Atal Tunnel would transform the lives of the people in Himachal, Leh, Ladakh and J&K: PM Modi
Those who are against recent agriculture reforms always worked for their own political interests: PM Modi
Government is committed to increasing the income of farmers, says PM Modi

 കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ രാജ്നാഥ് സിംഗ് ജി, ഹിമാചല്‍ പ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ജി, ഹിമാചലില്‍ നിന്നുള്ള പാര്‍ലമെന്റേറിയന്‍, കേന്ദ്ര സര്‍ക്കാരിലെ എന്റെ സഹപ്രവര്‍ത്തകന്‍, ഹിമാചലിന്റെ യുവനേതാവ് ശ്രീ അനുരാഗ് താക്കൂര്‍ ജി, ഹിമാചല്‍ സര്‍ക്കാരിലെ മന്ത്രി ഭായ് ഗോവിന്ദ് താക്കൂര്‍ ജി, മറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, സഹോദരിമാരേ, സഹോദരങ്ങളേ,

 അടല്‍ തുരങ്കത്തിന്റെ ഉദ്ഘാടനവേളയില്‍ ഹിമാചലിലെ എന്റെ പ്രിയ സഹോദരങ്ങള്‍ക്ക് വളരെയധികം അഭിനന്ദനങ്ങള്‍. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഒരു പൊതുയോഗം സാമൂഹിക അകലം പാലിച്ച് ആസൂത്രണം ചെയ്തതായി ഇവിടെ എനിക്ക് കാണാം. സമ്പൂര്‍ണ്ണ സാമൂഹിക അകലം പാലിച്ച് കൈ ഉയര്‍ത്തുന്ന ആളുകളുടെ ആശംസകള്‍ അംഗീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു.  നിങ്ങള്‍ എല്ലാവരുമായും എനിക്ക് വളരെ അടുപ്പം അനുഭവപ്പെടുന്നു.

 

 സുഹൃത്തുക്കളേ,

 

 മണാലിയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന മുൻ പ്രധാനമന്ത്രി അടല്‍ ജിക്ക് ഇവിടെ സ്ഥിതി മാറണം, പുറംലോകവുമായുള്ള ബന്ധം മെച്ചപ്പെടണം എന്ന അഗാധമായ ആഗ്രഹമുണ്ടായിരുന്നു. ഈ ചിന്ത മനസ്സില്‍ വെച്ചുകൊണ്ടാണ് അദ്ദേഹം റോഹ്താങ്ങില്‍ ഒരു തുരങ്കം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. അടല്‍ ജിയുടെ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യമായതില്‍ ഞാന്‍ സന്തുഷ്ടനാണ്.  ഈ അടല്‍ തുരങ്കം ഒരു പര്‍വതത്തിന്റെ വലിയ ഭാരം വഹിച്ചിരിക്കുന്നു (ഇത് ഈ തുരങ്കത്തിന് ഏകദേശം രണ്ട് കിലോമീറ്റര്‍ ഉയരത്തിലാണ്).  ഒരു കാലത്ത് ലാഹോള്‍-സ്പിതിയിലെ ജനങ്ങള്‍ ചുമന്നുകൊണ്ടിരുന്ന വലിയ ഭാരം ഈ തുരങ്കം ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്.  ഒരു തരത്തില്‍ പറഞ്ഞാല്‍, ഈ തുരങ്കം ഇവിടത്തെ ജനങ്ങളുടെ ഭാരം നീക്കി.  ആളുകള്‍ക്ക് ഇപ്പോള്‍ ലാഹോള്‍-സ്പിതിയിലേക്ക് എളുപ്പത്തില്‍ പോകാന്‍ കഴിയുമെന്നത് സംതൃപ്തിയും അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണ്.

 സുഹൃത്തുക്കളേ,

 

 അടല്‍ തുരങ്കത്തിന് പുറമെ ഹിമാചല്‍ ജനതയ്ക്കു വേണ്ടിയും ഒരു വലിയ തീരുമാനം എടുത്തിട്ടുണ്ട്. ഹാമിര്‍പൂരിലെ 66 മെഗാവാട്ട് ധൗലാസിദ് ജലവൈദ്യുത പദ്ധതിക്ക് അംഗീകാരം നൽകി.  ഈ പദ്ധതിയില്‍ നിന്ന് രാജ്യത്തിന് വൈദ്യുതി മാത്രമല്ല, ഹിമാചലിലെ നിരവധി യുവാക്കള്‍ക്കു തൊഴിലും ലഭിക്കും.

 

 സുഹൃത്തുക്കളേ,

 

 ഗ്രാമീണ റോഡുകള്‍, ഹൈവേകള്‍, വൈദ്യുത പദ്ധതികള്‍, റെയില്‍ കണക്റ്റിവിറ്റി, എയര്‍ കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ നിലവില്‍ ഹിമാചല്‍ പ്രദേശില്‍ നടക്കുന്നു.  കിരത്പൂര്‍-കുളു-മനാലി റോഡ് ഇടനാഴി, സിറക്പൂര്‍-പര്‍വാനൂ-സോളന്‍-കൈത്‌ലിഗട്ട് റോഡ് ഇടനാഴി, നംഗല്‍ അണക്കെട്ട്-തല്‍വാര റെയില്‍ റൂട്ട്, ഭാനുപാലി-ബിലാസ്പൂര്‍ ബെറി റെയില്‍ പാത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടക്കുന്നു.  ഹിമാചല്‍ ജനതയെ സേവിക്കാന്‍ ആരംഭിക്കുന്നതിനായി ഈ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

 

 സുഹൃത്തുക്കളെ,

 

 റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കൂടാതെ ഹിമാചല്‍ പ്രദേശിലെ ജനങ്ങളുടെ ജീവിതം സുഖകരമാക്കാന്‍ മൊബൈല്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും വളരെ പ്രധാനമാണ്.  വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രധാന ആവശ്യകതയായി ഇത് മാറിയിരിക്കുന്നു.  മലയോരമേഖലയായതിനാല്‍ ഹിമാചലിലെ നിരവധി സ്ഥലങ്ങള്‍ ശൃംഖലയുടെ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്.  സ്ഥിരമായ പരിഹാരം കണ്ടെത്തുന്നതിന് രാജ്യത്തെ 6 ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  അടുത്ത 1,000 ദിവസത്തിനുള്ളില്‍ ഇത് ഒരു മിഷന്‍ മോഡില്‍ പൂര്‍ത്തിയാക്കും.  ഈ പദ്ധതി പ്രകാരം, എല്ലാ ഗ്രാമങ്ങളിലും വൈ-ഫൈ ഹോട്ട്സ്‌പോട്ടുകള്‍ ഉണ്ടാകും, കൂടാതെ ജീവനക്കാര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭിക്കും.

 

 സുഹൃത്തുക്കളേ,

 ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള നിരന്തരമായ ശ്രമത്തിലാണു സര്‍ക്കാര്‍. ഇതിനായി മിക്കവാറും എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഡിജറ്റല്‍വല്‍ക്കരിച്ചു. നേരത്തെ നമ്മുടെ യുവ സഹപ്രവര്‍ത്തകര്‍ക്കും ഹിമാചലിലെ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള വിരമിച്ച ആളുകള്‍ക്കും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ചുറ്റിപ്പറ്റിയായിരുന്നു.  ഇപ്പോള്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യകത ഏതാണ്ട് ഇല്ലാതായി. നേരത്തെ വൈദ്യുതി, ടെലിഫോണ്‍ ബില്ലുകള്‍ അടയ്ക്കുന്നതിനായി ദിവസം മുഴുവന്‍ ചെലവഴിക്കേണ്ടി വരാറുണ്ടായിരുന്നു.  ഇപ്പോള്‍ ഒരു ക്ലിക്കിലൂടെ നിങ്ങളുടെ വീട്ടില്‍ നിന്ന് ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും.  ഇപ്പോള്‍ ബാങ്കുകളുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും, മുമ്പ് ബാങ്കുകള്‍ സന്ദര്‍ശിക്കേണ്ടിയിരുന്ന, വീടുകളില്‍ എളുപ്പത്തില്‍ ലഭ്യമാണ്.

 

 സുഹൃത്തുക്കളേ,

 

 ഇത്തരത്തിലുള്ള നിരവധി പരിഷ്‌കാരങ്ങളിലൂടെ, സമയവും പണവും ലാഭിക്കുകയും അഴിമതിയുടെ സാധ്യത അവസാനിക്കുകയും ചെയ്തു.  കൊറോണയുടെ കാലഘട്ടത്തില്‍ ഹിമാചല്‍ പ്രദേശിലെ 5 ലക്ഷത്തിലധികം പെന്‍ഷന്‍കാരുടെയും 6 ലക്ഷത്തോളം വനിതാ ഗുണഭോക്താക്കളുടെയും സഹായിക്കുന്നതിന് ഒരു ക്ലിക്കിലൂടെ നൂറുകണക്കിന് കോടി രൂപ ജന ധന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.  1.25 ലക്ഷത്തിലധികം പാവപ്പെട്ട സഹോദരിമാര്‍ക്ക് ഉജ്ജാവലയുടെ കീഴില്‍ സിലിണ്ടര്‍ സൗജന്യമായി ലഭിച്ചു.

 സുഹൃത്തുക്കളേ,

 

 രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ എല്ലായ്‌പ്പോഴും സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ചിലരെ അസ്വസ്ഥരാക്കി.  പുതിയ നൂറ്റാണ്ട് അനുസരിച്ച് നാം രാജ്യം മാറ്റണം.  ഇടനിലക്കാരുടെയും ബ്രോക്കര്‍മാരുടെയും സംവിധാനം സൃഷ്ടിച്ച ആളുകള്‍ ഇപ്പോള്‍ അസ്വസ്ഥരാണ്.  ഇടനിലക്കാരെ പ്രോത്സാഹിപ്പിച്ച ആളുകള്‍ മൂലമുണ്ടായ കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് ഹിമാചല്‍ ജനതയ്ക്ക് പൂര്‍ണ്ണമായി അറിയാം.

 

 രാജ്യത്ത് ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഹിമാചല്‍.  ഹിമാചലിലെ തക്കാളിയും കൂണ്‍ നിരവധി നഗരങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. പക്ഷേ, എന്താണ് അവസ്ഥ?  കുളു, ഷിംല, കിന്നാവൂര്‍ എന്നിവിടങ്ങളിലെ കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക് 40-50 രൂപയ്ക്ക് വാങ്ങുന്ന ആപ്പിള്‍ ദില്ലിയില്‍ ഒരു കിലോയ്ക്ക് 100-150 രൂപയ്ക്ക് വില്‍ക്കുന്നു.  100 രൂപയുടെ വ്യത്യാസം എവിടെ പോകുന്നു?  കൃഷിക്കാരനോ വാങ്ങുന്നയാള്‍ക്കോ ഒരിക്കലും പ്രയോജനം ലഭിച്ചില്ല.  കൃഷിക്കാരന്റെയും നഗരങ്ങളില്‍ വാങ്ങുന്ന വ്യക്തിയുടെയും നഷ്ടമാണിത്.  മാത്രമല്ല, ആപ്പിള്‍ സീസണ്‍ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ വില ഗണ്യമായി കുറയുന്നു.  ചെറിയ തോട്ടങ്ങളുള്ള കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

 

 സുഹൃത്തുക്കളേ,

 

 കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ സ്ഥിതിഗതികള്‍ ആഗ്രഹിക്കുന്നു, അതിനാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ജനങ്ങള്‍ ജീവിച്ച രീതിയില്‍ ജീവിക്കണം.  എന്നാല്‍ മാറ്റംക്കായി രാജ്യം പ്രതിജ്ഞാബദ്ധമാണ്.  അതിനാല്‍, കാര്‍ഷിക മേഖലയുടെ വികസനത്തിനായി നിയമങ്ങളില്‍ ചരിത്രപരമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.  ഈ പരിഷ്‌കാരങ്ങളെക്കുറിച്ചും അവര്‍ ചിന്തിച്ചു, അവരും ഒരേ ചിന്താഗതിക്കാരായിരുന്നു, പക്ഷേ അവര്‍ക്ക് ധൈര്യമില്ലായിരുന്നു.  ഞങ്ങളെ സംബന്ധിച്ചിടത്തോളം മുന്‍ഗണന നമ്മുടെ രാജ്യം, നമ്മുടെ കൃഷിക്കാരന്‍, നമ്മുടെ കര്‍ഷകന്റെ ഭാവി എന്നിവയാണ്, അതിനാല്‍ ഞങ്ങള്‍ കര്‍ഷകരുടെ പുരോഗതിക്കായി തീരുമാനങ്ങള്‍ എടുക്കുന്നു.

 

 ചെറുകിട കര്‍ഷകര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് അസോസിയേഷനുകള്‍ രൂപീകരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നേരിട്ട് ആപ്പിള്‍ വില്‍ക്കാന്‍ കഴിയും.  അവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു.  മുമ്പത്തെ സംവിധാനത്തിലൂടെ പ്രാദേശിക മാണ്ഡികളില്‍ (മാര്‍ക്കറ്റുകളില്‍) അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍, ആ ഓപ്ഷന്‍ ഇപ്പോഴും അവിടെയുണ്ട്.  ഇത് ഇല്ലാതാക്കിയിട്ടില്ല.  വാസ്തവത്തില്‍, ഈ പരിഷ്‌കാരങ്ങള്‍ കര്‍ഷകരുടെയും തോട്ടം കര്‍ഷകരുടെയും പരമാവധി നേട്ടങ്ങള്‍ക്കായി ഉണ്ടാക്കിയിട്ടുള്ളതാണ്.

 

 സുഹൃത്തുക്കളേ,

 

 കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട അവരുടെ ഏറ്റവും ചെറിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.  പ്രധാനമന്ത്രി കിസാന്‍ സമന്‍ നിധിയുടെ കീഴില്‍ ഇതുവരെ ഒരു ലക്ഷം കോടി രൂപ രാജ്യത്തെ 10.25 കോടി കര്‍ഷക കുടുംബങ്ങളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. 1000 കോടി രൂപ ലഭിച്ച ഹിമാചലിലെ 9 ലക്ഷം കര്‍ഷക കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.  സങ്കല്‍പ്പിക്കുക, മുന്‍ സര്‍ക്കാരുകള്‍ ഹിമാചലിനായി 1,000 കോടി രൂപയുടെ ഏതെങ്കിലും പാക്കേജ് പ്രഖ്യാപിച്ചിരുന്നു എങ്കിൽ പണം എവിടെ പോകുമായിരുന്നു?

 

 സുഹൃത്തുക്കളേ,

 

തൊഴില്‍ സേനയ്ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പെണ്‍മക്കള്‍ക്കും അവകാശങ്ങള്‍ നല്‍കുന്നതിനായി അടുത്തിടെ നമ്മുടെ രാജ്യത്ത് ഒരു വലിയ പരിഷ്‌കരണം നടത്തി.  ഇതുവരെ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത നിരവധി മേഖലകളുണ്ടായിരുന്നു.  അടുത്തിടെ നടപ്പാക്കിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ പുരുഷന്മാര്‍ ഇതിനകം ആസ്വദിക്കുന്ന സ്ത്രീകള്‍ക്ക് ശമ്പളത്തിനും ജോലി ചെയ്യാനുമുള്ള അതേ അവകാശം നല്‍കുന്നു.

 

 സുഹൃത്തുക്കളേ,

 

 രാജ്യത്തെ ഓരോ പൗരന്റെയും ആത്മവിശ്വാസം ഉണര്‍ത്തുന്നതിനും സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമായി പരിഷ്‌കരണ പ്രക്രിയ തുടരും.  മുന്‍ നൂറ്റാണ്ടിലെ നിയമങ്ങളും നിയന്ത്രണങ്ങളും ഉപയോഗിച്ച് ഞങ്ങള്‍ക്ക് ഇത് പുതിയ നൂറ്റാണ്ടിലേക്ക് മാറ്റാന്‍ കഴിയില്ല.  സമൂഹത്തിലെയും വ്യവസ്ഥകളിലെയും അര്‍ത്ഥവത്തായ മാറ്റങ്ങളെ എതിര്‍ക്കുന്നവര്‍ സ്വാര്‍ത്ഥതയുടെ രാഷ്ട്രീയം വകവയ്ക്കാതെ, ഈ രാജ്യം അവസാനിപ്പിക്കില്ല.

 

 

 സുഹൃത്തുക്കളേ

 

 കാഞ്ചന്‍ നാഗിന്റെ വാസസ്ഥലമായ ഈ ദേവന്മാരുടെ വാസസ്ഥലത്തോട് നന്ദിയോടെ, നിങ്ങളെയെല്ലാം വീണ്ടും കാണാനുള്ള അവസരം എനിക്ക് ലഭിച്ചു.  പരിചിതമായ നിരവധി മുഖങ്ങള്‍ എന്റെ മുന്നിലുണ്ട്.  പക്ഷെ നിങ്ങളെ വ്യക്തിപരമായി കാണാന്‍ കഴിയാത്ത അവസ്ഥയാണ് സ്ഥിതി.  പക്ഷെ എനിക്ക് നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.  എനിക്ക് ഉടന്‍ പോകണം.  അതിനാല്‍, നിങ്ങളുടെ അനുമതിയോടെ, നിരവധി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. നന്ദി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Infra spend up six-fold since 2014, crosses Rs 12 lakh crore: PM Modi

Media Coverage

Infra spend up six-fold since 2014, crosses Rs 12 lakh crore: PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister visits Karnataka, inaugurates Sri Guru Bhairavaikya Mandira and shares glimpses of visit
April 15, 2026

The Prime Minister, Shri Narendra Modi, today shared glimpses of his visit to Karnataka.

He informed that the Sri Guru Bhairavaikya Mandira was inaugurated at the Sri Adichunchanagiri Mahasamsthana Math in Mandya district of Karnataka.

The Prime Minister noted that the sacred space stands as a tribute to the timeless spiritual ethos and enduring traditions of service and wisdom of the country.

During his visit, the Prime Minister also visited the Jwala Peetha and offered prayers at the Sri Kalabhairava Temple.

He further paid homage to His Holiness Jagadguru Paramapoojya Sri Sri Sri Dr. Balagangadharanatha Mahaswamiji. The Prime Minister remarked that he was a beacon of spirituality and service, whose commendable efforts in societal empowerment have touched countless lives across the world.

In a series of X posts, Shri Modi said;

“This morning, the Sri Guru Bhairavaikya Mandira was inaugurated at the Sri Adichunchanagiri Mahasamsthana Math in Mandya District, Karnataka.

This sacred space stands as a tribute to the timeless spiritual ethos and the enduring traditions of service and wisdom of our land.”

“At the Sri Adichunchanagiri Mahasamsthana Math, visited the Jwala Peetha and prayed at Sri Kalabhairava Temple.”

“Paid homage to His Holiness Jagadguru Paramapoojya Sri Sri Sri Dr. Balagangadharanatha Mahaswamiji. He is a beacon of spirituality and service, who has made commendable efforts in societal empowerment. His work has touched countless lives across the world.”