ഭോപ്പാലിലെ പുനർവികസിപ്പിച്ച റാണി കമലാപതി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ഉജ്ജയിനിനും ഇൻഡോറിനും ഇടയിൽ രണ്ട് പുതിയ മെമു ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ഗേജ് മാറ്റം വരുത്തിയതും , വൈദ്യുതീകരിക്കപ്പെട്ടതുമായ ഉജ്ജയിൻ-ഫത്തേഹാബാദ് ചന്ദ്രാവതിഗഞ്ച് ബ്രോഡ് ഗേജ് സെക്ഷൻ, ഭോപ്പാൽ-ബർഖേര സെക്ഷനിലെ മൂന്നാം ലൈൻ, ഗേജ് കൺവേർട്ടഡ് ആൻഡ് ഇലക്‌ട്രിഫൈഡ് മത്തേല-നിമർ ഖേരി ബ്രോഡ് ഗേജ് സെക്ഷൻ, വൈദ്യുതീകരിച്ച ഗുണ-ഗ്വാളിയർ സെക്ഷൻ എന്നിവയും രാഷ്ട്രത്തിനു സമർപ്പിച്ചു
ഇന്നത്തെ ചടങ്ങു് മഹത്തായ ചരിത്രത്തിന്റെയും സമ്പന്നമായ ആധുനിക ഭാവിയുടെയും സംഗമത്തെ പ്രതീകവൽക്കരിക്കുന്നു "
"രാജ്യം അതിന്റെ ശപഥങ്ങളുടെ പൂർത്തീകരണത്തിനായി ആത്മാർത്ഥമായി അണിനിരക്കുമ്പോൾ, പുരോഗതി വരുന്നു, മാറ്റം സംഭവിക്കുന്നു, ഇത് കഴിഞ്ഞ വർഷങ്ങളായി നാം തുടർച്ചയായി കാണുന്നു"
"ഒരു സമയത്തു് വിമാനത്താവളത്തിൽ മാത്രമുണ്ടായിരുന്ന സൗകര്യങ്ങൾ ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ ലഭ്യമാണ്"
“പദ്ധതികൾ വൈകുന്നില്ലെന്നും തടസ്സമില്ലെന്നും ഞങ്ങൾ ഉറപ്പാക്കുന്നു. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ ഈ ശപഥം നിറവേറ്റാൻ രാജ്യത്തെ സഹായിക്കും.
“ആദ്യമായി, സാധാരണക്കാർക്ക് മിതമായ നിരക്കിൽ വിനോദസഞ്ചാരത്തിന്റെയും തീർത്ഥാടനത്തിന്റെയും ആത്മീയ അനുഭവം ലഭിക്കുന്നു. രാമായൺ സർക്യൂട്ട് ട്രെയിൻ അത്തരത്തിലുള്ള ഒരു നൂതന ശ്രമമാണ്"

     

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ വിവിധ റെയിൽവേ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു. ഭോപ്പാലിലെ പുനർവികസിപ്പിച്ച റാണി കമലാപതി റെയിൽവേ സ്റ്റേഷൻ അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ഗേജ് പരിവർത്തനം ചെയ്തതും വൈദ്യുതീകരിച്ചതുമായ ഉജ്ജയിൻ-ഫത്തേഹാബാദ് ചന്ദ്രാവതിഗഞ്ച് ബ്രോഡ് ഗേജ് സെക്ഷൻ, ഭോപ്പാൽ-ബർഖേര സെക്ഷനിലെ മൂന്നാം ലൈൻ, ഗേജ് പരിവർത്തനം ചെയ്തതും വൈദ്യുതീകരിച്ചതുമായ മതേല-നിമർ ഖേരി ബ്രോഡ് ഗേജ് സെക്ഷൻ എന്നിവയുൾപ്പെടെ മധ്യപ്രദേശിലെ റെയിൽവേയുടെ മറ്റ് നിരവധി സംരംഭങ്ങളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. വൈദ്യുതീകരിച്ച ഗുണ-ഗ്വാളിയോർ വിഭാഗം. ഉജ്ജയിൻ-ഇൻഡോറിനും ഇൻഡോർ-ഉജ്ജൈനിനും ഇടയിൽ രണ്ട് പുതിയ മെമു ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.   മധ്യപ്രദേശ് ഗവർണറും  മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയും ചടങ്ങിൽ പങ്കെടുത്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ , ഭോപ്പാലിലെ ചരിത്രപ്രധാനമായ റെയിൽവേ സ്റ്റേഷൻ പുനരുജ്ജീവിപ്പിച്ചുവെന്ന് മാത്രമല്ല, റാണി കമലാപതി ജിയുടെ പേര് ചേർത്തതോടെ അതിന്റെ പ്രാധാന്യം വർദ്ധിച്ചുവെന്ന്   പ്രധാനമന്ത്രി പറഞ്ഞു,  ഇന്ന് ഇന്ത്യൻ റെയിൽവേയുടെ അഭിമാനവും ഗോണ്ട്വാനയുടെ അഭിമാനത്തോടൊപ്പം ചേർത്തിരിക്കുന്നു. ആധുനിക റെയിൽവേ പദ്ധതികളുടെ സമർപ്പണത്തെ മഹത്തായ ചരിത്രത്തിന്റെയും സമൃദ്ധമായ ആധുനിക ഭാവിയുടെയും സംഗമമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ജനജാതിയ ഗൗരവ് ദിവസിൽ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഈ പദ്ധതികൾ മധ്യപ്രദേശിലെ ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ എങ്ങനെ മാറിക്കൊണ്ടിരിക്കുന്നുവെന്നും ,സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യമാകും എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യൻ റെയിൽവേയെന്ന് പ്രധാനമന്ത്രി പറഞ്ഞു. “6-7 വർഷം മുമ്പ് വരെ, ഇന്ത്യൻ റെയിൽവേയുമായി ഇടപെടേണ്ടി വന്നവരെല്ലാം ഇന്ത്യൻ റെയിൽവേയെ ശപിച്ചു. സ്ഥിതിഗതികൾ മാറ്റുമെന്ന പ്രതീക്ഷ ജനങ്ങൾ ഉപേക്ഷിച്ചു. എന്നാൽ രാജ്യം അതിന്റെ പ്രമേയങ്ങളുടെ പൂർത്തീകരണത്തിനായി ആത്മാർത്ഥമായി അണിനിരക്കുമ്പോൾ, പുരോഗതി വരുന്നു, മാറ്റം സംഭവിക്കുന്നു, ഇത് കഴിഞ്ഞ വർഷങ്ങളായി നമ്മൾ തുടർച്ചയായി കാണുന്നു, ”പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫൈഡ്, ആദ്യത്തെ പിപിപി മോഡൽ അധിഷ്ഠിത റെയിൽവേ സ്റ്റേഷനാണ്  രാജ്യത്തിന് സമർപ്പിച്ച  റാണി കമലാപതി റെയിൽവേ സ്റ്റേഷനെന്ന്   പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളത്തിൽ ഉണ്ടായിരുന്ന സൗകര്യങ്ങൾ ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ ലഭ്യമാണ്.

ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിനായി ഇന്നത്തെ ഇന്ത്യ റെക്കോർഡ് നിക്ഷേപം നടത്തുക മാത്രമല്ല, പദ്ധതികൾ കാലതാമസം വരുത്താതിരിക്കാനും തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാനും അത് ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ ആരംഭിച്ച പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ ഈ ഉറപ്പ്  നിറവേറ്റാൻ രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പോലും രൂപരേഖയിൽ  നിന്ന് നടപ്പിൽ വരുത്താൻ  വർഷങ്ങളെടുത്ത ഒരു കാലമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇന്ന് ഇന്ത്യൻ റെയിൽവേ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും  അവ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിലും അടിയന്തര ശ്രദ്ധ കാണിക്കുന്നു.

ഇന്ത്യൻ റെയിൽവേ ദൂരങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാധ്യമം മാത്രമല്ല, രാജ്യത്തിന്റെ സംസ്കാരം, രാജ്യത്തിന്റെ വിനോദസഞ്ചാരം, തീർത്ഥാടനം എന്നിവയെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാധ്യമമായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ റെയിൽവേയുടെ ഈ സാധ്യതകൾ ഇത്രയും വലിയ തോതിൽ ആരായുന്നത്. നേരത്തെ വിനോദസഞ്ചാരത്തിനായി റെയിൽവേ ഉപയോഗിച്ചാലും അത് പ്രീമിയം ക്ലബ്ബിൽ ഒതുങ്ങിയിരുന്നു. വിനോദസഞ്ചാരത്തിന്റെയും തീർത്ഥാടനത്തിന്റെയും ആത്മീയാനുഭവം സാധാരണക്കാരന് ആദ്യമായാണ് ന്യായമായ വിലയിൽ നൽകുന്നത്. രാമായൺ സർക്യൂട്ട് ട്രെയിൻ അത്തരത്തിലുള്ള ഒരു നൂതന ശ്രമമാണ്.

മാറ്റത്തിന്റെ വെല്ലുവിളി സ്വീകരിക്കുന്നതിനും ഏറ്റെടുക്കുന്നതിനും റെയിൽവേയെ അദ്ദേഹം അഭിനന്ദിച്ചു.

     

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India-New Zealand elevate ties to strategic partnership; Scripts 2030 roadmap, $20bn investment & Indo-Pacific security

Media Coverage

India-New Zealand elevate ties to strategic partnership; Scripts 2030 roadmap, $20bn investment & Indo-Pacific security
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the passing of Father Amir of State of Qatar HH Sheikh Hamad bin Khalifa Al Thani
July 12, 2026

The Prime Minister, Shri Narendra Modi, has expressed deep grief over the passing of the Father Amir of the State of Qatar, HH Sheikh Hamad bin Khalifa Al Thani.

The Prime Minister described him as a visionary leader who led Qatar to great levels of development and prosperity. Shri Modi also remembered him as a true friend whom he had the honour of meeting during his visit to Qatar in February 2024.

The Prime Minister conveyed his sincere condolences to the Amir of Qatar, HH Sheikh Tamim bin Hamad Al Thani, the entire royal family and the people of Qatar.

The Prime Minister wrote on X;

“We deeply mourn the passing of Father Amir of State of Qatar, HH Sheikh Hamad bin Khalifa Al Thani. A visionary leader who led Qatar to great levels of development and prosperity, we remember him also as a true friend whom I had the honour of meeting during my last visit to Qatar in February 2024. I convey my sincere condolences to the Amir of Qatar, HH Sheikh Tamim bin Hamad Al Thani and the entire royal family and people of Qatar. May the departed soul rest in eternal peace.

@TamimBinHamad”