'ഈ സ്റ്റാമ്പുകളിലെ കലാപരമായ ആവിഷ്‌കാരങ്ങളിലൂടെ ശ്രീരാമനോടുള്ള ഭക്തി പ്രകടിപ്പിക്കുന്നു'
'ശ്രീരാമന്‍, സീതാദേവി, രാമായണം എന്നിവയുമായി ബന്ധപ്പെട്ട അധ്യാപനങ്ങള്‍ സമയം, സമൂഹം, ജാതി എന്നിവയുടെ അതിർവരമ്പുകൾ ഭേദിച്ച്, എല്ലാവരെയും ബന്ധപ്പെട്ടിരിക്കുന്നു'
'ഓസ്ട്രേലിയ, കംബോഡിയ, അമേരിക്ക, ന്യൂസിലാന്‍ഡ് എന്നിങ്ങനെ ലോകത്തിലെ പല രാജ്യങ്ങളും ശ്രീരാമന്റെ മഹത്തായ ജീവിത കഥയെപ്പറ്റി തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്'
'ഭൂമിയില്‍ മലകളും നദികളും ഉള്ളിടത്തോളം രാമായണം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കും'

ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് സ്മരണാർത്ഥം സമര്‍പ്പിച്ച ആറ് പ്രത്യേക തപാല്‍ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രകാശനം ചെയ്തു. കൂടാതെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നേരത്തെ പുറത്തിറക്കിയ ശ്രീരാമനുമായി ബന്ധപ്പെട്ട സമാനമായ സ്റ്റാമ്പുകള്‍ അടങ്ങിയ ആല്‍ബവും പുറത്തിറക്കി. ഭാരതത്തിലും വിദേശത്തുമുള്ള എല്ലാ ശ്രീരാമ ഭക്തരെയും അദ്ദേഹം ഈ അവസരത്തില്‍ അഭിനന്ദിച്ചു.

 

'' കത്തുകളോ സുപ്രധാന രേഖകളോ അയക്കാനാണ് ഈ സ്റ്റാമ്പുകള്‍ കവറുകളില്‍ ഒട്ടിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, എന്നാല്‍ അവ മറ്റൊരു ലക്ഷ്യവും നിറവേറ്റുന്നു: വരും തലമുറകള്‍ക്ക് ചരിത്ര സംഭവങ്ങള്‍ കൈമാറുന്നതിനുള്ള മാധ്യമമായും തപാല്‍ സ്റ്റാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു'', പ്രധാനമന്ത്രി പറഞ്ഞു.  അതിനാല്‍, ഒരാള്‍ക്ക് നിങ്ങള്‍ തപാല്‍ സ്റ്റാമ്പ് പതിച്ച ഒരു കത്തോ വസ്തുവോ അയയ്ക്കുമ്പോഴെല്ലാം, നിങ്ങള്‍ അവര്‍ക്ക് ചരിത്രത്തിന്റെ ഒരു ഏട് കൂടിയാണ് അയയ്ക്കുന്നത്. ഈ തുണ്ടുകള്‍ വെറും കടലാസ് കഷണങ്ങൾ മാത്രമല്ല, ചരിത്ര പുസ്തകങ്ങളുടെയും പുരാവസ്തുക്കളുടെയും ചരിത്രപരമായ സ്ഥലങ്ങളുടെയും ഒരു ചെറിയ രൂപം കൂടിയാണ്.

 

ശ്രീരാമനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും പഠിക്കാന്‍ നമ്മുടെ യുവതലമുറയെ ഈ സ്മരണിക സ്റ്റാമ്പുകള്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമനോടുള്ള ഭക്തി ഈ സ്റ്റാമ്പുകളിലെ കലാപരമായ ആവിഷ്‌കാരത്തിലൂടെ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്, 'നല്ലതു സംഭവിക്കുകയും നല്ലതല്ലാത്തതു സംഭവിക്കാതിരിക്കുകയുമാണ് വേണ്ടത്', എന്ന ജനപ്രിയ ശ്ലോകം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായി ഒരു ആഗ്രഹം രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

 'സൂര്യവംശി' ആയ രാമന്റെ പ്രതീകമായ സൂര്യന്‍, 'സരയൂ' നദി, ക്ഷേത്രത്തിന്റെ ആന്തരിക വാസ്തുവിദ്യ എന്നിവയും ഈ സ്റ്റാമ്പുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. സൂര്യന്‍ രാജ്യത്ത് പുതിയ വെളിച്ചത്തിന്റെ സന്ദേശം നല്‍കുമ്പോള്‍, രാമന്റെ അനുഗ്രഹത്താല്‍ രാജ്യം എപ്പോഴും ചലനാത്മകമായി നിലനില്‍ക്കുമെന്ന് സരയുവിന്റെ ചിത്രം സൂചിപ്പിക്കുന്നു.

രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിനൊപ്പമുള്ള സന്യാസിമാരെയും,  സ്റ്റാമ്പുകള്‍ കൊണ്ടുവരുന്ന തപാല്‍ വകുപ്പിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.

 

ശ്രീരാമന്‍, സീതാദേവി, രാമായണം എന്നിവയുമായി ബന്ധപ്പെട്ട അധ്യാപനങ്ങള്‍ സമയം, സമൂഹം, ജാതി എന്നിവയുടെ അതിരുകള്‍ക്കപ്പുറമാണെന്നും അവിടെയുള്ള ഓരോ വ്യക്തികളുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഏത് ദുർഘട സമയങ്ങളിലും സ്നേഹം, ത്യാഗം, ഐക്യം, ധൈര്യം എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്ന രാമായണം മനുഷ്യരാശിയെ മുഴുവന്‍ ബന്ധിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് രാമായണം എക്കാലത്തും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി നിലനിന്നത്. ശ്രീരാമനെയും സീതാ മാതാവിനെയും രാമായണത്തെയും ലോകമെമ്പാടും എത്ര അഭിമാനത്തോടെ കാണുന്നു എന്നതിന്റെ പ്രതിഫലനമാണ് ഇന്ന് പുറത്തിറക്കിയ ഈ പുസ്തകങ്ങളെന്നും അദ്ദേഹം പറഞ്ഞു.

 

അമേരിക്ക, ഓസ്ട്രേലിയ, കംബോഡിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫിജി, ഇന്തോനേഷ്യ, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, തായ്ലന്‍ഡ്, ഗയാന, സിംഗപ്പൂര്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ശ്രീരാമന്റെ മഹത്തായ ജീവിതകഥയെ ആസ്പദമാക്കി തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ശ്രീരാമനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ജാനകി മാതാവിന്റെ കഥകളും ഉള്‍പ്പെടുത്തി പുതുതായി പുറത്തിറക്കിയ ആല്‍ബം അവരുടെ ജീവിതത്തിലേക്ക് ഒരു ഉള്‍ക്കാഴ്ച നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് ശ്രീരാമന്‍ എങ്ങനെ ഒരു മഹത്തായ ബിംബമാണെന്നും ആധുനിക കാലത്തെ രാജ്യങ്ങളില്‍ പോലും അദ്ദേഹത്തിന്റെ വ്യക്തിത്വം എങ്ങനെ വിലമതിക്കപ്പെടുന്നുവെന്നും ഇത് നമ്മോട് പറയും.

മഹര്‍ഷി വാല്‍മീകിയുടെ വചനങ്ങൾ ഇന്നും അനശ്വരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'യാവത് സ്ഥാസ്യന്തി ഗിരയഃ, സരിതശ്ച മഹിതലേ. താവത് രാമായണകഥാ, ലോകേഷു പ്രചാരിഷ്യതി'. - ഭൂമിയില്‍ മലകളും നദികളും ഉള്ളിടത്തോളം രാമായണം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കും എന്നാണ് ഇതിന്റെ അര്‍ത്ഥം. അത്രയ്ക്ക് മഹത്തരമാണ് ശ്രീരാമന്റെ വ്യക്തിത്വം, - പ്രധാനമന്ത്രി പറഞ്ഞു.

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India to outpace global growth despite uncertainty, says IMF chief Georgieva

Media Coverage

India to outpace global growth despite uncertainty, says IMF chief Georgieva
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Let us together make the India-Austria partnership innovation-centric and future-ready: PM Modi at the India-Austria Joint Press Meet
April 16, 2026

Your Excellency, चांसलर स्टॉकर

दोनों देशों के delegates,

मीडिया के साथियों,

नमस्कार!

ग्रूस गॉट

चांसलर स्टॉकर, आपकी पहली भारत यात्रा पर मैं आपका हार्दिक स्वागत करता हूँ। हमे बहुत खुशी है कि आपने यूरोप के बाहर अपनी पहली यात्रा के लिए भारत को चुना। यह आपके विज़न और भारत-ऑस्ट्रीया संबंधों के प्रति आपकी प्रतिबद्धता को दर्शाता है।

चार दशकों के बाद ऑस्ट्रिया के चांसलर की भारत यात्रा अत्यंत महत्वपूर्ण है। वर्ष 2026 के ऐतिहासिक भारत -यूरोपियन यूनियन फ्री ट्रेड अग्रीमन्ट के बाद, भारत और यूरोपियन यूनियन के बीच संबंधों में एक नए सुनहरे अध्याय की शुरुआत हुई है। चांसलर स्टॉकर की विज़िट से, हम भारत-ऑस्ट्रिया संबंधों को भी एक नए कालखंड में ले जा रहे हैं।

Friends,

इंफ्रास्ट्रक्चर, इनोवेशन और सस्टेनिबिलिटी में भारत और ऑस्ट्रिया भरोसेमंद साझेदार रहे हैं। दिल्ली मेट्रो हो या हिमालय पर दस हजार फीट की ऊँचाई पर बना अटल टनल, ऑस्ट्रिया की टनलिंग एक्स्पर्टीज़ ने अपनी मजबूत छाप छोड़ी है।

इतना ही नहीं, रेल्वे प्रोजेक्ट्स से लेकर गुजरात के गिरनार रोपवे तक, क्लीन एनर्जी से लेकर urban डेवलपमेंट तक, भारत के कई इंजीनियरिंग प्रोजेक्ट्स में ऑस्ट्रियन कंपनियाँ सक्रिय भागीदार रही हैं।

Friends,

चांसलर स्टॉकर की यह यात्रा ट्रेड और इनवेस्टमेंट में नई ऊर्जा लाएगी। हमे बहुत खुशी है, कि वे एक बड़े vision और बड़े बिजनस delegation के साथ भारत आए हैं।

हम ऑस्ट्रिया की एक्स्पर्टीज़, और भारत की स्पीड और स्केल को जोड़कर, पूरे विश्व के लिए reliable टेक्नॉलजी और supply chain सुनिश्चित करेंगे। हम डिफेन्स, सेमीकन्डक्टर, quantum, और bio-टेक्नॉलजी में भी अपनी पार्ट्नर्शिप को सुदृढ़ करेंगे।

साथ ही, हम इंजीनियरिंग और टेक्निकल एजुकेशन सहयोग को भी और मजबूत करेंगे। IIT दिल्ली और ऑस्ट्रिया की मोंटान यूनिवर्सिटी के बीच आज साइन किया जा रहा MOU, इस knowledge एक्सचेंज का एक उज्ज्वल उदाहरण है।

Friends,

भारत का टैलेंट, ऑस्ट्रिया की innovation और productivity को बढ़ाने की क्षमता रखता है।

2023 में हमने ऑस्ट्रिया के साथ एक व्यापक माइग्रेशन एण्ड मोबिलिटी अग्रीमन्ट किया। अब इस अग्रीमन्ट के अंतर्गत, हम nursing सेक्टर में भी मोबिलिटी को आगे बढ़ाएंगे।

हम जॉइन्ट रिसर्च और start-up सहयोग को भी और मजबूत करेंगे। यूथ एक्सचेंज को प्रमोट करने के लिए, हम आज भारत-ऑस्ट्रिया वर्किंग हॉलिडे प्रोग्राम भी लॉन्च कर रहें हैं।

Friends,

आज पूरा विश्व एक बहुत ही गंभीर और तनावपूर्ण स्थिति से गुजर रहा है। और इसका प्रभाव हम सभी पर पड़ रहा है। ऐसे तनावपूर्ण वैश्विक माहौल में, भारत और ऑस्ट्रिया, हम एकमत हैं कि, मिलिटरी कॉन्फ्लिक्ट से समस्याओं का समाधान नहीं निकल सकता। यूक्रेन हो या वेस्ट एशिया, हम एक stable, सस्टेनबल और lasting peace का समर्थन करते हैं।

हम इस बात पर भी एकमत हैं, कि बढ़ते ग्लोबल challenges के समाधान के लिए Global institutions का रिफॉर्म अनिवार्य है। और आतंकवाद को जड़ से मिटाना, हमारी साझी प्रतिबद्धता है।

Your Excellency,

2024 में मेरी ऑस्ट्रिया की यात्रा भी, चार दशकों बाद हुई थी। उस विज़िट के बाद आज भारत में आपका स्वागत करना, हमारे लिए बहुत गर्व और खुशी की बात है। आइए, हम भारत-ऑस्ट्रिया साझेदारी को इनोवेशन centric और फ्यूचर रेडी बनाएं।

बहुत-बहुत धन्यवाद।