വന്ദേമാതരത്തിൻ്റെ സത്ത ഭാരതമാണ്, ഭാരതമാതാവാണ്, ഭാരതത്തിൻ്റെ അനശ്വരമായ ആശയമാണ്: പ്രധാനമന്ത്രി
ഇന്ത്യ സ്വതന്ത്രമാകും, അടിമത്തത്തിൻ്റെ ചങ്ങലകൾ ഭാരതമാതാവിന്റെ കൈകളാൽ തകർക്കപ്പെടും, ഭാരതമാതാവിന്റെ മക്കൾ സ്വന്തം വിധിയുടെ ശില്പികളായി മാറും എന്ന ദൃഢനിശ്ചയത്തിൻ്റെ പ്രഖ്യാപനമായി കൊളോണിയൽ കാലഘട്ടത്തിൽ വന്ദേമാതരം മാറി: പ്രധാനമന്ത്രി
വന്ദേമാതരം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൻ്റെ ശബ്ദമായി മാറി, ഓരോ വിപ്ലവകാരിയുടെയും ചുണ്ടുകളിൽ മുഴങ്ങിയ ഒരു മന്ത്രം, ഓരോ ഇന്ത്യക്കാരൻ്റെയും വികാരങ്ങൾ പ്രകടിപ്പിച്ച ഒരു ശബ്ദം: പ്രധാനമന്ത്രി
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ ഗീതമായിരിക്കുന്നതോടൊപ്പം, വന്ദേമാതരം കാലാതീതമായ ഒരു പ്രചോദനമായി നിലകൊള്ളുന്നു, നമ്മുടെ സ്വാതന്ത്ര്യം എങ്ങനെ നേടിയെന്ന് മാത്രമല്ല, അത് എങ്ങനെ സംരക്ഷിക്കണമെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു: പ്രധാനമന്ത്രി
ദേശീയ പതാക ഉയരുമ്പോഴെല്ലാം, ഈ വാക്കുകൾ നമ്മുടെ ഹൃദയങ്ങളിൽ നിന്ന് സ്വയമേവ ഉയരുന്നു—ഭാരത് മാതാ കീ ജയ്! വന്ദേമാതരം!: പ്രധാനമന്ത്രി

ദേശീയ ഗീതമായ "വന്ദേമാതര"ത്തിൻ്റെ 150-ാം വാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. വന്ദേമാതരം വെറുമൊരു വാക്കല്ല—അതൊരു മന്ത്രവും ഒരു ഊർജ്ജവും ഒരു സ്വപ്നവും ഒരു ദൃഢനിശ്ചയവുമാണെന്ന്
ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ. മോദി അഭിപ്രായപ്പെട്ടു. ഭാരതമാതാവിനോടുള്ള ഭക്തിയെയും ആത്മീയ സമർപ്പണത്തെയും വന്ദേമാതരം ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ഒരൊറ്റ വാക്ക് നമ്മെ നമ്മുടെ ചരിത്രവുമായി ബന്ധിപ്പിക്കുന്നു, നമ്മുടെ ഭാവിയെ ആത്മവിശ്വാസം കൊണ്ട് നിറയ്ക്കുന്നു, ഒരു ദൃഢനിശ്ചയവും പൂർത്തിയാക്കാൻ കഴിയാത്തത്ര വലുതല്ലെന്നും ഒരു ലക്ഷ്യവും നമുക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര വിദൂരമല്ലെന്നും വിശ്വസിക്കാനുള്ള ധൈര്യം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

വന്ദേമാതരം കൂട്ടായി ആലപിക്കുന്നത് ആവിഷ്കാരത്തിന്റെ അതിരുകൾക്കപ്പുറം ശരിക്കും പരമോന്നതമായ അനുഭവമാണെന്ന് വിശേഷിപ്പിച്ച ശ്രീ. മോദി, നിരവധി ശബ്ദങ്ങൾക്കിടയിൽ ഒരു ഏക താളം, ഏകീകൃത സ്വരം, പങ്കിട്ട ആവേശം, തടസ്സമില്ലാത്ത ഒഴുക്ക് എന്നിവ ഉയർന്നുവന്നതായി ചൂണ്ടിക്കാട്ടി. ഹൃദയത്തെ ഊർജ്ജസ്വലമാക്കുന്ന അനുരണനത്തെക്കുറിച്ചും ഐക്യത്തിൻ്റെ തരംഗങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യം വന്ദേമാതരത്തിൻ്റെ 150 വർഷം ആഘോഷിക്കുന്ന നവംബർ 7 ഒരു ചരിത്ര ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പുണ്യവേള പുതിയ പ്രചോദനം നൽകുമെന്നും നമ്മുടെ പൗരന്മാരിൽ പുതിയ ഊർജ്ജം നിറയ്ക്കുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ചരിത്രത്താളുകളിൽ ഈ ദിവസം അടയാളപ്പെടുത്തുന്നതിനായി, വന്ദേമാതരത്തിനായി സമർപ്പിച്ച ഒരു പ്രത്യേക സ്മാരക നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി. ഭാരതമാതാവിനായി ജീവിതം സമർപ്പിച്ച ഇന്ത്യയിലെ എല്ലാ ധീരന്മാർക്കും പ്രതിഭകൾക്കും ആദരാഞ്ജലികൾ അർപ്പിച്ച ശ്രീ. മോദി, സന്നിഹിതരായ എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും വന്ദേമാതരത്തിൻ്റെ 150 വർഷം പൂർത്തിയാകുന്ന വേളയിൽ എല്ലാ പൗരന്മാർക്കും ആശംസകൾ അറിയിക്കുകയും ചെയ്തു.

ഓരോ ഗാനത്തിനും ഓരോ കവിതയ്ക്കും ഒരു കാതലായ വികാരവും പരമമായ സന്ദേശവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വന്ദേമാതരത്തിൻ്റെ സത്ത എന്താണെന്ന ചോദ്യം ഉന്നയിച്ചു. അതിൻ്റെ സത്ത ഭാരതമാണ്—ഭാരതമാതാവാണ്—ഇന്ത്യയുടെ അനശ്വരമായ ആശയമാണെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ഈ ആശയം മനുഷ്യ നാഗരികതയുടെ ഉദയം മുതൽ രൂപപ്പെടാൻ തുടങ്ങിയെന്നും ഓരോ കാലഘട്ടത്തെയും ഒരധ്യായമായി വായിക്കുകയും വ്യത്യസ്ത രാഷ്ട്രങ്ങളുടെ ഉദയം, വിവിധ ശക്തികളുടെ ആവിർഭാവം, പുതിയ നാഗരികതകളുടെ പരിണാമം, അവയുടെ ശൂന്യതയിൽ നിന്ന് മഹത്വത്തിലേക്കുള്ള യാത്ര, ഒടുവിൽ ശൂന്യതയിലേക്ക് തന്നെ ലയിച്ചുചേരൽ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വിശദീകരിച്ചു. ചരിത്രത്തിൻ്റെ നിർമ്മാണവും ഇല്ലാതാകലും, ലോകത്തിൻ്റെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ എന്നിവ ഇന്ത്യ നിരീക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അനന്തമായ മാനുഷിക യാത്രയിൽ നിന്ന്, ഇന്ത്യ പഠിക്കുകയും പുതിയ നിഗമനങ്ങളിൽ എത്തുകയും അതിനെ അടിസ്ഥാനമാക്കി അതിൻ്റെ നാഗരികതയുടെ മൂല്യങ്ങളെയും ആദർശങ്ങളെയും രൂപപ്പെടുത്തുകയും ഒരു വ്യതിരിക്തമായ സാംസ്കാരിക സ്വത്വം രൂപപ്പെടുത്തുകയും ചെയ്തു. ശക്തിയും ധാർമികതയും തമ്മിലുള്ള സന്തുലിതാവസ്ഥ ഇന്ത്യ മനസ്സിലാക്കി, അങ്ങനെ മുൻകാല മുറിവുകൾക്കിടയിലും ശുദ്ധമായ സ്വർണ്ണം പോലെ അമരമായ ഒരു ഉദ്ബുദ്ധ രാഷ്ട്രമായി ഇന്ത്യ ഉയർന്നുവെന്നും ശ്രീ. മോദി ഊന്നിപ്പറഞ്ഞു.

 

ഇന്ത്യയെക്കുറിച്ചുള്ള സങ്കൽപ്പവും അതിൻ്റെ പിന്നിലെ ദാർശനിക ശക്തിയും ആഗോള ശക്തികളുടെ ഉയർച്ചയിൽ നിന്നും തകർച്ചയിൽ നിന്നും വേറിട്ടുനിൽക്കുന്നു, അത് സ്വതന്ത്രമായ അസ്തിത്വത്തിന്റെ ഒരു വ്യതിരിക്തമായ ബോധത്തിൽ വേരൂന്നിയതാണെന്ന് എടുത്തുപറഞ്ഞുകൊണ്ട്, ഈ ബോധം എഴുത്തിലൂടെയും താളാത്മകമായ രൂപത്തിലും പ്രകടിപ്പിക്കപ്പെട്ടപ്പോൾ അത് വന്ദേമാതരം പോലെയുള്ള ഒരു സൃഷ്ടിക്ക് ജന്മം നൽകിയെന്ന് ശ്രീ. മോദി അഭിപ്രായപ്പെട്ടു. "അതുകൊണ്ടാണ്, കൊളോണിയൽ കാലഘട്ടത്തിൽ, ഇന്ത്യ സ്വതന്ത്രമാകുമെന്നും അടിമത്തത്തിൻ്റെ ചങ്ങലകൾ ഭാരതമാതാവിന്റെ കൈകളാൽ പൊട്ടിക്കപ്പെടുമെന്നും ഭാരതമാതാവിന്റെ മക്കൾ സ്വന്തം വിധിയുടെ ശില്പികളായി മാറുമെന്നുമുള്ള ദൃഢനിശ്ചയത്തിൻ്റെ പ്രഖ്യാപനമായി വന്ദേമാതരം മാറിയത്," ശ്രീ. മോദി പറഞ്ഞു.

ബങ്കിംചന്ദ്രയുടെ 'ആനന്ദമഠം' വെറുമൊരു നോവലല്ല—അതൊരു സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നമാണെന്ന ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിൻ്റെ വാക്കുകൾ അനുസ്മരിച്ച പ്രധാനമന്ത്രി, ആനന്ദമഠത്തിലെ വന്ദേമാതരത്തിൻ്റെ അഗാധമായ പ്രാധാന്യം ഊന്നിപ്പറയുകയും ബങ്കിം ബാബുവിൻ്റെ രചനയിലെ ഓരോ വരിയും ഓരോ വാക്കും ഓരോ വികാരവും ആഴത്തിലുള്ള അർത്ഥം ഉൾക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി. കൊളോണിയൽ കാലഘട്ടത്തിലാണ് ഈ ഗാനം രചിക്കപ്പെട്ടതെങ്കിലും അതിലെ വാക്കുകൾ ആ നൂറ്റാണ്ടുകളിലെ അടിമത്തത്തിൻ്റെ നിഴലിൽ ഒതുങ്ങിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. അത് കീഴടക്കലിന്റെ ഓർമ്മകളിൽ നിന്ന് മുക്തമായി നിലകൊണ്ടു, അതുകൊണ്ടാണ് വന്ദേമാതരം എല്ലാ കാലഘട്ടത്തിലും എല്ലാ യുഗത്തിലും പ്രസക്തമായിരിക്കുന്നത്. ഗാനത്തിലെ "സുജലാം സുഫലാം മലയജ ശീതളാം സസ്യശ്യാമളം മാതരം" എന്ന ആദ്യ വരി ശ്രീ മോദി ഉദ്ധരിക്കുകയും പ്രകൃതിയുടെ ദിവ്യാനുഗ്രഹങ്ങളാൽ അലങ്കരിച്ച നമ്മുടെ മാതൃരാജ്യത്തിനുള്ള ആദരവായി അതിനെ വ്യാഖ്യാനിക്കുകയും ചെയ്തു. 

ആയിരക്കണക്കിന് വർഷങ്ങളായി ഇതാണ് ഇന്ത്യയുടെ സ്വത്വമെന്ന് എടുത്തുപറഞ്ഞ ശ്രീ. മോദി, ഇവിടുത്തെ നദികൾ, പർവതങ്ങൾ, വനങ്ങൾ, മരങ്ങൾ, ഫലഭൂയിഷ്ഠമായ മണ്ണ് എന്നിവയ്ക്ക് എല്ലായ്പ്പോഴും സമൃദ്ധി നൽകാനുള്ള ശക്തിയുണ്ടെന്ന് പറഞ്ഞു. നൂറ്റാണ്ടുകളായി, ഇന്ത്യയുടെ സമൃദ്ധിയുടെ കഥകൾ ലോകം കേട്ടു. ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പ്, ആഗോള ജിഡിപിയുടെ ഏകദേശം നാലിലൊന്ന് ഇന്ത്യയായിരുന്നു. എന്നിരുന്നാലും, ബങ്കിം ബാബു വന്ദേമാതരം രചിക്കുമ്പോൾ, ഇന്ത്യ ആ സുവർണ്ണ കാലഘട്ടത്തിൽ നിന്ന് വളരെ അകന്നുപോയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ ആക്രമണങ്ങൾ, കൊള്ള, ചൂഷണാത്മകമായ കൊളോണിയൽ നയങ്ങൾ എന്നിവ രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും കൊണ്ട് ദുരിതത്തിലാക്കിയിരുന്നു. എന്നിട്ടും, എത്ര വലിയ വെല്ലുവിളികൾ ഉണ്ടായാലും ഇന്ത്യക്ക് അതിൻ്റെ സുവർണ്ണ കാലഘട്ടം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്താൽ നയിക്കപ്പെടുന്ന സമ്പന്നമായ ഒരു ഇന്ത്യയുടെ ദർശനം ബങ്കിം ബാബു ഉദ്‌ബോധിപ്പിച്ചു. അങ്ങനെ, അദ്ദേഹം വന്ദേമാതരം എന്ന മുദ്രാവാക്യം മുഴക്കി.

 

കൊളോണിയൽ കാലഘട്ടത്തിൽ, ഇന്ത്യയെ താഴ്ന്നതും പിന്നോക്കാവസ്ഥയിലുള്ളതുമായി ചിത്രീകരിച്ച് ബ്രിട്ടീഷുകാർ അവരുടെ ഭരണം ന്യായീകരിക്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. വന്ദേമാതരത്തിൻ്റെ ആദ്യ വരി തന്നെ ഈ തെറ്റായ പ്രചാരണത്തെ ശക്തമായി പൊളിച്ചെഴുതിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിനാൽ, വന്ദേമാതരം വെറുമൊരു സ്വാതന്ത്ര്യഗീതം ആയിരുന്നില്ല—സ്വതന്ത്ര ഇന്ത്യ എന്തായിരിക്കാമെന്നതിനെക്കുറിച്ചുള്ള ഒരു ദർശനം ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് സമ്മാനിക്കുകയും ചെയ്തു: ഒരു സുജലാം സുഫലാം ഭാരതമെന്ന സ്വപ്നം.

വന്ദേമാതരത്തിൻ്റെ അസാധാരണമായ യാത്രയും സ്വാധീനവും മനസ്സിലാക്കാൻ ഈ ദിവസം അവസരം നൽകുന്നുവെന്ന് ശ്രീ. മോദി അഭിപ്രായപ്പെട്ടു. 1875-ൽ ബങ്കിം ബാബു 'ബംഗദർശനി'ൽ വന്ദേമാതരം പ്രസിദ്ധീകരിച്ചപ്പോൾ, അതൊരു ഗീതം മാത്രമാണെന്ന് ചിലർ വിശ്വസിച്ചു. എന്നാൽ താമസിയാതെ, വന്ദേമാതരം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൻ്റെ ശബ്ദമായി മാറി—ഓരോ വിപ്ലവകാരിയുടെയും ചുണ്ടുകളിലെ മന്ത്രം, ഓരോ ഇന്ത്യക്കാരൻ്റെയും വികാരങ്ങളുടെ പ്രകടനമായി. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ഏതെങ്കിലും രൂപത്തിൽ വന്ദേമാതരം ഇല്ലാത്ത ഒരു അധ്യായവുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 1896-ൽ ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ കൽക്കട്ട സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചു. 1905-ൽ, രാജ്യത്തെ വിഭജിക്കാനുള്ള ബ്രിട്ടീഷുകാരുടെ അപകടകരമായ പരീക്ഷണമായ ബംഗാൾ വിഭജനം നടന്നപ്പോൾ—വന്ദേമാതരം ആ നീക്കങ്ങൾക്കെതിരെ ഒരു പാറപോലെ നിലകൊണ്ടു. ബംഗാൾ വിഭജനത്തിനെതിരായ പ്രതിഷേധത്തിനിടെ തെരുവുകളിൽ വന്ദേമാതരം എന്ന ഏകീകൃത ശബ്ദം മുഴങ്ങി—പ്രധാനമന്ത്രി അനുസ്മരിച്ചു.

 

ബാരിസാൽ സമ്മേളനത്തിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തപ്പോഴും അവരുടെ ചുണ്ടുകളിൽ ഉണ്ടായിരുന്നത് വന്ദേമാതരമായിരുന്നുവെന്ന് അനുസ്മരിച്ച ശ്രീ. മോദി, വിദേശത്ത് നിന്ന് പ്രവർത്തിച്ചിരുന്ന വീർ സവർക്കറെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികൾ പരസ്പരം അഭിവാദ്യം ചെയ്തിരുന്നത് വന്ദേമാതരം ചൊല്ലിയായിരുന്നുവെന്ന് എടുത്തുപറഞ്ഞു. നിരവധി വിപ്ലവകാരികൾ കഴുമരത്തിൽ നിൽക്കുമ്പോൾ പോലും വന്ദേമാതരം ചൊല്ലി. വൈവിധ്യമാർന്ന പ്രദേശങ്ങളും ഭാഷകളുമുള്ള ഒരു വിശാലമായ രാജ്യത്ത്, ചരിത്രത്തിലെ നിരവധി തീയതികളിൽ, എണ്ണമറ്റ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഓരോ ശബ്ദത്തിലും ഒരു മുദ്രാവാക്യം, ഒരു ദൃഢനിശ്ചയം, ഒരു ഗീതം എന്നിവ പ്രതിധ്വനിക്കുന്ന പ്രസ്ഥാനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു - വന്ദേമാതരം. അവിഭക്ത ഇന്ത്യയുടെ ചിത്രം വന്ദേമാതരം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു എന്ന മഹാത്മാഗാന്ധിയുടെ 1927-ലെ അഭിപ്രായം അദ്ദേഹം ഉദ്ധരിച്ചു. വന്ദേമാതരം ഒരു ഗീതം മാത്രമല്ല, ആന്തരിക ശക്തിയെ ഉണർത്തുന്ന ഒരു മന്ത്രമാണ് എന്ന് ശ്രീ അരൊബിന്ദോ വിശേഷിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു. ഭിക്കാജി കാമ രൂപകൽപ്പന ചെയ്ത പതാകയുടെ മധ്യത്തിൽ വന്ദേമാതരം എന്നെഴുതിയിരുന്നുവെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

ഇന്ത്യയുടെ ദേശീയ പതാക അതിന്റെ ആദ്യകാല രൂപങ്ങളിൽ നിന്ന് ഇന്നത്തെ ത്രിവർണ്ണ പതാകയിലേക്ക് കാലക്രമേണ പരിണമിച്ചിട്ടുണ്ടെങ്കിലും, ഒരു കാര്യം മാറ്റമില്ലാതെ തുടരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു - പതാക ഉയർത്തുമ്പോഴെല്ലാം, ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ നിന്ന് സ്വയമേവ ഉയരുന്ന വാക്കുകൾ ഭാരത് മാതാ കീ ജയ്!, വന്ദേമാതരം! എന്നിവയാണ്. ദേശീയ ഗീതമായ വന്ദേമാതരത്തിൻ്റെ 150 വർഷം ആഘോഷിക്കുമ്പോൾ, അത് രാജ്യത്തെ മഹത്തായ വീരന്മാർക്ക് നൽകുന്ന ശ്രദ്ധാഞ്ജലി കൂടിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വന്ദേമാതരം ചൊല്ലിക്കൊണ്ട് കഴുമരം പുൽകിയ, വന്ദേമാതരം ചൊല്ലിക്കൊണ്ട് ചാട്ടവാറടി സഹിച്ച, വന്ദേമാതരം എന്ന മന്ത്രം ഉരുവിട്ടുകൊണ്ട് മഞ്ഞുകട്ടകളിൽ ദൃഢമായി നിലകൊണ്ട എണ്ണമറ്റ രക്തസാക്ഷികൾക്ക് നൽകുന്ന ആദരവാണിത്.

വന്ദേമാതരം ചൊല്ലിക്കൊണ്ട് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച, ചരിത്രത്താളുകളിൽ ഒരിക്കലും രേഖപ്പെടുത്താത്ത, അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ഓരോ വ്യക്തിക്കും ഇന്ന് 140 കോടി ഇന്ത്യക്കാർ ആദരം അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

 

ഈ ഭൂമി നമ്മുടെ അമ്മയാണ്, ഈ രാഷ്ട്രം നമ്മുടെ അമ്മയാണ്, നാം അവളുടെ മക്കളാണ് എന്ന വേദവാക്യം ഉദ്ധരിച്ചുകൊണ്ട് ശ്രീ. മോദി, വേദകാലം മുതൽ ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രത്തെ ഈ മാതൃരൂപത്തിൽ ആരാധിച്ചിരുന്നുവെന്ന് പ്രസ്താവിച്ചു. ഈ വേദചിന്തയാണ് വന്ദേമാതരത്തിലൂടെ സ്വാതന്ത്ര്യസമരത്തിൽ പുതിയ അവബോധം സൃഷ്ടിച്ചതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാഷ്ട്രത്തെ ഒരു ഭൗമരാഷ്ട്രീയ അസ്തിത്വമായി മാത്രം കാണുന്നവർക്ക്, രാഷ്ട്രത്തെ ഒരമ്മയായി കണക്കാക്കുന്ന ആശയം അതിശയകരമായി തോന്നിയേക്കാമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യ വ്യത്യസ്തമാണ്. ഇന്ത്യയിൽ, അമ്മ ജന്മം നൽകുന്നവളാണ്, പോറ്റിവളർത്തുന്നവളാണ്, ഭാരതമാതാവിന്റെ മക്കൾ അപകടത്തിലാകുമ്പോൾ അവൾ തിന്മയെ ഇല്ലാതാക്കുന്നവൾ കൂടിയാണ്. ഭാരതമാതാവിന് അളവറ്റ ശക്തിയുണ്ടെന്നും പ്രതികൂല സാഹചര്യങ്ങളിലൂടെ നമ്മെ നയിക്കുമെന്നും ശത്രുക്കളെ കീഴടക്കുമെന്നും എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം വന്ദേമാതരത്തിലെ വരികൾ ഉദ്ധരിച്ചു. രാഷ്ട്രം അമ്മയാണെന്നും, ശക്തിയുടെ ദിവ്യരൂപമാണെന്നുമുള്ള ആശയം സ്ത്രീകളെയും പുരുഷന്മാരെയും തുല്യമായി ഉൾപ്പെടുത്താൻ ദൃഢനിശ്ചയം ചെയ്ത ഒരു സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക് നയിച്ചുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഈ ദർശനം രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീശക്തി മുൻപന്തിയിൽ നിൽക്കുന്ന ഒരു രാഷ്ട്രത്തെക്കുറിച്ച് വീണ്ടും സ്വപ്നം കാണാൻ ഇന്ത്യയെ പ്രാപ്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന്ദേമാതരം, സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ ഗീതമായിരിക്കുന്നതോടൊപ്പം, ആ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് പ്രസ്താവിച്ച ശ്രീ. മോദി, ഭാരതമാതാവ് അറിവ് നൽകുന്ന സരസ്വതിയുടെ‌യും സമൃദ്ധി നൽകുന്ന ലക്ഷ്മിയുടെയും ആയുധങ്ങളും ശക്തിയും വഹിക്കുന്ന ദുർഗ്ഗയുടെയ‍ും മൂർത്തീഭാവമാണെന്ന് എടുത്തുപറഞ്ഞുകൊണ്ട് ബങ്കിം ബാബുവിൻ്റെ യഥാർത്ഥ രചനയിലെ വരികൾ ഉദ്ധരിച്ചു. അറിവ്, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു രാഷ്ട്രം, പഠനത്തിൻ്റെയും നൂതനത്വത്തിൻ്റെയും ശക്തിയാൽ സമ്പന്നമായ ഒരു രാഷ്ട്രം, ദേശീയ സുരക്ഷയുടെ കാര്യത്തിൽ സ്വയംപര്യാപ്തമായ ഒരു രാഷ്ട്രം എന്നിവ കെട്ടിപ്പടുക്കുക എന്നതായിരുന്നു ദർശനമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

 

സമീപ വർഷങ്ങളിൽ, ലോകം ഇന്ത്യയെ അതിൻ്റെ യഥാർത്ഥ രൂപത്തിൽ കണ്ടുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ശാസ്ത്ര-സാങ്കേതിക മേഖലകളിലെ ഇന്ത്യയുടെ അഭൂതപൂർവമായ പുരോഗതിയും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയുടെ വളർച്ചയും എടുത്തുപറഞ്ഞു. ഭീകരവാദത്തിലൂടെ ഇന്ത്യയുടെ സുരക്ഷയെയും അഭിമാനത്തെയും ആക്രമിക്കാൻ എതിരാളികൾ തുനിഞ്ഞപ്പോൾ, പുതിയ ഇന്ത്യ മനുഷ്യസേവനത്തിനായി കമലയുടെയും വിമലയുടെയും ചൈതന്യം ഉൾക്കൊള്ളുന്നുണ്ടെങ്കിലും, ഭീകരതയെ നശിപ്പിക്കാൻ ദുർഗ്ഗയായി—പത്ത് ആയുധങ്ങൾ വഹിക്കുന്നവളായി—മാറാനും അറിയാമെന്ന് ലോകം കണ്ടു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വന്ദേമാതരവുമായി ബന്ധപ്പെട്ട മറ്റൊരു നിർണായക വശത്തെ പരാമർശിച്ചുകൊണ്ട്, അതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ. മോദി, സ്വാതന്ത്ര്യസമരകാലത്ത് വന്ദേമാതരത്തിൻ്റെ ചൈതന്യം രാജ്യത്തെ മുഴുവൻ പ്രകാശിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, 1937-ൽ വന്ദേമാതരത്തിലെ സുപ്രധാന വരികൾ—അതിൻ്റെ ആത്മാവ് തന്നെ—വേർതിരിക്കപ്പെട്ടുവെന്നും ഗാനം ഖണ്ഡിക്കപ്പെട്ടുവെന്നും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഈ വിഭജനം രാജ്യത്തിൻ്റെ വിഭജനത്തിന് വിത്തിട്ടുവെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ഈ മഹത്തായ ദേശീയ മന്ത്രത്തോട് എന്തിനാണ് ഇത്രയും വലിയ അനീതി കാണിച്ചതെന്ന് പ്രധാനമന്ത്രി ചോദിക്കുകയും ഇന്നത്തെ തലമുറ ഈ ചരിത്രം മനസ്സിലാക്കണമെന്ന് ഊന്നിപ്പറയുകയും ചെയ്തു. അതേ വിഭജന ചിന്താഗതി ഇന്നും രാജ്യത്തിന് ഒരു വെല്ലുവിളിയായി നിലനിൽക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈ നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റണമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇത് നേടാനുള്ള ശക്തി ഇന്ത്യയിലും അവിടുത്തെ ജനങ്ങളിലുമുണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞു. ഈ ദൃഢനിശ്ചയം യാഥാർത്ഥ്യമാക്കാൻ ആത്മവിശ്വാസം ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ യാത്രയിൽ, നമ്മെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരെയും സംശയവും മടിയും വളർത്താൻ ശ്രമിക്കുന്ന നിഷേധാത്മക ചിന്താഗതിക്കാരെയും നാം നേരിടേണ്ടിവരുമെന്ന് ശ്രീ. മോദി മുന്നറിയിപ്പ് നൽകി. അത്തരം നിമിഷങ്ങളിൽ, ആനന്ദമഠത്തിലെ ഒരു സംഭവം ഓർക്കാൻ അദ്ദേഹം രാജ്യത്തെ പ്രേരിപ്പിച്ചു, അവിടെ ഭവാനന്ദ് വന്ദേമാതരം ആലപിക്കുമ്പോൾ മറ്റൊരാൾ ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ചോദ്യം ചെയ്യുന്നു. അപ്പോൾ വന്ദേമാതരത്തിൽ നിന്ന് പ്രചോദനം ഉയരുന്നു—കോടിക്കണക്കിന് കുട്ടികളും കോടിക്കണക്കിന് കൈകളുമുള്ള ഒരമ്മയ്ക്ക് എങ്ങനെ ശക്തിയില്ലാത്തവളാകാൻ കഴിയും? ഇന്ന്, ഭാരതമാതാവിന് 140 കോടി കുട്ടികളും 280 കോടി കൈകളുമുണ്ട്, അതിൽ 60 ശതമാനത്തിലധികം പേർ യുവാക്കളാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാപരമായ നേട്ടം ഇന്ത്യയ്ക്കുണ്ടെന്നും അതാണ് നമ്മുടെ രാഷ്ട്രത്തിൻ്റെയും ഭാരതമാതാവിന്റെയും ശക്തിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന് നമുക്ക് അസാധ്യമായിട്ടുള്ളത് എന്താണ്? വന്ദേമാതരത്തിൻ്റെ യഥാർത്ഥ സ്വപ്നം പൂർത്തിയാക്കുന്നതിൽ നിന്ന് നമ്മെ തടയാൻ എന്തിനാണ് കഴിയുക? ശ്രീ. മോദി ചോദിച്ചു.

 

ഇന്ന് ആത്മനിർഭർ ഭാരതം എന്ന ദർശനം വിജയിക്കുമ്പോൾ, മേക്ക് ഇൻ ഇന്ത്യ എന്ന ദൃഢനിശ്ചയത്തോടെ രാജ്യം മുന്നോട്ട് പോകുമ്പോൾ, 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നാം സ്ഥിരമായി നീങ്ങുമ്പോൾ, ഈ അഭൂതപൂർവമായ കാലഘട്ടത്തിലെ ഓരോ പുതിയ നേട്ടവും സ്വതസിദ്ധമായ ഒരു മന്ത്രം ഉണർത്തുന്നുവെന്ന് ശ്രീ. മോദി അഭിപ്രായപ്പെട്ടു. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമ്പോൾ, പുതിയ ഇന്ത്യയുടെ പ്രതിധ്വനി ബഹിരാകാശത്തിൻ്റെ വിദൂര കോണുകളിൽ എത്തുമ്പോൾ, ഓരോ പൗരനും അഭിമാനത്തോടെ വന്ദേമാതരം മുഴക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ മുതൽ കായികം വരെയുള്ള മേഖലകളിൽ നമ്മുടെ പെൺമക്കൾ ഉന്നതിയിൽ എത്തുമ്പോൾ, അവർ യുദ്ധവിമാനങ്ങൾ പറത്തുന്നത് കാണുമ്പോൾ, അഭിമാനിയായ ഓരോ ഇന്ത്യക്കാരൻ്റെയും ഉള്ളിൽ നിന്ന് ഉയരുന്ന മുദ്രാവാക്യം വന്ദേമാതരമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഒറ്റ റാങ്ക് ഒറ്റ പെൻഷൻ നടപ്പിലാക്കിയിട്ട് ഇന്ന് 11 വർഷം തികയുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ. മോദി, നമ്മുടെ സായുധസേന ശത്രുവിൻ്റെ ദുഷിച്ച ഉദ്ദേശ്യങ്ങളെ തകർക്കുമ്പോൾ, ഭീകരവാദത്തെയും നക്സലിസത്തെയും മാവോയിസ്റ്റ് കലാപത്തെയും നിർണ്ണായകമായി പരാജയപ്പെടുത്തുമ്പോൾ, നമ്മുടെ സുരക്ഷാ സേന പ്രഖ്യാപിക്കുന്നു—വന്ദേ മാതരം! എന്നും പ്രസ്താവിച്ചു.

ഭാരതമാതാവിനോടുള്ള ഈ ആദരം വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഈ അമൃത്കാൽ യാത്രയിലുടനീളം വന്ദേമാതരം എന്ന മന്ത്രം ഭാരതമാതാവിന്റെ എണ്ണമറ്റ മക്കളെ ശാക്തീകരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉപസംഹരിച്ചുകൊണ്ട്, വന്ദേമാതരത്തിൻ്റെ 150 വർഷം പൂർത്തിയാക്കിയതിൽ അദ്ദേഹം എല്ലാ പൗരന്മാർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ നേർന്നു.

 

കേന്ദ്രമന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ ശ്രീ. വിനയ് കുമാർ സക്സേന, ഡൽഹി മുഖ്യമന്ത്രി ശ്രീ രേഖ ഗുപ്ത എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ചടങ്ങിൽ പ്രധാനമന്ത്രി ഒരു സ്മാരക സ്റ്റാമ്പും നാണയവും പുറത്തിറക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്  പ്രചോദനം നൽകുകയും ദേശാഭിമാനവും ഐക്യവും ഇപ്പോഴും ഉണർത്തുകയും ചെയ്യുന്ന ഈ കാലാതീതമായ രചനയുടെ 150 വർഷം ആഘോഷിക്കുന്ന, 2025 നവംബർ 7 മുതൽ 2026 നവംബർ 7 വരെ നീണ്ടുനിൽക്കുന്ന ഒരു വർഷത്തെ രാജ്യവ്യാപകമായ ആഘോഷത്തിന് ഈ പരിപാടി ഔപചാരികമായി തുടക്കം കുറിക്കുന്നു.

പ്രധാന പരിപാടിയോടൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗം പൗരന്മാരുടെയും പങ്കാളിത്തത്തോടെ പൊതുസ്ഥലങ്ങളിൽ "വന്ദേമാതരം" പൂർണ്ണരൂപത്തിൽ കൂട്ടത്തോടെ ആലപിക്കുന്നതിന് ആഘോഷങ്ങൾ സാക്ഷ്യം വഹിച്ചു.

2025-ൽ വന്ദേമാതരത്തിന് 150 വർഷം തികയുന്നു. ബങ്കിംചന്ദ്ര ചാറ്റർജിയുടെ ദേശീയ ഗീതമായ "വന്ദേമാതരം" 1875 നവംബർ 7-ന് അക്ഷയ നവമിയുടെ ശുഭവേളയിലാണ് രചിക്കപ്പെട്ടത്. തൻ്റെ 'ആനന്ദമഠം' എന്ന നോവലിൻ്റെ ഭാഗമായി 'ബംഗദർശൻ' എന്ന സാഹിത്യപ്രസിദ്ധീകരണത്തിലാണ് വന്ദേമാതരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ശക്തിയുടെയും സമൃദ്ധിയുടെയും ദിവ്യത്വത്തിന്റെയും മൂർത്തീഭാവമായി മാതൃഭൂമിയെ ആവാഹിച്ച ഈ ഗാനം, ഇന്ത്യയുടെ ഐക്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഉണർവ്വിന് കാവ്യാത്മകമായ ആവിഷ്കാരം നൽകി. അത് താമസിയാതെ രാഷ്ട്രത്തോടുള്ള ഭക്തിയുടെ ഒരു ശാശ്വത പ്രതീകമായി മാറി.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi Launches SVANidhi Card In Kerala: What Is This 'Credit Scheme' For Street Vendors?

Media Coverage

PM Modi Launches SVANidhi Card In Kerala: What Is This 'Credit Scheme' For Street Vendors?
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Today, India has embarked on the Reform Express, aimed at making both life and business easier: PM Modi at the 18th Rozgar Mela
January 24, 2026
In recent years, the Rozgar Mela has evolved into an institution and through it, lakhs of young people have received appointment letters in various government departments: PM
Today, India stands among the youngest nations in the world; Our government is consistently striving to create new opportunities for the youth of India, both within the country and across the globe: PM
Today, the Government of India is entering into trade and mobility agreements with numerous countries which will open up countless new opportunities for the youth of India: PM
Today, the nation has embarked on the Reform Express, with the purpose to make both life and business easier across the country: PM

My greetings to all young friends!

The beginning of the year 2026 is marking the start of new joys in your lives. Along with this, as Vasant Panchami passed just yesterday, a new spring is beginning in your lives as well. This time is also connecting you with your duties towards the Constitution. Coincidentally, the grand festival of the Republic is currently underway in the country. Yesterday, on January 23rd, we celebrated Parakram Diwas on the birth anniversary of Netaji Subhash, and now tomorrow, January 25th, is National Voters' Day, followed by Republic Day on January 26th. Today is also a special day. It was on this very day that our Constitution adopted ‘Jana Gana Mana’ as the National Anthem and ‘Vande Mataram’ as the National Song. On this significant day today, more than sixty-one thousand youngsters are making a new beginning in life.

Today, you all are receiving appointment letters for government services; in a way, this is an Invitation Letter for Nation Building. This is a resolution letter to give momentum to the construction of a Developed India. Many among you will strengthen the security of the country, many will further empower our education and healthcare ecosystem, many friends will strengthen financial services and energy security, while many youth will play an important role in the growth of our government companies. I give many congratulations and best wishes to all of you youth.

​Friends,

​Connecting youth with skills and providing them opportunities for employment and self-employment has been the priority of our government. To ensure that government recruitment is also done in mission mode, the Rozgar Mela was started. In the past years, the Rozgar Mela has become an institution. Through this, lakhs of youth have received appointment letters in different departments of the government. Extending this mission further, today this Rozgar Mela is being held at more than forty locations in the country. I especially welcome the youth present at all these locations.

​Friends,

​Today, India is one of the youngest countries in the world. It is the continuous effort of our government that new opportunities are created for India’s youth power within the country and across the world. Today, the Government of India is signing trade and mobility agreements with many countries. These trade agreements are bringing numerous new opportunities for the youth of India.

​Friends,

​In the past time, India has made unprecedented investments for modern infrastructure. Because of this, employment has increased significantly in every sector related to construction. The scope of India’s start-up ecosystem is also advancing at a fast pace. Today, there are about two lakh registered start-ups in the country. More than twenty-one lakh youth are working in these. Similarly, Digital India has expanded a new economy. In many fields such as animation and digital media, India is becoming a global hub. India’s creator economy is growing at a very fast pace, and in this too, youth are getting new opportunities.

​My young friends,

​The way the world’s trust in India is increasing today is also creating many new possibilities for the youth. India is the only large economy in the world that has doubled its GDP in a decade. Today, more than a hundred countries are investing in India through FDI. Compared to the ten years before 2014, more than two and a half times the FDI has come into India. More foreign investment means countless opportunities for employment for the youth of India.

​Friends,

​Today, India is becoming a big manufacturing power. In many sectors such as electronics, medicines and vaccines, defense, and auto, there is an unprecedented increase in both India’s production and exports. Since 2014, there has been a six-fold increase in India’s electronics manufacturing, six-fold. Today, this is an industry of more than 11 lakh crore rupees. Our electronics export has also crossed four lakh crore rupees. India’s auto industry has also become one of the fastest-growing sectors. In the year 2025, the sale of two-wheelers has reached beyond two crores. This shows that the purchasing power of the people of the country has increased; they have received many benefits from the reduction in Income Tax and GST; there are many such examples which indicate that employment is being created in large numbers in the country.

​Friends,

​In today's event, more than 8 thousand daughters have also received appointment letters. In the past 11 years, there has been nearly a two-fold increase in women's participation in the country's workforce. Our daughters have benefited greatly from the government's schemes like Mudra and Start-up India. There has been an increase of about 15 percent in the rate of women's self-employment. If I talk about start-ups and MSMEs, today there is a very large number of women directors and women founders. In our cooperative sector, and the self-help groups working in villages, women are leading in very large numbers.

​Friends,

​Today the country has set out on the Reform Express. Its objective is to make both life and business easy in the country. Everyone has benefited from the next-generation reforms in GST. Through this, our young entrepreneurs are benefiting, and our MSMEs are benefiting. Recently, the country has implemented historic labor reforms. Through this, laborers, employees, and businesses will all benefit. The new labor codes have further strengthened the scope of social security for laborers and employees.

​Friends,

​Today, when the Reform Express is being discussed everywhere, I want to assign a task to you as well regarding this subject. Recall, in the last five-seven years, when and in what form have you had contact with the government? Whether you had work in some government office, or interacted through some other medium and you faced trouble, felt some deficiency, or felt some irritation - just remember such things. Now you have to decide that those things which troubled you, sometimes troubled your parents, sometimes troubled your friends, and what used to pinch you, feel bad, or make you angry - now you will not let those difficulties happen to other citizens during your own tenure. Being a part of the government, you too will have to carry out small reforms at your level. You have to move forward with this approach so that the maximum number of people are benefited.

The work of strengthening Ease of Living and Ease of Doing Business happens as much through policy as it does through the intention of the government employee working at the local level. You must remember one more thing. In this era of rapidly changing technology, the needs and priorities of the country are also changing rapidly. You also have to keep upgrading yourself along with this fast change. You must definitely make good use of platforms like iGOT Karmayogi. I am happy that in such a short time, about one and a half crore government employees are training and empowering themselves anew by joining this iGOT platform.

​Friends,

​Whether it is the Prime Minister or a small servant of the government, we are all servants and we all have one common mantra; in that, no one is above, nor is anyone to the right or left, and for all of us, for me as well as for you, which is that mantra - "Nagrik Devo Bhava" (The Citizen is God). We have to work with the mantra of "Nagrik Devo Bhava"; you also keep doing so. Once again, this new spring that has come into your life, this new era of life is beginning, and it is through you that a developed India is going to be built in 2047. Many best wishes to you from my side. Thank you very much.