“ഇന്ന്, ആധുനിക അടിസ്ഥാന സൗകര്യങ്ങളിൽ 100 ​​ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. രണ്ടോ മൂന്നോ തവണ വേഗത്തിൽ പ്രവർത്തിക്കുക എന്നതാണ് ഇന്ത്യയുടെ ‘ഗതിശക്തി’ നയം "
“നമ്മുടെ പർവതങ്ങൾ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും കോട്ടകൾ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കോട്ടകൾ കൂടിയാണ്. മലനിരകളിൽ താമസിക്കുന്നവരുടെ ജീവിതം എളുപ്പമാക്കുക എന്നതാണ് രാജ്യത്തിന്റെ മുൻ‌ഗണനകളിലൊന്ന് "
"ഇന്നത്തെ ഗവൺമെന്റിന് ലോകത്തെ ഒരു രാജ്യത്തിന്റെയും സമ്മർദ്ദത്തിന് വിധേയമാകാൻ കഴിയില്ല. രാഷ്ട്രം ആദ്യം എന്ന മന്ത്രം പിന്തുടരുന്ന ആളുകളാണ് നമ്മൾ, എല്ലായ്പ്പോഴും രാഷ്ട്രം ആദ്യം"
ഞങ്ങൾ എന്ത് പദ്ധതികൾ കൊണ്ടുവന്നാലും, വിവേചനമില്ലാതെ അത് എല്ലാവർക്കും വേണ്ടിയുള്ളവയായിരിക്കും. വോട്ട് ബാങ്ക് രാഷ്ട്രീയം അടിസ്ഥാനമാക്കാതെ ജനസേവനത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത് . രാജ്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ സമീപനം"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെറാഡൂണിൽ 18,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന്  നിർവഹിച്ചു. ഇതിൽ ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി (കിഴക്കൻ പെരിഫറൽ എക്‌സ്പ്രസ് വേ ജംഗ്ഷൻ മുതൽ ഡെറാഡൂൺ വരെ), ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയിൽ നിന്നുള്ള ഗ്രീൻഫീൽഡ് അലൈൻമെന്റ് പദ്ധതി, ഹൽഗോവ, സഹാറൻപൂർ, ഭദ്രാബാദ്, ഹരിദ്വാർ, ഹരിദ്വാർ റിംഗ് റോഡ് പ്രോജക്റ്റ്, ഡെറാഡൂൺ (പഹിംതാ സാഹിബ് - പഹിംതാ സാഹിബ്)  റോഡ് പദ്ധതി, നജിബാബാദ്-കോട്ദ്വാർ റോഡ് വീതി കൂട്ടൽ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.  ലക്ഷ്മൺ ജുലയ്ക്ക് അടുത്തായി ഗംഗ നദിക്ക് കുറുകെ ഒരു പാലം. ഡെറാഡൂണിലെ ശിശുസൗഹൃദ നഗര പദ്ധതി, ഡെറാഡൂണിലെ ജലവിതരണം, റോഡ്,  ഡ്രെയിനേജ് വികസനം, ശ്രീ ബദരീനാഥ് ധാം, ഗംഗോത്രി-യമുനോത്രി ധാം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ, ഹരിദ്വാറിലെ ഒരു മെഡിക്കൽ കോളേജ് എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിട്ടു.

മേഖലയിലെ വിട്ടുമാറാത്ത മണ്ണിടിച്ചിലിന്റെ പ്രശ്നം പരിഹരിച്ച് യാത്ര സുരക്ഷിതമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏഴ് പദ്ധതികൾ, ദേവപ്രയാഗ് മുതൽ ശ്രീകോട്ട് വരെയും ബ്രഹ്മപുരി മുതൽ കൊടിയാല വരെയും എൻഎച്ച്-58, 120 മെഗാവാട്ട് വ്യാസി ജലവൈദ്യുത പദ്ധതിയിൽ യമുന നദിക്ക് മുകളിൽ നിർമ്മിച്ച റോഡ് വീതി കൂട്ടൽ , ഡെറാഡൂണിലെ ഹിമാലയൻ കൾച്ചർ സെന്റർ, ഡെറാഡൂണിലെ സ്റ്റേറ്റ് ഓഫ് ആർട്ട് പെർഫ്യൂമറി ആൻഡ് അരോമ ലബോറട്ടറി (സെന്റർ ഫോർ ആരോമാറ്റിക് പ്ലാന്റ്സ്) എന്നീ പദ്ധതികളും  പ്രധാനമന്ത്രി   ഉദ്ഘാടനം ചെയ്തു. 

ഉത്തരാഖണ്ഡ് വിശ്വാസത്തിന്റെ കേന്ദ്രം മാത്രമല്ല, കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ്  സംസ്ഥാനത്തിന്റെ വികസനം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും 'ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ' മുൻ‌ഗണനകളിലൊന്നായത്  . ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അടൽ ജി ഇന്ത്യയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു കാമ്പയിൻ ആരംഭിച്ചച്ചിരുന്നുവെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി . എന്നാൽ, അതിനു ശേഷം 10 വർഷക്കാലം രാജ്യത്തിന്റെയും ഉത്തരാഖണ്ഡിന്റെയും വിലപ്പെട്ട സമയം പാഴാക്കികളഞ്ഞ  സർക്കാരാണ് രാജ്യത്ത് ഉണ്ടായതെന്നും  പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം തുടർന്നു, “10 വർഷമായി രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളുടെ പേരിൽ കുംഭകോണങ്ങളും തട്ടിപ്പുകളും നടന്നു. രാജ്യത്തിനുണ്ടായ നഷ്ടം നികത്താൻ ഞങ്ങൾ ഇരട്ടി അധ്വാനിച്ചു, ഇന്നും അത് ചെയ്യുന്നു. മാറിയ പ്രവർത്തന ശൈലിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു, “ഇന്ന്, ആധുനിക അടിസ്ഥാനസൗകര്യങ്ങളിൽ  100 ​​ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ ഇന്നത്തെ 'ഗതിശക്തി' നയം  രണ്ടോ മൂന്നോ തവണ വേഗത്തിൽ പ്രവർത്തിക്കുക എന്നതാണ്.

കണക്ടിവിറ്റിയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ, കേദാർനാഥ് ദുരന്തത്തിന് മുമ്പ് 2012-ൽ 5 ലക്ഷത്തി 70,000 ആളുകൾ ദർശനം നടത്തിയിരുന്നതായി  പ്രധാനമന്ത്രി പറഞ്ഞു. അക്കാലത്ത് അതൊരു റെക്കോർഡായിരുന്നു. അതേസമയം, കൊറോണ കാലയളവ് ആരംഭിക്കുന്നതിന് മുമ്പ്, 2019 ൽ 10 ലക്ഷത്തിലധികം ആളുകൾ കേദാർനാഥ് സന്ദർശിക്കാൻ എത്തിയിരുന്നു. "കേദാർധാമിന്റെ പുനർനിർമ്മാണം ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം വർധിപ്പിക്കുക മാത്രമല്ല, അവിടത്തെ ജനങ്ങൾക്ക് തൊഴിലിനും സ്വയംതൊഴിൽ ചെയ്യുന്നതിനുമുള്ള നിരവധി അവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്തു", അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയുടെ തറക്കല്ലിടുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. “അത് തയ്യാറാകുമ്പോൾ, ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാസമയം  പകുതിയാകും ,” അദ്ദേഹം അറിയിച്ചു. “നമ്മുടെ പർവതങ്ങൾ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും കോട്ടകൾ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കോട്ടകൾ കൂടിയാണ്. പർവതങ്ങളിൽ താമസിക്കുന്നവരുടെ ജീവിതം എളുപ്പമാക്കുക എന്നതാണ് രാജ്യത്തിന്റെ മുൻ‌ഗണനകളിലൊന്ന്. നിർഭാഗ്യവശാൽ, പതിറ്റാണ്ടുകളായി ഗവൺമെന്റിൽ  തുടരുന്നവർക്ക്, ഈ ചിന്ത നയ രൂപീകരണത്തിൽ  ഒരിടത്തും ഉണ്ടായിരുന്നില്ല, ”അദ്ദേഹം പറഞ്ഞു.

2007-നും 2014-നും ഇടയിൽ ഏഴ് വർഷത്തിനിടെ കേന്ദ്ര ഗവണ്മെന്റ്  ഉത്തരാഖണ്ഡിൽ 288 കിലോമീറ്റർ ദേശീയ പാത മാത്രമാണ് നിർമ്മിച്ചതെന്ന് വികസനത്തിന്റെ വേഗത താരതമ്യം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, നിലവിലെ ഗവണ്മെന്റ് ഏഴ് വർഷത്തിനിടെ ഉത്തരാഖണ്ഡിൽ രണ്ടായിരം കിലോമീറ്ററിലധികം ദേശീയ പാത നിർമ്മിച്ചിട്ടുണ്ട്.

അതിർത്തി മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ മുൻ ഗവണ്മെന്റ്  വേണ്ടത്ര ഗൗരവമായി പ്രവർത്തിച്ചില്ലെന്ന് പ്രധാനമന്ത്രി വിലപിച്ചു. അതിർത്തിക്കടുത്ത് റോഡുകൾ നിർമിക്കണം, പാലങ്ങൾ നിർമിക്കണം, ഇതൊന്നും അവർ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു റാങ്ക്, ഒരു പെൻഷൻ, ആധുനിക ആയുധങ്ങൾ, ഭീകരവാദികൾക്ക് തക്ക മറുപടി നൽകുക തുടങ്ങിയ നിർണായക വിഷയങ്ങളിൽ ശരിയായ രീതിയിൽ നടപടികൾ കൈക്കൊള്ളാതിരുന്നത്  എല്ലാ തലത്തിലും സൈന്യത്തിന്റെ മനോവീര്യം കെടുത്തിയെന്നും ശ്രീ മോദി പറഞ്ഞു. “ഇന്ന് നിലവിലുള്ള സർക്കാരിന് ലോകത്തിലെ ഒരു രാജ്യത്തിന്റെയും സമ്മർദ്ദത്തിന് വിധേയമാകാൻ കഴിയില്ല. ഞങ്ങൾ ആദ്യം രാജ്യം എന്ന മന്ത്രം പിന്തുടരുന്ന ആളുകളാണ്, എല്ലായ്പ്പോഴും രാജ്യം ആദ്യം," അദ്ദേഹം കൂട്ടിച്ചേർത്തു.

വികസന നയങ്ങളിൽ  ജാതി മത വിവേചനം  മാത്രമുള്ള രാഷ്ട്രീയത്തെ പ്രധാനമന്ത്രി വിമർശിച്ചു. ജനങ്ങളെ ശക്തരാക്കാനും അവരുടെ ആവശ്യങ്ങൾക്ക് ഗവണ്മെന്റിനെ  ആശ്രയിക്കാനും അനുവദിക്കാത്ത രാഷ്ട്രീയത്തിന്റെ വൈകൃതത്തെയും  അദ്ദേഹം കുറ്റപ്പെടുത്തി . വ്യത്യസ്തമായ പാത സ്വീകരിച്ച തന്റെ ഗവണ്മെന്റിന്റെ  ചിന്താഗതി പ്രധാനമന്ത്രി വ്യക്തമാക്കി. “ഇത് ദുഷ്‌കരമായ പാതയാണ്, ബുദ്ധിമുട്ടാണ്, പക്ഷേ ഇത് രാജ്യത്തിന്റെ താൽപ്പര്യമാണ്, ഇത് രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യമാണ്. ഇതാണ് പാത - സബ്കാ സാത്ത് - സബ്കാ വികാസ്. എന്ത് പദ്ധതികൾ  കൊണ്ടുവന്നാലും വിവേചനമില്ലാതെ എല്ലാവർക്കും വേണ്ടി കൊണ്ടുവരുമെന്ന് ഞങ്ങൾ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയം അടിസ്ഥാനമാക്കാതെ ജനസേവനത്തിനാണ് ഞങ്ങൾ മുൻഗണന നൽകിയത്. രാജ്യത്തെ ശക്തിപ്പെടുത്തുക എന്നതാണ്‌  ഞങ്ങളുടെ സമീപനം”, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

"അമൃത കാലിത്ത്‌  കാലത്ത് രാജ്യം കൈവരിച്ച പുരോഗതിയുടെ ഗതി നിർത്തുകയോ മന്ദഗതിയിലാകുകയോ ചെയ്യില്ല, പകരം കൂടുതൽ വിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും മുന്നോട്ട് പോകും" എന്ന് ഉറപ്പുനൽകിക്കൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഈ ആവേശകരമായ കവിതയോടെയാണ് പ്രധാനമന്ത്രി അഭിസംബോധന അവസാനിപ്പിച്ചത്:

"പരിഹാരത്തിനായി കാറ്റ് വീശുന്നിടത്ത്,

പർവ്വതങ്ങൾ അഭിമാനം പഠിപ്പിക്കുന്നിടത്ത്,

അവിടെ എല്ലാ റോഡുകളും മുകളിലേക്കും താഴേക്കും

ഭക്തിയുടെ ഈണത്തിൽ പാടുക

ആ ദേവഭൂമിയുടെ ശ്രദ്ധയിൽ നിന്ന്
 
ആ ദേവഭൂമിയുടെ ശ്രദ്ധയിൽ നിന്ന്
 
ഞാൻ എപ്പോഴും അനുഗ്രഹിക്കപ്പെട്ടവനാണ്

എന്റെ വിധിയാണ്,

എന്റെ ഭാഗ്യം,

ഞാൻ നിന്നെ വണങ്ങുന്നു


നിങ്ങൾ ഇന്ത്യയുടെ മാതാവാണ്

ജീവിതത്തിന്റെ സൂര്യപ്രകാശത്തിൽ നിങ്ങൾ ഒരു തണലാണ്

സ്പർശിച്ചാൽ മാത്രം നനയുക

നിങ്ങളാണ് ഏറ്റവും ശുദ്ധമായ ഭൂമി

സമർപ്പണത്തിന് വേണ്ടി മാത്രം

ഞാൻ ദൈവഭൂമിയിലേക്ക് വരുന്നു

ഞാൻ ദൈവഭൂമിയിലേക്ക് വരുന്നു

എന്റെ വിധിയാണ്

എന്റെ ഭാഗ്യം

ഞാൻ നിന്നെ വണങ്ങുന്നു

അഞ്ജുലിയിലെ ഗംഗാജലം എവിടെയാണ്

അവിടെ എല്ലാ മനസ്സും നീതിയുള്ളതാണ്

ഗ്രാമ ഗ്രാമങ്ങളിൽ ദേശസ്നേഹികൾ എവിടെ

സ്ത്രീകളിൽ യഥാർത്ഥ ശക്തി എവിടെയാണ്

ആ ദേശത്തിന്റെ അനുഗ്രഹം വാങ്ങുവിൻ

ഞാൻ പോകുന്നു

ആ ദേശത്തിന്റെ അനുഗ്രഹങ്ങൾ

ഞാൻ പോകുന്നു

എന്റെ വിധിയാണ്

എന്റെ ഭാഗ്യം

ഞാൻ നിന്നെ വണങ്ങുന്നു

മാണ്ഡവേ അപ്പം

ഹുഡ് അടി

എല്ലാവർക്കും ഇഷ്ടമാണ്

ശിവമന്ത്രണം

ജ്ഞാനികളാണ്

ഈ തപോ ഭൂമി

എത്ര വീരന്മാർ

ഈ ജന്മസ്ഥലം

ഞാൻ നിന്നെ വണങ്ങി അനുഗ്രഹം തേടട്ടെ

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi Praises Farmers For Taking India's Rich Mango Heritage To Global Markets

Media Coverage

PM Modi Praises Farmers For Taking India's Rich Mango Heritage To Global Markets
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister hold talks with Myanmar President U Min Aung Hlaing
June 01, 2026

The Prime Minister, Shri Narendra Modi, today held productive talks with the President of Myanmar, U Min Aung Hlaing.

The Prime Minister noted that India is honoured that President U Min Aung Hlaing chose India for his first foreign visit as President. He also expressed happiness that the President began his programme in India from Bodh Gaya with the blessings of Lord Buddha.

During the talks, the two leaders reviewed the full range of India-Myanmar relations and discussed ways to further strengthen bilateral cooperation.

The discussions covered avenues to deepen cooperation in trade, rare earths, healthcare, connectivity, heritage restoration and capacity building. The two sides also agreed to work closely in areas such as maritime security, cyber security and other sectors of mutual interest.

The Prime Minister underlined that Myanmar is vital to India’s ‘Neighbourhood First’, ‘Act East’ and Indo-Pacific policies, reaffirming the importance India attaches to its relations with Myanmar.

The Prime Minister wrote on X;

“Had a productive meeting with President U Min Aung Hlaing of Myanmar. We in India are honoured that he has chosen India for his first foreign visit as President. Equally gladdening is the fact that he began the visit from Bodh Gaya, with the blessings of Lord Buddha. We reviewed the full range of India-Myanmar relations. Myanmar is vital to India’s policies of ‘Neighbourhood First’, ‘Act East’ and Indo-Pacific.”

“Our talks covered ways to deepen cooperation in trade, rare earths, healthcare, connectivity, heritage restoration and capacity building. We also agreed to work closely in areas such as maritime security, cyber security and more.”