ഉഷ്ണതരംഗ സമയത്ത് ജാഗ്രത പാലിക്കാനും, ധാരാളം വെള്ളം കുടിക്കാനും, ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ സഹായിക്കാനും പ്രധാനമന്ത്രിയുടെ ആഹ്വാനം
പക്ഷികളെയും മൃഗങ്ങളെയും കടുത്ത ചൂടിൽ ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, രാജ്യത്തുടനീളമുള്ള പൗരന്മാരോട് സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.

കഠിനമായ ഈ കാലാവസ്ഥയിൽ ശരീരത്തിൽ ജലാംശം നിലനിർത്താനും  പുറത്തിറങ്ങുമ്പോൾ വെള്ളം കരുതാനും, മറ്റുള്ളവർക്ക് കുടിവെള്ളം നൽകി സഹായിക്കാനും ശ്രീ മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.

തലകറക്കം, ഓക്കാനം, കടുത്ത ക്ഷീണം തുടങ്ങിയ  ചൂട് മൂലമുള്ള അമിത തളർച്ചയുടെ ലക്ഷണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് നിർദ്ദേശം നൽകി. ആർക്കെങ്കിലും അസ്വസ്ഥതയോ, ക്ഷീണമോ തലവേദനയോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അവരെ തണലുള്ള തണുത്ത സ്ഥലത്തേക്ക് മാറ്റാനും വെള്ളവും ഒ.ആർ.എസ്സും (ORS) ലഭ്യമാക്കാനും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.

കുട്ടികൾ, പ്രായമായവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർ കടുത്ത ചൂടിൽ പ്രത്യേകിച്ച് അപകടസാധ്യതയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത്  സൂര്യഘാത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി.

ഉഷ്ണതരംഗ സമയത്ത് പ്രായമായ മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും പ്രിയപ്പെട്ടവരുടെയും വിവരങ്ങൾ പതിവായി അന്വേഷിക്കണമെന്നും, ശരീരത്തിൽ ജലാംശം നിലനിർത്താനും, ഉച്ചവെയിലുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും, ആവശ്യത്തിന് വിശ്രമിക്കാനും അവരെ ഓർമ്മിപ്പിക്കണമെന്നും ശ്രീ മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.

അതിരൂക്ഷമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ കാരുണ്യം കാണിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പക്ഷികൾക്കും മൃഗങ്ങൾക്കുമായി വീടുകൾക്ക് പുറത്തും, ബാൽക്കണി, ടെറസ്, കടകൾ, ഓഫീസുകൾ എന്നിവടങ്ങളിലും പാത്രങ്ങളിൽ വെള്ളം കരുതിവെയ്ക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.

ശ്രീ മോദി എക്സിൽ കുറിച്ചു:

"ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താപനില കുതിച്ചുയരുകയാണ്; അതോടൊപ്പം കടുത്ത വെല്ലുവിളികളും ഉണ്ടാകുന്നുണ്ട്. ഈ ചൂട് നമുക്കെല്ലാവർക്കും കഠിനമാണ്, അതിനാൽ സാധ്യമായത്ര മുൻകരുതലുകൾ എടുക്കാൻ ഞാൻ നിങ്ങളോടെല്ലാവരോടും അഭ്യർത്ഥിക്കുന്നു. ദയവായി ശരീരത്തിൽ ജലാംശം നിലനിർത്തുക, പുറത്തിറങ്ങുമ്പോൾ കൈയിൽ വെള്ളം കരുതുക. മറ്റുള്ളവർക്ക് ഒരിറ്റ് വെള്ളം നൽകുക. ഇങ്ങനെയുള്ള കാലാവസ്ഥയിൽ ഇത്തരം കാരുണ്യപ്രവർത്തനങ്ങൾ വലിയ സഹായമാകും."

"തലകറക്കം, ഓക്കാനം അല്ലെങ്കിൽ കടുത്ത ക്ഷീണം തുടങ്ങിയ ചൂട് അനുബന്ധ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. നിങ്ങളുടെ ചുറ്റുമുള്ള ആർക്കെങ്കിലും അസാധാരണമായ അസ്വസ്ഥതയോ ക്ഷീണമോ തലവേദനയോ അനുഭവപ്പെട്ടാൽ, അവരെ ഉടൻ തന്നെ തണുപ്പുള്ളതും തണലുള്ളതുമായ സ്ഥലത്തേക്ക് മാറ്റാൻ സഹായിക്കുന്നതാണ് ഏറ്റവും ഉചിതം. അവർക്ക് വെള്ളം, ഒ.ആർ.എസ്സ് തുടങ്ങിയവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കടുത്ത ചൂടിൽ കുട്ടികൾ, പ്രായമായവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ കൂടുതൽ ബലഹീനരാകുന്നു. ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കുന്നത് കാര്യങ്ങൾ വേഗത്തിൽ അപകടത്തിലാക്കുകയും സൂര്യഘാതത്തിന് വരെ കാരണമാകുകയും ചെയ്യും. ഇത്തരം കാലാവസ്ഥയിൽ കൃത്യസമയത്തുള്ള പരിചരണവും ശ്രദ്ധയും വലിയ മാറ്റമുണ്ടാക്കും."

"ഈ ഉഷ്ണതരംഗ സമയത്ത് സാധ്യമാകുമ്പോഴെല്ലാം പ്രായമായ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും പ്രിയപ്പെട്ടവരെയും ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താനും, ഉച്ചവെയിലുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും, സാധ്യമാകുമ്പോഴെല്ലാം വിശ്രമിക്കാനും അവരെ ഓർമ്മിപ്പിക്കുക."

"ഈ കടുത്ത ചൂടിൽ ചുറ്റുമുള്ള പക്ഷികളെയും മൃഗങ്ങളെയും കൂടി നമുക്ക് ഓർക്കാം. നിങ്ങളുടെ വീടിന് പുറത്തോ, ബാൽക്കണിയിലോ, ടെറസിലോ, കടകളിലോ ഓഫീസുകളിലോ വെക്കുന്ന ചെറിയൊരു പാത്രം വെള്ളം ദാഹിക്കുന്ന ഒരു പക്ഷിയുടെ ജീവൻ രക്ഷിക്കുന്ന ഒന്നായി മാറിയേക്കാം. ഈ ദുഷ്‌കരമായ ദിവസങ്ങളിൽ കാരുണ്യം നമ്മെ നയിക്കട്ടെ."

 

 

 

“देश के अलग-अलग हिस्सों में तापमान लगातार बढ़ रहा है और इसके साथ ही दैनिक जीवन में गर्मी से होने वाली कई कठिनाइयां भी बढ़ रही हैं। मैं सभी देशवासियों से आग्रह करता हूं कि जितनी अधिक सावधानी बरत सकें, अवश्य बरतें। कृपया स्वयं को हाइड्रेटेड रखें, घर से बाहर निकलते समय पानी साथ रखें। ऐसे मौसम में आपकी संवेदनशीलता भी बहुत बड़ा सहारा बन जाती है। यदि संभव हो, तो किसी प्यासे व्यक्ति को एक गिलास पानी अवश्य दें। मैं ऐसे लोगों की सराहना भी करूँगा जो अपने घरों के और दुकानों के बाहर मटके में जल रखते हैं ताकि कोई भी उनसे पानी पी सके।”

“अत्यधिक गर्मी से होने वाली परेशानी, जैसे चक्कर आना, मतली या ज्यादा थकान लगे तो उसे बिल्कुल भी नजरअंदाज न करें। यदि आपके आसपास किसी व्यक्ति को अचानक बेहोशी जैसा लगे, कमजोरी महसूस करे या फिर अस्वस्थ दिखाई दे, तो उसे तुरंत किसी ठंडी और छायादार जगह पर ले जाएं। उसे पानी, ORS या अन्य तरल पदार्थ दें, जिससे शरीर को राहत मिल सके। बच्चे, बुज़ुर्ग और धूप में काम करने वाले लोग इस भीषण गर्मी में सबसे अधिक प्रभावित होते हैं। समय रहते ध्यान न देने पर यह स्थिति हीटस्ट्रोक जैसी गंभीर समस्या का रूप ले सकती है। ऐसे समय में आपकी सतर्कता और देखभाल किसी का जीवन बचा सकती है।”

“जब भी संभव हो, अपने माता-पिता, दादा-दादी, नाना-नानी और अन्य प्रियजनों को फोन कर उनका हालचाल अवश्य पूछें। उन्हें पर्याप्त पानी पीने, दोपहर की तेज धूप में बाहर न निकलने और जितना हो सके, आराम करने की सलाह दें।”

“इस प्रचंड गर्मी में हमें अपने आसपास के पशु-पक्षियों को भी नहीं भूलना चाहिए। अपने घर, बालकनी, छत, दुकान या ऑफिस के बाहर पानी से भरा एक छोटा-सा बर्तन रखना भी किसी प्यासे पक्षी के लिए जीवनदान बन सकता है। आइए, इन कठिन दिनों में पूरी संवेदनशीलता और करुणा के साथ एक-दूसरे का ध्यान रखें।”

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Auckland's Sky Tower lights up in India's tricolour as PM Modi begins historic New Zealand visit

Media Coverage

Auckland's Sky Tower lights up in India's tricolour as PM Modi begins historic New Zealand visit
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 11
July 11, 2026

Record Exports, Record Investments, Record Pride: India’s Rise Under PM Modi is Multi-Dimensional