പങ്കിടുക
 
Comments
“Bengaluru is a representation of the startup spirit of India, and it is this spirit that makes the country stand out from the rest of the world”
“Vande Bharat Express is a symbol that India has now left the days of stagnation behind”
“Airports are creating a new playing field for the expansion of businesses while also creating new employment opportunities for the youth of the nation”
“World is admiring the strides India has made in digital payments system”
“Karnataka is leading the way in attracting foreign direct investment in the country”
“Be it governance or the growth of physical and digital infrastructure, India is working on a completely different level”
“Earlier speed was treated as a luxury, and scale as a risk”
“Our heritage is cultural as well as spiritual”
“Development of Bengaluru should be done as envisioned by Nadaprabhu Kempegowda”

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

കർണാടകത്തിലെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ!

പൂജ്യ സ്വാമിജി, കർണാടക ഗവർണർ ശ്രീ തവർചന്ദ് ഗെലോട്ട് ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ ജി, മുൻ മുഖ്യമന്ത്രി ശ്രീ യെദ്യൂരപ്പ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, സംസ്ഥാന സർക്കാരിലെ മന്ത്രിമാർ, എംപിമാർ, നിയമസഭാംഗങ്ങൾ, മറ്റെല്ലാവരും വേദിയിൽ സന്നിഹിതരായിരിക്കുക. വൻതോതിൽ എത്തിയ പ്രമുഖരും എന്റെ പ്രിയ സഹോദരീസഹോദരന്മാരും.

വളരെ വിശേഷപ്പെട്ട ഒരു ദിവസം ബംഗളൂരുവിൽ വരാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ന് കർണാടകയിലെ രണ്ട് മഹാന്മാരുടെ ജന്മദിനമാണ്. ഋഷി  കനക ദാസ ജി നമ്മുടെ സമൂഹത്തെ നയിച്ചു, അതേസമയം ഒനകെ ഒബവ്വ ജി നമ്മുടെ അഭിമാനവും സംസ്കാരവും സംരക്ഷിക്കാൻ സംഭാവന നൽകി. ഈ രണ്ട് വ്യക്തിത്വങ്ങളെ ഒരിക്കൽ കൂടി ഞാൻ നമിക്കുന്നു.

സുഹൃത്തുക്കളേ ,

ഈ മഹത് വ്യക്തികളെ ആദരിക്കുമ്പോൾ, ബെംഗളൂരുവിന്റെയും കർണാടകയുടെയും വികസനവും പൈതൃകവും നാം  ശാക്തീകരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ നിർമ്മിത വന്ദേഭാരത് ട്രെയിൻ ഇന്ന് കർണാടകയ്ക്ക് ലഭിച്ചു. ഈ ട്രെയിൻ ചെന്നൈയെയും രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിനെയും പൈതൃക നഗരമായ മൈസൂരുവിനെയും ബന്ധിപ്പിക്കുന്നു. കർണാടകയിലെ ജനങ്ങളെ അയോധ്യ, പ്രയാഗ്‌രാജ്, കാശി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്ന ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും ഇന്ന് ആരംഭിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലും ഇന്ന് ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ ചില ചിത്രങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ എന്റെ സന്ദർശന വേളയിൽ, ചിത്രങ്ങളിൽ വളരെ മനോഹരമായി കാണപ്പെടുന്ന പുതിയ ടെർമിനൽ കൂടുതൽ ഗംഭീരവും ആധുനികവുമാണെന്ന് ഞാൻ കണ്ടെത്തി. ബെംഗളൂരുവിലെ ജനങ്ങളുടെ വളരെ പഴക്കമുള്ള ഒരു ആവശ്യമായിരുന്നു ഇത്, ഇപ്പോൾ നമ്മുടെ ഗവണ്മെന്റ്  നിറവേറ്റിയിരിക്കുകയാണ്.

സുഹൃത്തുക്കളേ ,

നാദപ്രഭു കെമ്പഗൗഡയുടെ 108 അടി പ്രതിമ അനാച്ഛാദനം ചെയ്യാനും അദ്ദേഹത്തിന്റെ 'ജലാഭിഷേകം' നടത്താനും എനിക്ക് അവസരം ലഭിച്ചു. നാദപ്രഭു കെംപെഗൗഡയുടെ ഈ ഭീമാകാരമായ പ്രതിമ ബെംഗളൂരുവിന്റെയും ഇന്ത്യയുടെയും ഭാവിക്കായി അക്ഷീണമായും അർപ്പണബോധത്തോടെയും പ്രവർത്തിക്കാൻ നമ്മെ പ്രചോദിപ്പിക്കും.

സഹോദരീ സഹോദരന്മാരേ,

പൂജ്യ സ്വാമിജിയുടെ അനുഗ്രഹങ്ങൾക്കും വികാരങ്ങൾ പ്രകടിപ്പിച്ച വിധത്തിനും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

സുഹൃത്തുക്കളേ ,

ഇന്ന് ലോകമെമ്പാടുമുള്ള സ്റ്റാർട്ടപ്പുകൾക്കായി ഇന്ത്യ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഈ സ്വത്വം ശക്തിപ്പെടുത്തുന്നതിൽ ബെംഗളൂരുവിന് വലിയ പങ്കുണ്ട്. സ്റ്റാർട്ടപ്പുകൾ വെറും കമ്പനികളല്ല. സ്റ്റാർട്ടപ്പ് എന്നത് പുതിയ എന്തെങ്കിലും പരീക്ഷിക്കുന്നതിനുള്ള ഒരു അഭിനിവേശമാണ്, അസാധാരണമായ എന്തെങ്കിലും ചിന്തിക്കാനുള്ള അഭിനിവേശമാണ്. ഒരു സ്റ്റാർട്ടപ്പ് എന്നത് ഒരു വിശ്വാസമാണ്, രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികൾക്കും ഒരു പരിഹാരമാണ്. അതിനാൽ, ബെംഗളൂരു ഒരു സ്റ്റാർട്ടപ്പ് ജീവചൈതന്യത്തെ 
 പ്രതിനിധീകരിക്കുന്നു. ഈ സ്റ്റാർട്ടപ്പ് ജീവചൈതന്യം  ഇന്ത്യയെ ഇന്ന് ലോകത്തിന്റെ  മറ്റൊരു തലത്തിൽ  എത്തിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

ഇന്നത്തെ പരിപാടി ബെംഗളൂരുവിന്റെ ഈ യുവത്വത്തിന്റെ പ്രതിഫലനം കൂടിയാണ്. ഇന്ന് ആരംഭിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് വെറുമൊരു ട്രെയിൻ മാത്രമല്ല, പുതിയ ഇന്ത്യയുടെ ഒരു പുതിയ സ്വത്വമാണ് . ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ റെയിൽവേ എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു നേർക്കാഴ്ചയാണിത്. സ്തംഭനാവസ്ഥയുടെ നാളുകൾ ഇന്ത്യ ഉപേക്ഷിച്ചു എന്നതിന്റെ പ്രതീകമാണ് വന്ദേ ഭാരത് എക്സ്പ്രസ്. ഇന്ത്യ ഇപ്പോൾ വേഗത്തിൽ ഓടാൻ ആഗ്രഹിക്കുന്നു, അതിനായി സാധ്യമായതെല്ലാം ചെയ്യുന്നു.

സുഹൃത്തുക്കളേ ,

അടുത്ത 8-10 വർഷത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേയെ മാറ്റാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. 400-ലധികം പുതിയ വന്ദേ ഭാരത് ട്രെയിനുകളും വിസ്ത ഡോം കോച്ചുകളും ഇന്ത്യൻ റെയിൽവേയുടെ പുതിയ ഐഡന്റിറ്റിയായി മാറും. പ്രത്യേക ചരക്ക് ഇടനാഴികൾ ഗതാഗതം വേഗത്തിലാക്കുകയും സമയം ലാഭിക്കുകയും ചെയ്യും. ദ്രുതഗതിയിലുള്ള ബ്രോഡ് ഗേജ് പരിവർത്തനം റെയിൽവേ ഭൂപടത്തിൽ പുതിയ പ്രദേശങ്ങൾ കൊണ്ടുവരുന്നു. ഇതിനെല്ലാം ഇടയിൽ, ഇന്ന് രാജ്യം അതിന്റെ റെയിൽവേ സ്റ്റേഷനുകളും നവീകരിക്കുന്നു. ഇന്ന് നിങ്ങൾ ബംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ജി റെയിൽവേ സ്റ്റേഷനിൽ പോകുമ്പോൾ, നിങ്ങൾക്ക് മറ്റൊരു ലോകമാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ ഇതുപോലെ നവീകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് കണക്കിലെടുത്ത് ബെംഗളൂരു കന്റോൺമെന്റ്, യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനുകളും കർണാടകയിൽ രൂപാന്തരപ്പെടുന്നു.

സുഹൃത്തുക്കളേ ,

വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ നഗരങ്ങൾ തമ്മിലുള്ള ബന്ധവും വലിയ പങ്ക് വഹിക്കും. രാജ്യത്ത് എയർപോർട്ടുകളും എയർ കണക്റ്റിവിറ്റിയും പരമാവധി വിപുലീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ബെംഗളൂരു വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ യാത്രക്കാർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കും. ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന വിമാനയാത്രാ വിപണികളിലൊന്നാണ് ഇന്ത്യ. രാജ്യം പുരോഗമിക്കുന്നതിനനുസരിച്ച് വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണവും കൂടിവരികയാണ്. അതുകൊണ്ട് തന്നെ നമ്മുടെ സർക്കാരും രാജ്യത്ത് പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നുണ്ട്. 2014-ന് മുമ്പ് രാജ്യത്ത് ഏകദേശം 70 വിമാനത്താവളങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഈ എണ്ണം 140-ലധികമായി വർദ്ധിച്ചു, അതായത് ഇരട്ടി. ഈ പുതിയ വിമാനത്താവളങ്ങൾ നമ്മുടെ നഗരങ്ങളുടെ ബിസിനസ് സാധ്യതകൾ വർദ്ധിപ്പിക്കുകയും യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ ,

ലോകമെമ്പാടുമുള്ള ഇന്ത്യയിൽ നിക്ഷേപത്തിനായി സൃഷ്ടിച്ച അഭൂതപൂർവമായ വിശ്വാസത്തിൽ നിന്ന് ഇന്ന് കർണാടകവും പ്രയോജനം നേടുന്നു. ലോകം മുഴുവൻ കൊവിഡിനോട് പൊരുതുമ്പോൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർണാടകയിൽ ഏകദേശം 4 ലക്ഷം കോടി രൂപ നിക്ഷേപിച്ചു. കഴിഞ്ഞ വർഷം നേരിട്ടുള്ള വിദേശ നിക്ഷേപം  ആകർഷിക്കുന്നതിൽ കർണാടകയാണ് രാജ്യത്ത്‌  മുന്നിൽ. നിക്ഷേപം ഐടി മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. പകരം, ബയോടെക്‌നോളജി മുതൽ പ്രതിരോധ ഉൽപ്പാദനം വരെയുള്ള എല്ലാ മേഖലകളും ഇവിടെ വികസിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ വിമാന, ബഹിരാകാശ വാഹന വ്യവസായത്തിൽ 25 ശതമാനം വിഹിതമാണ് കർണാടകയ്ക്കുള്ളത്. രാജ്യത്തിന്റെ സൈന്യത്തിനായുള്ള വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും 70 ശതമാനവും ഇവിടെയാണ് നിർമിക്കുന്നത്. രാജ്യത്തെ വൈദ്യുത വാഹന നിർമാണത്തിലും കർണാടക മുന്നിലാണ്. ഫോർച്യൂൺ 500 കമ്പനികളിൽ 400 ലധികം കമ്പനികൾ ഇന്ന് കർണാടകയിൽ പ്രവർത്തിക്കുന്നു. ഈ പട്ടിക തുടർച്ചയായി വളരുന്നു. ഇന്ന് കർണാടക ഇരട്ട എഞ്ചിനിൽ ഓടുന്നത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.

സഹോദരീ സഹോദരന്മാരേ,

ഭൌതികവും ഡിജിറ്റലും ആയ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനോ ഭരണത്തെ കുറിച്ചോ ആയാലും ഇന്ന് ഇന്ത്യ മറ്റൊരു തലത്തിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്ഭീം, യു പി ഐയെ കുറിച്ച് ഇന്ന് ലോകം മുഴുവൻ ആശ്ചര്യപ്പെടുന്നു. എട്ട് വർഷം മുമ്പ് ഇത് സങ്കൽപ്പിക്കാൻ പോലും സാധ്യമായിരുന്നോ? മെയ്ഡ് ഇൻ ഇന്ത്യ 5ജി  സാങ്കേതികവിദ്യയെക്കുറിച്ച് ഒരാൾക്ക് ചിന്തിക്കാനാകുമോ? ഈ സംരംഭങ്ങളിലെല്ലാം ബെംഗളൂരുവിലെ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ഒരു പ്രധാന പങ്കുണ്ട്. 2014-ന് മുമ്പുള്ള ഇന്ത്യയിൽ ഈ കാര്യങ്ങൾ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു, മുൻ സർക്കാരുകളുടെ പഴയ രീതിയിലുള്ള സമീപനമാണ് കാരണം. മുൻ ഗവൺമെന്റുകൾ  വേഗതയെ ആഡംബരമായും അളവായും  കണക്കാക്കി. ഞങ്ങൾ ഈ ധാരണ മാറ്റി. വേഗത ഇന്ത്യയുടെ അഭിലാഷമായും സ്കെയിൽ ഇന്ത്യയുടെ ശക്തിയായും ഞങ്ങൾ കണക്കാക്കുന്നു. അതിനാൽ, ഇന്ന് ഇന്ത്യ പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന് കീഴിൽ രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ്. മുൻകാലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏകോപനമാണ് ഏറ്റവും വലിയ പ്രശ്‌നം എന്ന് നാമെല്ലാം കണ്ടതാണ്. വകുപ്പുകളും ഏജൻസികളും കൂടുന്തോറും നിർമാണത്തിലെ കാലതാമസം കൂടും! അതിനാൽ, എല്ലാവരേയും ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു.ഇന്ന്, പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന് കീഴിൽ 1500 ലധികം ലെയറുകളിലുള്ള ഡാറ്റ വിവിധ ഏജൻസികൾക്ക് നേരിട്ട് ലഭ്യമാക്കുന്നു. ഇന്ന്, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ്കളുടെ ഡസൻ കണക്കിന് മന്ത്രാലയങ്ങളും വകുപ്പുകളും ഈ പ്ലാറ്റ്‌ഫോമിൽ ചേർന്നു. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈനിന് കീഴിൽ അടിസ്ഥാനസൗകര്യ  മേഖലയിൽ ഏകദേശം 110 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ന് രാജ്യം ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ ഗതാഗത മാർഗ്ഗങ്ങളും പരസ്പരം ബന്ധിപ്പിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്ന തരത്തിൽ മൾട്ടിമോഡൽ ഇൻഫ്രാസ്ട്രക്ചറിൽ രാജ്യം ഊർജ്ജം ചെലുത്തുന്നു. കുറച്ച് കാലം മുമ്പ്, ദേശീയ ലോജിസ്റ്റിക്സ് നയവും രാജ്യം ആരംഭിച്ചു. ഗതാഗത ചെലവ് കുറയ്ക്കുന്നതിനും രാജ്യത്ത് ഗതാഗതം നൂതനമാക്കുന്നതിനും ഈ നയം സഹായിക്കും.

സുഹൃത്തുക്കളെ 

ഇന്ത്യയെ വികസിതമാക്കുന്നതിന് ഭൗതിക അടിസ്ഥാന സൗകര്യങ്ങളോടൊപ്പം രാജ്യത്തിന്റെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തേണ്ടത് ഒരുപോലെ ആവശ്യമാണ്. കർണാടകയിലെ ഡബിൾ എഞ്ചിൻ ഗവണ്മെന്റ്  സാമൂഹിക അടിസ്ഥാനകാര്യങ്ങളിൽ തുല്യ ശ്രദ്ധ ചെലുത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്ത് 3.5 കോടിയോളം വീടുകളാണ് പാവപ്പെട്ടവർക്കായി നിർമിച്ചു നൽകിയത്. ദരിദ്രർക്കായി കർണാടകയിലും എട്ട് ലക്ഷത്തിലധികം പക്കാ വീടുകൾ അനുവദിച്ചിട്ടുണ്ട്. ‘ജൽ ജീവൻ മിഷനു’ കീഴിൽ വെറും മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ ഏഴ് കോടിയിലധികം കുടുംബങ്ങൾക്ക് പൈപ്പ് ജല സൗകര്യം ലഭ്യമാക്കി. കർണാടകയിലെ 30 ലക്ഷത്തിലധികം ഗ്രാമീണ വീടുകളിൽ ആദ്യമായി പൈപ്പ് വെള്ളം എത്തി. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം രാജ്യത്തെ നാല് കോടി പാവപ്പെട്ട ജനങ്ങൾക്ക് ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിച്ചു. കർണാടകയിലെ 30 ലക്ഷത്തിലധികം പാവപ്പെട്ട രോഗികളും ഈ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്. ഈ സൗകര്യങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ നമ്മുടെ അമ്മമാരും സഹോദരിമാരും പെൺമക്കളുമാണ് എന്നതിൽ എനിക്ക് സന്തോഷമുണ്ട്.

സഹോദരീ സഹോദരന്മാരേ,

ഇന്ന് കോടിക്കണക്കിന് ചെറുകിട കർഷകരും ചെറുകിട വ്യാപാരികളും മത്സ്യത്തൊഴിലാളികളും വഴിയോര കച്ചവടക്കാരും ആദ്യമായി രാജ്യത്തിന്റെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് ചേക്കേറുകയാണ്. 'പിഎം കിസാൻ സമ്മാൻ നിധി'യുടെ കീഴിൽ രാജ്യത്തെ 10 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം 2.25 ലക്ഷം കോടി രൂപ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. കർണാടകയിലെ 55 ലക്ഷത്തിലധികം ചെറുകിട കർഷകർക്കും 11,000 കോടി രൂപ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ 40 ലക്ഷത്തിലധികം വഴിയോരക്കച്ചവടക്കാർക്ക് പ്രധാനമന്ത്രി സ്വനിധി പദ്ധതിക്ക് കീഴിൽ ധനസഹായം ലഭിച്ചു. കർണാടകയിലെ രണ്ട് ലക്ഷത്തിലധികം വഴിയോരക്കച്ചവടക്കാർക്കും ഇതിന്റെ പ്രയോജനം ലഭിച്ചു.

സുഹൃത്തുക്കളേ 

ഈ വർഷം ഓഗസ്റ്റ് 15 ന് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിൽ നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനിക്കുന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചു. നമ്മുടെ പൈതൃകം സാംസ്കാരികവും ആത്മീയവുമാണ്. ഇന്ന് ഭാരത് ഗൗരവ് റെയിൽ രാജ്യത്തെ വിശ്വാസത്തിന്റെയും ആത്മീയതയുടെയും സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനൊപ്പം 'ഏക് ഭാരത്-ശ്രേഷ്ഠ ഭാരത'ത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതുവരെ, ഈ വർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത്തരത്തിലുള്ള ഒമ്പത് യാത്രകൾ ഈ ട്രെയിൻ നടത്തി. ഷിർദ്ദി ക്ഷേത്ര യാത്ര ആയാലും ശ്രീ രാമായണ യാത്ര ആയാലും ദിവ്യ കാശി യാത്ര ആയാലും യാത്രക്കാർക്ക് വളരെ ഹൃദ്യമായ അനുഭവമായിരുന്നു. ഇന്ന് കർണാടകയിൽ നിന്ന് കാശി, അയോധ്യ, പ്രയാഗ്രാജ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും ആരംഭിച്ചു. ഇത് കർണാടകയിലെ ജനങ്ങൾക്ക് കാശി അയോധ്യ സന്ദർശിക്കാൻ സഹായിക്കും.

സഹോദരീ സഹോദരന്മാരേ,

ഭഗവത്-ഭക്തി, സാമൂഹിക-ശക്തി എന്നിവയുമായി സമൂഹത്തെ എങ്ങനെ ബന്ധിപ്പിക്കാം എന്നതിനെക്കുറിച്ച് സന്ത് കനകദാസ ജിയിൽ നിന്ന് നമുക്ക് പ്രചോദനം ലഭിക്കും. ഒരു വശത്ത്, അദ്ദേഹം ‘കൃഷ്ണഭക്തി’യുടെ പാത തിരഞ്ഞെടുത്തു, മറുവശത്ത്, ‘കുല കുല കുലവന്നു ഹോഡേദാദിരി’ ഊന്നിപ്പറഞ്ഞുകൊണ്ട് ജാതി വിവേചനം അവസാനിപ്പിക്കാനുള്ള സന്ദേശം നൽകി. തിനയുടെ അതായത് നാടൻ ധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് ലോകമെമ്പാടും ഒരു ചർച്ചയുണ്ട്. ആ കാലഘട്ടത്തിൽ തന്നെ തിനയുടെ പ്രാധാന്യം സന്ത് കനക ദാസ ജി അടിവരയിട്ടു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രചന - 'രാം ധന്യ ചരിതേ'. കർണാടകയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന തിനയുടെ ഉദാഹരണം ഉദ്ധരിച്ച് അദ്ദേഹം സാമൂഹിക സമത്വത്തിന്റെ സന്ദേശം നൽകി.

സഹോദരീ സഹോദരന്മാരേ,

നാദപ്രഭു കെമ്പഗൗഡ ജി വിഭാവനം ചെയ്ത ബംഗളൂരു നഗരത്തെ വികസിപ്പിക്കാനാണ് ഇന്ന് നമ്മൾ ശ്രമിക്കുന്നത്. കെംപെഗൗഡ ജിയോട് നഗരം ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഈ നഗരം സ്ഥാപിക്കുമ്പോൾ അദ്ദേഹം ശ്രദ്ധിച്ച വിശദാംശങ്ങൾ അതിശയകരവും സമാനതകളില്ലാത്തതുമാണ്. ബെംഗളൂരുവിലെ ജനങ്ങൾക്ക് വാണിജ്യത്തിനും സംസ്‌കാരത്തിനും സൗകര്യത്തിനുമായി അദ്ദേഹം നൂറ്റാണ്ടുകൾക്കുമുമ്പ് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ ഗുണം ബെംഗളൂരുവിലെ ജനങ്ങൾക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. ഇന്ന് വ്യാപാരത്തിന്റെയും ബിസിനസ്സിന്റെയും രൂപം മാറിയിട്ടുണ്ടാകാം, പക്ഷേ 'പേട്ട്' ഇപ്പോഴും ബെംഗളൂരുവിന്റെ വാണിജ്യ ജീവിതരേഖയായി തുടരുന്നു. ബെംഗളൂരുവിന്റെ സംസ്‌കാരത്തെ പുഷ്ടിപ്പെടുത്തുന്നതിൽ നാദപ്രഭു കെംപഗൗഡ ജിയുടെ സംഭാവനയാണ്. അത് പ്രസിദ്ധമായ ഗവി-ഗംഗാധരേശ്വര ക്ഷേത്രമായാലും ബസവനഗുഡിയിലെ ക്ഷേത്രങ്ങളായാലും, കെമ്പഗൗഡ ജി ബെംഗളൂരുവിന്റെ സാംസ്കാരിക ബോധത്തെ എക്കാലവും സജീവമാക്കി. ഈ നഗരത്തിന്റെ സമാനതകളില്ലാത്ത വാസസ്ഥലത്തിന് ബെംഗളൂരു നഗരത്തിലെ ജനങ്ങൾ കെമ്പഗൗഡയോട് എപ്പോഴും നന്ദിയുള്ളവരായിരിക്കും.

സുഹൃത്തുക്കളേ 

ബെംഗളൂരു ഒരു അന്താരാഷ്ട്ര നഗരമാണ്. നമ്മുടെ പൈതൃകം സംരക്ഷിച്ചുകൊണ്ട് ആധുനിക അടിസ്ഥാന സൗകര്യങ്ങളാൽ സമ്പന്നമാക്കണം. ‘സബ്ക പ്രയാസ്’ (കൂട്ടായ പരിശ്രമം) കൊണ്ട് മാത്രമേ ഇതെല്ലാം സാധ്യമാകൂ. ഒരിക്കൽ കൂടി, പുതിയ പദ്ധതികൾക്കായി ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. വന്ന് അനുഗ്രഹം നൽകിയ ബഹുമാന്യരായ സന്യാസിമാരോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. കർണാടകയിലെ ഉത്സാഹഭരിതരായ യുവജനങ്ങളോടും അമ്മമാരോടും സഹോദരിമാരോടും കർഷകരോടും ഇത്രയധികം ആളുകൾ നമ്മെ  അനുഗ്രഹിക്കാൻ എത്തിയവരോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
India’s blue economy sets sail to unlock a sea of opportunities!

Media Coverage

India’s blue economy sets sail to unlock a sea of opportunities!
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi's telephonic conversation with Crown Prince and PM of Saudi Arabia
June 08, 2023
പങ്കിടുക
 
Comments
Prime Minister Narendra Modi holds telephone conversation with Crown Prince and Prime Minister of Saudi Arabia.
The leaders review a number of bilateral, multilateral and global issues.
PM thanks Crown Prince Mohammed bin Salman for Saudi Arabia's support during evacuation of Indian nationals from Sudan via Jeddah.
PM conveys his best wishes for the upcoming Haj pilgrimage.
Crown Prince Mohammed bin Salman conveys his full support to India’s ongoing G20 Presidency.

Prime Minister Narendra Modi had a telephone conversation today with Crown Prince and Prime Minister of Saudi Arabia, HRH Prince Mohammed bin Salman bin Abdulaziz Al Saud.

The leaders reviewed a number of issues of bilateral cooperation and exchanged views on various multilateral and global issues of mutual interest.

PM thanked Crown Prince Mohammed bin Salman for Saudi Arabia's excellent support during evacuation of Indian nationals from Sudan via Jeddah in April 2023. He also conveyed his best wishes for the upcoming Haj pilgrimage.

Crown Prince Mohammed bin Salman conveyed his full support to India’s initiatives as part of its ongoing G20 Presidency and that he looks forward to his visit to India.

The two leaders agreed to remain in touch.