രാഷ്ട്രീയത്തിൽ പൂർണ്ണവിരാമങ്ങളില്ല, നിങ്ങളുടെ അനുഭവവും സംഭാവനകളും എന്നും രാഷ്ട്രജീവിതത്തിന്റെ ഭാഗമായി നിലനിൽക്കും: പ്രധാനമന്ത്രി
സമൂഹം നൽകുന്ന ഉത്തരവാദിത്തങ്ങളിൽ പൂർണ്ണമായും പ്രതിജ്ഞാബദ്ധരായിരിക്കുന്നതിനെക്കുറിച്ച് ഈ മുതിർന്ന നേതാക്കളിൽ നിന്ന് വളരെയധികം പഠിക്കാനുണ്ട്: പ്രധാനമന്ത്രി
ഇവിടുത്തെ പൈതൃകം നമ്മുടെ പാർലമെന്ററി സംവിധാനത്തെ സമ്പന്നമാക്കുന്ന ഒരു നിരന്തര പ്രക്രിയയാണ്: പ്രധാനമന്ത്രി.
ഒരു രണ്ടാമത്തെ അഭിപ്രായം എന്ന സങ്കൽപ്പത്തിൽ നിന്ന് പാർലമെന്ററി സംവിധാനം വലിയ കരുത്ത് നേടുന്നു; ഈ രണ്ടാമത്തെ അഭിപ്രായം നമ്മുടെ ജനാധിപത്യത്തിന് നൽകുന്ന വലിയൊരു സംഭാവനയാണ്, അത് നമ്മൾ നെഞ്ചേറ്റണം: പ്രധാനമന്ത്രി.
ഇവിടെ ചെലവഴിച്ച ആറ് വർഷങ്ങൾ രാജ്യത്തിനായുള്ള ഒരാളുടെ സംഭാവനകൾ രൂപപ്പെടുത്തുന്നതിനും വ്യക്തിഗത വളർച്ചയ്ക്കും വിലമതിക്കാനാവാത്തതാണ്: പ്രധാനമന്ത്രി.
വിരമിക്കുന്ന അംഗങ്ങൾ ഔദ്യോഗിക സംവിധാനത്തിനുള്ളിൽ സേവനമനുഷ്ഠിച്ചാലും അല്ലെങ്കിൽ സ്വതന്ത്രമായ സാമൂഹിക പ്രവർത്തനങ്ങളിലൂടെയായാലും രാഷ്ട്രനിർമ്മാണത്തിന് അവർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകൾ തുടർന്നും അനുഭവപ്പെടും: പ്രധാനമന്ത്രി

രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന അംഗങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വിരമിക്കുന്ന സഹപ്രവർത്തകരെ ആദരിക്കാൻ ലഭിച്ച അവസരത്തിന് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഇത്തരം സന്ദർഭങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാനും പൊതുവികാരം പങ്കുവെക്കാനും സഭയെ അനുവദിക്കുന്നുവെന്ന് സൂചിപ്പിച്ചു. അംഗങ്ങൾ സഭയിലേക്ക് തിരിച്ചുവന്നാലും അല്ലെങ്കിൽ വിശാലമായ സാമൂഹിക സേവനത്തിലേക്ക് കടന്നാലും അവരുടെ സമ്പാദ്യമായ അനുഭവസമ്പത്ത് രാഷ്ട്രത്തിന് എന്നും ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ചലനാത്മകമായ രാഷ്ട്രീയ മേഖലയിൽ പരിചയസമ്പന്നരായ നേതാക്കൾക്ക് ഭാവി എപ്പോഴും പുതിയ അവസരങ്ങൾ കാത്തുവെച്ചിരിക്കുന്നതിനാൽ ഈ യാത്ര ഒരിക്കലും അവസാനിക്കുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. "രാഷ്ട്രീയത്തിൽ പൂർണ്ണവിരാമങ്ങളില്ല; നിങ്ങളുടെ അനുഭവവും സംഭാവനകളും എന്നും രാഷ്ട്രജീവിതത്തിന്റെ ഭാഗമായി നിലനിൽക്കും," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

സ്ഥാനമൊഴിയുന്ന അംഗങ്ങളുടെ മികച്ച സംഭാവനകളെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി പുതിയ തലമുറയിലെ എംപിമാർ ശ്രീ ദേവഗൗഡ, ശ്രീ ഖാർഗെ, ശ്രീ ശരദ് പവാർ തുടങ്ങിയ മുതിർന്ന നേതാക്കളെ മാതൃകകളായി കാണണമെന്ന് നിർദ്ദേശിച്ചു. ഉപാധ്യക്ഷൻ ഹരിവംശ് ജിയുടെ മൃദുവായ പെരുമാറ്റത്തെയും സങ്കീർണ്ണമായ പ്രതിസന്ധികൾ കൈകാര്യം ചെയ്യുമ്പോൾ സഭയുടെ വിശ്വാസം നിലനിർത്താനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും അദ്ദേഹം പ്രശംസിച്ചു. ഇത്തരം അർപ്പണബോധമുള്ള സേവനം സമൂഹം ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. "സമൂഹം നൽകുന്ന ഉത്തരവാദിത്തങ്ങളിൽ പൂർണ്ണമായും പ്രതിജ്ഞാബദ്ധരായിരിക്കുന്നതിനെക്കുറിച്ച് ഈ മുതിർന്ന നേതാക്കളിൽ നിന്ന് വളരെയധികം പഠിക്കാനുണ്ട്," പ്രധാനമന്ത്രി കുറിച്ചു.

സഭയുടെ മാറിക്കൊണ്ടിരിക്കുന്ന പാരമ്പര്യങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, 24x7 മാധ്യമ അന്തരീക്ഷം എല്ലാവരെയും കൂടുതൽ ബോധവാന്മാരാക്കിയെങ്കിലും നർമ്മത്തിന്റെയും ഫലിതത്തിൻ്റെയും പാരമ്പര്യം പാർലമെന്ററി ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഓരോ രണ്ട് വർഷം കൂടുമ്പോഴും ഒരു കൂട്ടം ആളുകൾ പടിയിറങ്ങുന്നത് അറിവിന്റെ തുടർച്ചയായ കൈമാറ്റത്തിന് വഴിയൊരുക്കുന്നുവെന്നും സഭയുടെ സമ്പന്നമായ പൈതൃകം പുതിയതായി വരുന്ന അംഗങ്ങൾ സംരക്ഷിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സ്ഥാപനപരമായ തുടർച്ച ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന നേട്ടമാണെന്ന് ശ്രീ മോദി നിരീക്ഷിച്ചു. "ഇവിടുത്തെ പൈതൃകം നമ്മുടെ പാർലമെന്ററി സംവിധാനത്തെ സമ്പന്നമാക്കുന്ന ഒരു നിരന്തര പ്രക്രിയയാണ്," പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യസഭയുടെ സവിശേഷമായ സ്ഥാപനപരമായ മൂല്യത്തെ എടുത്തുപറഞ്ഞുകൊണ്ട്, "രണ്ടാമത്തെ അഭിപ്രായം" എന്ന സങ്കൽപ്പത്തിൽ നിന്ന് പാർലമെന്ററി സംവിധാനം വലിയ കരുത്ത് നേടുന്നുവെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഇരുസഭകൾക്കുമിടയിലുള്ള തീരുമാനങ്ങളുടെ കൈമാറ്റം നിയമനിർമ്മാണ പ്രക്രിയയ്ക്ക് നിർണ്ണായകമായ ഒരു പുതിയ മാനം നൽകുന്നുവെന്നും രാജ്യത്തിന് കൂടുതൽ പരിഷ്കൃതമായ ഫലങ്ങൾ ഇത് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ ജനാധിപത്യ പാരമ്പര്യം ദേശീയ തീരുമാനങ്ങൾ എടുക്കുന്നതിൽ തുറന്ന മനസ്സിനും നിഷ്കർഷയ്ക്കും ആക്കം കൂട്ടുന്നു. "ഈ രണ്ടാമത്തെ അഭിപ്രായം നമ്മുടെ ജനാധിപത്യത്തിന് നൽകുന്ന വലിയൊരു സംഭാവനയാണ്, അത് നമ്മൾ നെഞ്ചേറ്റണം," ശ്രീ മോദി പറഞ്ഞു.

പഴയതും പുതിയതുമായ പാർലമെന്റ് മന്ദിരങ്ങളിൽ സേവനമനുഷ്ഠിച്ച അപൂർവ്വ ബഹുമതി വിരമിക്കുന്ന അംഗങ്ങൾക്കുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ മന്ദിരത്തിലേക്കുള്ള ചരിത്രപരമായ ഈ മാറ്റത്തിന്റെ ഭാഗമാകുന്നത് അവരുടെ പൊതുസേവന ജീവിതത്തിലെ പുതിയതും സുപ്രധാനവുമായ ഒരു ഓർമ്മയായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ ജീവിതത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ച് അംഗങ്ങൾക്ക് അതുല്യമായ വിദ്യാഭ്യാസം നൽകുന്ന ഒരു "മഹത്തായ ഓപ്പൺ യൂണിവേഴ്സിറ്റി" എന്നാണ് ശ്രീ മോദി സഭയെ വിശേഷിപ്പിച്ചത്. “ഇവിടെ ചെലവഴിച്ച ആറ് വർഷം രാജ്യത്തിനായുള്ള ഒരാളുടെ സംഭാവനകൾ രൂപപ്പെടുത്തുന്നതിനും വ്യക്തിഗത വളർച്ചയ്ക്കും അമൂല്യമാണ്,” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

പാർലമെന്ററി അനുഭവത്തിലൂടെ അംഗങ്ങളുടെ കാഴ്ചപ്പാടും കാര്യക്ഷമതയും പലമടങ്ങ് വർദ്ധിച്ചുവെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ശ്രീ മോദി പ്രസംഗം ഉപസംഹരിച്ചു. ഔദ്യോഗിക സംവിധാനത്തിനുള്ളിലായാലും സ്വതന്ത്രമായ സാമൂഹിക പ്രവർത്തനങ്ങളിലൂടെയായാലും രാഷ്ട്രനിർമ്മാണത്തിനുള്ള അവരുടെ വിലമതിക്കാനാവാത്ത സംഭാവനകൾ തുടർന്നും അനുഭവപ്പെടുമെന്ന് അദ്ദേഹം കുറിച്ചു. വിരമിക്കുന്ന പ്രതിനിധികളുടെ ദീർഘകാലവും അർപ്പണബോധമുള്ളതുമായ സേവനത്തെ പ്രധാനമന്ത്രി മോദി ഒരിക്കൽ കൂടി പ്രശംസിക്കുകയും അവരുടെ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. “വിരമിക്കുന്ന എല്ലാ അംഗങ്ങളുടെയും സംഭാവനകളെ ഞാൻ ഒരിക്കൽ കൂടി അഭിവാദ്യം ചെയ്യുകയും പ്രശംസിക്കുകയും ചെയ്യുന്നു,” ശ്രീ മോദി ഊന്നിപ്പറഞ്ഞു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India-Japan action plan targets exchange of 5 lakh people in five years, including 50,000 skilled Indians: Gov

Media Coverage

India-Japan action plan targets exchange of 5 lakh people in five years, including 50,000 skilled Indians: Gov
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 31
July 31, 2026

Building Trust & Capability Under PM Modi : Fair Exams, Homegrown Space Tech & India’s First Telecom Manufacturing Zone