ഏകദേശം 28,980 കോടി രൂപയുടെ വിവിധ വൈദ്യുതപദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
ഏകദേശം 2110 കോടി രൂപ ചെലവിൽ വികസിപ്പിച്ച ദേശീയപാതയുടെ മൂന്നു റോഡ് മേഖലാപദ്ധതികൾ ഉദ്ഘാടനം ചെയ്തു
ഏകദേശം 2146 കോടി രൂപയുടെ റെയിൽവേ പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
സംബൽപുർ റെയിൽവേ സ്റ്റേഷൻ പുനർവികസനത്തിനു തറക്കല്ലിട്ടു
പുരി-സോനേപുർ-പുരി പ്രതിവാര എക്സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു
സംബൽപുർ ഐഐഎമ്മിന്റെ സ്ഥിരം ക്യാമ്പസ് ഉദ്ഘാടനം ചെയ്തു
“ഇന്ന്, രാജ്യത്തിന്റെ മഹത്തായ പുത്രന്മാരിൽ ഒരാളായ മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിക്കു ഭാരതരത്നം നൽകാൻ തീരുമാനിച്ചു”
“ഒഡിഷയെ വിദ്യാഭ്യാസത്തിന്റെയും നൈപുണ്യവികസനത്തിന്റെയും കേന്ദ്രമാക്കി മാറ്റാൻ ഗവണ്മെന്റ് തുടർച്ചയായ ശ്രമങ്ങൾ നടത്തി”
“എല്ലാ സംസ്ഥാനങ്ങളും വികസിച്ചാലേ വികസിതഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയൂ”
“കഴിഞ്ഞ പത്തുവർഷത്തിനിടെ കേന്ദ്രഗവണ്മെന്റ് സ്വീകരിച്ച നയങ്ങൾ ഒഡിഷയ്ക്കു വളരെയധികം പ്രയോജനം ചെയ്തു”

ഒഡീഷ ഗവര്‍ണര്‍ രഘുബര്‍ ദാസ് ജി, മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ നവീന്‍ പട്നായിക് ജി, മന്ത്രിസഭയില്‍ സഹപ്രവര്‍ത്തകരായ ധര്‍മേന്ദ്ര പ്രധാന്‍ ജി, അശ്വിനി വൈഷ്ണവ് ജി, ബിശ്വേശ്വര്‍ ടുഡു ജി, എന്റെ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകന്‍ നിതേഷ് ഗംഗാ ദേബ് ജി, സംബല്‍പൂര്‍ ഐഐഎം ഡയറക്ടര്‍ പ്രൊഫസര്‍ മഹാദേവോ ജയ്‌സ്വാള്‍, മഹതികളെ മാന്യരെ!

ഒഡീഷയുടെ വികസന യാത്രയില്‍ ഇന്ന് നിര്‍ണായക ദിവസമാണ്, ഏകദേശം 70,000 കോടി രൂപയുടെ ഈ വികസന പദ്ധതികള്‍ക്ക് ഒഡീഷയിലെ ജനങ്ങളെ ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. വിദ്യാഭ്യാസം, റെയില്‍, റോഡ്, വൈദ്യുതി, പെട്രോളിയം തുടങ്ങി വിവിധ മേഖലകളെ ഈ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നു. ഈ സംരംഭങ്ങള്‍ നടപ്പാക്കുന്നത് പാവപ്പെട്ടവരും തൊഴിലാളികളും ജീവനക്കാരും കടയുടമകളും വ്യാപാരികളും കര്‍ഷകരും ഉള്‍പ്പെടെ ഒഡീഷ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഗുണഫലങ്ങള്‍ നല്‍കും. ഒഡീഷയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു പുറമേ, ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ യുവാക്കള്‍ക്ക് സൃഷ്ടിക്കാനും ഈ പദ്ധതികള്‍ സജ്ജമാണ്.

 

സുഹൃത്തുക്കളേ,

ഇന്ന്, രാജ്യം തങ്ങളുടെ വിശിഷ്ട പുത്രന്മാരില്‍ ഒരാളായ മുന്‍ ഉപപ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനിക്ക് ഭാരതരത്‌നം നല്‍കാന്‍ തിരഞ്ഞെടുത്തു. ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി എന്നീ നിലകളിലും വിശ്വസ്തനായ, ഉത്തമ ബോധ്യമുള്ള പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും, സമാനതകളില്ലാത്ത പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട് അദ്വാനി ജി ദശാബ്ദങ്ങള്‍ രാജ്യത്തെ സേവിക്കുന്നതിനായി സമര്‍പ്പിച്ചു. അദ്വാനി ജിക്ക് ലഭിച്ച ഈ അംഗീകാരം, തങ്ങളുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരോടുള്ള രാജ്യത്തിന്റെ സ്ഥായിയായ നന്ദിയുടെ പ്രതീകമാണ്. ലാല്‍ കൃഷ്ണ അദ്വാനി ജിയില്‍ നിന്ന് നിര്‍ത്താതെയുള്ള സ്‌നേഹവും മാര്‍ഗനിര്‍ദേശവും സ്വീകരിക്കാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ നിരന്തര ക്ഷേമത്തിന് ഞാന്‍ ആശംസകള്‍ നേരുകയും ഊര്‍ജ്ജസ്വലരായ ഒഡീഷയിലെ എല്ലാ പൗരന്മാര്‍ക്കും വേണ്ടി അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.

 

സുഹൃത്തുക്കളേ,

വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമുള്ള ഒരു സുപ്രധാന കേന്ദ്രമായി ഒഡീഷയെ മാറ്റുന്നതിന് ഞങ്ങള്‍ സ്ഥിരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തില്‍ ഒഡീഷയ്ക്ക് ലഭിച്ച ആധുനിക സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മേഖലയിലെ യുവാക്കളുടെ പ്രതീക്ഷകളെ മാറ്റിമറിക്കുന്നു. അത് ഐസെര്‍  ബെര്‍ഹാംപൂര്‍ ആയാലും ഭുവനേശ്വറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി ആയാലും, അത്തരം നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അടുത്തയിടെ അതിനോടു ചേര്‍ത്ത ഐഐഎം സംബല്‍പൂര്‍ ഒരു സമകാലിക മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയില്‍ ഒഡീഷയുടെ നില കൂടുതല്‍ മെച്ചപ്പെടുത്തുന്നു. മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ മൂന്ന് വര്‍ഷം മുമ്പ് ഈ ഐഐഎം കാമ്പസിന് തറക്കല്ലിട്ടത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. വിവിധ തടസ്സങ്ങള്‍ക്കിടയിലും, ഈ മനോഹരമായ കാമ്പസ് ഇപ്പോള്‍ പൂര്‍ത്തിയായി. നിങ്ങളിലെ ആവേശം ഈ കാമ്പസ് നിങ്ങള്‍ക്ക് എത്ര സ്‌നേഹനിര്‍ഭരമാണെന്ന് എന്നെ ബോധ്യപ്പെടുത്തുന്നു. അതിന്റെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും വികസനത്തിന് വിധേയമാകുമ്പോള്‍ മാത്രമേ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. വര്‍ഷങ്ങളായി, വിവിധ മേഖലകളില്‍ ഞങ്ങള്‍ ഒഡീഷയെ കൂടുതല്‍ പിന്തുണച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ യോജിച്ച ശ്രമങ്ങള്‍ മൂലം ഒഡീഷ ഇപ്പോള്‍ പെട്രോളിയം, പെട്രോകെമിക്കല്‍ മേഖലകളില്‍ പുതിയ ഉയരങ്ങളിലെത്തുകയാണ്. കഴിഞ്ഞ ദശകത്തില്‍, ഒഡീഷയില്‍ പെട്രോളിയം, പെട്രോകെമിക്കല്‍ മേഖലയിലെ നിക്ഷേപം 1.25 ലക്ഷം കോടി രൂപ കടന്നു. റെയില്‍വേ വികസനത്തിനായി ഒഡീഷയ്ക്ക് മുമ്പത്തേക്കാള്‍ 12 മടങ്ങ് കൂടുതല്‍ ബജറ്റ് വിഹിതം അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയ്ക്ക് കീഴില്‍, കഴിഞ്ഞ ദശകത്തില്‍ ഒഡീഷയിലെ ഗ്രാമങ്ങളില്‍ ഏകദേശം 50,000 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്ത് 4000 കിലോമീറ്ററിലധികം പുതിയ ദേശീയ പാതകള്‍ നിര്‍മ്മിച്ചു. യാത്രാദൂരം കുറയ്ക്കുന്നതിനൊപ്പം ജാര്‍ഖണ്ഡിനും ഒഡീഷയ്ക്കും ഇടയിലുള്ള അന്തര്‍സംസ്ഥാന ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്ന ദേശീയ പാതയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഖനനം, ഊര്‍ജം, ഉരുക്ക് വ്യവസായം എന്നിവയിലെ സാധ്യതകള്‍ക്ക് ഈ പ്രദേശം പ്രശസ്തമാണ്. ഈ പദ്ധതികളുടെ ഫലമായി മെച്ചപ്പെട്ട ഗതാഗത സൗകര്യം മേഖലയില്‍ പുതിയ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കും. സംബല്‍പൂര്‍-തല്‍ച്ചര്‍ റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെയും ഝാര്‍തര്‍ഭയില്‍ നിന്ന് സോനെപൂര്‍ ഭാഗത്തേക്കുള്ള പുതിയ റെയില്‍ പാതയുടെയും ഉദ്ഘാടനവും ഇന്ന് നടക്കും. പുരി-സോനേപൂര്‍ എക്സ്പ്രസ് സുബര്‍ണാപൂര്‍ അല്ലെങ്കില്‍ സോനേപൂര്‍ ജില്ലകളെ റെയില്‍ ഗതാഗതവുമായി ബന്ധിപ്പിക്കുന്നു, ഇത് ഭക്തര്‍ക്ക് ജഗന്നാഥന്റെ ദര്‍ശനം എളുപ്പമാക്കുന്നു. ഒഡീഷയിലെ എല്ലാ കുടുംബങ്ങള്‍ക്കും മതിയായതും താങ്ങാനാവുന്നതുമായ വൈദ്യുതി ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നു. ഇന്ന് ഉദ്ഘാടനം ചെയ്ത സൂപ്പര്‍ ക്രിട്ടിക്കല്‍, അള്‍ട്രാ സൂപ്പര്‍ക്രിട്ടിക്കല്‍ താപ വൈദ്യുത നിലയങ്ങള്‍ക്കും ഇതേ ലക്ഷ്യം തന്നെയാണ്.

 

സഹോദരീ സഹോദരന്മാരേ,

കഴിഞ്ഞ ദശകത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ നയങ്ങള്‍ ഒഡീഷയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കി. ഖനനമേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളുടെ വലിയ ഗുണഭോക്താവാണ് സംസ്ഥാനം. ഖനന നയത്തില്‍ വന്ന മാറ്റത്തിന് ശേഷം ഒഡീഷയുടെ വരുമാനം പതിന്മടങ്ങ് വര്‍ധിച്ചു. മുമ്പ്, ഖനന പ്രവര്‍ത്തനങ്ങള്‍ നടന്ന പ്രദേശങ്ങളും സംസ്ഥാനങ്ങളും ധാതു ഉല്‍പാദനത്തിന്റെ പ്രയോജനം അനുഭവിച്ചിരുന്നില്ല. ഒരു പുതിയ നയം അവതരിപ്പിച്ചുകൊണ്ട് ഞങ്ങള്‍ ഇത് പരിഹരിച്ചു. ബിജെപിയുടെ കീഴിലുള്ള കേന്ദ്ര ഗവണ്‍മെന്റ് ജില്ലാ മിനറല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. ധാതു വിഭവങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അതേ പ്രദേശത്തെ വികസനത്തിന് അനുവദിക്കുമെന്ന് ഇത് ഉറപ്പ് നല്‍കുന്നു. ഈ ഫൗണ്ടേഷനില്‍ നിന്ന് ഒഡീഷയ്ക്ക് 25,000 കോടി രൂപ ലഭിച്ചു. ഖനനമേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനാണ് ഈ പണം ഉപയോഗിക്കുന്നത്. ഒഡീഷയുടെ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് ഇതേ സമര്‍പ്പണ മനോഭാവത്തോടെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഒഡീഷയിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു.

 

സുഹൃത്തുക്കളേ,

എനിക്ക് ഒരു പൊതുവേദിയില്‍ ഒരു സുപ്രധാന പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ട്, അവിടെയുള്ള അന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. അതിനാല്‍, ഞാന്‍ ഇവിടെ എന്റെ സമയം നീട്ടുകയില്ല. എന്നിരുന്നാലും, ആ പരിപാടിയില്‍, കൂടുതല്‍ വിപുലമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഏകദേശം 15 മിനിറ്റിനുള്ളില്‍ ആ പരിപാടിയില്‍ പങ്കെടുക്കും. ഒരിക്കല്‍ക്കൂടി, എന്റെ യുവസുഹൃത്തുക്കള്‍ക്ക് പ്രത്യേക കൈയ്യടികളോടെ, നിങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

വളരെ നന്ദി!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India jumps 25 places to 57th in global reform rankings between 2010 and 2023: Report

Media Coverage

India jumps 25 places to 57th in global reform rankings between 2010 and 2023: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays tribute to Munshi Premchand on his birth anniversary
July 31, 2026

The Prime Minister, Shri Narendra Modi, paid tributes to renowned litterateur Munshi Premchand on his birth anniversary.

The Prime Minister said that through his timeless literary works, Munshi Premchand gave a powerful expression to human emotions that continues to remain relevant even today. He also noted his invaluable contribution in bringing the literary heritage of Kashi, his birthplace and karmabhoomi, to global recognition.

Shri Modi said that Munshi Premchand’s immortal literature, rooted in realism and social equality, will continue to inspire the people of the country.

The Prime Minister wrote on X;

“महान कथाकार मुंशी प्रेमचंद जी को उनकी जन्म-जयंती पर आदरपूर्ण श्रद्धांजलि। अपनी कालजयी रचनाओं के माध्यम से उन्होंने मानवीय संवेदनाओं को ऐसी सशक्त अभिव्यक्ति दी, जो आज भी प्रासंगिक है। अपनी जन्मभूमि और कर्मभूमि काशी की साहित्यिक विरासत को विश्व पटल पर पहचान दिलाने में भी उनका अमूल्य योगदान रहा है। यथार्थ और सामाजिक समानता पर आधारित उनका अमर साहित्य देशवासियों के लिए सदैव प्रेरणा का स्रोत बना रहेगा।”