ഈ പോരാട്ടങ്ങൾ രാമൻ , മഹാഭാരതം, ഹൽദിഘതി, ശിവാജി എന്നിവരുടെ കാലത്തുനിന്ന് പ്രകടമായ അതേ ബോധത്തെയും വീര്യത്തെയും പ്രതിനിധാനം ചെയ്യുന്നു: പ്രധാനമന്ത്രി
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നമ്മുടെ വിശുദ്ധരും മഹാന്മാരും ആചാര്യരും സ്വാതന്ത്ര്യത്തിന്റെ ജ്വാല കെടാതെ സംരക്ഷിച്ചിരുന്നു : പ്രധാനമന്ത്രി

സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും പ്രസ്ഥാനങ്ങൾക്കും പ്രക്ഷോഭത്തിനും പോരാട്ടത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ കഥയിൽ കൃത്യമായി അംഗീകരിക്കപ്പെടാത്ത പ്രസ്ഥാനങ്ങൾക്കും സമരങ്ങൾക്കും വ്യക്തിത്വങ്ങൾക്കും അദ്ദേഹം പ്രത്യേകം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവ് (ഇന്ത്യ @ 75) ഇന്ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ സമാരംഭിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്ര അറിയപ്പെടാത്ത പ്രസ്ഥാനങ്ങളുടെയും പോരാട്ടങ്ങളുടെയും സംഭാവനകളെയും പ്രശംസിച്ച പ്രധാനമന്ത്രി, ഓരോ പോരാട്ടവും അസത്യശക്തികൾക്കെതിരായ ഇന്ത്യയുടെ ശക്തമായ പ്രഖ്യാപനമാണ്, ഇത് ഇന്ത്യയുടെ സ്വതന്ത്ര സ്വഭാവത്തിന്റെ സാക്ഷ്യമാണ്. രാമൻ , മഹാഭാരതത്തിലെ കുരുക്ഷേത്രം , ഹൽദിഘതി, വീർ ശിവജിയുടെ അലർച്ച എന്നിവയിൽ നിന്ന് പ്രകടമായ അതേ ബോധത്തെയും വീര്യത്തെയും ഈ പോരാട്ടങ്ങൾ പ്രതിനിധീകരിക്കുന്നു.


കോൾ, ഖാസി, സന്താൽ, നാഗ, ഭിൽ, മുണ്ട, സന്യാസി, റാമോഷി, കിത്തൂർ പ്രസ്ഥാനം, തിരുവിതാംകൂർ പ്രസ്ഥാനം, ബർദോളി സത്യാഗ്ര, ചമ്പാരൻ സത്യാഗ്ര, സാംബാൽപൂർ, ചുവാർ, ബുണ്ടൽ, കുക്ക പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . ഇത്തരം നിരവധി പോരാട്ടങ്ങൾ രാജ്യത്തിന്റെ ഓരോ കാലഘട്ടത്തിലും പ്രദേശത്തും സ്വാതന്ത്ര്യത്തിന്റെ ജ്വാല ജ്വലിപ്പിച്ചിരുന്നെന്ന് ശ്രീ മോദി പറഞ്ഞു. സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സംരക്ഷണത്തിനായി സിഖ് ഗുരു പാരമ്പര്യം രാജ്യത്തെ ഊ ർജ്ജസ്വലമാക്കി, അദ്ദേഹം പറഞ്ഞു.


സ്വാതന്ത്ര്യത്തിന്റെ ജ്വാല നിലനിർത്തുന്ന ജോലി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള നമ്മുടെ വിശുദ്ധരും മഹാന്മാരും ആചാര്യന്മാരും നിരന്തരം ചെയ്തുവെന്ന് നാം എപ്പോഴും ഓർക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത് രാജ്യവ്യാപകമായി നടന്ന സ്വാതന്ത്ര്യസമരത്തിന്റെ അടിത്തറ സൃഷ്ടിച്ചു.


കിഴക്കൻ പ്രദേശങ്ങളിൽ ചൈതന്യ മഹാപ്രഭു, ശ്രീമന്ത് ശങ്കര ദേവ് തുടങ്ങിയ വിശുദ്ധന്മാർ സമൂഹത്തിന് മാർഗനിർദേശം നൽകുകയും ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പടിഞ്ഞാറ്, മീരാബായ്, ഏകനാഥ്, തുക്കാറം, രാംദാസ്, നർസി മേത്ത, നോർത്ത് സാന്ത് രാമാനന്ദ്, കബീർദാസ്, ഗോസ്വാമി തുളസിദാസ്, സൂർദാസ്, ഗുരു നാനാക് ദേവ്, സന്ത് റെയ്ദാസ് എന്നിവർ നേതൃത്വം നൽകി . അതുപോലെ, തെക്ക് മാധവാചാര്യ, നിംബാർക്കാചാര്യ, വല്ലഭാചാര്യ, രാമാനുജാചാര്യ എന്നിവരുണ്ടായിരുന്നു.


ഭക്തി കാലഘട്ടത്തിൽ മാലിക് മുഹമ്മദ് ജയസി, റാസ്ഖാൻ, സൂർദാസ്, കേശവദാസ്, വിദ്യാപതി തുടങ്ങിയ വ്യക്തികൾ സമൂഹത്തിലെ വൈകല്യങ്ങൾ പരിഷ്കരിക്കുന്നതിന് പ്രചോദനമായതായി പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ രാജ്യമൊട്ടുക്കുള്ള സ്വഭാവത്തിന് ഈ വ്യക്തികൾ ഉത്തരവാദികളായിരുന്നു. ഈ നായകന്മാരുടെയും നായികമാരുടെയും ജീവചരിത്രങ്ങൾ ജനങ്ങളിലേക്ക് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രചോദനാത്മകമായ ഈ കഥകൾ നമ്മുടെ പുതുതലമുറയ്ക്ക് ഐക്യത്തെക്കുറിച്ചും ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഇച്ഛയെക്കുറിച്ചും വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Project Cheetah: How A Species Declared Extinct During Nehru Era Returned To India Under Modi Govt

Media Coverage

Project Cheetah: How A Species Declared Extinct During Nehru Era Returned To India Under Modi Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister inaugurates Namo Hospital at Daman
June 05, 2026

Prime Minister Shri Narendra Modi today inaugurated the Namo Hospital at Daman. He stated that this is in line with the ongoing efforts towards providing quality health treatment to the people, noting that the hospital features modern facilities and will go a long way in addressing the healthcare needs of the Union Territory and surrounding areas.

The Prime Minister posted on X:

"In line with our efforts towards providing quality health treatment to the people, the Namo Hospital at Daman was inaugurated. It has modern facilities and will go a long way in addressing the healthcare needs of the Union Territory and surrounding areas."