പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീലിയയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്. ഇന്ന് അദ്ദേഹം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ബ്രസീലിയയിലെ അൽവോറാഡ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ  എത്തിയ പ്രധാനമന്ത്രിയെ , പ്രസിഡന്റ് ലുല  ഊഷ്മളമായി സ്വീകരിക്കുകയും,അദ്ദേഹത്തിന് വർണ്ണാഭവും ആചാരപരവുമായ സ്വീകരണം നൽകുകയും ചെയ്തു.

പ്രധാനമന്ത്രിയും പ്രസിഡന്റ്  ലുലയും നിയന്ത്രിത തലത്തിലും പ്രതിനിധി സംഘ തലത്തിലും ചർച്ചകൾ നടത്തി, ഇന്ത്യയും ബ്രസീലും തമ്മിലുള്ള ബഹുമുഖ തന്ത്രപരമായ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്തു. ഊഷ്മളവും സൗഹൃദപരവുമായ ഇന്ത്യ-ബ്രസീൽ ബന്ധത്തിന് അടിവരയിടുന്ന പൊതുവായ മൂല്യങ്ങൾ അവർ വീണ്ടും ഉറപ്പിച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, ഔഷധങ്ങൾ, ബഹിരാകാശം, പുനരുപയോഗ ഊർജ്ജം, കൃഷി, ഭക്ഷ്യ സംസ്കരണം, ഊർജ്ജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ വികസനം, യുപിഐ, പരമ്പരാഗത വൈദ്യശാസ്ത്രം, യോഗ, കായിക ബന്ധങ്ങൾ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. നിർണായക ധാതുക്കൾ, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, എഐ, സൂപ്പർ കമ്പ്യൂട്ടറുകൾ, ഡിജിറ്റൽ സഹകരണം, മൊബിലിറ്റി തുടങ്ങിയ സഹകരണത്തിന്റെ പുതിയ മേഖലകളിലെ സഹവർത്തിത്വത്തിനുള്ള വഴികളും അവർ പര്യവേക്ഷണം ചെയ്തു.

 

വ്യാപാര, വാണിജ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിതല സംവിധാനം സ്ഥാപിക്കുന്നതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യ-മെർകോസർ (MERCOSUR-Mercado Común del Sur,bതെക്കേ അമേരിക്കയിലെ പ്രാദേശിക വ്യാപാര സംഘടന)മുൻഗണനാ വ്യാപാര കരാറിന്റെ വിപുലീകരണം ഉൾപ്പെടെ ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യുഎസ് ഡോളറായി ഉയർത്താൻ നേതാക്കൾ ലക്ഷ്യം വച്ചു. ഊർജ്ജ മേഖലയിലെ നിലവിലുള്ള സഹകരണം വിലയിരുത്തിയപ്പോൾ, ഇരു രാജ്യങ്ങളിലും ഹൈഡ്രോകാർബൺ, പുനരുപയോഗ ഊർജ്ജ മേഖലകളിൽ വളരെയധികം സാധ്യതകൾ നിലനിൽക്കുന്നതിനാൽ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഇരു നേതാക്കളും സമ്മതിച്ചു.

2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്ക്ക് നൽകിയ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി ബ്രസീലിന് നന്ദി പറഞ്ഞു. ഭീകരതയെ നേരിടുന്നതിൽ ഇരു രാജ്യങ്ങളുടെയും ശക്തമായ പ്രതിബദ്ധത ഇത് അടിവരയിടുന്നു. ഭീകരതയോട് സഹിഷ്ണുത പാടില്ലെന്നും അത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നവരെ ശക്തമായി നേരിടണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഭീകരതയെ ചെറുക്കാനും പരാജയപ്പെടുത്താനും ഇരു രാജ്യങ്ങളും ഒരുമിച്ചും ആഗോള സമൂഹത്തോടൊപ്പവും പ്രവർത്തിക്കണമെന്നും പ്രസിഡന്റ് ലുല സമ്മതിച്ചു.

 

പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി. യുഎൻ സുരക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള ആഗോള ഭരണ സ്ഥാപനങ്ങളുടെ ബഹുമുഖതയ്ക്കും പരിഷ്കരണത്തിനുമുള്ള പ്രതിബദ്ധത അവർ വീണ്ടും ഉറപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള ആഗോള നടപടികൾ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനും അവർ സമ്മതിച്ചു. വരാനിരിക്കുന്ന COP30(Conference of the Parties-30) കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് പ്രധാനമന്ത്രി ബ്രസീലിന് ആശംസകൾ നേർന്നു. ആഗോള ദക്ഷിണേന്ത്യയുടെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അടുത്തു പ്രവർത്തിക്കുന്നത് തുടരാൻ ഇരുവരും സമ്മതിച്ചു.

ചർച്ചകൾക്ക് ശേഷം, ഭീകരവാദത്തിനെതിരായ പോരാട്ടം, സുരക്ഷാ മേഖലയിലെ വിവര കൈമാറ്റം, കാർഷിക ഗവേഷണം, പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ സഹകരണം [ഇന്ത്യ സ്റ്റാക്ക്] എന്നീ മേഖലകളിലെ ആറ് ധാരണാപത്രങ്ങൾ [വിശദാംശങ്ങൾ ഇവിടെ കാണാം here]] അന്തിമമാക്കി. ഔദ്യോഗിക  സന്ദർശന വേളയിൽ ഒരു സംയുക്ത പ്രസ്താവനയും[Link] അംഗീകരിച്ചു.

പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി പ്രസിഡന്റ് ലുല ഒരു ഉച്ചഭക്ഷണ വിരുന്ന് സംഘടിപ്പിച്ചു. മാന്യമായ ആതിഥ്യമര്യാദയ്ക്ക് പ്രധാനമന്ത്രി നന്ദി പറയുകയും ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Khichdi To Moringa Paratha: 7 Traditional Foods PM Modi Loves

Media Coverage

Khichdi To Moringa Paratha: 7 Traditional Foods PM Modi Loves
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി ഓഗസ്റ്റ് 27ന് ഖേലോ ഇന്ത്യ ഡയലോഗിൽ യുവാക്കളെ അഭിസംബോധന ചെയ്യും
August 26, 2026
ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവ നേതൃത്വം, പൗര ഉത്തരവാദിത്വം, സന്നദ്ധസേവനം, ശാരീരികക്ഷമത, രാഷ്ട്രനിർമാണം എന്നിവയെ ഒരു വേദിയിൽ അണിനിരത്തും
ഖേലോ ഇന്ത്യ ഡയലോഗിൻ്റെ ഭാഗമായി നടക്കുന്ന ‘യുവസംവാദം’ കായികരംഗം, ഒളിമ്പിക്സ് സ്വപ്നങ്ങൾ, യുവ നേതൃത്വം, വികസിത ഇന്ത്യ, ലഹരിമുക്ത യുവത എന്നീ അഞ്ച് പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 27-നു പകൽ 11-നു വീഡിയോ കോൺഫറൻസിങ് വഴി ഖേലോ ഇന്ത്യ ഡയലോഗിനെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ കായിക മുന്നേറ്റവുമായി യുവാക്കളെ കൂടുതൽ അടുപ്പിക്കുക, കായികസ്വപ്നങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കാൻ അവസരമൊരുക്കുക, യുവാക്കളുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണു പരിപാടിയുടെ ലക്ഷ്യം.

‘മേരാ യുവ ഭാരത്’ (MY Bharat) സംഘടിപ്പിക്കുന്ന പരിപാടി 2026-ലെ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായാണു നടത്തുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി, ഓരോ ജില്ലയിലെയും രണ്ടു കോളേജുകളിലെ യുവാക്കളുടെ പങ്കാളിത്തത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വികസന കാര്യപരിപാടിയുടെ കാതലിൽ യുവാക്കളുടെ അഭിലാഷങ്ങൾക്കു പ്രാധാന്യം നൽകുന്നതിനൊപ്പം, കായികക്ഷമതയും അച്ചടക്കവും കായികമേഖലയിൽ മുന്നിട്ടുനിൽക്കുന്നതുമായ രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണു പരിപാടി.

രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവജന നേതൃത്വം, പൗരബോധം, സന്നദ്ധസേവനം, കായികക്ഷമത, രാഷ്ട്രനിർമാണം എന്നീ മേഖലകളെ ഒരൊറ്റ വേദിയിൽ കൊണ്ടുവരും. രാജ്യത്തിന്റെ കായിക അഭിലാഷങ്ങളുമായി നേരിട്ടു സംവദിക്കാൻ യുവാക്കൾക്ക് ഇതവസരമൊരുക്കും. അതോടൊപ്പം, ഇന്ത്യയുടെ യുവജന-കായിക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള തുടർച്ചയായ സംവാദത്തിന്റെ ഭാഗമാകാൻ അവരുടെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അവസരം ലഭിക്കുകയുംചെയ്യും.

ദേശീയ പരിപാടിയുടെ ഭാഗമായി യുവജന പങ്കാളികൾ, MY ഭാരത് സന്നദ്ധപ്രവർത്തകർ, പ്രാദേശിക കായികതാരങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രാദേശിക സംവാദങ്ങളും നടക്കും. കായികരംഗത്തോടു താൽപ്പര്യമുള്ള യുവാക്കൾക്ക് ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളുമായും മെഡൽ ജേതാക്കളുമായും നേരിട്ടു സംവദിക്കാനുള്ള അവസരം ലഭിക്കും എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പരിപാടിയുടെ പ്രധാന ഘടകമായിരിക്കും ‘യുവസംവാദം’. ഇതിലൂടെ യുവജന പങ്കാളികൾക്ക് ആശയങ്ങളും കാഴ്ചപ്പാടുകളും അഭിലാഷങ്ങളും സ്വന്തം വാക്കുകളിൽ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. അഞ്ച് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും സംവാദം:

* മെച്ചപ്പെട്ട സൗകര്യങ്ങൾ, പരിശീലനം, കായികശാസ്ത്രം, ഏവരെയും ഉൾക്കൊള്ളൽ എന്നിവയിലൂടെ ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയ്ക്കു കൂടുതൽ കരുത്തേകൽ;
* ശാസ്ത്രീയമായ പ്രതിഭാന്വേഷണം, സുതാര്യമായ തെരഞ്ഞെടുപ്പ്, ദീർഘകാലാടിസ്ഥാനത്തിൽ കായികതാരങ്ങളെ വളർത്തിയെടുക്കൽ എന്നിവയിലൂടെ 2036ലെ ഒളിമ്പിക്സിനായി കായിക പ്രതിഭകളെ പരിപോഷിപ്പിക്കൽ;
* ഭരണതലവേദികളിലൂടെയും MY ഭാരതിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങളിലൂടെയും യുവജന നേതാക്കളെ സൃഷ്ടിക്കൽ;
* പൗരബോധം, ഭാവിയെ നേരിടാൻ സജ്ജമായ കഴിവുകൾ, ചിട്ടയായ സന്നദ്ധപ്രവർത്തനം എന്നിവ വളർത്തിയെടുത്തു വികസിത ഇന്ത്യക്കായി യുവാക്കളെ ശാക്തീകരിക്കൽ;
* കായികരംഗവും സഹപാഠി കൂട്ടായ്മകളും പ്രയോജനപ്പെടുത്തി ലഹരിദുരുപയോഗത്തിനെതിരെ പോരാടുന്ന ‘ലഹരിമുക്ത യുവജന’ പ്രസ്ഥാനത്തിന് പ്രോത്സാഹനം നൽകൽ. പ്രധാനമന്ത്രി 2026 ഓഗസ്റ്റ് രണ്ടിനാരംഭിച്ച 100 ആഴ്ച നീളുന്ന രാജ്യവ്യാപക യജ്ഞത്തിന്റെ ഭാഗമായി ആഴ്ചതോറും സംഘടിപ്പിക്കുന്ന ജനപങ്കാളിത്ത പ്രവർത്തനങ്ങളിലൂടെ ഈ ശ്രമങ്ങൾക്കു കൂടുതൽ കരുത്തേകും.