''ആത്മീയ മാനങ്ങള്‍ക്കൊപ്പം, സാമൂഹിക അവബോധം പ്രചരിപ്പിക്കുന്നതിലും വിശ്വാസ കേന്ദ്രങ്ങള്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു''
''അയോദ്ധ്യയിലും രാജ്യമെമ്പാടും രാമനവമി വലിയതോതില്‍ ആഘോഷിക്കുന്നു''
ജലസംരക്ഷണത്തിന്റേയും ജൈവ കൃഷിയുടെയും പ്രാധാന്യത്തിന് ഊന്നല്‍ നല്‍കി
'' പോഷകാഹാരക്കുറവിന്റെ വേദന പൂര്‍ണ്ണമായും ഇല്ലാതാക്കേണ്ടതുണ്ട്''
''കോവിഡ് വൈറസ് വളരെ വഴിതെറ്റിക്കുന്നതാണ്, അതിനെതിരെ നമ്മള്‍ ജാഗ്രത പാലിക്കണം''

ഉമിയ മാതാ കീ ജയ്!

ഗുജറാത്തിലെ ജനകീയനും സൗമ്യനും നിശ്ചയദാർഢ്യമുള്ള മുഖ്യമന്ത്രിയുമായ ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ, പർഷോത്തം രൂപാല, സംസ്ഥാന സർക്കാരിലെ എല്ലാ മന്ത്രിമാരും, പാർലമെന്റിലെ എന്റെ സഹപ്രവർത്തകരും, മറ്റെല്ലാ എം.എൽ.എമാരും, പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികളും മുനിസിപ്പാലിറ്റികൾ, ഉമദാം ഗഥില പ്രസിഡന്റ് വൽജിഭായ് ഫല്ദു, മറ്റ് ഭാരവാഹികൾ, സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള  വിശിഷ്ട വ്യക്തികളേ അമ്മമാരേ  സഹോദരിമാരേ - മാ ഉമിയയുടെ 14-ാം സ്ഥാപക ദിനത്തിൽ ഇന്ന് ഞാൻ പ്രത്യേക പ്രണാമം അർപ്പിക്കുന്നു. ഈ നല്ല അവസരത്തിൽ നിങ്ങൾക്കെല്ലാവർക്കും ഒട്ടേറെ മംഗളാശംസകൾ  !

കഴിഞ്ഞ വർഷം ഡിസംബറിൽ മാതാ ഉമിയ ധാം ക്ഷേത്രത്തിന്റെയും ഉമിയ ധാം ക്യാമ്പസിന്റെയും തറക്കല്ലിടൽ എനിക്ക് ലഭിച്ചിരുന്നു. ഗാഥിലയിലെ ഈ മഹത്തായ പരിപാടിയിലേക്ക് നിങ്ങൾ എന്നെ ക്ഷണിച്ചതിൽ ഇന്ന് എനിക്ക് സന്തോഷമുണ്ട്.  നേരിട്ട് അവിടെ  ഉണ്ടായിരുന്നെങ്കിൽ ഞാൻ കൂടുതൽ സന്തോഷിക്കുമായിരുന്നു. എന്നിട്ടും,  മുതിർന്ന വ്യക്തികളെ  ദൂരത്തു്  നിന്ന് കാണാൻ കഴിയുന്നത് എനിക്ക് സന്തോഷകരമായ അവസരമാണ്.

ചൈത്ര നവരാത്രിയുടെ ഒമ്പതാം ദിവസമാണ് ഇന്ന്. മാ സിദ്ധിദാത്രി നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. നമ്മുടെ ഗിർനാർ ജപത്തിന്റെയും തപസ്സിന്റെയും നാടാണ്. അമ്മ അംബ ഗിർനാർ ധാമിലാണ് താമസിക്കുന്നത്. അതിനാൽ, ഗിർനാർ ധാം അറിവിന്റെയും ദീക്ഷയുടെയും നാട് കൂടിയാണ്. ദത്താത്രേയൻ ഇരിക്കുന്ന പുണ്യഭൂമിയെ ഞാൻ നമിക്കുന്നു. നാമെല്ലാവരും ഗുജറാത്തിനെക്കുറിച്ച് എപ്പോഴും ശ്രദ്ധ പുലർത്തുന്നതും ഗുജറാത്തിന്റെ വികസനത്തിനായി പരിശ്രമിക്കുന്നതും ഗുജറാത്തിന്റെ വികസനത്തിന് എന്തെങ്കിലും സംഭാവന ചെയ്യുന്നതും ആ അമ്മയുടെ  കൃപ കൊണ്ടാണ്.

ഈ കൂട്ടായ്മയുടെ ശക്തി ഞാൻ എപ്പോഴും അനുഭവിച്ചിട്ടുണ്ട്. ഇന്ന്, അയോധ്യയിലും രാജ്യത്തുടനീളവും ഭഗവാൻ രാമചന്ദ്ര ജിയുടെ ‘പ്രഗത്യ മഹോത്സവം’ ഗംഭീരമായി ആഘോഷിക്കുന്നു. അത് നമുക്കും വളരെ പ്രധാനമാണ്.

കഴിഞ്ഞ 35 വർഷമായി നിങ്ങളുടെ ഇടയിൽ വന്ന് മാതാ ഉമിയയുടെ കാൽക്കൽ വണങ്ങുന്നത് എനിക്ക് പുതുമയുള്ള കാര്യമല്ല. 2008-ൽ ഇവിടെ വന്ന് ക്ഷേത്രം സമർപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി . ഈ വിശുദ്ധ വാസസ്ഥലം എല്ലായ്‌പ്പോഴും ഭക്തിയുടെ കേന്ദ്രമാണ്, എന്നാൽ ഇത് സാമൂഹിക ബോധത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുന്നു. ഇന്ന് 60-ലധികം മുറികളും നിരവധി വിവാഹ ഹാളുകളും ഒരു വലിയ ഭക്ഷണശാലയും ഉണ്ട്. മാ ഉമിയയുടെ കൃപയാൽ, മാ ഉമിയയുടെയും സമൂഹത്തിന്റെയും ഭക്തരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ നിങ്ങളെല്ലാവരും ബോധപൂർവമായ ശ്രമങ്ങൾ നടത്തി. 14 വർഷത്തിനുള്ളിൽ അതിന്റെ വിപുലീകരണത്തിന് മാ ഉമിയയുടെ എല്ലാ ട്രസ്റ്റികളെയും പരിപാലകരെയും ഭക്തരെയും ഞാൻ അഭിനന്ദിക്കുന്നു.

വളരെ വൈകാരികമായ ഒരു നിരീക്ഷണമാണ് നമ്മുടെ മുഖ്യമന്ത്രി നടത്തിയത്. ഈ ഭൂമി നമ്മുടെ അമ്മയാണെന്നും ഞാൻ ഉമിയ മാതാവിന്റെ ഭക്തനാണെങ്കിൽ ഭൂമി മാതാവിനെ വേദനിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവുമില്ലാതെ നാം  വീട്ടിൽ അമ്മയ്ക്ക് മരുന്ന് നൽകുമോ രക്തം മാറ്റുമോ? അമ്മയ്ക്ക് ആവശ്യമുള്ളത്രയും നൽകണമെന്ന് നമുക്കറിയാം. എന്നാൽ ഭൂമി മാതാവിന് ഇത് അല്ലെങ്കിൽ അത് വേണമെന്ന് നാം  ഊഹിച്ചു. അമ്മ നമ്മോട് വേർപിരിയില്ലേ?

തൽഫലമായി, നിരവധി പ്രശ്നങ്ങൾ നമുക്ക് കാണാൻ കഴിയും. മാതൃഭൂമിയെ രക്ഷിക്കുക എന്നത് ഒരു വലിയ പ്രചാരണമാണ്. പണ്ട് ജലക്ഷാമത്തിന്റെ നടുവിലായിരുന്നു നാം . വരൾച്ച നമ്മുടെ  നിത്യ ആശങ്കയായിരുന്നു. പക്ഷേ, ചെക്ക് ഡാമുകൾ നിർമ്മിക്കുക, ജലസംഭരണം നടത്തുക, ഒരു തുള്ളി കൂടുതൽ വിളവെടുപ്പ് നടത്തുക, ഡ്രിപ്പ് ഇറിഗേഷൻ തുടങ്ങിയ കാമ്പെയ്‌നുകൾ ആരംഭിക്കുകയും സൗനി പദ്ധതി നടപ്പിലാക്കുകയും ചെയ്തതുമുതൽ ജലസംരക്ഷണത്തിനായി നാം  വളരെയധികം പരിശ്രമിച്ചു.

ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, എന്റെ സംസ്ഥാനത്തെ ജലം ഉറപ്പാക്കാൻ ചെലവഴിച്ച പണവും പരിശ്രമവും സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഞാൻ പറയുമായിരുന്നു. നമ്മുടെ ഗവൺമെന്റിന്റെ ഭൂരിഭാഗം സമയവും ചെലവഴിച്ചത് വെള്ളം നൽകാനാണ്. അതിനാൽ മറ്റ് സംസ്ഥാനങ്ങൾ ആശ്ചര്യപ്പെട്ടു, കാരണം അവർക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിയില്ല. നിങ്ങളുടെ എല്ലാവരുടെയും സഹകരണത്തോടെ ഞങ്ങൾ ഒരു ബഹുജന പ്രസ്ഥാനം ആരംഭിച്ചതിനാൽ ഞങ്ങൾ പതുക്കെ ആ പ്രശ്നത്തിൽ നിന്ന് കരകയറി. ആ ജനകീയ മുന്നേറ്റം ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയായിരുന്നു. ഇന്ന് വെള്ളത്തെക്കുറിച്ചുള്ള അവബോധമുണ്ട്. എന്നിട്ടും, ജലസംഭരണത്തിൽ നാം നിസ്സംഗത പാലിക്കരുതെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം മഴയുടെ വരവിനുമുമ്പ് അത് ചെയ്യണം. കുളങ്ങൾ കൂടുതൽ ആഴത്തിൽ കുഴിക്കുകയും ഓടകൾ വൃത്തിയാക്കുകയും വേണം. ഇതെല്ലാം ചെയ്താൽ മാത്രമേ വെള്ളം ഭൂമിയിലേക്ക് കുമിഞ്ഞുകൂടുകയുള്ളൂ. അതുപോലെ, രാസവസ്തുക്കളെ എങ്ങനെ ഒഴിവാക്കാമെന്ന് ഇപ്പോൾ നമ്മൾ ചിന്തിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, ഒരു ദിവസം ഭൂമി മാതാവ് പറയും, ഇപ്പോൾ മതി, എനിക്ക് നിങ്ങളെ സേവിക്കാൻ താൽപ്പര്യമില്ല. എത്ര വിയർപ്പിച്ചാലും വിലകൂടിയ വിത്ത് വിതച്ചാലും വിളവില്ല. ഭൂമി മാതാവിനെ രക്ഷിക്കണം. പ്രകൃതി കൃഷിക്ക് വേണ്ടി പൂർണമായും സമർപ്പിതനായ ഒരു ഗവർണറെ ഗുജറാത്തിൽ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്. അദ്ദേഹം ഗുജറാത്തിലെ എല്ലാ താലൂക്കുകളിലും പോയി ജൈവ  കൃഷിക്കായി നിരവധി കർഷക സമ്മേളനങ്ങൾ സംഘടിപ്പിച്ചതായി എന്നെ അറിയിച്ചിട്ടുണ്ട്. എനിക്ക് സന്തോഷമുണ്ട്, ലക്ഷക്കണക്കിന് കർഷകർ സ്വാഭാവിക  കൃഷിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും അവർ അഭിമാനിക്കുന്നുവെന്നും രൂപാല ജി ഞങ്ങളോട് പറയുകയായിരുന്നു. സ്വാഭാവിക കൃഷി ചെലവ് കുറയ്ക്കും എന്നതും സത്യമാണ്. ഇപ്പോഴിതാ സൗമ്യവും നിശ്ചയദാർഢ്യവുമുള്ള മുഖ്യമന്ത്രി വിളിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ വികാരം യാഥാർത്ഥ്യമാക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഗുജറാത്തിലെ ഗ്രാമങ്ങളിലുടനീളമുള്ള കർഷകർ സ്വാഭാവിക കൃഷിക്കായി മുന്നോട്ടുവരണം. ഞാനും കേശുഭായിയും വെള്ളത്തിനായി എത്ര കഠിനാധ്വാനം ചെയ്തുവോ അതുപോലെ ഭൂപേന്ദ്രഭായിയും ഭൂമി മാതാവിനായി കഠിനാധ്വാനം ചെയ്യുന്നു.

ഭൂമി മാതാവിനെ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ ഗുജറാത്തിലെ എല്ലാ ജനങ്ങളും പങ്കുചേരണം. നിങ്ങൾ ഏറ്റെടുക്കുന്ന ഏത് ജോലിയിലും നിങ്ങൾ ഒരിക്കലും പിന്മാറിലെന്നത്  ഞാൻ കണ്ടു. ഉൻജായിലെ 'ബേട്ടി ബച്ചാവോ' (പെൺകുട്ടിയെ രക്ഷിക്കുക)യെക്കുറിച്ച് ഞാൻ വളരെ ആശങ്കാകുലനായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. ക്ഷേത്രനഗരമായ മാ ഉമിയയിൽ പെൺമക്കളുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. അപ്പോൾ ഞാൻ മാ ഉമിയയുടെ കാൽക്കൽ നമസ്കരിച്ചു, പെൺമക്കളെ രക്ഷിക്കാൻ സമൂഹത്തിലെ ആളുകളിൽ നിന്ന് ഒരു വാഗ്ദാനവും തേടി. മാ ഉമിയയുടെയും മാ ഖോദൽധാമിന്റെയും മുഴുവൻ ഗുജറാത്തിലെയും വിശ്വാസികൾ പ്രതിജ്ഞയെടുത്തു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. തൽഫലമായി, ഭ്രൂണഹത്യയും പെൺമക്കളെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം ബോധവൽക്കരണം ഉണ്ടായി. ഇന്ന് നിങ്ങൾ ഗുജറാത്തിലെ പെൺമക്കളുടെ നേട്ടങ്ങൾക്ക് സാക്ഷിയാണ്. മെഹ്‌സാനയിലെ ഞങ്ങളുടെ ദിവ്യാംഗയായ  മകൾ ഒളിമ്പിക്‌സിന് പോയി ഇന്ത്യൻ പതാക ഉയർത്തി. ഇത്തവണ ഒളിമ്പിക്‌സിന് പോയ താരങ്ങളിൽ ഗുജറാത്തിൽ നിന്നുള്ള ആറ് പെൺകുട്ടികളും  ഉണ്ടായിരുന്നു. അതിൽ ആരാണ് അഭിമാനിക്കാത്തത്? അതിനാൽ, മാ ഉമിയയോടുള്ള യഥാർത്ഥ ഭക്തി ഈ ശക്തിയിൽ കലാശിക്കുന്നു, ഈ ശക്തിയിൽ നാം മുന്നോട്ട് പോകണം. പ്രകൃതി കൃഷിക്ക് നമ്മൾ എത്രത്തോളം ഊന്നൽ കൊടുക്കുന്നുവോ അത്രയധികം ഭൂപേന്ദ്രഭായിയെ സഹായിക്കുമ്പോൾ നമ്മുടെ മാതാവ് തഴച്ചുവളരും. ഗുജറാത്ത് പൂക്കും. അത് പുരോഗമിക്കും തോറും  കൂടുതൽ പൂക്കും.

എന്റെ മനസ്സിൽ വരുന്ന മറ്റൊരു പ്രശ്നം പോഷകാഹാരക്കുറവാണ്. ഗുജറാത്തിലെ നമ്മുടെ കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നത് നല്ലതല്ല. അമ്മ മകനോട് ഭക്ഷണം കഴിക്കാൻ പറയുന്നു, പക്ഷേ അവൻ കഴിക്കുന്നില്ല. ദാരിദ്ര്യമില്ല, എന്നാൽ ശരീരത്തിന് പോഷണം ലഭിക്കാത്തതാണ് ഭക്ഷണ ശീലങ്ങൾ. ഒരു മകൾക്ക് അനീമിയ ബാധിച്ച് 20-22-24 വയസ്സിൽ വിവാഹം കഴിച്ചാൽ ആ കുട്ടി അവളുടെ വയറ്റിൽ എങ്ങനെ വളരും. അമ്മ ശക്തനല്ലെങ്കിൽ, കുഞ്ഞിന് എന്ത് സംഭവിക്കും? അതിനാൽ, എല്ലാ കുട്ടികളുടെയും പെൺമക്കളുടെയും ആരോഗ്യത്തെക്കുറിച്ച് നാം പ്രത്യേകം ശ്രദ്ധിക്കണം.

മാ ഉമിയയുടെ എല്ലാ ഭക്തരും ഗ്രാമങ്ങൾ സന്ദർശിച്ച് ഒരു സമൂഹത്തിലെയും ഒരു കുട്ടിയും പോഷകാഹാരക്കുറവ് അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. കുട്ടി ശക്തനാണെങ്കിൽ കുടുംബം ശക്തമാകും, സമൂഹം ശക്തമാണെങ്കിൽ രാജ്യവും ശക്തമാകും. നിങ്ങൾ ഇന്ന് 'പടോത്സവ്' ആഘോഷിക്കുകയും രക്തദാന പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇനി നീ ഒരു കാര്യം ചെയ്യ്. മാ ഉമിയ ട്രസ്റ്റ് വഴി ഗ്രാമങ്ങളിലുടനീളം ആരോഗ്യമുള്ള കുട്ടികളുടെ മത്സരം സംഘടിപ്പിക്കുക. 2-4 വയസ്സ് പ്രായമുള്ള എല്ലാ കുട്ടികൾക്കും ഇടയിൽ മത്സരം ഉണ്ടായിരിക്കുകയും ആരോഗ്യമുള്ള കുട്ടിക്ക് പ്രതിഫലം നൽകുകയും വേണം. അന്തരീക്ഷം ആകെ മാറും. ഇതൊരു ചെറിയ ജോലിയാണ്, പക്ഷേ നമുക്ക് അത് നന്നായി ചെയ്യാൻ കഴിയും.

ഇവിടെ ധാരാളം കല്യാണമണ്ഡപങ്ങൾ പണിതിട്ടുണ്ടെന്നു പറയാറുണ്ട്. വർഷം മുഴുവനും വിവാഹങ്ങൾ നടക്കുന്നില്ല. ആ സ്ഥലം (വിവാഹങ്ങൾ ഇല്ലാത്തപ്പോൾ) എന്ത് പ്രയോജനം? പാവപ്പെട്ട കുട്ടികൾക്കായി കോച്ചിംഗ് ക്ലാസുകൾ നടത്താം, അവരെ ഒന്നോ രണ്ടോ മണിക്കൂർ പഠിപ്പിക്കാൻ സമൂഹത്തിലെ ആളുകൾക്ക് മുന്നോട്ട് വരാം. സ്ഥലം നന്നായി വിനിയോഗിക്കും. അതുപോലെ, ഇത് യോഗയുടെ കേന്ദ്രമായി ഉപയോഗിക്കാം. ഒരാൾക്ക് രാവിലെ മാ ഉമിയ സന്ദർശിക്കാം, ഏകദേശം 1-2 മണിക്കൂർ യോഗ സെഷനുകൾ ഉണ്ടായിരിക്കും. സ്ഥലം ശരിയായി വിനിയോഗിച്ചാൽ മാത്രമേ അത് യഥാർത്ഥ അർത്ഥത്തിൽ സാമൂഹിക ബോധത്തിന്റെ കേന്ദ്രമാകൂ. ഇക്കാര്യത്തിൽ നാം പരിശ്രമിക്കണം.

ഇത് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ കാലഘട്ടമാണ്. ഒരു തരത്തിൽ ഇത് നമുക്ക് വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്. 2047ൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ നമ്മൾ, നമ്മുടെ ഗ്രാമങ്ങൾ, നമ്മുടെ സമൂഹം, നമ്മുടെ രാജ്യം എവിടെയായിരിക്കുമെന്ന് ഓരോ പൗരനും ഈ സ്വപ്നം കാണുകയും തീരുമാനിക്കുകയും വേണം. അമൃത് മഹ്തോസവിലൂടെ നമുക്ക് അത്തരം ബോധം കൊണ്ടുവരാൻ കഴിയും, അതുവഴി നല്ല പ്രവർത്തനങ്ങൾ നടത്താനാകും. സമൂഹം ഇപ്പോൾ നമ്മുടെ പുതിയ തലമുറയെ തൃപ്തിപ്പെടുത്തുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം തികയുന്ന വേളയിൽ എല്ലാ ജില്ലകളിലും 75 അമൃത് സരോവർ (കുളങ്ങൾ) നിർമ്മിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി. പഴയ കുളങ്ങൾ വലുതും ആഴവും മികച്ചതുമാക്കാം. എല്ലാ ജില്ലയിലും എഴുപത്തഞ്ച് കുളങ്ങൾ! 25 വർഷങ്ങൾക്ക് ശേഷം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ, രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിൽ ഗ്രാമങ്ങളിലെ ജനങ്ങൾ ഈ കുളങ്ങൾ നിർമ്മിച്ചതായി ആ തലമുറ കാണുമെന്ന് സങ്കൽപ്പിക്കുക. കുളങ്ങളാൽ ഗ്രാമത്തിന്റെ ശക്തി വർദ്ധിക്കുന്നു. വെള്ളമുള്ളപ്പോൾ ഒരു ‘പതിദാർ’ (ഭൂവുടമ) ‘പാനി ദാർ’ (ജലദാതാവ്) ആയി മാറുന്നു. അതിനാൽ, മാ ഉമിയയുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും 75 കുളങ്ങൾ നിർമ്മിക്കാനുള്ള പ്രചാരണം നമുക്ക് ഏറ്റെടുക്കാം. പിന്നെ അതൊരു വലിയ പ്രശ്നമല്ല. ലക്ഷക്കണക്കിന് ചെക്ക് ഡാമുകൾ നിർമ്മിച്ച നമ്മൾ അങ്ങനെയുള്ളവരാണ്. അത് എത്ര വലിയ സേവനമാണെന്ന് നിങ്ങൾ സങ്കൽപ്പിക്കുക. 2023 ഓഗസ്റ്റ് 15-ന് മുമ്പ് ഇത് പൂർത്തിയാക്കണം. ഇത് സമൂഹത്തിന് പ്രചോദനമാകും. എല്ലാ ആഗസ്ത് 15 നും കുളത്തിന് സമീപം പതാക ഉയർത്താൻ ഗ്രാമത്തിലെ ഒരു മുതിർന്ന അംഗത്തെ വിളിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. രാഷ്ട്രീയക്കാരെ വിളിക്കുന്നതിനുപകരം, ഗ്രാമത്തിലെ മുതിർന്ന അംഗത്തെ വിളിച്ച് പതാക ഉയർത്തൽ പരിപാടി സംഘടിപ്പിക്കുക.

ഇന്ന് ഭഗവാൻ രാമചന്ദ്ര ജിയുടെ ജന്മദിനമാണ്. ഭഗവാൻ രാമചന്ദ്രജിയെ ഓർക്കുമ്പോൾ ശബരി, കേവാത്ത്, നിഷാദ് തുടങ്ങിയവരെയാണ് ഓർമ്മ വരുന്നത്. സമൂഹത്തിലെ പിന്നോക്ക സമുദായത്തെ പരിപാലിക്കുന്നയാൾക്ക് ഭാവിയിൽ ജനങ്ങളുടെ മനസ്സിൽ ആദരവ് ലഭിക്കുമെന്നർത്ഥം. മാ ഉമിയയുടെ ഭക്തർ സമൂഹത്തിലെ പിന്നാക്കക്കാരെയും, ഏതൊരു സമൂഹത്തിലെയും വിഷാദരോഗികളെയും ദരിദ്രരെയും തങ്ങളുടേതായി കണക്കാക്കണം. രാമൻ ശ്രീരാമനും പുരുഷോത്തമനും ആയിത്തീർന്നു, സമൂഹത്തിലെ ദരിദ്രർക്കിടയിൽ പ്രവർത്തിച്ചു ജീവിച്ചതിനാൽ മഹത്വമേറ്റു. സ്വന്തം പുരോഗതി ഉറപ്പാക്കുമ്പോൾ, മാ ഉമിയയുടെ ഭക്തരും ആരും പിന്നോക്കം പോകരുതെന്ന് ആശങ്കപ്പെടണം. അപ്പോൾ മാത്രമേ നമ്മുടെ പുരോഗതി യഥാർത്ഥമാകൂ, അല്ലാത്തപക്ഷം, പിന്നിൽ നിൽക്കുന്നവൻ പുരോഗതി കൈവരിക്കുന്നവനെ പിന്നോട്ട് വലിക്കും. അപ്പോൾ നമ്മൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. അതിനാൽ, മുന്നോട്ട് പോകുന്നതിനൊപ്പം, നമുക്ക് പിന്നിലുള്ളവരെ ഉയർത്തിക്കൊണ്ടുവന്നാൽ നാമെല്ലാവരും മുന്നോട്ട് പോകും.

ശ്രീരാമന്റെ ‘പ്രഗത്യ മഹോത്സവ’വും മാ ഉമിയയുടെ ‘പടോത്സവ’വും നടക്കുന്നുണ്ട്, അത്രയും വലിയ ജനക്കൂട്ടം തടിച്ചുകൂടി. അതിനാൽ, കൊറോണ എന്ന വലിയ പ്രതിസന്ധിയെ നാം  നേരിട്ടുവെന്നും അതിന്റെ അപകടം അവസാനിച്ചിട്ടില്ലെന്നും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അത് ഇപ്പോഴും എവിടെയോ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് വളരെ വഞ്ചനാപരമാണ്. അതിനാൽ, നമ്മുടെ കാവൽ കുറയ്ക്കേണ്ടതില്ല. കൊറോണയെ നേരിടാൻ ഇന്ത്യ 185 കോടി ഡോസ് വാക്സിനുകൾ ജനങ്ങൾക്ക് നൽകിയതിൽ ലോകമെമ്പാടുമുള്ള ആളുകൾ ആശ്ചര്യപ്പെടുന്നു. സമൂഹത്തിന്റെ സഹകരണം കൊണ്ടാണ് ഇത് സാധ്യമായത്. അതുകൊണ്ട് തന്നെ വലിയ തോതിൽ ബോധവൽക്കരണം നടത്തേണ്ടതുണ്ട്. അതുപോലെ, ഇത് ശുചിത്വത്തെക്കുറിച്ചും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരായ പ്രചാരണത്തെക്കുറിച്ചും ആണ്. എന്തുകൊണ്ട് ഈ പ്രചാരണങ്ങൾ നമ്മുടെ സ്വഭാവമായി മാറരുത്? ഞങ്ങൾ പശുക്കളെ ആരാധിക്കുന്നു, മാ ഉമിയയുടെ ഭക്തരാണ്, മൃഗങ്ങളോട് ബഹുമാനമുണ്ട്. മാ ഉമിയയുടെ ഭക്തൻ എന്ന നിലയിൽ പശുക്കൾ പ്ലാസ്റ്റിക് തിന്നുന്നത് യോജിച്ചതല്ല. ഇക്കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. മതപരമായ ആവേശത്തോടൊപ്പം, മുഴുവൻ യുവതലമുറയെയും നിങ്ങൾക്കൊപ്പം കൂട്ടിക്കൊണ്ടാണ് നിങ്ങൾ രക്തദാന പരിപാടികളും മറ്റും സംഘടിപ്പിച്ചത്. നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ. ദൂരെ നിന്ന് പോലും നിങ്ങളുടെ ഇടയിൽ നിൽക്കാൻ എനിക്ക് അവസരം ലഭിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ്.

നിങ്ങൾക്കെല്ലാവർക്കും ഒരുപാട് ആശംസകൾ! മാ ഉമിയയുടെ കാൽക്കൽ ഞാൻ വണങ്ങുന്നു!

നന്ദി!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s contribution to BRICS: Nari Shakti moves from promise to delivery

Media Coverage

India’s contribution to BRICS: Nari Shakti moves from promise to delivery
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister speaks with the President of Iran
June 30, 2026
President Pezeshkian briefs PM on the recent developments in West Asia.
PM welcomes the understanding reached and reiterates the need for continued efforts for lasting peace and stability.

Prime Minister Shri Narendra Modi had a telephone conversation today with the President of the Islamic Republic of Iran, H.E. Dr. Masoud Pezeshkian.

President Pezeshkian briefed the Prime Minister on the recent developments in West Asia and the way forward.

Prime Minister welcomed the understanding reached, and reiterated India’s consistent position that all issues must be resolved through dialogue and diplomacy.

Prime Minister reiterated the need for continued efforts to ensure lasting peace and stability in the region, and for safeguarding freedom of navigation and commerce.