2025 ജൂലൈ 6-7 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. ആഗോള ഭരണ പരിഷ്കരണം, 'ഗ്ലോബൽ സൗത്തി'ന്റെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം  വർദ്ധിപ്പിക്കൽ, സമാധാനവും സുരക്ഷയും, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, വികസന പ്രശ്നങ്ങൾ, കൃത്രിമബുദ്ധി എന്നിവയുൾപ്പെടെ ബ്രിക്‌സ് അജണ്ടയിലെ വിവിധ വിഷയങ്ങളിൽ നേതാക്കൾ ഫലപ്രദമായ ചർച്ചകൾ നടത്തി. ബ്രസീൽ പ്രസിഡന്റിന്റെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും ഉച്ചകോടിയുടെ വിജയകരമായ സംഘാടനത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

 

"ആഗോള ഭരണ പരിഷ്കരണവും സമാധാനവും സുരക്ഷയും" എന്ന വിഷയത്തിലുള്ള ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പിന്നീട്, "ബഹുമുഖ, സാമ്പത്തിക-ധനകാര്യ  കാര്യങ്ങളും കൃത്രിമബുദ്ധിയും ശക്തിപ്പെടുത്തൽ" എന്ന വിഷയത്തിലുള്ള ഒരു സെഷനെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഈ സെഷനിൽ ബ്രിക്സ് പങ്കാളി
കളും ക്ഷണിക്കപ്പെട്ട രാജ്യങ്ങളും പങ്കെടുത്തു.

ആഗോള ഭരണവും സമാധാനവും സുരക്ഷയും എന്ന വിഷയത്തെക്കുറിച്ചുള്ള സെഷനിൽ പ്രസംഗിക്കവേ, 'ഗ്ലോബൽ സൗത്തി'ന്റെ  ശബ്ദം ഉയർത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. കാലാവസ്ഥാ ധനസഹായത്തിന്റെയും സാങ്കേതികവിദ്യയുടെ ലഭ്യതയുടെയും  കാര്യത്തിൽ, സുസ്ഥിര വികസനത്തിന് വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 20-ാം നൂറ്റാണ്ടിലെ ആഗോള സംഘടനകൾക്ക് 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാനുള്ള ശേഷിയില്ലെന്ന് എടുത്തുകാണിച്ച അദ്ദേഹം, അവയെ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിട്ടു. ബഹുധ്രുവവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ലോകക്രമത്തിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, സമകാലിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിന് യുഎൻ സുരക്ഷാ കൗൺസിൽ, ഐഎംഎഫ്, ലോക ബാങ്ക്, ഡബ്ല്യുടിഒ തുടങ്ങിയ ആഗോള ഭരണ സ്ഥാപനങ്ങൾ അടിയന്തര പരിഷ്കരണത്തിന് വിധേയമാകണമെന്ന് പ്രസ്താവിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കരണത്തിന്റെ അടിയന്തിരാവസ്ഥ എടുത്തുകാണിച്ചതിനും ഉച്ചകോടി പ്രഖ്യാപനത്തിൽ ഈ വിഷയത്തിൽ ശക്തമായി ഇടപെട്ടതിനും   അദ്ദേഹം നേതാക്കൾക്ക് നന്ദി പറഞ്ഞു.

 

സമാധാനവും സുരക്ഷയും എന്ന വിഷയത്തിൽ, ഭീകരത മനുഷ്യരാശി നേരിടുന്ന ഗുരുതരമായ ഭീഷണിയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ സാഹചര്യത്തിൽ, 2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണം ഇന്ത്യയ്‌ക്കെതിരായ ഒരു ആക്രമണം മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കുമെതിരെയുള്ള ഒരു ആക്രമണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരതയ്‌ക്കെതിരെ ശക്തമായ ആഗോള നടപടിക്ക് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ഭീകരർക്ക് ധനസഹായം നൽകുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ സുരക്ഷിത താവളങ്ങൾ നൽകുന്നതോ ആയവരെ ഏറ്റവും കഠിനമായി നേരിടണമെന്ന് ചൂണ്ടിക്കാട്ടി. ഭീകരതയെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിന് ബ്രിക്‌സ് നേതാക്കൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താൻ ബ്രിക്‌സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത അദ്ദേഹം, ഭീഷണിയെ നേരിടുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് പ്രത്യേകം ഓർമ്മിപ്പിച്ചു .

വിഷയത്തിൽ കൂടുതൽ വിശദീകരിച്ചുകൊണ്ട്, പശ്ചിമേഷ്യ മുതൽ യൂറോപ്പ് വരെയുള്ള സംഘർഷങ്ങൾ അതിയായ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അത്തരം സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യ എപ്പോഴും സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അത്തരം ശ്രമങ്ങൾക്ക് സംഭാവന നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ബഹുരാഷ്ട്രീയത, സാമ്പത്തിക-ധനകാര്യ  കാര്യങ്ങൾ, കൃത്രിമബുദ്ധി എന്നിവ ശക്തിപ്പെടുത്തൽ" എന്ന വിഷയത്തെക്കുറിച്ചുള്ള സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വൈവിധ്യവും ബഹുധ്രുവത്വവുമാണ് ബ്രിക്‌സിന്റെ മൂല്യവത്തായ ശക്തികളെന്ന് അഭിപ്രായപ്പെട്ടു. ലോകക്രമം സമ്മർദ്ദത്തിലായിരിക്കുകയും ആഗോള സമൂഹം അനിശ്ചിതത്വവും വെല്ലുവിളികളും നേരിടുകയും ചെയ്യുന്ന ഒരു സമയത്ത്, ബ്രിക്‌സിന്റെ പ്രസക്തി പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹുധ്രുവ ലോകത്തെ രൂപപ്പെടുത്തുന്നതിൽ ബ്രിക്‌സിന് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ, അദ്ദേഹം നാല് നിർദ്ദേശങ്ങൾ നൽകി: ഒന്ന്, ബ്രിക്‌സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്, പദ്ധതികൾ അനുവദിക്കുന്നതിന് ഡിമാൻഡ് അധിഷ്ഠിത തത്വവും ദീർഘകാല സുസ്ഥിരതയും പിന്തുടരണം; രണ്ട്, ഗ്ലോബൽ സൗത്ത്  രാജ്യങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു ശാസ്ത്ര ഗവേഷണ ശേഖരം സ്ഥാപിക്കുന്നത് പരിഗണിക്കണം ; മൂന്ന്, നിർണായക ധാതുക്കളുടെ വിതരണ ശൃംഖല സുരക്ഷിതവും സ്ഥിരതയുള്ളതുമാക്കുന്നതിന് ശ്രദ്ധ നൽകണം; നാല്, ഉത്തരവാദിത്തമുള്ള AI-ക്കായി സംഘടന  പ്രവർത്തിക്കണം-അതായത് AI ഭരണത്തിന്റെ ആശങ്കകൾ പരിശോധിക്കുന്നതോടൊപ്പം, ഈ മേഖലയിലെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും തുല്യ പ്രാധാന്യം നൽകണം.

 

നേതാക്കളുടെ സമ്മേളനത്തിന്റെ സമാപനത്തിൽ, അംഗരാജ്യങ്ങൾ 'റിയോ ഡി ജനീറോ പ്രഖ്യാപനം' അംഗീകരിച്ചു.

 

Click here to read full text speech of Reform of Global Governance

Click here to read full text speech of Peace and Security

Click here to read full text speech of Strengthening Multilateral, Economic-Financial Affairs and Artificial Intelligence

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India Exports 3.15 lakh Tonnes Sugar in Oct-Feb of 2025-26 Marketing Year: AISTA

Media Coverage

India Exports 3.15 lakh Tonnes Sugar in Oct-Feb of 2025-26 Marketing Year: AISTA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Speaks with UAE President
March 17, 2026
PM Conveys Eid Greetings and Discusses current Situation in West Asia

The Prime Minister spoke with HH Sheikh Mohamed bin Zayed Al Nahyan, President of the UAE, and conveyed advance Eid greetings. PM Modi and the President discussed the current situation in West Asia. The Prime Minister reiterated India’s strong condemnation of all attacks on the UAE that have resulted in loss of innocent lives and damage to civilian infrastructure.

The Prime Minister and the UAE President agreed on the importance of ensuring safe and free navigation through the Strait of Hormuz. Shri Modi emphasized that both nations will continue to work together for the early restoration of peace, security, and stability in the region.

The Prime Minister wrote on X;

"Spoke with my brother HH Sheikh Mohamed bin Zayed Al Nahyan, President of the UAE and conveyed advance Eid greetings.

We discussed the current situation in West Asia. Reiterated India’s strong condemnation of all attacks on the UAE that have resulted in loss of innocent lives and damage to civilian infrastructure.

We agreed on the importance of ensuring safe and free navigation through the Strait of Hormuz.

We will continue to work together for the early restoration of peace, security and stability in the region."