ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്സ്  സി  ഒ  ) രാഷ്ട്രത്തലവന്മാരുടെ 21 -ാമത് യോഗത്തിലും, അഫ്‌ഗാനിസ്ഥാനെ കുറിച്ചുള്ള എസ്സ്  സി  ഒ - സി എസ് ടി ഒ  യോഗത്തിലും വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി   പങ്കെടുത്തു. 

ഇന്ന് (2021 സെപ്റ്റംബർ 17  )  ഷാങ്ഹായ് സഹകരണ സംഘടനയിലെ  രാഷ്ട്രത്തലവന്മാരുടെ 21 -ാമത് യോഗം  ദുഷാൻബെയിലായാണ് ഹൈബ്രിഡ്‌  രൂപത്തിൽ ചേർന്നത് 

തജികിസ്ഥാൻ  പ്രസിഡന്റ് ശ്രീ. ഇമോമാലി റഹ്മോൻ അധ്യക്ഷത വഹിച്ചു. 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ-ലിങ്ക് വഴി ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ദുഷാൻബെയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തത് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ആയിരുന്നു.

വിശാലമായ എസ്‌സി‌ഒ മേഖലയിൽ , മിതമായതും പുരോഗമനപരവുമായ സംസ്കാരങ്ങളുടെയും മൂല്യങ്ങളുടെയും ഒരു കോട്ട യായ പ്രദേശത്തിന്റെ ചരിത്രത്തിന് എതിരായി പ്രവർത്തിക്കുന്ന മൗലികവാദവും  തീവ്രവാദവും വളരുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ എടുത്തുകാണിച്ചു.

അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങൾ തീവ്രവാദത്തോടുള്ള ഈ പ്രവണത കൂടുതൽ വഷളാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാകതയുള്ള, ശാസ്ത്രീയവും യുക്തിപരവുമായ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അജണ്ടയിൽ പ്രവർത്തിക്കാൻ എസ്സിഒയ്ക്ക് കഴിയുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു, ഇത് ഈ മേഖലയിലെ യുവാക്കൾക്ക് പ്രത്യേകിച്ചും പ്രസക്തമാകും.

ഇന്ത്യയുടെ വികസന പരിപാടികളിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഇന്ത്യയുടെ അനുഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, കൂടാതെ ഈ ഓപ്പൺ സോഴ്‌സ് പരിഹാരങ്ങൾ മറ്റ് എസ്‌സി‌ഒ അംഗങ്ങളുമായി പങ്കിടാൻ വാഗ്ദാനം ചെയ്തു.

മേഖലയിൽ കണക്റ്റിവിറ്റി കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ , പരസ്പര വിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിന് കണക്റ്റിവിറ്റി പദ്ധതികൾ സുതാര്യവും പങ്കാളിത്തപരവും,  കൂടിയാലോചനയിലധിഷ്ഠിത വുമായിരിക്കണമെന്ന്    പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 

എസ്‌സി‌ഒ ഉച്ചകോടിക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ എസ്‌സി‌ഒയും കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനും (സി‌എസ്‌ടി‌ഒ) തമ്മിലുള്ള ഒരു ഔട്ട്‌റീച്ച് സെഷൻ നടന്നു. വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി  സെഷനിൽ പങ്കെടുത്തു.

വീഡിയോ സന്ദേശത്തിൽ, എസ്‌സി‌ഒക്ക് ഈ മേഖലയിലെ ഭീകരതയോട് 'പൂജ്യം സഹിഷ്ണുത' എന്ന പെരുമാറ്റച്ചട്ടം വികസിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നിർദ്ദേശിക്കുകയും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന്, ആയുധങ്ങൾ, മനുഷ്യക്കടത്ത് എന്നിവയുടെ അപകടസാധ്യതകൾ എടുത്തുകാണിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധി ചൂണ്ടിക്കാട്ടിക്കൊണ്ട് , അഫ്ഗാൻ ജനതയോടുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം അദ്ദേഹം ആവർത്തിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Sacred relics of Buddha from National Museum reach Ladakh as Leh marks Buddha Purnima

Media Coverage

Sacred relics of Buddha from National Museum reach Ladakh as Leh marks Buddha Purnima
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഉത്സാഹവും ഊർജ്ജസ്വലതയും എങ്ങനെയാണ് വിജയത്തിലേക്ക് നയിക്കുന്നതെ‍ന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
April 30, 2026

ഉത്സാഹവും ഊർജ്ജസ്വലതയും ഒരു വ്യക്തിയെ അവരുടെ പ്രവർത്തനങ്ങളിൽ നിരന്തരം സജീവമായിരിക്കാൻ പ്രചോദിപ്പിക്കുന്നുവെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

ഒരു വ്യക്തി താൻ ചെയ്യണമെന്ന് നിശ്ചയിക്കുന്ന എല്ലാ കാര്യങ്ങളെയും വിജയത്തിലേക്ക് നയിക്കുന്നത് ഈ അചഞ്ചലമായ ഉത്സാഹമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

"कर्मशील और ऊर्जावान देशवासी ही राष्ट्र की सबसे बड़ी शक्ति हैं, जिनके परिश्रम से विकास की नई राहें तय होती हैं। इनके प्रयासों से देश समृद्धि, आत्मनिर्भरता और उन्नति के शिखर को छूता है।

अनिर्वेदो हि सततं सर्वार्थेषु प्रवर्तकः।

करोति सफलं जन्तोः कर्म यच्च करोति सः॥"

"ഉത്സാഹവും ഊർജ്ജസ്വലതയും ഒരു വ്യക്തിയെ അവരുടെ പ്രവർത്തനങ്ങളിൽ നിരന്തരം സജീവമായിരിക്കാൻ പ്രചോദിപ്പിക്കുന്നു. ഒരു വ്യക്തി താൻ ചെയ്യണമെന്ന് നിശ്ചയിക്കുന്ന എല്ലാ കാര്യങ്ങളെയും വിജയത്തിലേക്ക് നയിക്കുന്നത് ഈ അചഞ്ചലമായ ഉത്സാഹമാണ്."