എല്ലാവർക്കും അവസരങ്ങൾ നൽകുന്ന തുറന്ന വേദികൾ, സകലർക്കും വേണ്ടിയുള്ള വേദികൾ, എല്ലാവർക്കും പുരോഗതി എന്നിവ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
ആഗോള തടസ്സങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമിടയിലും, ഇന്ത്യയുടെ വളർച്ച ശ്രദ്ധേയമായി തുടരുന്നു: പ്രധാനമന്ത്രി
ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കണം; ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയുന്ന എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കണം: പ്രധാനമന്ത്രി
എല്ലാ ഘടകങ്ങളും 'ഇന്ത്യയിൽ നിർമ്മിച്ചത്' എന്ന അടയാളം വഹിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യയിൽ,ഞങ്ങൾ ഒരു ഊർജ്ജസ്വലമായ പ്രതിരോധമേഖല വികസിപ്പിക്കുകയാണ് :പ്രധാനമന്ത്രി
ജിഎസ്ടിയിലെ ഘടനാപരമായ പരിഷ്കാരങ്ങൾ ഇന്ത്യയുടെ വളർച്ചാ പ്രയാണത്തിന് പുതിയ ചിറകുകൾ നൽകും: പ്രധാനമന്ത്രി

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, യുപി ​ഗവൺമെന്റ് മന്ത്രിമാർ, യുപി ബിജെപി പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി ജി, വ്യവസായ മേഖലയിലെ സുഹൃത്തുക്കളേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ മാന്യവ്യക്തിത്വങ്ങളേ...

ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിൽ പങ്കെടുത്ത എല്ലാ വ്യാപാരികളെയും, നിക്ഷേപകരെയും, സംരംഭകരെയും, യുവ സുഹൃത്തുക്കളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. 2200-ലധികം പ്രദർശകർ ഇവിടെ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്തവണ, വ്യാപാര പ്രദർശനത്തിന്റെ പങ്കാളിരാഷ്ട്രം റഷ്യയാണ്. ഇതിനർത്ഥം ഈ വ്യാപാര പ്രദർശനത്തിൽ, കാലം തെളിയിച്ച പങ്കാളിത്തം ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നാണ്. ഈ പരിപാടി സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ജിയെയും, മറ്റ് എല്ലാ ​ഗവൺമെന്റ് സഹപ്രവർത്തകരേയും, പങ്കാളികളേയും ഞാൻ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന് നമ്മുടെ മാർ​ഗദർശിയായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ജന്മദിനമാണ്. ദീൻദയാൽ ജി നമുക്ക് അന്ത്യോദയയുടെ പാത കാണിച്ചുതന്നു. അന്ത്യോദയ എന്നാൽ ഏറ്റവും പിന്നിലുള്ളയാളുടെ ഉയർച്ചയാണ്. ദരിദ്രരിൽ ഏറ്റവും ദരിദ്രരിലേക്ക് വികസനം എത്തണം, എല്ലാ വിവേചനങ്ങളും അവസാനിക്കണം. ഇതാണ് അന്ത്യോദയ, സാമൂഹിക നീതിയുടെ ശക്തി അന്ത്യോദയയിലാണ്. ഇന്ന് ഇന്ത്യ ലോകത്തിന് ഈ വികസന മാതൃക വാഗ്ദാനം ചെയ്യുന്നു.

സുഹൃത്തുക്കളേ, 

ഞാൻ നിങ്ങൾക്ക് ഒരു ഉദാഹരണം തരാം. ഇന്ന്, നമ്മുടെ ഫിൻടെക് (സാമ്പത്തിക സാങ്കേതികവിദ്യ) മേഖല ലോകമെമ്പാടും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. ഈ ഫിൻടെക് മേഖലയുടെ ഏറ്റവും പ്രധാനപ്പെട്ട വശം അത് സമഗ്ര വികസനത്തെ ഗണ്യമായി ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നതാണ്. എല്ലാവരെയും ഒപ്പം കൊണ്ടുപോകുന്ന തുറന്ന പ്ലാറ്റ്‌ഫോമുകൾ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്. യുപിഐ, ആധാർ, ഡിജി ലോക്കർ, ONDC എന്നിവ എല്ലാവർക്കും അവസരം നൽകുന്നു. അതായത് എല്ലാവർക്കും പ്ലാറ്റ്‌ഫോം, എല്ലാവർക്കും പുരോഗതി. ഇന്ന് അതിന്റെ ഫലം ഇന്ത്യയിൽ എല്ലായിടത്തും ദൃശ്യമാണ്. മാളിൽ ഷോപ്പിംഗ് നടത്തുന്ന വ്യക്തിയും യുപിഐ ഉപയോഗിക്കുന്നു, റോഡിൽ ചായ വിൽക്കുന്ന വ്യക്തിയും യുപിഐ ഉപയോഗിക്കുന്നു. ഒരുകാലത്ത് വൻകിട കമ്പനികൾക്ക് മാത്രം ലഭ്യമായിരുന്ന ഔപചാരിക ക്രെഡിറ്റ് ഇപ്പോൾ പ്രധാനമന്ത്രി സ്വാനിധി വഴി തെരുവ് കച്ചവടക്കാരിലേക്ക് എത്തുന്നു.

സുഹൃത്തുക്കളേ,

അത്തരത്തിലൊന്നാണ് ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ്, അതായത് GeM. ഒരു കാലത്ത്, ഗവൺമെന്റിന് എന്തെങ്കിലും സാധനങ്ങൾ വിൽക്കേണ്ടി വന്നാൽ, അത് വലിയ കമ്പനികളുടെ കൈകളിലായിരുന്നു, ഒരു തരത്തിൽ അത് അവരുടെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ ഇന്ന്, ഏകദേശം 25 ലക്ഷം വിൽപ്പനക്കാരും സേവന ദാതാക്കളും GeM പോർട്ടലുമായി ബന്ധിപ്പിച്ച് ​ഗവൺമെന്റിന് വിതരണം ചെയ്യുന്നു. ഇവർ ചെറുകിട വ്യാപാരികൾ, സംരംഭകർ, കടയുടമകൾ എന്നിവരാണ്, അവർ ഇന്ത്യാ ഗവൺമെന്റിന്റെ ആവശ്യപ്രകാരം, അവരുടെ സാധനങ്ങൾ നേരിട്ട് ഇന്ത്യാ ഗവൺമെന്റിന് വിൽക്കുന്നു, ഇന്ത്യാ ഗവൺമെന്റ് അവ വാങ്ങുന്നു. ഇതുവരെ ഇന്ത്യാ ഗവൺമെന്റ് GeM വഴി 15 ലക്ഷം കോടി രൂപയുടെ സാധനങ്ങളോ സേവനങ്ങളോ വാങ്ങിയിട്ടുണ്ടെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഈ പോർട്ടലിൽ നമ്മുടെ MSME-കളിൽ നിന്ന് ഏകദേശം 7 ലക്ഷം കോടി രൂപയുടെ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. മുൻ ഗവൺമെന്റുകളുടെ കാലത്ത് ഇത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു, എന്നാൽ ഇന്ന് രാജ്യത്തിന്റെ വിദൂര കോണുകളിലുള്ള ചെറുകിട കടയുടമകൾ പോലും GeM പോർട്ടലിൽ അവരുടെ സാധനങ്ങൾ വിൽക്കുന്നു. യഥാർത്ഥ അർത്ഥത്തിൽ ഇതാണ് അന്ത്യോദയ, ഇതാണ് വികസനത്തിന്റെ അടിത്തറ.

 

സുഹൃത്തുക്കളേ,

ഇന്ന്, 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ലോകത്ത് നടക്കുന്ന തടസ്സങ്ങളും അനിശ്ചിതത്വങ്ങളും ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ വളർച്ച ശ്രദ്ധേയമാണ്. തടസ്സങ്ങൾ നമ്മെ വ്യതിചലിപ്പിക്കുന്നില്ല, പക്ഷേ ആ സാഹചര്യങ്ങളിൽ നിന്ന് നമുക്ക് പുതിയ ദിശകൾ കണ്ടെത്താം, ഒരു പുതിയ ദിശയിലേക്കുള്ള അവസരങ്ങൾ നമുക്ക് കണ്ടെത്താം. അതിനാൽ, ഈ തടസ്സങ്ങൾക്കിടയിൽ, ഇന്ന് ഇന്ത്യ വരും ദശകങ്ങൾക്കുള്ള അടിത്തറ ശക്തിപ്പെടുത്തുകയാണ്. ഇതിലും, നമ്മുടെ ദൃഢനിശ്ചയം, നമ്മുടെ മന്ത്രം, സ്വാശ്രയ ഇന്ത്യ എന്നതാണ്. മറ്റുള്ളവരെ ആശ്രയിക്കുന്നതിനേക്കാൾ വലിയ നിസ്സഹായത മറ്റൊന്നില്ല. മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഒരു രാജ്യം മറ്റുള്ളവരെ എത്രത്തോളം ആശ്രയിക്കുന്നുവോ അത്രത്തോളം അതിന്റെ വളർച്ച കൂടുതൽ വിട്ടുവീഴ്ച ചെയ്യപ്പെടും. അതിനാൽ, ഇന്ത്യ പോലുള്ള ഒരു രാജ്യം ആരെയും ആശ്രയിക്കുന്നത് ഇനി സ്വീകാര്യമല്ല, അതിനാൽ ഇന്ത്യയെ സ്വാശ്രയമാക്കേണ്ടിവരും. ഇന്ത്യയിൽ നമുക്ക് നിർമ്മിക്കാൻ കഴിയുന്ന എല്ലാ ഉൽപ്പന്നങ്ങളും നമ്മൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കണം. ഇന്ന്, എന്റെ മുന്നിൽ ധാരാളം സംരംഭകരും വ്യാപാരികളും ഇരിക്കുന്നത് ഞാൻ കാണുന്നു. ഈ സ്വാശ്രയ ഇന്ത്യ ക്യാമ്പെയ്‌നിൽ നിങ്ങൾ വലിയ പങ്കാളികളാണ്. സ്വാശ്രയ ഇന്ത്യയെ ശക്തിപ്പെടുത്തുന്ന രീതിയിൽ നിങ്ങളുടെ ബിസിനസ്സ് മോഡൽ വികസിപ്പിക്കാൻ ഞാൻ ഇന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

മെയ്ക്ക് ഇൻ ഇന്ത്യയിലും നിർമ്മാണത്തിലും ​ഗവൺമെന്റ് എത്രമാത്രം ഊന്നൽ നൽകുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് നിങ്ങളുടെ ബിസിനസ്സ് എളുപ്പമാക്കുന്നതിനായി ഞങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നത്. 40,000-ത്തിലധികം നിർബന്ധിത വ്യവസ്ഥകൾ ​ഗവൺമെന്റ് ഇല്ലാതാക്കി. ബിസിനസ്സിലെ ചെറിയ തെറ്റുകൾക്ക് പോലും നിങ്ങൾക്കെതിരെ കേസെടുക്കാൻ ഇടയാക്കിയിരുന്ന നൂറുകണക്കിന് നിയമങ്ങൾ ​ഗവൺമെന്റ് ക്രിമിനൽ കുറ്റമല്ലാതാക്കി. ​ഗവൺമെന്റ് നിങ്ങളുടെ തോളോട് തോൾ ചേർന്ന് നടക്കുന്നു.

പക്ഷേ, സുഹൃത്തുക്കളേ,

എനിക്കും ചില പ്രതീക്ഷകളുണ്ട്, അത് ഞാൻ തീർച്ചയായും നിങ്ങളുമായി പങ്കിടും. നിങ്ങൾ എന്ത് നിർമ്മിക്കുന്നുവോ, അത് മികച്ച ഗുണനിലവാരമുള്ളതായിരിക്കണം, മികച്ചതിൽ ഏറ്റവും മികച്ചതായിരിക്കണം. ഇന്ന്, തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം തുടർച്ചയായി മെച്ചപ്പെടണം, അവ ഉപഭോക്തൃ സൗഹൃദമായിരിക്കണം, ദീർഘകാലത്തേക്ക് ഉപയോഗപ്രദമായിരിക്കണം എന്ന ചിന്തയാണ് നാട്ടുകാർ മനസ്സിൽ സൂക്ഷിക്കുന്നത്. അതിനാൽ, ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ഇന്ന്, രാജ്യത്തെ ഓരോ പൗരനും സ്വദേശിയുമായി ബന്ധപ്പെടുന്നു, സ്വദേശി വാങ്ങാൻ ആഗ്രഹിക്കുന്നു, അഭിമാനത്തോടെ, "ഇതാണ് സ്വദേശി" എന്ന് പറയുന്നു. ഇന്ന് നമ്മൾ എല്ലായിടത്തും ഈ വികാരം അനുഭവിക്കുന്നു. നമ്മുടെ വ്യാപാരികളും ഈ മന്ത്രം സ്വീകരിക്കണം. ഇന്ത്യയിൽ ലഭ്യമായ എന്തിനും മുൻഗണന നൽകണം.

 

സുഹൃത്തുക്കളേ,

ഒരു നിർണായക വിഷയം ഗവേഷണമാണ്. ഗവേഷണത്തിലെ നിക്ഷേപം നാം വർദ്ധിപ്പിക്കേണ്ടതുണ്ട്; നമ്മൾ അത് പലമടങ്ങ് വർദ്ധിപ്പിക്കേണ്ടതുണ്ട്. നവീകരണമില്ലെങ്കിൽ ലോകം സ്തംഭിക്കും, ബിസിനസ്സ് സ്തംഭിക്കും, ജീവിതം സ്തംഭിക്കും. ഇത് പരിഹരിക്കാൻ ​ഗവൺമെന്റ് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ, ഗവേഷണത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണം. ഇതാണ് കാലഘട്ടത്തിന്റെ ആവശ്യം. തദ്ദേശീയ ഗവേഷണം, തദ്ദേശീയ രൂപകൽപ്പന, വികസനം എന്നിവയുടെ ഒരു മുഴുവൻ ആവാസവ്യവസ്ഥയും നാം സൃഷ്ടിക്കണം. 

സുഹൃത്തുക്കളേ,

നിക്ഷേപത്തിനുള്ള അത്ഭുതകരമായ സാധ്യതകളാൽ നിറഞ്ഞതാണ് നമ്മുടെ ഉത്തർപ്രദേശ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉത്തർപ്രദേശിൽ നടന്ന കണക്റ്റിവിറ്റി വിപ്ലവം ലോജിസ്റ്റിക്സ് ചെലവ് ഗണ്യമായി കുറച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ എക്സ്പ്രസ് വേകളുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് മാറി. രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്; രാജ്യത്തെ രണ്ട് പ്രധാന ചരക്ക് ഇടനാഴികളുടെ കേന്ദ്രമാണിത്. പൈതൃക ടൂറിസത്തിലും ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്താണ്. നമാമി ഗംഗേ പോലുള്ള പ്രചാരണങ്ങൾ ഉത്തർപ്രദേശിനെ ക്രൂയിസ് ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി. "ഒരു ജില്ല, ഒരു ഉൽപ്പന്നം" എന്ന സംരംഭം ഉത്തർപ്രദേശിലെ നിരവധി ജില്ലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ വിദേശ അതിഥികളെ കാണേണ്ടിവരുമ്പോൾ ഇക്കാലത്ത് ആർക്ക്, എന്ത് നൽകണമെന്ന് ഞാൻ അധികം ചിന്തിക്കേണ്ടതില്ല. ഞങ്ങളുടെ ടീം "ഒരു ജില്ല, ഒരു ഉൽപ്പന്നം" പട്ടിക പരിശോധിക്കുന്നു, ഞാൻ അവ ലോകമെമ്പാടുമുള്ള ആളുകൾക്ക് നൽകുന്നു.

സുഹൃത്തുക്കളേ,

നിർമ്മാണത്തിലും യുപി പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, ഇലക്ട്രോണിക്സ്, മൊബൈൽ നിർമ്മാണ മേഖലയിൽ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ഉൽ‌പാദക രാജ്യമായി മാറിയിരിക്കുന്നു. ഇതിൽ ഉത്തർപ്രദേശ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന്, ഇന്ത്യയിൽ നിർമ്മിക്കുന്ന ആകെ മൊബൈൽ ഫോണുകളിൽ ഏകദേശം 55 ശതമാനം ഇവിടെ ഉത്തർപ്രദേശിലാണ് നിർമ്മിക്കുന്നത്. സെമികണ്ടക്ടർ മേഖലയിലും ഉത്തർപ്രദേശ് ഇപ്പോൾ ഇന്ത്യയുടെ സ്വാശ്രയത്വം ശക്തിപ്പെടുത്തും. ഏതാനും കിലോമീറ്റർ അകലെ ഒരു വലിയ സെമികണ്ടക്ടർ സൗകര്യത്തിന്റെ നിർമ്മാണം ആരംഭിക്കാൻ പോകുന്നു.

 

സുഹൃത്തുക്കളേ,

പ്രതിരോധ മേഖലയിൽ നിന്നുള്ള മറ്റൊരു ഉദാഹരണം. നമ്മുടെ സേന 'സ്വദേശി'യെ ആഗ്രഹിക്കുന്നു, മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ, ഇന്ത്യയിൽ തന്നെ ഒരു ഊർജ്ജസ്വലമായ പ്രതിരോധ മേഖല ഞങ്ങൾ വികസിപ്പിക്കുകയാണ്. എല്ലാ ഘടകങ്ങളും "ഇന്ത്യയിൽ നിർമ്മിച്ചത്" എന്ന ലേബൽ വഹിക്കുന്ന ഒരു ആവാസവ്യവസ്ഥ ഞങ്ങൾ സൃഷ്ടിക്കുകയാണ്. ഇതിൽ ഉത്തർപ്രദേശ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. റഷ്യയുമായി സഹകരിച്ച് നിർമ്മിച്ച ഫാക്ടറിയിൽ നിന്ന് വളരെ വേഗം എകെ 203 റൈഫിളുകളുടെ ഉത്പാദനം ആരംഭിക്കാൻ പോകുന്നു. യുപിയിൽ ഒരു പ്രതിരോധ ഇടനാഴിയും നിർമ്മിക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈലുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങളുടെ ഉത്പാദനം ഇതിനകം ആരംഭിച്ചു. നിങ്ങൾ എല്ലാവരോടുമായി ഞാൻ അഭ്യർത്ഥിക്കുന്നു, യുപിയിൽ നിക്ഷേപിക്കുക, യുപിയിൽ നിർമ്മിക്കുക. ലക്ഷക്കണക്കിന് MSMEകളുടെ ശക്തമായ ശൃംഖല ഇവിടെയുണ്ട്, അത് തുടർച്ചയായി വളർന്നുവരികയാണ്. അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തി, ഇവിടെ ഒരു സമ്പൂർണ്ണ ഉൽപ്പന്നം നിർമ്മിക്കുക. ഇതിന് എല്ലാ പിന്തുണയും നൽകിക്കൊണ്ട് ഉത്തർപ്രദേശ് ​ഗവൺമെന്റും ഇന്ത്യാ ​ഗവൺമെന്റും നിങ്ങളോടൊപ്പമുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന് പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നിവയ്ക്കുള്ള പ്രതിബദ്ധതയോടെ ഇന്ത്യ അതിന്റെ വ്യവസായത്തോടും, വ്യാപാരികളോടും, പൗരന്മാരോടും ഒപ്പം നിൽക്കുന്നു. മൂന്ന് ദിവസം മുമ്പ്, വരും തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഇന്ത്യയുടെ വളർച്ചയുടെ കഥയ്ക്ക് പുതിയ ചിറകുകൾ നൽകുന്ന ഘടനാപരമായ പരിഷ്കാരങ്ങളാണ് ഈ ജിഎസ്ടി മാറ്റങ്ങൾ. ഈ പരിഷ്കാരങ്ങൾ ജിഎസ്ടി രജിസ്ട്രേഷൻ ലളിതമാക്കുകയും നികുതി തർക്കങ്ങൾ കുറയ്ക്കുകയും MSMEകൾക്കുള്ള റീഫണ്ടുകൾ വേഗത്തിലാക്കുകയും ചെയ്യും. എല്ലാ മേഖലകൾക്കും ഇതിൽ നിന്ന് പ്രയോജനം ലഭിക്കും. ജിഎസ്ടിക്ക് മുമ്പ്, ജിഎസ്ടിക്ക് ശേഷം, ഇപ്പോൾ മൂന്നാം ഘട്ടമായ നെക്സ്റ്റ് ജനറേഷൻ ജിഎസ്ടി പരിഷ്കാരങ്ങൾ എന്നിങ്ങനെ മൂന്ന് സാഹചര്യങ്ങളും നിങ്ങൾ എല്ലാവരും അനുഭവിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങളിലൂടെ എത്ര വലിയ വ്യത്യാസം വന്നിട്ടുണ്ടെന്ന് ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. 2014 ന് മുമ്പുള്ളതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്, അതായത്, നിങ്ങൾ എനിക്ക് ഉത്തരവാദിത്തം നൽകുന്നതിന് മുമ്പുള്ളതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. 2014 ന് മുമ്പ്, നിരവധി നികുതികൾ ഉണ്ടായിരുന്നു, ഒരുതരം നികുതി പിരിമുറുക്കം. അതുകൊണ്ടു തന്നെ ബിസിനസ് ചെലവുകളും കുടുംബ ബജറ്റുകളും ഒരിക്കലും സന്തുലിതമായിരുന്നില്ല; അവ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരുന്നു. 1000 രൂപ വിലയുള്ള ഒരു ഷർട്ടിൽ, 2014 ന് മുമ്പുള്ളതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്, നിങ്ങളുടെ പക്കൽ ഒരു പഴയ ബിൽ ഉണ്ടെങ്കിൽ അത് പുറത്തെടുക്കുക, 2014 ന് മുമ്പ്, 1000 രൂപ വിലയുള്ള ഒരു ഷർട്ടിന് 170 രൂപ നികുതി ചുമത്തിയിരുന്നു. 2017-ൽ നമ്മൾ GST നടപ്പിലാക്കിയപ്പോൾ, അത് നിലവിൽ വന്നതിനുശേഷം, GST നിരക്ക് 170 രൂപയിൽ നിന്ന് 50 രൂപയായി കുറച്ചു. അതായത്, നേരത്തെ 1000 രൂപ വിലയുള്ള ഒരു ഷർട്ടിന്റെ നികുതി 170 രൂപയായിരുന്നു, 2017-ൽ നമ്മൾ GST നടപ്പിലാക്കിയപ്പോൾ അത് 50 രൂപയായി. ഇപ്പോൾ സെപ്റ്റംബർ 22-ന് നടപ്പിലാക്കിയ നിരക്കുകൾക്ക് ശേഷം, 1000 രൂപ വിലയുള്ള അതേ ഷർട്ടിന് 35 രൂപ മാത്രമേ നികുതിയായി നൽകേണ്ടിവരൂ.

സുഹൃത്തുക്കളേ,

2014-ൽ, ടൂത്ത് പേസ്റ്റ്, ഷാംപൂ, ഹെയർ ഓയിൽ, ഷേവിംഗ് ക്രീം മുതലായവയ്ക്ക് ആരെങ്കിലും 100 രൂപ ചെലവഴിച്ചാൽ, 100 രൂപയ്ക്ക് 31 രൂപ എന്ന നിരക്കിൽ 31 രൂപ നികുതി നൽകേണ്ടി വന്നു. അതായത് 100 രൂപയുടെ ബില്ല് 131 രൂപയാകും. 2014 ന് മുമ്പുള്ള ഈ കാലഘട്ടത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. 2017 ൽ ജിഎസ്ടി നിലവിൽ വന്നപ്പോൾ, 100 രൂപ വിലയുള്ള അതേ ഇനം 118 രൂപയായി, 131 രൂപയിൽ നിന്ന് 118 രൂപയായി. അതായത് ഓരോ 100 രൂപ ബില്ലിലും 13 രൂപ നേരിട്ട് ലാഭിക്കാം. ഇപ്പോൾ, അടുത്ത തലമുറ ജിഎസ്ടിയിൽ, അതായത് ഇത്തവണ നടന്ന ജിഎസ്ടി പരിഷ്കരണത്തിൽ, ഈ ഇനങ്ങൾക്ക് 100 രൂപയ്ക്ക് 5 രൂപ വിലവരും, അത് 105 രൂപയായി. 131 രൂപയിൽ നിന്ന് 105 രൂപയായി. ഇതിനർത്ഥം 2014 ന് മുമ്പുള്ളതിനേക്കാൾ സാധാരണ പൗരന് 100 രൂപയ്ക്ക് 26 രൂപ നേരിട്ട് ലാഭിക്കാം, 100 രൂപയ്ക്ക് 26 രൂപ ലാഭിക്കാം. ഈ ഉദാഹരണത്തിൽ നിന്ന് ഒരു ശരാശരി കുടുംബം എല്ലാ മാസവും എത്രമാത്രം ലാഭിക്കുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. ഒരു കുടുംബം അവരുടെ ആവശ്യങ്ങൾക്കുള്ള വാർഷിക ചെലവുകൾ കണക്കാക്കുകയാണെങ്കിൽ, 2014 ൽ ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയെന്ന് കരുതുക, 2014 ന് മുമ്പ് ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ, അവർ ഏകദേശം 25,000 രൂപ നികുതിയായി നൽകേണ്ടിവരുമായിരുന്നു. ഒരു വർഷത്തിനുള്ളിൽ അയാൾ ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയെങ്കിൽ, ഞാൻ വരുന്നതിന് മുമ്പ്, 2014 ന് മുമ്പ് നികുതി 25,000 രൂപയായിരുന്നു. ഇക്കാലത്ത്, ധീരരായ ആളുകൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നു, ദയവായി അവരോട് പറയൂ. എന്നാൽ ഇപ്പോൾ അടുത്ത തലമുറ ജിഎസ്ടിക്ക് ശേഷം, ഒരു കുടുംബത്തിന്റെ വാർഷിക നികുതി വെറും 25,000 രൂപയിൽ നിന്ന് ഏകദേശം 5,000-6,000 രൂപയായി കുറഞ്ഞു. 25000 രൂപയിൽ നിന്ന് 5000 വരെ, കാരണം ഇപ്പോൾ മിക്ക അവശ്യ വസ്തുക്കൾക്കും അഞ്ച് ശതമാനം ജിഎസ്ടി മാത്രമേയുള്ളൂ.

 

സുഹൃത്തുക്കളേ,

നമ്മുടെ ഗ്രാമ സമ്പദ്‌വ്യവസ്ഥയിൽ ട്രാക്ടറുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2014 ന് മുമ്പ്, ഒരു ട്രാക്ടർ വാങ്ങുന്നതിന് ഒരാൾക്ക് എഴുപതിനായിരത്തിലധികം രൂപ നികുതി നൽകേണ്ടി വന്നു. 2014 ന് മുമ്പ് ഇത് എഴുപതിനായിരം രൂപയായിരുന്നു, ഇപ്പോൾ ഒരേ ട്രാക്ടറിന് മുപ്പതിനായിരം രൂപ മാത്രമേ നികുതി ചുമത്തുന്നുള്ളൂ. അതായത് കർഷകന് ഒരു ട്രാക്ടറിൽ നേരിട്ട് നാല്പതിനായിരത്തിലധികം രൂപ ലാഭിക്കാം. അതുപോലെ, ദരിദ്രർക്ക് മുച്ചക്ര വാഹനങ്ങൾ ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. 2014 ന് മുമ്പ്, ഒരു മുച്ചക്ര വാഹനത്തിന് ഏകദേശം അമ്പത്തയ്യായിരം രൂപ നികുതി ചുമത്തിയിരുന്നു, ഒരു മുച്ചക്ര വാഹനത്തിന് 55,000 രൂപ നികുതി ചുമത്തിയിരുന്നു. ഇപ്പോൾ അതേ മുച്ചക്ര വാഹനത്തിന്റെ ജിഎസ്ടി ഏകദേശം 35,000 ആയി കുറഞ്ഞു, അതായത് 20,000 രൂപയുടെ നേരിട്ടുള്ള ലാഭം ഉണ്ടായിട്ടുണ്ട്. അതുപോലെ, ജിഎസ്ടി കുറഞ്ഞതിനാൽ, 2014 നെ അപേക്ഷിച്ച് സ്കൂട്ടറുകൾക്ക് ഏകദേശം 8,000 രൂപയും മോട്ടോർ സൈക്കിളുകൾക്ക് ഏകദേശം 9,000 രൂപയും വിലകുറഞ്ഞു. ഇതിനർത്ഥം ദരിദ്രർ, നവ-മധ്യവർഗം, മധ്യവർഗം തുടങ്ങി എല്ലാവർക്കും ലാഭം ഉണ്ടാക്കാൻ കഴിഞ്ഞു എന്നാണ്.

പക്ഷേ സുഹൃത്തുക്കളേ,

ഇതൊക്കെയാണെങ്കിലും, ചില രാഷ്ട്രീയ പാർട്ടികൾ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. 2014 ന് മുമ്പ് അവർ ഭരിച്ച ​ഗവൺമെന്റിന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ കോൺഗ്രസും സഖ്യകക്ഷികളും പൊതുജനങ്ങളോട് കള്ളം പറയുകയാണ്. കോൺഗ്രസ് ​ഗവൺമെന്റുകളുടെ കാലത്ത് നികുതി വെട്ടിപ്പ് വ്യാപകമായിരുന്നു, കൊള്ളയടിച്ച പണം പോലും കൊള്ളയടിക്കപ്പെട്ടു എന്നതാണ് സത്യം. രാജ്യത്തെ സാധാരണ പൗരൻ നികുതിയുടെ ഭാരം കൊണ്ട് വലയുകയായിരുന്നു. വലിയ തോതിൽ നികുതി കുറയ്ക്കുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്തത് നമ്മുടെ ​ഗവൺമെന്റാണ്. ഈ രാജ്യത്തെ ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയും അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2014 ൽ അവരുടെ ​ഗവൺമെന്റ് അധികാരത്തിലിരുന്നപ്പോൾ, 2 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായ നികുതി ഇളവ് നൽകിയിരുന്നു, പക്ഷേ 2 ലക്ഷം രൂപ മാത്രമായിരുന്നു. ഇന്ന്, 12 ലക്ഷം രൂപയുടെ വരുമാനം നികുതി രഹിതമാക്കുന്നതിലൂടെയും പുതിയ ജിഎസ്ടി പരിഷ്കരണത്തിലൂടെയും, രാജ്യത്തെ ജനങ്ങൾ ഈ വർഷം 2.5 ലക്ഷം കോടി രൂപ ലാഭിക്കാൻ പോകുന്നു.  നാട്ടുകാരുടെ പോക്കറ്റിലെ 2.5 ലക്ഷം കോടി രൂപ ലാഭിക്കും. അതുകൊണ്ടാണ് രാജ്യം ഇന്ന് അഭിമാനത്തോടെ ജിഎസ്ടി ആഘോഷിക്കുന്നത്. ജിഎസ്ടി സമ്പാദ്യോത്സവം ആഘോഷിക്കുന്നത്. ഇവിടെ നിർത്താൻ പോകുന്നില്ലെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. 2017 ൽ, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ ജിഎസ്ടി അവതരിപ്പിച്ചു. 2025 ൽ അത് വീണ്ടും കൊണ്ടുവരുന്നതിലൂടെ ഞങ്ങൾ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും, സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുമ്പോൾ നികുതി ഭാരം കുറയും. നമ്മുടെ നാട്ടുകാരുടെ അനുഗ്രഹത്താൽ, ജിഎസ്ടി പരിഷ്കാരങ്ങളുടെ പ്രക്രിയ തുടരും.

 

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയ്ക്ക് പരിഷ്കാരങ്ങൾക്കായുള്ള ശക്തമായ ഇച്ഛാശക്തിയുണ്ട്, നമുക്ക് ജനാധിപത്യപരവും രാഷ്ട്രീയവുമായ സ്ഥിരതയുണ്ട്, കൂടാതെ നയ പ്രവചനശേഷിയുമുണ്ട്. ഏറ്റവും പ്രധാനമായി, ഇന്ത്യയ്ക്ക് വളരെ വലിയ യുവ, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും ചലനാത്മകമായ യുവ ഉപഭോക്തൃ അടിത്തറയുമുണ്ട്. ഇവയെല്ലാം ലോകത്തിലെ ഒരു പ്രദേശത്തും, അതായത്, ഒരിടത്ത്, ലോകത്തിലെ ഒരു രാജ്യത്തും ഒരുമിച്ച് കാണപ്പെടുന്നില്ല. ഇന്ത്യയ്ക്ക് എല്ലാം ഉണ്ട്. ലോകത്തിലെ ഏതൊരു നിക്ഷേപകനോ കമ്പനിക്കോ അവരുടെ വളർച്ച ത്വരിതപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ഏറ്റവും ആകർഷകമായ തിരഞ്ഞെടുക്കലാണ്. അതിനാൽ, ഇന്ത്യയിൽ, ഉത്തർപ്രദേശിൽ നിക്ഷേപിക്കുന്നത് നിങ്ങൾക്ക് ഒരു വിജയകരമായ സാഹചര്യമാണ്. ഒരുമിച്ചുള്ള, നമ്മുടെ ശ്രമങ്ങൾ ഒരു വികസിത ഇന്ത്യയെയും വികസിത ഉത്തർപ്രദേശിനെയും കെട്ടിപ്പടുക്കും. ഒരിക്കൽ കൂടി, അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിന് നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. വളരെ നന്ദി.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Cabinet approves Rs 4,415 crore upgrade of 233 km NH-347B in Madhya Pradesh

Media Coverage

Cabinet approves Rs 4,415 crore upgrade of 233 km NH-347B in Madhya Pradesh
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
UK Foreign Secretary meets Prime Minister
June 04, 2026

UK Foreign Secretary Yvette Cooper today met Prime Minister Shri Narendra Modi.

The Prime Minister expressed his pleasure upon the meeting and appreciated the deepening of the India-UK partnership in recent times which has unlocked unprecedented growth opportunities for both countries.

The Prime Minister affirmed that the India-UK Vision 2035 will continue to guide the partnership and strengthen joint efforts for the global good.

The Prime Minister posted on X:

"Pleased to meet UK Foreign Secretary Yvette Cooper. Appreciated the deepening of the India-UK partnership in recent times that has unlocked unprecedented growth opportunities for both our countries.

India-UK Vision 2035 will continue to guide our partnership and strengthen our joint efforts for global good.@YvetteCooperMP"