സംസാരിച്ചു. മഹാരാഷ്ട്രയിലെ കുടുംബങ്ങൾ സന്ദർശിക്കുമ്പോൾ മറാത്തി സംസാരിക്കുന്നത് സ്വാഭാവികമായി നിങ്ങൾക്ക് ഇപ്പോഴും കേൾക്കാനാകുമെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ മറ്റ് കുടുംബങ്ങളിൽ, ഇത് അങ്ങനെയല്ല, ആളുകൾ 'ഹലോ' എന്നും 'ഹായ്' എന്നും പറഞ്ഞ് ആസ്വദിക്കാൻ തുടങ്ങുന്നു.

സുഹൃത്തുക്കളേ,

പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, ഇപ്പോൾ മറാത്തിയിൽ മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്‌സുകൾ പഠിക്കാൻ കഴിയും. ഇത് മാത്രമല്ല, സുപ്രീം കോടതിയിലെ ജഡ്ജിമാരോട് പോലും ഞാൻ ഒരു അഭ്യർത്ഥന നടത്തി. ഞാൻ പറഞ്ഞു, ഒരു ദരിദ്രൻ നിങ്ങളുടെ കോടതിയിൽ വന്ന് നിങ്ങൾ ഇംഗ്ലീഷിൽ ഒരു വിധി പറയുമ്പോൾ, നിങ്ങൾ പറഞ്ഞത് അയാൾക്ക് എങ്ങനെ മനസ്സിലാകും? ഇന്ന് വിധികളുടെ കാര്യമാത്ര പ്രസക്തമായ ഭാഗം മാതൃഭാഷയിൽ അവതരിപ്പിക്കപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്. ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, കല, കവിത, മറാത്തി ഭാഷയിൽ എഴുതിയ വിവിധ വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള പുസ്തകങ്ങൾ ലഭ്യമായിട്ടുണ്ട്. ഈ ഭാഷയെ നമ്മൾ ആശയങ്ങളുടെ ഒരു വാഹനമാക്കി മാറ്റേണ്ടതുണ്ട്, അങ്ങനെ അത് ഊർജ്ജസ്വലമായി നിലനിൽക്കും. മറാത്തി സാഹിത്യകൃതികൾ കഴിയുന്നത്ര ആളുകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരിക്കണം ഞങ്ങളുടെ ലക്ഷ്യം, മറാത്തി ആഗോള പ്രേക്ഷകരിലേക്ക് എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വിവർത്തനത്തിനുള്ള സർക്കാരിന്റെ 'ഭാഷിണി' ആപ്പിനെക്കുറിച്ച് നിങ്ങൾക്ക് ഇതിനകം അറിയാമായിരിക്കും. നിങ്ങൾ തീർച്ചയായും അത് ഉപയോഗിക്കണം. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇന്ത്യൻ ഭാഷകളിൽ കാര്യങ്ങൾ എളുപ്പത്തിൽ വ്യാഖ്യാനിക്കാം. വിവർത്തന സവിശേഷതയ്ക്ക് ഭാഷാ തടസ്സങ്ങളെ തകർക്കാൻ കഴിയും. നിങ്ങൾ മറാത്തിയിൽ സംസാരിക്കുന്നു, എനിക്ക് 'ഭാഷിണി' ആപ്പ് ഉണ്ടെങ്കിൽ, ഗുജറാത്തിയിലോ ഹിന്ദിയിലോ എനിക്ക് അത് കേൾക്കാം. സാങ്കേതികവിദ്യ ഇത് വളരെ എളുപ്പമാക്കി.

 

ഇന്ന് നമ്മൾ ഈ ചരിത്ര മുഹൂർത്തം ആഘോഷിക്കുമ്പോൾ അതോടൊപ്പം വലിയൊരു ഉത്തരവാദിത്തം കൂടിയുണ്ട്. മറാത്തി സംസാരിക്കുന്ന ഓരോ വ്യക്തിക്കും ഈ മനോഹരമായ ഭാഷയുടെ പുരോഗതിക്ക് സംഭാവന നൽകാൻ കടമയുണ്ട്. മറാഠികൾ ലാളിത്യമുള്ളവരാകുന്നതുപോലെ മറാത്തി ഭാഷയും വളരെ ലളിതമാണ്. കൂടുതൽ കൂടുതൽ ആളുകൾ ഈ ഭാഷയുമായി ബന്ധപ്പെടുന്നുവെന്നും അത് വികസിക്കുന്നുവെന്നും വരും തലമുറ അതിൽ അഭിമാനിക്കുന്നുവെന്നും ഉറപ്പാക്കാൻ നാമെല്ലാവരും ശ്രമിക്കണം. നിങ്ങൾ എല്ലാവരും എന്നെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്തു, സംസ്ഥാന ഗവൺമെന്റിനോട് ഞാൻ നന്ദിയുള്ളവനാണ്. ഇത് യാദൃശ്ചികമായിരുന്നു, കാരണം ഇന്ന് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു, പക്ഷേ ഇവിടെയുള്ള സുഹൃത്തുക്കൾ എന്നോട് ഒരു മണിക്കൂർ കൂടി തരണമെന്ന് അഭ്യർത്ഥിച്ചു, ഈ പരിപാടി ആസൂത്രണം ചെയ്തു. ഇതുമായി അടുത്ത ബന്ധമുളള നിങ്ങളുടെ എല്ലാ വിശിഷ്ടാതിഥികളുടേയും സാന്നിധ്യം തന്നെ മറാത്തി ഭാഷയുടെ മഹത്വം ഉയർത്തിക്കാട്ടുന്നു. ഇതിന് നിങ്ങളോടെല്ലാം ഞാൻ വളരെ നന്ദിയുള്ളവനാണ്. മറാത്തിക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചതിൽ ഒരിക്കൽ കൂടി ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.

മഹാരാഷ്ട്രയിലും ലോകമെമ്പാടുമുള്ള മറാത്തി സംസാരിക്കുന്ന എല്ലാ ആളുകൾക്കും ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ അറിയിക്കുന്നു.

നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi at BRICS summit: Dismantle ‘pyramid of privilege’ to make Global South a ‘rule-shaper’

Media Coverage

PM Modi at BRICS summit: Dismantle ‘pyramid of privilege’ to make Global South a ‘rule-shaper’
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Indian Junior Men’s Hockey Team on winning Asia Cup
September 13, 2026

The Prime Minister, Shri Narendra Modi, has congratulated the Indian Junior Men’s Hockey Team on winning the Asia Cup with an emphatic 4-1 victory in the final.

The Prime Minister described the achievement as remarkable and said that the feat reflects the immense talent of the young players.

Shri Modi extended his best wishes to the entire team.

The Prime Minister wrote on X;

“Congratulations to our Junior Men’s Hockey Team on winning the Asia Cup with an emphatic 4-1 win in the final. It is indeed a remarkable achievement.

This feat reflects the immense talent of our young players. Best wishes to the entire team!”