ഈ കാമ്പെയ്‌നിന്റെ കീഴിൽ, സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കർഷകരെ സഹായിക്കുന്നതിനായി, ഞങ്ങളുടെ ശാസ്ത്രജ്ഞരുടെ സംഘം ലാബിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങി, ആധുനിക കൃഷിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കർഷകർക്ക് നൽകും: പ്രധാനമന്ത്രി
ഇന്ത്യൻ കാർഷിക മേഖലയെ വികസിത ഭാരതത്തിന്റെ മുഖ്യധാരയാക്കാൻ ഈ കാമ്പെയ്‌ൻ ദൃഢനിശ്ചയം ചെയ്യുന്നു: പ്രധാനമന്ത്രി
ഇന്ത്യ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ഒരു ആഗോള ഭക്ഷ്യ വിതരണക്കാരനായി ഉയർന്നുവരുകയും വേണം: പ്രധാനമന്ത്രി
വികസിത് കൃഷി സങ്കല്പ് അഭിയാൻ കൃഷിയിൽ ആധുനികവൽക്കരണം നയിക്കുന്ന കർഷകർക്ക് പുരോഗതിയുടെ പുതിയ വഴികൾ തുറക്കും: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ വികസിത് കൃഷി സങ്കല്പ് അഭിയാനെ അഭിസംബോധന ചെയ്തു. ചടങ്ങിൽ തന്റെ പരാമർശങ്ങൾ നടത്തിയ അദ്ദേഹം, വികസിത് കൃഷി സങ്കല്പ് അഭിയാന്റെ സമാരംഭം കർഷകർക്കുള്ള ഒരു സുപ്രധാന സംരംഭമാണെന്നും കാർഷിക വികസനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു അതുല്യമായ ശ്രമമാണെന്നും അഭിപ്രായപ്പെട്ടു. മൺസൂൺ അടുക്കുകയും ഖാരിഫ് സീസണിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്യുമ്പോൾ, അടുത്ത 12 മുതൽ 15 ദിവസങ്ങൾക്കുള്ളിൽ, ശാസ്ത്രജ്ഞർ, വിദഗ്ധർ, ഉദ്യോഗസ്ഥർ, പുരോഗമന കർഷകർ എന്നിവരടങ്ങുന്ന 2000 ടീമുകൾ 700ലധികം ജില്ലകളിലൂടെ സഞ്ചരിച്ച് ഗ്രാമങ്ങളിലെ ദശലക്ഷക്കണക്കിന് കർഷകരിലേക്ക് എത്തിച്ചേരുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള സമർപ്പണത്തെ അംഗീകരിച്ചുകൊണ്ട്, എല്ലാ കർഷകർക്കും ഈ ടീമുകളിലെ പങ്കാളികൾക്കും അദ്ദേഹം ആശംസകൾ നേർന്നു.

പരമ്പരാഗതമായി കൃഷി ഒരു സംസ്ഥാന വിഷയമാണെന്നും, ഓരോ സംസ്ഥാനവും കർഷകരുടെ ക്ഷേമത്തിനായി നയങ്ങൾ രൂപീകരിക്കുകയും മുൻകൈയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എടുത്തുകാണിച്ച ശ്രീ മോദി, എന്നാൽ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് ഇന്ത്യയുടെ കാർഷിക മേഖലയ്ക്കും കാര്യമായ പരിവർത്തനം ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു. ഇന്ത്യൻ കർഷകർ റെക്കോർഡ് ഉൽപ്പാദനം കൈവരിച്ചുവെന്നും, ധാന്യശേഖരം നിറഞ്ഞുവെന്നും, വിപണി ചലനാത്മകതയും ഉപഭോക്തൃ മുൻഗണനകളും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുമായും കർഷകരുമായും സഹകരിച്ച് കാർഷിക സംവിധാനങ്ങളിൽ ആധുനിക പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ കാമ്പെയ്‌നിന് കീഴിൽ, ശാസ്ത്ര സംഘങ്ങൾ ലാബിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങി, കർഷകർക്ക് സമഗ്രമായ ഡാറ്റ എത്തിക്കുകയും അവരെ വിപുലമായ കാർഷിക പരിജ്ഞാനം കൊണ്ട് സജ്ജരാക്കുകയും ചെയ്യുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഖാരിഫ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് കർഷകരെ സഹായിക്കാൻ ഈ ടീമുകൾ തയ്യാറാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയിലെ കാർഷിക ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി കൈവരിച്ച ഗണ്യമായ ഗവേഷണ പുരോഗതികൾ അടിവരയിട്ട്, കാർഷിക ഫലങ്ങളിൽ അവയുടെ നല്ല സ്വാധീനം ഊന്നിപ്പറഞ്ഞുകൊണ്ട്, പുതിയ സാങ്കേതിക വിദ്യകൾ വിജയകരമായി പരീക്ഷിച്ചുകൊണ്ട്, മികച്ച വിളവ് നേടിയ പുരോഗമന കർഷകരെ പ്രധാനമന്ത്രി പ്രശംസിച്ചു. ശാസ്ത്രീയ ഗവേഷണങ്ങളും വിജയകരമായ കൃഷിരീതികളും വിശാലമായ കാർഷിക സമൂഹത്തിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, നവീന ഊർജ സ്രോതസ്സുകളുടെ സഹായത്തോടുകൂടി  ഈ സംരംഭങ്ങൾ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇപ്പോൾ ഉണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "വികസിത് കൃഷി സങ്കൽപ് അഭിയാൻ ഈ വിജ്ഞാന വിടവ് നികത്തുന്നതിനുള്ള വിലപ്പെട്ട അവസരമാണ്. ഇത് കർഷകർക്ക് അത്യാധുനിക കാർഷിക ഉൾക്കാഴ്ചകളിൽ നിന്ന് പ്രയോജനം നേടാൻ പ്രാപ്തരാക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു.

ഒരു വികസിത ഭാരതത്തിനായി, ഇന്ത്യയുടെ കൃഷിയും വികസിക്കണമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. കാർഷിക മേഖലയെ പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റിന്റെ നിരവധി പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ എടുത്തുകാണിച്ചു. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുക, കാർഷിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ദേശീയ ആവശ്യങ്ങൾക്ക് അനുസൃതമായി വിള ഉൽപാദനം ക്രമീകരിക്കുക തുടങ്ങിയ നിർണായക വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു. "ഇന്ത്യ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ഒരു ആഗോള ഭക്ഷ്യ വിതരണക്കാരനായി ഉയർന്നുവരുകയും വേണം", കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടുക, കുറഞ്ഞ ജല ഉപയോഗത്തിലൂടെ ധാന്യ ഉൽപാദനം വർദ്ധിപ്പിക്കുക, ദോഷകരമായ രാസവസ്തുക്കളിൽ നിന്ന് മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക, കൃഷി രീതികൾ നവീകരിക്കുക, ശാസ്ത്ര സാങ്കേതിക വിദ്യകൾ വയലുകളിലേക്ക് എത്തിക്കുക എന്നിവ അത്യാവശ്യമാണെന്ന് ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ 10-11 വർഷമായി, ഗവൺമെന്റ് ഈ മേഖലകളിൽ വിപുലമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആധുനിക കാർഷിക പുരോഗതികളെക്കുറിച്ച് കർഷകർക്ക് നല്ല അറിവുണ്ടെന്ന് ഉറപ്പാക്കാനും, കാർഷിക അവബോധം പരമാവധിയാക്കാനും കാമ്പെയ്‌നിൽ പങ്കെടുക്കുന്ന എല്ലാവരോടും അദ്ദേഹം അഭ്യർത്ഥിച്ചു.

പരമ്പരാഗത കൃഷിക്ക് പുറമെ കർഷകർക്ക് അധിക വരുമാന സ്രോതസ്സുകൾ ലഭ്യമാക്കേണ്ടതിന്റെ  പ്രാധാന്യത്തെപ്പറ്റി പറഞ്ഞ പ്രധാനമന്ത്രി, കർഷകർക്കുള്ള അവസരങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളെപ്പറ്റി പറയുകയുണ്ടായി. വയലുകളുടെ അതിർത്തികളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് അധിക വരുമാനം ഉണ്ടാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മധുര വിപ്ലവത്തിന്റെ സ്വാധീനം ചൂണ്ടിക്കാട്ടിയ അദ്ദേഹം, തേനീച്ച വളർത്തൽ കർഷകർക്ക് ഗുണം ചെയ്യുമെന്നും കൂടുതൽ പങ്കാളികളെ ഉൾപ്പെടുത്തുന്നതിനായി അത് വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക അവശിഷ്ടങ്ങളെയും മാലിന്യത്തെയും ഊർജ്ജമാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'ശ്രീ അന്ന' കൃഷിക്ക് അനുയോജ്യമായ മേഖലകൾ കണ്ടെത്തേണ്ടതിന്റെയും കാർഷിക ഉൽപ്പന്നങ്ങളിൽ മൂല്യവർദ്ധന ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം എടുത്തുപറഞ്ഞു. വരുമാനമുണ്ടാക്കുന്ന അവസരങ്ങൾ സൃഷ്ടിക്കുന്ന ഗോബർധൻ യോജനയിലൂടെ പാൽ ചുരത്താത്ത കന്നുകാലികൾ പോലും ഇപ്പോൾ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരമാവധി പങ്കാളിത്തവും നേട്ടങ്ങളും ഉറപ്പാക്കാൻ ഈ നൂതനാശയങ്ങളെക്കുറിച്ച് വ്യാപകമായ കർഷക അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

"ഇന്ത്യയുടെ കൃഷി, വികസിത ഇന്ത്യയുടെ ഒരു മൂലക്കല്ലായി മാറണം", ഈ ദൗത്യത്തിന്റെ വ്യാപ്തി ശ്രീ മോദി ഊന്നിപ്പറഞ്ഞു. തങ്ങളെ സന്ദർശിക്കുന്ന ശാസ്ത്രജ്ഞരുമായി സജീവമായി ഇടപഴകാനും വിലപ്പെട്ട ഉൾക്കാഴ്ചകൾ തേടാനും അവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം കർഷകരോട് അഭ്യർത്ഥിച്ചു. ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും അവരുടെ ദൗത്യത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും ശ്രീ മോദി ആഹ്വാനം ചെയ്തു, പതിവ് ഗവൺമെന്റ് ജോലികൾ എന്നതിനപ്പുറത്തേക്ക് അവരുടെ പ്രതിബദ്ധത  പോകണമെന്നും ദേശീയ സേവനത്തിന്റെ മനോഭാവം പ്രതിഫലിപ്പിക്കണമെന്നും പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ  സമഗ്രമായി പരിഹരിക്കുന്നതിനൊപ്പം അവരുടെ വിലയേറിയ നിർദ്ദേശങ്ങൾ രേഖപ്പെടുത്താനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. "വികസിത് കൃഷി സങ്കല്പ് അഭിയാൻ ഇന്ത്യയിലെ കർഷകർക്ക് പുരോഗതിയുടെ പുതിയ വഴികൾ തുറക്കും, കാർഷിക മേഖലയിൽ ആധുനികവൽക്കരണത്തിന് വഴിയൊരുക്കും", എന്ന് പ്രഖ്യാപിച്ചുകൊണ്ട് ശ്രീ മോദി എല്ലാ പങ്കാളികൾക്കും ആശംസകൾ നേർന്നുകൊണ്ട് പ്രസംഗം ഉപസംഹരിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India records highest-ever startup surge with 55,200 recognised in FY26

Media Coverage

India records highest-ever startup surge with 55,200 recognised in FY26
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the passing of prolific writer, thinker and public intellectual, Shri Balbir Punj
April 19, 2026

The Prime Minister, Shri Narendra Modi has expressed grief over the demise of prolific writer, thinker and public intellectual Shri Balbir Punj.

Shri Modi said that Shri Balbir Punj Ji was a prolific writer, thinker and public intellectual who made a rich contribution to the world of media. His writings were widely read and reflected his strong passion towards national regeneration. He noted that Shri Punj’s Parliamentary interventions were rich in facts and theory.

The Prime Minister wrote on X;

“Shri Balbir Punj Ji was a prolific writer, thinker and public intellectual. He made a rich contribution to the world of media. His writings were widely read, reflecting his strong passion towards national regeneration. His Parliamentary interventions were rich in facts and theory.

Shri Balbir Punj Ji worked tirelessly to strengthen the BJP, especially among students, professionals, scholars and intellectuals. He was in-charge of various states, including Gujarat. Fondly remember our interactions from those times. Pained by his passing. Condolences to his family and friends. Om Shanti.”