Ro-Pax service will decrease transportation costs and aid ease of doing business: PM Modi
Connectivity boost given by the ferry service will impact everyone starting from traders to students: PM Modi
Name of Ministry of Shipping will be changed to Ministry of Ports, Shipping and Waterways: PM Modi

ഒരൊറ്റ പദ്ധതിയുടെ തുടക്കത്തോടെ വ്യവസായം എളുപ്പത്തില്‍ എങ്ങനെ വര്‍ദ്ധിക്കുന്നുവെന്നതിനും അതേ സമയംതന്നെ ജീവിത സൗകര്യം എങ്ങനെ വളരുന്നുവെന്നതിനും ഒരു മികച്ച ഉദാഹരണമാണ് ഈ പദ്ധതി. തീര്‍ത്ഥാടനത്തെക്കുറിച്ചോ, അല്ലെങ്കില്‍ വാഹനത്തിന് കുറഞ്ഞ നഷ്ടം മാത്രം വരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചയെക്കുറിച്ചോ, സമയം ലാഭിക്കുന്നതിനെക്കുറിച്ചോ, ഉല്‍പാദന മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ചോ,  പഴങ്ങളും പച്ചക്കറികളും സൂറത്തിലെ വിപണികളിലേക്ക് കൊണ്ടുപോകുന്നതിലെ സൗകര്യമോ എന്തുമാകട്ടെ, ഇപ്പോള്‍ നാലഞ്ചു സഹോദരങ്ങളുമായി സംസാരിക്കാനും അവരുടെ അനുഭവങ്ങള്‍ പങ്കിടാനും എനിക്ക് അവസരം ലഭിച്ചു. വേഗത വര്‍ദ്ധിക്കുന്നത് വ്യാപാരത്തെ സുഗമമാക്കുമെന്നതു വളരെ സന്തോഷകരമായ അന്തരീക്ഷം സൃ്ഷ്ടിക്കുമെന്നു ഞാന്‍ കരുതുന്നു.  ഈ മികച്ച ഗതാഗത സൗകര്യത്തിന്റെ പ്രയോജനം വ്യവസായികള്‍, വ്യാപാരികള്‍, ജീവനക്കാര്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും ലഭിക്കും. സ്വന്തം യാത്രാ ദൂരം കുറയുമ്പോള്‍ ആളുകള്‍ക്കു വളരെയധികം സംതൃപ്തി ലഭിക്കും.

 

ഈ സന്തോഷകരമായ അവസരത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാനിജി, കേന്ദ്രസര്‍ക്കാരിലെ എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകർ, ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഗുജറാത്ത് യൂണിറ്റ് പ്രസിഡന്റ് മന്‍സുഖ് ഭായ് മണ്ഡവിയാജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി ആര്‍ പാട്ടില്‍ജി, പാര്‍ലമെന്റംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മറ്റു ജന പ്രതിനിധികള്‍, എന്റെ പ്രിയ സഹോദരീസഹോദരന്മാര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ ഒത്തുകൂടിയിരിക്കുകയാണ്! സ്വപ്ന വര്‍ഷങ്ങള്‍ സാക്ഷാത്കരിക്കപ്പെടുകയും ഹസിറയും ഘോഗയും തമ്മിലുള്ള റോ-പാക്‌സ് സേവനം സംബന്ധിച്ച സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും ജനങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുകയും ചെയ്തു. ഹസിറയില്‍ ഒരു പുതിയ ടെര്‍മിനലും ഉദ്ഘാടനം ചെയ്തു.  ഭാവ്‌നഗറും സൂറത്തും തമ്മിലുള്ള ഈ പുതിയ സമുദ്ര ബന്ധം സ്ഥാപിച്ചതിന്റെ പേരില്‍ നിങ്ങള്‍ക്ക് വളരെയധികം അഭിനന്ദനങ്ങളും ആശംസകളും.

സുഹൃത്തുക്കളേ,

ഈ സേവനം ഘോഗയ്ക്കും ഹസിറയ്ക്കും ഇടയിലുള്ള 375 കിലോമീറ്റര്‍ റോഡ് ദൂരം കടലിലൂടെ 90 കിലോമീറ്ററായി കുറയ്ക്കും. നേരത്തെ 10-12 മണിക്കൂര്‍ എടുക്കാന്‍ ഉപയോഗിച്ചിരുന്ന ദൂരം മറികടക്കാന്‍ ഇനി 3-4 മണിക്കൂര്‍ മാത്രമേ എടുക്കൂ. ഇത് സമയം ലാഭിക്കുക മാത്രമല്ല, നിങ്ങളുടെ ചെലവുകള്‍ കുറയ്ക്കുകയും ചെയ്യും. മാത്രമല്ല, റോഡിലെ ഗതാഗതം കുറവായതും മലിനീകരണം കുറയ്ക്കുന്നതിന് സഹായിക്കും.  ഇവിടെ പറഞ്ഞിട്ടുള്ളതുപോലെ, ഒരു വര്‍ഷത്തിനുള്ളില്‍ 80,000 യാത്രാ കാറുകള്‍ക്കും 30,000 ട്രക്കുകള്‍ക്കും ഈ പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും.  പെട്രോളിലും ഡീസലിലും പണം ലാഭിക്കുന്നത് സങ്കല്‍പ്പിക്കുക.

 

സുഹൃത്തുക്കളേ,

എല്ലാറ്റിനുമുപരിയായി, ഗുജറാത്തിലെ ഒരു വലിയ വ്യവസായ കേന്ദ്രവുമായുള്ള സൗരാഷ്ട്രയുടെ ഗതാഗത ബന്ധം ഈ പ്രദേശത്തിന്റെ ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്നു. സൗരാഷ്ട്രയിലെ കര്‍ഷകര്‍ക്കും കന്നുകാലികള്‍ക്കും പഴങ്ങളും പച്ചക്കറികളും പാലും സൂറത്തിലേക്ക് കൊണ്ടുപോകുന്നത് ഇനി വളരെ എളുപ്പമായിരിക്കും. റോഡിലൂടെയുള്ള ദീര്‍ഘദൂര യാത്ര കാരണം പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ എന്നിവയ്ക്ക് കനത്ത നാശനഷ്ടമുണ്ടാകുന്നു.  ഇപ്പോള്‍ ഇതെല്ലാം അവസാനിക്കും. അതുപോലെ,  വ്യാപാരിക്കും തൊഴിലാളി സുഹൃത്തുക്കള്‍ക്കും  യാത്രാമാര്‍ഗവും വളരെ എളുപ്പവും ചെലവു കുറഞ്ഞതുമായിരിക്കും.

സുഹൃത്തുക്കളേ,

അത് അത്ര എളുപ്പമായിരുന്നില്ല, റോ-പാക്‌സ് ഫെറി സേവനം പോലുള്ള സൗകര്യങ്ങളുടെ വികസനത്തിനായി നിരവധി ആളുകള്‍ അധ്വാനിച്ചു.  ഈ സൗകര്യം വികസിപ്പിക്കുന്നതില്‍ നിരവധി പ്രശ്‌നങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്നു.  അതിനാല്‍, ഇതിനായി പരിശ്രമിച്ച എല്ലാവരും അഭിനന്ദനത്തിന് അര്‍ഹരാണ്.  ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ ധൈര്യമായി തുടരുന്ന എല്ലാ എഞ്ചിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും ഞാന്‍ നന്ദി പറയുന്നു.  കഠിനാധ്വാനവും ധൈര്യവുമാണ് ഈ സൗകര്യത്തിനും ലക്ഷക്കണക്കിന് ഗുജറാത്തികള്‍ക്ക് പുതിയ അവസരങ്ങള്‍ക്കും കാരണമായത്.

 

സുഹൃത്തുക്കളേ,

തുറമുഖങ്ങളുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം തുറമുഖങ്ങള്‍ക്ക് ചുറ്റുമുള്ള ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തീരപ്രദേശത്തെ മുഴുവന്‍ ആവാസവ്യവസ്ഥയുടെയും നവീകരണത്തില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, അത് ദൗത്യമായി പൂര്‍ത്തീകരിച്ച സാഗര്‍ഖെഡു പദ്ധതിയാണെങ്കിലും അല്ലെങ്കില്‍ പ്രാദേശിക യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിച്ചുകൊണ്ട് തൊഴില്‍ നല്‍കുന്ന പദ്ധതിയാണെങ്കിലും അങ്ങനെയാണ്. ഗുജറാത്തില്‍ തുറമുഖാധിഷ്ഠിത വികസനത്തിന് വലിയ സാധ്യതകളുണ്ട്.  തീരപ്രദേശത്തെ എല്ലാത്തരം അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇത്തരം ശ്രമങ്ങളുടെ ഫലമായാണ് ഗുജറാത്ത് ഇന്ന് ഇന്ത്യയുടെ കടല്‍ കവാടമായി സ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഗുജറാത്തിലെ പരമ്പരാഗത തുറമുഖ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംയോജിത തുറമുഖത്തിന്റെ സവിശേഷമായ ഒരു മാതൃക വികസിച്ചു.  ഈ മോഡല്‍ ഇന്ന് ഒരു മാനദണ്ഡമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ തുറമുഖമാണ് മുന്ദ്ര; സിക്കയാണ് ഏറ്റവും വലിയ ക്യാപ്റ്റീവ് തുറമുഖം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ മൊത്തം സമുദ്ര വ്യാപാരത്തിന്റെ 40 ശതമാനത്തിലധികവും ഗുജറാത്തിലായിരുന്നു.

 

സുഹൃത്തുക്കളേ,
 

ഇന്ന്, ഗുജറാത്തിലെ സമുദ്ര ബിസിനസുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഗുജറാത്ത് മാരിടൈം ക്ലസ്റ്റര്‍, ഗുജറാത്ത് മാരിടൈം യൂണിവേഴ്‌സിറ്റി, ഭാവ്‌നഗറിലെ രാജ്യത്തെ ആദ്യത്തെ സിഎന്‍ജി ടെര്‍മിനല്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഗുജറാത്തില്‍ ഒരുങ്ങുകയാണ്. ഗുജറാത്ത് മാരിടൈം ക്ലസ്റ്റര്‍ തുറമുഖങ്ങള്‍ ഗിഫ്റ്റ് നഗരത്തില്‍ നിര്‍മ്മിക്കും. ഗവണ്‍മെന്റും വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഈ ക്ലസ്റ്ററുകള്‍ സഹായിക്കും, മാത്രമല്ല ഈ മേഖലയില്‍ മൂല്യവര്‍ദ്ധനവിന് സഹായിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഘോഗ-ദാഹെജ് ബോട്ട് സര്‍വീസ് ഉടന്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണു ഗവണ്‍മെന്റ്. ഈ പദ്ധതിയില്‍ നിരവധി സ്വാഭാവിക വെല്ലുവിളികള്‍ ഉയര്‍ന്നിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയിലൂടെ അവ നീക്കംചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

 

സുഹൃത്തുക്കളേ,

പരിശീലനം ലഭിച്ച മനുഷ്യശക്തിയും സമുദ്ര വ്യാപാരത്തിന് വിദഗ്ധരും ലഭിക്കുന്നതിനുള്ള ഒരു വലിയ കേന്ദ്രമാണ് ഗുജറാത്ത് മാരിടൈം യൂണിവേഴ്‌സിറ്റി.  ഈ മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണിത്.  ഇന്ന്, ഈ സര്‍വകലാശാല സമുദ്ര നിയമവും അന്താരാഷ്ട്ര വ്യാപാര നിയമവും കൂടാതെ മാരിടൈം മാനേജ്‌മെന്റ്, ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് എന്നിവയില്‍ എംബിഎയും നേടാനുള്ള അവസരങ്ങള്‍ നല്‍കുന്നു.  മന്‍സുഖ് ഭായ് സംക്ഷിപ്തമായി വിശദീകരിച്ചതുപോലെ യൂണിവേഴ്‌സിറ്റിക്ക് പുറമെ ലോത്തലിലെ രാജ്യത്തിന്റെ സമുദ്രപൈതൃകം സംരക്ഷിക്കുന്നതിനായി ആദ്യത്തെ ദേശീയ മ്യൂസിയം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന്, രാജ്യത്തുടനീളം തുറമുഖങ്ങളുടെ ശേഷി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പുതിയ തുറമുഖങ്ങളുടെ നിര്‍മാണവും അതിവേഗത്തിലാണ് നടക്കുന്നത്.  രാജ്യത്തിന്റെ വികസനത്തിനായി രാജ്യത്ത് ഏകദേശം 21,000 കിലോമീറ്റര്‍ ജലപാത പരമാവധി ഉപയോഗിക്കാന്‍ ശ്രമം നടക്കുന്നു.  സാഗര്‍മാല പദ്ധതിക്ക് കീഴില്‍ രാജ്യത്താകമാനം അഞ്ഞൂറിലധികം പദ്ധതികള്‍ നടക്കുന്നു.  ലക്ഷങ്ങളും കോടി രൂപയും വിലമതിക്കുന്ന നിരവധി പദ്ധതികള്‍ പൂര്‍ത്തിയായി.

 

സുഹൃത്തുക്കളേ,

സ്വാശ്രിത ഇന്ത്യയില്‍ സമുദ്ര സമ്പദ്വ്യവസ്ഥയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന്, സമുദ്ര ചരക്കു ഗതാഗതം ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്.  രാജ്യത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊന്നിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ചെലവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൂടുതലാണ്.  ജലഗതാഗതത്തിലൂടെ ചരക്കു കടത്തിന്റെ ചെലവു ഗണ്യമായി കുറയ്ക്കാന്‍ കഴിയും. അതിനാല്‍, ചരക്കിന്റെ തടസ്സമില്ലാത്ത ചലനം സാധ്യമാകുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.  ഇന്ന്, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യത്തിനും മികച്ച മാരിടൈം ലോജിസ്റ്റിക്‌സിനുമായി ഒരൊറ്റ വിന്‍ഡോ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്. അതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നു.

 

സുഹൃത്തുക്കളേ,

സമഗ്രമായ വീക്ഷണത്തോടെയും ചരക്കു ഗതാഗത ചെലവ് കുറയ്ക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളോടെയും രാജ്യം ഇപ്പോള്‍ ബഹുതല ഗതാഗത ദിശയിലേക്ക് നീങ്ങുന്നു. റോഡ്, റെയില്‍, വ്യോമു, കപ്പല്‍ ഗതാഗതം, അടിസ്ഥാന സൗകര്യം എന്നിവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും തടസ്സങ്ങള്‍ മറികടക്കുന്നതിനും ശ്രമം നടക്കുന്നു. ബഹുതല ലോജിസ്റ്റിക് പാര്‍ക്കുകള്‍ രാജ്യത്ത് വികസിപ്പിച്ചെടുക്കുന്നു. രാജ്യത്ത് മാത്രമല്ല അയല്‍രാജ്യങ്ങളിലും ബഹുതല ഗതാഗത സൗകര്യം വികസിച്ചു കൊണ്ടിരിക്കുകയാണ്. ചരക്കു ഗതാഗത ചെലവു നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ സമ്പദ്വ്യവസ്ഥയ്ക്ക് പ്രചോദനം നല്‍കും.

 

സുഹൃത്തുക്കളേ,

ഉത്സവ വേളകളില്‍ ധാരാളം ഷോപ്പിംഗ് നടക്കുന്നു.  അതിനാല്‍, ലോക്കല്‍ ഫോര്‍ വോക്കല്‍ എന്ന മന്ത്രം മറക്കരുത് എന്ന് സൂറത്തിലെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കാരണം അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നത് പതിവാണ്. സുഹൃത്തുക്കളേ, നാം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെങ്കില്‍, ഗ്രാമങ്ങളിലെ നമ്മുടെ ചെറുകിട വ്യാപാരികള്‍, കരകൗശലത്തൊഴിലാളികള്‍, കലാകാരന്മാര്‍, സഹോദരിമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങുക. ദീപാവലി ആഘോഷിക്കുമ്പോഴും നിങ്ങള്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളോടുള്ള താല്‍പര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കാന്‍ പോകുന്നു.  അതുവരെ ഈ മന്ത്രം നമ്മുടെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും മന്ത്രമായി മാറണം.  രാജ്യത്തെ ദരിദ്രര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കാം.  നിങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു, പക്ഷേ അവരുടെ വീടുകളില്‍ ദീപാവലി ആഘോഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.  വിളക്ക് കത്തിക്കുക, മാത്രമല്ല പാവപ്പെട്ടവന്റെ വീട്ടില്‍ വിളക്ക് കത്തിക്കുന്നത് ഉറപ്പാക്കുക.  പ്രാദേശിക വികസത്തിനായി അവരുടെ ഉല്‍പ്പന്നങ്ങളെ സഹായിക്കുക എന്ന ഈ മന്ത്രം എടുക്കുക.  കൊറോണയുടെ ഈ കാലയളവില്‍ നിങ്ങള്‍ എല്ലാവരും ഉത്സവങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ആഘോഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം നിങ്ങളുടെ സുരക്ഷയാണ് രാജ്യത്തിന്റെ സുരക്ഷ.  വരാനിരിക്കുന്ന ദന്തേരാസ്, ദീപാവലി, ഗുജറാത്തിന്റെ പുതുവത്സരം തുടങ്ങിയ എല്ലാ ഉത്സവങ്ങള്‍ക്കും രാജ്യത്തെ എന്റെ പ്രിയ സഹോദരീ സഹോദരന്മാര്‍ക്ക് എന്റെ ആശംസകള്‍ നേരുന്നു.

വളരെയധികം നന്ദി!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Centre allows 100% FDI in insurance via auto route

Media Coverage

Centre allows 100% FDI in insurance via auto route
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Dr. R. Balasubramaniam Ji and Dr. Joram Aniya Ji on being appointed as Full-time Members of NITI Aayog
May 02, 2026

Prime Minister Shri Narendra Modi has congratulated Dr. R. Balasubramaniam Ji and Dr. Joram Aniya Ji on being appointed as Full-time Members of NITI Aayog.

The Prime Minister noted that their rich experience and deep understanding of various issues will greatly strengthen policymaking. Shri Modi expressed confidence that their contributions will help drive innovation and growth across sectors. He also wished them a very productive and impactful tenure ahead.

The Prime Minister posted on X:

"Congratulations to Dr. R. Balasubramaniam Ji and Dr. Joram Aniya Ji on being appointed as Full-time Members of NITI Aayog. Their rich experience and deep understanding of various issues will greatly strengthen policy making. I am confident their contributions will help drive innovation and growth across sectors. Wishing them a very productive and impactful tenure ahead."