'സബ്‌കാ സാത്ത്, സബ്‌കാ വികാസ്' എന്ന മന്ത്രവുമായി ബിജെപി രാജ്യത്തെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ഇന്ന് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "കാര്യകർത്താക്കൾക്കൊപ്പം രാജ്യത്തെ സേവിക്കുമ്പോൾ ഈ രാജ്യത്തെ ഏതൊരു സാധാരണക്കാരനെയും പോലെ ഞാനും ഒരു സാധാരണക്കാരൻ ആണെന്ന്  ബോധം എനിക്ക് ഉണ്ട്, വിജയങ്ങൾ ഒരാളുടെ തലയ്ക്ക് മുകളിൽ പോകരുത് എന്നതിനാൽ ഇതു പ്രധാനമാണ്," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നിലവിലെ സർക്കാരിന്റെ നയങ്ങളിൽ അവകാശവാദമുന്നയിക്കുന്ന പ്രതിപക്ഷത്തിന്റെ വിഷയത്തിൽ പ്രധാനമന്ത്രി മോദി സംസാരിച്ചു, "ഈ ചോദ്യം എന്നെ എപ്പോഴും സന്തോഷിപ്പിച്ചിട്ടുണ്ട്, കാരണം പ്രതിപക്ഷം ഞങ്ങളുടെ പ്രവർത്തനത്തിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം നയം, ഫലപ്രദവും പ്രവർത്തിക്കുന്നതുമാണെന്ന് ഞാൻ വിശ്വസിക്കുന്നു". യുപിയിലെ ക്രിമിനലുകൾ സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിന് മേൽ ഭരിച്ചിരുന്നെന്നും എന്നാൽ ഇന്ന് യുപിയിലെ പെൺമക്കൾക്ക് പോലും ഏതുസമയത്തും ഭയമില്ലാതെ കറങ്ങിനടക്കാമെന്നും ഉത്തർപ്രദേശിലെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദി പറഞ്ഞു. യോഗി ജി സംസ്ഥാനത്ത് സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.

ബി.ജെ.പി.യുടെ എം.പി.യുടെ ബന്ധുക്കൾ കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന നിയമത്തിന്റെ സമഗ്രത ഉയർത്തിപ്പിടിക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രി മോദി ആവർത്തിച്ചു, “ഈ രാജ്യത്തെ ജുഡീഷ്യറി സജീവവും സ്വമേധയാ പ്രവർത്തിക്കുന്നതുമാണ്, ഈ രാജ്യത്തിന്റെ പരമോന്നത നീതിപീഠം രൂപീകരിച്ച സമിതികൾക്ക് അനുസൃതമായി ഞങ്ങൾ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, നിയമപ്രകാരം മാത്രമേ അതു അനുസരിക്കുകയുള്ളൂ.

ഡബിൾ എഞ്ചിൻ സർക്കാരിന്റെ വിജയത്തെക്കുറിച്ചും ഡബിൾ എഞ്ചിൻ ഇതര സർക്കാരുകളുടെ അഭാവത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി പറഞ്ഞു, “ജനങ്ങളുടെ ക്ഷേമത്തേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയത്തിന്  മുൻഗണന നൽകുമ്പോൾ, സംസ്ഥാനം വികസനത്തിലും പുരോഗതിയിലും പിന്നിലാകുന്നു. ജിഎസ്ടിയുടെ ഉദാഹരണം നൽകിക്കൊണ്ട്, സംസ്ഥാന-നിർദ്ദിഷ്‌ട നയങ്ങൾക്ക് പകരം ഇന്ത്യയിൽ ഉടനീളം നിലവിലുള്ള നികുതിയുടെ പൊതുത കാരണം ഇന്ന് ബിസിനസ്സ് അന്തരീക്ഷം സുഗമമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക അഭിലാഷങ്ങൾ സംരക്ഷിക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു, “രാജ്യത്തിന്റെ പുരോഗതിക്കായുള്ള പ്രാദേശിക അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ഭാരതീയ ജനതാ പാർട്ടി വിശ്വസിക്കുന്നു. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന എനിക്ക് ഒരു സംസ്ഥാനത്തിന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും കുറിച്ച് അറിയാം. ഞങ്ങളുടെ ഗവൺമെന്റ് വികസനം കാംക്ഷിക്കുന്ന ജില്ലകളെ കണ്ടെത്തി അവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ചില ജില്ലകൾ ഇതിനകം തന്നെ നിരവധി ഘടകങ്ങളിൽ സംസ്ഥാന ശരാശരിയെ മറികടന്നു.

രാഷ്ട്രീയത്തിലും നയരൂപീകരണത്തിലും ജാതിയുടെയും മതത്തിന്റെയും പ്രശ്നവും പ്രധാനമന്ത്രി മോദി സ്പർശിച്ചു. 'ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒബിസി വിഭാഗത്തിൽ ആനുകൂല്യം ലഭിച്ച ന്യൂനപക്ഷങ്ങളെ ഞങ്ങൾ കണ്ടെത്തി. ഇന്നേവരെ ആരും ഈ ഉൾക്കൊള്ളൽ സമ്പ്രദായത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല, പക്ഷേ ആളുകൾ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നു, അതേസമയം വ്യാജ വിവരങ്ങൾ ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് ചിലർ പ്രഖ്യാപിക്കുന്നതിലേക്ക് ഇതു നയിക്കുന്നു.

പ്രതിപക്ഷത്തിന്റെ കപട സോഷ്യലിസ്റ്റ് ചിന്താഗതിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു, “സർക്കാരിന് ബിസിനസ്സിൽ കാര്യമില്ല, അതിനാൽ സർക്കാർ രാജ്യത്തിന്റെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. വ്യാജ സോഷ്യലിസത്തിന്റെ മറവിൽ വേഷംമാറിയ ‘പരിവാർവാദ’ ആണ്  പ്രശ്നം.

"ഞാൻ വ്യാജ സോഷ്യലിസം എന്ന് പറയുമ്പോൾ, ഞാൻ അർത്ഥമാക്കുന്നത് 'പരിവാർവാദ്' എന്നാണ്. റാം മനോഹർ ലോഹ്യ ജിയുടെ കുടുംബത്തെ നമ്മൾ എവിടെയെങ്കിലും കാണുന്നുണ്ടോ? അദ്ദേഹം ഒരു സോഷ്യലിസ്റ്റായിരുന്നു. ജോർജ്ജ് ഫെർണാണ്ടസിന്റെ കുടുംബത്തെ നമ്മൾ കാണുന്നുണ്ടോ? അദ്ദേഹം ഒരു സോഷ്യലിസ്റ്റ് കൂടിയായിരുന്നു. നിതീഷ് കുമാർ ജിയുടെ കുടുംബത്തെ നമ്മൾ എവിടെയെങ്കിലും കാണുന്നുണ്ടോ? അദ്ദേഹവും ഒരു സോഷ്യലിസ്റ്റാണ്, പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

പിൻവലിച്ച കാർഷിക നിയമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, “ചെറുകിട കർഷകരുടെ വെല്ലുവിളികൾ ഞങ്ങൾ മനസ്സിലാക്കുന്നു. കർഷകരുടെ പ്രയോജനത്തിനായാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്, എന്നാൽ രാജ്യതാൽപ്പര്യം കണക്കിലെടുത്ത് അവ പിൻവലിച്ചു.

രാജ്യത്തെ പകർച്ചവ്യാധി സാഹചര്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു, “കോവിഡ്-19 പകർച്ചവ്യാധിക്കെതിരെ ജാഗ്രത പാലിക്കാൻ ഞാൻ എല്ലായ്‌പ്പോഴും ആളുകളോട് അഭ്യർത്ഥിക്കുന്നു. ഈ വൈറസ് വളരെ പ്രവചനാതീതമാണ്, നമ്മുടെ രാജ്യത്ത് അതിന്റെ ആഘാതം കുറയ്ക്കാൻ നാം എപ്പോഴും ശ്രമിക്കണം. മഹാമാരിക്കെതിരായ രാജ്യത്തിന്റെ തയ്യാറെടുപ്പിനെ അസ്ഥിരപ്പെടുത്താൻ കുറച്ച് രാഷ്ട്രീയ പാർട്ടികൾ ഭയപ്പെടുത്തുന്നവരുടെ പങ്ക് വഹിച്ചിട്ടുണ്ട് എന്നതാണ് പ്രശ്നം.”
 
പഞ്ചാബിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, “അസ്ഥിരതയ്‌ക്ക് പകരം സമാധാനത്തിനായി ഞങ്ങൾ എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുണ്ട്, അങ്ങനെ പഞ്ചാബിന്റെ ദുരവസ്ഥ മാറ്റി സമാധാനം കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പഞ്ചാബിന് വേണ്ടിയുള്ള ഞങ്ങളുടെ പ്രമേയങ്ങളിൽ തങ്ങൾ വിശ്വസിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട്, പണ്ഡിതരും പരിചയസമ്പന്നരുമായ നിരവധി നേതാക്കൾ ഞങ്ങളോടൊപ്പം കൈകോർത്തിട്ടുണ്ട്. പഞ്ചാബുമായി എനിക്ക് പ്രത്യേക ബന്ധമുണ്ട്, സംസ്ഥാനത്ത് താമസിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്തതിനാൽ പഞ്ചാബിലെ ജനങ്ങളുടെ നിര്‍മ്മലമായ ഹൃദയം ഞാൻ അനുഭവിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India solar capacity to quadruple, wind to triple over decade: Power ministry adviser

Media Coverage

India solar capacity to quadruple, wind to triple over decade: Power ministry adviser
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends Eid-ul-Fitr greetings to everyone
March 21, 2026

Prime Minister Shri Narendra Modi today extended his heartiest greetings to the nation on the auspicious occasion of Eid-ul-Fitr.

The Prime Minister wrote on X:

"Best wishes on Eid-ul-Fitr. May this day further brotherhood and kindness all around. May everyone be happy and healthy.
Eid Mubarak!"