വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്നും, ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്നുംപ്രധാനമന്ത്രി
വാക്‌സിന്‍ ഡോസ് പാഴാക്കുന്നത് ഒഴിവാക്കാന്‍ ആഹ്വാനം
മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കും 'പരിശോധന, കണ്ടെത്തല്‍, ചികിത്സ' എന്നതിനും ഊന്നല്‍ നല്‍കണം

കോവിഡ് -19 സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി.

കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ മുഖ്യമന്ത്രിമാര്‍ പ്രശംസിച്ചു. രാജ്യത്തുടനീളം വാക്‌സിനേഷന്‍ യജ്ഞം സുഗമമായി നടപ്പിലാക്കിയതിന് അവര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു, അതേസമയം വാക്‌സിനേഷന്‍ കവറേജ് കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും നല്‍കി.

ചില സംസ്ഥാനങ്ങളില്‍ അടുത്തിടെ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതിന്റെ വെളിച്ചത്തില്‍ പൊതുജനങ്ങളില്‍ കോവിഡിന് ഉചിതമായ പെരുമാറ്റം നിലനിര്‍ത്തുന്നതിനുള്ള വെല്ലുവിളിയും ചര്‍ച്ച ചെയ്യപ്പെട്ടു. കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതിന്റെയും, വര്‍ദ്ധിച്ച തോതിലുള്ള നിരീക്ഷണത്തിന്റെയും ആവശ്യകതയില്‍ മുഖ്യമന്ത്രിമാര്‍ യോജിപ്പ് പ്രകടിപ്പിച്ചു.

വൈറസ് പടരുന്നത് തടയാന്‍ മുഖ്യമന്ത്രിമാര്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട ജില്ലകള്‍ ആഭ്യന്തരമന്ത്രി വിശദീകരിച്ചു. രാജ്യത്തെ നിലവിലെ കോവിഡ് അവസ്ഥയെക്കുറിച്ചും വാക്‌സിനേഷന്‍ തന്ത്രത്തെക്കുറിച്ചും കേന്ദ്ര ആരോഗ്യ സെക്രട്ടറി അവതരണം നടത്തി. ഇന്ത്യയിലെ 96 ശതമാനത്തിലധികം കേസുകളും സുഖം പ്രാപിച്ചതായും ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണെന്നും മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലും

മധ്യപ്രദേശിലും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ 70 ജില്ലകളില്‍ 150 ശതമാനം വര്‍ധനയുണ്ടായി. കൊറോണയുടെ ഉയര്‍ന്നുവരുന്ന ഈ രണ്ടാം തരംഗം ഉടനടി തടയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു, വളരുന്ന ഈ മഹാമാരിയെ ഇപ്പോള്‍ തന്നെ തടഞ്ഞില്ലെങ്കില്‍ അത് രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെടാമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കൊറോണയുടെ ഉയര്‍ന്നുവരുന്ന ഈ രണ്ടാം, തരംഗം തടയുന്നതിന്, വേഗത്തിലും നിര്‍ണ്ണായകവുമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മാസ്‌കുകളുടെ ഉപയോഗം സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങളുടെ ഗൗരവം കുറഞ്ഞുവരികയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി പ്രാദേശിക തലത്തിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ തങ്ങളുടെ നേട്ടങ്ങളില്‍ നിന്ന് ഉണ്ടായ ആത്മവിശ്വാസം അശ്രദ്ധയായി മാറരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പൊതുജനങ്ങളെ പരിഭ്രാന്തിയിലാക്കരുതെന്നും അതേസമയം പ്രശ്നങ്ങളില്‍ നിന്ന് മുക്തരാകണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മുന്‍കാല അനുഭവങ്ങള്‍, നമ്മുടെ ശ്രമങ്ങളില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തന്ത്രം പ്രയോഗിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേര്‍തിരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷമായി നാം ചെയ്യുന്നതുപോലെ പരിശോധന, കണ്ടെത്തല്‍, ചികിത്സ' എന്നിവയെ ഗൗരവമായി
കാണേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. രോഗം ബാധിച്ച ഓരോ വ്യക്തിയുടെയും സമ്പര്‍ക്കങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്രാക്കുചെയ്യുന്നതും ആര്‍ടി-പിസിആര്‍ പരിശോധന നിരക്ക് 70 ശതമാനത്തിന് മുകളില്‍ നിലനിര്‍ത്തുന്നതും വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലേതുപോലെ ദ്രുത ആന്റിജന്‍ പരിശോധനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പരിശോധന വര്‍ദ്ധിപ്പിക്കുന്നതിനും ചെറിയ നഗരങ്ങളിലെ 'റഫറല്‍ സംവിധാനം', 'ആംബുലന്‍സ് ശൃംഖല' എന്നിവയില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇപ്പോള്‍ രാജ്യം മുഴുവന്‍ യാത്രയ്ക്കായി തുറന്നുകൊടുത്തതോടെ, യാത്ര ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതിനാലാണിത്. പരസ്പരം വിവരങ്ങള്‍ പങ്കിടുന്നതിന് ഒരു പുതിയ സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുപോലെ, വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരുടെ സമ്പര്‍ക്കങ്ങള്‍ നിരീക്ഷണത്തിനായി പൊതുവായൊരു പ്രവര്‍ത്തന സമ്പ്രദായം പിന്തുടരേണ്ടതിന്റെ ഉത്തരവാദിത്തവും വര്‍ദ്ധിച്ചു.

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ തിരിച്ചറിയുകയും അവയുടെ ഫലങ്ങള്‍ വിലയിരുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് തുടര്‍ച്ചയായി വര്‍ദ്ധിച്ച് വരുന്ന പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണത്തേയും, വാക്‌സിനേഷന്‍ നിരക്കിനേയും അദ്ദേഹം പ്രശംസിച്ചു. പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം ഒരു ദിവസം 30 ദശലക്ഷത്തിലധികം മറികടന്നതായി പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ അതേ സമയം വാക്‌സിന്‍ ഡോസ് പാഴാക്കുന്നത് വളരെ ഗൗരവമായി കാണണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വാക്സിന്‍ മാലിന്യങ്ങള്‍ 10 ശതമാനം വരെ വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്‌സിന്‍ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് പ്രാദേശിക തലത്തില്‍ ആസൂത്രണത്തിന്റെയും ഭരണത്തിന്റെയും പോരായ്മകള്‍ ഉടന്‍ തിരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മേല്‍പ്പറഞ്ഞ നടപടികള്‍ക്കൊപ്പം മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, ശുചിത്വം പരിപാലിക്കുക തുടങ്ങിയവയാണ് പ്രധാന നടപടികളെന്ന് പ്രധാനമന്ത്രി സംഗ്രഹിച്ചു. അത്തരം നടപടികളില്‍ അലസത ഉണ്ടാകരുതെന്നും ജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും വാക്‌സിന്‍ കാലഹരണപ്പെടല്‍ തീയതിയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിനൊപ്പം കരുതലും വേണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

 

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക "

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
BEL inks pact with BMIT for advanced defence electronics, aerospace systems

Media Coverage

BEL inks pact with BMIT for advanced defence electronics, aerospace systems
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in a mishap at a cracker factory in Thrissur, Keralam
April 21, 2026
PM announces ex-gratia from PMNRF

The Prime Minister, Shri Narendra Modi has condoled the loss of lives due to a mishap at a cracker factory in Thrissur, Keralam. Shri Modi also wished speedy recovery for those injured in the mishap.

The Prime Minister announced an ex-gratia from PMNRF of Rs. 2 lakh to the next of kin of each deceased and Rs. 50,000 for those injured.

The Prime Minister posted on X:

“Saddened to hear about the loss of lives due to the mishap at a cracker factory in Thrissur, Keralam. My deepest condolences to those who have lost their loved ones. May the injured recover at the earliest: PM @narendramodi"

"The Prime Minister has announced that an ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000." 

"തൃശൂരിലെ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ വാർത്തയറിഞ്ഞതിൽ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി

@narendramodi."

"മരിച്ച ഓരോ വ്യക്തിയുടെയും കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും."