സുസുക്കിയുടെ ആദ്യത്തെ 'മെയ്ഡ്-ഇൻ-ഇന്ത്യ' ഗണത്തിൽപ്പെട്ട ആഗോളവും തന്ത്രപരവുമായ ബാറ്ററി ഇലക്ട്രിക് വാഹനം -- “ഇ വിറ്റാര” പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു
മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് ആശയത്തിൽ ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങൾ ഇന്ന് മുതൽ 100 ​​രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും, ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡ് നിർമ്മാണവും ഇന്ന് ആരംഭിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യയ്ക്ക് ജനാധിപത്യത്തിന്റെ ശക്തിയും ജനസംഖ്യാശാസ്‌ത്രത്തിന്റെ നേട്ടവും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വലിയൊരു കൂട്ടവുമുണ്ട്, ഇത് രാജ്യത്ത് എല്ലാ പങ്കാളികൾക്കും ഒരു വിജയ സാഹചര്യം ഒരുക്കുന്നു: പ്രധാനമന്ത്രി
മേക്ക് ഇൻ ഇന്ത്യ എന്ന പേരിലുള്ള ഇലക്ട്രിക് വാഹനങ്ങളാകും വരുംകാലങ്ങളിൽ ലോകം ഡ്രൈവ് ചെയ്യുക!: പ്രധാനമന്ത്രി
മേക്ക് ഇൻ ഇന്ത്യ സംരംഭം ആഗോള, ആഭ്യന്തര നിർമ്മാതാക്കൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു: പ്രധാനമന്ത്രി
വരും വർഷങ്ങളിൽ, ശ്രദ്ധ, ഭാവി വ്യവസായങ്ങളിൽ കേന്ദ്രീകരിക്കും: പ്രധാനമന്ത്രി
സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യ കുതിച്ചുയരുന്നു, രാജ്യത്ത് ഈ മേഖലയിൽ പുതിയ 6 പ്ലാന്റുകൾ

ഗുജറാത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ ശ്രീ. കെയ്‌ച്ചി ഒനോ സാൻ, സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് ശ്രീ. തോഷിഹിരോ സുസുക്കി സാൻ, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ, ഹിസാഷി ടകേച്ചി സാൻ, ചെയർമാൻ ആർ.സി. ഭാർഗവ, ഹൻസൽപൂർ പ്ലാന്റിലെ ജീവനക്കാരേ, മറ്റ് വിശിഷ്ട വ്യക്തികളേ, മഹതികളേ, മാന്യരേ!

ഗണേശോത്സവത്തിന്റെ സന്തോഷത്തിനിടയിൽ, ഇന്ന് ഭാരതത്തിന്റെ മേക്ക് ഇൻ ഇന്ത്യ യാത്രയിൽ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുന്നു. ഈ "മെയ്ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്" നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇന്ന് മുതൽ, ഭാരതത്തിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങൾ 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഇതോടൊപ്പം, ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡ് നിർമ്മാണവും ഇന്ന് ആരംഭിക്കുന്നു. ഭാരതവും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന് ഈ ദിവസം ഒരു പുതിയ മാനം കൈവരുന്നു. എല്ലാ ഇന്ത്യക്കാർക്കും, ജപ്പാനും, സുസുക്കി കമ്പനിക്കും ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒരർത്ഥത്തിൽ, പതിമൂന്ന് കൗമാര ഘട്ടത്തിന്റെ തുടക്കമാണ്. കൗമാരം എന്നത് ചിറകുകൾ വിടർത്തി സ്വപ്നങ്ങളുമായി പറന്നുയരുന്ന സമയമാണ്. കൗമാരത്തിൽ, എണ്ണമറ്റ അഭിലാഷങ്ങൾ ഉയർന്നുവരുന്നു; കാലുകൾ നിലത്തു തൊടാത്തതുപോലെയാണ്. ഇന്ന് മാരുതി അതിന്റെ കൗമാരത്തിലേക്ക് കടക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഗുജറാത്തിൽ മാരുതി അതിന്റെ കൗമാര വർഷങ്ങളിലേക്ക് പ്രവേശിക്കുന്നത് അർത്ഥമാക്കുന്നത് വരും ദിവസങ്ങളിൽ മാരുതി പുതിയ ചിറകുകൾ വിടർത്തും, പുതിയ ഊർജ്ജവും ഉത്സാഹവും കൊണ്ട് മുന്നോട്ട് പോകും എന്നാണ്. എനിക്ക് ഇതിൽ പൂർണ്ണ വിശ്വാസമുണ്ട്.

 

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ ഈ വിജയഗാഥയുടെ വിത്തുകൾ ഏകദേശം 13 വർഷങ്ങൾക്ക് മുമ്പ് വിതച്ചതാണ്. 2012 ൽ, ഞാൻ ഇവിടെ മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഞങ്ങൾ ഹൻസൽപൂരിൽ മാരുതി സുസുക്കിക്ക് ഭൂമി അനുവദിച്ചു. ആ സമയത്തും, ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ), മെയ്ക്ക് ഇൻ ഇന്ത്യ എന്നിവയായിരുന്നു ദർശനം. അന്നത്തെ നമ്മുടെ ശ്രമങ്ങൾ ഇന്ന് രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

സുഹൃത്തുക്കളേ,

ഈ അവസരത്തിൽ, അന്തരിച്ച ഒസാമു സുസുക്കി സാനെ ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. നമ്മുടെ ഗവൺമെന്റിന് അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിക്കാനുള്ള ഭാഗ്യം ലഭിച്ചു. മാരുതി-സുസുക്കി ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന് നാം അതിന്റെ മഹത്തായ വികാസത്തിന് സാക്ഷ്യം വഹിക്കുകയാണ്.

സുഹൃത്തുക്കളേ,

ഭാരതത്തിന് ജനാധിപത്യത്തിന്റെ ശക്തിയുണ്ട്, ഭാരതത്തിന് ജനസംഖ്യാശാസ്ത്രത്തിന്റെ നേട്ടവുമുണ്ട്. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വലിയൊരു കൂട്ടവും നമുക്കുണ്ട്. ഇത് നമ്മുടെ എല്ലാ പങ്കാളികൾക്കും ഒരു പോലെ വിജയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ഇന്ന് സുസുക്കി ജപ്പാൻ ഭാരതത്തിൽ നിർമ്മിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും, ഇവിടെ നിർമ്മിക്കുന്ന കാറുകൾ ജപ്പാനിലേക്ക് തിരികെ കയറ്റുമതി ചെയ്യുന്നു. ഇത് ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ ശക്തിയെ മാത്രമല്ല, ആഗോള കമ്പനികൾക്ക് ഭാരതത്തിലുള്ള വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു. ഒരു തരത്തിൽ, മാരുതി സുസുക്കി പോലുള്ള കമ്പനികൾ മെയ്ക്ക് ഇൻ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരായി മാറിയിരിക്കുന്നു. കഴിഞ്ഞ 4 വർഷമായി, തുടർച്ചയായി, മാരുതി ഭാരതത്തിന്റെ ഏറ്റവും വലിയ കാർ കയറ്റുമതിക്കാരനാണ്. ഇന്ന് മുതൽ, ഇവി(ഇലക്ട്രിക്ക് വാഹനങ്ങൾ)  കയറ്റുമതിയും അതേ തോതിൽ ആരംഭിക്കും. ഇപ്പോൾ മുതൽ, ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങളിൽ, അവിടെ ഓടുന്ന ഇവികൾ 'ഇന്ത്യയിൽ നിർമ്മിച്ചത്'എന്ന അടയാളം വഹിക്കും!

സുഹൃത്തുക്കളേ,

ഇവി മേഖലയുടെ ഏറ്റവും നിർണായകമായ ഭാഗം ബാറ്ററിയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഇന്ത്യയിലെ ബാറ്ററികൾ പൂർണ്ണമായും ഇറക്കുമതി ചെയ്യുകയായിരുന്നു. ഇവി നിർമ്മാണം ശക്തിപ്പെടുത്തുന്നതിന്, ഭാരതവും ബാറ്ററികൾ നിർമ്മിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഈ ദർശനത്തോടെ, 2017 ൽ ഞങ്ങൾ ഇവിടെ ടിഡിഎസ്ജി ബാറ്ററി പ്ലാന്റിന് അടിത്തറയിട്ടു. ടിഡിഎസ്ജിയുടെ പുതിയ സംരംഭത്തിന് കീഴിൽ, മൂന്ന് ജാപ്പനീസ് കമ്പനികൾ ഒരുമിച്ച് ഈ ഫാക്ടറിയിൽ ആദ്യമായി ഇന്ത്യയിൽ സെല്ലുകൾ നിർമ്മിക്കും. ബാറ്ററി സെല്ലുകൾക്കുള്ള ഇലക്ട്രോഡുകൾ പോലും ഇപ്പോൾ ഇന്ത്യയിൽ പ്രാദേശികമായി ഉത്പാദിപ്പിക്കും. ഈ പ്രാദേശികവൽക്കരണം ഭാരതത്തിന്റെ സ്വാശ്രയത്വത്തിന് പുതിയ ശക്തി നൽകും. ഇത് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. ഈ ചരിത്രപരമായ തുടക്കത്തിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

 

സുഹൃത്തുക്കളേ,

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇലക്ട്രിക് വാഹനങ്ങളെ ഒരു പുതിയ ബദലായി മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാൽ പല പ്രശ്‌നങ്ങൾക്കുമുള്ള ഒരു മൂർത്തമായ പരിഹാരമാണ് ഇലക്ട്രിക് വാഹനങ്ങൾ എന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ്, കഴിഞ്ഞ വർഷം സിംഗപ്പൂർ സന്ദർശിച്ചപ്പോൾ, നമ്മുടെ പഴയ വാഹനങ്ങളും, നമ്മുടെ പഴയ ആംബുലൻസുകളും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് ഞാൻ പറഞ്ഞത്. മാരുതി സുസുക്കി ഈ വെല്ലുവിളി ഏറ്റെടുത്ത് വെറും 6 മാസത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു പ്രോട്ടോടൈപ്പ് (ആദ്യമാതൃക) വികസിപ്പിച്ചെടുത്തു. ഹൈബ്രിഡ് ആംബുലൻസിന്റെ ഈ പ്രോട്ടോടൈപ്പ് ഞാൻ ഇപ്പോഴാണ് കണ്ടത്. ഈ ഹൈബ്രിഡ് ആംബുലൻസുകൾ PM E-DRIVE പദ്ധതിയിൽ തികച്ചും യോജിക്കുന്നു. ഏകദേശം 11,000 കോടി രൂപയുടെ ഈ പദ്ധതിയിൽ, ഇലക്ട്രോണിക് ആംബുലൻസുകൾക്കായി ഒരു പ്രത്യേക ബജറ്റും നീക്കിവച്ചിട്ടുണ്ട്. ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ മലിനീകരണം കുറയ്ക്കുകയും പഴയ വാഹനങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനുള്ള ഒരു അവസരം  നൽകുകയും ചെയ്യും.

സുഹൃത്തുക്കളേ,

ശുദ്ധമായ  ഊർജ്ജവും ശുദ്ധമായ ചലനാത്മകതയും, ഇതാണ് നമ്മുടെ ഭാവി. ഇതിനായുള്ള ശ്രമങ്ങളിലൂടെ, ഭാരതം അതിവേഗം ശുദ്ധമായ ഊർജ്ജത്തിനും ശുദ്ധമായ ചലനാത്മകതയ്ക്കുമുള്ള ഒരു വിശ്വസനീയ കേന്ദ്രമായി മാറും.

സുഹൃത്തുക്കളേ,

ഇന്ന്, ലോകം വിതരണ ശൃംഖലയിലെ തടസ്സങ്ങളുമായി പൊരുതുമ്പോൾ, കഴിഞ്ഞ ദശകത്തിൽ ഭാരതം  രൂപപ്പെടുത്തിയ നയങ്ങൾ നമ്മുടെ രാജ്യത്തിന് എത്രത്തോളം ഉപയോഗപ്രദമായിരുന്നുവെന്ന് വ്യക്തമാണ്. 2014 ൽ, രാജ്യത്തെ സേവിക്കാൻ എനിക്ക് അവസരം ലഭിച്ചപ്പോൾ, ഞങ്ങൾ ഉടൻ തന്നെ ഇതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഞങ്ങൾ മെയ്ക്ക് ഇൻ ഇന്ത്യ കാമ്പെയ്‌ൻ ആരംഭിക്കുകയും ആഗോള, ആഭ്യന്തര നിർമ്മാതാക്കൾക്ക് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഭാരതത്തിലെ ഉൽപ്പാദനം കാര്യക്ഷമവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമാക്കുന്നതിന്, ഞങ്ങൾ വ്യാവസായിക ഇടനാഴികൾ വികസിപ്പിക്കുകയും പ്ലഗ് ആൻഡ് പ്ലേ (ഉടനടി പ്രവർത്തനക്ഷമമാകുന്നത്) അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ലോജിസ്റ്റിക്സ് പാർക്കുകൾ നിർമ്മിക്കുകയും ചെയ്യുന്നു. നിരവധി മേഖലകളിലെ നിർമ്മാതാക്കൾക്ക് ഭാരതം  പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്സ് (പിഎൽഐ) ആനുകൂല്യങ്ങളും നൽകുന്നു.

സുഹൃത്തുക്കളേ,

പ്രധാന പരിഷ്കാരങ്ങളിലൂടെ, നിക്ഷേപകർ നേരിടുന്ന പഴയ ബുദ്ധിമുട്ടുകൾ ഞങ്ങൾ നീക്കം ചെയ്തു. ഇത് നിക്ഷേപകർക്ക് ഇന്ത്യൻ ഉൽപ്പാദനത്തിൽ പണം നിക്ഷേപിക്കുന്നത് എളുപ്പമാക്കി. ഫലങ്ങൾ നമ്മുടെ മുന്നിലുണ്ട്: ഈ ദശകത്തിൽ ഇലക്ട്രോണിക്സ് ഉൽപ്പാദനം ഏകദേശം 500 ശതമാനം വർദ്ധിച്ചു. 2014 നെ അപേക്ഷിച്ച് മൊബൈൽ ഫോൺ ഉൽപ്പാദനം 2,700 ശതമാനം വരെ വർദ്ധിച്ചു. കഴിഞ്ഞ ദശകത്തിൽ പ്രതിരോധ ഉൽപ്പാദനവും 200 ശതമാനത്തിലധികം വളർന്നു. ഈ വിജയങ്ങൾ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങൾക്കുമുള്ള പ്രേരകങ്ങളായി പ്രവർത്തിക്കുകയും, ഓരോ സംസ്ഥാനത്തെയും പരിഷ്കാരങ്ങളിലും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും മത്സരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ ആരോഗ്യകരമായ മത്സരം മുഴുവൻ രാജ്യത്തിനും ഗുണകരമാണ്.

 

എല്ലാ സംസ്ഥാനങ്ങളോടും വ്യക്തിപരമായ സംഭാഷണങ്ങളിലൂടെയും, എല്ലാ യോഗങ്ങളിലും, വളരെ പരസ്യമായി ഞാൻ പറഞ്ഞിട്ടുണ്ട്, നമ്മൾ മുൻകൈയെടുക്കണമെന്ന്. വികസനത്തിന് അനുകൂലമായ നയങ്ങൾ രൂപീകരിക്കണം. ഏകജാലക അനുമതിക്ക് നാം ഊന്നൽ നൽകണം. നിയമങ്ങളിലെ പരിഷ്കാരങ്ങളിൽ നാം ശ്രദ്ധ കൊടുക്കണം, ഇത് മത്സരത്തിന്റെ യുഗമാണ്, ഒരു സംസ്ഥാനം അതിന്റെ നയങ്ങൾ എത്ര വേഗത്തിൽ വൃത്തിയായും തെളിച്ചമുള്ളതായും  സൂക്ഷിക്കുന്നുവോ അത്രയും നിക്ഷേപകന്റെ ആത്മവിശ്വാസം വർദ്ധിക്കും. നിക്ഷേപകൻ ധൈര്യത്തോടെ വരും. ഇന്ന് ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഒരു സംസ്ഥാനവും പിന്നോട്ട് പോകരുത്. ഓരോ സംസ്ഥാനവും അവസരം ഉപയോഗിക്കണം. ഇന്ത്യയിലേക്ക് വരുന്ന ഒരു നിക്ഷേപകന്  ഈ സംസ്ഥാനത്തേക്കാണോ  അതോ  ആ സംസ്ഥാനത്തേക്കാണോ പോകേണ്ടത് എന്ന് ചിന്തിക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ മത്സരം ഉണ്ടായിരിക്കണം. വ്യക്തമായ മത്സരം ഉണ്ടായിരിക്കണം, രാജ്യത്തിന് ഇതിൽ നിന്ന് പ്രയോജനം ലഭിക്കും. അതിനാൽ, പരിഷ്കാരങ്ങൾക്കായി മത്സരിക്കാനും, നല്ല ഭരണത്തിനായി യത്നിക്കാനും, വികസനത്തിന് അനുകൂലമായ നയങ്ങൾക്കായി പ്രവർത്തിക്കാനും, 2047 ഓടെ ഒരു വികസിത ഇന്ത്യയെ സൃഷ്ടിക്കുക എന്ന ലക്ഷ്യം വേഗത്തിൽ കൈവരിക്കുന്നതിൽ അവരവരുടെ പങ്കാളിത്തം ഉറപ്പാക്കാനും ഞാൻ എല്ലാ സംസ്ഥാനങ്ങളെയും ക്ഷണിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യ ഇവിടം കൊണ്ട് നിർത്താൻ പോകുന്നില്ല. മികച്ച പ്രകടനം കാഴ്ചവച്ച മേഖലകളിൽ നമ്മൾ കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കണം. ഇതിനായി നമ്മൾ ദൗത്യ നിർമ്മാണത്തിൽ ഊന്നൽ നൽകുന്നു. വരും കാലങ്ങളിൽ, ഭാവി വ്യവസായത്തിലായിരിക്കും നമ്മുടെ ശ്രദ്ധ. സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യ കുതിച്ചുയരുകയാണ്. രാജ്യത്ത് 6 പ്ലാന്റുകൾ തയ്യാറാകാൻ പോകുന്നു. സെമികണ്ടക്ടർ നിർമ്മാണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

അപൂർവ ഭൗമ മൂലകങ്ങൾ (rare earths) കൊണ്ടുള്ള മാഗ്നറ്റുകളുടെ കുറവ് മൂലം ഓട്ടോമോട്ടീവ് വ്യവസായം നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇന്ത്യാ ഗവൺമെന്റിനും അറിയാം. ഈ ദിശയിൽ രാജ്യത്തിന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന്, ഞങ്ങൾ നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷനും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ കീഴിൽ, രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ 1,200-ലധികം പര്യവേഷണ പ്രവർത്തനങ്ങൾ  നടത്തും, കൂടാതെ നിർണായക ധാതുക്കൾക്കായി തിരയുകയും ചെയ്യും.

 

സുഹൃത്തുക്കളേ,

ഞാൻ അടുത്ത ആഴ്ച ജപ്പാനിലേക്ക് പോകുന്നുണ്ട്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം നയതന്ത്ര ബന്ധങ്ങൾക്കപ്പുറമാണ്; അത് സാംസ്കാരികവും വിശ്വാസപരവുമായ ബന്ധമാണ്. പരസ്പര പുരോഗതിയിലാണ് ഇരു  രാജ്യങ്ങളും സ്വന്തം പുരോഗതിയെ കാണുന്നത്. മാരുതി സുസുക്കിയുമായി നമ്മൾ ആരംഭിച്ച യാത്ര ഇപ്പോൾ ഒരു ബുള്ളറ്റ് ട്രെയിനിന്റെ വേഗതയിൽ എത്തിയിരിക്കുന്നു.

ഇന്ത്യ-ജപ്പാൻ പങ്കാളിത്തത്തിന്റെ വ്യാവസായിക സാധ്യതകൾ സാക്ഷാത്കരിക്കാനുള്ള പ്രധാന സംരംഭം ഗുജറാത്തിൽ ആരംഭിച്ചു. 20 വർഷം മുമ്പ് ഞങ്ങൾ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ആരംഭിച്ചപ്പോൾ, ജപ്പാൻ പ്രധാന പങ്കാളികളിൽ ഒന്നായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. ഒന്ന് ചിന്തിച്ചുനോക്കൂ, ഒരു വികസ്വര രാജ്യം, ഒരു നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കുന്ന ഒരു ചെറിയ സംസ്ഥാനം, ജപ്പാൻ പോലുള്ള ഒരു വികസിത രാജ്യം അതിന്റെ പങ്കാളിയാണ്. ഇന്ത്യ  ജപ്പാൻ ബന്ധങ്ങളുടെ അടിത്തറ എത്ര ശക്തമാണെന്ന് ഇത് കാണിക്കുന്നു. ഇന്ന്, വൈബ്രൻ്റ്  ഗുജറാത്തിന്റെ യാത്ര ഞാൻ ഓർക്കുമ്പോൾ, എന്റെ സുഹൃത്തുക്കൾ ഇവിടെ ഇരിക്കുന്നത് ഞാൻ കാണുന്നു, അവരിൽ ഒരാൾ 2003 ൽ ഭാരതത്തിലെ ജപ്പാൻ അംബാസഡറായിരുന്നു. അദ്ദേഹം ഇപ്പോൾ വിരമിച്ചു, പക്ഷേ ഭാരതത്തോടും ഗുജറാത്തിനോടും ഉള്ള അദ്ദേഹത്തിന്റെ സ്നേഹം അതേപടി തുടരുന്നു. ഞാൻ അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഗുജറാത്തിലെ ജനങ്ങളും അതേ സ്നേഹത്തോടെയാണ് ജപ്പാനിലെ ജനങ്ങളെ പരിപാലിച്ചത്. വ്യവസായവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഞങ്ങൾ ജാപ്പനീസ് ഭാഷയിൽ അച്ചടിച്ചു. ഗുജറാത്തിലായിരുന്നപ്പോൾ, ഓരോ ചെറിയ കാര്യത്തിലും ഞാൻ ശ്രദ്ധ ചെലുത്തിയിരുന്നു. എന്റെ വിസിറ്റിംഗ് കാർഡ് പോലും ജാപ്പനീസ് ഭാഷയിലാണ് അച്ചടിച്ചിരുന്നത്. ഞങ്ങൾ പ്രൊമോഷണൽ വീഡിയോകൾ നിർമ്മിക്കുമ്പോഴെല്ലാം, ജാപ്പനീസ് ഡബ്ബിംഗ് ഉറപ്പാക്കിയിരുന്നു. ഈ പാതയിൽ ഞാൻ ശക്തമായി മുന്നോട്ട് പോകണമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് ഞാൻ മറ്റെല്ലാ സംസ്ഥാനങ്ങളോടും പറയുന്നത്, ആകാശം തുറന്നിരിക്കുന്നു. പ്രിയ സുഹൃത്തുക്കളേ, കഠിനാധ്വാനം ചെയ്യുക, മുന്നോട്ട് വരൂ, നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും.

ആദ്യകാലങ്ങളിൽ, ഞങ്ങളുടെ ജാപ്പനീസ് സുഹൃത്തുക്കൾ സന്ദർശിക്കാറുണ്ടായിരുന്നപ്പോൾ, ക്രമേണ ഞാൻ അവരുമായി കൂടുതൽ അടുക്കുകയും അവരുടെ ജീവിതരീതി മനസ്സിലാക്കാൻ ശ്രമിച്ചതും ഞാൻ ഓർക്കുന്നു. ജാപ്പനീസ് ജനതയെക്കുറിച്ച് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു: അവരുടെ സാംസ്കാരിക ആവാസവ്യവസ്ഥ എപ്പോഴും അവരുടെ മുൻ‌ഗണനയാണ്. അവർക്ക് അവരുടെ ജാപ്പനീസ് ഭക്ഷണം വേണം. അത് ഗുജറാത്തിലെ വ്യക്തികളുടെ രീതിയുമാ‌യി വളരെ സാമ്യമുള്ളതാണ്. ഗുജറാത്തിൽ, ശനിയാഴ്ചയോ ഞായറാഴ്ചയോ  ആളുകൾ പുറത്തുപോയാൽ, അവർ ഒരു റെസ്റ്റോറന്റിൽ പോയി മെക്സിക്കൻ ഭക്ഷണമോ ഇറ്റാലിയൻ ഭക്ഷണമോ ചോദിച്ചേക്കാം. പക്ഷേ അവർ ഗുജറാത്തിന് പുറത്തേക്ക് യാത്ര ചെയ്താൽ, അവർ എപ്പോഴും ഗുജറാത്തി ഭക്ഷണം തേടും. ജാപ്പനീസ് ജനതയിലും ഞാൻ അതേ സ്വഭാവം കണ്ടെത്തി. അതുകൊണ്ടാണ് ഗുജറാത്തിൽ ജാപ്പനീസ് പാചകരീതി ഞാൻ ക്രമീകരിച്ചത്, അത് നൽകാൻ ഒരു ഹോട്ടൽ ശൃംഖലയെ പോലും ക്ഷണിച്ചു. പിന്നീട്, ജാപ്പനീസ് ജനതയ്ക്ക് ഗോൾഫ് ഇല്ലാത്ത ജീവിതം അപൂർണ്ണമാണെന്ന് എന്നോട് പറഞ്ഞു. അതിനാൽ, ഞാൻ ആ മുൻഗണനയും നൽകി. ഞങ്ങളുടെ ജാപ്പനീസ് സുഹൃത്തുക്കളെ മനസ്സിൽ വെച്ചുകൊണ്ട്, ഗുജറാത്തിൽ ഏഴോ എട്ടോ പുതിയ ഗോൾഫ് കോഴ്‌സുകൾ (ഗോൾഫ് കോർട്ടുകൾ) ഞങ്ങൾ വികസിപ്പിച്ചെടുത്തു, അവിടെ മുമ്പ് ഗോൾഫിന് സാന്നിധ്യമില്ലായിരുന്നു. നോക്കൂ, നിങ്ങൾക്ക് വികസനം വേണമെങ്കിൽ, നിക്ഷേപം കൊണ്ടുവരണമെങ്കിൽ, ലോകത്തെ ആകർഷിക്കണമെങ്കിൽ, നിങ്ങൾ എല്ലാ വിശദാംശങ്ങളിലും ശ്രദ്ധിക്കണം. നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളും ഇത് ചെയ്യുന്നു. ഇപ്പോഴും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളോട്, എനിക്ക് പറയാനുള്ളത് എല്ലാ വിശദാംശങ്ങളും ഒരു അവസരമായി കണക്കാക്കി വികസനത്തിന്റെ പുതിയ ദിശയിലേക്ക് മുന്നേറുക എന്നതാണ് . മാത്രമല്ല, എന്റെ സുഹൃത്തുക്കളേ, നമ്മുടെ സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്നതിന് വലിയ ഊന്നൽ നൽകുന്നുണ്ട്. ഇന്ന് ഗുജറാത്തിൽ നിരവധി ജാപ്പനീസ് ഭാഷാ അധ്യാപകർ ജോലി ചെയ്യുന്നു. നിരവധി സ്കൂളുകളിൽ ജാപ്പനീസ് പഠിപ്പിക്കുന്നുണ്ട്.

 

സുഹൃത്തുക്കളേ,

ഞങ്ങളുടെ ശ്രമങ്ങളിലൂടെ, ഭാരതത്തിലേയും  ജപ്പാനിലേയും ജനങ്ങൾക്കിടയിലുള്ള ബന്ധം വളരെയധികം വളർന്നു. വൈദഗ്ധ്യത്തിന്റെയും മനുഷ്യവിഭവശേഷിയുടെയും കാര്യത്തിൽ പരസ്പരം ആവശ്യങ്ങൾ നിറവേറ്റാനും നമുക്ക് കഴിയും. മാരുതി-സുസുക്കി പോലുള്ള കമ്പനികളും അത്തരം സംരംഭങ്ങളുടെ ഭാഗമാകണമെന്നും യുവജന വിനിമയ പരിപാടികൾ വികസിപ്പിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ,

ഇതുപോലെ, വരും കാലങ്ങളിൽ എല്ലാ പ്രധാന മേഖലകളിലും നാം മുന്നോട്ട് പോകണം. ഇന്ന് നമ്മൾ സ്വീകരിക്കുന്ന നടപടികൾ 2047 ൽ 'വികസിത ഭാരതം' എന്ന ആശയത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ദൗത്യത്തിൽ നമ്മുടെ വിശ്വസ്ത പങ്കാളിയായി ജപ്പാൻ നമ്മോടൊപ്പം തുടർന്നും സഞ്ചരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, നമ്മുടെ സൗഹൃദം തകർക്കാനാവാത്തതായി തുടരും. ഇന്ത്യ- ജപ്പാൻ ബന്ധത്തിന്റെ കാര്യത്തിൽ, അത് "പരസ്പരം നിർമ്മിച്ച" പങ്കാളിത്തമാണെന്ന് ഞാൻ പലപ്പോഴും പറയാറുണ്ട്. ഇന്ന്, പ്രത്യേകിച്ച് മാരുതിക്ക് ഞാൻ എന്റെ ആശംസകൾ നേരുന്നു. ഇപ്പോൾ, നിങ്ങൾ നിങ്ങളുടെ കൗമാര വർഷങ്ങളുടെ തുടക്കത്തിലാണ്. നിങ്ങൾ നിങ്ങളുടെ ചിറകുകൾ വിടർത്തണം, പുതിയ സ്വപ്നങ്ങൾ നെയ്യണം. നിങ്ങളുടെ ദൃഢനിശ്ചയങ്ങൾക്കും അവയുടെ പൂർത്തീകരണത്തിനും പൂർണ്ണ ശക്തിയോടെ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഈ ആത്മവിശ്വാസത്തോടെ, നമുക്കെല്ലാവർക്കും ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) എന്ന പ്രചാരണം മുന്നോട്ട് കൊണ്ടുപോകാം. നമുക്ക് തദ്ദേശീയതയ്ക്കായി ശബ്ദിക്കാം. സ്വദേശി നമ്മുടെ ജീവിതമന്ത്രമായി മാറണം, എന്റെ സുഹൃത്തുക്കളേ, സ്വദേശി എന്ന ആശയത്തിലേക്ക് അഭിമാനത്തോടെ നടക്കുക. ജപ്പാൻ ഇവിടെ ഉത്പാദിപ്പിക്കുന്നതും സ്വദേശിയാണ്. സ്വദേശിയെക്കുറിച്ചുള്ള എന്റെ നിർവചനം വളരെ ലളിതമാണ്: ആരുടെ പണം നിക്ഷേപിച്ചാലും, അത് ഡോളറായാലും, പൗണ്ടായാലും, കറൻസി കറുപ്പായാലും വെളുപ്പായാലും, എനിക്ക് അത് പ്രശ്നമല്ല. ഉൽപ്പാദനത്തിൽ, വിയർപ്പ് എന്റെ നാട്ടുകാരുടേതാണ് എന്നതാണ് പ്രധാനം. പണം മറ്റൊരാളുടേതായിരിക്കാം, പക്ഷേ വിയർപ്പ് നമ്മുടേതാണ്. ഉൽപ്പാദനം എന്റെ മാതൃരാജ്യത്തിന്റെ, ഭാരത മണ്ണിന്റെ സുഗന്ധം വഹിക്കും. ഈ ആവേശത്തോടെ, എന്നോടൊപ്പം വരൂ സുഹൃത്തുക്കളേ. 2047 ആകുമ്പോഴേക്കും നിങ്ങളുടെ ഭാവി തലമുറകൾ നിങ്ങളുടെ ത്യാഗങ്ങളിൽ അഭിമാനിക്കുന്ന, നിങ്ങളുടെ സംഭാവനകളിൽ അഭിമാനിക്കുന്ന ഒരു ഭാരതം നമ്മൾ നിർമ്മിക്കും. നിങ്ങളുടെ വരും തലമുറകളുടെ ശോഭനമായ ഭാവിക്കായി, ആത്മനിർഭർ ഭാരത് എന്ന മന്ത്രത്തിനായി, സ്വദേശിയുടെ പാതയ്ക്കായി, ഇന്ന് തന്നെ എന്റെ എല്ലാ സഹപൗരന്മാരെയും ഞാൻ ക്ഷണിക്കുന്നു. നമുക്കെല്ലാവർക്കും ഒരുമിച്ച് മുന്നോട്ട് പോകാം. 2047 ആകുമ്പോഴേക്കും നമ്മൾ തീർച്ചയായും ഒരു 'വികസിത  ഭാരതം ' നിർമ്മിക്കും. ലോകത്തിന്റെ ക്ഷേമത്തിനായി ഭാരതം അതിന്റെ സംഭാവന വർദ്ധിപ്പിച്ചുകൊണ്ടിരിക്കും. ഈ ആവേശത്തോടെ, നിങ്ങൾക്കെല്ലാവർക്കും ഞാൻ  ആശംസകൾ നേരുന്നു!

വളരെ നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s digital economy enters mature phase as video dominates: Nielsen

Media Coverage

India’s digital economy enters mature phase as video dominates: Nielsen
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Cabinet approves increase in the Judge strength of the Supreme Court of India by Four to 37 from 33
May 05, 2026

The Union Cabinet chaired by the Prime Minister Shri Narendra Modi today has approved the proposal for introducing The Supreme Court (Number of Judges) Amendment Bill, 2026 in Parliament to amend The Supreme Court (Number of Judges) Act, 1956 for increasing the number of Judges of the Supreme Court of India by 4 from the present 33 to 37 (excluding the Chief Justice of India).

Point-wise details:

Supreme Court (Number of Judges) Amendment Bill, 2026 provides for increasing the number of Judges of the Supreme Court by 04 i.e. from 33 to 37 (excluding the Chief Justice of India).

Major Impact:

The increase in the number of Judges will allow Supreme Court to function more efficiently and effectively ensuring speedy justice.

Expenditure:

The expenditure on salary of Judges and supporting staff and other facilities will be met from the Consolidated Fund of India.

Background:

Article 124 (1) in Constitution of India inter-alia provided “There shall be a Supreme Court of India consisting of a Chief Justice of India and, until Parliament by law prescribes a larger number, of not more than seven other Judges…”.

An act to increase the Judge strength of the Supreme Court of India was enacted in 1956 vide The Supreme Court (Number of Judges) Act 1956. Section 2 of the Act provided for the maximum number of Judges (excluding the Chief Justice of India) to be 10.

The Judge strength of the Supreme Court of India was increased to 13 by The Supreme Court (Number of Judges) Amendment Act, 1960, and to 17 by The Supreme Court (Number of Judges) Amendment Act, 1977. The working strength of the Supreme Court of India was, however, restricted to 15 Judges by the Cabinet, excluding the Chief Justice of India, till the end of 1979, when the restriction was withdrawn at the request of the Chief Justice of India.

The Supreme Court (Number of Judges) Amendment Act, 1986 further augmented the Judge strength of the Supreme Court of India, excluding the Chief Justice of India, from 17 to 25. Subsequently, The Supreme Court (Number of Judges) Amendment Act, 2008 further augmented the Judge strength of the Supreme Court of India from 25 to 30.

The Judge strength of the Supreme Court of India was last increased from 30 to 33 (excluding the Chief Justice of India) by further amending the original act vide The Supreme Court (Number of Judges) Amendment Act, 2019.