"ബുദ്ധന്റെ സന്ദേശം ലോകത്തിന് മൊത്തത്തിൽ വേണ്ടിയുള്ളതാണ് ; ബുദ്ധന്റെ ധർമ്മം മനുഷ്യത്വത്തിന് വേണ്ടിയാണ്"
ബുദ്ധൻ സാർവത്രികമാണ്, കാരണം ബുദ്ധൻ പറഞ്ഞത് ഉള്ളിൽ നിന്ന് തുടങ്ങണമെന്നാണ് . ബുദ്ധന്റെ ബുദ്ധത്വം ആത്യന്തികമായ ഉത്തരവാദിത്തബോധമാണ് "
"ബുദ്ധൻ ഇന്നും ഇന്ത്യൻ ഭരണഘടനയുടെ പ്രചോദനമാണ്, ബുദ്ധന്റെ ധമ്മ ചക്രം ഇന്ത്യയുടെ ത്രിവർണ്ണ പതാകയിൽ ഇരുന്നു നമുക്ക് ഊർജ്ജം നൽകുന്നു."
"ഭഗവാൻ ബുദ്ധന്റെ സന്ദേശം 'അപ്പാ ദീപോ ഭവ' ആണ് ഇന്ത്യക്ക് സ്വയംപര്യാപ്തമാകാനുള്ള പ്രചോദനം"

കുശിനഗറിലെ മഹാപരിനിർവാണ ക്ഷേത്രത്തിൽ അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഉത്തർപ്രദേശ് ഗവർണറും മുഖ്യമന്ത്രിയും, കേന്ദ്ര മന്ത്രിമാരായ ശ്രീ ജി കിഷൻ റെഡ്ഡി, ശ്രീ കിരൺ റിജിജു, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ശ്രീലങ്കൻ ഗവൺമെന്റിലെ കാബിനറ്റ് മന്ത്രി ശ്രീ നാമൽ രാജപക്സ, ശ്രീലങ്കയിൽ നിന്നുള്ള ബുദ്ധ മത പ്രതിനിധി സംഘം,  മ്യാൻമാർ  , വിയറ്റ്നാം, കംബോഡിയ, തായ്ലൻഡ് , ലാവോ പി ഡി ആർ , ഭൂട്ടാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, മംഗോളിയ, ജപ്പാൻ, സിംഗപ്പൂർ, നേപ്പാൾ, എന്നിവിടങ്ങളിൽ നിന്നുള്ള നിന്നുള്ള നയതന്ത്രജ്ഞരും   ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിനെ  അഭിസംബോധന ചെയ്തുകൊണ്ട്,  അശ്വിന  പൂർണിമയുടെ ശുഭകരമായ അവസരവും ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ സാന്നിധ്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . ശ്രീലങ്കയുടെ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി,  ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധവും ,ചക്രവർത്തി അശോകന്റെ മകൻ മഹേന്ദ്രയും മകൾ സംഘമിത്രയും ബുദ്ധമതം ശ്രീലങ്കയിലേക്ക് കൊണ്ടുപോയതിനെയും   അനുസ്മരിച്ചു . ഈ ദിവസം 'അർഹത് മഹിന്ദ' തിരിച്ചുവന്ന് തന്റെ പിതാവിനോട് ശ്രീലങ്ക വളരെ ഊർജ്ജസ്വലതയോടെയാണ് ബുദ്ധന്റെ സന്ദേശം സ്വീകരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വാർത്ത ബുദ്ധന്റെ സന്ദേശം ലോകമെമ്പാടുമുള്ളതാണെന്ന വിശ്വാസത്തെ വർദ്ധിപ്പിച്ചു, ബുദ്ധന്റെ ധർമ്മം മനുഷ്യത്വത്തിനാണ്, പ്രധാനമന്ത്രി പറഞ്ഞു.

ശ്രീബുദ്ധന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷന്റെ പങ്കിനെ പ്രശംസിച്ച പ്രധാനമന്ത്രി, അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷന്റെ ഡി ജി എന്ന നിലയിലുള്ള തന്റെ സംഭാവനയ്ക്ക് ശ്രീ ശക്തി സിൻഹയെ അനുസ്മരിച്ചു. ശ്രീ സിൻഹ ഈയിടെയാണ്  അന്തരിച്ചത് .

ഇന്ന് മറ്റൊരു മഹത്തായ അവസരമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു - തുഷിത സ്വർഗ്ഗത്തിൽ നിന്ന് ബുദ്ധൻ ഭൂമിയിലേക്ക് മടങ്ങുന്നു. അതുകൊണ്ടാണ്, ഇന്ന് അശ്വിൻ പൂർണിമയിൽ, സന്യാസിമാർ അവരുടെ മൂന്ന് മാസത്തെ 'വർഷാവസാന'വും പൂർത്തിയാക്കുന്നത്. 'വർഷവാസ'ത്തിനുശേഷം ഇന്ന് എനിക്കും ബുദ്ധ  സന്യാസിമാർക്ക്' അലങ്കാര വസ്ത്രം (ചിവർ) ദാനം  ചെയ്യാനുള്ള   ഭാഗ്യം ലഭിച്ചു , ശ്രീ മോദി പറഞ്ഞു.

ബുദ്ധൻ സാർവത്രികനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, കാരണം ബുദ്ധൻ ഉള്ളിൽ നിന്ന് ആരംഭിക്കാൻ പറഞ്ഞു. ബുദ്ധന്റെ ബുദ്ധത്വം ആത്യന്തികമായ ഉത്തരവാദിത്തബോധമാണ്. ലോകം  ഇന്ന്   പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഉത്കണ്ഠ പ്രകടിപ്പിക്കുമ്പോൾ, അതിനൊപ്പം നിരവധി ചോദ്യങ്ങൾ ഉയരുമെന്ന് പ്രധാനമന്ത്രി  പറഞ്ഞു. പക്ഷേ, നാം  ബുദ്ധന്റെ സന്ദേശം സ്വീകരിക്കുകയാണെങ്കിൽ, 'ആരാണ് ചെയ്യുന്നത്' എന്നതിനുപകരം, 'എന്തുചെയ്യണം' എന്ന പാത സ്വയം കാണിക്കാൻ തുടങ്ങുന്നു. ബുദ്ധൻ മനുഷ്യരാശിയുടെ ആത്മാവിലാണ് വസിക്കുന്നതെന്നും വിവിധ സംസ്കാരങ്ങളെയും രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അധ്യാപനത്തിന്റെ ഈ വശം അതിന്റെ വളർച്ചയുടെ യാത്രയുടെ ഭാഗമായി ഇന്ത്യ മാറ്റിയിരിക്കുന്നു. "മഹത്തായ ആത്മാക്കളുടെ അറിവോ മഹത്തായ സന്ദേശങ്ങളോ ചിന്തകളോ പരിമിതപ്പെടുത്തുന്നതിൽ ഇന്ത്യ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. നമ്മുടേതായതെന്തും മുഴുവൻ മനുഷ്യരാശിയുമായി പങ്കിട്ടു. അതുകൊണ്ടാണ്, അഹിംസയും അനുകമ്പയും പോലുള്ള മാനുഷിക മൂല്യങ്ങൾ ഇന്ത്യയുടെ ഹൃദയത്തിൽ വളരെ സ്വാഭാവികമായി സ്ഥിരതാമസമാക്കിയത് ”, പ്രധാനമന്ത്രി പറഞ്ഞു.

ബുദ്ധൻ ഇന്നും ഇന്ത്യൻ ഭരണഘടനയുടെ പ്രചോദനമാണെന്ന് ബുദ്ധൻ പറഞ്ഞു, ബുദ്ധന്റെ ധമ്മ ചക്രം ഇന്ത്യയുടെ ത്രിവർണ്ണ പതാകയിൽ ഇരുന്നു നമുക്ക് ഊർജ്ജം നൽകുന്നു."  ഇന്നും, ആരെങ്കിലും ഇന്ത്യൻ പാർലമെന്റിലേക്ക് പോയാൽ,  'ധർമ്മ ചക്ര പ്രവർത്തനായ'   എന്ന ,ഈ മന്ത്രം തീർച്ചയായും കാണാം - പ്രധാനമന്ത്രി പറഞ്ഞു. 

ഗുജറാത്തിലെ ബുദ്ധന്റെ സ്വാധീനത്തെക്കുറിച്ചും പ്രത്യേകിച്ചും പ്രധാനമന്ത്രിയുടെ ജന്മസ്ഥലമായ വഡ്‌നഗറിനെക്കുറിച്ചും സംസാരിച്ച ശ്രീ മോദി, ബുദ്ധന്റെ സ്വാധീനം കിഴക്കൻ ഭാഗങ്ങളെപ്പോലെ രാജ്യത്തിന്റെ പടിഞ്ഞാറൻ, തെക്ക് ഭാഗങ്ങളിൽ ദൃശ്യമാണെന്ന് പറഞ്ഞു. ബുദ്ധൻ അതിരുകൾക്കും ദിശകൾക്കും അതീതനാണെന്ന് ഗുജറാത്തിന്റെ ഭൂതകാലം കാണിക്കുന്നു. മഹാത്മാഗാന്ധി, ഗുജറാത്തിൽ ജനിച്ച ബുദ്ധന്റെ സത്യത്തിന്റെയും അഹിംസയുടെയും സന്ദേശത്തിന്റെ ആധുനിക പതാക വഹിച്ചയാളാണ്, അദ്ദേഹം പറഞ്ഞു.

"സ്വയം  ദീപമായിരിക്കുക" എന്നർത്ഥം വരുന്ന "അപ്പ ദീപോ ഭവ" എന്ന ബുദ്ധദേവനെ ഉദ്ധരിച്ച്, ഒരു വ്യക്തി സ്വയം പ്രകാശിതനാകുമ്പോൾ, അവൻ ലോകത്തിനും വെളിച്ചം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സ്വാശ്രയരാകാനുള്ള പ്രചോദനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിയിൽ പങ്കുചേരാനുള്ള കരുത്ത് നൽകുന്ന പ്രചോദനമാണിത്.  എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം  എല്ലാവരുടെയും  വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം എന്നീ മന്ത്രങ്ങളിലൂടെ  ശ്രീബുദ്ധന്റെ അനുശാസനങ്ങൾ  ഇന്ത്യ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
In 2019, India launched its first Vande Bharat Express; seven years later came the sleeper version, and Railways now plans 260 Vande sleeper rakes with world-class features

Media Coverage

In 2019, India launched its first Vande Bharat Express; seven years later came the sleeper version, and Railways now plans 260 Vande sleeper rakes with world-class features
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 3
September 03, 2026

A- Rating to Third-Largest Wind Producer: How Modi’s Policies Are Rewriting India’s Global Rank